20.
1. ചികിത്സയും പുലി വാലും

ജോതിഷത്തിലെ വൈവാഹിക പൊരുത്തങ്ങളെക്കുറിച്ച് എഴുതാം എന്നു വിചാരിച്ചതായിരുന്നു.
കാരണം, അവയ്ക്കും വൈവാഹിക ജീവിതത്തിലെ മാനസികാവസ്ഥയുമായി ചെറിയതോതിലെങ്കിലും ബന്ധം കണ്ടേക്കാം എന്ന ഒരു തോന്നൽ മനസ്സിലുണ്ട്.
എന്നാൽ ആ വിഷയത്തിലേക്ക് പോകേണ്ടാ എന്നാണ് ഇപ്പോൾ തീരുമാനിച്ചത്. കാരണം, അതിലേക്ക് കടന്നാൽ അതിൽ നിന്നും എഴുത്ത്, ഗോട്ടികൾ ഉരുട്ടിവിട്ടതുമാതിരി, പലവിധ ദിശകളിലേക്ക് ഓടിക്കളഞ്ഞേക്കാം.
മനഃശാസ്ത്രം അഥവാ Psychology എന്ന വിഷയത്തിൻ്റെ പാതയിൽ തന്നെ ഇപ്പോൾ എഴുത്തിനെ പിടിച്ചു നിർത്താം എന്നു വിചാരിക്കുന്നു.
Psychologyക്ക് തൊട്ടുടുത്തു നിൽക്കുന്ന വിഷയം ആണ് Psychiatry. വളരെ ലഘുവായി പറഞ്ഞാൽ മരുന്നും Theraphyയിലൂടേയും (രോഗചികിത്സയിലൂടേയും) മനോരോഗങ്ങളെ മാറ്റുന്ന ചികിത്സാരീതിയാണ് ഇത് എന്നു കാണുന്നു.
ഈ വിഷയത്തിൻ്റെ ഔപചാരിക ആഴം എനിക്ക് അറിയില്ലാ എന്നതുകൊണ്ട് അതിനെ പരിശോധിക്കാനുള്ള വിവരം എനിക്കില്ലാ എന്ന് പറഞ്ഞുകൊണ്ടു തന്നെ ചില കാര്യങ്ങൾ പറയുകയാണ്.
പല അക്കാഡമിക്ക് വിഷയങ്ങളും അവയിൽ ബിരുദവും ബിരുദന്തര ബിരുദം നേടിയവരുടെ കൈകളിൽ ആണ്.
അവയെല്ലാത്തിൻ്റേയും ആഴവും പരപ്പും മറ്റുള്ളവർക്ക് അറിയാൻ സാധ്യത കുറവാണ്.
പുറത്തുള്ളവർക്ക് ഓരോ അക്കാഡമിക്ക് വിഷയത്തിൻ്റേയും ആഴവും പരപ്പും സൂക്ഷ്മതയും കൃത്യതയും മനസ്സിലാക്കാനായി സമയം പാഴാക്കാൻ ആവില്ല.
Mood Disorders: Depression, bipolar disorder.
Anxiety Disorders: Generalized anxiety disorder, panic disorder, social anxiety disorder.
Psychotic Disorders: Schizophrenia, schizoaffective disorder, Bipolar disorder.
Personality Disorders: Borderline personality disorder, antisocial personality disorder.
Trauma-Related Disorders: Post-traumatic stress disorder (PTSD).
Neurodevelopmental Disorders: ADHD (attention-deficit/hyperactivity disorder).
Substance use Disorders.
തുടങ്ങിയ കാര്യങ്ങളെയാണ് Psychiatry എന്ന വൈദ്യരോഗ ചികിത്സാ സമ്പ്രദായം ചികിസ്തിക്കാൻ ശ്രമിക്കുന്നത്. ഔഷധ വിദ്യയാണ് ഈ ചികിസ്താ സമ്പ്രദായത്തിന്റെ പണിയായുധം.
ഈ വിധമായുള്ള ഒരു ചികിത്സാ പദ്ധതിയുള്ളത് നല്ലതു തന്നെ. കാരണം വ്യക്തികൾക്ക് മനോരോഗാവസ്ഥ വന്നാൽ ആരേയെങ്കിലും ചികിത്സക്കായി അവർക്ക് സമീപിക്കാനുള്ളത് നല്ലതു തന്നെ.
എന്നാൽ ഈ അക്കാഡമിക്ക് വിഷയത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ Science എന്ന പദത്തിൻ്റെ ഊരാക്കുടുക്കിൽ പെട്ടുകിടക്കുകയാണ് എന്നതാണ് പ്രശ്നം.
പോരാത്തതിന്, ചികിത്സകന്റെ ജീവിത വരുമാന മാർഗ്ഗവും സാമൂഹിക അന്തസ്സും മറ്റും പഠിച്ച വിഷയത്തോട് കൂറുകാണിച്ചാലെ നിലനിർത്താനാവൂ എന്നതും ഒരു പ്രശ്നം തന്നെയാണ്.
പഠിച്ച കാര്യങ്ങളുടെ നിജ സ്ഥിതി ചോദ്യം ചെയ്താൽ ജീവിതം അവതാളത്തിലാകാം.
മുകളിൽ എഴുതിച്ചേർത്തിരിക്കുന്ന സാങ്കേതിക പദ പ്രയോഗങ്ങൾ മനസ്സിൽ പതിയുന്നവയും ആഞ്ഞുപതിയുന്നവയും ആണ് എന്നാണ് തോന്നുന്നത്.
Political Scienceൻ്റെ കാര്യത്തിലും മറ്റും പറഞ്ഞത് പോലെ ഇവയും എന്താണ് എന്ന് അന്വേഷിച്ചുപോയാൽ, ഏത് സാധാരണ വ്യക്തിക്കും മനസ്സിലാവുന്ന കാര്യങ്ങൾ തന്നെയാണ്.
എന്നാൽ സാങ്കേതിക പദപ്രയോഗങ്ങൾ തന്നെയാണ് ഏത് അക്കാഡമിക്ക് വിഷയത്തേയും ഉയർത്തിവെക്കുന്നത്.
Audio and visual hallucinations (കേൾവിയിലേയും കാഴ്ചയിലേയും മിഥ്യാബോധം).
അതാതയത് ഭൗതികമായി കാണാത്ത ഏതോ ഒരു ശ്രോതസ്സിൽ നിന്നും ശബ്ദ സന്ദേശങ്ങൾ കേൾക്കുക. അതായത്, യാതോരു മനുഷ്യനേയും കാണുന്നില്ല, എന്നാൽ ഒരു മനുഷ്യനോ മറ്റോ മനുഷ്യ സ്വരത്തിലും ഭാഷയിലും എന്തൊക്കെയോ പറയുന്നത് കേൾക്കുക.
ഭൗതികമായി മറ്റാർക്കും കാണാൻ പറ്റാത്ത വ്യക്തികളേയോ ദൃശ്യങ്ങളേയോ കാണുക.
സത്യം പറഞ്ഞാൽ, ഇന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യ ഈ കാര്യങ്ങൾ ഒരു ഭൗതിക യാഥാർത്ഥ്യമായി മാറ്റിയിട്ടുണ്ട്.
ചെവിയിൽ earphone വച്ചുകൊണ്ട് ദൂരെയുള്ളവരുമായി സംസാരിക്കുക, Google Mapൽ നിന്നും നിർദ്ദേശങ്ങൾ കേൾക്കുക, Alexa, Siri തുടങ്ങിയവയുമായി സംസാരിക്കുക എന്നെല്ലാമുള്ളത്, ഈ വിധ സാങ്കേതിക വിദ്യളെക്കുറിച്ച് അറിവില്ലാത്തവർക്ക് തനി വട്ടായി തോന്നും എന്നുള്ളതാണ് വാസ്തവം.
എന്നാൽ മനോരോഗമായി ഈ വിധ പ്രതിഭാസങ്ങൾ ഇന്ന് കാണപ്പെടുന്നത് ഈ വിധ കഴിവുകൾ യാതോരു ഡിജിറ്റൽ സാങ്കേതിക ഉപകരണത്തിൻ്റേയും സാന്നിദ്ധ്യമില്ലാതെ ഒരാൾക്ക് ലഭിച്ചാലാണ്.
ഈ എഴുത്തിൽ കുറച്ച് അദ്ധ്യായങ്ങൾക്ക് മുൻപ് കിഴക്കൻ പേരാമ്പ്ര മലയോരങ്ങളിൽ വച്ച് ഞാൻ കണ്ട Medium വ്യക്തി ഇതേ പോലുള്ള ശബ്ദ സന്ദേശങ്ങൾ ചെവിയിൽ കേൾക്കുമായിരുന്നു.
ഇത് ഒരു വൻ കഴിവല്ല, മറിച്ച് schizophreniaയുടേയും മയക്ക് മരുന്ന് ഉപയോഗത്തിൻ്റേയും ലക്ഷണമായി Psychiatryക്ക് വിധിയെഴുതാവുന്നതാണ്.
പ്രവാചകനായ മുഹമ്മദിന് ഗബ്രിയേൽ മാലാഖയെ കാണാൻ പറ്റിയതും അതീന്ദ്ര്യ സ്രോതസ്സുളിൽ നിന്നും ശബ്ദ സന്ദേശങ്ങൾ ലഭിച്ചതും മറ്റും പ്രവാചകന് schizophrenia ഉണ്ടായിരുന്നതിൻ്റെ ലക്ഷണമാണ് എന്ന് Salman Rushdie അഭിപ്രായപ്പെട്ടത് വായനക്കാരന് ഓർമ്മയുണ്ടാവും.
ഈ പ്രസ്താവനയോടുകൂടി Rushdie ലോക പ്രസിദ്ധനായി.
ഒരു മനുഷ്യൻ്റെ മനസ്സിൽ ഇന്നുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യയെ മറികടക്കുന്ന രീയിയിൽ ഉള്ള ഒരു കഴിവാണ് യഥാർത്ഥത്തിൽ Audio and visual hallucinations.
ഈ വിധം ശബ്ദ സന്ദേശങ്ങളും കാഴ്ചകളും ഒരു വ്യക്തിക്ക് ലഭിക്കുന്നുണ്ട് എങ്കിൽ ആ വ്യക്തിയുടെ brain softwareൽ ഈ വിധ സന്ദേശങ്ങളുടെ സിഗ്നലുകളെ detect ചെയ്യാനും അവയെ process ചെയ്യാനും ആ സിഗ്നലുകളെ ശബ്ദരൂപത്തിലേക്കും കാഴ്ചകളിലേക്കും മാറ്റാനുമുള്ള സോഫ്ട്വേർ സംവിധാനങ്ങൾ ഉണ്ടായിരിക്കേണം.
ഇങ്ങിനെയുള്ള ഒരു വസ്തുതയെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെ ഈ കഴിവുകളെ മനസ്സിൽ നിന്നും തുടച്ചുമാറ്റാൻ നോക്കുന്നത്, മനുഷ്യന് ഇന്ന് മനസ്സിലാക്കാൻ പറ്റാത്ത ഒരു കഴിവ് വ്യക്തിയിൽ ഉണ്ട് എന്നും, അത് മറ്റ് മനുഷ്യർക്ക് അപകടമാവാം എന്നും ഉള്ള ഒരു മനസ്സിലാക്കൽ കൊണ്ടാവാം.
എന്നാൽ സാധാരണ ഗതിയിൽ ഈ വിധ കഴിവുകൾ ഒരു വ്യക്തിയിൽ ഉള്ളത് മറ്റ് വ്യക്തികൾക്ക് അപകടമല്ലായെന്നതാണ് വാസ്തവം.
എന്നാൽ ആ വ്യക്തിയുമായി പരിചയമില്ലാത്ത മറ്റാരോ സമ്പർഗ്ഗം പുലർത്തുന്നു എന്നത് ആ ആളുടെ വീട്ടിലുള്ളവർക്ക് ഒരു വിഷമാവസ്ഥ തന്നെയാവാം.
സ്വന്തം ഭാര്യ മൊബൈയിൽ ഫോണിലൂടെ മറ്റേതോ പരിചയമില്ലാത്ത വ്യക്തിയോട് ഇടക്കിടക്ക് സംസാരിക്കുന്നത് പോലെള്ള ഒരു അവസ്ഥയാണ് ഇത് എന്നു വേണമെങ്കിൽ പറയാം.
ഇവിടെയുള്ള പ്രശ്നം ഈ പ്രതിഭാസത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയെന്താണ് എന്ന യാതോരു അറിവും Psychiatryക്ക് ഇല്ലായെന്നതാണ്.
ഈ വിധ കഴിവുകളെ Schizophrenia എന്ന് നിർവ്വചിച്ച്, ഔഷധ വിദ്യ നടത്തി ഈ കഴിവുകളെ തുടച്ചുമാറ്റാനായില്ലാ എങ്കിൽ Electric shock therapyയും (Electroconvulsive Therapy (ECT)) നൽകിക്കൂടാതില്ല.
ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത് ഔഷധ പ്രയോഗത്തിലൂടേയും Electroconvulsive Therapyയിലൂടേയും ചെയ്യാൻ ശ്രമിക്കുന്നത് പണ്ട് Lobotomyയിലൂടേയും ചെയ്യാൻ ശ്രമിച്ച കാര്യങ്ങളുടെ, മറ്റ് ആളുകൾക്ക് കേട്ടാൽ സഹിക്കാനാവുന്ന, ഒരു പതിപ്പുതന്നെയാണ്.
Lobotomyയിൽ തലച്ചോറിലെ ലോഭുകളിൽ കത്തിപ്രയോഗം നടത്തലാണ് എന്ന് ഓർക്കുക. അതായത്, മാന്തിയെടുക്കുക.
ഇന്ന് രാസവസ്തുപ്രയോഗത്താലും കറണ്ടും മറ്റും ഉപയോഗിച്ച് തലച്ചോറിൻ്റെ യന്ത്രസംവിധാനത്തിൽ കാര്യമായ മറ്റം വരുത്തലാണ് ചെയ്യുന്നത്.
Psychiatryയിൽ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക പദങ്ങളേയും ഇവിടെ ചർച്ചക്ക് എടുക്കാൻ ആവില്ല. എന്നാൽ Bipolar disorder എന്നതിൻ്റെ കാര്യം ഒന്ന് നോക്കാം.
Bipolar disorder:
Periods of elevated mood, increased energy, impulsivity.
Depressive Episodes: Periods of low mood, loss of interest, fatigue.
ചുരുക്കിപ്പറഞ്ഞാൽ, വ്യക്തിയിൽ വൻ ഉഷാറുള്ള അവസ്ഥ, അമിതമായുള്ള ഊർജ്ജസ്വല്ലത, എടുത്തുചാടി പെരുമാറുന്ന അവസ്ഥ, വിഷാധാവസ്ഥയുള്ള അവസരങ്ങൾ, പ്രവർത്തി ചെയ്യാനുള്ള വൈമുഖ്യത, താൽപ്പര്യക്കുറവ്, മാനസികവും ശാരീരികവും ആയ ക്ഷീണം തുടങ്ങിവ.
ഇവയെല്ലാം വ്യക്തിയിൽ നിന്നും മാത്രം ഉത്ഭവിക്കുന്ന കാര്യങ്ങൾ ആണോ എന്ന് തീർച്ചപറയാനാവില്ലാ എന്നാണ് തോന്നുന്നത്.
ഒരു വ്യക്തി സ്വന്തം കുടുംബത്തിൽ, സ്വമേധായ സൃഷ്ടിക്കപ്പെടുന്ന അദൃശ്യമായ supernatural virtual arenaയിൽ പല കുടുംബാംഗങ്ങളും ഉള്ള ഒരു വൻ വലക്കെട്ടിൽ ഒരു പ്രത്യേക സ്ഥാനത്താണ് നില നിൽക്കുന്നത്.
ഈ സ്ഥാനം മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിലെ വാക്കുകളും ബന്ധകണ്ണികളും മറ്റുമാണ് നിർവ്വചിക്കുന്നത്.
ഇതേ വ്യക്തി ഒരു തൊഴിൽ സ്ഥലത്ത് പോയാൽ, ചിലപ്പോൾ ഇതേ സ്ഥാനീകരണത്തിൽ നിന്നും വളരെ വിപരീതമായ സ്ഥാനീകരണമുള്ള ഒരു വലക്കെട്ടിൽ പെട്ടുപോകാം. അതുമല്ലായെങ്കിൽ വൻ ഉന്നത നിലകളിൽ ആവാം നിൽക്കുന്നത്.
അതുമല്ലായെങ്കിൽ, ജീവിത്തിൽ വരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളും ഈ സ്ഥാനീകരണത്തെ വിപരീതമായോ, അല്ലെങ്കിൽ വൻ ഗുണകരമായോ ഈ വ്യക്തിയെ സ്ഥാനീകരിക്കാം.
വലയിൽ വ്യക്തി അങ്ങോട്ടോ ഇങ്ങോട്ട് വലിഞ്ഞു നീങ്ങാം. പൊന്തുകയോ താഴുകയോ ചെയ്യാം. ഉലഞ്ഞാടാം.
ഇതെല്ലാം മനസ്സിനെ നിയന്ത്രിക്കുന്ന അതീന്ദ്ര്യ സോഫ്ട്വിൽ കാര്യമായ ചലനങ്ങളും മൂല്യവ്യത്യാസങ്ങളും വരുത്തും.
ഈ അവസ്ഥയെ Psychiatry ഔഷധ പ്രയോഗത്തിലൂടെ ചികിസ്തിക്കാൻ നോക്കുമ്പോൾ, സംസാരിക്കുന്നതും ചുറ്റുമുള്ള ആളുകൾ സംസാരിക്കുന്നതുമായ ഭാഷയുടെ സ്വഭാവ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടുന്നതാണ്.
ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾക്ക് വൻ ബലം തന്നെ പ്രയോഗിക്കാൻ ആവും. ഈ വ്യക്തി അനുഭവിച്ചിരുന്ന വാക്കുകളും, പുതുതായി അനുഭവിക്കുന്ന വാക്കുകളും കണ്ടെത്തേണം.
പോരാത്തതിന്, രോഗിയായി വന്നു നിൽക്കുന്ന വ്യക്തി മറ്റ് വ്യക്തികളുടെ ഇടയിൽ ഏതെല്ലാം, എന്തെല്ലാം വാക്ക് കണ്ണികളിൽ ആണ്, തൂങ്ങിനിൽക്കുന്നത് എന്നും ഉയർന്നു നിൽക്കുന്നത് എന്നും അറിഞ്ഞിരിക്കേണ്ടതാണ്.
പോരാത്തതിന്, ജീവിതത്തിൽ വൻ വിപരീതാവസ്ഥ വന്നാൽ പലവ്യക്തികളും അവയെ നേരിടാനായി പെരുമാറ്റത്തിൽ മാറ്റം വരുത്താം. ഇത് ഒരുതരം ആത്മരക്ഷ പ്രതിരോധ പദ്ധതിയാവാം.
ഇതിനെല്ലാം പുറമേ, ചികിസ്തിക്കാനായി കൊണ്ടുവരപ്പെട്ട വ്യക്തി സ്വമനസ്സാലെയാണോ ചികിസ്ത തേടിയത് എന്നതും ഒരു പ്രശ്നം തന്നെയാണ്.
നമുക്ക് ഇഷ്ടമില്ലാത്തവരെ മനോരോഗിയായി ചിത്രീകരിക്കുക എന്നത് പൊതുവേ ഉപയോഗിക്കുപ്പെടുന്ന ഒരു ആയുധമാണ് എന്നും മസ്സിലാക്കേണ്ടതാണ്.
ഇത് Psychiatristന് ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.
ഇതിനെല്ലാം ഉപരിയായി മറ്റൊരു കാര്യവും ഉണ്ട്.
ഒരു വ്യക്തി Psychologistൻ്റേയോ Psychiatristൻ്റേയോ അടത്ത് കൺസൾട്ടേഷന് പോയാൽ, ആശുപത്രി അഥവാ ക്ളിനിക്ക് നൽകുന്ന ചീട്ടിൽ കാണുന്ന നിർവ്വചന വാക്ക് Patient എന്നാണ്. അതായത് രോഗിയെന്ന്. അതായത് മനോരോഗി എന്ന്.
ഇത് ഒരു വൻ പുലിവാലുതന്നെയാണ്.
ആള് Medical recordൽ മനോരോഗിയായി മാറി. കുടുംബം തന്നെ വിഷമാവസ്ഥയിലേക്ക് കടന്നുപോകും.
അത് മനോരോഗിയുടെ വീടാണ്. ആ ആൾക്ക് മനോരോഗമായിരുന്നു എന്നല്ലാം, മേൽവിലാസത്തിൽ കയറിക്കൂടിയാൽ പ്രശ്നം തന്നെയാണ്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സംഭവം ഓർമ്മവരുന്നുണ്ട്.
ഞാൻ ഡെൽഹിയിൽ വച്ച് പരിചയപ്പെട്ട 1984 batchലെ IAS officer.
ഇദ്ദേഹം ആണ് ഞാൻ ജീവിതത്തിൽ നേരിട്ടു പരിചയപ്പെട്ട ആളുകളിൽ വച്ച് ഇങ്ഗ്ളിഷ് സാഹിത്യത്തിൽ ഏറ്റവും ഗംഭീരമായ വിവരവും ആഴവും ഉള്ള വ്യക്തി.
ഇത് ഇദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥരായ IAS officerമാർക്കിടയിൽ ഒരു വൻ പ്രശ്നം തന്നെയായിരുന്നിരിക്കാം.
കാരണം, വിശാലമായ സാമൂഹിക നീതിയെ ഉൾക്കൊള്ളുന്ന ഒരു മാനസികാവസ്ഥ ഇദ്ദേഹത്തിൽ കണ്ടിരുന്നു.
ഇദ്ദേഹത്തിന് യാതോരു പോസ്റ്റിങ്ങും നൽകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇദ്ദേഹം Supreme Court റിറ്റ് ഫൈൽ ചെയ്ത്, നേരിട്ട് വാദിച്ചു.
ജഡ്ജിനും ഇദ്ദേഹത്തിൻ്റെ ആഴവും പരപ്പും സഹിച്ചില്ലായിരിക്കാം.
ഇദ്ദേഹം നിരന്തരമായി കോടതിയിൽ വാദിച്ചു.
അപ്പോൾ സർക്കാർ പക്ഷം കോടതിയിൽ ഒരു വാദം നൽകി. ഈ ആൾക്ക് കോടതിൽ വാദിക്കുക എന്ന ഒരു മാനസിക രോഗം ഉണ്ട്. അത് ഒരു മനോരാഗ വിദഗ്ദനെക്കൊണ്ട് പരിശോധിക്കണം.
കൈയിൽ കിട്ടിയ വടി ജഡ്ജും കൈവെടിഞ്ഞില്ല.
ഇദ്ദേഹത്തിനെ ഡെൽഹിയിലെ അറിയപ്പെടുന്ന മനോരാഗാശുപത്രിയിൽ പരിശോധിക്കാനുള്ള നിർദ്ദേശം കോടതി നൽകി.
തുടർന്ന് ആശുപത്രി നോട്ടിസ് നൽകി. രോഗിയെ (മനോരോഗിയെ) ഇത്രാം തീയതി ആശുപത്രിയിൽ ഹാജരാക്കുക.
പോരെ പുലിവാല്?

2. മനസ്സിനെ ചികിസ്തിക്കുന്ന രീതികൾ

1985ൽ ആണ് ഞാൻ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചത്. അത് Grundy NewBrain എന്ന പേരിൽ ഉള്ള, Englandൽ ഉൽപ്പാദിപ്പിച്ച ഒരു കമ്പ്യൂട്ടർ ആയിരുന്നു.
അത് ഇന്നത്തെ പോലെ mouse ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. മറിച്ച് BASIC programming language കോഡുകൾ ടൈപ്പ് ചെയ്ത് ഉപയോഗിച്ചുകൊണ്ട് പ്രവർത്തിപ്പിക്കേണ്ടിയിരുന്ന ഒന്നായിരുന്നു അത്.
ഇത് അന്ന്, അതായത് 1985ൽ, ഉപയോഗിച്ചപ്പോൾ തന്നെ എനിക്ക് കമ്പ്യൂട്ടറും മനുഷ്യ മനസ്സും തമ്മിൽ എന്തോ ചില സാദൃശ്യം ഉണ്ട് എന്ന ഒരു തോന്നൽ വന്നിരുന്നു.
എന്നാൽ ഈ അഭിപ്രായം കേട്ടവർ ഇതിനെ പരിഹസിക്കുകയാണ് ചെയ്തത്.
കാരണം, അന്ന് പലരുടേയും കൈകളിൽ ഉണ്ടായിരുന്ന calculator എന്നത്, bank ജീവനക്കാരും പലചരക്ക് കടയിലെ ജീവനക്കാരും നിത്യേനെ ചെയ്യുന്ന ചില കാര്യങ്ങൾ ഞൊടിയിട കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ഉപകരണമായിരുന്നു.
എന്നുവച്ച് calculatorറിനെ മനുഷ്യ ബുദ്ധിയുമായി ആരും തന്നെ താരതമ്യം ചെയ്യാറില്ല.
ഇനി ഈ ഒരു ദൃശ്യം കാണുക.
അടുത്ത വീട്ടിലെ വിശാലമായ മുറ്റം രണ്ട് പേർ രണ്ടിടത്ത് നിന്നും തൂത്തുവാരുകയും മുന്നിൽ പെടുന്ന പല വസ്തുക്കളേയും അവയുടെ ഉചതിമായ സ്ഥാനങ്ങളിലേക്ക് എടുത്തുകൊണ്ടു പോയി വെക്കുകയും ചെയ്യുന്നു.
രണ്ടു പേരും ഒരേ പോലുള്ള യൂണിഫോമാണ് ധരിച്ചിരുക്കുന്നത്. കണ്ടാൽ രണ്ടു പേരും ഏതാണ്ട് ഒരേ പോലുള്ളവർ.
അതിൽ ഒരാൾ ജീവനും ബുദ്ധിയും ഉള്ള ഒരു മനുഷ്യൻ തന്നെയാണ്. മറ്റേത് വൻ കഴിവുകൾ ഉള്ള AI നിയന്ത്രിക്കുന്ന ഒരു robot (കൃത്രിമമനുഷ്യൻ) ആണ്.
രണ്ട് പേരും ചെയ്യുന്ന കാര്യങ്ങൾ അവർക്ക് വ്യക്തമായി നൽകപ്പെട്ട നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ്.
ഈ നൽകിയ ദൃഷ്ടാന്തത്തിൽ നിന്നും അധികമായുള്ള യാതോരു വിവരവും ഞാൻ പറിച്ചെടുക്കാൻ ശ്രമിക്കുന്നില്ല.
ആകെ പറയുന്നത് ഈ രണ്ട് വ്യക്തികളുടേയും മനസ്സിൽ hardware എന്ന കാര്യം ഉണ്ട്. അവയെ നിയന്ത്രിക്കുന്നത് സോഫ്ട്വേറാണ്.
ഇവയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറോ പോരായ്മയോ വരികയാണ് എങ്കിൽ ഒന്നുകിൽ hardwareൽ സംഭവിച്ച തകരാറാവാം കാരണം. അതുമല്ലായെങ്കിൽ അവയെ പ്രവർത്തിപ്പിക്കുന്ന softwareൽ ആവാം പ്രശ്നം.
മറ്റ് ചിലപ്പോൾ, ഇവ രണ്ടിലും യാതോരു തകരാറോ പിശകോ കാണില്ല. മറിച്ച് ഈ വ്യക്തകൾക്ക് നൽകപ്പെട്ട നിർദ്ദേശങ്ങളിലെ പാളിച്ച കാരണം ആവാം പ്രശ്നം.
അതുമല്ലായെങ്കിൽ ഈ രണ്ട് വ്യക്തികളും അവരുടെ ജീവിതത്തിനിടയിലും പ്രവർത്തനത്തിനിടയിലും അനുഭവിച്ചറിഞ്ഞതിലോ ഗ്രഹിച്ചെടുത്ത വിവരത്തിലോ ഉള്ള പിശകുമാവാം പ്രശ്നക്കാരൻ.
ഇവയൊന്നുമല്ല, മറിച്ച് ഇവർക്ക് ബോധപൂർവ്വം നൽകപ്പെട്ട തെറ്റായ വിവരമായിരിക്കാം പ്രശ്നക്കാരൻ.
ചിലപ്പോൾ ഇവർ ഇവരെപ്പോലുള്ളവർ പെരുമാറുന്ന തെറ്റായ രീതികൾ കണ്ട് അവ സ്വായത്തമാക്കിയതും ആവാം പിശകിന് കാരണം.
വേറെയും സാധ്യതകൾ ഉണ്ട്. ഇവയ്ക്ക് ശരിയായ വിവരവും നിർദ്ദേശങ്ങളും നൽകിയിരിക്കാം. എന്നാൽ മുഴുവൻ സത്യാവസ്ഥ ഇവയെ അറിയിച്ചിരിക്കില്ല. മറിച്ച് പലതും ഇവരിൽ നിന്നും മറച്ചു വച്ചിരിക്കാം.
ഈ മുകളിൽ നിരത്തിവച്ച ദൃഷ്ടാന്തത്തെ മനുഷ്യ മനസ്സുമായും മാനസിക പ്രശ്നങ്ങളുമായും പെരുമാറ്റ രീതികളും ആയും ബന്ധപ്പെടുത്താനാവും എന്നു തോന്നുന്നു.
മനുഷ്യ മനസ്സിൻ്റെ hardware എന്നത് തലച്ചോറിലെ പലവിധ ഘടകങ്ങൾ ആണ്. തലച്ചോറിനെ തുറന്നുവച്ച് നോക്കിയാൽ അവയിൽ മിക്കതും കാണാൻ പറ്റുന്നവ തന്നെയും ആവാം.
ഇവയെല്ലാം പ്രവർത്തിക്കുന്നത് രക്തത്തിനുള്ളിലുള്ള പലവിധ രാസപദാർത്ഥങ്ങളുടെ പ്രവർത്തനത്താലും പ്രതിപ്രവർത്തനത്താലും ആണ് എന്നതാണ് ആധുനിക ശാസ്ത്രത്തിൻ്റേയും വൈദ്യശാസ്ത്രത്തിൻ്റേയും വിവരം.
ഈ വിവരത്തെ അടിസ്ഥാനപ്പെടുത്തി മനുഷ്യമനസ്സിനെ പഠിക്കുകയും ചികിസ്തിക്കുകയും ചെയ്യുന്ന അക്കാഡമിക്ക് വിഷയമാണ് Neurology എന്നു തോന്നുന്നു.
തലച്ചോറ് (brain), സുഷുമ്നാ നാഡി (spinal cord), ഞരമ്പുകൾ / നാഡികൾ (nerves) എന്നിവയേയും അവയുടെ പ്രവർത്തനത്തേയും Neurology പഠിക്കുന്നു.
Epilepsy (ചുഴലി രോഗം), stroke, multiple sclerosis, വിറവാതം (Parkinson's disease), Alzheimer's disease പോലുള്ള പല രോഗങ്ങളേയും, തലചോറിൻ്റേയും സുഷുമ്നാ നാഡിയുടേയും ഞരമ്പുകളുടേയും / നാഡികളുടേയും hardwareൽ വരുന്ന പിശകുകളേയും മരുന്നിലൂടെ neurologist ചികിസ്തിക്കുന്നു.
തലച്ചോറിനുള്ളിലുള്ള മുഴ (brain tumour), രക്തധമനിയുടെ ഭിത്തിയിലെ ബലഹീനത (aneurysms), spinal disorders തുടങ്ങിയവ ശസ്ത്രകൃയയിലൂടെ ചികിസ്തിക്കുന്നത് Neurosurgeron ആണ്. ആ വിഷയത്തിലേക്ക് പോകുന്നില്ല.
വിഷാധ രോഗം, schizophrenia, anxiety (ഉൽക്കണ്ട്ഠ), പെരുമാറ്റത്തിലെ അസ്വഭാവികത തുടങ്ങിയ മനോരോഗങ്ങളെ Psychiatrist മരുന്നുപയോഗിച്ചു ചികിസ്തിക്കുന്നു എന്നും തോന്നുന്നു.
അതേ സമയം Psychologist ചെയ്യുന്നത് തെറാപ്പിയിലൂടേയും പെരുമാറ്റങ്ങളിൽ ഇടപെട്ടും പുതുത് പഠിപ്പിച്ചും, തെറ്റായവയെ മാറ്റിയെടുത്തും (behavioral interventions) മാനസിക പ്രശ്നങ്ങളേയും പെരുമാറ്റ ദൂഷ്യങ്ങളേയും ചികിത്സിച്ചു ഭേദമാക്കുന്നു എന്നും മനസ്സിലാക്കുന്നു.
ഈ മുകളിൽ പരാമർശിച്ച മൂന്ന് ചികിസ്താ രീതികളിലും പലവിധ ഫലപ്രാപ്തി ലഭിക്കാം.
എന്നാൽ ഇവ മൂന്നിലും ഉള്ള ഒരു പോരായ്മ, മുകളിൽ പരാമശിക്കപ്പെട്ട robotൻ്റെ കാര്യത്തിൽ പറഞ്ഞിരുന്ന software എന്ന കാര്യത്തെക്കുറിച്ച് യാതോരു പരമാർശമോ സൂചനയോ ഇവയിലൊന്നിലും കാണില്ല എന്നതാണ്.
ഒരു വ്യക്തിക്ക് നൽകപ്പെടുന്ന നിർദ്ദേശങ്ങളിലെ പാളിച്ച, പിശക്, അപൂർണ്ണത, പക്വതയില്ലായ്മ എന്ന കാര്യം നോക്കാം.
ഒരു പ്രത്യേക രീതിയിൽ പെരുമാറിയാൽ ആണ് വാക്കുകൾക്കും വ്യക്തിത്വത്തിനും ബലം ലഭിക്കുക എന്ന രീതിയിൽ ഒരു ഒരു നിർദ്ദേശം വ്യക്തിക്ക് ലഭിച്ചാൽ ആ വ്യക്തി ആ രീതിയിൽ പെരുമാറാം.
ഫ്യൂഡൽ ഭാഷകളിൽ വ്യക്തിക്ക് ലഭിക്കുന്ന നിർദ്ദേശം കാര്യം ലഭിക്കാനായി അമിത വിധേയത്വം കാണിക്കണം എന്നും, കാര്യം ലഭിക്കാനൊന്നുമില്ലായെങ്കിൽ മേക്കിട്ടു കയറുന്ന പെരുമാറ്റമാണ് ഉചിതം എന്നും ആണ്.
മുന്നിൽ നിൽക്കുന്ന വ്യക്തിയെ തള്ളിമാറ്റി മുന്നിൽ കയറുക എന്നതും ഇതേ ഭാഷകൾ പഠിപ്പിച്ചുവിടും. ബസ്സിൽ കയറുമ്പോൾ, മുന്നിലെ ആളെ തള്ളിമാറ്റിവേണം ബസ്സിൽ കയറാൻ.
ഇതൊന്നും കേരളത്തിൽ ഇന്ന് ഒരു മാനസിക രോഗാവസ്ഥയായി ആരും കാണില്ല. മറിച്ച് മാനസിക ഊർജ്ജസ്വലതയും സാമർത്ഥ്യവും ആയാണ് കാണുക.
എന്നാൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഈ പെരുമാറ്റം ഒരു മാനസിക വൈകല്യം ആയിത്തന്നെ കണ്ടിരുന്നു. ഇന്നത്തെ കാര്യം അറിയില്ല.
ഫ്യൂഡൽ ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ വ്യക്തിയുടെ സ്ഥാനീകരണവും ഒരു പ്രശ്നം തന്നെയാണ്.
ഉദാഹരണത്തിന്, മലയാളം ഭാഷാ സ്ക്കൂളുകളിൽ വിദ്യാർത്ഥികൾ എന്നത് ആ അന്തരീക്ഷത്തിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ ഏറ്റവും കീഴിൽ നിൽക്കുന്ന വ്യക്തികൾ ആണ്.
ഇവരിൽ ഇങ്ഗ്ളിഷിൽ കാണാൻ പറ്റാത്ത തരത്തിലുള്ള ഒരു ഊർജ്ജ്വസ്വലത കാണപ്പെടും.
വൻ കുഴിയിൽ നിന്നും മുകളിലേക്ക് ഉച്ചത്തിൽ വിളിച്ചു പറയുന്നതും, മുകളിലേക്ക് എടുത്തു ചാടുന്നതുമായ ഭാവം പെരുമാറ്റത്തിലും ഊർജ്ജത്തിലും സ്വരത്തിലും കാണപ്പെടാം.
അതുമല്ലായെങ്കിൽ അതിന് നേരെ വിപരീതമായ ഭാവവും ആവാം.
പൊതുവായി പറഞ്ഞാൽ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമുള്ള സ്കൂളിലും കോളെജിലും തൊഴിൽവേദിയിലും മറ്റും വ്യക്തികളിൽ ഈ വിധമായുള്ള ഒരു പെരുമാറ്റമോ, ഭാവമോ, സ്വരമോ കാണാൻ സാധ്യതയില്ല. കാരണം, അതിൻ്റെ ആവശ്യം ഇല്ല. ആ വിധ സ്ഥാനീകരണവും ഇല്ല.
ഇത് മലയാളത്തിൽ നിന്നും നോക്കിയാൽ വൻ effiminate സ്വഭാവം ആണ്. എന്നാൽ മലയാളത്തിലെ പല സ്ത്രീകളിലും ഇതേ effiminate ഭാവം കാണില്ല എന്നതും വാസ്തവം ആവാം.
ഇതിൽ ഏത് ഭാവമാണ് മാനസിക വൈകല്യം എന്നത്, ഏത് അന്തരീക്ഷത്തിൽ ആണ് വ്യക്തിയെന്നതിനെ ആശ്രയിച്ചിരിക്കും.
മനഃശാസ്ത്രജ്ഞൻ ഏത് അന്തരീക്ഷത്തിൽ ഉള്ള ആളാണ് എന്നതിനെ ആശ്രയിച്ച്, വ്യക്തിക്ക് മാനസിക വൈകല്യമോ മാനസിക ഔന്നിത്യമോ ഉള്ളത് എന്ന് തീരുമാനിക്കപ്പെടും. അത് അനുസരിച്ച് ചികിസ്തിക്കും.
ഇങ്ഗ്ളിഷ് ഭാഷയിൽ manners എന്ന കാര്യം കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നു വച്ചാൽ മറ്റേ വ്യക്തിക്ക് വിഷമം ഉണ്ടാക്കുന്ന പെരുമാറ്റം അരുത് എന്നത്.
എന്നുവച്ച് ഇങ്ഗ്ളിഷുകാർ എല്ലാം ഇതേ രീതിയിൽ പെരുമാറും എന്ന അർത്ഥമില്ല.
അതേ സമയം മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിലെ കോഡിങ്ങ് മറ്റുള്ളവരെ അളന്ന് ചിലർക്ക് വിധേയത്തം നൽകാനും, മറ്റ് ചിലരെ പലതരത്തിൽ തമർത്താനും ഉള്ള പ്രോത്സാഹനമാണ്.
എന്നുവച്ച്, മലയാളം സംസാരിക്കുന്ന എല്ലാരും ഇതേ പോലെ പെരുമാറും എന്നുമില്ല.

3. ഒരു പ്രതിഭാസവും കുറേ സാങ്കേതിക പദങ്ങളും

മനഃശാസ്ത്രം വൻ വൈദഗ്ദ്യം പ്രകടിപ്പിക്കുകയും സാങ്കേതിക പദപ്രയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഒരു വേദിയുണ്ട്.
അതായത്, കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവകൾ ത്വക്കിന് മകുളിലൂടെ ഇഴയുന്ന പ്രതീതിയും അവ കടിക്കുന്ന വേദനയും അനുഭവപ്പെടുക എന്ന പ്രതിഭാസം.
കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ വലുപ്പത്തിലുള്ളതും, അതുമല്ലെങ്കിൽ കണ്ണുകൾ കൊണ്ട് കാണാൻ പറ്റുന്നതുമായ ചില ചെറിയ ജീവികൾ ആണ് mites.
ഇവ മനുഷ്യരുടേയും മൃഗങ്ങളുടേയും തൊക്കിൽ കയറിക്കടിക്കും.
ഇവയുടെ ആക്രമണത്തിൻ്റെ ഒരു പ്രത്യേകത, ഇവ വീട്ടിലെ ചിലരെ മാത്രമേ ആക്രമിക്കൂ എന്നതാണ്.
Psoriasis പോലുള്ള ത്വക്ക് രോഗമുള്ളവരേയും കഠിനമായി ഇവ നിത്യേനെ ആക്രമിക്കും. പലപ്പോഴും ഇവ കടിക്കുന്ന അനുഭവത്തെ Psoriasisൻ്റെ ഒരു രോഗ ലക്ഷണമായും ആ അവസ്ഥയുള്ളവർ തെറ്റായി തിരിച്ചറിഞ്ഞേക്കാം.
കിടപ്പു രോഗികൾക്കും പ്രായം ഏറിയവർക്കും പലവിധ ചൊറിച്ചിലുകൾ അനുഭവപ്പെടാറുണ്ട്.
അവയെ bed-sores എന്നു പൊതുവായി പറഞ്ഞ് വൈദ്യശാസ്ത്രം തടിതപ്പാറുണ്ട്. കാരണം, ഈ അവസ്ഥയുടെ കാരണം ചിലപ്പോഴെല്ലാം അവർ ഉദ്ദേശിക്കുന്നതായിരിക്കണമെന്നില്ല എന്നതുതന്നെ.
മനഃശാസ്ത്രം ഈ ഒരു അവസ്ഥാ അനുഭവത്തെ ഒരു മനോരോഗമായും കാണുന്നുണ്ട്.
Formication അഥവാ Tactile hallucination എന്നാണ് മനോരോഗ ശാസ്ത്രത്തിൽ ഇതിന് പൊതുവായി നൽകപ്പെടുന്ന നാമം എന്നു കാണുന്നു.
മനഃശാസ്ത്രം ഇതിനെക്കുറിച്ച് കൂടുതലായി പറയുന്നത് ഈ വിധമാണ്:
1. Formication (insects crawling on/biting skin)
2. Paresthesia (tingling, numbness, or prickling)
3. Tactile phantoms (feeling touch or pressure without contact)
4. Somatopagnosia (difficulty localizing/identifying body parts)
5. Schizophrenia
Psychological Theoryകൾ ആയി താഴെ നൽകിയ കാര്യങ്ങൾ കൂടി തട്ടിവിടുന്നുണ്ട്:
1. Neurotransmitter imbalance: Altered dopamine, serotonin, and acetylcholine levels.
2. Sensory gating: Impaired filtering of sensory information.
3. Cognitive processing: Misinterpretation of internal/external stimuli.
4. Stress and anxiety: Hyperarousal and hypervigilance.
മനഃശാസ്ത്രം ഈ അവസ്ഥയെ ചികിസ്തിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളിൽ ചിലത് ഇവയാണ് എന്നു കാണുന്നു:
1. Cognitive-behavioral therapy (CBT)
2. Mindfulness-based stress reduction (MBSR)
3. Relaxation techniques (deep breathing, progressive muscle relaxation)
4. Hypnosis
5. Support group
ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ട് psychiatrist / neurologist നടത്തുന്ന ചികിസ്ത ഇവയാണ്:
1. Antidepressants (SSRIs, SNRIs)
2. Anti-anxiety medications (benzodiazepines)
3. Anticonvulsants (for neuropathic pain)
4. Antihistamines (for itching)
5. Topical creams (for skin conditions)
പോരാത്തതിന്, Peripheral neuropathy, Central nervous system disorders, Neurotransmitter imbalance തുടങ്ങിയ കാര്യങ്ങളായുള്ള Neurological രോഗങ്ങളായും ഇതിനെ പരാമർശിക്കാറുണ്ട് പോലും.
ഇവിടെ ഇപ്പോൾ ഈ ഒരു ശാരീരിക അനുഭവത്തെ മൂന്ന് രീതിയിൽ കാണാൻ പറ്റും എന്നതാണ്.
ഒന്ന് ഒരു മനോരോഗം.
രണ്ട് ചൊറി. അഥവാ Scabies. ഇത് scabies mite നൽകുന്ന അനുഭവം തന്നെ.
മൂന്ന്. എന്നാൽ, ഇത് മാത്രമല്ല miteകൾ.
Scabiesന് നൽകുന്ന മരുന്ന് കൊണ്ട് ഈ അനുഭവത്തെ മാറ്റാൻ ആവില്ല. കാരണം, ഇത് ഒരു രോഗമല്ല, മറിച്ച് പല വിധ miteകളുടെ ആക്രമണം ആണ്.
Miteകളെ തടയുകയും കൊല്ലുകയും ചെയ്യുകമാത്രമാണ് പരിഹാരം.
ഈ വിധമായുള്ള ഒരു അനുഭവം നേരിടുന്ന ഒരു വ്യക്തിയോട് ഈ കാര്യം ഞാൻ പറഞ്ഞപ്പോൾ, അത് ആ വ്യക്തിക്ക് അന്ന് അത്രകണ്ട് സ്വീകാര്യമായില്ല.
എന്നാൽ അടുത്ത കാലത്തായി miteകളെ തടയാനുള്ള പലവിധ ഉപകരണങ്ങളും മറ്റും ഓൺലൈൻ വേദികളിൽ കാണപ്പെടുന്നുണ്ട്.
എന്നാൽ ഏറ്റവും കാര്യക്ഷമമായ മാർഗ്ഗം വസ്ത്രവും കിടക്ക വിരിപ്പും തലയണ ഉറയും മറ്റും തിളക്കുന്ന വെള്ളത്തിൽ ഇടക്കിടക്ക് മുക്കിവെക്കുക എന്നതു തന്നെ.
ഇവിടെയുള്ള പ്രശ്നം ഓരോ അക്കാഡമിക്ക് വിദ്യഭ്യസ്ഥരും അവർക്ക് ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങളെ കാണും എന്നതാണ്.
ആ അക്കാഡമിക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരുടെ വിവരം അവർക്ക് അനുവദിച്ചുകൊടുക്കാൻ താൽപ്പര്യ കാണില്ല, പ്രതേകിച്ചും ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ.
Miteകളെ തടയാനുള്ള മാർഗ്ഗം ഔഷധ പ്രയോഗത്തിൽ മാത്രം നിന്നു കൊണ്ട് നടക്കില്ല.
മനഃശാസ്ത്രത്തിന് എന്ത് ചെയ്യാനാകും എന്നത് അറിയില്ല.
വൻ സാങ്കേതിക പദപ്രയോഗങ്ങൾ നിരത്തിവെക്കാനല്ലാതെ മനഃശാസ്ത്രത്തിന് ഈ വിധമായുള്ള ഒരു ശാരീരിക അനുഭവം ഉള്ള ആരേയെങ്കിലും ചികിസ്തിച്ചു ഭേദപ്പെടുത്താൻ ആയിട്ടുണ്ടോ എന്ന് അറിയില്ല.
ഇനി ആ വിഷയം വിടാം.
ഇനി വ്യക്തികൾ അതീന്ദ്ര്യ സോഫ്ട്വർ വേദിയിൽ ഉയരുകയും താഴുകയും ചെയ്താൽ അവരിൽ വരുന്ന ഒരു അനുഭവം കുറച്ചു വാക്കുകൾ പറഞ്ഞുകൊണ്ട് ഇന്നതെ എഴുത്ത് അവസാനിപ്പിക്കാം.
ചില വ്യക്തികളുടേയും ചില കെട്ടിടങ്ങളുടെ സാന്നിദ്യത്തിലും ചില സംഘനയ്ക്ക് ഉള്ളിലും മറ്റും വച്ച് താഴെയിരുന്നിരുന്ന വ്യക്തി മുകളിലേക്ക് സ്ഥാനീകരിക്കപ്പെട്ട അനുഭവം ആ വ്യക്തിയിൽ വരാം എന്നു പറഞ്ഞു കഴിഞ്ഞ കാര്യമാണ്.
ഈ കാര്യത്തോട് ഒരു കാര്യം കൂടി ചേർക്കാം.
താഴെയുള്ള വ്യക്തി മുകളിലേക്ക് നീങ്ങിയ പ്രതീതി അയാളിൽ വന്നാൽ, ആ വ്യക്തിയുടെ വാക്കുകളുടെ ഒഴുക്കിലും ചെരിവിലും മറ്റും മാറ്റം സംഭവിക്കാം.
ചെരിവ് കേറ്റമായി അനുഭവപ്പെടാം.
സ്വരത്തിലും ഇതേ പ്രതിഭാസം വന്നുപെടാം.
ഇങ്ങിനെ സംഭവിക്കുന്ന അവസരത്തിൽ, മറ്റെ വ്യക്തിയിൽ വൻ മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടാം.
ചില വീടുകളിലും സ്ഥാപനത്തിലും സംഘടനയിലും മറ്റും ചില വ്യക്തികളുടെ സാന്നിദ്യത്തിലും ചില വ്യക്തികൾ വൻ ദേഷ്യത്തിൽ പെരുമാറുന്നതായും വൈകാരികമായി പൊട്ടിത്തെറിക്കുന്ന രീതിയിൽ സംസാരിക്കുന്ന രീതിയിൽ പെരുമാറുന്നതായും കാണപ്പെടാം.
എന്നാൽ ഇതിന് വ്യക്തമായ ഒരു കാരണം ചുറ്റുള്ളവർക്ക് കാണാൻ പറ്റിയേക്കില്ല.
അടുത്തു എഴുത്തോടുകൂടി മനഃശാസ്ത്രം എന്ന വിഷയത്തിൽ നിന്നും വിട്ട് എഴുത്തിൻ്റെ പാതയിലേക്ക് കടക്കാം എന്നു വിചാരിക്കുന്നു.
Paranormal എന്ന പ്രതിഭാസത്തെ ഒന്നുകൂടി സ്പർശിച്ചുകൊണ്ട് ഈ വേദിയിൽ നിന്നും വിട്ടുപോകാം എന്നു വിചാരിക്കുന്നു.

4. സത്യസന്ധത എന്ന താങ്ങ്-തൂണ്

മനഃശാസ്ത്ര വിദഗ്ദർ, പല വിധ മനോവിഷമങ്ങളുമായി അവരുടെ അടുത്തു വരുന്ന വ്യക്തികൾക്ക് നൽകുന്നത് ഉപദേശങ്ങൾ ആണ്, പലപ്പോഴും.
എന്നാൽ, ഇവർ നൽകുന്ന ഉപദേശങ്ങൾക്ക് അവരുടെ സ്വന്തം വിശ്വാസങ്ങൾക്കും അഭിപ്രായങ്ങൾക്കും മറ്റും അതീതമായി അവരുടെ മനഃശാസ്ത്ര പാഠപുസ്തകങ്ങളിൽ എന്തെങ്കിലും പൊതുവായ ഉപദേശപ്പട്ടിക ഉണ്ടോ എന്ന് അറിയില്ല.
കോഴിക്കാട്ടം കുഴച്ചിട്ടതുമാതിരിയുള്ള കുറേ ഊഷര വിവരത്തുണ്ടുകൾ ആവും പല പാഠ പുസ്തകങ്ങളിലും ഉള്ളത്.
പണ്ട് മറ്റൊരു സംസ്ഥാനത്ത് വച്ച് ഒരു മനഃശാസ്ത്ര വിദഗ്തനുമായി ഇങ്ഗ്ളിഷിൽ സംസാരിക്കാൻ ഇടവന്നിരുന്നു. അന്ന് ആ ആൾ എന്നോട് പറഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു.
ഒരു മുപ്പത്തി അഞ്ചോളം വയസ്സ് പ്രായമുള്ള ഒരു സ്ത്രീ വൻ മനോവിഷമത്തോടുകൂടി, തൻ്റെ ക്ളിനിക്കിൽ കയറിവന്നു. ആ സ്ത്രീ ഒരു വൻ കുടുക്കിൽ പെട്ടുകിടക്കുന്നു.
ഇവരുടെ ഭർത്താവ് ഒരു ഉന്നത സ്വകാര്യ കമ്പനിയിൽ ഉയർന്ന തസ്തികയിൽ തൊഴിൽ ചെയ്യുന്നു. എന്നാൽ ആ വ്യക്തി മറ്റൊരു സംസ്ഥാനത്താണ് തൊഴിൽ ചെയ്യുന്നത്.
വീട്ടിൽ ഭർത്താവിൻ്റെ പ്രായമുള്ള മാതാവിനെ നോക്കാൻ ആരുമില്ലാത്തതുകൊണ്ട്, ഈ സ്ത്രീ മക്കളുമായി ഇവിടെയാണ് താമസം. ഭർത്താവ് രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ വരും.
വൻ ധനമുള്ള വീടാണ്. കുറേ പറമ്പും വീടിന് ചുറ്റുമുണ്ട്.
ഈ സ്ത്രീയെ പലരും ചേച്ചീ, ആൻ്റി പോലുള്ള പ്രാദേശിക ഭാഷയിലെ വാക്കുകൾ പേരിനോട് ചേർത്താണ് വിളിക്കുക. ബഹുമാനിക്കപ്പെടുന്ന സ്ത്രീ.
പറമ്പിലെ കാര്യങ്ങൾ നോക്കാനായി നിത്യവും ഒരു പണിക്കാരനായ ചെറുപ്പക്കാരൻ വരും. ഈ സ്ത്രീയേക്കാളും ഏതാണ്ട് പത്ത് വയസ്സ് കുറവുള്ള ആൾ.
വീട്ടിൽ പകൽ സമയത്ത് മറ്റാരും ഉണ്ടാവില്ല. കുട്ടികൾ സ്കൂളിൽ ആയിരിക്കും. അമ്മ കിടക്കുകയും ആയരിക്കും.
ചെറുപ്പക്കാരൻ ചേച്ചീ എന്ന് നിത്യവും വിളിച്ചുകൊണ്ട് അടുത്തകൂടും. അയാൾ വളരെ ആസൂത്രിതമായി ഈ സ്ത്രീയിൽ കാമവികാരം വളർത്തി.
അത് ആ ആളുടെ കഴിവ്.
ഈ കാമവികാരം കാര്യക്ഷമായി വളർന്നു നിന്ന ഒരു അവസരത്തിൽ അയാളെ ഈ സ്ത്രീ വീടിനുള്ളിലേക്ക് കൊണ്ടു പോയി, ഭർത്താവും താനും കിടക്കുന്ന കിടക്കയിൽ ഇരുത്തി.
തുടർന്ന് ഈ ആൾ ആ സ്ത്രീയെ വൻ വൈദഗ്ദത്തോടുകൂടി കാമ പരവശയാക്കി, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.
ഈ ബന്ധപ്പെടലിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ആ ചെറുപ്പക്കാരൻ ഈ സ്ത്രീയെ വെറും പേരു വിളിക്കുകയും നീ എന്ന് സംബോധന ചെയ്യുകയും ചെയ്തു. (ഈ ഒരു പ്രതഭാസം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലായെന്ന് ഓർക്കുക).
ഈ സംഭവത്തിന് ശേഷം ഈ സ്ത്രീ ആകെ പരവശയായി. സ്വന്തം ഭർത്താവിനെ വഞ്ചിച്ചുവെന്ന തോന്നൽ ഈ സ്ത്രീൽ കടന്നുകൂടി. പോരാത്തതിന്, പണിക്കാരനാണ് പേരു വിളിക്കുകയും നീ എന്ന് സംബോധന ചെയ്യുകയും ചെയ്തത്.
അതിനാൽ തന്നെ തുടർന്നുള്ള ദിവസങ്ങളിൽ ഈ സ്ത്രീ ആ ചെറുപ്പക്കാരനുമായി അടുത്തിടപഴകിയില്ല.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ, ഉച്ച സയത്തിന് ശേഷം വീട്ടിൽ മറ്റൊരു ചെറുപ്പക്കാരൻ കയറിവന്നു. പരിചയമുള്ള ആളാണ്. സാധാരണ ഗതയിൽ വിധേയത്വം കാണിക്കുന്ന വ്യക്തിയാണ്.
അയാൾ ഈ ദിവസം കാര്യമായ വിധേയത്തം കാണിച്ചില്ല. വളരെ വ്യക്തമായി പറഞ്ഞു എനിക്കും നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന്.
ഈ സ്ത്രീ ഞെട്ടിത്തരിച്ചു പോയി. എന്താ ഈ ചോദിക്കുന്നത് എന്ന് ദേഷ്യത്തിൽ തിരിച്ചു ചോദിച്ചു.
അപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു, നീ അവന് കൊടുത്തതല്ല? എനിക്കും തന്നേ പറ്റൂ.
ഈ സ്ത്രീ ആ ചെറുപ്പക്കാരനെ ആട്ടിപ്പായിച്ച് വാതിൽ അടച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അങ്ങാടിയിലൂടെ നടക്കുന്ന അവസരത്തിൽ ആദ്യ ചെറുപ്പക്കാരൻ വെറും പേര് ഉച്ചത്തിൽ വിളിച്ചു.
പോരാത്തതിന്, മറ്റ് ആളുകൾ കേൾക്കാനായി നീ വാക്കിൽ സംബോധനയും ചെയ്തു.
ആ സ്ത്രീ വീട്ടിൽ തിരിച്ചു വന്നു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് യാതോരു മുന്നറിയിപ്പുമില്ലാതെ വീട്ടിലേക്ക് കയറിവന്നു. ഭർത്താവും ആകെ പരിഭ്രാന്തനാണ്.
ഭർത്താവിന് ആരോ കത്തയച്ചിരിക്കുന്നു. ഭാര്യ ഇവിടെ ലൈംഗിക അരാജകത്വത്തിലാണ് എന്ന്. നാട്ടിൽ പാട്ടാണ് പോലും.
ഭർത്താവ് ചോദിച്ചത്, ഈ ആരോപണത്തിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്നതാണ്. നീ സത്യം പറയൂ. അതു മാത്രം മതി എനിക്ക് എന്നായി ഭർത്താവ്.
ഇല്ലാ എന്നാണ് ഭാര്യ പറഞ്ഞത്. ഭർത്താവിൻ്റെ പാരവശ്യം ആഥിയായി മാറി.
ഈ സ്ത്രീക്കാണെങ്കിൽ ഭർത്താവിനോട് വൻ സ്നേഹമാണ് ഉള്ളത്. ഭർത്താവിന് തിരിച്ചും.
കുറച്ച് കഴിഞ്ഞപ്പോൾ ഭാര്യ പുറത്തിറങ്ങി ഈ മനോരോഗ വിദഗ്തൻ്റെ ക്ളിനിക്കൽ കയറിവന്നു.
കഥമുഴുവൻ പറഞ്ഞു. വിദഗ്ദൻ മുഴുവനും കേട്ടു.
ആ സ്ത്രി പറഞ്ഞു പോലും, നടന്നതെല്ലാം എനിക്ക് എൻ്റെ ഭർത്താവിനോട് തുറന്നു പറയണം എന്നാണ് എൻ്റെ തീരുമാനും.
എന്നാൽ അതല്ലാതെ മറ്റ് വല്ല പോംവഴിയുണ്ടോ എന്ന് അറിയാനാണ് മനോരോഗ വദഗ്ദനെ വന്നു കണ്ടത് പോലും.
മനഃശാസ്ത്ര പാഠപുസ്തകങ്ങളിൽ വൻ ഉത്തരങ്ങൾ കാണും എന്ന് ആ സ്ത്രീ വിചാരിച്ചുകാണും.
മനഃശാസ്തജ്ഞൻ തൻ്റെ വൻ അനുഭവ പരിജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിൽ ഉപദേശിച്ചു കൊടുത്തു പോലും, നിങ്ങൾ യാതോരു കാരണവശാലും നടന്ന കാര്യം സമ്മതിച്ചുകൊടുക്കരുത്.
ഭർത്താവിന് പുറത്ത് നിന്ന് ഈ സംഭവം നടന്നുവെന്ന വിവരം ലഭിച്ചാലും, നിങ്ങളുടെ നാവിൽ നിന്നും അത് സമ്മതിച്ചുകൊടുക്കരുത്.
ഈ വിധമായുള്ള ഒരു ഉപദേശം നൽകാൻ വൻ മനോരോഗ ചികിസ്താ പാണ്ഡിത്യത്തിൻ്റെ ആവശ്യകതയില്ലതന്നെ.
ഈ വിദഗ്ദൻ ഉപദേശിച്ചത് ഉഗ്രരോഗവസ്ഥയെ ഇരട്ടിച്ചുവിടാനുള്ള പദ്ധതിയാണ്. അല്ലാതെ രോഗത്തെ ഒരച്ചു മറ്റിക്കളയാനുള്ള മാർഗ്ഗമല്ല.
നേതാവിൻ്റെ വിശ്വസ്ഥനായ അണി, മേലുദ്ധ്യോഗസ്ഥൻ്റെ വിശ്വസ്ഥനായ കീഴ്ജീവനക്കാരൻ, ഭർത്തവിൻ്റെ വാൽസല്യവതിയായ ഭാര്യ, ഭാര്യയോട് വൻ വാസ്തല്യമുള്ള ഭർത്താവ്, എന്നിവർ കള്ളങ്ങൾ പറഞ്ഞും നിരത്തിവച്ചും ആണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത് എങ്കിൽ, നേതാവും, മേലുദ്ധ്യോഗസ്ഥനും, ഭർത്താവും, ഭാര്യയും ദ്രവിച്ചപോകും.
സത്യസന്ധത എന്നത് ഒരു വൻ ബലം നൽകുന്ന കണ്ണിയാണ്. കള്ളം എന്നത് ഈ കണ്ണിയെ ദ്രവിപ്പിക്കുന്ന വിഷദ്രാവകമാണ്.
മുകളിൽ പറഞ്ഞ കഥയിൽ ഭാര്യ ഭർത്താവിനോട് കള്ളം പറഞ്ഞുനിൽക്കാൻ ശ്രമിച്ചാൽ, ഭർത്താവിന് ഭാര്യയിൽ ഉള്ള വിശ്വാസം മാഞ്ഞു തുടങ്ങും.
തുർന്നങ്ങോട്ട് ഭാര്യ പറയുന്ന ഏത് കാര്യമാണ് സത്യം എന്നതു ഏതാണ് കളവ് എന്നതും അറിയാതെ ഭർത്തവ് വിഷമിച്ച്, ജീവിതത്തിലും തൊഴിലിലും വൻ പാളിച്ചകൾ തൊടുത്തുവിട്ടുകൊണ്ട് നശിച്ചപോകും.
എന്നാൽ, ഈ ഭാര്യ ഭർത്താവിനോട് നടന്ന കാര്യം മുഴുവനും പറഞ്ഞാൽ എന്തു സംഭവിക്കും എന്നതും ഒരു ചോദ്യമാണ്. സത്യം കേട്ട ഉടനെ ഭർത്താവ് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുമോ?
വാസ്തവം പറഞ്ഞാൽ, പലവിധ അക്രമാസക്ത പ്രേരണകളും വിടർത്തുന്നത് വാക്കുകൾ ആണ്. ഞാൻ തെറ്റ് ചെയ്തു പോയി. ഇനി ഇത് സംഭവിക്കില്ലാ എന്ന് ഉറച്ച വാക്കുകളിൽ ഭാര്യ പറഞ്ഞാൽ, അക്രമം നടക്കില്ല.
എന്നാൽ ഭാര്യയിൽ നിന്നും കളവ് കേൾക്കുകയും സത്യാവസ്ഥ പുറത്ത് നിന്ന് കേൾക്കുകയും ചെയ്താൽ അക്രമം നടന്നേക്കാം.
എന്നാൽ ഭാര്യ കാര്യങ്ങൾ മറച്ച് വച്ച്, ഭർത്താവിനെക്കൊണ്ട് കുത്തിക്കുത്തി ചോദിപ്പിച്ച്, ഒടുവിൽ നിങ്ങൾ ഞാൻ പറയുന്ന് വിശ്വസിക്കില്ല, അല്ലേ? അങ്ങിനെയെങ്കിൽ അങ്ങിനെ തന്നെ. ഞാൻ ഇത് വീണ്ടു ചെയ്യും. നിങ്ങൾക്ക് എന്ത് ചെയ്യാനും എന്നൊന്ന് കാണട്ടെ!
എന്നു പറഞ്ഞാൽ അക്രമത്തിന് സാധ്യത കൂടും.
ഈ സംഭവത്തിൽ ഭാര്യ കളവ് പറഞ്ഞാൽ, ഭാര്യം ആ ചെറുപ്പക്കാരനും ഒരു ടീമായി, പൊതുവായുള്ള ഒരു രഹസ്യം പങ്കിടുന്നവരായി നിലനിൽക്കും.
എന്നാൽ ഭാര്യ ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞ്, ഇനി ഇത് സംഭവിക്കില്ലാ എന്ന് ഉറപ്പുകൊടുത്താൽ, ആ ഭാര്യയും ഭർത്താവും ഒരു ടീം ആവും. പിന്നീട് അവർ രണ്ടു പേരും ചേർന്നാണ് ആ സംഭവത്തെ സംഘടിതമായി നേരിടുക.
ഇവിടെ മറ്റൊരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു.
വൈവാഹിക ജീവിതം എന്ന വൻ സങ്കീർണ്ണത നിറഞ്ഞു നിൽക്കുന്ന ഒന്നാണ്.
വ്യക്തികളുടേയും കുടുംബത്തിൻ്റേയും സാമൂഹിക ബഹുമാനം തൊട്ട്, സാമ്പത്തിക ഭദ്രത, അയൽക്കാരുടെ സാമൂഹിക നിലവാരം, മറ്റുള്ളവർക്ക് ഇവരുടെ ജീവിതത്തിൽ കടന്നു കളിക്കാനുള്ള സൗകര്യം, കുട്ടികളുടെ ജീവിതം തുടങ്ങി പലതിലൂടേയും പലക വച്ചും, ഏണി വച്ചും, ചുവട് വച്ചും ഒരു വൻ പിരമിഡുമാതിരി പടുത്തുയർത്തുന്നതാണ് കുടുംബ ജീവിതം.
ഭാര്യ അല്ലെങ്കിൽ ഭർത്താവ് ഏതെങ്കിലും ഒരവസരത്തിൽ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പട്ടെന്ന് കേട്ടതു കൊണ്ടൊന്നും വിവേകമുള്ള വ്യക്തികൾ സ്വന്തം കുടുംബത്തെ തുലച്ചു കളയില്ല.
കാരണം, കുടുംബം പൊട്ടി നിലംപൊത്തിയാൽ, നേരത്തെ നിർമ്മിച്ചെടുത്ത പിരിമിഡ് അപ്രത്യക്ഷമാവും.
ഭാര്യ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചുകൊടുത്താൽ, അവിടെ വൻ പൊട്ടിത്തെറി നടക്കാം. ഒച്ചപ്പാടുണ്ടാവാം. ഭർത്താവ് നിലവിളിക്കാം.
എന്നാൽ പോലും, കുടുംബത്തെ രക്ഷിക്കേണം എന്ന ബാധ്യത രണ്ട് പേരിലും ഉണ്ട്.
കുടുംബ ജീവിതം അസഹ്യമാക്കുന്നത് പലപ്പോഴും മുൻകരുതലുകൾ ഇല്ലാതെ പെട്ടുപോകുന്ന ലൈംഗിക ബന്ധങ്ങൾ അല്ല. മറിച്ച് നിരന്തരമായി യാതോരു കൂസലുമില്ലാതെ കള്ളം പറയുന്ന വ്യക്തികൾ ആണ്. അതായത് incorrigible liars.
ഈ മാനസിക സ്വഭാവമുള്ളവർ ഭർത്താവിൻ്റേയും ഭാര്യയുടേയും ജീവിതം നരക തുല്ല്യമാക്കും.
സത്യസന്ധത ഒരു വൻ ബലമുള്ള താങ്ങ് തൂൺ (support pillar) തന്നെയാണ്.
ഇനി മറ്റൊരു കാര്യം പറയാനുള്ളത് ഭാഷയുടെ കാര്യമാണ്. മലയാളം പോലുള്ള ദുഷ്ട ഭാഷകൾ വ്യക്തികളെ പല തട്ടുകളിൽ ആക്കിവച്ചാണ്, ജീവിക്കാൻ പഠിപ്പിക്കുക.
മുകളിലെ തട്ടിലെ ആൾ താഴെ തട്ടിലെ ആളുമായി അതിരുകടന്ന ബന്ധം നിലനിർത്തിയാൽ ഭാഷാ വാക്ക് കോഡുകളിൽ വൻ ഭാരം ചേർക്കും. ഈ ഭാരം ചേച്ചി, ചേട്ടൻ, സാർ, തുടങ്ങിയ വാക്കുകളെ വെറും പേരാക്കി മാറ്റും.
നിങ്ങൾ എന്ന വാക്കിനെ നീ ആക്കും.
മുകളിലേക്ക് പിടിച്ചു കയറാൻ സൗകര്യം നൽകുന്ന ഒരു പാതയായി താഴെ തട്ടുകാരൻ ഈ ബന്ധത്തെ മനസ്സിലാക്കിയാൽ വൻ പ്രശ്നം തന്നെയാണ്.
മറ്റൊരു കാര്യം പുരുഷന്മാർ സ്ത്രീകളേയും ചിലപ്പോൾ സ്ത്രീകൾ പുരുഷന്മാരേയും ലൈംഗികമായ ഉപയോഗിക്കാൻ തക്കം നോക്കിത്തന്നെയാണ് നിൽക്കുക എന്നതാണ്.
ഈ കാര്യം വിജയകരമായി സംഭവിക്കാറും ഉണ്ട്. ഈ വിധമായുള്ള ഒരു പരാജയം സ്ത്രകൾക്ക് സംഭവിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ പലതും ഉണ്ട്. അവയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.
ഇത് ചെയ്ത പുരുഷനും സ്ത്രീയും നിത്യവും ഇത് ചെയ്യുന്നവർ ആണ് എങ്കിൽ അത് കുടുംബത്തിൽ ഒരു വൻ രോഗാവസ്ഥതന്നെയാണ്.
സൗകര്യം ലഭിച്ചാൽ പുരുഷന്മാർ സ്ത്രീകളെ വശത്താക്കി ഉപയോഗിക്കും. അതിന് പുരുഷനെ കുറ്റം പറയാനും ആവില്ല. സ്ത്രീകൾ ശ്രദ്ധിക്കണം എന്നതു തന്നെ.
എന്നുവച്ച്, കെണിയിൽ പെട്ടുപോകുന്ന സ്ത്രീ നല്ല വ്യക്തിയോ അല്ലയോ എന്നത് നിശ്ചയിക്കുന്നത് ആ വ്യക്തിയിലെ സത്യ സന്ധത തന്നെയാണ്. ഈ സത്യ സന്ധതയെ മാനിക്കാനുള്ള ഒരു മനോ ഭാവം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.
എന്നാൽ മലയാളം പോലുള്ള ഭാഷകൾ സത്യസന്ധതയ്ക്ക് വിലകൊടുക്കുന്നില്ല എന്നതും ഒരു പ്രശ്നം തന്നെ.

5. തുമ്പില്ലാത്ത സാങ്കേതികപദങ്ങൾ

ഞാൻ 1970ൽ ആണ് ആദ്യമായി The Hindu പത്രം വായിച്ചു തുടങ്ങിയത്. അന്ന് ഞാൻ അഞ്ചാം ക്ളാസിൽ പൊട്ട വിദ്യാഭ്യാസം നേടിത്തുടങ്ങിയ കാലമായിരുന്നു. താമസം Alleppyൽ.
1973ൽ ഒരു അന്തർദേശീയ വാർത്തവായിച്ചു. Swedenലെ Stockholm എന്ന് സ്ഥാലത്ത് ഒരു Bank കൊള്ളയടി ശ്രമം നടന്നിരിക്കുന്നു. കൊള്ളയടിക്കാൻ ശ്രമിച്ചത് രണ്ടു പേർ.
കൊള്ളയടിക്കിടയിൽ, പോലീസ് Bank വളഞ്ഞു.
കൊള്ളയടിക്കാൻ ശ്രമിച്ച വ്യക്തികൾ Bank ജീവനക്കാരിൽ നാലുപേരെ (എന്നു തോന്നുന്നു) ബന്ധികളായി Bankൻ്റെ Vaultൽ (നിലവറയിൽ ) വച്ചു.
തുടർന്നുള്ള സംഭവ വികാസങ്ങളിൽ വന്ന വിസ്മയകരമായ അനുഭവം ഇതായിരുന്നു:
ബന്ധികൾ ആയ വ്യക്തികൾ പോലീസുമായി സഹകരിക്കാൻ കൂട്ടാക്കിയില്ല. അവർ മാനസികമായി അവരെ തടവിൽ വച്ച വ്യക്തികളോട് കൂറ് കാണിച്ചു പോലും. അവർക്ക് പോലീസിൻ്റെ പെരുമാറ്റത്തേക്കാൾ ഇഷ്ടപ്പെട്ടത് അവരെ ബന്ധികളായി വച്ചവരുടെ പെരുമാറ്റമായിരുന്നു പോലും.
ഈ ഒരു സംഭവത്തെ ഇരുട്ടിൽ തപ്പിനടന്ന് വൻ സാങ്കേതിക പദങ്ങൾ കുടുക്കിട്ട് പിടികൂടന്ന മനഃശാസ്ത്രമെന്ന അക്കാഡമിക്ക് വിഷയത്തിന് ഒരു വൻ മുതൽക്കൂട്ടായി മാറി.
ഇത് ഒരു വൻ മാനസിക പ്രതിഭാസം തന്നെയാണ് എന്നതായിരുന്നു പല മനോരോഗ വിദ്ഗരൂടേയും കണ്ടെത്തൽ.
വ്യക്തികൾ തങ്ങളെ പീഡിപ്പിക്കുകയും തടങ്കലിൽ വെക്കുകയും മാനസികമായി അമർത്തിപ്പിടിക്കുകയും ചെയ്യുന്നവരോട് വൻ വത്സല്യവും കൂറും കണിക്കുന്നുണ്ട് എങ്കിൽ അത് Stockholm syndrome എന്ന മാസികാവസ്ഥയാണ്.
ഇത് ഒരു മനോരോഗാവസ്ഥയാണ് എന്നും, അല്ലായെന്നും അഭിപ്രായം മനോരോഗവിദ്ഗദരിൽ തന്നെയുണ്ട് എന്നു തോന്നുന്നു.
Syndrome എന്ന വാക്കിൻ്റെ അർത്ഥം കൂട്ടമായുള്ള കാര്യങ്ങൾ എന്നാണ് എന്ന് തോന്നുന്നു.
Greek പദങ്ങളായ syn (കൂടെയുള്ള) drome (ഓടുക) എന്നിവ കൂടിചേർന്നാണ് Syndrome എന്ന പദം നിർമ്മിച്ചിരിക്കുന്നത്.
ഒരു സംഗതിയിൽ ഒന്നിച്ച് നടക്കുന്ന കുറെ പ്രതിഭാസങ്ങളേയും, രോഗ ലക്ഷണങ്ങളേയും Syndrome എന്നു പറയും എന്നു കാണുന്നു.
മനുഷ്യരുടേയും മൃഗങ്ങളെന്ന് ഇന്ന് കരുതപ്പെടുന്നവരുടേയും പെരുമാറ്റങ്ങളിൽ പല വിധ കാര്യങ്ങളും കണ്ടെക്കാം. ഇവ ഓരോന്നിന്നും വ്യത്യസ്തതരത്തിലുള്ള സാങ്കേതിക പദങ്ങൾ നൽകുന്നത് ഇവയെ മൊത്തമായി പെട്ടന്ന് ചൂണ്ടിക്കാണിക്കാനും നിർവ്വചിക്കാനും ചർച്ചക്ക് വിദേയമാക്കാനും സൗകര്യപ്പെടുത്തിയേക്കാം.
എന്നാൽ ഒരോ വിധ മാനസിക പ്രതിഭാസങ്ങൾക്കും പിന്നിൽ പലവിധ സ്വാധീനങ്ങൾ കണ്ടേക്കാം. ഈ സ്വാധീനങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലാതെ ഈ വിധ സാങ്കേതിക പദങ്ങൾ ഉപയോഗിക്കുന്നതിൽ ചെറിയ തോതിലെങ്കിലും ഒരു പാളിച്ച കണ്ടേക്കാം.
ക്ളാസിൽ മുന്നിൽ ഇരിക്കുന്ന കുട്ടിയെ പിന്നിലിരിക്കുന്ന കുട്ടി തലക്ക് പിന്നിൽ ഞോണ്ടിയാൽ, മുന്നിലിരിക്കുന്ന കുട്ടി തലതരിച്ച് പിന്നിലിരിക്കുന്നവരെ നോക്കും. ഇത് ഒരു സംഭവം.
വൻ ശ്രദ്ധയോടുകൂടി ക്ളാസ് എടുക്കുന്ന അദ്യാപകൻ നോക്കുമ്പോൾ, ഒരു കുട്ടി പിന്നിലിരിക്കുന്ന കുട്ടികളെ നോക്കി എന്തോ സംസാരിക്കുന്നു.
പഠിപ്പിക്കലിൽ ശ്രദ്ധ നഷ്ടപ്പെട്ട അദ്യാപകൻ മുന്നിലിരിക്കുന്ന കുട്ടിയുടെ മുഖത്തിട്ടടിക്കുന്നു. ആ കുട്ടി അദ്ധ്യാപകൻ തന്നെ അടിച്ച കാര്യം വീട്ടിൽ ചെന്ന് പറയുന്നു.
കുട്ടിയുടെ പിതാവ് വൻ ദേഷ്യത്തിൽ സ്കൂളിൽ കയറിവന്ന് ആ അദ്ധ്യാപകൻ്റെ മുഖത്തിട്ടടിക്കുന്നു.
തുടർന്ന് സ്കൂൾ മുഖ്യാദ്ധ്യാപകൻ പോലീസിൽ വിവരം അറിയിക്കുന്നു. പോലീസ് കുട്ടിയുടെ വീട്ടിൽ കയറിവരുന്ന് പിതാവിനോട് കാര്യങ്ങൾ ചോദിക്കുന്നു.
വൻ വിധേയത്തം കാണിക്കാൻ കൂട്ടാക്കാത്ത പിതാവ് പോലീസുകരെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്നു. അതോടുകൂടി, പോലീസുകാർ കലിപൂണ്ട്, പിതാവിൻ്റെ മുഖത്തിട്ടടിക്കുന്നു.
അടികൊണ്ട ആളെ കേസിൽ കുടുക്കുന്നു.
ഇതിനെ തുടർന്ന് പലവിധ സംഭവ വികാസങ്ങൾ. ഇവയെല്ലാം കൂടി ഒരു Syndrome. ഇതിനെ മനഃശാസ്ത്രം എന്ത് പേരുകൊടുക്കും എന്നറില്ല. ആ സ്കൂളിൻ്റെ പേരുവച്ച് ഒരു syndrome.
ഇതു പോലുള്ള ഒരു syndrome ആണ് Stockholm syndrome എന്നു വേണമെങ്കിൽ പറയാനാവുന്നതാണ്.
കുറച്ച് മനഃശാസ്ത്ര സാങ്കേതിക പദങ്ങൾ ഉരുവിട്ടാൽ വൻ വിവരത്തിൻ്റെ അടയാളം ആയി കാണിക്കാനാവും എന്ന തോന്നൽ കാരണം പലരും ഈ Stockholm syndromeനെ എന്ന പദപ്രയോഗത്തെ പലയിടത്തും തട്ടിവിടുന്നത് കണ്ട അനുഭവം ഉണ്ട്.
വ്യത്യസ്ത Stockholm syndrome എന്ന പ്രതിഭാസങ്ങൾക്ക് പിന്നിൽ തമ്മിൽ ബന്ധമില്ലാത്ത പല വ്യത്യസ്ത സംഗതികളും സ്വാധീനങ്ങളും കണ്ടേക്കാം.
എല്ലാരും ദുഷ്ടനെന്നും ആളുകളോട് അടുക്കാത്തവനും യാതോരു സഹകരണവുമില്ലാത്തവനുമായ ഒരു വ്യക്തി.
എന്നാൽ ഈ ആളുമായി എന്തോ ഒരു സാഹചര്യത്തിൽ വൻ അടുപ്പത്തിൽ ചിലർ വന്നുപെടുന്നു. അപ്പോഴാണ് അവർ മനസ്സിലാക്കുന്നത്, ഈ വ്യക്തി അവർ കേട്ടതിൽ നിന്നും തികച്ചും വ്യത്യസ്തനായ വ്യക്തിയാണ് എന്ന്. യഥാർത്ഥത്തിൽ ഈ വ്യക്തി വളരെ നല്ല വ്യക്തിയാണ്.
ഇതിനെ ഒരു തരം Stockholm syndrome ആണ് കാണാനാവും.
Stockholmൽ നടന്ന കൊള്ളയടി ശ്രമത്തിൽ ബന്ധികളും അവരെ പിടികൂടിയവരും തമ്മിൽ വൻ മാനസിക അടുപ്പത്തിൽ വന്നു പെടുന്നു. ഇതിന് പിന്നിൽ നടന്ന സ്വാധീനത്തെ മനസ്സിലാക്കാൻ കാര്യമായ ഒരു മനോരോഗ വൈദഗ്ദ്യത്തിൻ്റെ ആവശ്യം ഉണ്ടോ?
കൊള്ളയടിക്കാർ ബന്ധികളോട് വളരെ സ്നേഹത്തിലും സൗഹൃദത്തിലും പെരുമാറി. ഈ വിധം പെരുമാറുന്നവരോട് ആളുകൾക്ക് വൻ മാനസിക അടുപ്പം വരും എന്നത് ഒരു സാധാരണ സത്യമാണ്.
1987ൽ ആന്ദ്രാ പ്രദേശിൽ നകസൽബാരി പ്രവർത്തകർ ഏതാനും ചില IAS ഉദ്യോഗസ്ഥരെ പിടിച്ചുകൊണ്ടു പോയി ബന്ധനാവസ്ഥയിൽ വെക്കുകയും, അവരെ വിട്ടയക്കുന്ന വ്യവസ്ഥയിൽ പോലീസ് പിടിച്ചിരുന്ന അവരുടെ ചില നേതാക്കളേയും അണികളേയും വിടുവിച്ചിരുന്നു.
അതിന് ശേഷം തിരിച്ചു വന്ന IAS ഉദ്യോഗസ്ഥരിൽ ചിലർ നക്സൽബാരി നേതാക്കളെക്കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിച്ചിരുന്നു എന്ന ഒരു മങ്ങിയ ഓർമ്മ. ഇതിനേയും Stockholm syndrome ആണ് അന്ന് ആരൊക്കെയോ പരാമർശിച്ചതായും ഓർമ്മ.
ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഗതി, മറുപക്ഷത്തിൻ്റെ നിലപാടും അവരുടെ യഥാർത്ഥ ഗുണനിലവാരവും അവരുടെ വാദഗതികളുടെ സത്യാവസ്ഥയും അവർ നേരിടുന്ന പലവിധ പ്രതികൂല സാഹചര്യങ്ങളേയും നേരിട്ടു കണ്ടറിയുമ്പോഴുണ്ടാവുന്ന മനസ്സിലെ മാറ്റമാണ്. ഇതും ഒരു മാനസിക രോഗാവസ്ഥയല്ല.
Hamasൻ്റെ കൈകളിൽ നിന്നും മോചനം നേടിയ ഇസ്റായേൽ ബന്ധികളിൽ ചിലർ Hamas അണികളെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ കാര്യം ഓർക്കാവുന്നതാണ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, Germanകാരും, Italian വ്യക്തികളും, Japanese വ്യക്തികളും USലേക്ക് ഇരച്ചുകയറിയ പ്രതിഭാസത്തെയും Stockholm syndrome ആയി കണ്ടുകൂടേ? ശത്രു പക്ഷത്തിൻ്റെ അടുത്തേക്കല്ലെ അവരെല്ലാം ഓടിക്കയറിയത്?
അതേ യുദ്ധത്തിൽ, ഇങ്ഗ്ളണ്ടിൽ പെട്ടുപോയ German വൈമാനികരിൽ ഇങ്ഗ്ളണ്ടിനോട് വൻ സ്നേഹം വന്ന കഥകളും കേട്ടിട്ടുണ്ട്. ഇതും, Stockholm syndromeൻ്റെ ലക്ഷണമല്ലെ?
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു കാര്യമാണ് Immoral Traffic നിയമപ്രകാരം വേശ്യാവൃത്തിക്ക് പോലീസുകാർ പിടികൂടന്ന സ്ത്രീകളുടെ കാര്യം.
ഇവരിൽ ചിലരെങ്കിലും ചില വ്യക്തികളുടെ കൈകളിൽ പെട്ടുപോയവരായിരിക്കാം. വാക്കുകളിൽ ഇവരെ അവർ നീ എന്ന വാക്കിനാലാണ് സംബോധന ചെയ്യുക. തിരിച്ച് ഇവരിൽ ചിലരെങ്കിലും ചേട്ടൻ, ചേച്ചി തുടങ്ങിയ വാക്കുകളിൽ സംബോധന ചെയ്യും.
ഇങ്ങിനെയുള്ള ഒരു ബന്ധത്തിൽ വൻ ആശ്രയത്തവും വ്യക്തി ബന്ധവും മറ്റും നിലനിൽക്കും.
പോരാത്തതിന്, സാമൂഹിക സുരക്ഷിതത്തവും ഇവർ അനുഭവിച്ചേക്കാം. കാരണം, പുറം ലോകം മലയാളം ആണ്. ഇവർ പുറം ലോത്തിൻ്റെ കൈകളിൽ പെട്ടുപോയാൽ, മലയാളം ഭാഷാ വാക്കുകൾ ഇവരെ കടിച്ചു കീറിക്കളയും.
എന്നാൽ ഇവരെ പിടകൂടുന്ന പോലീസുകാരുടെ നീ, എടീ, വെറം പേര് വിളി ഇവരിൽ മിക്കവർക്കും തികച്ചും അരോചകം തന്നെയായിരിക്കും.
കാരണം യാതോരു വ്യക്തി ബന്ധവും ഇല്ലാത്ത, യാതോരു സാമൂഹിക സംരക്ഷണവും നൽകാത്ത, ചില പുരുഷന്മാരും സ്ത്രീകളും സർക്കാർ അധികാരത്തിന് മേൽ നിന്നുകൊണ്ട് ഈ വിധ വാക്കുകൾ ഉപയോഗിക്കുകയും, നോട്ടത്തിലും ഭാവത്തിലും ഇവരെ തരം താഴ്ത്തുകയും വിധേയപ്പെടുത്തുകയും ചെയ്യുക എന്നത് പലപ്പോഴും പ്രയാസകരമായ ഒരു മാനസിക അനുഭവം തന്നെയായിരിക്കും.
ഇക്കാരണത്താൽ, പോലീസുകാരുടെ ബന്ധനാവസ്ഥയിലേക്ക് മാറിപ്പോകുന്ന ഇവർ അവരെ ചൂഷണം ചെയ്തിരുന്നവരോടാണ് കൂറുകാണിക്കുന്നത് എന്നതിൽ കാര്യമായി ആശ്ചര്യമോ മറ്റോ ആവശ്യമില്ല. കാരണം, പോലീസുകാരുടെ കൈകളിൽ പെട്ടുപോകുന്ന അവസ്ഥ ആദ്യത്തെ അവസ്ഥയേക്കാൾ ഭയാനകരമായിരിക്കും.
എന്നാൽ ഇതിനേയും Stockholm syndromeൻ്റെ ഉത്തമ ഉദാഹരണായി വൻ വിവരമുള്ളവർക്ക് തട്ടിവിടാം.
മലയാളം പോലുള്ള ഭാഷകളിൽ കുട്ടികളെ മാതാപിതാക്കൾ തരംതാഴ്ത്തിത്തന്നെയാണ് വെക്കുന്നത്.
എന്നാൽ ഈ തരംതാഴ്ത്തലിന് പലവിധ വ്യത്യസ്ത നിലവാരങ്ങൾ ഉണ്ട്.
ചില മാതാപിതാക്കൾ സ്വന്തം മക്കളെ മറ്റുള്ളവർക്ക് തരംതാഴ്ത്താൻ സൗകര്യം നൽകില്ല. അതായത്, അവരുടെ സ്വന്തം സാഹചര്യങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ പോലെ വെക്കും, മാതാപിക്കാൾക്ക് തൊട്ടുകീഴിലായി.
അതേ സമയം മറ്റ് ചില മാതാപിതാക്കൾ സ്വന്തം മക്കളെ വീട്ടു വേലക്കാരൻ്റേയും വിലക്കാരിയുടേയും കീഴിൽ തന്നെ സ്ഥാപിക്കും.
രണ്ട് സാഹചര്യത്തിലും കുട്ടികളോട് ലാളനയും വാത്സല്യവും നിലനിർത്തും. കുട്ടികളെ നീ എന്നു തന്നെയാണ് സംബോധന ചെയ്യുക. കുട്ടികൾ തിരിച്ച് അച്ഛൻ, അമ്മാ, ഉപ്പാ, ഉമ്മാ പോലുള്ള വാക്കുകൾ തന്നെ പറയും.
മറ്റ് ചില മാതാപിതാക്കൾ അവരുടെ കുട്ടികളെ വൻ മത്സരബുദ്ധിയോടുകൂടി തന്നെ കാണും. അതായത്, അവരെ മാനസികമായും ചിലപ്പോൾ ശാരീരികമായും തമർത്താൻ ഉദ്യമപ്പെടും. ഇവിടേയും കുട്ടികളെ നീ എന്നു തന്നെ സംബോധന ചെയ്യും.
ഈ വിധ ബന്ധങ്ങളിലെല്ലാം മാതാപിതാക്കൾക്ക് കുട്ടികളോട് വാത്സ്യം ഉണ്ടായിരിക്കും. അതിനും പല വ്യത്യസ്ത കാരണങ്ങൾ കാണും.
അതിൽ ഒന്ന് കുട്ടികളുടെ വിധേയത്തവും സാന്നിദ്ധ്യവും അവർക്ക് നൽകുന്ന വാക്കുകളിളെ നേതൃത്വം ആയിരിക്കും.
ഈ മാതാപിതാക്കളിൽ ചിലർ മക്കളെ അവരുടെ വേലക്കാരേക്കാൾ മുകളിൽ നിലനിർത്തും. ചിലർ അവരുടെ വേലക്കാരുടെ കീഴിൽ നിലനിർത്തും.
ഈ രണ്ട് അനുഭവങ്ങളും തമ്മിൽ 180° എതിർ കോണുകളിൽ ഉള്ള മാനസിക അനുഭവം തന്നെയാണ്.
കുട്ടികൾ മാതാപിതാക്കളെ അച്ഛൻ, അമ്മ, ഉപ്പാ, ഉമ്മാ പോലുള്ള വാക്കുകളിൽ സംബോധന ചെയ്യും. വാക്കുകളിൽ വിധേയത്തവും അനുസരണവും സ്നേഹവും പുറംലോകത്തിൻ്റെ കാഴ്ച്ക്കായി പ്രകടിപ്പിക്കും.
ഈ മുകളിൽ പരാമർശിച്ച കുടുംബാന്ധരീക്ഷങ്ങളിലെല്ലാം തന്നെ Stockholm syndromeൻ്റെ അംശങ്ങൾ കണ്ടെത്താനാവും. എന്നാൽ, ഇതിന് പിന്നിൽ നടക്കുന്ന യന്ത്രവേല വ്യത്യസ്തങ്ങൾ തന്നെയായിരിക്കും.
മലയാളം പോലുള്ള ഭാഷകളിൽ പുറം ലോകം എന്ന ഒരു ഉഗ്ര സംഗതി നിലനിൽക്കുന്നുണ്ട്.
ഉന്നത സാമൂഹികാന്തരീക്ഷമുള്ളിലെ കുട്ടികൾക്ക് സ്വന്തം കുടുംബത്തിൻ്റേയും മാതാപിതാക്കളുടെയും മേൽവിലാസം വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയായേക്കാം.
ഇതിൻ്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും സാമൂഹികാന്തരീക്ഷങ്ങളിൽ അവരുമായി ബന്ധപ്പെട്ട വാക്കുകളിൽ വേലിയേറ്റവും വേലിയിറക്കുവും സംഭവിപ്പിക്കും.
കുടുംബത്തിലെ വേലക്കാരുടെ മുകളിൽ വാക്കുകളിൽ നിൽക്കണമെങ്കിലും മാതാപിതക്കളുടെ താങ്ങ് വേണ്ടിവരും.
ഇതിനെല്ലാം പുറമേ, തമർത്തപ്പെടുന്ന കുട്ടികളും അതേ ഭാഷാ അന്തരീക്ഷത്തിൽ ഉള്ളവർ തന്നെയാണ്. അവരിലും മറ്റുള്ളവരെ തമർത്തണം എന്ന മാനസിക ഭാവം ഉണ്ടാവും.
അപ്പോൾ, അവരും മറ്റുള്ളവരിൽ Stockholm syndrome സൃഷ്ടിക്കാൻ കെൽപ്പുള്ളവർ ആയിരിക്കും.
അതുമല്ലായെങ്കിൽ Stockholm syndromeൻ്റെ നേരെ വിപരീതമായി പരമാർശിക്കപ്പെടുന്ന London Syndrome അവർ സൃഷ്ടിക്കും.
അതായത്, കുട്ടികൾ മാതാപിതാക്കളിൽ അവരോട് വൻ വിരോധം വളർത്തുന്ന കാര്യങ്ങൾ ചെയ്യും.
ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളോട് യാതോരു വാസ്തല്യവും കാണില്ല. വൻ പകതന്നെ വരാം.
Lima syndrome എന്ന ഒരു സാങ്കേതിക പദപ്രയോഗവും കാണുന്നുണ്ട്. ബന്ധികളോട്, അവരെ ബന്ധികളാക്കിവെക്കുന്ന വ്യക്തികളിൽ വൻ വാത്സല്യം വളർന്നു വരുന്ന പ്രതിഭാസം ആണ്.
ഇവിടെ ഇതിനെ മാതാപിതാക്കൾക്ക്, അവർ അമർത്തിപ്പിടിച്ചുവച്ചിരിക്കുന്ന കുട്ടികളോട് വൻ വാത്സല്യം വരുന്ന കാര്യമായി കാണാനാവും എന്നു തോന്നുന്നു.
വൻ ഭൂജന്മിയുടെ കീഴിൽ അമർന്ന് ജീവിക്കുന്ന വ്യക്തികൾ പുറം ലോകത്തിൽ അവരുടെ ജന്മിയുടെ സ്തുതി വാഴ്ത്തിപ്പറയുന്നത് കേട്ടിട്ടുണ്ട്.
ഉന്നതനും വൻ പണക്കാരനും വൻ പിടിപാടുമുള്ള ആളാണ് തൻ്റെ ജന്മിയെന്ന് പറയുമ്പോൾ, അത് ആ പറയുന്ന ആൾക്ക് ഒരു വൻ മേൽവിലാസമായി അനുഭവപ്പെടും. ഇവിടേയും Stockholm syndromeൻ്റെ നേരിയ രേണുക്കൾ കാണാൻ കഴിയും.
വളരെ കഷ്ടതകൾ അനുഭവിച്ചു താൻ തൊഴിൽ ചെയ്യുന്ന കമ്പനിയുടെ കാര്യം പറയുമ്പോൾ, പല ജീവനക്കാരും ആ കമ്പനിയെ പുകഴ്ത്തിപ്പറയുന്നത് കേട്ടിട്ടുണ്ട്. ഉന്നത കമ്പനിയിൽ ആണ് താൻ തൊഴിൽ ചെയ്യുന്നത് എന്ന് പുറം ലോകം അറിയുന്നതിൽ സ്വന്തം സാമൂഹിക സ്ഥാനീകരണം ഉന്നതനിലകളിൽ നിലനിൽക്കും.
എന്നാൽ താൻ തൊഴിൽ ചെയ്യുന്നത് toxic work cultureൽ ആണ് (വിഷലിപ്തത തൊഴിൽ അന്തരീക്ഷത്തിലാണ്) എന്ന് പുറം ലോകത്തോട് പറഞ്ഞാൽ, ആളുകളിൽ സഹതാപവും, അത് ഉണർത്തുന്ന പുച്ഛവും ഉണർന്നുവരും. (idea taken I think from Gone with the wind by Margaret Mitchell).
ഇവിടേയും Stockholm syndromeൻ്റെ സാന്നിദ്ധ്യം കാണാൻ ആവും. എന്നാൽ ഇവിടെ ഇതിനെ തൊടുത്തുവിടുന്നത് മറ്റൊരു മാനസിക ഭാവവും ഉദ്ദേശ്യവും ആണ്.
ഇവിടെ പറഞ്ഞുവന്നത്, മനുഷ്യ പെരുമാറ്റങ്ങളിൽ പുറമേ നിന്നും നോക്കിയാൽ പലവിധ പൊതുവായുള്ള കാര്യങ്ങൾ കണ്ടേക്കാം എന്നതാണ്. ഇവയ്ക്ക് ഓരോന്നിനും വേണമെങ്കിൽ പൊതുവായി ഉപയോഗിക്കാവുന്ന സാങ്കേതിക പദങ്ങളും സൃഷ്ടിക്കാം.
എന്നാൽ, ഈ വിധമായുള്ള ഒരു സാങ്കേതിക പദപ്രയോഗം ഇവയെ മനസ്സിലാക്കിയെന്ന ധ്വനി നൽകുന്നത് തെറ്റായേക്കാം.
മാത്രവുമല്ല, ഒരേ സാങ്കേതിക പദത്തിൽ നിർവ്വചിക്കപ്പെടുന്ന പലവിധ സംഗതികൾക്കും പിന്നിൽ പ്രവർത്തിക്കുന്ന യന്ത്രസംവിധാനവും പ്രേരകകാര്യവും (triggerറും) വ്യത്യസ്തങ്ങൾ ആവാനും സാധ്യതയുണ്ട്.

6. ഒരച്ചു മാറ്റപ്പെട്ട Stockholm syndrome

നിയന്ത്രിത അംഗത്വമുള്ളതും, ഇങ്ഗ്ളിഷുകാരും അംഗങ്ങളായുള്ള ലോകൈക ഇങ്ഗ്ളിഷ് ഭരണ ചായ്വുള്ള, ഒരു അന്തർദ്ദേശീയ ഓൺലൈൻ വേദിയിൽ ഞാൻ ഇടക്കിടക്ക് എഴുതാറുണ്ട്.
ഈ അടത്തകാലത്തായി അവിടെ ഞാൻ എഴുതിയ ഒന്ന് രണ്ട് കാര്യങ്ങൾ, ഈ അടുത്ത കാലത്തായി ഈ മലയാളം എഴുത്ത് വേദിയിൽ ഞാൻ എഴുതിയ ചില കാര്യങ്ങളുമായി വളരെ അടുത്തു വന്നിരുന്നു. അവയിൽ ഒന്ന് രണ്ട് കാര്യങ്ങൾ ഇവിടെ വിസ്തരിക്കാം.
USൽ നിലനിന്നിരുന്ന ആഫ്രിക്കൻ അടിമകളായിരുന്നവരുടെ അന്നത്തെകാര്യമാണ് എഴുതിയത്.
ഒന്ന്, അവരെ പറ്റിപ്പറയുമ്പോൾ, ദക്ഷിണ മലബാറിലെ മക്കത്തായ തീയരുടെ കാര്യം ഓർമ്മവന്നു.
1800കളിൽ ദക്ഷിണ മലബാറിലെ നായർമാർക്ക് ഒരു പ്രശ്നം വന്നു. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉത്തര മലബാറും ദക്ഷിണ മലബാറും ചേർത്തുകൊണ്ട് മലബാർ ജില്ല സ്ഥാപിച്ചു.
അതോടുകൂടി ദക്ഷിണ മലബാറിലെ മക്കത്തായ തീയരുടെ മേൽ വിലാസം ഉത്തര മലബാറിലെ തീയരുടെ മേൽവിലാസവുമായി തൊട്ടൊരുമിത്തുടങ്ങി; കൂടികലർന്നു.
ഉത്തര മലബാറിലെ നായർമാർ അന്ന് ദക്ഷിണ മലബാറിലെ നായർമാരെ ചെറിയ തോതിലുള്ള അവജ്ഞയോടുകൂടി കണ്ടിരുന്ന കാലമായിരുന്നു. മക്കത്തായ തീയർക്ക് ഉന്നത മേൽവിലസങ്ങളുമായി ബന്ധം കാഴ്ചെവെക്കാൻ സാധ്യത വന്നത് ദക്ഷിണ മലബാറിലെ നായർമാരെ ചൊടിപ്പിച്ചു.
മക്കത്തായ തീയരെ ഒതുക്കാനായി അവർ മക്കത്തായ തീയരുടെ മേൽ ഈഴവ മേൽവിലാസം അടിച്ചേൽപ്പിച്ചു.
അന്ന് തിരുവിതാംകൂറിലെ സാമൂഹികാന്തരീക്ഷത്തിൽ വളരെ തരംതാഴ്ന്ന നിലവാരമുള്ള ഒരു കൂട്ടരായിരുന്നു ഈഴവർ. (ഇന്നവർ വൻ പ്രതാപ ഭാവത്തിലേക്ക് മാറിയിട്ടുണ്ട്).
അപ്പോൾ ഒരു Seesawയുടെ (ഒരറ്റം പൊങ്ങുമ്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലകയുടെ) മേലെ ഇരിക്കുന്ന അവസ്ഥയാണ് തെക്കേ മലബാറിലെ മക്കത്തായ തീയർക്ക് വന്നത്.
മരുമക്കത്തായ തീയരുടെ മേൽവിലാസം അവരിൽ പടർന്നാൽ അവർ പൊങ്ങും. ഈഴവരുടെ മേൽവിലാസം കയറിവന്നാൽ അവർ താഴും.
എന്നാൽ മക്കത്തായ തീയരിലും, തിരുവിതാംകൂറിലെ ഈഴവരിലും ഉന്നത കൂട്ടർ ഉണ്ടായിരുന്നിരിക്കാം. അവരുടെ കാര്യം ഇവിടെ എടുക്കുന്നില്ല.
ആഫ്രിക്കയിൽ നിന്നും USൽ അടിമകളായി വന്ന കറുത്ത വർഗ്ഗക്കാരുടെ കാര്യവും ഏതാണ്ട് ഇതേപോലെ തന്നെയായിരുന്നു. അവർ USൽ വളരെ ഉന്നത നിലവര വസ്ത്രങ്ങളിലേക്കും സാമൂഹിക പെരുമാറ്റങ്ങളിലേക്കും ഇങ്ഗ്ളിഷ് ഭാഷയിലേക്കും ആണ് കയറിവന്നത്.
എന്നാൽ അവരുടെ സ്വന്തം ഭാഷകളിൽ അവർക്ക് അവരുടേതായി പലവിധ സാമൂഹിക ബന്ധങ്ങളും ബന്ധനങ്ങളും ഉയരങ്ങളും താഴ്ചകളും ഉണ്ടായിരുന്നിരിക്കാം.
പണ്ട് ഒരു പഴയകാല ഇങ്ഗ്ളിഷ് നോവലിലോ മറ്റോ ഒരു കാര്യം വായിച്ചതായി ഓർക്കുന്നു.
ഒരു കറുത്ത വർഗ്ഗ ചെറുപ്പക്കാരി. വെള്ളക്കാർ ഈ വ്യക്തിയെ അവരുടെ അടിമ വ്യക്തിയായി കാണുന്നു. എന്നാൽ, മറ്റ് കറുത്ത വർഗ്ഗക്കാർ ഈ വ്യക്തിയെ കാണുമ്പോഴും മറ്റും വൻ വിധേയത്തം കാണിക്കുന്നു.
ഇതിൻ്റെ കാര്യം എന്താണ് എന്ന് അന്വേഷിച്ചപ്പോൾ, അവിടുള്ള കറുത്ത വർഗ്ഗക്കാരുടെ ഭാഷയിൽ ഈ വ്യക്തി ഒരു ഉന്നത പദവിക്കാരിയാണ്.
ആഫ്രിക്കക്കാർ ഒരു ചാഞ്ചാട്ടപ്പലകയുടെ മേൽ ഇരിക്കുന്ന അവസ്ഥാ വിശേഷം ആണ് യൂഎസ്സിൽ അവർക്ക് ഉണ്ടാവുക. ഒരറ്റത്ത് ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിലെ ജീവിതം.
അത് ഇന്ത്യൻ ഭാഷകളിൽ നിന്നും നോക്കിയാൽ ഒരു അടിമ അനുഭവമായി കാണാൻ പറ്റില്ല.
കാരണം, സംസാരവും മറ്റ് ആശയവിനിമയവും ഇങ്ഗ്ളിഷാണ്.
ഇതേ ചാഞ്ചാട്ടപ്പലകയുടെ മറ്റേ അറ്റത്ത് ഉള്ളത് ആഫ്രിക്കൻ കാട്ടാള സാമൂഹികാന്തരീക്ഷവും വസ്ത്രങ്ങളും ഭീകരരീതിലുള്ള ഭക്ഷണം കഴിക്കൽ സമ്പ്രദായങ്ങളും ഭാഷയിലെ ഉയരങ്ങളും താഴ്ചകളും മറ്റും.
ഈ അടിമകൾക്ക് അവരിലെ ആഫ്രിക്കൻ ചായ്വ് സഹിക്കാൻ പറ്റില്ല.
എന്നാൽ ഇന്നും അവർക്ക് അവരുടെ മുൻഗാമികളുടെ യൂഎസ്സിലെ അടിമ ജീവിതം എടുത്തു പറയാൻ വളരെ ഉത്സാഹമാണ്. കാരണം, ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലെ അടിമത്തം ഒരു വൻ വ്യക്തിത്തമുള്ള ജീവിത നിലവാരം തന്നെയാണ്.
അത് അവരിൽ മിക്കവർക്കും ആഫ്രിക്കയിൽ ലഭിക്കില്ല.
തിരുവിതാംകൂറിലെ പഴയ കാല അടിമ ജനങ്ങളുടെ ഇന്നത്തെ ഉന്നത നിലവാരത്തിൽ ജീവിക്കുന്ന പിൻതുടർച്ചക്കാർക്ക് അവരുടെ പൂർവ്വികരുടെ അടിമ ചരിത്രം പരാമർശിക്കുന്നത് പോലും അസഹനീയമായ ഒരു തരംതാഴ്ത്തൽ അനുഭവം തന്നെയാണ്.
കാരണം, അവരുടെ പൂർവ്വികർ അനുഭവിച്ചത് മലയാളത്തിലേയും തമിഴിലേയും അടിമത്തമാണ്. വ്യക്തി അഴുക്ക് ചാലിൽ വീണുകിടക്കുന്ന അടിമത്തമാണ് അത്. ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലെ അടിമത്തം അല്ല അത്.
നേരത്തെ പരാമർശിച്ച ഇങ്ഗ്ളിഷ് വേദിയിൽ എഴുതിയ മറ്റൊരു കാര്യം Stockholm syndrome നെക്കുറിച്ചാണ്.
ഇന്ത്യൻ ഭാഷാ അന്തരീക്ഷത്തിൽ മിക്ക ആളുകളിലും ഈ വിധമായുള്ള ഒരു മാനസിക ഭാവം ഉണ്ട് എന്നതാണ് വാസ്തവം.
ദക്ഷിണേഷ്യയിൽ അടിമകൾ എല്ലായിടത്തും ഉണ്ടായിരുന്നു.
എന്നാൽ അവരിൽ വളരെ വ്യക്തമായി കണ്ടിരുന്ന വികാരം, അവരെ ചൂഷണം ചെയ്യുകയും പിടിച്ച് താഴ്ത്തി വെക്കുകയും തരംതാഴ്ത്തി വാക്കുകളിൽ പരാമർശിക്കുകയും സംബോധന ചെയ്യുകയും ചെയ്യുന്ന അധിപ വർഗ്ഗ വ്യക്തികളോട് അവർക്ക് വൻ ആദരവും സ്നേഹവും വിധേയത്തവും ആണ് ഉണ്ടായിരുന്നത്.
എത്ര തന്നെ ഹീനമായി പെരുമാറുന്ന അദ്ധ്യാപകനേയും പോലീസുകാരേയും ഉദ്യോഗസ്ഥനേയും തൊഴിൽ മേധാവിയേയും ഇന്ത്യയിലെ സാധാരണ ജനം സാർ എന്നുതന്നെയാണ് ഇന്നും സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുക.
ഇത് ഭാഷയിൽ ഉണ്ട്. ഭാഷ മനസ്സിലും ഉണ്ട്.
ഒരു സ്ഥലത്ത് വച്ച് ഒരു സ്കൂൾ വിദ്യാർത്ഥിയായ ഒരു (ആൺ)കുട്ടി എൻ്റെ ഇങ്ഗ്ളിഷ് ക്ളാസിൽ ഒരാഴ്ചത്തേക്കായി വന്നിരുന്നു.
ആ കുട്ടി അടുത്ത ആഴ്ച ഇങ്ഗ്ളണ്ടിലേക്ക് പോകുയാണ്. പിതാവ് കുറേ വർഷങ്ങളായി ഇങ്ഗ്ളണ്ടിൽ തൊഴിൽ ചെയ്യുന്നു.
ഈ കുട്ടിക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ പരിജ്ഞാനം തീരെ കുറവായിരുന്നു. വൻ വിധേയത്തം ആണ് പെരുമാറ്റത്തിൽ
ഈ ആൾ ഏതാനും വർഷങ്ങൾക്ക് ശേഷം ഏതാനും ദിവസത്തേക്കായി ഇങ്ഗ്ളണ്ടിൽ നിന്നും നാട്ടിൽ വന്നപ്പോൾ, എന്നെ കാണാൻ വന്നിരുന്നു. വ്യക്തിത്വത്തിൽ വൻ മാറ്റം. യാതോരു വിധേയത്തവും ഭാവത്തിൽ ഇല്ല.
എന്നാൽ ആ ആൾ വൻ മാനസിക സമ്മർദ്ദത്തിലാണ് എന്ന് വ്യക്തം.
കാരണം, ആ ആളുടെ നാട്ടിൽ ആ ആൾ പഠിച്ച മലയാളം സ്കൂളിലേക്ക് അദ്ധ്യാപകർ ഈ ആളെ ക്ഷണിച്ചു. ഒരു മീറ്റിങ്ങ് നടത്തി. ഈ ആൾ മീറ്റിങ്ങിൽ ഇങ്ഗ്ളിഷിൽ സംസാരിച്ചു.
എന്നാൽ അദ്ധ്യാപകരും അദ്ധ്യാപികമാരും, പോരാത്തതിന്, അവിടെ നിസ്സാര തൊഴിൽ ചെയ്യുന്ന ആളുകളും ഈ ആളെ ഇഞ്ഞി (നീ) എന്നാണ് സംബോധന ചെയ്തത്. പരാമർശിച്ചത്, ഓൻ (അവൻ, ഇവൻ) എന്നും.
ഇങ്ഗ്ളണ്ടിൽ അദ്ധ്യാപകരേയും അദ്ധ്യാപികമാരേയും മറ്റും Mr., Mrs. വാക്കുകൾ പേരിന് മുന്നിൽ വെച്ച് സംബോധന ചെയ്തും സംസാരിച്ചും, You, he, she വാക്കുകളിൽ അന്വോന്യം പരാമർശിച്ചും സംസാരിച്ച് പരിചയിച്ച് സ്വന്തം നാട്ടിൽ വന്നപ്പോൾ തരംതാണ വ്യക്തികൾ തരംതാഴ്ത്തൽ ആണ് ചെയ്തത് എന്ന അനുഭവം. പോരാത്തതിന്, വേറേയും.
മനഃശാസ്ത്രത്തിൽ Homicidal mania (കൊലചെയ്യാനുള്ള മാനസിക ഭാവം) എന്ന് നിർവ്വചിക്കുന്ന രീതിയിൽ ആണ് ഈ ആളുടെ മനസ്സ്.
എന്നുവച്ചാൽ, ഈ ആളിൽ നേരത്തെ തൻ്റെ അദ്ധ്യാപകരോട് ഉണ്ടായിരുന്ന Stockholm syndrome എന്ന മാനസികാവസ്ഥയുടെ ഒരു അംശം പോലും ഈ ആളിൽ ഇന്ന് ബാക്കിയില്ല.
എല്ലാവിധ വിധേയത്തങ്ങളും അധിപരോടുള്ള വാത്സല്യങ്ങളും ഇങ്ഗ്ളിഷ് എന്ന ഭാഷ ഒരച്ചു തുടച്ചു കളഞ്ഞിരിക്കുന്നു.
ആഫ്രിക്കയിൽ നിന്നും USൽ അടിമകളായി വന്ന കറുത്ത വർഗ്ഗക്കാരുടേയും കാര്യവും ഇതു തന്നെയായിരുന്നിരിക്കാം എന്നു തോന്നുന്നു.
അവരിൽ അവരുടെ നാട്ടിൽ ഉണ്ടായിരുന്ന ഉന്നതരോടുണ്ടായിരുന്ന പലവിധ വിധേയത്തങ്ങളും അതുമായി ബന്ധപ്പെട്ട വാത്സല്യങ്ങളും മറ്റും, അവരുടെ പ്രാദേശിക ഭാഷയെ ഇങ്ഗ്ളിഷ് replace ചെയ്തപ്പോൾ, അവരിൽ അവരുടെ അടിമ ഉടമകളോട് അവരുടെ സ്വന്തം ഭാഷയിൽ ഉണ്ടായിരിക്കേണ്ടിയിരുന്ന പലവിധ വിധേയത്തങ്ങളും മാഞ്ഞുപോയി.
അവർ അവരുടെ ഉടമകളുടെ അതേ മാനസിക ഔന്നിത്യത്തിലേക്കാണ് വളർന്നത്. അവരിൽ ഉണ്ടായിരിക്കേണ്ടുന്ന Stockholm syndromeൻ്റെ ഒരു നേരിയ അംശം പോലും ബാക്കി കാണില്ല.
പിന്നെ അവരിൽ ഉള്ളത് ഉന്നത നിലവാര മാനസികാവസ്ഥയിൽ ജീവിക്കുന്ന അവരെ വെള്ളക്കാർ തടങ്കലിൽ വച്ചിരിക്കുന്നു എന്ന മനോവേദനയായിരിക്കും.
USലെ അടിമ ഉടമകളായ മിക്ക വെള്ളക്കാരും ഇങ്ഗ്ളിഷുകാരല്ല, മറിച്ച് USൽ വന്ന് ഇങ്ഗ്ളിഷ് ഭാഷ പഠിച്ചെടുത്ത വെള്ളക്കാർ ആണ് എന്നതും ഓർക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ പ്രാദേശിക ഭാഷാ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ ഉള്ളത് അവരെ തരംതാഴ്ത്തിപ്പിടിച്ചു വെക്കുന്ന അദ്ധ്യാപകരോടുള്ള കടുത്ത വാത്സല്യവും വിധേയത്തത്തിൽ ആനന്ദം കൊള്ളുന്ന ഭാവവും ആണ്.
ഇങ്ഗ്ളിഷ് എന്ന ഭാഷയിലേക്ക് മനസ്സ് കയറിയാൽ, ഇത് വൻ മാനസിക അധഃപദന അനുഭവമായി മനസ്സ് അറിഞ്ഞു തുടങ്ങും.
USൽ അടിമകളായി ജീവിച്ചിരുന്നവരിൽ ആരെയെങ്കിലും ആ വ്യക്തിയുടെ പാരമ്പര്യ ആഫ്രിക്കൻ സാമൂഹികാന്തരീക്ഷത്തിലേക്ക് തിരിച്ചു വിട്ടാൽ അയാൾക്ക് അത് അസഹ്യമായ ഒരു മാനസിക അനുഭവമായാണ് അനുഭവപ്പെടുക. അല്ലാതെ സ്വാതന്ത്ര്യം ലഭിച്ച അനുഭവമായിരിക്കില്ല.
ഇങ്ഗ്ളണ്ടിൽ ജനിച്ചു വളർന്ന ഒരു ഇന്ത്യൻ വംശജനായ കുട്ടിയെ പെട്ടെന്ന് ഇന്ത്യയിലെക്ക് മാറ്റി പാർപ്പിച്ചാൽ, ആ വ്യക്തിയിൽ വരിക, ഇങ്ഗ്ളിഷുകാരുടെ വർണ്ണ വിവേചനത്തിൽ നിന്നും താൻ രക്ഷപ്പെട്ടുവെന്ന മാനസിക വികാരം ആവില്ല.
മറിച്ച്, ഇന്ത്യൻ ഭാഷയെന്ന മാംസഭോജന സ്വഭാവമുള്ള (carnivorous) സാമൂഹികാന്തരീക്ഷത്തിൽ മനസ്സിനും ശരീരത്തിനും മുറിവേൽക്കുന്ന അനുഭവമായിരിക്കും.
വ്യക്തി തമർന്നു പോകുകയോ, അതുമല്ലെങ്കിൽ മനസ്സിലും ഭാവത്തിലും മാംസഭോജന സ്വഭാവ ഭാവങ്ങൾ വളർന്നുവരികയോ ചെയ്യും.

7. വംശീയതയും ഭാഷാ കോഡുകളും

Anthropology എന്ന പേരിലും Ethnic Studies എന്ന പേരിലും രണ്ട് അക്കാഡമിക്ക് പഠന വിഷയങ്ങൾ ഉണ്ട് എന്നു കാണുന്നു.
ആദ്യത്തേതിൻ്റെ മലയാളം വാക്ക് നരവംശശാസ്ത്രം എന്നാണ്.
രണ്ടാമത്തേതിന് ഒരു വ്യക്തമായ വാക്ക് മലയാളത്തിൽ ഇല്ലായെന്ന് തോന്നുന്നു. അതിനാൽ തന്നെ ആ വാക്കുകളെ വർഗ്ഗ പഠനം എന്നായി തർജ്ജമ ചെയ്യാം എന്നു തോന്നുന്നു.
Ethnographic studies എന്ന ഒരു പഠന വിഷയവും കാണുന്നു. അതായത് നരവംശശാസ്ത്ര പഠനം.
Edgar Thurston ഇങ്ഗ്ളിഷുകാരനായിരുന്നു. ഇദ്ദേഹം Madras Government Museumത്തിൻ്റെ Superintendent ആയി തൊഴിൽ ചെയ്തിരുന്ന കാലത്ത് ((1885 to 1908), ഇദ്ദേഹം ഇന്ത്യയിലേയും തൊട്ടടുത്തുള്ള രാജ്യങ്ങളിലേയും പലവിധ ജന വംശങ്ങളുടെ രൂപ വ്യത്യാസങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു.
ഇദ്ദേഹം ഒരോ ജാതിക്കാരിലേയും മരിച്ച വ്യക്തികളുടെ തലയോട്ടിയുടെ രൂപവും പലവിധ അളവുകളും കുറിച്ചെടുത്ത് അവയിൽ നിന്നും പൊതുവായുള്ള നിരീക്ഷണങ്ങൾ കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഈ രീതിയിലുള്ള തലയോട്ടിയുടെ പഠനങ്ങളെ craniology എന്ന് അറിയപ്പെട്ടിരുന്നു.
Anthropology, ethnic Studies, ethnographic studies എന്നിവ തൊട്ടടുത്ത് നിൽക്കുന്ന അക്കാഡമിക്ക് വിഷയങ്ങൾ ആവാം. അവ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് എനിക്ക് അറിയില്ല. പോരാത്തതിന്, അവയ്ക്ക് ഉള്ളിൽ എന്താണ് ഉള്ളത് എന്ന കാര്യവും എനിക്ക് വ്യക്തമായി അറിയില്ല.
എന്നാൽ മനുഷ്യൻ്റെ ethnicity അഥവാ വംശീയത എന്നതിനെക്കുറിച്ച് എനിക്ക് പറയാനുള്ളത് ഇവിടെ കുറിച്ചിടാം.
മനുഷ്യർ സംസാരിക്കുന്നതും, ചിന്തിക്കുന്നതും, കേട്ടും മനസ്സിലാക്കിയും ജീവിക്കുന്ന ഭാഷയും ഭാഷകളും വ്യക്തിയുടെ രൂപത്തേയും വൈകാരിക ഭാവങ്ങളേയും മറ്റും കാര്യമായി സ്വാധീനിക്കുന്നുണ്ട്.
ഫൂഡൽ ഭാഷയിലാണ് ജീവിക്കുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എങ്കിൽ കൂടുതലായുള്ള ഒരു സംഗതി കൂടിയുണ്ട്.
അതായത്, ഈ വിധ ഭാഷകളിൽ ജീവിക്കുക എന്നത്, ആ വിധ ഭാഷകളിൽ ഏതെങ്കിലും ഒരു ഔന്നിത്യത്തിലോ താഴ്ചയിലോ അതുമല്ലെങ്കിൽ ഔന്നിത്യത്തിൻ്റേയും താഴ്ചയുടേയും ഒരു നിശ്ചിത ശരാശരിയിലോ, മാറിക്കൊണ്ടിരിക്കുന്ന ശാരശരികളിലോ ആണ് വ്യക്തി ജീവിക്കുക എന്നതാണ്.
ഇതേ വ്യക്തി പൂർണ്ണമായ ഒരു ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറി ജീവിക്കാൻ തുടങ്ങിയാൽ, തൊട്ടുമുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളുടേയും സ്വാധീനം മനസ്സിൽനിന്നും ശരീരത്തിൽ നിന്നും വിട്ടുനിൽക്കും.
മലബാറിൽ വളരെ താഴ്ചയിൽ ഉണ്ടായിരുന്ന ഒരു കൂട്ടരാണ് ചെറുമർ. ഇവർ ഒരേ വംശീയതയിൽ പെട്ടവരായിരുന്നുവോ എന്ന കാര്യം എനിക്ക് അറിയില്ല. ഭൂജന്മികളുടെ കൈയിൽ പെട്ടുപോയ പല ജനക്കൂട്ടങ്ങളേയും നൂറ്റാണ്ടുകളിലൂടെ ചെറുമരായി മാറ്റിയതും ആവാം.
ഇവർ ഭൂജന്മികളുടെ കീഴിൽ മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടു ജീവിച്ചിരുന്നു ചെറിയ മനുഷ്യരായിരുന്നു. ഇവരെ ബോധപൂർവ്വം ചെറിയ മനുഷ്യരായി നിലനിർത്താനായി ഇവർക്ക് വളരെ പരിമിതമായി ഭക്ഷണം മാത്രമേ ഭൂജന്മികൾ നൽകിയിരുന്നുള്ളു.
ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണം പടർന്നു പിടിച്ചപ്പോൾ കടന്നുവന്ന സാമൂഹിക സ്വാതന്ത്ര്യത്തിൽ ഇവരിൽ പലരും ഇസ്ലാമിലേക്ക് കയറി. പോരാത്തതിന്, മക്കത്തായ തീയർ അടക്കം സാമൂഹിക സ്വാതന്ത്ര്യം കുറഞ്ഞ മറ്റ് ചില ജനവംശങ്ങളും ഇതേ പോലെ ഇസ്ലാമിലേക്ക് കയറി.
ഇതോടുകൂടി, ഇവർക്ക് ഭക്ഷണത്തിൽ നിയന്ത്രണം എന്ന കാര്യം നൂറു ശതമാനം മാറിക്കിട്ടി. പോരാത്തതിന്, കന്നുകാലികൾ എന്നതുപോലുള്ള അവസ്ഥയിൽ നിന്നും മനുഷ്യക്കൂട്ടർ എന്ന രീതിയിലേക്ക് ഇവർ വളർന്നു.
ഇവരിൽ ചെറിയ തോതിൽ അറബി രക്തബന്ധ പാതയും കയറിയെന്ന് മനസ്സിലാക്കുന്നു.
ഇന്നത്തെ ഇവരുടെ സന്താന പരമ്പരയിൽ പെട്ടവരും പണ്ട് അതേ പ്രദേശത്ത് ജീവിച്ച ഇവരുടെ പിതാമഹന്മാരായ ചെറുമരും തമ്മിൽ ethnicity അഥവാ വംശീയതയിൽ എന്തെങ്കിലും പൊതുവായുള്ളതായി കണ്ടെത്താൻ പറ്റുമോ എന്നത് ഒരു ചോദ്യം തന്നെയായി അവശേഷിക്കാം.
കാരണം, ഇന്നത്തെ അവരുടെ തലമുറക്കാർ ഇന്ന് വൻ വ്യക്തിത്വത്തിലും സാമൂഹിക സ്വാതന്ത്ര്യത്തിലും പോരാത്തതിന് സാമ്പത്തിക ഭദ്രതയിലും ആയിരിക്കാം ജീവിക്കുന്നത്.
പ്രാദേശിക ഭാഷാ കോഡുകളിൽ ഇവർ വൻ ഉയരങ്ങൾ കൈവശപ്പെടുത്തിയും ഇരിക്കാം.
ഇസ്ലാം താഴ്ന്ന ജാതിക്കാരെ സാമൂഹികമായി വളർത്തിയെന്ന് പൊതുവായി ഇവർ പറഞ്ഞേക്കാമെങ്കിലും, തങ്ങളുടെ പൂർവ്വികരിൽ ചെറുമർ ഉണ്ടായിരുന്നുവെന്ന കാര്യം ഇവരിൽ ആരും അത്രകണ്ട് താൽപ്പര്യത്തോടുകൂടി പറയും എന്നു തോന്നുന്നില്ല.
ഏറ്റവും കൂടിയാൽ, തങ്ങളുടെ പൂർവ്വികരിൽ തീയർ ഉണ്ടായിരുന്നു എന്ന് നിർബന്ധം വന്നാൽ പറഞ്ഞേക്കാം.
ഏത് തീയർ എന്ന ഒരു ചോദ്യം ഇന്ന് ചോദിക്കാനുള്ള വിവരം ഇന്ന് മിക്കവർക്കും ഇല്ലതാനും.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, ഇവരുടെ കീഴിൽ പെട്ടുപോയാലും ഭാഷാ കോഡുകളിൽ പ്രശ്നം തന്നെയാണ്.
ഇതേ പോലുള്ള ഒരു കൂട്ടരാണ് മലബാറിലെ അന്നുള്ള വന പ്രദേശങ്ങളിലേക്ക് കുടിയേറി വൻ കാർഷിക സംരംഭങ്ങൾ തുടങ്ങിയ തിരുവിതാംകൂർ രാജ്യത്തിലെ പറിയർ, പൊലയർ, ഈഴവർ, തുടങ്ങിവരും, അവരോടു കലർന്ന ഉന്നത ജാതി വ്യക്തികളും.
ഇവർ London Missionary Societyയുടേയും മറ്റ് അതുപോലുള്ള മിഷിനറി പ്രസ്ഥാനങ്ങളുടേയും കഠിനമായ പ്രയന്തത്താൽ വളർന്നു വന്നവരാണ്.
ഇവരും മലബാറിൽ വന്ന് കൂട്ടമായി ജീവിച്ച്, തമ്മിൽ പാരവെക്കുന്നതിന് പകരം കൂട്ടമായി ഒരു വ്യക്തമായ ആത്മീയ പ്രസ്ഥാനത്തിന് കീഴിൽ സംഘടിച്ചുനിന്ന് വളരുകയാണ് ചെയ്തത്.
ഇവരുടെ മുകളിലായി ഇവരെ അമർത്തിവിടുന്ന ഒരു സാമൂഹികാന്തരീക്ഷം ഇവരിൽ നിന്നും മാഞ്ഞു പോയി. സാവധാനത്തിൽ ഇവരിലെ തമർന്നു കിടന്നിരുന്ന മാനസിക ഭാവവും ശാരീരിക ലക്ഷണങ്ങളും ഇല്ലാതായി.
പലരും ക്രൈസ്തവ സാമൂഹിക പ്രവർത്തനങ്ങളിൽ വൻ സ്ഥാനമാനങ്ങളും കൈവരിച്ചു തുടങ്ങി.
അതോടുകൂടി ഇവരിൽ മിക്കവരിലും ഇന്ന് യാതോരുവിധ സാമൂഹിക താഴ്മയും മലബാറിൽ കാണാൻ പറ്റില്ല. പോരാത്തതിന്, ഇവരിൽ പെട്ട ചില വ്യക്തികൾ ഇങ്ഗ്ളിഷ് ഭാഷകൂടി കൈവരിച്ചതോടെ ആ വ്യക്തികളിൽ വൻ മാനസിക ഔന്നിത്യത്തിൻ്റെ ലക്ഷണമാണ് കാണപ്പെടുക.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, ഇവരുടെ കീഴിൽ പെട്ടുപോയാലും ഭാഷാ കോഡുകളിൽ പ്രശ്നം തന്നെയാണ്.
ഈ ക്രിസ്തീയരിലേയും നേരത്ത പരാമർശിച്ച മുഹമ്മദീയരിലേയും ചില വ്യക്തികൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോയി ജീവിച്ചു തുടങ്ങിയാൽ, യാതോരുവിധ Anthropological പഠനങ്ങൾക്കും Ethnographic പഠനങ്ങൾക്കും ദക്ഷിണേഷ്യയിൽ ഇന്നുള്ള കീഴ്ജാതിക്കാരോട് ഇവരെ ബന്ധിപ്പിക്കാൻ പെട്ടെന്നൊന്നും കഴിയില്ല.
ഈ വിധമായുള്ള ഒരു ആശ്ചര്യകരമായ മാറ്റം യഥാർത്ഥത്തിൽ സംഭവിപ്പിച്ചത്, ഫ്യൂഡൽ ഭാഷകളിൽ ഇവർ പിടിച്ചെടുത്ത ഉന്നത സ്ഥാനീകരണം തന്നെയാണ്.
അതുമല്ലെങ്കിൽ ഇങ്ഗിഷ് ഭാഷ നൽകുന്ന പരന്ന ഭാഷാ വാക്ക് കോഡുകൾ ആണ്.
ഈ രണ്ടാമതായി പറഞ്ഞ കാര്യം വ്യക്തമാക്കാനായി പറയുകയാണ്, ഇവിടുള്ള മുതലാളിയുടെ മക്കളിൽ പലരും ഇങ്ഗ്ളണ്ടിൽ പോയി ചെറുകിട തൊഴിൽ ആണ് ചെയ്യുന്നത്. എന്നാൽ, അത് അവരെ ഭാഷാ വാക്ക് കോഡുകളിൽ പ്രതികൂലമായി ബാധിക്കുകയില്ല.
മുകളിൽ പരാമർശിച്ച രണ്ട് ചരിത്ര സംഭവ വികാസങ്ങളിലും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിശബ്ദമായി കയറിവന്ന മാസ്മരിക സ്വാധീനം ഈ രണ്ട് കൂട്ടരും വ്യക്തമായ വാക്കുകളിലോ അല്ലാതേയോ പറയില്ല.
ഇങ്ഗ്ളിഷ് ഭരണ കാലത്തെ വിലയിരുത്തുമ്പോൾ ഈ ഒരു അവഗണനയും ഒളിച്ചുവെക്കലും ഒരു പ്രശ്നം തന്നെയാണ്.
യൂഎസ്സിലെ കറുത്ത വർഗ്ഗക്കാർ അവരുടെ പൂർവ്വികരടെ യൂഎസ്സിലെ അടിമ അനുഭവം വരെ പരാമർശിക്കും.
അതിന് മുൻപ് അവരുടെ പൂർവ്വികരുടെ ആഫ്രിക്കയിലെ ഭീകര ജീവിത സാഹചര്യത്തെ പരാമർശിക്കില്ല. കാരണം, ഇന്നും ആഫ്രിക്കയിലെ പ്രാദേശിക ജീവിതം വളരെ കുഴപ്പം പിടിച്ച ഒന്നാണ്.
ഇന്ത്യയിലെ കാര്യവും ഇതേ പോലൊക്കെത്തന്നെയാണ്. കൂടുതൽ വിവരിക്കാൻ പോകുന്നില്ല. കാരണം, കുറേ കാര്യങ്ങൾ പറയേണ്ടിവരും. എന്നാൽ ഇത്രമാത്രം പറയാം.
ദക്ഷിണേഷ്യയിലെ ഏറ്റവും അടിയിൽ പെട്ടുപോകുന്ന ജനവംശങ്ങളുടെ നൂറ്റാണ്ടുകളിലൂടെയുള്ള മാനസികവും സാമൂഹികവും ആയ ഭാഷകളിലെ ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയുടെ ഏറ്റവും അടിയിൽ അനുഭവം മാത്രമാണ് അവരെ കീഴ്ജാതിക്കാരായി നിലനിർത്തുന്നത്.
മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ അടുത്ത എഴുത്തിൽ ചേർക്കാം എന്നു വിചാരിക്കുന്നു. അതിന് ശേഷം, എഴുത്തിൻ്റെ പാതിയിലേക്ക് എടുത്തു ചാടാം എന്നും കരുതുന്നു.

8. നിലയില്ലാ വെള്ളത്തിൽ എന്ന അവസ്ഥാവിശേഷം

മനുഷ്യ മനസ്സിനെ നമ്മുടെ പ്രാദേശിക ഭാഷാ അന്തരീക്ഷത്തിൽ ബാധിക്കുന്ന പലവിധ കാര്യങ്ങളും മനസ്സിൽ പൊങ്ങിവരുന്നു. അവയെ അവഗണിച്ചുകൊണ്ട് ഈ എഴുത്ത് മുന്നോട്ട് നീക്കാൻ പാടില്ലാ എന്ന് ഒരു തോന്നൽ മനസ്സിൽ.
പലവിധ വ്യതിചലിച്ച മനുഷ്യ പെരുമാറ്റങ്ങൾക്കും മനോഭാവങ്ങൾക്കും മനഃശാസ്ത്രം വൻ ഘനമേറിയതും വൻ വിവരം തുടിച്ചുനിൽക്കുന്നതുമായ സാങ്കേതിക പദങ്ങൾ നൽകി അവയെ ഓരോ തരത്തിലുള്ള മനോരോഗങ്ങളായി ചിത്രീകരിക്കുന്നുണ്ട് എന്ന് ഒരു തോന്നൽ.
എന്നാൽ എന്താണ് മനുഷ്യമനസ്സിനെ ഈ വിധത്തിലുള്ള പെരുമാറ്റങ്ങളിലേക്കും മനോഭാവങ്ങളിലേക്കും നയിക്കുന്നത് എന്ന കാര്യം പലപ്പോഴും മനഃശാസ്ത്രിത്തിന് കാര്യമായി താൽപ്പര്യമുള്ളതല്ലായെന്ന് ഒരു തോന്നൽ. ശരിയാണോ എന്നറിയില്ല.
ഒരു കൂട്ടം ആളുകൾ, അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചുകൊണ്ടിരിക്കുന്നു. അവർക്ക് അടുത്തായി മലയാളം അറിയാത്ത ഒരു ഇങ്ഗ്ളിഷുകാരൻ നിൽക്കുന്നു.
ആളുകൾ സംസാരിക്കുന്നത് ഈ വിധം:
എന്താ നിൻ്റെ വിചാരം?------ നീ പോടാ. ----- അവൻ ആര്? ----- അവൻ വെറും ഒരു കൂലിക്കാരനാണ്. എൻ്റെ അമ്മാവൻ ഡോക്ടറാണ്. ----- എന്താടാ നിൻ്റെ വിചാരം? ----- അവളേതാ? ----- അത് നിൻ്റെ തന്തായോട് പോയിപ്പറ. ----- അദ്ദേഹം ഒരു വലിയ ആളാണ്. ----- അവന് എന്തുണ്ട് ശമ്പളം? ----- നീ ആരാ? ----- എന്നോട് വേണ്ട നിൻ്റെ ഈ വേലത്തരം. ----- അത്രയ്ക്കായോ അവൾ? ----- അവൻ്റെ ചെള്ളക്കൊന്ന് പെട്ടിക്കെടാ. ----- ആരാടാ നിൻ്റെ തന്ത?
ഈ രീതിയിലുള്ള പല പദങ്ങളും ഇടക്കിടക്ക് കയറിവരുന്ന ഒരു കോലാഹലമയമായ സംഭാഷണ രംഗം.
തൊട്ടടുത്ത് നിൽക്കുന്ന ഇങ്ഗ്ളിഷുകാരൻ ഇതിൽനിന്നെല്ലാം വിട്ടു നിൽക്കുന്നു. കാരണം, അയാൾക്ക് ഈ പറയുന്ന യാതൊന്നും മനസ്സിലാകുന്നില്ല.
എന്നുവച്ചാൽ ഈ ബഹളാന്തരീക്ഷത്തിൽനിന്നും ഉയരത്തിൽ ഒരു മരക്കൊമ്പിൽ ഇരിക്കുന്ന ഒരു പ്രതീതിയിൽ ആണ് ആ വ്യക്തി നിൽക്കുന്നത്.
എന്നാൽ ഈ നിൽക്കുന്ന ഇങ്ഗ്ളിഷുകാരന് മലയാളം അറിയാം, മനസ്സിലാകും, സംസാരിക്കാൻ പറ്റും. അയാൾ സംസാരിക്കും: എന്നു ചിന്തിക്കുക.
അപ്പോൾ അയാൾ മരക്കൊമ്പിൽ ഉയരത്തിൽ ഇരിക്കുന്ന പ്രതീതിയല്ല വരുത്തുക. മറിച്ച് അയാൾ ഈ ആൾകൂട്ടത്തിലേക്ക് അലിഞ്ഞു ചേരുന്നു. അയാളും ഇതേ വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു. പറഞ്ഞില്ലായെങ്കിലും, ആ വാക്കുകൾ അയാളിലും വൻ ചലനങ്ങൾ സൃഷ്ടിക്കും.
ഇങ്ങിനെ ഒരു സാങ്കൽപ്പിക ചിത്രം വരുച്ചു കാണിച്ചത്, ചില മനുഷ്യരുടെ വ്യതിചലിച്ച പെരുമാറ്റത്തെ ചിത്രീകരിക്കാനാണ്.
ചില വ്യക്തികൾ മറ്റ് ആൾക്കാരിൽ നിന്നും വിട്ടു നിൽക്കും. അവർ മറ്റുള്ളവരുടെ അന്യോന്യം ഉള്ള സംഭാഷണങ്ങൾക്കുള്ളിൽ കയറിക്കൊണ്ട് അവരുടെ കൂട്ടത്തിൽ അലിഞ്ഞു ചേരാൻ താൽപ്പര്യപ്പെടില്ല.
അതിന് തന്നെ പല കാരണങ്ങൾ കണ്ടേക്കാം.
ഒന്ന് വാക്കുകളിലെ സാംസ്ക്കാരിക നിലവാരം.
മറ്റൊന്ന് സംഭാഷണത്തിലെ വിവരത്തിൻ്റെ നിലവാരം.
അതായത്, സംസാരിക്കുന്നവരുടെ പൊതുവായുള്ള വിവരത്തിൽ നിന്നും വ്യത്യസ്തവും ചിലപ്പോൾ വൻ വിവരക്കേടുള്ളതും, അതുമല്ലെങ്കിൽ വൻ വിവരമുള്ളതോ ആയ അറിവ്.
മറ്റൊന്ന് സംസാരിക്കുന്നവരുടെ പൊതുവായുള്ള സാമൂഹിക നിലവാരത്തിൽ നിന്നും വ്യത്യസ്തമായ സാമൂഹിക നിലവാരം.
അതുമല്ലായെങ്കിൽ സ്വന്തം മനസ്സിൽ ഉള്ള ചിന്തകൾ പൊതുവായുള്ള സംസാര വിഷയത്തിൽ നിന്നും തികച്ചും വ്യത്യസ്തം.
ഇതിനേക്കാൾ എല്ലാം വൻ മതിൽക്കെട്ടു നിർമ്മിക്കുന്ന ഒന്നാണ്, മലയാളം വ്യക്തിയിൽ വൻ ഇങ്ഗ്ളിഷ് വായനാ ശീലവും ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യം വായിച്ചുള്ള പരിചയം തുടങ്ങിയവ.
ഇങ്ങിനെ ഉള്ള വ്യക്തി നിത്യ ജീവിതത്തിലും നിത്യ ചിന്തകളിലും ഉപയോഗിക്കുന്ന മാനസിക ഭാവം ഇങ്ഗ്ളിഷ് ആണെങ്കിൽ ആ ആളിൽ മിക്കവാറും ഉണ്ടാവുന്ന ഭാവം, പൊതുജനങ്ങളുടെ സംഭാഷണങ്ങളിൽ കാര്യമായി ഇടപെടാൻ താൽപ്പര്യക്കുറവാണ്. അതായത് വിട്ടു നൽക്കാൻ ഉള്ള താൽപ്പര്യം.
കാരണം, തികച്ചും വ്യത്യസ്തമായ ഭാവവും മറ്റുമാണ് ഈ ആളുടെ മനസ്സിൽ ഉണ്ടാവുക.
സാമ്പത്തിക ഭദ്രതയുള്ളതും വൻ വ്യക്തി പ്രഭാവം ഉള്ളതുമായ വ്യക്തിയാണ് ഇത് എങ്കിൽ ഈ വിട്ടുനിൽക്കുന്നത് ഒരു മാനസിക രോഗാവസ്ഥയായി ആരും കാണില്ല.
എന്നാൽ, സാമ്പത്തിക ബലം കുറഞ്ഞതും, വ്യക്തി പ്രഭാവം കുറഞ്ഞതുമായ ആൾ ആണ് ഈ വിധമായി വിട്ടുനിൽക്കാൻ നോക്കുന്നത് എങ്കിൽ, അത് മറ്റുള്ളവർക്ക് അത്ര കണ്ട് രസിക്കില്ല.
അവരിൽ ചിലരെങ്കിലും അയാളെ അലോസരപ്പെടുത്തി പ്രകോപിപ്പിച്ച് എന്തെങ്കിലും പറയിച്ച്, നേരത്തെ പരാമർശിച്ച വാക്ക് ശ്രേണിയിൽ അയാളെ അലിയിക്കാൻ ശ്രമിച്ചേക്കാം.
അയാൾ ഒരു വാക്ക് മലയാളത്തിൽ പ്രതികരിച്ചാൽ മതി, അയാൾ ആ ആൾക്കൂട്ടത്തിൽ പെട്ടതുതന്നെ.
ഇതിൽ നിന്നും രക്ഷനേടാനായി വ്യക്തി പലരീതികളിൽ വിട്ടുനിന്നേക്കാം.
ആളുകൾ തമ്മിൽ വൻ സൗഹൃദത്തിൽ സംഭാഷണം നടത്തുന്ന ഇടത്ത് നിന്നും വിട്ടുനിൽക്കാനായി കടത്തിണ്ണയിൽ, അല്ലെങ്കിൽ മതിലിന്മേൽ, അതുമല്ലെങ്കിൽ മരക്കൊമ്പിൽ എല്ലാം കയറി ആൾ ഇരിക്കുന്ന സംഭവം വരെ റിപ്പോട്ട് ചെയ്തതായി കണ്ടതായി ഓർക്കുന്നു.
ഇവരെ തങ്ങളുടെ കൂട്ടത്തിൽ അലിയിപ്പിക്കാനോ, അതുമല്ലെങ്കിൽ കുറച്ച് തെരുവു നാടകം നടത്തി രസിക്കാനോ കണ്ടാസ്വധിക്കാനോ, ആളുകൾ ഈ വ്യക്തികളെ സ്വന്തമായോ അതുമല്ലെങ്കിൽ പോലീസിൻ്റെ സഹായത്താലോ ഉയരങ്ങളിൽ നിന്നും താഴേക്ക് ചാടിക്കാനും നോക്കിയതായി വാർത്തവായിച്ചതായി ഓർമ്മയുണ്ട്.
നിലത്തു വീണ് വ്യക്തിയുടെ എല്ലൊടിഞ്ഞ അവസ്ഥയിൽ പിടിച്ചുകൊണ്ടുപോയി ചികിസ്തിക്കാനെന്നെ ഭാവത്തിൽ ആശുപത്രിയിലും മനോരോഗാശുപത്രിയിലും കൊണ്ടിടും.
ഇവിടെ ആർക്കാണ് മാനസിക പ്രശ്നം എന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നതായി തോന്നിയിട്ടില്ല.
ഇനി മറ്റൊരു ചിത്രീകരണം.
ഒരു ഉൾനാടൻ പോലീസ് സ്റ്റേഷനിൽ ചെറുപ്പക്കാരനായ ഒരു പോലീസ് സബ് ഇൻസ്പെക്ടർ. അയാൾക്ക് ആ പോലീസ് സ്റ്റേഷനിലെ മറ്റ് പ്രായമേറിയ ജീവനക്കാർ വില നൽകുന്നില്ല. നീ എന്നാണ് സംബോധന ചെയ്യുന്നത്. പരാമർശിക്കുന്നത് അവൻ എന്നും.
അവർ സ്വയം പരിചയപ്പെടുത്തുന്നതും, അന്യോനം പരിചയപ്പെടുത്തിക്കൊടുക്കുന്നതും പേരിന് പിന്നിൽ ചേട്ടൻ വാക്ക് ഉപയോഗിച്ചുകൊണ്ടാണ്. അതായത്, ASI ബാലേട്ടൻ ഇന്ന് ലീവാണ്. നിന്നോട് അത് പറയാൻ അദ്ദേഹം എന്നോട് പറഞ്ഞു, എന്ന തീരിയിൽ.
ഇങ്ങിനെയുള്ള ഒരു പോലീസ് സ്റ്റേഷൻ അന്തരീക്ഷം സാധാരണ ഗതിയിൽ ഇന്ത്യൻ സർക്കാർ സംവിധാനം കെട്ടുറപ്പോടുകൂടി നിൽക്കുമ്പോൾ സംഭാവ്യമല്ല.
എന്നാൽ, സംഭവിച്ചുവെന്നിരിക്കട്ടെ.
ആ സബ് ഇൻസ്പെടറുടെ ശാരീരികവും മാനസികവും ആയ അവസ്ഥ എന്തായിരിക്കും?
ആ ആൾ ദ്രവിച്ച് ഇല്ലാതായിപ്പോകും. ബ്ളെയ്ഡ് വിഴുങ്ങിയ അവസ്ഥ തന്നെയായിരിക്കും. പുറത്ത് യാതോരു മുറിവോ രക്തസ്രാവമോ കാണില്ല. എന്നാൽ, ഉള്ളിൽ നിന്നും ആൾ ഉരുകിപ്പോകും. കൊടലിൽ വരെ രക്തസ്രാവം നടന്നിരിക്കും.
മനസ്സോ? യാതോരു വ്യക്തിത്വവും ഇല്ലതെ മനസ്സ് ആടിയുലയും. കാലുകൾ ഒരുകഴിയിൽ നിന്നും മറ്റൊന്നില്ലേക്ക് മാറിമാറി വീഴുന്ന അനുഭവം മനസ്സ് അറിയും.
ശബ്ദം ഇടറും. വാക്കുകൾക്ക് ബലക്കുറവ് അനുഭവപ്പെടും. കയ്യെഴുത്ത് (handwriting) ഒരു പൊട്ടൻ എഴുതുന്നതുപോലെയാകും.
വലിയ കുടുംബത്തിലെ വീട്ടിൽ വില ലഭിക്കാത്ത മകൻ, ഭാര്യ വില നിൽകാത്ത ഭർത്താവ്, താരംതാഴ്തത്തി സംസാരിക്കുന്ന കീഴ് ജീവനക്കാരുള്ള മുകൾ സ്ഥാനക്കാരൻ, അങ്ങിനെ പലരുടേയും അവസ്ഥയാണ് മുകളിൽ പറഞ്ഞത്.
അവരിൽ കാണപ്പെടുന്ന ദ്രവിച്ച വ്യക്തിത്തം ചികിസ്തിക്കേണ്ടത് മറ്റുള്ളവരുടെ പെരുമാറ്റത്തെ ചികിസ്തിച്ചു മാറ്റിക്കൊണ്ടാണ്.
അല്ലാതെ അവർക്ക് മരുന്നും ഷോക്ക് ചികിസ്തയും മറ്റും നൽകിക്കൊണ്ടല്ല.
മുകളിൽ പരാമർശിച്ച രണ്ട് മാനസിക അവസ്ഥകൾക്കും മനഃശാസ്ത്രത്തിന് ഒരു രോഗ നാമം നൽകാൻ ആവും.
എന്നാൽ രോഗനാമത്തിൽ നിന്നും യാതോരു വിവരവും ലഭിക്കില്ല. വേണ്ടുന്നത്, ഈ വിധമായുള്ള മാനസിക ഭാവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന യന്ത്ര സംവിധാനം എന്താണ് എന്ന തിരിച്ചറിവാണ്.
മുകളിൽ ഇങ്ഗ്ളിഷ് ഭാഷ മനസ്സിൽ ഉള്ള ആളുടെ കാര്യം പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി പറയാം.
മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകൾ മനസ്സിൽ വരുത്തുന്ന കാര്യങ്ങൾ ആദ്യം പറയാം.
എന്തിനും ഏതിലും വൻ മത്സര ബുദ്ധി വരുത്തുന്നവയാണ് ഫ്യൂഡൽ ഭാഷകൾ.
നേരെ ചൊവ്വെയുള്ള രീതികളോട് വൻ പുച്ഛമായിരിക്കും.
കുറുക്കുവഴികൾ എപ്പോഴും കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കും.
പിന്നിൽ നിന്നും കൂടെയുള്ള ആളെ കുത്താനുള്ള പ്രവണത നിത്യവും മനസ്സിൽ ഉണ്ടാവും. അതിനായി പെട്ടെന്നും അതെല്ലെങ്കിൽ മുൻകൂട്ടിയും ശ്രമിക്കും.
മുൻഗണനാപ്രകാരം മുന്നോട്ട് പോകാൻ ശ്രമിക്കില്ല. പകരം മുന്നിലുള്ള ആളെ തട്ടിത്തെറിപ്പിച്ച് മുന്നിലെത്താനള്ള ഭാവം മനസ്സിൽ ഉണ്ടാവും.
അസൂയ എന്നത് മനസ്സിൽ ഒരു നിത്യസഞ്ചാരിയായിരിക്കും.
സ്വന്തം സ്ഥാപനത്തിലും വീടിനുള്ളിലും വൻ വൃത്തിയും വെടിപ്പും നിലനിർത്തും. എന്നാൽ തൊട്ട് പുറത്തുള്ള ഇടം, സ്വന്തം അധികാര പരിധിക്കപ്പുറമാണെങ്കിൽ, വൃത്തിയുണ്ടോ എന്ന് ശ്രദ്ധിക്കില്ല.
സർക്കാർ തൊഴിൽ എന്നത് ഒരു മഹാകാര്യമായും മഹത്തായ ജന്മസാഫല്യവുമായി കാണും.
സർക്കാർ തൊഴിലിൽ ചേർന്നാൽ, തൊഴിലിൻ്റെ ഭാഗമായി ലഭിച്ച ഉത്തരവാദിത്തങ്ങൾ അധികാരങ്ങളായി സ്വമേധയാ മനസ്സ് മനസ്സിലാക്കും. ആ രീതിയിൽ വ്യക്തി പെരുമാറും.
ഈ രീതിയിൽ ചിന്തിക്കാത്തവരെ കണ്ടാൽ അവർക്ക് മനോരോഗമോ, മനസ്സിന് ബലഹീനതയോ ഉള്ളതായി മനസ്സിലാക്കും.
അതേ സമയം മലയാളം മനസ്സിൽ ഉള്ള വ്യക്തി ഇങ്ഗ്ളിഷ് ഭാഷാ ചിന്താഗതിയിലേക്ക് മാറിയാൽ, മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളിൽ നിന്നും വിപരീതനും വ്യത്യസ്തനും ആയി കാണപ്പെടും.
ഇതിന് ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ട് എന്നതുകൊണ്ടായില്ല. മറിച്ച് ചിന്തകളിലും പെരുമാറ്റത്തിലും ഇങ്ഗ്ളിഷിനോട് ചായ്വ് നിലനിർത്തിയിരിക്കേണം.
എന്നാൽ, മറ്റ് മലയാളികളുമായി മലയാളത്തിൽ പെരുമാറേണ്ടിവരുന്നിടത്ത്, അയാളും മുകളിൽ പറഞ്ഞവരെപ്പോലെ തന്നെയായിരിക്കും.
എന്നാൽ, ഇങ്ഗ്ളിഷ് മാനസികാവസ്ഥയിൽ നിൽക്കാൻ പറ്റുന്നിടത്ത്, ഈ വ്യക്തിക്ക് മറ്റ് ആളുകളെ തരംതാഴ്ത്തിയും പിന്നിൽ നിന്നും കുത്തിയും പാരവച്ചും അപവാദം സംസാരിച്ചും മുന്നേറാൻ താൽപ്പര്യം ഇല്ലാത്തതായി കാണപ്പെടും.
മലയാളത്തിൽ ഉള്ള ജീവിത വിജയങ്ങൾ ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ വൻ വിരസതയുള്ള ജീവിത ശൈലിയായി കാണപ്പെടും.
സർക്കാർ ജോലിയെന്നത് സാമൂഹികമായി പിടിച്ചുനിൽക്കാനായും ജീവിക്കാനുള്ള വരുമാനം നേടാനുമായുള്ള തനി ബോറൻ പണിയായി കാണും.
ചിലപ്പോൾ സർക്കാർ തൊഴിൽ ലഭിച്ചാൽ, അതിൽ നിന്നും പെട്ടെന്നു തന്നെ രാജിവെക്കും.
ഈ വ്യക്തിക്ക് കാര്യമായ മാനസിക അസ്വാസ്ഥ്യമോ, കഴിവുകുറവോ മനോരോഗമോ ഉണ്ട് എന്നുവരെ മറ്റാളുകൾ തമ്മിൽ പറഞ്ഞ് സ്വന്തം ജീവിതത്തിലെ വിരസത സ്വൽപനേരം അകറ്റാനായി പറഞ്ഞുല്ലസിക്കും.

9. അങ്കുശമില്ലാത്ത ചാപല്യം

അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!
എന്ന ചങ്ങമ്പുഴയുടെ വരികളിലെ അർത്ഥം ഇങ്ഗ്ളിഷിൽ കണ്ടെത്തുന്നതായി പറയപ്പെടുന്ന ഒരു വാക്യമാണ് William Shakespeareറുടെ Hamlet എന്ന നാടകത്തിൽ Hamlet വൻ മനോവേദനയോടുകൂടി പറയുന്ന Frailty, thy name is woman! എന്ന വാക്യം.
സ്ത്രീ മനസ്സിലെ ചാപല്യം അഥവാ ദുർബ്ബലത അഥവാ fickleness / inconsistencyയെക്കുറിച്ചാണ് സൂചന.
Hamlet എന്ന നാടകം മദ്ധ്യകാല (medieval) Denmarkലെ കഥയാണ്. അന്ന് Danish ഭാഷയ്ക്ക് ഫ്യൂഡൽ ഭാഷാ സ്വഭാവം ഉണ്ടായിരുന്നു പോലും. ആ വിഷയത്തിലേക്ക് കടക്കുന്നില്ല.
സ്ത്രീ മനസ്സിന് ചാപല്യം അഥവാ സ്ഥിരതക്കുറവ്, ഉറപ്പില്ലായ്മ, വാക്ക് മാറ്റുന്ന സ്വഭാവം എന്നിവ ഉണ്ട് എന്ന് അവരേക്കാൾ ഉയരത്തിൽ നിൽക്കുന്നവർക്കും അവർക്ക് കീഴിൽ നിൽക്കുന്നവർക്കും അനുഭവം ഉണ്ടായിരിക്കാം.
പെൺ ബുദ്ധി പിൻ ബുദ്ധിയെന്ന ഒരു ചൊല്ല് തന്നെ മലയാളം ഭാഷ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
എന്നാൽ ഇതിൻ്റെയെല്ലാം വാസ്തവം മറ്റൊന്നാണ്.
ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ചാലപ്യമില്ലായ്മയും മനസ്സിനും വാക്കിനും വൻ ഉറപ്പ് ഉണ്ടാവുകയും ചെയ്യുക, ഭാഷാ വാക്ക് കോഡുകളിൽ ഏറ്റവും ഉയരത്തിൽ വൻ ഉറപ്പോടുകൂടി നിൽക്കുന്നവർക്കാണ്.
അതായത് ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിൽ ഏറ്റവും ഉയരത്തിലുള്ള പടിയിൽ നിൽക്കുന്ന വ്യക്തിക്ക് മനസ്സിലും വാക്കുകളിലും വൻ ഉറപ്പ് തന്നെ കാണപ്പെടാം.
ഇതിനെ ബാധിക്കുന്ന മറ്റ് സംഗതികൾ കണ്ടേക്കാം. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.
ഈ വ്യക്തിക്ക് മനസ്സിലും വാക്കിലും വൻ ഉറപ്പ് നിലനിർത്തണമെങ്കിൽ, താഴേ പടികളിലെ ആളുകളുടെ അയാളുമായി ബന്ധപ്പെട്ട വാക്കുകൾക്ക് ചാപല്യം അഥവാ ചാഞ്ചാട്ടം ഇല്ലായെങ്കിൽ മാത്രമാണ്.
എന്നുവച്ചാൽ, അയളെക്കാൾ താഴെയുള്ള വ്യക്തികൾ അയളെ, അവൻ, അയാൾ, പുള്ളിക്കാരൻ, അദ്ദേഹം എന്നിങ്ങിനെ മാറിമാറി പരാമർശിക്കുന്നുണ്ടെങ്കിൽ, അയാൾ ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയുടെ മുകൾ തട്ടിൽനിന്നും ഇടക്കിടക്ക് താഴെക്കു മുകളിലേക്കും മാറിമാറി നീങ്ങുന്നുണ്ട് എന്നാണർത്ഥം. ഇങ്ങിനെയുള്ള വ്യക്തിയുടെ കാര്യമല്ല മുകളിൽ പരാമർശിച്ചത്.
ഏറ്റവും മുകളിൽ ഉള്ള വ്യക്തിക്ക് മുകളിൽ ആരും ഇല്ലാത്തതിനാൽ മുകളിലെ വ്യക്തികളുടെ വാക്കുകൾ ഈ വ്യക്തിയെ ബാധിക്കില്ല. മുകൾ ദിശയിൽ നിന്നും ഈ ആളുടെ മനസ്സിൽ ചാപല്യം സൃഷ്ടിക്കപ്പെടില്ല.
ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയുടെ മുകളിൽ അചഞ്ചിലിതമായി നിൽക്കുന്ന വ്യക്തി പുരുഷനാവാം സ്ത്രീയാവാം.
ഏണിപ്പടിയുടെ ഏറ്റവും മുകളിലെ ഏണിപ്പടിക്ക് തൊട്ടുതാഴെയുള്ള പടികളിൽ ഉള്ള എല്ലാ വ്യക്തികളിലും മനസ്സിനും വാക്കിനും ഉറപ്പില്ലായ്മ വ്യത്യസ്ത സമയങ്ങളിലും സന്ദർഭങ്ങളിലും വരാനാകും.
മുകളിലെ പടിയിലെ വ്യക്തിക്ക് കീഴ് പടിയിലെ വ്യക്തിയെ വാക്കുകളിലൂടെ വേണമെങ്കിൽ ഇനിയും താഴേക്ക് നീക്കാനാകും. അതുമല്ലെങ്കിൽ ചെറിയ തോതിലോ വലിയ തോതിലോ ഉയർത്താനാകും.
ഉയരുമ്പോൾ ഈ വ്യക്തിയുടെ മനസ്സിന് കൂടുതൽ ബലം വരും. താഴുമ്പോൾ ബലക്കുറവ് കാണിക്കും. എന്നുവച്ചാലും, മനസ്സിൻ്റെ ബലം എന്നത് ഒരു അപേക്ഷിക കാര്യമായി നിലനിൽക്കും എന്നർത്ഥം. മനസ്സിന് ചപലത ഉണ്ടാവും.
ഈ ഒരു കാര്യം സ്ത്രീകളുടെ മാത്രം സ്വഭാവ വിശേഷം അല്ല. മറിച്ച് ആരിലും ഇത് വരാവുന്നതേയുള്ളു.
ഈ കാര്യം മലബാറിൽ വന്ന English East India Companyയടെ ഉദ്യോഗസ്ഥർ മലബാറിലെ ഉന്നത വ്യക്തികളിലും രാജാക്കളിലും ശ്രദ്ധിച്ചിരുന്നുവെന്ന് തോന്നുന്നു.
വളരെ ഉഗ്ര മനഃശക്തിയും വ്യക്തി പ്രഭാവവും ഉള്ള ഉന്നതൻ. ഇതേ വ്യക്തി മറ്റരും അവസരത്തിലും മറ്റൊരു പശ്ചാത്തലത്തിലും തികച്ചും വ്യത്യസ്തനായി പൊടുന്നനെ മാറുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് പലപ്പോഴും ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് മനസ്സിലാകില്ല.
പോരത്തിന് പൊതുവായി കാണ്ടിരുന്ന മറ്റൊരു കാര്യം, ഉന്നതനോട് ഒരു വ്യക്തി വൻ വിധേയത്വത്തോടുകൂടി എന്തെങ്കിലും ഒരു വാക്ക് നൽകും. എന്നാൽ അതേ ഉന്നതൻ സാമൂഹികമായി താഴ്ചയിലേക്ക് വീണാൽ അതേ വ്യക്തി യാതോരു വിധേയത്വവും കാഴ്ച വെക്കില്ല. നൽകിയ വാക്ക് പാലിക്കില്ല.
എന്നുവച്ചാൽ, അദ്ദേഹത്തിന് നൽകിയ വാക്ക് അവന് നൽകിയ വാക്കായി മാറും. അവന് നൽകിയ വാക്കിന് പുല്ലിൻ്റെ വിലപോലുമുണ്ടാകില്ല.
ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്ന സ്ത്രീകളുടെ മനസ്സിനെക്കുറിച്ച് അനവധി കാര്യങ്ങൾ പറയാനുണ്ട്. അവ ഇവിടെ ഇപ്പോൾ പറയാൻ പറ്റില്ല.
എന്നാൽ ഇത്രയും പറയാം.
വിവാഹിതരായ സ്ത്രീകൾ പലവിധ സ്വാതന്ത്ര്യങ്ങൾക്കുമായി ആഗ്രഹിക്കുന്നു. പലപ്പോഴും അവർക്ക് വിവാഹത്തിന് മുൻപ് ലഭിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യങ്ങൾക്കും ആയേക്കാം ആഗ്രഹം.
ഇവരുടെ മുന്നിൽ ദൃഷ്ടാന്തമായി നിൽക്കുന്നത് ഇങ്ഗ്ളിഷ് ഭാഷയിൽ സ്ത്രീകൾക്കും ഭാര്യമാർക്കും ലഭിക്കുന്നുണ്ട് എന്നു വിചാരിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ്.
ഇങ്ഗ്ളിഷിൽ ഭാര്യ ഭർത്താവിനെ പേരാണ് വിളിക്കുന്നത്, സംബോധന ചെയ്യാനായി. അങ്ങോട്ടും ഇങ്ങോട്ടും You, your, yours, you പദങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. അതേ പോലെ തന്നെയാണ് He, She വാക്കുകളുടേയും ഉപയോഗം.
എന്നാൽ മലയാളത്തിലെ കാര്യം മറ്റൊന്നാണ്. ഭർത്താവ് ചേട്ടൻ, അണ്ണൻ, ഇച്ഛായൻ, ഇക്ക എന്നൊക്കെയാണ്.
ഭാര്യ വെറും പേരാണ്. നീ ആണ്. അവൾ, എടീ തുടങ്ങിയവയാണ്.
ഈ താഴെ നിലവാരത്തിലുള്ള സ്ത്രീ ഭർത്താവിന് തുല്യയാണ് എന്ന് പറയുന്നത്, വീട്ടു വേലക്കാരി വീട്ടൂകാരിക്ക് തുല്യയാണ് എന്നു പറയുന്നത് പോലെയാണ്.
വീട്ടിനുള്ളിലെ ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിൽ ഭാര്യ, ഭർത്താവിൻ്റെ മാതാപിതാക്കളുടേയും മൂത്ത സഹോദരീ - സഹോദരന്മാരുടേയും അവരുടെ പടിക്ക് കീഴിൽ ഉള്ള ആളാണ്. ഉള്ളവളാണ്.
ചില വീടുകളിൽ ഭർത്താവിൻ്റെ ഇളയ സഹോദരനും സഹോദരിയും നീ സ്ഥാനത്ത് ഭാര്യയെ വെക്കും. ഇത് ഒരു വൻ അധഃപതന മാനസിക സ്ഥാനീകരണമാണ്.
പല വീടുകളിലും അയൽപക്കത്തുള്ള പലരുടേയും കീഴ്ലുള്ള ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിലെ പടിയിൽ ഉള്ള ആളാണ് ഭാര്യ. ഉള്ളവളാണ് ഭാര്യ.
ചില വീടുകളിൽ അവിടുത്തെ വേലക്കാരൻ്റേയും വേലക്കാരിയുടേയും കീഴ് പടിയിൽ ആയിരിക്കും സ്ഥാനം.
ഭർത്താക്കളും ഇതേ പോലെ തന്നെയായിരിക്കും. ഇതും ഭാര്യയുടെ സ്ഥാനത്തെ ബാധിക്കാം.
എന്നാൽ ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചാൽ വാക്ക് സ്ഥാനങ്ങളിൽ വൻ മാറ്റം വരാം. ഇത് ചിലപ്പോൾ ഭർത്താവിൻ്റെ പൊതുവേദികളിലെ വാക്ക് സ്ഥാനത്തിന് ബലം നൽകാം.
മറ്റ് ചില സാഹചര്യങ്ങളിൽ ഭാര്യ ഭർത്താവിനേക്കാൾ ഉയരത്തിൽ പ്രതിഷ്ഠിപ്പിക്കപ്പെട്ടേക്കാം.
അതായത്, മലബാറി ഭാഷയിൽ ഭാര്യയെ ഓര് എന്നും ഭർത്താവിനെ ഓൻ, അല്ലെങ്കിൽ അയാൾ വാക്കുകളിൽ നിർത്തും മറ്റുള്ളവർ. ഭാര്യാ-ഭർത്തൃ ബന്ധത്തിൽ വൻ വിള്ളൽ തന്നെ വരുത്തപ്പെടാം.
എന്നാൽ സാധാരണ ഗതിയിൽ ഭാര്യ ഭർത്താവിന് കീഴിൽ ആണ്. ഇവർ തമ്മിൽ സമാനത അല്ലെങ്കിൽ തുല്യത കാണുന്നത് വൻ പ്രശ്നം തന്നെയാണ്.
ഇങ്ഗ്ളണ്ടിൽ വീട്ടു ജോലിക്കാർ വീട്ടിനുള്ളിൽ കസേരയിൽ ഇരിക്കും. വീട്ടുകാരെ വെറും പേരിൽ അല്ലെങ്കിൽ Mr., Mrs. പേരിന് മുന്നിൽ ചേർത്ത് വിളിക്കും.
ഇതേ കാര്യം കാണിച്ചുകൊണ്ട് കേരളത്തിളെ വീട്ടു വേലക്കാരികൾ വീട്ടിലെ വരാന്തയിലെ കസേരയിൽ ഇരിക്കുകയും വീട്ടുടമയെ വെറും പേര് അല്ലെങ്കിൽ ശ്രീ, ശ്രീമതി വാക്കുകൾ പേരിന് മുന്നിൽ ചേർത്ത് വിളിക്കുകയും ചെയ്താൽ, പൊട്ടിത്തെറിയാണ് സംഭവിക്കുക.
അവർ അവരുടെ പ്രായോഗിക അറിവ് ഉപയോഗിച്ച് വീട്ടുകാരിയോട് വൻ വ്യക്തിത്വത്തോടുകൂടി സംസാരിച്ചാൽ വേലക്കാരിയെ അടിച്ചു വീടിന് പുറത്താക്കാനുള്ള ദേഷ്യമാണ് വീട്ടുക്കാരിയിൽ വരിക.
ഇതേ കാര്യം ഭാര്യാ - ഭർത്തൃ ബന്ധത്തിലും വരാം.
രണ്ടിലും നീ ആരെടി എന്നെ പഠിപ്പിക്കാൻ എന്ന ഭാവം മനസ്സിൽ വരാം. എന്നാൽ ഇതിലും പലവിധ മറ്റ് കാര്യങ്ങൾ പരിധികളും പാതകളും വേലിക്കെട്ടുകളും നിർമ്മിക്കാം.
പണിക്കാരിയെ തന്നെപ്പോലെ കാണുകയും കൂടെ ഇരുത്തുകയും കാര്യങ്ങൾ ബുദ്ധി പൂർവ്വമായി ചന്തിക്കാനും പറയാനും ചെയ്യാനും അനുവദിച്ചാൽ, പണിക്കാരി ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിലെ പടികളിൽ ഉയരങ്ങളിലേക്ക് ഉയരും. പണിക്കാരിയും വീട്ടുകാരിയും ഒരേ പടിയിൽ ഇരുന്നു തുടങ്ങും.
പണിക്കാരിയെ നീയെന്ന് സംബോധന ചെയ്യുമ്പോൾ പണിക്കാരി വീട്ടുകാരിയെ നീയെന്ന് സംബോധന ചെയ്യും.
ഇത് എന്നാൽ ഇങ്ഗ്ളിഷിലെ You - You ബന്ധമല്ല എന്നു മനസ്സിലാക്കുക.
പണിക്കാരിക്ക് വീട്ടുകാരിയോടുള്ള വില കുറയുകയാണ് ചെയ്യുക.
ഭർത്താവ് ഭാര്യയെ ഉയർത്തിയാലും ഇതേ കാര്യം തന്നെയാണ് സംഭവിക്കുക.
എന്നുവച്ചാൽ നീ സ്ഥാനക്കാരി ഉയർന്ന് ഭർത്താവിനെ നീ സ്ഥാനക്കാരനാക്കും, നീയെന്ന് വിളിച്ചില്ലായെങ്കിൽ കൂടി.
ഇതും ഇങ്ഗ്ളിഷിലെ ഭാര്യാ - ഭർത്തൃ ബന്ധമല്ല.
പണിക്കാരിക്ക് തോന്നും വീട്ടുക്കാരിയേക്കാൾ കഴിവും വിവരവും പ്രയോഗിക അറിവും തനിക്കാണ് എന്ന്. അത് പ്രകടിപ്പിക്കാൻ മനസ്സ് വെമ്പും.
ഇതേ കാര്യം ഭാര്യയിലും വരാം.
രണ്ടുകൂട്ടരും എന്ത് ഉദ്യമത്തിലും പദ്ധയിടലിലും മുന്നിൽ ചാടിക്കയറി പ്രവർത്തിക്കും.
വീട് കുളമാകും.
ഇങ്ഗ്ളിഷ് ഭാവങ്ങൾ മനസ്സിലും വീട്ടിലും വ്യക്തി ബന്ധത്തിലും വരുത്തണമെങ്കിൽ മലയാളത്തെ തുരത്തണം. ഇങ്ഗ്ളിഷ് ഭാഷയെ മനസ്സിലും ശരീരത്തിലും ആവഹിക്കണം.
അല്ലാതെ മലയാളത്തിലെ വ്യക്തിയിൽ ആ ഭാഷ നിലനിർത്തിക്കൊണ്ട് ഇങ്ഗ്ളിഷിലേക്ക് കടത്തിയാൽ പ്രശ്നം വരാം.
അല്ലായെങ്കിൽ മലയാളത്തിൻ്റെ ആശയ കോഡിങ്ങിന് അനുസൃതമായി ചിന്തിക്കുക, ജീവിക്കുക, പ്രവർത്തിക്കുക, വ്യക്തി ബന്ധങ്ങൾ നിലനിർത്തുക.
ഭാര്യ ഭർത്താവിന് തുല്യയല്ലായെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജീവിക്കുക.

10. രോഗബാധയായി കയറിവരുന്ന ഭാഷകൾ

United States of American (അഥവാ അമേരിക്കൻ ഐക്യ നാടുകൾ - USA) ഒരു ഇങ്ഗ്ളിഷ് രാഷ്ട്രമാണ് എന്നായിരുന്നു ഏതാണ്ട് 1990കൾ വരെ പൊതുവായി പറഞ്ഞിരുന്നത്. ആ രാജ്യത്ത് എന്നാൽ ആ രീതിയിൽ ഒരു ഭരണഘടനാ ചട്ടമോ നിലപാടോ ഉണ്ടായിരുന്നില്ല.
മലയാളികൾ മനുഷ്യരാണ് എന്ന് കേരളത്തിലെയോ പുതിയ ഇന്ത്യയിലേയോ ഭരണ ചട്ടങ്ങളിൽ എവിടേയും കുറിച്ചു വച്ചിട്ടില്ല.
കാരണം മറ്റ് യാതോരു ജീവ ജാലങ്ങളും മലയാളം ഭാഷ സംസാരിച്ചു തുടങ്ങിയിട്ടില്ല.
അങ്ങിനെ ഒരു കാര്യം വരികയാണ് എങ്കിൽ ആ ജീവജാലങ്ങളുമായി ഇന്നുള്ള മലയാളികളെ വേർതിരിക്കാൻ, മലയാളികൾ മനുഷ്യരാണ് എന്ന് ഭരണ ചട്ടത്തിൽ ചേർക്കേണ്ടിവരും.
എന്നാൽ ഇന്ന് USAൽ ഈ രീതിയിൽ ഉള്ള പല കാര്യങ്ങളും എഴുതിച്ചേർക്കേണ്ടിവരും. ഉദാഹരണത്തിന്, USAയുടെ ദേശീയ ഭാഷ ഇങ്ഗ്ളിഷ് ആണ് എന്നു വരെ ചട്ടം കെട്ടേണ്ടതായി വരും.
കാരണം USAൽ കടന്ന പല ഇന്ത്യക്കാരും USAന് ഒരു ദേശീയ ഭാഷ ഇല്ലാ എന്ന് കണ്ടുപിടിച്ചിരിക്കുന്നു. അത് വൻ ഉത്സാഹത്തിൽ ഉച്ചത്തിൽ വിളിച്ചു പറയുന്നു.
ഇനി പറയാൻ വന്ന കാര്യത്തിലേക്ക് കടക്കാം.
USA ഒരു പാരമ്പര്യ ഇങ്ഗ്ളിഷ് രാഷ്ട്രമാണ്. അതിനാൽ തന്നെ അവിടെ ജനങ്ങളിൽ വൻ മാനസിക സമാധാനം ഉണ്ടാവേണ്ടുന്നതാണ്. വൈകാരിക വിക്ഷോഭങ്ങൾ ഉണ്ടാവാൻ പാടില്ല.
എന്നാൽ ഇതിന് വിപരീതമായുള്ള പല സംഭവങ്ങളും അവിടെ അരങ്ങേറുന്നുണ്ട്.
USA എന്ന രാജ്യം എങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടത് എന്നത് ആദ്യം നോക്കാം.
New Worldൽ (ഇന്ന് USA നിൽക്കുന്ന അന്നത്തെ ഭൂപ്രദേശം) കുറേ ഇങ്ഗ്ളിഷ് കുടിയേറ്റ പ്രദേശങ്ങളുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. ഈ frameworkന്മേലാണ് USA എന്ന രാജ്യം കെട്ടിപ്പെടുത്തത്.
George Washington എന്ന രാജ്യദ്രോഹിയും കൂട്ടരും France, Spain, Portughal, Belgium, Netherlands എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയോട് സഹകരിച്ചാണ് New Worldൽ ഇങ്ഗ്ളണ്ടിനോട് ഏറ്റുമുട്ടിയത്.
യൂറോപ്പിൽ വച്ച് ഈ കൂട്ടരിൽ ആർക്കും ഒറ്റക്കും കൂട്ടമായും ഇങ്ഗ്ളണ്ടിനെ തോൽപ്പിക്കാനാകുമായിരുന്നില്ല.
New Worldലെ പ്രാദേശിക Red Indiansലെ മിക്ക ഗോത്രക്കാരും ഇങ്ഗ്ളിഷ് പക്ഷത്താണ് നിന്നത്.
ഈ ഒരു പ്രതിഭാസം ലോകമെമ്പാടും ഇങ്ഗ്ളിഷ് പക്ഷത്തിന് ലഭിച്ച ഒരു പ്രാദേശിക സഹകരണമാണ്. എന്നുവച്ചാൽ ഏത് രാജ്യത്തിലേയും പ്രാദേശികർ ഇങ്ഗ്ളിഷ് പക്ഷത്താണ് നിൽക്കുക, ഏത് ഏറ്റുമുട്ടലിലും.
ഭൂഖണ്ഡ യൂറോപ്യൻ ശക്തികൾ New Worldൽ ഇങ്ഗ്ളിഷ് പക്ഷത്തോട് യുദ്ധം തുടങ്ങിയത് തന്നെ, ഇങ്ഗ്ളിഷ് പക്ഷം Red Indian പ്രദേശങ്ങളിലേക്ക് യൂറോപ്യൻ കുടിയേറ്റക്കാർ കയറുന്നത് വിലക്കിയതിനാണ്.
(Proclamation of 1763, which formally reserved lands west of the Appalachian Mountains for Native Americans, angering many colonists, including Washington himself, who desired westward expansion).
എന്നാൽ ഔപചാരിക ചരിത്രം എടുത്തു പറയുന്നത് ചായപ്പൊടിക്കും മറ്റും ഇങ്ഗ്ളണ്ട് ഏർപ്പെടുത്തിയ നികതിയാണ് വിപ്ളവത്തിന് കാരണം എന്നാണ്.
ഇങ്ഗ്ളിഷ് കുടിയേറ്റ പ്രദേശങ്ങളുടെ frameworkന്മേൽ USA സൃഷ്ടിച്ചപ്പോൾ, ആ രാജ്യത്തിൻ്റെ പൊതുവായുള്ള ഭാഷ ഇങ്ഗ്ളിഷ് ആയി നിലനിന്നു. പോരാത്തതിന്, ഇങ്ഗ്ളിഷ് സാമൂഹിക സമ്പ്രദായങ്ങൾ സ്വമേധായ ആ രാജത്തിൽ പടർന്നുകയറി.
ചരിത്രം വിടാം.
ഇങ്ഗ്ളിഷ് ഭാഷ പൊതുഭാഷയായുള്ള ഈ രാജ്യത്തിൽ എന്നാൽ ലോകത്തിലെ പല ഭാഷകളും നിലനിന്നിരുന്നു. ഭൂഖണ്ഡ യൂറോപ്യൻ ഭാഷകൾ മാത്രമല്ല, കഠിനമായ ഫ്യൂഡൽ സ്വാഭാവമുള്ള ചൈനീസ് ഭാഷ പോലും അവിടെ കടന്നു കയറിയിരുന്നു.
ഇവയെല്ലാം യഥാർത്ഥത്തിൽ USൽ സാമൂഹികാന്തരീക്ഷത്തിൽ ഒരു കഠിനമായതും അദൃശ്യമായതുമായ ഒരു രോഗ ബാധ തന്നെയായിരുന്നു.
ഇങ്ഗ്ളിഷ് ഭാഷക്ക് വിപരീതമായുള്ള ഈ വിധ ഭാഷകൾ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന അതി കഠിനമായ വൈകാരിക വിക്ഷോഭങ്ങളെക്കുറിച്ച്, Psychology, Psychiatry, Neurology തുടങ്ങിയ ഊഷര വിവരവിജ്ഞാനങ്ങൾക്ക് കാര്യമായ യാതോരു വിവരവും ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്.
മാനസിക രോഗമായി ചിത്രീകരിച്ച പല കൊലപാതകങ്ങളൾക്കും മറ്റ് കുറ്റങ്ങൾക്കും ഊഷരമായ മനഃശാസ്ത്ര രോഗ നാമങ്ങൾ നൽകുക അല്ലാതെ ഈ വിധ കാര്യങ്ങളിലേക്ക് മനസ്സിനെ നയിച്ച പലവിധ വളരെ നേരിയ കാര്യങ്ങളെക്കുറിച്ച് ഈ വിധ ശാസ്ത്രങ്ങൾക്ക് കാര്യമായ അറിവില്ല.
കേരളത്തിലെ കാര്യം തന്നെ എടുക്കാം. മലയാളത്തിൽ സാധാരണ വ്യക്തിയെ പോലീസുകാരൻ നീ എന്ന് സംബോധന ചെയ്യുന്നു.
അതേ പോലെ അദ്ധ്യാപകൻ വിദ്യാർത്ഥിയേയും, അച്ഛൻ മകനേയും, മുതലാളി തൊഴിലാളിയേയും, ഭർത്താവ് ഭാര്യയേയും നീ എന്നു തന്നെ സംബോധന ചെയ്യുന്നു.
സാധാരണ വ്യക്തി പോലീസുകാരനേയും വിദ്യാർത്ഥി അദ്ധ്യാപകനേയും, മകൻ അച്ഛനേയും തൊഴിലാളി മുതലാളിയേയും നീ എന്നു സംബോധന ചെയ്താൽ, അത് വൻ കുറ്റമായി തന്നെയാണ് ഭാഷ കാണുക. പ്രകോപിതരായ പോലീസുകാരനും മറ്റും തങ്ങളെ നീ എന്നു സംബോധന ചെയ്യുന്ന ആളെ അടിച്ചാലും ആരും തെറ്റു കാണില്ല.
എന്നാൽ, ഭർത്താവ് ഭാര്യയെ ഈ കാരണത്താൽ അടിച്ചാൽ, അതിൽ മാനസിക രോഗം വരെ കണ്ടെത്താനാവും.
ഈ ഒരു പ്രശ്നം USAൽ ഒരു അദൃശ്യ ഭീകര സത്യമായി മനുഷ്യ മനസ്സുകളിൽ കയറി ഇറങ്ങി നടക്കുന്നുണ്ട്.
കേരളത്തിലെ പോലീസുകാരനെ സാധാരണക്കാരൻ നീ എന്നു വിളിച്ചാൽ പോലീസുകാരനിൽ കയറിവരുന്ന കൊലചെയ്യാനുള്ള മാനസിക വിഭ്രാന്തി യഥാർത്ഥത്തിൽ USAൽ പലരിലും കയറിവരുന്നുണ്ട്.
എന്നാൽ, അത് ഒരു കാരണം കണ്ടെത്താനാവാത്ത വിഭ്രാന്തി തന്നെയായി നിലനിൽക്കുകയാണ് ചെയ്യുന്നത്.
കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ നിങ്ങൾ എന്ന് സാധാരണക്കാരൻ സംബോധന ചെയ്താൽ ഉദ്യോഗസ്ഥരിലും പോലീസുകാരിലും കയറിവരന്ന വിദ്വേഷ മനോഭാവവും അക്രമ വാസനയും ഒരു മനോരാഗമല്ലെയെന്ന് AI യോട് ചോദിച്ചപ്പോൾ, AI ആലോചിച്ച് പറഞ്ഞത്, അവ
Narcissistic Personality Disorder (NPD) Traits
Antisocial Personality Disorder (ASPD) Traits
Intermittent Explosive Disorder (IED)
Authoritarian Personality (Psychological Theory, not DSM)
എന്നീ രോഗ ലക്ഷണങ്ങൾ ആണ് എന്നാണ്.
എന്നു വച്ചാൽ, ഈ വിധമായുള്ള മാനസിക രോഗത്തെ ബാധിപ്പിക്കുന്നത് ഫ്യൂഡൽ ഭാഷയിലെ വാക്കുകൾ ആണ് എന്ന്.
USAൽ ആളുകൾ അക്രമ വാസന കാണിക്കുമ്പോൾ, അവർക്ക് ഉണ്ട് എന്ന് കരുതപ്പെടുന്ന മാനസിക രോഗങ്ങളെ ഈ വിധമാണ് ചിത്രീകരിക്കുന്നത്:
Antisocial personality disorder
Post-Traumatic Stress Disorder (PTSD)
Schizophrenia
Borderline personality disorder
Obsessive-Compulsive Disorder (OCD)
Obsessive-compulsive personality disorder
Dissociative Identity Disorder / Multiple (split) personality disorder
Dissociative Identity Disorder (DID) / Multiple Personality Disorder
Social Anxiety Disorder, Selective Mutism, and Severe Depression
Depression
Social anxiety, selective mutism, and severe depression
വെറുതേ കൂറേ രോഗങ്ങളുടെ പേരുകൾ പറയുന്നു എന്നല്ലാതെ എന്താണ് ഈ വിധ ഭാവങ്ങളെ തൊടുത്തുവിടുന്നത് എന്നതിനെക്കുറിച്ച് യാതോരു ഗഹനമായ വിവരവും എവിടേയും കണ്ടില്ല.
ഈ രീതീയിൽ നോക്കിയാൽ കേരളത്തിലെ മിക്ക സർക്കാർ ഉദ്യോഗസ്ഥരിലും Social Anxiety Disorder, Schizophrenia, Social phobia തുടങ്ങിയ മാനസിക രോഗാവസ്ഥ ഉണ്ട് എന്ന് അനുമാനിക്കേണ്ടിവരും. പോലീസുകാരിൽ പലർക്കും അതിനേക്കാൾ കഠിനമായ Homicidal mania വരെ ഉണ്ട് എന്ന് തോന്നിപ്പോകാം.
എന്നാൽ ഇതിലൊന്നു കാര്യമായ വിവരം ഇല്ലാ എന്നതുതന്നെയാണ് വാസ്തവം.
February 22, 2017ൽ Adam Purinton എന്ന US navyയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ രണ്ട് തെലുഗ് ഭാഷക്കാരായ ഇന്ത്യൻ എഞ്ചിനിയർമാരെ വെടിവെച്ചു. അതിൽ ഒരാൾ കൊല്ലപ്പെട്ടു.
നേവിയിൽ നിന്നും വിരമിച്ച ശേഷം ഇദ്ദേഹം സ്വകാര്യ pilotറ്റും civilian air traffic controller ആയും പ്രവർത്തിച്ചിരുന്നു.
ആദ്യകാലങ്ങളിൽ ഇന്ത്യയിൽ നിന്നും USലേക്ക് കമ്പ്യൂട്ടർ പ്രവർത്തനത്തിനായി പോയ ഇന്ത്യക്കാരെക്കുറിച്ച് ആദ്യം തന്നെ പറയാം.
അവരിൽ മിക്കവർക്കും ഇങ്ഗ്ളിഷ് ഭാഷ കാര്യമായി അറിയാത്ത ഭാഷതന്നെയായിരുന്നു. വെറും മൂന്നുമാസം മുതൽ ആറുമാസം വരെ C+ പഠിച്ചാൽ USൽ നിസ്സാര വേതനത്തിൽ തൊഴിൽ ലഭിക്കും. എന്നുവച്ചാൽ അവിടുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടും.
ഇന്ന് അറിയപ്പെടുന്ന കാര്യമാണ് ആറു വയസ്സ് പ്രായമുള്ള കുട്ടികൾക്ക് വരെ സോഫ്ട്വേർ കോഡിങ്ങ് പഠിക്കാനാവും എന്ന്.
ഇവിടെ നിന്നും പോയവർ വളരെ പെട്ടെന്ന് നാട്ടിൽ വൻ പണക്കാരാകും.
ഈ പോയവരിൽ മിക്കവരും അവരുടെ പ്രാദേശിക ഭാഷയിൽ USലെ വ്യക്തികളെ അവൻ, അവൾ, എടാ, എടീ നിലവരത്തിൽ നിർത്തും.
ഈ കാര്യം പല ഇങ്ഗ്ളിഷ് ഭാഷക്കാരിലും എന്തൊ ഒരു തരം മാനസിക അസ്വാസ്ഥ്യം സൃഷ്ടിക്കുമെങ്കിലും, അവർ അത് പ്രകടിപ്പിക്കാനോ മറ്റുള്ളവരുമായി സംസാരിക്കാനോ തയ്യാറാവില്ല. കാരണം, അത് അവരിലെ ഒരു മാനസിക പോരായ്മയും വർണ്ണ വിവേചനവും ആയി മറ്റുള്ളവർ ചിത്രീകരിച്ചേക്കും എന്നതിനാൽ.
എന്നാൽ ഈ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന വിദ്ധ്വംസക പ്രവർത്തകർ ചെയ്തിരുന്നത്, കേരളത്തിൽ പോലീസുകാരനെ സാധാരണ വ്യക്തി നീ, എടാ, എന്താടാ, പോടാ, പോടീ വാക്കുകളിൽ തമർത്തുന്നതു പോലുള്ള ഒരു കാര്യംതന്നെയാണ്.
പോലീസുകാരൻ ഈ തെമ്മാടിയെ അടിച്ചു തമർത്തിയാൽ അതിന് കേരളത്തിലെ മിക്ക ആളുകൾ കൈയടിക്കും. കൊടുക്കു സാറെ അവൻ ഒന്നു കൂടി.
എന്നാൽ വെപ്രാളപ്പെടുന്ന USലെ മാന്യ വ്യക്തി അക്രമാസക്തനായാൽ, അത് hate crime ആയി വിഡ്ഡി ശാസ്ത്രം പഠിച്ച USലെ മനഃശാസ്ത്ര വിദഗ്ദർ വിലയിരുത്തും.
Adam Purinton ഇന്ത്യൻ എഞ്ചിനിയർമാരെ വെടിവെച്ചിട്ട വാർത്ത Youtubeൽ വന്നപ്പോൾ, ഞാൻ ഭാഷയിലെ പ്രകോപനം എന്ന കാര്യം എഴുതിച്ചേർത്തു. അപ്പോൾ, തെലുഗർ കൂട്ടമായി വന്ന് എന്ന കണ്ട തോന്ന്യാസങ്ങൾ അത്രയും എന്നോട് പറഞ്ഞു. തനി ആഭാസ വാക്കുകൾ തന്നയാണ് പറഞ്ഞത്.
എന്നാൽ ആഭാസ വാക്കുകളെ അവഗണിച്ചുകൊണ്ട്, Adam Purintonനെക്കുറിച്ച് അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ തന്നെ ഇന്ത്യൻ എഞ്ചിനിയർമാർ അവൻ, അവനോട് പോകാൻ പറ, പോടാ, പോടാ നിൻ്റെ പണി പോയി നോക്ക് തുടങ്ങിയ വാക്കുകൾ പോലുള്ളവ ഉപയോഗിച്ചിട്ടുണ്ടാവും എന്ന് ഞാൻ യാതോരു വിട്ടുവീഴ്ചയും ഇല്ലാതെ എഴുതി.
പിറ്റേ ദിവസം Telagnana American Telugu Association ഒരു പ്രഖ്യാപനം നടത്തി. അമേരിക്കയിൽ വരുന്ന ഇന്ത്യാക്കാർ അവരുടെ പ്രാദേശിക ഭാഷകൾ സംസാരിക്കുന്നത് ഒഴിവാക്കുക എന്ന്.
Avoid Indian languages in public places: Indians in US share dos and don’ts.
ഇത് പല ഇന്ത്യൻ ഓൺലൈൻ വേദികളിലും വന്ന വാർത്തയാണ് എങ്കിലും, പിന്നീട് പലരും ആ പേജുകൾ ഡെലീറ്റ് ചെയ്യുകയോ അതുമല്ലെങ്കിൽ ആ പേജുകളിൽ മറ്റ് വല്ല കാര്യങ്ങളും എഴുതിച്ചേർക്കുകയോ ചെയ്തു.
കാരണം, ഈ കാര്യം Feudal languages: What are they? എന്ന എൻ്റെ പുസ്തകത്തിൽ ഉണ്ടായിരുന്നു.

11. വാക്കുകൾ ഭൗതിക വസ്തുവിൽ ചേർക്കുന്ന ഭാവം

അമേരിക്കയിൽ തൊഴിൽ ചെയ്യുകയും ജീവിക്കുകയും ചെയ്തിരുന്ന തെലുഗർ നീ, അവൻ, പോടാ, നീ പോടാ തുടങ്ങിയ വാക്കുകളിൽ Adam Purintonനെ തമ്മിൽ പരമാർശിച്ചപ്പോഴാണ്, ഇദ്ദേഹം വീട്ടിൽ പോയി തോക്കുമായി വന്ന് ഇവരിൽ രണ്ട് പേരെ വെടിവെച്ചിട്ടത് എന്നു ഞാൻ വിശകലനം ചെയ്തതിൽ ഒരു കാര്യമായ പ്രശ്നം ഉണ്ട്.
ഈ വിധ വാക്കുകൾ ഇന്ത്യയിലെ കുറേ തൊഴിലാളികൾ പോലീസ് വകുപ്പിലെ ശിപായി റാങ്കുകാരെപ്പറ്റി അവർ കേൾക്കുന്ന ശബ്ദത്തിൽ അടുത്ത് നിന്നു കൊണ്ട് പറയുകയാണ് എങ്കിൽ വൻ പ്രശ്നം തന്നെ അവർ നേരിടേണ്ടതായി വരും. എന്നാൽ പോലീസുകാർ കേൾക്കാതെയാണ് ഈ വിധം പറയുന്നതെങ്കിൽ കാര്യമായ ഒരു പ്രശ്നത്തിന് സാധ്യതയില്ല എന്ന് അനുമാനിക്കാമോ എന്ന് അറിയില്ല.
പോലീസ് ശിപായി റാങ്കുകാർ ചെറുപ്പക്കാരിയായ IPSകാരിയെ ദൂരെ നിന്നും നോക്കിക്കൊണ്ട്: അവളുടെ കുണ്ടി നോക്ക്. എന്താ ഒരു കുണ്ടി! എന്നു പറഞ്ഞാൽ യാതോരു പ്രശ്നവുമുണ്ടാവില്ലേ എന്ന ചോദ്യം ആരും ചോദിക്കാൻ ധൈര്യപ്പെടും എന്നു തോന്നുന്നില്ല.
അതിനാൽ തന്നെ ഇത് ഒരു വൻ മനഃശാസ്ത്ര് പഠനത്തിന് ഇതുവരെ വിധേയമായിട്ടില്ലാ എന്നു അനുമാനിക്കാം.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പറയേണ്ടുന്നത്, IPSകാരിയെ അവൾ എന്ന് പോലീസ് ശിപായി റാങ്കുകാർ പരാമർശിച്ചാൽ വൻ പ്രശ്നം തന്നെയാണ്.
അസഭ്യവാക്ക് ഈ അനുസരണ - വിധേയത്ത കണ്ണിയിൽ വന്നുകയറുന്നത് ഈ കണ്ണിയിൽ സംഭവിച്ച പൊട്ടലിലും ഇടിഞ്ഞു വീഴലിലും നിന്നുമാണ് ഉടലെടുക്കുന്നത്.
ഈ അവൾ പരാമർശം IPSകാരി കേൾക്കണം എന്നില്ല. കേട്ടില്ലായെങ്കിൽ കൂടി, പോലീസ് വകുപ്പിലെ അനുസരണ - വിധേയത്ത കണ്ണിയിൽ വൻ പാളിച്ച ചേർക്കും.
ഈ വിധം IPSകാരെക്കുറിച്ചും, IPSകാരികളെക്കുറിച്ചു തരംതാഴ്ത്തി സ്വകാര്യ ഇടങ്ങളിൽ പരാമർശിക്കുന്ന ഒരു DySPയെക്കുറിച്ചും Inspectorറെക്കുറിച്ചും കേട്ടിട്ടുണ്ട്.
പോലീസ് വകുപ്പിൽ അനുസരണ - വിധേയത്ത കണ്ണികളിൽ വരുന്ന ഈ വൻ പാളിച്ച IPSകാരുടെ കാര്യക്ഷമതയിൽ തന്നെ വൻ പാളിച്ച ചേർത്തിട്ടുണ്ട്. ഇത് മറ്റൊരു വൻ വിഷയമാണ്. അതിലേക്ക് കടക്കുന്നില്ല.
ഇന്ത്യൻ പ്രാദേശിക ഭാഷകൾ തമ്മിൽ സംസാരിക്കുന്ന ഇന്ത്യക്കാർ അമേരിക്കയിൽ കൂട്ടമായി കയറിയപ്പോൾ, യഥാർത്ഥത്തിൽ IPSകാരെയും IPSകാരികളേയും പോലീസ് ശിപായിമാർ അവൻ, അവൾ വാക്കുകളിൽ പരാമർശിക്കുന്ന അതേ അന്തരീക്ഷമാണ് അവിടെ രചിക്കപ്പെട്ടത്.
ഇങ്ങിനെയൊരു പ്രശ്നം ഭൗതിക ലോകത്തിൽ ഉണ്ട് എന്ന കാര്യം അമേരിക്കയിലിരുന്നുകൊണ്ട് Einstein പ്രപഞ്ച രഹസ്യം മുഴുവൻ കണ്ടെത്തിയെന്ന് നിത്യവും കൊട്ടിഘോഷിക്കുന്ന വമ്പൻ ശസ്ത്രകാരന്മാർക്ക് അറിവില്ലാ എന്നു പറയേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ യാതോരു മനഃശാസ്ത്ര പഠനവും ഈ വിധ വിഡ്ഢിത്തങ്ങൾ അവരുടെ ഊഷര അക്കാഡമിക്ക് ടെക്സ്റ്റ് ബുക്കുകളിൽ ചേത്തിട്ടുണ്ടാവില്ല.
ഇവിടെ വളരെ വ്യക്തമായി മനസ്സിലാക്കേണ്ടുന്ന കാര്യം ഇന്ത്യയിൽ നിന്നും അമേരിക്കിയിലേക്ക് കടന്നവർ തമ്മിൽ നല്ല നിലവാരമുള്ള ഇങ്ഗ്ളിഷോ അതുമല്ലെങ്കിൽ കലർപ്പ് വന്നിട്ടില്ലാത്ത അറബിയോ അതുമല്ലെങ്കിൽ അതുപോലുള്ള മേറ്റേതെങ്കിലും ഭാഷയോ ആണ് അവിടെ വച്ച് തമ്മിൽ സംസാരിക്കുന്നത് എങ്കിൽ ഈ വിധമായുള്ള ഒരു നിഗൂഡ അതീന്ദ്രിയ സോഫ്ട്വേർ വിസ്പോടനം അവിടുള്ള സാമൂഹിക അന്തരീക്ഷത്തിലും വ്യക്തികളുടെ മനസ്സിലും കറയിവരില്ല എന്നതാണ്.
അപ്പോൾ കാണുന്നത്, വ്യക്തികളുടെ വംശം അല്ല പ്രശ്നം എന്നതാണ്. എന്നാൽ പലപ്പോഴം ഈ മാനസിക ആഘാതത്തെ തൊലിയുടെ നിറവുമായി ബന്ധപ്പെട്ടാണ് അവിടുത്തുകാർ പരാമർശിക്കുക.
ഓരോ ഭാഷയും ജനം സംസാരിക്കുന്ന ഇടത്ത്, അവിടുള്ള അന്തരീക്ഷത്തിൽ തന്നെ ഒരു അദൃശ്യ ഘടന കണ്ടേക്കാം. ഉദാഹരണത്തിന്, കുട്ടികളെ അദ്യാപകരും ഓഫിസ് ജീവനക്കാരും വേലക്കാരും നീ എന്ന് സംബോധന ചെയ്യുന്ന ഒരു സ്കൂൾ. ആ സ്കൂളിൽ വിദ്യാർത്ഥി കയറിച്ചെല്ലുമ്പോൾ തന്നെ ആ വ്യക്തിയുടെ മനസ്സിലും ശരീരത്തിലും ഒരു പ്രത്യേക തരം ഘടന വന്നു ചേരും.
എന്നാൽ മിക്ക വിദ്യാർത്ഥികളും ഇതേ മാസകാവസ്ഥയിൽ നിന്നും വരുന്നവരാണ് എന്നതിനാൽ അവർക്ക് ഇത് ഒരു പുതിയ അനുഭൂതിയായി തോന്നേണം എന്നില്ല.
ആ സ്കൂളിലെ അദ്ധ്യാപകർക്ക് ഇതേ മാനസിക ഘടന അനുഭവപ്പെടില്ല. അനുഭവപ്പെട്ടാൽ തന്നെ അത് മറ്റൊരു നിലവാരത്തിൽ ആയിരിക്കും.
അതേ പോലെ തന്നെ കുറച്ച് സാധാരണക്കാർ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ, അവിടേയും അന്തരീക്ഷത്തിൽ ഒരു പ്രത്യേകതരം ഘടന അനുഭവപ്പെടും. അത് അവരുടെ ശരീര ഭാവത്തേയും ശാരീരിക ഗോഷ്ടികളേയും ബാധിക്കും. വാക്കുകളെ ബാധിക്കും, പരിമിതപ്പെടുത്തും.
എന്നാൽ ഇതേ പോലീസ് സ്റ്റേഷനിൽ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ കയറിച്ചെന്നാൽ അനുഭവപ്പെടുന്നത് മറ്റൊരു മാനസിക അനുഭവമായിരിക്കും.
പൊതുവായി പറഞ്ഞാൽ അറേബ്യൻ രാഷ്ട്രങ്ങളിൽ മലയാളികൾക്ക് അവിടുള്ള അന്തരീക്ഷത്തിൽ മറ്റൊരു ഘടന അനുഭവപ്പെടാം. അത് ശാരീരിക ഘടനയെ പോലും സ്വാധീനിക്കാം.
ഇതേ ഘടന പോക്കിസ്ഥാനിൽ പോയി ജീവിച്ചാൽ അനുഭവപ്പെടില്ല. അവിടെ അനുഭപ്പെടുക, ഉർദ്ദു ഭാഷാ അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന മാനസിക അനുഭവമായിരിക്കും.
ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർ ഇങ്ഗ്ളണ്ടിലും അമേരിക്കയിലും പോയാൽ, ഉടനേ തന്നെ അന്തരീക്ഷത്തിൽ തന്നെ വൻ മാറ്റം മാനസികമായി അനുഭവപ്പെടാം.
എന്നാൽ അവിടെ നിന്നും കുറേ ഇന്ത്യക്കാർ മലയാളത്തിലും തെലുഗിലും ഹിന്ദിയിലും തമിഴിലും മറ്റും കൂട്ടമായി സംസാരിക്കുന്ന ഒരിടത്ത്, ഈ വക ഭാഷകളിൽ അവൻ, അവൾ വാക്കുകളിൽ തരംതാഴ്ത്തി നിർവ്വചിക്കുന്ന തൊഴിൽ ചെയ്യുന്ന ഇങ്ഗ്ളിഷ് വ്യക്തികൾ അവരുടെ തൊഴിൽ ചെയ്യുന്നുണ്ട് എങ്കിൽ അവർക്ക് അന്തരീക്ഷത്തിൽ എന്തോ ഒരു വിഘടനം നടക്കുന്നതായി അനുഭവപ്പെടാം.
വാക്കുകൾ പറയുന്ന വ്യക്തികളുടേയും, ആ വാക്കുകൾ മനസ്സിലാക്കുന്ന അവിടുള്ള മറ്റ് വ്യക്തികളുടേയും മുഖ ഭാവത്തിലും കണ്ണിലൂടെ പ്രവഹിക്കുന്ന സന്ദേശങ്ങളിലും നെറ്റിയിലും ചേഷ്ടകളിലും പെരുമാറ്റ രീതികളിലും സ്വരത്തിലും സ്വരത്തിലെ ചെരുവുകളിലും മാറ്റങ്ങൾ വരുത്തും. ഇതെല്ലാം ഈ വിധ ഭാഷ അറിയാത്തവരെ ബാധിക്കുന്നത് അവ കണ്ടും കേട്ടും കൊണ്ടാവാം.
Adam Purintonന്റെ മനസ്സിനെ പ്രതികൂലമായി ബാധിച്ചത് ഇവ നേരിട്ടുകണ്ടത് കൊണ്ടാവാം. അതുമല്ലെങ്കിൽ അന്തരീക്ഷത്തിൽ ഈ വിധ വാക്കുകൾ വരുത്തിയ വിഘടനമാവാം.
ഇവിടെ പറയാനാവുന്ന മറ്റൊരു കാര്യവും ഉണ്ട്. അത് പണ്ടെപ്പോഴോ ഈ എഴുത്തിൽ ചേർത്തിരുന്നുവോ എന്നത് അറിയില്ല.
വാക്കുകൾ ഭൗതിക വസ്ത്തുക്കളെ ബാധിക്കുന്ന കാര്യം.
ഒരാൾ ഒരു പുസ്തകം സമ്മാനമായി, ഓർമ്മക്കുറിപ്പായി, സന്തോഷം പ്രകടിപ്പിക്കാനായി തന്നു. ആരാണ് അത് തന്നത്?
അത് ഓനാ തന്നത്.
അത് അയാളാണ് തന്നത്.
അത് ഓരാ തന്നത്.
ഏത് വാക്കാണ് ആ പുസ്തകവുമായി പ്രസക്തമാകുന്നത് എന്നത് ആ പുസ്തകത്തെ ബാധിക്കും. ആ പുസ്തകം കാണാന്ന ഇടങ്ങളിൽ പലപ്പോഴും സംസാരിക്കപ്പെടുന്ന മറ്റ് പല വാക്കുകളേയും അത് ബാധിക്കും.
ഓൻ എന്നത് പിതാവ് വൻ വാത്സല്യത്തോടുകൂടി കാണുന്ന മകനാണ് എങ്കിൽ ഒരു കാര്യം. അത് അലയത്തെ വീട്ടിലെ വീട്ടുവേലക്കാരൻ ആണ് എങ്കിൽ അത് മറ്റൊര അനുഭവം.
അതിനെ തൊടുന്നത് തന്നെ പലപ്പോഴും ആ തന്ന വ്യക്തിയെ മനസ്സിൽ കയറ്റും. മനസ്സിൽ വാക്കുകൾക്ക് ഭാവ മാറ്റം വരാം, അടുപ്പം കൊണ്ട്.
ഉന്നതനെ മനസ്സിൽ കണ്ടുകൊണ്ട് ഒരു കാര്യം ചെയ്യുതന്ന് ഒരു അനുഭവമാണ്. ഭാഷാ വാക്കുകളിൽ താഴ്ന്നവനെ മനസ്സിൽ കണ്ടുകൊണ്ട് ഒരു കാര്യം ചെയ്യുന്നത് അനുഭവമാണ്.
ഉദാഹരണത്തിന് ഒരു സംഭാഷണത്തിൽ പങ്കെടുക്കുമ്പോൾ മനസ്സിൽ ഒരു ഉന്നത വ്യക്തിത്വത്തെ ആവഹിക്കുന്നത് പലപ്പോഴും പോസിറ്റിവ് ഊർജ്ജം മനസ്സിലും വാക്കുകളിലും പ്രഹവിപ്പിക്കും.
ഭാഷാ വാക്കുകളിൽ ദ്രവിച്ചു നിൽക്കുന്ന വ്യക്തി തന്ന ഒരു കാര്യം തൊടുന്നതു തന്നെ നെഗറ്റിവിറ്റിയെ മനസ്സിലും ശരീരത്തിലും പ്രവഹിപ്പിക്കുന്ന അനുഭവമായിരിക്കും നൽകുക.
ഒരു വ്യക്തിയുടെ പേര് പറയുന്നത് കേട്ടാൽ തന്നെ ആ വ്യക്തിയുടെ സാന്നിദ്ധ്യം ആ വേദിയിൽ അദൃശ്യമായി കടുന്നുവരും. അടുത്ത് നിൽകുന്നത് അവനോ അദ്ദേഹമോ?
ഈ വിധമായുള്ള ഒരു ഭൗതിക പ്രതിഭാസം ഇങ്ഗ്ളിഷ് ഭാഷയിൽ തൊടുത്തുവിടാൻ ഭാഷാ കോഡുകളിലൂടെ ആവില്ല. അതിന് മറ്റ് പല നടപടിക്രമങ്ങളും കരുതിക്കൂട്ടി ചെയ്യേണ്ടിവരും.
മറ്റൊരു കാര്യം കൂടി പറയാം.
മലയാളം പോലുള്ള ഭാഷകളിൽ ഓരോ നിലവാരക്കാരും ഒന്നിച്ചു കൂടുമ്പോൾ ഓരോ പ്രത്യേക രീതിയിൽ അവർ കൂട്ടമായി ചേരുന്നത് കാണാം.
ഈ പറയുന്നവർ എല്ലാം തന്നെ മലയാളം ഭാഷയിലാണ് തമ്മിൽ സംസാരിക്കുന്നത് എന്ന് ചിന്തിക്കുക:
കുറേ പോലീസുക ശിപായി റാങ്കുകാർ, കുറേ ഡോക്ടർമാർ, കുറേ ടാക്സി ജീപ് ഡ്രൈവർമാർ, കുറേ സർക്കാർ ഗുമസ്തർ, കുറേ വീട്ടു വേലക്കാരികൾ, കുറേ ആശാരിമാർ അങ്ങിനെ പലരും.
ഇവർ ഓരോരുത്തരും ഒന്നിച്ചിരുന്ന സംസാരിക്കുന്നതിൽ പോലും ഭാഷാ വാക്ക് കോഡുകൾ ഒരു പ്രത്യേകതരം ഘടന രചിച്ചിരിക്കും.
ഈ വക കാര്യങ്ങൾ പഠിക്കുന്നവർക്ക് കൂട്ടം ചേർന്നിരിക്കുന്നവരെ കണ്ടാൽ തന്നെ അവർ ഭാഷാ വാക്ക് കോഡുകളിൽ ഏത് നിലവാരക്കാരാണ് എന്ന് മനസ്സിലാക്കാൻ പറ്റും.
ഇതേ പോലുള്ള ഒരു അവകാശ വാദം George Bernad Shawയുടെ Pygmalion എന്ന കാവ്യ നാടകത്തിൽ Professor Higgens അവകാശപ്പെടുന്നണ്ട്.
എന്നാൽ പൊതുവായി പറഞ്ഞാൽ, മുകളിൽ പരാമർശിച്ച ആളുകൾ എല്ലാം തന്നെ തമ്മിൽ ഇങ്ഗ്ളിഷിലാണ് സംസാരിക്കുന്നത് എങ്കിൽ അവരുടെ ഇടയിൽ തമ്മിൽ കാര്യമായ വ്യത്യാസം തോന്നാത്ത തരത്തിലുള്ള ഒരു കൂട്ടം ചേരൽ ഘടന കണാനായേക്കാം.

12. മനസ്സിനെ ബാധിക്കുന്നവ

യാതോരു മനോരോഗ വിദ്ഗ്ദനേയും കൺസൾട്ട് ചെയ്ത പരിചയം എനിക്കില്ല. ആകെയുള്ളത് മനോരോഗ വിദഗ്ദർ പത്രങ്ങളിലും മാനസികകളിലും എഴുതിയ കാര്യങ്ങൾ പണ്ട് കാലങ്ങളിൽ വായിച്ചുള്ള പരിചയം മാത്രമാണ്.
പോരാത്തതിന് പിന്നീട് കാലങ്ങളിൽ ചിലപ്പോഴെല്ലാം YouTube വീഡിയോകളിൽ മനഃശാത്ര വിദ്ഗ്ദർ സൃഷ്ടിച്ച വീഡോകൾ കണ്ടത് ആണ്.
ഇവരിൽ മിക്കവരും നൽകുന്ന ഉപേദശങ്ങളും നിർദ്ദേശങ്ങളും അവരുടെ സ്വന്തം ജീവിത നീരീക്ഷണങ്ങളിൽ നിന്നും അനുഭവ പരിജയത്തിൽനിന്നും മറ്റുമാണ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇവയ്ക്ക് ഒരുതാങ്ങായി പലവിധ മനഃശാത്ര സാങ്കേതിക പദങ്ങളും രോഗ നാമങ്ങളും ഇടയിൽ കയറ്റിവിടും എന്നും കണ്ടിട്ടുണ്ട്.
ഇവരെ കൺസൾട്ട് ചെയ്യുന്നത് പലർക്കും ഉപകാരം ലഭിക്കും എന്നതും ശരിയായിരിക്കാം. കാരണം, സാമൂഹികമായി അംഗീകരാമുള്ള ഒരു വ്യക്തിയോടു സ്വന്തം മനസ്സ് തുറന്നുപറയാൻ ആവുന്നതും, സ്വന്തം പക്ഷം വിശദീകരിക്കാൻ ആവുന്നതും നല്ലതുന്നെ.
എന്നാൽ ആ വിധ വിദഗ്ദർ എന്നു പറയുന്നവർക്ക് സ്വന്തമായി തന്നെ ഉന്നതമായ വ്യക്തിത്വവും വിശാലമായി കാര്യങ്ങൾ കാണാൻ പറ്റുന്നതും മറ്റുമാകേണം. സത്യസന്ധതയും ആദർശനിഷ്ഠയും സ്വഭാവദാർഢ്യവും വിശ്വാസയോഗ്യതയും ഉണ്ടാവേണം.
മനഃപ്രയാസവുമായി കയറിവരുന്ന വ്യക്തിയെ വാക്കുകളിൽ തരംതാഴ്ത്താതെ ഇടപഴകാൻ ആവേണം. ആ ആൾ പറയുന്ന കാര്യങ്ങൾ വച്ച് സ്വന്തം ബുദ്ധി പ്രകടനം ലോകത്തിന് കാഴ്ച വെക്കാൻ പോകരുത്. ഈ വക കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.
പറയാൻ പോകുന്നത് മനഃപ്രയാസവുമായി വരുന്ന ഒരു വ്യക്തിയുടെ പ്രശ്നത്തെ ഏതു രീതയിൽ സമീപിക്കാം എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ ആണ്.
മനോരോഗം അല്ലെങ്കിൽ മനഃപ്രയാസം അതുമല്ലായെങ്കിൽ വ്യതിചലിച്ച ചിന്താഗതി എന്നത് മൂന്ന് വ്യത്യസ്ത കാര്യങ്ങൾ ആയിട്ടാണ് ഞാൻ കാണുന്നത്. ഈ പറയുന്നത് എനിക്ക് നേരിട്ട് ആരേയും പരിചയിച്ചിട്ടുള്ള അനുഭവത്തിൽ നിന്നുമല്ല. മറിച്ച് എന്റെ പൊതുവായുള്ള ചിന്തകളുടെ ഒരു ഒഴുക്കിൽ നിന്നും മാത്രമാണ്.
ആദ്യത്തേത് ഒരു വ്യക്തി പല വ്യക്തികൾക്കിടയിൽ ജീവിക്കുമ്പോഴും തൊഴിൽ ചെയ്യുമ്പോഴും മറ്റും മനസ്സിൽ കയറിവരുന്ന വേദനകളും ഉന്മാദാവസ്ഥകളും മറ്റും മറ്റും മനസ്സിനെ ബാധിക്കുന്ന കാര്യങ്ങൾ ആണ്. ഈ കാര്യമാണ് ഇന്നത്തെ വിഷയം.
രണ്ടാമത്തേത് മനസ്സെന്ന അതിഗംഭീര അതീന്ദ്ര്യ സോഫ്ട്വേറ് സംവിധാനത്തെ ഭാഹ്യമായ ഏതെല്ലാമോ ഇടത്തുനിന്നും മറ്റ് അതീന്ദ്ര്യ സോഫ്ട്വേർ കേന്ദ്രങ്ങൾ പല വിധത്തിൽ സ്വാധീനിക്കുകയും ബാധിക്കുകയും ആക്രമിക്കുകയും മറ്റും ചെയ്യുന്ന കാര്യം ആണ്. അതിലേക്ക് സൗകര്യപ്പെടുമെങ്കിൽ പിന്നാട് പോകാം.
മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളിലു തലച്ചോറിന്റെ യാതോരു ഭാഗത്തിനും ഘടകത്തിനും യന്ത്ര സംവിധാനത്തിനും ഭൗതികമായി കേടുപാടോ വ്യതിയാനങ്ങളോ (physical damage) സംഭവച്ചിരിക്കില്ല. എന്നുവച്ചാൽ യന്ത്രം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്, പക്ഷെ പവർത്തനത്തിൽ പല പാളിച്ചകളും വന്നുകയറിട്ടുണ്ട്.
ഇക്കാര്യം ഒരു കമ്പ്യൂട്ടറിന്റെ കാര്യമാണ് എങ്കിൽ, വൈറസ് സ്കാൻ ചെയ്യാം, സോഫ്ട്വേർ reinstall ചെയ്യാം, operating system വീണ്ടും install ചെയ്യാം. യാതോരു രക്ഷയുമില്ലായെങ്കിൽ harddiskനെ format ചെയ്യാം. എന്നിട്ട് എല്ലാം വീണ്ടും install ചെയ്യാം.
എന്നാൽ തലച്ചോറിന്റെ കാര്യത്തിൽ ഇതൊന്നും ചെയ്യാൻ ആവുന്ന കാര്യം അല്ലതന്നെ.
മുന്നാമത്തെ കാര്യം.
മൂന്നാമത്തേത് തലച്ചോറിലെ ഘടകങ്ങൾക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ മറ്റോ (physical damage) സംഭവിക്കുന്ന കാര്യമാണ്. അത് മനഃശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. അത് medical scienceന്റെ പരിധിയിൽ തന്നെയാണ് നിൽക്കുന്നത്.
ഇനി ആദ്യത്തെ കാര്യത്തിലേക്ക് കടക്കാം.
ഒരു മനുഷ്യൻ ജീവിക്കുന്നത് പല വ്യക്തികൾക്കും ഇടയിൽ ആണ്. ഈ മനുഷ്യരെല്ലാം തന്നെ യാതൊന്നും മിണ്ടാതെയാണ് ജീവക്കുന്നത് എങ്കിൽ എല്ലാരും അവരവർക്ക് ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യും. അവരവർക്ക് വേണ്ടുന്നത് ചെയ്യും. വൈകാര്യക ഭാവങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സ്വാധീനിക്കുന്നത് മുഖഭാവവും ശാരീരിക ചേഷ്ടകളും ഉപകാരങ്ങളും ആക്രമണ പെരുമാറ്റവും മറ്റുമായിരിക്കും.
എന്നാൽ അങ്ങിനെയല്ല മനുഷ്യർ ജീവിക്കുന്നത്. അവർ തമ്മിൽ സംസാരിക്കും. എന്നുവച്ചാൽ അവർ ഒരു ഭാഷ ഉപയോഗിക്കും. ഭാഷാ വാക്കുകൾ വാക്യങ്ങൾ സൃഷ്ടിക്കും.
ഈ ഒരു കാര്യം വരുമ്പോഴാണ് ഭാഷ ഏതാണ് എന്നത് വ്യക്തി ബന്ധങ്ങളെ ബാധിക്കുകയും സ്വാധീനിക്കുകയും രൂപകൽപ്പന ചെയ്യുകയും മറ്റും ചെയ്യുന്നത്.
ഇത് ഒരു സങ്കീർണ്ണമായ ദൃശ്യപഥം ആണ് എന്ന ഒരു തോന്നൽ മനസ്സിൽ കയറിവരുന്നു. അതിനാൽ തന്നെ അത് അടുത്ത എഴുത്തിൽ നൽകാം എന്നു കരുതുന്നു.

13. Checklistലൂടെയുള്ള രോഗം കണ്ടുപിടിക്കൽ

ഡോക്ടർമാർ ഒരു ആൾക്ക് എന്തു രോഗമാണ് ഉള്ളത് കണ്ടുപിടിക്കാനായി ഒരു Checklistലൂടെ കടന്നു പോകും.
ഇതേ മാർഗ്ഗമാണ് കെമിക്കൽ ലാബുകളിൽ ഏതെങ്കിലും കെമിക്കലിനെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ആ രാസ പദാർത്ഥം വെള്ളത്തിൽ അലിയുമോ?
അലിയുമെങ്കിൽ, ഇവയാകാൻ സാധ്യതയുണ്ട്. അലിയില്ലായെങ്കിൽ, ഇവയൊന്നും ആവില്ല.
അങ്ങിനെ ഓരോ ചോദ്യത്തിലൂടെയും കടന്നുപോകുമ്പോൾ, എന്താലാം ഇത് ആകില്ലാ എന്ന ലിസ്റ്റ് അങ്ങ് വലുതാകും. പിന്നങ്ങോട്ട് ഇതാവാൻ സാധ്യതുയുള്ള കാര്യങ്ങളുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ്, അവസാനം ഇത് എന്താണ് എന്ന കാര്യം മാത്രം ബാക്കിയായി വരും. രാസ പദാർത്ഥം കണ്ടെത്തപ്പെട്ടു.
അതേ പോലെ തന്നെയാണ് ഡോക്ടർമാരും രോഗത്തെ നിർണ്ണയിക്കുന്നത്. Checklistലെ ഓരോ ചോദ്യവും കഴിഞ്ഞ് മുന്നോട്ട് നീങ്ങിത്തുടങ്ങുമ്പോൾ, ഏതെല്ലാം രോഗമല്ലാ ഇത് എന്നതിന്റെ ലിസ്റ്റ് അങ്ങ് കൂടിക്കൂടി വരും. അവസാനം മിച്ചം വരുന്നത് ആണ് യഥാർത്ഥ രോഗം.
ഇതേ പോലെ തന്നെയാണ് psychologistsസും psychiatristsസും രോഗനിർണ്ണയം നടത്തുന്നത്.
ഈ കാര്യം മാത്രം നോക്കാം. ലോകൈകമായി ഉപയോഗിക്കുന്ന രണ്ട് checklistകൾ ഉണ്ട്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവരങ്ങൾ ഈ വെബ് പേജിൽ നൽകിയിട്ടുണ്ട്.
https://victoria.org.in/viewtopic.php?t=501
കുറെ രോഗലക്ഷണങ്ങൾ checklistൽ ഉണ്ട്.
ഇവയിൽ ഓരോ രോഗലക്ഷണങ്ങളേയും ഒഴിവാക്കി ഒഴിവാക്കി അവസാനം യഥാർത്ഥ രോഗത്തിൽ എത്തിച്ചേരും.
രോഗ ലക്ഷണങ്ങൾ:
1. ഭൂരിഭാഗം ദിവസങ്ങളിലും ഏറെയും സമയം വിഷാദമാനസികാവസ്ഥ
2. ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളിലും താൽപ്പര്യമോ സുഖമോ ഗണ്യമായി കുറയുന്നത്
3. ഗണ്യമായ ഭാരക്കുറവ്/ഭാരവർധന അല്ലെങ്കിൽ വിശപ്പിലെ മാറ്റം
4. ഏതാണ്ട് എല്ലാ ദിവസവും ഉറക്കക്കുറവ് അല്ലെങ്കിൽ അമിത ഉറക്കം
5. സൈക്കോമോട്ടോർ ആവേശം അല്ലെങ്കിൽ മന്ദഗതി
6. ക്ഷീണം അല്ലെങ്കിൽ ഊർജനഷ്ടം
7. മൂല്യക്കുറവ് അനുഭവപ്പെടൽ അല്ലെങ്കിൽ അമിത കുറ്റബോധം
8. ചിന്തിക്കാനോ ശ്രദ്ധിക്കാനോ ഉള്ള കഴിവ് കുറയുക അല്ലെങ്കിൽ തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട്
9. മരണത്തെക്കുറിച്ചുള്ള ആവർത്തന ചിന്തകൾ/ആത്മഹത്യാശയങ്ങൾ
രോഗങ്ങൾ ഇവയിലേതും ആവാം:
Schizophrenia
Major Depressive Disorder
PTSD
Borderline Personality Disorder
ADHD
Anorexia Nervosa
Schizophrenia എന്നത് ഗ്രഹണശക്തി, ചിന്താഗതി, പ്രേരണ എന്നിവയെ വക്രമാക്കുന്ന ഒരു രോഗമാണ്.
ഇത് സൃഷ്ടിക്കുന്നത് : ശക്തമായ ജനിതക ഘടകം (40–50% പാരമ്പര്യസ്വഭാവം), ഗർഭകാല അണുബാധകൾ, കൗമാരത്തിലെ കഞ്ചാവ് ഉപയോഗം, നഗരപ്രദേശത്ത് ജനനം, കുടിയേറ്റം, ബാല്യകാല ദുരനുഭവങ്ങൾ/ആഘാതങ്ങൾ
താഴെ നൽകിയിട്ടുള്ള ലക്ഷണങ്ങളിൽ രണ്ടണ്ണമെങ്കിലും കണ്ടാൽ, ആ ആൾക്ക് Schizophrenia ഉണ്ട് എന്ന് മനഃശാസ്ത്രജ്ഞൻ തീരുമാനിക്കും.
ഭ്രമണങ്ങൾ, ഭ്രമാത്മകത (ഹാലുസിനേഷനുകൾ), അവ്യവസ്ഥിതമായ ചിന്ത/സംസാരം, ഗുരുതരമായി അവ്യവസ്ഥിതമായ അല്ലെങ്കിൽ അസാധാരണമായ മോട്ടോർ പെരുമാറ്റം, വൈകാര്യകമായി മരവിപ്പ്
ഈ വിധം ഈ രോഗം ഉണ്ട് എന്ന കണ്ടത്തപ്പെട്ടാ ആരേയും എനിക്ക് അറിയില്ല. എന്നാൽ, ഇതിൽ പറഞ്ഞ ചില മാനസിക അവസ്ഥ ചിലരിൽ ചിലപ്പോഴെല്ലാം കണ്ടിട്ടുണ്ട്. ചിലത് അവരുടെ ജീവിത സമ്മർദ്ദങ്ങളുടെ ഇടയിൽ പെട്ടുഴലുമ്പോൾ, അവരുടെ മനസ്സും ശരീരവും ഗതികെട്ട് പ്രതികരിക്കുന്നതായാണ് തോന്നിയത്.
അതേ സമയം മുകളിൽ പരാമർച്ച ചില ലക്ഷണങ്ങൾ മനസ്സെന്ന സോഫ്ട്വേർ ആപ്ളിക്കേഷനിൽ ഭാഹ്യമായ ഏതോ ഇടത്ത് നിന്നും മറ്റതോ സോഫ്ട്വേർ സങ്കേതത്തിൽ നിന്നും ആക്രമണമോ, മറ്റ് വല്ല സിഗ്നലോ ലഭിച്ചതും ആവാം.
എന്നാൽ മനുഷ്യമനസ്സിനെ സാധാരണ ഗതിയിൽ തന്നെ ബാധിക്കുന്ന പല വിധ കാര്യങ്ങൾ സാമൂഹിക ജീവതത്തിലും കുടുംബ ജീവതത്തിലും വ്യക്തി ബന്ധങ്ങളിലും ഉണ്ട്.
ഇവയിൽ മനഃശാസ്ത്രം അത്രകണ്ട് ശ്രദ്ധ ചലുത്തുന്നില്ലാ എന്ന് എനിക്ക് ഒരു തോന്നൽ.
എന്നാൽ, എനിക്ക് മനഃശാസ്ത്രം അറിയില്ല എന്നു തന്നെ പറയുന്നു. അകെ അക്കാഡമിക്ക് മനഃശാസ്ത്രവുമായുള്ള എന്റെ ബന്ധം ഈ വിഷയത്തിൽ ഒരിക്കൽ കൂറെ നോട്ടുസകൾ ഒരു പ്രബന്ധം കണക്കെ എഴുതിക്കൊടുത്തിട്ടുണ്ട് എന്നതാണ്.
മനഃശാസ്ത്രം എന്ന അക്കാഡമിക്ക് വിഷയത്തിലേക്ക് കടക്കാതെ തന്നെ മനുഷ്യമനസ്സിനെ ബാധിക്കുന്ന ചില സംഗതികളിലെ സൂക്ഷ്മ കാര്യങ്ങളെ പെറുക്കിയെടുത്തുകൊണ്ട് ഒന്ന് നോക്കാനാണ് ശ്രമിക്കാൻ പോകൂന്നത്. അത് അടുത്ത എഴുത്തിലേ ആവുള്ളു.

14. മനഃപ്രയാസം എന്ന മനോരോഗം

മനഃപ്രയാസത്തെയും മനോരോഗമായി തന്നെയാവാം മനഃശാസ്ത്രജ്ഞർ കാണുക. അവരുടെ അടുത്ത് വരുന്നവർ patients ആണ്. അതായത്, mental patients.
ആ വിഷയം നേരത്തെ എഴുതിയതു തന്നെയാണ്. ഇനി അടുത്ത കാര്യത്തിലേക്ക് കടക്കാം.
വ്യക്തിബന്ധങ്ങളിൽ വരുന്ന വ്യതിയാനങ്ങളും പാളിച്ചകളും പിശകുകളും ആണ് സാധാരണയായി മനഃപ്രയാസമായി മനസ്സിലാക്കപ്പെടുക എന്നു തോന്നുന്നു. അല്ലാതെ തലവേദനയെ മനഃപ്രയാസമായി കാണും എന്നു തോന്നുന്നില്ല.
വ്യക്തിബന്ധങ്ങൾ പലതരത്തിലുണ്ട്. അവ ഓരോന്നിലും ബന്ധം സ്ഥാപിക്കുന്നതും നിലനിർത്തുന്നതും ഭാഷയിലെ വാക്കുകൾ ശൃഷ്ടിക്കുന്ന കണ്ണികൾ ആണ്.
ഇങ്ഗ്ളിഷിൽ You, your, yours, you; He, his, his, him; She, her, hers, her വാക്കുകൾക്ക് ബദൽ രൂപങ്ങൾ ഇല്ല.
അതിനാൽ തന്നെ ഇങ്ഗ്ളിഷിൽ സ്ഥാപിച്ചിരിക്കുന്ന വ്യക്തി ബന്ധങ്ങൾക്ക് ദിശാകോഡുകളും, ഉയർത്താഴ്ച കോഡുകളും, വലിക്കുന്നതും ഉന്തുന്നതുമായ കോഡുകളും, മറ്റുവ്യക്തികളിൽ സംഭവിക്കുന്ന മാറ്റങ്ങക്ക് അനുസൃതമായി വാക്ക് കോഡുകൾ ആടി ഉലയുന്ന അവസ്ഥയും മറ്റും കാണില്ല.
എന്നാൽ മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ മുകളിൽ പറഞ്ഞ എല്ലാവാക്കുകൾക്കും രണ്ടും രണ്ടിൽ കൂടുതലും രൂപങ്ങൾ കണ്ടേക്കാം.
ഇത് പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്. അതിനാൽ ആ കാര്യം വീണ്ടും വിശദീകരിക്കുന്നില്ല.
മലബാറിയും മലയാളവും മറ്റും സാമൂഹികമായി സൃഷ്ടിച്ചിരുന്ന വ്യക്തി ബന്ധത്തിന്റെ ഏറ്റവും അടിത്തറായിട്ടുള്ളത് മരുമക്കത്തായ കൂട്ടുകുടുംബ വ്യക്തി ബന്ധവും അതുമല്ലെങ്കിൽ മക്കത്തായകൂട്ടുകുടുംബ വ്യക്തി ബന്ധവുമായിരുന്നു.
ആദ്യത്തേതിൽ കാരണവർ സ്ഥാനം ഉണ്ടായിരുന്നു. രണ്ടാമത്തേതിൽ അച്ഛൻ ആണ് കുടുംബത്തിലെ ഉന്നതൻ.
കാരണവരോട് ഇങ്ങൾ എന്നും കാരണവർ മരുമക്കളോട് ഇഞ്ഞി എന്നുമാണ് വാക്ക് കോഡിലെ ബന്ധം. അതായത്, ഇങ്ങൾ👆 - ഇഞ്ഞി👇.
കാരണവർ എന്നത് കുടുംബത്തിലെ ഏറ്റവും മൂത്ത സഹോദരൻ.
ആ സഹോദരന് കീഴിൽ മറ്റ് അനിയൻ സഹോദരന്മാർ.
അവർ തമ്മിലും അതാത് വാക്ക് ബന്ധം കാണും. അതായത്, ഇങ്ങൾ👆 - ഇഞ്ഞി👇.
താഴെയുള്ള ഒരു അനുജൻ ഏറ്റവും മൂത്ത സഹോദരനോടോ അതുമല്ലെങ്കിൽ മറ്റ് വല്ല ചേട്ടനോടോ ഇഞ്ഞി പോയാനേ (നീ പോടോ) എന്ന് പറയുകയാണ് എങ്കിൽ, ആ മൂത്ത സഹോദരന്റെ വ്യക്തിത്വത്തിൽ ഇടിവ് സംഭവിക്കും.
അത് ഒരു മനഃപ്രയാസ അവസ്ഥയാണ്.
ഇതു പോലെ ഒരോ വ്യക്തിക്കും കൂട്ടുകുടുംബത്തിലേയും സമൂഹത്തിലേയും തൊഴിൽ വേദിയിലേയും സർക്കാർ ഉദ്യോഗസ്ഥരിലേയും പല വ്യക്തികളുമായി ഈ വിധമായുള്ള ഇങ്ങൾ👆 - ഇഞ്ഞി👇 വ്യക്തി ബന്ധം ഉണ്ടാവും.
അതുമല്ലെങ്കിൽ ഇഞ്ഞി👉- 👈 ഇഞ്ഞി ബന്ധങ്ങൾ ഉണ്ട്.
ചിലരുമായി നിങ്ങൾ👉- 👈നിങ്ങൾ ബന്ധവും കാണും.
ഇന്ന് കൂട്ടുകുടുംബ സമ്പ്രദായം ഇല്ലായെങ്കിലും, അതിന്റെ കണ്ണികൾ വാക്ക് കോഡുകളിലൂടെ കുടുംബ ബന്ധങ്ങളിൽ നിലനിൽക്കുന്നുണ്ട്.
വ്യക്തി ബന്ധങ്ങളിലെ മനഃപ്രയാസം പരിശോധിക്കുമ്പോൾ, ഈ വിധ വ്യക്തി ബന്ധ വാക്ക് കോഡുകൾ ശ്രദ്ധിക്കേണ്ടുന്നതു തന്നെയാണ്.
ഈ വാക്ക് കോഡുകൾ ആദ്യംതന്നെ വെറും പേര്, അല്ലെങ്കിൽ പേരിന് പിന്നിൽ ചേട്ടൻ, ചേച്ചി, അമ്മാവൻ, അമ്മായി, സാറ്, അമ്മ, ഇക്ക്, ഇച്ഛായൻ തുടങ്ങിയ പദങ്ങളും ചേർത്തുവിടും.
ഇവ മലബാറി ഭാഷയിലേയും മലയാളത്തിലേയും നൂറുകണക്കിന് മറ്റ് വാക്കുകളുടെ സ്വരരൂപങ്ങളെ സ്വമേധയാ സ്വാധീനിക്കും. പോരാത്തതിന്, സ്വരത്തിന്റെ ചരിവുകളേയും സ്വാധീനിക്കും. അതായത്, മുകളിലേക്ക് ഒരു താഴ്ചയും, താഴേക്ക് ഒരു ഉയർച്ചയും സ്വരത്തിൽ വരും.
വ്യക്തി ബന്ധങ്ങളിൽ പാളിച്ച വാന്നാൽ, ഈ കാര്യങ്ങളിൽ എല്ലാം തന്നെ മാറ്റം സംഭവിക്കും.
കുടുംബ ബന്ധങ്ങളിലെ സ്വരച്ചേർച്ചയില്ലായ്മ ഒരു മനഃപ്രയാസം തന്നെയാണ്.
ഇതിനെ ഒഴിവക്കാൻ പലരും ചെയ്യുന്ന ഒരു കാര്യം സാഹചര്യത്തിന് ഒത്ത് ഇണങ്ങിച്ചേരുക എന്നതാണ്. ഇങ്ങിനെ പറയുമ്പോൾ, എന്താണ് ഈ ഇണങ്ങിച്ചേരൽ എന്ന കാര്യം പറയാതെ വിട്ടുകളയുന്നു.
പണ്ട് വടക്കേ മലബാറിലെ ഒരു വീട്ടിലെ കാര്യം ഒരാൾ പറഞ്ഞിരുന്നു. മൂത്ത ഏട്ടൻ വിവാഹം കഴിച്ചു. ഭാര്യ ഭർത്താവിന്റെ എല്ലാ അനുജന്മാരേുയം ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക. അവൻ എന്നു പരാമർശിക്കും.
ഏട്ടനോട് വൻ ആദരവുള്ള അനിയന്മാർ ഏട്ടന്റെ ഭാര്യയോടു വൻ ആദരവു തന്നെ കാണിച്ചു. അവരെ ഏച്ചി എന്ന് സംബോധന ചെയ്യും. വീട്ടിൽ വൻ അച്ചടക്കം
വടക്കേ മലബാറിലെ ഒരു വീട്ടിൽ ഞാൻ നേരിട്ടു കണ്ട ഒരു കാര്യം, മൂത്ത ഏട്ടനോട് തൊട്ടു താഴെയുള്ള അനുജന് അത്രകണ്ട് ആദരവില്ല. എന്നാൽ ഏട്ടൻ എന്നു തന്നെയാണ് സംബോധന ചെയ്യുക.
ഏട്ടന്റെ ഭാര്യ ഈ ആളെ ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക. ആ അനിയന് ഈ വിട്ടുവേലക്ക് വന്നിരിക്കുന്ന ചേട്ടന്റെ ഭാര്യയെ ഏച്ചിയെന്നു വിളിക്കാൻ തോന്നിയില്ല.
അയാൾ ഏട്ടന്റെ ഭാര്യയെ തിരിച്ചും ഇഞ്ഞി എന്നു തന്നെയാണ് സംബോധന ചെയ്യുക.
ഈ വിട്ടിലും പ്രശ്നം ഒന്നുമില്ല. എന്നാൽ രണ്ട് ഭാര്യമാരും വ്യത്യസ്ത വ്യക്തിത്വം പേറിയാണ് ജീവിക്കുന്നത്.
ആദ്യത്തെ വീട്ടിൽ അനിയന്മാർ സാഹചര്യത്തിന് ഇണങ്ങി നിന്നു. രണ്ടാമത്തെ വീട്ടിൽ ഏട്ടന്റെ ഭാര്യ സാഹചര്യത്തിന് ഇണങ്ങി നിന്നു.
ഈ വിധം ഭാഷാ പരമായുള്ള ഇണങ്ങിച്ചേരൽ എന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ല.
സാമൂഹികമായി വൻ പേരും ഉഷാറും ഉള്ളതും, സാമൂഹിക ആദരവു ലഭിക്കുന്നതുമായു ഒരു യുവാവ്, പോലീസിൽ കോൺസ്റ്റബ്ൾ ആയി ചേർന്നു. അതോടെ, അയാളെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ നീ എന്നുവിളിക്കുന്ന അനുഭവം അയാൾക്ക് വന്നു ചേർന്നു.
ഈ ആൾക്ക് മുന്നിലുള്ള പാത ഒന്നുകിൽ പോലീസിൽ നിന്നും വിരമിക്കുക. അതുമല്ലായെങ്കിൽ സാഹചര്യത്തിന് ഇണിങ്ങിച്ചേരുക.
ഈ വിധമായുള്ള ഒരു ഭീകരാവസ്ഥ മലയാളം പോലുള്ള ഭാഷകൾ മനുഷ്യമനസ്സിൽ കയറ്റി വിടുന്നുണ്ട്.
വ്യക്തി സാമ്പത്തികമായി ഒന്ന് തളർന്നാൽ, പലരുമായുള്ള ഇങ്ങൾ👆 - ഇഞ്ഞി👇, ഇഞ്ഞി👉- 👈 ഇഞ്ഞി, നിങ്ങൾ👉- 👈നിങ്ങൾ ബന്ധങ്ങളിലെല്ലാം പലപ്പോഴും അഴിച്ചു പണിയൽ സംഭവിക്കും. അത് നൂറു കണക്കിന് മറ്റ് ഭാഷാ വാക്കുകളേയും ബാധിക്കും.
ഇതേ പോലുള്ള ഒരു ഭായനകാവസ്ഥയാണ് തൊഴിൽ ഉടമ വ്യാപാരം നിർത്തിവച്ച് വേറെയൊരു വ്യാപാര സ്ഥാപനത്തിൽ തൊഴിലാളിയായി ചേരുക എന്നത്.
അതുപോലുള്ള മറ്റൊരു ഭീകരാവസ്ഥയാണ്, ഒരു തൊഴിൽ സ്ഥാപനത്തിൽ മേൽനോട്ട സ്ഥാനം അനൗപചാരികമായി ലഭിച്ചിരുന്ന ഒരു ജീവനക്കാരന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറുക എന്നത്. ഇത് വൻ മാനസിക സമ്മർദ്ദവും ചിലപ്പോൾ മനോവിഭ്രാന്തിയും മനസ്സിൽ കയറ്റും.
കാരണം, പുതിയ സ്ഥാപനത്തിനുള്ളിലുള്ള ഒരോ ജീവനക്കാരനുമായി വാക്ക് കോഡുകളിൽ താൽപ്പര്യപ്പെടുന്ന ഒരു വ്യക്തി ബന്ധ നിലവാരം സ്ഥാപിക്കുക എന്നത് അത്ര കണ്ട് എളുപ്പമല്ല.
ചില സ്ഥാപനത്തിൽ, മുറി വൃത്തിയാക്കുന്ന ആൾ എല്ലാ ജീവനക്കാരേയും ഇഞ്ഞി എന്ന് സംബോധന ചെയ്യുന്നതായിരിക്കും അവിടുള്ള സാഹചര്യം. അതിന് ഇണങ്ങിച്ചേരേണ്ടിവരും.
മറ്റ് ചിലപ്പോൾ, പല വ്യക്തികളും വ്യത്യസ്ത രീതിയിൽ വാക്ക് കോഡുകൾ ഉപയോഗിക്കും. അതും ഒരു വൻ മനോവേദന നൽകുന്ന അനുഭവമായിരിക്കും.
മലയാളം പോലുള്ള ഭാഷകളിൽ ജീവനക്കാർ മറ്റൊരു സ്ഥാപനത്തിലേക്ക് ചേക്കേറുന്നത് വളരെ അപൂർവ്വമായിരിക്കും. ഇക്കാര്യത്തെ എന്നാൽ പൊതുവായി കാണുക, തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിനോട് കൂറുകാണിക്കുന്നു എന്ന രീതിയിൽ ആണ്.
അതേ സമയം ഉന്നത ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ജീവനക്കാർ ഒരു കമ്പനിയിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിൽ ഈ വിധമായുള്ള ഒരു മനഃസമ്മർദ്ദം അനുഭവിക്കില്ല. അതിന് പൊതുവായി പറയുന്ന നിർവ്വചനം ആ ജീവനക്കാർക്ക് തൊഴിൽ സ്ഥാപനത്തോട് കൂറില്ല എന്നാണ്.
സ്വന്തം തൊഴിലാളി ഗൾഫിലേക്ക് പോകുന്നു എന്ന വിവരം തൊഴിൽ ഉടമയുടെ വീട്ടുകാരിൽ ഒരു കഠിന പേടി തന്നെ വരുത്തിയ കാര്യവും കേട്ടറിവുണ്ട്. തൊഴിലാളി പണക്കാരനായി വന്നാൽ, ഭാഷാ വാക്ക് കോഡുകൾ മലക്കം മറിയും.
നിലവാരം കുറഞ്ഞ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമുള്ള സ്ഥാപനത്തിൽ കീഴ്ജീവനക്കാർ വെറും പേര് വിളിക്കുന്നത് അനുഭവിച്ച് മനഃസമാധാനം നഷ്ടപ്പെട്ടവരുടെ കാര്യവും കേട്ടറിവുണ്ട്. വെറുതെയങ്ങ് ഇങ്ഗ്ളിഷിൽ സംസാരിച്ചാൽ, പ്രാദേശിക ഭാഷ നൽകുന്ന താക്കീതുകൾ അങ്ങ് അവഗണിക്കാം എന്ന ഒരു തോന്നൽ ചിലരിൽ കണ്ടിട്ടുണ്ട്.
ഇത് ഒരു തരം അധിക പ്രസംഗം മാത്രമാണ്. ഇങ്ഗ്ളഷ് പെരുമാറ്റം അല്ല.
എന്നാൽ സർക്കാർ വകുപ്പുകളിൽ ഈ വിധമായുള്ള ഒരു പ്രശ്നം അത്രകണ്ട് ഉണ്ടാവില്ല. കാരണം, എല്ലാവർക്കും വ്യക്തമായ ഔപചാരിക സ്ഥാനം ലിഖിതപ്പെടുത്തിയിരിക്കും.
പല വ്യത്യസ്ത വ്യക്തി ബന്ധങ്ങളെ പെറുക്കിയെടുത്ത് പരിശോധിക്കാൻ പോയാൽ, വാക്കുകൾ അങ്ങ് കടിഞ്ഞാണില്ലാതെ നീങ്ങിയേക്കാം. അതിന് ഒരുമ്പെടുന്നില്ല.
Schizophrenia
Major Depressive Disorder
PTSD
Borderline Personality Disorder
ADHD
Anorexia Nervosa
തുടങ്ങിയ മുൻകൂട്ടി സജ്ജമാക്കി വച്ചിരിക്കുന്ന രോഗ നാമങ്ങളിൽ മനഃപ്രയാസം അനുഭവിക്കുന്ന ആളുകളെ പിടിച്ച് തളച്ചിടുന്നതിന് മുൻപായി ആ വ്യക്തിയുടെ വ്യക്തി ജീവിതത്തിൽ നിലനിൽക്കുന്ന വ്യക്തി ബന്ധങ്ങളിലെ ഊരാക്കുടുക്കുകളെ ശരിക്കും ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും എന്ന് ഒരു തോന്നൽ.
വെറുതെ ഉഷരമായ കുറച്ച് രോഗനാമങ്ങളും ഒരു Checklistഉം വച്ചുകൊണ്ട് ആളുകളെ പരിശോധിക്കുന്നതിൽ കാര്യമായ ഒരു ഗുണം കാണുന്നില്ല.
ഈ വിധം ആളുകളെ പരിശോധിക്കാൻ വരുന്ന വ്യക്തികൾക്കും കാര്യമായ വിശാല വീക്ഷണം ആവശ്യം തന്നെയാണ്. അതിന് ഏറ്റവും അത്യാവശ്യം ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യം ആണ്.
ഇതുകൊണ്ടുദ്ദേശിക്കുന്നത് ഉന്നത ഭാഷാ ശൈലി (accent) അല്ല. മറിച്ച് പഴയ കാല ഇങ്ഗ്ളിഷ സാഹിത്യം ഒരു വിനോദം കണക്കെ വായിച്ചുള്ള പരിചയമാണ്.
മലയാളത്തിന് സങ്കൽപ്പിക്കാൻ പറ്റാത്ത മറ്റൊരു മാനസിക ലോകം ഉണ്ട് എന്ന കാര്യം, മയക്കു മരുന്ന് കഴിക്കാതേയും പഴയ മലയാളം സിനിമാ പാട്ടുകൾ കേൾക്കാതേയും, മനസ്സിലാകും.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ എഴുതിയ ഈ ആയിരത്തോളം അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥം വായിക്കുന്നതും ഒരു വൻ മനഃശാസ്ത്ര പഠനം തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങിനെയുള്ള ഒരു ഉദ്ദേശം മുൻകൂട്ടി കണ്ടുകൊണ്ടല്ല ഈ എഴുത്തിന് ഞാൻ ഒരുമ്പെട്ടത്.

15. നീ, എടാ വ്യക്തിയോടുള്ള സമീപനം

ഇങ്ഗ്ളിഷ് പോലുള്ള planar ഭാഷാ സമൂഹങ്ങളിൽ മൊത്തമായി ഒരു പ്രത്യേക മാനസിക അവസ്ഥ നിലനിൽക്കുന്നുണ്ട്.
അതായത്, ആർക്കും ആരേയും You, your, yours, you, He, his, his, him, She, her, hers, her വാക്കുകളിൽ സംബോധന ചെയ്യാം / പരാമർശിക്കാം / നിർവ്വചിക്കാം. മലയാളത്തിൽ നിന്നും നോക്കിയാൽ ഇത് ഒരു മാനസിക രോഗാവസ്ഥ തന്നെയാണ്.
മലയാളം പോലുള്ള ഫ്യൂഡൽ ഭാഷാ സമൂഹങ്ങിൽ മൊത്തമായി മറ്റൊരു മാനസിക അവസ്ഥ നിലനിൽക്കുന്നുണ്ട്.
വ്യക്തികൾ വിവിധ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ നിൽക്കുന്നു.
എല്ലാ വ്യക്തികളും നീ, എടാ, എടീ വാക്കുകളിൽ ആണ് താഴെ സ്ഥാനീകരിക്കപ്പെട്ടു നിൽക്കുന്നവരെ കാണുക, സംബോധന ചെയ്യുക, പരാമർശിക്കുക, ഉത്തമമായ വ്യക്തി ബന്ധ അവസ്ഥയിൽ.
ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ ഇത് ഒരു മാനസിക രോഗവാസ്ഥ തന്നെയാണ്. ഈ മാനസിക രോഗാവസ്ഥ മലയാളം സമൂഹത്തെ മൊത്തമായി പിടികൂടിയിരിക്കും.
ഭൂമിക്കു മുകളിൽ നിൽക്കുന്ന എല്ലാ വ്യക്തികളും മൃഗങ്ങളും വസ്തുക്കളും അന്തരീക്ഷമർദ്ദം അനുഭവിക്കുന്നുണ്ട്. എന്നാൽ ആരും തന്നെ അതിനെക്കുറിച്ച് ബോധവാന്മാരല്ല.
അതേ പോലെതന്നെയാണ്, മലയാളം പോലുള്ള ഭാഷാ സമൂഹങ്ങളിൽ നിലനിൽക്കുന്ന ഈ മാനസിക രോഗാവസ്ഥയുടേയും കാര്യം.
ഈ നീ, എടാ, എടീ വാക്ക് കോഡുകൾ എല്ലാ വ്യക്തികളെ അമർത്തിപ്പിടിക്കുന്നുണ്ട്.
എന്നാൽ ആ ഒരു വിവരത്തെക്കുറിച്ച് ചിന്തിക്കാതെ തന്നെ ഈ വാക്കുകൾ നൽകുന്ന അമർത്തൽ അനുഭവിച്ചുകൊണ്ടു ആളുകളുടേയും കുട്ടികളുടേയും പെരുമാറ്റവും, വാക്കുകളും, ചേഷ്ടകളും ഗോഷ്ടികളും, ശരീരഭാഷയും ശരീരഭാവവും, വ്യക്തി ബന്ധങ്ങളും മാനസിക ഭാവങ്ങളും മറ്റും സ്വാധീനിക്കപ്പെടുന്നുണ്ട്.
ഇങ്ഗ്ളിഷിൽ തമ്മിൽ സംസാരിക്കുന്നതു പോലെ വളരെ ലളിതമായി കാര്യങ്ങൾ തമ്മിൽ പറയാൻ തന്നെ പലരും കൂട്ടാക്കില്ല.
ഇങ്ഗ്ളിഷിൽ You എന്ന വാക്കിൽ സംബോധന ചെയ്യുന്ന വ്യക്തിയോട് യാതോരു മൂന്നാലോചനയും ഇല്ലാതെ പറയുന്ന പല കാര്യങ്ങളും നീ, എടാ, എടീ എന്ന് സംബോധന ചെയ്യപ്പെടുന്ന വ്യക്തിയോട് പറയാൻ പലരും കൂട്ടാക്കില്ല.
ഇങ്ങിനെ ചെയ്യുന്നത് എന്തെങ്കിലും പേടികൊണ്ടോ മറ്റൊ ഒന്നും തന്നെയല്ല.
ആകെയുള്ള വ്യത്യാസം നീ, എടാ, എടീ വക്തിയെ അത്രകണ്ട് ഗൗരവത്തോടുകൂടി കാണില്ല എന്നതു തന്നെ.
ഇവിടെ പറഞ്ഞ നീ, എടാ വാക്ക്, സാർ - നീ, അച്ഛൻ - നീ, അമ്മ - നീ, ചേട്ടൻ - നീ, ചേച്ചി - നീ പോലുള്ള വ്യക്തി ബന്ധങ്ങളിലെ താഴെ തട്ടാണ്.
ഇങ്ങിനെ ഒരു താഴെതട്ട് എന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ല. അതായത്, താഴെ സ്ഥാനീകരിക്കപ്പെട്ട വ്യക്തി നിസ്സാരനായ, വ്യക്തിത്വം കുറഞ്ഞ ആളാണ് എന്ന ഒരു ഭാവം ഇങ്ഗ്ളിഷിൽ സൃഷ്ടിക്കാൻ കല്പിച്ചുകൂട്ടിയുള്ള ആസൂത്രണത്താലെ ആവുള്ളു.
ഞാൻ ഓരോ പ്രാവശ്യവും എഴുതിക്കഴിഞ്ഞാൽ, പലപ്പോഴും ഉറങ്ങുമ്പോഴും, മറ്റ് കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴും, ആ എഴുതിയ വിഷയത്തിലെ ഏതെങ്കിലും ഒരു അംശത്തിന്റെ മുകളിൽ നിന്നും വളരെ നിസ്സാരമായ ഒരു നീരാവിപോലുള്ള ചിന്തകൾ ഉരഞ്ഞൊരഞ്ഞ് പൊന്തി വരും.
അവയെ മനസ്സിൽ ഘനീഭവിപ്പിച്ചാണ് അടുത്ത എഴുത്ത് പലപ്പോഴും സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ എഴുത്തിന് കാര്യമായ സമയം എടുക്കാറില്ല.
എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ചില കാര്യങ്ങൾ ആണ് ഇന്നത്തെ ഈ എഴുത്തിന് ആധാരമായി വന്നിട്ടുള്ളത്. നടന്ന കാര്യങ്ങൾ വളരെ നിസ്സാരമാണ്. എന്നാൽ അവയിൽ ഞാൻ മുകളിൽ പറഞ്ഞ നീ, എടാ വാക്ക് പ്രതിഭാസത്തിന്റെ നിഴൽ കാണുകയുണ്ടായി.
ഞാൻ Telegramൽ ഒരു Online English class എടുക്കുന്നുണ്ട്. ഇന്ന് ഈ ക്ളാസ് എടുക്കുന്നതിന്റെ നിലവാരം വളരെ മുന്നോട്ട് പോയിട്ടുണ്ട്. വാക്കുകളും വാക്യങ്ങളും മറ്റും American accentൽ എന്റെ രണ്ടാമത്ത് മകളുടെ ശബ്ദത്തിൽ victoria.org.in വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്.
ഞാൻ ആകെ ചെയ്യേണ്ടത്, Telegramലെ ക്ളാസിൽ video screening തുടങ്ങി, വീഡിയോ disable ചെയ്ത്, Audio മാത്രം കേൾപ്പിച്ച് ക്ളാസ് എടുക്കുക എന്നതാണ്.
പഠിക്കുന്നവർ വെബ് സൈറ്റിലെ അതാത് പേജ് നോക്കിക്കൊണ്ട്, അതിനുള്ളിലെ audio ഫൈലുകൾ നേരിട്ട് കേട്ട് ആവർത്തിച്ച് പഠിക്കുക എന്നതാണ്. ഇത് വൻ വിജയകരമായ ഒരു പദ്ധതിയായാണ് അനുഭവപ്പെടുന്നത്.
ഇത് സംഭവത്തിലേക്ക് കടക്കാം. അമ്മയും മകനും ആണ് ഒരു വീട്ടിൽ നിന്നും പഠിക്കുന്നവർ. അമ്മ വൻ ഉത്സാഹിയായ വ്യക്തിയാണ്. മകനും ഒട്ടും പിന്നില്ല. ഇങ്ഗ്ളിഷ് പഠിച്ചെടുത്തേ അടങ്ങൂ എന്ന ദൃഡപ്രതിജ്ഞയിയിലാണ് രണ്ട് പേരും.
മകൻ സ്കൂളിൽ പഠിക്കുന്നു.
അമ്മ മകനെ നീയെന്നും, ചിലപ്പോഴെല്ലാ എടാ എന്നും വാത്സല്യം കൈവിടാതെ തന്നെ സംബോധന ചെയ്യുന്നു. എന്നിരുന്നാലും, അമ്മക്ക് മകൻ നീയും എടാ വ്യക്തിയും തന്നെ. ഇത് വ്യക്തി ബന്ധത്തിൽ പ്രതിഫലിക്കും. വാക്കുകളിലും വാക്കുകളുടെ സ്വരത്തിലും സ്വരത്തിന്റെ ചരിവിലും ഇത് ഉണ്ടാവും.
ഇവരുടെ കൈവശം ഒരു മൊബൈൽ ഫോൺ മാത്രമേ ഉള്ളു. അത് രണ്ട് പേരുടേയും പഠനത്തെ നന്നായി ബാധിക്കുന്നതായി കണ്ടു.
അതിനാൽ തന്നെ എന്റെ കൈവശം ഉള്ള ഒരു മൊബൈൽ ഫോൺ താൽക്കാലികമായി അവർക്ക് നൽകാമെന്ന് ഞാൻ അറിയിച്ചു.
ഞാൻ ഫോൺ Factory reset ചെയ്തു. എന്നിട്ട് Telegram അതിൽ install ചെയ്തു.
ഇവർ രണ്ട് പേർക്കും മൊബൈൽ ഫോണിൽ പലതും install ചെയ്ത് പ്രവർത്തിപ്പിക്കാനുള്ള ഉത്തമ വിവരം വിന്നിട്ടില്ല.
മാത്രവുമല്ല, ഈ ഫോണിന് ചെറിയ ഒരു പ്രശ്നം ഉണ്ട്. അതിന് പരിഹാരം നൽകുന്ന ഒരു app, Playstoreൽ നിന്നും install ചെയ്യണം. പോരാത്തതിന്, Telegram സെറ്റപ്പ് ചെയ്യാനും ഫോൺ നമ്പർ വേണം.
ഞാൻ മകനോട് പറഞ്ഞു അമ്മ വരുമ്പോൾ ഒരു SIM card കൊണ്ടുവരണം.
പിറ്റേന്ന് കാലത്ത് അമ്മ എന്നെ വിളിച്ചു.
തൊഴിൽ തിരക്കിനിടയിൽ ഞാൻ പറഞ്ഞു, നിങ്ങൾ വരുന്നതിന് മുൻപ്, എന്നെ വിളക്കണം. ഫോൺ സെറ്റ് ചെയ്യാൻ ഏതാണ്ട് ഒരു മണിക്കുർ വേണ്ടിവരും എന്ന രീതിയിൽ വരണം.
ഏതാണ്ട് 11 മണിക്ക് അവർ വന്നു, എന്നെ മുൻകൂർ വിളിക്കാതെ. കുടെ വേറെ ആളുമുണ്ട്.
SIM cardന്റെ കാര്യം അറിഞ്ഞിട്ടില്ല. മകൻ അമ്മയോട് അത് പറഞ്ഞിരുന്നില്ല.
Telegram സെറ്റപ്പ് ചെയ്യാനായില്ല. Playstoreൽ log in ചെയ്യാൻ പറ്റിയില്ല. മറ്റെ app ഡൗലോഡ് ചെയ്യാനും ആയില്ല.
ഫോണിന് കാര്യമായ ജീവനില്ലാതെ തന്നെ അതു കൊടുത്തു. ഫോണിൽ Telegram, install ചെയ്തിട്ടുണ്ട് എന്ന കാര്യവും അറിയിച്ചു.
അവർ പോയതിന് ശേഷം പിന്നേയും വൈകുന്നേരും ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വിളിച്ചിരുന്നു.
ക്ളാസ് നടന്നുകൊണ്ടിരിക്കുമ്പോൾ, മകൻ വിളിച്ചു ചോദിച്ചു, ഫോണിൽ എങ്ങിനെയാണ് Telegram, installചെയ്യുക എന്ന്. അമ്മ മകന്റെ കൈയിൽ ഫോൺ കൊടുക്കുക മാത്രമാണ് ചെയ്തത്. അതുമായി ബന്ധപ്പെട്ട യാതോരു കാര്യവും പറഞ്ഞില്ല എന്നു വ്യക്തം.
ഫോണിൽ Telegram ഞാൻ install ചെയ്തുകഴിഞ്ഞിട്ടുണ്ട് എന്നു ഞാൻ പറഞ്ഞു. ഈ വിവരം അമ്മ മകനോട് പറഞ്ഞിട്ടില്ല.
ഇനി ചെയ്യേണ്ടത്, Telegramൽ ഫോൺ നമ്പർ ചേർത്ത് അതിൽ Sign in ചെയ്യണം.
അപ്പോൾ മകന്റെ ചോദ്യം ഏത് നമ്പറാണ് നൽകേണ്ടത് എന്ന്. ഓർമ്മിക്കുക, ക്ളാസ് അകെ നിന്നു പോയിരിക്കുകയാണ്, ഈ സംഭാഷണത്താൽ.
ഫോണിൽ SIM card ഇല്ലെ എന്ന് ഞാൻ. എനിക്കറിയില്ലാ എന്ന് മകൻ. അമ്മയോട് ചോദിക്കു എന്ന് ഞാൻ.
പിന്നെ കേൾക്കുന്നത് അമ്മയെ വിളിക്കുന്നതും, അമ്മ എവിടെയോ നിന്ന് പ്രതികരിക്കുന്നതും, SIM card ഫോണിൽ ഉണ്ട് എന്നതും ആണ്.
പിന്നെയുള്ള പ്രശ്നം SIM cardന്റെ നമ്പർ എന്താണ് എന്നതാണ്. അത് കണ്ടെത്താനുള്ള ചർച്ച അടുത്തത്.
അതിന് ശേഷം, Telegramൽ നമ്പർ നൽകുന്നു. Telegramൽനിന്നും ഫോൺ വിളിവരുന്നു. അത് എടുക്കരുത് എന്ന Telegramന്റെ നിർദ്ദേശം അവഗണിച്ചുകൊണ്ട് ആ call എടുക്കുന്നു. Telegramന്റെ ഫോൺ വെരിഫിക്കേഷൻ പരാജയപ്പെടുന്നു.
പിന്നീട് അവിടെ നിന്നും നമ്പർ Telegram സ്വീകരിക്കുന്നില്ല. അപ്പോൾ, ഞാൻ എന്റെ ഫോണിൽ നിന്നും ആ നമ്പർ Telegramൽ ചേർത്ത് വെരിഫിക്കേഷൻ നടത്താൻ ശ്രമിക്കുന്നു. അതും ചില തെറ്റായ നടപടിയിലൂടെ പരാജയപ്പെടുന്നു.
മറ്റൊരു കാര്യം, ഈ ഫോണുമായി ബന്ധപ്പെട്ട മറ്റൊരു ഗൗരവമേറിയ നിർദ്ദേശം അമ്മ മകനോട് പറഞ്ഞിരുന്നില്ല.
ഇവിടെ ഞാൻ ശ്രദ്ധിച്ചത് വാക്കുകളുടെ സ്വരവും ധൃതിയും മറ്റുമാണ്. അതിൽ നീ, എടാ വാക്ക് ബന്ധത്തിന്റെ സ്വാധീനം നിറഞ്ഞു നിന്നിരുന്നു.
പിന്നീടും വേറേയും ചില സാങ്കേതിക വിവരത്തിന്റെ പ്രശ്നം വന്നിരുന്നു. അത് അവരുടെ ഇടയിലെ വാക്ക് കോഡ് പ്രശ്നല്ല എന്നാൽ.
ഇവിടെ ഈ പറഞ്ഞ നീ, എടാ, എടീ വാക്ക് കോഡ് പ്രശ്നം സമൂഹത്തിൽ എല്ലായിടത്തും ഉണ്ട്. സർക്കാർ ഓഫിസിൽ നിലനിൽക്കുന്ന സാർ - നിങ്ങൾ വ്യക്തി ബന്ധത്തിലും ഇത് ഉണ്ട്.
താഴെ നിൽക്കുന്ന വ്യക്തിയോട് മുഴുവൻ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു കൊടുക്കുന്നതിലുള്ള ഉദാസീനത്.
ഞാൻ എന്ന വ്യക്തിയും ഈ ഒരു പ്രശ്നത്തിന്റെ പിടിയിൽ നിന്നും വിട്ടുമാറിയല്ല നിൽക്കുന്നത്. മലയാളം ഭാഷാ അന്തരീക്ഷത്തിൽ പ്രവർത്തിക്കുമ്പോൾ ഞാനും പലപ്പോഴും ഇതു പോലൊക്കെത്തന്നെയാവാനുള്ള സാധ്യത ഇല്ലാതില്ല.

16. മനസ്സിൻ്റെ ഒരു മാന്ത്രിക ശക്തി

ഇനി പറയാൻ പോകുന്ന കാര്യം നേരത്തെ എഴുതിയിട്ടുള്ളതാണോ എന്ന് അറിയില്ല. എഴുതിയിട്ടില്ലാ എന്ന ചിന്തയാണ് ഇവിടെ എഴുതാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ എഴുത്തുകളിൽ എഴുതിയ കാര്യങ്ങളുടെ പുറം തോടിനോട് തൊട്ട് കിടക്കുന്ന അതി നേരിയ ഒരു കാര്യമാണ് ഇവിടെ പറയുന്നത്.
ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെന്നത്, ഫ്യൂഡൽ ഭാഷയിൽ ജീവിക്കുന്ന വ്യക്തികൾ പല വ്യക്ത്യസ്ത ഇടങ്ങളിലും മാറിമാറി വ്യത്യസ്ത രീതികളിൽ അനുഭവിക്കേണ്ടിവരും.
എല്ലാത്തിലും വ്യക്തി ഏതെങ്കിലും പടിയിൽ നീ, എടാ (എടീ) സ്ഥാനങ്ങളിൽ നിന്നേ പറ്റു.
അത് ഈ വിധമാണ്:
കുടുംബത്തിൽ അച്ഛന്റേയും അമ്മയുടേയും കീഴിൽ നീ, എടാ / എടീ വ്യക്തി.
ചേട്ടന്റേയും ചേച്ചിയുടേയും അവരുടെ സുഹൃത്തുകളുടേയും നീ, എടാ / എടീ വ്യക്തി.
ചിലപ്പോൾ ചേട്ടന്മാരുടെ ഭാര്യമാരുടെ നീ, എടാ / എടീ വ്യക്തി.
ചിലപ്പോൾ വീട്ടിലെ വേലക്കാരിയുടേയും വേലക്കാരന്റേയും നീ, എടാ / എടീ വ്യക്തി.
അമ്മാവന്റേയും അമ്മായിയുടേയും നീ, എടാ / എടീ വ്യക്തി.
അവരുടെ ചില മക്കളുടെ നീ, എടാ / എടീ വ്യക്തി.
അയൽക്കാരിൽ ചിലരുടെ നീ, എടാ / എടീ വ്യക്തി.
വക്കീലിന്റേയും വക്കീൽ ഗുമസ്തന്റേയും ഗുമസ്തയുടേയും നീ, എടാ / എടീ വ്യക്തി.
ഡോക്ടറുടേയും ഡോക്ടറുടെ കീഴ്ജീവനക്കാരന്റേയും കീഴ്ജീവനക്കാരിയുടേയും നീ, എടാ / എടീ വ്യക്തി.
ഇതെല്ലാം നിശ്ചലമായ ഒരു വ്യക്തി സ്ഥാനീകരണം ആയേക്കാം. ഇതിനാൽ തന്നെ മിക്ക വ്യക്തികളിലും ഇത് ഒരു മാനസിക പ്രശ്നമായി വളരില്ല.
ഇതിൽ തന്നെ ചില വ്യക്തികൾക്ക് പുറം ലോകത്ത് അല്ലെങ്കിൽ മറ്റൊരു വേദിയിൽ സാർ, ചേട്ടൻ, അദ്ദേഹം, അവര്, ചേച്ചി, മാഡം തുടങ്ങിയ സ്ഥാനങ്ങൾ ലഭിച്ചു തുടങ്ങാം.
ഇങ്ങിനെ വരുമ്പോൾ, ഈ വ്യക്തിയുടെ മനസ്സ് രണ്ട് വ്യത്യസ്ത മാനസിക ഭാവങ്ങളിൽ ജീവിക്കേണ്ടിവരും.
ഇത് നിത്യവും അല്ലായെങ്കിൽ കാര്യമായ പ്രശ്നം വരില്ല. അതുമല്ലാ, ഈ രണ്ട് വേദികളും തമ്മിൽ അകന്ന് നിൽക്കുന്നവയും തമ്മിൽ ഉരയാത്തതുമാണ് എങ്കിലും പ്രശ്നം കാര്യമായി ഇല്ല.
അതേ സമയം, ചില വ്യക്തികൾക്ക് രണ്ട് വ്യക്ത്യസ്ത മാനസിക നിലവാരങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടു നിരന്തരം ആടി ഉലയേണ്ടിവരും. ഇത് മിക്കവരിലും വൻ മാസിക പ്രശ്നമായി വളർത്താൻ സാധ്യത ഏറെയാണ്.
ഉദാഹരണത്തിന്, വീട്ടിലെ താഴെത്തട്ടിലെ മകൻ. പണിക്കാരി പോലും, നീ വാക്കിൽ നിർത്തുന്നു. ഇതിന് വീട്ടിലെ മറ്റുള്ളവരും കൂട്ടു നിൽക്കുന്നു.
ഈ ആൾ ഒരു കിലോമീറ്റർ ദൂരത്തുള്ള സ്കൂളിലെ മാഷ്, സാറ് ആയി ജോലിയിൽ കയറുന്നു. അവിടെ വൻ ആദരവും വാത്സല്യവും ആളുകളിൽ നിന്നും നേടിയെടുക്കുന്നു.
ഈ ആളെ വീട്ടിൽ ചെന്ന് നോക്കിയാൽ, അവിടുള്ള പണിക്കാരിയുടെ വിലപോലുമില്ല.
ഇങ്ങിനെയുള്ള വ്യക്തികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. മനസ്സും മാനസിക ഭാവവും ഫുട്ട് ബോൾ പന്ത് bounce ചെയ്യുന്ന പ്രതീതി അനുഭവിച്ചുകൊണ്ടിരിക്കും.
ഈ പ്രതിഭാസത്തിന്റെ വിശാലമായ മറ്റൊരു വശം ഇതാണ്. ഓരോ ആളും ഏത് നിലവാരക്കാരുടെ കീഴിലെ നീ, എടാ / എടീ വ്യക്തി ആണ് എന്നത്.
അതായത്, ഒരാളെ കാണുമ്പോൾ തന്നെ ആ ആൾ ഏത് വ്യക്തി നിലവാരത്തിന് കീഴിലെ നീ, എടാ / എടീ വ്യക്തിയാണ് എന്ന ധാരണ മറ്റ് ആളുകളുടെ മനസ്സ് നിർണ്ണയിച്ചെടുക്കും എന്നത്.
സാമൂഹികമായി താഴ്ന്ന വ്യക്തിയുടെ കീഴിലെ നീ, എടാ / എടീ വ്യക്തിയാണ് എങ്കിൽ അത് മുഖഭാവവും, ശരീരഭാവവും വിളച്ചു പറയും. മറ്റുള്ളവരുടെ മനസ്സിലെ സോഫ്ട്വേർ അത് ഗ്രഹിച്ചെടുക്കുകയും ചെയ്യും.
വെറുതെ ആളെ നോക്കിത്തന്നെ ഈ വ്യക്തിയെ സാർ എന്നുമല്ല, നിങ്ങൾ എന്നുമല്ല, മറിച്ച് നീ എന്നാണ് മുഖദാവിൽ തന്നെ സംബോധന ചെയ്യേണ്ടത് എന്ന് സാമൂഹിക ഉന്നതന്റെ മനസ്സ് അളന്നുകൊടുക്കും.
ഈ വിധമായുള്ള മാന്ത്രിക ശക്തി എന്നാൽ, ഇങ്ഗ്ളിഷുകാരുടെ മനസ്സിന് ഇല്ലാ എന്നുള്ളതാണ് വസ്തവം.
ഇന്ത്യൻ വൈവാഹിക ബന്ധങ്ങളിൽ ഈ ഒരു മാന്ത്രിക ശക്തി എന്നത് ഒരു വൻ കാര്യം തന്നെയാണ്. ആ കാര്യത്തിലേക്ക് ഇവിടെ ഇപ്പോൾ പോകാൻ പറ്റില്ല.

17. വമ്പൻ ചാകരയുടെ കാര്യം

ഫ്യൂഡൽ ഭാഷ വാക്കുകൾക്ക് ഭൗതിക പ്രപഞ്ചവും മനസ്സും ഭാവനയും വൈകാരിക ഭാവങ്ങളും മറ്റുമായി നല്ല ബന്ധം ഉണ്ട്.
ഒരാളെക്കുറിച്ച്, അദ്ദേഹം, അവർ, ഓര്, ഓല്, അങ്ങ്, സാറ്, സാബ്, മേംസാബ് തുടങ്ങിയ വാക്കുകളിൽ ഒന്ന് ചിന്തിച്ചാൽ മാത്രംമതി, ആ വ്യക്തി മനസ്സിൽ ഉന്നതങ്ങളിൽ കയറി നിൽക്കും.
അതേ സമയം ഒരു വ്യക്തിയെ അവൻ, അവൾ, എടാ, എടീ, നീ, ഇഞ്ഞി തുടങ്ങിയ വാക്കുകളിൽ ഒന്ന് ചിന്തിച്ചാൽ മാത്രം മതി, ആ വ്യക്തി മനസ്സിൽ നാറുന്ന കുഴിയിൽ പെട്ട അവസ്ഥാ വിശേഷം തന്നെ വരാം.
എന്നാൽ, നീ, അവൻ, അവൾ വാക്കുകൾ വാസ്തല്യവാക്കുകളുമായി കുഴഞ്ഞിരിക്കുന്നത് തന്നെ ഒരു മാനസിക പ്രതിഭാസം ആണ്. ഇത് ഒരു ഓമനത്തമുള്ള അവസ്ഥയാണ്. ആള് ഉന്നതങ്ങളിലും ആവാം, താഴെയുമാകാം.
ഈ വക കാര്യങ്ങൾ വെറു ഭാവനയാണ് എന്ന രീതിയിൽ കണ്ടാൽ കാര്യങ്ങൾക്ക് വ്യക്തത വരില്ല. കാരണം, മനുഷ്യൻ മനസ്സിൽ കാണുകയും മനസ്സിൽ ചിത്രം വരക്കുകയും ചെയ്യുന്നതു തന്നെയാണ് കുടുബത്തിലും സമൂഹത്തിലും പറമ്പിലും പട്ടണത്തിലും മറ്റും രൂപകൽപ്പന ചെയ്ത് പടുത്തുയർത്തുന്നത്.
ഇതും, മനസ്സിലെ ആവലാതികളെക്കുറിച്ച് പഠിക്കുന്നവരും അതിനെ ചികിസ്തിച്ചു ഭേദപ്പെടുത്താൻ ശ്രമിക്കുന്നവരും മനസ്സിൽ വെക്കേണ്ടുന്ന വിവരം തന്നെയാണ്.
കാരണം, ഇന്നും മനസ്സിനെ നിയന്തിക്കുന്ന സോഫ്ടേർ കോഡുകളെക്കുറിച്ചും സോഫ്ട്വേർ യന്ത്ര സംവിധാനത്തെക്കുറിച്ചും, ആർക്കും തന്നെ യാതോരു എത്തും പിടിയും ഇല്ലാ എന്നുള്ളതാണ് വാസ്തവം.
മനഃശാസ്ത്രജ്ഞരുടേയും കാര്യവും ഇതേ പോലെ തന്നെയാണ്.
എന്നാൽ മുകളിൽ സൂചിപ്പിച്ച, വ്യക്തിയേയും മൃഗത്തേയും വസ്തുവിനേയും വാക്ക് കോഡുകളിലൂടെ മനസ്സിൽ ഉയർത്തിപ്പിടിക്കാനും താഴിത്തിപ്പിടിക്കാനും, വാത്സല്യത്തിൽ കുടുക്കിപ്പിടിക്കാനും മറ്റുമുള്ള കഴിവുകൾ ഇങ്ഗ്ളിഷ് വാക്കുകൾക്ക് ഇല്ലാ എന്നും ഓർക്കുക.
ഇനി മറ്റൊരു കാര്യം പറയാം.
ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ വളർന്നു വരുന്ന വ്യക്തികൾക്ക് പ്രകൃത്യാവസ്ഥ അഥവാ natural state എന്ന ഒരു മാനസിക വ്യക്തിത്വം ഉണ്ടായിരിക്കും.
ഉദാഹരണത്തിന്, ഒരു മലയാളം ഭാഷാ അന്തരീക്ഷത്തിലെ കടയിൽ (മലബാറി ഭാഷാ അന്തരീക്ഷത്തിലെ പീടികയിൽ) തൊഴിൽ ചെയ്യുന്ന ചെറുപ്പക്കാരൻ, ചെറുപ്പക്കാരി. അവർക്ക് അനുയോജ്യമായ അവസ്ഥാ വിശേഷം ഉള്ള അന്തരീക്ഷമാണ് തൊഴിൽ സ്ഥലത്ത് ഉള്ളത് എങ്കിൽ അവർക്ക് ആ അവസ്ഥ ഒരു natural state of mind ആയരിക്കും.
തൊഴിൽ ഉടമയെ ചേട്ടൻ, ഏട്ടൻ, ചേച്ചി, ഏച്ചി വാക്കുകളിൽ അവർ കാണും. അവരെ കടയുടമസ്ഥ നീ, ഇഞ്ഞി, വാക്ക് നിലവാരങ്ങളിൽ കാണും ചിത്രീകരിക്കും.
ഇതേ പോലെ തന്നെയാണ് പല വ്യത്യസ്ത തൊഴിൽ വേദികളും.
ഉദാഹരണത്തിന്, ഒരു മലയാളം / മലബാറി അന്തരീക്ഷത്തിലുള്ള ഒരു shopping centre, shopping mall, supermarket തുടങ്ങിയ തൊഴിൽ വേദികളിൽ തൊഴിൽ ചെയ്യുന്നവർക്കും ഒരു പ്രത്യേക നിലവാരത്തിലുള്ള മാനസിക ഭാവം ഉണ്ടാവും.
ഈ തൊഴിൽ വേദിയിലെ തൊഴിലാളികൾ തമ്മിൽ പ്രതേക തരത്തിലുള്ള വാക്കുകൾ നെയ്തെടുത്ത ഒരു വൻ വല പോലുള്ള ബന്ധം തമ്മിൽ നിലനിൽക്കും.
അതേ പോലെ തന്നെ, സർക്കാർ വേതനം ലഭിക്കുന്ന സ്കൂൾ ടീച്ചർമാർ, സ്വകാര്യ സ്കൂൾ ടീച്ചർമാർ തുടങ്ങിയവർക്കും അവരവർക്ക് അനുയോജ്യമായ ഒരു മാനിസക ഭാവം അവരുടെ പ്രകൃത്യാവസ്ഥയായി നിലനിൽക്കും.
ഇങ്ങിനെയുള്ള ഓരോ തൊഴിൽ വേദിയിലും ഉള്ള വ്യക്തികൾക്ക് ഒരു സുഖകരമായ അന്തരീക്ഷം ലഭിച്ചുതുടങ്ങിയാൽ, ആ വിധ വേദികളിലേക്ക് നിത്യവും ഒരു പ്രത്യേക സമയത്ത് എത്തിച്ചേരാനുള്ള ആഗ്രഹം ഒരു തരം ലഹരിപോലെ മനസ്സിൽ തുടിച്ചു നിൽക്കും.
ഈ വിധ വേദികളിൽ വ്യക്തിക്ക് നിശ്ചിത സമയത്ത് എത്തിച്ചേരാൻ പറ്റാതായാൽ, ചിലപ്പോൾ ലഹരി പദാർത്ഥം ലഭിക്കാതിരുന്നാലുള്ള ഉത്കണ്ഠാ രോഗ ലക്ഷണങ്ങൾ വരെ മനസ്സിൽ വരാം. അതായത്, ഉത്ക്കണ്ഠ, ആകുലത, വ്യാകുലത, ചിന്താകുലത അങ്ങിനെ പലതും.
എന്നാൽ, എല്ലാർക്കും എല്ലാ തൊഴിൽ വേദികളും ആകർഷകമായിരിക്കില്ല. ഉദാഹരണത്തിന് ഉന്നത നിലവാരത്തിലോ, വൻ സാമൂഹിക സ്വതാന്ത്ര്യങ്ങളിലോ. ഉന്നത വാക്ക് ബന്ധ സ്ഥാനങ്ങളിലോ ജീവിക്കുന്ന വ്യക്തിക്ക് കുഗ്രാമത്തിലെ തൊഴിൽ വേദിയിൽ പ്രവർത്തിക്കാൻ വൻ മനഃപ്രയാസം തന്നെയായിരിക്കും.
പട്ടണത്തിലും ഒരു പ്രത്യേക ഉന്നത വാക്ക് നിലവാരങ്ങളിൽ ജീവിക്കുന്നവരുമായി മാത്രമേ ഇവർക്ക് ഒത്തുപോകാൻ ഇഷ്ടംവരുള്ളു. അല്ലാതെ വന്നുപോയാൽ, വൻ മനഃപ്രയാസം തന്നെവരും.
ഇത് തൊഴിലിനോടുള്ള വിരക്തി ആവേണം എന്നില്ല. മറിച്ച്, ആ തൊഴിൽ വേദിയിൽ ജോലി ചെയ്യുന്നവരുടേയും തൊഴിൽ മേധാവികളുടേയും മാനസിക നിലവാരങ്ങൾ വളരെ വ്യത്യസ്തവും സഹിക്കാൻ പറ്റാത്തതുമായിരിക്കും എന്നതിനാലും ആവാം.
വൻ വിധേയത്വത്തിൽ പെരുമാറുന്ന തൊഴിലാളികൾ തമ്മിൽ പെരുമാറുന്നത് ഒരു പ്രത്യേകതരം വാക്കുകളിലും നിയന്ത്രണങ്ങളിലും അന്യോന്യമുള്ള വാക്ക് സ്വാതന്ത്ര്യങ്ങളിലും മറ്റുമായിരിക്കും.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതലായി പലതും പറയണമെന്നുണ്ടെങ്കിൽ വളരെ ആഴത്തിലും സൂക്ഷ്മ ദൃഷ്ടിയോടുംകൂടി പലതും പറയേണ്ടി വരും. അതിനുള്ള പുറപ്പാടില്ല ഞാൻ ഇപ്പോൾ.
എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധമായുള്ള ഒരു പ്രത്യേകമായുള്ള മാനസികാവസ്ഥയുടെ പിടുത്തം വളരെ കുറവായിരിക്കും.
എന്നാൽ, ഇങ്ഗ്ളണ്ടിൽ ഭൂഖണ്ഡ യൂറോപ്പിൽ നിന്നും കയറിവന്ന രാജ വാഴ്ചയും പ്രഭുത്വവും ഉണ്ട് എന്നതിലാൽ, ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ഇതു പോലുള്ള ചിന്തകളെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിഞ്ഞിരിക്കില്ല.
ഇതിന്റേയും ആഴത്തിലേക്ക് ഞാൻ പോകുന്നില്ല.
എന്നാൽ ഇതും കൂടി പറയാം. രണ്ട് നാൾ മുൻപ് ഇങ്ഗ്ളണ്ടിൽ കുറേകാലമായി ജീവിച്ചിരുന്ന ഒരു ഇന്ത്യാക്കാരിയുടെ കാര്യം.
ഈ സ്ത്രീ ഇങ്ഗ്ളണ്ടിൽ ഇരുന്നു കൊണ്ട് കുറേ കാലമായി ഇന്ത്യയെ സ്വപ്നം കാണുകയും, ഇന്ത്യയേയും ഇന്ത്യൻ സംസ്കാരത്തേയും വാഴ്ത്തി പറഞ്ഞു കൊണ്ടിരുന്ന ആളാണ്.
അതിനാൽ തന്നെ വളരെ ബദ്ധപ്പെട്ടുകൊണ്ട് തൊഴിൽ ഇന്ത്യൻ കമ്പനിയിലേക്ക് മാറ്റി. നാടിനോടും നാട്ടിലെ ഭാഷകളോടും നാട്ടിലെ ആളുകളോടും ഉള്ള സ്നേഹം പ്രകടിപ്പിച്ചതാണ്.
എന്നാൽ ഇന്ത്യയിൽ വന്നപ്പോഴാണ്, കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ എന്ന കാര്യം പോലെ ഉള്ള ഒരു വിവരം ഈ സ്ത്രീക്ക് ലഭിച്ചത്.
തൊഴിൽ വേദിയിളെ bossism സഹിക്കാൻ പറ്റുന്നില്ല പോലും. കൂടുതൽ വ്യക്തമായി പറഞ്ഞില്ല.
കൂടെ തൊഴിൽ ചെയ്യുന്നവർ തൊഴിൽ മേധാവിയെ ആപ്പ് എന്നും തന്നെ തൂ എന്നും ആണ് വിളിക്കുന്നത് എന്ന കാര്യം പറഞ്ഞില്ല.
അതായത്, beating about the bush.
ഇങ്ഗ്ളണ്ടിൽ തൊഴിൽ മേധാവികളെ വെറും പേര് വിളിച്ച് പരിചയമുള്ള ആളാണ്.
Indian Culture എന്നുവച്ചാൽ കുറേ ക്ഷേത്രങ്ങളും പള്ളികളും കൊട്ടാരക്കെട്ടുകളും മന്ത്രങ്ങളും തന്ത്രങ്ങളും മുനിമാരും വേദവാക്യങ്ങളും മറ്റുമാണ് എന്ന രീതിയിൽ ആണ് ഈ സ്ത്രീ മനസ്സിലാക്കിയിരുന്നത്.
എന്നൽ, culture എന്നത്, ആളുകൾ തമ്മിൽ പെരുമാറുന്ന വാക്ക് കോഡ് ബന്ധമാണ് എന്ന വിവരം ഇന്നും ആർക്കും പറത്തു പറയാൻ ധൈര്യം കാണുന്നില്ല.
അമേരിക്കയിൽ ജനിച്ചുവളർന്ന്, ഇന്ത്യയേയും ഇന്ത്യൻ ഭാഷകളേയും, ഇന്ത്യൻ സംസ്കാരത്തേയും അവിടെ ഇരുന്ന് വാഴ്ത്തി പറയുന്ന പലരും ഇന്ത്യയിലെക്ക് തിരിച്ചുവന്നാൽ, മനഃശാത്രജ്ഞക്ക് ഒരു വമ്പൻ ചാകര തന്നെയായിരിക്കും.
മറ്റ് ഈ വക യാതോരു ചിന്തകളും മനസ്സിൽ കയറുന്നില്ലായെങ്കിൽ, അടുത്ത എഴുത്തിൽ മനസ്സിനെ നിയന്ത്രിക്കുന്ന അതീന്ത്ര്യ വസ്തുക്കളേയും കേന്ദ്രങ്ങളേയും കുറിച്ച് മനസ്സിൽ തോന്നുന്നത് എഴുതാം.

18. മനസ്സു കൊണ്ട് ആളെ കൊന്നാൽ

ഒരാളെ ദൂരെ നിന്നും വെടിവെച്ചു പരിക്കേൽപ്പിക്കുന്നതും, കൊല്ലുന്നതും കുറ്റകരമായ പ്രവർത്തിതന്നെയാണ്.
അതേ പോലെ തന്നെ വിദൂരങ്ങളിൽ നിന്നും അടുത്തു നിന്നും സോഫ്ട്വേർ കോഡുകളേയും വൈറസുകളേയും മറ്റും തൊടുത്തുവിട്ടുകൊണ്ട് മറ്റുള്ളവരുടെ കമ്പ്യൂട്ടറുകളിലും, സ്മാട്ട്ഫോണുകളിലും web serverറുകളിലും മറ്റും കേടുകപാടുകൾ വരുത്തുന്നതും അവയിൽ കുരുട്ടു ബുദ്ധിപ്രയോഗം നടത്തുന്നതും അവയെ hack ചെയ്യുന്നതും, അവയ്ക്ക് മേൽ DoS /DDoS ആക്രമണങ്ങൾ നടത്തുന്നതും, അങ്ങിനെ അവയെ നശിപ്പിക്കുന്നതും നീർജ്ജീവമാക്കുന്നതും മറ്റും കുറ്റകരമായ പ്രവർത്തി തന്നെയാണ്.
Great Britain - Computer Misuse Act 1990 (CMA)
USA - Computer Fraud and Abuse Act (CFAA)
India - Information Technology Act, 2000 (IT Act)
കൂടോത്രത്തിലും മറ്റ് blackmagic പ്രവർത്തനങ്ങളിലും പലതരത്തിലുള്ള കാര്യങ്ങൾ ഉപയോഗിക്കാറുണ്ട്. ഈ വിഷയത്തിലേക്ക് കടുക്കുന്നില്ല. കാരണം, വാക്കുകൾ വനാന്തരങ്ങളിലേക്ക് കടന്നു കളയും.
കൂടോത്രം ചെയ്ത് ആളെ കൊന്നാൽ, ഇന്ന് അത് കുറ്റമല്ല. കാരണം, ഇങ്ങിനെ ഒരാളെ കൊല്ലാൻ ആവും എന്നു പറഞ്ഞാൽ, ശാസ്ത്ര വിദഗ്ദർ അത് അംഗീകരിക്കില്ല.
എന്നാൽ, പണ്ട് കാലങ്ങളിൽ ഈ വിധമായി പ്രവർത്തിക്കുന്നവരെ തമർത്താനുള്ള പദ്ധതികൾ പല സമൂഹങ്ങളിലും ഉണ്ടായിരുന്നു.
ജീവൻ, ചിന്തകൾ, വൈകാരിക ഭാവങ്ങൾ അങ്ങിനെ പലതിനും പിന്നിൽ പ്രവർത്തിക്കുന്നത് രാസ വസ്ത്തുക്കൾ ആണ് എന്ന് ശാസ്ത്രവിദഗ്ദർ ആണയിട്ടു പറയും. Emotions are biochemical പോലും.
ഈ വിഷയം നേരത്തെ ചർച്ച ചെയ്തതാണ്. viewtopic.php?t=324
കൂടോത്രത്തിൽ പല വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വ്യക്തിയെ കൃത്യമായി ഉന്നമിടാൻ, ആ വ്യക്തിയുടെ മൂത്രം, തലമുടി, നഗം, രക്തം, ശുക്ളം, വിയർപ്പ് എന്നിവ ഉപയോഗിക്കപ്പെടാറുണ്ട്.
ഈ വിധമായുള്ള പ്രയോഗങ്ങൾ പ്രാവർത്തികമാണോ എന്നു ചോദിച്ചാൽ വരുന്ന പ്രശ്നം, ഈ വിധ കാര്യങ്ങൾ ചെയ്യുന്നവർക്ക് ഇതിൽ എത്രമാത്രം വൈദഗ്ദ്യം ഉണ്ട് എന്ന ഒരു പ്രശ്നം ആണ്.
ഈ വിധ കാര്യങ്ങൾ ചെയ്യാനാകും എന്ന് ആർക്കും അവകാശപ്പെടാം. ചിലപ്പോൾ വെറും യാദൃശ്ചികമായി അവ സംഭവിക്കുകയും ചെയ്യാം.
എന്നാൽ ഈ വിധ കാര്യങ്ങൾ ചെയ്ത്, പല വട്ടം പരാജയപ്പെട്ട് തിരുത്തിതിരുത്തി, വൈദഗ്ദ്യം നേടിയെടുക്കാവുന്ന കാര്യം തന്നെയാണ് എന്നത് നിഷേധിക്കാൻ ആവില്ല.
മനുഷ്യ മനസ്സും, ശരീരവും, ചിന്തകളും വികാരങ്ങളും, സ്വപ്നങ്ങളിൽ കാണുന്ന നൃത്തങ്ങളും, ഭൗതിക പ്രപഞ്ചവും, രാസ വസ്തുക്കളും, ന്യൂട്ടന്റെ ചലന നിയമങ്ങളും ഊർജ്ജതന്ത്രത്തിലെ മറ്റ് നിയങ്ങളും ഗണിതശാസ്ത്ര തത്ത്വങ്ങളും മറ്റുമെല്ലാം ഏതെല്ലാമോ അതീന്ദ്ര്യ സോഫ്ട്വേർ സംവിധനത്തിന്റെ സൃഷ്ടിയും പ്രവർത്തനവും ആണ് എന്ന് ചിന്തിക്കാനായാൽ, മനുഷ്യ മനസ്സിനെ മറ്റ് ഏതെല്ലാമോ അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനങ്ങൾക്ക് സ്വാധീനിക്കാനാവും എന്ന് ചിന്തിക്കാവുന്നതാണ്.
മനുഷ്യ മനസ്സും AI മനസ്സും തമ്മിലുള്ള ഒരു വ്യത്യാസമായി പറയുന്നത് മനുഷ്യ മനസ്സിന് വൈകാരികമായി അനുഭവിച്ചറിയാനാകും എന്നും, AIക്ക് വൈകാരികമായി അനുഭവിച്ചറിയാൻ ആവില്ലാ എന്നതുമാണ്.
എന്നാൽ ഇന്ന് AIക്ക് മനുഷ്യ മനസ്സിന് ആവുന്നതിനേക്കൾ പതിന്മടങ്ങ് ആഴത്തിലും പരപ്പിലും ചിന്തിക്കാനും കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനും സൂക്ഷ്മമായി വിവരിക്കാനും ആവും.
അത് ഇന്നത്തെ കാര്യം. ഇനി വരും നൂറ്റാണ്ടുകളിലെ കാര്യം എന്താണ് എന്നത് നിസ്സാരമായി ചിന്തിക്കാൻ കഴിയുന്ന മനുഷ്യ
മനസ്സിന് പറയാനാവില്ല.
ഫ്യൂഡൽ ഭാഷയിലെ വാക്കുകൾക്ക് തന്നെ കൂടോത്ര ശക്തിയുണ്ട്. ആ കാര്യം പലവട്ടം പറഞ്ഞുകഴിഞ്ഞതാണ്.
എന്നാൽ, ഇതും ഒന്ന് ചിന്തിക്കുക. Biometric marker ആയ വിരലടയാളങ്ങൾ, facial scan, ഒപ്പ്, കൈയക്ഷരം, ശബ്ദം എന്നിവ പല സംഗതികളേയും കൃത്യമായി ഒരു വ്യക്തിയിലേക്ക് ബന്ധപ്പിക്കാൻ സൗകര്യപ്പെടുത്തും. ഇവിടെ DNAയുടെ കാര്യം പറഞ്ഞില്ലാ എന്ന് ഓർക്കുക.
വിരലടായാളവും iris recognition iris scanning (കണ്ണ് scan) വ്യക്തിയിലേക്ക് അതി കൃത്യതയോടുകൂടി ബന്ധിപ്പിക്കാൻ ആവും.
ഇവയെല്ലാത്തിനേയും കൂടോത്രത്തിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണ്.
ഇനി മനസ്സിനെ ഇന്നുള്ള software technologyയുമായി ഒന്ന് താരതമ്യം ചെയ്യാം.
Software സാങ്കേതിക വിദ്യ ഒരു ശാസ്ത്ര സാങ്കേതിക വിദ്യയല്ലാ എന്ന് ആദ്യം തന്നെ മനസ്സിലാക്കേണം.
എന്നാൽ, കമ്പ്യൂട്ടർ Harddiskക്കും മോണിട്ടറും സ്മാട്ട് ഫോണും Wifiയും, വൈദ്യുതിയും വെളിച്ചവും താപവും മറ്റുമെല്ലാം ഭൗതിക വസ്തുക്കൾ തന്നെയാണ്.
എന്നാൽ അവയിൽ പ്രവർത്തിക്കുന്ന സോഫ്ട്വേർ ഒരു ഭൗതിക വസ്തുവല്ല. അതിനെ തൊടാനോ, കാണാനോ, മണക്കാനോ, രുചിക്കാനോ, കേൾക്കാനോ ആവില്ല.
അത് പ്രവർത്തിക്കുന്നത്, അതിനുള്ളിൽ രചിച്ചെടുത്തിട്ടുള്ള നിയമങ്ങൾ പ്രകാരം ആണ്. അവ പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിക്കുന്നതും, അവയിൽ ചേർത്തുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ആണ്. ഇതിന് ഭൗതിക ലോക നിമയങ്ങളുമായി യാതോരു ബന്ധവും ഇല്ല.
ഒരു Web serverനെക്കുറിച്ച് ചിന്തിക്കൂക.
അതിനെ പലർക്കുമായി പങ്കിടാനാവും. അതായത് Shared hosting. പല വ്യത്യസ്ത വെബ് സൈറ്റുകളും പലർക്കും അന്യോന്യം ബന്ധപ്പെടാതെ അതിൽ host ചെയ്യാനാവും.
പിന്നെയുള്ളത് Virtual Private hosting (VPS) ആണ്. അതിൽ, മറ്റ് ചില മുന്തിയ സൗകര്യങ്ങൾ അവയ്ക്ക് വാടക നൽകി ഉപയോഗിക്കുന്ന വ്യക്തികൾക്ക് ലഭിക്കും.
പിന്നെയുള്ളത് Cloud hosting ആണ്. അത് മറ്റൊരു ഉന്നത വെബ് ഹോസ്റ്റിങ്ങ് സൗകര്യമാണ്.
അതിനേക്കാൾ മുന്തിയതാണ് Dedicated Servers.
Cloud hosting serverറിലും മറ്റ് മുന്തിയ serverറുകളിൽ GPS tracking software installചെയ്താൽ, വാഹനങ്ങളുടേയും മറ്റും കൃത്യമായ സ്ഥാനവും വേഗതയും ദിശയും നിരീക്ഷിക്കാൻ ആവും.
അടുത്തത്, GPU serverകൾ ആണ്. ഉന്നത ബുദ്ധിയും, ചിന്തിക്കാനുള്ള കഴിവുകളും ചോദ്യങ്ങൾക്ക് ഉത്തരം ആലോചിച്ച് പറയാനും സംസാരിച്ചു കാര്യങ്ങൾ വിശദീകരിക്കാനും മറ്റുമായ കഴിവുകൾ ഇവയിൽ സ്ഥാപിക്കാൻ ആവും.
ഇവിടെ പറയാനുള്ളത്, ഇവയിൽ പലതിലും പലവിധ മാറ്റങ്ങളും തിരുത്തലുകളും ചേർക്കലുകളും മറ്റും സാധാരണയായി ചെയ്യുന്നത് FTP സോഫ്ട്വേറുകൾ ഉപയോഗിച്ചു കൊണ്ടാണ്. ഇതിൽ തന്നെ ഇന്ന് ഏറ്റവും പ്രചാരത്തിലുള്ളത് Filezilla ആണ്.
അതേ പോലെ തന്നെ serverറിന്റെ ഉൾഭാഗങ്ങൾ നേരിട്ടു കാണാനുള്ള സൗകര്യം ഹോസ്റ്റിങ്ങ് കമ്പനി നൽകുന്ന Control Panelൽ ഉണ്ട്. ഇതിലൂടേയും ആ സേർവറിൽ മാറ്റങ്ങൾ വരുത്താം.
അതിനേക്കാൾ ഗംഭീരമാണ് Putty പോലുള്ള സോഫ്ട്വേർ സംവിധാനങ്ങൾ.
Linux/Unix serversകൾക്ക് ഉള്ളിലേക്കും, network devicesളിലേക്കും മറ്റും വെറും സോഫ്ട്വേർ കോഡുകൾ ഉപയോഗിച്ചുകൊണ്ട് മാറ്റങ്ങൾ വരുത്താനും, പലതും ചേർക്കാനും പലതും എടുത്തുകളയാനും മറ്റും ഇത് പോലുള്ള സംവിധാനങ്ങൾ സൗകര്യപ്പെടുത്തും.
ഇത്രയും ഇവിടെ പറഞ്ഞത്, ഈ വിധ കാര്യങ്ങളെ ഭൗതിക യാഥാർത്ഥ്യത്തേയും മനുഷ്യ മനസ്സിനേയും ചിന്തകളേയും ഏതെല്ലാം അതീന്ദ്ര്യ സ്ഥാനങ്ങളിൽ നിന്നും സ്വാധീനിക്കാനും പ്രവർത്തിപ്പിക്കാനും ഉത്തേജിപ്പിക്കാനും മറ്റും ആവും എന്ന കാര്യത്തെക്കുറിച്ച് ഒന്ന് പറയാൻ മാത്രമാണ്.
മനഃശാത്രം ഇന്ന് ചെയ്യുന്നത് വളരെ പരിമിതമായ വിവരത്തിൽ നിന്നും പ്രവർത്തിക്കുക മാത്രമാണ്.
മനുഷ്യ മനസ്സിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന പലതിനേക്കുറിച്ചും ചിന്തിക്കാനും വിഭാവനം ചെയ്യാനു ഉള്ള കരത്ത് മനഃശാസ്ത്രത്തിന് ഇല്ല. മറ്റ് യാതോരു ഭൗതിക ശാസ്ത്രത്തിനും ഇല്ല.
മറ്റൊരു കാര്യം പറയാനുള്ളത്, ചില വൈറസ് സോഫ്ട്വേറുകൾക്ക് അനേകം കമ്പ്യുട്ടറുകളിന്മേൽ ആധിപത്യം സ്ഥാപിച്ച്, അവ ഓരോന്നിനെക്കൊണ്ടും ചില serverകളേയും കമ്പ്യൂട്ടറുകളേയും കൂട്ടമായി ആക്രമിച്ച്, അവയെ നിർജ്ജീവമാക്കിക്കാൻ ആവും എന്നതാണ്.
Mites പോലുള്ള ചില വസ്ത്തുക്കളെ ഉപയോഗിച്ച്, ചില വ്യക്തികളെ കൂട്ടമായി ആക്രമിപ്പിക്കാൻ ചില കൂടോത്രക്കാർക്ക് ആവും എന്ന ഒരു വിശ്വാസം ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിലും മറ്റ് ചില പ്രദേശങ്ങളിലും ഉണ്ട് എന്ന് കേട്ടറിവുണ്ട്. സാധ്യതയുള്ള കാര്യമാണ്.
എന്നാൽ ഈ കാര്യം വൈദ്യശാസ്തത്തിന് പുച്ഛിച്ച് തള്ളിക്കളയാനേ ആവുള്ളു.
ഇനി മറ്റൊരു കാര്യം. പണ്ട് ഏതാണ്ട് ഇരുപതു വർഷങ്ങൾക്ക് മുൻപ്, Trivandrumലേക്കും തിരിച്ച് Calicutലേക്കും ഇരു ചക്രവാഹനത്തിൽ എല്ലാ മാസവും യാത്ര ചെയ്യുന്ന ഒരു അനുഭവ പരിചയം എനിക്കുണ്ടായിട്ടുണ്ട്. രാത്രിയിൽ കൈകാണിക്കുന്ന ഏതൊരാൾക്കും വാഹനത്തിൽ lift നൽകാറുണ്ട്.
വളാഞ്ചേരി ചൊരത്തിൽ അന്ന് വൻ ഇരുട്ടാണ്. നിരത്തിന്റെ ഒരു വശത്ത് വൻ ഗർത്തം ആണ്. പല വാഹനങ്ങളും അവിടെ അപകടപ്പെട്ടിട്ടുണ്ട് പോലും. പലരും മരിച്ചിട്ടും ഉണ്ടാവും. മനസ്സിൽ ഭയം വെക്കാൻ ആവില്ല. കാരണം, അന്നു മനസ്സിൽ വൻ ചിന്തകൾ ആണ്. സങ്കീർണ്ണങ്ങളായ പദ്ധതികൾ വേറേയും.
ചുരത്തിൽ വച്ച്, ഒരാൾ കൈകാണിക്കുന്നു. വളരെ നേരിയ വെള്ള സാരിയുടുത്ത് കൊണ്ട് നിൽക്കുന്ന അതി വശ്യസൗന്ദര്യമുള്ള ചെറുപ്പക്കാരി. വെള്ളിയാഴ്ച രാത്രിയാണ്. ദുർഗ്ഗാഷ്ടമി ദിനമാണ്.പൗർണ്ണമി നേരിയ മഞ്ഞ നിറം മേലാകെ പൂശുന്നുണ്ട്.
വാഹനം നിർത്തിയപ്പോൾ ചോദിക്കുന്നത് liftന് അല്ല. വശ്യമായി പുഞ്ചിരിച്ചുകൊണ്ട്, മഞ്ഞ വെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന ഇളം പച്ചനിറം തുളുമ്പുന്ന വെൺമണി വെറ്റില കൈയിൽ കാണിച്ചുകൊണ്ട്, കൈനീട്ടി ചോദിക്കുന്നത് മുറുക്കാനിത്തിരി ചുണ്ണാമ്പിനാണ്.
ഇളം കാറ്റിൽ നേരിയ സാരി പാറി നീങ്ങി ഉടുപ്പിന്റെ ഉള്ളിലുള്ള നഗ്ന സൗന്ദര്യത്തിന്റ താഴ്ചകളുടെ സൂചന ചെറിയ തോതിൽ കാണുന്നുമുണ്ട്.
ചുണ്ടിൽ വെക്കാൻ ചുണ്ണമ്പല്ല, ചോദിക്കുന്നതെന്തും നൽകിപ്പോകും.
മുറുക്കാനിത്തിരി ചുണ്ണാമ്പ് നൽകിയാൽ, ആ വശ്യ സുന്ദരി മുത്തശ്ശിക്കഥയിലെ യക്ഷിയായി മാറി എന്നേയും കൊണ്ട് മാനത്ത് ഉയർന്ന് പോകും.
പിന്നെ കാണുക, ഇറച്ചിയെല്ലാം തിന്നുതീർത്ത എന്റെ എല്ലുകൾ മാത്രമായിരിക്കും. എന്റെ വെണ്ണിലാവു പോലെ വെളുത്ത മുടിയും അൽപം ബാക്കിയുണ്ടാവും.
ഈ പറഞ്ഞത് ഭാവനയിൽ കയറിവന്ന ഒരു കഥമാത്രമാണ്. വയലാറിന്റെ വരികൾ ആണ് മുകളിൽ നൽകിയത്.
എന്നാൽ ഈ യക്ഷിയെന്നത് ഒരു പ്രേതമല്ല. മറിച്ച്, വിശപ്പടക്കാനായി മനുഷ്യ മാംസം തേടി രാത്രികാലങ്ങളിൽ ഭൂമിയിൽ കറങ്ങി നടക്കുന്ന, science fiction കഥകളിൽ പരാമർശിക്കപ്പെടുന്ന, ശൂന്യാകാശ ജീവികൾ ആയിരിക്കും ഇവർ.
ഇവർക്ക് ഏത് രൂപവും എടുക്കാനാവുമായിരിക്കാം. miteകൾക്കും ഈ കഴിവണ്ട്. അതായത്, ഇന്നു കാണുന്ന രൂപമല്ല നാളെ. ഏതാണ്ട് ഒടിനയന്മാരുടെ കഴിവു തന്നെ. രൂപം മാറാം.
Bloodthirsty vampireകളെക്കുറിച്ച് പല നാടുകളിലേയും നാടോടികഥകളിൽ പറയപ്പെടുന്നുണ്ട്.
പ്രേതങ്ങൾ മനുഷ്യമാംസം തിന്നാറില്ലാ എന്നാണ് തോന്നുന്നത്.
വെറുതെ എഴുതിയ ഒരു ഭാവന മാത്രമാണ് മുകളിൽ ഉള്ളത്.
ഇനി ഈ വിഷയം വിടുകയാണ്.

19. വിഡ്ഢി വിദ്യാഭ്യാസത്തിലേക്ക് നിർബന്ധിച്ചു ചേർക്കൽ

എഴുത്തിൻ്റെ പാതയിലേക്ക് തിരിച്ചു വരികയാണ്. ഈ എഴുത്തിൽ വന്ന പലകാര്യങ്ങളും പലർക്കും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ആയിരിക്കില്ല.
എന്നാൽ, ഇനി അങ്ങോട്ട് എഴുതാൻ പോകുന്ന കാര്യങ്ങൾ ഈ എഴുത്ത് വായിക്കുന്നവരിൽ പലർക്കും തന്നെ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ആയിരിക്കില്ല. കാരണം, പലതും സ്വന്തം താൽപ്പര്യങ്ങൾക്കും മറ്റും എതിരായി തോന്നാം.
എന്നാൽ ശ്രദ്ധിക്കുക, ഈ എഴുതുന്ന എന്റെയും വ്യക്തി താൽപ്പര്യങ്ങൾക്ക് എതിരായുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടും. എന്റെ വ്യക്തി താൽപ്പര്യങ്ങൾക്ക് എതിരാണ് എന്ന കാരണത്താൽ അവ ഈ എഴുത്തിൽ നിന്നും മാറ്റിവെക്കപ്പെടില്ല.
English East India Company ദക്ഷിണേഷ്യയിൽ ഒരു രാജ്യം വളരെ സാവധാനത്തിൽ സൃഷ്ടിച്ചു. ആ രാജ്യത്തിന് എന്നാണ് ഇന്ത്യയെന്ന ഒരു പേര് വന്നത് എന്നത് എനിക്ക് കൃത്യമായി അറിയില്ല.
ഇന്ന് ഇന്ത്യയെന്ന് പേരുള്ള രാജ്യത്തിലുള്ള സ്ഥലങ്ങളുടെ 60 ശതമാനത്തോളം പ്രദേശങ്ങൾ ആ ഇന്ത്യയിൽ ഉൾപ്പെട്ടിരുന്നു.
പൊതുവിദ്യാഭ്യാസം എന്ന ആശയം അന്നുള്ള യഥാത്ഥ ഇന്ത്യൻ സർക്കാർ ആദ്യമായി കൊണ്ടുവന്നത് 1813ൽ ആണ്.
(Charter Act of 1813).
(General Committee of Public Instruction - 1823).
(Lord Macaulay's Minute on Indian education of 1835 ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു).
(Wood's Despatch of 1854 - ആ ഇന്ത്യയിൽ പ്രാദമിക വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തമായ ഘടന രൂപീകരിച്ചു).
വെറും ഒരു കുത്തക കച്ചവട സ്ഥാപനം എന്ന് പലരും പരാമർശിക്കുന്ന English East India Company ആണ് ഇത് അന്ന് ആ പ്രദേശത്തിന്റെ ചരിത്രത്തിൽ ആദ്യമായി നടപ്പിലാക്കിയത്. യാതോരു GST വരുമാനവും ഇല്ലാത്ത അവസ്ഥയിൽ 1813ൽ ഒരു ലക്ഷം രൂപയാണ് ഈ പദ്ധതി നടപ്പിലാക്കാനായി നീക്കിവച്ചത്.
വെറും അരിയുടെ വിലയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, ഇന്നത്തെ 10 കോടി രൂപ ഈ കാര്യത്തിനായി നീക്കിവച്ചുവെന്ന് കണക്കാക്കാം.
നൂറുകണക്കിനും ആയിരക്കണക്കിനും പതിനായിരക്കണക്കിനും ഏക്കർ ഭൂസ്വത്തുണ്ടായിരുന്ന പ്രാദേശിക ഭൂജന്മികളിൽ ആരും തന്നെ ചെയ്യാതിരുന്ന ഒരു കാര്യമാണ് ഇങ്ഗ്ളിഷ് കമ്പനി നിയന്ത്രിച്ചിരുന്ന ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ ഈ കാര്യം.
ആ ഇന്ത്യയിലെ ജനങ്ങൾക്ക് ഇങ്ഗ്ളിഷുകാരുടെ സാമൂഹിക നിലവാരത്തിലേക്ക് വളരണം എന്ന വൻ ആഗ്രഹം ഉണ്ടായിരുന്നു. വിദ്യാഭ്യാസം ലഭിച്ചാൽ അത് സംഭവിക്കും എന്ന ഒരു വിഡ്ഢി ധാരണ പലരിലും വന്നിരുന്നു.
ഉദാഹരണത്തിന്, ഇങ്ഗ്ളിഷുകാർക്കിടയിലുള്ള സാമുഹിക ആശയവിനമയവും മറ്റും കണ്ട്, തങ്ങളുടെ രാജ്യത്തിലെ അടിമകളെ മനുഷ്യരായി കാണാൻ പറ്റേണം എന്ന് ആഗ്രഹിച്ചിരുന്ന ഉന്നത സാമൂഹിക വ്യക്തികൾ തിരുവിതാംകൂർ രാജ്യത്തിൽ ഉണ്ടായിരുന്നു.
എന്നാൽ, അടിമകളെ തങ്ങൾക്ക് തുല്യരായി സ്ഥാപിച്ചാൽ, അടിമകൾ തങ്ങളെ വാക്കുകളിൽ തമർത്തിക്കളയും എന്ന കാര്യം ഏവർക്കും അറിവുണ്ടായിരുന്നു.
പിന്നെങ്ങിനെയാണ് സാമൂഹിക ആശയവിനിമയ സമത്വം നടപ്പിലാക്കുക?
ഇന്ത്യൻ സർക്കാർ കൂടുതുൽ കൂടുതൽ സംഖ്യകൾ വിദ്യാഭ്യാസത്തിനായി നീക്കിവച്ചുതുടങ്ങിയപ്പോൾ, ആ നീക്കിയിരിപ്പിൽ നിന്നും ഒരു വൻ സംഖ്യ കരസ്ഥമാക്കി പ്രാദേശിക ഭൂജന്മികൾ വിദ്യാഭ്യാസം എന്ന പേരിൽ പല വിഡ്ഢി സ്ഥാപനങ്ങളും തുടങ്ങിയിരുന്നു.
അവ പ്രാദേശിക ഭാഷയിലുള്ള സ്കൂളുകൾ ആയി നിലനിന്നു.
അതേ സമയം ഇങ്ഗ്ളിഷ് ഭാഷയിൽ പഠിപ്പിക്കുന്ന സ്കൂളുകൾ വ്യത്യസ്തമായി നിലനിന്നു. അവയിൽ പഠിപ്പിക്കുന്ന വിഷയങ്ങളുടെ പേരുകളിൽ പലതും പകർത്തിയും പലതും തർജ്ജമ ചെയ്തും പ്രാദേശിക ഭാഷയിലുള്ള സ്കൂളുകളിൽ പഠിച്ചു തുടങ്ങി.
ഈ പ്രാദേശിക ഭാഷയിലുള്ള സ്കൂളുകളുടെ ഉദ്ദേശ്യം, താഴെക്കിടയിലുള്ള ആളുകളുടെ മക്കൾ വൻ സാമൂഹിക പരിമതികളിലൂടേയും നിയന്ത്രണങ്ങളിലൂടേയും ജീവിച്ചു മൂന്നോട്ട പോകേണം എന്നു തന്നെയായിരുന്നു.
അവരിൽ സാമൂഹിക ഉന്നതരോട് വൻ കടപ്പാടും ദാസ്യഭാവും വിധേയത്വവും കൃതജ്ഞതയും ഉപകാര സ്മരണയും നിലനിർത്തണം.
അവരിൽ ചിലർ ജീവിതത്തിൽ വൻ മേഘലകളിലേക്ക് വളർന്നാൽ, അവരിൽ ഈ വിധ ഭാവങ്ങൾ നിലനിൽക്കും. എന്നാൽ ഈ വിദ്യാഭ്യാസം കൊണ്ട് സാമൂഹിക വ്യക്തി ബന്ധത്തിൽ യാതോരു മാറ്റവും വരില്ല.
ഇങ്ങൾ👆 എന്ന വാക്കും ഇഞ്ഞി👇 എന്ന വാക്കും പണ്ടത്തെപ്പോലെ തന്നെ നിലനിൽക്കും.
അതേ പോലെതന്നെ പ്രാദേശിക ഭാഷയിൽ പഠിപ്പിക്കുന്ന സ്കൂളുകളിൽ സൃഷ്ടിക്കപ്പെടുന്ന മാഷുമാരും, ടീച്ചർമാരും, സാമൂഹിക സദസ്സുകളിൽ പുതിയ ഒരു തരം ഫ്യൂഡൽ ഉന്നതരായി സ്ഥാപിക്കപ്പെടും. ഇവരും ഈ വിഡ്ഢി വിദ്യാഭാസ സ്കൂൾ പ്രസ്ഥാനത്തിന് വൻ മാനസിക പിന്തുണ നൽകും.
സാമൂഹിക വ്യക്തി ബന്ധത്തിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾക്ക് വൻ ബലം തന്നെയാണ് ഈ പൊട്ട വിദ്യാഭ്യാസം നൽകുക.
അതേ സമയം ഇങ്ങിനെ വിഡ്ഢികൾ ആക്കപ്പെട്ട ആരും തന്നെ തങ്ങളെ വിഡ്ഢികൾ ആക്കിയെന്ന് അവകാശപ്പെടുകയും ഇല്ല. കാരണം, അങ്ങിനെ അവകാശപ്പെട്ടാൽ, അവർക്ക് വിവരം ഉണ്ട് എന്ന് തെളിയിക്കുകന്ന ഔപചാരികമായ യോഗ്യത ശൂന്യമായപ്പോകും. അതിന് ആരും തന്നെ തയ്യാറാവില്ല.
മാത്രവുമല്ല, ഇവർക്ക് ഭാവനയിൽ കാണാൻ പറ്റാത്ത ഒരു വിദ്യാഭ്യാസ സമ്പ്രദായം ഇങ്ഗ്ളിഷിൽ ഉണ്ട് എന്ന കാര്യം ഇവർക്ക് അറിയുകയും ഇല്ല. എല്ലാവർക്കും സ്വന്തം കാര്യം വിജയിച്ചുകിട്ടിയാൽ മതിയാകും.
അതേ സമയം, ഉന്നത നിലവാരമുള്ള ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിക്കുകയും അതിൽ നിലനിൽക്കുന്ന മിനിസമുള്ള സാമൂഹിക ആശയവിനിമയം ആവഹിച്ചു ജീവിക്കുന്നവർക്ക് സർക്കാർ തൊഴിലുകൾ ലഭിക്കാനുള്ള എല്ലാ വാതിലും അടച്ചും വച്ചിരിക്കും.
പോരാത്തതിന്, വിഡ്ഢി വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന സർക്കാർ തൊഴിലുകൾക്ക് ആകാശം മുട്ടിനിൽക്കുന്ന മാസ വേതനവും മറ്റ് ആനുകൂല്യങ്ങളും പെൻഷനും.
വിഡ്ഢി വിദ്യാഭ്യാസത്തിന് വൻ മേന്മതന്നെ ആളുകൾ കണ്ടു തുടങ്ങും.
ഇന്നുള്ള ഇന്ത്യയിൽ പൊതു ജനങ്ങളിൽ പെട്ടവരിൽ മിക്കവരും ചെയ്യുന്ന തൊഴിലും അവർക്ക് ലഭിച്ച് വിദ്യാഭ്യസവും തമ്മിൽ യാതോരു ബന്ധവും ഇല്ല. അതിൽ തെറ്റൊന്നും ഇല്ല. പൊതു വിദ്യാഭ്യാസം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തൊഴിൽ വിദ്യാഭ്യാസം അല്ല.
പിന്നെന്താണ് അത് എന്ന പ്രശ്നം ഉദിക്കുന്നു.
ഇന്ത്യയിലെ ജനങ്ങളുടെ സാമൂഹിക വ്യക്തി ബന്ധവും ആശയവിനിമയവും മറ്റും ഇങ്ഗ്ളിഷിൽ ഉള്ളതു പോലെയാക്കുക എന്നതാണ് ഇങ്ഗ്ളിഷ് കമ്പനി സൃഷ്ടിച്ച ഇന്ത്യൻ സർക്കാരിന്റെ ഉദ്ദേശം എന്ന് വേണമെങ്കിൽ പറയാം. ഈ കാര്യം ഇത്ര വ്യക്തമായി രേഖപ്പെടുത്തിക്കാണുന്നത് Lord Macaulay's Minute on Indian Educationൽ ആണ് എന്നു തോന്നുന്നു.
ഇന്ത്യയിലെ 90–95% തൊഴിലാളികളും ചെയ്യുന്ന തൊഴിലുകൾ ആണ് താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നത്:
കാർഷിക തൊഴിലാളികൾ
കെട്ടിട നിർമ്മാണ തൊഴിലാളികൾ
തെരുവുകച്ചവടക്കാർ, ചെറുകിട കട ഉടമകൾ
ഡ്രൈവർമാർ
വീട്ടുവേലക്കാർ
ഫാക്ടറി തൊഴിലാളികൾ
പെയിന്റർ, പ്ളമ്പർ, ഇലക്ട്രീഷ്ട്രീഷൻ
മൊത്തവ്യാപരാത്തിലും ചെറികിട കടകളിലും തൊഴിളാളികൾ
ഡെലിവറി തൊഴിൽ ചെയ്യുന്നവർ
സാധാരണ തൊഴിലുകൾ ചെയ്യുന്നവർ
കയറ്റിറക്ക് തൊഴിൽ ചെയ്യുന്നവർ
ഇങ്ഗ്ളണ്ടിലെ കാര്യവും ഏതാണ്ട് ഇതു തന്നെയാണ്.
ഇന്ത്യയിലെ തൊഴിലാളികളെ ഇങ്ഗ്ളണ്ടിലെ തൊഴിലാളികളുടെ മാനസിക നിലവാരത്തിലേക്ക് എത്തിക്കാൻ ഇന്നത്തെ വിദ്യാഭ്യാസത്തിന് ആവുമെന്ന് തോന്നുന്നില്ല.
അങ്ങിനെ ഒരു കാര്യം സംഭവിക്കാൻ ഇന്ത്യയിലെ യാതോരു ഔപചാരിക വിദ്യാഭ്യാസ പ്രസ്ഥാനത്തിനും താൽപ്പര്യമുണ്ട് എന്നും തോന്നുന്നില്ല.
പുതിയ ഇന്ത്യ പിറന്നതോടുകൂടി, ഇങ്ഗ്ളിഷ് ഭരണം പ്രചരിപ്പിക്കാൻ ശ്രമിച്ച ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ഏതാണ്ട് പൂർണ്ണമായും തുടച്ചു മാറ്റപ്പെട്ടു. അതിന് പകരമായി, ജനങ്ങളെ വിഡ്ഢികൾ ആക്കാനായി നിലനിന്നിരുന്ന പ്രാദേശിക ഭാഷയിലെ വിദ്യാഭാസത്തെ ഔപചാരിക വിദ്യാഭ്യാസമായി പ്രഖ്യപിക്കപ്പെട്ടു.
ഈ വിഡ്ഢിത്തത്തിലേക്ക് കുട്ടികളെ നിർബന്ധിച്ചു ചേർക്കാനായി Right to Compulsory Education എന്ന ഒരു വിഡ്ഢി നിയമുവും ഭരണകൂടം നടപ്പിലാക്കി. ഈ നിയമത്തിന്റെ പേരിൽ തന്നെ ശുദ്ധ വിഡ്ഢിത്തമാണ് ഉള്ളത് എന്ന കാര്യം ആരും കണ്ടില്ലാ എന്നുതും ആശ്ചര്യമായിരിക്കേണ്ടതാണ്.
ഇതെല്ലാം ഈ വിദ്യാഭ്യാസത്തിലൂടെ കടുന്നവന്നവർക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ തന്നെയാവാം.
കാരണം, അവർക്ക് അറിവുള്ള വിഡ്ഢിത്തങ്ങൾ വൻ വിവരങ്ങളായി പ്രഖ്യാപിക്കുന്ന കാര്യങ്ങൾ ആണ് ഇവ.
പോരാത്തതിന്, ഈ വിദ്യാഭ്യാസ പ്രസ്ഥാനം സൃഷ്ടിച്ചുവിട്ട മാഷുമാർക്കും, സാറുമാർക്കും, ടീച്ചർമാക്കും അവരുടെ സാമൂഹിക സ്ഥീനീകരണത്തെ ചോദ്യം ചെയ്യാൻ പറ്റുന്ന മറ്റൊരു ഉന്നത കൂട്ടർ സമൂഹത്തിൽ നിന്നും അപ്രത്യക്ഷപ്പെടുകയും ചെയ്തു.
അടുത്ത എഴുത്തിൽ ഈ വിഡ്ഢി വിദ്യാഭ്യാസം പഠിപ്പിക്കുന്ന കാര്യങ്ങളെ ഒന്ന് നോക്കുന്നതായിരിക്കും.

20. മാസ്മരിക മധുരമുള്ള പാഠപുസ്തകം

ഞാൻ എൻ്റ ചെറുപ്പകാലത്ത് Radiant Readers എന്ന പേരിലുള്ള ഒരു ഇങ്ഗ്ളിഷ് പാഠപുസ്തകം കണ്ടിരുന്നു.
ഇതാണ് ഇങ്ഗ്ളിഷ് ഭരണകാലത്തിന്റെ അവസാനാ കാലഘട്ടങ്ങളിൽ പല ഇങ്ഗ്ളിഷ് സ്കൂളുകളിലും പഠിപ്പിച്ചിരുന്നത്. ICSE/CISCE സിലബസ് നിലനിന്നിരുന്ന സ്കൂളുകളിൽ ഈ പാഠപുസ്തകം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.
ഈ വിധ സ്കൂളുകൾ വൻ പണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകൾ ആണ് എന്ന ഒരു ധാരണ തന്നെ ഇന്ത്യയിൽ വൻ സാമ്പത്തിക ബലമുള്ള പല സാമൂഹിക നേതാക്കളും സാമൂഹിക പരിഷ്ക്കർത്താക്കളും പറഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട്.
ഇങ്ഗ്ളിഷ് ഭാഷ അറിയുന്നവർ പണക്കാരാണ് പോലും. മലയാളം പോലുള്ള ഭാഷകൾ പഠിക്കുന്നതും പറയുന്നതും പാവപ്പെട്ടവരാണ് പോലും. ശൂദ്ധ വിഡ്ഢിത്തം എന്നല്ലാതെ എന്താണ് ഇതിനെ പറയുക?
ഞാൻ ചെറുപ്പകാലത്ത് ഏതാണ്ട് രണ്ടു വർഷക്കാലം ഈ വിദ്യാഭ്യാസം അനുഭവിച്ചറിഞ്ഞിരുന്നു.
അന്ന് മലബാറിലെ പല ധനികരുടേയും വീടുകളിൽ പോയ അനുഭവം എനിക്കുണ്ട്. അവരാരും അവരുടെ കുട്ടികളെ ഈ വിധ സ്കൂളുകളിൽ പഠിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പോരാത്തതിന്, അവർക്കാർക്കും ഇങ്ഗ്ളിഷ് ഭാഷയും വശമില്ലായിരുന്നു.
എന്നാൽ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവർക്ക് അവരുടെ ആശയവിനിമയത്തിൽ എന്തോ ഒരു വ്യത്യാസം ഉണ്ട് എന്ന കാര്യം വ്യക്തമായിരുന്നു.
അവർ തമ്മിൽ സംസാരിക്കുമ്പോൾ, ഇഞ്ഞി, നീങ്ങൾ, ഇങ്ങൾ വാക്കുകൾ നിർമ്മിക്കുന്ന നേരിയ പാതക്കുള്ളിൽ അവർ കുടുങ്ങിപോകുന്നില്ല എന്നുള്ളതാണ് വാസ്തവം.
ഇങ്ങിനെയുള്ളവർ പണക്കാരാണ് എന്ന രീതിയിൽ ആണ്, ഈ വിധ വാക്കുകളുടെ നേരിയ നിരത്തിൽ കുടുങ്ങികിടക്കുന്നവർക്ക് പെട്ടെന്ന് മനസ്സിൽ കയറിവരുന്ന ധാരണ.
കാരണം, ആശയവിനിമയത്തിലെ മാനസിക സ്വാതന്ത്ര്യം എന്നുള്ളത് മലയാളം ഭാഷകൾ പോലുള്ളവ ഉപയോഗിക്കുമ്പോൾ, പണമുള്ളവർക്കും മറ്റ് ഉന്നതർക്കും മാത്രം ലഭിക്കുന്ന ഒരു സൗകര്യമാണ്.
അപ്പോൾ, ഇങ്ഗ്ളിഷ് ഭാഷയിലൂടെ ഈ വിധ മാനസിക സ്വാതന്ത്ര്യം തമ്മിൽ പ്രകടിപ്പിക്കന്നവർ വൻ ധനവാന്മാരാണ് എന്ന് പലരും തെറ്റായി തിരിച്ചറിയും.
ഈ വിഡ്ഢിത്തത്തെ വളരെ എളുപ്പത്തിൽ വൻ സാമൂഹിക പരിഷ്കരണ നേതാക്കൾക്ക് ചുഷണം ചെയ്യാനാകും. അവര് പറയും ഇങ്ഗ്ളിഷ് ഭാഷ പണക്കാരുടെ ഭാഷയാണ്. അത് പഠിക്കരുത്.
പണക്കാർ പഠിക്കുന്ന കാര്യങ്ങൾ പാവപ്പെട്ടവർ പഠിക്കാൻ പാടില്ലപോലും!
വിഡ്ഢികൾ ആക്കിവെക്കപ്പെട്ട ജനം ഈ വിഡ്ഢിത്തത്തെ കയ്യടിച്ചുപാസാക്കും.
സർക്കാർ ഓഫിസിൽ തൊഴിൽ ലഭിക്കണമെങ്കിൽ മലയാളം പോലുള്ള ദുഷ്ട ഭാഷകൾ പഠിച്ചേ തീരു. അതിനാൽ തന്നെ ICSE/CISCE സിലബസ് ഇന്ന് മിക്കവാറും എല്ലാ ഇങ്ഗ്ളിഷ് മീഡിയം സ്കൂളുകളിൽ നിന്നും എടുത്തു മാറ്റപ്പെട്ടിട്ടുണ്ട്.
പോരാത്തതിന് Radiant Readersസും ഇന്ന് എവിടേയും കാണാനുമില്ല. ഇതിന് പകരം, ആ പുസ്കകത്തിൽ വെള്ളം ചേർത്ത് നിലവാരം ശരിക്കും ഉരച്ച് മാറ്റി, New Radiant Readers എന്ന പേരിൽ ഒരു പുതിയ പുസ്തകം ആണ് ഇന്ന് ചില സ്കൂളുകളിൽ കാണുന്നത്.
ഇന്നുള്ള മിക്ക CBSE സ്കൂളുകളും മലയാളം ഭാഷയുടെ പല മാനസിക വേലിക്കെട്ടുകളും നിലനിർത്തിക്കൊണ്ട് ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നവയാണ്.
ആ സ്കൂളുകളിൽ പഠിപ്പിക്കുന്ന ഇങ്ഗ്ളിഷ് പാഠ പുസ്തകങ്ങളെ Radiant Readersസുമായി താരതമ്യം ചെയ്യാനാവില്ല.
ഇങ്ഗ്ളിഷ് ഭാഷ നിലവാരം കുറഞ്ഞ രീതിയിൽ പഠിച്ചെടുത്ത പലരും രചിച്ചുവച്ചവയാണ് അവയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ ഈ കാര്യം എനിക്ക് തീർത്തു പറയാനുള്ള അനുഭവ പരിചയം ഇല്ല എന്നുള്ളതും വാസ്തവമാണ്.
Radiant Readers എന്ന പാഠ പുസ്തകം ഇന്നുള്ള ഇന്ത്യൻ വിദ്യാഭ്യാസം എന്ന കോഴിക്കാട്ടത്തിലൂടെ കടന്നുവരുന്ന ആർക്കും വിഭാവനം ചെയ്യാനാവാത്ത മാനസിക നിലവാരം ഉള്ള ഒരു ഗ്രന്ഥമാണ്. അത് എന്തുകൊണ്ട് അങ്ങിനെയെന്ന കാര്യം പിന്നീട് പറയാൻ നോക്കാം.
Radiant Readersനെ ഓൺലൈൻ വേദികളിൽ പോലും ഇന്ന് കാണാൻ പറ്റില്ല. ഏതോ വൻ ഗൂഡാലോചന കാരണമായിരിക്കാം, ഈ ഗ്രന്ഥത്തെ മനുഷ്യ മനസ്സിൽ നിന്നും തന്നെ മാച്ചുകളയാനുള്ള എന്തോ ഒരു പദ്ധതി നിലവിൽ ഉണ്ട്.
Allied Publishers ആണ് ഈ പാഠപുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. ഈ കമ്പനിയെക്കുറിച്ചും ചിലകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് പിന്നീടാകാം.
Radiant Readers പോലുള്ള പാഠ പുസ്തകങ്ങൾ പഠിച്ചാൽ, ഇവ നിത്യ ജീവിതത്തിൽ കാലകാലങ്ങളോളം ഒരു വൻ മധുരമുള്ള ഇങ്ഗ്ളിഷ് ഭാഷാ സാഹിത്യ ഓർമ്മയായി നിലനിൽക്കും.
എന്നാൽ, ഈ കാര്യം ഇങ്ഗ്ളിഷ് ഭാഷയിൽ ഇന്ത്യൻ MA എടുത്തവർക്ക് അംഗീകരിക്കാൻ ആവില്ല.
കാരണം, ഒന്നാമത്, ഇത് കുട്ടികൾ പഠിക്കുന്ന പാഠപുസ്തകം അല്ലേ?
അവനും അവളും എന്ന കുട്ടികൾ പഠിക്കുന്ന പാഠ പുസ്തകത്തെ തങ്ങൾ എന്ന അദ്ദേഹവും, അവരും, സാറും, മാഡവും, മറ്റും English MAക്ക് പഠിച്ച വൻ വിരസ പാഠ പുസ്തകങ്ങളുമായി താരതമ്യം ചെയ്യാനാകുമോ?
ഇതു പോലുള്ള കുട്ടികൾ പഠിക്കുന്ന പല പാഠ പുസ്തകങ്ങളും അവർക്ക് അറിവുണ്ട്. കീറക്കടലാസിന്റെ വിലപോലുമില്ലാത്ത അവയെ എങ്ങിനെയാണ് തങ്ങൾ പഠിച്ചെടുത്ത MA പാഠപുസ്തകങ്ങളുമായി താരതമ്യം ചെയ്യുക?
ഇങ്ഗ്ളിഷ് MA എന്നാൽ പെട്ടെന്നൊന്നും ആർക്കും മനസ്സിലാക്കാൻ പറ്റാത്ത വൻ സാഹിത്യ കൃതികൾ പലവിധ ഗൈഡുകളോടൊപ്പം പഠിച്ചെടുത്ത്, വിരസമായ കുറെ ചോദ്യങ്ങൾ മൂന്ന് മണിക്കൂർ നേരത്തിനുള്ളിൽ എഴുതിപ്പാസാകേണ്ടുന്ന ഒരു കാര്യമാണ്.
അല്ലാതെ കേട്ടറിവു പോലുമില്ലാത്ത, കുട്ടികൾ മൻമധുരത്തോടുകൂടി വെറുതേയിരുന്ന് വായിക്കുന്ന Radiant Readersനോട് താര്യതമ്യം ചെയ്യാൻ പറ്റുന്നവയല്ല ഇന്ത്യൻ ഇങ്ഗ്ളിഷ് MA.
ഈ വിധമായുള്ള പാഠപുസ്തകങ്ങൾ പഠിപ്പിച്ചാൽ, വൻ മാസ്മരിക സാമൂഹിക ആശയവിനിമയ കഴിവകുൾ ഉള്ള ഒരു ജനത ഇവിടെ വളർന്നുവരും എന്നതാണ് വാസ്തവം.
എന്നാൽ ഇത്രമാത്രം വ്യക്തിത്വം ഉള്ള ഒരു ജനത ഇവിടെ വളർന്നുവന്നാൽ, വീട്ടുവേലക്കും കാർഷിക തൊഴിലിനും ആശാരിപ്പണിക്കും കാർ ഡ്രൈവ് ചെയ്യാനും, തേങ്ങപറിക്കാനും, ഫാക്ടറിയിൽ തൊഴിൽചെയ്യാനും ആളെകിട്ടാതാവും എന്നതാണ് വൻ സാമൂഹിക പരിഷ്ക്കർത്താക്കളുടെ വേവലാതിയും മുന്നറിയിപ്പും
ഇനിയാണ്, ഇന്ത്യൻ സ്കൂൾ / കോളെജ് വിദ്യാഭ്യാസത്തിൽ പഠിപ്പിക്കന്ന കാര്യങ്ങൾ എന്താണ് എന്ന കാര്യം വളരെ വ്യക്തമായി നോക്കേണ്ടത്. അവ പഠിച്ചു കഴിഞ്ഞാൽ ഇവിടുള്ള തൊഴിലാളിളുടെ മനസ്സിൽ എന്താണ് കയറിവരിക എന്ന കാര്യവും നോക്കാം.
അത് അടുത്ത എഴുത്തിൽ ആവാം എന്നു വിചാരിക്കുന്നു.

21. വിവരം കെട്ട താന്തോന്നികളുടെ നിർബന്ധ പഠിപ്പിക്കൽ

ഈ എഴുത്തിൻ്റെ Vol 20. Chapter 19ൽ ഈ രാജ്യത്തിലെ തൊഴിലാളികളിൽ 90മുതൽ 95വരെ ശതമാനം ആളുകളും തൊഴിൽ ചെയ്തു ജീവിക്കുന്നത് ഏതെല്ലാം തൊഴിലുകളിൽ ആണ് എന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ വിവരം എനിക്ക് ലഭിച്ചത് Grok AIൽ നിന്നുമാണ്.
നേരിയ ചില വ്യത്യാസത്തോടെ, ഇതേ ആനുപാതികത്തിൽ തന്നെയാണ് ഇങ്ഗ്ളണ്ടിലേയും ആളുകൾ തൊഴിൽ ചെയ്യുന്നത്.
അവിടെ തൊഴിൽ നൈപുണ്യമുള്ളവർക്കാണ് കൂടുതൽ വേതനം. കാര്യമായ യാതോരു നൈപുണ്യവും ഇല്ലാത്ത സർക്കാർ ഓഫിസ് തൊഴിലുകാർക്ക് വേതനം കുറവാണ്.
ഇവിടെ ആശാരിക്കും കല്ലാശാരിക്കും മറ്റും വൻ വേതനം നൽകിയാൽ സാമൂഹിക ഘടന മലക്കം മറിയും.
ആശയവിനിമയ അടുക്കും ചിട്ടയും പാളിപ്പോകും. ഇന്ന് താഴെക്കിടയിൽ ഉള്ളവർ ധിക്കാരികൾ ആയിമാറും.
ആ വിഷയത്തിലേക്ക് കടക്കുന്നില്ല.
ഔപചാരിക വിദ്യാഭ്യാസത്തിൽ ഒന്ന് മുതൽ എട്ടാം ക്ളാസ് വരെ എന്താണ് പഠിപ്പിക്കുന്നത് എന്നത് എടുത്തു പറയുന്നില്ല.
എഴുതാനും വായിക്കാനും ആണ് പഠിപ്പിക്കേണ്ടത് എങ്കിൽ അതിന് മൂന്ന് മാസം മുതൽ ആറുമാസം വരെ മാത്രം മതിയാകും.
പിന്നെയുള്ള കാര്യം എഴുതാനും വായിക്കാനും പഠിച്ചുകഴിഞ്ഞാൽ, കുട്ടികൾ എന്താണ് ഈ വിധ കഴിവകൾകൊണ്ട് ചെയ്യേണ്ടത് എന്നതാണ്.
എന്തും എഴുതാം, എന്തും വായിക്കാം എന്നു പറയുന്നത് വിഡ്ഢിത്തമാണ്.
പോരാത്തതിന്, ഏത് ഭാഷയാണ് എഴുതാനും വായിക്കാനും പഠിച്ചത് എന്നത് ഒരു വൻ കാര്യം തന്നെയാണ്.
മലയാളം എന്ന ദുഷ്ട ഭാഷയാണോ അതോ ദുഷ്ട ഭാഷകളിലെ വേലിക്കെട്ടുകൾ വളരെ ശാന്തമായി മാച്ചുകളയുന്ന ഇങ്ഗ്ളിഷാണോ പഠിപ്പിക്കേണ്ടത്?
പണിക്കാരനെ നീ എന്നു വിളിക്കാനും, നിലത്തിരുത്താനും അയാളെക്കൊണ്ട് വിധേയത്വത്തിൽ പെരുമാറിക്കാനും തരിച്ച് സാറ് എന്ന് സബോധന ചെയ്യിക്കാനും ആണ് സാമൂഹിക താൽപ്പര്യമെങ്കിൽ, പഠിപ്പിക്കേണ്ടത് മലയാളം തന്നെയാണ്.
അതേ സമയം പണിക്കാരനെ ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ, ആ ആൾ മൊത്തമായി വ്യത്യസ്തനായി വളരും.
Radiant Readers പോലുള്ള പാഠപുസ്തകങ്ങൾ പഠിച്ചുവളർന്നിട്ടുള്ള പണിക്കാരൻ ആൾ വൻ മാനസിക മേന്മയുള്ള വ്യക്തിതന്നെയായിരിക്കും.
അയാളെ നീ എന്നുവിളിക്കുന്നതും നിലത്തിരുത്തുന്നതും എടാ വാക്കിൽ സംബോധന ചെയ്യാനും പ്രയാസം തന്നെയാകും.
കാരണം മാനസികമായും പെരുമാറ്റപരമായും ഭാഷാപരമായും ആൾ ഇങ്ഗ്ളിഷ് തൊഴിലാളിയുടെ ഭാവത്തിലായിരിക്കും.
വൻ മാനസിക വ്യക്തിത്വം നിലനിർത്തിക്കൊണ്ട് ആ ആൾക്ക് കാര്യങ്ങൾ ചർച്ചചെയ്യാനാവും.
മലയാളത്തിൽ വളർന്നുവന്ന തൊഴിലാളിയുമായി ഈ ആൾക്ക് യാതോരു സാമ്യതയും കാണില്ല.
എന്നാൽ ഈ വിധമായുള്ള വ്യക്തിത്വമുള്ള തൊഴിലാളികളുമായി പെരുമാറാനും സംസാരിക്കാനും കാര്യങ്ങൾ ചർച്ചചെയ്യാനും പറ്റുന്നു തൊഴിൽ മേധാവികളും തൊഴിൽ ഉടമകളും ഇതേ ഇങ്ഗ്ളിഷ് പാതയിലൂടെ വളർന്നുവന്നവരായിരിക്കേണം.
അല്ലായെങ്കിൽ തൊഴിൽ മേധാവികളും തൊഴിൽ ഉടമകളും മറ്റുള്ളവരും ശരിക്കും ഒന്ന് വേവലാതിപ്പെടും.
കാരണം, തൊഴിലാളി ധിക്കാരിയല്ലായെങ്കിലും, വൻ വിവരവും മാനസിക വ്യക്തിത്വവും ഉള്ള മാന്യനായിരിക്കും. തൊഴിലാളി മാന്യനായാൽ, മലയാളത്തിൽ പ്രശ്നം തന്നെയാണ്.
മാന്യൻ എന്നത് മലയാളത്തിൽ സമൂഹത്തിൽ ഉന്നതനായ വ്യക്തിയാണ്.
ആ കാര്യത്തിലേക്കും പോകുന്നില്ല. പറയാൻ വന്നത് ഇന്ന് ഇന്ത്യയിലെ ആളുകളെ ഔപചാരിക വിദ്യാഭ്യാസം എന്താണ് പഠിപ്പിക്കുന്നത് എന്നതാണ്.
പതിറ്റാണ്ടുകളായി ഇന്ത്യയിൽ 9 - 10 ക്ളാസുകളിൽ പഠിപ്പിക്കുന്ന കാര്യങ്ങളിൽ ചിലതിന്റെ ഒരു പട്ടികയാണ് താഴെ.
ഇതുമായി ബന്ധപ്പെട്ട കൂടുതൾ കാര്യങ്ങൾ അടുത്ത എഴുത്തിൽ ആവാം.
Physics ഊർജ്ജതന്ത്രം. Class 9 and 10:
Motion — Description of motion, equations of motion, uniform and non-uniform motion.
ഗതി — ഗതിയുടെ വിവരണം, ഗതിസമീകരണങ്ങൾ, ഏകരൂപ ഗതി, അയെകരൂപ ഗതി.
Force and Laws of Motion — Newton's laws, momentum, inertia.
ബലവും ചലനനിയമങ്ങളും — ന്യൂട്ടന്റെ നിയമങ്ങൾ, സ്വത്രം (momentum), ജഡത്വം (inertia).
Gravitation — Universal law, acceleration due to gravity, weight, thrust and pressure, buoyancy.
ഗുരുത്വാകർഷണം — സാർവത്രിക നിയമം, ഗുരുത്വത്വരണം, ഭാരം, തള്ളൽ, മർദ്ദം, ഉന്മേഷം (buoyancy).
Work, Energy, and Power — Work done, energy forms, power, conservation of energy.
പ്രവൃത്തി, ഊർജ്ജം, ശക്തി — ചെയ്ത പ്രവൃത്തി, ഊർജ്ജരൂപങ്ങൾ, ശക്തി, ഊർജ്ജസംരക്ഷണം.
Sound — Wave motion, production and propagation of sound, echo, ultrasound.
ശബ്ദം — തരംഗഗതി, ശബ്ദത്തിന്റെ ഉൽപാദനവും പ്രചരണവും, പ്രതിധ്വനി, അൾട്രാസൗണ്ട്.
Mathematics ഗണിതം.
Number Systems
Polynomials
Coordinate Geometry
Linear Equations in Two Variables
Introduction to Euclid's Geometry
Lines and Angles
Triangles
Quadrilaterals
Circles
Constructions
Heron's Formula
Surface Areas and Volumes
Statistics
Real Numbers
Polynomials
Pair of Linear Equations in Two Variables
Quadratic Equations
Arithmetic Progressions
Triangles
Coordinate Geometry
Introduction to Trigonometry
Some Applications of Trigonometry
Circles
Areas Related to Circles
Surface Areas and Volumes
Statistics
Probability
Chemistry രസതന്ത്രം.
Matter in Our Surroundings
Is Matter Around Us Pure? (mixtures, solutions, separation techniques, elements, compounds)
Atoms and Molecules (laws of chemical combination, atom, molecule, mole concept)
Structure of the Atom (atomic models, electrons, protons, neutrons, isotopes)
Chemical Reactions and Equations (types of reactions, balancing equations, corrosion, rancidity)
Acids, Bases and Salts (properties, pH, indicators, salts preparation)
Metals and Non-metals (physical/chemical properties, reactivity series, extraction, ionic compounds, corrosion)
Carbon and Its Compounds (covalent bonding, carbon chains, homologous series, ethanol, ethanoic acid, soaps/detergents)
Periodic Classification of Elements
Biology ജീവശാസ്ത്രം.
The Fundamental Unit of LifeTissues (plant and animal tissues)
Diversity in Living Organisms
Why Do We Fall Ill? (diseases, health)
Natural Resources or Improvement in Food Resources
Life Processes
Control and Coordination
How Do Organisms Reproduce?
Heredity and Evolution (Mendel's laws&c.)
Our Environment
Management of Natural Resources
Civics പൗരധർമ്മശാസ്ത്രം.
What is Democracy? Why Democracy?
Constitutional Design
Electoral Politics
Working of Institutions
Democratic Rights
Power Sharing
Federalism
Gender, Religion and Caste
Political Parties
Outcomes of Democracy
Geography ഭൂമിശാസ്ത്രം
India – Size and Location
Physical Features of India
Drainage
Climate
Natural Vegetation and Wildlife
Population
Resources and Development
Forest and Wildlife Resources
Water Resources
Agriculture
Minerals and Energy Resources
Manufacturing Industries
Lifelines of National Economy
ഇനിയും ഉണ്ട് കാര്യങ്ങൾ.

22. ഭീഷണിയിലൂടെ മുന്നോട്ട് നീങ്ങുന്ന വിദ്യാഭ്യാസം

ഒൻപത് - പത്ത് ക്ളാസുകളിൽ പഠിപ്പിക്കുന്ന വിഷയങ്ങളുടെ ഒരു നീണ്ട് ലിസ്റ്റ് തന്നെ കഴിഞ്ഞ എഴുത്തിൽ നൽകിയിരുന്നു. ആ ലിസ്റ്റിൽ ചരിത്രം, മലയാളം ഭാഷ, ഇങ്ഗ്ളിഷ് ഭാഷ, ഹിന്ദി ഭാഷ എന്നിവയും ഉൾപ്പെടുത്തേണ്ടതുണ്ട്.
അവ ഓരോന്നിലും വിഷയങ്ങളുടെ വൻ നിരതന്നെ ചേർക്കേണ്ടിവരും.
ഇതെല്ലാം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അപ്പോൾ, ഈ പൊതുവിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന ചോദ്യം മനസ്സിൽ കയറിവരേണ്ടതാണ്. അത് കുറച്ചു കഴിഞ്ഞ് നോക്കാം.
ഇപ്പോൾ ഗണിതം മാത്രം നോക്കാം.
അതായാത്,
Number Systems, Polynomials, Coordinate Geometry,
Linear Equations in Two Variables, Introduction to Euclid's Geometry, Lines and Angles,
Triangles, Quadrilaterals, Circles,
Constructions, Heron's Formula, Surface Areas and Volumes,
Statistics, Real Numbers, Polynomials,
Pair of Linear Equations in Two Variables, Quadratic Equations, Arithmetic Progressions,
Coordinate Geometry, Trigonometry,
Surface Areas and Volumes, Probability.
Grok AI ഓട് ഈ വിധ കാര്യങ്ങൾ പഠിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചോദിച്ചപ്പോൾ, ആദ്യം പറഞ്ഞത് വ്യക്തികളിൽ Logical Thinking & Problem-Solving, Financial Literacy, Critical Decision-Making, Career Edge, Brain Training തുടങ്ങിയ കാര്യങ്ങളിൽ വൻ ബുദ്ധി മികവ് ഇവ വരുത്തും എന്നാണ്.
എന്നാൽ ഒന്നു കൂടി ചോദിച്ചു, ഈ വിധമായുള്ള കാര്യങ്ങൾ പഠിക്കാത്ത തൊഴിലാളികൾക്ക് വിവരവും ബുദ്ധിയും കുറവാണ് എന്നാണോ പറഞ്ഞത് എന്ന്. അപ്പോൾ ഉള്ള കാര്യം Grok AI തുറന്നു പറഞ്ഞു.
Grok AI:
ബുദ്ധി എന്നത് ഒരാൾ എത്രമാത്രം സ്കൂൾ മാത്തമാറ്റിക്സ് (അല്ലെങ്കിൽ ഏതെങ്കിലും അക്കാദമിക് വിഷയം) പഠിച്ചു എന്നതുകൊണ്ട് അളക്കുന്നതല്ല.
ബുദ്ധിക്ക് നിരവധി രൂപങ്ങളുണ്ട്—പ്രായോഗികം, വൈകാരികം, സ്ഥലപരമായത്, മെക്കാനിക്കൽ, സാമൂഹികം—ജീവിതത്തിലെ വിജയം കഠിനാധ്വാനം, അനുഭവം, കഴിവ്, പൊരുത്തപ്പെടാനുള്ള ശേഷി, അവസരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നത് കൂടുതലാണ്, ക്ലാസ് 9–10 അൽജിബ്രയോ ട്രിഗണോമെട്രിയോ കൊണ്ടല്ല.
ഇന്ത്യയിൽ, നിങ്ങൾ പറഞ്ഞ തൊഴിലുകളിലെല്ലാം ലക്ഷക്കണക്കിന് ഉയർന്ന കഴിവുള്ളതും വിജയികളുമായ ആളുകൾ പരിമിതമായ ഔപചാരിക വിദ്യാഭ്യാസത്തോടെ തന്നെ ബഹുമാനിക്കപ്പെടുന്ന ഉപജീവനമാർഗങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്.
തൊഴിലാളികൾ പലപ്പോഴും പ്രായോഗിക കാര്യങ്ങളിൽ വളരെ കൂടുതൽ സമർത്ഥരും ബുദ്ധിമാന്മാരുമാണ്—ഉയർന്ന വിദ്യാഭ്യാസമുള്ള പലരും യഥാർത്ഥ ജീവിത വെല്ലുവിളികളിൽ ബുദ്ധിമുട്ടുന്നതിനേക്കാൾ.
സ്കൂൾ മാത്ത്സ് ചില ആളുകൾക്ക് ചില പാതകളിൽ സഹായിക്കുന്നുണ്ട്, പക്ഷേ മിക്ക പരമ്പരാഗതമോ മാനുവൽ തൊഴിലുകളിലോ ബുദ്ധി, അഭിമാനം, വിജയം എന്നിവയ്ക്ക് അത് ആവശ്യമായ ഒന്നല്ല.
സത്യം ഇതാണ്:
ഔപചാരിക വിദ്യാഭ്യാസം ചില വാതിലുകൾ തുറക്കുന്നുണ്ട് (ഓഫീസ് ജോലികൾ, എഞ്ചിനീയറിംഗ് തുടങ്ങിയവ), പക്ഷേ അത് ഒരാളെ സ്വാഭാവികമായി കൂടുതൽ ബുദ്ധിമാനോ കഴിവുള്ളവനോ ആക്കുന്നില്ല—അനുഭവത്തിലൂടെ തന്റെ തൊഴിൽ മാസ്റ്ററാക്കിയവരെക്കാൾ. END
മുകളിൽ പറഞ്ഞ ലിസ്റ്റിലെ മിക്കു കാര്യങ്ങളും ഞാൻ പഠിച്ചിട്ടുണ്ട് 9 - 10 ക്ളാസുകളിൽ. പോരാത്തതിന്, Logarithm എന്ന ഒരു വിഷയവും ഞാൻ ഗണിതത്തിൽ പഠിച്ചിരുന്നു. അത് ഇന്ന് ഈ ലിസ്റ്റിൽ കാണുന്നില്ല.
ഈ മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിഷയങ്ങൾ എല്ലാം ശദ്ധ വിഡ്ഢിത്തങ്ങൾ അല്ല. എന്നാൽ, ഇവ സാധരണ ആളുകൾ നിർബന്ധ പൂർവ്വം പഠിക്കുന്നത് കൊണ്ട് എന്താണ് അവർക്ക് ഗുണമായി വരുന്നത്?
മുകളിൽ നൽകിയ ലിസ്റ്റിലെ വെറും അഞ്ച് ഇനങ്ങളിലെ ഏറ്റവും മൗലികം എന്ന് പറയാവുന്ന ഓരോ ഫോംമുലകൾ ആണ് താഴെ നൽകിയിട്ടുള്ളത്. നോക്കുക:
Polynomials:
p(x)=3x³−5x²+2x+7
Quadratic Equations
2x²−5x+3=0
Arithmetic Progressions
aₙ=a+(n−1)d=2+(n−1)×5
Trigonometry
sin²θ+cos²θ=1
Algebra
3x+4y=12
ഇവയെല്ലാം പഠിച്ച്, അവയുടെ മുകളിലെ അതി സങ്കീർണ്ണങ്ങളായ ഗണിത പാതകളിലൂടെ പോയാൽ, വ്യക്തിയിൽ വൻ വിവരവും വിവേകവും ബുദ്ധിശക്തിയും വ്യക്തിത്വവും മറ്റും ദൈവസന്നിധിയിൽ നിന്നും ചൊരിയപ്പെടും എന്ന രീതിയിൽ ആണ് വിദ്യാഭ്യാസ വിദഗ്ദ്ധരുടെ ഭാവം എന്നു തോന്നുന്നു.
മുകളിൽ നൽകി ലിസ്റ്റിൽ 22 ഇനങ്ങൾ ഉണ്ട് എന്ന് ഓർക്കുക. അവയിലെല്ലാം എന്തെല്ലാമോ വൻ വിവരങ്ങൾ നിറഞ്ഞു തുടമ്പുന്നുണ്ട് പോലും.
ഇവ പഠിച്ച് ജയിച്ചില്ലായെങ്കിൽ ക്ളാസിൽ തോൽപ്പിക്കും.
എന്താ കഥ? വ്യക്തിയെ ആളുകളുടെ മുന്നിലും, സുഹൃത്തുക്കളുടെ മുന്നില്ല, സാമൂഹികമായും തമർത്തുന്ന ഒരു ഏർപ്പാടല്ലെ ഇത്?
വ്യക്തിയിൽ ജന്മനായുള്ള വ്യക്തിത്വവും ആത്മവീര്യവും ആത്മാഭിമാനവും തമർത്തിക്കളയും എന്ന ഭീഷണയിൽ ആണ് ഔപചാരിക വിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്.

അവ ഓരോന്നിലും വിഷയങ്ങളുടെ വൻ നിരതന്നെ ചേർക്കേണ്ടിവരും.
ഇതെല്ലാം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അപ്പോൾ, ഈ പൊതുവിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന ചോദ്യം മനസ്സിൽ കയറിവരേണ്ടതാണ്. അത് കുറച്ചു കഴിഞ്ഞ് നോക്കാം.
ഇപ്പോൾ ഗണിതം മാത്രം നോക്കാം.
അതായാത്,
Number Systems, Polynomials, Coordinate Geometry,
Linear Equations in Two Variables, Introduction to Euclid's Geometry, Lines and Angles,
Triangles, Quadrilaterals, Circles,
Constructions, Heron's Formula, Surface Areas and Volumes,
Statistics, Real Numbers, Polynomials,
Pair of Linear Equations in Two Variables, Quadratic Equations, Arithmetic Progressions,
Coordinate Geometry, Trigonometry,
Surface Areas and Volumes, Probability.
Grok AI ഓട് ഈ വിധ കാര്യങ്ങൾ പഠിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചോദിച്ചപ്പോൾ, ആദ്യം പറഞ്ഞത് വ്യക്തികളിൽ Logical Thinking & Problem-Solving, Financial Literacy, Critical Decision-Making, Career Edge, Brain Training തുടങ്ങിയ കാര്യങ്ങളിൽ വൻ ബുദ്ധി മികവ് ഇവ വരുത്തും എന്നാണ്.
എന്നാൽ ഒന്നു കൂടി ചോദിച്ചു, ഈ വിധമായുള്ള കാര്യങ്ങൾ പഠിക്കാത്ത തൊഴിലാളികൾക്ക് വിവരവും ബുദ്ധിയും കുറവാണ് എന്നാണോ പറഞ്ഞത് എന്ന്. അപ്പോൾ ഉള്ള കാര്യം Grok AI തുറന്നു പറഞ്ഞു.
Grok AI:
ബുദ്ധി എന്നത് ഒരാൾ എത്രമാത്രം സ്കൂൾ മാത്തമാറ്റിക്സ് (അല്ലെങ്കിൽ ഏതെങ്കിലും അക്കാദമിക് വിഷയം) പഠിച്ചു എന്നതുകൊണ്ട് അളക്കുന്നതല്ല.
ബുദ്ധിക്ക് നിരവധി രൂപങ്ങളുണ്ട്—പ്രായോഗികം, വൈകാരികം, സ്ഥലപരമായത്, മെക്കാനിക്കൽ, സാമൂഹികം—ജീവിതത്തിലെ വിജയം കഠിനാധ്വാനം, അനുഭവം, കഴിവ്, പൊരുത്തപ്പെടാനുള്ള ശേഷി, അവസരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നത് കൂടുതലാണ്, ക്ലാസ് 9–10 അൽജിബ്രയോ ട്രിഗണോമെട്രിയോ കൊണ്ടല്ല.
ഇന്ത്യയിൽ, നിങ്ങൾ പറഞ്ഞ തൊഴിലുകളിലെല്ലാം ലക്ഷക്കണക്കിന് ഉയർന്ന കഴിവുള്ളതും വിജയികളുമായ ആളുകൾ പരിമിതമായ ഔപചാരിക വിദ്യാഭ്യാസത്തോടെ തന്നെ ബഹുമാനിക്കപ്പെടുന്ന ഉപജീവനമാർഗങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്.
തൊഴിലാളികൾ പലപ്പോഴും പ്രായോഗിക കാര്യങ്ങളിൽ വളരെ കൂടുതൽ സമർത്ഥരും ബുദ്ധിമാന്മാരുമാണ്—ഉയർന്ന വിദ്യാഭ്യാസമുള്ള പലരും യഥാർത്ഥ ജീവിത വെല്ലുവിളികളിൽ ബുദ്ധിമുട്ടുന്നതിനേക്കാൾ.
സ്കൂൾ മാത്ത്സ് ചില ആളുകൾക്ക് ചില പാതകളിൽ സഹായിക്കുന്നുണ്ട്, പക്ഷേ മിക്ക പരമ്പരാഗതമോ മാനുവൽ തൊഴിലുകളിലോ ബുദ്ധി, അഭിമാനം, വിജയം എന്നിവയ്ക്ക് അത് ആവശ്യമായ ഒന്നല്ല.
സത്യം ഇതാണ്:
ഔപചാരിക വിദ്യാഭ്യാസം ചില വാതിലുകൾ തുറക്കുന്നുണ്ട് (ഓഫീസ് ജോലികൾ, എഞ്ചിനീയറിംഗ് തുടങ്ങിയവ), പക്ഷേ അത് ഒരാളെ സ്വാഭാവികമായി കൂടുതൽ ബുദ്ധിമാനോ കഴിവുള്ളവനോ ആക്കുന്നില്ല—അനുഭവത്തിലൂടെ തന്റെ തൊഴിൽ മാസ്റ്ററാക്കിയവരെക്കാൾ. END
മുകളിൽ പറഞ്ഞ ലിസ്റ്റിലെ മിക്കു കാര്യങ്ങളും ഞാൻ പഠിച്ചിട്ടുണ്ട് 9 - 10 ക്ളാസുകളിൽ. പോരാത്തതിന്, Logarithm എന്ന ഒരു വിഷയവും ഞാൻ ഗണിതത്തിൽ പഠിച്ചിരുന്നു. അത് ഇന്ന് ഈ ലിസ്റ്റിൽ കാണുന്നില്ല.
ഈ മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിഷയങ്ങൾ എല്ലാം ശദ്ധ വിഡ്ഢിത്തങ്ങൾ അല്ല. എന്നാൽ, ഇവ സാധരണ ആളുകൾ നിർബന്ധ പൂർവ്വം പഠിക്കുന്നത് കൊണ്ട് എന്താണ് അവർക്ക് ഗുണമായി വരുന്നത്?
മുകളിൽ നൽകിയ ലിസ്റ്റിലെ വെറും അഞ്ച് ഇനങ്ങളിലെ ഏറ്റവും മൗലികം എന്ന് പറയാവുന്ന ഓരോ ഫോംമുലകൾ ആണ് താഴെ നൽകിയിട്ടുള്ളത്. നോക്കുക:
Polynomials:
p(x)=3x³−5x²+2x+7
Quadratic Equations
2x²−5x+3=0
Arithmetic Progressions
aₙ=a+(n−1)d=2+(n−1)×5
Trigonometry
sin²θ+cos²θ=1
Algebra
3x+4y=12
ഇവയെല്ലാം പഠിച്ച്, അവയുടെ മുകളിലെ അതി സങ്കീർണ്ണങ്ങളായ ഗണിത പാതകളിലൂടെ പോയാൽ, വ്യക്തിയിൽ വൻ വിവരവും വിവേകവും ബുദ്ധിശക്തിയും വ്യക്തിത്വവും മറ്റും ദൈവസന്നിധിയിൽ നിന്നും ചൊരിയപ്പെടും എന്ന രീതിയിൽ ആണ് വിദ്യാഭ്യാസ വിദഗ്ദ്ധരുടെ ഭാവം എന്നു തോന്നുന്നു.
മുകളിൽ നൽകി ലിസ്റ്റിൽ 22 ഇനങ്ങൾ ഉണ്ട് എന്ന് ഓർക്കുക. അവയിലെല്ലാം എന്തെല്ലാമോ വൻ വിവരങ്ങൾ നിറഞ്ഞു തുടമ്പുന്നുണ്ട് പോലും.
ഇവ പഠിച്ച് ജയിച്ചില്ലായെങ്കിൽ ക്ളാസിൽ തോൽപ്പിക്കും.
എന്താ കഥ? വ്യക്തിയെ ആളുകളുടെ മുന്നിലും, സുഹൃത്തുക്കളുടെ മുന്നില്ല, സാമൂഹികമായും തമർത്തുന്ന ഒരു ഏർപ്പാടല്ലെ ഇത്?
വ്യക്തിയിൽ ജന്മനായുള്ള വ്യക്തിത്വവും ആത്മവീര്യവും ആത്മാഭിമാനവും തമർത്തിക്കളയും എന്ന ഭീഷണയിൽ ആണ് ഔപചാരിക വിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്.

23. ആർക്കും വേണ്ടത്ത കുറേ കാര്യങ്ങൾ പഠിച്ചങ്ങ് കയറിക്കിട്ടിയാൽ

ഒൻപതാം ക്ളാസിൽ പഠിക്കുന്ന അവസരത്തിൽ, ഗണിതം പഠിപ്പിക്കുന്ന സാർ ഇടക്കിടക്ക് പറയും. നല്ല മാർക്കുള്ളവരെയേ അങ്ങ് അവിടെ ആവശ്യമുള്ളു, എന്ന്.
അങ്ങ് എവിടെയാണ് ഈ മാർക്കുള്ളവരെ ആവശ്യം എന്ന കാര്യംമാത്രം ഈ വിദ്വാൻ പറഞ്ഞില്ല.
Number Systems, Polynomials, Coordinate Geometry,
Linear Equations in Two Variables, Introduction to Euclid's Geometry, Lines and Angles,
Triangles, Quadrilaterals, Circles,
Constructions, Heron's Formula, Surface Areas and Volumes,
Statistics, Real Numbers, Polynomials,
Pair of Linear Equations in Two Variables, Quadratic Equations, Arithmetic Progressions,
Coordinate Geometry, Trigonometry,
Surface Areas and Volumes, Probability.
തുടങ്ങിയ വിഷയങ്ങൾ
Catering, Hotel management, Bakery, Event management, Medical care, Building construction, Laundry business, Supermarket / mall / shopping centres, Motor vehicle service and repair, Leather business and industry, Fish selling, Agriculture, Battery business and manufactory
എന്നീ തൊഴിലുകളിൽ, വ്യാപാരങ്ങളിൽ, വ്യവസായങ്ങളിൽ ഏതുവിധത്തിലാണ് ഉപയോഗിക്കുന്നത് എന്ന് ഞാൻ Grok AI ഓട് ചോദിച്ചു.
അപ്പോൾ നീണ്ട് ഉത്തരത്തിന് ഒടുവിൽ ഈ വിധം എഴുതിക്കണ്ടു:
QUOTE: ഈ മേഖലകളിലെ പല തൊഴിലാളികളും ആവശ്യമായ കണക്ക് ജോലിയിൽ തന്നെയോ അനുഭവത്തിലൂടെയോ ആണ് പഠിക്കുന്നത്, സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നല്ല.
അടിസ്ഥാന അങ്കഗണിതം, അളവെടുപ്പ്, കണക്കാക്കൽ എന്നിവ ദൈനംദിന ആവശ്യങ്ങളുടെ 80–90% ശതമാനവും നിറവേറ്റുന്നു.
കൂടുതൽ വിപുലമായ വിഷയങ്ങൾ (ഹെറോണിന്റെ സൂത്രം, ത്രികോണമിതി, പോളിനോമിയൽസ് തുടങ്ങിയവ) പ്രധാനമായും കൃത്യത, സ്കെയിലിംഗ്, ആസൂത്രണം എന്നിവയിൽ ആവശ്യമായി വരുമ്പോൾ മാത്രമാണ് ഉപയോഗിക്കുന്നത് — ഇന്ന് മൊബൈൽ ആപ്പുകളും കാൽക്കുലേറ്ററുകളും സങ്കീർണ്ണമായ കണക്കുകൂട്ടലുകളിൽ ഭൂരിഭാഗവും തൽക്ഷണം ചെയ്തുതരുന്നു.
സ്കൂൾ മാത്സ് ഒരു അടിത്തറ നൽകുന്നുണ്ട്, പക്ഷേ ഈ തൊഴിലുകളിൽ യഥാർത്ഥത്തിൽ പ്രധാനപ്പെട്ടത് പ്രായോഗിക കഴിവും അനുഭവവുമാണ്. END of QUOTE
അടുത്തതായി Indian Railwayയിൽ ഇവ എവിടെയെല്ലാം ജീവനക്കാർ ഉപയോഗിക്കുന്നണ്ട് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ തന്ന ഉത്തരം:
QUOTE:
appear mainly in recruitment exams rather than daily work for most staff. On-the-job use is limited and practical/experiential.
ആശയം: ഇവ കൂടുതലും recruitment പരീക്ഷകളിൽ ആണ് ഉപയോഗിക്കുന്നത് എന്ന്. തൊഴിലിൽ വളരെ അപൂർവ്വം മാത്രമേ ഇവ ജീവനക്കാർ ഉപയോഗിക്കാറുള്ളു.
അവർ ഓരോരുത്തരും ചെയ്യുന്ന തൊഴിലിനു വേണ്ടുന്ന സാങ്കേതിക വിവരം അവർ പ്രത്യേകമായി പഠിച്ച് പരിചയിച്ചിരിക്കും. മാത്രവുമല്ല, ഗണിത ശാസ്ത്രത്തിലെ ഏതാനും ചില വിഷയങ്ങൾ മാത്രമേ അവർക്കു പോലും ഉപയോഗിക്കേണ്ടാതായി വരികയുള്ളു. END
അടുത്തതായി ISROയിൽ ഇവ എവിടെയെല്ലാം ജീവനക്കാർ ഉപയോഗിക്കുന്നണ്ട് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ തന്ന ഉത്തരം:
QUOTE:
ഈ വിഷയങ്ങൾ ഉയർന്ന മാത്തമാറ്റിക്സ്/ഫിസിക്സ്/എഞ്ചിനീയറിംഗിനുള്ള ഒരു അടിത്തറ രൂപീകരിക്കുന്നു.
പക്ഷേ ദൈനംദിന ജോലിയിൽ അടിസ്ഥാന കാര്യങ്ങൾ ഒഴികെ നേരിട്ടുള്ള ഉപയോഗം അപൂർവമാണ്. ഐഎസ്ആർഒയിലെ ജോലികൾ ഉയർന്ന സാങ്കേതിക/ശാസ്ത്രീയ സ്വഭാവമുള്ളവയാണ്.
സയന്റിസ്റ്റുകളും എഞ്ചിനീയർമാരും ഇവയെ വിപുലമായി ഉപയോഗിക്കുന്നു (പലപ്പോഴും സോഫ്റ്റ്വെയർ വഴി) ഡിസൈൻ, സിമുലേഷൻ, നാവിഗേഷൻ, പ്രൊപ്പൽഷൻ എന്നിവയിൽ.
താഴ്ന്ന തലത്തിലുള്ള ജീവനക്കാർ അടിസ്ഥാന കാര്യങ്ങൾ പ്രായോഗികമായി ഉപയോഗിക്കുന്നു.
സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികയ്ക്കുള്ള എഴുത്ത് പരീക്ഷ ബ്രാഞ്ച്-സ്പെസിഫിക് എഞ്ചിനീയറിംഗ് + ആപ്റ്റിറ്റ്യൂഡ് (ഇതുപോലുള്ള ചില ക്വാണ്ടിറ്റേറ്റീവ് വിഷയങ്ങൾ ഉൾപ്പെടെ) ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. END of QUOTE
പെട്ടെന്ന് ഓർമ്മ വന്ന ഒരു കാര്യം പറയാം. 1982ലോ മറ്റോ Indian Expressൽ വന്ന വാർത്തയാണ്. ISROയിൽ engineer ആയി ജോലിയിൽ പ്രവേശിച്ചവരിൽ കണ്ടതായുള്ള ഒരു പ്രവണത.
അവർ ശാസ്ത്ര വിഷയത്തിൽ ഒരു പ്രബന്ധം എഴുതും. അത് ISRO വഴി അമേരിക്കയിൽ നടക്കുന്ന ഒരു ശാസ്ത്ര സമ്മേളനത്തിൽ വായിക്കാനായി സമ്മതം കരസ്ഥമാക്കി അമേരിക്കയിലേക്ക് പോകും.
അവിടെ എത്തിക്കഴിഞ്ഞാൽ, അവിടുള്ള ഏതെങ്കിൽ ചെറുകിട വ്യാപാരത്തിൽ ടൈപ്പിസ്റ്റായി ചേരും.
ഈ പ്രതിഭാസത്തിന് അന്ന് പൊതുവായി പറയപ്പെട്ടിരുന്ന പേരാണ് Brain drain. അതായത്, മസ്തിഷ്ക ചോർച്ച.
വൻ വിവരവും ബുദ്ധിയും ഉന്നത വിദ്യാഭ്യാസ യോഗ്യതുയം മറ്റും ഉള്ള ഇന്ത്യാക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് പോയി അവരുടെ ബുദ്ധിയും കഴിവും ആ രാഷ്ട്രങ്ങൾക്ക് നൽകുന്നുപോലും.
ഈ പറയപ്പെടുന്ന ഉയർന്ന വിദ്യാഭ്യാസം എന്ന നിഗൂഡ ഇടങ്ങളിലുടെ ഉള്ളറ കാഴ്ചകളിലേക്ക് കൂടുതൽ വെളിച്ചം വീശേണ്ടതുണ്ട്.
പണ്ട്, അതായത് ഏതാണ്ട് 1978ലോ മറ്റോ ഒരു വ്യാപാര ചർച്ചയിൽ വച്ച് ഒരാൾ തന്റെ വിവരം പ്രകടിപ്പിക്കാനായി പറയുന്നത് കേട്ടു.
QUOTE: ഞാൻ Merchantie theory പഠിച്ചിട്ടുള്ള ആളാണ്. END of QUOTE.
പഠിപ്പുള്ള ആൾ അദ്ദേഹം, അവർ, ഓര്, ഓല് തുടങ്ങിയവർ ആണ്. മറ്റുള്ളവർ ഓൻ, അവൻ, ഓള്, അവൾ തുടങ്ങിയവരാണ് എന്ന രീതിയിലും കാര്യങ്ങൾ കാണുന്നവയാണ് പ്രദേശിക ഫ്യൂഡൽ ഭാഷകൾ.
ഉന്നത വിവരവും ബുദ്ധിശക്തിയും മറ്റും ഉണ്ട് എന്ന് വെറുതേയങ്ങ് പരീക്ഷാ ഹോളിൽ വച്ച് മാത്രം തെളിയിക്കാൻ ഉപയോഗിക്കുന്നവയാണ് മിക്ക ഉന്നത വിദ്യാഭ്യാസ വിവരങ്ങളും എന്നുള്ളതാണ് വാസ്തവം.
ഈ കാര്യം ഇനിയും പല വിദഗ്ദ്ധ വിഷയങ്ങളിലൂടേയും വെളിച്ചം വീശിത്തന്നെ മുന്നോട്ട് നീങ്ങേണ്ടിയിരിക്കുന്നു.
ഇന്ത്യയിൽ ഓരോ വർഷവും പത്താം ക്ളാസിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ഏതാണ്ട് 1.9 കോടി ആണ്.
അവർ പഠിച്ച് മനസ്സ് മടിപ്പിക്കുന്ന ഗണിതം ആകെ ആവശ്യം വരുന്നത് ISROയിൽ പോലും വളരെ ചെറിയ ഒരു കൂട്ടം ആൾക്ക് മാത്രമാണ്. അവരും അവർക്ക് ആവശ്യം വരുന്ന ഗണിത വിഷയങ്ങളിൽ മാത്രം വൈദഗ്ദ്യം കൈവശം വെക്കുന്നവർ ആണ്.
ഈ വിധ വൈദഗ്ദ്യം ആർക്കും എപ്പോൾ വേണമെങ്കിലും പഠിച്ചെടുക്കാവുന്നതുമാത്രമാണ്. പത്ത് വർഷം പലതും പഠിക്കേണ്ടുന്നതില്ല.
ISROയിൽ 7,000–9,000 ശാസ്ത്രജ്ഞർ ഉണ്ട് പോലും. അവർ എന്താണ് അവിടെ ചെയ്യുന്നത് എന്നത് വ്യക്തമല്ല.
എന്നാൽ ഇവർ ഉന്നത ഗണിതം ഉപോയഗിക്കുന്നുണ്ട് എന്ന് കരുതാം എന്നു പറഞ്ഞപ്പോൾ Grok AI പറയുന്നു, അവർ മിക്കവരും കമ്പ്യൂട്ടറിന്റെ സാഹത്തോടുകൂടിയാണ് ഇവ ചെയ്യുന്നത് എന്ന്. (though much is computer-aided.)
Indian space programൽ വൻ പണം ഉണ്ട്. വാർഷികമായി ₹13,000 കോടി രൂപയാണ് ഇതിൽ ചിലവാക്കപ്പെടുന്നത്. എന്തും പഠിച്ച് പരീക്ഷ എഴുതി അങ്ങ് കയറിക്കിട്ടിയാൽ തലമുറകളോളം ചിലവാക്കിയാൽ തീരതാത്ത വൻ സമ്പത്താണ് കൈവരിക്കുക.

അങ്ങ് എവിടെയാണ് ഈ മാർക്കുള്ളവരെ ആവശ്യം എന്ന കാര്യംമാത്രം ഈ വിദ്വാൻ പറഞ്ഞില്ല.
Number Systems, Polynomials, Coordinate Geometry,
Linear Equations in Two Variables, Introduction to Euclid's Geometry, Lines and Angles,
Triangles, Quadrilaterals, Circles,
Constructions, Heron's Formula, Surface Areas and Volumes,
Statistics, Real Numbers, Polynomials,
Pair of Linear Equations in Two Variables, Quadratic Equations, Arithmetic Progressions,
Coordinate Geometry, Trigonometry,
Surface Areas and Volumes, Probability.
തുടങ്ങിയ വിഷയങ്ങൾ
Catering, Hotel management, Bakery, Event management, Medical care, Building construction, Laundry business, Supermarket / mall / shopping centres, Motor vehicle service and repair, Leather business and industry, Fish selling, Agriculture, Battery business and manufactory
എന്നീ തൊഴിലുകളിൽ, വ്യാപാരങ്ങളിൽ, വ്യവസായങ്ങളിൽ ഏതുവിധത്തിലാണ് ഉപയോഗിക്കുന്നത് എന്ന് ഞാൻ Grok AI ഓട് ചോദിച്ചു.
അപ്പോൾ നീണ്ട് ഉത്തരത്തിന് ഒടുവിൽ ഈ വിധം എഴുതിക്കണ്ടു:
QUOTE: ഈ മേഖലകളിലെ പല തൊഴിലാളികളും ആവശ്യമായ കണക്ക് ജോലിയിൽ തന്നെയോ അനുഭവത്തിലൂടെയോ ആണ് പഠിക്കുന്നത്, സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നല്ല.
അടിസ്ഥാന അങ്കഗണിതം, അളവെടുപ്പ്, കണക്കാക്കൽ എന്നിവ ദൈനംദിന ആവശ്യങ്ങളുടെ 80–90% ശതമാനവും നിറവേറ്റുന്നു.
കൂടുതൽ വിപുലമായ വിഷയങ്ങൾ (ഹെറോണിന്റെ സൂത്രം, ത്രികോണമിതി, പോളിനോമിയൽസ് തുടങ്ങിയവ) പ്രധാനമായും കൃത്യത, സ്കെയിലിംഗ്, ആസൂത്രണം എന്നിവയിൽ ആവശ്യമായി വരുമ്പോൾ മാത്രമാണ് ഉപയോഗിക്കുന്നത് — ഇന്ന് മൊബൈൽ ആപ്പുകളും കാൽക്കുലേറ്ററുകളും സങ്കീർണ്ണമായ കണക്കുകൂട്ടലുകളിൽ ഭൂരിഭാഗവും തൽക്ഷണം ചെയ്തുതരുന്നു.
സ്കൂൾ മാത്സ് ഒരു അടിത്തറ നൽകുന്നുണ്ട്, പക്ഷേ ഈ തൊഴിലുകളിൽ യഥാർത്ഥത്തിൽ പ്രധാനപ്പെട്ടത് പ്രായോഗിക കഴിവും അനുഭവവുമാണ്. END of QUOTE
അടുത്തതായി Indian Railwayയിൽ ഇവ എവിടെയെല്ലാം ജീവനക്കാർ ഉപയോഗിക്കുന്നണ്ട് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ തന്ന ഉത്തരം:
QUOTE:
appear mainly in recruitment exams rather than daily work for most staff. On-the-job use is limited and practical/experiential.
ആശയം: ഇവ കൂടുതലും recruitment പരീക്ഷകളിൽ ആണ് ഉപയോഗിക്കുന്നത് എന്ന്. തൊഴിലിൽ വളരെ അപൂർവ്വം മാത്രമേ ഇവ ജീവനക്കാർ ഉപയോഗിക്കാറുള്ളു.
അവർ ഓരോരുത്തരും ചെയ്യുന്ന തൊഴിലിനു വേണ്ടുന്ന സാങ്കേതിക വിവരം അവർ പ്രത്യേകമായി പഠിച്ച് പരിചയിച്ചിരിക്കും. മാത്രവുമല്ല, ഗണിത ശാസ്ത്രത്തിലെ ഏതാനും ചില വിഷയങ്ങൾ മാത്രമേ അവർക്കു പോലും ഉപയോഗിക്കേണ്ടാതായി വരികയുള്ളു. END
അടുത്തതായി ISROയിൽ ഇവ എവിടെയെല്ലാം ജീവനക്കാർ ഉപയോഗിക്കുന്നണ്ട് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ തന്ന ഉത്തരം:
QUOTE:
ഈ വിഷയങ്ങൾ ഉയർന്ന മാത്തമാറ്റിക്സ്/ഫിസിക്സ്/എഞ്ചിനീയറിംഗിനുള്ള ഒരു അടിത്തറ രൂപീകരിക്കുന്നു.
പക്ഷേ ദൈനംദിന ജോലിയിൽ അടിസ്ഥാന കാര്യങ്ങൾ ഒഴികെ നേരിട്ടുള്ള ഉപയോഗം അപൂർവമാണ്. ഐഎസ്ആർഒയിലെ ജോലികൾ ഉയർന്ന സാങ്കേതിക/ശാസ്ത്രീയ സ്വഭാവമുള്ളവയാണ്.
സയന്റിസ്റ്റുകളും എഞ്ചിനീയർമാരും ഇവയെ വിപുലമായി ഉപയോഗിക്കുന്നു (പലപ്പോഴും സോഫ്റ്റ്വെയർ വഴി) ഡിസൈൻ, സിമുലേഷൻ, നാവിഗേഷൻ, പ്രൊപ്പൽഷൻ എന്നിവയിൽ.
താഴ്ന്ന തലത്തിലുള്ള ജീവനക്കാർ അടിസ്ഥാന കാര്യങ്ങൾ പ്രായോഗികമായി ഉപയോഗിക്കുന്നു.
സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികയ്ക്കുള്ള എഴുത്ത് പരീക്ഷ ബ്രാഞ്ച്-സ്പെസിഫിക് എഞ്ചിനീയറിംഗ് + ആപ്റ്റിറ്റ്യൂഡ് (ഇതുപോലുള്ള ചില ക്വാണ്ടിറ്റേറ്റീവ് വിഷയങ്ങൾ ഉൾപ്പെടെ) ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. END of QUOTE
പെട്ടെന്ന് ഓർമ്മ വന്ന ഒരു കാര്യം പറയാം. 1982ലോ മറ്റോ Indian Expressൽ വന്ന വാർത്തയാണ്. ISROയിൽ engineer ആയി ജോലിയിൽ പ്രവേശിച്ചവരിൽ കണ്ടതായുള്ള ഒരു പ്രവണത.
അവർ ശാസ്ത്ര വിഷയത്തിൽ ഒരു പ്രബന്ധം എഴുതും. അത് ISRO വഴി അമേരിക്കയിൽ നടക്കുന്ന ഒരു ശാസ്ത്ര സമ്മേളനത്തിൽ വായിക്കാനായി സമ്മതം കരസ്ഥമാക്കി അമേരിക്കയിലേക്ക് പോകും.
അവിടെ എത്തിക്കഴിഞ്ഞാൽ, അവിടുള്ള ഏതെങ്കിൽ ചെറുകിട വ്യാപാരത്തിൽ ടൈപ്പിസ്റ്റായി ചേരും.
ഈ പ്രതിഭാസത്തിന് അന്ന് പൊതുവായി പറയപ്പെട്ടിരുന്ന പേരാണ് Brain drain. അതായത്, മസ്തിഷ്ക ചോർച്ച.
വൻ വിവരവും ബുദ്ധിയും ഉന്നത വിദ്യാഭ്യാസ യോഗ്യതുയം മറ്റും ഉള്ള ഇന്ത്യാക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് പോയി അവരുടെ ബുദ്ധിയും കഴിവും ആ രാഷ്ട്രങ്ങൾക്ക് നൽകുന്നുപോലും.
ഈ പറയപ്പെടുന്ന ഉയർന്ന വിദ്യാഭ്യാസം എന്ന നിഗൂഡ ഇടങ്ങളിലുടെ ഉള്ളറ കാഴ്ചകളിലേക്ക് കൂടുതൽ വെളിച്ചം വീശേണ്ടതുണ്ട്.
പണ്ട്, അതായത് ഏതാണ്ട് 1978ലോ മറ്റോ ഒരു വ്യാപാര ചർച്ചയിൽ വച്ച് ഒരാൾ തന്റെ വിവരം പ്രകടിപ്പിക്കാനായി പറയുന്നത് കേട്ടു.
QUOTE: ഞാൻ Merchantie theory പഠിച്ചിട്ടുള്ള ആളാണ്. END of QUOTE.
പഠിപ്പുള്ള ആൾ അദ്ദേഹം, അവർ, ഓര്, ഓല് തുടങ്ങിയവർ ആണ്. മറ്റുള്ളവർ ഓൻ, അവൻ, ഓള്, അവൾ തുടങ്ങിയവരാണ് എന്ന രീതിയിലും കാര്യങ്ങൾ കാണുന്നവയാണ് പ്രദേശിക ഫ്യൂഡൽ ഭാഷകൾ.
ഉന്നത വിവരവും ബുദ്ധിശക്തിയും മറ്റും ഉണ്ട് എന്ന് വെറുതേയങ്ങ് പരീക്ഷാ ഹോളിൽ വച്ച് മാത്രം തെളിയിക്കാൻ ഉപയോഗിക്കുന്നവയാണ് മിക്ക ഉന്നത വിദ്യാഭ്യാസ വിവരങ്ങളും എന്നുള്ളതാണ് വാസ്തവം.
ഈ കാര്യം ഇനിയും പല വിദഗ്ദ്ധ വിഷയങ്ങളിലൂടേയും വെളിച്ചം വീശിത്തന്നെ മുന്നോട്ട് നീങ്ങേണ്ടിയിരിക്കുന്നു.
ഇന്ത്യയിൽ ഓരോ വർഷവും പത്താം ക്ളാസിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ഏതാണ്ട് 1.9 കോടി ആണ്.
അവർ പഠിച്ച് മനസ്സ് മടിപ്പിക്കുന്ന ഗണിതം ആകെ ആവശ്യം വരുന്നത് ISROയിൽ പോലും വളരെ ചെറിയ ഒരു കൂട്ടം ആൾക്ക് മാത്രമാണ്. അവരും അവർക്ക് ആവശ്യം വരുന്ന ഗണിത വിഷയങ്ങളിൽ മാത്രം വൈദഗ്ദ്യം കൈവശം വെക്കുന്നവർ ആണ്.
ഈ വിധ വൈദഗ്ദ്യം ആർക്കും എപ്പോൾ വേണമെങ്കിലും പഠിച്ചെടുക്കാവുന്നതുമാത്രമാണ്. പത്ത് വർഷം പലതും പഠിക്കേണ്ടുന്നതില്ല.
ISROയിൽ 7,000–9,000 ശാസ്ത്രജ്ഞർ ഉണ്ട് പോലും. അവർ എന്താണ് അവിടെ ചെയ്യുന്നത് എന്നത് വ്യക്തമല്ല.
എന്നാൽ ഇവർ ഉന്നത ഗണിതം ഉപോയഗിക്കുന്നുണ്ട് എന്ന് കരുതാം എന്നു പറഞ്ഞപ്പോൾ Grok AI പറയുന്നു, അവർ മിക്കവരും കമ്പ്യൂട്ടറിന്റെ സാഹത്തോടുകൂടിയാണ് ഇവ ചെയ്യുന്നത് എന്ന്. (though much is computer-aided.)
Indian space programൽ വൻ പണം ഉണ്ട്. വാർഷികമായി ₹13,000 കോടി രൂപയാണ് ഇതിൽ ചിലവാക്കപ്പെടുന്നത്. എന്തും പഠിച്ച് പരീക്ഷ എഴുതി അങ്ങ് കയറിക്കിട്ടിയാൽ തലമുറകളോളം ചിലവാക്കിയാൽ തീരതാത്ത വൻ സമ്പത്താണ് കൈവരിക്കുക.

24. നിസ്സാര നേരം കൊണ്ട് പഠിക്കാവുന്ന വമ്പൻ വിഷയങ്ങൾ

ഉന്നത വിദ്യാഭ്യാസം എന്ന പേരിൽ ആളെ വിരട്ടുന്ന ആ വേദിയിലേക്ക് ശരിക്കും ഒന്ന് വെളിച്ചം വീശിത്തന്നെ ഈ എഴുത്ത് മുന്നോട്ട് കൊണ്ടു പോകുകയാണ്.
ഞാൻ BSc. Physicsന് ചേർന്നത് Pre-degreeക്ക് Biology (ജീവശാസ്ത്രം) (2nd Group) പഠിച്ചു കഴിഞ്ഞാണ്. അതിനാൽ തന്നെ ഉന്നത ഗണിതം പഠിച്ചിരുന്നില്ല.
BSc. Physicsന് ചേർന്നപ്പോൾ ഗണിതത്തിൽ യാതോരു പരിചയവുമില്ലാത്ത കുറെ വിഷയങ്ങൾ.
ഉദാഹരണത്തിന് Calculus. ഇത് എന്താണ് എന്നോ എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നോ ആരും വ്യക്തമായി പറയുന്നത് കേട്ടില്ല. എന്നാൽ അന്വേഷിച്ചിരുന്നെങ്കിൽ ആരെങ്കിലും പറഞ്ഞു തരുമായിരുന്നിരിക്കാം.
The derivative of a function f(x) at point x is:
f'(x) = lim (h → 0) [f(x + h) - f(x)] / h
Simple Example:
Derivative of f(x) = x²We will derive the derivative using the limit definition
Step 1: Write the definition
f'(x) = lim (h → 0) [f(x + h) - f(x)] / h
= lim (h → 0) [(x + h)² - x²] / h
Step 2: Expand (x + h)²
(x + h)² = x² + 2xh + h²
So: [(x² + 2xh + h²) - x²] / h
= (2xh + h²) / h
Step 3: Simplify
= 2x + h (h cancels, assuming h ≠ 0)
Step 4: Take the limit as h → 0
lim (h → 0) (2x + h) = 2x + 0 = 2x
Result: The derivative of x² is 2x.
യാതോരു എത്തും പിടിയും കിട്ടില്ല.
എന്നാൽ ഇതു പഠിച്ചാൽ, ഭൗതിക യാഥാർത്ഥ്യത്തിന്റെ അത്താണി കണ്ടെത്താനാവും എന്നാണ് തോന്നുക.
ഉന്നത ഗണിതത്തിൽ യാതോരു വിവരവും ഇല്ലാത്തത് കൊണ്ട് ഗണിതത്തിൽ MSc. ബിരുദം ഉള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ പോയി.
ആ ആളോട് ഞാൻ പറഞ്ഞു, നിങ്ങൾ എനിക്ക് Pre-degree ക്ളാസിലെ ഗണിത പാഠങ്ങൾ പഠിപ്പിച്ചാൽ മതി. ഡിഗ്രിക്കുള്ളവ ഞാൻ സ്വന്തമായി പഠിച്ചുകൊള്ളാം.
അപ്പോൾ ആ ആൾ പറഞ്ഞു, Pre-degree ക്ളാസിലെ ഗണിതം പഠിക്കാതെ തന്നെ ഡിഗ്രി ക്ളാസിലെ ഗണിതം നേരിട്ട് പഠിക്കാവുന്നതാണ്, എന്ന്.
നോക്കിയപ്പോൾ ഓരോ ഗണിതത്തിലെ ഓരോ വിഷയവും യാതോരു മുൻ പരിചയവും ഇല്ലാതെ നേരിട്ട് പഠിക്കാം എന്ന്.
അങ്ങിനെ ആ വ്യക്തി ഉന്നത ഗണിതം നേരിട്ട് പഠിപ്പിച്ചു.
അപ്പോൾ പത്താം ക്ളാസ് വരെ ആളുകളെ പേടിപ്പിച്ച് പഠിപ്പിച്ച എല്ലാ കാര്യങ്ങളും ഇതേ പോലെതന്നെ ആർക്കും എപ്പോൾ വേണമെങ്കിൽ പഠിക്കാം എന്ന ഒരു തോന്നൽ മനസ്സിൽ കയറിവന്നു.
താഴെ നൽകിയിട്ടുള്ള വിവരങ്ങൾ Grok AI ഓട് ചോദിച്ച ലഭിച്ച വിവരങ്ങൾ ആണ്.
ഇങ്ഗ്ളിഷ് ഭാഷയിൽ നല്ലവിവരവും, ഗണിതത്തിൽ യാതോരു വിവരം ഇല്ലാത്തതുമായ ഒരു വ്യക്തിയെക്കുറിച്ചാണ് ചോദിച്ചത്.
നോക്കുക,
Construction / Carpentry / Iron Work എന്ന തൊഴിലിനും വ്യവസായത്തിനും വേണ്ടുന്നത് Basic Geometry, Trigonometry, Surface Areas & Volumes, Heron's Formula (occasionally)
ഉന്നത ഗണിതത്തിൽ യാതോരു പരിചയവും ഇല്ലാത്ത ഒരാൾക്ക് ഇത് പഠിക്കാൻ വേണ്ടുന്ന സമയം 2–6 ആഴ്ചകൾ (3–4 ആഴ്ചകൾ മതിയാകം) ആണ്.
ഇതേ പോലെ ഓരോ തൊഴിൽ അല്ലെങ്കിൽ വ്യവസായത്തിൽ അതിന് ആവശ്യമായ ഉന്നത ഗണിതവും, ഗണിതത്തിൽ യാതോരു പരിചയവും ഇല്ലാത്ത ഒരാൾക്ക് അവ പഠിക്കാനാവശ്യമായ സമയവും താഴെ നൽകുന്നു:
1. Construction, Architecture, Civil Engineering
ആവശ്യമായ ഉന്നത ഗണിതം: Coordinate Geometry, Trigonometry, Surface Areas and Volumes, Heron's Formula, Basic Statistics, Basic calculus.
പഠിക്കാനാവശ്യമായ സമയം: 4–8 ആഴ്ചകൾ
2. Manufacturing & Mechanical Engineering
ആവശ്യമായ ഉന്നത ഗണിതം: Trigonometry, Surface Areas and Volumes, Coordinate Geometry, Quadratic Equations , Arithmetic Progressions, Basic calculus.
പഠിക്കാനാവശ്യമായ സമയം: 6–12 ആഴ്ചകൾ.
3. Surveying & Land Measurement
ആവശ്യമായ ഉന്നത ഗണിതം: Coordinate Geometry, Trigonometry, Heron's Formula, Circles and Constructions, Surface Areas and Volumes.
പഠിക്കാനാവശ്യമായ സമയം: 3–6 ആഴ്ചകൾ.
4. Agriculture & Farming
ആവശ്യമായ ഉന്നത ഗണിതം: Surface Areas and Volumes, Heron's Formula, Statistics, Probability, Arithmetic Progressions.
പഠിക്കാനാവശ്യമായ സമയം: 2–4 ആഴ്ചകൾ.
5. Data Analysis, Finance & Banking
ആവശ്യമായ ഉന്നത ഗണിതം: Statistics, Probability, Linear/Quadratic Equations, Arithmetic Progressions, Polynomials.
പഠിക്കാനാവശ്യമായ സമയം: 8–16 ആഴ്ചകൾ.
6. Physics & Applied Sciences
ആവശ്യമായ ഉന്നത ഗണിതം: Trigonometry, Quadratic Equations, Coordinate Geometry, Statistics and Probability , Basic calculus.
പഠിക്കാനാവശ്യമായ സമയം: 10–20 ആഴ്ചകൾ.
7. Trades (Carpentry, Plumbing, Electrical)
ആവശ്യമായ ഉന്നത ഗണിതം: Trigonometry, Surface Areas and Volumes, Lines/Angles/Triangles/Quadrilaterals , Coordinate Geometry, Heron's Formula.
പഠിക്കാനാവശ്യമായ സമയം: 3–6 ആഴ്ചകൾ.
8. Gaming & Animation (Entry Level)
ആവശ്യമായ ഉന്നത ഗണിതം: Coordinate Geometry, Trigonometry, Quadratic Equations, Statistics/Probability, Surface Areas and Volumes.
പഠിക്കാനാവശ്യമായ സമയം: 6–12 ആഴ്ചകൾ.
Grok AI പറഞ്ഞ മറ്റൊരു കാര്യം ഈ വിധ കാര്യങ്ങൾ അതാത് തൊഴിലിനോടൊപ്പം ചെയ്ത് പഠിക്കുമ്പോൾ, കാര്യങ്ങൾ വളരെ വേഗത്തിൽ മനസ്സിൽ കയറും എന്ന്.
ഇങ്ങിനെ എഴുതുമ്പോൾ ന്യായമായും മനസ്സിൽ കയറിവരുന്ന ഒരു ചോദ്യമാണ്, എഞ്ചിനിയറിങ്ങ് പോലുള്ള നാലു വർഷ ഡ്രിഗ്രി പഠനത്തിന് മറ്റ് കുറേ കാര്യങ്ങളും പഠിക്കേണ്ടതല്ലെ എന്ന്.
ഈ കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.

ഞാൻ BSc. Physicsന് ചേർന്നത് Pre-degreeക്ക് Biology (ജീവശാസ്ത്രം) (2nd Group) പഠിച്ചു കഴിഞ്ഞാണ്. അതിനാൽ തന്നെ ഉന്നത ഗണിതം പഠിച്ചിരുന്നില്ല.
BSc. Physicsന് ചേർന്നപ്പോൾ ഗണിതത്തിൽ യാതോരു പരിചയവുമില്ലാത്ത കുറെ വിഷയങ്ങൾ.
ഉദാഹരണത്തിന് Calculus. ഇത് എന്താണ് എന്നോ എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നോ ആരും വ്യക്തമായി പറയുന്നത് കേട്ടില്ല. എന്നാൽ അന്വേഷിച്ചിരുന്നെങ്കിൽ ആരെങ്കിലും പറഞ്ഞു തരുമായിരുന്നിരിക്കാം.
The derivative of a function f(x) at point x is:
f'(x) = lim (h → 0) [f(x + h) - f(x)] / h
Simple Example:
Derivative of f(x) = x²We will derive the derivative using the limit definition
Step 1: Write the definition
f'(x) = lim (h → 0) [f(x + h) - f(x)] / h
= lim (h → 0) [(x + h)² - x²] / h
Step 2: Expand (x + h)²
(x + h)² = x² + 2xh + h²
So: [(x² + 2xh + h²) - x²] / h
= (2xh + h²) / h
Step 3: Simplify
= 2x + h (h cancels, assuming h ≠ 0)
Step 4: Take the limit as h → 0
lim (h → 0) (2x + h) = 2x + 0 = 2x
Result: The derivative of x² is 2x.
യാതോരു എത്തും പിടിയും കിട്ടില്ല.
എന്നാൽ ഇതു പഠിച്ചാൽ, ഭൗതിക യാഥാർത്ഥ്യത്തിന്റെ അത്താണി കണ്ടെത്താനാവും എന്നാണ് തോന്നുക.
ഉന്നത ഗണിതത്തിൽ യാതോരു വിവരവും ഇല്ലാത്തത് കൊണ്ട് ഗണിതത്തിൽ MSc. ബിരുദം ഉള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ പോയി.
ആ ആളോട് ഞാൻ പറഞ്ഞു, നിങ്ങൾ എനിക്ക് Pre-degree ക്ളാസിലെ ഗണിത പാഠങ്ങൾ പഠിപ്പിച്ചാൽ മതി. ഡിഗ്രിക്കുള്ളവ ഞാൻ സ്വന്തമായി പഠിച്ചുകൊള്ളാം.
അപ്പോൾ ആ ആൾ പറഞ്ഞു, Pre-degree ക്ളാസിലെ ഗണിതം പഠിക്കാതെ തന്നെ ഡിഗ്രി ക്ളാസിലെ ഗണിതം നേരിട്ട് പഠിക്കാവുന്നതാണ്, എന്ന്.
നോക്കിയപ്പോൾ ഓരോ ഗണിതത്തിലെ ഓരോ വിഷയവും യാതോരു മുൻ പരിചയവും ഇല്ലാതെ നേരിട്ട് പഠിക്കാം എന്ന്.
അങ്ങിനെ ആ വ്യക്തി ഉന്നത ഗണിതം നേരിട്ട് പഠിപ്പിച്ചു.
അപ്പോൾ പത്താം ക്ളാസ് വരെ ആളുകളെ പേടിപ്പിച്ച് പഠിപ്പിച്ച എല്ലാ കാര്യങ്ങളും ഇതേ പോലെതന്നെ ആർക്കും എപ്പോൾ വേണമെങ്കിൽ പഠിക്കാം എന്ന ഒരു തോന്നൽ മനസ്സിൽ കയറിവന്നു.
താഴെ നൽകിയിട്ടുള്ള വിവരങ്ങൾ Grok AI ഓട് ചോദിച്ച ലഭിച്ച വിവരങ്ങൾ ആണ്.
ഇങ്ഗ്ളിഷ് ഭാഷയിൽ നല്ലവിവരവും, ഗണിതത്തിൽ യാതോരു വിവരം ഇല്ലാത്തതുമായ ഒരു വ്യക്തിയെക്കുറിച്ചാണ് ചോദിച്ചത്.
നോക്കുക,
Construction / Carpentry / Iron Work എന്ന തൊഴിലിനും വ്യവസായത്തിനും വേണ്ടുന്നത് Basic Geometry, Trigonometry, Surface Areas & Volumes, Heron's Formula (occasionally)
ഉന്നത ഗണിതത്തിൽ യാതോരു പരിചയവും ഇല്ലാത്ത ഒരാൾക്ക് ഇത് പഠിക്കാൻ വേണ്ടുന്ന സമയം 2–6 ആഴ്ചകൾ (3–4 ആഴ്ചകൾ മതിയാകം) ആണ്.
ഇതേ പോലെ ഓരോ തൊഴിൽ അല്ലെങ്കിൽ വ്യവസായത്തിൽ അതിന് ആവശ്യമായ ഉന്നത ഗണിതവും, ഗണിതത്തിൽ യാതോരു പരിചയവും ഇല്ലാത്ത ഒരാൾക്ക് അവ പഠിക്കാനാവശ്യമായ സമയവും താഴെ നൽകുന്നു:
1. Construction, Architecture, Civil Engineering
ആവശ്യമായ ഉന്നത ഗണിതം: Coordinate Geometry, Trigonometry, Surface Areas and Volumes, Heron's Formula, Basic Statistics, Basic calculus.
പഠിക്കാനാവശ്യമായ സമയം: 4–8 ആഴ്ചകൾ
2. Manufacturing & Mechanical Engineering
ആവശ്യമായ ഉന്നത ഗണിതം: Trigonometry, Surface Areas and Volumes, Coordinate Geometry, Quadratic Equations , Arithmetic Progressions, Basic calculus.
പഠിക്കാനാവശ്യമായ സമയം: 6–12 ആഴ്ചകൾ.
3. Surveying & Land Measurement
ആവശ്യമായ ഉന്നത ഗണിതം: Coordinate Geometry, Trigonometry, Heron's Formula, Circles and Constructions, Surface Areas and Volumes.
പഠിക്കാനാവശ്യമായ സമയം: 3–6 ആഴ്ചകൾ.
4. Agriculture & Farming
ആവശ്യമായ ഉന്നത ഗണിതം: Surface Areas and Volumes, Heron's Formula, Statistics, Probability, Arithmetic Progressions.
പഠിക്കാനാവശ്യമായ സമയം: 2–4 ആഴ്ചകൾ.
5. Data Analysis, Finance & Banking
ആവശ്യമായ ഉന്നത ഗണിതം: Statistics, Probability, Linear/Quadratic Equations, Arithmetic Progressions, Polynomials.
പഠിക്കാനാവശ്യമായ സമയം: 8–16 ആഴ്ചകൾ.
6. Physics & Applied Sciences
ആവശ്യമായ ഉന്നത ഗണിതം: Trigonometry, Quadratic Equations, Coordinate Geometry, Statistics and Probability , Basic calculus.
പഠിക്കാനാവശ്യമായ സമയം: 10–20 ആഴ്ചകൾ.
7. Trades (Carpentry, Plumbing, Electrical)
ആവശ്യമായ ഉന്നത ഗണിതം: Trigonometry, Surface Areas and Volumes, Lines/Angles/Triangles/Quadrilaterals , Coordinate Geometry, Heron's Formula.
പഠിക്കാനാവശ്യമായ സമയം: 3–6 ആഴ്ചകൾ.
8. Gaming & Animation (Entry Level)
ആവശ്യമായ ഉന്നത ഗണിതം: Coordinate Geometry, Trigonometry, Quadratic Equations, Statistics/Probability, Surface Areas and Volumes.
പഠിക്കാനാവശ്യമായ സമയം: 6–12 ആഴ്ചകൾ.
Grok AI പറഞ്ഞ മറ്റൊരു കാര്യം ഈ വിധ കാര്യങ്ങൾ അതാത് തൊഴിലിനോടൊപ്പം ചെയ്ത് പഠിക്കുമ്പോൾ, കാര്യങ്ങൾ വളരെ വേഗത്തിൽ മനസ്സിൽ കയറും എന്ന്.
ഇങ്ങിനെ എഴുതുമ്പോൾ ന്യായമായും മനസ്സിൽ കയറിവരുന്ന ഒരു ചോദ്യമാണ്, എഞ്ചിനിയറിങ്ങ് പോലുള്ള നാലു വർഷ ഡ്രിഗ്രി പഠനത്തിന് മറ്റ് കുറേ കാര്യങ്ങളും പഠിക്കേണ്ടതല്ലെ എന്ന്.
ഈ കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.

Who is online
Users browsing this forum: No registered users and 1 guest
