18. സർക്കാർ ഉദ്യോഗസ്ഥരുടെ മാസവരുമാനവും മറ്റും

Post Reply
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

18. സർക്കാർ ഉദ്യോഗസ്ഥരുടെ മാസവരുമാനവും മറ്റും

Post posted by VED »

Image

1. ലോഹ വിഗ്രഹത്തിൽ ദിവ്യത്വം ചേർക്കുന്നതിനെക്കുറിച്ച്

2. പിശാചിൻ്റെ നാട്ടിലെ കാര്യം

3. പ്രാദേശിക ഭാഷയുടെ കുരുട്ട് പ്രത്യയശാസ്ത്രം

4. കൈക്കൂലിപ്പണം ചെയ്യുന്ന സാമൂഹിക നന്മകൾ

5. ക്ഷാമ ബത്തയും മറ്റും

6. ജീവിക്കാൻ പര്യാപ്തമായ മാസ ശമ്പളം

7. വിഡ്ഢിക്കഥകളിലൂടെയുള്ള സാമൂഹിക പരിഷ്ക്കരണം

8. സാമ്പത്തിക കോഡിങ്ങിനെക്കുറിച്ച്

9. ഇങ്ഗ്ളിഷ് ഭരണ സംവിധാനം മലയാളത്തിൽ

10. bank ഉദ്യോഗസ്ഥനും പീടിക തൊഴിലാളിയും

11. അസുര ലോകത്തിൽ നിന്നും ഗന്ധർവ്വ ലോകത്തിലേക്ക് നോക്കിയാൽ

12. പത്ര ധർമ്മവും മറ്റ് തൊഴിൽ ധർമ്മങ്ങളും

13. വ്യക്തികളിലെ സ്ഥാനീകരണവും മറ്റും

14. അഴുക്ക് ഭാഷകളെ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച്

15. ഭാഷമാറുമ്പോൾ അകന്നുനിന്നവർ അടുക്കുന്ന പ്രതിഭാസം

16. ചുഴിമണലിൽ കയറിനിന്ന അവസ്ഥ

17. മൂർത്തീ സങ്കൽപ്പത്തിലൂടെ മൂർത്തിക്ക് അസ്തിത്വം വരുന്ന കാര്യം




Image
Image
Last edited by VED on Wed Mar 12, 2025 2:49 am, edited 9 times in total.
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

1. ലോഹ വിഗ്രഹത്തിൽ ദിവ്യത്വം ചേർക്കുന്നതിനെക്കുറിച്ച്

Post posted by VED »

Image

ഇങ്ഗ്ളണ്ടിൽ സർക്കാർ തൊഴിലുകാർക്ക്, സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലുകാരേക്കാൾ കുറഞ്ഞ വേതനമാണ് നൽകപ്പെട്ടുകൊണ്ടിരുന്നത്.

ഇനി അങ്ങോട്ട് ഈ അനുപാതം നിലനിർത്താൻ ആവുമോ എന്ന് തീർച്ചയില്ല. കാരണം, ഇങ്ഗ്ളണ്ടിൽ ഇന്ന് അന്യ ഭാഷക്കാർ വന്നു നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ഈ എഴുത്ത് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.

ഏതാണ്ട് 2010 വരെ, ഇങ്ഗ്ളണ്ടിൽ സാധാരണക്കാരായുള്ള സർക്കാർ ജീവനക്കാരും സ്വകാര്യ സ്ഥാപന വേതനക്കാരും മറ്റും സർക്കാർ ആശുപത്രികളും, മറ്റ് പൊതുസ്ഥാനപനങ്ങളും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.

എന്നാൽ അവിടെ, സാധാരണക്കാർക്ക് ഇടയിൽ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണപ്പടിയുടെ പല പടികളിൽ ആളുകൾ സ്ഥാനീകരിക്കപ്പെടുന്ന ഒരു അനുഭവം അവർക്ക് ഇല്ലതന്നെ. അതിനാൽ തന്നെ, ആളുകൾക്ക് സ്വതന്ത്രമായും ഉയർച്ചത്താഴ്ച ഇല്ലാതേയും തമ്മിൽ ഇടപഴകാനും ആശയവിനിമയം നടത്താനും വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കാനും ആവും.

എനിക്ക് തന്നെ പലപ്പോഴും പല ആളുകളുമായി സംസാരിക്കാനും അടുത്ത് ഇടപഴകാനും തോന്നിയ അവസരങ്ങൾ അനവധി ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ, ഇങ്ഗ്ളിഷിൽ മനസ്സിലാക്കപ്പെടുന്ന രീതിയിൽ മറ്റ് ആളുകളോട് കടിഞ്ഞാണില്ലാതെ പെരുമാറാൻ ആവില്ല.

കാരണം, ഓരോ വ്യക്തിക്കും ഭൗതികമായി കാണുന്ന രൂപത്തിന് അതീതമായി ഒരദൃശ്യമായതും, എന്നാൽ വൻ ബലമുള്ളതുമായ സ്ഥാനീകരണം വാക്ക് കോഡുകളിൽ നിലനിൽക്കുന്നുണ്ട്. ഇതിനെ അവഗണിച്ചുകൊണ്ട് വ്യക്തികളുമായി ബന്ധം സ്ഥാപിച്ചാൽ വൻ പ്രശ്നങ്ങളിലേക്ക് സംഭാഷണം നീങ്ങും.

നിങ്ങൾ എന്ന വാക്ക് വളരെ പെട്ടന്നുതന്നെ, സാർ / ചേട്ടൻ അല്ലെങ്കിൽ നീഎന്ന വാക്കുകളിലേക്ക് നീങ്ങേണ്ടിവരും.

അയാൾ എന്ന പാരമർശവാക്കും വളരെ പെട്ടന്ന് സാറിലേക്കോ (ചേട്ടനിലേക്കോ), അവനിലേക്കോ മാറ്റേണ്ടിവരും, രണ്ട് പക്ഷത്തും.

വാക്കുകൾ അനുഭവിക്കുന്ന ഈ വെറയൽ ഇല്ലാത്ത ഒരു സാമൂഹികാവസ്ഥ ഇന്ത്യൻ ഭാഷകളിൽ ഇല്ല എന്നുള്ളതാണ് വാസ്തവം.

ഇങ്ഗ്ളണ്ടിൽ കാര്യങ്ങൾ അങ്ങിനെ ആയിരിക്കില്ല. കാരണം, വാക്കുകൾക്ക് മുകളിലോട്ട് ഉയരാനും താഴേക്ക് ഇടിഞ്ഞുവീഴാനും ഉള്ള പാതകൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

പ്രാദേശിക ഭാഷകളിൽ ആളുകളെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ അവരുടെ സ്ഥാനം നോക്കിത്തന്നെ വേണം, അടുക്കാനും, അകറ്റിനിർത്താനും.

അതുമല്ലായെങ്കിൽ, വളരെ കൃത്യമായി സ്ഥാനങ്ങൾ അന്യോന്യവും മറ്റുള്ളവർക്കും അറിവു നൽകുന്ന വാക്ക് രൂപങ്ങൾ ചേർത്തുതന്നെ വേണം, ബന്ധം സ്ഥാപിക്കാൻ.

അല്ലാതെ, ആള് നല്ലവനാണ്, നല്ല വിവരം ഉള്ള ആളാണ് എന്നൊന്നും, ഈ വിധമായുള്ള ഒരു സമത്വത്തോടുകൂടിയുള്ള വ്യക്തി ബന്ധത്തിൽ ഹേതുവായി വിവരമുള്ള ആരും എടുക്കില്ല.

ഇങ്ഗ്ളണ്ടിൽ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ വ്യക്തികൾ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ വ്യത്യസ്ത പടികളിൽ സ്ഥാനീകരിക്കപ്പെടുന്ന അനുഭവം ഇല്ല. ഇതേ പോലെ തന്നെ സ്വകാര്യ സ്ഥാപന ഉടമകളും, അവരുടെ തൊഴിലാളികളും തമ്മിലും ഇതേ പോലുള്ള ഒരു പ്രശ്നം ഇല്ല.

ഈ വിധമായുള്ള ഒരു സാമൂഹികാവസ്ഥയെ മലയാളത്തിൽ നിന്നും വിഭാവനം ചെയ്യാൻ പറ്റില്ലതന്നെ.

അതേ പോലെതന്നെ മലയാളത്തിലെ സാമൂഹിക മാനസികാവസ്ഥയെ ഇങ്ഗ്ളിഷിൽ നിന്നും വിഭാവനം ചെയ്യാനും ആവില്ല.

ഇങ്ഗ്ളിഷിലെ പല വാക്കുകളും ഇങ്ഗ്ളിഷിൽ നിന്നുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാത്ത തരത്തിലുള്ള അർത്ഥ വ്യാപ്തി, ഫ്യൂഡൽ ഭാഷകളിൽ കൈവരിക്കുന്നുണ്ട്.

എന്നുവച്ചാൽ, ഇങ്ഗ്ളിഷിൽ നിന്നും കാണാവുന്നതിനേക്കാളും വളരെ വ്യാപ്തിയും സങ്കീർണ്ണതയും ഉള്ള ഒരു ഭൗതിക യാഥാർത്ഥ്യം നിലവിൽ ഉണ്ട് എന്നർത്ഥം.

ഉദാഹരണത്തിന്, ഇങ്ഗ്ളിഷിൽ Consecrated എന്ന ഒരു വാക്കുണ്ട്. മലയാത്തിൽ ഈ വാക്കിനെ പവിത്രീകരിക്കപ്പെട്ടു എന്നായി മനസ്സിലാക്കാം.

ക്ഷേത്രങ്ങൾ പണിതതിന് ശേഷം, അതിനുള്ളിലെ ദൈവ വിഗ്രഹത്തിൽ ദിവ്യത്വം ആവഹിപ്പിച്ചെടുപ്പിക്കുന്ന പ്രക്രിയയെ ഈ വാക്ക് കൊണ്ട് വിശേഷിപ്പിക്കാം എന്നു തോന്നുന്നു.

വാക്കുകളിലൂടേയും, സ്പർശനത്തിലൂടേയും, ദിവ്യത്വം സൂചിപ്പിക്കുന്ന ആലങ്കാരിക വസ്തുക്കളെ ചാർത്തിച്ചുകൊണ്ടും മറ്റുമാകാം ചൈതന്യ രഹിതമായ വെറും ലോഹ വിഗ്രഹത്തിൽ ദിവ്യത്വം ചേർക്കുന്നത്.

ഈ ഒരു പ്രക്രീയ യഥാർത്ഥത്തിൽ ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ, വെറും പാഴ് വേലയും പ്രഹസനവും ആയി തോന്നിയേക്കാം. എന്നാൽ, ഈ വിധം ദിവ്യ ചൈതന്യം ചേർക്കപ്പെട്ട വിഗ്രഹത്തിൽ അദൃശ്യമായ എന്തോ ഒരു പരിവേഷം വന്നുചേർന്നിട്ടുണ്ട് എന്നുള്ളത് വാസ്തവം ആയേക്കാം.

ഈ ഒരു പ്രതിഭാസം, യഥാർത്ഥത്തിൽ മലയാള ഭാഷയിൽ നിത്യവും നടക്കുന്ന ഒരു പ്രതിഭാസം തന്നെയാണ്.

വാക്കുകളിലൂടെ വ്യക്തികളിൽ ഉയർച്ചയും താഴ്ചയും നിറക്കാൻ ആവും.

താഴെ സ്ഥാനീകരിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ നോട്ടവും, സ്പർശനവും, ഭാവവും വിഭാവനവും മറ്റും മറ്റുള്ളവരിൽ വളരെ ശക്തമായുള്ള പ്രതികരണങ്ങളും ഭാവ പകർച്ചയും മനഃസമ്മർദ്ദങ്ങളും അതുമല്ലെങ്കിൽ ഉല്ലാസവും വരുത്തും.

ഈ വ്യക്തി ഉന്നത വ്യക്തിയെ ഭയഭക്തി ഭാവത്തോടുകൂടി നോക്കുകയും സ്പർശിക്കുകയും വിഭാവനം ചെയ്യുകയും ചെയ്താൽ, ഉന്നത വ്യക്തിയിൽ സൃഷ്ടിക്കപ്പെടുന്ന ഭാവമല്ല, ഇതേ വ്യക്തി തരംതാഴ്ത്തി ചിന്തിച്ചുകൊണ്ട് നോക്കുകയും സ്പർശിക്കുകയും വിഭാവനം ചെയ്യുകയും ചെയ്താൽ സംഭവിക്കുക.

അതായത്, സാർ എന്ന് ചിന്തിച്ചാൽ വരുന്ന അനുഭവമല്ല, നീ എന്നു ചിന്തിച്ചാൽ വരിക.

1970കളിൽ ആണ് എന്നു തോന്നുന്നു, ഇന്ത്യൻ സുപ്രീം കോടതി ചിഫ് ജസ്റ്റിസ് ഇങ്ഗ്ളണ്ട് സന്ദർശിക്കാൻ പോയപ്പോൾ, ചെറിയ തോതിലുള്ള ഒരു അസുഖം പിടിപെട്ടു. ആ ആളെ അന്ന് ലണ്ടനിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആ വാർത്ത ഇന്ത്യയിൽ പത്രങ്ങളിൽ വന്നപ്പോൾ, പലരും വൻ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് പത്രങ്ങളിൽ കത്തെഴുതി.

ഇന്ത്യയിലെ ഉന്നത സർക്കാർ സ്ഥാനക്കാരനെ ഇങ്ഗ്ളണ്ടിൽ സർക്കാർ ആശുപത്രിയിൽ ആണ് ചികിസ്തിച്ചത് എന്നത് ഇന്ത്യയിലെ ഉന്നതർക്ക് സഹിക്കാൻ പറ്റിയില്ല എന്നു തോന്നുന്നു.

ഇങ്ഗ്ളിഷിലെ വാക്കുകളെ പറ്റി പറയുമ്പോൾ, Brother, Brotherhood, Sister, Thank you, Serious അങ്ങിനെ അനവധി വാക്കുകൾക്കും മലയാളം പോലുള്ള ദുശ്ശകുന ഭാഷകളിൽ വൻ പൈശാചിക അർത്ഥവ്യാപ്തി സംഭവിക്കുന്നുണ്ട്.

എന്നാൽ ഈ വിധമായുള്ള അർത്ഥവ്യാപ്തിയെ ഒരു തരം അഭൗമ്യ സൗന്ദര്യമായാണ് പലരും അനുഭവിച്ചറിയുന്നത്.

മദ്യംകുടിച്ച്, മനസ്സിനുള്ളിൽ അമ്പലം പണിത് കാവടിയാട്ടം കണ്ടാസ്വധിക്കുന്നു. എന്നാൽ, മദ്യം കുടിക്കാതെ അയാൾക്ക് ചുറ്റും നിൽക്കുന്നവർ കാണുന്നത്, തനി ലെക്കുകെട്ട ഒരു വ്യക്തിയെയാണ്, എന്നു പറഞ്ഞതു പോലെയാണ് യാഥാർത്ഥ്യം.

വാക്കുകളുടെ ഈ വിധമായുള്ള ബീഭത്സമായ അർത്ഥവ്യാപ്തിയെക്കുറിച്ച് ഇപ്പോൾ എഴുതാൻ ആവില്ല.

ഇവിടെ എഴുതാൻ ഉദ്ദേശിച്ചത്, ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ നിയമാനുസൃതമായുള്ള മാസ ശമ്പളത്തെക്കുറിച്ചാണ്. അതിലേക്ക് വാക്കുകളെ ഉന്നമിടാൻ നോക്കാം, അടുത്ത എഴുത്തിൽ.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

2. പിശാചിൻ്റെ നാട്ടിലെ കാര്യം

Post posted by VED »

Image

എഴുത്തിൻ്റെ പാതയിൽ തൊട്ടുമുന്നിലായി ചില ഇങ്ഗ്ളിഷ് വാക്കുകളുടെ കാര്യം വന്നുപോയി. അതും മറ്റൊരു കാര്യവും കൂടി എഴുതിച്ചേർത്തുകൊണ്ട് എഴുത്ത് മുന്നോട്ട് നീക്കാം എന്നു വിചാരിക്കുന്നു.

ഫ്യൂഡൽ ഭാഷകളിൽ നിന്നും ഒരു പരന്ന വാക്ക് കോഡുകൾ ഉള്ള ഭാഷയിലേക്ക് വാക്കുകളേയും വാക്യങ്ങളേയും ആശയങ്ങളേയും തർജ്ജമ ചെയ്യുമ്പോൾ, ആരും പ്രത്യേകമായി ശ്രദ്ധിക്കാതെ തന്നെ അർത്ഥവ്യാപ്തിയിൽ വൻ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

ഇന്നുള്ള വ്യാജ ഇന്ത്യയിലെ ഒട്ടുമിക്ക സർക്കാർ ചട്ടങ്ങളും കീഴ്വഴക്കങ്ങളും മറ്റും പ്രഥമദൃഷ്ടിയാൽ 1947ന് മുന്നിൽ ഉണ്ടായിരുന്ന ഇന്ത്യൻ സർക്കാർ സംവിധാനങ്ങളിൽ നിന്നും കട്ടെടുത്തവയാണ്. അതിനാൽ തന്നെ അന്നു ഉദ്ദേശിച്ച അർത്ഥവും അർത്ഥവ്യാപ്തിയും ആണ് ഈ വിധ കാര്യങ്ങൾക്ക് ഉള്ളത് എന്ന ഒരു തെറ്റായ ചിന്ത വരാം.

അന്ന് കലർപ്പുവന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയുടെ പീഠത്തിന്മേൽ നിന്നുകൊണ്ടാണ് ആ വക കാര്യങ്ങൾക്ക് അർത്ഥവും അർത്ഥവ്യാപ്തിയും ലഭിച്ചത്. എന്നാൽ ഇന്ന് ഇതേ കാര്യങ്ങളും അവയുമായി ബന്ധപ്പെട്ട വാക്കുകളും മറ്റും നിൽക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ പീഠത്തിന്മേലാണ്. ഈ കാര്യം വിശദ്ധീകരിക്കാനായി ഏതാനും ചില ഇങ്ഗ്ളിഷ് പദങ്ങളെ എടുക്കാം.

ആദ്യം Respect എന്ന വാക്ക് എടുക്കാം. ഈ വാക്കിനെ മലയാളത്തിൽ ബഹുമാനം എന്ന് അർത്ഥം നൽകാം. മലയാളത്തിൽ ബഹുമാനം എന്നത് ഇങ്ഗ്ളിഷിലെ ബഹുമാനം അല്ല. ഇങ്ഗ്ളിഷിൽ ഒരാളെ ബഹുമാനിക്കുന്നുണ്ട്, ബഹുമാനിക്കുനില്ല എന്നത്, വ്യക്തിയുടെ മനസ്സിനുള്ളിലെ ഒരു ഭാവം മാത്രമാണ്.

എന്നാൽ മലയാളത്തിൽ ബഹുമാനം എന്നത് മറ്റൊരാളോട് നിർബന്ധമായും പ്രകടിപ്പിക്കേണ്ടുന്ന വിധേയത്വ ഭാവവും വിധേയത്വ പെരുമാറ്റവും വിധേയത്വം വ്യക്തമാക്കുന്ന ശാരീരിക പ്രകടനങ്ങളും ആണ്.

അതായത്, മറ്റേ ആളുടെ സാന്നിധ്യത്തിൽ എഴുന്നേറ്റ് നിൽക്കുക, മുണ്ടിൻ്റെ കുത്തഴിക്കുക, മുണ്ട് കാലുകൾക്കിടയിൽ തിരുകിനിർത്തി തലകുനിച്ചു വണങ്ങിനിൽക്കുക എന്നെല്ലാം. അതേ പോലെതന്നെ സാർ എന്ന് സംബോധന ചെയ്യുക, സാർ എന്ന് പരാമർശിക്കുക, പേരിന് പിന്നിൽ സാർ എന്നു ചേർക്കുക, അദ്ദേഹം, അവര്, മാഡം എന്നെല്ലാം വാക്കുകൾ പരാമർശിക്കാനായി ഉപയോഗിക്കുക, മറ്റേ ആൾക്ക് തന്നെ നീ, താൻ, നിങ്ങൾ തുടങ്ങിയ വാക്കുകളാൽ സംബോധന ചെയ്യാൻ അനുവദം നൽകുക എന്നതും ഇതിൽ വരും.

പണ്ടൊരു സർക്കാർ ഗുമസ്തനുമായി എന്തോ കാര്യം സംസാരിക്കുന്ന അവസരത്തിൽ, അയാൾ അയാളുടെ ഉന്നത ഉദ്യോഗസ്ഥനെ ജനം 'Respect' ചെയ്യേണ്ടുന്ന കാര്യം ഊന്നിപ്പറഞ്ഞു. ഇതും മലയാളത്തിലെ ബഹുമാനം എന്ന വിധേയത്വം ആണ്. ഇങ്ഗ്ളിഷിലെ Respect അല്ല. ഇങ്ഗ്ളിഷിൽ സർക്കാർ ഉദ്യോഗസ്ഥൻ സർക്കാർ ഓഫിസിലെ തൊഴിലാളിമാത്രമാണ്.

ഞാൻ ഇന്നലെ കണ്ട, ഒരു സംഭവ വിവരണം നൽകുന്ന Youtube വീഡിയോയിൽ, പോലീസ് സബ് ഇൻസ്പെക്ടർ മാന്യനായ 50 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തിയെ നീ എന്നാണ് സംബോധന ചെയ്യുന്നത്. ഇൻസ്പെക്ടർ ഈ ആളോട് അപമര്യാദായി പലവാക്കുകളും ആക്രോശിക്കുന്നുണ്ട്. എന്നാൽ, ഈ സംഭവ വിവരണം നൽകുന്ന മാന്യനായ വ്യക്തി ഇൻസ്പെക്ടറെ അദ്ദേഹം എന്നും സാറ് എന്നു വൻ വിധേയത്വ ഭാവത്തിൽ തന്നെയാണ് പരാമർശിക്കുന്നത്.

ഇതാണ് ഇന്ത്യൻ ഭാഷകളിൽ Respect എന്ന വാക്കിന് വരുന്ന അർത്ഥവ്യാപ്തി. ഈ വിധമായുള്ള യാതോരു അർത്ഥ സൂചനയോ അർത്ഥവ്യാപ്തിയോ ഇങ്ഗ്ളിഷിലെ Respect എന്ന വാക്കിന് ഇല്ല.

ഇങ്ഗ്ളിഷിൽ Brother, Sister എന്നീ വാക്കുൾ ഉണ്ട്. സഹോദരൻ, സഹോദരി എന്ന് ഈ വാക്കുകളെ തർജ്ജമ ചെയ്യാം. എന്നാൽ വാസ്തവത്തിൽ, ഈ ചെറുകിട അർത്ഥവ്യാപ്തിയിൽ ഈ വാക്കുകൾ ഒതുങ്ങില്ല.

Brother എന്ന വാക്കിന് ചേട്ടൻ എന്നും അനിയൻ എന്നും രണ്ട് വ്യത്യസ്ത അർത്ഥങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം.

ചേട്ടൻ എന്നത് ബഹുമാനിക്കപ്പെടേണ്ടുന്ന വ്യക്തിയാണ്. അനിയൻ എന്നത് വാക്കുകളിൽ തരംതാഴ്ത്തപ്പെടേണ്ടുന്ന വ്യക്തിയാണ്. അതേ പോലെതന്നെ Sister എന്ന വാക്കിന് ചേച്ചിയെന്നും അനിയത്തിയെന്നും ഉള്ള രണ്ട് 180° എതിർകോണുകളിൽ വ്യക്തിത്വം നിലനിർത്തേണ്ടുന്ന വ്യക്തികളെ സൂചിപ്പിക്കുന്ന അർത്ഥ വ്യാപ്തി ഉണ്ട്.

മനുഷ്യവ്യക്തിത്വത്തെ ഈ വിധം തരംതിരിക്കുന്ന ഒരു പൈശാചികത Brother, Sister എന്ന വാക്കുകളിൽ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ.

Brotherhood എന്ന വാക്കിൽ അദൃശ്യമായി പടർന്നുകിടക്കുന്ന കണ്ണികൾ എന്ന കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും ഇല്ലാ എന്ന് പണ്ട് കാലം മുതൽ തന്നെ എനിക്ക് സൂചന ലഭിച്ചിരുന്നു.

പഴയ കാല ചില ഇങ്ഗ്ളിഷ് പുസ്തകങ്ങളിൽ ചില ഭൂഖണ്ഡ യൂറോപ്യൻ രാജ്യങ്ങളിലെ ചില Brotherhood പ്രസ്ഥാനങ്ങളെക്കുറിച്ച് വായിച്ചിരുന്നു. ഈ വിധ സാഹോദര്യ പ്രസ്ഥാനങ്ങളിൽ വ്യക്തികളെ പല തട്ടുകളിൽ നിർത്തിക്കൊണ്ട് വ്യക്തമായ ചില ഉന്നത വ്യക്തിത്വങ്ങൾക്ക് വിധേയരായി നിർത്തുന്നു.

ഈ വിധമായുള്ള ഒരു കൂട്ടായ്മയെ എന്താണ് കെട്ടിപടുത്തു നിർത്തുന്നത് എന്ന കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് ലഭിക്കുന്ന വിവരം വളരെ നിസ്സാരവും അപര്യാപ്തവും ആണ്. വാക്കുകളിലെ ഉയർച്ചത്താഴ്ചയിലൂടെ വലിച്ചു കെട്ടിവെക്കപ്പെടുന്ന അദൃശ്യ കണ്ണികൾ എന്നകാര്യം ഇങ്ഗ്ളിഷിൽ പറഞ്ഞൊപ്പിക്കാൻ പ്രയാസം തന്നെയാണ്.

ഇങ്ഗ്ളിഷിലെ Thank you എന്ന വാക്കിന് മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ ഇല്ലാത്ത ഒരു ആശയവിനിമയ സൗന്ദര്യം ഉണ്ട്. ഈ വാക്ക് ലഭിക്കുന്ന വ്യക്തിയുടെ സാമൂഹിക സ്ഥാനീകരണത്തിൽ യാതോരു ഉയർച്ചയും ഇങ്ഗ്ളിഷിൽ സംഭവിക്കുന്നില്ല. അതിൻ്റെ ആവശ്യകതയും ഇല്ല.

കാരണം, ഇങ്ഗ്ളിഷ് വാക്കുകളിൽ ഈ വിധമായുള്ള ഒരു സ്ഥാനീകരണ പ്രശ്നം ഇല്ലതന്നെ. കാരണം, വാക്കുകളിൽ ഒരേ സ്ഥാനീകരണത്തിൽ ജീവിക്കുന്നവരാണ് ഇങ്ഗ്ളിഷ് ജനത.

എന്നാൽ മലയാളത്തിൽ ഒരു ചെറുകിടക്കാരൻ ഒരു ഉപകാരം ചെയ്തുകഴിഞ്ഞാൽ അയാൾക്ക് പ്രത്യുപകാരമായി ഒരു Thank you നൽകിയാൽ, അയാളിൽ കയറിവരുന്ന ചിന്ത അയാളെ മറ്റേയാൾ പറ്റിച്ചുവെന്നുവരെ ആകാം. കാരണം, ഈ ഉപയോഗ ശൂന്യമായ Thank you അയാൾക്ക് യാതോരു ഉപയോഗവും നൽകില്ല. അതിന് പകരം എന്തെങ്കിലും പണം നൽകിയാൽ, അയാൾക്ക് അയാളുടെ സാമൂഹിക വ്യക്തിത്വം അയാളുടെ സ്വന്തം ചുറ്റുപാടുകളിൽ ഉയർത്താൻ ഉപകരിക്കും.

സാമൂഹിക സ്ഥാനീകരണം എന്നത് മലയാളത്തിൽ എല്ലാരിലും ഒരു പ്രേതഭാത പോലെ മനസ്സിൻ്റെ ഉള്ളറകളിലും പുറം ചട്ടയിലും ഒട്ടിനിൽക്കുന്ന ഒരു ഭീകരവസ്തുതന്നെയാണ്.

ഇങ്ഗ്ളിഷിലെ Sorry എന്ന വാക്കിൻ്റെ കാര്യം മറ്റൊന്നാണ്. ഈ വാക്കും ഇങ്ഗ്ളിഷിലെ വാക്കുകളിൽ ഒരേ നിലവാരക്കാരായ ആളുകൾ, തമ്മിൽ ഉപയോഗിക്കുന്ന ഒന്നാണ്.

താൻ ചെയ്ത തെറ്റായ കാര്യത്തിനും വിഷമം നൽകിയ കാര്യത്തിനും വേദന സൃഷ്ടിച്ച കാര്യത്തിനും മറ്റും തന്നിൽ വന്ന പശ്ചാത്താപവും, മനസ്സാക്ഷിക്കുത്തും മനോവേദനയും മറ്റും (remorse), വേദനിപ്പിക്കപ്പെട്ട വ്യക്തിയെ അറിയിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് Sorry.

മലയാളത്തിൽ Sorry എന്ന വാക്ക് ഉപയോഗിച്ചാൽ, അത് 'എന്നോട് ക്ഷമിക്കണം' എന്ന അർത്ഥമാണ് മറ്റേ ആൾക്ക് ലഭിക്കുക. വിധേയത്തത്തിൽ നിൽക്കുന്ന വ്യക്തിയുടെ ഭാവമാണ് ഈ വിധം വാക്കുകൾ ഉപയോഗിച്ചാൽ മറ്റേ ആളിൽ വരുന്ന മനസ്സിലാക്കൽ. ഉടനെ തന്നെ Sorry കേട്ട ആൾ ഉന്നതനായി ഭാവിക്കും. വാക്കുകൾ മാറാം.

Sorry പറഞ്ഞ ഉടനെ മറ്റേ ആൾ തലയിൽ കയറുന്നതുമാതിരി പെരുമാറുന്ന രംഗം ഒന്നിൽ കൂടുതൽ തവണ, ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. ഇങ്ഗ്ളിഷിൽ Sorry എന്ന വാക്കിന് ഉള്ള യാതോരു അർത്ഥവും ഭാവവും മലയാളത്തിൽ ഈ വാക്ക് ഉപയോഗിച്ചാൽ ആശയവിനിമയത്തിൽ കയറില്ല.

ഇങ്ഗ്ളിഷിലെ Children എന്ന വാക്കിനെ മലയാളത്തിലേക്ക് തർജ്ജമചെയ്താലും പ്രശ്നമാണ്. കുട്ടികൾ എന്ന അർത്ഥമാണ് വരിക. കുട്ടിയെന്ന വാക്ക് സംബോധനയിലും പരാമർശത്തിലും ഉപയോഗിച്ചാൽ, അത് തരംതാഴ്ത്തൽ തന്നെയാണ്. നീ, അവൻ, അവൾ വാക്കുകൾ കുട്ടിയെന്ന വാക്കിന് പിന്നണിയിൽ അണിനിരന്നു നിൽക്കും.

ഔപചാരിക സംഭഷങ്ങളിലും ചർച്ചകളിലും പ്രായം കൂടിയ വിവര ദോഷികളായ ആളുകൾ ചെറുപ്പക്കാരേയും ചെറുപ്പക്കാരികളേയും അവരുടെ വാദഗതികളെയും തരംതാഴ്ത്തിപ്പിടിക്കാനായി കുട്ടിയെന്ന വാക്ക് ഉപയോഗിച്ച രംഗങ്ങൾ കണ്ടിട്ടുണ്ട്.

'കുട്ടി പറഞ്ഞത്' എന്ന വാക്കുകളിൽ 'നിങ്ങൾ പറഞ്ഞത്' എന്ന അർത്ഥം നൽകാനായി ഒരു വിവരംകെട്ട സ്ത്രീ ചെറുപ്പക്കാരിയോട് ഔപചാരിക ചർച്ചയിൽ ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്.

മലയാളത്തിൽ മറ്റൊരു തരംതാഴ്ത്തൽ വാക്കാണ് മോനെ, മോളെ എന്ന വാക്കുകൾ. ഈ വാക്കുകൾ തരംതാഴ്ത്തൽ വാക്കായി മാറുന്നത് ഒരു വ്യക്തിയുടെ പിതാവോ മാതാവോ അല്ലാത്ത ആളുകൾ ഈ വാക്കുകൾ ഉപോയഗിക്കുമ്പോഴാണ്.

Deverkovilന് തൊട്ടടുത്തുള്ള ഒരു പ്രദേശത്തിൽ ഉള്ള ഒരു ദേശീയ Bankൻ്റെ ശാഖയിൽ ഒരു ഗുമസ്തൻ ഉണ്ടായിരുന്നു. ഈ ആൾ പ്രഥമദൃഷ്ടിയിൽ തന്നെ എന്തോ വൻ തൊഴിൽ സംവരണത്തിലൂടെ ആ തൊഴിലിൽ എത്തിയ വ്യക്തിയാണ്.

ഈ ആൾ Bank കയറിവരുന്ന ഉപഭോക്താക്കളായ 30 വയസിന് താഴെയുള്ള ചെറുപ്പക്കാരെ ആദ്യം സംബോധന ചെയ്തു തുടങ്ങുക മോനെ എന്നോ മോളെ എന്നോ ആണ്. ആ വാക്ക് ആശയവിനിമയത്തിൽ ഒന്ന് ഉറപ്പിച്ചുകഴിഞ്ഞാൽ, പിന്നെ സംബോധന ഇഞ്ഞി (നീ) എന്നാണ്.

മോളെ എന്ന വാക്കിന് ഇതിനേക്കാളെല്ലാം വ്യാപകമായ തരംതാഴ്ത്തൽ അർത്ഥമുണ്ട് എന്ന് പണ്ടൊരിക്കൽ മലയാളം സിനിമയുമായി ചെറുകിട ബന്ധം ഉള്ള ഒരു ആൾ എന്നോട് പറഞ്ഞിരുന്നു.

പുതുമുഖ നടിയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, സിനിമാ നിർമ്മാണത്തിലെ ചില ഉന്നതർ ചില തലതിരിഞ്ഞ വിട്ടുവീഴ്ചകൾക്കായി വളരെ വ്യക്തമായി നടിയോട് ചോദിക്കും. പുതുമഖ നടി അതിന് സമ്മതിക്കില്ല. അപ്പോൾ സിനിമാക്കാരൻ ഉപോഗിക്കുന്ന വാക്കുകൾ ആണ് പോലും:

മോളെ, ഇതൊക്കെ ഇതിലുള്ള കാര്യം തന്നെയാണ്.

നടി നീ, അവൾ എന്ന വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന സാമൂഹിക രംഗമാണ് ഇത്. സിനിമാക്കാരൻ സാറുമാണ്.

ചെറിയ കുട്ടികളെ അത് എന്ന് പരമാർശവാക്കായി ഉപയോഗിക്കുന് അദ്ധ്യാപകരും അദ്ധ്യാപികമാരും ഉണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.

ഇവിടെ ചെറുതായി ഒന്ന് പറഞ്ഞു പോകാവുന്നത്, വിദ്യാർത്ഥികളുടെ മാനസികവും വ്യക്തിത്വപരവുമായ നിലവാരം ഉയർത്താനായി തൊഴിൽ നൽകപ്പെട്ടവരാണ് അദ്ധ്യാപകരും അദ്ധ്യാപികമാരും. അവർ വിദ്യാർദ്ധികളെ നീ, അവൻ, അവൾ വാക്കുകളിൽ തരംതാഴിത്തിവിടുന്നതിനെ അദ്ധ്യാപനമായി മലയാളം പോലുള്ള ഭാഷകളിൽ കാണാൻ പറ്റും. എന്നാൽ ഇങ്ഗ്ളിഷിൽ ഇങ്ങിനെയൊരു കാര്യം വിദ്യാഭ്യാസത്തിൽ ഉണ്ട് എന്ന ഒരു ഹേതുപോലും ലഭിച്ചിട്ടില്ല.

വാക്കുകൾ ഉദ്ദേശിച്ചതിലും അധികം നീണ്ടുപോയി. അതിനാൽ ഒരു വാക്ക് കൂടി ചർച്ച ചെയ്ത് ഇന്നത്തെ എഴുത്ത് നിർത്താം.

ഇങ്ഗ്ളിഷിലെ Sir എന്ന വാക്കാണ് ഇത്. ഈ വാക്കിനെ ഈ എഴുത്തിൽ നേരെത്തെ എപ്പോഴോ ചർച്ചയ്ക്ക് എടുത്തിട്ടുണ്ടാവാം. അതിനാൽ തന്നെ വളരെ ചുരുക്കി പറയാം.

ഇങ്ഗ്ളിഷിലെ Sir എന്ന വാക്ക് മലയാളത്തിലെ സാർ എന്ന വാക്കല്ല. എന്നാൽ, ഇങ്ഗ്ളിഷിലെ Sir എന്ന അർത്ഥത്തിലും സാർ എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്.

Sir എന്ന രീതിയിൽ സാർ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ, ആ വാക്ക് മറ്റ് പലവാക്കുകളുടേയും സ്ഥാനങ്ങളിലേക്ക് കടന്നു കയറുന്നുണ്ട്.

സാർ എന്നു സംബോധന ചെയ്താൽ, ഇങ്ഗ്ളിഷിലെ He, his, him, She, her, Hers എന്ന അർത്ഥം വരുന്ന മലയാളം വാക്കുളുടെ സ്ഥാനത്തും ഈ വാക്ക് കയറിക്കൂടും. പോരാത്തതിന്, ഈ വാക്ക് ഉപയോഗിച്ചാൽ, അദ്ദേഹം, അവര് തുടങ്ങിയവാക്കുകൾ ആശയവിനിമയത്തിൽ കയറിക്കൂടും.

സാർ അല്ലാത്ത ആൾ അയാളും, അവനും, അവളും ആയി തരംതാഴും.

ഇത് ഇങ്ഗ്ളിഷിൽ ഇല്ലാത്തതും, എന്നാൽ പിശാചിൻ്റെ നാട്ടിൽ കാണപ്പെടുന്നതുമായ മാസ്മരിക സംഭവവികാസങ്ങൾ ആണ്.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

3. പ്രാദേശിക ഭാഷയുടെ കുരുട്ട് പ്രത്യയശാസ്ത്രം

Post posted by VED »

Image

കഴിഞ്ഞ എഴുത്തിൽ respect എന്നതുമായി ബന്ധപ്പെട്ടുകൊണ്ട് പറയാൻ വിട്ടുപോയ ഒരു കാര്യം ഉണ്ട്.

ഉന്നതൻ്റെ മുന്നിൽ നിൽക്കുമ്പോൾ, സ്ത്രീകൾ അവരുടെ ബഹുമാനം എന്ന വിധേയത്വം പ്രകടിപ്പിക്കേണ്ടത് അവരുടെ മാറ് മറയ്ക്കാനായി വെച്ചിരിക്കുന്ന തുണി തുറന്നുകാട്ടിക്കൊണ്ടാണ് എന്ന് Native Life in Travancoreൽ വളരെ വ്യക്തമായി രേഖപ്പെടുത്തിക്കാണുന്നുണ്ട്.

അതിൽ ഒരു ചെറിയ രേഖപ്പെടുത്തൽ ഈ വിധമാണ്:

The proper salutation from a female to persons of rank was to uncover the bosom.

പ്രാദേശിക സംസ്ക്കാരത്തിൻ്റേയും പ്രാദേശിക ഭാഷയുടേയും മഹിമ ഉയർത്തിപ്പിടിച്ചു കാണിക്കുന്നവർ അവയുടെ കീഴ്ഭാഗത്തുള്ള ജീവിത രീതികൾ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയുക തന്നെ വേണം.

ഇവയുടെ മുകൾ ഭാഗത്തുകള്ള മാസ്മരിക അനുഭവങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഇന്ന് സാംസ്ക്കാരിക നേതാക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവരും, സാഹിത്യകാരന്മാരും, വിപ്ളവചിന്തകരും, സിനിമാക്കാരും മറ്റും, ഈ വക കാര്യങ്ങളിൽ വൻ ആസ്വാദ്യതയും സൗന്ദര്യവും ചുണ്ടിക്കാണിക്കുന്നത്.

ഇനി മറ്റൊരു കാര്യത്തിലേക്ക് പോകാം. സർക്കാർ തൊഴിൽ ചെയ്യുന്നവരുടെ മാസ വരുമാനം ആണ് ഉന്നം വെക്കുന്ന വിഷയം. എന്നാൽ ഒരു കാര്യം കൂടി പറഞ്ഞിട്ട് അതിലേക്ക് നീങ്ങാം.

ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ ജീവിത വിജയം എന്നത് സമൂഹത്തിൽ കൂടെ ജീവിക്കുന്നവരെ ഭാഷാ വാക്കുകളിൽ തമർത്താൻ ആവുന്ന രീതിയിൽ സാമൂഹിക ഔന്നിത്യം നേടിയെടുക്കുക എന്നതാണ്.

അതിനായി പല മാർഗ്ഗങ്ങളും ആളുകൾ നിരന്തരം തേടിക്കൊണ്ടിരിക്കും.

അതിൽ ഒന്ന് ഉന്നതരായ വ്യക്തികളോട് അടുപ്പത്തിൽ എത്തിച്ചേരുക എന്നതാണ്. ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് രണ്ട് വ്യത്യസ്ത വ്യക്തികളുടെ പദ്ധതികൾ ഞാൻ നേരിട്ടു കണ്ട് മനസ്സിലാക്കിയിട്ടുണ്ട്.

ഒന്ന് ഒരു ചെറുപ്പക്കാരനായിരുന്നു. ഈ ആൾ ഒരു സിനിമാ നിർമ്മാതാവിൻ്റെ കൂടെ നടക്കുകയും ആ ആൾക്ക് വേണ്ടുന്ന ചെറുകിട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. ആ സിനിമാ നിർമ്മാതാവിൻ്റെ കൂടെയിരുന്ന് ആ ആൾ പറയുന്ന കാര്യങ്ങൾ കേൾക്കുകയും ആ രീതിയിൽ ഒരു സഹചാരിയായി പെരുമാറുകയും ചെയ്തു. എന്നാൽ സിനിമാ നിർമ്മാതാവ് അയാളെ ഒരു ചെറുകിട പണിക്കാരനായി മാത്രമേ കണ്ടുള്ളു.

സിനിമാക്കാരുടെ കൂടെ നടക്കുന്നത് കമ്പ്യൂട്ടർ പണിചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ കൂടെ നിരന്തരമായി ഇരിക്കുന്നതു പോലെയാണ്. വളരെ പെട്ടന്ന് തന്നെ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ പഠിക്കാം. അത്രയ്ക്കും ലളിതമാണ് കമ്പ്യൂർ ഉപയോഗിക്കാനുള്ള നൈപുണ്യം ലഭിക്കൽ.

കമ്പ്യൂട്ടറിൽ വീഡിയോ എഡിറ്റിങ്ങും, ഓഡിയോ എഡിറ്റിങ്ങും എല്ലാം കണ്ടു പഠിക്കാവുന്ന കാര്യങ്ങൾ തന്നെ.

ഏതാണ്ട് അതേ പോലെ തന്നെയാണ്, സിനിമാക്കാരുടെ പ്രവർത്തന വേദിയിൽ നിരന്തരം നിന്നുതിരിഞ്ഞാൽ. വളരെ പെട്ടെന്ന് തന്നെ സിനിമാ നിർമ്മാണത്തിൻ്റെ പലവിധ വശങ്ങളും മനസ്സിലാക്കാൻ ആവും. അതിന് വേറെ യാതോരു ഉന്നത വിദ്യാഭ്യാസത്തിൻ്റേയും ആവശ്യം ഇല്ലതന്നെ.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയായിരുന്നിട്ടും, ഈ ചെറുപ്പക്കാരനെ ഒരു തരം വേലക്കാരനെപ്പോലെ തന്നെയാണ് സിനിമാ നിർമ്മാതാവ് കണ്ടത്. ചില ഉന്നതർ ഈ വിധമായുള്ള ഒരു സന്തത സഹചാരിയെ അവരുടെ Personal assistant ആക്കിയ സംഭവങ്ങൾ ഉണ്ട്. അതായത്, അവരുടെ സ്വകാര്യ കാര്യങ്ങളും ആവശ്യങ്ങളും നിർവ്വഹണം ചെയ്യാനായുള്ള ഒരു സഹായി.

ഇവിടെ ഞാൻ കണ്ടത്, ഈ ചെറുപ്പക്കാരൻ തനിക്ക് കീഴിലായി നീ - സാർ ബന്ധത്തിൽ ആരേയും നിയമിച്ചിട്ടില്ലാ എന്ന ഒരു പോരായ്മയാണ്.

എന്നാൽ മറ്റൊരു ചെറുപ്പക്കാരനെ ഇതേ പോലുള്ള ഒരു പദ്ധതിയിൽ ഞാൻ കണ്ടിട്ടുണ്ട്. അയാൾ എന്ത് സാഹചര്യത്തിൽ പെട്ടാലും, ആദ്യം ചെയ്യുന്നത്, തനിക്ക് നീ എന്ന് സംബോധന ചെയ്യാൻ പറ്റുന്ന ഒരു കൂട്ടരെ ഒരുക്കിയെടുക്കുകയെന്നതാണ്. ഈ വിധം ഒരുക്കിയെടുക്കപ്പെടുന്നവർക്കിടയിൽ അവരുടേതായ പല നിലവാരങ്ങളും നീ - ചേട്ടൻ ബന്ധങ്ങളും കാണും.

നീ എന്ന് സംബോധന ചെയ്യപ്പെടുന്നവർ ഈ ആളെ ചേട്ടൻ എന്നോ സാറ് എന്നോ സംബോധന ചെയ്യും. ഹിന്ദി പ്രദേശങ്ങളിൽ ഈ ആൾ വളരെ പെട്ടന്ന് കീഴിൽ ഉള്ളവരുടെ സാബ് വരെ ആവുന്നത് ഞാൻ കണ്ടിട്ടുണ്ട്.

കീഴിൽ എത്ര അധികം നീ - ചേട്ടൻ, നീ - സാറ്, തൂ - സാബ് പടികൾ ഉണ്ട്, അത്രത്തോളം മാനസിക ഔന്നിത്യം ഈ ആൾ കൈവരിക്കും.

ഈ ആൾ എപ്പോഴും, എവിടെ വച്ചും, ഉന്നമിടുന്നത് രാഷ്ട്രീയ നേതാക്കളെ ആയിരുന്നു. അവരുടെ അടുത്ത് ഈ ആൾ പോകുന്നത് പലപ്പോഴും വൻ വാടകയുള്ള chauffeur-driven സ്വകാര്യ റിജിസ്ട്രേഷൻ ഉള്ള കാറിൽ ആവും.

ഈ ആൾ ഒരിക്കൽ സാമ്പത്തികമായി വളരെ പരുങ്ങലിൽ പെട്ടുകിടക്കുന്ന അവസരത്തിലും, സ്വന്തം ഓഫിസിൽ വൻ മാസവാടകയ്ക്ക് Chaffur-driven കാർ വച്ചിരുന്നു. ഇത് വിഡ്ഢിത്തമല്ലേയെന്ന് ഞാൻ ആ ആളോട് ചോദിച്ചപ്പോൾ, അയാൾ പറഞ്ഞത്, ഈ രീതിൽ Central Secretariatൽ ചെന്നാൽ, അവിടുള്ള തൂണുപോലും താൻ വന്നത് ഒരു chauffeur-driven കാറിൽ ആണ് എന്ന് തിരിച്ചറിയും എന്നായിരുന്നു.

ഇത് അതീന്ദ്ര്യ സോഫ്ട്വർ സംവിധാനവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

തൂണുപോലും, ഈ ആൾ ഒരു സാബ് ആണ്, ആപ്പ് ആണ് എന്ന് തിരിച്ചറിയും എന്നതാണ് ഭൗതിക ലോകത്തിലെ കാര്യം.

രാഷ്ട്രീയ നേതാക്കളുടെ അടുത്ത് ഈ വ്യക്തി കയറിച്ചെല്ലുമ്പോൾ, അവരിൽ വരുന്ന വികാരം, ഒരു വൻ സ്വകാര്യ നേതാവോ പ്രസ്ഥാനക്കാരനോ കയറിവന്ന പ്രതീതിയാണ്. രാഷ്ട്രീയ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വച്ച് ഈ ആൾ ഫോണിലൂടെ പലർക്കും പലവിധ നിർദ്ദേശങ്ങളും ആജ്ഞകളും നൽകും, തൂ, നീ എന്നെല്ലാം വാക്കുകളിൽ സംബോധന ചെയ്തുകൊണ്ട്.

കീഴിൽ ഒറ്റ നിലയിൽ അണികൾ ഉണ്ട് എങ്കിൽ ചെറിയ ഒരു ഉയരം ഈ ആൾക്ക് ലഭിക്കും. എന്നാൽ, കീഴിൽ ഉള്ള നിലകൾ ഓരോന്നായി കൂടുമ്പോൾ, ഈ ആൾ പടിപടിയായി ഉയരങ്ങളിലേക്ക് ഉയരും.

കീഴിൽ ഒറ്റ നിലവാരം മാത്രമേ ഉള്ളു എന്ന് ചിന്തിക്കുക. ആ നിലവാരത്തിൽ ഒരു ഇരുപത്തി ഒന്ന് അണികൾ ഉണ്ട് എങ്കിൽ, ഒരു ചെറുകിട ഗൂണ്ടയുടെ സാമൂഹിക ഉയരമേ ലഭിക്കുള്ളു.

അതിന് പകരും, കീഴിൽ ഒരു അഞ്ച് നിലവാരത്തിൽ ആളുകൾ ഉണ്ട് എന്നു കരുതുക.

തൊട്ടുകീഴിലായി ഒരാൾ.
അയാൾക്ക് കീഴിലായി രണ്ടു പേർ.
അവർ ഓരോരുത്തരുടേയും കീഴിൽ മൂന്നുപേർ വീതം.
അവരോരോരുത്തരുടേയും കീഴിൽ രണ്ടുപേർ.

ഈ ആളുടെ കീഴിൽ മൊത്തം 21 പേർ.

ഈ വിധമായുള്ള ഒരു ആളുകളുടെ അടുക്കിവെക്കൽ ഈ ആളെ ഒരു വൻ ഉയരത്തിൽ നിർത്തും. നീ - സാർ, എന്ന പല പടികൾ വളരെ വ്യക്തമായി ഈ ആളുടെ വ്യക്തിത്വത്തിൽ ശ്രദ്ധിക്കപ്പെടും.

ഇവിടെ പറയേണ്ടുന്നത്, ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള ഒരു ചിന്തയില്ലായെന്നതാണ്. ആളുകൾ എത്രതന്നെ നിലവാരങ്ങളിൽ കീഴിൽ അടുക്കിവെക്കപ്പെട്ടാലും, സംബോധനയിൽ You - You എന്ന കോഡിങ്ങും, പരാമർശത്തിൽ He - He, His - His, Him - Him എന്ന കോഡിങ്ങും മാത്രമേ നിലനിൽക്കുള്ളു. ആള് അങ്ങ് എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ എത്തിനിൽക്കുന്ന പ്രതീതി വരില്ല.

മുകളിൽ പരാമർശിച്ച രണ്ട് വ്യത്യസ്ത വ്യക്തികളുടെ കാര്യം നോക്കാം.

ആദ്യത്തെ ആൾ സിനിമാ നിർമ്മാതാവിന്, കീഴിൽ നീ - സാർ ബന്ധത്തിൽ തറച്ചുനിൽക്കും. നിർമ്മാതാവ് അയാളെ ഒരു തരം സന്തത സഹചാരിയായ ഭൃത്യനോ വിധേയനോ ആയിത്തന്നെ കാണും.

രണ്ടാമത്തെ ആളെ രാഷ്ട്രീയ നേതാക്കൾ സ്വകാര്യ സംരംഭങ്ങൾ നടത്തുന്ന ഒരു നേതാവായി കാണും.

ഈ രണ്ട് പേരും എന്നോട് പണ്ട് പറഞ്ഞ ഒരു കാര്യത്തിൽ സാമ്യതയുണ്ടായിരുന്നു.

വ്യക്തി എത്ര ഉന്നതനായാലും, സ്വകാര്യ വേദികളിൽ എല്ലാവർക്കും, പൊതുവായ പലവിധ ആവശ്യങ്ങളും ആഗ്രഹങ്ങളും പരിവേദനങ്ങളും ആത്മവിശ്വാസക്കുറവും മറ്റും ഉണ്ടാവും എന്ന്. ആ വേദികളിൽ അവർക്ക് ചിലരെ ആവശ്യം വരും.

ആ വേദികളിൽ വെറുതെയങ്ങ് കയറിച്ചെല്ലാൻ പുറത്തുള്ള ആൾക്ക് പ്രയാസം തന്നെയാണ്. എന്നാൽ, അതിനായി പരിശ്രമിക്കുന്നവർക്ക് അതിലേക്ക് കയറിച്ചെല്ലാനായേക്കാം.

ഈ വിധം കയറിച്ചെല്ലുന്നതിൻ്റെ രണ്ട് വ്യത്യസ്ത പദ്ധയിടലിനേക്കുറിച്ചാണ് ഇവിടെ പരാമർശിച്ചത്.

പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ കുരുട്ട് പ്രത്യയ ശാസ്ത്രം മനസ്സിലാക്കിത്തന്നെ വേണം ഈ വിധ കാര്യങ്ങൾക്ക് പദ്ധതിയിടാൻ.

ആദ്യത്തെ ആൾ ഇങ്ഗ്ളിഷ് രീതിയിലുള്ള ഒരു നിഷ്കളങ്ക ഭാവത്തിലാണ് കയറിച്ചെന്നത്. എന്നാൽ സ്ഥാനീകരിക്കപ്പെട്ടത്, ഫ്യൂഡൽ ഭാഷയിലെ സ്ഥാനീകരണത്തിലാണ്.

അതേ സമയം, രണ്ടാമത്തെ ആൾ വളരെ കരുതിക്കൂട്ടിയുള്ള ചുവടുവെപ്പുകളിലൂടെ ആണ് കരുക്കൾ നീക്കിയത്.

ഈ ആൾ യഥാർത്ഥത്തിൽ സ്വന്തം വേദികളിൽ വളരെ അപകടകാരിയായ വ്യക്തിയും ആവാം. തനിക്ക് വിധേയത്വം നൽകാത്തവരെ അയാൾ സ്വന്തം വേദികളിൽ നിന്നും തുരത്തുകയോ, അതുമല്ലെങ്കിൽ തരംതാഴ്ത്താനായി ഉദ്യമിക്കുകയോ ചെയ്തുകൊണ്ടിരിക്കും. പിന്നിൽ നിന്നും കുത്തും, അല്ലെങ്കിൽ കുത്തിക്കും.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

4. കൈക്കൂലിപ്പണം ചെയ്യുന്ന സാമൂഹിക നന്മകൾ

Post posted by VED »

Image


ഇനി സർക്കാർ ഉദ്യോഗസ്ഥരുടെ മാസ വരുമാനത്തിൻ്റെ കാര്യത്തിലേക്ക് പോകാം.

ഇതിന് മുൻപായി ചില സർക്കാർ ഉദ്യോഗസ്ഥരുടെ മറ്റ് വരുമാനവുമായി ബന്ധപ്പെട്ടുകൊണ്ട് ചില കാര്യങ്ങൾ ഓർമ്മയിൽ നിന്നും വാരിയെടുത്ത് പറയാം.

ആദ്യത്തേത്, 2000ത്തിന് തൊട്ടുമുൻപുള്ള ഏതോ വർഷത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥയുടെ മകൻ പറഞ്ഞകാര്യമാണ്. ആ ഉദ്യോഗസ്ഥ സർക്കാറിന് വൻ വരുമാനം പിടിച്ചുപറിച്ചെടുക്കൽ പദ്ധതിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വകുപ്പിലെ ഗുമസ്ത ജീവനക്കാരിയായിരുന്നു.

തൻ്റെ അമ്മയ്ക്ക്, ഓഫിസിൽ ശേഖരിക്കപ്പെടുന്ന വൻ കൈക്കൂലിപ്പണത്തിൻ്റെ ഒരു വിഹിതം ലഭിക്കുന്നുണ്ട് എന്ന് ആ ജീവനക്കാരിയുടെ മകൻ വളരെ വ്യക്തമായി എന്നോട് പറയുകയുണ്ടായി. ഈ കാര്യം പ്രസ്താവിച്ചത് യാതോരു വൈമനസ്യവും ഇല്ലാതെയായിരുന്നു.

ഇത് ഒരു തരം സാമൂഹിക സ്ഥാനത്തിന്, ജനങ്ങളിൽ നിന്നും ലഭിക്കുന്ന കാണിക്കയോ, വഴിപാടോ, ഉപാസനയോ മറ്റോ ആണ് എന്ന രീതിയിൽ ആണ് ഈ വ്യക്തി ഈ കാര്യം പറഞ്ഞത്.

സംഭാഷണം ഇങ്ഗ്ളിഷിൽ ആയിരുന്നു. അതിനാൽ തന്നെ പ്രകോപനപരമല്ലാത്ത വാക്യങ്ങളിലൂടെ ആ വ്യക്തിയുടെ വാദഗദികളോട് എനിക്കുള്ള വിയോജിപ്പ് പറയാൻ പറ്റി.

അപ്പോൾ, ആ ആൾ പറഞ്ഞതിൽ ആണ് സാമൂഹിക കോഡിങ്ങ് കാണാൻ പറ്റിയത്.

ഈ ആൾ പറഞ്ഞു, ഉന്നത നിലവാരമുള്ള ഒരു സാരിക്ക് എന്ത് വിലയുണ്ട് എന്ന് നിങ്ങൾക്ക് അറിയുമോ?

ഉന്നത നിലവാരമുള്ള വസ്ത്രങ്ങൾ ധരിക്കുകയും വൻ സാമൂഹിക ബലം പ്രകടമാക്കുകയും ചെയ്താലെ ജനങ്ങളുടെ Respect ലഭിക്കുള്ളു. ആ വിധം ജീവിച്ചുകാണിക്കാൻ സർക്കാർ നൽകുന്ന ശമ്പളം മതിയാകില്ല.

ഇവിടെ ഈ ആൾ ഉദ്ദേശിച്ച Respect എന്നത് മലയാളത്തിലെ ബഹുമാനം എന്ന വിധേയത്വം ആണ്. അല്ലാതെ ഇങ്ഗ്ളിഷിലെ Respect അല്ല. എന്നാൽ ഞങ്ങൾ തമ്മിലുള്ള സംഭാഷണം ഇങ്ഗ്ളിഷിൽ ആയിരുന്നു എന്നും ഓർമ്മിക്കുക.

ഇങ്ഗ്ളിഷ് ഭാഷയിലെ വാക്കുകളുടെ അർത്ഥങ്ങളെ ഫ്യൂഡൽ ഭാഷക്കാർ വികലമാക്കുന്നതിൻ്റെ ഒരു ദൃശ്യമാണ് ഇവിടെ കണ്ടത്.

ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വളരെ തുച്ഛമായ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. യാതോരു കൈക്കൂലിയും അവർക്ക് ലഭിച്ചിരുന്നില്ല.

എന്നാൽ അവരിൽ ആർക്കും Respect എന്ന മലയാളത്തിലെ പൈശാചിക വസ്തുവിനെ പേടിയില്ലായിരുന്നുവെന്നവേണം മനസ്സിലാക്കാൻ. ഉഗ്ര നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് ഭാഷയുടെ അടുത്ത് ഈ പിശാചിന് യാതോരു വിലയും കിട്ടില്ലാ എന്നു വ്യക്തം.

പണ്ട് Trivandrumത്ത് Revenue Board എന്ന പേരിൽ മ്യൂസിയത്തിന് അടുത്തായി സർക്കാർ ഓഫിസുകളുടെ ഒരു നിരതന്നെയുണ്ടായിരുന്നു. ആ പ്രസ്ഥാനത്തെക്കുറിച്ച് കൂടുതലായി ഒന്നും പറയുന്നില്ല. കാരണം, അതും വാക്കുകളെ പാതവിട്ട് വലിച്ചുകൊണ്ടു പോകും.

ആ ഓഫിസ് കെട്ടിടത്തിൽ ഒരിക്കൽ പോയപ്പോൾ, അവിടെ വച്ച് ഒരു State Exciseലെ ഒരു ഗുമസ്തനുമായി സംസാരിക്കാൻ ഇടവന്നു. മധ്യ തിരുവിതാംകൂർ ദേശക്കാരനായിരുന്നു അയാൾ.

അയാളെ ഞാൻ 'നിങ്ങൾ' എന്ന് സംബോധന ചെയ്തപ്പോൾ അയാൾക്ക് ചെറിയ തോതിലുള്ള ഒരു പല്ലുളിപ്പ് അനുഭവപ്പെട്ടുവെന്ന് തോന്നുന്നു. എന്നാൽ ഈ വിധമായുള്ള ഒരു വൻ പ്രകോപനത്തെ അയാൾ വൻ സംയമനത്താൽ നിയന്ത്രിച്ചുവെന്ന് വ്യക്തം.

അയാൾ പറഞ്ഞ വാക്കുകളിൽ ഒന്ന് ഈ വിധമായിരുന്നു. ദൈവാധീനത്താൽ ജോലികിട്ടയത് എക്സൈസ് വകുപ്പിൽ ആയതിനാൽ കാശിന് യാതോരു പഞ്ഞവും ഇല്ല.

കള്ളനോട്ട് അടി കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ലാഭമുള്ള ഒരു വ്യവസായവും വ്യാപാരവും മദ്യം നിർമ്മാണം ആണ് എന്നാണ് എന്ന് തെല്ലൊരു അതിശയോക്തിയോടുകൂടി എനിക്ക് പറയാൻ ആവും. ആ വിഷയത്തിൻ്റെ പിന്നാമ്പുറത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ്, എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞ ഒരു കാര്യം ഉണ്ട്.

ആ ആളുടെ ഒരു സുഹൃത്തിൻ്റെ അമ്മ RTO വകുപ്പിലെ ഗുമസ്ത ജീവനക്കാരിയാണ്. അമ്മ നിത്യവും ഓഫിസിൽ നിന്നും വീട്ടിൽ വരുമ്പോൾ, ഓഫിസിലെ അന്നന്നത്തെ കൈക്കൂലി വരുമാനത്തിൻ്റെ ഒരു പങ്ക് ലഭിക്കും. അത് ആ വ്യക്തി കിട്ടിയപാടെ handbagൽ വെക്കും. ഇത് എത്ര സംഖ്യയാണ് എന്നത് ഒരിക്കലും എണ്ണാറില്ല പോലും.

വീട്ടിലെത്തിയാൽ, handbag മേശപ്പുറത്തു വച്ച് ആ ആൾ വിശ്രമിക്കാൻ പോകും. അപ്പോൾ മകൻ വന്ന് handbagൽ നിന്നും ഏതാനും നൂറു രൂപ നോട്ടുകൾ എടുക്കും. പുറത്തുപോയി ലാവിഷായി ചിലവാക്കും. ഇതിൽ അമ്മയ്ക്ക് യാതോരു പരാതിയുമില്ല.

ഇപ്പോൾ മനസ്സിൽ ഓർമ്മവന്നത്, കേരളത്തിലെ ഒരു Airportലെ കസ്റ്റംസ് ഓഫിസിൽ പെട്ടന്ന് കേന്ദ്ര ഓഫിസർ കയറിവന്ന ഒരു സംഭവം കേട്ടറിഞ്ഞ കാര്യമാണ്. ആ ഉദ്യോഗസ്ഥൻ്റെ കൂടെ ആയുധധാരികളായ യൂണിഫോമിട്ട ഏതാനും സെക്യൂറിറ്റി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഓഫിസിൽ കയറിയപാടെ, ഓഫിസിൻ്റെ വാതിലുകൾ ഉള്ളിൽ നിന്നും അടയ്ക്കാൻ സെക്യൂറിറ്റി ഉദ്യോഗസ്ഥർക്ക് ഈ ഓഫിസർ ഉത്തരവ് നൽകി.

ഉള്ളിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ആകെ പരിഭ്രമിച്ചു. കാരണം, വൻ അധികാര പരിധിയുള്ള ഉന്നത ഉദ്യോഗസ്ഥനാണ് മുന്നിൽ വന്ന് മുഖ്യ മേശക്ക് പിന്നിൽ ഇരിക്കുന്നത്.

എല്ലാരോടും തൻ്റെ മുന്നിൽ ഉള്ള മേശക്ക് മുന്നിൽ നിരത്തിവച്ചിരിക്കുന്ന മേശകൾക്ക് പിന്നിലെ കസേരകളിൽ ഇരിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

എല്ലാരും ഈ ഉന്നത ഉദ്യോഗസ്ഥനെ അഭിമുഖീകരിച്ചുകൊണ്ട് ഇരുന്നു.

അപ്പോൾ ആ ഓഫിസർ ഒരു ആജ്ഞ കൊടുത്തു.

നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കീശകളിൽ വച്ചിരിക്കുന്ന മുഴുവൻ പണവും നിങ്ങളുടെ മുന്നിലുള്ള മേശപ്പുറത്ത് വെക്കുക. ഇങ്ങിനെ ചെയ്യുന്നില്ലായെങ്കിൽ, സെക്യൂറിറ്റിക്കാരോട് നിങ്ങളുടെ കീശകൾ പരിശോധിക്കാൻ ഞാൻ ഉത്തരവ് നൽകും.

എല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥരും അവരവരുടെ കീശകളിൽ ശേഖരിച്ചുവച്ചിരുന്ന പണമത്രയും അവരവരുടെ മുന്നിലുള്ള മേശപ്പുറത്ത് വാരിയിട്ടു. എല്ലാരുടേയും കീശകളിൽ നിന്നും പുറത്തുവന്നത്, വൻ സംഖ്യകളായിരുന്നു പോലും.

എല്ലാരും ശ്വാസം അടക്കി ഇരുന്നു. എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് എന്ന കാര്യം എല്ലാരിലും ഉഗ്ര ഭയം വരുത്തി.

അപ്പോൾ ഓഫിസർ വളരെ രസികനായി ചിരിച്ചുകൊണ്ട് പറഞ്ഞു, നിങ്ങളെല്ലാരും വൻ വിഡ്ഢികളാണ്. ഈ വിധം ഒരു പരിശോധന വിജിലൻസ് വകുപ്പാണ് നടത്തുന്നതെങ്കിൽ, നിങ്ങളെല്ലാരം അകത്താകും.

ഇനി മുതൽ യാത്രക്കാരിൽനിന്നും പടിച്ചെടുക്കുന്ന പണം വളരെ സ്വകാര്യമായി എവിടെയെങ്കിലും വെക്കാനുള്ള ഏർപ്പാട് ചെയ്യണം.

ഈ ഒരു കാര്യം വളരെ വ്യക്തമായി നിങ്ങളെ മനസ്സിലാക്കിക്കാനാണ് ഞാൻ ഈ നാടകം അവതരിപ്പിച്ചത്.

എല്ലാരിൽനിന്നും വൻ അഹ്ളാദ ചിരി മുഴങ്ങി. അവരുടെ ഉന്നത ഉദ്യോഗസ്ഥൻ കീഴ് ഉദ്യോഗസ്ഥരോട് ഇത്രമാത്രം സ്നേഹമുള്ള ആളാണ് എന്ന തിരിച്ചറിവാണ് എല്ലാരിലും വന്നത്.

ഇത് കഥ ഞാൻ കേട്ട കഥമാത്രമാണ്.

എന്നാൽ, പരിചയക്കാരനായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ കേരളത്തിലെ ഒരു Airportൽ വച്ച് ഏതാണ്ട് ഇതേ പോലുള്ള ഒരു രംഗത്തിൽ വിജിലൻസ് പിടിച്ചകാര്യം ആ ആൾ തന്നെ എന്നോട് പറഞ്ഞിരുന്നു. അയാളോടൊപ്പം, വേറേയും ചില കസ്റ്റംസ് ഉദ്യോഗസ്തരെ കൂടെപിടിച്ചുപോലും.

സമയം കണ്ടക ശനിയായിരുന്നു വെന്നാണ് ഈ വ്യക്തി എന്നോട് പറഞ്ഞത്. തൊഴിൽ നഷ്ടപ്പെടുമന്നും ജയിലിൽ പോകും എന്നും വരെ എല്ലാരും ഭയപ്പെട്ടിരുന്നു പോലും.

എന്നാൽ, ദൈവാധീനത്താൽ അതുപോലുള്ള യാതൊന്നും സംഭവിച്ചില്ല.

കാരണം, കോടതിയിൽ ഇതെല്ലാം തെളിയിച്ചെടുക്കേണ്ടത് സർക്കാർ വക്കീലന്മാരാണ്. ഈ പാവങ്ങളെ ജയിലിൽ ആക്കിയിട്ട് അവർക്ക് എന്ത് ലാഭം ലഭിക്കാനാണ്?

ജയിലിൽ ആക്കാതിരുന്നാലാണ് അവർക്കും വൻ വരദാനം ലഭിക്കുക എന്ന കാര്യം മനസ്സിലാക്കാൻ വൻ ബുദ്ധി വൈഭവം ആവശ്യമില്ലതന്നെ.

ഇനി പറയാനുള്ളതിലേക്ക് പോകാം.

ഇങ്ങിനെ കൈക്കൂലിയായി പരിച്ചെടുക്കപ്പെടുന്ന പണവും സമൂഹത്തിലെ വാണിജ്യ പ്രസ്ഥാനങ്ങൾക്ക് വൻ മുതൽക്കൂട്ടായി മാറുന്നുണ്ട്.

കാരണം, വൻ വിലയുള്ള Smartphoneകളും ഉന്നത സാങ്കേതിക മികവുള്ള Refrigerator, Ac പോലുള്ള ഗൃഹോപകരണങ്ങളും, അമിത വിലയുള്ള മോട്ടോർ വാഹനങ്ങൾ തുടങ്ങിയ പലകാര്യങ്ങളും വാങ്ങിക്കാൻ ഈ പണം വളരെ ഉപകാരപ്പെടും.

എന്നുവച്ചാൽ, സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായ പല യന്ത്രോൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവും സാധ്യമാക്കുന്ന ഏതാനും കാര്യങ്ങളിൽ ഒന്ന് ഈ കൈക്കൂലിപ്പണമാണ്.

പോരാത്തതിന്, വൻ വിലയുള്ള ഭക്ഷണ സാധനങ്ങൾ നൽകുന്ന Restaurant പോലുള്ള പ്രസ്ഥാനങ്ങളും ഉന്നത നിലവരത്തിലുള്ള വസ്ത്രങ്ങൾ വിൽക്കുന്ന വാണിജ്യ പ്രസ്ഥാനങ്ങളും നിലനിൽക്കാൻ സഹായിക്കുന്ന ഒരു ഘടകവും ഈ കൈക്കൂലിപ്പണ ശേഖരണം തന്നെയാണ്.

പോരാത്തതിന് വീട്ടിൽ വേലക്കാരിയേയും പുന്തോട്ടക്കാരനേയും നിയമിക്കാനും, അതു വഴി മറ്റ് ചിലർക്ക് തൊഴിലും വരുമാനവും നൽകാനും ആവും.

ഈ വിധമായുള്ള വൻ വിലയുള്ള പല സാധനങ്ങൾ കൈവശം വെക്കുന്നതും, ആ വിധ വൻ ആഡംബര പ്രസ്ഥാനങ്ങളുമായി ബന്ധം വെക്കുന്നതും, സാമൂഹികമായി തരംതാണവരായി കണക്കാക്കപ്പെടുന്നവരിൽ നിന്നും ഒരു വൻ ഉയർച്ചയിൽ ജീവക്കാനും, ആ ഉയർച്ച സാമൂഹികമായി ഉയർത്തിക്കാണിക്കാനും സർക്കാർ ജീവനക്കാർക്ക് ഉപയോഗപ്പെടും.

സാധാരണക്കാരന് ഉള്ള നിലവാരത്തിൽ ജീവിക്കുക എന്നത് ഒരു നാറുന്നകാര്യം തന്നെയാണ്, പ്രാദേശിക ഭാഷാ കോഡുകളിൽ. ഇതാണ് ഇവിടെ കാതലായ പ്രശ്നം.

ഇതിന് വ്യക്തികളെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. കാരണം, ഏത് നല്ലവനായ വ്യക്തിയും മിക്ക സർക്കാർ തൊഴിലിൽ ചേർന്നാലും, കൈക്കൂലി എന്ന കാശ് ശേഖരിക്കലിൻ്റെ ഒരു പങ്ക് ലഭിക്കും. ഇത് വേണ്ടാ എന്നു പറയുന്നത് പ്രാദേശിക ഭാഷയുടെ പൈശാചിക പ്രത്യയ ശാസ്ത്രിൽ ഒരു വൻ വിഡ്ഢിത്തം തന്നെയാണ്.

കൈക്കൂലിക്ക് എതിരായി പടവൾ വീശിയത് കൊണ്ടും, വൻ മൈതാന പ്രസംഗം നടത്തിയതുകൊണ്ടും, ചെരുപ്പു മാല ആണിച്ചതുകൊണ്ടും, ഉദ്യോഗസ്ഥൻ്റെ ചെവിയിൽ സ്വകാര്യ ശബ്ദത്തിൽ അസഭ്യവർഷം നടത്തിയുത് കൊണ്ടും, സർക്കാർ ഓഫിസുകളിൽ ശേഖരിക്കപ്പെടുന്ന കൈക്കൂലിയെന്ന തൊണ്ടിസാധനത്തിൻ്റെ അസ്തിത്വം ഇല്ലാതവില്ല.

സാധാരണക്കാർ ജീവിക്കുന്ന നാറുന്ന ഇടത്തിന് വൻ ഉയരത്തിൽ ജീവിക്കാൻ സഹായം നൽകുന്ന ഒന്നാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മാസ്മരിക നിലവാരത്തിലുള്ള മാസ ശമ്പളം.

ഇനി ഇതിലേക്ക് സ്വല്പം വെളിച്ചം വീശാം.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

5. ക്ഷാമ ബത്തയും മറ്റും

Post posted by VED »

Image


ഇന്ത്യയിൽ ഒരാൾക്ക് 30,000 മുതൽ 40,000 രൂപ വരെ മാസ വരുമാനമുണ്ടെങ്കിൽ, കുടുംബ സമേതം, വളരെ സുഖകരമായി ജീവിക്കാൻ ആവേണ്ടതാണ്.

കാരണം, സർക്കാർ വക ആശുപത്രികളും സ്കൂളുകളും കോളെജുകളും റോഡുകളും ബസ്സുകളും മറ്റും എല്ലായിടത്തും ഉണ്ട്. ആകെ സ്വകാര്യ ചിലവ് എന്നത് വസ്ത്രം വാങ്ങിക്കലും ഭക്ഷണ സാമഗ്രമികൾ വാങ്ങിക്കലും മറ്റും മാത്രമാകാം. ഇതിൽ തന്നെ പല ഭക്ഷ്യവസ്ത്തുക്കളും ചെറിയ വിലക്ക് റേഷൻ കടയിലൂടെ സർക്കാർ വൻ വിലക്കുറവിൽ നൽകുന്നുമുണ്ട്.

സ്വന്തമായി വീടില്ലാത്തവർക്ക് വാടക വീട് എടുക്കുക എന്ന ഒരു ചിലവും കണ്ടേക്കാം.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ കാണുന്ന വെറും വ്യർത്ഥമായ സാമ്പത്തിക ശാസ്ത്ര തിരിച്ചറിവുകൾ മാത്രമാണ്.

കാരണം, ഇന്ത്യയിൽ അദൃശ്യമായി നിൽക്കുന്നതും, എന്നാൽ എല്ലായിടത്തും വൻ ഭീകര ബലത്തോടുകൂടി സാന്നിദ്ധ്യം വഹിക്കുന്നതുമായ മറ്റൊരു കാര്യം ഉണ്ട്. അത് ഭാഷയിലൂടെയുള്ള ഭീകര അമർത്തലും മാസ്മരിക ഉയർത്തലും എന്ന പ്രതിഭാസമാണ്.

വ്യക്തികൾ സാമൂഹികമായി മറ്റുള്ളവരുമായി ഇടപഴകുമ്പോൾ, അവർക്ക് നിൽക്കാനായി അദൃശ്യമായ എന്തെങ്കിലും platform നിർബന്ധമാണ്.

ഈ platform എന്നത് സാമ്പത്തിക സ്ഥാനം, തൊഴിൽ സ്ഥാനം, വ്യക്തി ബന്ധങ്ങൾ, വീടിൻ്റെ വലുപ്പം, ഉദ്യോഗസ്ഥരുമായുള്ള ബന്ധം, തൊഴിലുടമാ സ്ഥാനം അങ്ങിനെ വല്ലത്തും അല്ലെങ്കിൽ പലതും നിർബന്ധമായും വേണം.

താൻ ഒരു വീട്ടു വേലക്കാരനാണ്, കൂലിവേലക്കാരനാണ്, ഹെഡ് ലോഡ് തൊഴിലാളിയാണ്, സ്വകാര്യ പ്രസ്ഥാനത്തിലെ ശിപായി ആണ്, കടയിലെ ജീവനക്കാരൻ ആണ്, സ്വകാര്യ പ്രസ്ഥാനത്തിലെ ഗുമസ്തനാണ്, സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ ആണ്, സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്, സർക്കാർ ശിപായി ആണ്, സർക്കാർ ഗുമസ്തനാണ്, പോലീസുകാരനാണ്, സബ് ഇൻസ്പെടർ ആണ്, സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്, സർക്കാർ ഡോക്ടറാണ്, എസ് പിയാണ്, ഡിഐജിയാണ്, ഐഏഎസ്സുകാരനാണ് തുടങ്ങിയ വ്യക്തിയുടെ തൊഴിലൂകൾ ഒരോ നിലവാരത്തിലുള്ള platform ഓരോ വ്യക്തിക്കും പിന്നണിയിൽ വളരെ ശക്തമായി നിലനിൽക്കും.

ഇത് പ്രാദേശിക ഭാഷയിലൂടെയാണ് ഒരു വൻ പീഠമായി രൂപാന്തരപ്പെട്ടു നിൽക്കും.

ഈ ഓരോ പീഠവും വ്യക്തമായ ഒരു സാമൂഹിക ചിത്രം മനസ്സിലും വാക്കുകളിലും സൃഷ്ടിക്കും.

ഉദാഹരണത്തിന്, ഇന്ത്യയിൽ വീട്ടു വേലക്കാരി എന്ന വാക്ക് നൽകുന്ന ചിത്രം അടുക്കള വാതിലിലൂടെ അകത്തു കടന്ന് അടുക്കളയിലും വീട്ടിലെ മറ്റ് മുറികളിലും നിന്നും നിലത്തിരുന്നും തൊഴിൽ ചെയ്യുന്ന വ്യക്തിയെയാണ് മനസ്സിൽ വരയ്ക്കുക.

ആ വ്യക്തി ധരിക്കുന്നത് പഴകിയ വസ്ത്രങ്ങളോ, വിലകുറഞ്ഞ വസ്ത്രങ്ങളോ ആയിരിക്കും. കുടുംബത്തിലെ മറ്റുള്ളവർ മിക്കപ്പോഴും നീ, അവൾ വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന വ്യക്തിയാണ് ഇത്. പോരാത്തതിന്, ചിലപ്പോൾ വീട്ടമ്മ എടീ എന്നും സ്നേഹപൂർവ്വം വിളിക്കുന്നുമുണ്ടാവും.

ഈ വേലക്കാരി നിലത്താണ് ഇരിക്കേണ്ടത്, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും. ഈ ആൾ തൻ്റെ സാന്നിദ്ധ്യം വളരെ ശ്രദ്ധയോടുകൂടി പരിമിതപ്പെടുത്തേണം. വീട്ടുകാർ ഇരിക്കുന്ന കസേരയിൽ ഇരിക്കാൻ ധൈര്യപ്പെടരുത്.

ഈ മുകളിൽ പറഞ്ഞതിന് നേരെ വിപരീതമായ കാര്യങ്ങളും ഉണ്ട്. അതിലേക്ക് പോകാൻ ഇപ്പോൾ പറ്റില്ല.

ഈ വിധമായി പലവിധ രഹസ്യ കോഡിങ്ങുകളും പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ അടങ്ങിയിരിപ്പുണ്ട്.

സാമൂഹിക ആഴം എന്നും സാമൂഹിക ഉയരം എന്നുമുള്ള ഒരു മാസ്മരിക പ്രതിഭാസം, ഇന്ത്യൻ ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്നുണ്ട്.

ഈ വിധമായുള്ള ഒരു കാര്യം ഇങ്ഗ്ളിഷ് ഭാഷയ്ക്ക് സൃഷ്ടിക്കാൻ ആവില്ല എന്നുള്ളതാണ് വാസ്തവം. ഫ്യൂഡൽ ഉച്ചനീചത്വങ്ങൾ ഉള്ള സമൂഹങ്ങളിൽ അവയുടെ മൂർച്ചയേയും ബലത്തേയും മാച്ചുകളയുകയാണ് ഇങ്ഗ്ളിഷ് ഭാഷ ചെയ്യുക.

എഴുത്ത് പാത വിട്ട് നീങ്ങുന്നു എന്നു തോന്നുന്നു. സർക്കാർ ശമ്പളത്തിൻ്റെ കാര്യത്തിലേക്ക് തിരിച്ചുവരാം.

1985ൽ IAS തുടക്കക്കാരുടെ ശമ്പളം 600 രൂപയാണ് എന്ന് ഒരു മങ്ങിയ ഓർമ്മ. ആ വർഷം, ഞാൻ IAS പരീക്ഷ എഴുതിയിരുന്നു. അന്ന് IASസ്സുകാരുടെ ശമ്പളം എത്രയെന്ന് ഞാൻ നോക്കിയിരിക്കാം.

അന്നും ഇത് ഒരു മോശമില്ലാത്ത ശമ്പളം ആയിരുന്നു എന്ന് അനുമാനിക്കാം. ഇന്ന് IAS കാരുടെ തുടക്ക ശമ്പളം 56,100 ആണ് എന്നു മനസ്സിലാക്കുന്നു.

ഏറ്റവും ഉയർന്ന IAS മാസ ശമ്പളം 250,000 മുതൽ 300,000 വരെ ആണ് എന്നും തോന്നുന്നു.

40,000 രൂപ മാസ ശമ്പളം കിട്ടുന്നവർക്ക് സുഖകരമായി ജീവിക്കാൻ ആവുന്ന ഒരു രാജ്യത്തിൽ എന്തിനാണ് ഇത്രമാത്രം മാസ ശമ്പളം നൽകുന്നത് എന്നത് ഒരു ചോദ്യമാകേണ്ടതാണ്.

1947ൽ ആണ് ആദ്യത്തെ Pay Commission റിപ്പോട്ട് നൽകിയത്. സർക്കാർ ജീവനക്കാരുടെ ശമ്പളമായിരുന്നു വിഷയം.

പിന്നെ പത്തു വർഷത്തിനുള്ളിൽ രണ്ടാം Pay Commission രൂപീകരിക്കപ്പെട്ടു. ശമ്പളം കൂട്ടി.

സർക്കാർ ജീവനക്കാർക്ക് ശമ്പളം കൂട്ടണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചാൽ എന്തു സംഭവിക്കും എന്ന് ഊഹിക്കാവുന്നതാണ്. ഇതിന് വൻ ബുദ്ധിശക്തിയുടെ ആവശ്യം ഇല്ലതന്നെ.

എന്നാൽ സർക്കാർ ശമ്പളവും Dearness Allowanceസും അനിയന്ത്രിതമായ നിലവാരങ്ങളിലേക്ക് ഉയർത്താൻ പറ്റാത്താതിന് കാരണമായി നിന്നത്, ഇന്ത്യൻ സർക്കാരിൻ്റെ കൈവശം അതിനുള്ള പണം ഇല്ലായിരുന്നു എന്നതു മാത്രമായിരുന്നു.

1947ന് മുൻപുള്ള ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഏറ്റവും മുകളിൽ നിന്നിരുന്നത് കൊണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടത്തിന് പരിധികൾ ഉണ്ടായിരുന്നു.

ഉദ്യോഗസ്ഥർ വെറും public servants മാത്രമാണ് എന്ന കാര്യം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ജനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും മനസ്സിൽ വ്യക്തമായി അടിച്ചേൽപ്പിച്ചിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്.

ഇങ്ഗ്ളിഷ് ഭരണത്തിൻ്റെ ഒരു ഭീകരവശമായി ഇന്നും പല ഉദ്യോഗസ്ഥ മേധാവികളും കണ്ടെത്തുന്ന ഒരു കാര്യം തന്നെയാണ് ഇത്. ഞങ്ങളെ വേറും പൊതുജന വേലക്കാരായാണ് ഇങ്ഗ്ളിഷ് തെമ്മാടികൾ നാട്ടുകാർക്ക് ഞങ്ങളെ പരിചയപ്പെടുത്തിക്കൊടുത്തത് എന്ന്.

ഏതാണ്ട് 1990നോട് അടുത്തുള്ള വർഷങ്ങളിൽ ബൃട്ടണിലും അമേരിക്കയിലും ഒരു പുതിയ സാങ്കേതിക പ്രതിഭാസം പടർന്നു പിടിക്കാൻ തുടങ്ങി. ഈ പ്രതിഭാസത്തിൻ്റെ വിദൂരകാല ഭവിഷ്യത്തിനെക്കുറിച്ച് അവിടുള്ള ആർക്കും അന്ന് മനസ്സിലാക്കാൻ പറ്റിയില്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ, ഇതിനെക്കുറിച്ച് അന്നുതന്നെ എനിക്ക് മനസ്സിൽ പലവിധ ചിന്തകളും ഉയർന്നുവന്നിരുന്നു.

കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട ഇൻ്റർനെറ്റും ആണ് ഈ പ്രതിഭാസം. ഇത് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളുടെ രാഷ്ട്രീയവും വാണിജ്യപരവും ആയ വരുമ്പുകളേയും അതിരുകളേയും തവിടുപൊടിയാക്കും എന്ന കാര്യം വളരെ വ്യക്തമായി എൻ്റെ മനസ്സിൽ ഒരു ദീർഘദൃഷ്ടിയായി കയറിവന്നിരുന്നു.

ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും പലവിധ തൊഴിലുകൾ ഇന്ത്യയിൽ ഇരുന്നുകൊണ്ട് ഇങ്ഗ്ളിഷ് അറിയുന്നവർക്ക് ചെയ്യാനാവും.

പോരാത്തതിന്, Software language എഴുതാനും, Software applicationനുകൾ പ്രവർത്തിപ്പിക്കാനും ഇന്ത്യാക്കാരെ പഠിപ്പിക്കാനായി അമേരിക്കയിലെ സോഫ്ട്വേർ കമ്പനികളുടെ മേധാവികൾ മുന്നിട്ടിറങ്ങി.

അതോടുകൂടി, ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും പതിനായിരക്കണക്കിന് തൊഴിലുകൾ ഇന്ത്യയിലേക്ക് നീങ്ങി.

1947ന് മുൻപുള്ള ഇന്ത്യിയലെ ഇങ്ഗ്ളിഷ് ഭരണവുമായി നേരിട്ട് ഇടപെട്ട ജനങ്ങളിൽ വൻ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം നിലനിന്നിരുന്നു എന്നും മനസ്സിലാക്കുക.

യൂഎസ്സിൽ അന്ന് $ 4000 മാസശമ്പളം ലഭിക്കുന്ന ചെറുകിട സ്ഥാനപനത്തിലെ Clerical തൊഴിലുകൾ ഇന്ത്യയിൽ ഇരുന്നുകൊണ്ട് $500ക്ക് ചെയ്യാൻ വളരെ പേരെ ലഭിക്കും.

ഇന്ന് $ 4000 എന്നത് ഇന്ത്യൻ നാണയത്തിൽ 3,33,270 രൂപ മൂല്യം വരും.

$500 എന്നത് ഇന്ന് ഇന്ത്യൻ നാണയത്തിൽ 41,658 രൂപ മൂല്യം വരും.

ഈ വിഷയത്തിലേക്ക് വീണ്ടും വരാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ എഴുത്തിൻ്റെ പാതയിലൂടെ നീങ്ങട്ടെ.

ഏതാണ്ട് 2000ത്തിൽ എൻ്റെ ഒരു പരിചയക്കാരൻ എന്നോട് പറഞ്ഞു, അയാളുടെ പരിചയത്തിൽ ഒരു വ്യക്തിയുണ്ട് പോലും. അമേരിക്കൻ കമ്പനികൾക്കായി അമേരിക്കയിലെ വീടുകളിലേക്ക് ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള ഫോൺ callനടത്തിക്കൊണ്ട് അയാൾ പ്രവർത്തിക്കുന്നു.

വിൽപ്പന കമ്മിഷനായി ഏതാണ്ട് 75,000 രൂപ മാസവരുമാനം ലഭിക്കുന്നുവെന്നു.

ഓർക്കുക, അന്ന് ഏറ്റവും ഉന്നതനായ IASസുകാരന് 60,000 രൂപ ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തീർച്ചയില്ല.

ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും കമ്പനികൾക്കായി സോഫ്ട്വേർ തെഴിലും Backoffice തൊഴിലുകളും Customer service തൊഴിലുകളും മറ്റും ചെയ്യുന്ന ഇന്ത്യയിലെ ആളുകൾക്ക് സർക്കാർ ഉദ്യോഗസ്ഥരെ വെല്ലുന്ന മാസവരുമാനം ലഭിക്കുന്നുണ്ട് എന്ന വൻ വേദന നൽകുന്ന ഒരു വിവരം സർക്കാർ ഉദ്യോഗസ്ഥ മേഖലയിൽ പടർന്നു കയറിത്തുടങ്ങിയിരുന്നു.

ഭാഷയിലൂടെയുള്ള platform ഇടിഞ്ഞു പോകുന്ന എന്ന തിരിച്ചറിവാണ് അവരിൽ കയറിവന്നത്. സാധാരണക്കാരനായ ഇന്ത്യാക്കാരൻ്റെ കീഴിൽ പെട്ടുപോകുക എന്നത് ആള് നാറിപ്പോകുന്ന അവസ്ഥയാണ് എന്ന് ഏത് സർക്കാർ ഉദ്യോഗസ്ഥനും അറിവുള്ള കാര്യം ആണ്.

പോരാത്തതിന്, ഇങ്ഗ്ളിഷ് / അമേരിക്കൻ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് വൻ ഇങ്ഗ്ളിഷ് പരിജ്ഞാനവും.

പോരേ പൊല്ലാപ്പ്?

ഇതിന് വളരെ മുൻപ് തന്നെ, ഏതാണ്ട് 1985ലോ മറ്റൊ ഒരു കേരളാ സർക്കാർ ഓഫിസർ വളരെ നീരസത്തോടുകൂടി ഗൾഫുകർക്ക് ലഭിക്കുന്ന വൻ വരുമാനത്തെക്കുറിച്ച് പരാതി രൂപത്തിൽ എന്നോട് പറഞ്ഞിരുന്നു. സർക്കാർ ശമ്പളം എത്ര ഉയർത്തിയാലും ഗൾഫുകാരുടെ വരുമാനത്തോട് മത്സരിക്കാൻ ആവുന്നില്ലായെന്ന്.

ഭാഷയിൽ ഈ ഒരു വ്യത്യാസം നിഴലിച്ചുനിൽക്കും.

1990കളിൽ ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും കമ്പനികളിൽ ജോലിചെയ്യുന്നവർ എന്ന പ്രതിഭാസം ഇന്ത്യ മുഴുവനായും പടർന്നിരുന്നു. പല കാര്യങ്ങളും ഇന്ത്യയിൽ വളരെ പുതുമയാർന്ന കാര്യങ്ങൾ ആയിരുന്നു.

Customer service എന്ന ഒരു കാര്യം തന്നെ ഇന്ത്യൻ വേദികളിൽ ആരും തന്നെ ഇതിന് മുൻപ് സങ്കൽപ്പിച്ചിരുന്നില്ലാ എന്നാണ് തോന്നുന്നത്.

സർക്കാർ പ്രസ്ഥാനങ്ങളിൽ Customer service എന്ന കാര്യം ഇന്നും മനോരാഗാവസ്ഥക്കാരൻ്റെ ഒരു അവകാശവാദമായാണ് കാണപ്പെടുക.

ഇങ്ഗ്ളണ്ടിൽ നിന്നും അമേരിക്കയിൽ നിന്നും കോടാനുകോടി എന്നവണ്ണം വിദേശ വരുമാനം വന്നുതുടങ്ങിയതോടുകൂടി, ഇന്ത്യൻ സർക്കാർ ഗജനാവിലേക്ക് വൻ വരുമാനം നിറയാൻ തുടങ്ങി.

സർക്കാർ ഉദ്യോഗസ്ഥ മേധാവികൾ ഇതു കണ്ടു തുടങ്ങി. അവരുടെ കൈകളിൽ കോടാനുകോടി രൂപ നിറഞ്ഞുനിൽക്കുന്നു. കൈയിട്ടുവാരാൻ നിയമമോ മറ്റ് വല്ല തട്ടിപ്പോ വേണം എന്നു മാത്രം.

1994ൽ Fifth Central Pay Commission സ്ഥാപിക്കപ്പെട്ടു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ വയസ്സ് 58ൽ നിന്നും 60 ആക്കി. ആരും കാര്യമായി പരാതിപ്പെട്ടില്ല.

എന്നാൽ മൊത്തമായുള്ള ശുപാർശ, സർക്കാർ ജീവനക്കാരുടെ എണ്ണം 30 ശതമാനം ചുരുക്കുക എന്നതായിരുന്നു. ഇത് യാതോരു സർക്കാരും നടപ്പിലാക്കാൻ തയ്യാറാവില്ല.

കാരണം, അഭ്യസ്ത വിദ്യർ എന്ന കൂട്ടർക്ക് സർക്കാർ തൊഴിൽ എന്ന തട്ടിപ്പ് തൊഴിൽ അല്ലാതെ മറ്റൊന്നും ചെയ്യാൻ ആവില്ല.

അന്നൊക്കെ ശമ്പളം കൂട്ടുന്നതിന് പകരം Dearness Allowance (ക്ഷാമ ബത്ത) കൂട്ടും. Fifth Central Pay Commissionൻ്റെ ശുപാർശ പ്രകാരം DA അടിസ്ഥാന ശമ്പളത്തിൻ്റെ 212% ആക്കി.

അതായത്, 40000 രൂപ മാസ ശമ്പളമുള്ള വ്യക്തിക്ക് മാസത്തിൽ 84800 രൂപ കിട്ടും.

ഇതും ജനങ്ങളെ വിഡ്ഢികൾ ആക്കുന്ന ഒരു ഏർപ്പാടായിരുന്നു. കാരണം, അടിസ്ഥാന മാസ ശമ്പളത്തിൽ കാര്യമായ സംഖ്യ കാണില്ല. എന്നാൽ ആരും ശ്രദ്ധിക്കാത്ത ക്ഷാമ ബത്ത എന്ന കൊള്ളയടി സംഖ്യ നിലനിൽക്കും.

വാക്കുകളുടെ എണ്ണം കൂടിപ്പോയി എന്നു തോന്നുന്നു. വിരസമായ കണക്കുൾ ആണ് പറയുന്നത്. അതിനാൽ തന്നെ നിർത്തുന്നു. അടുത്ത എഴുത്തിൽ കൂടുതൽ കാര്യങ്ങൾ പറയാം എന്നു കരുതുന്നു.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

6. ജീവിക്കാൻ പര്യാപ്തമായ മാസ ശമ്പളം

Post posted by VED »

Image


ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന ലോകത്തിലെ എല്ലായിടത്തും, ഇങ്ഗ്ളിഷ് ഭരണത്തിൻ്റെ പൊതുവായുള്ള നയം അവിടവിടങ്ങളിലെ പ്രാദേശിക ജനങ്ങളെ സ്വയം ഭരണത്തിന് പ്രാപ്തരാക്കുക എന്നതായിരുന്നു.

ഇത് ഇങ്ഗ്ളണ്ടിലെ ഇടതുപക്ഷക്കാരുടെ വിഡ്ഢി വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളർന്നുവന്ന ഒരു നയമായിരുന്നുവെന്ന് തോന്നുന്നു. കാരണം, ഓരോ പ്രദേശത്തിലും ആളുകൾക്ക് ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ നിൽക്കാനുള്ള താൽപ്പര്യത്താലാണ് ആ വിധ പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ ഉള്ള രാഷ്ട്രങ്ങൾ സ്ഥാപിക്കപ്പെട്ടത്.

ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഏതാണ്ട് 1909 മുതൽ ഇന്ത്യയിൽ ജനാധിപത്യം അടിച്ചേൽപ്പിക്കപ്പെടുകയും പ്രാദേശികരിലെ നിസ്സാരരായ പലരും ഭരണത്തിലെ ഉന്നതരായി വളരുകയും ചെയ്തു.

എന്നാൽ മുകളിൽ നിന്നുമുള്ള മേൽനോട്ടം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ കൈകളിൽ തന്നെ നിലനിന്നു.

ഇതിലും ഒരു പോരായ്മയുണ്ടായിരുന്നു. അതായത്, ഇങ്ഗ്ളണ്ടിൽ ഇരിക്കുന്ന, ഇന്ത്യയുടെ പ്രാദേശിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് യാതോരു വിവരവുമില്ലാത്ത, ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പലപ്പോഴും ഇന്ത്യയിലെ ഭരണ പ്രവർത്തനത്തിൽ വിഡ്ഢി താക്കീതുകളിലൂടേയും മറ്റുമായി ഇടപെടും.

23 ജൂൺ 1870ൽ ഇങ്ഗ്ളണ്ടിൽ നിന്നും ഇന്ത്യയിലേക്ക് കടലിന് അടിയിലൂടെ ഒരു cable വയർ വലിച്ചുകെട്ടി. (Red Sea Line between London and Bombay).

ഇതോടുകൂടി, ഇന്ത്യൻ ഭരണത്തിൽ ഓരോ ദിവസവും നടക്കുന്ന ദേശീയമായ പ്രവർത്തനത്തിൽ ഇങ്ഗ്ളണ്ടിൽ നിന്നുമുള്ള നിർദ്ദേശങ്ങളും അനുവാദങ്ങളും വന്നുതുടങ്ങി.

ഇങ്ഗ്ളണ്ടിൽ ഇരുന്നുകൊണ്ട് ഇന്ത്യയെ സങ്കൽപ്പിക്കുക എന്നത് സാധ്യമായ കാര്യം അല്ലതന്നെ.

യാതോരു രൂപ സാദൃശ്യവും ഇല്ലാത്ത രണ്ട് വ്യത്യസ്ത സാമൂഹിക രംഗങ്ങൾ ആണ് ഇരുവശത്തും.

എന്നാൽ, ഈ വിഡ്ഢി ഇടപെടലാണ്, ഇന്ത്യയിൽ ജനാധിപത്യം എന്ന വിഡ്ഢിത്തം വരാനും, അതുവഴി ഇങ്ഗ്ളിഷ് ഭരണത്തിനെതിരായുള്ള മൈതാന പ്രസംഗങ്ങൾ നാടുനീളെ തോരണം കെട്ടിയാടാനും ഇടയാക്കിത്.

ആ വിഷയത്തിലേക്ക് വാക്കുകൾ നീങ്ങുന്നത് തടയുകയാണ്.

പറഞ്ഞുവന്നത്, 1946 ആയപ്പോഴേക്കും ഇന്ത്യയിലെ ഭരണം മിക്കവാറുംതന്നെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ കൈകളിൽ ആയിരുന്നു എന്നതാണ്.

ഇതോടുകൂടി, ഇന്ത്യൻ ഉദ്യോഗസ്ഥരിലെ മനോഭാവം മാറിത്തുടങ്ങി. കാരണം, അവർ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ കീഴിലേക്ക് സാവധാനത്തിൽ നീങ്ങിത്തുടങ്ങിയിരിക്കാം. പോരാത്തതിന്, Indian Civil Service (ICS)ലും വളരെ ആനുപാതികമായി കൂടുതൽ ഇന്ത്യക്കാരെ നിയമിക്കുക എന്ന നയവും നടപ്പിൽ വന്നിരുന്നു.

അങ്ങിനെയാണ്, 1946ൽ First Pay Commission സ്ഥാപിക്കപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യക്തമായ മേധാവിത്വ ഭാവം വന്നുതുടങ്ങിയെന്നർത്ഥം.

ഇത് ഇന്ത്യയിലെ കാര്യമാണ്.

തിരുവിതാംകൂർ, മൈസൂർ, ഹൈദ്രബാദ്, പഞ്ചാബ്, ഗോവ, പോണ്ടിച്ചേരി, സിക്കിം, കാശ്മീർ പോലുള്ള ഇന്ത്യയുടെ ഭാഗമല്ലാതിരുന്ന ഇടങ്ങളിൽ ഈ Pay Commissionന് പ്രസക്തിയില്ലായിരുന്നുവെന്ന് ശ്രദ്ധിക്കുക.

ഈ Pay Commission സ്ഥാപിച്ചപ്പോഴും, അതിൻ്റെ ചട്ടങ്ങളേയും നയങ്ങളേയും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ മനോഭാവം നിയന്ത്രിച്ചിരിക്കും എന്ന് വ്യക്തമാണ്. കാരണം, ഈ First Pay Commissionൻ്റെ നയവും ലക്ഷ്യവും സർക്കാർ വകുപ്പുകളിലെ തൊഴിലാളികൾക്ക് living wages അഥവാ ജീവിക്കാനുതകുന്ന വരുമാനം എന്നതായിരുന്നു.

ഇവിടെ വ്യക്തമായും മനസ്സിലാക്കേണ്ടത്, ഇന്ത്യയിൽ ജീവിക്കാൻ എത്രമാത്രം വരുമാനം ഒരു തൊഴിലാളിക്ക് ആവശ്യം ഉണ്ട്, അത് ആ തൊഴിലാളിക്ക് ലഭിക്കാൻ സൗകര്യപ്പെടുത്തുക എന്നതാണ് ഈ നയം.

അടുത്ത കാലം വരെ ഇങ്ഗ്ളണ്ടിലേയും സർക്കാർ തൊഴിലൂകാർക്ക് ലഭിക്കുന്ന മാസ ശമ്പളം ഈ നയത്തിന് അടിസ്ഥാനപ്പെടുത്തിത്തന്നെയാണ്. ഇനി വരും കാലങ്ങളിൽ അവിടെ എന്തു സംഭവിക്കും എന്ന് പറയാൻ ആവില്ല.

ഒരു സർക്കാർ തൊഴിലാളിക്ക് ജീവിക്കാൻ അല്ലതെ നാട്ടിലെ തമ്പുരാൻ ആയി വിലസാനുള്ള ഒരു വരുമാനത്തെക്കുറിച്ച് അന്ന് ആരുടേയും മനസ്സിൽ ചിന്ത കാണില്ല. കാരണം, സർക്കാർ തൊഴിലുകാരൻ public servant എന്നതുതന്നെയാണ് എന്ന ഭാവം തന്നെയാണ് ഇങ്ഗ്ളിഷ് ഭരണത്തിന് ഉണ്ടായിരുന്നത്.

ഈ വിധമായുള്ള ഒരു ചിന്താഗതയിൽ എന്തെങ്കിലും പ്രശ്നം ഉള്ളതായി ഇങ്ഗ്ളണ്ടിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് തോന്നിക്കാണില്ല. കാരണം, അവിടെ servant എന്ന വാക്കിന് ഇന്ത്യയിലെ വീട്ടുവേലക്കാരിയുടെ മേൽവിലാസം വരുത്താൻ ആവില്ല.

ഇന്ത്യയിൽ servant എന്ന വ്യക്തി അയാളുടെ തൊഴിലുടമ നീ എന്നു സംബോധന ചെയ്യുന്ന ആളാണ്. അവൻ, അവൾ വാക്കുകളിൽ പരാമർശിക്കുന്ന ആളാണ്. വേണമെങ്കിൽ എടാ, എടീ വാക്കുകളും ഉപയോഗിക്കാം.

തൊഴിലാളി വിധേയത്വം ഭാവത്തിൽ നിൽക്കേണ്ടുന്ന ആളാണ്.

ഈ വിവരമൊന്നും അങ്ങ് ഇങ്ഗ്ളണ്ടിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ ആവില്ല.

1947ൽ പുതിയ രാജ്യം സൃഷ്ടിക്കപ്പെട്ടപ്പോൾ, ഇവിടുള്ള ഉദ്യോഗസ്ഥരുടെ ഭാവം മാറിത്തുടങ്ങിയെന്ന് പറയാം എന്നു തോന്നുന്നു. അവരുടെ മുകളിൽ വന്നുതുടങ്ങിയത്, യാതോരു ഇങ്ഗ്ളിഷ് സംസ്ക്കാരിക മൂല്യങ്ങളും അറിവില്ലാത്ത പ്രാദേശിക കുട്ടിനേതാക്കൾ തന്നെയായിരുന്നു.

ഈ കുട്ടിനേതാക്കൾക്ക് ഉദ്യോഗസ്ഥരോട് വ്യക്തമായ ഒരു നയം നിലനിൽക്കില്ല.

ഭരണത്തിന് പുറത്ത് നൽക്കുമ്പോൾ ഭരിക്കുന്ന പാർട്ടിക്കാരുടെ കൈയാളുകളായി ഉദ്യോഗസ്ഥരെ കാണും. എന്നാൽ, ഭരണം ലഭിച്ചാൽ, അവർ ഉദ്യോഗസ്ഥരുടെ വാലാട്ടികൾ ആവുകയും ചെയ്യും.

ഈ നാട്ടിൽ ഭരണയന്ത്രം എങ്ങിനെയാണ് നടന്നുനീങ്ങുന്നത് എന്നതു തന്നെ ഒരു വൻ ആശ്ചര്യമായാണ് കാണപ്പെടുക. ഈ ലോകവും സൂര്യ ചന്ദ്രന്മാരേയും കറങ്ങുന്ന ഭൂമിയേയും ആരാണ് സൃഷ്ടിച്ചത് എന്നു ആലോചിക്കുന്നതുപോലെയാണ് കാര്യങ്ങൾ.

ഭരണ കേന്ദ്രത്തിൽ സെക്രട്ടറിയേറിറ്റ്. ഇതിനുള്ളിൽ ആണ് പലവിധ സെക്രട്ടറിമാരും ഇരിക്കുന്നത്. ഈ വാക്കുതന്നെ വ്യക്തമായി പലർക്കും മനസ്സിലാക്കാൻ പ്രയാസം ആയേക്കാം.

ജില്ലകളിലും, താലൂക്കുകളിലും ഗ്രാമങ്ങളിലുമായി നൂറുകണക്കിന് സർക്കാർ ഓഫിസുകൾ. അവയിലെല്ലാം ഉദ്യോഗസ്ഥർ. അവരെയെല്ലാം വ്യക്തമായ ഉച്ചനീചത്വ ഘടനയിൽ കോർത്തുവച്ചിരിക്കുന്നു.

ഇത് സൃഷ്ടിച്ചത് ആരാണ് എന്ന ചിന്ത തന്നെ വരാം. ഇന്ത്യാക്കാരൻ്റെ ബുദ്ധി ഭയങ്കരം തന്നെ എന്ന് അവകാശപ്പെടുന്നവരും കാണാം. അതുമല്ലായെങ്കിൽ ആയിരക്കണിക്കിന് വർഷങ്ങൾക്ക് മുൻപ് ഭാരതീയ ഋഷിവര്യന്മാർ ആണ് ഈ അതി സങ്കീർണ്ണമായ നൂലാമാല സൃഷ്ടിച്ചത് എന്നും ഇനി വല്ല പാഠ പുസ്തകത്തിലും പഠിപ്പിച്ചു തുടങ്ങിയാൽ, അതാവും ആളുകൾ പറഞ്ഞുനടക്കുക.

എന്നാൽ വാസ്തവം മറ്റൊന്നാണ്. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥർ വളരെ പണിപ്പെട്ട്, നൂറകണക്കിന് നിസ്സാരമായി ചുവടുവെപ്പുകളിലൂടെ മൂന്നോട്ട് നീക്കിനീക്കി വളർത്തിയെടുത്തതാണ് 1947വരെ നിലനിന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം.

എന്നാൽ ഈ ഉദ്യോഗസ്ഥ പ്രസ്ഥാനവുമായി ആശയവിനിമയത്തിൽ ബന്ധപ്പെടേണ്ടത് ഇങ്ഗ്ളിഷ് സംസാരിക്കാൻ അറിയുന്ന സാധാരണക്കാരാണ്. ആ രീതി നിലനിന്നാൽ ഈ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ വ്യക്തിത്വം public servant എന്നതായി നിലനിന്നാൽ പ്രശ്നം വരില്ല.

കാരണം, ഇങ്ഗ്ളിഷിൽ servant എന്ന വാക്കിന്, ഇങ്ഗ്ളിഷിലെ പദങ്ങളെ പ്രതികൂലമായി ബാധിക്കാൻ ആവില്ല.

എന്നാൽ രാഷ്ട്ര ഭാഷ ഇങ്ഗ്ളിഷിൽ നിന്നും മാറി, പ്രാദേശിക ഫ്യൂഡൽ ഭാഷകൾ ആയിത്തുടങ്ങിയാൽ പ്രശ്നം തന്നെയാണ്.

പണിക്കാരനെ കാണുമ്പോൾ, മുതലാളി മുണ്ടിൻ്റെ കുത്തഴിക്കുകയും തലതാഴ്ത്തി കൈകൂപ്പി നൽക്കുകയും ആ പണിക്കാരനെ സാർ, മാഡം എന്നവാക്കുകളിൽ സംബോധന ചെയ്യുകയും ചെയ്താൽ, പണിക്കാരൻ കൃത്യസമയത്ത് കാര്യക്ഷമതയോടുകൂടി പണിയെടുക്കാൻ കൂട്ടക്കില്ലാ എന്നതാണ് വാസ്തവം.

1947ൽ സൃഷ്ടിക്കപ്പെട്ട, ഇന്ത്യയെന്ന പേര് കട്ടെടുത്ത പുതിയ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ മുന്നിൽ സാധാരണ പൗരൻ പ്രകടിപ്പിക്കേണ്ടുന്ന തൊഴിലുടമാ ഭാവമാണ് മുകളിൽ സൂചിപ്പിച്ചത്.

ഉദ്യോഗസ്ഥൻ എന്നത് പണിക്കാരൻ അല്ല മറിച്ച്, സാമൂഹിക മേധാവിയാണ് എന്നതാണ് ഈ പുതിയ രാജ്യത്തിലെ അവസ്ഥ. ഈ അവസ്ഥയെ സൃഷ്ടിക്കുന്നതും നിലനിർത്തുന്നതും പ്രാദേശിക ഫ്യൂഡൽ ഭാഷകൾ ആണ്.

ഇതിൽ വ്യക്തികളെ കുറ്റം പറയുന്നതിൽ യാതോരു അർത്ഥവും ഇല്ല.

ഇവിടെ പറയാൻ വന്നത്, 1946ൽ സ്ഥാപിച്ച First Pay Commissionൻ്റെ ഉദ്ദേശം, സർക്കാർ തൊഴിലുകാർക്ക് ജീവിക്കാൻ ഉതകുന്ന മാസ വരുമാനം ലഭിക്കണം എന്ന കാര്യം ശ്രദ്ധിക്കുക എന്നതാണ്.

എന്നാൽ 1947ന് ശേഷം പടിപടിയായി ഈ ഉദ്ദേശം മാറിത്തുടങ്ങി. ഇത് പ്രാദേശിക ഫ്യൂഡൽ ഭാഷകൾക്ക് ഉദ്യോഗസ്ഥ മേഘലയിലും ഭരണയന്ത്രത്തിലും വിദ്യാഭ്യാസ മേഘലയിലും ലഭിച്ചുതുടങ്ങിയ അംഗീകാരത്തോടുകൂടിയാണ് വളർന്നുവന്നത്.

സർക്കർ ഉദ്യോഗസ്ഥർ എന്നത് public servants എന്ന കാര്യം ഏതാണ്ട് പൂർണ്ണമായും മായ്ക്കപ്പെട്ടു. അതിന് പകരം government servants എന്ന നിർവ്വചനത്തിലേക്ക് കാര്യങ്ങൾ നീങ്ങി.

സർക്കാർ ഉദ്യോഗസ്ഥർ ആണ് സർക്കാർ എന്ന ഭാവം തന്നെ ഉദ്യോഗസ്ഥരിലും വന്നു. ഇത് ശരിയാണ് എന്ന അറിവാണ് പ്രാദേശിക ഭാഷയിൽ വിദ്യാഭ്യാസം നൽകുന്ന സ്കൂളുകളും ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്.

വിദ്യാർത്ഥികളെ നീ എന്ന് സംബോധന ചെയ്യുന്ന വരാണ് വിദ്യാർത്ഥികളെ ഉന്നതപ്പെടുത്താനായി തൊഴിൽ ചെയ്യുന്ന അദ്ധ്യാപക തൊഴിലുകാരും.

പുതിയ രാജ്യത്തിൽ ഇടവിട്ടിടവിട്ട് pay commissions രൂപികരിച്ചുകൊണ്ടിരുന്നു.

രണ്ടാം pay commission മുതൽ അവയുടെ ഉദ്ദേശം മാറിത്തുടങ്ങിയിരിക്കാം.

ഉദ്യോഗസ്ഥർക്ക് ജീവിക്കാനുള്ള മാസവരുമാനം മാത്രം പോരാ, മറിച്ച് സാമൂഹിക അന്തസ്സും മേൽക്കോയ്മയും പിടിച്ചെടുക്കാനുമുള്ള മാസവരുമാനം വേണം എന്നതായി മാറിത്തുടങ്ങിയിരിക്കും pay commissionകളുടെ ഭാവം.

ഇതോടുകൂടി ഉദ്യോഗസ്ഥരുടെ പെൻഷൻ എന്ന തട്ടിപ്പും ഇതേ ഭാവത്തിലേക്ക് മാറിത്തുടങ്ങിയിരിക്കാം. കാരണം, സർക്കാർ തൊഴിൽ അവസാനിച്ചാൽ, സാമൂഹികമായി പെട്ടെന്നൊരു അധികാരവും സാമൂഹിക സ്ഥാനവും നഷ്ടമായ അവസ്ഥാവിശേഷം വരും.

ഏതാണ്ട് 2000ത്തിന് തൊട്ടുമുൻപുള്ള ഒരു വർഷത്തിൽ ഒരിക്കൽ സർക്കാർ പെൻഷനേർസ് സംഘടനയുടെ ചില ഭാരവാഹികൾ Mrs. CPSനെ വന്നുകണ്ടപ്പോൾ, ഒരാൾ പറയുന്നത് കേട്ടിരുന്നു.

നമ്മൾ ഉദ്യോഗത്തിലിരിക്കുമ്പോൾ നമുക്ക് ലഭിച്ചിരുന്ന സാമൂഹിക അന്തസ്സ് നിലനിർത്താനുള്ള പെൻഷൻ നമുക്ക് ലഭിച്ചേതീരൂ. ഇതിനായി നമ്മുടെ സംഘടന പൊരുതിയേ തീരൂ.

ഇങ്ഗ്ളിഷ് ഭരണത്തിലെ ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിലവാരത്തിലല്ല ഇന്നുള്ള ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിലവാരം. അന്ന് Dieing in Harness എന്ന സൗകര്യം അന്നുള്ള സർക്കാർ ജീവനക്കാരുടെ മാസ വരുമാനത്തിൻ്റെ നിസ്സാരതെയേയും അഴിമതിയില്ലായ്മയേയും കണക്കിലെടുത്താണ് സംവിധാനം ചെയ്തിരിക്കുക.

കാരണം, ഉദ്യോഗസ്ഥൻ പെട്ടന്ന് മരണപ്പെട്ടാൽ, ആ വ്യക്തിയുടെ വീട്ടുകാർക്ക് ജീവിതം നയിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല. ഭാഷയാണെങ്കിൽ പണം മില്ലാത്തവനെ അടിച്ചു തമർത്തുന്ന സാത്താനിക ഭാഷയും.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

7. വിഡ്ഢിക്കഥകളിലൂടെയുള്ള സാമൂഹിക പരിഷ്ക്കരണം

Post posted by VED »

Image

ജീവിക്കാൻ പര്യാപ്തമായ മാസ ശമ്പളം എന്ന, 1947ന് മുൻപ് നിലനിന്നിരുന്ന ഇന്ത്യയിലെ, ഉദ്യോഗസ്ഥരുടെ ശമ്പള നയത്തെ വിശദ്ധീകരിക്കാനായി ഏതാണ്ട് ഒരു പതിറ്റാണ്ടിന് മുൻപ് നിലനിന്നിരുന്ന ഇങ്ഗ്ളണ്ടിലെ സാമൂഹിക വ്യക്തി ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കേണ്ടിവരും.

അതിലേക്ക് വാക്കുകളെ തെളിച്ചുവിടുന്നതിന് മുൻപായി മറ്റ് ചില കാര്യങ്ങൾ പറയാം.

1990കളിലെ ഏതെല്ലാമോ വർഷങ്ങളിൽ, വിപ്ളവ പാർട്ടിയുടെ നേതാവായിരുന്നു കേരളിത്തൻ്റെ മുഖ്യമന്ത്രി.

അന്നു ഞാൻ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം, ഉദ്യോഗസ്ഥർക്ക് ഇടക്കിടക്ക് DA കൂട്ടിക്കൊണ്ടിരിക്കും എന്നതായിരുന്നു. ഈ നേതാവിൻ്റെ വ്യക്തി താൽപ്പര്യത്താലാണ് ഇങ്ങിനെ ചെയ്യുന്നത് എന്ന് തമാശാരൂപത്തിൽ ചില ഉദ്യോഗസ്ഥർ പറയുന്നത് ഞാൻ കേട്ടിരുന്നു.

എന്നാൽ വാസ്തവം, ഇത് ഒരു രാഷ്ട്രീയ തീരുമാനമായിരിക്കില്ലാ എന്നതാണ്. മറിച്ച്, ഉദ്യോഗസ്ഥർ സ്വന്തമായി സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന തീരുമാനമായിരിക്കും ഇത്.

അതേ സമയം ഈ വിപ്ളവ നേതാവ് അമേരിക്കയിലേക്ക് അന്ന് ഒരു സന്ദർശനത്തിന് പോകുകയും, അതേ തുടർന്ന് സ്വന്തം മകനെ ആ വെറുക്കപ്പെടുന്ന മുതലാളിത്ത രാജ്യത്തിലേക്ക് നീക്കുകയും ചെയ്തിരുന്നു.

ലോകത്തിൽ പല രാജ്യങ്ങളും മുതലാളിത്ത രാജ്യങ്ങൾ തന്നെയാണ്. പിന്നെന്തിനാണ് വെറുക്കപ്പെടുന്ന ഇങ്ഗ്ളിഷ് രാഷ്ട്രത്തിലേക്ക് തന്നെ മകനെ അയച്ചത് എന്ന കാര്യം ചിന്തിക്കാവുന്ന കാര്യം തന്നെയാണ്.

Mrs. CPS 1982ൽ IG of Registration ആയി തൊഴിൽ ചെയ്യുന്ന അവസരത്തിൽ ഈ നേതാവ് തന്നെയായിരുന്ന കേരളാ മുഖ്യമന്ത്രിയെന്നാണ് ഓർമ്മ. അന്ന് ഈ നേതാവ് റഷ്യയിലേക്ക് വിരുന്നിന് പോകുകയും അതിന് ശേഷം, തിരിച്ചുവന്ന് റഷ്യൻ ഉന്നത സംഘത്തിൻ്റെ ഔദ്യോഗിക വിരുന്നുകാർക്കായി Trivandrumത്തെ ബഹു നക്ഷത്ര സ്ഥാനീകരണം ഉള്ള Mascot Hotelൽ ഒരു സദ്യ നടത്തുകയും ചെയ്തിരുന്നു.

അന്ന് കേരളാ ഉദ്യോഗസ്ഥരിലെ ഉന്നതരേയും ഈ നിശാവിരുന്നിന് ക്ഷണിച്ചിരുന്നു. അതിനാൽ തന്നെ Mrs. CPSസ്സും അന്ന് ഈ വിരുന്നിൽ പങ്കെടുത്തിരുന്നു. അന്നാണ് Mrs. CPS ആദ്യമായി ഒരു പഞ്ചനക്ഷത്ര പരിസരസ്വാധീനമുള്ള ഒരു ഡിന്നർ യോഗത്തിൽ പങ്കെടുക്കുന്നത്.

ഇത് കഴിഞ്ഞു വീട്ടിൽ വന്ന Mrs. CPS മാനസികമായി വൻ ഉൻമേഷത്തിലായിരുന്നു.

എന്നാൽ അന്ന് പെട്ടെന്ന് മനസ്സിൽ കയറിവന്ന ചിന്ത, കമ്മ്യൂണിസ്റ്റ് നേതാവും കടുംവിപ്ളവകാരിയും മറ്റുമായ മുഖ്യമന്ത്രിക്ക് ഈ വിധമായുള്ള ഒരു മുതലാളിത്ത ഭാവം പേറുന്ന ഒരു ബഹുനക്ഷത്ര വിരുന്ന് ഏതുവിധത്തിലാണ് സംഘടിപ്പിക്കാൻ തോന്നുക എന്നതായിരുന്നു.

അന്നൊക്കെ കമ്മ്യൂണിസം, വിപ്ളവം തുടങ്ങിയ ആശയങ്ങൾ പലതും ഇന്ന് കാണുന്നത് പോലെയായിരുന്നില്ലാ എന്നു തോന്നുന്നു. ഇന്ന്, കമ്മ്യൂണിസം വളർന്ന് വളർന്ന് വന്ന് മുതലാളിത്തവുമായി കാര്യമായ വ്യത്യാസം ഇല്ലാത്ത ഒരു അവസ്ഥാ വിശേഷത്തിലേക്ക് കയറിവന്നിട്ടുണ്ട് എന്നു തോന്നുന്നു.

ശ്രദ്ധിക്കുക, മുതലാളിത്തവും വിപ്ളവവും, രണ്ടും ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷം അല്ലാ എന്നത്.

ഈ മുഖ്യമന്ത്രിയെക്കുറിച്ച് ഇത്രയും പറഞ്ഞപ്പോൾ മറ്റൊരു കാര്യം മനസ്സിൽ കയറിവന്നിരിക്കുന്നു. അത്, അന്ന് Trivandrumത്ത് ആദ്യമായി തുടങ്ങിവിട്ട ഓണാഘോഷ പരിപാടിയാണ്.

ഇത് ഏതാനും ദിവസം നീണ്ടു നിൽക്കുന്ന ഒരു പരിപാടിയായിരുന്നു. പല ഇടത്തും പല കാര്യങ്ങളും സർക്കാർ സംഘടിപ്പിച്ചിരുന്നു.

മൂസിയത്തിൽ ഒരു Open auditorium സ്ഥാപിച്ച് അവിടെ പഴയകാല മലയാളം സിനിമകൾ പ്രദർശിപ്പിക്കും, നിശാവേളയിൽ. ഞാൻ അന്ന് പോയി ചെമ്മീൻ എന്ന സിനിമ വീണ്ടും കണ്ടു.

പല indoor വേദികളിലും നാടകങ്ങളും മറ്റ് കലാ പരിപാടികളും നടത്തപ്പെടും. ഇവയിലേക്കെല്ലാം പ്രവേശനം ഏതുവിധത്തിലാണ് എന്ന് എനിക്ക് ഇന്ന് അറിയില്ല.

എന്നാൽ, ഉദ്യോഗസ്ഥരിലെ ഉന്നതർക്കായി അനവധി VIP Passകൾ നൽകപ്പെടും. ഇവയിൽ ചിലതെങ്കിലും ഓരോ ഓഫിസിലേയും കീഴ്ജീവനക്കാരും കൈവശപ്പെടുത്തും എന്നാണ് തോന്നുന്നത്. തീർച്ചയില്ല.

Mrs. CPSനും അനവധി VIP Passകൾ ലഭിച്ചിരുന്നു. ഇവയിൽ ചിലത് ഉപയോഗിച്ച് Mrs. CPSൻ്റെ മക്കളും ചില കലാപരിപാടികൾ കാണാൻ പോയിരുന്നു.

VIP Passകൾ ഉള്ളവരെ പോലീസുകാർ വന്ന് ഏറ്റവും നല്ല ഇടത്ത് കൊണ്ടിരുത്തും.

അന്ന് ഞാൻ അങ്ങിനെ കണ്ട ഒരു നാടകമാണ് KPACയുടെ മുടിയനായ പുത്രൻ.

തികച്ചും അടിസ്ഥാന രഹിതമായ ഒരു കഥയും പോരാത്തതിന്, സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് പിന്നണിയിൽനിന്നും നിഗൂഡമായി പ്രവർത്തിക്കുന്ന് ഭാഷാ വാക്കുകളെക്കുറിച്ച് യാതോരു വിവരവും ഇല്ലാത്ത ഒരു ഇതിവൃത്തം തന്നെയായിരുന്നു ആ കഥയിൽ.

ഉന്നത ജാതിക്കാരനായ ഫ്യൂഡൽ ഭൂജന്മിയുടെ അതിസുമുഖനും താന്തോന്നിയും ആയ മകനും, അതികറുപ്പു തൊക്കിൻ നിറവും അതി സുന്ദരിയുമായ അടിമ ജാതിക്കാരിയായ കൗമാരക്കാരിയും തമ്മിലുള്ള പ്രേമ ബന്ധം ഈ കഥയിൽ ഉണ്ടായിരുന്നുവെന്നാണ് നേരിയ ഓർമ്മ.

നാടകം കണ്ടവരുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരിക്കാം, അതി സുന്ദരിയായ അടിമ ജാതിക്കാരിയുടെ മാനസിക പരിവേദനങ്ങൾ (അതിവേദന) കണ്ടുകൊണ്ട്.

എൻ്റെ തൊട്ടടുത്തിരുന്നുകൊണ്ട് ഈ വിധം കണ്ണുനീർ പൊഴിച്ചത്, ഉന്നത ഉദ്യോഗസ്ഥരും അവരുടെ കുടുംബക്കാരും ആയിരുന്നിരിക്കാം.

ഈ വിധ പൊട്ട നാടകങ്ങളും സിനിമകളും ആണ് സാമൂഹിക പരിഷ്ക്കരണം നടത്തിയിരുന്നത് എന്നതിലെ വിഡ്ഢിത്തം ആണ് ഇവിടെ സുചിപ്പിച്ചത്.

ഈ ഓണാഘോഷവുമായി ബന്ധപ്പെട്ടുകൊണ്ട് ഓർമ്മവന്ന മറ്റൊരു കാര്യവും ഉണ്ട്. Cannanore പ്രാദേശികനാണ് വിപ്ളവ നേതാവായ മുഖ്യമന്ത്രി. പോരാത്തതിന്, ഈ വ്യക്തി ഉന്നത ജാതിക്കാരിലെ താഴെ സ്ഥാനത്തു സ്ഥാനീകരിക്കപ്പെട്ട കൂട്ടരിലെ വ്യക്തിയാണ്.

ഈ വ്യക്തി മുഖ്യമന്ത്രിയായതോടുകൂടി മലബാറിൻ്റെ, അതും വടക്കൻ മലബാറിൻ്റെ, സാമൂഹിക സംസ്കാരങ്ങളുടെ പുറം ഛായകൾ Trivandrum അറിഞ്ഞുതുടങ്ങി.

വടക്കേ മലബാറിലെ തെയ്യം, തിറ, ആട്ടം, തുള്ളൽ, വെള്ളാട്ടം തുടങ്ങിയ പലവിധ ആദ്ധ്യാത്മിക ഭാവങ്ങൾ പേറുന്ന അനുഷ്ടാന കലകൾ Trivandrumത്തിലെ തെരുവീഥികളിലൂടെ, ഓണാഘോഷത്തിൻ്റെ അവസാനം കുറിക്കുന്ന ദിവസത്തിലെ, ഓണാഘോഷ ജാഥയിൽ നടത്തിച്ചുകാണിച്ചു.

ഇതോടുകൂടി മലബാർ എന്നത് ഒരുതരം കാട്ടു ജാതിക്കാരുടെ സ്ഥലമാണ് എന്ന തിരിച്ചറിവാണ് Trivandrumത്തുകാരിൽ കയറിവന്നത്.

Trivandrumത്തുകാർക്കാണെങ്കിൽ, അവരുടെ സ്വന്തം ചരിത്രത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലായിരുന്നുവെന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാവുന്നുണ്ട്. ആ കാര്യം പിന്നീട് വ്യക്തമാക്കാം.

മലബാറിലെ തെയ്യം, തിറ, ആട്ടം, തുള്ളൽ, വെള്ളാട്ടം തുടങ്ങിയ അനുഷ്ടാന കലകളെ അവയുടെ ആദ്ധ്യാത്മിക പരിവേഷത്തിൽ നിന്നും വലിച്ചെടുത്ത്, സാമൂഹിക വിപ്ളവ ജാഥയിൽ നടത്തിച്ചുകാണിച്ചാൽ എന്താണ് ആളുകൾ മനസ്സിലാക്കുക എന്നും അറിയില്ല.

എന്നാൽ, ഓണാഘോഷ ജാഥ മലബാറിൻ്റെ വൻ ചരിത്ര വിവരങ്ങളും തിരിച്ചറിവുകളും ജനങ്ങൾക്ക് സമ്മാനിച്ചുവെന്ന് ജനം മനസ്സിലാക്കി.

മലബാറിൻ്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമേറിയ ചരിത്ര കഥാപാത്രമായ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് ഒരു നല്ലവാക്കുപോലും കേട്ടില്ല എന്നും പറയാതെവയ്യ.

വാക്കുകൾ കടിഞ്ഞാൻ വിട്ടുകൊണ്ട് ഓടിപ്പോയി എന്നു വ്യക്തം. ഇനി എഴുത്തിൻ്റെ പാതയിലേക്ക് തിരിച്ചുവരാം.

1990കളോടുകൂടി, അമേരിക്കൻ കമ്പനികളിൽ തൊഴിൽ ചെയ്യുന്നവർക്ക് വൻ വരുമാനം ലഭിക്കുന്നുണ്ട് എന്ന ബോധോദയം ഇന്ത്യൻ ഉദ്യോഗസ്ഥരിൽ പകൽ വെളിച്ചത്തിലെ ദുസ്വപ്നമായി തളിഞ്ഞു തുടങ്ങി.

വ്യക്തമായും ഇന്ത്യൻ ഉദ്യോഗസ്ഥരേക്കാളും പതിന്മടങ്ങ് പ്രാപ്തിയും ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യവും വ്യക്തിത്വവും തമ്മിൽ ആശയവിനിമയം നടത്താനുള്ള കഴിവും ഉള്ള ഒരു കൂട്ടർ, വ്യക്തമായ ഒരു സംഘടിത അസ്തിത്വം പേറിനിൽക്കുന്നു.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ആയ 'പ്രാപ്തി, ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം, വ്യക്തിത്വം തമ്മിൽ ആശയവിനിയമം നടത്താനുള്ള കഴിവ്' എന്നിവ ഓരോന്നിലും, ഇന്ത്യൻ ഉദ്യോഗസ്ഥർ പിന്നിൽ തന്നെയാണ്, ഈ പുതിയ അസ്തിത്തംവന്ന കൂട്ടരോട് താരതമ്യം ചെയ്താൽ.

എന്നാൽ അന്നുവരെ, ഈ കൂട്ടർ ഈ രാജ്യത്തിൻ്റെ പലദിക്കിലും ഒറ്റപ്പെട്ടു നിൽക്കുന്നവർ ആണ്. അതിനാൽ തന്നെ ബലഹീനർ. എന്നാൽ ഇന്ന് അവർക്ക് ഒരു കൂട്ടായ്മ വന്നുതുടങ്ങി.

ഇവരിൽ ചിലർ ഏതാണ്ട് പൂർണ്ണമായും ഇങ്ഗ്ളിഷിൽ ജീവിക്കുന്നവർ ആണ്.

മറ്റ് ചിലർ പ്രാദേശിക ഭാഷയിലും ഇങ്ഗ്ളിഷിലും മാറിമാറി ജീവിക്കുന്നവർ ആണ്. ഇവർ രണ്ടിടത്തും ചെറിയതോതിലെങ്കിലും മറ്റുള്ളവരിൽ മനഃപ്രയാസം വരുത്തും. ആ കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും കമ്പനികൾ ഇന്ത്യയിൽ സ്ഥാപിച്ച Call Centreകളിൽ തൊഴിൽ ചെയ്യുന്നവർക്ക് അന്ന് 20000 രൂപയും അതിൽ അധികവും ലഭിച്ചു തുടങ്ങിയിരുന്നു. 1990കളിലേയും 2000ത്തിന് ശേഷം ഉള്ള വർഷങ്ങളിലേയും കാര്യമാണ് പറയുന്നത്.

സർക്കാർ ഉദ്യോഗസ്ഥരിലെ ഉന്നതരുടെ കഥകഴിയും എന്ന ചിന്ത തന്നെ വന്നുതുടങ്ങിയെന്ന് തോന്നുന്നു.

എന്നാൽ ഇവിടെ ചിന്തിക്കാത്ത ഒരു കാര്യം ഉണ്ട്. അതായത്, ഈ വിധം ഇങ്ഗ്ളണ്ട്, അമേരിക്കൻ കമ്പനികളുടെ Call Centreകളിൽ തൊഴിൽ ചെയ്യുന്ന ആളുകൾ ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ വെറും അതിനിസ്സാര ശതമാനം പേർ മാത്രമായിരിക്കും.

മറ്റ് തൊഴിലാളികളുടെ വേതനം വർദ്ധിച്ചിരുന്നില്ല.

പൊതുവായി പറഞ്ഞാൽ, ഇന്ത്യയിലെ തൊഴിലാളികളുടെ വേതനത്തിനേക്കാൾ വളരെ ഉയരത്തിൽ തന്നെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ വേതനം അന്നും.

ഇന്ത്യൻ ഉദ്യോഗസ്ഥർ യഥാർത്ഥത്തിൽ അവരുടെ വേതനത്തെ ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ ശരാശരി വേതനത്തിനോടാണ് താരതമ്യം ചെയ്യേണ്ടത്.

അല്ലാതെ മറ്റ് രാജ്യക്കാർ ഇന്ത്യൻ തൊഴിലുകാർക്ക് നൽകുന്ന വേതനത്തെ നോക്കിക്കൊണ്ട് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ വേതനം നിശ്ചയിക്കുന്നത് വിഡ്ഢിത്തമല്ല, മറിച്ച് തട്ടിപ്പറിതന്നെയാണ്.

ഏതാണ്ട് 2000ത്തിന് ശേഷം ഉള്ള ഒരു വർഷത്തിൽ ഒരിക്കൽ ഓൺലൈനായി ഒരു ഇന്ത്യൻ അക്കാഡമിഷ്യനുമായി സംസാരിച്ചപ്പോൾ, അയാൾ പറഞ്ഞു ഇന്ത്യയിലെ പ്രൊഫസർമാർക്ക് വളരെ തുച്ഛമായ മാസ ശമ്പളമാണ് ഇന്ത്യൻ സക്കാർ നൽകുന്നത്. ഇങ്ഗ്ളണ്ടിൽ അവർക്ക് നൽകുന്ന സംഖ്യ ബൃട്ടിഷ് നാണയത്തിൽ അയാൾ പറഞ്ഞു.

അത് ഇന്ത്യൻ നാണയ മൂല്യത്തിലേക്ക് മാറ്റിയാൽ വൻ സംഖ്യതന്നെയാണ്.

എന്നാൽ അയാൾ പറയാൻ വിട്ടുപോയ കാര്യം, ഇങ്ഗ്ളണ്ടിലെ വീട്ടുവേലക്കാരനും ടാക്സി ഡ്രൈവർക്കും കാർഷിക തൊഴിലാളിക്കും മറ്റും ലഭിക്കുന്ന വേതനം, ഇന്ത്യൻ നാണയത്തിൽ നോക്കിയാൽ ഇതേ പോലുള്ള ഒരു വൻ സംഖ്യതന്നെയാണ്, എന്നതായിരുന്നു.

ഇന്ത്യൻ ഉദ്യോഗസ്ഥർ അവിടേയും ഇവിടേയും ഉള്ള മറ്റ് തൊഴിലാളികളുടെ മാസ വരുമാനത്തെ കണ്ടില്ലാ എന്നു നടിച്ചാണ് അവരുടെ സ്വന്തം മാസവരുമാന നിരക്ക് തിരുത്താൻ തീരുമാനിച്ചത്.

വാക്കുകൾ നീണ്ടു തുടങ്ങിയെന്ന് തോന്നുന്നു. അടുത്ത എഴുത്തിൽ തുടരാം.

അതോടൊപ്പം തന്നെ ജനങ്ങളെ സ്വന്തം നേതൃത്തത്തിൽ അണിനിരത്താനായി പലരും പല പ്രത്യയ ശാസ്ത്രങ്ങളേയും മറ്റും കരുവാക്കി ഉപയോഗിക്കുന്ന കാര്യത്തേയും ഒന്ന് പ്രതിപാദിക്കേണ്ടതായി വരും.

അതും അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

8. സാമ്പത്തിക കോഡിങ്ങിനെക്കുറിച്ച്

Post posted by VED »

Image

സാധാരണ ജനങ്ങൾ തന്നെയാണ് ഉദ്യോഗസ്ഥർ അധവാ സർക്കാർ ഓഫിസുകളിൽ തൊഴിൽ ചെയ്യുന്നവർ എന്ന ഒരു കാര്യം ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിൽ സങ്കൽപ്പിക്കാൻ പ്രയാസം തന്നെയാണ്.

ഭാഷാകോഡുകളുടെ വളരെ ആഴത്തിലുള്ള ഉള്ളറകളിൽ ആണ് ഈ ഒരു കാര്യത്തിൻ്റെ കാതൽ ഒളിഞ്ഞു നിൽക്കുന്നത്.

അതിങ്ങിനെയാണ്:

ഉന്നതൻ എന്ന മഹാധിപനും, കീഴാളൻ എന്ന ലക്ഷണമറ്റ വ്യക്തിയും ആയി എല്ലാ സംഭാഷണങ്ങളിലും ആളുകളെ തരംതിരിക്കുന്ന ഭാഷകളാണ് ഇന്ത്യൻ ഫ്യൂഡൽ ഭാഷകൾ.

ഇത് സർവ്വരിലും സദാ സമയം ഒരു മത്സരബുദ്ധിയും മറ്റുള്ളവരെ തമർത്തണം എന്ന ബോധവും താനേ വളർത്തും. എന്ത് തൊഴിൽ ഏൽപ്പിച്ചാലും വ്യക്തമായ നിയന്ത്രണം തൊഴിൽ ചെയ്യിക്കുന്നവർക്ക് ഇല്ലായെങ്കിൽ, ആ തൊഴിൽ ഉത്തരവാദിത്തത്തെ ഒരു അധികാരമായി മാറ്റാൻ ഫ്യൂഡൽ ഭാഷാ വാക്കുകൾ മനസ്സിൽ ഒരു ശുപാർശ നൽകും.

സർക്കാർ തൊഴിൽ ചെയ്യാൻ ഏൽപ്പിച്ചാൽ, അത് ചെയ്യാതെ ആളുകളെ വിഷമിപ്പിച്ചാൽ അത് അധികാരമായി മാറും.

നട്ടം തിരിഞ്ഞു പോകുന്ന ആളുകളും തമ്മിൽ മത്സരിക്കുന്നവരാണ്. അവർ തൊഴിൽ ചെയ്യാൻ ഏൽപ്പിച്ച ആളുടെമുന്നിൽ കുമ്പിട്ടുകിടന്ന് കേണപേക്ഷിച്ചുകൊണ്ട് അവർക്ക് ചെയ്തെടുക്കേണ്ടുന്ന കാര്യങ്ങൾ നടത്തിക്കിട്ടാനായി പരിശ്രമിക്കും.

കാരണം, അവർ ഭാഷാ വാക്കുകളിൽ നേരിട്ടു മത്സരിക്കുന്നത് അവരേപോലുള്ള മറ്റുള്ള ആളുകളോടാണ്. അവർക്ക് അവരുടെ ഈ തൊഴിലുകാരോട് മത്സരമില്ല.

പൊതു തൊഴിൽ ചെയ്യാൻ ഏൽപ്പിക്കപ്പെട്ടവ്യക്തി ഭാഷാ വാക്കുകളിൽ താനേ ഉയരങ്ങളിലേക്ക് പാഞ്ഞുകയറും.

ഇത് അവരുടെ വരുമാന നിലവാരത്തിലും നിഴലിച്ചേ തീരൂ.

എന്നാൽ ഈ വിധമല്ലാതെ എല്ലാ തൊഴിലുകാർക്കും ഒരേ നിലവാരത്തിലുള്ള വരുമാനം ലഭിച്ചാൽ, രാജ്യത്തിലേയും സമൂഹത്തിലേയും പ്രവർത്തനങ്ങൾ നിലച്ചുപൊകും എന്നുള്ള വിവരം ഏത് അക്കാഡമിക്കു ജീനിയസിനും പെട്ടന്നു കാണിച്ചു തരാൻ പറ്റുന്നതാണ്.

പോരാത്തതിന്, അക്കാഡമിക്ക് പ്രതിഭകളേക്കാൾ പതിന്മടങ്ങ് അനുഭവ ജ്ഞാനമുള്ള തെരുവു കച്ചവടക്കാരനും ഇതേ വിവരം ഉണ്ട് എന്നാണ് കാണുന്നത്.

ചെറുകിട തൊഴിലുകാർക്ക് വളരെ താൽപ്പര്യമുള്ള കാര്യമാണ് അവർക്ക് പരിചയമുള്ള ഉന്നതർക്ക് വൻ സാമ്പത്തിക ശ്രോതസ്സുകൾ ഉണ്ട് എന്ന വിവരം. കാരണം, ആ ഉന്നതരിൽ വൻ സമ്പത്ത് ഉണ്ട് എങ്കിൽ മാത്രമേ ഇവർക്കും അതിനെ ആശ്രയിച്ച് സ്വന്തം ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ആവുള്ളു.

ഈ ഒരു ദേശീയ സാമ്പത്തിക ചിത്രം ഈ ദേശത്തിലെ ഭാഷ എന്ന ഭരണിക്കുള്ളിലെ കാഴ്ചയാണ്.

എന്നാൽ, ഈ രീതിയിലുള്ള ഒരു സാമൂഹിക സാമ്പത്തിക ചിത്രത്തിന് വിപരീതമായ ഒരു ചിതമായിരുന്നു ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ.

അമേരിക്കയെന്ന രാജ്യം യഥാർത്ഥത്തിൽ ഇങ്ഗ്ളണ്ടിൻ്റെ കൈകളിൽ നിന്നും, ചില ഭൂഖണ്ഡ യൂറോപ്യന്മാർ സംഘടിതമായി നിന്നുകൊണ്ട് തട്ടിയെടുത്ത പ്രദേശമാണ്. ആ കഥയിലേക്ക് പോകാൻ ഇപ്പോൾ നിർവ്വാഹമില്ല.

യൂഎസ്സ് എന്ന രാജ്യം പടുത്ത് ഉയർത്തിയത് അനവധി ഇങ്ഗ്ളിഷ് കുടിയേറ്റ പ്രദേശങ്ങളുടെ ഒരു ശൃംഖലയുടെ പുറത്താണ്.

അതിനാൽ തന്നെ യൂഎസ്സ് എന്ന രാജ്യം കെട്ടിപ്പടുക്കപ്പെട്ടത്, ഇങ്ഗ്ളിഷ് സംസാരിക്കുന്നവരുടെ കൂട്ടായ്മക്ക് മുകളിലാണ്. ഇതിനാൽ തന്നെ ആ പുതിയ രാജ്യത്തിന് ഇങ്ഗ്ളിഷ് ഭാഷയെ അവഗണിക്കാനോ ഇല്ലാതാക്കാനോ ആയില്ല.

ഭാഷതന്നെയാണ് സാമൂഹിക സംസ്ക്കാരം.

ഇത്രയും പറഞ്ഞതിന് ശേഷം, ഏതാണ്ട് 2000ത്തിന് തൊട്ടുമുൻപ് വരെ അമേരിക്കൻ ഐക്യനാടുകളിൽ നിലനിന്ന സാമൂഹിക ചിത്രത്തിൻ്റെ ഒരു പേജ് മാത്രം ഇവിടെ അവതരിപ്പിക്കാം.

ഇത് സാധാരണ തൊഴിലുകാരുടെ ചിത്രമാണ്.

അവരിലെ ഒരു വ്യക്തിക്ക് തൊഴിൽ ചെയ്യാനുള്ള വയസ്സ് തികയുന്നു. ആ ആൾ ഏതെങ്കിലും ഒരു തൊഴിൽ ചെയ്യും എന്നത് വളരെ തീർച്ചയുള്ള കാര്യമാണ്.

ചില തൊഴിലുകൾക്ക് തൊഴിൽ നൈപുണ്യം ആവശ്യമാണ്. മറ്റു ചിലതിന് കാര്യമായ നൈപുണ്യം ആവശ്യമില്ല.

വാക്കുകളിൽ വിലകിട്ടുന്ന തൊഴിൽ, വാക്കുകളിൽ നാറിപ്പോകുന്ന തൊഴിൽ എന്ന വ്യത്യാസം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ല. അതിനാൽ തന്നെ ഏവരും ഏത് തൊഴിലും ചെയ്യാൻ സന്നദ്ധമാകും, ആവശ്യം വന്നാൽ.

എന്ത് തൊഴിൽ ലഭിച്ചാലും, വീടു വാങ്ങിക്കാം. Real Estate House Building കമ്പനികൾ ആ ആൾക്ക് വീട് നൽകും. അതിനുള്ള പണം bankകൾ നൽകും.

വായ്പാ സംഖ്യ വർഷങ്ങൾക്കുള്ളിൽ തിരിച്ചടച്ചാൽ മതി. മിതമായ അടവ് സംഖ്യ.

നല്ല മണിമണി പോലുള്ള വീടുകൾ. ചുറ്റും ചെറിയ ഒരു ചെറിയ മുറ്റവും പച്ചപ്പുല്ലുകൾ കൊണ്ടൊരു ഇടവും. വീടുകൾക്കിടയിൽ വൻ മതിലും കണ്ടേക്കില്ല. ജനലുകൾക്ക് അഴികളും കണ്ടേക്കില്ല.

വീട്ടിന് എന്തെങ്കിലും തകരാറ് വന്നാൽ, Real Estate House Building കമ്പനിയെ അറിയിക്കാം. അവർ ആളെ വിട്ട് തകരാറ് നന്നാക്കും. അതിൻ്റെ ചിലവും ചിലപ്പോൾ അടവ് സംഖ്യയിലേക്ക് കയറുമായിരിക്കാം.

അതുമല്ലായെങ്കിൽ സ്വന്തം ചിലവിലും നന്നാക്കൽ ചെയ്യാം.

നന്നാക്കാൻ വരുന്ന തൊഴിലുകാരനും, ഇന്ത്യയിലുള്ളതുമാതരി, ഉന്നതൻ്റെ വീട്ടിൽ പണിക്കുവരുന്ന കൂലിക്കാരൻ ഭാവമുള്ള ആളാവാൻ ഇങ്ഗ്ളിഷ് ഭാഷ അനുവദിക്കില്ല.

അങ്ങോട്ടും ഇങ്ങോട്ടും, You - You, He - He, She - She വാക്കുകൾ തന്നെ. മിക്കപ്പോഴും വെറും പേരും, അതുമല്ലായെങ്കിൽ പേരിന് മുന്നിൽ Mr. എന്നു ചേർത്തും ആയിരിക്കും സംഭാഷണം.

ഈ ഒരു സംഭാഷണ ബന്ധം ഇന്ത്യയിലും നിലനിൽക്കുന്നുണ്ട്, ചെറിയ തോതിൽ. അത് കൂലിക്കാർക്കിടയിൽ തന്നെയാണ്. എന്നിരുന്നാലും, ഇവിടെ വ്യക്തി ബന്ധങ്ങളിൽ വയസ്സ് എന്ന കാര്യം വാക്കുകളിൽ ഉയർച്ചത്താഴ്ച കയറ്റിവിടും.

മാത്രവുമല്ല, ഈ വിധമായുള്ള കൂലിക്കാരെ ഒരു പ്രത്യേക സാമൂഹിക നിലവാരമായി ഭാഷാവാക്കുകൾ നിർവ്വചിച്ചു നിർത്തും. ആ വിഷയത്തിൻ്റെ ഉള്ളറകളിലേക്ക് പോകാൻ ഇപ്പോൾ പറ്റില്ല.

അമേരിക്കൻ ഐക്യനാടുകളിലെ സമൂഹത്തിൻ്റെ ഉൾക്കാമ്പ് ഈ വിധമായുള്ള ഇങ്ഗ്ളിഷ് വാക്ക് കോഡുകളിലൂടെയുള്ള സാമൂഹിക വ്യക്തി ബന്ധമായിരുന്നു.

അനവധി bankകൾ ഈ വിധം അമേരിക്കയിൽ പതിറ്റാണ്ടുകളോളം ലാഭകരമായി പ്രവർത്തിച്ചിരുന്നു. വീടുവായ്പക്കായി വരുന്നവ്യക്തിക്ക് പലപ്പോഴും ആകെ ആവശ്യം വേണ്ടത്, അമേരിക്കൻ പൗരൻ എന്ന തിരിച്ചറിയൽ കാഡ് മാത്രമായിരുന്നു.

1990കൾ മുതൽ സാവധാനത്തിൽ അമേരിക്കൻ സാധാരണക്കാരുടെ സാമ്പത്തിക അടിത്തറ ഇടിഞ്ഞുതുടങ്ങി. തൊഴിലുകൾ അനവധി അന്യരാജ്യങ്ങളിലേക്ക് മിന്നൽ വേഗത്തിൽ നീങ്ങിത്തുടങ്ങി. ഇത് സൗകര്യപ്പെടുത്തിയത് ഇൻ്റർനെറ്റായിരുന്നു.

ആയിരക്കണക്കിന് തൊഴിലുകാർക്ക് തൊഴിൽ നഷ്ടപ്പെട്ടുതുടങ്ങി. പോരാത്തതിന്, അമേരിക്കൻ പൗരൻ എന്ന തിരിച്ചറിയൽ കാഡിന് യാതോരുവിലയും ഈ കാര്യത്തിൽ ഇല്ലാ എന്ന നിലവരത്തിലേക്ക് കാര്യങ്ങൾ നീങ്ങി.

അമേരിക്കയിലെ മുതലാളിമാരുടെ ഭാവത്തിൽ കാര്യമായ മാറ്റം വന്നുതുടങ്ങി. പലരും പുതുതായി അമേരിക്കയിലേക്ക് കടന്നുവന്ന് പൗരത്വം നേടിയവരായിരുന്നു.

മിക്കവർക്കും ഇങ്ഗ്ളിഷ് എന്നത് ഒരു രണ്ടാം ഭാഷമാത്രമായിരുന്നു. അവരിൽ പലർക്കും തൊഴിലാളി എന്നത്, അവരുടെ പ്രാദേശിക ഭാഷയിൽ വെറും അവൻ, അവൾ വാക്കുകളിൽ അവർ നിർവ്വചിക്കുന്നവർ തന്നെ.

അമേരിക്കയിൽ പല bankകളും തകർന്നു തരിപ്പടമായിപ്പോയി (gone bust).

ഏതാണ്ട് 1998ൽ ആണ് എന്നുതോന്നുന്നു, ഇന്ത്യയിലെ ദേശിതതലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കിൻ്റെ Calicut ശാഖയിലെ managerറോട്, ഇങ്ഗ്ളിഷിൽ സംസാരിക്കുന്ന അവസരത്തിൽ ഈ ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനായി ഇടയായി.

ആ ആൾ വളരെ വ്യക്തമായി തൻ്റെ banking വിവര വിജ്ഞാനം പ്രകടിപ്പിച്ചു. ആ ആൾ പറഞ്ഞത്, അമേരിക്കൻ bankകുകൾക്ക് യാതോരു വിവരവും ഇല്ലായെന്നതാണ്. അവർ കണ്ടവനും കണ്ടവൾക്കും മതിയായ യാതോരു സെക്യൂറിറ്റിയും ഇല്ലാതെ ഭവന വായ്പ നൽകും എന്ന്.

യഥാർത്ഥത്തിൽ ഏതാണ്ട് 1990കൾവരെ അമേരിക്കൻ പൗരൻ എന്നത് ഒരു വൻ ദേശീയ സെക്യൂറിറ്റിതന്നെയായിരുന്നു. ആ സെക്യൂറിറ്റിയെ തരിശാക്കിയത് അവിടുള്ള മുതലാളിമാരും ആയിരുന്നു.

ഈ ഒരു വൻ തട്ടിപ്പ് നടക്കുന്നുണ്ട് എന്ന കാര്യം അമേരിക്കയിലെ വൻ അക്കാഡമിക്ക് ജീനിയസുകളായ കോളജ് പ്രവസർമാർക്കും കണ്ടെത്താനായില്ല എന്നതുതന്നെ ഈ വിധ ആക്കാഡമിക്ക് പ്രതിഭവകളുടെ നിഷ്പ്രയോജനാവസ്ഥയിലേക്ക് വിരൽ ചൂണ്ടേണ്ടുന്ന കാര്യം തന്നെയാണ്.

അമേരിക്കയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ നാമാവിശേഷമായ bankകളുടെ എണ്ണം താഴെ നൽകിയിട്ടുള്ള ചിത്രത്തിൽ കാണാൻ ആവുന്നതാണ്. എന്നാൽ ഓർക്കുക, ഈ ഒരു പ്രതിഭാസം 1990കളുടെ അവസാന വർഷങ്ങളിൽ തന്നെ തുടങ്ങിയിരുന്നു എന്ന്.

അമേരിക്കൻ പത്രങ്ങളിൽ Foreclosed home എന്ന വാക്ക് ഒരു നിത്യവാക്കായി കുറേക്കാലം നിലനിന്നു. അതായത്, അടവ് തെറ്റി bankകാർ തിരിച്ചു പിടിച്ച വീട് എന്നത്.

ആയിരക്കണക്കിന് വീടുകൾ ഈ വിധം അവടു തെറ്റി പിടിച്ചെടുക്കപ്പെട്ടു.

അനവധി വ്യക്തികൾ homeless shelterകളിലും സ്വന്തം വാഹനങ്ങളിലും താമസിച്ചു തുടങ്ങി.

എന്നാൽ പണമില്ലാത്ത ആൾ വെറും അവനും അവളും നീ, എടാ, എടീയും മറ്റുമാകുന്ന ഒരു പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലാത്തതുകൊണ്ട് പണമില്ലാത്ത ആളെക്കണ്ടാലും ഇന്ത്യയിലെ ദരിദ്രനെ പോലെ തോന്നില്ലായിരുന്നു.

അതും മാറിത്തുടങ്ങിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. കാരണം, ഇന്ത്യക്കാരും മറ്റും സ്വന്തം ഭാഷകളിൽ അവരെ തരംതാഴ്ത്തി തമർത്തിവിടും.

ഈ വിധമായുള്ള ഒരു നിഗൂഡ സോഫ്ട്വേർ ആക്രമണത്തെ (കൂടോത്ര ആക്രമണത്തെ) കണ്ടെത്താനോ തടയാനോ ഉള്ള യാതോരു ആയുധമോ ഉപകരണമോ അമേരിക്കക്കാരുടെ കൈവശം ഇല്ലതന്നെ.

ഇന്ത്യയിലെ ദരിദ്രന് പണം ഇല്ലാ എന്നതു മാത്രമല്ല പ്രയാസം. വാക്കുകളിൽ ഇടിഞ്ഞുനിൽക്കും എന്നതും, അതിനാൽ തന്നെ ആൾ പലയിടത്തും ഒരു ദുശ്ശകുനമാണ് എന്നതും.

ബൃട്ടണിലെകാര്യം മറ്റൊന്നാണ്. അവിടെ Social Security എന്ന ഒരു കാര്യം ഇന്നും നിലവിൽ ഉണ്ട്. അത് പ്രകാരം തൊഴിലില്ലാത്തവർക്കും, തൊഴിൽ ചെയ്യാൻ തൽപ്പര്യമില്ലാത്തവർക്കും മറ്റും ജീവിക്കാനായുള്ള ഒരു ചെറിയ സംഖ്യ സർക്കാരിൽ നിന്നും ലഭിക്കും.

പിന്നെന്തിനാണ് ആളുകൾ തൊഴിൽ ചെയ്യുക എന്ന ചോദ്യം ഇന്ത്യാക്കാരിൽ വരാം. കാരണം, ഇന്ത്യാക്കരിൽ പലർക്കും മറ്റൊരു ഇന്ത്യാക്കാരൻ്റെ കീഴിൽ തൊഴിൽ ചെയ്യുക എന്നത് മനംമുടുപ്പിക്കുന്ന ഒരു അനുഭവമായിരിക്കും.

ഇങ്ഗ്ളണ്ടിൽ മറ്റൊരു ഇങ്ഗ്ളിഷുകാരൻ്റെ കീഴിൽ തൊഴിൽ ചെയ്യുക എന്നത് മനംമടുപ്പിക്കുന്ന ഒരു അനുഭവമാവേണം എന്ന് നിർബന്ധമില്ല.

യഥാർത്ഥത്തിൽ ആ രാജ്യത്തിൽ ആളുകൾക്ക് സംരംഭകത്വത്തേക്കൾ ഇഷ്ടം തൊഴിൽ ചെയ്യുക എന്നതാണ് എന്ന അവസ്ഥയെക്കുറിച്ച്, 2004ൽ അവിടുള്ള ഒരു ഓൺലൈൻ ചർച്ചയിൽ ഞാൻ സന്നിഹിതനായിരുന്നു.

സംരംഭകത്വത്തോടുള്ള മനംമടുപ്പ് ഇല്ലാത്തവരാണ് പോലും അവിടേക്ക് കയറിവരുന്ന ഇന്ത്യാക്കർ. അതിനാൽ തന്നെ ഇന്ത്യാക്കാരുടെ വരവിനെ പ്രോത്സാഹിപ്പിക്കണം എന്നതായിരുന്നു ആ ചർച്ചയിൽ ഒരു പക്ഷത്തിൻ്റെ വാദഗതി.

ഇങ്ഗ്ളിഷുകാരിൽ മത്സരബുദ്ധി കുറവാണ് എന്ന ഒരു അനുഭവമാണ് പുറത്തുനിന്നും കയറിവരുന്ന പലർക്കും ലഭിക്കുന്ന തിരിച്ചറിവ്.

ഇതിൻ്റെ പിന്നറയിൽ പ്രവർത്തിക്കുന്ന കോഡിങ്ങ്, അനവധി തൊഴിലാളികൾ ഉള്ള ആളും തൊഴിലാളികൾ ഇല്ലാത്ത ആളും തമ്മിൽ കാര്യമായ വ്യത്യാസം ഇങഗ്ളിഷ് ഭാഷാ വാക്കുകൾ സൃഷ്ടിക്കുന്നില്ലാ എന്നതാണ്.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

9. ഇങ്ഗ്ളിഷ് ഭരണ സംവിധാനം മലയാളത്തിൽ

Post posted by VED »

Image


സർക്കാർ ഓഫിസുകളിൽ തൊഴിൽ ചെയ്യുന്നവർക്ക് യഥാർത്ഥത്തിൽ ഒരു ചെറിയ മാസ ശമ്പളത്തിൻ്റെ ആവശ്യമേയുള്ളു. കാരണം, ഇന്ന് ഇന്ത്യൻ സർക്കാർ സേവനത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്, ഈ രാജ്യത്ത് ഏറ്റവും കുറഞ്ഞ മാനസിക നിലവാരത്തിൽ ചിന്തിക്കാനും പെരുമാറാനും കഴിയുന്നവരെയാണ്.

ഇതിലും യഥാർത്ഥത്തിൽ ഒരു ഉഭയഭാവനയുടെ (ambivalence) പ്രശ്നമുണ്ട്.

ഉയർന്ന മാനസിക നിലവാരമുള്ളവരും, സർക്കാർ ഉദ്യോഗ നിയമന മത്സരപരീക്ഷകളിൽ ജയിക്കാനായി, നിലവാരം കുറഞ്ഞ വിവരങ്ങളും ഭാവങ്ങളും മനസ്സിൽ കേറ്റിവിടും, എന്നത്.

ഒരു bankൽ ഇരുന്ന് പണം എണ്ണാനും, പണം എണ്ണിവാങ്ങിക്കാനും എണ്ണിക്കൊടുക്കാനും യഥാർത്ഥത്തിൽ വൻ മാനസിക കഴിവ് ആവശ്യമില്ലതന്നെ.

ഇത് പല പലചരക്ക് കടകളിലും (പീടികകളിലും) നിത്യവും നിരന്തരമായി നടക്കുന്ന കാര്യം തന്നെയാണ്. പോരാത്തതിന്, ഈ വിധ കടകളിൽ അനവധി വിൽപ്പന വസ്തുക്കളും ഈ കടയുടമകളും കട ജീവനക്കാരും നിരന്തരമായി കൈകാര്യം ചെയ്യുന്നുമുണ്ട്.

ഇതേ പോലെ തന്നെയാണ, മറ്റ് മിക്ക സർക്കാർ ഓഫിസുകളിലേയും കാര്യം.

Mrs. CPS തൻ്റെ 23ആമത്തെ വയസ്സിൽ സബ് റജിസ്ട്രാർ ആയി തൊഴിലിൽ ചേർന്നു. ഈ ആൾ അന്ന് ചെയ്ത തൊഴിൽ മറ്റ് മിക്ക ആളുകൾക്കും ചെയ്യാവുന്നതുതന്നെയാണ്. കാരണം, അത്രയ്ക്കും കിറുകൃത്യമായ നടപടിക്രമങ്ങൾ അന്ന് ഇങ്ഗ്ളിഷ് ഭരണം തയ്യാറാക്കിവച്ചാണ്, ബൃട്ടിഷ് മലബറിനെ കൈവെടിഞ്ഞു പോയത്.

ഏതു കഴുത കയറി സബ് റജിസ്ട്രാർ കസേരയിൽ ഇരുന്നാലും, റജിസ്ട്രേഷൻ നടക്കേണ്ടുന്നത് നടക്കും.

കാര്യങ്ങൾ ഈ വിധം ആണ് എങ്കിൽ, ഈ വിധ ഓഫിസർ സ്ഥാനങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുക്കാനായി ഇങ്ഗ്ളിഷ് ഭരണം എന്തിനാണ് ഒരു മത്സര പരീക്ഷ കൊണ്ടുവന്നത് എന്നത് ചിന്തിക്കേണ്ടുന്ന കാര്യം തന്നെയാണ്.

കുറേ ആളുകളെ നിരത്തി നിർത്തി മൂന്ന് കിലോമീറ്റർ പന്തയ ഓട്ടം നടത്തിക്കുക. ആ ഓട്ടത്തിൽ ഏറ്റവും മുന്നിൽ വരുന്നവരെ തിരഞ്ഞെടുത്ത്, പരിശീലനം നൽകി ഓഫിസർ ആക്കിയാലും സർക്കാർ ഓഫിസിലെ പണിനടക്കും.

ഇവിടെ എടുത്തു പറയേണ്ടുന്ന കാര്യം, ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ സർക്കാർ ഉദ്യോഗ സ്ഥാനങ്ങളിലേക്ക് ആളുകളെ മത്സര പരീക്ഷകളിലൂടെ തിരഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ മുതലാണ്, ഈ ഉപദ്വീപിൽ പുതിയ ഒരു തരം ബുദ്ധിരാക്ഷസന്മാർ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്നത്.

അതായത്, മത്സരപരീക്ഷകളിൽ പഠിച്ച് ജയിക്കാൻ കെൽപ്പുള്ളവർ. ഇവരിൽ മിക്കവർക്കും, ഇതിനല്ലാതെ മറ്റ് വല്ലതിനും കഴിവും കെൽപും ഉണ്ടാവാനുള്ള സാധ്യത ഇല്ലാതില്ല. കാരണം, മിക്ക ആളുകളൾക്ക് എന്തെങ്കിലും കഴിവും നൈപുണ്യവും കാണും.

എന്നാൽ അതൊന്നും നോക്കാതെ, വെറും മത്സര പരീക്ഷയെന്ന ഒരു പുതിയ അരിപ്പയിലൂടെ കടക്കുന്നവരാണ് ബുദ്ധിയുള്ളവർ എന്ന ഒരു പുതിയ അറിവ് ആളുകളിൽ ജനിച്ചു.

ഇന്ന് അതിനും അപ്പുറത്തുള്ള ബുദ്ധി ജീനിയസ്സുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതായത്, Multiple choice ബുദ്ധിരാക്ഷസന്മാർ. ആ കാര്യത്തിലേക്ക് പിന്നീട് പോകാം.

ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഉദ്യോഗസ്ഥരെ നിയമിച്ചത്, അവരുടെ കുടുബ ബന്ധവും, രാജാവിനോടുള്ള കൂറും മറ്റും നോക്കിയായിരുന്നു.

അവരോരോരുത്തരും, അവരുടെ അധികാര പരിധിക്കുള്ളിൽ നിന്നുകൊണ്ട് അഴിമതിയും സ്വജന പക്ഷപാതവും നടപ്പിലാക്കുമായിരുന്നു.

ഇന്നത്തെ ഇന്ത്യയിൽ മത്സരപരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരും, ഈ കൂട്ടരിൽ നിന്നും യാതോരു രീതിയിലും വ്യത്യസ്തർ അല്ലായെന്നു തന്നെ വേണം മനസ്സിലാക്കാൻ.

പണ്ട് കാലങ്ങളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയും, രണ്ടു, മൂന്നും, നാലും, ആറും, എട്ടും, പത്തും ചക്രങ്ങളിൽ ഓടുന്ന മോട്ടർ വാഹനങ്ങളും, തീവണ്ടിയും, വിമാനവും, ഇൻ്റർനെറ്റും സിനിമയും മറ്റും ഇല്ലായിരുന്നുവെന്നും ഓർക്കുക.

ഇങ്ഗ്ളിഷ് ഭരണം, അവർ നൽകിയ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലൂടെ ഈ നാട്ടിലെ ഒരു ചെറിയ ശതമാനം ആളുകളുടെ മനോഭാവത്തിൽ ആശ്ചര്യകരമായ മാറ്റം വരുത്തിയിരുന്നു. ഈ കൂട്ടരിൽ നിന്നുമാണ്, ഇങ്ഗ്ളിഷ് ഭരണത്തിലെ ഓഫിസർ സ്ഥാനങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുത്തത്.

ഗുമസ്ത സ്ഥാനങ്ങളിലേക്കും ആളുകളെ ഈ വിധം തിരഞ്ഞെടുക്കാതിരുന്നതിന് രണ്ട് കാരണങ്ങൾ കണ്ടേക്കാം.

അതിൽ ഒന്ന്, ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരെ മാത്രം ഗുമസ്ത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കാനുള്ളത്ര ആളുകൾ നാട്ടിൽ ഇല്ലായിരുന്നു എന്നത്.

രണ്ടാമത്തെ കാരണം, വൻ സാമൂഹിക ബോധം കാണിക്കാനായി, ഭൂജന്മികൾ സർക്കാരിൽ നിന്നും പണം ഈടാക്കി തുടങ്ങിയ സ്കൂളുകളിൽ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യത്തെ കാര്യക്ഷമമായി തടഞ്ഞുകൊണ്ടാണ് വിദ്യാഭ്യാസം നടത്തിയിരുന്നത്. ഈ വിധമായുള്ള വിദ്യാഭ്യാസം കിട്ടിയവർക്ക്, സർക്കാർ ഗുമസ്ത പണിയാണ് ലക്ഷ്യം.

മാത്രവുമല്ല, ഈ വിധ ആളകുൾ സർക്കാർ ഓഫിസുകളിൽ എന്തെങ്കിലും ആവശ്യത്തിനായി ചെന്നാൽ, അവർക്ക് പ്രാദേശിക ഭാഷയിലേ കാര്യങ്ങൾ മനസ്സിലാവുള്ളു.

ഇങ്ഗ്ളിഷ് ഭാഷയിൽ തമ്മിൽ സംസാരിക്കുന്ന ഒരു ഓഫിസർ പ്രസ്ഥാനം എന്നത് ദക്ഷിണേഷ്യൻ സമൂഹത്തിൽ ഒരു അത്ഭുതകരമായ കാര്യം തന്നെയായിരുന്നു.

ഇതിൻ്റെ ഒരു വശം, ഇങ്ഗ്ളിഷ് ഭാഷ അറിയുന്ന പൗരന്മാർക്ക്, യാതോരു വിധേയത്വ ഭാവവും ഇല്ലാതെ തന്നെ ഈ കൂട്ടരോട് സംസാരിക്കാനും വാദഗതികൾ സമർപ്പിക്കാനും, കാര്യങ്ങൾ ചർച്ചചെയ്യാനും ആവും എന്നത്.

എന്നാൽ ഇതിനേക്കാൾ മതിപ്പുളവാക്കുന്ന കാര്യം, പൗരൻ ചോദിക്കുന്നതോ ആവശ്യപ്പെടുന്നതോ ആയ കാര്യത്തിന്, സ്വന്തമായി ഉത്തരം നൽകാനോ, ചെയ്തെടുക്കാനോ ആവുന്നില്ലായെങ്കിൽ, ആ ഓഫിസർക്ക് തൻ്റെ ഔദ്യോഗിക സ്ഥാനത്തിന് കീഴിൽ ഉള്ളതോ, ഉയരത്തിൽ ഉള്ളതോ ആയ മറ്റൊരു ഓഫിസറോട് ചോദിക്കാനും, കാര്യം ചെയ്തെടുപ്പിക്കാനും ആവും എന്നത്.

അനുഭവിച്ചറിഞ്ഞാലെ ഇതിൻ്റെ ഗുണം ശരിക്കും മനസ്സിലാക്കാൻ ആവുള്ളു.

2000തിന് മുൻപ് അനവധി തവണ സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങിയിട്ടുള്ള ആളാണ് ഞാൻ. ഒരു ഗുമസ്തനോട് സർക്കാർ കാര്യവുമായി എന്തെങ്കിലും ചോദിച്ചാൽ, അയാൾക്ക് അതിനുള്ള വ്യക്തമായ ഉത്തരം അറിയില്ലായെങ്കിൽ, ആ കാര്യം വെളിപ്പെടുത്താതെ എന്തെങ്കിലും തോന്നുന്ന ഉത്തരം നൽകും.

ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ കമ്പനികളിൽ ജീവനക്കാർ തമ്മിൽ നടത്തുന്ന ആശയവിനിമയം ചിലപ്പോഴെല്ലാം വളരെ കൃത്യമായി വിദൂരങ്ങളിൽ നിന്നും വീക്ഷിക്കുവാൻ എനിക്ക് ഇടയായിട്ടുണ്ട്.

ജീവനക്കാർ, അവരുടെ തൊഴിൽ സ്ഥാനങ്ങളുടെ യാതോരു വേലിക്കെട്ടിലും കുടുങ്ങിനിൽക്കാതെ, തമ്മിൽ ചോദിച്ചും, സംസാരിച്ചും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുകയും പോരാത്തതിന്, ആവശ്യപ്പെട്ട കാര്യം ചെയ്തെടുക്കാൻ ആവുന്ന മറ്റൊരു ജീവനക്കാരനെക്കൊണ്ട് വിജയകരമായി ചെയ്തെടുപ്പിക്കുകയും ചെയ്യും.

ആ കാര്യക്ഷമത അവരിൽ വൻ സന്തോഷം വരുത്താം.

എന്നാൽ, ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥന് ഈ വിധം കാര്യങ്ങൾ ചെയ്തെടുപ്പിക്കാൻ ആവില്ല. പോരാത്തതിന്, സാധാരണ വ്യക്തിക്ക് കാര്യങ്ങൾ എളുപ്പത്തിൽ നടത്തിക്കൊടുത്താൽ, സർക്കാർ പ്രസ്ഥാനത്തിനും തനിക്കും വിലകിട്ടില്ല എന്ന തിരിച്ചറിവും ഉണ്ട്.

ഒന്ന് നടത്തിച്ചാലെ വിലയും വിധേയത്വവും പിടിച്ചെടുക്കാൻ ആവുള്ളു.

ഇനി മറ്റൊരു കാര്യത്തിലേക്ക് കടക്കാം.

ബൃട്ടിഷ്-മലബാറിൽ നിലനിന്നിരുന്നത് ഇങ്ഗ്ളിഷ് ഭാഷയിൽ ഊന്നിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനമായിരുന്നു.

തിരുവിതാംകൂർ രാജ്യത്തിൽ നിലനിന്നിരുന്നത് മലയാളത്തിൽ ഊന്നിനിന്നിരുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനമായിരുന്നിരിക്കാം.

എന്നിരുന്നാലും, ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും പല ഉദ്യോഗസ്ഥരേയും ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ തിരുവിതാംകൂർ സർക്കാർ പ്രസ്ഥാനത്തിൽ എടുത്തിരുന്നതിനാൽ, ആ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ ഉന്നതങ്ങളിലും ഇങ്ഗ്ളിഷ് നിലനിന്നിരിക്കാം.

ഇവിടെ പറയാൻ വന്നത് മലയാളം എന്നത് ഇങ്ഗ്ളിഷ് സർക്കാർ പ്രസ്ഥാനത്തിലെ അടുക്കും ചിട്ടക്കും കീഴ്വഴക്കങ്ങൾക്കും പറ്റുന്ന ഒരു ഭാഷയല്ലാ എന്നതാണ്.

കാലകാലങ്ങളായി മലബാറിലെ രാജ്യങ്ങളിലും തിരുവിതാംകൂറിലെ രാജ്യങ്ങളിലും പ്രാദേശിക ഭാഷകൾ തന്നെയാണ് അവിടവിടങ്ങളിലെ സർക്കാർ സംവിധാനങ്ങളിൽ നിലനിന്നിരുന്നത്.

ഈ വിധ ഭാഷകളിൽ സർക്കാർ അധികാര സ്ഥാനങ്ങളിൽ രണ്ട് മുഖ്യകാര്യങ്ങളിൽ ഊന്നൽ ഉണ്ടായിരിക്കാം.

അതിൽ ഒന്ന് കുടുംബപരമായ സാമൂഹിക സ്ഥാനീകരണമാണ്. ഉന്നത ജാതി-വീട്ടിലെ വ്യക്തി സർക്കാർ ഉദ്യോഗസ്ഥനായാൽ, ഉന്നത പദവിതന്നെ അലങ്കരിക്കും.

കീഴ്-വീട്ടിലെ വ്യക്തി സർക്കാർ പ്രസ്ഥാനത്തിൽ കീഴ് സ്ഥാനം അലങ്കരിക്കും.

ഇതാണ് ഈ ഭാഷകളിലെ ഏറ്റവും സുഖകരമായ ക്രമീകരിണം. ഇതിൽ അനുസരണവും അച്ചടക്കവും കാര്യക്ഷമതയും മറ്റും സ്വാഭാവികമായി തന്നെ നിലനിൽക്കും.

രണ്ടാമത്തെ കാര്യം, വയസ്സാണ്.

ഏത് ഉദ്യോഗസ്ഥ സ്ഥാനത്തും, ഉയർന്ന വയസ്സുള്ള ആളായിരിക്കും കൂടുതൽ ഉയരത്തിൽ. ഇതും, ആ ഇടത്ത് ആശയവിനിമയത്തിന് അത് വൻ സൗകര്യം നൽകും. അനുസരണവും അച്ചടക്കവും കാര്യക്ഷമതയും സ്വാഭാവികമായിത്തന്നെ നിലനിർത്തും.

രണ്ടും, യാതോരു മുൻകരുതലുകളും ഇല്ലാതെ തന്നെ ഉന്നത ഉദ്യോഗസ്ഥന് കീഴ്സ്ഥാനക്കാരുടെ ഇടയിൽ ഇറങ്ങിനടക്കാനും കാര്യങ്ങൾക്ക് മേൽനോട്ടം നടത്താനും പറ്റുന്ന ഒരു മാനസികവും മറ്റുമായ അന്തരീക്ഷം സൃഷ്ടിക്കും.

നീ എന്ന വാക്ക് തന്നെ ഉപയോഗിക്കപ്പെടും. വൻ അച്ചടക്കം സ്ഥാപിക്കുന്ന വാക്കാണ് ഇത്, ഈ വിധമായുള്ള ഒരു അന്തരീക്ഷത്തിൽ.

എന്നാൽ, ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ച ഭരണ സംവിധാനത്തിൽ, മലബാറിലെ ആശയവിനിമയ സംവിധാനത്തിൻ്റെ സ്വാഭാവിക ഘടന ഇല്ലായിരുന്നു.

ആളുകളുടെ കുടുംബപരമായ മഹിമയും താഴ്മയും മാത്രമല്ല, അവരുടെ വയസ്സിലെ ഉയരവും താഴ്ചയും പോലും കണക്കിലെടുക്കാതെയാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്. ഇത് ഇങ്ഗ്ളിഷ് ഭാഷയിൽ നിലനിൽക്കന്ന ഒരു പ്രസ്ഥാനത്തിൽ വൻ മേൻമ നൽകും.

എന്നാൽ, ഇതേ ആളുകൾ ഒരു മലയാളം പ്രസ്ഥാനത്തിൽ അടക്കിവെട്ടപ്പെട്ടാൽ വൻ പ്രശ്നം തന്നെയാണ്. യാതോരു കുടുംബ മഹിമയോ, വയസ്സിലെ ഔന്നിത്യമോ ഇല്ലാത്ത ഒരാൾ മുകളിൽ നിന്നാൽ, അയാൾ തൻ്റെ മുറിക്കകത്തുന്നിന്നും പുറത്തുവരാൻ തന്നെ പലവിധ ക്രമീകരണങ്ങളും ഉണ്ടോ എന്ന് പരിശോധിക്കേണ്ടുന്ന അവസ്ഥ തന്നെ സംജാതമാകും.

പോരാത്തതിന്, കീഴ്സ്ഥാനത്തുള്ള ഉയർന്ന വയസ്സുള്ള ആൾക്ക് ഉന്നത സ്ഥാനത്തുള്ള താഴ്ന്ന വയസ്സുള്ള ആളോട് കയറിച്ചെന്നങ്ങ് സംസാരിക്കാനും പരിമിതികൾ നിലനിൽക്കും. ഏവരും അവരരവരുടെ സ്ഥാനത്തിലേയും വയസ്സിലേയും ഔന്നിത്യത്തെക്കുറിച്ചും താഴ്മയെക്കുറിച്ചും മറ്റും നിരന്തരമായി ബോധവാന്മാരിയിരിക്കും.

എന്നാൽ അവരിൽ ആർക്കും കാര്യമായ പ്രശ്നം ഉണ്ടാവില്ല. കാരണം, അവരെല്ലാം അവിടെ അണിനിരന്നു നിൽക്കുന്നത്, മാസാവസാനം ലഭിക്കുന്ന വൻ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും മാത്രമാണ്.

വിഷമിക്കപ്പെടുന്നത്, പൊതുജനത്തിൽ പെട്ട വ്യക്തിയും വ്യക്തികളും ആയിരിക്കും. ഉദ്യോഗസ്ഥരിലെ വൈരുദ്ധ്യാധിഷ്ടിതമായ ഉച്ചനീചത്വ പിടിവലികളിൽ പെട്ട് അവരുടെ കാര്യങ്ങൾക്ക് നടപടി ലഭിക്കാൻ താമസവും കാര്യക്ഷമതക്കുറവും വന്നുപെടും.

അവരുടെ പെടാപാട് ഉദ്യോഗസ്ഥർ കാണും. അതിൽ ചിലർക്ക് മനഃപ്രയാവും ഉണ്ടായേക്കാം. എന്നാൽ എല്ലാരും അവരവരുടെ സ്ഥാനങ്ങളിൽ ഉറച്ച് നിന്നേ പറ്റൂ.

ഇവിടെ ഇപ്പോൾ പറഞ്ഞുവന്നത്, ഇന്നുള്ള ഇന്ത്യയിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം ഇങ്ഗ്ളിഷുകാർ മത്സരപരീക്ഷകളിലൂടെ രൂപകൽപ്പന ചെയ്തെടുത്ത സർക്കാർ ഉദ്യോഗസ്ഥ സംവിധാനമാണ് എന്നാണ്. എന്നാൽ, ഈ പ്രസ്ഥാനം ഇന്ന് മലയാളം പോലുള്ള ഭാഷകളിൽ ആണ് നടത്തപ്പെടുന്നത്.

ഇതാണ് പ്രശ്നം.

മലയാളത്തിൽ നടത്തപ്പെടുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ കാര്യക്ഷമത വരണമെങ്കിൽ, കുടുംബ മഹിമ, വയസ്സ് എന്നിവ പരിഗണിച്ചുള്ള ഒരു നിയമന പദ്ധതി ആവശ്യം വന്നേക്കാം.

അല്ലായെങ്കിലും കാര്യങ്ങൾ നടക്കും.

ഉദ്യോഗസ്ഥർ വൻ പണം വാരും. അവരുടെ മക്കൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് രക്ഷപ്പെടും. ഇങ്ഗ്ളിഷുകാർ ഈ നാടിനെ കട്ടുമുടിപ്പിച്ച കഥകൾ അവർ എഴുതി Youtubeലും മറ്റും വീഡിയോകൾ പ്രചരിപ്പിക്കും.

ഒരു വൻ ശതമാനം ആളുകൾ ഈ നാട്ടിൽ നരകത്തിൽ ജീവിക്കും.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

10. bank ഉദ്യോഗസ്ഥനും പീടിക തൊഴിലാളിയും

Post posted by VED »

Image


പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ കാലാകാലങ്ങളായി പ്രാദേശിക രാജ്യങ്ങളിലെ ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങൾ നടന്നിരുന്നതിനെക്കുറിച്ച് അൽപം കൂടി ചില കാര്യങ്ങൾ പറയാം.

ഇങ്ഗ്ളിഷ് ഭാഷയിലൂടെ നടത്തപ്പെടുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങൾക്ക് വിഭാവനം ചെയ്യാനാവാത്ത തരത്തിലുള്ള അനുസരണവും അച്ചടക്കവും മറ്റും ഏതുവിധത്തിലാണ്, ഈ വിധ സർക്കാർ പ്രസ്ഥാനങ്ങളിൽ നിലനിന്നിരുന്നത് എന്നൊന്നു നോക്കാം.

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു പോലീസ് സബ് ഇൻസ്പെക്ടർ, മറ്റൊരു പോലീസ് ഉദ്യോഗസ്ഥനോടൊപ്പം എൻ്റെ വീട്ടിൽ വരികയുണ്ടായി. ആദ്യം അൽപം കഠിന സ്വരത്തിലാണ് സംഭാഷണം അവർ ആരംഭിച്ചത്, എങ്കിലും സാവധാനത്തിൽ വാക്കുകളിലെ കാഠിന്യം താനെ മാഞ്ഞു തുടങ്ങി.

അപ്പോഴാണ് ഇൻസ്പെക്ടർ എന്നോട് ചോദിച്ചത്, നിങ്ങൾക്ക് മലയാളത്തിനോട് എന്തിനാണ് ഇത്രമാത്രം വിരോധം എന്ന്.

ആ ചോദ്യത്തിന് തക്കതായ ഒരു വിശദ്ധീകരണം ഞാൻ നൽകിയെന്നാണ് എൻ്റെ ഓർമ്മ.

തുടർന്നുള്ള സംഭാഷണത്തിൽ, ഇൻസ്പെക്ടർ എവിടെയാണ് താമസിക്കുന്നത് എന്ന കാര്യം സംഭാഷണത്തിൽ കയറിവന്നു. ഇദ്ദേഹം താമസിക്കുന്നത്, പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഒരു ലോഡ്ജിലാണ്.

ഞാൻ ചോദിച്ചു, ലോഡിൽ താമാസിക്കുന്ന മറ്റുള്ളവരോട് സംസാരിക്കാനും മറ്റും പോകാറുണ്ടോ എന്ന്.

ഇൻസ്പെക്ടറെ സംബോധന ചെയ്യാൻ നിങ്ങൾ എന്ന വാക്ക് ഞാൻ ഉപയോഗിച്ചില്ല എന്നും ഇവിടെ പ്രസ്താവിക്കുന്നു. പകരം, ഇൻസ്പെക്ടർ എന്ന വാക്കാണ് നിങ്ങൾ എന്ന വാക്കിന് പകരമായി ഉപയോഗിച്ചത്.

ആളുകളോട് അങ്ങിനെ കയറി സംസാരിക്കാനൊന്നും പോകാൻ പറ്റില്ല. അതെല്ലാം വൻ പ്രശ്ം തന്നെയാവും, എന്ന് ഇൻസ്പെക്ടർ പറയുകയുണ്ടായി.

ഈ ഇൻസ്പെക്ടർ തൊഴിൽ ചെയ്യുന്നത്, ഇങ്ഗ്ളിഷ് ഭാഷക്കാർ പ്രാദേശിക ഭാഷയും ഇങ്ഗ്ളിഷും കലർത്തിയെടുത്ത് രൂപകൽപ്പന ചെയ്തെടുത്ത പോലീസ് എന്ന സർക്കാർ വകുപ്പിലാണ്.

ഇന്ന് അത് ഏതാണ്ട് പൂർണ്ണമായും മലയാളത്തിലാണ് പ്രവർത്തിക്കുന്നത്. മലബാറി ഭാഷ തന്നെ മാഞ്ഞ് പോയിരിക്കുന്നു.

ഈ പോലീസ് ഉദ്യോഗസ്ഥന് തെരുവിൽ വെറുതെയങ്ങ് ഇറങ്ങി, കാണുന്ന ആളുകളിൽ സാമൂഹിക ബലം കുറവുള്ളവരോടെല്ലാം ആധിപത്യ ഭാവത്തിൽ കറയി സംസാരിക്കാൻ പറ്റില്ല.

ഇതിൻ്റെ കാരണം വ്യക്തമായി മനസ്സിലാക്കാൻ ഇതേ കാര്യം തിരുവിതാംകൂർ രാജ്യത്തിലെ പ്രാദേശിക പോലീസ് പ്രസ്ഥാനമായ നായർ മേലാളന്മാരുമായി താരതമ്യം ചെയ്താൽ മനസ്സിലാകും.

നായർ മേലാളൻ തെരുവിലിറങ്ങിയാൽ, നായർമാരേക്കാൾ താഴ്ന്ന ഏത് കൂട്ടിരിൽ പെട്ടവരുടേയും ഇടയിൽ കയറിനിന്നും വെറും പേരും, നീ, അവൻ തുടങ്ങിയ വാക്കുളും ഉപയോഗിച്ചുകൊണ്ട് ആ ആളുകളുടെ കൂടെ നിന്ന് സംസാരിക്കാനും അവരോട് കാര്യങ്ങൾ ചോദിക്കാനും, അവരോട് ഓരോ കാര്യങ്ങളും പറയാനും, ആ വിധം അവരുടെ നേതാവായി നിൽക്കാനും ആവും.

അവരുടെ നേരിട്ടുള്ള ഒരു മേൽനോട്ടക്കാരൻ താന്നെയാവും ഈ ആൾ.

ഇത് ഉന്നുള്ള ഉദ്യോഗസ്ഥർക്ക് ആവില്ല. കാരണം, അവർ തൊഴിൽ ചെയ്യുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലെ ഔദ്യോഗിക നയം അവരെ ഒരു മേലാളന്മാരായി കാണുന്നില്ല എന്നതാണ്. ഇത് ഇങ്ഗ്ളിഷ് ഭാഷയുടെ ഇടപെടൽ കാരണമാണ്.

ഈ 'ഇങ്ഗ്ളിഷ് കൊളോണിയൽ' സ്വാധീനം സർക്കാർ ഉദ്യോഗസ്ഥരുടെ മനസ്സിൽ നിന്നും പൂർണ്ണമായി മാറ്റിയാൽ, അവർക്ക് തെരുവിൽ ഇറങ്ങി ആരേയും നീ എന്ന് സംബോധന ചെയ്യാമെന്ന അവസ്ഥവരും. അങ്ങിനെ വന്നാൽ, അവർക്ക്, അവരുടെ മുറിക്കകത്ത് നിന്നും പുറത്തിറങ്ങാനുള്ള വൈമനസ്യം മാറിക്കിട്ടും.

എന്നാൽ ഇതിന്, ഉദ്യോഗസ്ഥ നിയമനത്തിലും മലയാളത്തിൻ്റെ ഭാവങ്ങൾ പൂർണ്ണമായും ഉണ്ടായിരിക്കേണം.

അതായത്, ഉന്നത ഉദ്യോഗസ്ഥർ ഉന്നത കുടുംബക്കാരൻ ആയിരിക്കേണം. ചെറിയ പ്രായത്തിൽ ഉദ്യോഗത്തിൽ കയറണം. അയാൾ ഉയരങ്ങളിലേക്ക് ഉയരുമ്പോൾ, സ്വമേധായ പുതുതായി ചേരുന്നവരുടെ ചേട്ടൻ / ഏട്ടൻ ആയി വളരും.

ആളുകൾ അയാളെ വലിത തമ്പുരാനും, അയാളുടെ ഭാര്യയെ വലിയ തമ്പുരാട്ടിയും ആയി കാണും.

താഴെക്കിടയിലെ ഉദ്യോഗത്തിൽ ചേരുന്ന ആൾ ചെറിയ നിലവാരത്തിലുള്ള സാമൂഹിക ഉന്നത നിലവാര വീട്ടിലെ അന്തേവാസിയായിരിക്കേണം.

ആളുകൾ അയാളെ ചെറിയ തമ്പുരാനും, അയാളുടെ ഭാര്യയെ ചെറിയ തമ്പുരാട്ടിയും ആയി കാണും.

സാധാരണക്കാരൻ എന്ന കൂട്ടർക്ക് സർക്കാർ ഉദ്യോഗത്തിലേക്ക് പ്രവേശനം നൽകരുത്. നൽകിയാൽ, ജനങ്ങളിൽ അനുസരണം വരുത്താൻ പ്രയാസം വന്നേക്കും. സാമൂഹിക അച്ചടക്കത്തിൽ കോലാഹലം സംഭവിക്കും. അതിന് അവസരം നൽകരുത്.

ഈ വിധം സർക്കാർ പ്രസ്ഥാനം പൂർണ്ണമായും മലയാളത്തിൽ ആയാൽ, ഇങ്ഗ്ളിഷ് കമ്പനീ ഭരണം മലബാറിൽ വരുന്നതിന് മുൻപ് മലബാറിലെ രാജ്യങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക അച്ചടക്കവും അനുസരണബോധവും തിരിച്ചുവരും.

സർക്കാർ ഉദ്യോഗസ്ഥരിലെ ഓരോ നിലവാരത്തിലും ചെറിയ പ്രായക്കാരൻ താഴേയും വയസ്സുകൂടിയ ആൾ മുകളിലും വരും.

ഇതാണ് മലയാളത്തിൽ ഏറ്റവും സുഖകരമായ അന്തരീക്ഷം.

എന്നാൽ ഇന്നുള്ള സർക്കാർ വകുപ്പുകളിൽ വയസ്സും ഉദ്യോഗസ്ഥ സ്ഥാനവും തമ്മിൽ പലയിടത്തും നിശബ്ദമായി തന്നെ പിടിവലിയും ഏറ്റുമുട്ടലും നടക്കുന്നുണ്ടാവും.

ഇനി bankലെ ഗുമസ്തനേയും പലചരക്ക് കടയിലെ ജീവനക്കാരനേയും താരതമ്യം ചെയ്ത കാര്യം ഒന്നുകൂടി നോക്കാം.

രണ്ട് കൂട്ടരും ചെയ്തിരുന്ന പണം എണ്ണിക്കൊടുക്കലും വാങ്ങലും എന്ന കാര്യം നോക്കാം. വൻതിരക്കുള്ള പലവ്യഞ്ജന കടയിലെ ജീവനക്കാരൻ അതി സങ്കീർണ്ണമായ തൊഴിലിൽ വ്യാപൃതനാവേണ്ടുന്ന അവസരം പലപ്പോഴും വരും.

സാധനം ഇറക്കലും ഒരിക്കിവെക്കലും വില നിശ്ചയിക്കലും സാധനങ്ങൾ പൊതിയലും അവയുടെ വില നിശ്ചയിക്കലും പണം വാങ്ങിക്കലും ബാക്കി നൽകലും അങ്ങിനെ പലതും. സാമൂഹികമായി യാതോരു വിലയും ലഭിക്കുന്ന പ്രവർത്തനമല്ല ഇത്.

എന്നാൽ ഏവർക്കും അറിയാം bankലെ ഗുമസ്തനാണ് ബുദ്ധിപരമായ കഴിവും വ്യക്തിത്വവും ഉള്ളത് എന്നത്. ഇത് വളരെ വ്യക്തമായി തന്നെ പലപ്പോഴും കാണപ്പെടുന്ന കാര്യം ആണ്.

എന്നാൽ ഇങ്ഗ്ളണ്ടിൽ ഈ ഒരു പ്രതിഭാസം ഇല്ലായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. പിന്നെന്താണ് ഇന്ത്യയെന്ന ഈ രാജ്യത്തിൽ വിപരീതമായ ഒരു വ്യക്തിത്വ ദൃശ്യം കാണപ്പെടുന്നത്?

ഇന്നുള്ള ഇന്ത്യയിൽ bank ജീവനക്കാർക്ക് കടയിലെ ജീവനക്കാരനേക്കാൾ പതിന്മടങ്ങ് മാസവരുമാനം ആണ് നൽകപ്പെടുന്നത്.

bank ജീവനക്കാരനെ അയാളുടെ മേലുദ്ധ്യോഗസ്ഥർ ഔപചാരികമായി നീ എന്ന് സംബോധന ചെയ്യില്ല. അവൻ എന്ന വാക്കിനാൽ പരാമർശിക്കില്ല.

bankൽ നടക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് കയറിവരുന്ന ഉപഭോക്താവ്, bank ജീവനക്കാരനെ നീ എന്ന് സംബോധന ചെയ്യില്ല. അവൻ എന്ന വാക്കും പരാമർശവാക്കായി ഉപയോഗിക്കില്ല.

മറിച്ച് bank ജീവനക്കാരനെ പലപ്പോഴും സാർ എന്നാണ് സംബോധന ചെയ്യുക. സാർ എന്നാണ് പരമർശിക്കുക. നീ, അവൻ വാക്കുകൾ ഉപഭോക്താക്കൾ ഉപയോഗിക്കാൻ സാധത്യയില്ല.

എന്നാൽ, bank ജീവനക്കാരൻ ഉപഭോക്താവിനെ സാർ എന്ന് സംബോധന ചെയ്യാനും പാരമർശിക്കാനും സാധ്യത കുറവാണ്.

ഇങ്ഗ്ളണ്ടിൽ bank ജീവനക്കാരൻ ഉപഭോക്താവിനെ സംബോധന ചെയ്യുമ്പോൾ Sir എന്ന വാക്ക് ഉപയോഗിച്ചേക്കാം. എന്നാൽ ഈ വാക്ക് You, He, She വാക്കുകളുടെ രൂപത്തിൽ യാതോരു വ്യതിചലനവും വരുത്തില്ല.

ഇന്ത്യയിലെ പീടികയിലെ തൊഴിലുകാരനെ ഉപഭോക്താവ് സാർ എന്ന് സംബോധന ചെയ്യില്ല. നിസ്സാര മാസ വരുമാനത്തിന് കഠിനാദ്ധ്വാനം ചെയ്യുന്ന പീടിക ജീവനക്കാരനെ പലപ്പോഴും ഉപഭോക്താവ് നീ എന്ന വാക്കിൽ തന്നെയാണ് സംബോധന ചെയ്യുക.

ചിലപ്പോൾ നിങ്ങൾ എന്ന വാക്കും ഉപയോഗിച്ചേക്കാം.

മലബാറിൽ ഈ ജീവനക്കാരനെ ഓൻ, ചെക്കൻ എന്നും തിരുവിതാംകൂറിൽ അവൻ, പയ്യൻ, ചെറുക്കൻ തുടങ്ങിയ വാക്കുകളിലും പരാമർശിച്ചേക്കാം, ആ ആൾക്ക് വൻ വയസ്സില്ലായെങ്കിൽ.

അയാൾ എന്ന വാക്കും ഉപയോഗിച്ചേക്കാം. എന്നാൽ അദ്ദേഹം, സാർ, ഓര് എന്ന വാക്കുകൾ ഉപയോഗിക്കാൻ ഉപഭോക്താവ് മടിക്കും. ആ വാക്കുകൾ ഉപയോഗിച്ചാൽ, താൻ നാറിപ്പോകും എന്ന പേടി ഉപഭോക്താവിൻ്റെ ഉള്ളിൽ ഉണ്ടാവും.

ആളെ നോക്കിവേണം ബഹുമാനിക്കാൻ!

ബഹുമാനിക്കപ്പെടുന്ന (വിധേയത്വം നൽകപ്പെടുന്ന) വ്യക്തിക്ക് ശമ്പളം കൂട്ടണം എന്ന് മനസ്സ് മന്ത്രിക്കും.

തരംതാഴ്ത്തിവെക്കപ്പെടുന്ന വ്യക്തിക്ക് ശമ്പളം കുറക്കണം എന്നും മനസ്സ് രഹസ്യോപദേശം നൽകും.

ഈ കാരണത്താലെല്ലാം പീടിക തൊഴിലാളി അൽപം അപകടകാരിയും ആണ്.

വ്യക്തമായി ഔന്നിത്യം ഇല്ലാതെ ഈ ആളുമായി ഇടപെട്ടാൽ, സൗകര്യം ലഭിച്ചാൽ ഈ ആളും വാക്കുകളിൽ തമർത്താൻ ശ്രമിക്കും. ഇന്ത്യൻ ഫ്യൂഡൽ ഭാഷകൾ ആളുകളിൽ പതിങ്ങിയിരുന്നാക്രമിക്കുന്ന ഒരു കാട്ടുമൃഗത്തിൻ്റെ മനോഭവം സൃഷ്ടിക്കുക തന്നെചെയ്യുന്നുണ്ട്.

വന്യ മൃഗത്തിനോടുള്ളതിന് സാമ്യമായ പേടി താഴെക്കിടയിലുള്ള വ്യക്തിയോടും, ആളുകളിൽ ഉണ്ട്.

സർക്കാർ ഓഫിസുകളിൽ തൊഴിൽ ചെയ്യുന്നവരും ഇന്ത്യയിലെ സാധാരണ തൊഴിലുകാരും തമ്മിലുള്ള ഭാവ വ്യത്യാസത്തിൻ്റെ കാര്യമാണ് ഇവിടെ കുറിച്ചത്. എന്നാൽ, ആരും തന്നെ സാധാരണ തൊഴിലുകാരൻ്റെ വ്യക്തിത്വ വളർച്ച ഇഷ്ടപ്പെടുന്നില്ലാ എന്നതും ഒരു വാസ്തവം തന്നെയാണ്.

താഴെക്കിടക്കുന്നവൻ മാനസികമായി വളർന്നാൽ, ഫ്യൂഡൽ ഭാഷകളിൽ വളരെ അരോചകമായ അവസ്ഥ തന്നെ വരും.

ഫ്യൂഡൽ ഭാഷകളിലെ വ്യക്തി ബന്ധം ഇങ്ഗ്ളിഷിൽ നിന്നും തികച്ചും വ്യത്യസ്തം തന്നെയാണ്.

ഏറ്റവും ഉന്നതമായ വാത്സല്യവും ബഹുമാനവും അനുസരണവും നൽകുന്ന വ്യക്തിബന്ധം. നീ - അങ്ങ് എന്ന ബന്ധം തന്നെയാണ്.

താഴെ നിൽക്കുന്ന വ്യക്തിയോട് ഉന്നതന് വൻ സ്നേഹം തന്നെ നിലനിൽക്കും. ഈ സ്നേഹം തുടർന്നും നിലനിൽക്കണമെങ്കിൽ, ആ കീഴാളൻ കീഴിൽ തന്നെ നിൽക്കേണം.

കാരണം, കീഴാളൻ വളർന്നാൽ, നീ - അങ്ങ് വ്യക്തി ബന്ധം മാഞ്ഞു പോകും. ചേട്ടൻ വിളിവരെ പലപ്പോഴും ഇല്ലാതാവും. മുണ്ടിൻ്റെ കുത്തഴിക്കൽ ഇല്ലാതായി, മുണ്ട് മാടിക്കുത്തുന്ന (മടക്കിക്കുത്തുന്ന) അവസ്ഥാവിശേഷം തന്നെ വന്നുപെടും.

മലയാളം പോലുള്ള ഭാഷകളിൽ വ്യക്തിക്ക് എന്താണ് വില എന്നത് ഒരു നിരന്തര അന്വേഷണം ആയി നിലനിൽക്കും. ഇത് ഇങ്ഗ്ളിഷ് ഇല്ലാത്ത ഒരു വൻ തലവേദന തന്നെയാണ്.

Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

11. അസുര ലോകത്തിൽ നിന്നും ഗന്ധർവ്വ ലോകത്തിലേക്ക് നോക്കിയാൽ

Post posted by VED »

Image


വ്യക്തി വൻ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജീവനക്കാരൻ ആയാൽ, അയാളിൽ പ്രാദേശിക ഫ്യൂഡൽ ഭാഷ വരുത്തുന്ന ചില മാനസിക വ്യതിചലനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ എഴുത്തിൽ പ്രതിപാദിച്ചത്.

ഇനി മറ്റൊരു അനുബന്ധിത കാര്യം നോക്കാം. സാധാരണ വ്യക്തി പ്രാദേശിക ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ സ്വകാര്യ ജീവനക്കാരൻ ആയാൽ എന്താണ് അയാളുടെ മാനസിക ഭാവത്തിൽ കയറിവരുന്ന വ്യതിചലനം എന്നത്.

ഇങ്ഗ്ളിഷ് ഭാഷയിൽ എല്ലാരും യാതോരു ഇളക്കവും വന്നുപെടാത്ത ഒരേ You, Your, Yours, He, His, Him, She, Her, Hers വാക്കുകളിൽ നിലനിൽക്കുന്നു എന്നതിനാൽ, ആ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ കാര്യങ്ങൾ വളരെ വ്യത്യസ്തം തന്നെയാണ്.

പ്രാദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൻ്റെ കാര്യം പറയുവാനായി, ഞാൻ ശ്രദ്ധിച്ച ഒരു സാമൂഹികാന്തരീക്ഷത്തിൻ്റെ കാര്യം പറയാം.

കേരളത്തിലെ പല പ്രദേശത്തിലും വച്ച്, എൻ്റെ കൈവശമുള്ള ഇരുചക്രവാഹനവും നേരത്തെ കൈവശമുണ്ടായിരുന്നു നാലു ചക്രവാഹനങ്ങളും നന്നാക്കാനായി ആ വിധ വാഹനങ്ങളുടെ ഉൾനാടൻ ഗ്രാമങ്ങളിലെ ഉത്തരവാദപ്പെട്ട Sales & Service centreകളിൽ പോകാറുണ്ടായിരുന്നു. അവിടെ വച്ച് കാണുന്ന അന്തരീക്ഷം, ആ വിധ വാണിജ്യ ഇടങ്ങളിൽ ഏറ്റവും താഴെ സ്ഥാനീകരിക്കപ്പെട്ടവരാണ് അവിടുള്ള ടെക്നീഷ്യന്മാർ, എന്നത്.

എന്നുവച്ചാൽ, പലപ്പോഴും, അവർക്ക് മുകളിൽ പലതട്ടുകളിൽ ആളുകൾ കാണും. അവർ ഈ ടെക്നീഷ്യന്മാരെ നീ എന്നാണ് സംബോധന ചെയ്യുക. ചില ടെക്നീഷ്യന്മാർ തിരിച്ചും നീ പ്രയോഗത്താൽ മല്ലിട്ടുനിന്നതും കണ്ടിട്ടുണ്ട് എങ്കിലും, പൊതുവായി നോക്കിയാൽ, ഇവർ ഇഞ്ഞി - ഇങ്ങൾ ഏണിപ്പടിയുടെ അടിത്തട്ടുകളിൽ നിൽക്കുന്നവരാണ്.

ഈ ടെക്നീഷ്യന്മാർക്ക് അവരുടെ തൊഴിലിൽ വേണ്ടുന്ന നൈപുണ്യം ഉണ്ടാവും. എന്നാൽ അവരെ സ്ഥാനീകരിച്ചിരിക്കുന്ന വാക്കുകളിലെ നിലവാരം അവരുടെ മാനസിക ഭാവത്തെ ആകൃതിപ്പെടുത്തും. അവരോട് അവരുടെ തൊഴിൽ നൈപുണ്യത്തെ മാത്രം മനസ്സിലാക്കി കാര്യങ്ങൾ ചർച്ചചെയ്താൽ, വാക്കുകളിൽ അവർ നിൽക്കുന്ന അവരുടെ മാനസിക നിലവാരത്തിലേക്ക് ഉപഭോക്താവ് താഴ്ന്നുപോയേക്കാം.

അത് സംഭവിക്കാതിരിക്കാനുള്ള ഒരു പോംവഴി അവരെ നീ എന്ന് സംബോധന ചെയ്തുകൊണ്ട് കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ്. ഇത് വിജയകരമായി ചെയ്യാനായാൽ, അതായത് നീ - സാർ ബന്ധം നിലനിർത്താനായാൽ, ഉപഭോക്താവിന് മാനസിക നിലവാര സംരക്ഷണം ലഭിക്കാം.

എന്നാൽ, ഈ വിധം ഉള്ള ഒരു ചർച്ചയിൽ ടെക്നീഷ്യൻ്റെ മാനസിക നിലവാരത്തിൽ തളർച്ച നിലനിൽക്കും. അത് അയാൾ നൽകുന്ന സാങ്കേതിക ഉപദേശത്തിൻ്റെ നിലവാരത്തെത്തന്നെ ബാധിക്കാം.

ഉദാഹരണത്തിന്, ഇവൻ എന്നെ പഠിപ്പിക്കാൻ നോക്കുന്നോ? എന്ന ഭാവത്തിൽ ആ ആളുടെ വാക്കുകളെ ഉപഭോക്താവ് കാണാനും സാധ്യതയുണ്ട്.

അതോടൊപ്പം തന്നെ താൻ എങ്ങിനെയാണ് ഉന്നതന് ഉന്നത നിലവാര ഉപദേശം നൽകുക എന്ന ഒര സംശയം നീ നിലവാരത്തിൽ വെക്കപ്പെട്ട ടെക്നീഷ്യനിൽ വരാം.

ഗുരുവിൻ്റെ ഭാവം ഗുരുവായി വാക്കുകളിൽ സ്ഥാനീകരിക്കപ്പെട്ട വ്യക്തി മാത്രമേ നൽകാവൂ. അല്ലാതെ പണിക്കാരൻ്റെ നിലവാരത്തിൽ നിന്നുകൊണ്ടു ഗുരുവായി ഭാവിച്ചാൽ അത് അസഹ്യമായ അധികപ്രസംഗമായി തോന്നാം, മറ്റുള്ളവർക്ക്.

ജീവനക്കാരൻ ഉപഭോക്താവിനെ സാർ, ചേട്ടൻ, മാഡം, ചേച്ചിയെന്നെല്ലാം വാക്കുകളിൽ സംബോധന ചെയ്താൽ, കുറേയൊക്കെ ഫ്യൂഡൽ ഭാഷകളിൽ ഏറ്റുമുട്ടൽ ഭാവം മാച്ചുകളയാനാവും.

ഈ വിധമായുള്ള ഒരു പ്രശ്നം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലായെന്നും ഓർക്കുക.

ഇങ്ഗ്ളിഷിൽ, പഠിപ്പിക്കുന്ന ആളും ഉപേദശം നൽകുന്ന ആളും നിർദ്ദേശങ്ങൾ നൽുകന്ന ആളും മറ്റും ഗുരുവാകില്ലാ എന്നു മനസ്സിലാക്കാവുന്നതു തന്നെയാണ്.

കാര്യങ്ങൾ ഈ വിധമായി നിൽക്കുമ്പോൾ, പലപ്പോഴും കൈവശമുള്ള വാഹനങ്ങളെ നന്നാക്കാനും മറ്റുമായി നൽകാൻ ഞാൻ താൽപ്പര്യപ്പെടുക, തെരുവോരങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചെറുകിട വാഹന workshopപ്പുകളിൽ ആണ്.

ഈ വിധ ഇടങ്ങിൽ പലപ്പോഴും workshop ഉടമയോട് നേരിട്ട് സംസാരിക്കാൻ ആവും. ഈ വ്യക്തിയും അവിടെ തൊഴിൽ ചെയ്യുന്ന ടെക്നീഷ്യൻ തന്നെയായിരിക്കും.

ഈ വ്യക്തിയോട് കാര്യങ്ങൾ സംസാരിക്കുമ്പോൾ, അയാളിൽ കാര്യമായ അടിയാളത്തമോ, മേധാവിത്വമോ പ്രകടിപ്പിക്കില്ല. ഈ വ്യക്തി വാഹന സംബന്ധമായ എന്ത് ഉപദേശവും നൽകിയാലും അതിൽ ഒരു കീഴാളൻ്റെ ഭാവം കലർന്നരിക്കില്ല. മറിച്ച് ആ workshopൽ വൻ വ്യക്തിത്വം നിലനിർത്തുന്ന ആളുടെ ഭാവം തന്നെ കലർന്നിരിക്കും.

ഈ വ്യക്തിയുടെ കീഴൽ തൊഴിൽ ചെയ്യുന്ന മറ്റ് ടെക്നീഷ്യന്മാരും ഇഞ്ഞി - ഇങ്ങൾ ഏണിപ്പടിയിൽ, workshop ഉടമയുടെ തൊട്ട് അടിയിൽ നിൽക്കുന്ന ഭാവം ആ workshopനുള്ളിൽ കാണാനും സാധ്യത ചെറുതായെങ്കിലും ഉണ്ടാവും.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ, അവിടങ്ങളിൽ ഉള്ള പ്രാദേശികർ നടത്തുന്ന കടകളിൽ (പീടികകളിൽ), അവിടുള്ള ജീവനക്കാരനും ഉടമസ്ഥ കൂട്ടരും തമ്മിൽ മിക്കപ്പോഴും വാക്കുകളിൽ യാതോരു ഉയർച്ചത്താഴ്ചയും കാണില്ല.

അങ്ങിനെ വരുമ്പോൾ, ഉപഭോക്താവ് അവിടുള്ള ഏതെങ്കിലും ജീവനക്കാരനോട് സംസാരിച്ച് അടുത്തിടപഴകിയാൽ, അവിടുള്ള ഒരു കീഴാളനുമായി സൗഹൃദ ബന്ധം സ്ഥാപിച്ച പ്രതീതി വരാൻ സാധ്യത വളരെ കുറവാണ്.

എന്നാൽ ഇന്ത്യൻ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ, ഒരു വാണിജ്യ സ്ഥാപനത്തിലെ ജീവനക്കാരനുമായി സൗഹൃദ ഭാവത്തിൽ കാര്യങ്ങൾ ചർച്ചചെയ്ത് കൊണ്ടിരുന്നാൽ, ആ സ്ഥാപനത്തിലെ ഉന്നതർക്ക് ഈ ഉപഭോക്താവ് അവരുടെ ഒരു കീഴാളനുമായി സൗഹൃദം സ്ഥാപിച്ച ഭാവം തന്നെ വരാം.

ഇത് സംഭവിക്കാതിരിക്കാനായി, ചില ഉപഭോക്താക്കൾ അവിടുത്തെ ജീവനക്കാരനോട് സംസാരിക്കുന്ന അവസരത്തിൽ ഒരു അകൽച്ചാ ഭാവം തന്നെ നിലനിർത്തിയേക്കാം.

അതേ സമയം, സ്വകാര്യ ആശുപത്രി മേഘലയിലും, മെഡിക്കൽ ലാബ് മേഘലയിലും, ഡ്രൈവിങ്ങ് സ്കൂൾ മേഘലയിലും മറ്റും കാണുന്ന ഒരു പ്രവണത, ഈ വിധ സ്ഥാപനങ്ങളിലെ കീഴ് ജീവനക്കാർ ഉപഭോക്താക്കളെ വെറും പേര് വിളിച്ചുകൊണ്ട് സംബോധന ചെയ്യുന്ന സാഹചര്യമാണ്.

ഇത് പലപ്പോഴും ഇങ്ഗ്ളിഷിലെ ഭാവമാണ് എന്നു തെറ്റിദ്ധരിക്കപ്പെടാം. എന്നാൽ, ഇങ്ഗ്ളിഷിൽ, സ്വന്തം ഉന്നത സ്ഥാനക്കാരെ വെറും പേരിൽ സംബോധന ചെയ്യുന്നവരും, ഒരേ You, He, She വാക്കുകളിൽ അങ്ങോട്ടുമിങ്ങോട്ടും സംഭാഷണം നടത്തുന്നവരുമായ ജീവനക്കാരാണ്.

അതേ സമയം, മലയാളത്തിലും മറ്റും, ഉന്നത സ്ഥാനക്കാർ നീ, അവൻ, അവൾ വാക്കുകളിൽ സ്ഥാനീകരിച്ചുവെച്ചിരിക്കുന്ന ജീവനക്കാരാണ് ഉപോഭാക്താവിനെ വെറും പേര് വിളിച്ച് സംബോധന ചെയ്യുന്നത്. പോരാത്തതിന്, ഇവർ വൻ ആരോഗ്യസംരക്ഷണ ഉപദേശങ്ങളും മറ്റും നൽക്കി ജീവിത സാഫല്യം നേടിയെടുക്കാനും വെമ്പൽ കൊണ്ടേക്കാം.

ഇവിടെ വ്യക്തമാക്കാൻ ശ്രമിച്ചത്, ഇങ്ഗ്ളിഷ് അന്തരീക്ഷത്തിലെ സ്വകാര്യസ്ഥാപന ജീവനക്കാരൻ്റെ വ്യക്തിത്വം അല്ല, പ്രാദേശിക ഫ്യൂഡൽ ഭാഷകളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ്റേത് എന്ന കാര്യമാണ്.

പ്രാദേശിക ഫ്യൂഡൽ ഭാഷകളിലെ ജീവനക്കാരന് ഭാഷാ വാക്കുകളിൽ വൻ ഉയരങ്ങൾ കേറാനുള്ള ഉയരം തലക്ക് മുകളിൽ കാത്തു നിൽപ്പണ്ട്.

ഇങ്ഗ്ളിഷ് ലോകത്തിൽ ഈ വിധമായുള്ള യാതോരു ഉയരവും ആ വ്യക്തിയുടെ മുകളിൽ ഇല്ലതന്നെ.

ഇങ്ഗ്ളണ്ടിൽ അങ്ങിനെയാണ്, ഇങ്ങിനെയാണ് എന്നെല്ലാം പറഞ്ഞുകൊണ്ട് ഇന്ത്യയിലെ തരികിട പെരുമാറ്റങ്ങളെ ന്യായീകരിക്കുന്നതിൽ അർത്ഥമില്ല. കാരണം, ഇങ്ഗ്ളിഷ് എന്നത് മലയാളത്തിൽ നിന്നും സങ്കൽപ്പിക്കാൻ പോലും ആവാത്ത തരത്തിലുള്ള ഗന്ധർവ്വ ലോകമാണ്.

ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്, ഇനി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൻ്റെ വരമ്പുകളെ നിർവ്വചിക്കാൻ നോക്കാം. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

12. പത്ര ധർമ്മവും മറ്റ് തൊഴിൽ ധർമ്മങ്ങളും

Post posted by VED »

Image


ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ശമ്പളത്തെക്കുറിച്ച് പറയുന്നതിന് മുൻപായി, പ്രാദേശിക ഭാഷയിൽ വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിൽ ഇങ്ഗ്ളിഷ് ഭാഷയുടെ സ്വാധീനം വരുത്തുന്ന ഒരു പ്രധാന വ്യതിയാനത്തെക്കുറിച്ച് പറയാം എന്നു കരുതുന്നു.

ഇങ്ഗ്ളണ്ടിലെ പാരമ്പര്യ ഇങ്ഗ്ളിഷിൽ ഔപചാരിക സംഭാഷണങ്ങളിൽ Mr., Mrs., Miss തുടങ്ങിയ പദങ്ങൾ നിർബന്ധമായിരുന്നു. എന്നാൽ, യൂഎസ്സ് എന്ന രാജ്യത്തിൽ അനവധി മറ്റ് ഭാഷക്കാർ വന്ന് നിറയുകയും, അവരെല്ലാം ഇങ്ഗ്ളിഷ് ഒരു പഠിച്ചെടുത്ത ഭാഷയായി സംസാരിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ, Mr., Mrs., Miss ഉപയോഗിക്കേണ്ടുന്നതിൻ്റെ ആവശ്യം അവർക്ക് മനസ്സിലാകാതെ വന്നു തുടങ്ങി.

അവരെല്ലാരും, അവരവരുടെ പാരമ്പര്യ ഭാഷകളിൽ മറ്റ് പല വ്യക്തികളുടേയും പേരിന് പിന്നിൽ വൻ വിധേയത്വ സൂചകമായ ആദരേണ്യ വാക്കുകൾ ഉപയോഗിച്ചു ശീലമുള്ളവർ ആയിരിക്കാം. എന്നാൽ, ഈ കൂട്ടർ ഒരു ഇങ്ഗ്ളിഷ് സാമൂഹികാന്തിരീക്ഷത്തിൽ കയറുന്നതോടുകൂടി, ആകാശം മുട്ടിനിൽക്കുന്ന രീതിയിൽ ഉള്ള മാനസിക ഉന്മാദവസ്ഥയിലേക്ക് മാറുന്നു.

പിന്നങ്ങോട്ട്, Mr., Mrs., Miss തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത് തന്നെ ഒരു ആത്മ അവഹേളനമായി അവർ മനസ്സിലാക്കുന്നു.

ഈ കാര്യത്തിലേക്ക് കൂടുതൽ പോകുന്നില്ല.

ഏതാണ്ട് 2000ന് അടുത്തുള്ള കാലഘട്ടം മുതൽ ഇന്ത്യയിൽ ഇങ്ഗ്ളിഷിലൂടെയുള്ള പല വാണിജ്യപരമായ സെയ്ൽസ് സംഭാഷണങ്ങളിലും, വ്യാപാര പ്രസ്ഥാനങ്ങളിലെ representatives ഓൺലൈൻ കത്തുകൾ അയക്കുമ്പോഴും, ഫോണിലൂടെ വിളിക്കുമ്പോഴും, വെറും പേര് ഉപയോഗിക്കുന്ന ഒരു പ്രവണത കയറിവന്നിട്ടുണ്ട്.

ഈ ഒരു സംഭവ വികാസത്തിൻ്റെ ചില വ്യാപകമായ സംഗതികൾ പറയാം.

ഒന്ന്, ചില വ്യാപാര കമ്പനികൾക്കുള്ളിൽ ജീവനക്കാർ ഉന്നത നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് അന്തരീക്ഷം തന്നെയാണ് നിലനിർത്തുന്നത്. അതായത്, അവർ തമ്മിലും അവരുടെ ഉന്നതരുമായും മറ്റും എപ്പോഴും ഇങ്ഗ്ളിഷിൽ തന്നെയാണ് സംസാരിക്കുന്നത്. എല്ലാരം തമ്മിൽ വെറും പേരാണ് ഉപയോഗിക്കുന്നത്.

ഈ കൂട്ടർ ഓൺലൈൻ കത്ത് മുഖേനയോ ഫോണിലൂടേയോ ഉപഭോക്താവുമായി സംഭാഷണം നടത്തുമ്പോൾ, വെറും പേര് തന്നെയാണ് സംബോധന ചെയ്യാനായി ഉപയോഗിക്കുക.

എന്നുവച്ചാൽ, അവർ അവരുടെ തൊഴിൽ ഉടമയോട് ഉപയോഗിക്കുന്ന അതേ ആശയവിനിമയ കോഡിങ്ങ് തന്നെയാണ് ഉപഭോക്താവിനോടും ഉപയോഗിക്കുന്നത് എന്നർത്ഥം.

ഈ വിധം, ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ വെറം പേര് വിളിച്ചുകൊണ്ട് സംഭാഷണം നടത്തിയാൽ, ഉപഭോക്താവിന് മാനസികമായി ഒരു തരംതാഴ്ത്തൽ അനുഭവപ്പെടില്ല.

എന്നാൽ ഈ വിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രദർശിപ്പിക്കുന്ന മാനസിക ഔന്നിത്യം കണ്ടുകൊണ്ട് മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതേ രീതികൾ ഉപയോഗിച്ചുതുടങ്ങി, അധികം വൈകാതെ.

എന്നാൽ ഇവിടെ കാര്യങ്ങൾ വളരെ വ്യത്യസ്തം തന്നെയാണ്.

അവരുടെ ഓഫിസ് അന്തരീക്ഷം ഹിന്ദിയിലും, തമിഴിലും മലയാളത്തിലും, കന്നടയിലും തെലുഗിലും മറ്റുമായിരിക്കും.

ആ ജീവനക്കാരെ തൊഴിൽ ഉടമ നീ എന്ന സ്ഥാനീകരണത്തിലാണ് നിലനിർത്തിയിരിക്കുക. പോരാത്തതിന്, ഇവർ അവരുടെ തൊഴിലുടമയുടെ പേരിന് പിന്നിൽ വൻ ഘനമുള്ള അടിയാളത്ത സൂചക ബഹുമാന വാക്ക് ചേർത്താണ്, ആ പേര് എല്ലായിടത്തും ഉപയോഗിക്കുക.

എന്നുവച്ചാൽ, അവർ അവരുടെ തൊഴിൽ വേദിയിൽ കീഴ് സ്ഥാനത്ത് നിൽക്കുന്നവരാണ്.

ഇങ്ഗ്ളിഷ് കമ്പനിയിലെ പണിക്കാരും, പ്രാദേശിക ഭാഷാ അന്തരീക്ഷത്തിലെ പണിക്കാരും തമ്മിൽ അതീന്ദ്രിയ സോഫ്ട്വേർ കോഡുകളുടെ ഡിസൈൻ വ്യൂവിൽ വൻ നിലവാര വ്യത്യാസം ഉണ്ട്.

പ്രാദേശിക ഭാഷാ അന്തരീക്ഷത്തിലെ പണിക്കാരൻ, ഉപഭോക്താവിനെ വെറും പേര് വിളിച്ചു കൊണ്ട് സംഭാഷണം നടത്തുക എന്നത് അവഹേളിക്കലും തരംതാഴ്ത്തലും തന്നെയാണ്, ഈ വിധ ഭാഷകളിൽ.

മാത്രവുമല്ല, ഈ വിധമായുള്ള ഒരു തരംതാഴ്ത്തൽ ഉപഭോക്താവിൻ്റെ മനസ്സിന് തിരിച്ചറിയാനും അനുഭവപ്പെടാനും ആവും, വിദൂരങ്ങളിൽ നിന്നുപോലും.

ഇത്രയും എഴുതിയ സ്ഥിതിക്ക്, ഈ കാര്യത്തെ Social education എന്ന കാര്യവുമായി ചെറുതായി ഒന്ന് ബന്ധിപ്പിക്കാം എന്നു വിചാരിക്കുന്നു.

Social education എന്ന കാര്യത്തെക്കുറിച്ച് വിശാലമായി എഴുതണം എന്ന് നേരത്തെ വിചാരിച്ചിരുന്നു. അതിനാൽ തന്നെ അതിൻ്റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇവിടെ ഇപ്പോൾ, പത്ര പ്രവർത്തകർ അഥവാ Newsmedia പ്രവർത്തകർ എന്ന കൂട്ടരുമായി മാത്രം ഈ കാര്യത്തെ ബന്ധിപ്പിക്കാം.

ഏതണ്ട് 1990കൾ വരെ ഇന്ത്യയിൽ ഇങ്ഗ്ളിഷ് പത്ര പ്രവർത്തകർ എന്നും പ്രാദേശിക ഭാഷാ പത്ര പ്രവർത്തകർ എന്നും ഉള്ള രണ്ട് വ്യത്യസ്ത കൂട്ടരെക്കുറിച്ച് അറിയപ്പെട്ടിരുന്നു.

അന്ന് ഇങ്ഗ്ളിഷ് പത്ര പ്രവർത്തകർ പ്രാദേശിക ഭാഷാ പത്രക്കാരെക്കുറിച്ച് തെല്ലൊരു അറപ്പും അകൽച്ചയും വച്ചുകൊണ്ട് അവരെ Vernacular Newspaper correspondants എന്ന് നിർവ്വചിക്കുമായിരുന്നു. പ്രാദേശിക ഭാഷാ പത്രക്കാർ ഒരു തരം കോഴിക്കാട്ടമാണ് എന്ന രീതിയിൽ തന്നെ ആ കൂട്ടരെക്കുറിച്ച് ചില ഇങ്ഗ്ളിഷ് പത്രക്കാർ പറയുന്നതും, ഞാൻ കേട്ടിട്ടുണ്ട്.

എന്നാൽ, ഏതണ്ട് 2010ന് തൊട്ടുമുൻപുള്ള കാലഘട്ടത്തോടുകൂടി, ഈ രണ്ട് കൂട്ടരും തമ്മിൽ അടുക്കുകയും അവർ രണ്ട് കൂട്ടരും ഒരേ വേദിയിൽ നിന്നുകൊണ്ട് തുല്യരായി പ്രവർത്തിക്കുകയും ചെയ്തു തുടങ്ങിയിരുന്നു.

ഏതാണ്ട് 2012ന് തൊട്ട് മുൻപ്, ഞാൻ Cochinലെ ഒരു ഇങ്ഗ്ളിഷ് പത്ര ഓഫിസിൽ ചെന്ന്, മലയാളം ഭാഷയെ നിർബന്ധിച്ചു പഠിപ്പിക്കുന്നതിന് എതിരായുള്ള എൻ്റെ റിറ്റ് ഹരജിയെക്കുറിച്ച്, അവിടുള്ള പത്ര പ്രതിനിധികളുമായി സംസാരിക്കാൻ നോക്കിയപ്പോൾ, അവർക്ക് മലയാളത്തിൽ സംസാരിക്കാനാണ് താൽപ്പര്യം എന്ന് അവർ വ്യക്തമായി എന്നോട് പറഞ്ഞു.

ഇങ്ഗ്ളിഷ് പത്രക്കാരണ് ഇവർ എന്ന് ഓർക്കുക. കാലം പോയപോക്കെ!

മലയാളത്തിൽ സാർ - നിങ്ങൾ എന്ന കോഡിങ്ങിൽ ഞാൻ കുടുങ്ങിപ്പോകും എന്ന് അവർ കരുതിയോ എന്ന് എനിക്ക് അറിയില്ല.

എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ അവർ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ മാത്രമാണ്. അല്ലാതെ അവരാരും ആ പത്ര വ്യാപാര സ്ഥാപനത്തിൻ്റെ ഉടസ്ഥരോ അതിനുള്ളിലെ ഉന്നത മാനേജ്മെൻ്റോ അല്ല.

പത്രധർമ്മം എന്ന ധർമ്മം മറ്റ് തൊഴിലുകളിൽ ഉള്ള ധർമ്മത്തേക്കാൾ ഉന്നതമായ ഒരു ധർമ്മമാണ് എന്ന രീതിയിലുള്ള അവകാശ വാദങ്ങളിലും കാര്യമായ കഴമ്പുണ്ടോ എന്നതും തീർച്ചയില്ല.

തെങ്ങിൽ കയറുന്ന ആൾക്കും, ആശാരിക്കും കല്ലാശാരിക്കും കമ്പ്യൂട്ടർ നന്നാക്കുന്ന ആൾക്കും മറ്റും തങ്ങളുടെ തൊഴിലിൽ ഉള്ള ധർമ്മത്തേക്കാൾ ഉന്നതമായ ധർമ്മം പത്രധർമ്മത്തിൽ ഉണ്ട് എന്ന് പറയാമോ എന്നും അറിയില്ല.

എല്ലാ തൊഴിലിലും സത്യസദ്ധതയും ഉപഭോക്താവിനെ പറ്റിക്കരുത്, ദ്രോഹിക്കരുത് എന്നും, ആവശ്യമായ മുന്നറിയിപ്പുകൾ നൽകണമെന്നുമെല്ലാം ഉള്ള ധർമ്മങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്.

ലാപ്ടോപ്പിനുള്ളിൽ നിന്നും വിലകൂടിയ ഭാഗങ്ങൾ കട്ടെടുക്കരുത് എന്നത് computer mechanicൻ്റെ തൊഴിൽ ധർമ്മത്തിൽ പെട്ട കാര്യം ആണ്. ഇതേ പോലുള്ള ഒരു ധർമ്മം മാത്രമാണ് പത്ര ധർമ്മം. അതായത്, സത്യസന്ധത.

കമ്പ്യൂട്ടർ നന്നാക്കുന്നവരിലും, ഇങ്ഗ്ളിഷിൽ സംസാരിക്കുന്നവരും, ഇങ്ഗ്ളിഷിൽ സംസാരിക്കാത്തവരും ഉണ്ട്.

ഇവിടെ പ്രാദേശിക ഭാഷയിലെ ആശയവിനിമയ സ്വാതന്ത്ര്യം പത്രക്കാർ ഉപയോഗിക്കുന്നതിനെക്കുറിച്ചൊന്ന് സൂചിപ്പിക്കാനാണ് ഇത്രയും ഇവിടെ പറഞ്ഞത്.

പത്രക്കാർ എന്നല്ല, പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ആരും തന്നെ ചെറിയ തോതിലുള്ള മേധാവിത്വം കൈവശംവന്നാൽ, അത് ഭാഷാ വാക്കുകളിൽ പ്രകടിപ്പിക്കുക തന്നെ ചെയ്യും.

പണ്ട് 1980കളുടെ തുടക്കകാലത്ത്, ഡിഗ്രിക്ക് Trivandrumത്ത് പഠിക്കുന്ന കാലം. അന്ന് കോളജ് അദ്ധ്യാപകരും മറ്റ് കോളജ് ജീവനക്കാരും വിദ്യാർത്ഥികളെ നിങ്ങൾ എന്നാണ് സംബോധന ചെയ്യുക. ചിലർ മാത്രം താൻ എന്ന് വിളിച്ചേക്കാം.

ഒരു അദ്ധ്യാപകൻ മാത്രം, നീ എന്ന് വിദ്യാർത്ഥികളെ സംബോധന ചെയ്യുന്നത് കേട്ടിട്ടുണ്ട്. എനിക്ക് ആ അനുഭവം എന്നാൽ ഇല്ല. അയാൾ മലബാറിൽ പഠിപ്പിച്ച് പരിചയമുള്ള ആളയിരുന്നു.

യാഥൃശ്ചികമായി ഒരു മലയാളം പത്രാപീസിൽ കയറിച്ചെന്ന് അവിടുള്ള പത്രപ്രതിനിധിയുടെ മുന്നിൽ ഇരുന്ന് കൊണ്ട് വളരെ മാന്യമായി ഒരു കാര്യം പറഞ്ഞു. അയാൾ തിരിച്ച് സംബോധന ചെയ്തത് മോനേ, നീ എന്നാണ്.

മുന്നിൽ ഇരിക്കുന്നത് കോഴിക്കാട്ടമാണ് എന്ന പ്രതീതിയായിരുന്നു അന്ന് അനുഭവപ്പെട്ടത്.

കാരണം, അന്ന് ചിലപ്പോഴെല്ലാം ഇങ്ഗ്ളിഷ് പത്രപ്രവർത്തകരോട് സംസാരിക്കാനുള്ള സാഹചര്യം ലഭിച്ചിരുന്നു. അപ്പോഴൊന്നും ഈ വിധമായുള്ള ഒരു പ്രതീതി മനസ്സിൽ വന്നിരുന്നില്ല.

എന്നാൽ, രാജ്യവും സംസ്ഥാനവും ജനങ്ങളും സാവധാത്തിൽ മൊത്തമായി കോഴിക്കാട്ടത്തിൽ വീഴുന്നതുപോലുള്ള അവസ്ഥാവിശേഷം തന്നെയാണ് നാടെങ്ങും ഉണ്ടായിരുന്നത്.

ഓരോ വർഷം ചെല്ലുമ്പോഴും, മൺമറഞ്ഞുപോയ ഇങ്ഗ്ളിഷ് ഭരണത്തെ, ആ ഭരണവുമായി യാതോരു ബന്ധവും ഇല്ലാത്തവർ കോഴിക്കാട്ടത്തിൽ നിന്നുകൊണ്ട് വീക്ഷിക്കുകയും നിർവ്വചിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം. കോഴിക്കാട്ടത്തിൽ നിന്നു പരിചയം വന്നവർക്ക് അതിൽ വൻ ആനന്ദം മാത്രം.

ഇന്ന് മീഡിയാ പ്രവർത്തകർ എന്ന രീതിയിലാണ് പത്രക്കാരെ നിർവ്വചിക്കുന്നത്.

മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ Sub-editor ആയി പ്രവർത്തിച്ച്, പിന്നീട് ഗൾഫിൽ ഒരു ഇങ്ഗ്ളിഷ് പത്രത്തിൽ തൊഴിൽ ചെയ്ത ഒരു വ്യക്തിയുടെ സംഭാഷണ രീതി ശ്രദ്ധിച്ചിരുന്നു.

(Sub-editor എന്നത്, പത്രത്തിൽ എഴുതുന്ന തൊഴിലുകാരിൽ ഏറ്റവും കീഴിൽ പെടുന്ന കൂട്ടരാണ്).

അയാൾ മറ്റ് വൻകിട കച്ചവടക്കാരോടും മറ്റ് സാമൂഹിക ഉന്നതരോടും മറ്റും ഇങ്ഗളിഷിൽ സംസാരിക്കുന്ന അവസരത്തിൽ, അവരെ അവരുടെ പേരിന് മുന്നിൽ Mr. എന്ന് ചേർത്തുകൊണ്ടും, അത് ചേർക്കാതേയും ആണ് സംബോധന ചെയ്യുക.

എന്നാൽ, സ്വന്തം പ്രവർത്തന വേദിയിലെ ഉന്നതരോട് മലയാളത്തിലും ഇങ്ഗ്ളിഷിലും സംസാരിക്കുമ്പോൾ, അവരെ സാർ എന്നാണ് ഈ ആൾ സംബോധന ചെയ്യുക. ഉന്നതർ ഈ വ്യക്തിയെ നീ എന്നുമാണ് തിരിച്ച് സംബോധന ചെയ്യുക.

സ്വന്തം വേദിയിൽ നീയായി സ്ഥാനീകരിക്കപ്പെട്ട വ്യക്തി മറ്റൊരു പ്രസ്ഥാനത്തിലെ ഉന്നതനെ വെറും പേര് വിളിച്ച് സംബോധന ചെയ്യുന്നു എന്നതിൽ യാതോരു പ്രശ്നവും ഇല്ലാ എന്നു പറയാൻ പറ്റില്ല.

എന്നാൽ ഇന്ന് Youtubeൽ ചിലപ്പോഴെല്ലാം, ഇതേ പോലുള്ള ഒരു സാഹചര്യം കാണാറുണ്ട്.

തൊഴിൽ ചെയ്യുന്ന പത്ര ഓഫിസിൽ മിക്കവാറും വെറും പേരും നീയും അവനും, അവളും മറ്റുമായി സ്ഥാനീകരിക്കപ്പെട്ട ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെ വെറും പേരും, ശ്രീ എന്ന പദവും മറ്റും പേരിന് മുന്നിൽ ചേർത്തും സംബോധന ചെയ്യുമ്പോൾ, ആ ചെറുപ്പക്കാരിൽ ഒരു വൻ പർവ്വത നിരയിന്മേൽ ഒരു ചെപ്പടി വിദ്യയിലൂടെ കയറിക്കൂടിയ അനുഭൂതി തന്നെ വന്നുകയറാം.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ രാഷ്ടീയ നേതാക്കളെ അവരുടെ പേരിന് മുന്നിൽ Mr., Mrs. വാക്കുകൾ ചേർത്ത് സംബോധന ചെയ്യുന്ന പത്രപ്രവർത്തകർ, ഒരു പരന്ന പ്രകൃതമുള്ള ഭാഷയുടെ പീഠത്തിന്മേൽ ജീവിക്കുന്നരാണ്. ആ വിധമുള്ള ആളുകൾ അല്ല, ഇന്ത്യയിലെ പത്ര പ്രവർത്തകർ.

ശ്രീ, ശ്രീമതി തുടങ്ങിയ വാക്കുകൾ ഇങ്ഗ്ളിഷിലെ Mr., Mrs. വാക്കുകളുടെ തർജ്ജമയാണ് എന്ന ഒരു ഭാവം തന്നെയുണ്ട്. കുമാരി എന്ന വാക്ക് Miss. എന്ന വാക്കിൻ്റെ തർജ്ജമയാണ് എന്ന ഭാവമുള്ള ഒരു സർക്കാർ വെബ് സൈറ്റും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ, ശ്രീ, ശ്രീമതി, കുമാരി (കുമാരൻ?) തുടങ്ങിയ വാക്കുകൾ മലയാളത്തിലോ മലബാറിയിലോ പണ്ട് കാലങ്ങളിൽ ഉപയോഗിച്ചതായി എവിടെയെങ്കിൽ കണ്ടെത്തിയിട്ടുണ്ട് എന്നു തോന്നുന്നില്ല.

ഇങ്ഗ്ളിഷിൽ അദ്ധ്യാപകരെ വിദ്യാർത്ഥി സംബോധന ചെയ്യുന്നത്, Mr. എന്ന വാക്ക് പേരിന് മുന്നിൽ വച്ചുകൊണ്ടാണ്.

ഇത് കണ്ട്, കേരളത്തിലെ വിദ്യാർത്ഥി, പരമേശ്വരൻ സാറിനേയും പരമേശ്വരൻ മാഷിനേയും ശ്രീ. പരമേശ്വരൻ എന്നു സംബോധന ചെയ്യുമോ?

സാധാരണ വ്യക്തി പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് സുധാകരൻ എന്ന ഇൻസ്പെക്ടറെ ശ്രീ. സുധാകരൻ എന്ന് സംബോധന ചെയ്യുമോ?

ഇതൊന്നും നടക്കില്ലായെങ്കിൽ, പത്രക്കാരനും പത്രക്കാരിയും ഏത് വിധത്തിലാണ് രാഷ്ട്രീയ നേതാക്കളെ നാട്ടിൽ എവിടേയും നടപ്പില്ലാത്ത സംബോധനാ വാക്കുകളിൽ സംബോധന ചെയ്യുക?

ഇങ്ഗ്ളിഷ് സമ്പ്രദായങ്ങൾ നടപ്പിലാക്കാൻ ആകെ വേണ്ടുന്നത്, ഇങ്ഗ്ളിഷ് ഭാഷയുടെ സാന്നിദ്ധ്യവും പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ അസാന്നിദ്ധ്യവും ആണ്.

അല്ലാതെ പ്രാദേശിക ഭാഷയിൽ അധികപ്രസംഗം എന്നു നിർവ്വചിക്കപ്പെടുന്ന രീതിയിൽ ഉള്ള വാക്യപ്രയോകം അല്ല വേണ്ടത്.

പ്രാദേശിക ഭാഷാ പത്രക്കാരിൽ പണ്ട് കണ്ട ഒരു മാനസിക പ്രതിഭാസം, അവർ ഏതെങ്കിലും ഉന്നതനോട് ഒന്ന് ഇടപെട്ടാൽ, ആ ഉന്നതൻ തൻ്റെ സുഹൃത്താണ് എന്ന ഒരു ഭാവവും, അക്കാര്യം മറ്റുള്ളവരെ അറിയിക്കലും ആണ്. കാരണം, ആ ഉന്നതനെ പേര് വിളിച്ച് സംസാരിക്കാൻ ആയില്ലേ തനിക്ക്?

വേറൊന്ന്, ഉന്നതനെ വെറും പേരും, ശ്രീ ചേർത്തുള്ള പേരും വിളിച്ച് സംബോധന ചെയ്യാനായാൽ, താൻ സാധാരണ ജനത്തിൽ നിന്നും ഉന്നതനാണ് എന്ന ഭാവം ആണ്.

എന്നാൽ ഈ പത്രപ്രവർത്തകനെ ഏതെങ്കിലും സാധാരണക്കാരൻ നിങ്ങൾ എന്ന് സംബോധന ചെയ്താൽ, മുഖത്ത് കോഴിക്കാട്ടം തേച്ച ഭാവം തന്നെ മനസ്സിൽ കയറിവരും. ആ പത്രക്കാരൻ അത് സഹിക്കില്ല.

ഈ അടുത്ത കാലത്ത്, ഒരു മലയാളം മീഡിയാ എഡിറ്റർ തൻ്റെ മുതലാളിയെ ചേട്ടൻ എന്നു സംബോധന ചെയ്തുകൊണ്ട് ഒരു ഉത്ഘാടന സദസ്സിൽ വച്ച് അഭിമുഖ സംഭാഷണം നടത്തിയതിനെ ആക്ഷേപിച്ചുകൊണ്ട് കുറച്ച് പരാമർശ്ശങ്ങൾ വന്നത് കണ്ടിരുന്നു. ചേട്ടൻ എന്ന വാക്ക് അപഹാസ്യവാക്കാണ് പോലും.

വിഡ്ഢിത്തങ്ങൾക്കും ഒരു അതിരില്ലേ?

മലയാളം സംസാരിക്കുന്ന മുതലാളിയും തൊഴിലാളിയും തമ്മിൽ ചേട്ടൻ - നിങ്ങൾ, അല്ലെങ്കിൽ ചേട്ടൻ - നീ എന്ന ബന്ധം സ്വാഭാവികം മാത്രം. അതല്ലാതെ മുതലാളിയെ ഏതെങ്കിലും ജീവനക്കാരൻ ശ്രീ. പദം ഉപയോഗിച്ചുകൊണ്ട് എവിടെയെങ്കിലും സംബോധന ചെയ്യാൻ ധൈര്യപ്പെടുമോ?

അതോ മീഡിയ പ്രവർത്തകർക്ക് മാത്രമായുള്ള ചില ഭാഷാ സ്വാതന്ത്ര്യങ്ങൾ നിലവിൽ ഉണ്ടോ?

മലയാളത്തിൽ ദിക്കാരപരമായി പെരുമാറുന്നതാണ്, ഉന്നത professionalism എന്ന കണ്ടുപിടുത്തം, ഒന്നുകിൽ മലയാളത്തിൻ്റെ അല്ലെങ്കിൽ പത്രക്കാരുടെ മാനസിക പാപ്പരത്തം മാത്രമാണ്.

ഇനി ആളുകളുടെ സ്ഥാനീകരണം എന്ന മറ്റൊരു കാര്യത്തെക്കുറിച്ചൊന്ന് എഴുതാം. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

13. വ്യക്തികളിലെ സ്ഥാനീകരണവും മറ്റും

Post posted by VED »

Image


ഇന്ന് വ്യക്തികളിലെ സ്ഥാനീകരണം എന്ന കാര്യത്തെക്കുറിച്ച് എഴുതാം എന്നുവിചാരിക്കുന്നു.

ഇങ്ഗ്ളിഷ് ഭാഷയിലും വ്യക്തികളിൽ പലതരം സ്ഥാനീകരണങ്ങളും ഉണ്ടാവാം. എന്നാൽ ആ വിഷയത്തിലേക്കല്ല ഈ എഴുത്തിൻ്റെ ഇപ്പോഴുള്ള പാത.

ഫ്യൂഡൽ ഭാഷകളിൽ വ്യക്തികളിൽ, ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാനാവാത്ത വിധത്തിലുള്ള പലതരം സ്ഥാനീകരണങ്ങളും ഉണ്ട്. ഈ കാര്യത്തിൻ്റെ ചില പ്രാന്തപ്രദേശങ്ങിലൂടെ ഈ എഴുത്തിനെ പായിക്കാനാണ് ഞാൻ ഇന്ന് നോക്കുന്നത്.

ഈ എഴുത്ത് ഇപ്പോൾ എഴുതിത്തുടങ്ങുമ്പോൾ, എന്നും ഈ ഉദ്യമത്തിന് തുടക്കം കുറിക്കുമ്പോൾ മനസ്സിൽ കുഴഞ്ഞുകിടക്കുന്ന ചിന്തകളുടേയും വിവരങ്ങളുടേയും ഓർമ്മകളുടേയും തോന്നലുകളുടേയും നീർപോളകൾ പതഞ്ഞുപൊങ്ങി തിരമാലയായി മനസ്സിൽ നിറയുന്ന അനുഭൂതി അനുഭവിച്ചറിയുന്നുണ്ട് എങ്കിലും, ഇന്നത്തെ ഉദ്യമത്തിന് മതിയായ വിവരങ്ങളും വിവരത്തുണ്ടുകളും മനസ്സിൻ്റെ ആഴങ്ങളിൽ നിന്നും ഏതുവിധത്തിലാണ് തോണ്ടിയെടുക്കേണ്ടത് എന്ന ആശയക്കുഴപ്പം മനസ്സിൽ ഒരു ആവലാതിയായി നിലനിൽക്കുന്നുണ്ട്.

ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ, വെറും ഭാഷാ പരമായി നോക്കിയാൽ, വ്യക്തികൾ തമ്മിൽ പരിചയപ്പെടുന്നതിനും ആശയവിനിമയം ദീർഘനാളുകളിൽ നടത്തുന്നതിനും മറ്റും ബാഹ്യമായ ഒരു ചട്ടക്കൂടിൻ്റെ (framework) നിർബന്ധ ആവശ്യം ഉണ്ടാവില്ല (not imperative).

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾ തമ്മിൽ സംസാരത്തിലും പരിചയപ്പെടലിലും മറ്റും ബന്ധപ്പെടുമ്പോൾ, നിശ്ചയമായും ഏതെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും ഒരു സംഘടനയുടേയോ തൊഴിൽ വേദിയുടേയോ മറ്റൊ ഒരു framework നിർബന്ധ ആവശ്യമാണ്. ഈ വിധമായുള്ള ഒരു frameworkൽ വ്യക്തികൾ ഏത് തട്ടിലും ഏത് കണ്ണിയിലും ആണ് സ്ഥാനീകരിക്കപ്പെട്ടു കിടക്കുന്നത് എന്നത് വാക്കുകളെ ശരിക്കും ബാധിക്കും.

ഈ താക്കീതിനെ വകവെക്കാതെ ആളുകൾ തമ്മിൽ പരിചയപ്പെടാനും സൗഹൃദ ബന്ധം സ്ഥാപിക്കാനും വാദപ്രതിവാദങ്ങളിൽ പങ്കെടുക്കാനും മറ്റും പോയാൽ, പലപ്പോഴും മനോവേദന നൽകുന്ന വാക്കുകൾ അനുഭവിക്കേണ്ടിവരാം.

ഇങ്ഗ്ളിഷ് ഭാഷയിൽ യഥാർത്ഥത്തിൽ വ്യക്തികൾ തമ്മിൽ സമത്വം എന്ന ഒരു ആശയം ആരും തന്നെ പ്രത്യേകമായി ചിന്തിക്കുന്ന ഒരു കാര്യമാവില്ല. ഇങ്ഗ്ളണ്ടിലെ കാര്യമല്ല പറഞ്ഞത്, മറിച്ച് കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയിലെ കാര്യമാണ് പറഞ്ഞത്.

ഇങ്ഗ്ളിഷ് ഭാഷയിൽ സമത്വത്തെക്കുറിച്ച് ചിന്തിച്ചാൽ തന്നെ അത് ഫ്യൂഡൽ ഭാഷകളിൽ ചിന്തിക്കുന്ന കാര്യവുമായി യാതോരു ബന്ധവും കാണില്ല.

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, ഒരു ഹിന്ദി പ്രദേശത്ത് ഒരു സാമൂഹിക പ്രവർത്തന സംഘടനയുടെ മേൽവിലാസത്തിൽ ഒരു വൻകിട വ്യാപാരം നടത്തിയിരുന്ന ഒരു പരിചയക്കാരൻ പറഞ്ഞ ഒരു കാര്യം ഓർമ്മവരുന്നു.

ആ ആളുടെ ഓഫിസ് കണ്ടാൽ, വൻ ആധുനിക സെറ്റപ്പോടുകൂടിയ അന്തരീക്ഷമാണ്. എന്നാൽ എല്ലാരും ഹിന്ദിയിലാണ് സംസാരിക്കുന്നത്.

ആ ഓഫിസിലെ ശിപായിയും വ്യാപാര ഉടമയും തമ്മിൽ തൂ - ആപ്പ് ബന്ധമാണ് ഉള്ളത് എങ്കിലും, ശിപായിയെ വ്യക്തമായി താഴ്ത്തി സ്ഥാനീകരിച്ചിരുന്നില്ല. ആ ആൾ ഉന്നതൻ്റെ മേശയുടെ മുന്നിൽ ഉള്ള കസേരയിൽ വന്ന് ഇരിക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നുപോലും.

ഇത് ഏതുവിധത്തിലാണ് നിയന്ത്രിക്കേണ്ടത് എന്നത് തന്നെ ഉന്നതന് ഒരു തലവേദനയായി. തൻ്റെ മുന്നിൽ വന്നരിക്കുന്നവർ മിക്കപ്പോഴും മറ്റ് പലവേദികളിലും ഉന്നതരാണ്. അവരോട്, ഈ ശിപായിയും കുശലം പറയും.

കുശലം പറഞ്ഞാൽ എന്താണ് പ്രശ്നം എന്ന് ചിന്തിക്കാം. എന്നാൽ ഈ ഭൗതിക ദൃശ്യവേദിക്ക് പിന്നണിയിൽ അദൃശ്യമായി നിൽക്കുന്നത് ഹിന്ദിയിലെ വാക്കുകൾ ആണ്.

താഴെ സ്ഥാനീകരിക്കപ്പെട്ട വ്യക്തിക്ക് വളരെ പെട്ടന്ന് ആഗതരായ മറ്റ് ഉന്നതരോട് സമത്വത്തിൽ പെരുമാറാൻ പറ്റും. എന്നുവച്ചാൽ, അവരെ ആപ്പ് എന്ന് ഈ ആൾ സംബോധന ചെയ്താൽ, അവർ ഈ ആളോടും തിരിച്ചും ആപ്പ് എന്ന വാക്ക് ഉപയോഗിക്കേണ്ടിവരാം. തൂ എന്ന് ഉപയോഗിച്ചാലും പ്രശ്നമില്ല.

ഇവിടെ ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു സോഫ്ട്വർ പ്രവർത്തനം നടക്കും. ഈ കീഴ്സ്ഥാനക്കാരന് താൻ ഒരു വൻ വേലിക്കെട്ടിൽ നിന്നും പുറത്ത് കടന്നു നിൽക്കുന്ന മാനസിക അനുഭൂതി വരും.

ഈ വിധമായുള്ള ഒരു അനുഭൂതി കീഴ്സ്ഥാനക്കാരനിൽ വരുത്തരുത് എന്നാണ് ഫ്യൂഡൽ ഭാഷകൾ നൽകുന്ന ഉപദേശം. വേലിക്കെട്ടു പൊളിച്ചാൽ, പിന്നെ ആ ആളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടയാൻ ചിലപ്പോൾ വൻ പ്രയാസം തന്നെ നേരിടാം.

അയാൾ മുന്നോട്ട് നീങ്ങിയാൽ ഭാഷാ വാക്കുകളിലൂടെ ബോംബ് വിതറുന്ന അനുഭവം തന്നെ വന്നുപെടും.

പണ്ട് ഞാൻ ഒരു വ്യാപാരം നടത്തുന്ന കാലത്ത് ദീർഘ ദൂരയാത്രയ്ക്ക് പോകുന്ന അവസരത്തിൽ കൂടെ വരുന്ന ജീവനക്കാരനേയും ഏതാണ്ട് ഒരേ നിലവാരത്തിൽ പരിചയപ്പെടുത്താനും കൂടെ ഇരുത്താനും ശ്രദ്ധിച്ചിരുന്നു.

ഇത്, ചെന്നു കയറുന്ന വ്യാപാര സ്ഥാപനങ്ങളിൽ വരുത്തുന്ന അസഹ്യതയെക്കുറിച്ച് ഞാൻ ബോധവാനായിരുന്നില്ല. പിന്നീട് ഈ ജീവനക്കാരൻ മറ്റ് ചില മുതൽ മുടക്കുകാരോടൊപ്പം അതേ വ്യാപാരം ആരംഭിക്കുകയുണ്ടായി.

വിദൂരത്തുള്ള ഒരു വ്യാപാരി എന്നോട് പറയുകയുണ്ടായി, നിങ്ങൾ നിങ്ങളുടെ ഡ്രൈവറേയും മറ്റും കൊണ്ട് വന്ന് എൻ്റെ മുന്നിൽ ഇരുത്തുന്നത് എനിക്ക് സഹിക്കാൻ പറ്റുന്ന കാര്യം അല്ല. അയാൾ കഴിഞ്ഞ ദിവസം ഇവിടെ മറ്റ്ചിലരോടൊത്ത് വന്ന് വ്യാപാര ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഞാൻ അതിന് പ്രോത്സാഹനം നൽകിയില്ല. കാരണം, അങ്ങിനെ ചെയ്യുന്നത്, എൻ്റെ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ അനുസരണത്തേയും എന്നോടുള്ള കൂറിനേയും പ്രതികൂലമായി ബാധിക്കും.

ഇവിടെ ഇത്രയും പറഞ്ഞതിലും വ്യക്തമാകാത്ത ഒരു നിസ്സാര കോഡിങ്ങ് ഉണ്ട്. വ്യക്തിയുടെ സ്ഥാനീകരണം മാറുമ്പോൾ, സാർ - നീ ബന്ധത്തിൻ്റെ ദിശയിലും വാക്കുകളുടെ സ്ഥാനീകരണത്തിലും വൻ മാറ്റം തന്നെ സംഭവിക്കും.

ഇങ്ഗ്ളിഷിൽ ഇല്ലാത്ത അതിഗംഭീരമായ ഒരു മാനസിക പ്രതിഭാസത്തിൻ്റെ പ്രേരണ.

അതായത്, സാർ - നീ ബന്ധത്തിൽ നീ ആയി സ്ഥാനീകരിക്കപ്പെട്ട വ്യക്തികളിൽ ഇക്കാലങ്ങളിൽ പണ്ട് ഇല്ലാത്ത ഒരു പ്രേരണ മനസ്സിൽ വന്നുകയറി തുളുമ്പി നിൽക്കും. അതായത്, തൻ്റെ നീ സ്ഥാനത്ത് നിന്നും മുകളിലേക്ക് എടുത്ത് ചാടി, സാർ സ്ഥാനത്ത് എത്തിച്ചേരണം എന്നത്.

ഇത് മുകളിലേക്ക് ഉയരാനുള്ള ആഗ്രഹം മാത്രമല്ല, മറിച്ച് നീ സ്ഥാനത്ത് നിന്നും രക്ഷപ്പെടുക എന്നതുകൂടിയാണ്.

പണ്ടു കാലങ്ങളിൽ ആളുകൾ ജാതീയമായ വേലിക്കെട്ടിനുള്ളിൽ നിന്നിരുന്നു. അവർക്ക് ഈ വിധം ഉയരാനും രക്ഷപ്പെടാനും യാതോരു പാതയും ഇല്ലായിരുന്നു.

ഫ്യൂഡൽ ഭാഷകളിൽ ആളുകൾക്ക് വ്യക്തമായ ഒരു സ്ഥാനീകരണം വാക്കുകളിൽ നിലനിൽക്കും. ഈ സ്ഥാനീകരണം വ്യക്തമായി മറ്റുള്ളവർ തിരിച്ചറിയുന്നില്ലാ എങ്കിൽ ചിലപ്പോഴെല്ലാം വേദനാ ജനകമായ അനുഭവം വന്നുപെടാം.

അതായത്, സാർ ആയി മനസ്സിലാക്കപ്പെടേണ്ടതോ അതുമല്ലെങ്കിൽ അയാൾ ആയി മനസ്സിലാക്കപ്പെടേണ്ടതോ ആയ വ്യക്തി അവൻ ആയി തിരിച്ചറിപ്പെട്ടുപോകാം.

അതിലെന്തിരിക്കുന്നു വെന്ന് ചോദിക്കാൻ മാത്രം വിഡ്ഢിത്തം ഉള്ളവർ ഇങ്ഗ്ളിഷ് ഭാഷക്കാർ മാത്രമായേക്കാം എന്നു തോന്നുന്നു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഞാൻ ഏതാണ്ട് തെരുവിൽ ചുറ്റിത്തിരിഞ്ഞ് ജീവിക്കുന്ന അവസരത്തിൽ, പ്രാദേശിക ഭാഷാ വാക്കുകളിൽ തരംതാഴ്ന്ന തൊഴിൽ എന്ന രീതിയിൽ നിർവ്വചിക്കപ്പെടുന്ന ഒരു വ്യാപാര പദ്ധതിയുമായി, ആ നാട്ടിലെ ഒരു മധ്യവർഗ്ഗ (middle-class) വീട്ടിൽ പോകുകയുണ്ടായി.

അവിടെ വച്ച് കണ്ടത് റിട്ടയർ ചെയ്ത ഒരു പ്രൊഫസറെ ആയിരുന്നു. ആ ആളുമായി ഞാൻ ഇങ്ഗ്ളിഷിൽ സംസാരിച്ചു. മോശമല്ലാത്ത രീതിയിൽ സംസാരം നടന്നു. ഇതേ സംസാരം മലയാളത്തിൽ ആയിരുന്നുവെങ്കിൽ സാർ - നീ ബന്ധത്തിൽ ഞാൻ പെട്ടുപോകുമായിരുന്നുവെന്നു തോന്നുന്നു.

അടുത്ത ദിവസം തമ്മിൽ കാണാമെന്നും, വ്യാപാര ഇടപാടുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു സ്ഥാലത്തേക്ക് ആ ആളുടെ കാറിൽ ഒന്നിച്ച് പോകാമെന്നും നിശ്ചയിച്ചു.

അന്നത്തെ മാനസിക അപക്വത കാരണം ആയിരിക്കേണം, എൻ്റെ കുടുംബ ബന്ധത്തിൽ ഉള്ള വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയും മേൽനോട്ട സ്ഥാനക്കാരനുമായ ഒരു വ്യക്തിയെ ഞാൻ അടുത്ത ദിവസം കൂടെ കൂട്ടി. ആ തൊഴിലാളിയും ഞാനും തമ്മിൽ ചിലപ്പോഴെല്ലാം ഭാഷാപരമായ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു.

ഇങ്ഗ്ളിഷ് ഭാഷയിലൂടെയുള്ള സംവാധത്തിൻ്റെ വ്യത്യാസം ആ ആൾക്ക് കാണിച്ചുകൊടുക്കാം എന്നാണ് ഞാൻ വിചാരിച്ചത്.

ഈ വ്യക്തി കീഴ്സ്ഥാനക്കാരൻ ആണെങ്കിലും, ഞാൻ യാതോരു വിധ വിദേയത്ത ഭാവങ്ങളും അനുവദിക്കാത്തതിനാൽ പുറത്ത് നിന്നു നോക്കിയാൽ ആ ആളിൽ യാതോരുവിധ താഴ്മയും കണ്ടെത്താൻ ആവില്ല.

നേരത്തെ പറഞ്ഞ പ്രൊഫസറുടെ വീട്ടിൽ ചെന്നപ്പോൾ, ഞങ്ങൾ രണ്ടുപേരേയും കണ്ടപ്പോൾ, അന്തരീക്ഷം ആകെ മാറി. പ്രൊഫസറിൽ എന്തൊ ഒരു അറപ്പ് വന്നതുമാതിരി.

എന്നതിരിന്നാലും ആ ആളും ഞങ്ങൾ രണ്ടുപേരും കൂടി, പോകേണ്ടെടുത്ത് പോയി. പ്രൊഫസർ ഇങ്ഗ്ളിഷിൽ ആണ് സംസാരിച്ചത് എങ്കിലും വാക്കുകളിൽ വൻ നീരസം തുളുമ്പിനിന്നു. ഒരു ഘട്ടത്തിൽ മലയാളത്തിൽ അയാൾ എന്നെ ഒന്ന് ഞെട്ടിക്കുക വരെ ചെയ്തു.

എന്താണ് പ്രശ്നം എന്ന് എനിക്ക് മനസ്സിലായില്ല. എന്നാൽ തിരിച്ചുവരുന്ന വഴിക്ക്, എൻ്റെ കൂടെ വന്ന തൊഴിലാളി-മേൽനോട്ടക്കാരൻ കാറിൽ നിന്നും ഇറങ്ങി.

അതോടെ അന്തരീക്ഷത്തിൽ നിന്നും ഒരു വൻ ഭാരം ഇറക്കിവിട്ടതു മാതിരിയുള്ള അനുഭവം എല്ലാരിലും വന്നു. പ്രൊഫസർ വീണ്ടു പ്രസന്നഭാവത്തിലേക്ക് മാറി. ഞങ്ങൾ തമ്മിൽ ഇങ്ഗ്ളിഷിൽ മറ്റ് പല കാര്യങ്ങളും സംസാരിച്ചു. വൻ രമ്യതയിൽ ആ ആളുടെ വീട്ടിൽ വച്ച് ഞങ്ങൾ പരിഞ്ഞു.

അന്ന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല എന്നു പറയേണ്ടിയിരിക്കുന്നു. കൂടുതൽ കുഴഞ്ഞ് ചിന്തിക്കാനുള്ള സമയസാവകാശം അന്ന് എനിക്കുണ്ടായിരുന്നില്ല. കാരണം, തെരുവിൽ ജീവിക്കുന്ന അവസരത്തിൽ ചുറ്റും മതിൽക്കെട്ടുകൾ കെട്ടിത്തന്നെ വേണം ജീവിക്കാൻ. താത്ത്വികമായ കാര്യങ്ങളിൽ മനസ്സിനെ കുടുക്കിനിർത്താൻ ആവില്ല.

കുറേ വർഷങ്ങൾക്ക് ശേഷം, എന്നെ കാണാൻ രണ്ട് പേർ എൻ്റെ വീട്ടിൽ വന്നു. ഒന്ന് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ കെൽപ്പുള്ള വ്യക്തിയാണ്. ആ ആളുടെ കൂടെ വന്നത്, ആ ആളുടെ ചെറുപ്രായത്തിലെ പരിചയക്കാരനും, കാർഷിക തൊഴിലാളിയുമായ വ്യക്തിയും ആയിരുന്നു.

രണ്ടു പേരും എന്നെക്കാൾ ഏതാണ്ട് എട്ട് - ഒൻപത് വയസ്സിന് ഇളയവർ ആയിരിക്കാം.

ഇങ്ഗ്ളിഷിൽ സംസാരിക്കാൻ പറ്റുന്ന വ്യക്തി ധനവാനാണ്. വന്നത് ഒരു വ്യാപാര ഇടപാടിനെക്കുറിച്ച് സംസാരിക്കാനാണ്.

ഞങ്ങൾ ഇങ്ഗ്ളിഷിൽ സംസാരിച്ചു. എൻ്റെ പേരിന് മുന്നിൽ Mr. എന്ന് ചേർത്തുകൊണ്ട് അയാൾ എന്നെ സംബോധന ചെയ്തു. തിരിച്ച്, ഞാനും അതു പോലെ ചെയ്തു.

കൂടെ വന്ന കാർഷിക തൊഴിലാളിയും ആ ആളും തമ്മിൽ ഇഞ്ഞി - ഇഞ്ഞി എന്ന വാക്കുകളിലെ സമത്വ / സൗഹൃദ ബന്ധമാണ് ഉള്ളത്. ഈ ആൾ വെറുതെ കൂടെ വന്നതായിരുന്നു.

കാർഷിക തൊഴിലാളി കാണുന്നത്, തൻ്റെ സുഹൃത്തും ഞാനും തമ്മിൽ വൻ സൗഹൃത്തിലും സമത്വത്തിലും സംസാരിക്കുന്നതായാണ്. യഥാർത്ഥത്തിൽ മലയാളത്തിൽ ചിന്തിച്ചുപോകാവുന്ന ഒരു അടുപ്പമോ സമത്വമോ സൗഹൃദമോ ഞാനും ആ ആഗതനും തമ്മിൽ വളർന്നിട്ടില്ലായിരുന്നു.

ഇങ്ഗ്ളിഷിൽ വളരെ ലളിതമായി സംസാരിക്കുന്നത് കാണുമ്പോൾ, ആവിധമായുള്ള ഒരു തെറ്റിദ്ധാരണ മലയാളത്തിൽ നിന്നും വീക്ഷിച്ചാൽ തോന്നിയേക്കാം.

ഇത് ഇവിടേയും സംഭവിച്ച. ആ ആളുടെ ചങ്ങാതി, മലയാളത്തിൽ വൻ സൗഹൃദ ഭാവത്തിൽ സംസാരിച്ചു തുടങ്ങി. അയാൾക്ക് അയാളുടെ സുഹൃത്ത് ഉപയോഗിച്ച Mr. എന്ന വാക്കിനെ ശ്രദ്ധിക്കാൻ ആയില്ല എന്നത് തീർച്ച.

ഈ സംഭവത്തിന് ശേഷമാണ് പണ്ട് നടന്ന നേരത്തെ പരാമർശിച്ച സംഭവത്തിൽ പ്രൊഫസറിൽ വന്ന മാനസിക വിക്ഷോഭത്തിൻ്റെ പൊരുൾ തെളിഞ്ഞുവന്നത്.

ഇന്നത്തെ എഴുത്ത് ഉപസംഹരിക്കുന്നതിന് മുൻപായി, ഒരു കാര്യം കൂടി പ്രസ്താവിക്കാം.

തന്നെക്കാൾ താഴെ സ്ഥാനീകരിക്കപ്പെട്ട വ്യക്തിക്ക് തന്നെക്കാൾ ഉന്നതരുടെ സൗഹൃദം തരപ്പെടുത്തിയാൽ, ആ ആളും വാക്കുകളിൽ മാറും. സാർ എന്ന വാക്ക്, നീ എന്ന വാക്ക് വരെയാവാം. അദ്ദേഹം എന്ന വാക്ക് അവൻ എന്ന വാക്കും ആവും.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

14. അഴുക്ക് ഭാഷകളെ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച്

Post posted by VED »

Image


ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മാനം മുട്ടിനിൽക്കുന്ന സർക്കാരിൽ നിന്നും ലഭിക്കുന്ന മാസ വരുമാനത്തിൻ്റെ കാര്യത്തിലൂടെയാണ് എഴുത്ത് ഇനി നീങ്ങേണ്ടത് എന്നത് വാസ്തവം.

എന്നാൽ കഴിഞ്ഞ എഴുത്തിൽ പ്രതിപാദിച്ച കാര്യങ്ങളുടെ തൊട്ടുമുന്നിൽ നിൽക്കുന്ന ചിലകാര്യങ്ങൾ കൂടി എഴുതേണ്ടിയിരിക്കുന്നു. കാരണം, അവ ഇപ്പോൾ എഴുതുന്നില്ലായെങ്കിൽ അവ അനാഥമാക്കപ്പെട്ട മാതിരി എൻ്റെ മനസ്സിൽ കണ്ണിയറ്റ് വരുംദിവസങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അവസ്ഥ വന്നേക്കാം.

ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾക്ക്, ഇങ്ഗ്ളിഷിൽ ഇല്ലാത്ത തരത്തിലുള്ള, പലതരം സ്ഥാനീകരണങ്ങളും ഉണ്ട് എന്ന കാര്യം പറഞ്ഞുപോയി. ഈ വിധ സ്ഥാനീകരണങ്ങൾ വ്യക്തികൾ തമ്മിൽ അദൃശ്യമായ ദൂരങ്ങളും ആ വിധ ദൂരങ്ങൾക്ക് തന്നെ അദൃശ്യമായ ദിശകളും ഉയരങ്ങളും താഴ്ചകളും സൃഷ്ടിച്ചു നിർത്തും.

ഫ്യൂഡൽ ഭാഷകളിൽ ഇക്കാര്യം വ്യത്യസ്ത മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ നിലനിൽക്കും. ഈ വിധ ദൂരങ്ങളും ദിശകളും ഉയരങ്ങളും താഴ്ചകളും സൃഷ്ടിക്കുന്നത്, ആ വിധ ഭാഷകളിലെ Indicant വാക്ക് കോഡുകൾ ആണ്.

അതായത്, You, He, She തുടങ്ങിയ വാക്കുകൾക്ക് ആ വിധ ഭാഷകളിൽ നിലനിൽക്കുന്ന ഉയരം കൂടിയ രൂപങ്ങളും മധ്യനിലവാരത്തിലുള്ള രൂപങ്ങളും താഴ്ന്ന നിലവാരത്തിലുള്ള രൂപങ്ങളും ഉണ്ട് എന്നത്.

ഇവ മറ്റ് വാക്ക് രൂപങ്ങളിലും മാറ്റങ്ങൾ വരുത്തും. ഇവയെല്ലാംകൂടി മനുഷ്യബന്ധങ്ങളിൽ നിലനിൽക്കുന്ന കണ്ണികളിൽ (strings of attachments) തന്നെ വ്യത്യസ്ത ബലങ്ങളും ബലക്കുറവുകളും നിലനിർത്താം.

ഇങ്ങിനെ വാക്കുകളാൽ ഘടനപ്പെടുത്തി വെക്കപ്പെട്ട വ്യക്തികളിൽ ഒരാളെങ്കിലും മറ്റൊരു സ്ഥാനത്തേക്ക് മാറ്റപ്പെട്ടാൽ അയാളുമായി നേരിട്ടു ബന്ധമുള്ളവരിലും, അയാളുമായി യാതോരു രീതിയിലും ബന്ധമില്ലാത്ത പലരിലും, മത്സ്യബന്ധന വല പിടിച്ചു വലിക്കുമ്പോൾ, ആ വലയിൽ കുടുങ്ങിനിൽക്കുന്ന മത്സ്യങ്ങൾ അനുഭവിക്കുന്നതുപോലുള്ള ഒരു കുലുക്കവും കുടയലും നിരങ്ങളും മറ്റും അനുഭവപ്പെടാം.

ആ കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

വേറൊരു ചിത്രം ആലോചിക്കുക.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പലപ്പോഴും സ്കൂളിൽ പഠിപ്പിച്ച ആളും പഠിച്ച ആളും തമ്മിൽ പിൽക്കാലങ്ങളിൽ തമ്മിൽ വെറും പേര് വിളിക്കുന്ന രീതിയിൽ ഉള്ള ബന്ധത്തിലേക്ക് ബന്ധം വളരാം. ഓർമ്മിക്കുക, You, He, She വാക്കുകളിൽ യാതോരു മാറ്റവും സംഭവിക്കുന്നില്ലായെന്ന്.

എന്നാൽ മലയാളത്തിലും മറ്റും ഇതുപോലുള്ള ഒരു മാറ്റം, ഒരു ആൾക്ക് വൻ വേദന നൽകുന്നതും, മറ്റേയാൾക്ക് വൻ ഉന്മാദം നൽകുന്നതുമായ വ്യക്തി ബന്ധ വളർച്ചയായേക്കാം. ഇതിൽ വ്യക്തി നല്ല ആളെന്നും ആൾ മോശക്കാരൻ എന്നും പറയുന്നതിൽ കാര്യമായ അർത്ഥം കാണില്ല.

വിദ്യാർത്ഥി വളർന്നുവന്ന് അദ്ധ്യാപകൻ്റെ നിലവാരത്തിൽ എത്തിച്ചേരുമ്പോൾ, സാർ, മാഷ്, ഇങ്ങൾ, തുടങ്ങിയവാക്കുകളും നീ, ഇഞ്ഞി, അവൻ, ഓൻ തുടങ്ങിയ വാക്കുകളും അവർ തമ്മിലുള്ള അദൃശ്യ ദൂരങ്ങൾ നിലനർത്താം.

എന്നാൽ വ്യക്തി വീണ്ടും വളർന്ന്, തൻ്റെ അദ്ധ്യാപകനെ നീ, അവൻ വാക്കുകളിൽ പരാമർശിക്കുന്നവരുടെ കൂട്ടത്തിൽ ചേരുമ്പോൾ, പ്രശ്നം തന്നെയാണ്. ഭൗതികമായി തന്നെ ആള് 180⁰ തലുകുത്തി മറിഞ്ഞ മാതിരിയാണ് കാണപ്പെടുക. പോരാത്തതിന്, താഴെയുള്ള ആൾ മുകളിലും, മുകളിൽ നിന്നിരുന്ന ആൾ താഴേയും.

എന്നാൽ ഇത് ഭാഷാ വാക്ക് കോഡുകളിൽ കൂടിയാണ് ഒരാൾക്ക് വൻ പ്രഹരവും മറ്റേ ആൾക്ക് വൻ ഉന്മാദാവസ്ഥയും നൽകുക.

ഇതിനെക്കുറിച്ച് കൂടുതലായി പറഞ്ഞാൽ, ഈ രീതിയിൽ കാണുക.

ഒരു പ്രസ്ഥാനത്തിൽ ഒരു പ്രത്യേക സ്ഥാനത്ത് ഉള്ള ആളുമായി വല്ലപ്പോഴുമൊക്കെ മറ്റൊരാൾ സംസാരിക്കുന്നു. തമ്മിൽ സംസാരിക്കുന്നത് നിങ്ങൾ - നിങ്ങൾ എന്ന രീതിയിൽ ആണ്.

ഒരു ദിവസം മറ്റേ ആൾ അതേ പ്രസ്ഥാനത്തിൽ ചേരുന്നു. നേരത്തെ ആ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന ആളുടെ അതേ നിലവാരത്തിലോ, അതുമല്ലെങ്കിൽ അയാളെക്കാൾ ഉയരത്തിലോ, അതുമല്ലെങ്കിൽ അയാളേക്കാൾ താഴേയോ.

ഓരോ നിലവാരത്തിലുമുള്ള മറ്റുള്ളവർ ആദ്യത്തെ ആളെ You, He വാക്കുകളുടെ ഒരു പ്രത്യേക നിലവാരത്തിളാണ് നിർവ്വചിക്കുക. ആ നിർവ്വചന രീതി അധികം വൈകാതെ പുതിയതായി ചേർന്ന ആളും ഉപയോഗിച്ചു തുടങ്ങും. സാർ, അയാൾ, അവൻ എന്ന വാക്ക് കോഡുകളിൽ ഏതും ആവാം, സ്ഥാനീകരണം അനുസരിച്ച്.

ഇത് വിവാഹ ബന്ധത്തിൻ്റെ കാര്യത്തിലും കാണാം. ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിന് മുൻപ് ആ സ്ത്രീയുടെ ബന്ധുക്കൾ ആ ആളെ സമ നിലവാരത്തിലുള്ള വാക്കുകളിൽ തന്നെയാവും നിർവ്വചിക്കുക, അയാളുടെ മുന്നിൽ വച്ചെങ്കിലും.

എന്നാൽ വിവാഹം നടന്നു കഴിഞ്ഞ നിമിഷം, You, He വാക്കുകളുടെ നിലവാരങ്ങൾ താനേ മാറും. എന്നുവച്ചാൽ, നേരത്തെ കണ്ടറിഞ്ഞ വ്യക്തികൾ അല്ല, വിവാഹത്തിന് ശേഷം കാണപ്പെടുന്നത്.

വാക്ക് കണ്ണികളിലൂടെയാണ് പലവിധ അധികാരങ്ങളും വിധേയത്തങ്ങളും കൽപ്പനകളും അനുസരണങ്ങളും താനേ സ്വരപ്പെടുത്തപ്പെടുന്നത്.

അധികം അറിയപ്പെടാത്ത സിനിമാ നടിക്ക് അഭിനയത്തിനുള്ള മുൻകൂർ സംഖ്യ നൽകി ആ ആളെക്കൊണ്ട് ഉടമ്പടി ഒപ്പിടിയിപ്പുച്ചു കഴിഞ്ഞാൽ, തൽക്ഷണം സംബോധനാ വാക്കുകളുടെ രൂപത്തിൽ ഇടിച്ചൽ സംഭവിക്കും എന്നതും, ഇതേ കാരണത്താൽ ആവാം.

ദേഹത്തിന് മേൽ ഒരു വൻ പിടുത്തം വന്ന പ്രതീതിതന്നെ വരാം. എന്നാൽ, സിനിമയിൽ അഭിനയകിക്കാൻ അവസരം ലഭിച്ചൂവെന്ന ആഹ്ളാദത്തിൽ അത് ശ്രദ്ധിക്കപ്പെടണം എന്നില്ല.

ഇതൊന്നും ഇങ്ഗ്ളിഷിൽ ഇല്ലാത്ത പ്രതിഭാസങ്ങൾ ആണ്.

എന്നിരുന്നാലും, ചിലയിടത്ത് പ്രാദേശിക ഭാഷകളെ ഇന്നും ഇന്ത്യൻ സർക്കാർ വേദികളിൽ പോലും അനുവദിക്കപ്പെടുന്നില്ലാ എന്നും മനസ്സിലാക്കുക.

അത് പോലീസിലേയും പട്ടാളത്തിലേയും ഓഫിസർമാരെ നേരിട്ട് തിരഞ്ഞെടുത്ത്, പരിശീലനം ചെയ്യുന്ന ഇടത്താണ്.

ഉദാഹരണത്തിന് NDA പരീക്ഷ പാസായി Commissioned officer ആയി ചേരേണ്ടുന്ന വ്യക്തിക്ക് പതിനെട്ടുവയസ്സിന് ചുറ്റുപാടിൽ മാത്രമാണ് വയസ്സുണ്ടാവുക. ഈ വ്യക്തിയെ paradingങ്ങും മറ്റും പരിശീലിപ്പിക്കുന്ന ആൾ താഴെക്കിടയിള്ളേ സ്ഥാനക്കാരനായിരിക്കും.

ഈ പരിശീലകൻ, ഓഫിസർ പരീശിലനത്തിന് വന്നു നിൽക്കുന്ന കൗമാരക്കാരനെ തൂ, നീ വാക്കുകളിൽ സംബോധന ചെയ്ത് പരിശീലപ്പിച്ചാൽ, അത് ആ ഓഫിസറിൻ്റെ മേൽ ഒരു ഒഴിയാ ബാധ പോലുള്ള അമർത്തിപ്പിടത്തമായി നിലനിൽക്കും.

ഇക്കാരണത്താൽ ഇന്ത്യൻ പട്ടാളം യാതോരു കാരണത്താലും ഈ വേദിയിൽ ഹിന്ദി അനുവദിക്കില്ല.

കാര്യങ്ങൾ ഈ വിധം ആയിരിക്കമ്പോൾ, ഹിന്ദിയെന്ന അഴുക്ക് നിറഞ്ഞ അസുരഭാഷയെ ഏതുവിധത്തിലാണ് ഇന്ത്യയിലെ അന്യഭാഷക്കാരുടെ മേൽ അടിച്ചേൽപ്പിക്കുക എന്ന ചോദ്യം ഉയരേണ്ടതാണ്. എന്നാൽ, അതിനൊന്നും സാവകാശമുള്ളവരല്ല ഇന്ന് എല്ലായിടത്തുനിന്നും വിപ്ളവ വായാടിത്തം നടത്തുന്നത്.

കേരളത്തിലെ പോലീസ് സബ് ഇൻസ്പെട്കർ, ഡീവൈഎസ്പി തുടങ്ങിയ നിലവാരങ്ങളിലേക്കും ഉള്ള നേരിട്ടുള്ള നിയമനത്തിലും ഇതേ പ്രശ്നം നിലനിൽക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. അതായത് മലയാളത്തെ ഈ വേദിയിൽ പ്രവേശിപ്പിക്കില്ല.

എന്നിട്ടാണ്, ഈ അഴുക്ക് ഭാഷയേയും ഭരണത്തിൻ്റേയും വിദ്യാഭ്യാസത്തിൻ്റേയും ഭാഷയായി അടിച്ചേൽപ്പിച്ചിരിക്കുന്നത്.

ഭാഷകളിലെ വാക്കുകളിൽ രഹസ്യവും അദൃശ്യവുമായ പലതരം കോഡിങ്ങുകൾ കണ്ടേക്കാം. ഈ വിധ കോഡിങ്ങുകൾ ഉത്തേജിപ്പിക്കപ്പെടുന്നത് (activate ചെയ്യപ്പെടുന്നത്) ഭൗതിക സാഹചര്യവും സംഭാഷണവും ആ വിധ വാക്കുകളിലൂടെ നീങ്ങുമ്പോൾ മാത്രമാണ്.

ഭൗതിക സാഹചര്യവും സംഭാഷണം ഈ വിധ വാക്കുകളിടെ നീങ്ങാത്തെടുത്തോളം, ഈ വിധ കോഡിങ്ങുകളുടെ അസ്തിത്വത്തെക്കുറിച്ച് തന്നെ ആരും തന്നെ അറിയില്ല.

ഈ കാര്യത്തെക്കുറിച്ചാണ് യഥാർത്ഥത്തിൽ ഞാൻ ഇന്ന് എഴുതാൻ ഉദ്യമിച്ചത്. എന്നാൽ ഈ വിഷയത്തിലേക്ക് കടന്നാൽ വാക്കുകൾ ഒരു പ്രളയം പോലെ ഒഴുകിവന്നേക്കാം എന്നു തോന്നുന്നു.

അതിനാൽ തന്നെ അത് അടുത്ത എഴുത്തിലാകാം എന്നും കരുതുന്നു.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

15. ഭാഷമാറുമ്പോൾ അകന്നുനിന്നവർ അടുക്കുന്ന പ്രതിഭാസം

Post posted by VED »

Image

ഫ്യൂഡൽ ഭാഷകളിൽ, ഇങ്ഗ്ളിഷിൽ കാണാൻ പറ്റാത്തതരത്തിലുള്ള അദൃശ്യ മാർഗ്ഗരേഖകളും മറ്റും ഉണ്ട് എന്ന കാര്യം സൂചിപ്പിച്ചു കഴിഞ്ഞു.

ഇപ്പോൾ ഓർമ്മവന്ന ഒരു കാര്യം പറയാം.

മലയാളത്തിൽ She എന്ന വാക്കിന് സാധാരണയായി മൂന്ന് നിലവാരങ്ങൾ ആണ് ഉണ്ടായിരുന്നത്. അതായത്, അവര്, അയാൾ, അവൾ.

അവര് എന്ന വാക്കിന്, ഇന്ന് മാഡം എന്ന ഒരു വകഭേദവും വന്നുകാണുന്നുണ്ട്.

പുള്ളി, പുള്ളിക്കാരി, തുടങ്ങിയ വാക്കുകൾ, അയാൾ - അവൾ വാക്കുകൾക്ക് ഇടയിൽ ചാഞ്ചാടി നിൽക്കുന്നവയാണ് എന്നു തോന്നുന്നു.

ഇവിടെ ഇപ്പോൾ, അവര്, അയാൾ, അവൾ എന്ന വാക്കുകളെ മാത്രം ശ്രദ്ധിക്കാം. ഈ മൂന്ന് വ്യത്യസ്ത വാക്കുകളും മൂന്ന് വ്യത്യസ്ത സാമൂഹിക / വ്യക്തി ബന്ധ സ്ഥാനങ്ങളെയാണ് സൂചിപ്പിക്കുന്നത്.

മലബാറി ഭാഷയിൽ She എന്ന വാക്കിന് ഇതേ പോലെ ഉള്ളത്, വെറും രണ്ട് വാക്ക് സ്ഥാനങ്ങൾ ആണ്. അതായത്, ഓര്, ഓള്, എന്നിവ. ഇവ രണ്ടും കുത്തനെ 180⁰ എതിർ സ്ഥാനങ്ങളിൽ നിൽക്കുന്ന സാമൂഹിക / വ്യക്തി ബന്ധ സ്ഥാനങ്ങളാണ്.

മലബാറിയിൽ മൂപ്പത്തി എന്ന ഒരു വാക്കും ഉണ്ട്. ആ വാക്കിനെ ഇപ്പോൾ ചർച്ചയിൽ എടുക്കുന്നില്ല.

ഇതേ പോലെ തന്നെ മലയാളത്തിലെ You എന്ന പദത്തിന് നീ, നിങ്ങൾ, താങ്കൾ (സാർ) തുടങ്ങിയ വാക്കുകൾ ആണ് ഉള്ളത്.

മലബാറിയിൽ ഇഞ്ഞി - നിങ്ങൾ - ഇങ്ങൾ വാക്കുകൾ ഉണ്ട് എങ്കിലും, മലയാളത്തിലെ You വാക്കുകളുടെ അതേ സാമൂഹിക / വ്യക്തി ബന്ധ സ്ഥാനീകരണമല്ല, മലബാറിയിലെ Youകൾക്കുള്ളത്.

മലബാറിയിലെ നിങ്ങൾ - ഇങ്ങൾ വാക്കുകൾ മലയാളത്തിലെ താങ്കൾ വാക്കുകൾക്ക് അടുത്തുള്ള അർത്ഥമായിരുന്നു പണ്ട് ഉണ്ടായിരുന്നത്. കൂടുൽ വിശദ്ധീകരണം നേരത്തെ ഈ ഈ എഴുത്തിൽ നൽകിയിട്ടുണ്ട്.

മലയാളത്തിൽ അയാൾ സ്ഥാനത്ത് നിൽക്കുന്ന കുറേ സ്ത്രീകൾ മലബാറി ഭാഷയിലേക്ക് കടന്നുവന്നാൽ, അവരിൽ വളരെ കുറച്ചുപേർ മലബാറിയിലെ ഓര് സ്ഥാനത്ത് സ്ഥാനീകരിക്കപ്പെടാം.

എന്നാൽ ബൂരിപക്ഷം പേരും, മലബാറിയിലെ ഓള് സ്ഥാനത്തേക്ക് താഴ്ത്തപ്പെടും.

ഇവിടെ പറഞ്ഞുവന്നത്, ഭാഷമാറുമ്പോൾ, വ്യക്തികൾ തമ്മിൽ അകലാനും അടുക്കാനും സാധ്യതയുണ്ട് എന്നതാണ്.

എന്നാൽ, ഇതേ വ്യക്തികൾ കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷിലേക്ക് മാറുമ്പോൾ, ആ വ്യക്തികളുടെ ദേഹത്തുനിന്നും മനസ്സിൽ നിന്നും, വ്യക്തിത്വത്തിൽ നിന്നും തൂങ്ങിനിന്നിരുന്നതും, പടർന്നുനിന്നതും മറ്റുമായ അനേകം അദൃശ്യ കണ്ണികളും അവയുടെ വലിക്കലുകളും ഉന്തലുകളും അമർത്തലുകളും മറ്റും താനേ അപ്രത്യക്ഷമാകും.

വ്യക്തിതന്നെ വ്യത്യസ്തനാകും.

എന്നിരുന്നാലും, ഈ വ്യക്തികളുടെ മനസ്സിലും ശരീരത്തിലും അവരുടെ പ്രാദേശിക ഫ്യൂഡൽ ഭാഷയും അവ സൃഷ്ടിച്ച കണ്ണികളും നിലനിൽക്കുന്ന കാലത്തോളം അവർ ഇങ്ഗ്ളിഷുകാരിൽ നിന്നും വളരെ വ്യത്യസ്തർ തന്നെയായിരിക്കും.

തൊക്കിൻ നിറം വെളുപ്പായത് കൊണ്ടൊന്നും ഇക്കാര്യത്തിൽ വലിയ മാറ്റം വരില്ല.

ഇന്ന് ഇസ്രായേൽകാരും പാലസ്തീൻ അറബികളും തമ്മിൽ ആത്മീയ വിശ്വസത്തിൻ്റെ വ്യത്യാസത്തിനേക്കാളേറെ, അവരവരുടെ ഭാഷകളിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യ കോഡുകളിലെ വ്യത്യസ്ത സമൂഹിക രൂപകൽപ്പനകൾക്ക് പ്രസക്തിയുണ്ടായേക്കാം.

എതിർ ദിശകളിലുള്ള വാക്ക് കോഡുകൾ ഉള്ള രണ്ട് ഭാഷക്കാർക്ക് തമ്മിൽ കലർന്ന് ഒരേ സമഹുത്തിൽ ജീവിക്കാൻ പ്രയാസം തന്നെയാവും.

ഇവിടെ ഈ കാര്യ പറയുമ്പോൾ, Adolf Hitlerൻ്റെ പ്രസിദ്ധമായ Mein Kampfൽ അദ്ദേഹം എഴുതിയ ഒരു കാര്യം ഓർമ്മവരുന്നു. പൊതുവായ ഒരു ശത്രുവിൻ്റെ സാന്നിദ്ധ്യത്തിൽ യഹൂദർ തമ്മിൽ ഒത്തുകളിക്കും പോലും.

QUOTE: It is a noteworthy fact that the herd instinct leads to mutual support only as long as a common danger makes this seem useful or inevitable. END of QUOTE

എന്നാൽ, ഒരു പൊതു ശത്രുവിൻ്റെ സാന്നിദ്ധ്യാം ഇല്ലാതായാൽ അവർ കഠിനമായി തമ്മിൽ മത്സരിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുംപോലും.

QUOTE: they would try to get ahead of one another in hate-filled struggle and exterminate one another, END of QUOTE

Adolf Hitlerലുടെ ആ ഗ്രന്ഥത്തിൽ യഹൂദരെക്കുറിച്ച് പറഞ്ഞ ചിലകാര്യങ്ങൾ മലബാറിലെ മാപ്പിളമാരെക്കുറിച്ച് പണ്ട് പറഞ്ഞു കേട്ട ചില കാര്യങ്ങളോട് സാദൃശ്യം ഉണ്ട് എന്നതും ജിജ്ഞാസ ഉണർത്തുന്നുണ്ട്.

അതായത്, മാപ്പിളമാർ തമ്മിൽ ഒത്തുകളിക്കും എന്നും മറ്റുള്ള ആളുകളെ ആ വിധം തമർത്തിക്കളയും എന്നും. ഈ വിഷയത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഇങ്ഗ്ളിഷുകാരും മലയാളികളും ഒന്നിച്ചു ജീവിക്കുന്ന ഒരു സമഹൂത്തെ സങ്കൽപ്പിക്കുക. രണ്ട് കൂട്ടരും അവരവരുടെ ഭാഷകളിൽ നിലയുറപ്പിക്കുന്നു.

ഈ സമൂഹം എങ്ങിനെ മുന്നോട്ട് പോകും എന്ന് ആലോചിക്കുക. വ്യക്തികൾ ഓരോ ഭാഷകളിലും വ്യത്യസ്ത സ്ഥാനങ്ങളിൽ നിൽക്കുന്നവർ ആയിരിക്കും. ഇങ്ഗ്ളിഷിൽ ഉള്ള സ്ഥാനമല്ല മലയാളത്തിൽ ലഭിക്കുന്ന സ്ഥാനം.

ഇങ്ഗ്ളിഷ് വ്യക്തികൾ പ്രായത്തിലും തൊഴിൽ സ്ഥാനത്തിലും മറ്റും മുതിർന്നവരേയും താഴ്ന്നവരേയും ഒരേ പോലെ സ്ഥാനീകരിക്കുന്നത്, മലയാളം ഭാഷക്കാർക്ക് സഹിക്കാൻ പറ്റാത്ത തരംതാഴ്ത്തലും പൊക്കിവെക്കലും പോക്കിരിത്തരുവും തെമ്മാടിത്തവും ആയി അനുഭവപ്പെടും.

എന്നാൽ മലയാളം ഭാഷക്കാരെ ഇങ്ഗ്ളിഷുകാരുടെ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട് ചോദ്യ ചെയ്താൽ, കാര്യമായ മനഃപ്രയാസം ബന്ധനസ്ഥനായ ആളിൽ വരില്ല.

എന്നാൽ, ഇങ്ഗ്ളിഷ് വ്യക്തിയെ മലയാളം ഭാഷക്കാരുടെ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട് മലയാളം രീതിയിൽ ചോദ്യം ചെയ്താൽ, ഇങ്ഗ്ളിഷുകാരന് സഹിക്കാനാവാത്ത് മാനസിക ആഘാതം വന്നുപെടും, പ്രത്യേകിച്ചും ആ ആൾക്ക് മലയാളം ഭാഷ മനസ്സിലാകും എങ്കിൽ.

ഇവിടെ പറഞ്ഞു ഫലിപ്പിക്കാൻ നോക്കിയത്, വ്യത്യസ്ത ഭാഷകളിൽ നിഗൂഡ സാമൂഹിക രൂപകൽപ്പനാ കോഡുകൾ ഉണ്ട് എന്നതിനെക്കുറിച്ചാണ്.

അറബി ഭാഷ ഫ്യൂഡൽ സ്വഭാവമില്ലാത്ത ഒരു ഭാഷയാണ് എന്നാണ് തോന്നുന്നത്. എന്നുവച്ചാൽ അത് കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയോട് സാമ്യതയുള്ള ഭാഷയാണ് എന്ന്.

എന്നാൽ അറബി ഭാഷക്കാരുടെ സാമൂഹികാന്തരീക്ഷം ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിന് സാമ്യതയുള്ളതാണ് എന്നു തോന്നുന്നില്ല.

ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ, എന്തോ ഒരു പിശക് അറബി ഭാഷയിൽ എവിടെയോ ഉണ്ട് എന്ന തോന്നൽ വരാം.

ഇത്രയും പറഞ്ഞ്, എനിക്ക് യാതോരു ആഴമുള്ള വിവരവും ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ചാണ്. പറഞ്ഞത്, ശരിയായിരിക്കാം, അതുമല്ലായെങ്കിൽ യാതോരു അടിസ്ഥാനവും ഇല്ലാത്തതും ആവാം.

എന്നാൽ പറഞ്ഞത് ശരിയാണ് എങ്കിൽ, ഈ പിശക് അറബി ഭാഷയിലെ വാക്കുകളേയും വാക്യങ്ങളേയും വാക്യപ്രയോഗങ്ങളേയും വളരെ സൂക്ഷ്മമായി പരിശോധിച്ചാൽ കണ്ടെത്താൻ പറ്റിയേക്കാം.

മലയാളത്തിൻ്റേയും മലബാറിയുടേയും കാര്യം പറഞ്ഞതു മാതിരിയാണ്. മലയാളത്തിൽ സാധാരണ നിലവാരമുള്ള ഒരു സ്ത്രീ പെട്ടെന്ന് ഒരു അദ്ധ്യാപിക ആയാൽ, സ്ഫോടനാത്മകമായ വ്യക്തിത്വവികാസം കാഴ്ചവച്ചേക്കില്ല.

എന്നാൽ മലബാറിയിലെ ഇഞ്ഞി, ഓള് നിലവാരത്തിൽ നിന്ന സ്ത്രീ പെട്ടെന്ന് ഒരു അദ്ധ്യാപിക ആയാൽ, ഇങ്ങൾ, ഓര് നിലവരത്തിലേക്ക് മാറ്റപ്പെടുന്നു. വ്യക്തിത്വവും ആത്മവിശ്വാസവും മറ്റും ആകാശംമുട്ടുമാറ് വളർന്നകയറിയതായി തോന്നാം.

ഈ ഒരു പ്രതിഭാസത്തെ മനഃശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ അക്കാഡമിക്ക് പഠനങ്ങളിലൂടെ മനസ്സിലാക്കാൻ പറ്റില്ല.

ഇവിടെ സൂചിപ്പിച്ചത്, ഭാഷാ വാക്കുകളുടെ ഭൂപടത്തിലൂടെ സൂക്ഷ്മയി കണ്ണോടിച്ചാൽ, ഈ വിധ പലതും കണ്ടെത്താനാവും എന്നതാണ്.

അറബി ഭാഷക്കാരുടെ ഒരു കാര്യം കൂടി പറയാം. അവർ മലബാറി മാപ്പിളമാരുടെ സാമൂഹിക ഭാവം ഉള്ളവർ ആവും എന്നു തോന്നുന്നില്ല. മലബാറിലെ മാപ്പിളമാർ പണ്ട് കാലങ്ങളിൽ മലബാറിയും ഇന്ന് മലയാളവും സംസാരിക്കുന്നവർ ആണ്. രണ്ടും കഠിന ഫ്യൂഡൽ ഭാഷകൾ.

ഈ ഭാഷകളുടെ മാനസിക സ്വാധീനം ഇവരിൽ ഇല്ലാതിരിക്കില്ല.

അറബി ഭാഷക്കാരിൽ പലവിധ വംശീയർ ഉണ്ട് എന്നു മനസ്സിലാക്കുന്നു. കൂടുതൽ വിവരം എനിക്കില്ല. എന്നാൽ, മധ്യേഷ്യയിലെ അറബികൾ മറ്റ് ഇസ്ലാമിക വംശീയരിൽ നിന്നും തെല്ലൊന്ന് അകന്ന് നിൽക്കുന്നുണ്ട് എന്ന ഒരു തോന്നൽ എനിക്കുണ്ട്.

ഇതേ പോലെ തന്നെയാണ് ഇങ്ഗ്ളിഷുകാരും. അവരുടെ അതേ ഭാഷ സംസാരിക്കുന്ന മറ്റ് ഭാഷക്കാരോടും, അവരുടെ അതേ മതവിശ്വാസം ഉള്ള മറ്റ് ഭാഷക്കാരോടും, അവരുടെ അതേ ത്വക്കിൻ നിറമുള്ള മറ്റ് ഭാഷക്കാരോടും അവർ കാലകാലങ്ങളായി ചെറിയ ഒരു അകൽച്ച വെക്കാറുണ്ടായിരുന്നു.

ഈ വിഷയത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.

ഇന്നും പറയാൻ ഉദ്ദേശിച്ച കാര്യത്തിൽ വാക്കുകൾ എത്തിയിട്ടില്ലാ എന്നു പറയേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

16. ചുഴിമണലിൽ കയറിനിന്ന അവസ്ഥ

Post posted by VED »

Image

ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾക്കുള്ള സ്ഥാനീകരണത്തെക്കുറിച്ച് പറയാനുള്ളതിൽ കുറച്ചുകൂടി കാര്യങ്ങൾ പറഞ്ഞതിന് ശേഷം, ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ആകാശം മുട്ടുമാറുള്ള മാസ വരുമാനത്തിൻ്റെ കാര്യത്തിലേക്ക് എഴുത്ത് നീക്കാം.

ഏതാണ്ട് പരന്ന് വാക്ക് കോഡ് സ്വഭാവമുള്ള അറബിയും ഇങ്ഗ്ളിഷും തമ്മിലും എവിടെയൊ ചില വാക്ക് കോഡുകളുടെ ദിശകളിലും വാക്കുകളുടെ പരസ്പര പൊരുത്തപ്പെടലിലും മറ്റും എന്തൊക്കെയോ വ്യത്യാസം ഉണ്ട് എന്ന കാര്യം പറഞ്ഞുകഴിഞ്ഞു.

അറബി ലിപികൾ വലത്ത് നിന്നും ഇടത്തോട്ടാണ് വായിക്കേണ്ടത് എന്നതിന് ഇക്കാര്യത്തിൽ പ്രസക്തിയുണ്ട് എന്ന് പറയുവാനുള്ള വിവരം എനിക്കില്ല. പോരാത്തതിന്, അറബി വാക്കുകളുടെ സ്വരവും ഇങ്ഗ്ളിഷ് വാക്കുകളുടെ സ്വരവും തമ്മിൽ കാര്യമായി വ്യത്യാസം ഉള്ളതും ഇക്കാര്യത്തിൽ കാര്യമാക്കേണ്ടതുണ്ടോ എന്നും അറിയില്ലാത്ത കാര്യമാണ്.

ശരിക്കും പറഞ്ഞാൽ ഓരോ വ്യത്യസ്ത ഭാഷകളിലും വ്യക്തികൾ തമ്മിൽ സ്ഥാനീകരിക്കപ്പെടുന്നത് അതാത് ഭാഷയിലെ നിശ്ചതമായ വാക്ക് കോഡുകൾ പ്രകാരം ആയിരിക്കും.

ഈ കാര്യം വളരെ വ്യക്തമായി ചിത്രീകരിക്കാനായി മലയാളം ഭാഷയിൽ ഭർത്താവിൻ്റേയും ഭാര്യയുടേയും പൊതുവായുള്ള സ്ഥാനീകരണത്തെ ഒന്ന് ചിത്രീകരിക്കാം.

മലയാളത്തിൽ ഭർത്താവ്, ഭാര്യ എന്നെല്ലാം വാക്കുകളിൽ നിർവ്വചിക്കപ്പെടുന്നവർ അവർ തമ്മിൽ മാത്രമല്ല ക്രമീകരിക്കപ്പെടുന്നത് (get related). മലയാളത്തിൽ ഭർത്താവ് ചേട്ടനും, ഭാര്യ നീയും ആണ്. ഇത് വളരെ ശക്തിയുള്ള ഒരു ക്രമീകരണം തന്നെയാണ്.

എന്നാൽ ഈ ക്രമീകരണം നിലനിർത്തപ്പെടുന്നത്, അവർ തമ്മിൽ മാത്രമുള്ള ഒരു ആത്മ ബന്ധത്തിൽ ഒതുങ്ങിനിൽക്കില്ല.

കാരണം, അവരെ ഈ വാക്ക് ബന്ധത്തിൽ പിടിച്ചു നിർത്തുന്നതിന് അവരവരുടെ മാതാപിതാക്കളും അമ്മാവന്മാരും, അമ്മായിമാരും, സഹോദരീ സഹോദരന്മാരും, മറ്റ് കുടുംബക്കാരും അയൽവാസികളും സുഹൃത്തുക്കളും മറ്റും അവരവരുടെ വാക്കുകളിലും, സംബോധനകളിലും മറ്റും സ്വമേധായ എന്നവണ്ണം (automated) പ്രവർത്തിക്കും.

ഈ ചേട്ടൻ - നീ ബന്ധത്തിന് പകരം തമ്മിൽ വെറും പേരും നീ എന്ന വാക്കും മാത്രം ഉപയോഗിച്ച് കുടുംബ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോകണം എന്നുണ്ട് എങ്കിൽ, മുകളിൽ പരമാർശിച്ച സകല ബന്ധുമിത്രാധികളേയും ഒരു പരിധിക്കിപ്പുറം അടുക്കാൻ അനുവദിക്കരുത്.

എന്നാൽ ഇതൊന്നും അത്രകണ്ട് സാധ്യമായുള്ള കാര്യമല്ലതന്നെ. കാരണം, എല്ലാരും മലയാളം എന്ന വൻ ഭരണിക്കകത്താണ് ജീവിക്കുന്നത്. ആ ഭരണിക്കുള്ളിലെ വ്യക്തി ബന്ധകോഡുകൾക്ക് വിപരീതമായി ഓരോ സംഭാഷണത്തിലും ഓരോ വാക്യത്തിലും തിരുത്തൽ വരുത്തി ജീവിക്കുക എന്നത് വളരെ പ്രയാസം പിടിച്ച കാര്യം തന്നെയാണ്.

ഒരു ഓഫിസ് കെട്ടിടത്തിൽ ഒരു പോലീസ് ഡീവൈഎസ്പിയും ഒരു പോലീസ് ശിപായി റാങ്കുകാരനും നിത്യവും സന്നിദ്ധ്യരാണ് എന്നു കരുതുക. ഡീവൈഎസ്പിയുടെ ആജ്ഞാനുവർത്തിയാണ് പോലീസ് ശിപായി.

എന്നാൽ ഒരു ദിവസം ആ ഓഫിസിലേക്ക് പുതുതായി പോലീസിൽ ചേർന്ന ഒരു ഇൻസ്പെക്ടറെ നിയമിക്കുന്നു. അതോടുകൂടി, ഡീവൈഎസ്പിക്ക് നേരിട്ടു കീഴിൽ വരുന്നത് ഇൻസ്പെക്ടറാണ്. ശിപായി-റാങ്കുകാരൻ ഇനി മുതൽ ഇൻസ്പെക്ടറുടെ ആജ്ഞാനുവർത്തിയാണ്.

ഇൻസ്പെക്ടറുടെ വാക്കുകൾ ശിപായി അനുസരിക്കണമെങ്കിൽ, ആ ഇൻസ്പെക്ടർ തനിക്ക് മുകളിൽ ഉള്ള ഡീവൈഎസ്പിയേയും, പോലീസ് വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും അനുസരിക്കണം. അവരെ സലാം വെക്കണം. (salute ചെയ്യണം).

ഇൻസ്പെക്ടർ തനിക്ക് മുകളിൽ ഉള്ളവരെ സലാം വെക്കാൻ കൂട്ടാക്കാതിരുന്നാലും, അവരുടെ വാക്കുകളെ അനുസരിക്കാതിരുന്നാലും, ഇൻസ്പക്ടറുടെ ആജ്ഞകളെ പോലീസ് ശിപായിയും അനുസരിക്കാൻ ബാധ്യസ്ഥത കാണിക്കില്ല.

മുകളിൽ നിന്നും താഴേക്ക് ഒഴുകിനിൽക്കുന്ന ആജ്ഞാ - അനുസരണ കണ്ണിയിലെ ഒരു കണ്ണിമാത്രമാണ് പോലീസ് ഇൻസ്പെക്ടർ.

യഥാർത്ഥ പാരമ്പര്യ മലയാളം സമ്പ്രദായത്തിൽ ഡീവൈഎസ്പി ഇൻസ്പെക്ടറെ നീ എന്നാണ് സംബോധന ചെയ്യേണ്ടത്. ഇൻസ്പെക്ടർ പോലീസ്-ശിപായിയെ നീ എന്നും സംബോധന ചെയ്യേണം.

എന്നാൽ ഇന്നുള്ള പോലീസിലേക്ക് ആളെ നിയമിക്കുന്നത് പാരമ്പര്യ മലയാളം രീതിയിലല്ല എന്നു പറഞ്ഞുകഴിഞ്ഞ കാര്യമാണ്. അതായത്, പോലീസ്-ശിപായിക്ക് പോലീസ് ഇൻസ്പെക്ടറേക്കാളും പ്രായം കണ്ടേക്കാം.

ഇനി പറയാനുള്ളതിലേക്ക് വരാം.

മലയാളത്തിൽ ഭർത്താവിൻ്റെ സ്ഥാനം, മുകളിൽ പ്രസ്താവിച്ച പോലീസ് ഇൻസ്പെക്ടറുടെ സ്ഥാനം പോലെയാണ്. മാതാപിതാക്കളുടെ നേരിട്ടുള്ള കീഴ്സ്ഥാനക്കാരിയും ആജ്ഞാനുവർത്തിയും ആണ് മകൾ.

ഈ രണ്ട് സ്ഥാനക്കാരുടേയും ഇടയിലേക്ക് പെട്ടെന്നൊരു നാൾ നിയമിതനാകുന്ന ആളാണ് ഭർത്താവ്. ഈ ആളെ അയാളുടെ ഭാര്യയുടെ മാതാപിതാക്കൾക്കും അമ്മായിമാർക്കും അമ്മവന്മാർക്കും മറ്റും നീ എന്ന് സബോധന ചെയ്യാം.

ഇങ്ങിനെ അവരോട് വിധേയത്വം നൽകിനിന്നാൽ, അവരെല്ലാവരും കൂടി, അയാൾക്ക് അയാളുടെ ഭാര്യയുടെ വിധേയത്വം ഉറപ്പാക്കും. അയാൾക്ക് ഭാര്യയെ നീ എന്ന് സംബോധന ചെയ്യാം. ഭാര്യയെ ഒരു വിധേയയായി കാണാം.

എന്നാൽ, ഈ ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളോടും അമ്മാവന്മാരോടും അമ്മാവിമാരോടും വിധേയനായി നിൽക്കാൻ തയ്യാറല്ലായെങ്കിൽ മലയാളത്തിലെ വിവാഹ സങ്കൽപ്പം തന്നെ അപ്രത്യക്ഷമാകും.

ഇവിടെ കാണേണ്ടത്, ഭർത്താവിൻ്റേയും ഭാര്യയുടേയും സ്ഥാനങ്ങൾ ആണ്.

ഭാര്യയുടെ മാതാപിതാക്കൾ മുകളിൽ.

അതിന് താഴെ, ഭർത്താവ്.

അതിന് താഴെ ഭാര്യ.

ഈ ചിത്രത്തിൽ പലവിധ സ്ഥാനചലനങ്ങൾ ഭാഹ്യമായ പലകാര്യങ്ങളും കൊണ്ടുവരാം. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇനി പറയാനുള്ളത്, ഇങ്ഗ്ളിഷ് ഭാഷയിലെ ഭർത്താവിൻ്റേയും ഭാര്യയുടേയും സ്ഥാനങ്ങൾ ആണ്.

മാതാപിതാക്കളും മകളും തമ്മിൽ ഒരേ You, Your, Yours, He, His, Him, She, Her, Hers വാക്കുകളിൽ തമ്മിൽ ക്രമീകരിക്കപ്പെട്ടു നിൽക്കുന്നു. ആരും തന്നെ ആരുടേയും കീഴ്സ്ഥാനക്കാരല്ല.

ഈ ഒരു രീതിയിലുള്ള ബന്ധത്തെക്കുറിച്ച് മലയാളത്തിൽ നിന്നും സങ്കൽപ്പിക്കാൻ ആവില്ല.

അറബി ഭാഷയിൽ പിതാവിനെ മക്കൾ വെറും പേരിനാലാണ് സംബോധന ചെയ്യുക എന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണെങ്കിൽ, ഈ ബന്ധവും മലയാളത്തിൽ നിന്നും സങ്കൽപ്പിക്കാൻ ആവില്ല.

ഇങ്ഗ്ളിഷിൽ, മകളുടെ ഭർത്താവ്, മകളുടെ മാതാപിതാക്കളുടെ കീഴിൽ വരുന്ന വ്യക്തിയല്ല. പോരാത്തതിന്, മകളെ ആ ഭർത്താവിൻ്റെ കീഴിൽ പിടിച്ചുനിർത്തണം എന്ന യാതോരു ധർമ്മിക ചുമതലയും മകളുടെ മാതാപിതാക്കൾക്കില്ല.

ഇങ്ഗ്ളിഷിൽ ഭർത്താവും - ഭാര്യയും തമ്മിൽ യാതോരുവിധ മേധാവി-അടിയാളത്തി എന്ന ബന്ധവും വാക്ക് കോഡുകളിൽ ഇല്ല.

അതിനാൽ തന്നെ ഭർത്താവ്, മാതാപിതാക്കളുടേയും മകളുടേയും ഇടയിലുള്ള ഉന്നതൻ - കീഴാളത്തി ഉച്ചനീചത്വത്തിന് ഇടയിൽ വരുന്ന വ്യക്തിയല്ല. കാരണം, ആ വിധമായുള്ള ഒരു ഉച്ചനീചത്വ ബന്ധം ഇങ്ഗ്ളിഷ് ഭാഷാ വൈവാഹിക ബന്ധത്തിൽ ഇല്ല.

ഇങ്ഗ്ളിഷ് വൈവാഹിക ബന്ധത്തിൽ

Parents - daughter - her husand എന്ന രീതിയിലാണ് ബന്ധം. മകളുടെ ഭർത്താവിനോട് മകളുടെ മാതാപിതാക്കൾക്കുള്ള ബന്ധം അവരുടെ മകളിലൂടെ മാത്രമാണ്. അല്ലാതെ അവർക്ക് നേരിട്ട് മകളുടെ ഭർത്താവിന് മേൽ ബന്ധം ഇല്ല. പോരത്തതിന്, മകളുടെ ഭർത്താവ് അവരുടെ ആജ്ഞാനുവർത്തിയും അല്ല.

മലയാളത്തിൽ, മകളുടെ മാതാപിതാക്കൾക്ക് നേരിട്ടുള്ള ഒരു കീഴാളനാണ് ഭർത്താവ്.

മലയാളം ഭാഷയിലിലെ വൈവാഹിക ബന്ധവുമായി ബന്ധപ്പെട്ടുകൊണ്ട പലകാര്യങ്ങളും പറയാനുണ്ട്. എന്നാൽ അതിലേക്കെല്ലാം വാക്കുകൾ ഇപ്പോൾ വഴുതിവീഴാതിരിക്കാൻ വളരെ ശ്രദ്ധിച്ചുതന്നെയാണ് ഈ എഴുത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്.

ഏതാണ്ടൊരു പത്ത് വർഷങ്ങൾക്ക് മുൻപ്, കോട്ടയത്തിന് അടുത്തുള്ള ഒരു പ്രദേശത്ത് നിന്നുവന്ന ഒരു പത്രവാർത്ത ഓർക്കുന്നു.

ഇങ്ഗ്ളിഷുകാരനായ ഒരു ചെറുപ്പക്കാരൻ ഒരു പ്രാദേശിക ക്രിസ്താനി ചെറുപ്പക്കാരിയെ വിവഹാം കഴിച്ചു. ആ ഇങ്ഗ്ളിഷുകാരൻ മലയാളം ഭാഷ സംസാരിക്കാൻ പഠിച്ച് തൻ്റെ ബുദ്ധിയെന്ന വിഡ്ഢിത്തം തെളിയിച്ചു.

ഇതോടുകൂടി, ആ ഇങ്ഗ്ളിഷുകാരൻ്റെ കഥകഴിഞ്ഞുവെന്ന് പറഞ്ഞാൽ മതിയല്ലൊ!

കോട്ടയം പ്രദേശത്തുള്ള ക്രിസ്ത്യാനികളിൽ ഒരു വൻ ശതമാനം പേരും അവിടുള്ള കീഴ്ജന വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് മാറിയവരാണ്. അവരിൽ ചിലരെല്ലാം, അതിശയകരമായ ബുദ്ധിവൈഭവപരമായതും, സാമ്പത്തികമായതും തൊഴിൽപരമായതും ആയ വളർച്ച ഇന്ന് കൈവിരിച്ചിട്ടുണ്ട്. എന്നാൽ, അവരിൽ ആരും തന്നെ അവരുടെ പൈതൃകത്തെക്കുറിച്ച് സൂചിപ്പിക്കാൻ താൽപ്പര്യപ്പെടാറില്ലാ എന്നാണ് തോന്നുന്നത്.

മലയാളത്തിൽ മകളുടെ ഭർത്താവ് മകളുടെ മാതാപിതാക്കളുടേയും അമ്മാവന്മാരുടേയും അമ്മാവിമാരുടേയും മറ്റ് പലരുടേയും നീ - അവൻ എന്ന സ്ഥാനക്കാരൻ മാത്രമാണ്.

മാതാപിതാക്കളോട് വിധേയത്വം നൽകിയേ തീരു. ഇങ്ഗ്ളിഷുകാരനെ മലയാളം പഠിക്കാൻ ഉത്സാഹിപ്പിച്ചവർ ഈ ഗൂഡ വിവരം ആ ഇങ്ഗ്ളിഷ് ചെറുപ്പക്കാരന് നൽകിയില്ലാ എന്നത് ഉറപ്പാണ്.

ആ വിവാഹം വൻ പ്രശ്നത്തിലേക്ക് തന്നെ നീങ്ങിയെന്നാണ് പത്രവാർത്ത. ഇങ്ഗ്ളിഷുകാരൻ തനിക്ക് ജനിച്ച മകനെ ഇങ്ഗ്ളണ്ടിലേക്ക് കടത്താൻ ശ്രമിച്ചു. ഭാര്യയുടെ പിതാവ് കുട്ടിയെ വിട്ടുകൊടുത്തില്ല. എങ്ങിനെ വിട്ടുകൊടുക്കാൻ തോന്നും?

സാക്ഷാൽ ഇങ്ഗ്ളിഷ് രക്തബന്ധ പാതയിൽ ഉള്ള വ്യക്തിയെയാണ് പിന്നീടങ്ങോട്ട് നീ - അവൻ സ്ഥാനത്ത് നിർത്താൻ ആവുന്നത്.

കാരണം, മകളും മകളുടെ ഭർത്താവും, അവർക്കുണ്ടാവുന്ന മക്കളും, മകളുടെ മാതാപിതാക്കൾക്ക് കീഴിൽ വരുന്നവരാണ് മലയാളത്തിൽ.

ഇങ്ഗ്ളിഷ് ചെറുപ്പക്കാരനോട് നീ പോടാ എന്ന് പറഞ്ഞാൽ, ഇപ്പോൾ ഇങ്ഗ്ളിഷ് ചെറുപ്പക്കാരന് ആ വാക്കുകളുടെ അനിഷേധ്യമായ ബലം അറിയാൻ പറ്റും. കോട്ടയത്തുള്ള വല്ല പോലീസ് സ്റ്റേഷനിലും ആ ഇങ്ഗ്ളിഷ് ചെറുപ്പക്കാരനെ കൊണ്ടുപോയാലും ഗുരതരമായ പ്രശ്നമാണ്.

പോലീസുകാർക്ക് ഇങ്ഗ്ളിഷ് ഭാഷ മനസ്സിലാകില്ല. എന്നാൽ, പോലീസുകാരുടെ മലയാളം ഇങ്ഗ്ളിഷുകാരന് മനസ്സിലാകുകയും ചെയ്യും. പോരെ പൊല്ലാപ്പ്?

നിനക്ക് വല്ല പരാതിയും ഉണ്ടെങ്കിൽ നീ അത് ബിലാത്തിയിൽ പോയി പറ, എന്ന് പോലീസുകാർ ഞെട്ടിച്ചൊന്ന് പറഞ്ഞാൽ, അത് കേട്ട് മനസ്സിലാക്കാനും മനസ്സിനെ ഒന്ന് ഞെട്ടിക്കാനും ഉളള വൈറസ് ഇങ്ഗ്ളിഷ് ചെറുപ്പക്കാരൻ്റെ മനസ്സിൽ സ്ഥാപിച്ചുകഴിഞ്ഞ കാര്യമാണ്.

മകളുടെ ഭർത്താവിനോട് നീ പോടാ എന്ന ഭാവത്തിൽ, മകളുടെ പിതാവ് മകളുടെ മകന് സ്വന്തം പള്ളിയിൽ മാമോദീസ നടത്തി (baptism നടത്തി).

കുട്ടിക്ക് മാമോദീസ നടത്താൻ മാതാപിതാക്കളിൽ ഒരാൾ സമ്മതം നൽകിയാൽ മതിയാകും എന്നാണ് തോന്നുന്നത്. എന്നാൽ, മലയാളത്തിൽ മകളുടെ സമ്മതം എന്നത് മകളുടെ മാതാപിതാക്കളുടെ സമ്മതം ആയി കാണാൻ പറ്റുന്നതാണ്.

പണ്ട് നാദാപുരം കോടതിയിലെ ഒരു വക്കീലാപ്പീസിന് മുന്നിൽ ഇരിക്കുമ്പോൾ ഒരു വക്കീൽ-മുറിയിൽ നിന്നും പറയുന്നത് കേട്ടകാര്യമാണ്.

മകളുടെ ഭർത്താവിനെ ഗാർഹിക പീഡനക്കേസിൽ കുടുക്കി ജയിലിലാക്കിയ കാര്യമാണ് സംസാരിക്കുന്നത്. മുസ്ലീം കുടുംബമാണ്.

മകളുടെ പിതാവാണ് വക്കീലിൻ്റെ മുറിയിൽ ഉള്ളത്. മകൾ ഇല്ല.

വക്കീൽ ചോദിക്കുന്നു, ഓക്ക് ഓനെ ബേണ്ടെ? (അവൾക്ക് അവനെ വേണ്ടേ?)

അപ്പോൾ പിതാവ് മറുപടി പറയുന്നു, ഞാക്ക് ഓനെ ബേണ്ട. (ഞങ്ങൾക്ക് അവനെ വേണ്ട).

ഇങ്ഗ്ളിഷുകാർ ഫ്യൂഡൽ ഭാഷക്കാരെ വിവാഹം കഴിക്കുമ്പോൾ, അവർക്ക് മുൻകൂട്ടി സങ്കൽപ്പിക്കാൻ പറ്റാത്ത തരത്തിലുള്ള പല അദൃശ ചരടുവലികളും സമ്മർദ്ദങ്ങളും മറ്റും വ്യക്തികളുടെ മനസ്സിലും സാമൂഹിക ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും ചിറകിട്ടടിച്ചു തുടങ്ങും എന്നുള്ളതാണ് വാസ്തവം.

വിവാഹത്തിന് ശേഷം, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ തുടർന്ന് ജീവിച്ചാൽ കാര്യമായ പ്രശ്നം വരണം എന്നില്ല.

എന്നാൽ, താമസം ഫ്യൂഡൽ ഭാഷകളിലേക്ക് മാറ്റിയാൽ, സുഖസുന്ദരമായ ചുഴിമണലിൽ (Quicksandൽ) കയറിനിന്ന അവസ്ഥയാണ് അനുഭവിച്ചറിയുക. ആള് സാവധാനത്തിൽ താഴോട്ട് നീങ്ങിത്തുടങ്ങും.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

17. മൂർത്തീ സങ്കൽപ്പത്തിലൂടെ മൂർത്തിക്ക് അസ്തിത്വം വരുന്ന കാര്യം

Post posted by VED »

Image


എൻ്റെ ഈ എഴുത്തിൻ്റെ സൃഷ്ടിയും അതിനെ നടത്തിപ്പു ചെയ്യുന്നതുമായ അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനത്തെക്കുറിച്ച് തന്നെ പലതും പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

എന്നാൽ ചെറുതായി ഒന്ന് സൂചിപ്പിക്കാവുന്ന കാര്യം, ഈ എഴുത്തിനെ മുന്നോട്ട് നയിക്കുന്നത്, രണ്ട് വ്യത്യസ്ത കാര്യങ്ങൾ ആണ് എന്നതാണ്.

ഒന്ന്, ലക്ഷ്യമിട്ടുകൊണ്ടുള്ള എഴുത്താണ്.

അത്, ഈ എഴുത്തിൻ്റെ ഭൂപടം മനസ്സിൽ മുൻകൂട്ടി വരച്ചുകൊണ്ട്, ഓരോ സാമൂഹികവും ചരിത്ര പരവുമായ കാര്യങ്ങളിലേക്ക് നീങ്ങുക എന്നതാണ്. ഉദാഹരണത്തിന്, ഇപ്പോൾ മുന്നിൽ എത്താൻ ലക്ഷ്യമിട്ടിരിക്കുന്ന ഇടം, ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ നിയമപരമായ മാസവരുമാനം എന്ന കാര്യമാണ്.

എന്നാൽ ഈ എഴുത്തിൻ്റെ പാതയിൽ പലപ്പോഴും മനസ്സിൻ്റെ ആഴങ്ങളിൽ നിന്നും താനെ പതഞ്ഞു പൊങ്ങിവരുന്ന ചിന്താശകലങ്ങളും ഉണ്ട്. ഇവ ചിലപ്പോഴെല്ലാം കയറിവന്ന് എഴുത്തിൻ്റെ പാതയിൽ ഒരു വഴിമാറിപ്പോകൽ (detour) നടത്തിച്ചേക്കാം.

ഈ എഴുത്ത് എഴുതാനായി ഞാൻ കരുതിക്കൂട്ടി ചിന്തിക്കാറില്ലാ എന്നുള്ളതാണ് വാസ്തവം. അതിനാൽ തന്നെ ഞാൻ ഒരു ചിന്തകനാണ് എന്ന ധാരണ എനിക്കില്ല.

കഴിഞ്ഞ എഴുത്തിൽ വൈവാഹിക ജീവിതത്തിൽ ഭാര്യയുടേയും ഭർത്താവിൻ്റേയും ഒരു പ്രത്യേകതരം സ്ഥാനീകരണത്തെക്കുറിച്ച് പറഞ്ഞുപോയി. അതായിരിക്കാം കാരണം എന്നുതോന്നുന്നു, പെട്ടെന്നൊരു ചിന്താ ശകലം മനസ്സിൽ പതഞ്ഞു പൊങ്ങിനിൽക്കുന്നു.

അത് ഇപ്പോൾ എഴുതുന്നില്ലായെങ്കിൽ ചിലപ്പോൾ അത് പിന്നീട് മനസ്സിൽ സ്ഥാനം പിടിക്കാൻ സൗകര്യം ലഭിക്കാതെ നട്ടംതിരിഞ്ഞു മനസ്സിൽനിന്നും മാഞ്ഞുപോയേക്കാം.

ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിൽ ഭാര്യ, ഭർത്താവിന് നീ എന്ന സ്ഥാനത്ത് നിൽക്കുന്ന ആളാണ്. ഭർത്താവ് ഭാര്യയ്ക്ക് ചേട്ടൻ എന്ന സ്ഥാനത്ത് നിൽക്കുന്ന ആളാണ്.

പ്രാദേശിക ഭാഷയിലെ ഈ കോഡിങ്ങിനെ വകവെക്കാതെ സ്ത്രീ ശാക്തികരണം എന്നത് ഒരു പരിധി വരെ വിഡ്ഢിത്തവും, അതിനപ്പുറം അപകടവും ആണ്.

ഭാര്യയും ഭർത്താവും അന്യോന്യം നീ എന്ന് സംബോധന ചെയ്യുന്നത്, ഇങ്ഗ്ളിഷിൽ കാണുന്ന You - You സമത്വമല്ല മിക്കപ്പോഴും സൃഷ്ടിക്കുക. മറിച്ച്, മിക്കപ്പോഴും അത് പ്രായം ഏറിയ മുതലാളിയും പ്രായം കുറഞ്ഞ തൊഴിലാളിയും തമ്മിൽ നീ എന്ന് ഉപയോഗിക്കുന്നതു പോലെയാവുകയാണ് ചെയ്യുക.

എന്നുവച്ചാൽ, മുതലാളിയെ തൊഴിലാളി മറ്റുള്ളവരുടെ മുന്നിൽ വച്ച് അവഹേളിക്കുക ആണ് ചെയ്യുക എന്ന്.

ഓരോ ഭാഷയിലും വ്യക്തികൾക്ക് അവരുടെ സ്ഥാനീകരണത്തിന് അനുസൃതമായ സ്വാതന്ത്ര്യങ്ങളും പരിധികളും വേലിക്കെട്ടുകളും തുറസ്സായ ഇടങ്ങളും മറ്റും കാണപ്പെടും. മറ്റൊരു ഭാഷയിലുള്ള ഈ വിധ കാര്യങ്ങൾ കണ്ടുകൊണ്ട് അവ സ്വന്തം ഭാഷയിൽ നടത്തിപ്പു ചെയ്യാൻ പോയാൽ, പ്രശ്നം തന്നെയാണ്.

ഫ്യൂഡൽ ഭാഷകളിലെ ഭാര്യാ-ഭർത്തൃ ബന്ധത്തെക്കുറിച്ച് പറയുമ്പോൾ, വ്യക്തമായി പറയേണ്ടുന്ന കാര്യം ഫ്യൂഡൽ ഭാഷകളിൽ, എല്ലാ വ്യക്തികളിലും മനസ്സിൽ ഒരു നിഷേധാത്മകമായ മത്സരഭാവം എന്ന ഒരു വിഷം നിലനിൽക്കും എന്നതാണ്. ഈ വീക്ഷണ കോണിൽ നിന്നും നോക്കിയാൽ, ഫ്യൂഡൽ ഭാഷാ വ്യക്തികൾ പ്രാദേശിക ഇങ്ഗ്ളിഷ് ഭാഷക്കാരിൽ നിന്നും വ്യത്യസ്തരാണ്.

പ്രാദേശിക ഇങ്ഗ്ളിഷ് ഭാഷക്കാരുടെ മനസ്സിൽ യാതോരു രീതിയിലും കലർന്നു നിൽക്കാതുള്ള ഒരു വിഷാംശമാണ് മറ്റുള്ളവരെ അവൻ / അവൾ ആക്കാനും സ്വന്തം നിലവാരം അദ്ദേഹം / അവര് ആക്കാനും ഉള്ള ഒരു നൈസർഗ്ഗികമായ അഭിലാക്ഷം.

യഥാർത്ഥത്തിൽ ഇങ്ഗ്ളണ്ടിലെ പ്രാരമ്പര്യ തൊഴിലാളി വർഗ്ഗ ഇങ്ഗ്ളിഷുകാർ മറ്റ് പല ജനങ്ങളേയും അപേക്ഷിച്ച് വളരെ സത്യസന്ധരും നിസ്വാർത്ഥരും പരക്ഷേമകാംക്ഷികളും പരോപകാരികളും (altruistic) ആണ്.

ഈ ഒരു വിശേഷണം എന്നാൽ ബൃട്ടിഷുകാർക്ക് മൊത്തമായി നൽകാൻ ആവില്ല.

ഫ്യൂഡൽ ഭാഷ മനസ്സിൽ പലരീതിയിലും ഉള്ള വിഷാംശം നിറച്ചവരാണ്, ഇവിടെ ഭാര്യയും ഭർത്താവും ആയി മാറുന്നവർ. അവരിൽ ഓരോരുത്തരിലും മറ്റുള്ളവരെ ചെറിയതോതിലെങ്കിലും പറ്റിച്ച് സ്വന്തം കാര്യം വളർത്താനുള്ള മനോഭാവം ഉണ്ടാവും.

മാത്രവുമല്ല, അവർ രണ്ട് കൂട്ടരും ജീവിക്കുന്നതും ഇടപഴകുന്നുതും ഇതേ പോലുള്ള വിഷാംശം മനസ്സിൽ ഉള്ളവരുടെ ഇടയിലാണ്. അതിനാൽ തന്നെ എല്ലാരും മറ്റുള്ളവരുടെ വിഷം തട്ടാതിരിക്കാനുള്ള പലവിധ പ്രതിവിധികളും മുൻകരുതലുകളും ഒരുക്കിവച്ചുതന്നെയാണ് പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുക.

കൂടെ ജീവിക്കുന്ന മറ്റുള്ളവർ നന്നാകുക എന്നത് യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷാ കോഡുകളിൽ അപകടമാണ് എന്ന നിശബ്ദമായ തിരിച്ചറിവ് പലപ്പോഴും മനസ്സിൽ ഒരു കൊള്ളിമീൻമാതിരി വെട്ടിത്തിളങ്ങും. ഈ ഒരു മത്സരബുദ്ധി ഭാര്യയും ഭർത്താവും തമ്മിൽ പോലും വളർന്നുവരാം.

ഇതെല്ലാം വളരെ സങ്കീർണ്ണങ്ങളായ കാര്യങ്ങൾ ആണ്. അവയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഇനി മനസ്സിൽ പതഞ്ഞുപൊങ്ങിയ കാര്യത്തിലേക്ക് കടക്കാം.

ഫ്യൂഡൽ ഭാഷകളിൽ ഉന്നതൻ എന്നും താഴെക്കിടയിലുള്ള ആൾ എന്നും ഉള്ള സ്ഥാനീകരണത്തിൽ ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു സവിശേഷത പറയാം.

ഉന്നതൻ എന്ന വ്യക്തിയെ സാധാരണക്കാർ നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കില്ല. എന്നാൽ, ഏറ്റവും താഴെക്കിടയിൽ ഉള്ള വ്യക്തിയെ നീ, അവൻ, അവൾ വാക്കുകളിൽ മാത്രമാണ് എല്ലാരും നിർവ്വചിക്കുള്ളു.

ഏറ്റവും താഴെക്കിടയിലുള്ള സ്ഥാനത്തിൽ നിന്നും ഓരോ പടി ഉയരത്തിൽ നിൽക്കുന്ന വ്യക്തിയെ നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കുന്ന ആളുകളുടെ എണ്ണത്തിൽ ആനുപാതികമായി കുറവു വരും.

വ്യക്തിയുടെ സാമൂഹിക സ്ഥാനം ഈ വിധത്തിലും കാണാൻ പറ്റുന്നതാണ്:

100 പേരുള്ള ഒരു സമൂഹത്തിൽ എത്ര പേർ ഒരു വ്യക്തിയെ സാർ, അദ്ദേഹം, അവര് നിലവാരത്തിൽ നിർവ്വചിക്കുന്നു എന്നത് ഒരു ശതമാനമായി നിർണ്ണയിച്ച് ആ അക്കത്തെ ആ ആളുടെ സാമൂഹിക സ്ഥാനമായി വളരെ കൃത്യമായി രേഖപ്പെടുത്താം.

എന്നുവച്ചാൽ 100 എന്ന അക്കം ഒരു വ്യക്തിയെ സാമൂഹികമായി ഏറ്റവും ഉന്നതനായി സ്ഥാനീകരിക്കുന്നു. ഈ ആളെ ആരും തന്നെ നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കില്ല.

0 എന്ന അക്കം സാമൂഹികമായി ആ വ്യക്തിയെ ഏറ്റവും താഴെതട്ടുകാരനായി സ്ഥാനീകരിക്കുന്നു. ഈ ആളെ എല്ലാരും നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കും.

ഈ ഒരു അക്കം ഭാര്യാ - ഭർത്തൃ ബന്ധത്തിലും കാണേണ്ടിയിരിക്കുന്നു.

80 എന്ന സ്ഥാനക്കാരനായ വ്യക്തിയുടെ ഭാര്യ ഏറ്റവും കുറഞ്ഞത് ഒരു 70 എന്ന സ്ഥാനത്തിന് എങ്കിലും നിൽക്കേണ്ടുന്നതാണ്.

ഈ ഭാര്യ 40 സ്ഥാനക്കാരൻ്റെ കീഴിൽ തൊഴിൽ ചെയ്യാൻ പോകരുത്. 40 സ്ഥാനക്കാരൻ നീ, അവൾ വാക്കുകളിൽ നിർവ്വചിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ കയറിച്ചെല്ലരുത്.

ഇത് യഥാർത്ഥത്തിൽ വളരെ സങ്കീർണ്ണമായ ഒരു കാര്യമാണ്.

സമൂഹത്തിൽ വ്യക്തികൾ പല സ്ഥാനക്കാരുമായിരിക്കും. ഈ സങ്കീർണ്ണമായ അക്കസ്ഥാനങ്ങളുടെ ഇടയിൽ വളരെ കുരുട്ടുബുദ്ധി പ്രയോഗം ഉപയോഗിച്ചാണ് പലരും ജീവിക്കുക.

എന്നാൽ ഈ കുരുട്ടുബുദ്ധി പ്രയോഗത്തെ നിലപരിശാക്കുന്നത് മറ്റ് ചിലർക്ക് വൻ ആഹ്ളാദം നൽുന്ന ഒരു നേരംപോക്ക് തന്നെയാണ്. കാരണം നിലംപരിശാക്കപ്പെട്ട വ്യക്തി കോമാളിതന്നെയായി മാറിപ്പോയേക്കാം.

മനഃശാസ്ത്രം എന്ന് വികട ശാസ്ത്രത്തിന് ഈ വിധ കാര്യങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലാ എന്നാണ് മനസ്സിലാകുന്നത്.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാം. അത് ഭാര്യയും ഭർത്താവും തമ്മിലുള്ള വാക്ക് സ്ഥാനത്തിൽ നിന്നും തുടങ്ങാം. ഭാര്യ നീയും ഭർത്താവ് ചേട്ടനും ആയുള്ള സ്ഥിതിക്ക്, അവർ രണ്ട് പേർക്കും സാമൂഹികമായി അതേ അനുപാതത്തിൽ ഉള്ള സ്ഥാനങ്ങൾ ആണ് അഭികാമ്യം.

അതായത്, സമൂഹത്തിൽ ഭാര്യ അവരും അല്ലെങ്കിൽ ഓരും, ഭർത്താവ്, അവനും, അല്ലെങ്കിൽ ഓനും ആയുള്ള അവസ്ഥ വളരെ അപകടകരമായ അവസ്ഥാവിശേഷം തന്നെയാണ്.

ഈ ഒരു കാരണത്താൽ, ഭാര്യ സർക്കാർ ജീവനക്കാരിയും ഭർത്താവ് സാധാരണ തൊഴിലാളിയും ആയാൽ ഭാഷാ വാക്കുകൾ സമൂഹത്തിൻ്റെ പല ദിശകളിൽ നിന്നും ആ വൈവാഹിക ബന്ധത്തിൽ കുത്തിക്കീറലുകൾ നടത്തിക്കൊണ്ടിരിക്കും. വൻ പ്രശ്നംതന്നെയാണ്.

സമൂഹത്തിൽ താഴെക്കിടയിലുള്ള ഭാര്യാ - ഭർത്താക്കൾ, അതായത് ചെറുകിട തൊഴിലുകൾ ചെയ്തു ജീവിക്കുന്ന ഭാര്യയും ഭർത്താവും, പലരുടേയും നീ, അവൻ, അവൾ വാക്കുകൾക്ക് വിധേയരായിരിക്കും.

എന്നുവച്ചാൽ, ആ വൈവാഹിക ബന്ധത്തിൽ ഭാര്യയെ കുറേ പേർ ആജ്ഞാനുവർത്തിയാക്കി വെക്കും. മറ്റ് കുറേ പേർ ഭർത്താവിനെ ആജ്ഞാനുവർത്തിയായി വെക്കും. ഈ ജീവിത നിലവാരത്തിൽ ജനിച്ചു വളർന്നവർക്ക് അതിൽ യാതോരു പുതുമയും കാണില്ല. കാരണം, ആ രീതിയിൽ തന്നെയാണ് അവർ കാലാകാലങ്ങളായി ജീവിതം നയിച്ചിരുന്നത്.

എന്നാൽ, ഈ സാഹചര്യം ജീവിതത്തിൽ പുതുതായി അനുഭവിക്കുന്നവരുടെ വൈവാഹിക ജീവിതത്തിൽ വൻ വലിച്ചു കീറലുകൾ തന്നെ വന്നുചേരും.

പോരാത്തതിന്, ഭാര്യ ചില അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കും. ഭർത്താവ് വേറെ ചില അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കും എന്നും കരുതുക. ഇതും ഒരു പോരായ്മായണ്.

കാരണം, ഒന്നിച്ചിരുന്ന്, ഒരേ മൂർത്തിയോട് പ്രാർത്ഥിക്കുക എന്നതും ഭാര്യ - ഭർത്തൃ ബന്ധത്തിൽ ഒരു അടുപ്പം വരുത്താൻ സഹായിക്കുന്ന ഒരു കാര്യമാണ്.

പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ഒരു ആരാധനാ മൂർത്തിയുടെ സാന്നിദ്ധ്യം വളരെ ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.

ഈ വിധമായുള്ള ഒരു കാര്യം ഇങ്ഗ്ളിഷ് ഭാഷാ സമൂഹികാന്തരീക്ഷത്തിൽ അത്രകണ്ട് ആവശ്യമില്ല എന്നാണ് മനസ്സിലാക്കുന്നത്. കാരണം, ഇങ്ഗ്ളിഷ് സമൂഹികാന്തരീക്ഷത്തിൽ ഭാര്യയേയും ഭർത്താവിനേയും പല നിലവാരത്തിലുള്ള നീ, നിങ്ങൾ, താങ്കൾ വാക്കുകളിൽ പലനിലവരത്തിലുള്ളവർ വേർതിരിക്കില്ല.

പലപ്പോഴും ഫ്യൂഡൽ ഭാഷാ പ്രദേശത്തിലെ ഉന്നതർ അവരുടെ വീടുകളിൽ വ്യക്തമായ ചില മൂർത്തികളിൽ മാത്രം അവരുടെ ആരാധന നിലനിർത്തും.

ഭാര്യ ഒരു കൂട്ടം മൂർത്തികളെ ധ്യാനിക്കുന്നു. ഭർത്താവ് മറ്റൊരു കൂട്ടം ദൈവങ്ങളെ ആരാധിക്കുന്നു എന്നുകരുതുക.

ഇതിൽ ഒരു പരിധിവരെ ഒരു നിഷേധാത്മകതയുണ്ട്. ഭാര്യയും ഭർത്താവും ശത്രുപക്ഷത്തു നിൽക്കുന്ന രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞതു മാതിരിയാണ് കാര്യങ്ങൾ.

ഏത് കക്ഷി ഭരണത്തിൽ വന്നാലും, കുടുംബത്തിന് സംരക്ഷണം ലഭിക്കും എന്നത് ശരിയായിരിക്കാം. എന്നാൽ, വീട്ടിൽ ഈ ഒരു കാരണം തന്നെ ഭാര്യയേയും ഭർത്താവിനേയും തമ്മിൽ അകറ്റിയേക്കാം. അവർ രണ്ട് വ്യത്യസ്ത രാഷ്ട്രീയ മൂർത്തികളെയാണ് മനസ്സിൽ ധ്യാനിക്കുന്നത്.

ഭാര്യ ഭർത്താവിന് കീഴിൽ നിൽക്കുന്നു. രണ്ടു പേരും ഒരേ മൂർത്തിയെ ധ്യാനിക്കുന്നു. കുട്ടികളും ഇതേ പോലെ വന്നിരുന്ന് അതേ മൂർത്തിയെ സങ്കൽപ്പിക്കുന്നു.

ദൈവ മൂർത്തി മനസ്സിലെ അതീന്ദ്ര്യ സോഫ്ട്വേറിലാണ് സൃഷ്ടിക്കപ്പെടുന്നത്. ആ മൂർത്തീ-സങ്കൽപ്പത്തിന് അതോടെ അസ്തിത്വം കൈവരുന്നു.

ആ അസ്തിത്വത്തിൽ നിന്നും ഭർത്താവിൻ്റേയും ഭാര്യയുടേയും കുട്ടികളുടേയും മനസ്സിൻ്റെ അതീന്ദ്ര്യ സോഫ്ട്വറിലേക്ക് ഒരു അദൃശ്യ കണ്ണി ഒഴുകിവരുന്നുണ്ട്. ഈ വേദിയിൽ ഫ്യൂഡൽ ഭാഷകളുടെ പിടിവലികളിൽ നിന്നും മനസ്സിനും വ്യക്തിക്കും തെല്ലൊരു ആശ്വാസം ലഭിക്കും.

എന്നാൽ മറക്കരുത്, എല്ലാരുടേയും മനസ്സിൽ ഫ്യൂഡൽ ഭാഷ ഒരു വിഷം കലർത്തിയിട്ടുണ്ട് എന്നത്.

മുകളിൽ പറഞ്ഞ മൂർത്തീ സങ്കൽപ്പം സർക്കാർ എന്ന സങ്കൽപ്പം പോലെയാണ്.

'ഇത് സർക്കാർ കൽപ്പനയാണ്' എന്ന് പല ഉദ്യോഗസ്ഥരും പറയുന്നത് കേട്ടിട്ടുണ്ട്.

ഈ സർക്കാർ എന്നതിനെ ആരും ഒരു ഭൗതിക രൂപത്തിൽ കണ്ടിട്ടില്ല. അതിൻ്റെ മുഖമെന്താണ് എന്ന് ആർക്കും അറിയില്ല. പോരാത്തതിന്, അതിൻ്റെ നിറവും അറിയില്ല.

എന്നാൽ സർക്കാർ കൽപ്പന എന്നു പറയുമ്പോൾ, ആ വാക്കുകൾക്ക് വ്യക്തമായ ഒരു അർത്ഥമുണ്ട്.

പോരാത്തതിന്, സർക്കാർ കൽപ്പനയ്ക്ക് ഒരു ബലവും ഉണ്ട്. അതിനോട് ഒട്ടി നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ സർക്കാർ എന്ന സങ്കൽപ്പം ഒരു പ്രത്യേക frameworkൽ നിലനിർത്തുന്നുമുണ്ട്. അത് അവർക്ക്, വ്യക്തിയെന്ന നിലയിൽ തന്നെ ഒരു സാമൂഹിക ശക്തിയും നൽകുന്നുണ്ട്.

ഈ വിധമായുള്ള യാതോരു കാര്യങ്ങളും ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ ഇല്ലാ എന്നും ഓർക്കുക.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

18. ഇങ്ഗ്ളിഷുകാർ ഇങ്ഗ്ളണ്ടിൽ നിന്നും വിട്ടുപോയാൽ

Post posted by VED »

ഇനി പുതിയ ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ ആകാശം മുട്ടിനിൽക്കുന്ന മാസ ശമ്പളത്തിൻ്റെ കാര്യത്തിലേക്ക് പോകാം.

1947ൽ പുതിയ ഇന്ത്യ ജനിച്ചതോടുകൂടിത്തന്നെ ഉദ്യോഗസ്ഥരുടെ മാസ ശമ്പളത്തിൽ ചെറിയ തോതിലുള്ള മുന്നേറ്റവും മറ്റും വന്നുതുടങ്ങിയിരുന്നു. 1947വരെ ഭൗതിക അസ്തിത്വം ഉണ്ടായിരുന്ന ഇന്ത്യയിലെ, മധ്യ നിലവാരത്തിലുള്ള ഉദ്യോഗസ്ഥർ 1947 ഓഗസ്റ്റ് 15ന് പെട്ടെന്ന് ആകാശം മുട്ടുന്ന നിലയിലേക്ക് കുതിച്ച് ഉയരുകയാണ് ചെയ്തത് എന്നാണ് മനസ്സിലാക്കുന്നത്.

ഇതിന് കാരണമായി സംഭവിച്ച കാര്യം, അവരുടെ മുകളിൽ ഉണ്ടായിരുന്ന ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും തൊഴിൽലിൽ നിന്നും വിട്ടുപിരിഞ്ഞ് ബൃട്ടണിലേക്ക് തിരിച്ചു പോയി എന്നതായിരുന്നു. (അവർക്ക് ഈ വിധം തൊഴിൽ നഷ്ടമായതിന് ബൃട്ടിഷ് സർക്കാർ തൊഴിൽ നഷ്ടമായതിന് ഒരു നഷ്ടപരിഹാര തുകനൽകിയിരുന്നു എന്ന് മനസ്സിലാക്കുന്നു. പുതിയ ഇന്ത്യൻ രാജ്യം യാതൊന്നും നൽകിയില്ല).

ഇത് ഇന്ത്യൻ പട്ടാളത്തിലാണ് വളരെ കൃത്യമായി നടന്നത് എന്നും തോന്നുന്നുണ്ട്. അക്കാര്യത്തേലിക്ക് ഇപ്പോൾ പോകുന്നില്ല.

ഓരോ പുതിയ Pay Commission സ്ഥാപിതമാകുമ്പോഴും, ഉദ്യോഗസ്ഥരുടെ മാസ ശമ്പളവും മറ്റും ഉയരുമായിരുന്നു. എന്നാൽ, ഇതെല്ലാം ചെറിയ തോതിലായിരുന്നു.

എന്നാൽ 1990കളോടുകൂടിയാണ് ഉദ്യോഗസ്ഥരുടെ മാസ ശമ്പളത്തിന് അതിരില്ലാ എന്ന ഒരു ഭാവം തന്നെ സർക്കാർ ഉദ്യോഗസ്ഥരിൽ വന്നുതുടങ്ങിയത്.

ഉദ്യോഗസ്ഥരും സാധാരണക്കാരും തമ്മിൽ സംസാരിക്കുന്ന ഇടങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ ഇല്ലാതായതോടുകൂടി, ഉദ്യോഗസ്ഥരോട് സ്വന്തം വ്യക്തിത്വവും അന്തസ്സും കുലീനതയും നിലനിർത്തി സംസാരിക്കാൻ കെൽപ്പുള്ള സാധാരണക്കാരൻ ഇല്ലാതായി.

എന്നുവച്ചാൽ, ഇന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിങ്ങൾ എന്ന് സംബോധന ചെയ്ത് സംസാരിക്കാൻ മാനസിക കെൽപ്പ് തെമ്മാടികൾക്കും അധികപ്രസംഗികൾക്കും മാത്രമേ ഉണ്ടാവുള്ളു എന്ന നിലവാരത്തിലേക്ക് പുതിയ ഇന്ത്യയിലെ ജനത്തിൻ്റെ ആത്മവീര്യം വളർന്നിട്ടുണ്ട്.

ഉദ്യോഗസ്ഥർ നിൽക്കുന്നത്, ജനങ്ങൾ നിൽക്കുന്ന പ്ളാറ്റ്ഫോമിനേക്കാളും ഉയരത്തിലുള്ള ഒരു പ്ളാറ്റ്ഫോമിലാണ് എന്ന ധാരണ രണ്ട് കൂട്ടരിലും വരികയും ചെയ്തു. എന്നുവച്ചാൽ സാധാരണക്കാരൻ ഒരു തരം നാറിയാണ് എന്ന ധാരണതന്നെ പുതിയ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മത്സരിച്ച് ജനങ്ങളുടെ മനസ്സിൽ അടിച്ചേൽപ്പിച്ചിട്ടുണ്ട്.

വാക്ക് കോഡുകൾ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഉദ്യോഗസ്ഥരുടെ പ്ളാറ്റ്ഫോമുകൾക്ക് ഉന്നത വരുമാനത്തിൻ്റെ താങ്ങും വേണം എന്ന കാര്യം പുതിയ ഇന്ത്യയിലെ ഏവരിലേയും മനസ്സുകളിൽ പടർന്നുപിടിച്ചിരുന്നു.

പോരാത്തതിന്, ഉദ്യോഗസ്ഥർ എന്നത് വൻ സാമൂഹിക സ്ഥാനത്തുള്ളവരാണ് എന്ന ഭാവനയുള്ള തിരുവിതാംകൂർ പോലുള്ള രാജ്യങ്ങളും പുതിയ ഇന്ത്യയുടെ ഭാഗമായിച്ചേർന്നിരുന്നു.

ഇങ്ഗ്ളിഷ് ഭരണം വളർത്തിയെടുത്തിരുന്ന ഇങ്ഗ്ളിഷ് വിദ്യാഭ്യാസ പ്രസ്ഥാനവും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥ പ്രസ്ഥാനവും ഇങ്ഗ്ളിഷ് സംസാരിക്കുന്ന ജനം എന്നതും പുതിയ ഇന്ത്യയിൽ ചിതറി വെറങ്ങലിച്ച്, വെറയൽ പിടിച്ച് തമർന്നുപോകുകുയും ചെയ്തു.

1990കളോടുകൂടിയാണ്, പുതിയ ഇന്ത്യയിലേക്ക് ഐടി മേഘലയുടെ വളർച്ചയോടുകൂടി വൻ വരുമാനം കയറിവരാൻ തുടങ്ങിയത്. ഇത് പല പാതകളിലൂടേയും സർക്കാർ ഖജനാവിലേക്ക് വൻ സമ്പത്തിൻ്റെ കുതിച്ചു കയറ്റം നടത്തി.

അമേരിക്കയിലേയും ബൃട്ടണിലേയും പലവിധ തൊഴിലുകൾ ഇന്ത്യയിൽ ഇരുന്ന് ചെയ്താലും വൻ വരുമാനം ചെറുപ്പക്കാർക്ക് കിട്ടുന്നുവെന്ന വിവരം ഒരു വയറുവേദന പോലെ പല ഉദ്യോഗസ്ഥരും അനുഭവിച്ച്, വ്യസനിച്ച ദിവസങ്ങളും ഉണ്ടായിരുന്നു.

അങ്ങിനെയാണ് ഘട്ടംഘട്ടമായി ഉദ്യോഗസ്ഥരുടെ വരുമാനത്തിൽ വൻ ഉയർച്ച തുടങ്ങിയത്. ആദ്യ കാലങ്ങളിൽ ഇത് ചെറിയ ഒരു സങ്കോചത്തോടുകൂടിയാണ് ചെയ്തു തുടങ്ങിയത്. കാരണം, വിപ്ളവ പാർട്ടികൾ ഇതിന് എതിരായി ശബ്ദമുയർത്തിയാൽ പ്രശ്നം ആകും എന്ന ഭയം തന്നെ നിലവിൽ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു.

എന്നാൽ വളരെ പെട്ടന്ന് വന്ന വിവരം, വിപ്ളവ പാർട്ടികൾക്ക് ഏറ്റവും മുന്തിയ പിന്തുണ ലഭിക്കുന്നത് ഉദ്യോഗസ്ഥരിൽ നിന്നും തന്നെയാണ് എന്നതായിരുന്നു. പിന്നെ ആരെ പേടിക്കാൻ?

പല ഐടി വിദഗ്ദരും മെഡിക്കൽ മേഘലയിലെ പലരും അമേരിക്കയിലും ഇങ്ഗണ്ടിലും മറ്റും തൊഴിൽ ചെയ്തുതുടങ്ങിയിരുന്നു. ഇവരിൽ പലരും ആ രാജ്യങ്ങളിൽ സ്ഥിരതാമസക്കാരും ആയിമാറി.

പുതിയ ഇന്ത്യയുടെ ആദ്യ കാലങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഇങ്ഗ്ളണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ വളരെ വിദൂരങ്ങളിൽ തന്നെയായിരുന്നു. Indian Foreign Serviceൽ തൊഴിൽ ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥർക്കു പോലും, മാസ ശമ്പളമായി ലഭിക്കുന്ന സംഖ്യ ഉപയോഗിച്ച്, ആ രാജ്യങ്ങളിൽ കാര്യമായി വിലസാൻ ആവില്ലായിരുന്നു.

എന്നാൽ, 1990കൾക്ക് ശേഷം മാസ ശമ്പളം ഉയർത്തിയതോടുകൂടി, ഇങ്ഗ്ളണ്ടും അമേരിക്കയും അത്രയ്ക്ക് വിദൂരത്തിലുള്ള പ്രദേശങ്ങൾ അല്ലാതായി. എന്നാൽ, സ്വന്തം മക്കളെ ആ വിധ രാജ്യങ്ങളിലേക്ക് കയറ്റിവിടാനും, അവർക്ക് അവിടെ വൻ സൗകര്യത്തോടുകൂടി ജീവിക്കാനും സൗകര്യപ്പെടുത്താൻ, പുതിയ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഉയർന്ന മാസ ശമ്പളം മതിയാകില്ലാ എന്ന വിവരം അവരുടെ മനസ്സിൽ കയറിത്തടുങ്ങി.

ഞാൻ അന്ന് ശ്രദ്ധിച്ച ഒരു കാര്യം സർക്കാർ ശമ്പളം ഉയർത്തുന്നതിന് മുന്നോടിയായി പല പത്രമാധ്യമങ്ങളിലും ഒരേ രുചിയിലുള്ള ചില ലേഖനങ്ങൾ പ്രത്യക്ഷപ്പെടും എന്നതായിരുന്നു. അത് ഈ വിധമായിരിക്കും:

ബൃട്ടണിലെ പ്രഫസർക്ക് ലഭിക്കുന്ന ശമ്പളം നോക്കൂ. അത് ......... ലക്ഷം രൂപയാണ്. ഇന്ത്യയിലെ ഒരു പ്രഫസർക്ക് ലഭിക്കുന്നത്, വെറും 90000രൂപ മാത്രം.

ഈ വിധ ലേഖനങ്ങളിൽ പറയാൻ വിട്ടു പോകുന്ന കാര്യം ബൃട്ടണിലെ പല സ്വകാര്യ തൊഴിലുകാരനും ഇന്ത്യൻ നാണയത്തിൽ നോക്കിയാൽ, വൻ സംഖ്യയാണ് വരുമാനമായി കാണുക. ഇന്ത്യയിലെ വൻ ഭൂരിപക്ഷം സ്വകാര്യ തൊഴിലുകാർക്കും ഇന്നു പോലും, 5000 രൂപ മുതൽ 20000 രൂപവരെയാണ് ലഭിക്കുന്നത്, മാസ വരുമാനമായി.

ഇന്ന് സർക്കാർ ഓഫിസുകളിൽ തൊഴിൽ ചെയ്യുന്ന ശിപായി റാങ്കുകാർക്ക് 27000 രൂപ മുതൽ മുകളിലോട്ടാണ് മാസ ശമ്പളം. ഉന്നത ഉദ്യോഗസ്ഥർക്ക് 2 മുതൽ 2.5 ലക്ഷം രൂപവരെയാണ് മാസ ശമ്പളം.

ഇത്രയും വരുമാനത്തിൻ്റെ യാതോരു തൊഴിലും ഇവരാരും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ മക്കളെ ഇങ്ഗ്ളണ്ടിലും അമേരിക്കയിലും പഠിപ്പിക്കാനും അവർക്ക് ആ രാജ്യങ്ങളിൽ പൗരത്വം ലഭിക്കും വരെ അവിടെ ജീവിക്കാനും, ഈ വിധമായുള്ള മാസ ശമ്പളം ലഭിച്ചേ തീരൂ.

ജനങ്ങൾ തീരെ പാവപ്പെട്ടവരാണ് ഈ രാജ്യത്തിൽ എന്നതിന് വളരെ ലളിതമായ വിശദ്ധീകരണവും വിദ്യാഭ്യാസ പാഠപുസ്തകങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. നമ്മുടെ ഇന്ത്യയെ ഇങ്ഗ്ളിഷുകാർ കട്ടുമുടിപ്പിച്ചത് കൊണ്ടാണ്, ഈ നാട്ടിലെ സാധാരണക്കാരന്, തുച്ഛമായ വരുമാനവും, ഉദ്യോഗസ്ഥർക്ക് ആകാശം മുട്ടിനിൽക്കുന്ന മാസ ശമ്പളവും!

ഈ കാര്യത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കാൻ ജനങ്ങളോട് ആവശ്യപ്പെടാൻ ആർക്കും തന്നെ ധൈര്യം ഇല്ല. പണ്ട് ഒരു കൊച്ചു ഗ്രാമത്തിലെ ഒരു വൻകിട കൊപ്ര കച്ചവടക്കാരൻ ഈ വിധ കാര്യങ്ങളോട് യോജിച്ചുകൊണ്ട് എന്നോട് പറഞ്ഞ കാര്യം ഓർമ്മവരുന്നു.

"ഇതൊന്നും പറയാൻ എനിക്ക് ആവില്ല. സെൽസ്ടാക്ക്സ് ഉദ്യോഗസ്ഥർ വന്ന് എന്നെ ശരിക്കും വിഷമിപ്പിക്കും."

ഉദ്യോഗസ്ഥർ വന്ന് ഈ കച്ചവടക്കാരനെ വിഷമിപ്പിച്ചാൽ മറ്റ് ജനങ്ങൾക്ക് വൻ സന്തോഷവും ആവും. അയാൾ നികുതി വെട്ടിക്കുകയായിരുന്നു. അതാണ് അയാളെ ഉദ്യോഗസ്ഥർ വന്ന് പിടികൂടിയത്, എന്ന് അവർ ആഹ്ളാദ സ്വരത്തിൽ വിളിച്ചുപറയും.

ജനങ്ങളുടെ ഈ വിധമായുള്ള രാജ്യ സ്നേഹത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്കും അറിയാം. അതിനാൽ തന്നെ അവർ ഓരോ വ്യക്തിയേയും ഒറ്റക്കൊറ്റക്കായി തമർത്തും. ജനം അത് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയകളിൽ ബിഗ് സലൂട്ട് നൽക്കും. ആയിരം ലൈക്കുകൾ സമ്പാദിക്കും.

ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ്, സെയ്ൽ ടാക്സ് വകുപ്പിലെ ഒരു ഗുമസ്തൻ പറഞ്ഞകാര്യം ഓർമ്മവരുന്നു.

മാഹിയിൽ നിന്നും ഏന്തോ Furniture സാധനങ്ങൾ കൊണ്ടുവരുന്ന ഒരു ജീപ്പനെ നികുതി വകുപ്പുകാർ കേരളാ അതിർത്ഥിക്കുള്ളിൽ വച്ച് കൈകാണിച്ചു. ആ വാഹനം നിർത്തിയില്ല. നികുതി വകുപ്പിലെ കൊള്ളയടി സംഘം വാഹനത്തെ പിന്തുടർന്ന് നിർത്തിച്ചു.

വിപ്ളവ പാർട്ടി നേതാവ് കേരളാ മുഖ്യമന്ത്രിയായ കാലത്ത്, നികുതി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കച്ചവടക്കാരൻ്റെ ദേഹത്ത് പരിശോധിക്കാനും പോക്കറ്റുകൾ കൈയിട്ട് തപ്പാനും മറ്റും അനുവാദം നൽകിയിട്ടുണ്ട് പോലും. ജീപ്പിനെ നിർത്തിച്ചതിന് ശേഷം, മരിയദയില്ലാത്ത വാക്കുകളിൽ ജീപ്പിലെ ആളുകളെ തെരുവിലിട്ട് ചോദ്യം ചെയ്തു. അവരുടെ ദേഹത്ത് പരിശോധന നടത്താൻ ശമിച്ചു.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം അപ്രത്യക്ഷമായതോടുകൂടി വളർന്നുവന്ന വൻ സ്വാതന്ത്ര്യത്തിൻ്റെ ഒരു sample ആണ് ഇത്.

ജീപ്പിലെ ആളുകളും നികുതിവകുപ്പുകാരും തമ്മിൽ കൈയാംകളിവരെ എത്തി. ജനം തടിച്ചുകൂടി. ആദ്യം ജനം ജീപ്പിലെ ആളുകളുടെ കൂടെ നിന്നു.

അപ്പോൾ, നികുതി വകുപ്പിലെ കൊള്ളയടി നേതാവ് വളരെ സംയമന സ്വരത്തിൽ ജനങ്ങൾക്ക് വിശദ്ധീകരണം നൽകി.

നിങ്ങൾക്ക് സർക്കാർ നൽകുന്ന സൗജന്യ വിദ്യാഭ്യാസവും, ആശുപത്രികളും മരുന്നുകളും റോഡുകളും മറ്റും നിലനിർത്താൻ ഈ കള്ളന്മാരിൽ നിന്നും നികുതി പിടിച്ചുവാങ്ങിച്ചാലെ പറ്റുള്ളു.

അപ്പോഴാണ് ജനത്തിന് മനസ്സിലായത്, മാഹിയിൽ നിന്നും സാധനങ്ങൾ വാങ്ങിച്ചവരാണ് കള്ളന്മാർ എന്ന്. അവർ ഉദ്യോഗസ്ഥർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരെ സാർ എന്ന് സംബോധന ചെയ്തു. ജീപ്പിലെ കള്ളന്മാരെ നീ, എടാ വാക്കുകളിൽ സംബോധന ചെയ്തു.

ഇവിടെ ആരും ശ്രദ്ധിക്കാതെ ഒതുങ്ങിനിൽക്കുന്ന വിരുതൻ, ജീപ്പിലെ കള്ളന്മാരോ, നികുതി വകുപ്പിലെ വീരന്മാരോ അല്ല. മറിച്ച്, മലയാളം ഭാഷതന്നെയാണ് ഭീകരൻ. ഈ ഭീകരനാണ്, എല്ലാരേയും പാവകളാക്കി, ചരട് വലിച്ച്, പാവക്കൂത്ത് നടത്തിക്കുന്നത്.

എനിക്ക് അറിവുള്ള പല ഉദ്യോഗസ്ഥരും വൻ പണമുള്ളവരും അവരുടെ മക്കളെ അമേരിക്ക അല്ലെങ്കിൽ ബൃട്ടൺ, അതുമല്ലെങ്കിൽ വേറെ വല്ല ഇങ്ഗ്ളിഷ് രാജ്യം എന്നിടത്തേക്ക് കയറ്റിവിടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

അതേ സമയം ഇങ്ഗ്ളണ്ടിലെ സാധാരണ ജനത്തിനും അവിടുള്ള ഉദ്യോഗസ്ഥർക്കും അവരുടെ രാജ്യം വിട്ട്, അതിനേക്കാൾ നല്ല ഒരു ഇടത്തിലേക്ക് കൂട്ടപാലായനം ചെയ്യാനുള്ള ഇടം ഇല്ല എന്നതാണ് വാസ്തവം. കാരണം, ഇങ്ഗ്ളണ്ടിനേക്കാൾ നല്ല ഒരു ഇടം കണ്ടെത്താൻ പ്രയാസം തന്നെയാണ്. എന്നാൽ, ഇന്ന് ആ ഇങ്ഗ്ളണ്ട് തമർന്നുകൊണ്ടിരിക്കുകയാണ്.

ഇങ്ഗ്ളണ്ടിലെ സാധാരണ ജനം, ഇങ്ഗ്ളണ്ട് വിട്ട് മറ്റെവിടേക്കെങ്കിലും പോയാൽ, മറ്റുള്ളവരും പിന്നാലെ കൂടും എന്നതാണ് വാസ്തവം. അവർക്കാർക്കും മറ്റുള്ളവരുടെ കൂടെ ജീവിക്കാൻ താൽപ്പര്യം നിലനിൽക്കില്ല. പ്രത്യേകിച്ചും, ഇങ്ഗ്ളിഷ് ഭാഷ അവിടങ്ങളിൽ മാഞ്ഞുതുടങ്ങിയാൽ.

ഇവിടെയാണ് വളരെ കൃത്യമായി മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുത. എന്തിനാണ് ഇന്ത്യയിലെ പണക്കാരുടെ മക്കൾ ഇങ്ഗ്ളിഷ് രാജ്യങ്ങളിലേക്ക് കടന്ന്, അവിടെ സാധാരണക്കാരായി ജീവിക്കാൻ ഇഷ്ടപ്പെടുന്നത് എന്നത്.

ആരുടെ കൂടേയും ആരുടെ കീഴിലും ഏത് സാമൂഹികാന്തരീക്ഷത്തിലും ആണ് വ്യക്തികൾ ജീവിക്കാനും തൊഴിൽ ചെയ്യാനും ഇഷ്ടപ്പെടുന്നത് എന്ന കാര്യം ആരും തന്നെ തുറന്ന് ചിന്തിക്കാൻ ധൈര്യപ്പെടുന്നില്ല.

ആ കാര്യത്തിൻ്റെ ഉള്ളറകളിലേക്ക് അടുത്ത എഴുത്തിൽ കടക്കാം എന്നു വിചാരിക്കുന്നു.


Image
Last edited by VED on Wed Feb 12, 2025 1:50 pm, edited 1 time in total.
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

19. ഇങ്ഗ്ളണ്ട് ഇന്ത്യ പോലെ ആയിത്തീർന്നാൽ

Post posted by VED »

M.M. Kaye എന്ന ഇങ്ഗ്ളിഷ് എഴുത്തുകാരി എഴുതിയ Shadow of the Moon എന്ന നോവൽ ഏതാണ്ട് നാല് പതിറ്റാണ്ടുകൾക്ക് മുൻപ് വായിച്ചിരുന്നു. ആ നോവലിൻ്റെ കഥ വളരെ മങ്ങിയ രീതിയിൽ മനസ്സിൽ കിടപ്പുണ്ട്.

ഡെൽഹിക്ക് അടുത്തുള്ള മീററ്റ് എന്ന് സ്ഥലത്ത് 1857ൽ, ഇന്ത്യൻ പട്ടാളത്തിൽ ചില ശിപായിമാർ നടത്തിയ കലാപം ആണ് ഈ നോവിലിൻ്റെ പശ്ചാത്തലം.

ഈ ചെറുകിട സംഭവത്തെ ഊതിവീർപ്പിച്ചാണ്, ബൃട്ടിഷ് സർക്കാർ ഇന്ത്യയെ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിൽ നിന്നും തട്ടിയെടുത്തത്. ആ കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

Winter എന്ന് പേരുള്ള ഒരു ഇങ്ഗ്ളിഷ് ചെറുപ്പക്കാരി ഇന്ത്യയിലേക്ക് വരുന്നു. എൻ്റെ ഓർമ്മ ശരിയാണ് എങ്കിൽ, ഈ വ്യക്തി വരുന്നത്, ഇന്ത്യയിൽ തൊഴിൽ ചെയ്യുന്ന ഒരു ഇങ്ഗ്ളിഷുകാരനെ വിവാഹം കഴിക്കാനാണ്.

Winter ഇന്ത്യയുടെ വടക്കൻ ഭാഗത്തെവിടെയോ ജനിച്ചു വളർന്ന വ്യക്തിയാണ്. അതിനാൽ തന്നെ പ്രാദേശിക ഭാഷ നന്നായി അറിയാം.

ഈ വ്യക്തിക്ക് ഉള്ള ഒരു മാനസിക ഭാവം ആ നോവലിൽ പറയുന്നുണ്ട്. ഇന്ത്യയിൽ താമസിക്കുമ്പോൾ, എന്തോ ഭയങ്കരമായ ഭാരം തലയിൽ വന്ന് അമർത്തുന്ന ഒരു പ്രതീതിവരും പോലും. അത് എന്തുകൊണ്ടാണ് എന്ന് വ്യക്തമല്ല.

എന്നാൽ ഇവിടെ പറയാവുന്ന കാര്യം ഈ ഗ്രന്ഥത്തിൻ്റെ എഴുത്തുകാരിയും ഇന്ത്യയിൽ ജനിച്ചുവളർന്ന ഇങ്ഗ്ളിഷുകാരി ആണ്. അതിനാൽ തന്നെ തലയിൽ എന്തൊ ഒരു ഭാരം വന്ന് അമർത്തുന്ന പ്രതീതി യഥാർത്ഥത്തിൽ ഈ എഴുത്തുകാരിക്ക് സ്വന്തമായി ഉണ്ടായിരുന്ന അനുഭവമായിരുന്നിരിക്കാം.

ഈ ഗ്രന്ഥത്തിൽ പ്രാദേശിക സാമൂഹികാന്തരീക്ഷത്തെകുറിച്ചുള്ള പലവിധ തിരിച്ചറിവുകളും കാണാൻ പറ്റുന്നതാണ്. എന്നാൽ വായനക്കാർ അതിലൊന്നും ശ്രദ്ധവെക്കാതെ ആ ഗ്രന്ഥത്തിൽ പരാമർഷിക്കുന്ന രാജാക്കളിലും, മാറ്റ് സാമൂഹിക വമ്പന്മാരിലും യുദ്ധരംഗങ്ങളിലും മറ്റും ശ്രദ്ധവെക്കുമെന്നാണ് തോന്നുന്നത്.

Winterനും M.M. Kayeനും ഇന്ത്യയിൽ ജീവിക്കുന്ന അവസരത്തിൽ തലയിൽ വന്ന് അമർത്തുന്ന പ്രതീതി നൽകിയത് എന്തായിരിക്കാം എന്ന് വളരെ കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ഈ രണ്ട് വ്യക്തികളേയും അവരുടെ ചെറുപ്രായത്തിൽ വളർത്തിയെടുത്ത വേലക്കാരികൾ തൂ (നീ) വാക്കിനാലാണ് ഇവരെ സംബോധന ചെയ്യുക. ഇത് ഒരു തരം പിടിച്ചു താഴ്ത്തലും ഇടിച്ചു താഴ്ത്തലുമായി ഈ ഇങ്ഗ്ളിഷ് വ്യക്തികൾക്ക് അനുഭവപ്പെടും.

ചെറുപ്പക്കാരിയായ ഐപിഎസ്സുകാരിയെ പ്രായം കൂടുതലുള്ള ശിപായി റാങ്കുകാരി നീ എന്ന് സംബോധന ചെയ്താൽ ഐപിഎസ്സുകാരിക്ക് മനസ്സിൽ അനുഭവപ്പെടുന്ന പ്രതീതി പോലുള്ള ഒന്നാണ് ഇത്.

നീ വാക്കുമായി ബന്ധപ്പെട്ട അനവധി മറ്റ് വാക്കുകളിലും ഈ പിടിച്ചുതാഴ്ത്തൽ അനുഭവപ്പെടും. അത്രതന്നെ.

എന്നാൽ ഈ ഒരു അതീന്ദ്ര്യ കോഡിങ്ങിനെക്കുറിച്ച് അവരാരും ബോധവാന്മാരായിരുന്നില്ല എന്നത് ഒരു ആശ്ചര്യമായി കാണേണ്ടതില്ല. കാരണം, ഇന്നും ഇന്ത്യയിൽ മിക്കവരും ഈ ഒരു ഭീകര കോഡിങ്ങ് ഇന്ത്യൻ ഭാഷകളിൽ ഉണ്ട് എന്ന കാര്യം കേൾക്കുമ്പോൾ, പുതിയ ഒരു വിവരമോ വിവരക്കേടോ കേട്ട രീതിയിൽ ആണ് പ്രതികരിക്കുക.

ഈ വിവരം എന്നിൽനിന്നും കേട്ട പാടെ ഇത് ഒരു ഗവേഷണ കണ്ടുപിടുത്തമായി എഴുതി PhD സ്വരൂപിക്കാൻ ശ്രമിച്ച ആളുകളേയും അറിയാം.

ഏതാണ്ട് 35 വർഷങ്ങൾക്ക് മുൻപ് മറ്റൊരു സംസ്ഥാനത്ത് വച്ച് ഒരു മലയാളി പറഞ്ഞ കാര്യം ഓർക്കുന്നു.

വൻ ധനവാനായ അയാളുടെ ഒരു ബന്ധുവിൻ്റെ മകൻ ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയി. മകൻ, എന്ത് പറഞ്ഞിട്ടും, പിന്നെ തിരിച്ചു വരുന്നില്ല.

ആ ധനവാൻ്റെ വീട്ടിൽ ആകെ പ്രശ്നമായി. ഒടുവിൽ അവർക്ക് പരിചയമുള്ള വൻ ധനവാനായ ഒരു വ്യാപാര ഉടമ വ്യാപാര ആവശ്യത്തിനായി അമേരിക്കയിലേക്ക് പോകുന്ന കാര്യം അറിഞ്ഞു. മകൻ്റെ മേൽവിലാസം ആ ആൾക്ക് കൊടുത്തു.

ഈ മേൽവിലാസത്തിലേക്ക് അമേരിക്കയിൽ വച്ച് യാത്ര ചെയ്യാനുള്ള പണവും വാഗ്ദാന ചെയ്തു. ഈ വീട്ടുകാരുടെ ആവശ്യം മകനെ പോയി കണ്ട് ഇന്ത്യയിലേക്ക് തിരിച്ച് വരാൻ ആവശ്യപ്പെടണം. നിർബന്ധിക്കണം എന്നതായിരുന്നു.

അന്നാണെങ്കിൽ, അമേരിക്കയിലേക്ക് പോകുക എന്ന് പറയുന്നത് ഇന്ന് ശൂന്യാകാശത്തിലേക്ക് പോകുക എന്ന് പറയുന്നത് പോലെയാണ്.

പരിചയക്കാരനായ വ്യാപാരി അമേരിക്കയിൽ പോയി. തൻ്റെ സ്വന്തം വ്യാപാര ഇടപാടുകൾ പൂർത്തീകരിച്ചതിന് ശേഷം, സുഹൃത്തിൻ്റെ മകൻ്റെ മേൽവിലസത്തിലേക്ക് യാത്ര ചെയ്തു.

അവിടെ വച്ച് അന്വേഷിച്ച്, ചെറുപ്പക്കാരനെ കണ്ടെത്തി. ആ ചെറുപ്പക്കാരൻ ചെയ്യുന്ന തൊഴിൽ കണ്ടപ്പോൾ, അന്വേഷിച്ചു ചെന്ന വ്യക്തിയുടെ മനസ്സിൽ ഇടിനാദം.

ആ ചെറുപ്പക്കാരൻ ഒരു പെട്രാൾ പമ്പിൽ വാഹനങ്ങൾക്ക് പെട്രോൾ അടിക്കുന്ന തൊഴിൽ ചെയ്യുകയാണ്.

ഇന്ത്യയിൽ മുണ്ടും കയിലിയും മറ്റും ഇട്ടു നടന്നിരുന്ന ചെറുപ്പക്കാരൻ TShirtട്ടും അവിടെ അവിടേയും ഇവിടേയും ചെറുകീറലുകൾ ഉള്ള ജീൻസും ആണ് ധരിച്ചിരിക്കുന്നത്.

എൻ്റെ പൊന്നുപോനെ നീ എന്താ ഈ ചെയ്യുന്നത്? അച്ഛനും അമ്മയ്ക്കും നാണക്കേടാവില്ലേ? വീട്ടിൽ പണമില്ലാഞ്ഞിട്ടാണോ നീ ഈ കാണിക്കുന്നത്? ഉടനെ നീ എൻ്റെ കൂടെ വാ. നമുക്ക് തിരിച്ചുപോകാം.

ചെറുപ്പക്കാരൻ്റെ ഭാവം വളരെ വിചിത്രമായിരുന്നു പോലും. മുന്നിൽ ഒരു കാട്ട് കുരങ്ങ് വന്ന് കൊടുംകാട്ടിലേക്ക് കാട്ട് ഭാഷയിൽ തരംതാഴ്ത്തി ക്ഷണിക്കുന്നു.

ചെറുപ്പക്കാരന് ഇന്ത്യൻ ഭാഷ പരിചയമുള്ള ഭാവം വന്നില്ല പോലും. അയാൾ വന്നു വിളിക്കുന്ന ആളോടെ എന്തോ അസഭ്യ രുചിയുള്ള വാക്ക് പറഞ്ഞു പോലും, ഇങ്ഗ്ളഷിൽ.

മലയാളത്തിൽ പറഞ്ഞാൽ പോടാ, നീ പോയി നിൻ്റെ പണിനോക്ക് എന്നായിരിക്കാം അത്.

ഏതാണ്ട് 2000ത്തിന് തൊട്ട് മുൻപായി, ഇന്ത്യയിൽ നിന്നും, പ്രത്യേകിച്ചും കേരളത്തിൽ നിന്നും അനവധി Nurseമാർ ഇങ്ഗ്ളണ്ടിലേക്ക് തൊഴിൽ ചെയ്യാനായി പോയിരുന്നു. പോരാത്തതിന്, ഡോക്ടർമാരും പോയിരുന്നു.

Nurse എന്നു പറയുന്ന തൊഴിൽ ചെയ്യുന്നവർ രണ്ട് വ്യത്യസ്ത നിലവാരത്തിൽ ഉള്ളവർ ഉണ്ട്. ഒന്ന് BSc. Nursing പാസായവർ.

കാര്യമായ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലായെങ്കിലും, Sister / nursing assistent എന്നൊക്കെയുളള പേരുകളിലും Nurse ആവാം, സ്വകാര്യ ആശുപത്രികളിൽ. ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരം എനിക്കില്ല.

ഇങ്ഗ്ളണ്ടിൽ National Health Service (NHS) എന്ന സർക്കാർ ആശുപത്രി സംവിധാനം ഉണ്ട്. ഈ സംവിധാനത്തിൽ ഇന്ത്യൻ Nurseസുമാർ ചേർന്നാൽ, അവർക്ക് ലഭിക്കുന്ന ഏറ്റവും ഉന്നതമായ സൗകര്യം, തൊഴിൽ ചെയ്യുന്ന അന്തരീക്ഷം ഇങ്ഗ്ളിഷ് ഭാഷയിലാണ് എന്നതാണ്.

അവരെ ആരും നീ, അവൾ, അവൻ വാക്കുകളിൽ തരംതാഴ്ത്തില്ല. പോരാത്തിതിന്, അവരും അവരുടെ കൂടെ ജോലിചെയ്യുന്ന ആരേയും ഇതേ വാക്കുകളിൽ തരംകിട്ടിയാൽ തരംതാഴ്ത്താനായി തയ്യാറായി നിൽക്കേണ്ടുന്ന ആവശ്യവും ഇല്ല.

ഏതൊരു തൊഴിൽ കൽപ്പനയും വളരെ മിനുസമുള്ള ഇങ്ഗ്ളിഷ് വാക്യങ്ങളിൽ ആണ് ലഭിക്കുക.

എന്നാൽ, ഞാൻ 2004ൽ ഒരു ബൃട്ടിഷ് ഫോറം പേജിൽ ചർച്ചകളിൽ പങ്കെടുത്തപ്പോൾ, ശ്രദ്ധിച്ച കാര്യം NHSൻ്റെ പ്രവർത്തന കാര്യക്ഷമതയിൽ എന്തോ തരത്തിലുള്ള പാളിച്ച വരുന്നുണ്ട് എന്ന കാര്യം ചിലർ പറയുന്നതായിരുന്നു. എന്നാൽ എന്താണ് സംഭവിക്കുന്നത് എന്ന കാര്യം ആർക്കും യാതോരു തിരിച്ചറിവും ഇല്ലായിരുന്നു.

ഇന്ത്യൻ Nurseമാരോടൊപ്പം തൊഴിൽ ചെയ്യാൻ അവിടുത്തെ പ്രാദേശിക Nurseമാർക്ക് എന്തൊ ഒരു അറപ്പുണ്ട് എന്ന രീതിയിലുള്ള വാക്കുകളും ഞാൻ കണ്ടിരുന്നു. ഇത് Racism (വർണ്ണ വിവേചനം) ആണ് എന്ന രീതിയിൽ ആണ് പലരും ഇത് മനസ്സിലാക്കിയത്.

എന്നാൽ ഇന്ത്യയിൽ നിന്നും കയറിവന്ന ഡോക്ടർമാരും nurseമാരും യഥാർത്ഥത്തിൽ അവിടുള്ള ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിനുള്ളിൽ വൻ വിധ്വംസക (subversive) പ്രവർത്തനം നടത്തുന്നുണ്ട് എന്നതായിരുന്നു വാസ്തവം. ഇത് ചില ഇങ്ഗ്ളിഷ് വ്യക്തികളുടെ മനസ്സിൽ പലവിധ വെപ്രാളങ്ങളും അരക്ഷിതാവസ്തയും നിറയ്ക്കുന്നതിനേയാണ് വളരെ കരുതിക്കൂട്ടിയുള്ള കുരുട്ടു ബുദ്ധിയോടുകൂടി, വർണ്ണവിവേചനമായി ചിത്രീകരിച്ചിരുന്നത്.

ചെറുകിട കായിക തൊഴിൽ ചെയ്യുന്നവരേയും പ്രായം കുറഞ്ഞവരേയും സാമ്പത്തികമായി പിന്നോട്ടുള്ളവരേയും കീഴൽ തൊഴിൽ ചെയ്യുന്നവരേയും മറ്റും നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കുന്ന ഒരു കൂട്ടരാണ് NHSൽ കയറിക്കൂടിയിരിക്കുന്നത് എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാനും മനസ്സിലാക്കിക്കൊടുക്കാനും യാതോരു മാർഗ്ഗവും ഇല്ല.

എന്നുവച്ചാൽ, ഇന്ത്യൻ ഭാഷക്കാരും ഇങ്ഗിളികാരും മനുഷ്യർ എന്ന ഒരേ നിർവ്വചനത്തിൽ ഉള്ളവരാണ് എങ്കിലും, യഥാർത്ഥത്തിൽ വ്യത്യസ്ത തരത്തിലുള്ള ജീവജാലങ്ങൾ തന്നെയാണ്. ഈ കാര്യവുമായി ബന്ധപ്പെട്ട് ചില പ്രമാദമായ കാര്യങ്ങൾ പറയാനുണ്ട്. അക്കാര്യത്തിലേക്ക് പിന്നീട് പോകാം.

ഇവിടെ ഇപ്പോൾ പറയാനുള്ള ഒരു കഥ ഇതാണ്. ഒരു ഗ്രാമത്തിലെ ഉന്നത കുടുംബത്തിൽ പെട്ട മുഹമ്മദീയനായി ചെറുപ്പക്കാരൻ BSc. Nursing പാസായി സർക്കാർ ആരോഗ്യ വകുപ്പിൽ ചേർന്നു. ഈ ആൾ ആ നാട്ടിലെ വൻകിട കുടുംബത്തിലെ അംഗമായിരുന്നു.

സർക്കാർ സേവനത്തിൽ ഏതെല്ലാമോ സർക്കാർ ആശുപത്രികളിൽ ചേർന്നു. അവിടെ കണ്ടത്, BSc. Nursing പഠിക്കാത്ത പ്രായം ഏറിയ Nurseമാരേയാണ്. ആ കൂട്ടർ കാണുമ്പോഴെല്ലാം, അവസരത്തിലും അനവസരത്തിലും ഈ ആൾക്ക് നീ, മോനെ, വാക്കുകളിൽ നിർദ്ദേശങ്ങൾ നൽകും. അവൻ വാക്കും ഇതേ പോലെ ഉപയോഗിക്കും. പ്രത്യേകിച്ചും അവരുടെ പരിചയക്കാരുടെ സാന്നിദ്ധ്യത്തിൽ വച്ച്.

അതേ സമയം ഈ ആൾ ആ കൂട്ടരെ ചേട്ടൻ, ചേച്ചി വാക്കുകളിൽ മുകളിൽ ഉന്തി നിർത്തേണം. സഹികെട്ട് ഈ ആൾ ജോലി രാജിവച്ചു. കാരണം, ജോലിയിൽ തുടർന്നാൽ, വീട്ടിൽ വിലപോകും.

ഈ ആൾ തൊഴിലിൽ നിന്നും വിട്ടുപോയതിനെ ആരും Racism ആയി നിർവ്വചിക്കില്ല എന്നതും വാസ്തവം തന്നെ.

ഇനി പറയാനുള്ളതാണ് എഴുത്തിൻ്റെ പാതയിൽ തൊട്ടുമുന്നിലായി ഉള്ള കാര്യം.

ഇന്ത്യയിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടേയും പട്ടാള ഓഫിസർമാരുടേയും ധനവാന്മാരുടേയും മറ്റും മക്കൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോയി തൊഴിൽ ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്നു.

മകൻ ഇപ്പോൾ UKയിലാണ് എന്ന് പറഞ്ഞാൽ പലപ്പോഴും അവിടെ എന്താണ് ചെയ്യുന്നത് എന്ന ചോദ്യം അപ്രസക്തമാകും.

ഗൾഫിൽ തൊഴിൽ ചെയ്യുന്നവരുടേയും തൊഴിൽ എന്താണ് എന്ന് ചോദിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ UKയുടെ കാര്യവുമായി ഇതിന് ചെറിയ ഒരു വ്യത്യാസം ഉണ്ട്.

ഗൾഫിൽ എന്ത് തൊഴിൽചെയ്തും പണം ഉണ്ടാക്കി നാട്ടിൽ വന്ന് വൻ ധനവാനായി ജീവിക്കുക എന്നതാണ് ലക്ഷ്യം.

ഇങ്ഗ്ളണ്ടിൽ തൊഴിൽ ചെയ്യുക എന്നതിന്, ആ ഉദ്ദേശ്യം കാണില്ല. അവിടെ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ച്, അവിടെ തന്നെ എങ്ങിനെയെങ്കിലും ജീവിക്കുക എന്നതാണ് ലക്ഷ്യം.

അവിടുന്ന് ലഭിക്കുന്ന തുച്ഛമായ പണം ഇന്ത്യയിലേക്ക് കടത്തിവിട്ടാൽ, അത് ഇവിടെ ഭീമാകാരമായ ധനമായി മാറും. എന്നിട്ടും, ആരും തന്നെ അവിടെ നിന്നും തിരിച്ചുവരാൻ ഇഷ്ടപ്പെടാറില്ലായിരുന്നു.

കാരണം, ഇവിടുത്തെ പട്ടാള ഓഫിസറുടേയും ഐഏഎസ്സ് ഉദ്യോഗസ്ഥരുടേും പണക്കാരുടേയും മക്കൾ ഇങ്ഗ്ളണ്ടിൽ പോയാൽ, അവിടെ ഐഏഎസ്സ്, ഐപിഎസ്സ് പോലുള്ള തൊഴിലുകൾ അല്ല ചെയ്യുന്നത്.

മറിച്ച്, പലരും ചെയ്യുന്നത് പീടികകളിൽ (കടകളിൽ) salesman ആയും, laundryകളിൽ സേവനം ചെയ്യുന്നവർ ആയും, റെസ്റ്റോറെൻ്റുകളിൽ മേശ വൃത്തിയാക്കുന്നവരായും വെയ്റ്റർമാരായും പാചകക്കാരായും, Department of Health and Social Careറിൽ sanitary തൊഴിലുകാരായും, ടാക്സി ഡ്രൈവർമാരായും, അങ്ങിനെ പലതും.

ഈ വിധ തൊഴിലുകളുടെ പേരുകൾ മലയാളത്തിൽ എഴുതിയാൽത്തന്നെ പേരു ദോഷം വരും.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷക്കാർ മുകൾത്തട്ടിലുള്ള ഒരു പ്രദേശത്ത് ജീവിക്കാനും തൊഴിൽ ചെയ്യാനും ആവുന്നത് യഥാർത്ഥത്തിൽ ഒരു ഭാഗ്യം തന്നെയാണ്. ഈ ഭാഗ്യം വിട്ടെറിഞ്ഞ് ഇന്ത്യക്കാർ ഇങ്ഗ്ളണ്ടിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ താൽപ്പര്യം കാണിക്കില്ലായിരുന്നു.

എന്നാൽ ഇന്ന് ഇങ്ഗ്ളണ്ടിലെ കാര്യം ചെറുതായെങ്കിലും മാറിയിട്ടുണ്ടാവാം.

Londonൽ 60 ശതമാനത്തിൽ കൂടുതൽ പേർ വിദേശിയരാണ് പോലും. എന്നാലും, അവരെല്ലാം പല ഭാഷക്കാരായതിനാൽ അവരുടെ പൊതുവായുള്ള ഭാഷ ഇങ്ഗ്ളിഷ് തന്നെയായി നിലനിൽക്കും.

എന്നാൽ ഇന്ന് പല ചെറുപ്പക്കാരായ ഇന്ത്യാക്കാരും ഇങ്ഗ്ളണ്ടിൽ എത്തിയാൽ, അവിടേയും പെട്ടുപോകുന്നത് അവരുടെ അതേ ഭാഷക്കാരായ ഇന്ത്യാക്കാരുടെ ഇടയിൽ ആണ്.

ഇത് ഒരു വൻ പ്രശ്നം തന്നെയാണ്. കാരണം, ഇന്ത്യയിൽ നിന്നും വിട്ടോടി ഇങ്ഗ്ളണ്ടിൽ എത്തുന്നത് ഇങ്ഗ്ളിഷുകാരുടെ സാന്നിദ്ധ്യമുള്ള സമൂഹത്തിൽ ജീവിക്കാനാണ്. അതിന് പകരം ഇന്ത്യാക്കാരുടെ ഇടയിൽ തന്നെ പെട്ടുപോകുകയാണ് എങ്കിൽ ഇങ്ഗ്ളണ്ടിൽ ചെയ്യുന്ന തൊഴിലുകൾക്ക് ഇന്ത്യൻ ഭാഷയിൽ ഉള്ള പേരുകൾ ആളുകൾ ഉപയോഗിച്ചു തുടങ്ങും.

അത് വൻ മാനക്കേടുതന്നെ ഉണ്ടാക്കും.

ഗൾഫിൽ തൊഴിൽ ചെയ്യാനായി പണ്ട് കാലങ്ങളിൽ പോയത്, ഇന്ത്യയിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ജീവിച്ചവരാണ്. എന്നാൽ ഇങ്ഗ്ളണ്ടിലേക്ക് പോകുന്നവരിൽ പലരും ഇന്ത്യയിലെ ഉന്നത കുടുംബക്കാരാണ്. അവർ അവിടെ ചെയ്യുന്ന തൊഴിൽ ഇന്ത്യൻ ഭാഷകളിൽ പറഞ്ഞു കേട്ടാൽ അവർക്ക് മാത്രമല്ല, അവരുടെ ഇന്ത്യയിലെ കുടുംബക്കാർക്ക് വരെ മാനക്കേട് വരുത്തും.

ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ചുവന്ന് വല്ല മീഡിയാ ഹീറോയോ മറ്റോ ആയി വിലസാൻ പറ്റിയാൽ പ്രശ്നമില്ല.

അല്ലാതെ തിരിച്ച് ഇന്ത്യയിൽ വന്ന് പ്രവർത്തിച്ചുതുടങ്ങിയാൽ ഇന്ന് പ്രശ്നം ആയേക്കാം.

ഇങ്ഗ്ളണ്ടിലെ ഹോട്ടൽ പണിക്കാരനും, അലക്കുകാരനും വൃത്തിയാക്കൽ തൊഴിൽ ചെയ്യുന്ന ആൾക്കും ടാക്സി ഡ്രൈവർക്കും പീടിക തൊഴിലുകാരനും മറ്റും അവർ അവിടെ ചെയ്ത അതേ തൊഴിൽ ഇന്ത്യയിലും ചെയ്യാൻ താൽപ്പര്യം വരണമെങ്കിൽ, ഇങ്ഗ്ളണ്ട് ഇന്ത്യ പോലെ ആയിത്തീരേണം. ഇങ്ങിനെ സംഭവിച്ചാൽ, ഇങ്ഗ്ളണ്ടിൽ പണിചെയ്യുന്നതും, ഇന്ത്യയിൽ തൊഴിൽ ചെയ്യുന്നതും ഒരേ പോലെതോന്നാം.

അതുമല്ലായങ്കിൽ, ഇന്ത്യ ഇങ്ഗ്ളണ്ട് പോലെ ആകേണം. അപ്പോഴും, ഈ രണ്ട് രാജ്യങ്ങളിൽ ഏതിൽ തൊഴിൽ ചെയ്യുന്നതും ഒരേ മാനസികവും സാമൂഹികവും ആയ അനുഭവമാണ് തരിക.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

20. ഉദ്യോഗസ്ഥ പ്രമുഖരുടെ താണ്ടവ നൃത്തം

Post posted by VED »

ഇനി സർക്കാർ ഉദ്യോഗസ്ഥരുടെ മാസ ശമ്പളവുമായി ബന്ധപ്പെട്ട ഒന്ന് രണ്ട് കാര്യങ്ങൾകകൂടി പറഞ്ഞുകൊണ്ട് ആ വിഷയത്തിൽ നിന്നും നീങ്ങാം എന്നു വിചാരിക്കുന്നു.

ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ മാസ ശമ്പളം ആകാശം മുട്ടിനിൽക്കുന്നതായി ഉയർത്തിയത് ഇങ്ഗ്ളണ്ടിലേയും അമേരിക്കയിലേയും തൊഴിലുകൾ ഇന്ത്യയിൽ ഇരുന്നുകൊണ്ട് ചെയ്യുന്നവർക്ക് വൻ വരുമാനം ലഭിക്കുന്നുണ്ട് എന്ന തിരിച്ചറിവ് സർക്കാർ ഉദ്യോഗസ്ഥ മേഘലയിൽ അറിഞ്ഞുതുടങ്ങിയപ്പോഴാണ്.

ഈ വരുമാനത്തെ തൊടാതെതന്നെ അതിനെ താഴ്ത്തിക്കിട്ടാനുള്ള ഏകമാർഗ്ഗം സർക്കാർ ഉദ്യോഗസ്ഥരുടെ മാസ ശമ്പളം നിയന്ത്രണമില്ലാതെ ഉയർത്തുക എന്നതാണ് എന്ന കണ്ടുപിടുത്തമാണ് ഉദ്യോഗസ്ഥ നേതാക്കളിൽ വന്നത്.

എന്നാൽ, ഈ വിധം സർക്കാർ ഉദ്യോഗസ്ഥരുടെ മാസ ശമ്പളവും അതിന് പിന്നാലെ പെൻഷനും കൂട്ടിയതിന്ന് ശേഷം, കാണപ്പെട്ടത് അമേരിക്കൻ - ബൃട്ടിഷ് കമ്പനികൾക്കായി ഇന്ത്യയിൽ നിന്നും തൊഴിൽ ചെയ്യുന്നവർക്ക് ലഭിച്ചിരുന്ന മാസ ശമ്പളം വളരെ താഴ്ന്ന നിലവാരങ്ങളിലേക്ക് താഴ്ന്നു എന്നതാണ്. സോഫ്ട്വേർ മേഘലയിലും തൊഴിൽ ചെയ്യുന്നവർക്ക്, ഇന്ത്യയിൽ ലഭിക്കുന്ന മാസ ശമ്പളവും വളരെ താഴേക്ക് വന്നുനിന്നു.

ഇന്ന് പല സോഫ്ട്വേർ കമ്പനികളിലും അവരുടെ തുടക്കക്കാരായ തൊഴിലുകാർക്ക് നൽകുന്ന മാസ വരുമാനം 15000 രൂപയാണ്.

അമേരിക്കയിലെ തൊഴിലുകൾ ഇന്ത്യയിൽ ഇരുന്നുകൊണ്ട് ചെയ്യുന്ന വൻകിട അമേരിക്കൻ കമ്പനികളിൽ പോലും മിക്ക തൊഴിലുകാർക്കും ലഭിക്കുന്ന ശമ്പളം 30000ൽ കുറവായിരിക്കും. എന്നാൽ ഈ വിധ കമ്പനികളിൽ നിലനിൽക്കുന്ന തൊഴിൽ അന്തരീക്ഷം അതിഗംഭീരമായ ഇങ്ഗ്ളിഷ് ആശയവിനിമയ അന്തരീക്ഷമാണ്.

ഈ വിധ കമ്പനികളിൽ തൊഴിൽ ചെയ്യുന്നവരുടെ മാനസിക നിലവാരവും പലപ്പോഴും അതിഗംഭീര നിലവാരങ്ങളിൽ ഉള്ളതായിരിക്കും, എന്നുമാത്രമല്ല, പലപ്പോഴും ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഉന്നതരേക്കാളും വളരെ ഉയരത്തിലുമുളളതായിരിക്കും. എന്നാൽ, ഈ കൂട്ടർക്ക് ലഭിക്കുന്ന മാസ ശമ്പളം ഒരു സർക്കാർ ശിപായിക്ക് ലഭിക്കുന്നതിന് തുല്യം മാത്രം.

ഈ ഒരു അനീതിയെ മാറ്റിക്കിട്ടാൻ ആർക്കും താൽപ്പര്യം കാണില്ല. കാരണം, അമേരിക്കൻ കമ്പനികളിൽ തൊഴിൽ ചെയ്യുന്നവരോട് കടുത്ത മാനസിക വിരോധവും ശത്രുതയും മത്സര ബുദ്ധിയും ആണ് മറ്റുള്ളവരിൽ വരിക. കാരണം, അവരിൽ കാണപ്പെടുന്ന ആശയവിനിമയ സുഖമത പകർത്തെടുത്ത് പ്രാദേശിക ഭാഷാ വേദികളിൽ പ്രവർത്തിപ്പിക്കാൻ ആവില്ല.

അതേ സമയം സർക്കാർ ഉദ്യോഗസ്ഥർക്ക് അതിഗംഭീരമായ മാസ ശമ്പളം ലഭിക്കുന്നതിൽ യാതോരു പ്രശ്നവും മനസ്സിൽ കയറിവരില്ല. കാരണം, ഉദ്യോഗസ്ഥർ സാറന്മാരും മാഡങ്ങളും ആണ്. അവർ ഉന്നതരാണ്, എന്ന വിവരം പ്രാദേശിക ഭാഷ മനസ്സിൽ തിരുകിക്കയറ്റും. അവർക്ക് ഇനിയുമിനിയും ശമ്പളം കൂട്ടിയേതീരൂ.

കുറച്ച് കാലങ്ങൾക്ക് മുൻപ് ഒരു ഉന്നത IAS ഉദ്യോഗസ്ഥൻ IAS ഉദ്യോഗസ്ഥരുടെ മാസ ശമ്പളം ഒന്ന് രണ്ട് ലക്ഷം രൂപകൂടി കൂട്ടുന്നതിനെക്കുറിച്ച് എഴുതിയത് കണ്ടിരുന്നു. അയാൾ പറയുന്നത്, ഈ വിധം IASസുകാരുടെ ശമ്പളം കൂട്ടിയാൽ കേന്ദ്ര സർക്കാർ ഖജനാവിന് വരുന്ന അധിക ചിലവ് വെറും 33 കോടി രൂപമാത്രമാണ് പോലും. അത് ഇന്ത്യൻ സർക്കാരിന് ഒരു നിസ്സാര ചിലവ് മാത്രമാണ് എന്നും പോലും.

ഈ വിധം മാസ ശമ്പളം കൂട്ടേണ്ടുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കാവുന്നതാണ്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കാര്യം രണ്ടര ലക്ഷം എന്ന സംഖ്യ അമേരിക്കൻ ഡോളറിൽ വെറും $ 3000 മാത്രമാണ്. ഒരു ഉന്നത IAS ഉദ്യോഗസ്ഥൻ്റെ ഒരു മകന് അമേരിക്കയിൽ പോയി സുഖമായി താമസിച്ച് പഠിക്കാൻ പലപ്പോഴും ഇതു മതിയാകില്ല.

വേറേയും കാരണങ്ങൾ കാണുമായിരിക്കാം. അതിൽ ഒന്ന് മാത്രം ഇവിടെ പ്രസ്താവിക്കാം.

ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരാകാൻ വെമ്പൽ കൊള്ളുന്നത് ഈ രാജ്യത്തിലെ താഴേക്കിടയിലുള്ളവരും മധ്യവർത്തികുടുംബക്കാരിലെ അംഗങ്ങളും ആണ്. അല്ലാതെ ഉന്നത സാമ്പത്തിക നിലവാരത്തിൽ ജീവിക്കുന്ന ആളുകൾക്ക് സർക്കാർ ഉദ്യോഗം ആകർഷകമായ ഒരു കാര്യം അല്ലതന്നെ.

കുറെ പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു അന്യ സംസ്ഥാനത്ത് വച്ച് അവിടുള്ള ഒരു 5-Star Hotelൻ്റെ ഉടമയുടെ മകളുടെ മകന് ഒൻപതാംക്ളാസ് വിഷയങ്ങളിൽ ട്യൂഷൻ നൽകാൻ അവരുടെ വീട്ടിൽ ഞാൻ പോകുമായിരുന്നു.

അന്ന് ഫോറിൻ കാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാറുകളും മറ്റ് അന്തർദ്ദേശിയ സൗകര്യങ്ങളും അക്കാലങ്ങളിൽ തന്നെ ഉണ്ടായിരുന്ന ഒരു വീടായിരുന്നു അത്.

ആ ചെറുപ്രായക്കാരന് എന്തായി തീരാനാണ് ആഗ്രഹം എന്ന ചോദ്യം സംഭാഷണത്തിൽ ഉദിച്ചു.

IAS പാസാകണമോ എന്ന വിഡ്ഢി ചോദ്യം ഞാൻ ചോദിച്ചുപോയി. ആ ചെറുപ്രായക്കാരൻ ചിരിച്ചുകൊണ്ട് മറുപടി നൽകി, City Commissioner ചിലപ്പോഴെല്ലാം ഇവിടെ ഭക്ഷണത്തിൽ പങ്കെടുക്കാൻ വരാറുണ്ട് എന്നതായിരുന്നു. ആ തൊഴിൽ ഒരു തരംതാഴ്ന്ന തൊഴിൽ എന്നരീതിയിൽ ആണ് ആ കാര്യം പറഞ്ഞത്.

സർക്കാർ ഓഫിസുകളേയും അതിൽ തൊഴിൽ ചെയ്യുന്നവരേയും അവിടങ്ങളിൽ നിലനിൽക്കുന്ന തൊഴിൽ അന്തരീക്ഷവും കണ്ടാൽ യഥാർത്ഥത്തിൽ ദുർമുഖം കണ്ട പ്രതീതിയാണ് വരേണ്ടത്.

എന്നാൽ അതുപോലും ഇന്ത്യയിലെ സാധാരണക്കാരിൽ വരില്ല എന്നത് തന്നെ, ജനങ്ങളുടെ മാനസിക നിലവാരത്താഴ്ചയിലേക്കാണ് വിരൽ ചൂണ്ടേണ്ടത്. കാരണം, അത്രക്ക് അഴുക്കു നിറഞ്ഞ മുഖഭാവവും, തൊഴിൽ അന്തരീക്ഷവും പിടിച്ചുപറി സംവിധാനങ്ങളും ഉള്ള ഒരു പ്രസ്ഥാനത്തിലേക്ക് എങ്ങിനെയെങ്കിലും ചേരണം എന്നതാണ് ചെറുപ്പക്കാരെ ഔപചാരിക വിദ്യാഭ്യാസം എന്ന ശുദ്ധ പൊട്ടത്തരത്തെ സഹിക്കാൻ നിർബന്ധിതരാക്കുന്നത്.

എങ്ങിനെയെങ്കിലും നാറുന്ന അധികാര സ്ഥാനത്ത് കയറണം. എന്നിട്ടുവേണം മറ്റുള്ളവരുടെ മേൽ ഒന്ന് വിലസാൻ. ഇങ്ങിനെ ചെയ്യാനാകുന്നത് മതിഭ്രമം മാതിരിയുള്ള ഒരു ഉന്മാദാവസ്ഥ പ്രദേശിക ഫ്യൂഡൽ ഭാഷ മനസ്സിൽ നൃത്തമാടിക്കും.

ഈ നാറുന്നിടത്ത് തൊഴിൽ ചെയ്യുന്നവരുമായുള്ള വൈവാഹിക ബന്ധം തന്നെ പൊന്നിൻ മൂല്യമാണ് നൽകുക എന്നുപോലും പ്രാദേശിക ഫ്യൂഡൽ ഭാഷ രഹസ്യോപദേശം നൽകും.

എന്നാൽ ഈ ഒരു വികട ഉപദേശത്തെ നിരത്സാഹപ്പെടുത്താനുതകുന്ന ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം ആളുകളിൽ ഇല്ലതാനും. അതിനാൽത്തന്നെ ഏവരും ഇതേ മതിഭ്രമത്തിന് അടിമപ്പെട്ടുതന്നെയാണ് ഈ രാജ്യത്തിൽ ജീവിക്കുന്നത്.

ഇനി പറയാനുള്ളതു കൂടി കേൾക്കുക.

സർക്കാരിലെ ഏതെങ്കിലും ഒരു നിലവാരത്തിൽ തൊഴിൽ ചെയ്യാനായി സാമൂഹികമായി താഴേക്കിടയിലുള്ളതോ അതുമല്ലെങ്കിൽ മധ്യവർത്തി കുടുബത്തിലേയോ ഒരു വ്യക്തി ചേർന്നാൽ, നിത്യവും നിരന്തരവും ആയി പലപ്പോഴും സമൂഹത്തിലേയും വ്യാവസായിക മേഘലയിലേയും വാണിജ്യ പ്രസ്ഥാന മേഘലയിലേയും ഉന്നത വ്യക്തികൾ വന്നു മുന്നിൽ നിൽക്കും.

പലരും വൻ വിനയം ഭാവിക്കും. ചിലർ തൊഴുതുനിൽക്കും. മിക്കവരും സാർ, മാഡം വാക്കുകൾ ഉപയോഗിക്കും. കാരണം, അവരുടെ സർക്കാർ കടലാസുകളിൽ എന്തെങ്കിലും വികടവേലകൾ സർക്കാർ തൊഴിലുകാർ ചെയ്തുവച്ചാൽ അവരുടെ പ്രസ്ഥാനങ്ങളും അതോടുകൂടി അവരും വിഷമസന്ധിയിൽ പെട്ടുപോകും.

ഈ വിധം സാമൂഹിക ഉന്നതരുടെ മേലാളന്മാരായി പെട്ടെന്ന് വളർന്നുവരുന്ന സർക്കാർ തൊഴിലുകാർക്ക് നിയമപരമായുള്ള ഒരു ഉന്നത ശമ്പളം എന്ന platform ആവശ്യമാണ് എന്ന കാര്യം എല്ലാരിലും ഒരു വൻ ശുപർശയായി നിലനിൽക്കും.

ആ സാറിന് ഈ ശമ്പളം പോര എന്ന ധാരണ തന്നെ പടർന്നുകയറും. ഇത് സർക്കാർ സംവിധാനങ്ങളുടെ ഏറ്റവും കീഴിൽ നിന്നുതന്നെ തുടങ്ങും.

ഈ മറിമായങ്ങൾ എല്ലാം തന്നെ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ കൈവിരുതുകൾ മാത്രമാണ്. ഈ പിശാചാണ് മനുഷ്യമനസ്സിൽ പലവിധ മതിമറന്നുകൊണ്ടുള്ള ആർത്തികളും ആസക്തികളും വളർത്തിവിടുന്നത്.

ഈ മുകളിൽ പറഞ്ഞതിന് മറ്റൊരുവശവും ഉണ്ട്. എത്ര ഉന്നത വ്യാപാര സംഘടയുടെ തലവനും സർക്കാർ ഉദ്യോഗസ്ഥരെ തൊഴുതുനിന്നാലെ ഈ രാജ്യത്ത് പിടിച്ചുനിൽക്കാൻ ആവുള്ളു.

ഇതിൽ വീഴ്ചവരുത്തുന്ന വ്യക്തികളിൽ പലരും പലവിധ വിഷമസന്ധികളിലും പെട്ടുപോകുന്നുണ്ട്. ഈ വിധ വീഴ്ചകൾ വരാൻ സാധ്യത ഉണ്ടാക്കുന്നത്, പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥരായി വന്നു വാഴാൻ നോക്കുന്നത്, സ്വന്തം ഓഫിസിലെ ഏറ്റവും താഴേക്കിടയിലുളള തൊഴിൽ ചെയ്യുന്നവരുടെ അതേ മാനസിക നിലവാരം ഉള്ളവരാണ് എന്ന തോന്നൽ വ്യവസായ പ്രമുഖന് വരുമ്പോഴാണ്.

ഇത് ഒരു വൻ അപകടം പിടിച്ച ചുറ്റുപാടാണ്.

ഏതാണ്ട് 2000ന് ചുറ്റുപാടിൽ PayPal എന്ന അത്യുഗ്ര Payment Gateway പ്രസ്ഥാനത്തിന് അന്നുമുതൽ ഇന്നുവരെ ഇന്ത്യയിൽ വിജയകരമായി പ്രവർത്തിക്കാൻ ആയില്ല എന്നതിന് ആരും പ്രത്യേകമായി എടുത്തുപറയാത്ത രഹസ്യം ഇതിൽ കാണാൻ പറ്റിയേക്കാം.

PayPal ഉദ്യോഗസ്ഥരുടെ ഇങ്ഗ്ളിഷ് പെരുമാറ്റങ്ങൾ യാതൊന്നും തന്നെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സഹിക്കാൻ പറ്റില്ല. കാരണം, ഇന്ത്യൻ ഉദ്യോഗസ്ഥർ വാക്കുകളുടേയും വിധേയത്വ പെരുമാറ്റങ്ങളുടേയും മുകളിൽ കെട്ടിപ്പിടിച്ചു നിൽക്കുന്ന ആളുകൾ ആണ്. അവർക്ക് അത് ലഭിച്ചേ തീരു.

1990കളുടെ അവസാന വർഷങ്ങളിൽ മഹാരാഷ്ട്രയിൽ ഒരു വൈദ്യതി പദ്ധതി ആരംഭിക്കാൻ ശ്രമിച്ച അമേരിക്കൻ കമ്പനിയായ Enronനും ഇതേ പോലുള്ള ഒരു അനുഭവം ഉണ്ടായിരുന്നു. ആ കമ്പനിയുടെ അമേരിക്കൻ ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിലെ സർക്കാർ ഓഫിസുകളിൽ നിത്യവും നിരന്തരമായും നടത്തിച്ചുവിട്ടു.

ഇവരെ നടത്തിക്കുന്ന കാഴ്ച അന്ന് ഇന്ത്യൻ പത്രമാധ്യമ പ്രവർത്തകർ കൈയടിച്ചാണ് കണ്ടുനിന്ന് മാധ്യമങ്ങളിൽ എഴുതികൊണ്ടിരുന്നത്.

Enron പൊട്ടിപ്പാളീസായിപ്പോയി. ഇന്നും അവർക്ക് മഹാരാഷ്ട്രാ സർക്കാർ 64 million ഡോളർ നൽകാനുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇന്ത്യൻ ഉദ്യോഗസ്ഥരോട് കുനിഞ്ഞുനിൽക്കാതെ സംസാരിച്ചാൽ പ്രശ്നം തന്നെയാണ്.

ഇന്ന് PayTMന് സംഭവിച്ചതും ഏതാണ്ട് ഇതുപോലുള്ള ഒരു കാര്യം തന്നെയാവാം. ഉദ്യോഗസ്ഥർക്ക് വളരെ പെട്ടെന്ന് വരുന്ന തിരിച്ചറിവാണ്, ഉന്നത Public Limited Companyകളെ അവർക്ക് കൈവശപ്പെടുത്താൻ ആവും എന്നത്.

ഈ വിധം കൈവശപ്പെടുത്തിയാൽ, അതിന് ജനങ്ങൾ കൈയടി നൽകുകയും ചെയ്യും. കാരണം, സ്വകാര്യ പ്രസ്ഥാനങ്ങളെ നശിപ്പിച്ചുകൊണ്ടാണ് ഇവിടെ സോഷ്യലിസം വരുത്തേണ്ടത് എന്ന കാര്യം ജനങ്ങൾക്ക് അറിയാം.

എന്നാൽ സംഭവിച്ചത്, ചെപ്പടി ഉദ്യോഗസ്ഥരുടെ താണ്ടവ നൃത്താട്ടമാണ് എന്ന കാര്യം ആരും അവരോട് പറയാൻ മെനക്കെടാറില്ല. എല്ലാരും സ്വന്തം കാര്യം സംരക്ഷിക്കാനായി തമ്മിൽ തമർത്തുകൊണ്ടിരിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തെയാണ് പ്രാദേശിക ഫ്യൂഡൽ ഭാഷ കോഡ് ചെയ്തെടുത്തിരിക്കുന്നത്.


Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

21. നിസ്സാര തൊഴിലുകൾ ആളെ വിറപ്പിക്കുന്ന കാര്യം

Post posted by VED »

സർക്കാർ ഉദ്യോഗസ്ഥർ വൻകിട വാണിജ്യ പ്രസ്ഥാനങ്ങളിൽ കയറിക്കൂടി നിൽക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു കാര്യം ഇപ്പോൾ മനസ്സിൽ കയറിവന്നു.

Mrs. CPS റിജിസ്ട്രേഷൻ വകുപ്പിൽ IG സ്ഥാനത്ത് ഇരിക്കുമ്പോൾ, അന്ന് ആ സ്ഥാനത്തുള്ളവർ സ്വമേധയാ മറ്റൊരു കേരള സർക്കാർ പൊതുമേഘലാ വാണിജ്യ വ്യാപാര പ്രസ്ഥാനത്തിലെ ഡയറക്ടർമാരിൽ ഒരാളായിമാറുമായിരുന്നു.

ഇടക്കിടക്ക് ഒരു ഡയറക്ടർ ബോഡ് മീറ്റിങ്ങും സംഘടിപ്പിക്കപ്പെടും.

ഈ ഡയറക്ടർ ബോഡ് മീറ്റിങ്ങ് കരുതിക്കൂട്ടി കേരളത്തെ ഏതെങ്കിലും ഒരു സ്ഥലത്ത് ആയി നിശ്ചയിക്കും. ഇത് പലപ്പോഴും വൻ ചിലവുള്ള താമസ സൗകര്യങ്ങളോടുകൂടിയ ഒരു വിനോദ യാത്ര പോലുള്ള ഒരു അനുഭവം നൽകും. പോരാത്തതിന്, ഈ യാത്രയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വൻ തുകകളും പലവകുപ്പുകളായി തരംതിരിച്ചും ലഭിക്കും.

ഡയറക്ടർ ബോഡ് മീറ്റിങ്ങിൽ കാര്യമായി എന്തെങ്കിലും ചർച്ചചെയ്യപ്പെടാറുണ്ടോ എന്ന് എനിക്ക് അറിയില്ല. ഇല്ലാ എന്നാണ് തോന്നുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു ഓർമ്മ മനസ്സിൽ കയറുന്നു.

അത് Registration IG ഓഫിസിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടക്കിടക്കുള്ള Conference ആണ്. പുറത്ത് ആളുകൾ ഈ ഉദ്യോഗസ്ഥരെ കാണാൻ വളരെ ദൂരങ്ങളിൽ നിന്നും വന്ന് കാത്തു നിൽക്കുന്നുണ്ടാവും. എന്നാൽ ഈ ഉന്നത ഉദ്യോഗസ്ഥരെ അവർക്ക് പെട്ടെന്നൊന്നും കാണാൻ പറ്റില്ല. കാരണം ഉദ്യോഗസ്ഥർ Conferenceൽ ആണ് എന്ന് ഡഫേദാർ (ഉന്നത ശിപായി) വൻ ഗമയിൽ അവരെ അറിയിക്കും.

ആളുകൾ വൻ ആത്മനിയന്ത്രണത്തിൽ പുറത്ത് മണിക്കൂറുകളോളം കാത്തുനിൽക്കും. കാരണം, ദിവ്യ വ്യക്തിത്വങ്ങൾ മഹാ സമ്മേളനത്തിലാണ് എന്ന വിവരം അവരിൽ നിറഞ്ഞുനിൽക്കും.

എന്നാൽ, Registration IGയുടെ മകൻ എന്ന നിലയിൽ എന്നെ ആരും തടയില്ല. ഞാൻ Registration IGയുടെ മുറിയിൽ കയറും, എന്തെങ്കിലും വ്യക്തിപരമായുള്ള കാര്യം പറയാനുണ്ട് എങ്കിൽ. അപ്പോൾ ആണ് ഉന്നത ഉദ്യോഗസ്ഥരുടെ Conferenceൻ്റെ നിലവാരം നേരിട്ട് കണ്ടറിയുക.

Registration IGയുടെ മുന്നിൽ ചുറ്റുമിരിക്കുന്നത് മലയാളം ഭാഷാ അന്തരീക്ഷത്തിൽ വളർന്നുവന്ന ഉന്നത ഉദ്യോഗസ്ഥരാണ്. ഇവരെ കണ്ടാൽ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ വളർന്നുവന്നവരുമായി യാതോരു ബന്ധവും കാണില്ല.

ഈ ഗൗരവമേറിയ Conferenceൽ ചർച്ചചെയ്യപ്പെടുന്ന ഗൗരവമേറിയ വിഷയങ്ങളിൽ ചിലത്, ആ സാറിൻ്റെ വീട്ടിൽകൂടലും മറ്റേ സാറിൻ്റെ മകൻ്റെ കല്ല്യാണവും മറ്റുമാണ്. അല്ലാതെ ഈ കൂട്ടർക്ക് കാര്യമായ എന്തെങ്കിൽ വിഷയം ചർച്ചചെയ്യാനുള്ള വിവരമോ പാണ്ഡിത്യമോ മാനസിക നിലവരമോ ഉണ്ട് എന്നു തോന്നാറില്ല.

കാരണം, ആ സർക്കാർ വകുപ്പിൻ്റെ പ്രവർത്തനത്തിൽ പലവിധ പോരായ്മകളും ഉണ്ട് എന്ന കാര്യം ഏവർക്കും അറിയാം. അവയെ തിരുത്താനുള്ള യാതോരു കാഴ്ചപ്പാടോ താൽപ്പര്യമോ ആരിലും കാണാറില്ല.

മറിച്ച്, ഏവരിലും ഉള്ള വികാരം, സ്വന്തം സ്ഥാനവും തനിക്ക് ലഭിക്കുന്ന ആളുകളുടെ വിധേയത്വവും നിലനിർത്തിക്കിട്ടുക എന്നതു മാത്രമായിരിക്കും.

മാത്രവുമല്ല, ഇവരാരേയും പഴയകാല ഇന്ത്യയിൽ നിലനിന്നിരുന്ന സർക്കാർ ഓഫിസർ എന്ന നിർവ്വചനത്തിൽ നിർത്താനും പ്രയാസം തന്നെയായിരിക്കും.

Conference എന്നത് ദിവ്യ വ്യക്തികളുടെ മഹാ നേരംപോക്കാണ് എന്നു സാരം.

ഇനി എഴുത്തിൻ്റെ പാതയിലേക്ക് വീണ്ടും കടക്കാം.

ലോകമെമ്പാടും ഉള്ള ആളുകൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് ഇരച്ചുകയറാനും ഇഴഞ്ഞുകയറാനും ചാടിക്കയറാനും ശ്രമിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്.

ഈ ഒരു പ്രതിഭാസം, ഇന്ത്യയിലും സംഭവിച്ചിരുന്നു. അന്ന് ഇന്ത്യ എന്ന രാജ്യത്തിൻ്റെ അപരനാമം, British-India എന്നായിരുന്നുവെന്ന് ഓർക്കാവുന്നതാണ്.

പല ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയും പ്രജകൾ ഇന്ത്യയിലേക്ക് പലവിധത്തിൽ കയറുമായിരുന്നു. അന്ന് എന്നാൽ, പൗരത്വം എന്ന ഒരു കാര്യം ഇന്ത്യയിൽ ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. ആർക്കും കയറി ഇന്ത്യാക്കാരൻ ആവാമായിരുന്നു.

ഈ രീതിയിലാണ്, എംകെ ഗാന്ധിയും ഇന്ത്യാക്കാരനായി പലവിദേശ രാജ്യങ്ങളിലും വിലസാൻ ശ്രമിച്ചത്.

ഇന്നുള്ള ഇന്ത്യയിൽ നിന്നും അനേകം ആളുകൾ ഇങ്ഗ്ളണ്ടിലേക്കും യൂഎസ്സിലേക്കും കടക്കുന്നുണ്ട്. അവരിൽ പലരും ഉന്നത ഔപചാരിക വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവരാണ്. അവരിൽ പലരും ഔപചാരിക വിദ്യാഭ്യാസത്തിൽ യാതോരു വിധ യോഗ്യതകളും ഇല്ലാത്തവരും ആണ്.

ഈ രണ്ട് കൂട്ടരും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ എത്തിച്ചേർന്നാൽ അവർക്കുള്ള തൊഴിൽ നൈപുണ്യം ഉപയോഗിച്ച് പണ്ട് കാലങ്ങളിൽ അവിടെ തൊഴിൽ ചെയ്തു ജീവിക്കുമായിരുന്നു.

ഇന്ന് കാര്യമായ യാതോരു നൈപുണ്യവും ഇല്ലായെങ്കിലും ചില വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ അവിടങ്ങളിൽ ചിലർ അദ്ധ്യാപന തൊഴിലിൽ ചേരുന്നുണ്ട് എന്നും തോന്നുന്നു.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ എത്തുന്ന മിക്ക മറ്റ് ഭാഷക്കാരിലും കാണപ്പെടുന്ന ഒരു പൊതുവായുള്ള അവകാശവാദം, അവരും അവരുടെ മാതാപിതാക്കളും മറ്റും ആ വിധ ഇങ്ഗ്ളിഷ് രാജ്യങ്ങളിൽ ചെയ്ത തൊഴിലും അദ്വാനവും ആണ് ആ രാജ്യങ്ങളിൽ വൻ സമൃദ്ധി സൃഷ്ടിച്ചത് എന്നതാണ്.

ഉദാഹരണത്തിന് യൂഎസ്സിലെ കറുത്ത വർഗ്ഗക്കാരുടെ അവകാശവാദം അവരുടെ പിതാമഹന്മാരുടെ അടിമപ്പണിയാണ് യൂഎസ്സിന് സാമ്പത്തിക മികവ് നൽകിയത് പോലും.

ഇതേ പോലുള്ള അവകാശ വാദങ്ങൾ ഭൂഖണ്ഡ യൂറോപ്യൻമാരും പറയുന്നുണ്ട്.

Adolf Hitlerറുടെ Mein Kampfൽ പറയുന്നു, Germanകാരുടെ ബുദ്ധിയും സംസ്ക്കാരവും മറ്റ് കഴിവുകളും ആണ് യൂഎസ്സ് എന്ന ഉന്നത രാഷ്ട്രത്തെ സൃഷ്ടിച്ചത് എന്ന്.

ഇന്ന് യൂഎസ്സിലേക്ക് കയറിക്കൂടുന്ന ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഇതേ പോലുള്ള അവകാശവാദങ്ങൾ പ്രഖ്യാപിക്കാനുള്ള പഴുതുകൾ നിരന്തരം നോക്കിക്കൊണ്ടിരിക്കുന്നുണ്ട്.

ഈ വിധ അവകാശ വാദങ്ങളിലെ പിശിക് ഇതാണ്:

ഇന്ത്യയിൽ കോടാനുകോടി ആളുകൾ വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിക്കുന്നുണ്ട്. എന്നാൽ ഈ നാടിൻ്റെ യഥാർത്ഥ മുഖച്ഛായയിൽ കാര്യമായ യാതോരു മാറ്റവും വരുന്നില്ലാ.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമുള്ളവരും ഉന്നത വിദ്യാഭ്യാസമില്ലാത്തവരും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിയാൽ, മറ്റ് ഏത് ഫ്യൂഡൽ ഭാഷക്കാരും കയറിയാൽ ചെയ്യുന്ന കാര്യം തന്നെയാണ് അവിടങ്ങളിൽ ചെയ്തെടുക്കുക. അതായത്, ആ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ വിധ്വംസക പ്രവർത്തനം അദൃശ്യമായ ഭാഷാ വാക്ക് കോഡുകളിൽ നടത്തിക്കൊണ്ടിരിക്കും.

ആ സാമൂഹികാന്തരീക്ഷം വളരെ സാവധാനത്തിൽ നാറിത്തുടങ്ങും.

MBBS പാസായ ഒരു ചെറുപ്പക്കാരൻ, തനിക്ക് ഇങ്ഗ്ളണ്ടിലേക്ക് മാറാനാണ് തൽപ്പര്യം എന്ന് എന്നോട് പറയുകയുണ്ടായി. അപ്പോൾ ഞാൻ പറഞ്ഞു, പഴയ കാല ഇങ്ഗ്ളണ്ടിൻ്റെ ഗുണനിലവാരം ഇങ്ഗ്ണ്ടിൽ ഇന്ന് കാണാൻ പ്രയാസം ആണ് എന്ന്. അപ്പോൾ, ആ ആൾ പറഞ്ഞകാര്യമാണ് വളരെ കൃത്യമായ കാര്യം.

അയാൾ പറഞ്ഞു, അവിടെ എത്രതന്നെ നാറിത്തുടങ്ങിയാലും ഇവിടുത്തെക്കാളും വളരെ മെച്ഛമായിരിക്കും അവിടെ കാര്യങ്ങൾ, എന്ന്.

എന്നുവച്ചാൽ, ഇങ്ഗ്ളണ്ടിലെ ആളുകൾക്ക് അവരുടെ സ്വദേശം നാറുന്നതായി അനുഭവപ്പെടുമെങ്കിലും, പുറത്ത് നിന്നും കയറിവരുന്നവർക്ക്, പറുദീസയിൽ പ്രവേശിച്ച അനുഭവം തന്നെയായിരിക്കും.

1947ൽ പുതിയ ഇന്ത്യ പിറന്നതോടുകൂടി, പുതിയ ഇന്ത്യയിലെ ഉദ്യോഗസ്ഥരിൽ കണ്ടിരുന്ന ഒരു താൽപ്പര്യം തന്നെയായിരുന്നു, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ചെയ്യുന്ന ഉഗ്രപദ്ധതികൾ അവരും ഇവിടെ ഇരുന്ന് ചെയ്ത് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളെ തോൽപ്പിച്ചു കാണിക്കണം എന്നത്.

നിസ്സാര വ്യക്തിത്വം ഉള്ളവരിൽ കാണപ്പെടുന്ന ഒരു മത്സര ബുദ്ധിയാണ് ഇത്. ആ കാര്യത്തിലേക്ക് പോകേണ്ടതില്ല.

കുറെ പതിറ്റണ്ടുകൾക്ക് മുൻപ്, ഇന്ത്യൻ ഉദ്യോഗസ്ഥ പ്രസ്ഥാനം അൻറ്റാർട്ടിക്കയിലേക്ക് ഒരു സംഘത്തെ അയച്ചിരുന്നു. ആ സംഘത്തിൽ കുറച്ച് ഉന്നത പട്ടാള ഓഫിസർമാരും, ശാസ്ത്ര വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റുമാണ് ഉണ്ടായിരുന്നത്.

കപ്പൽ അൻറ്റാർട്ടിക്കയിൽ എത്തിയപ്പോൾ വൻ പ്രശ്നം തന്നെ വന്നു പോലും. ആരാണ് കപ്പലിൽ വച്ചിരിക്കുന്ന പെട്ടികളും മറ്റും ചുമടായി എടുത്ത് പുറത്തു കൊണ്ടുപോകുക എന്നത്. പട്ടാള ജനറൽമാർ യാതോരു മടിയുംകൂടാതെ പ്രഖ്യാപിച്ചു, ചുമടെടുക്കാനൊന്നുമല്ല ഞങ്ങൾ വന്നത് എന്ന്.

ഇന്ത്യൻ പട്ടാള ഓഫിസർക്ക് തൻ്റെ വ്യക്തിത്വം നിലനിർത്തണമെങ്കിൽ തൻ്റെ പദവിയുടെ Insignia, തേച്ചുമിനുക്കിയ പട്ടാള യൂണിഫോമിൻ്റെ ചുമലിൽ നിന്നു തിളങ്ങേണം. പോരാത്തതിന്, salute ചെയ്ത് നിൽക്കാൻ ഒരു പട്ടാള ശിപായുടെ സാന്നിദ്ധ്യവും നല്ലതാണ്.

അതേ പോലെ ഇന്ത്യൻ സിവിൽ ഉദ്യോഗസ്ഥന്, ചുറ്റും നിന്ന് സാർ, മാഡം വാക്കുകൾ ഉരുവിട്ടു നിൽക്കുന്ന കുറച്ച് കീഴ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും അത്യന്താപേക്ഷിതമാണ്.

ഇതൊന്നുമില്ലാതെ വെറും സാധാരണ വേഷത്തിൽ ചുറ്റിനടന്നാൽ, ആളുകൾ നിങ്ങൾ, നീ, തൂ വാക്കുകൾ ഉപയോഗിച്ചാൽ, അത് സഹിക്കേണ്ടിവരും.

പിന്നീട് ആളെ തിരിച്ചറഞ്ഞാൽ, അയ്യോ സാറാണെന്ന് ഞാൻ അറിഞ്ഞില്ല എന്ന് പറഞ്ഞ് വൻ ഐതിഹാസിക കഥകൾക്ക് പാതയും മറ്റേ ആൾ ഒരുക്കിയേക്കാം. ഈ വിധം തിരിച്ചറിയൽ നടന്നില്ലായെങ്കിൽ വൻ പ്രശ്നം തന്നെയാണ്.

ഏതാണ്ട് 1981ന് ചുറ്റുപാടിൽ മഞ്ചേരിയിൽ നടന്ന സംഭവമാണ്. ഡിഗ്രി പഠനം കഴിഞ്ഞ് Indian Military Academyയിൽ ചേർന്ന്, പട്ടാളത്തിൽ Second Lieutenant എന്ന Commissioned Officer പദവിയിൽ ഒരു ചെറുപ്പക്കാരൻ ചേർന്നു. ഈ ആൾ വീട്ടൽ വന്ന അവസരത്തിൽ, തൻ്റെ കൂട്ടുകാരോടൊപ്പം മഞ്ചേരിയിലെ ഒരു സിനിമാ തീയറ്ററിൽ സിനിമ കാണാൻ പോയി. തീയറ്ററിനുള്ളിൽ വച്ച് ഏവരും സിഗരറ്റ് വലിച്ചു.

പോലീസ് ഇവരെ പിടികൂടി, പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഈ വ്യക്തി Second Lieutenant ആണ് എന്ന കാര്യം ആരും പോലീസുകാരോട് പറഞ്ഞില്ല. പോലീസുകാർ നീ, എടാ, എന്താടാ നിൻ്റെ പേര് തുടങ്ങിയ വാക്കുകളിൽ ശരിക്കും ഞെട്ടിച്ചുനിർത്തി.

പോലീസ് പിടിച്ച കാര്യം വീട്ടിൽ അറിഞ്ഞു. അവർ വളരെ പെട്ടന്ന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പിടികൂടപ്പെട്ട വ്യക്തി പട്ടാളത്തിലെ Commissioned Officer ഓഫിസർ ആണ് എന്ന്.

ഈ കഥ എന്നോട് പിന്നീട് പറഞ്ഞത്, ആ പട്ടാള ഓഫിസറുടെ ബന്ധുവായ കേരളാ സർക്കാരിലെ ഒരു ഓഫിസർ പദവിക്കാരനാണ്. അയാൾ ഈ കഥ പറയുമ്പോൾ, അയാളുടെ മഖം ആകെ കരിവാളിച്ചു പോയി.

അവന് താൻ Commissioned Officer ആണ് എന്ന കാര്യം പോലീസുകാരോട് പറയാന്മാലായിരുന്നില്ലേ എന്നു വിലപിച്ചുകൊണ്ടാണ് അയാൾ പറഞ്ഞത്.

സാധരണക്കാരൻ്റെ മേൽവിലാസത്തിൽ ഏതൊരാളും പോലീസ് സ്റ്റേഷനിൽ കയറിവന്നാൽ നാറ്റിച്ചു വിടണം എന്ന കാര്യം ഈ അടുത്ത കാലത്ത് ഒരു മീഡിയാകാരനും ഒരു വക്കീലും പ്രഖ്യാപിച്ച കാര്യം ഓർക്കുക.

വൻ ആശയവിനിമയ പരിശീലനത്തിലൂടേയും വ്യക്തമായ തൊഴിൽ ഉത്തരവാദിത്വങ്ങൾ എഴുതിച്ചേർത്തും മറ്റും അൻറ്റാർട്ടിക്കയിലേക്കുള്ള പിന്നീടുള്ള ഇന്ത്യൻ ദൗത്യ സംഘങ്ങളിൽനിന്നും നേരത്തെ സൂചിപ്പിച്ച പ്രശ്നങ്ങൾ ഒഴുവാക്കിയിരിക്കാം.

പണ്ട് ഒരു വ്യാപാര സ്ഥാപന ഉടമ എന്നോട് പറഞ്ഞിരുന്നു, ഒരാളെ എറ്റണ്ടർ (attender) ആയി നിയമിക്കുമ്പോൾ, ചായ വാങ്ങിക്കൊണ്ടുവരിക എന്നത് തൊഴിൽ ഉത്തരവാദിത്വമായി എഴുതി ഒപ്പിടിയിച്ചു വാങ്ങിക്കും പോലും. കാരണം, അത്ര നിസ്സാരമായ ഒരു തൊഴിൽ ചെയ്യാൻ പോലും മനോധൈര്യം നൽകാത്ത ഭാഷാ അന്തരീക്ഷമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്.

ഇങ്ങിനെയുള്ള ഇന്ത്യാക്കാർ ആൾ പാർപ്പില്ലാത്ത ഒരു പുതിയ പ്രദേശത്ത് എത്തിയാൽ, ഇതേ ഭീകരാന്തരീക്ഷം തന്നെയാണ് അവിടേയും സൃഷ്ടിക്കുക.

Wynadൽ സംഭവിച്ചത് ആലോചിക്കുക. അവിടുള്ള പ്രദേശിക വ്യക്തികളെ മലയാളം പഠിപ്പിച്ച്, നീ, അവൻ, അവൾ, എടാ, എടീ നിലവാരങ്ങളിലേക്ക് അടിച്ചുതമർത്തി.

ഇനി നമുക്ക് Australia എന്ന സ്ഥലത്ത് എന്താണ് സംഭവിച്ചത് എന്ന് ആലോചിക്കാവുന്നതാണ്. ഇത് ഈ എഴുത്തിൻ്റെ പാതയിൽ അടുത്തതായി വന്നു നിൽക്കുന്നു. അതിൻ്റെ കാരണം അടുത്ത എഴുത്തിൽ വ്യക്തമാകും എന്നു കരുതാം.



Image
Last edited by VED on Sat Feb 15, 2025 2:43 pm, edited 1 time in total.
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

22. പഠിപ്പും വൻ വേദാസാഹിത്യ വിവരവും ഇല്ലാത്തവർ പടുത്തുയർത്തിയ രാജ്യങ്ങൾ

Post posted by VED »

Australiaയുടെ കാര്യം പറയാം എന്ന് കഴിഞ്ഞ എഴുത്തിൽ പറഞ്ഞിരുന്നു.

ആ പ്രദേശത്തിൽ ആദ്യം എത്തിയത് ഡച്ചുകാരുടെ ഒരു കാപ്പലാണ് എന്നു കാണുന്നു. 1606ൽ. ഡച്ചുകാർ ഇങ്ഗ്ളിഷുകാരല്ല. അവർ ഭൂഖണ്ഡ യൂറോപ്യന്മാരാണ്.

ഭൂഖണ്ഡ യൂറോപ്യന്മാരുടെ ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന ഫ്രഞ്ചുകാരും, ജർമൻകാരും, സ്പെയ്ൻകാരും മറ്റും ഇങ്ഗ്ളിഷുകാരല്ല. അവരെല്ലാം തന്നെ പലതരത്തിലുള്ള ഫ്യൂഡൽ ഭാഷക്കാരാണ് എന്നാണ് എനിക്കു തോന്നുന്നത്.

എന്നാൽ യൂറോപ്യൻ ചരിത്രം നോക്കിയാൽ, ഇവരെല്ലാംതന്നെ യഥാർത്ഥത്തിൽ വൻ സാമൂഹികവും ബുദ്ധിപരവുമായ മികവ് കാഴ്ചവച്ചിരിക്കുക, അവർ കാലാകാലങ്ങളായി ഇങ്ഗ്ളണ്ടിനോട് വളരെ അടുത്ത് നിലനിന്നിരുന്ന പ്രദേശങ്ങൾ ആയിരുന്നു എന്നതു കൊണ്ടാവാം.

ഈ പറഞ്ഞത് ഇന്ന് പലർക്കും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യമായേക്കാം. എന്നാൽ ഇതാണ് വാസ്തവം എന്നു തോന്നുന്നു.

മലബാറിൽ നിന്നും കടലിൽ വെറും 20 കിലോ മീറ്റർ ദൂരത്താണ് ഇങ്ഗ്ളണ്ട് നിലനിന്നിരുന്നത് എങ്കിൽ മലബാറിലെ സാമൂഹികവും വ്യക്തിപരവുമായ സ്വഭാവ വിശേഷങ്ങളിൽ വൻ ഔന്നിത്യം വരുമായിരുന്നു. അതേ പോലെ തന്നെയാണ് യൂഎസ്, കാനഡ, ന്യൂ സീലൻ്റ് തുടങ്ങിയ രാജ്യങ്ങളുടേയും കാര്യം.

മറ്റൊരു കാര്യവും ഇവിടെ ഇപ്പോൾ പറയാം.

1947വരെ ബൃട്ടിഷ് മലബാറാണ് തിരുവിതാംകൂറിനേക്കാൾ, എല്ലാ കാര്യങ്ങളിലും, മുന്നിൽ നിന്നിരുന്നത്. മലബാറിൽ തീവണ്ടിയും പോസ്റ്റൽ വകുപ്പും ഉന്നത ഗുണമേന്മയുള്ള സർക്കാർ പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു. വൻ മേന്മയുള്ള ഇങ്ഗ്ളിഷ് വിദ്യാഭ്യാസവും ഉണ്ടായിരുന്നു. ജാതീയമായ പരിഗണന സർക്കാർ സംവിധാനങ്ങളിൽ നിരോധിച്ചിരുന്നു.

എന്നാൽ, 1947ന് ശേഷം, എല്ലാകാര്യത്തിലും മുന്നിൽ ചാടിയത് തിരുവിതാംകൂറിലെ ആളുകൾ ആണ്. ഉദാഹരണത്തിന് സിനിമ. തിരുവിതാംകൂർകാരണ്, Madrasലെ സിനിമാ വ്യവസായത്തിലേക്ക് ചാടിക്കയറിത്. Madras എന്നത്, മലബാർ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിൻ്റെ തലസ്ഥാനമായിരുന്നു.

മലബാറുകാർ അന്നെല്ലാം ഇങ്ഗ്ളിഷ് ഭരണ സംവിധാനം നൽകിയ സാമൂഹിക സമാധാനത്തിൽ മത്സരബുദ്ധി മന്ദീഭവിപ്പിച്ചാണ് ജീവിച്ചിരുന്നത്.

ഇതേ ഒരു മാനസികാവസ്ഥ, ഇങ്ഗ്ളിഷുകാരിലും നിലനിന്നിരുന്നു.

എന്തിനും മുന്നിൽ ചാടാനുള്ള വെപ്രാളം ഭൂഖണ്ഡ യൂറോപ്പിലെ ഉന്നതരിലായിരുന്നു. എന്തിനും മറ്റവനേക്കാൾ കേമനാണ് താൻ എന്ന് തെളിയിക്കാനുള്ള വെപ്രാളം തരംതാഴ്ന്നവരിൽ പൊതുവേ കാണപ്പെടുന്ന ഒരു സ്വഭാവവിശേഷം ആണ്.

ഇങ്ഗ്ളിഷുകാർക്ക് അവർ ഉന്നതരാണ് എന്നു ആരേയും ബോധിപ്പിക്കേണ്ടുന്ന കാര്യം ഇല്ലായിരുന്നുവെന്ന് പൊതുവായി പറയാം.

ഇനി പറയാൻ വന്ന കാര്യത്തിലേക്ക് കടക്കാം.

1770ൽ ഇങ്ഗ്ളിഷുകാരനായ Captain James Cook നിയന്ത്രിച്ചിരുന്ന ബൃട്ടിഷ് കപ്പൽ Australiaയിൽ വന്നു. 1788 മുതൽ ഇങ്ഗ്ളണ്ടിലെ ചെറുകിട കുറ്റവാളികളെ Australiaലേക്ക് നാടുകടത്തിത്തുടങ്ങി. ഈ ചെറുകിട കുറ്റവാളികൾ ഉന്നത വിദ്യാഭ്യാസമുള്ളവരോ, സമൂഹത്തിലെ ഉന്നതരോ ആവാൻ സാധ്യത കുറവായിരുന്നു.

1783വരെ ഈ വിധ ചെറുകിട കുറ്റവാളികളെ നാടുകടത്തിയിരുന്നത് അമേരിക്കയിലെ ഇന്ന് യൂഎസ്സ് എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശങ്ങളിലേക്കായിരുന്നു. ഈ കൂട്ടരൊക്കെത്തന്നെയാണ്, ആ അമേരിക്കൻ പ്രദേശങ്ങളിൽ പലയിടത്തുമായി English Settlements (ഇങ്ഗ്ളിഷ് കുടിയേറ്റ പ്രദേശങ്ങൾ) തുടങ്ങിവച്ചത് എന്നു പറയാം എന്നു തോന്നുന്നു.

ഇവർക്ക് മുൻപ് Pilgrim Fathers എന്ന കൂട്ടരാണ് അമേരിക്കയിലെ ഇന്നുള്ള യൂഎസ്സ് പ്രദേശത്തിലുള്ള Plymouth Colonyയിൽ ആദ്യം എത്തിയിരുന്നത്. അത് 1620ൽ ആയിരുന്നു. അതു മറ്റൊരു കഥയാണ്. അതിലേക്ക് പോകാൻ ഇപ്പോൾ നിർവ്വാഹമില്ല.

1783ന് ചുറ്റുപാടിൽ George Washington എന്ന പേരുള്ള ഒരു രാജ്യദ്രോഹിയും വിശ്വാസവഞ്ചകനുമായ തെമ്മാടി ഭൂഖണ്ഡ യൂറോപ്യന്മാർക്ക് ഇങ്ഗ്ളിഷ് പ്രദേശങ്ങൾ പിടികൂടാൻ സൗകര്യം നൽകിയതോടുകൂടി, അവിടെ യൂഎസ്സ് എന്ന രാജ്യം സൃഷ്ടിക്കപ്പെട്ടു.

അതോടുകൂടി, ഇങ്ഗ്ളണ്ടിലെ ചെറുകിട കുറ്റവാളികളെ മുഴുവനും Australiaയിലേക്ക് നാടുകടത്തുന്ന രീതി ഇങ്ഗ്ളണ്ടിൽ തുടക്കമിട്ടു.

ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്, യൂഎസ്സിലും, Australiaയിലും ഇങ്ഗ്ളിഷ് കുടിയേറ്റപ്രദേശങ്ങളിൽ ജീവിക്കാൻ വന്ന ഇങ്ഗ്ളിഷുകാർ സാധാരണക്കാരാണ് എന്നതാണ്. ഈ കൂട്ടരാണ്, ഈ രണ്ട് രാജ്യങ്ങളേയും വൻ ഔന്നിത്യമുള്ള ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ പടുത്തുയർത്തിയത്.

എന്നാൽ, ഇന്ന് പൊതുവേ മനസ്സിലാക്കപ്പെടുന്നത്, വൻ ബൂദ്ധിവൈഭവമുള്ള ശാസ്ത്രജ്ഞരും ഗണിത ശാസ്ത്രജ്ഞരും മറ്റുമാണ് യൂഎസ്സിനെ ഒരു ഉന്നത രാജ്യമാക്കി നിലനിർത്തുന്നത് എന്നതാണ്.

യൂഎസ്സ് എന്ന രാജ്യം എന്തുകൊണ്ടാണ് ഒരു വൻ ആകർഷകമായ രാജ്യമായി മാറിയത് എന്ന കാര്യം ആർക്കും തന്നെ അറിവില്ലാ എന്നാണ് മനസ്സിലാക്കുന്നത്. യൂഎസ്സിലെ പ്രസിഡൻ്റുമാരായി വരുന്ന പലർക്കും ഇതിനെക്കുറിച്ച് വിവരം യാതൊന്നും ഇല്ല. അവരോരോരുത്തരും, യൂഎസ്സിനെ അതിൻ്റെ തകർച്ചയിലേക്കാണ് നയിക്കുന്നത്.

യൂഎസ്സിൻ്റെ സാമൂഹിക പിന്നണിയിൽ ഒരു വൻ ചുമരായി നിൽക്കുന്നത് ഇങ്ഗ്ളിഷ് ഭാഷയാണ് എന്നതുകൊണ്ടാണ് അവിടം തിളങ്ങിനിൽക്കുന്നത് എന്നതാണ് വാസ്തവം.

എന്നാൽ ഇന്ന് യൂഎസ്സിലെ ആളുകളിൽ ബഹുഭൂരിപക്ഷം ആളുകളും പാരമ്പര്യ ഇങ്ഗ്ളിഷ് കുടുംബങ്ങളിൽ നിന്നും വന്നവർ അല്ല. അവരിൽ പലരും ഇങ്ഗ്ളിഷ് സാമൂഹിക പീഠത്തിൽ കയറിനിന്ന് വിലസുന്നവർ മാത്രമാണ്. ഇങ്ഗ്ളിഷ് എന്നത് ഒരു വൻ സൗകര്യം മാത്രമാണ് അവരിൽ പലർക്കും.

Australiaയുടെ കാര്യവും ഇതു തന്നെ. എന്നാൽ, ആ രാജ്യം വൻ മേന്മയിലേക്ക് വളർന്നു വന്നതോടുകൂടി ഭൂഖണ്ഡ യൂറോപ്പിൽ നിന്നും പലരും അവിടേക്ക് കയറിക്കൂടി. അതോടുകൂടി, പലരും മനസ്സിലാക്കിയത്, വെളുത്ത വർഗ്ഗക്കാരാണ് ഈ രാജ്യത്തെ വൻ മേന്മയിലേക്ക് വളർത്തിയത് എന്നതായിരുന്നു.

എന്നാൽ, പിന്നീടങ്ങോട്ട് ആഫ്രിക്കയിലെ കരുത്തവംശക്കാരും ഏഷ്യയിലെ ആളുകളും Australiaയിൽ കറയിക്കൂടാൻ തുടങ്ങി.

ഇന്ന് അവരിൽ പലരുടേയും അവകാശവാദം, അവരുടെ വരവും അദ്വാനവും ആണ് Australiaയെ ഉന്നത നിലവാരത്തിൽ നിലനിർത്തുന്നത് എന്ന്.

ഇവിടെ ശ്രദ്ധിക്കേണ്ടത്, യാതോരു പഠിപ്പും ഇല്ലാത്ത സാധാരണക്കാരായ ഇങ്ഗ്ളിഷുകാരാണ് ഈ വിധ രാജ്യങ്ങളെ ഉന്നത നിലവാരത്തിലേക്ക് വളർത്തിയത് എന്ന കാര്യമാണ്.

ഈ കൂട്ടർക്ക് ആകെയുള്ള മാനസിക മേന്മ അവർക്ക് ഇങ്ഗ്ളിഷ് ഭാഷ അറിയാം എന്നുതു മാത്രമായിരിക്കില്ല. മറിച്ച്, അവർക്ക് ഫ്യൂഡൽ ഭാഷകൾ മനസ്സിലാകില്ല എന്നതും ഒരു വൻ കാര്യം തന്നെയായിരിക്കും.

ഇവർക്ക് സംസ്കൃതം കേട്ടറിവുപോലും കാണില്ല. വേദ സാഹിത്യവും പുരാണങ്ങളും അവയിൽ കാണപ്പെടുന്ന വൻ സരോപദേശങ്ങളും അറിവുണ്ടായിരിക്കില്ല.

വേദിക്ക് ശാസ്ത്രവും വേദിക്ക് ഗണിതവും അവർ കട്ടെടുക്കാൻ ശ്രമിച്ചിരിക്കില്ല.

അവർക്ക് യാതോരു വിധ വേദ കാല സംസ്ക്കാരവും പടുത്തുയർത്താൻ ആവില്ല.

ഇങ്ഗ്ളിഷുകാർ വൻ സാമൂഹികാന്തരീക്ഷവും രാജ്യവും സൃഷ്ട്ടിച്ചിരുന്നതുതന്നെ ഒരു വ്യത്യസ്ത രീതിയിൽ ആണ്.

മറ്റ് മഹാ സാമ്രാജ്യങ്ങളും രാജ്യങ്ങളും സംസ്ക്കാരങ്ങളും പുടുത്തുയർത്തി നിരത്തിക്കാണിച്ചിരുന്നത്, വൻ കെട്ടിടങ്ങളും കോട്ടകളും പിരമിഡുകളും പട്ടാള വ്യൂഹങ്ങളും സൈനിക പരേഡുകളും മറ്റുമാണ് എങ്കിൽ, ഇങ്ഗ്ളിഷ് ജനത എവിടേയും പടുത്തുയർത്തിയിരുന്നത്, വൻ മേന്മയുള്ള ആളുകളേയും, വൻ കാര്യക്ഷമതയുള്ള സാമൂഹിക സംവിധാനങ്ങളേയും മര്യദയോടുകൂടിയ ഭരണയന്ത്രങ്ങളും മനുഷ്യവ്യക്തിത്വത്തെ സംരക്ഷിച്ചുകൊണ്ടുള്ള നിയമാവലികളേയും മികച്ച കീഴ്വഴക്കങ്ങളും ആയിരുന്നു.

ഇവയൊന്നുംതന്നെ യാതോരു മ്യൂസിയത്തിലും കണ്ണാടിക്കൂടിൽ കയറ്റിവച്ച് പ്രദർശിപ്പിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല.

അതേ സമയം റോമാ സാമ്രാജ്യത്തിലും മറ്റും എടുത്തു കാണിക്കാൻ പറ്റുന്ന കാര്യങ്ങൾ അനവധി അടിമകൾ കഷ്ടപ്പെട്ടു നിർമ്മിച്ച കൂറ്റൻ വാസ്തുകലാ സൃഷ്ടികളും ശിൽപ കലയിൽ നൈപുണ്യമുള്ള ചിലർ മിനഞ്ഞെടുത്ത ശിൽപങ്ങളും കലാരൂപങ്ങളും മറ്റുമാണ്. അല്ലാതെ വൻ മേന്മുയുള്ള സാധാരണ വ്യക്തികളെ അല്ല.

ഈ എഴുത്ത് ഈ വക്കിൽ എത്തി നിൽക്കുമ്പോൾ, ചിന്തകളിൽ വരേണ്ടുന്ന കാര്യം, ഇന്ന് വളരെ കൊട്ടിഘോഷിക്കപ്പെടുന്ന പത്തും പതിനഞ്ചും ഇരുപതും വർഷം നീണ്ടുനിൽക്കുന്ന ഔപചാരിക വിദ്യാഭ്യാസം സമൂഹത്തിന് എന്തു മേന്മയാണ് നൽകുന്നത് എന്നതിനെക്കുറിച്ചാണ്.

ചില വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യത പലപ്പോഴും വൻ ജീവിത / തൊഴിൽ സാധ്യതകളിലേക്ക് പാതയൊരുക്കും എന്നത് സത്യമായേക്കാം.

എന്നാൽ, അത് ലോട്ടറി അടിക്കുന്നതിനേക്കാൾ വളരെ നിസ്സാരമായ സാധ്യതയേ മൊത്തമായ ആളുകൾക്ക് നൽകുന്നുള്ളു.

ഇങ്ഗ്ളണ്ടിൽ പോയി നിസ്സാരമെന്ന് ഇന്ത്യയിൽ മനസ്സിലാക്കപ്പെടുന്ന ഒരു തൊഴിൽ ചെയ്തു അവിടെ ജീവിച്ചാൽ, ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന് പോലും ലഭിക്കാത്ത മാനസിക ഔന്നിത്യവും പോസിറ്റിവ് സവിശേഷതയും ആ വ്യക്തിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കും.

ഇന്ത്യൻ ഉദ്യോഗസ്ഥൻ്റെ മുന്നിൽ നിന്നാൽ, പലപ്പോഴും, സ്വയം നാറുന്ന അനുഭവംതന്നെ ആളുകളിൽ വന്നേക്കാം.

ഇതെല്ലാം ഒരു വൻ പ്രഹേളികയായി ചിന്തകളിൽ നിലനിൽക്കേണ്ടതില്ല. കാരണം, ഇതിൻ്റെ വിശദ്ധീകരണം വളരെ നിസ്സാരമായി നൽകാവുന്നതു തന്നെയാണ്.

ഇന്ത്യൻ ഭാഷകളിൽ ആളുകളിൽ മിക്കവരേയും തരംതാഴ്ത്താനുള്ള വാക്കുകൾ ആണ് സാധാരണ സംഭാഷണങ്ങളിൽ ഉള്ളത്. അതേ സമയം ഈ വിധമായുള്ള ഒരു കാര്യം ഇങ്ഗ്ളിഷിൽ ചിന്തിക്കാനുള്ള ഒരു പ്രകോപനം ആ ഭാഷയിൽ ഇല്ല.

ഇനി ഈ എഴുത്തിലേക്ക് കടന്നുവരാനുള്ള കാര്യം ഔപചാരിക വിദ്യാഭ്യാസം എന്ന വിഷയമാണ്. അതിന് ശേഷം PSC, UPSC പരീക്ഷകളിലേക്കും ഈ എഴുത്തിനെ നയിക്കാം എന്നു വിചാരിക്കുന്നു.




Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

23. വിദ്യാഭ്യാസത്തിലെ ആശയക്കുഴപ്പം

Post posted by VED »

പൊതു വിദ്യാഭ്യാസം അതുമല്ലെങ്കിൽ വിദ്യാഭ്യാസം എന്ന ഒരു ആശയം ദക്ഷിണേഷ്യയിൽ അവതരിപ്പിച്ചത് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് എന്ന് ഒരു പരിധിവരെ പറയാം എന്നു തോന്നുന്നു.

എന്നാൽ മത പഠനശാലകളിൽ ചിലതരത്തിലുള്ള പഠിപ്പിക്കലുകൾ നടന്നിട്ടുണ്ട് എന്നത് വാസ്തവം തന്നെയാവാം.

മുഹമ്മദ്ദീയരല്ലാത്ത സാമൂഹിക ഉന്നതരിൽ പലരും സംസ്കൃത പഠനത്തിന് ഒരുമ്പെട്ടിരുന്നു എന്നു തോന്നുന്നു.

ഇതിനുള്ള ചില കാരണങ്ങളിൽ ഒന്ന് സാമൂഹിക ഉന്നതർക്ക് താത്വിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും, ചർച്ചചെയ്യാനും വളരെ അധികം സമയം ലഭിച്ചിരുന്നു എന്നത് കൊണ്ടാവാം.

സംസ്കൃത രചനകൾക്ക് അതിപുരാണത എന്ന ഒരു അലങ്കാരം നിലനിൽക്കുന്നുണ്ട്. ഏതോ അതിപുരാതന ജനതയിലെ ചിലർ വളരെ കരുതിക്കൂട്ടിയും വൻ അദ്വാനത്തോടേയും എഴുതിവച്ച വൻ സാമൂഹിക തത്വങ്ങളും മാന്ത്രിക സങ്കൽപ്പങ്ങളും ഈ വിധ രചനകളുടെ നീഗൂഢതകളിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന ഒരു തോന്നൽ നിലനിന്നിരുന്നു.

മറ്റൊരു കാര്യം, സംസ്കൃത രചനകളിൽ വായിച്ചുള്ള പരിചയം പലപ്പോഴും വെളിപ്പെടത്താൻ പറ്റുന്നത്, തനിക്ക് വൻ പാണ്ഡിത്യവും നിഗൂഢ നൈപുണ്യങ്ങളും കൈവശം ഉണ്ട് എന്ന സൂചന മറ്റുള്ളവരിൽ ജനിപ്പിക്കാൻ സൗകര്യം നൽകും.

Illustrated Weekly of India എന്ന ആഴ്ചപ്പതിപ്പിൻ്റെ editor ആയിരുന്ന Khushwant Singh തൻ്റെ With Malice towards One and All എന്ന സ്ഥിരം പംക്തിയിൽ ഒരിക്കൽ പറഞ്ഞത് ഓർമ്മവരുന്നു.

പ്രസംഗ വേദികളിൽ സംസാരിക്കുന്ന അവസരത്തിൽ ഉദ്ദരിക്കാൻ വേണ്ടി താൻ കുറെ സംസ്കൃത വാക്യങ്ങൾ മനഃപാഠമാക്കിവെക്കും പോലും. ഇവ തന്ത്രപ്രധാന അവസരങ്ങളിൽ ഉദ്ദരിക്കും. അപ്പോൾ കേൾവിക്കാരിൽ വരുന്ന ഭാവം, തനിക്ക് വൻ സംസ്കൃത സാഹിത്യ പാണ്ഡിത്യം ഉണ്ട് എന്ന തോന്നലാണ് പോലും.

ഈ തന്ത്രം ഇന്നും പലരും ഉപയോഗിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.

English East India Company ആദ്യ കാലങ്ങളിൽ സംസ്കൃത പഠനത്തിനും അറബി പഠനത്തിനും ആയി ആവക പഠന ശാലകൾക്ക് വൻ ധനസഹായം നൽകിയിരുന്നു.

എന്നാൽ ഈ വിധ പഠനങ്ങക്ക് ചെറുപ്പക്കാരിൽ കാര്യമായ താൽപ്പര്യം വന്നുകണ്ടില്ല. സംസ്കൃതത്തിലേയും അറബിയിലേയും പാഠപുസ്തകങ്ങൾ വാങ്ങിക്കാൻ പോലും ആളെ കിട്ടിയിരുന്നില്ല പോലും. ഈ രേഖപ്പെടുത്തൽ കണ്ടത് Thomas Macaulayയുടെ Minutes on Indian Education എന്ന പഠന റിപ്പോട്ടിലാണ്.

ചെറുപ്പക്കാർക്ക് അന്ന് പഠിച്ച് ഇങ്ഗ്ളിഷുകാരെപ്പോലെ ആയിത്തീരേണം എന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. എന്തു പഠിച്ചാലാണ് ഇങ്ഗ്ളിഷുകാരെപ്പോലെ ആകുക എന്ന കാര്യത്തിൽ പരക്കെയുള്ള അഭിപ്രായം ശാസ്ത്രവും ഗണിതവും (Science & Mathematics) പഠിച്ചാൽ വ്യക്തി ഇങ്ഗ്ളിഷുകാരെപ്പോലെ ആകും എന്നതായിരുന്നിരിക്കാം.

ഇങ്ഗ്ളിഷ് കമ്പനിക്കും കാര്യങ്ങൾ വ്യക്തമായിരുന്നില്ല. അവർ ഭരിക്കാൻ നിയോഗിക്കപ്പെട്ടെ ഇന്ത്യയെന്ന അവർതന്നെ സൃഷ്ടിച്ച രാജ്യത്തിലെ ആളുകളിൽ വൻ വ്യക്തിത്വ മേന്മ വരുത്തണം എന്ന കാര്യത്തിൽ അവർക്ക് വളരെ താൽപ്പര്യം ഉണ്ടായിരുന്നു.

എന്നുവച്ചാൽ ഇവിടുള്ള ജനത്തിന് ഇങ്ഗ്ളണ്ടിലെ ഇങ്ഗ്ളിഷുകാരുടെ വ്യക്തിത്വം വരണം. ഇതിന് എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ആർക്കും വ്യക്തമായ ഒരു വിവരം കണ്ടില്ല.

ഇന്ത്യൻ ഭാഷകൾ മര്യാദകുറഞ്ഞവയാണ് (rude) എന്ന് Thomas Macaulay റിപ്പോട്ട് ചെയ്തിരുന്നു. അക്കാരണത്താൽ ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭാഷയാണ് പഠിപ്പിക്കേണ്ടത് എന്നതായിരുന്നു ഇദ്ദേഹത്തിൻ്റെ അഭിപ്രായം.

പോരാത്തതിന്, ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ വാക്കുകളും സാങ്കേതിപദങ്ങളും മറ്റും വളരെ കുറവായിരുന്നു എന്നും ഇദ്ദേഹം കണ്ടെത്തിയിരുന്നു.

ഈ രണ്ടാമത്തെ പ്രശ്നത്തെ നേരിടാനായി നേരത്തെതന്നെ English Company ഉദ്യോഗസ്ഥർ പ്രവർത്തിച്ചിരുന്നു. അവർ പലയിടത്തും പ്രാദേശിക ഭാഷകളെ ഉന്നതപ്പെടുത്താൻ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

അതിൻ്റെ ഭാഗമായാണ് ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ ഹിന്ദി എന്ന ഭാഷ അവർ വളർത്തിയെടുത്തത്. കുറേ ചെറുകിട ഭാഷകളെ കൂട്ടിച്ചേർത്ത്, അതിൽ സംസ്കൃത പദങ്ങളും മറ്റും നിറച്ചും മറ്റുമാണ് ഹിന്ദിയെ വളർത്തിയത് എന്നു മനസ്സിലാക്കുന്നു.

എന്നാൽ പ്രാദേശിക ഭാഷകൾ ഭരണയന്ത്രത്തിൽ എല്ലായിടത്തും ആശയക്കുഴപ്പവും കശപിശയും ബഹളവും വഴക്കും നയവിരുദ്ധ പെരുമാറ്റവും അഴിമതിയും സ്വജനപക്ഷപാതവും മറ്റും വരുത്തും എന്ന കാര്യം വളരെ വ്യക്തമായിരുന്നു എന്നു തോന്നുന്നു.

യഥാർത്ഥത്തിൽ പ്രാദേശിക ഉദ്യോഗസ്ഥരെ മുഴുവനും ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നതിനേക്കാൾ എളുപ്പം ഭരണയന്ത്രത്തിൽ പ്രവർത്തിക്കുന്ന English Companyയുടെ ഉദ്യേഗസ്ഥരെ പ്രാദേശിക ഭാഷ പഠിപ്പിക്കുകതന്നെയാണ്.

മാത്രവുമല്ല, ഇന്ത്യയിൽ ജനിച്ചുവളർന്ന ഇങ്ഗ്ളിഷുകാർക്ക് പ്രാദേശിക ഭാഷാ നൈപുണ്യവും വന്നുംകാണും.

എന്നാൽ, പ്രാദേശിക ഭാഷ മനസ്സിലാക്കാനും സംസാരിക്കാനും പറ്റുന്ന ഇങ്ഗ്ളിഷുകാരിൽ വ്യക്തമായിത്തന്നെ പെരുമാറ്റത്തിലും ഭാവത്തിലും കാഴ്ചപ്പാടിലും മറ്റും വ്യക്തമായ മാറ്റങ്ങൾ വന്നുചേരും. എന്നാൽ അവർ നിലനിൽക്കുന്നത് ഇങ്ഗ്ളിഷുകാരുടെ ഇടയിൽ ആയിരുന്നതുകൊണ്ട് അവരിൽ ഇങ്ഗ്ളിഷിൻ്റെ ഭാവവും നിലനിൽക്കും എന്നുമാത്രം.

ഈ കൂട്ടർ ഇങ്ഗ്ളണ്ടിൽ തിരിച്ച് ചെല്ലുന്ന അവസരത്തിൽ അവരിൽ വളരെ വ്യക്തമായി കാണപ്പെടുന്ന ഔന്നിത്യഭാവം ഇങ്ഗ്ളണ്ടിലെ സാധാരണക്കാരേയും മറ്റും വളരെ വിഷമിപ്പിച്ചിരുന്നു.

ഇന്ത്യയിൽ പൊതുവിദ്യാഭ്യാസം നടപ്പിലാക്കാനായി ഇങ്ഗ്ളിഷ് കമ്പനീ ഭരണം പലവിധ ചുവടുവെപ്പുകളും നടത്തിയിരുന്നു. എന്നാൽ കമ്പനിക്ക് വളരെ തുഛ്ചമായ വരുമാനമേ ഈ രാജ്യത്തിൽ നിന്നും ലഭിച്ചിരുന്നുള്ളു. Sales Tax എന്ന കൊള്ളയടി പ്രസ്ഥാനം അന്ന് അമർച്ച ചെയ്യപ്പെട്ട തലത്തിലായിരുന്നു എന്നും ഓർക്കുക.

ഭരണയന്ത്രത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യം നേടിയ പ്രാദേശിക വ്യക്തികൾ തന്നെയായിരുന്നു.

ഭരണയന്ത്രം എന്നത് ഇങ്ഗ്ളിഷിൽ വീക്ഷിച്ചാൽ, സർക്കാർ ഓഫിസുകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ കൂട്ടയ്മ മാത്രമാണ്.

എന്നാൽ പ്രാദേശിക ജനം ഇവരെ വീക്ഷിക്കുന്നത് പ്രാദേശിക ഭാഷയിൽ ആണ്. എന്നുവച്ചാൽ, ഉദ്യോഗസ്ഥരോട് അവർ വ്യക്തമായ വിധേയത്തവും ദാസ്യഭാവവും പ്രകടിപ്പിച്ചില്ലായെങ്കിൽ, ഉദ്യോഗസ്ഥഞ ഉഗ്രഭാവത്തിലേക്ക് മാറും.

ഇനിയാണ് പൊതുവിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലേക്ക് കടക്കേണ്ടത്.

പൊതുവേ ഒരു ചിന്ത പരന്നിട്ടുണ്ട്. ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നതാണ് യഥാർത്ഥ പഠനം എന്ന്. Arts വിഷയങ്ങൾ പഠിക്കുന്നത് വെറും പാഴ്വേലയാണ് എന്നും.

എന്നുവച്ചാൽ, Arts വിഷയങ്ങൾ പഠിച്ചാൽ, വല്ല സർക്കാർ ജോലിയും ലഭിക്കുന്നില്ലായെങ്കിൽ സമയം പോയത് മിച്ചം. എന്നാൽ ശാസ്ത്രവിഷയങ്ങൾ പഠിച്ചാൽ, വൻ സാങ്കേതിക വിവരം ലഭിക്കും. യാതോരു തൊഴിലും ലഭിച്ചില്ലായെങ്കിലും, പഠിച്ച സാങ്കേതിക വിവരം ഉപയോഗിച്ച് സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കാം എന്ന്.

ഈ വിധ ചിന്തയുമായി ബന്ധപ്പെട്ട് STEM എന്ന ഒരു പാഠ്യപദ്ധതി തന്നെ നിലവിൽ ഉണ്ട്. Science, technology, engineering, and math എന്നതിൻ്റെ ചുരക്കപ്പേരാണ് STEM.

ഈ വിധ ചിന്താഗതിക്കാരുടെ ഭാവം:
കണ്ടില്ലേ, ഇന്ത്യയിൽ ശാസ്ത്രവും ഗണിതവും വൈദ്യശാസ്ത്രവും പഠിച്ച്, ചെറുപ്പക്കാർ ഇങ്ഗ്ളണ്ടിലും അമേരിക്കയിലും ഓസ്ട്രേലിയയിലും മറ്റും വൻ തൊഴിൽ ചെയ്തു ജീവിക്കുന്നു.

എന്നാൽ വാസ്തവം മറ്റൊന്നാണ്. ഇന്ത്യയിൽ നിന്നും പലതും പഠിച്ചും, പഠിക്കാതേയും ആളുകൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിക്കൂടുന്നുണ്ട്. അവർ അവിടെ സാധാരണക്കാരായണ് ജീവിക്കുന്നത്. അല്ലാതെ ഇവിടുള്ള അദ്ദേഹവും മാഡവും മറ്റുമായല്ല ജീവിക്കുന്നത്.

അതേ സമയം അമേരിക്കയിൽ ഉന്നത IT കമ്പനിയുടെ ചുക്കാൻ പിടിക്കുന്ന ഇന്ത്യാക്കാർ, അവർ പഠിച്ച അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ തൊഴിൽ ചെയ്താൽ, തൊഴിൽ ചെയ്യുന്ന ഇന്ത്യൻ കമ്പനികളിൽ അവരുടെ മുതലാളിമാരുടെ നീ, തൂ, അവൻ, അവൾ വാക്കുകളിൽ നിലനിൽക്കുന്നവർ തന്നെയായിരിക്കും.

അവർ ഒരു ഇന്ത്യൻ സർക്കാർ ഓഫിസിൽ കയറിച്ചെന്നാൽ, പണ്ട് Enron കമ്പനിയിലെ ഉദ്യോഗസ്ഥർ നേരിട്ട അനുഭവത്തേക്കാളും വിഷമകരമായ ഒന്നായിരിക്കും അവർ അനുഭവിക്കുക. കാരണം, അവർ ഇന്ത്യൻ സ്വകാര്യ കമ്പനിയിലെ തൊഴിലാളി മാത്രമാണ്.

അമേരിക്കയിൽ കടന്നാൽ മാത്രമാണ് അവർക്ക് മാസ്മരിക കഴിവുകൾ വന്നതായി തോന്നുക.

ഒരു ഇന്ത്യാക്കാരി അമേരിക്കയിൽ ഒരു വൻ IT കമ്പനിയിൽ തൊഴിൽ ചെയ്തിരുന്ന അവസരത്തിൽ, അമേരിക്കൻ പ്രസിഡൻ്റിന് ആ കമ്പനിയുടെ Social mediaയിൽ ഉണ്ടായിരുന്ന Account തടഞ്ഞുവെക്കാൻ മാത്രം ധൈര്യം കാണിച്ചു.

ഈ വിധ ധൈര്യമൊന്നും ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയിൽ തൊഴിൽ ചെയ്യുമ്പോൾ ആ ആളുടെ മനസ്സിൽ കയറിവരില്ല. ഇന്ത്യൻ പ്രധാന മന്ത്രിയുടെ Accountനെ കമ്പനിയുടെ നയം പ്രഖ്യാപിച്ചുകൊണ്ട് തടഞ്ഞുവച്ചാൽ, എന്തു സംഭവിക്കും എന്ന് പറയേണ്ടതില്ല.

വെറും ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരിക്ക് ഇത്ര അഹങ്കാരമോ, എന്ന് ആളുകൾ മൂക്കത്ത് വിരൽ വെച്ചുപോകും.

എഴുത്തിൻ്റെ പാതയിലേക്ക് തിരിച്ചുവരാം.

ഇങ്ഗ്ളിഷിലെ Science എന്ന വാക്കിന് എന്തുകാരണത്താലാണ് ശാസ്ത്രം എന്ന തർജ്ജമ നൽകിയത് എന്ന് അറിയില്ല. കാരണം, ദക്ഷിണേഷ്യയിലെ സംസ്കൃത ഭാഷാ പാരമ്പര്യത്തിൽ ശാസ്ത്രം എന്ന ഒരു വാക്കുണ്ട്. അത്, പലപ്പോഴും പ്രാചീന സംസ്കൃത സാമൂഹിക ചട്ടങ്ങളെയാണ് പ്രതിനിധാനം ചെയ്തിരുന്നത് എന്നാണ് തോന്നുന്നത്.

അങ്ങിനെ വരുമ്പോൾ, ശാസ്ത്രം എന്ന തർജ്ജമ വാക്ക് പലവിധ ആശയക്കുഴപ്പങ്ങൾക്കും കാരണമായേക്കാം. ഇങ്ഗ്ളണ്ടിൽ Science എന്ന പദപ്രയോഗം സൃഷ്ടിക്കപ്പെടുന്നതിന് നൂറ്റാണ്ടുകൾക്കും അതുമല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾക്കും മുൻപ് തന്നെ ദക്ഷിണേഷ്യയിൽ ശാസ്ത്രം എന്നത് ഉണ്ടായിരുന്നു എന്നത് കാണപ്പെടും.

പറയാൻ വന്ന കാര്യത്തിൽ നിന്നും എഴുത്ത് കാര്യമായിത്തനെ പാതവിട്ടോടി എന്നു തോന്നുന്നു.

എന്നാൽ മുകളിൽ പറഞ്ഞുതീർത്ത കാര്യത്തിൽ കാണുന്നത് മറ്റൊരു വൻ ആശയക്കുഴപ്പമാണ്.

ആളുകളെ ഇങ്ഗ്ളിഷകാരെപ്പോലെ ആക്കാൻ എന്തു വിദ്യാഭ്യാസമാണ് വേണ്ടത്, എന്നതായിരുന്നു ആദ്യ കാലത്തെ ചിന്ത.

എന്നാൽ ഇങ്ങിനെ തുടങ്ങിയ പൊതുവിദ്യാഭ്യാസം ചെന്നെത്തിയത്, ഔപചാരിക സാങ്കേതികവിദ്യാ പഠനത്തിലാണ്.

സാങ്കേതിവിദ്യാ പഠനം ഒരു തൊഴിൽ പഠനം ആണ്. അത് ആർക്കും ലക്ഷമിടാവുന്ന കാര്യം തന്നെ. എന്നാൽ ഇതല്ലല്ലോ പൊതുവിദ്യാഭാസം ലക്ഷ്യമാക്കേണ്ടത്!

ഇനി പൊതുവിദ്യാഭ്യാസത്തിൽ ഞാൻ കണ്ടറിഞ്ഞ കാര്യത്തിലേക്ക് പോകാം എന്നു കരുതുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.


Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

24. പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ഉന്നത ലക്ഷ്യം

Post posted by VED »

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനീ ഭരണം, അവർ സൃഷ്ടിച്ച ഇന്ത്യയിലെ ജനങ്ങളിൽ നിന്നും പലവിധ പെരുമാറ്റങ്ങളും ആശയവിനിമയ സ്വഭാവങ്ങളും, മാറ്റാനും മാച്ചുകളയാനും ശ്രമിച്ചിരുന്നു.

എന്നാൽ ഇതിന് വ്യക്തമായ ഒരു മാർഗ്ഗരേഖ അവർക്ക് കൃത്യമായ വാക്കുകളിൽ എഴുതിച്ചേർക്കാൻ ആയിരുന്നുവോ എന്ന് എനിക്ക് അറിയില്ല. എന്നിരുന്നാലും, ആ കമ്പനിയിലെ ഉദ്യോഗസ്ഥരിൽ പലരും ആ ഇന്ത്യയിലെ ജനങ്ങളുടെ സ്വഭാവ വിശേഷങ്ങൾ മനസ്സിലാക്കാൻ പ്രയാസപ്പെട്ടിരുന്നുവെന്നതാണ് വാസ്തവം.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കണ്ട ജനജീവിതത്തിൽ കാര്യമായി മതിപ്പുളവാക്കുന്ന യാതൊന്നും കണ്ടിരുന്നില്ല. അതിനാൽ തന്നെ ആ ഇന്ത്യയിലെ ജനങ്ങളിൽ വൻ മാനസിക മാറ്റം വരുത്തേണം എന്ന സംസാരം തന്നെ അവരിൽ പലരും പറഞ്ഞിരുന്നുവെന്ന് തോന്നുന്നു.

എന്നാൽ ഈ വിധത്തിലുള്ള മതിപ്പ് ശരിയായ ഒരു മുല്യനിർണ്ണയം അല്ലായെന്ന വാക്കുകളും പറഞ്ഞ കൂട്ടരും അവർക്കിടയിൽ ഉണ്ടായിരുന്നു.

ചരിത്രകാരനും 1819ൽ Bombayയുടെ Lieutenant-Governorറും ആയിരുന്ന Mountstuart Elphinstone പറഞ്ഞത് ഈ വിധത്തിലാണ്:

QUOTE: In that country also, religions and manners put bars to our intimacy with native and limit the number of transactions as well as the free communication of opinions.

We know nothing of the interior of families but by report, and have no share in those numerous occurrences of life in which the amiable part’s of character are most exhibited. END of QUOTE

ആശയം: ആ രാജ്യത്തിൽ (അന്നത്തെ ഇന്ത്യയിൽ) നമുക്ക് പ്രാദേശികരുമായി അടുത്തിടപഴകാനും സ്വതന്ത്രമായി അഭിപ്രായങ്ങൾ പങ്കിടുവാനും തടസ്സമായി മതങ്ങളും പെരുമാറ്റ ചട്ടങ്ങളും നിലനിൽക്കുന്നുണ്ട്.

അവരുടെ കുടുംബങ്ങൾക്കുള്ളിലുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് യാതൊന്നും അറിയില്ല. നിത്യജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളിലും വ്യക്തി ഉന്നത സ്വഭാവങ്ങൾ പ്രകടിപ്പിക്കപ്പെടുന്ന സംഭവങ്ങൾ യാതൊന്നും നമുക്ക് അറിവു ലഭിക്കാൻ യാതോരു മാർഗ്ഗവും ഇല്ല. END

Mountstuart Elphinstone ഒരു സ്കോട്ടിഷ് വ്യക്തിയായിരുന്നു. ഇങ്ഗ്ളിഷുകാരനല്ല. അതിനാൽ തന്നെ ഇദ്ദേഹത്തിന് ഇന്ത്യയെ മനസ്സിലാക്കാൻ ആയില്ല എന്നത് ആശ്ചര്യകരമായി തോന്നേണ്ടതാണ്.

എന്നിരുന്നാലും ആ ഇന്ത്യയിൽ സംസ്ഥാന വിദ്യാഭ്യാസം എന്ന പദ്ധതി കൊണ്ടുവന്നത് ഇദ്ദേഹം ആണ് എന്നാണ് പറയപ്പെടുന്നത്. ഈ കാര്യം ചെയ്യുമ്പോൾ തന്നെ ആ ഇന്ത്യയെ ഇദ്ദേഹത്തിന് വ്യക്തമായി മനസ്സിലാക്കൻ പറ്റിയിട്ടില്ലായെങ്കിൽ അത് ഒരു വൻ പരാജയം തന്നെയാണ്.

ഇന്ത്യയിലെ ആളുകൾക്ക് വ്യക്തമായ ഒരു പെരുമാറ്റവും സ്വഭാവ സവിശേഷതയും ഇല്ലായെന്നുള്ളതാണ് വാസ്തവം.

വാക്കുകളിൽ വിധേയത്വം നൽകപ്പെടുന്നവരോട് വളരെ നല്ല പെരുമാറ്റം കാണിക്കും. അതേ സമയം വാക്കുകളിൽ തരംതാഴ്ത്തൽ നൽകപ്പെടുന്നവരോട് വളരെ ക്രൂരമായി പെരുമാറാം.

ഈ ക്രൂരമായ പെരുമാറ്റം കഠിനമായ ശബ്ദത്തിലും മർദ്ദിക്കും എന്ന ഭാവത്തിലും ആവാം. അതുമല്ലെങ്ങിൽ ഈ ക്രൂരമായ പെരുമാറ്റം വളരെ മിനിസമുള്ള വാക്കുകളിലും മൃദു മന്ദഹാസത്തോടേയും ആവാം.

വളരെ വിനയത്തോടും മൃദുവായ സ്വരത്തോടും കൂടി ഉന്നത ഉദ്യോഗസ്ഥരോട് പെരുമാറുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടകാര്യം ഓർമ്മവരുന്നു. ഈ ആൾ സാധാരണക്കാരനോട് പൈശാചിക ഭാവത്തിൽ പെരുമാറുന്നതും കാണുകയുണ്ടായി.

ഒരേ വ്യക്തിയിൽ ഇത്രമാത്രം വ്യത്യസ്തമായ ഭാവം എങ്ങിനെ നിലനിൽക്കും എന്ന കാര്യം തന്നെ വളരെ ആശ്ചര്യകരമായി തോന്നേണ്ടതാണ്.

എന്നാൽ വാക്കുകൾ ശ്രദ്ധിച്ചാൽ ഇതിൻ്റെ കാരണം വളരെ വ്യക്തമായി മനസ്സിലാക്കാനാകും. സാർ, അദ്ദേഹം വ്യക്തിയോട് ഒരു ഭാവം. നീ, അവൻ വ്യക്തിയോട് മറ്റൊരു ഭാവം.

ഈ ഒരു ഭാവ പകർച്ച ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരിൽ ഉണ്ട്. ഇതിനെയാവാം rude (അപമര്യാദാപരം) എന്ന് Macaulay തിരിച്ചറിഞ്ഞത്.

അന്നത്തെ ഇന്ത്യയിൽ വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കേണ്ടത്, ഇന്ത്യയിലെ ജനങ്ങളിൽ നൈസഗ്ഗികമായി നിലനിൽക്കുന്ന, തമ്മിൽ പെരുമാറുമ്പോൾ പുറത്തുവരുന്ന പൈശാചികതയെ മാച്ചുകളയുക എന്നതു തന്നെയായിരുന്നു.

അതേ സമയം ഇങ്ഗ്ളണ്ടിൽ നിലനിന്നിരുന്ന വൻ സാങ്കേതിക വിദ്യകളും നൈപുണ്യങ്ങളും ശാസ്ത്രീയ വിവരജ്ഞാനങ്ങളും അഭിനവ ഗണിത കണ്ടുപിടുത്തങ്ങളും മറ്റും ഇന്ത്യയിലെ ജനങ്ങളിൽ എത്തിക്കുക എന്നത് വിദ്യാഭ്യാസത്തിലൂടെ തന്നെ ചെയ്യാനാവുന്ന കാര്യം ആണെങ്കിലും, അത് പ്രാഥമിക വിദ്യാഭ്യസത്തിൽ നിന്നും വ്യക്തമായി വേറെയാണ് എന്ന് മനസ്സിലാക്കേണ്ടിയിരുന്നു.

അന്നത്തെ ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം ലഭിച്ച ആളുകൾക്ക് വ്യക്തമായും മനസ്സിലാക്കാൻ പറ്റിയിരുന്ന കാര്യം, ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ഒരു സാമൂഹിക വേദിയിൽ അവർ കടന്നു കയറിയാൽ അവരിൽ വൻ ആശയവിനിമയ കഴിവും സാമർത്ഥ്യവും വന്നുചേരുന്നുണ്ട് എന്നതു തന്നെയാണ്.

എന്നാൽ ആ വ്യക്തികൾ ഈ സാമർത്ഥ്യം മറ്റ് ഇന്ത്യാക്കാർക്ക് കിട്ടാതിരിക്കാനാണ് യത്നിക്കുക.

എന്നാൽ ഈ മുഴുവൻ കാര്യവും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് എത്രമാത്രം മനസ്സിലാക്കാൻ പറ്റിയിരുന്നുവെന്ന് എനിക്ക് അറിയില്ല.

അവരോട് ഇന്ത്യയിലെ വ്യക്തികൾ ഇങ്ഗ്ളിഷിൽ സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും അവർക്ക് കാണാൻ പറ്റിയിരിക്കുക വൻ മതിപ്പുളവാകുന്ന വ്യക്തിത്വങ്ങളേയും വിദ്യാസാഗരങ്ങളേയും ആയിരിക്കും.

എന്നാൽ ഇതേ വ്യക്തികൾ അവരുടെ തൊഴിലാളികളോടും, കുടുംബത്തിനുള്ളിലെ വിലയവരോടും ചെറിയവരോടും മറ്റും സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും, ഇങ്ഗ്ളിഷുകാർക്ക് വിഭാവനം ചെയ്യാൻ പറ്റാത്ത തരത്തിലുള്ള വ്യക്തിത്വങ്ങൾ ആയി മാറും എന്നതാണ് വാസ്തവം.

അന്നത്തേയും ഇന്നത്തേയും ഇന്ത്യയിലെ തൊഴിലാളികളിലും സാമൂഹികമായി താഴെ നിൽക്കുന്നവരിലും കാണപ്പെടുന്ന ഒരു പൊതുവായുള്ള സ്വഭാവമാണ്, അവരുടെ അതേ നിലവാരത്തിലുള്ളവരെ തരംതാഴ്ത്തി നിർവ്വചിക്കുക, തരംതാഴ്ത്തി സംബോധന ചെയ്യുക, എന്നൊക്കെ. അതായത്, അവർക്ക് തമ്മിൽത്തമ്മിൽ മതിപ്പില്ലായെന്ന്.

അതേ സമയം അവർ അവരുടെ മുകളിൽ ഉള്ളവരോട് വൻ വിധേയത്വത്തോടും ബഹുമാനത്തോടും സംസാരിക്കും, പെരുമാറും.

ഇങ്ഗ്ളിഷ് ജനത്തിലെ തൊഴിലാളികൾക്ക് ഈ രീതിയിലുള്ള ഒരു സ്വഭാവഗുണം കൈവശപ്പെടുത്താൻ അവർ വളരെ പണിപ്പെടേണ്ടിവരും. കാരണം, ഇങ്ഗ്ളിഷ് ഭാഷയിൽ സംബോധനയിലും പരാമർശത്തിലും കൂടെയുള്ളവരെ തരംതാഴ്ത്താൻ പറ്റുന്ന You, He, She വാക്ക് കോഡുകൾ ഇല്ല.

അന്നും ഇന്നുമുള്ള ഇന്ത്യകളിലെ ആളുകൾ ഉന്നതനോട് വാക്ക് പാലിക്കും. താഴ്ന്നവന് നൽകിയ വാക്ക് പാലിക്കില്ല.

ഉന്നത വ്യക്തി സാമൂഹികമായി തമർന്നുപോയാൽ, അയാൾക്ക് നൽകിയ വാക്ക് പാലിക്കാൻ കൂട്ടാക്കില്ല. കാരണം, അദ്ദേഹത്തിനാണ് വാക്ക് നൽകിയത്. അവന് അല്ല വാക്ക് നൽകിയത്. അവനോട് പോവാൻ പറ, എന്നതാവും പുതിയ ഭാവം.

ആളുകൾ ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടിയിൽ ഏതെങ്കിലും ഒരു പടിയിൽ നിൽക്കുന്നവരാണ്. ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ് ഇത്.

ഈ പ്രതിഭാസം ആളുകളിൽ പല നിലവാരത്തിലുള്ള ആകർഷകത്വവും അറപ്പും സൃഷ്ടിക്കുന്നുണ്ട്.

വ്യത്യസ്ത നിലവാരത്തിലുള്ള ആളുകൾക്ക് നിസ്സാരകാര്യങ്ങളിൽ പോലും തമ്മിൽ സംസാരിച്ച് പ്രശ്ന പരിഹാരം കണ്ടെത്താൻ ആവില്ല. അതിനാൽ തന്നെ വ്യക്തികൾ സ്വന്തം കായികവും സാമൂഹികവും മറ്റുമായ ബലം പ്രകടിപ്പിച്ചു തന്നെ മുന്നേറാൻ ശ്രമിക്കും.

ആളുകൾ ക്യൂവിൽ നിൽക്കേണ്ടുന്ന ഇടത്ത് ക്യൂവിൽ നിൽക്കാൻ മറ്റൊരാളോട് ആവശ്യപ്പെടണമെങ്കിൽത്തന്നെ ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടിയിൽ ഉന്നത സ്ഥാനക്കാരനാണ് താൻ എന്ന് വ്യക്തമായി വെളിപ്പെടുത്തേണം. അല്ലാതെ, ഈ ഏണിപ്പടിയിൽ താഴ്ന്ന സ്ഥാനക്കാരൻ അക്കാര്യം ആവശ്യപ്പെട്ടാൽ, ഉന്നത പടിയിലെ വ്യക്തിയെ അപമാനിച്ചതായി അയാളും മറ്റുള്ളവരും മനസ്സിലാക്കും.

ഉന്നത സ്ഥാനക്കാനെ തൊടാൻ താഴ്ന്ന സ്ഥാനക്കാരന് അറപ്പ് തോന്നില്ല. മാത്രവുമല്ല, ഉന്നത സ്ഥാനക്കാരൻ അറിയാതെ ഒന്ന് തൊട്ടുപോയാൽ, അത് വൻ സൗഭാഗ്യമായിത്തന്നെ കരുതപ്പെടാനും സാധ്യതയുണ്ട്. ഇത് ചിലപ്പോഴെല്ലാം വെറും ഒരു തോന്നൽ മാത്രമായിരിക്കില്ല.

എന്നാൽ ഉന്നത സ്ഥാനക്കാരന് വളരെ കീഴ്പടിയിൽ നിൽക്കുന്ന ആളെ സ്പർശിക്കേണ്ടിവരുന്നത് ഒരു അറപ്പ് നൽകുന്ന അനുഭവം ആവാനും സാധ്യതയുണ്ട്. ഇതും വെറും ഒരു തോന്നൽ മാത്രം അയിരിക്കില്ല.

മാത്രവുമല്ല, അറിയാതേയും കരുതിക്കൂട്ടിയല്ലാതേയും കീഴ്സ്ഥാക്കാരനെ തൊട്ടുപോകാൻ ഇടവന്നാൽ അത് ദേഹത്ത് അഴുക്ക് കയറിയതും വ്യക്തിത്വക്ഷയവും ആയും അനുഭവപ്പടാം. ഇതും വെറും ഒരു തോന്നൽ ആവേണം എന്നില്ല.

സമ്പത്തും പണവും ഉള്ള വ്യക്തിക്ക് ഉന്നത വാക്ക് കോഡുകൾ അവകാശപ്പെടാനുള്ള അവകാശം ഉണ്ട് എന്ന് പ്രാദേശിക ഫ്യൂഡൽ ഭാഷ പ്രഖ്യാപിക്കുന്നു.

ഇങ്ഗ്ളിഷ് ഭാഷയിൽ സമ്പത്തിനും പണത്തിനും വാക്ക് കോഡുകളിൽ യാതോരു ചലനവും സൃഷ്ടിക്കാനുള്ള പഴുതില്ല.

കീഴ്സ്ഥാനക്കാരനെ തമർത്തിവെച്ചില്ലായെങ്കിൽ അവൻ അപകടകാരിയായി മാറാൻ സാധ്യത ഏറെയാണ്. ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ്.

ഇന്ത്യയിലെ ജനങ്ങളിൽ പലതരത്തിലുള്ള മത്സര ബുദ്ധിയും പിടിവലികളും ഗൂഡപ്രവർത്തനവും നിലനിക്കുന്നുണ്ട്.

ഉന്നതനായി കാണപ്പെടുന്ന വ്യക്തി ബലഹീനനായി മാറിയാൽ, ആ വ്യക്തിയ്ക്ക് പിന്തുണ നൽകാനല്ല കീഴിൽ സ്ഥാനീകരിക്കപ്പെട്ട വ്യക്തികൾ നോക്കുക. അവർക്ക് ആ വ്യക്തിയെ തമർത്താനുള്ള അവസരമായാണ് അവർ ആ സംഭവ വികാസത്തെ കാണുക.

സാറിനെ, നിങ്ങൾ ആക്കാനും, പിന്നീടങ്ങോട്ട് നീ ആക്കാനും ഉള്ള ആക്രാന്തമാണ് അവരിൽ വരിക.

ഇതും ദക്ഷിണേഷ്യൻ ജനങ്ങളുടെ സ്വഭാവ വിശേഷങ്ങളിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു കാര്യം തന്നെയാണ്.

എന്നാൽ ഉന്നത ജാതിക്കാരൻ എന്ന സ്ഥാനം കീഴ്ജാതിക്കാരന് യാതോരു കാരണവശാലും ലഭിക്കില്ലാ എന്ന ഇടങ്ങളിൽ, ഉന്നതന് വാക്ക് കോഡുകളിൽ നിലനിന്നിരുന്ന സംരക്ഷണം നിലനിന്നേക്കാം, എന്നുമാത്രം.

വിവാഹം കഴിച്ചെത്തുന്ന കൂട്ടു കുടുംബങ്ങളിലും മറ്റും പലവിധ മത്സരങ്ങളും വാക്ക് കോഡുകളിൽ വന്നുചേരാം. ഇതെല്ലാം കാലക്രമേണെ കെട്ടടങ്ങിയേക്കാമെങ്കിലും, അവയിൽ പലതും ഒരു പറ്റിയ അവസരം കാത്തുനിൽക്കുന്നുണ്ട് എന്ന വിവരം പലരിലും നിലനിൽക്കും.

യാതോരു അയിത്തവും അറപ്പും മറ്റുള്ളവരോട് കാണിക്കാത്തവർ, മലബാറിലെ സമൂഹങ്ങളിൽ ഏറ്റവും കീഴിൽ നിൽക്കന്ന കീഴ് ജാതിക്കാരനാണ്. അയാളെ അരെങ്കിലും അന്ന് വെറും പേര് വിളിച്ചാൽ അയാൾക്ക് യാതോരു പരാതിയും കാണില്ല.

അയാളെ അരെങ്കിലും നീ എന്നു വിളിച്ചാലും, എടാ എന്ന് വിളിച്ചാലും, അയാളുടെ ഭാര്യയെ അതേ പോലുള്ള വാക്കുകളിൽ ആരെങ്കിലും വിളിച്ചാലും, അയാൾക്ക് അതിൽ യാതോരു പ്രശ്നവും കാണില്ല.

ഈ വ്യക്തിയുടെ ഈ നിസ്സംഗത യഥാർത്ഥത്തിൽ ഇങ്ഗ്ളിഷുകാരിലെ സാധാരണ വ്യക്തിയ്ക്ക് ഉള്ള അതേ നിസ്സംഗതയായി തോന്നാം. എന്നാൽ ഇങ്ഗ്ളിഷുകാരൻ്റെ അനുഭവം ഇങ്ഗ്ളിഷ് ഭാഷയിലെ അനുഭവമാണ്.

മലബാറിലെ കീഴ്ജാതിക്കാരൻ്റെ അനുഭവം മറ്റൊന്നാണ്.

ഈ കീഴ്ജാതിക്കാരന് സാമൂഹികമായി ചെറിയ ഒരു ഉയർച്ചവന്നാൽ കാര്യങ്ങൾ തകിടംമറിയും.

വാക്കുകൾക്ക് വൻ വൈകാരിക പൊട്ടിത്തെറി നടത്താനാവും എന്ന നിലവാരത്തിലേക്ക് വ്യക്തി മാറും.

ഇങ്ങിനെയുള്ള നൂറുകണക്കിന് അദൃശ്യമായ കാര്യങ്ങൾ ഇന്ത്യൻ സമൂഹങ്ങളിൽ നിലനിന്നിരുന്നു. ഇന്നും അവ നിലനിൽക്കുന്നുണ്ട്.

Mountstuart Elphinstoneൻ്റെ ഭാവം, ഇങ്ഗ്ളിഷുകാർക്ക് യാതോരു രീതിയിലും കാണാനും അനുഭവിച്ചറിയാനും പറ്റാത്ത അനവധി ഗുണമേന്മയുള്ള സ്വഭാവ വിശേഷങ്ങൾ ഇന്ത്യയിലെ പല വ്യത്യസ്ത വംശീയരിലും നിലനിൽക്കുന്നുണ്ട് എന്നതാവാം. എന്നാൽ വാസ്തവം, മറ്റൊന്നാണ്.

ഇങ്ഗ്ളിഷുകാർക്ക് യാതോരു രീതിയിലും പെട്ടെന്ന് കണ്ടറിയാൻ പറ്റാത്ത അനവധി ദുഷ്ടതകൾ അന്നുള്ള ഇന്ത്യാക്കാർ അന്യോന്യം നടത്തുന്നുണ്ടായിരുന്നു എന്നതാവും വാസ്തവം.

ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസം എന്നതു കൊണ്ട് ഉദ്ദേശിക്കേണ്ടുന്നത് മുകളിൽ സൂചിപ്പിച്ച ആയിരക്കണക്കിന് ദുഷ്ടതകൾ ഇന്ത്യൻ സാമൂഹികാന്തരീക്ഷത്തിൽ നിന്നും തുടച്ചുമാറ്റുക എന്നതാണ്.

ഇതിലൊന്നും തന്നെ വ്യക്തി കുറ്റക്കാരനല്ല. കാരണം, വ്യക്തി പെട്ടുകിടക്കുന്നത് ദുഷ്ടത നിറഞ്ഞുതുളുമ്പുന്ന ഒരു ആശയ വിനിമയ സമ്പ്രദായത്തിലാണ്.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

25. പ്രഥമ പരിശീലനം

Post posted by VED »

ഔപചാരിക പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിടേണ്ടുന്ന കാര്യം സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികളിൽ പലവിധ ഉന്നതമായ ജീവിതശൈലികൾ പരിശീലിപ്പിക്കുക എന്നതുതന്നെയാണ്.

ഇതിൽ ഏറ്റവും മുന്നിൽ നിൽക്കേണ്ടുന്ന കാര്യം toilet training ആണ്. ഇത് പരിഷ്കൃത മനുഷ്യന് വളരെ അത്യാവശ്യമായി അറിവുണ്ടാവേണ്ടുന്ന ഒരു കാര്യം തന്നെയാണ്.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഈ ഒരു കാര്യത്തിന് വൻ മുൻഗണന നൽകിയിരുന്നു പാര്യമ്പര്യമായി. ഇനി വരും കാലങ്ങളിൽ അവിടങ്ങളിൽ ഇതിൽ എന്ത് മാറ്റം വരും എന്ന കാര്യം പറയാൻ പറ്റില്ല. കാരണം, ഇങ്ഗ്ളിഷ് രാഷ്ടങ്ങളിൽ അന്യഭാഷക്കാർ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.

മലബാറിൽ പണ്ട് കാലങ്ങളിൽ മിക്ക ആളുകളും പറമ്പുകളിലും പുഴയോരങ്ങളിലും കടൽത്തീരങ്ങളിലും മറ്റും തന്നെയാണ് toileting നടത്തിയിരുന്നത്. മറ്റ് ചിലയിടങ്ങളിൽ കുഴിക്കക്കൂസുകൾ ഉണ്ടായിരുന്നു. രണ്ട് തെങ്ങിൻ തടി കഷണങ്ങൾ ആണ്, ഇവയ്ക്ക് മുകളിൽ വച്ചിരുന്നത്.

ഇങ്ഗ്ളിഷ് കമ്പനീ ഭരണം കണ്ട കാഴ്ച, ജന്മിക്കുടുമ്പൾക്ക്, nightsoil നിത്യനെ വരിക്കൊണ്ടുപോകാനായി കുറേ അടിമജനങ്ങൾ അകലെയുള്ള പാടപ്പറമ്പുകളിൽ ജീവിക്കുന്ന കാഴ്ചയായിരുന്നു.

ഈ തൊഴിൽ ചെയ്യുന്നവരുടെ വ്യക്തിത്വത്തിൽ ചളിവാരിത്തേക്കാൻ കഴിവള്ളതാണ് പ്രാദേശിക ഫ്യൂഡൽ ഭാഷകൾ.

1980കളിൽ ആണ് ഇന്ത്യയിലെ Five Star hotelലുകളിൽ ഗുജറാത്തിലേയും മറ്റുമായ പുതപ്പണ കുടുംബക്കാർ കൂടുതലായി താമസിക്കാനായി വന്നുതുടങ്ങിയത്. സാവധാനത്തിൽ മറ്റ് ഭാഷക്കാരിലേയും പുതുപ്പണക്കാരും വന്നുതുടങ്ങി.

Five-star hotelലുകളിൽ ഉള്ളത് Western commode ടോയ്ലെറ്റുകൾ ആണ്. ഇത് പല പുതുപ്പണക്കാരായ ഇന്ത്യാക്കാർക്കും കണ്ടും ഉപയോഗിച്ചും അക്കാലങ്ങളിൽ പരിചയമുണ്ടായിരുന്നില്ല.

1980കളിൽ ഇന്ത്യയിലെ ഒരു മെട്രോപൊളിറ്റൻ നഗരത്തിലെ ഒരു Five-start hotelൽ Front Officeൽ തൊഴിൽ ചെയ്തിരുന്ന ഒരു വ്യക്തി എന്നോട് പറഞ്ഞ കാര്യം ഓർക്കുന്നു. യൂറോപ്യൻ താമസക്കാർ വന്നാൽ കാര്യമായ പ്രശ്നമില്ല. അതേ സമയം ഇന്ത്യയിലെ പുതുപ്പണക്കാർ താമസിക്കാൻ വന്നാൽ toiletകൾ വൃത്തികേടാക്കിവെക്കും.

ഇത് Housekeepingൽ തൊഴിൽ ചെയ്യുന്നവർക്ക് അസഹനീയമായ ഒരു പ്രശ്നം തന്നെയായിരുന്നു പോലും.

മുസ്ലീം പള്ളികളിലോട് തൊട്ടനുബന്ധിപ്പിച്ചുള്ള toiletകൾ കാണാൻ എനിക്ക് ഇടവന്നിട്ടുണ്ട്. അവ വളരെ വൃത്തിയോടുകൂടിയാണ് വച്ചിരിക്കുന്നത് എന്ന ഒരു തോന്നൽ എന്നിൽ വന്നു.

ഇവ വൃത്തിയാക്കുന്നത് ആരാണ് എന്ന് ഒരു ഇസ്ലാമിക വ്യക്തിയോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം, ഇവ നിത്യവും വൃത്തിയാക്കുന്നത് മഹലിലെ വ്യത്യസ്ത വ്യക്തികൾ ആണ് എന്നായിരുന്നു. അവർ ഇത് ചെയ്യുന്നത് അവരുടെ ആദ്ധ്യാത്മിക പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പോലും.

മലബാറിൽ മിക്ക സ്ഥലങ്ങളിലും മുസ്ലിം പള്ളികൾ ഉണ്ട് എന്നത് മുഹമ്മദീയർക്ക് ഇങ്ഗ്ളണ്ടിലെ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നതു പോലുള്ള ഒരു സൗകര്യമാണ് നൽകുന്നത്.

കൃസ്ത്യൻ പള്ളികളികളുടെ കാര്യത്തിലും ടോയ്ലെറ്റുകൾ വൃത്തിയോടുകൂടി തന്നെ നിലനിർത്തപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത്. എന്നാൽ ഇവ വൃത്തിയാക്കുന്നത് ആരാണ് എന്ന് എനിക്ക് അറിയില്ല. ഇതിനായി വേതനം നൽകി തൊഴിലാളികളെ നിയമിച്ചിരിക്കുമോ എന്നും അറിയില്ല.

ഹൈന്ദവ (പഴയ കാല ബ്രാഹ്മണ) ക്ഷേതങ്ങളിലും ഇന്ന് ഹൈന്ദവം എന്ന് നിർവ്വചിക്കപ്പെടുന്ന ക്ഷേത്രങ്ങളിലും ഉള്ള toiletറ്റുകളുടെ വൃത്തിയാക്കൽ ആരാണ് ചെയ്യുന്നത് എന്ന് അറിയില്ല. എന്നാൽ തോന്നുന്നത്, ഇതിനായി ഒരു പ്രത്യേക വിഭാഗം ആളുകളെ കൂലിനൽകി നിയമിച്ചിരിക്കും എന്നാണ്.

കാരണം, ഇന്ന് ഹിന്ദുക്കൾ എന്ന് നിവർവ്വചിക്കപ്പെടുന്നവരിൽ പലരും വ്യക്തമായ toilet പരിശീലനം ലഭിച്ചിട്ടില്ലാത്തവർ ആണ് എന്നാണ് തോന്നുന്നത്.

മാത്രവുല്ല, ചില ഹൈന്ദവം എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങളിലെ toiletകൾ ഇതേ കാരണത്താൽ, അമ്പലത്തിൽ നിന്നും കുറച്ച് ദൂരത്താണ് നിർത്തിയിരിക്കുന്നത്. ഇടുങ്ങിയ മുറികൾ അണ് ഇവ എന്നും ഒരു തോന്നൽ.

Toiletingങ്ങുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരിശീലനങ്ങളും കുട്ടികൾക്ക് പണ്ടുകാലങ്ങളിൽ ഇസ്ലാമിക മദ്രസകളിൽ നൽകിയിരിക്കും എന്നാണ് തോന്നത്. ഇതേ കുട്ടികൾ വലിയവരായി മാറി, അവർക്ക് കുട്ടികൾ ഉണ്ടാവുമ്പോൾ, ആ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നും ഉന്നത നിലവാരത്തിലുളള നിർദ്ദേശങ്ങൾ ലഭിക്കും എന്നു തോന്നുന്നു.

അതിനാൽ തന്നെ പള്ളികളിലെ toiletറ്റുകൾക്ക് നല്ല വൃത്തിയുണ്ടാവും. ഇവ വൃത്തിയാക്കുന്നത് ഒരു ആയാസകരമായ പ്രവർത്തനം ആയേക്കില്ല.

കൃസ്ത്യൻ പള്ളികളിൽ ഈ വിധ പരിശീലനം മതപഠനത്തോടൊപ്പം നൽകുന്നുണ്ടോ എന്ന് അറിയില്ല.

ഹിന്ദുക്കൾ എന്ന ലേബളിൽ കയറിയിരിക്കുന്ന പല വ്യത്യസ്ത ജനക്കൂട്ടങ്ങളുടെ കാര്യത്തിൽ ചിലരുടെ കാര്യത്തിലെങ്കിലും ഇത് ഒരു പ്രശ്നം തന്നെയായിരിക്കാം.

പോരാത്തതിന്, വൃത്തിഹീനമായ toiletകൾ വൃത്തിയാക്കാൻ പോകുന്നവരെ വൃത്തിഹീനരായി കണാൻ പ്രോത്സാഹിപ്പിക്കുന്നതുമാണ് പ്രാദേശിക ഭാഷ.

ഇന്ത്യയിലെ ജനങ്ങളിൽ വളരെ പ്രധാനമായി പരിശീലിപ്പിച്ചെടുക്കേണ്ടുന്ന ഒന്നണ് toilet training. ഇത് നൽകേണ്ടത് സ്കൂളിലെ അദ്ധ്യാപകരാണ്. എന്നാൽ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന യാതോരു സ്കൂളിലേയും അദ്ധ്യാപകർ ഇതിന് ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല.

ഇങ്ഗ്ളിഷ് ഭരണകാലത്തും പിന്നീടും Sanitary inspectorമാരെ തോട്ടി ഇൻസ്പെക്ടർ എന്ന അപരമനാമത്തിൽ തരംതാഴ്ത്താൻ ശ്രമിച്ചവരാണ് പ്രാദേശിക നാട്ടുകാർ.

ഇതിൻ്റെ കാരണം, Sanitary inspectorമാരും പൊതുജനവും സംസാരിക്കുമ്പോൾ, ആരാണ് വലിയവൻ എന്ന വടംവലി വാക്കികളിൽ വരും.

_ഇഞ്ഞി ആളാവാൻ നോക്കിയാൽ, ഞാള് ഇന്നെ വാക്കുകളിൽ തമർത്തും,_ എന്ന യുദ്ധകാഹളം മുഴക്കൽ ആണ് സംഭവിക്കുക.

Toilet പരിശീലനം നൽകുന്ന അദ്ധ്യാപകർക്ക് ഉടനെതന്നെ വല്ല വൈയ്യാവേലിപിടിച്ച അപരനാമവും വന്നുവീഴാൻ സാധ്യതയുണ്ട്. ഈ അദ്ധ്യാപകൻ അധികം അധികാരം കാട്ടിയാൽ അത് വളരെ പെട്ടെന്ന് സംഭവിക്കാം.

കുട്ടികളെ നീ എന്ന് സംബോധന ചെയ്ത് toilet വൃത്തിയാക്കിച്ചാൽ, കുട്ടികളെ തോട്ടിപ്പണി പഠിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങും.

വിദ്യാർത്ഥികളെ തരംതാഴ്ത്തിവെക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ ഈ വിധ പരിശീലനം വൻ പ്രശ്നം തന്നെയാണ്.

ഇങ്ഗ്ളണ്ടിലെ ഇന്നത്തെകാര്യം ഓൺലൈനായി അന്വേഷിച്ചപ്പോൾ, കണ്ടത് ഇപ്രകാരം ആണ്:

The number of toilets per student in UK schools varies by age group and location:
Under 5: One toilet for every 10 pupils
5–11: One toilet for every 20 pupils
Over 11: One toilet for every 20 pupils, plus as many basins as toilets

അഞ്ചുവയസ്സിന് താഴെയുള്ള ഓരോ പത്തു കുട്ടികൾക്ക് ഒരു toilet വീതം.

5 മുതൽ 11 വരെ പ്രായമുള്ള ഓരോ 20 കുട്ടികൾക്കും ഒരു toilet വീതം.

11 വയസ്സിന് മുകളിൽ പ്രായമുള്ള ഓരോ 20 കുട്ടികൾക്കും ഒരു toilet വീതം.

ഇന്ത്യൻ സ്കൂളുകളിലെ കാര്യം വളരെ പരിതാപകരമാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്, സ്കൂളിൻ്റെ പറമ്പിൻ്റെ കാടുകയറിക്കിടക്കുന്ന ഒരു ഇടത്ത് വിദ്യാർത്ഥികൾക്കായി പുട്ടിട്ടുവച്ചിരിക്കുന്ന ഒരു ഇറുകിയ മുറിയാണ് toilet.

വിശാലമായ പറമ്പിൽ എന്തിനാണ് ഇത്രമാത്രം ഇറുകിയ ഒരു മുറി toiletറ്റായി വച്ചിരിക്കുന്നത് എന്ന കാര്യത്തിനും പ്രാദേശിക ഭാഷയിൽ വിശദ്ധീകരണം ഉണ്ട്.

ആ toiletൽ വൃത്തിയുണ്ടാവില്ല. ആരും അത് വൃത്തിയാക്കാൻ പോകില്ല. അതിൽ വെള്ളവും ഉണ്ടാവില്ല.

ഈ വിധ toiletകൾ വൃത്തിയാക്കുക എന്നത് ഒരു മനോവിഷമം നൽകേണ്ടുന്ന ഒരു കാര്യം തന്നെയാണ്. കാരണം, യാതോരു toilet പരിശീലനവും ലഭിച്ചിട്ടില്ലാത്ത കുട്ടികൾ ഉപയോഗിക്കുന്ന toiletകൾ വൃത്തിയാക്കുക എന്നത് ഒരു വൻ മനോവിഷമം ഉണ്ടാക്കുന്ന കാര്യംതന്നെയാണ്.

Calicut private bus standലെ latrine toiletകളെക്കുറിച്ച് പണ്ട് ഈ എഴുത്തിൽ പറഞ്ഞിരുന്നു. അവ ഡിസൈൻ ചെയ്ത വ്യക്തിയുടെ മനസ്സുപോലെ ഇറുകിയതും വൃത്തിഹീനവും ആണ് അവ.

ഇന്നത്തെ ഇങ്ഗ്ളണ്ടിലെ കാര്യം ചെറിയ തോതിൽ പരിതാപകരമാണ്. സാധാരണ ഗതിയിൽ സ്കൂളിൽ ചേരുന്ന കുട്ടികൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നും toilet പരിശീലനവും, toiletകൾ ഉപയോഗിച്ചതിന് ശേഷം അവയുടെ വൃത്തി ഉറപ്പുവരുത്തുന്നതുമായ കാര്യങ്ങൾ അറിവുള്ളതായിരിക്കും.

എന്നാൽ ഇന്ന് ഇങ്ഗ്ളണ്ടിൽ നിറഞ്ഞുകൊണ്ടിരിക്കുന്ന അന്യഭാഷക്കാരുടെ കുട്ടികളിൽ ചിലർക്ക് ഇതൊന്നും അവരുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ചിരിക്കില്ല.

ഇനി പറയാനുള്ളത്, സ്കൂളുകളിൽ toilet പരിശീലനം നൽകുന്നത് നല്ലതാണ് എങ്കിലും യഥാർത്ഥ പ്രശ്നം പ്രാദേശിക ഭാഷതന്നെയാണ് എന്നതാണ്. ആളുകൾക്ക് അന്യോന്യം അറപ്പു വരുത്തുന്ന ഒന്നാണ് പ്രാദേശിക ഭാഷ.

ഒരു ബക്കറ്റ് വെള്ളം എടുത്തുകൊണ്ട് നടക്കുന്നത് മറ്റുള്ളവർ കാണുന്നതു തന്നെ നാണെക്കേടാവുന്ന പല ഇടങ്ങളും ഇന്ത്യൻ സമൂഹങ്ങളിൽ, ഈ ദുഷ്ട ഭാഷകൾ നിലനിർത്തുന്നുണ്ട്.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ വന്ന ഒരു കാര്യം ഉണ്ട്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വന്യ പ്രദേശങ്ങളിൽ നിന്നും അടിമകൾ എന്ന നിർവ്വചനത്തിൽ യൂഎസ്സിലേക്ക് രക്ഷപ്പെട്ട ആളുകളുടെ കാര്യം. ഇവരിലെല്ലാം ഉന്നത toilet ഉപയോഗ വിവരങ്ങൾ വളർത്തിയെടുത്തത് യഥാർത്ഥത്തിൽ യൂഎസ്സിൽ നിറഞ്ഞുനിന്നിരുന്ന ഇങ്ഗ്ളിഷ് ഭാഷയുടെ സാന്നിദ്ധ്യം തന്നെയാണ്.

യൂഎസ്സിൽ അടിമകളെ ഉപയോഗിച്ചത് ഐറിഷുകാരാണ് എന്നാണ് തോന്നുന്നത്. എന്നാൽ അവരും ഇങ്ഗ്ളിഷ് ഭാഷതന്നെയാണ് തമ്മിൽ ഉപയോഗിച്ചത് എന്നാണ് തോന്നുന്നത്.

ഇന്ന് Irelandൽ ആളുകൾ സംസാരിക്കുന്നത് ഇങ്ഗ്ളിഷിലാണ്. അവരുടെ പാരമ്പര്യ ഭാഷയായ ഐറിഷ് അധികം ആരും ഉപയോഗിക്കുന്നില്ല. ഇങ്ഗ്ളിഷ് ആണെങ്കിൽ അവരുടെ പാരമ്പര്യ ശത്രുരാജ്യം ആണ് എന്ന് അവർ ആണയിട്ടു പറയുന്ന ഇങ്ഗ്ളണ്ടിൻ്റെ ഭാഷയും ആണ്.

വിക്കീപ്പീഡിയയിൽ പല പേജുകളിലും ഇന്ത്യയെ പൊക്കിപ്പറയുന്ന കാര്യങ്ങൾ ഇന്ത്യൻ അക്കാഡമീഷ്യന്മാർ എഴുതിച്ചേർക്കുന്നുണ്ട്. അതിൽ ഒന്ന് ഇന്ത്യൻ toiletകൾ ആണ് പാശ്ചാത്യരുടെ toiletകളെക്കാൾ വൃത്തിയുള്ളത് എന്ന ഒരു അവകാശ വാദമാണ്.

ഇന്ത്യയിൽ ആളുകൾ ഉപയോഗിക്കുന്നത്, തവളമാതിരി ആളുകൾ ഇരിക്കുന്ന Squat toiletകൾ ആണ്. ഈ വിധ toiletകൾ ഉപയോഗിച്ചാൽ, മറ്റ് വ്യക്തികളുടെ ശരീര ഭാഗങ്ങൾ തൊട്ട ഇടങ്ങളുമായി പുതുതായി toilet ഉപയോഗിക്കുന്ന ആളുടെ ശരീരം തൊടില്ല.

അതിനാൽ തന്നെ ഇവ വളരെ ആരോഗ്യ സംരക്ഷണ പരമായുള്ളതാണ്.

ഈ പറഞ്ഞതിൽ ശരിയുണ്ട്. എന്നാൽ പറയാതെ പോയ മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്ത്യയിൽ ആളുകൾ പലമറ്റു വ്യക്തികളേയും അറപ്പോടുകൂടിയാണ് വീക്ഷിക്കുന്നത്. ആ വിധ അറുപ്പോടുകൂടി കാണുന്ന ആളുകൾ ഉപയോഗിച്ച Western commode toiletകൾ ഉപയോഗിക്കാൻ പലർക്കും അറപ്പുതന്നെയാണ്.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

26. പ്രാദേശിക ഭാഷയെ വെടിവെച്ചിടീക്കാൻ

Post posted by VED »

ഞാൻ അഞ്ചാം ക്ളാസിൽ ആണ് കേരള വിദ്യാഭ്യാസ ബോഡിൻ്റെ കീഴിൽ ഉള്ള സ്കൂളിൽ ആദ്യമായി ഔപചാരികമായി പഠിക്കാൻ തുടങ്ങിയത്. എന്നാൽ, അതിന് തൊട്ട് മുൻപ് തന്നെ നല്ലനിലവാരമുള്ള ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തെ അടുത്തു നിന്നും കാണാൻ ഇടവന്നിട്ടുണ്ട്.

പെട്ടെന്നൊരുനാൾ കേരളാ സിലബസിലേക്ക് കടന്നപ്പോൾ യഥാർത്ഥത്തിൽ അന്ന് ഒരു ഞെട്ടൽ അനുഭവപ്പെടേണ്ടതായിരുന്നു. എന്നാൽ അന്നതു സംഭവിച്ചില്ലാ എന്നാണ് തോന്നുന്നത്.

ജീവിതവും ലോകവും മെല്ലെമെല്ല തൊട്ടറിഞ്ഞും കണ്ടറിഞ്ഞും മനസ്സിലാക്കിത്തുടങ്ങുന്ന കാലമായിരുന്നു അന്ന്. അതിനാൽ തന്നെ യാതോരു വിധ മുല്യനിർണ്ണയത്തിനും മനസ്സ് തയ്യാറായിരുന്നില്ല.

അഞ്ചാം ക്ളാസ് മുതൽ പഠിച്ചത് കേരളാ സിലബസിലെ ഇങ്ഗ്ളിഷ് മീഡിയത്തിൽ ആയിരുന്നുവെങ്കിലും, ക്ളാസിലും സ്കൂളിലും മുഴുവനും മലയാളം തന്നെയായിരുന്നു. അതും തിരുവിതാംകൂറിൽ.

പഠിപ്പിക്കുന്ന ഇങ്ഗ്ളിഷ് പൊട്ട-ഇങ്ഗ്ളിഷാണ് എന്ന തോന്നൽ നിലനിന്നിരുന്നുവെങ്കിലും. അതിനെക്കുറിച്ച് കാര്യമായി ചിന്തിക്കാനുള്ള ഒരു സാഹചര്യം ഇല്ലായിരുന്നു. കുട്ടികളെ മുഴുവൻ കന്നുകാലികളെപ്പോലെ നിയന്ത്രിച്ച് എന്തെല്ലാമോ പഠിപ്പിക്കുന്നു.

എൻ്റെ സഹോദരിമാർ അവരുടെ ഇങ്ഗളിഷ് സ്കൂളിൽ പഠിക്കുന്ന കാലത്ത് അവർക്ക് പലവിധ മത്സരങ്ങളിലും ജയിച്ചതിനാൽ ലഭിച്ച Enid Blyton പുസ്തകങ്ങൾ വീട്ടിൽ ഉണ്ടായിരുന്നത്, ഓരോന്നായി, അന്ന് മുതലാണ് അവ വായിച്ചു തുടങ്ങിയത്.

അത് മനസ്സിനെ വീണ്ട് ഇങ്ഗ്ളിഷ് ഭാഷാ ലോകത്തിലെ ആശയവിനിമയവുമായി ശരിക്കും ബന്ധപ്പെടുത്തി. എന്നാൽ, അഞ്ചാം ക്ളാസിൽ ഈ വിധ പുസ്തകങ്ങൾ കേട്ടറിവുപോലുമുള്ള ആരേയും കണ്ടില്ല. ടിച്ചാർമാരും ഇതേ അവസ്ഥാ വിശേഷത്തിൽ ഉള്ളവരാണ് എന്ന കാര്യം തീർച്ച.

മലയാളം ഭാഷ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഈ ഭാഷ പഠിപ്പിക്കുമ്പോൾ മനസ്സിൽ കയറിവരുന്ന സാമൂഹിക ചിത്രം എന്താണ് എന്ന കാര്യം ആരും ചിന്തിച്ചിരിക്കില്ല. കാരണം, അദ്ധ്യാപകർക്ക് ഇങ്ഗ്ളിഷ് ഭാഷയുമായി കാര്യമായ ബന്ധം യാതൊന്നും കണ്ടില്ല.

ചരിത്രം പഠിപ്പിക്കുന്നുണ്ട്. കുറേ രാജാക്കളുടേയും അവരുടെ യുദ്ധങ്ങളേയും പറ്റി പഠിപ്പിക്കുന്നു. ഇത് പഠിപ്പിച്ചുകൊണ്ട് എന്താണ് ഉപയോഗം എന്ന് യാതോരു എത്തുംപിടിയും കിട്ടിയില്ല.

വളരെ പിന്നീടാണ് അറിഞ്ഞത്, ചരിത്രം എന്ന് പഠിപ്പിക്കുന്നത് കൃത്രിമമായി ചമഞ്ഞെടുത്ത പലവിധ പൊള്ള വിവരങ്ങളും ആണ് എന്നകാര്യം.

ഗണിതവും ശാസ്ത്ര വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം പഠിച്ചത് കൊണ്ട് വ്യക്തിക്ക് എന്താണ് പ്രയോജനം എന്ന് അന്ന് ആരും വ്യക്തമായി പറഞ്ഞുകേട്ടില്ല. എന്നാൽ മാർക്ക് കിട്ടും. മാർക്ക് കിട്ടുന്നവർ ബുദ്ധിമാന്മാരും, മാർക്ക് കിട്ടാത്തവർ വിഡ്ഢികളും ആണ് എന്ന ധാരണയാണ് അദ്ധ്യാപകർ പറഞ്ഞു പരത്തിയത്.

ഒൻപതാം ക്ളാസിൽ വച്ച് കണക്ക് അദ്ധ്യാപകൻ പറഞ്ഞു, നല്ല മാർക്ക് കിട്ടുന്നവരെ മാത്രമേ അങ്ങ് ആവശ്യമുള്ളു എന്ന്. എങ്ങാണ് ഈ വിധമുള്ള ആളുകളെ ആവശ്യം എന്ന് ആ അദ്ധ്യാപകൻ പറഞ്ഞില്ല. ആകെ ചെയ്തത്, പഠിച്ച് മാർക്ക് കിട്ടാത്തവൻ്റെ കാര്യം പോക്കാണ് എന്ന ഭീഷണിപ്പെടുത്തൽ മാത്രമാണ്.

അന്ന് സർക്കാർ ഓഡർ വന്നു. പരീക്ഷയിൽ All pass നൽകരുത്. ഒന്നോ രണ്ടോ കുട്ടികളെ തോൽപ്പിക്കണം.

പത്താം ക്ളാസിൽ എത്തിയപ്പോൾ ഒൻപതിലെ ഒരു സഹപാഠി മറ്റൊരു ക്ളാസിൽ ഇരിക്കുന്നത് കണ്ടു. എന്താണ് മറ്റൊരു ക്ളാസിൽ ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അയാൾ വൻ അപമാന ഭാരം കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു, ഒൻപതിൽ തോറ്റു.

ഇതെന്ത് വിദ്യാഭ്യാസം? എല്ലാ രീതിയിലും മറ്റുള്ളവരെ പോലെയുള്ള ഒരു വ്യക്തിയെ അപമാനിച്ചു വിടലാണോ ഔപചാരിക വിദ്യാഭ്യാസം? ഈ വിധമായുള്ള ഒരു സർക്കാർ ഓഡർ പുറപ്പെടുവിച്ച വീരനെ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.

കാരണം, 99.9% ആളുകൾക്കും യാതോരു പ്രയോജനവും നൽകാത്ത ഒരു വിഡ്ഢി പ്രസ്ഥാനത്തിൽ ചേർത്ത് തരംതാഴ്ത്തി വിടുക എന്നത് ഒരു കടന്നകൈ ആയിപ്പോയി എന്നു തോന്നുന്നു.

ഭൂമിശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. ഭൂമിയുടെ അച്ചുതണ്ടും ഭൂമദ്ധ്യ രേഖയും മനസ്സിലായി!

എന്നാൽ വളരെ പിന്നീടാണ് ചിന്തിച്ചു തുടങ്ങിയത്, സ്കൂൾ വിദ്യാഭ്യാസം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച്.

തൊഴിൽ ചെയ്യാനുള്ള നൈപുണ്യം വളർത്തിയെടുക്കുക എന്നത് ഒരു കാര്യമാണ്. അത് എന്നാൽ പ്രാഥമിക വിദ്യാഭ്യസത്തിൻ്റെ ലക്ഷ്യമായിരിക്കരുത്. കാരണം, തൊഴിൽ നൈപുണ്യം ആർക്കും അവരവരുടെ താൽപ്പര്യം അനുസരിച്ച് പഠിച്ചെടുക്കേണ്ടുന്നതാണ്.

പോരാത്തതിന്, സ്കൂളിലും കോളെജിലും ഇരുന്ന് പത്തും പതിനഞ്ചും അതിലധികവും വർഷങ്ങൾ പാഴാക്കിക്കളഞ്ഞാൽ ആകെ മുന്നിൽ കാണുക സർക്കാർ തൊഴിലും വേറേ ചില ലൈസൻസുകൾ ഉള്ളവർക്ക് മാത്രം ചെയ്യാവുന്ന തൊഴിലുകൾ പഠിക്കാനുള്ള പാതകളും മാത്രമാണ്.

യാതോരു തൊഴിലും ഇത്രയും വർഷം പാഴാക്കിയതിൽ നിന്നും ലഭിക്കില്ല.

ഔപചാരിക വിദ്യാഭ്യാസത്തിലൂടെ വർഷങ്ങൾ പാഴാക്കിയ ആരും തന്നെ സാധാരണ ഗതിയിൽ അവർക്ക് സമയം നഷ്ടമായ കാര്യം പുറത്ത് പറയില്ല.

മറിച്ച്, ഞാൻ 10 വരെ പഠിച്ച ആളാണ്, പ്രീ ഡിഗ്രവരെ പഠിച്ച ആളാണ്, ഡിഗ്രി കഴിഞ്ഞ ആളാണ്, എഞ്ചിനിയറിങ്ങ് പഠനം കഴിഞ്ഞ ആളാണ് എന്ന രീതിയിൽ സമൂഹത്തിൽ സ്വന്തം യോഗ്യതാ പത്രങ്ങൾ നിരത്തിക്കാണിക്കാനാണ് എല്ലാരും മുതിരുക.

അല്ലതെ, തന്നെ ഈ വിഡ്ഢി വിദ്ധ്യാഭ്യാസ പ്രസ്ഥാനങ്ങൾ കബളിപ്പിച്ചതാണ് എന്ന് ഏറ്റുപറയാൻ ആരും തയ്യാറാവില്ല. കാരണം, എല്ലാവർക്കും പ്രകടിപ്പിക്കാൻ താൽപ്പര്യം തനിക്ക് മറ്റുള്ളവരെ കവച്ചുവെക്കാൻ മാത്രം കഴിവുള്ള പല വിവരങ്ങളും കഴിവുകളും സാക്ഷിപത്രങ്ങളും മറ്റും ഉണ്ട് എന്ന കാര്യമാണ്.

എഞ്ചിനിയറിങ്ങ് പഠിച്ച് കഴിഞ്ഞ് തനിക്ക് യാതോരു ഉപയോഗ പ്രദമായ വിവരവും ലഭിച്ചില്ലാ എന്ന് പറഞ്ഞാൽ ആകെ നാണക്കേടാകും.

എന്നാൽ ഈ വിധം ഒരു എഞ്ചിനിയറിങ്ങ് ബിരുദ്ധധാരി എന്നോട് ഏതാണ്ട് നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഏറ്റു പറയുകയുണ്ടായി.

അയാൾ പറഞ്ഞത്, താൻ മെക്കാനിക്കൽ എഞ്ചിനിയറിങ്ങിന് പഠിക്കാൻ തുടങ്ങുമ്പോൾ വാഹനങ്ങൾ എങ്ങിനെയാണ് ഓടുന്നത് എന്നതിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന വിവരത്തിൽ നിന്നും കാര്യമായ യാതോരു കൂടുതൽ വിവരവും ഗ്രാജുവേഷന് ശേഷവും ലഭിച്ചില്ലാ എന്ന്.

അയാൾ അന്ന് MBAയിലെ വിഖ്യാത ഗ്രാജുവേഷന് ലക്ഷ്യമിടുകയായിരുന്നു.

ഇവിടെ മനസ്സിലാക്കേണ്ടത്, യാതോരു വാഹന നിർമ്മാണ കമ്പനിയും അവരുടെ സാങ്കേതിക വിദ്യ കോളെജുകളിൽ പഠിപ്പിക്കാനായി പുറത്തുവിടില്ലാ എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വേറെ ചിലകാര്യങ്ങൾ പിന്നീട് പറയാം.

അന്ന് ആ ആൾ പറഞ്ഞ കാര്യത്തിൻ്റെ കൃത്യമായ പൊരുൾ എനിക്ക് അന്ന് മനസ്സിലായിരുന്നില്ല. കാരണം, എഞ്ചിനിയർമാർ വളരെ ഉന്നത സാങ്കേതിക വിവരം പേറുന്നവർ തന്നെയാണ് എന്ന് എനിക്ക് അന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു.

എഴുത്ത്, പറയാൻ വന്നതിൽ നിന്നും മുന്നോട്ടേക്ക് എടുത്തു ചാടിപ്പോയി എന്നു തോന്നുന്നു.

പറഞ്ഞുവന്നത് പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ കാര്യമാണ്.

ഇങ്ഗ്ളിഷ് ഭരണ കാലത്ത്, ഇങ്ഗ്ളിഷ് ഭരണത്തെ നേരിട്ട് അനുഭവിച്ചവരിൽ ഉണർന്നുവന്ന ആവേശം അവരുടെ കുട്ടികൾ ഇങ്ഗ്ളിഷുകാരെ പോലെ ആവേണം എന്നതായിരുന്നു.

അതിന് പഠിക്കേണ്ടത്, ശാസ്ത്രവും ഗണിതവും മറ്റുമല്ലാ എന്ന വിവരം അവരിൽ വന്നിരുന്നുവോ എന്ന് എനിക്ക് അറിയില്ല.

അവരുടെ കുട്ടികൾ പഠിക്കേണ്ടത് ഇങ്ഗ്ളിഷ് ഭാഷയാണ്. അതാണ് അവരിൽ കാര്യമായ മാറ്റം വരുത്തുക. അതിനുമപ്പുറം മറ്റൊന്നുകൂടി വേണ്ടിയിരുന്നു. അതായത്, പ്രാദേശിക ഫ്യൂഡൽ ഭാഷകൾ പഠിക്കാതിരിക്കുക.

കാരണം, പ്രാദേശിക ഫ്യൂഡൽ ഭാഷ മനസ്സിൽ ഉണ്ടെങ്കിൽ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽ നിന്നും ലഭിക്കുന്ന ഗുണത്തിൻ്റെ ഒരു മുഖ്യ അംശവും ഇല്ലാതായിപ്പോകും. കാരണം, മറ്റേ വ്യക്തി പ്രാദേശിക ഭാഷയിൽ സംസാരിച്ചാൽ, ഈ വ്യക്തിയിൽ ഉള്ള ഇങ്ഗ്ളിഷുകൊണ്ട് യാതോരു ഉപകാരവും അവിടെ വരില്ല.

ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന ഉച്ചനീചത്വമില്ലാത്ത ആശയവിനിമയ അവസ്ഥ, പ്രാദേശിക ഭാഷയ്ക്ക് ഇരിപ്പിടം ലഭിക്കുന്ന ഇടത്ത് നടപ്പില്ല.

പറയേണ്ടിയിരിക്കുന്നത്, പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിടേണ്ടത്, നാട്ടിൽ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കുക എന്ന കാര്യമാണ്. അങ്ങിനെ സംഭവിച്ചാൽ, വ്യക്തികൾക്ക് ഏത് തൊഴിലും ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥാവിശേഷം വരും. തൊഴിൽ ചെയ്യുന്നതിന് തടസ്സമായി ആകെ നിൽക്കുക, ഇഷ്ടപ്പെടാത്ത തൊഴിൽ എന്നതും വിരസമായി തോന്നുന്ന തൊഴിൽ എന്നതും മാത്രമാകും.

എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ എല്ലാ തൊഴിലിനും മേൽ ഒരു വൻ ഭാരമായി നിലനിൽക്കുക, മറ്റുള്ളവർ ദാസ്യഭാവം നൽകുന്ന തൊഴിലാണോ, മറ്റുള്ളവരുടെ വിദേയത്തം നഷ്ടപ്പെട്ടുപോകുന്ന തൊഴിലാണോ എന്ന ചോദ്യമാണ്. ഈ ഒരു ചോദ്യം ഇങ്ഗ്ളിഷിൽ ഇല്ലാ എന്നു മനസ്സിലാക്കുക.

ഇക്കാര്യത്തെ ചിത്രീകരിക്കാനായി എൻ്റെ തന്നെ ഒരു അനുഭവം പറയാം. പതിറ്റാണ്ടുകൾക്ക് മുൻപ് ഏതാനും വർഷക്കാലം നാലു ചക്രവാഹനം കേരളത്തിൻ്റെ അങ്ങോളമിങ്ങോളം ഞാൻ നിത്യേനെ ഓടിച്ചിട്ടുണ്ട്. പോരാത്തതിന്, ചിലപ്പോഴെല്ലാം ആറു ചക്രവാഹനവും ഓടിച്ചിട്ടുണ്ട്.

വാഹന ഡ്രൈവിങ്ങ് എന്നത് അതി രസകരമായ ഒരു കാര്യം തന്നെയാണ്. കണ്ണിലൂടേയും കാതിലൂടേയും നിരന്തരം പുതിയപുതിയ വിവരത്തുണ്ടുകൾ ഇരച്ചുകേറുന്ന ഒരു പ്രകൃത്യാതീതമായ അനുഭൂതി തന്നെ, ഈ കാര്യം ചെയ്യുമ്പോൾ, മനസ്സിൽ ലഭിക്കും.

പണ്ട് ഒരു ഓട്ടോ റിക്ഷാ ഡ്രൈവറും പിന്നീട് ടാക്സി ജീപ്പ് ഡ്രൈവറും ആയിരുന്ന ഒരാൾ എന്നോട് പറഞ്ഞ കാര്യം ഓർക്കുന്നു. അയാൾ വിവാഹത്തിന് ശേഷം വക്കീൽ ആവാനായി പഠിക്കാൻ തുടങ്ങിയിരുന്നു.

അയാൾ പറഞ്ഞത്, തനിക്ക് ഏറ്റവും ആസ്വധിക്കാൻ പറ്റിയത് ഓട്ടോ റിക്ഷ ഓടിക്കുമ്പോഴായിരുന്നു പോലും. കാരണം, അടുത്ത ഓട്ടം എവിടേക്കാണ് എന്ന യാതോരു ധാരണയും മുൻകൂർ കിട്ടാത്ത ഒരു തൊഴിലായിരുന്നു പോലും അത്.

എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷ ഈ തൊഴിലിന് നൽകാത്ത ഒരു ലഹരിയാണ് വക്കീൽ പണി നൽകുക. അത് മറ്റുള്ളവരുടെ വിധേയത്വവും തൻ്റെ തന്നെ ഔന്നിത്യവും മറ്റുമായ ഭാവം മനസ്സിൽ നിറക്കുന്ന മതിഭ്രമമാണ്.

മാത്രവുമല്ല, ഉദ്യോഗസ്ഥർ ഈ രണ്ട് കൂട്ടരേയും പ്രാദേശിക ഭാഷാ വാക്കുകളിൽ വ്യത്യസ്തരായി തന്നെയാണ് നിർവ്വചിക്കുക. നാട്ടുകരും ഇതേ പോലെതന്നെ ചെയ്തേക്കാം.

Trivandrum താമസിക്കുന്ന കാലത്ത് സർക്കാർ ജോലിക്കായി യത്നിക്കുന്ന ഒരു പരിചയക്കാരനുമായി സംസാരിക്കുന്ന അവസരത്തിൽ അയാൾ എന്നോട്, എനിക്ക് ഇഷ്ടപ്പെട്ട ഒരു തൊഴിൽ എന്താണ് എന്ന് ചോദിച്ചു.

ഞാൻ ആലോചിച്ചുകൊണ്ട് പറഞ്ഞതിൻ്റെ സാമൂഹിക വിഡ്ഢിത്തം അന്നുതന്നെ അറിഞ്ഞിരുന്നു. ഞാൻ പറഞ്ഞു, lorry ഓടിക്കുന്നത് വൻ രസമുള്ള കാര്യമാണ് എന്ന്. ഇത് കേട്ട് ആ ആളുടെ മുഖഭാവം വളരെ വ്യക്തമായിരുന്നു. തനിക്ക് വട്ടാണോ? (പിരാന്താണോ?) എന്ന്.

തൊഴിലിൻ്റെ രസം മാത്രമല്ല ചിന്തിക്കേണ്ടത്. പ്രാദേശിക ഭാഷയിലെ കാര്യം കൂടി ചിന്തിക്കേണം.

പ്രാഥമിക വിദ്യാഭ്യാസം ഉന്നം വെക്കേണ്ടത്, പ്രാദേശിക സമൂഹത്തിനെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഉച്ചനീചത്വ ഭാവത്തെ തന്നെയാണ്. അതിനെ വെടിവെച്ചിടീക്കാനുള്ള മനോഭാവം വിദ്യാർത്ഥികളുടെ മനസ്സിൽ കയറ്റിവിടണം.

ഇനി ഇങ്ഗ്ളിഷ് പാഠ പുസ്തകത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

27. ഉപയോഗ ശൂന്യമായ വിദ്യാഭ്യാസം

Post posted by VED »

കേരളാ സർക്കാർ വേതനക്കാരായ അദ്ധ്യാപകർക്ക് അവരുടെ തൊഴിലിനോട് അത്മാർത്ഥതയില്ലായെന്നോ താൽപ്പര്യക്കുറവുണ്ട് എന്നോ പറയാൻ ആവില്ല. മറ്റ് പല സർക്കാർ ഉദ്യോഗസ്ഥരേക്കാളും കൃത്യനിഷ്ഠയും മറ്റും അദ്ധ്യാപകർ തന്നെയാണ് കാഴ്ചവെക്കുക.

ഔപചാരിക പ്രാഥമിക വിദ്യാഭ്യാസം എന്ന വിഡ്ഢിത്തത്തിന് ഉത്തരവാദികൾ അദ്ധ്യാപകർ അല്ല. അവർക്ക് പിന്നിലും അവർക്ക് അതീതവുമായി അദൃശ്യമായ ഒരു കൂട്ടരുണ്ട്. അത് വിദ്യാഭ്യാസ നയം രൂപീകരിക്കുന്നവരാകാനാണ് സാധ്യത.

ആ കൂട്ടരിൽ കാണാൻ പറ്റുന്ന വ്യക്തമായ പാരജയം, അവർക്ക് ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കിയ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തെക്കുറിച്ചോ, ആ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യത്തെക്കുറിച്ചോ യാതോരു വിവരവും ഇല്ലായെന്നുള്ളതായിരിക്കാം.

അവർക്ക് ആകെ അറിവുള്ള വിദ്യാഭ്യാസം, ഒറിജിനൽ ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കിയ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന് എതിരായി നാട്ടുപ്രമാണികൾ സർക്കാർ ഗ്രാൻ്റ് കൈവശപ്പെടുത്തിത്തന്നെ നടപ്പിലാക്കിയ പ്രാദേശിക ഭാഷയിലുള്ള വിദ്യാഭ്യാസം മാത്രമായിരിക്കും.

ഈ രാണ്ടാമത്തെ പ്രസ്ഥാനത്തിൻ്റെ ഉദ്ദേശംതന്നെ ആദ്യത്തേതിൻ്റെ ലക്ഷ്യങ്ങളെ താറുമാറാക്കുക എന്നതുമാത്രമായിരിക്കാം.

ഇങ്ഗ്ളിഷ് ഭരണത്തിലെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലക്ഷ്യമിടുക, പ്രാദേശിക ഭാഷയിലൂടേ മനുഷ്യമനസ്സിൽ ഇഴഞ്ഞുകയറുന്ന ഉച്ചനീചത്വ ഭാവത്തെ തടയുക എന്നതായിരിക്കുമെങ്കിൽ, രണ്ടാമത്തേത് വ്യക്തികളുടെ മനസ്സിൽ അവരുടെ കുട്ടിക്കാലം മുതൽ പ്രാദേശിക ഭാഷയിലെ ഉച്ചനീചത്വവും, കീഴ്വ്യക്തികളോടുള്ള അറപ്പും, ഉന്നതരോടുള്ള വിധേയത്വവും തേച്ചുപിടിപ്പിക്കുക എന്നതായിരിക്കും.

ഈ വിദ്യാഭ്യാസത്തിൻ്റെ പ്രചാരകനാണ് വിദ്യാഭ്യാസ നയം നിർമ്മിക്കുന്നവർ.

എന്നാൽ ഇവരിൽ ചിലർക്കെങ്കിലും ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൻ്റെ ചില പ്രകാശ രേണുക്കൾ നേരിയതോതിൽ കണ്ടറിഞ്ഞ അനുഭവം കണ്ടേക്കാം. അവയെന്താണ് എന്ന് അവർക്ക് മനസ്സിലാക്കാൻ പറ്റില്ലായെങ്കിലും, അവ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും കണ്ടറിയുകയും കേട്ടറിയുകയും ചെയ്താൽ, തങ്ങൾ ജനമദ്ധ്യത്തിൽ കോമാളികൾ ആയി മാറും എന്ന കാര്യം തിരിച്ചറിയാനുള്ള വിവരം അവരിൽ കാണും.

ഇങ്ഗ്ളിഷിൽ എങ്ങിനെയാണ് ഗുണനപ്പട്ടിക ഉരുവിടേണ്ടത് എന്ന കാര്യം പോലും അറിയാത്തവരാണ് ഈ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നവർ.

എങ്ങിനെയെങ്കിലും പണം ഉണ്ടാക്കുക എന്നതിലേക്ക് ഊന്നൽ നൽകുന്ന വിദ്യാഭ്യാസം ആണ് ഇത്. അല്ലാതെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് കാര്യമായ യാതോരു വിവരവും പ്രത്യേകമായി ലഭിക്കില്ല.

ഈ വിധമായുള്ള ഒരു പ്രസ്താവനയെ വ്യക്തമാക്കേണ്ടതുണ്ട്.

ഞാൻ കേരളാ സർക്കാർ സിലബസിൽ പഠിക്കുന്ന കാലത്ത്, ഞാൻ മനസ്സിലാക്കിയ കാര്യം അദ്ധ്യാപകർക്കും സഹപാഠികൾക്കും ഉള്ള പല പ്രാദേശിക Current affairs വിവരങ്ങളും എനിക്കില്ലായിരുന്നുവെന്നതാണ്.

പ്രാദേശിക രാഷ്ട്രീയക്കാരുടെ പേരുകളും, അവരുടെ പ്രസ്ഥാനങ്ങളും അവരുടെ പതിവ് പരിപാടികളും അതുപോലുള്ള പലതും എനിക്ക് കേട്ടറിവു പോലും ഉണ്ടാവില്ല. ഈ ഒരു പോരായ്മ ഇന്നും എന്നിൽ ഉണ്ട്.

എല്ലാരും മലയാളം പത്രങ്ങൾ വായിക്കുന്നു. അവയിൽ പറയുന്ന കാര്യങ്ങൾ ആണ് എല്ലാരിലും ഉള്ള വിവരം.

എന്നുവച്ചാൽ, കൈയ്യിൽ കിട്ടുന്ന ശ്രോതസ്സുകൾ വായിച്ചാൽ കിട്ടുന്ന കാര്യമാണ് വിവരം. വിവരം ഉള്ളവർ മഹാന്മാരും, വിവരം ഇല്ലാത്തവർ നിസ്സാരരും ആണ്, ഈ വിധ വിദ്യഭ്യാസത്തിൽ.

അല്ലതെ ഇങ്ഗ്ളിഷിൽ ഉള്ളതുപോലെ വിവരം ഇല്ലായെങ്കിൽ യാതോരു അവഹേളനയും ഏക്കാതെ തനിക്ക് ആ കാര്യം അറിയില്ലായെന്നും അതൊന്ന് പറഞ്ഞതരാമോ എന്നതുമായ രീതിയിൽ അല്ല മലയാളം വിദ്യാഭ്യാസത്തിലെ തത്വശാസ്ത്രം.

വിവരം നൽകുന്ന ആളെ ഗുരുവായി സങ്കൽപ്പിക്കേണം എന്നും, അങ്ങിനെ ശിഷ്യത്വം വഹിക്കാൻ പറ്റുന്ന ആൾക്ക് മാത്രമേ വിവരം നൽകാവൂ എന്നും ഈ തത്വശാസ്ത്രം ഉപദേശിക്കുന്നു.

അന്ന് മലയാളം പത്രങ്ങളാണ് Current affairs വിവരങ്ങൾ നൽകിയിരുന്നത് എങ്കിൽ, ഇന്ന് മിക്കുർക്കും അവരുടെ സ്മാട്ട്ഫോണാണ് ഇത് നൽകുന്നത്.

1960കൾ വരെ എന്നു തോന്നുന്നു, Cambridge Syllabus (ആണ് എന്നു തോന്നുന്നു,) ഉള്ള സ്കൂളുകളിൽ ഒരു പ്രത്യേക തരം ഇങ്ഗ്ളിഷ് പാഠ പുസ്തകം പഠിപ്പിച്ചിരുന്നു. ആ പാഠപുസ്തകത്തിൽ പേര് ഞാൻ ഇപ്പോൾ ഇവിടെ വെളിപ്പെടുത്തുന്നില്ല. എന്നാൽ ഈ പാഠ പുസ്തകം കണ്ടിട്ടുള്ളവർക്ക് അത് ഓർമ്മയിൽ ഉണ്ടാവും.

അതിലെ പാഠങ്ങൾക്ക് അസാധാരണ സൗന്ദര്യം തന്നെയുണ്ടായിരുന്നു. ഈ സൗന്ദര്യത്തെ പഴയ മലയാളം സിനിമാ ഗാനങ്ങളിലെ സൗന്ദര്യത്തോട് തരതമ്യം ചെയ്യാൻ പറ്റില്ല. കാരണം, പഴയ മലയാളം സിനിമാ ഗാനങ്ങളിലെ സൗന്ദര്യത്തിൽ സാമൂഹിക ഉച്ചനീചത്വത്തിൻ്റേയും അത് നൽകുന്ന ഔന്നിത്യ ഭാവത്തിൻ്റേയും, വിധേയത്വത്തിൻ്റേയും മറ്റും സൗന്ദര്യം കലർന്നുകിടപ്പുണ്ട്.

എന്നാൽ മുകളിൽ പരാമർശിച്ച ഇങ്ഗ്ളിഷ് പാഠപുസ്തകത്തിൽ പഠിക്കുന്ന വ്യക്തിയെ ഒരു ചെറിയ മനസ്സുള്ള പൊട്ടനോ, പൊട്ടത്തിയോ ആയി അല്ല കാണുന്നത്. മറിച്ച്, ഒരു പക്വതയുള്ള വ്യക്തിയായി കണ്ടുകൊണ്ടാണ് ചെറിയ പാഠങ്ങൾ നൽകിയിട്ടുള്ളത്. ഈ വ്യക്തി ആരുടേയും ശിഷ്യനായി ഭാവിക്കേണ്ടുന്ന ആവശ്യവും ആ പാഠങ്ങളിലെ വരികളിൽ കാണില്ല.

പഠിപ്പിക്കപ്പെടുന്നവരേയും പഠിപ്പിക്കുന്നവരേയും ഒരേ നിലവാരത്തിലുള്ള You, He, She പദങ്ങളാലാണ് ഈ പാഠ പുസ്തകത്തിൽ നിർവ്വചിച്ചിട്ടുള്ളത്.

ഈ പാഠ പുസ്തകത്തിലെ മിക്ക പാഠങ്ങളും കഥകളോ, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും അതീവ ആകർഷകത്വമുള്ള ലേഖനങ്ങളോ ആയിരിക്കും. അവയെല്ലാം പല അത്യുഗ്ര ഇങ്ഗ്ളിഷ് സാഹിത്യരചനകളിൽ നിന്നും എടുത്തിട്ടുള്ളവയായിരിക്കും.

ഈ കഥകളോടൊപ്പവും ലേഖനങ്ങളോടൊപ്പവും ഇങ്ഗ്ളിഷ് വ്യക്തിത്വം തിളങ്ങിനിൽക്കുന്ന കുട്ടികളുടേയും മറ്റ് മനുഷ്യരൂടേയും വൻ ഗുണമേന്മയുള്ള വരച്ച ചിത്രങ്ങൾ ഉണ്ടായിരിക്കും.

ഈ വിധം ഇങ്ങിനെ പറയേണ്ടിവന്നത്, സർക്കാർ സ്കൂളുകളിലെ ഇങ്ഗ്ളിഷ് പാഠാവലികളിൽ ഉള്ള ചിത്രങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവരായി കാണിക്കപ്പെടുന്നത്, ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു സ്വാധീനവും ലഭിച്ചിട്ടില്ലാത്ത വ്യക്തികളെയാണ്. ഇതിൽ തന്നെ വ്യക്തമായി ഒരു ഗൂഡാലോചനയുണ്ട് എന്നു മനസ്സിലാക്കേണ്ടതാണ്.

എന്നുവച്ചാൽ, ഇങ്ഗ്ളിഷ് പഠിച്ചതുകൊണ്ട് വ്യക്തിയിലും സമൂഹത്തിലും യാതോരു വ്യക്തിത്വ മാറ്റവും വരില്ലാ എന്ന് സാധാരണക്കാരൻ്റെ മനസ്സിൽ സ്ഥാപിക്കപ്പെടും.

മുകളിൽ പരാമർശിച്ച ഇങ്ഗ്ളിഷ് പാഠ പുസ്തകത്തിലേക്ക് തിരിച്ചുപോകാം.

എല്ലാ പാഠങ്ങളിലും വളരെ ലളിതമായ ഇങ്ഗ്ളിഷ് ഭാഷാ സ്വാധീനം നിറഞ്ഞു നിൽക്കുന്ന പാഠങ്ങൾ. ഇങ്ങിനെ പറഞ്ഞത് ഒന്ന് വിശദീകരിക്കാനായി, ഈ കാര്യം പറയാം.

വ്യക്തികളെ ഔപചാരികമായി സംബോധന ചെയ്യുമ്പോൾ, Mr., Mrs., Miss വാക്കുകൾ ഉപയോഗിച്ചുകാണുന്നു.

മാത്രവുമല്ല, Uncle, Aunt തുടുങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് ഇങ്ഗ്ളിഷ് ഭാഷാ രീതിയിൽ തന്നെയാണ്.

അതായത്, Uncle Quentin എന്നാണ് പരാമർശ വാക്കും, സംബോധനയും. അല്ലാതെ Quentin Uncle എന്ന രീതിയിൽ അല്ല.

ഇങ്ഗ്ളിഷ് സാഹിത്യത്തിലേയും ലോകചരിത്രത്തിലേയും പലവിധ കാര്യങ്ങൾ വളരെ ഉദ്വേഗജനകമായ രീതയിലും ബഹുവർണ്ണചിത്രത്തിലും നാലാം ക്ളാസ് മുതൽ പാഠപുസ്തകത്തിൽ കാണപ്പെടും. ഇവയെല്ലാം വായിച്ചു പഠിക്കാൻ യഥാർത്ഥത്തിൽ ഒരു അദ്ധ്യാപകൻ്റേയോ അദ്ധ്യാപികയുടേയോ ആവശ്യം ഇല്ല.

ആകെ വേണ്ടത് ഇങ്ഗ്ളിഷ് വായിക്കാനുള്ള അക്ഷരജ്ഞാനവും, ആ പുസ്തകം സൗകര്യപ്രദമായി ഇരുന്ന് വായിക്കാനുള്ള ഒരു Reading roomമും മാത്രമാണ് ആവശ്യം.

ഇങ്ങിനെ ഞാൻ പറഞ്ഞത്, ഞാൻ അഞ്ചാം ക്ളാസുമുതൽ കേരളാ സിലബസിൽ പഠിക്കുന്ന അവസരത്തിൽ ഒൻപതാം ക്ളാസ് വരെയുള്ള ഈ പാഠപുസ്തകങ്ങൾ ചിലപ്പോഴെല്ലാം വായിക്കാറുണ്ടായിരുന്നു എന്നതുകൊണ്ടാണ്.

ഈ പാഠ പുസ്തകങ്ങളെ യാതോരു രീതിയിലും കേരളാ വിദ്യാഭ്യാസ ബോഡിൻ്റെ പാഠപുസ്തകവുമായി താരതമ്യം ചെയ്യാനാവില്ല. രണ്ടിനേയും ഒന്നിച്ചുവച്ച് നോക്കിയാൽ കേരളാ സിലബസ് പാഠപുസ്തകം ഇങ്ഗ്ളിഷ് ഭാഷയുടെ ഉള്ളറകൾ യാതൊന്നും അറിയാത്ത കുറേ പൊട്ടന്മാർ ഇരുന്ന് സൃഷ്ടിച്ചവയാണ് എന്ന തോന്നൽ മനസ്സിലേക്ക് ഇടിച്ചുകയറും.

എന്നാൽ കേരളാ പാഠാവലി മാത്രം കാണുന്ന മാതാപിതാക്കൾക്ക് ഈ വിവരം ലഭിക്കില്ല.

ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ് ഇങ്ഗ്ളിഷ് ഭാഷയിൽ അന്ന് കാര്യമായി പ്രാവീണ്യം ഇല്ലായിരുന്ന ഒരു വ്യക്തി, പുതുതായി സ്ഥാപിച്ച ഒരു സ്വകാര്യ ഇങ്ഗ്ളിഷ് മീഡിയം സ്കൂളിലെ ഒരു പൊതുപരിപാടിയിൽ ഇങ്ഗ്ളിഷിൽ സംസാരിച്ചു.

ആ പരിപാടിയുടെ സമാപനത്തിന് ശേഷം, പല മാതാപിതാക്കളും ആ ആളെ വളഞ്ഞുനിന്ന് തങ്ങളുടെ കുട്ടികൾക്ക് ഒരു ഇങ്ഗ്ളിഷ് പഠിപ്പിക്കൽ നടത്താമോ എന്ന് ചോദിച്ചു.

ഈ കാര്യം ആ ആൾ അന്ന് എന്നോട് വന്ന് പറഞ്ഞു. അന്ന് അയാളുടെ ഇങ്ഗ്ളിഷ് വാക്സമ്പത്തും മറ്റും കുറവായിരുന്നു. ഈ കാര്യം ആ ആൾ എന്നോട് സമ്മതിച്ചു.

എന്നിട്ട്, ആ ആൾ പറഞ്ഞു, എനിക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ കാര്യമായ പ്രാവീണ്യം ഇല്ലായെന്ന കാര്യം ആ മാതാപിതാക്കൾക്ക് അറിയാൻ പറ്റില്ല. കാരണം, അവർക്ക് ഇങ്ഗ്ളിഷിൽ യാതോരു വിവരവും ഇല്ല.

ഇതേ പോലുള്ള ഒരു അവസ്ഥയാണ്, കേരളാ സിലബസിൻ്റെ കാര്യം. ഇങ്ഗ്ളിഷ് ഭാഷാ പഠനം എന്ന പേരിൽ വിദ്യാർത്ഥികൾക്ക് നൽകുന്നത്, മലയാളത്തിൻ്റെ നിലവാരം കുറഞ്ഞതോ നിലവാരം കൂടിയതോ ആയ ഇങ്ഗ്ളിഷ് പരിഭാഷയും വിദ്യാർത്ഥികളെ വിഡ്ഢികളാക്കാൻ ഉതകുന്ന ഒരു പാഠ്യപദ്ധതിയുമായിരുന്നു.

എന്നാൽ ഈ വിവരം മനസ്സിലാക്കാൻ പറ്റുന്നതോ അല്ലെങ്കിൽ അതിനെക്കുറിച്ച് വേവലാതിപ്പെടാൻ സമയമുള്ളവരോ അല്ല പല സാധാരണക്കാരും.

നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് സാധാരണക്കാരുടെ മക്കൾ പഠിച്ചാൽ സമൂഹത്തിലുണ്ടാവുന്ന വൻ മാറ്റത്തെ വിഭവനം ചെയ്യാൻ ഈ കൂട്ടർക്ക് ആവില്ല. അവർക്ക് കിട്ടുന്ന വിവരം തങ്ങളുടെ മക്കൾ പഠിച്ച് വൻ മാർക്ക് വാങ്ങി ഡോക്ടറോ, എഞ്ചിനിയറോ, വക്കീലോ സർക്കാർ ഉദ്യോഗസ്ഥനോ ആയാൽ, ജീവിതം സായൂജ്യം നേടി എന്നതാണ്.

ഇതിന് ആവാത്ത വ്യക്തികൾ ഗൾഫിൽ പോയി പണം ഉണ്ടാക്കിയാൽ രക്ഷപ്പെടും.

എന്നാൽ ഈ നാട്ടിൽ നിന്നും പ്രാദേശിക ഭാഷയെ തുരത്തി, ഇവിടെ ഉഗ്രനിലവാരമുള്ള ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിച്ചാൽ, പണക്കാരനായില്ലായെങ്കിലും, ഡോക്ടറായില്ലായെങ്കിലും, സർക്കാർ ഉദ്യോഗസ്ഥനായില്ലായെങ്കിലും, വ്യക്തിക്ക് വ്യക്തിത്വം നശിക്കാതേയും മറ്റുള്ളവരെ തരംതാഴ്ത്താതേയും ജീവിക്കാനാകും എന്ന കാര്യം സാധാരണക്കാരന് ആരും തന്നെ പറഞ്ഞുകൊടുക്കില്ല.

മലയാളം വിദ്യാഭ്യാസം നൽകുന്ന സ്വകാര്യ ഉപദേശത്തിൽ, മറ്റുള്ളവരുടെ കീഴിൽ പെട്ടുപോകരുത് എന്നതും ഉണ്ട്.

സാമൂഹികമായി യാതോരു മാറ്റവും ഈ ഉപയോഗ ശൂന്യമായ വിദ്യാഭ്യാസം നൽകില്ല.




Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

28. സർക്കസിന് പുറത്തുള്ള കോമാളിത്തരം

Post posted by VED »

പഠിപ്പിക്കാനായി അദ്ധ്യാപകർക്ക് കുറേ അതീവ വിരസങ്ങളായ പാഠപുസ്തകൾ നിയോഗിക്കപ്പെട്ടിരിക്കും. അവ അവർ പഠിപ്പിക്കുക എന്നതാണ് അവരുടെ തൊഴിൽ. ആ തൊഴിൽ അവരിൽ മിക്കവരും ആത്മാർത്ഥമായി ചെയ്യും.

ഈ വിഡ്ഢി പാഠപുസ്തകങ്ങൾ പഠിപ്പിച്ചതുകൊണ്ടും പഠിച്ചതുകൊണ്ടും എന്താണ് വിദ്യാർത്ഥിക്കും, സാധാരണക്കാരനും, സമൂഹത്തിനും ഗുണം ലഭിക്കുക എന്നതിനെക്കുറിച്ച് ആർക്കും തന്നെ യാതോരു എത്തുംപിടിയും ഇല്ല.

1800കളിൽ അടിമ വ്യക്തികൾക്ക് ഇങ്ഗ്ളിഷ് കമ്പനീ ഭരണം നിയമ ചട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നൽകിയിരുന്നു. അപ്പോൾ ചില അടിമകൾ (ചെറുമർ) അവരുടെ ഭൂജന്മികൾ ചെയ്തതായി കണ്ടിരുന്ന കാര്യങ്ങൾ ചെയ്തുതുടങ്ങി.

ഒരു ചെറുമൻ തൻ്റെ കന്നുകാലിയെ വിൽക്കാനായി കാലിച്ചന്തയിലേക്ക് അതിനെ കൊണ്ടുപോയി. അവിടെ വച്ച് വിലപറഞ്ഞു. പിന്നെ വിലപേശി. കാരണം, തൻ്റെ ഭൂജന്മി പണ്ട് വിലപേശുന്നത് ചെറുമാന് കണ്ടതായി ഓർമ്മയുണ്ട്.

എന്നാൽ ഈ വില പേശലിൻ്റെ ഉദ്ദേശമെന്താണെന്നോ, അത് ഏത് ദിശയിലേക്ക് ചെയ്യണമെന്നോ യാതോരു വിവരവും ചെറുമന് ഇല്ല.

കന്നുകാലിയെ വാങ്ങാൻ വന്ന ആൾ പത്തു പറഞ്ഞപ്പോൾ ചെറുമൻ വിലപേശി. പത്തിന് തരാൻ പറ്റില്ല. ഏറ്റവും കറഞ്ഞത് ഒൻപതെങ്കിലും തരണം.

ഇതേ പോലത്തെ വിഡ്ഢിത്തമാണ് സ്കൂൾ വിദ്യാഭ്യാസത്തിൽ നടന്നത്. ഇങ്ഗ്ളിഷ് ഭരണം, ഇവിടെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നടത്തിയിരുന്നു. അതിന് വ്യക്തമായ ലക്ഷ്യങ്ങളും ദിശയും ഉണ്ടായിരുന്നു.

പുതിയ ഇന്ത്യാ സംസ്ഥാന സർക്കാരുകൾ അതേ വിദ്യാഭ്യാസത്തെ പ്രാദേശിക ഭാഷയിൽ നടത്തിപ്പോന്നു. എന്നാൽ ഈ വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശമെന്താണ് എന്ന് യാതോരു വിവരവും ആരിലും ഇല്ല.

ഇങ്ഗ്ളിഷ് സ്കൂളുകളിൽ English grammar (ഇങ്ഗ്ളിഷ് വ്യാകരണം) പഠിപ്പിച്ചിരുന്നു. അത് ഇങ്ഗ്ളിഷ് വാക്യ രചനയിൽ പാലിക്കേണ്ടുന്ന ചിട്ടകളിലാണ് ഊന്നൽ നൽകിയത്. യഥാർത്ഥത്തിൽ ഈ വ്യാകരണം പഠിക്കാതേയും നല്ലനിലവാരത്തിലുള്ള ഇങ്ഗ്ളിഷ് വാക്യ രചന ചെയ്യാനാവും.

മലയാളത്തിലും വ്യാകരണം പഠിപ്പിച്ചു തുടങ്ങി. എന്നാൽ ആളുകൾ മലയാളം ഭാഷ യാതോരു വ്യകരണവും ഇല്ലാതെ തന്നെ സംസാരിക്കും. എന്നാലും വ്യാകരണം പഠിപ്പിച്ചേതീരു. കാരണം ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ വ്യാകരണം പഠിപ്പിക്കുന്നുണ്ട്.

പഠിപ്പിച്ചു, കേക, കാകളി, അർത്ഥാന്തരന്യാസം, ഉപമ അങ്ങിനെ പലതും. ഇതെല്ലാം ചെറുപ്രയാക്കാരുടെ മനസ്സിൽ കയറ്റിവിട്ടിട്ട് അവരിൽ എന്ത് ഗുണമേന്മയാണ് വരിക എന്നു മനസ്സിലാകുന്നില്ല.

ഇവിടെ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കാതെ പോയ കാര്യം, ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥിയും അദ്ധ്യാപകരും ഒരേ നിലവാരത്തിലുള്ള You, He, She പദങ്ങളിലാണ് ജീവിച്ചു പരിചയിക്കുക എന്നതാണ്. ഈ ഒരു പരിശീലനം, വിദ്യാർത്ഥികളിൽ മാനസികമായി ഒരു പ്രത്യേകതരത്തിലുള്ള പക്വതയും മാനസിക നിലവാര ഉന്നമനവും വരുത്തും.

ഈ മാനസിക ഉന്നമനമാണ് ഇങ്ഗ്ളിഷ് പ്രാഥമിക വിദ്യാഭ്യസത്തിൻ്റെ അലിഖിത ലക്ഷ്യം.

അതേ സമയം ഇങ്ഗ്ളിഷ് വിദ്യാഭ്യസത്തെ copyഅടിച്ച് തുടങ്ങിയ മലയാളം വിദ്യാഭ്യസത്തിന് ഈ ഒരു ലക്ഷ്യത്തെ വിഭാവനം ചെയ്യാൻ തന്നെ ആവില്ല.

ആകെ ചെയ്യാനാവുന്നത്, ചെറുപ്രയക്കാരെ കൂട്ടമായി ചേർത്തുവളർത്തി, അവരിൽ ഒച്ചപ്പാടുണ്ടാക്കാനും തെരുവിഥികളിൽ ജാഥനടത്താനും മുദ്രവാക്യം വിളിക്കാനും ഉള്ള ചങ്കുറപ്പും ഒച്ചയും വളർത്തുക എന്നതാണ്.

മറ്റെ വ്യക്തിയെ ഒച്ചകൊണ്ടും ഉഷാറുകൊണ്ടു തമർത്തി മുന്നോട്ട് കേറണം എന്ന ഒരു തത്വശാസ്ത്രമാണ് വിദ്യാർത്ഥിയുടേയും സമൂഹത്തിൻ്റെയും മനസ്സിൽ വൻ കഴിവായി കാണപ്പെടുക.

ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ ഏതൊരു വ്യക്തിക്കും യാതോരു ഒച്ചപ്പാടുമില്ലാതെ തമ്മിൽ ആശയവിനിമയം നടത്താനുള്ള മനഃക്കരുത്താണ് വളർത്തപ്പെടുക.

എന്നാൽ പുതിയ ഇന്ത്യയിൽ ഈ ഒരു മാനസിക ഭാവത്തിന് യാതോരു വിലയും ഇല്ലാതാക്കാനാണ് പ്രാദേശിക ഭാഷയിലുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടത്. ഈ വിഡ്ഢി വിദ്യാഭ്യാസം തിരുവിതാംകൂറിലും മലബാറിലും, ആഫ്രക്കൻ പായൽ Alleppyയിലെ കായലുകളിൽ ഒരു തീരാശാപം പോലെ പടർന്നുകയറിയതുമാതിരി, പടർന്നുകയറി.

ഈ പൊട്ടവിദ്യാഭ്യസത്തിൽ വിദ്യാർത്ഥി, പല ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടികളുടെ ഏറ്റവും താഴെയാണ്. മിക്കപ്പോഴും, സ്കൂളിലെ ഏറ്റവും താഴെക്കിടയിലുള്ള തൊഴിലായി മലയാളത്തിൽ നിർവ്വചിക്കുന്ന തൊഴിൽ ചെയ്യുന്നവരുടെ കീഴിലെ ഇഞ്ഞി👇 വരെ ആയേക്കാം വിദ്യാർത്ഥി.

പ്രത്യേകിച്ചു, ആ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ കൂലിവേല ചെയ്യുന്നവരോ മറ്റോ ആണ് എങ്കിൽ.

അദ്ധ്യാപകർ പോലും, വിദ്യാർത്ഥികളെ അവരുടെ മാതാപിതാക്കളുടെ തൊഴിൽ നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ പലതട്ടുകളായ ഭാഷാവാക്കുകളിൽ കാണുന്ന ഒരു പ്രവണതയും കണ്ടിട്ടുണ്ട്.

കഴിഞ്ഞ അദ്ധ്യായത്തിൽ പരാമർശിക്കപ്പെട്ട ഇങ്ഗ്ളിഷ് പാഠവലിയുടെ കാര്യം ഒരിക്കൽക്കൂടി പറയാം. ആ പാഠാവലിയുടെ പേര് ഇന്ന് ഓൺലൈനായി തിരഞ്ഞാൽ അതുമായി ബന്ധപ്പെട്ട യാതോരു വിവരവും കാണാൻ പറ്റില്ല. അത്രമാത്രം ശ്രദ്ധയോടുകൂടി അതിൻ്റെ അസ്തിത്വത്തെ പൊതുജന മനസ്സിൽ നിന്നും മാച്ചുകളഞ്ഞിട്ടുണ്ട്.

എന്നിരുന്നാലും, ആ പാഠപുസ്തകങ്ങൾ ചെറുപ്രായത്തിൽ പഠിച്ച ഇന്നത്തെ പല ഇന്ത്യാക്കാരും പാക്കിസ്ഥാനിലെ ആളുകളും ആ പുസ്തകങ്ങളെക്കുറിച്ച് അവർക്കുള്ള മനോഹര ഓർമ്മകൾ ഓൺലൈൻ വേദികളിൽ ചർച്ചചെയ്യുന്നത് കണ്ടിട്ടുണ്ട്.

ഇന്ന് ആ പാഠപുസ്തകത്തെ തിരഞ്ഞാൽ, ആ പാഠപുസ്തകത്തിൻ്റെ പേരിന് മുന്നിൽ ഒരു New എന്ന പദം ചേർത്തുകൊണ്ട് കാണപ്പെട്ടുകാണുന്നുണ്ട്.

ഈ New പാഠപുസ്തകവും ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. ആ പാഠപുസ്തകത്തിൽ പഴയ പുസ്തകത്തിലെ പല പാഠങ്ങളും ഉണ്ട്. എന്നാൽ പല പാഠങ്ങളും ഒഴിവാക്കി, ഇന്ത്യൻ ചരിത്രത്തിൽ ഉണ്ട് എന്ന് അവകാശപ്പെടുന്ന പലപുതിയ പാഠങ്ങളും അതിലേക്ക് കയറ്റിവിട്ടിട്ടുണ്ട് എന്നാണ് ഓർമ്മ. ഇവ നിലവാരം കുറഞ്ഞവ തന്നെയാണ്.

ചെറുപ്രായക്കാരിൽ ഇന്ത്യാ രാജ്യത്തോട് രാജ്യ സ്നേഹം വളർത്താനാണ് ഉദ്ദേശം. എന്നിട്ടും, ഇവ പഠിച്ച മിക്കവരും ഇങ്ഗ്ളണ്ടിലേക്കും മറ്റും വിസ സമാഹരിച്ച് കടന്നുകളയാനാണ് ശ്രമിക്കുക.

മറ്റൊരു കാര്യം കണ്ടതായി ഓർക്കുന്നത്, ഈ പുതിയ പുസ്തകത്തിലെ layout design ആണ്. ഇത്, ഒരു കുട്ടിത്തരം നിറഞ്ഞ ഒരു ഡിസൈൻ ആയിരുന്നു. പുതിയ ഇന്ത്യയിലെ കുട്ടികളെ ഒരു തരം മാനസിക നിലവാരം കുറഞ്ഞ പക്വത ഇല്ലാത്ത വ്യക്തികളെ പോലെ കണ്ടുകൊണ്ട്, കുട്ടികളോട് കുട്ടിത്തഭാവത്തിൽ പെരുമാറേണം എന്ന രീതിയിലാണ് പാഠങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇത് ഇന്ത്യൻ പ്രാദേശിക ഭാഷാ വിദ്യാഭ്യാസത്തിലൂടെ കടന്നുവന്ന് അതേ ഭാവം മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ആരൊക്കെയോ ചെയ്ത ഡിസൈനിങ്ങ് ആണ് എന്നാണ് തോന്നുന്നത്.

ചെറുപ്രയാക്കാർ ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടിയിൽ അടിമ ജനത്തിൻ്റെ അതേ നിലവാരത്തിലുള്ളവർ ആണ്, എന്ന് ഓർക്കുക.

ചെറുപ്രായക്കാരോട് ഏതുവിധത്തിലാണ് അദ്ധ്യാപകർ പെരുമാറേണ്ടത് എന്ന ഒരു പ്രശ്നം തന്നെ ഇതിൽ ഉണ്ട്.

കുട്ടികളോട് കണ്ണുരുട്ടിക്കാണിച്ചും, അവരെ പാവെ, മോനേ, മോളേ എന്നെല്ലാം ഭാവത്തിൽ കാണ്ടുകൊണ്ട്, അവരോട് ഗോഷ്ടികാണിച്ചും, കോമാളിത്തരം ചെയ്യിച്ചും വിഡ്ഢിചോദ്യങ്ങൾക്ക് ഉത്തരം നിർബന്ധിച്ച് പറയിച്ചും മറ്റുമാണ് പെരുമാറേണ്ടത് എന്ന കാര്യം അദ്ധ്യാപകർക്കും സാധാരണ വ്യക്തികൾക്കും അറിവുള്ള കാര്യമാണ്.

ഇത് പ്രാദേശിക ഭാഷയിൽ നിന്നും അവർക്ക് ലഭിക്കുന്ന വിവരം ആണ്. ഇതേ രീതയിൽ തന്നെയാണ് പണ്ടൊക്കെ ആളുകൾ അവരുടെ വേലക്കാരോടും അടിമകളോടും താഴ്ന്ന ജാതിക്കാരോടും പെരുമാറിയിരുന്നത്.

എനിക്ക് ഈ ഭാവവും ഇങ്ഗ്ളിഷ് ഭാവവും അറിവുള്ളതു കൊണ്ട്, എൻ്റെ ആദ്യ പുത്രിയിൽ ഇങ്ഗ്ളിഷ് ഭാവത്തിൽ പെരുമാറാൻ ഞാൻ തീരുമാനിച്ചു. ഇത് യഥാർത്ഥത്തിൽ എൻ്റെ ഭാഷാ പരമായുള്ള ഒരു പരീക്ഷണം മാത്രമായിരുന്നു. അല്ലാതെ പലരും അന്ന് തെറ്റിദ്ധരിച്ചതു മാതിരി, ഞാൻ എൻ്റെ മകളെ ആവശ്യത്തിലധികം ലാളിച്ചതുകൊണ്ടോ മറ്റൊ ഒന്നുംതന്നെയല്ല.

ആകെ നോക്കിയത്, ഇങ്ഗ്ളിഷ് ഭാഷയിലുള്ള ആശയവിനിമയം ഒരു സാധാരണ, ഉന്നത ജാതിക്കാരിയല്ലാത്ത വ്യക്തിയിൽ എന്തു മാറ്റം വരുത്തും എന്നതുമാത്രമായിരുന്നു.

ഈ വ്യക്തിക്ക് ഏതാണ്ട് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോൾ മുതൽ ഞാൻ വളരെ കരുതലോടുകൂടി, പക്വതയുള്ള ഒരു വ്യക്തിയോട് സംസാരിക്കുന്ന അതേ ഭാവത്തിൽ ഈ വ്യക്തിയോട് സംസാരിച്ചു തുടങ്ങി. ഏത് ചോദ്യത്തിനും വളരെ വ്യക്തമായ ഉത്തരം വളരെ ലളിതമായ വാക്കുകളിൽ നൽകും.

കോമാളി സംഭാഷണവും വിഡ്ഢി ചോദ്യങ്ങളും മറ്റും ആരും ചെയ്യാൻ അനുവദിച്ചില്ല. ഈ വ്യക്തി ചിലപ്പോഴെല്ലാം എന്തെങ്കിലും പുസ്കത്തിലോ മറ്റോ വ്യാപൃതമായിരിക്കുന്ന അവസരത്തിൽ ചില വ്യക്തികൾവന്ന് അത് തട്ടിയെടുത്ത്, ഈ വ്യക്തിയെക്കൊണ്ട് അത് തിരിച്ചുകിട്ടാനായി പിന്നാലെ ഓടിക്കുന്ന ഒരു പദ്ധതിയേയും ഞാൻ വളരെ വ്യക്തമായി നിരുത്സാഹപ്പെടുത്തി.

എന്നാൽ ഈ രീതിയിൽ തന്നെയാണ് മറ്റെല്ലാ കുട്ടികളും വളർന്നുവരുന്നത്. അവർക്കാർക്കും യാതോരു വിധ വളർച്ചക്കുറവും ഈ നാട്ടിൽ ആരും തന്നെ ശ്രദ്ധിച്ചിട്ടില്ല.

ചെറുമനേയും പുലയനേയും ഭുജന്മി അയാളുടെ അതേ നിലവാരത്തിലുള്ള വ്യക്തികളെ പോലെ കണ്ടുകൊണ്ട് കൂടെയിരുത്തി, അവരോട് വൻ കാര്യങ്ങൾ ചർച്ചചെയ്താൽ, അത് മറ്റുള്ളവരിൽ വൻ പരിഹാസവും അസഹ്യതയുമാണ് വരുത്തുക.

ചെറുമനേയും പുലയനേയും അപക്വ മാനസിക നിലവാരമുള്ളവരായിതന്നെ കണ്ടു കൊണ്ടാണ് അവരോട് സംസാരിക്കേണ്ടത്. ഇതാണ് മലയാളം വിദ്യാഭ്യാസത്തിൻ്റെ കാതലും തത്വശാസ്ത്രവും.

കാരണം, അവർ ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടിയുടെ അഗാധ അടിത്തട്ടിൽ ഉള്ളവരാണ്.

ഇതേ ഒരു പ്രശ്നം ചെറുപ്രായക്കാരോട് പ്രായമേറിയവർ സംസാരിക്കുമ്പോൾ മലയാളത്തിൽ ഉണ്ട്. അവരോട് കുട്ടിത്തരത്തിൽതന്നെ സംസാരിക്കേണം.

ഈ രീതിയിൽ ആണ് സാധാരണക്കാരോട് ഉദ്യോഗസ്ഥർ പെരുമാറുന്നത്, പോലീസുകാർ അവരുടെ കൈകളിൽ പെട്ടുപോകുന്നവരോട് പെരുമാറുന്നത്, വീട്ടുവേലക്കാരിയോട് ഗൃഹനായിക പെരുമാറുന്നത്, ഡോക്ടർമാർ സാധാരണക്കാരായ രോഗികളോടും അവരുടെ കൂടെ നിൽക്കുന്നവരോടും പെരുമാറുന്നത്. അങ്ങിനെ പലതും.

സംസാരിക്കുന്നത് തന്നെ പൊട്ടന് നിർദ്ദേശം നൽകുന്ന സ്വരഭാവത്തിൽ.

എന്തെങ്കിലും കാര്യം ചെയ്യരുത് എന്ന് ചെറുപ്രായക്കാർക്ക് താക്കിതായി പറഞ്ഞുകൊടുക്കുക, ബൂ, ബേ തുടങ്ങിയ ശബ്ദങ്ങൾ പുറപ്പെടുവിച്ചും, മുഖം കടുപ്പിച്ചും കണ്ണു മിഴിച്ചും നേത്രഗോളങ്ങൾ ഉരുട്ടിയും പുരികം കൂർപ്പിച്ചും നെറ്റി ചുരുട്ടിയു മറ്റുമാണ്.

എന്നാൽ എന്താണ് ആ കാര്യം ചെയ്താലുള്ള പ്രശ്നം എന്നത് വളരെ വ്യക്തമായി പറഞ്ഞുകൊടുത്താൽ ആ ചെറുപ്രയാക്കാരന് മനസ്സിലാക്കാവുന്നതേയുള്ളു.

എന്നാൽ, ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടിയുടെ ഏറ്റവും അടിയിൽ നിൽക്കുന്ന വ്യക്തിയോട് ഈ വിധം സംസാരിച്ചാൽ, ആ വ്യക്തിയും ഒന്ന് വെപ്രാളപ്പെട്ടുപോകും.

പണ്ട്, ചെറുമനോട് ഭൂജന്മി ഈ വിധം സംസാരിച്ചാൽ, ചെറുമനും ഒന്ന് വെപ്രാളപ്പെട്ടുപോകും. ആ സംഭാഷണ രീതി സ്വീകരിക്കാനാവില്ല. അതേ മാതിരി.

സാധരണക്കാരനോട് പോലീസ് ഇൻസ്പെക്ടർ മാന്യമായും തന്നെപ്പോലുള്ള വ്യക്തിയെന്ന ഭാവത്തിലും സംസാരിച്ചാൽ, സാധാരണ വ്യക്തിയൊന്ന് അന്ധാളിച്ചുപോകും. പിന്നെ എന്തുമാകാമെന്ന ചിന്തയിലേക്ക് അയാളുടെ മനസ്സ് നീങ്ങും.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

29. മതിഭ്രമ ലക്ഷണങ്ങൾ

Post posted by VED »

അഞ്ചാം ക്ളാസ് മുതൽ പത്തുവരെ കേരളാ സ്കൂൾ സിലബസിൻ്റെ ഇങ്ഗ്ളിഷ് മീഡിയം ക്ളാസുകളിൽ പഠിച്ചു. അതിന് ശേഷം പ്രീഡിഗ്രിയും BSc. Physicsഉം.

ക്ളാസിൽ പഠിക്കുന്നത് ഉന്നത ഉദ്യോഗത്തിലേക്കുള്ള പാതയാണ് എന്ന ഭാവമാണ് എല്ലാതരിലും. ഇതിൽ പരാജയപ്പെടുന്നവർ പ്രാദേശിക ഭാഷയിൽ താഴ്ന്ന തൊഴിൽ എന്നു നിർവ്വചിക്കപ്പെടുന്ന ജോലികൾ ചെയ്ത് ജീവിതം മുരടിച്ച് ജീവിക്കും പോലും.

അഭ്യസ്തവിദ്യർക്ക് സർക്കാർ തൊഴിലും ഡോക്ടർ പണിയും എഞ്ചിനിയർ പണിയും വക്കീൽ പണിയും മറ്റും ലഭിക്കുന്നില്ലായെങ്കിൽ അവർ പ്രാദേശിക ഭാഷയിലെ താഴെനിലവാരത്തിലെ നീ, അവൻ, അവൾ വാക്കുകളിലെ പലതട്ടുകളിൽ പെട്ടുപോകും.

മുകളിൽ പറഞ്ഞ തൊഴിലുകളിൽ ഏതെങ്കിലും ഒന്ന് ലഭിച്ചാൽ, പഴയ കാലത്തെ നായർ മുതൽ അങ്ങ് ഏറ്റവും മുകളിലുള്ള പലതട്ടുകളിലെ നമ്പൂതിരിമാർ, എന്ന രീതിയിൽ ഭാഷാ വാക്കുകളിൽ ജീവിക്കാം. അവിടേയും നീ, അവൻ, അവൾ വാക്കുകൾ ഉണ്ട് എങ്കിലും, അത് ഒരു ഉയർന്ന പീഠത്തിന് മേലുള്ള നീ, അവൻ, അവൾ വാക്കുകൾ ആണ്.

ഈ വിധ ഉന്നത തൊഴിലുകൾ ലഭിക്കാതെ പോകുന്ന അഭ്യസ്തവിദ്യർ, എന്നാൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടന്നാൽ, ഇവിടെ തരംതാഴ്ന്നത് എന്ന് പറയപ്പെടുന്ന തൊഴിലുകൾ യാതോരു മനോവിഷമവുമില്ലതെ ചെയ്യും. തിരിച്ചവന്ന് വൻ മാളികവീടുകളിൽ ജീവിക്കാൻ പറ്റുമെങ്കിലും തിരിച്ചുവരാൻ കൂട്ടാക്കില്ല.

ഈ മുകളിൽ പറഞ്ഞതിൽ നിന്നും ഇന്ത്യൻ ഭാഷകളിലെ വിദ്യാഭ്യാസത്തിൽ കാര്യമായ എന്തോ പിശകുണ്ട് എന്ന് മനസ്സിലാക്കാൻ കാര്യമായ പാണ്ഡിത്യം ആവശ്യമില്ലതന്നെ.

എന്നാൽ എൻ്റെ വ്യക്തിപരമായ തോന്നലുകളെ നയിച്ചത്, മനസ്സ് നിന്നിരുന്ന ഒരു പ്രത്യേക പീഠത്തിന്മേൽ നിന്നുകൊണ്ടുള്ള വീക്ഷണമായിരുന്നേക്കാം.

അഞ്ചാം ക്ളാസ് മുതൽ പത്തുവരെ അനവധി ഇങ്ഗ്ളിഷ് നോവലുകളും മറ്റും വായിച്ചിരുന്നു. അന്നത്തെ ഇങ്ഗ്ളിഷ് ക്ളാസിക്കൽ രചനകളും മറ്റും ഇന്നു കാണുന്ന ഇങ്ഗ്ളിഷ് ലോകത്തെ അല്ല ചിത്രീകരിച്ചിരുന്നത്.

അവയിൽ ഇങ്ഗ്ളിഷ് ലോകം വളരെ വ്യത്യസ്തമായ ഒന്നായിരുന്നു. ഈ സാഹിത്യ രചനകളെക്കുറിച്ച് കുറച്ചുകഴിഞ്ഞ് കുറച്ച് കാര്യങ്ങൾ പറയാം.

ക്ളാസിൽ പഠിക്കുന്ന മിക്കവരും ഈ വിധമായുള്ള ഒരു ലോകം ഈ ഉലകത്തിൽ ഉണ്ട് എന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാൽ അറിഞ്ഞിരുന്ന ഏതാനും പേരും ഉണ്ടായിരുന്നു.

വെറും പ്രാദേശിക ഭാഷാ പത്രങ്ങളിലൂടേയും All India Radioയുടെ വാർത്തകളിലൂടേയും മാതാപിതാക്കളുടെ സംസാരങ്ങളിൽ നിന്നും ലോകത്തെ മനസ്സിലാക്കിയിരുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അദ്ധ്യാപകരും അദ്ധ്യാപികമാരും, മഹാഗുരുക്കന്മാരും പണ്ഡിത ശ്രേഷ്ഠരും തന്നെയായിരുന്നു.

ഗുരുക്കന്മാരുടെ മുഖത്ത് നേരെനോക്കി സംസാരിക്കുന്നതും കാര്യങ്ങൾ ചർച്ചചെയ്യുന്നതും അരുതാത്തചെയ്തികൾ ആയി അവർ മനസ്സിലാക്കിയിരുന്നു.

എന്നാൽ എന്നിൽ അന്ന് നിലനിന്നിരുന്ന ഒരു ഭാവം, ഈ അദ്ധ്യാപകർക്ക് കാര്യമായ വിവരം ഇല്ലായെന്നതായിരുന്നുവെന്ന് തോന്നുന്നു. എന്നാൽ ഇക്കാര്യം ഞാൻ ആരോടും പറഞ്ഞതായി തോന്നുന്നില്ല. മാത്രവുമല്ല, സ്കൂളിൽ കാര്യമായ വികൃതിയിലൊന്നും ഞാൻ പങ്കെടുത്തതുമില്ലായിരുന്നു.

എന്നാൽ അദ്ധ്യാപകർക്ക് യാതോരു വിവരവും ഇല്ലാ എന്ന എൻ്റെ ചിന്താഗതി അത്ര കണ്ട് ശരിയായിരിക്കില്ല എന്നതും വാസ്തവമായിരിക്കും. അദ്ധ്യാപകർക്ക്, എൻ്റെ മനസ്സിൽ കയറിയ ഇങ്ഗ്ളിഷ് ലോകത്തിലെ കാര്യങ്ങൾ അറിയില്ലായെങ്കിലും, മറ്റ് പല ലോക വിവരങ്ങളും സാമൂഹിക വിവരങ്ങളും മലയാളം സാഹിത്യത്തിലെ വിവരങ്ങളും ആഴത്തിൽ തന്നെ ഉണ്ടാവും എന്നതാവും വാസ്തവം.

മലയാളം പാഠാവലികളിൽ സുന്ദരങ്ങളായ പല സാഹിത്യ രചനകളും കാണപ്പെട്ടിരുന്നു. അവ വായിക്കാൻ രസകരമായിരിക്കാം.

എന്നാൽ, എന്നിൽ കയറിവന്ന ചിന്താഗതി, ഇവ എന്തിനാണ് വിദ്യാർത്ഥികളെ നിർബന്ധിച്ച് പഠിപ്പിക്കുന്നത് എന്ന ചോദ്യമായിരുന്നു. കാരണം, ഈ വക രസകരമായ സാഹിത്യ രചനകളിലും തുളുമ്പിനിന്നിരുന്നത് പ്രാദേശിക സാമൂഹികാന്തരീക്ഷത്തിലെ ഉച്ചനീചത്വങ്ങളെ പരിപാലിക്കുമ്പോൾ സൃഷ്ടിക്കപെട്ടുന്ന ഉന്മാദാവസ്ഥ തന്നെയായിരുന്നു.

എന്നാൽ ഈ കാര്യം ആരും പ്രത്യേകമായി ശ്രദ്ധിക്കില്ലായെന്നുമാത്രം.

അതിനാൽ തന്നെ അദ്ധ്യാപകരുടെ വിവരങ്ങൾ പഠിപ്പിക്കുന്നത് നിരുത്സഹപ്പെടുത്തണം എന്നതായിരുന്നു എൻ്റെ ചിന്താഗതി. എന്നാൽ ഈ വിധമായുള്ള തലതിരിഞ്ഞ ചിന്താഗതിക്ക് യാതോരു വിലയും ലഭിക്കില്ല.

കാരണം, വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ലക്ഷ്യമിടുന്നത് സാമൂഹിക പരിഷ്കരണമൊന്നമല്ല. മറിച്ച്, സമൂഹത്തിനും മറ്റ് വ്യക്തകൾക്കും എന്ത് സംഭവിച്ചാലും, തങ്ങളും തങ്ങളുടെ മക്കളും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരണം എന്ന ചിന്തമാത്രമായിരിക്കും അവരിൽ.

മിക്ക അദ്ധ്യാപകരും എന്നോട് കാര്യമായ വിരോധം യാതൊന്നും കാണിച്ചതായും ഓർമ്മയില്ല.

എന്നിരുന്നാലും, ഒരിക്കൽ അദ്ധ്യാപകൻ ക്ളാസിൽ കയറിവന്ന അവസരത്തിൽ എന്തോ ഒരു പുസ്തക വായനയിൽ മുഴുകിയിരുന്ന ഞാൻ എഴുന്നേറ്റില്ല. അദ്ധ്യാപകൻ കസരേയിൽ ഇരുന്നതിന് ശേഷം, എൻ്റെ പേരുവിളിച്ചു. ഞാൻ അങ്ങോട്ട് ചെന്നപ്പോൾ മുഖത്തിട്ടടിച്ചു.

കാരണം, വിധേയത്വം കാണിക്കാൻ മറുന്നുപോയി എന്നതിനാൽ.

ഏതാണ്ട് നാൽപതോളം വിദ്യാർത്ഥികൾ ഉള്ള ക്ളാസിൽ ഒരാൾ വിധേയത്വം കാണിക്കാൻ മറന്നുപോയത് ഇത്ര കൃത്യതയോടുകൂടി കണ്ടെത്തിയത് തന്നെ വിധേയത്വത്തിന് അദ്ധ്യാപകരും സമൂഹവും നൽകിയ പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്നു.

മറ്റൊരദ്ധ്യാപകൻ മറ്റുചിലരുടെ മുന്നിൽ വച്ച് മുഖത്തുള്ള മുഖക്കുരുവിനെ നോക്കി, ചൊറിയാണോ എന്ന് ചോദിച്ചതും ഓർമ്മയുണ്ട്.

എറണാകുളത്ത് ഒരു പൊട്ട സ്കൂളിൽ പഠിക്കുന്ന കാലത്ത്, Chemistry പാഠപുസ്തകത്തിൻ്റെ ഇങ്ഗ്ളിഷ് പതിപ്പ് ലഭിച്ചിരുന്നു. വളരെ സുന്ദരമായ രീതിയിൽ രസതന്ത്ര പാഠങ്ങൾ ആ പുസ്തകത്തിൽ കാണപ്പെട്ടു. അതിനാൽ തന്നെ ഒരു സുന്ദര നോവൽ വായിക്കുന്ന രീതിയിൽ ഞാൻ ആ പുസ്തകം മുഴുവനും വായിച്ചു.

ഇത് ക്ളാസിൽ പഠിപ്പിക്കുന്ന അവസരത്തിൽ അദ്ധ്യാപികക്ക് എന്തോ രീതിയിൽ അരോസരകരമായ പ്രതീതി ജനിപ്പിച്ചിരിക്കാം. കാരണം പഠിപ്പിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ എനിക്ക് മുൻകൂറായി മനസ്സിൽ ഉണ്ട്.

പരീക്ഷ നടത്തിയപ്പോൾ, ഒരു multiple choice ചോദ്യത്തിന് രണ്ട് ശരിയായ ഉത്തരങ്ങൾ ഉള്ളത് ഞാൻ ശ്രദ്ധിച്ചു.

അതിനാൽ തന്നെ രണ്ട് ശരി ഉത്തരങ്ങളും എഴുതി. എന്നാൽ ഉത്തരം തെറ്റാണ് എന്ന് കാണിച്ച്, എനിക്ക് മാർക്ക് തന്നില്ല. കാരണം ചോദിച്ചപ്പോൾ രണ്ട് ശരി ഉത്തരം നൽകരുത് എന്ന് അദ്ധ്യാപിക തെല്ലൊരു ഉത്സാഹത്തോടുകൂടി പറഞ്ഞു.

പത്താം ക്ളാസിൽ പഠിക്കുന്ന അവസരത്തിൽ, സൂകളിലെ ഒരു അദ്ധ്യാപകൻ്റെ വീട്ടിൽ പോയി ഗണിതത്തിൽ ട്യൂഷന് പോകാൻ വീട്ടിൽ നിന്നും നിർദ്ദേശം കിട്ടി.

ഈ അദ്ധ്യാപകനെ എനിക്ക് പരിചയം ഇല്ല. ആ ആൾക്ക് എന്നേയും പഠിപ്പിച്ച് പരിചയം ഇല്ല.

ഒരു ഉച്ച നേരത്ത് ആ ആളുടെ വീട്ടിൽ ഞാൻ കയറിച്ചെന്നു.

എന്തിനാണ് വന്നത് എന്ന് അദ്ധ്യാപകൻ ചോദിച്ചു. ട്യൂഷന് വരാൻ പറഞ്ഞത് കൊണ്ടാണ് വന്നത് എന്ന് ഞാനും പറഞ്ഞു. എൻ്റെ പേരും പറഞ്ഞു.

അദ്ധ്യാപകൻ ആകെ പരിഭ്രമിച്ച മട്ട്. താനാണോ അത്, എന്നു പറഞ്ഞുകൊണ്ട് വൻ ആവലാതിയോടുകൂടി ആ ആൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു.

എന്നാൽ മറ്റ് ചില വിദ്യാർത്ഥികളുടെ ഇടയിൽ ഇരുന്നും, ചിലപ്പോൾ തനിച്ചും, വളരെ ലളിതമായ പഠനത്തിൽ പങ്കെടുത്തു. മിക്കപ്പോഴും ആ അദ്ധ്യാപകനും ഞാനും തമ്മിലുള്ള സംഭാഷണം ഇങ്ഗ്ളിഷിലുമായിരുന്നു.

പലപ്പോഴും ഗണിതത്തിൻ്റേയും ഊർജ്ജതന്ത്രത്തിൻ്റേയും അതിർവരമ്പുകളിലൂടെ ചർച്ചകൾ നടത്തപ്പെട്ടു.

ഏതാനും മാസങ്ങൾക്ക് ശേഷം, സ്കൂൾ അവസാനിക്കുന്ന അവസരത്തിൽ, ഈ അദ്ധ്യാപകൻ പറഞ്ഞു. You are really a nice boy. തന്നെക്കുറിച്ച് എന്തൊക്കെയാ ഞാൻ കേട്ടത്!

ഇവിടെ ഞാൻ ശ്രദ്ധിച്ച പ്രശ്നം, സ്കൂളിലെ വികൃതിക്കാരായ വിദ്യാർത്ഥികളോട് അദ്ധ്യാപകർക്ക് ദേഷ്യം ഒന്നുമില്ലായിരുന്നുവെന്നതാണ്. കാരണം, അവർ വിധേയത്വം കാണിക്കാനും ശിക്ഷ ഏൽക്കാനും മറ്റും തയ്യാറായിരുന്നു.

എന്നാൽ എന്നിൽ എന്തോ ഒരു പാതവിട്ടുള്ള ഭാവം മനസ്സിലും സംഭാഷണത്തിലും വാക്കുകളിലും നിൽപ്പിലും നടത്തത്തിലും ഉണ്ടായിരുന്നിരിക്കാം.

എന്നാൽ, യഥാർത്ഥത്തിൽ ഞാൻ അന്ന് മറ്റൊരു ഭീകര ജീവിതാനുഭവത്തിൻ്റെ നടുവിലാണ് ജീവിച്ചിരുന്നത് എന്നതും ഒരു യാഥാർത്ഥ്യമാണ്. അക്കാര്യത്തെക്കുറിച്ച് ഇപ്പോൾ യാതൊന്നും പറയാൻ ആവില്ല.

മറ്റൊരു കാര്യം എല്ലാരും Left-Right എന്ന രീതിയിൽ march ചെയ്യുന്ന ഒരു വേദിയിൽ ഒരാൾ മാത്രം Right-Left എന്ന രീതിയിലും, പോരാത്തതിന്, About turnണും, Right turn, Left turn എന്നുമെല്ലാമുള്ള ആജ്ഞകൾ മറ്റാരും കേൾക്കാത്ത രീതിയിൽ കേട്ട് march ചെയ്താലുള്ള അവസ്ഥ ആലോചിക്കുക.

ഇതിനെ ഒരു തരം മാനസിക വ്യതിചലനവും അപഥ സഞ്ചാരവും മറ്റുമായി വളരെ പെട്ടെന്ന് ചിത്രീകരിക്കപ്പെടാം.

എന്നാൽ എൻ്റെ മനസ്സിൽ parade marchൻ്റെ ചെണ്ടയടിയൊച്ചയായി കേട്ടത്, ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന വ്യത്യസ്ത മനുഷ്യ വ്യക്തിത്വത്തിൻ്റെ ചിറകടിയൊച്ചയായിരുന്നുവെന്ന് പറയാം എന്നു തോന്നുന്നു.

ഈ ഒരു കാര്യത്തിൻ്റെ അസ്തിത്വത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാത്തവർക്ക്, ഈ ശബ്ദതാളത്തിൻ്റെ മുട്ടുകൾക്ക് അനുസൃതമായി ജീവിക്കുന്നതും പെരുമാറുന്നതും ഒരു തരം മനുഷ്യസ്വര ഹാലൂസിനേഷൻ (audio hallucination) ആയി തോന്നാൻ വളരെ എളുപ്പമാണ്.

സ്കൂൾ വിദ്യാഭ്യാസ അവസരത്തിൽ എനിക്ക് തോന്നിയിരുന്നത്, നല്ല ഇങ്ഗ്ളിഷ് ഭാഷാ ജ്ഞാനവും കുറച്ച് കണക്കും മാത്രം പൊതുവായി പഠിപ്പിച്ചാൽ മതിയെന്നയാതിരുന്നു. ഇങ്ഗ്ളിഷ് ഭാഷാ ജ്ഞാനവും ഒരു നല്ല libraryയും Reading roomഉം ഉണ്ടെങ്കിൽ ആവശ്യത്തിന് വിവരം വ്യക്തിക്ക് താനേ നേടിയെടുക്കാൻ ആവും.

നിത്യവിദ്യാഭ്യാസത്തിൽ ഒരു വലിയ സമയം Football, Volleyball, Swimming തുടങ്ങിയ കായിക പ്രകടനങ്ങൾക്ക് നീക്കി വച്ചാൽ പഠിക്കുന്ന വ്യക്തിയിൽ വൻ മാനസികവും ശാരീരികവുമായ വളർച്ച താനെ വരും.

എന്നാൽ ഈ വിധ കായിക കഴിവുകൾ ഇങ്ഗ്ളിഷ് ഭാഷയിൽ വളരെ ഉന്നത നൈപുണ്യം ഉള്ളവർക്കാണ് നൽകേണ്ടത്.

മലയാളം പോലുള്ള ഭാഷയിൽ നിൽക്കുന്ന വ്യക്തികൾക്ക് കായിക മേന്മയും കൂടി നൽകിയാൽ, പഴയ കാല നായർ മേലാളന്മാരെ സൃഷ്ടിക്കുന്ന അനുഭവമായിരിക്കും സമൂഹത്തിന്. വൻ കായിക ശേഷിയും, വൻ മെയ് അഴകും, ആയുധവേല പരിചയവും, മേൽനോട്ട അവകാശവും ഉള്ള നായർമാർ കീഴിൽ പെട്ടുപോയ മറ്റുള്ളവരെ തമർത്തിയാണ് ജീവിച്ചിരുന്നത് എന്ന് ഓർക്കുക.

ഇതുപോലുള്ള ഭീകര വ്യക്തിത്വങ്ങളെ സൃഷ്ടിക്കൽ ആവരുത് പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം, എന്ന് ഒരു തോന്നൽ.

Image
Last edited by VED on Sun Mar 16, 2025 10:48 pm, edited 1 time in total.
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

30. വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടുന്ന ഭാവം

Post posted by VED »

പ്രീഡിഗ്രി പരീക്ഷ ചില കാരണങ്ങളാൽ എഴുതിയില്ല. അടുത്ത വർഷം എഴുതി.

അതിനാൽ തന്നെ ഏതാണ്ട് ഒരു വർഷക്കാലം Deverkovilലിൽ വന്ന് താമസിക്കേണ്ടതായി വന്നു. അത് അന്ന് ഒരു അതീവ കഠിനമായ ഒരു ജീവിതാനുഭവമായിരുന്നു. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ, അന്നാണ് ഇങ്ഗ്ളിഷ് ഭരണകാലത്തിലെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൻ്റെ ആഴം ശരിക്കും എനിക്ക് മനസ്സിലായത്. വീട്ടിൽ Mrs. CPS സ്കൂളിലും, Intermediateനും, BAക്കും പഠിച്ച പല ഇങ്ഗ്ളിഷ് ഗ്രന്ഥങ്ങളും ഒരു അലമാരയിൽ കാണുകയുണ്ടായി.

ജീവിതം അതീവ വിരസമായ ഒരു കാലഘട്ടമായിരുന്നു അന്ന് എന്നതിനാൽ ഈ പുസ്തകങ്ങൾ ഓരോന്നായി എടുത്തു വായിക്കാൻ തുടങ്ങി. അവയിൽ ചിലത് വായിക്കാൻ ആയില്ല എന്നതും വാസ്തവം.

ഒന്നോ രണ്ടോ Shakespeare നാടകങ്ങൾ അവയുടെ പൂർണ്ണരൂപത്തിൽ. ഇവയെ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യമായി ഞാൻ കാണുന്നില്ല. അതിലേക്കും ഇപ്പോൾ പോകുന്നില്ല.

1. Charles Dickensൻ്റെ A Tale of Two Cities (Unabrigded)
2. Sir. Walter Scottൻ്റെ A legend of Montrose (Unabrigded)
3. R. L. Stevensonൻ്റെ Kidnapped (Unabrigded)
4. Thomas Caryleയുടെ French Revolution എന്ന നീണ്ടമേറിയ ഗ്രന്ഥത്തിലേ പല ഭാഗങ്ങളും

W.M Thackeray എഴുതിയ ഒരു വലിയ ഗ്രന്ഥം. അത് The History of Henry Esmond (Unabrigded) എന്ന നോവൽ ആണ് എന്ന് തോന്നുന്നു. ഇത് ഞാൻ വായിച്ചില്ല. കാരണം, ആ പുസ്തകത്തിൻ്റെ വലുപ്പവും, ചെറിയ അച്ചടി ലിപികളും.

പിന്നെ കണ്ടത്, ഇങ്ഗ്ണ്ടിൻ്റെ ചരിത്രം പല ക്ളാസുകളിൽ പഠിച്ചത്.

പിന്നെയുള്ളത് John Miltonൻ്റെ Paradise Lost എന്ന കവിതയുടെ പുസ്തകം. ഇങ്ഗ്ളിഷ് കവിതകളോട് എനിക്ക് പണ്ട് മുതലെ താൽപ്പര്യം കുറവാണ്.

Shakespeareറുടെ ഒരു നാടകം ഞാൻ വളരെ മെക്കക്കെട്ട് വായിച്ചു. അത് Much ado about nothing! ആയിരുന്നു.

അത് ഒരു പ്രസിദ്ധനായ ഒരു നാടകകൃത്തിൻ്റെ കൃതിയാണ് എന്ന ഒറ്റക്കാരണത്താലാണ് ഞാൻ വായിച്ചത്. അതോടുകൂടി Shakespearൻ്റെ കൃതികൾ വായിക്കാനുള്ള എല്ലാ താൽപ്പര്യവും എന്നിൽ അസ്തമിച്ചു.

എന്നിരുന്നാലും, ഇദ്ദേഹത്തിൻ്റെ Sonnetകളിലെ ചില വരികൾ അവശ്യാനുസരണം വായിച്ചിട്ടുണ്ട്. അതേ പോലതന്നെ Julius Ceaser എന്ന നാടകത്തിലെ Mark Antonyയുടെ പ്രസംഗവും വായിച്ചിട്ടുണ്ട്.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷയുടെ ഉന്നത നിലവാര സാമൂഹികാന്തരീക്ഷം മനസ്സിലും ശരീരത്തിലും പടർന്നുകയറാൻ താൽപ്പര്യപ്പെടുന്ന ഒരു സാമൂഹികാന്തരീക്ഷം Shakespeareറുടെ യാതോരു കൃതികളും ക്ളാസ് മുറികളിലും കയറ്റരുത് എന്നതാണ് എൻ്റെ പക്ഷം.

കാരണം, അവ കാളിദാസ കൃതികൾ പഠിപ്പിക്കുന്നത് പോലെയാവും.

മുകളിൽ സൂചിപ്പിച്ച 1 മുതൽ 4വരെയുള്ള ഗ്രന്ഥങ്ങൾ, എൻ്റെ കോളെജ് ജീവിതത്തിൽ കണ്ട മിക്ക അദ്ധ്യാപകർക്കും വായിക്കാൻ വളരെ പ്രയാസം തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

മുകളിൽ സൂചിപ്പിച്ച 1 മുതൽ 4വരെയുള്ള ഗ്രന്ഥങ്ങൾ ഹൈസ്കൂൾ ക്ളാസുകളിൽ പഠിക്കുന്ന അവസരത്തിലും വല്ലപ്പോഴം Deverkovilലിൽ വരുമ്പോൾ വായിക്കാറുണ്ടായിരുന്നു ചെറിയ തോതിൽ.

ഇത് Quilonൽ പഠിക്കുന്ന കാലത്ത്, അവിടെ കച്ചേരിമുക്കിന് തൊട്ടടുത്തായി ഉള്ള Municipal Libraryയിൽ നിന്നും, പോരാത്തതിന്, ചിന്നക്കടക്ക് അടുത്തായുള്ള വലിയ Public Libraryയിൽ നിന്നും പല വിധ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യ രചനകൾ എടുത്തുവായിക്കാൻ മനസ്സിൽ താൽപ്പര്യം വളർത്തിയിരുന്നു.

ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്, Trivandrumത്ത് പാളയത്ത് ഉള്ള Public Libraryയിൽ നിന്നും അനവധി ഇങ്ഗ്ളിഷ് ഗ്രന്ഥങ്ങൾ വായിക്കാനുള്ള താൽപ്പര്യവും ഇതിൽ നിന്നും തന്നെയാണ് വളർന്നുവന്നത്.

ഈ വിധമായുള്ള ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യ കൃതികൾ വായിച്ചതു കൊണ്ട് എന്താണ് ഉപയോഗം എന്ന ചോദ്യം മനസ്സിൽ ഉദിക്കാം.

പണ്ട് ഒരിക്കൽ ഈ വിധ കാര്യങ്ങൾ സംസാരിക്കുന്ന അവസരത്തിൽ ഒരു ചെറുപ്പക്കാരൻ പറഞ്ഞു, താൻ Charles Dickensൻ്റെ ഒരു നോവൽ പൂർണ്ണ രൂപത്തിൽ വായിച്ചിട്ടുണ്ട് എന്ന്. ആ ആൾക്ക് അന്ന് അത്രമാത്രം ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം ഉള്ളതായി തോന്നിയില്ല. അത് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു താൻ വായിച്ചത് ആ ഗ്രന്ഥത്തിൻ്റെ മലയാളം പരിഭാഷയാണ് എന്ന്.

അങ്ങിനെയുള്ള ഒരു മലയാളം പരിഭാഷ വായിച്ചതുകൊണ്ട് കാര്യമായ യാതോരു ഗുണവും ഞാൻ കാണുന്നില്ല. കാരണം, മലയാളത്തിൽ എഴുതുമ്പോൾ അത് ഒരു മലയാളം കഥമാത്രമാണ്.

മനുഷ്യരുടെ കഥ എലികളുടെ ഭാഷയിൽ എഴുതിയാൽ എന്തായിരിക്കും സ്ഥിതി? അതുപോലുള്ള ഒരു മാറ്റം Charles Dickensൻ്റെ ഗ്രന്ഥത്തിന് സംഭവിക്കും.

ഈ വിധമായുള്ള ഒരു തനി ധിക്കാരപരമായ അവകാശവാദം പറയാൻ എനിക്ക് എങ്ങിനെയാണ് ധൈര്യം വന്നത്?

ഈ എഴുത്തിൻ്റെ 18 volumeകളും മുകളിൽ നൽകിയ ലിങ്കിൽ കാണാൻ പറ്റുന്നതാണ്. അതിൽ എഴുതിയ മിക്ക കാര്യങ്ങളും ഒരു ഇങ്ഗ്ളിഷുകാരന് ചിന്തിക്കാനോ മനസ്സിലാക്കാനോ, ഭാവനചെയ്യാനോ ആവാത്ത കാര്യങ്ങൾ ആണ്. എന്നാൽ അവയും ഭൗതിക യാഥാർത്ഥത്തിൻ്റെ ഭാഗം തന്നെ.

ഈ രീതിയിൽ നോക്കുമ്പോൾ, ഇങ്ഗ്ളിഷുകാരും മലയാളം സംസാരിക്കുന്നവരും, ശരിക്കും പറഞ്ഞാൽ രണ്ട് വ്യത്യസ്ത ജീവജാലങ്ങൾ തന്നെയാണ് എന്നു മനസ്സിലാകും. ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം എന്നു കരുതുന്നു.

നാം എന്തിനാണ് ഇങ്ഗ്ളിഷുകാരുടെ നോവലുകളും സാഹിത്യ രചനകളും വായിക്കുന്നത്? നമുക്ക് ചെറുശേരിയും ഉള്ളുരും വള്ളത്തോളും കൊട്ടാരത്തിൽ ശങ്കുണ്ണിയും പതിനെട്ടരക്കവികളും പൂന്താനവും പൂന്താനത്തിൻ്റെ ജ്ഞാനപ്പാനയും മറ്റുംമറ്റുമില്ലേ?

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒന്നു രണ്ടു കാര്യങ്ങൾ പറയാൻ പറ്റും.

ദക്ഷിണേഷ്യൻ രാജ്യങ്ങളെക്കുറിച്ചും, അവയുടെ സാമൂഹിക കാര്യങ്ങളെക്കുറിച്ചും രാജ കുടുംബങ്ങളെക്കുറിച്ചും പ്രാദേശിക വ്യക്തികൾ എഴുതുന്ന അവസരത്തിൽ, വായനക്കാരെ അവിടങ്ങളിലുള്ള സാമൂഹിക ഉന്നതരിൽ താഴെയുള്ളവരിൽനിന്നും തുടങ്ങി ഓരോ പടിപടിയായി ഉയരങ്ങളിലേക്ക് കൊണ്ട് പരിചയപ്പെടുത്തുന്നു.

ഇത് ചെയ്യുന്നത് ഓരോ പടിയിലുള്ള നായർ തമ്പുരാക്കൾ കുടുംബക്കാരേയും, മാഡംബികളേയും, സ്വരൂപ കുടുംബക്കാരേയും രാജകുടുംബക്കാരേയും നമ്പൂതിരി ഇല്ലക്കാരേയും മറ്റും വണങ്ങി വണങ്ങിത്തന്നെയാവാനാണ് സാധ്യത.

ഈ വിധ ചെറുകിട വ്യക്തികളേയും കുടുംബക്കാരേയും മഹാന്മാരും മാമലകൾക്ക് മുകളിൽ ജീവിക്കുന്നവരായും ഉള്ള ഒരു ചിത്രവും ഭാവവും ഇത് വായനക്കാരൻ്റെ മനസ്സിൽ കുറിച്ചിടും.

പോലീസ് വകുപ്പിൽ ഇന്ന് ഒരു സാധാരണക്കാരൻ കയറിച്ചെന്നാൽ, അവിടെയുള്ള ഏറ്റവും കീഴിൽ ഉള്ള ശിപായി റാങ്കുകാരൻ, ആ ആളെക്കൊണ്ട്, ഹെഡ് കോൺസ്റ്റബ്ളിനേയും ASIയേയും SIയേയും DySPയേയും ASPയേയും SPയേയും DIGയേയും IGയേയും DGPയേയും വണങ്ങിപ്പിച്ച് വണങ്ങിപ്പിച്ച് താനൊരു നിസ്സാരനായ വ്യക്തി ആണ് എന്ന ഭാവം ആ വ്യക്തിയിൽ വരുത്തും.

എന്നാൽ, തന്നെപ്പോലുള്ള മറ്റുള്ളവരേക്കാൾ ഉന്നതനും ആണ് താൻ എന്ന ഭാവവും ആ വ്യക്തിയിൽ വരും. കാരണം, തനിക്കാണ് ഈ വിധ ഉന്നതരെ വണങ്ങി അവരുടെ സൽപ്പേര് നേടാനായിട്ടുള്ളത് എന്നതുകൊണ്ട്.

ഇന്നുള്ള അക്കാഡമിക്ക് ചരിത്രപഠനത്തിലൂടെ കടന്നുവരുന്ന വ്യക്തികളിലും ഇതേ പോലുള്ള ഒരു ഭാവം വരാം.

ഇന്ത്യയെക്കുറിച്ചുള്ളതും ഇന്ത്യക്ക് പുറത്തുള്ള ദക്ഷിണേഷ്യയിലെ Travancore പോലുള്ള രാജ്യങ്ങളിലേയും കാര്യങ്ങളെക്കുറിച്ചുള്ള, ഇങ്ഗ്ളിഷ് ഭരണകാലത്തുള്ള ഇങ്ഗ്ളിഷ് ഭാഷക്കാരുടേയും മറ്റ് ബൃട്ടിഷുകാരുടേയും, സാമൂഹികവും ചരിത്രപരവുമായ എഴുത്തുകൾ വായിക്കുമ്പോൾ, വായനക്കാരൻ്റെ മനസ്സിൽ കയറിവരുന്നത് മറ്റൊരു ഭാവമാണ്.

ഇങ്ഗ്ളിഷ് ഭാഷയിലെ He, His, Him, She, Her, Hers, They, Their, Them തുടങ്ങിയ വാക്കുകളിൽ സാമൂഹിക ഉന്നതരെ പരാമർശിക്കുമ്പോൾ, സാമൂഹിക ഉന്നതരുടെ ഔന്നിത്യം മാഞ്ഞുപോകുന്നില്ല, എന്നാൽ വായനക്കാരൻ തരംതാഴേണം എന്ന ഭാവം എവിടേയും വരുന്നുമില്ല.

സാധരണക്കാരിൽ ഈ വിധമായുള്ള ഭാവം ഉളവാക്കുന്ന സാഹിത്യ രചനകളാണ് മലബാറിൽ പഠിപ്പിക്കേണ്ടത്. അതാണ് ബൃട്ടിഷ് മലബാറിലെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ നിറഞ്ഞുനിന്നത്.

ഇങ്ഗ്ളിഷുകാർ അവരുടെ സാഹിത്യം പഠിപ്പിക്കുന്നത് അവരുടെ കച്ചവട തന്ത്രമല്ലേ? ജനത്തെ അവരെപ്പോലെ ആക്കാനല്ലെ അവർ ശ്രമിച്ചത്?

ഇവിടെ മനസ്സിലാക്കേണ്ടത്, ദക്ഷിണേഷ്യയിൽ തലയിൽ കുറച്ച് വിവേകം ഉള്ള യാതോരു ഉന്നത വംശരും അവരുടെ കഴിവുകളും ഭാഷയും സാഹിത്യവും മറ്റും അവരേക്കാൾ കീഴിലുള്ള ആർക്കും പഠിപ്പിച്ചുകൊടുക്കില്ലാ എന്നതാണ് വാസ്തവം. കീഴ് വ്യക്തിയെ തൻ്റെ ആളുകളെപ്പോലെയാക്കാൻ ഉന്നത കുടുംബക്കാരൻ ശ്രമിക്കുമോ?

അങ്ങിനെ ചെയ്താൽ കീഴ്ജനം അവരെ ഏതാനും തലമുറകളിലൂടെ അവരുടെ ഇടങ്ങളിൽ നിന്നും പുറത്താക്കും.

ഈ വിഡ്ഢിത്തമാണ് ഇങ്ഗ്ളിഷ് ഭരണം യഥാർത്ഥത്തിൽ ചെയ്തത്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇനി ദക്ഷിണേഷ്യയിലെ ആളുകളുടെ സാഹിത്യ രചനകൾ മനസ്സിൽ കയറ്റിയാൽ ഉള്ള കാര്യംനോക്കാം.

ബ്രാഹ്മണരുടെ പ്രാദേശിക ഭാഷാ സാഹിത്യ രചനകളിൽ യാതോരു കരുതിക്കൂട്ടലും ഇല്ലാതെ തന്നെ ഉച്ചനീചത്വത്തിൻ്റെ ഭാവം നിലനിൽക്കും. ഇത് കീഴ്ജന വ്യക്തി പഠിച്ചാൽ, ഇതേ ഭാവം ആ ആളിലും വരും.

പുലയൻ, പറിയൻ, ചെറുമൻ വ്യക്തികളെ തൊഴിൽ സംവരണത്തിലൂടെ ഐഏഎസ്സ്, ഐപിഎസ്സ് സ്ഥാനങ്ങളിലേക്ക് കയറ്റിയാൽ, അവർ വൻ സ്ഥാനങ്ങളിൽ കയറും. അവർ ആകും പുതിയ ബ്രാഹ്മണ ഭാവക്കാർ. അവർ അദ്ദേഹവും, ഓരും, ഓലും മറ്റുമാകും. അവരുടെ കുടുംബക്കാരും അതേ പോലെ വളരും. എന്നാൽ മറ്റ് പുലയരും പറിയരും ചെറുമനും മറ്റും പഴയതു പോലെതന്നെ നിൽക്കും.

വേദങ്ങളും മറ്റ് സംസ്കൃത കൃതികളും പഠിച്ചാൽ, ആൾക്ക് താൻ ബ്രാഹ്മണനാണ് എന്ന ഭാവം തന്നെ വരാം. ശ്രീ നാരായണ ഗുരുവിനും ഇതേ ഭാവം വന്നുവെന്നു തോന്നുന്നു. തന്നെ ഈഴവനായി ചിത്രീകരിക്കരുത് എന്ന രീതിയിൽ തന്നെയുള്ള ഒരു താക്കീത് ഇദ്ദേഹം നൽകിയിരുന്നുവെന്ന് തോന്നുന്നു.

അക്കാലങ്ങളിലെ തിരുവിതാംകൂറിലെ ഈഴവരുടെ കൃതികൾ, വ്യക്തി വായിച്ചാൽ, അതിൽ നിഴലിച്ചുനിൽക്കുന്ന സാമൂഹിക പോരാട്ട ഭാവം, ആ വ്യക്തിയിൽ കയറിക്കൂടും.

ഉദാഹരണത്തിന് കുമാരനാശാൻ്റെ കാവ്യങ്ങൾ പഠിച്ചാൽ, മുകളിലേക്ക് നോക്കിയും മുഷ്ടി ഉയർത്തിക്കാണിച്ചും, മാറ്റുവിൻ ചട്ടങ്ങളെ എന്ന് അലറാൻ തോന്നാം. എന്നുവച്ചാൽ, താൻ തരംതാണ വ്യക്തിയാണ് എന്ന ഭാവം.

പുലയരുടേയും പറിയരുടേയും മറ്റും സാഹിത്യരചനകൾ ആന്തരികമാക്കിയാൽ, അവരുടെ പെരുമാറ്റങ്ങളും ഭാവങ്ങളും വലിയവരോടുള്ള വിദേയത്വവും, അവർ വിലകൊടുക്കാത്തവരോടുള്ള വികടഭാവവും മറ്റും മനസ്സ് പഠിച്ചെടുക്കും.

വ്യക്തി സാമൂഹികമായി തമർന്നുപോകാം.

മാപ്പിളപ്പാട്ടുകൾ വൻ സൗന്ദര്യമുള്ളവ തന്നെ. എന്നാൽ മാപ്പിള സാഹിത്യ രചനകൾ പഠിച്ചാൽ അവയിലും പ്രാദേശിക സാമൂഹിക ഉയർത്താഴ്ചയുടെ വേലിയേറ്റങ്ങളും പിടിവലികളും ഉൾക്കൊള്ളുന്നുണ്ട്.

ഇസ്ലാമിൻ്റേയും മുഹമ്മദിൻ്റേയും മഹത്വങ്ങൾ പാടുമ്പോഴും, മുഹമ്മദും ഖദീജയും ആയിഷയും മറ്റും മലബാറി വാക്കുകളുടേയും മലയാള വാക്കുകളുടേയും ഉന്നത തട്ടുകളിൽ കയറിനിൽക്കും. തിരുമേനിയുടേയും ബീവിയുടേയും മറ്റും. സാധാരണക്കാർ താഴെതട്ടിലും.

ഇതാണ് ഇസ്ലാമിക വിദ്യാഭ്യാസം എന്ന് അവകാശപ്പെട്ടാൽ അതും ചോദ്യം ചെയ്യപ്പെടേണ്ടിവരേണ്ടതാണ്. എന്നാൽ അതു പോലും പ്രാദേശിക ഭാഷയിൽ ചിന്തിക്കുന്നവർക്ക് ആവുന്ന കാര്യമല്ലതന്നെ.

ഇതൊക്കെയാണോ വിലപിടിച്ച സമയവും വൻ അദ്ധ്വാനം നൽകിക്കൊണ്ടും പഠിക്കേണ്ടത്?

വിദ്യാഭ്യാസത്തിന് വേണ്ടി സമയം ചിലവാക്കുന്നുണ്ട് എങ്കിൽ പ്രാദേശിക സാമൂഹിക സംസ്ക്കാരത്തിൻ്റെ പിടിവലിയിൽ നിന്നും വ്യക്തി മുക്തനാകണം എന്നുമാത്രമല്ല, ലോകത്തിലെ ഏറ്റവും ഉജ്ജ്വലമായ ഇങ്ഗ്ളിഷ് സാമൂഹിക വ്യക്തിത്വം വ്യക്തിയിൽ വളർന്നുവരണം.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

31. ഡ്രാക്കുളയുടെ കടിയേറ്റാൽ

Post posted by VED »

കഴിഞ്ഞ അദ്ധ്യായത്തിൽ Mrs. CPS, ഇങ്ഗ്ളിഷ് ഭരണ വിദ്യാഭ്യാസത്തിൽ പഠിച്ച ഗ്രന്ഥങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. അവയിൽ പലതും എൻ്റെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയിട്ടുണ്ട്. എന്നാൽ പെട്ടെന്ന് ഓർമ്മവന്ന ഒരു ഗ്രന്ഥമാണ്, രബീന്ദ്രനാദ് ടാഗോർ എഴുതിയ Home and the world എന്ന നോവൽ.

രബീന്ദ്രനാദ് ടാഗോർ 1947വരെ നിലനിന്നിരുന്ന ഇന്ത്യയിലെ പൗരനാണ്. നോ ബൽ സമ്മാനം ലഭിച്ച എഴുത്തുകാരനാണ്. മുകളിൽ പരാമർശിച്ച നോവലിൽ ഗാന്ധിയേയും അനുയായികളേയും ഒരുതരം തെരുവ് തെമ്മാടികൾ എന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ടായിരുന്നുവെന്നാണ് ഓർമ്മ.

Mrs. CPSൻ്റെ വിദ്യാഭ്യാസ യോഗ്യത BA Economics ആണ്. എന്നാൽ ഒരിക്കൽ പോലും Economics അഥവാ സാമ്പത്തികശാസ്ത്ര വിഷയത്തിലെ യാതോരു കാര്യവും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല.

എന്നാൽ, ഇങ്ഗ്ളിഷ് സാഹിത്യത്തിലെ കാര്യങ്ങൾ പലപ്പോഴും ആധികാരികമായി സംസാരിക്കുമായിരുന്നു. എന്നാൽ ഈ വ്യക്തി BA English അല്ലായെന്നും ഓർക്കുക.

BAക്ക് പഠിച്ച സാമ്പത്തിക ശാസ്ത്രം ജീവിതത്തിൽ എവിടെയെങ്കിലും പ്രയോഗിച്ചിട്ടുണ്ടോ എന്ന് ഞാൻ ഒരിക്കൽ ചോദിച്ചപ്പോൾ, ആ ചോദ്യത്തെ നിസ്സാരവൽക്കരിച്ചുകൊണ്ട് പ്രത്യുത്തരമായി പറഞ്ഞത്, 'ഞാൻ വീട് നടത്തിയത് എൻ്റെ സാമ്പത്തികശാസ്ത്ര വിജ്ഞാനത്താലാണ്', എന്ന്!

ഇങ്ഗ്ളിഷ് ഭരണ വിദ്യാഭ്യാസമാണ് ഇന്ത്യയിൽ (original Indiaയിൽ) BA English, BA Economics തുടങ്ങി പലവിധ BAകളും വിദ്യാഭ്യാസ യോഗ്യതകളായി നിശ്ചയിച്ചത്. എന്നാൽ ഈ വിധമായുള്ള പലവിധ BAകളും എടുത്ത വ്യക്തിക്ക് മൊത്തമായി എന്താണ് ഗുണകരമായി ലഭിക്കുക എന്ന ചോദ്യം എടുക്കാം.

വീട്ടിലും നാട്ടിലും പലവിധ കെട്ടുപാടുകളിൽ കുടുങ്ങി ജീവിച്ചു വളരുന്ന വ്യക്തികൾക്ക് സ്കൂൾ, കോളജ് തുടങ്ങിയ ഇടങ്ങളിൽ നിത്യവും കൂട്ടംകൂടി വളർന്നുവരാൻ സൗകര്യം ലഭിച്ചാൽ, അവരിൽ പലർക്കും മാനസികമായ ഒരു സ്വാതന്ത്ര്യം അനുഭവപ്പെട്ടേക്കാം. പല പുതിയ കാര്യങ്ങളിലും വ്യക്തിപരമായി പങ്കെടുക്കാനും മത്സരിക്കാനും അവസരം ലഭിക്കും.

ഇതിനെ മൊത്തമായി നോക്കിയാൽ, വിദ്യാഭ്യാസ യോഗ്യതയായി കാണാൻ പറ്റും.

ഉത്സവ ചന്തയിൽ ജീവിച്ചാലും ഏതാണ്ട് ഇതേ പോലുള്ള അനുഭവം വരേണ്ടതാണ്. എന്നാൽ അതിൽ യാതോരു വിധ വിദ്യാഭ്യാസ യോഗ്യതാപത്രവും ലഭിക്കില്ല എന്ന ഒരു പോരായ്മയുണ്ട്.

എന്നാൽ പഠിച്ചെടുത്ത BA വിഷയങ്ങൾ എന്താണ് മനസ്സിൽ ചേർക്കുക എന്ന ചോദ്യം നിലനിൽക്കും.

ഇങ്ഗ്ളിഷ് ഭരണ വിദ്യാഭ്യാസത്തിന് ഒരു അലിഖിത ലക്ഷ്യം ഉണ്ടായിരുന്നു. അത്, യുവാക്കളിൽ ഇങ്ഗ്ളിഷ് ഭാഷാപരമായ സ്വാധീനവും കഴിവും കാഴ്ചപ്പാടും വളർത്തിയെടുക്കുക എന്നതായിരുന്നു.

കോളെജിൽ BAക്ക് പഠിക്കുമ്പോൾ, ആരും അറിയാതെ തന്നെ, പഠിക്കുന്ന വ്യക്തിയുടെ മനസ്സിലും ശരീരത്തിലും ഇങ്ഗ്ളിഷ് ഭാഷയുടെ സ്വാധീനം വന്നുചേരും. ഇത് ഒരുതരം സാമൂഹിക പരിഷ്ക്കരണം ആയി പരിണമിക്കും.

എന്നാൽ ഈ BA വിഷയങ്ങളെ മലയാളത്തിലേക്ക് തർജ്ജമ ചെയ്താൽ, ഈ ഒരു കാര്യം സംഭവിക്കില്ല. പിന്നെ എന്താണ് സംഭവിക്കുക എന്ന കാര്യം വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതാണ്.

കാരണം, ഈ വിധ വിഷയങ്ങൾ പഠിപ്പിക്കുന്നത് എന്ത് ഉദ്ദേശത്തോടുകൂടിയാണ് എന്ന ചോദ്യം ആരെങ്കിലും ചോദിക്കേണ്ടതാണ്.

എന്നാൽ ഇതിന് ആരുംതന്നെ മെനക്കെടില്ല. കാരണം, എല്ലാരിലും ഉള്ള ഉത്സാഹം കീഴ്വഴക്കങ്ങളോട് ഒത്തുനിന്നുകൊണ്ട് മറ്റുള്ളവരെ തോൽപ്പിച്ച്, സ്വന്തം നിലവാരം വളർത്തുക എന്നതാണ്.

പലവിധ BAകളും MAകളും BSc.കളും MSc.കളും PhDകളും മറ്റും മറ്റും പുതിയ ഇന്ത്യയിലെ വിദ്യാഭ്യാസ പ്രസ്ഥാനത്തിൽ ഉണ്ട്. ഇതെല്ലാംകൂടി മൊത്തമായി നോക്കിയാൽ, ചാക്ക് കണക്കിന് വിവര വിജ്ഞാനങ്ങളും പണ്ഡിത്യവും തൊഴിൽ നൈപുണ്യങ്ങളും മറ്റുമാണ്, നാട്ടിലും നാട്ടുകാരിലും ഓരോ വർഷം ചെല്ലുന്തോറും കോരിചൊരിയുന്നത്.

എന്നാൽ, ഇതിൻ്റെ യാതോരു സ്വാധീനവും വ്യക്തമായി പറഞ്ഞാൽ നാട്ടിലും നാട്ടുകാരിലും കാണപ്പെടുന്നില്ല. മറിച്ച്, മനുഷ്യന് സ്വതസിദ്ധമായി ലഭിച്ചിട്ടുള്ള വ്യക്തിത്വവും നൈപുണ്യങ്ങളും മറ്റും തേച്ചുമാച്ചുകളയുകയാണ് ഈ ചവറുപോലെ കിടക്കുന്ന BAകളും MAകളും BSc.കളും MSc.കളും PhDകളും ചെയ്യുന്നത്.

ഈ ചവറുകൾ മനസ്സിൽ കയറ്റാത്തവർക്ക് വൻ അപകർഷതാ ബോധവും വന്നുചേരും.

ഈ ചവറുകൾ മനസ്സിൽ കയറ്റിയവർ ആരും തന്നെ തൻ്റെ വിലപിടിച്ച സമയം പാഴാക്കി, മനസ്സിൽ കയറ്റിയത് ഉപയോഗ ശൂന്യമായ ചവറാണ് എന്ന് സമ്മതിച്ചുതരികയുമില്ല.

എന്നാൽ യഥാർത്ഥത്തിൽ ഇത് ഇന്ന് ഉപയോഗശൂന്യമായ കാര്യങ്ങളും അല്ല എന്നതും വാസ്തവം തന്നെ. കാരണം, കിട്ടാക്കനി എന്ന് കാണപ്പെടുന്ന സർക്കാർ ജോലിക്കും, സ്വകാര്യ മേഘലയിലെ പല ഉന്നത തൊഴിലുകൾക്കും, പോരാത്തതിന്, പാസ്പ്പോടിന് അപേക്ഷിക്കുമ്പോഴും മറ്റും ഈ വിധ ചവറ് യോഗ്യതകൾക്ക് വൻ മൂല്യം നിയമ ചട്ടങ്ങളിലൂടെ നിറച്ചിട്ടുമുണ്ട്.

ഡിഗ്രി കഴിഞ്ഞപ്പോൾ പലവിദ്യാർത്ഥികളിലും കണ്ട ഭാവം ഇത്രയും കാലം പഠിച്ചത് കൊണ്ട് യാതോരു ഉപയോഗവും ഇല്ല. ഇനി എങ്ങിനെയെങ്കിലും ഒരു സർക്കാർ തൊഴിലിൽ ചേരണം. അതും വൻ കൈക്കൂലി ലഭിക്കുന്ന ഒരു സർക്കാർ വകുപ്പിൽ.

അത് ലഭിച്ചാൽ, ചവറു വിദ്യാഭ്യാസം ഒരു പാഴ്വേലയല്ലാ എന്ന് തിരിച്ചറിയാൻ പറ്റും. കാരണം, ഈ ചവറു വിദ്യാഭ്യാസ യോഗ്യതയില്ലാ എങ്കിൽ, തിരുവിതാംകൂറിലെ കീഴ്ജാതിക്കാരനെ പോലെയാകും വ്യക്തി. എന്നുവച്ചാൽ, സർക്കാർ കച്ചേരികളിൽ തൊഴിൽ ലഭിക്കില്ല.

ഇന്ന് കേരളത്തിൽ കാണുന്ന സാമൂഹിക പൂരോഗതിക്ക് കാരണം, ഇന്ത്യൻ നായണത്തിൻ്റെ വില ഇടിച്ചു താഴ്ത്തിയതു കൊണ്ട് വിദേശ തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കുന്ന മാസ്മരിക സമൃദ്ധിയാണ്. ഈ സമൃദ്ധി സംസ്ഥാനത്തിലാകെ പരക്കുന്നുമുണ്ട്.

പോരാത്തതിന്, നല്ല നിലവാരമുള്ള വസ്ത്രങ്ങളും, സാങ്കേതിക വിദ്യനൽകുന്ന വൻ സൗകര്യങ്ങൾ ഉള്ള വീടുകളും, ടീവിയും കമ്പ്യൂട്ടറും സ്മാട്ട്ഫോണം മറ്റുംമറ്റും.

അല്ലാതെ ചവറു വിദ്യാഭ്യാസത്തിന് ഈ വിധ പുരോഗതിയുമായി യാതോരു ബന്ധവും ഇല്ല.

കേരളത്തിൽ നൽകുന്ന സർക്കാർ വിദ്യാഭ്യാസം പോലുള്ളതു തന്നെയാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും നൽകപ്പെടുന്നത്. എന്നാൽ അവിടങ്ങളിൽ വിദേശ വരുമാനം പൊതുജനങ്ങൾക്ക് ലഭിക്കുന്നില്ലായെങ്കിൽ, സാമൂഹിക സ്ഥിതി വളരെ പരിതാപകരം തന്നെയായിരിക്കും.

Economics, Commerce, English, Law, Sociology, Political Science, History, Business administration, Psycology, Journalism, Philosophy അങ്ങിനെ കിടക്കുന്നു BA വിഷയങ്ങൾ. പിന്നെയുള്ളത് BSc. BTech തുടങ്ങിയതിലുള്ള പലവിധ വിഷയങ്ങളും ആണ്.

ഇവയിലെല്ലാം എന്താണ് ഉള്ളത് എന്നത് ഇവയുടെ കടി അനുഭവിച്ചവർക്കേ സാധാരണ ഗതിയിൽ അറിവു ലഭിക്കുള്ളു.

ഡ്രാക്കുളയുടെ കടി അനുഭവിച്ചവർ ഡ്രാക്കുളയായിത്തീരും എന്നു പറഞ്ഞതു പോലെയാണ് കാര്യങ്ങൾ. ഈ വിധ വിഷയങ്ങൾ പഠിച്ചവർ, അവർക്ക് അതിലൂടെ ലഭിച്ച യോഗ്യതാ പത്രത്തിന് വൻ മൂല്യം ഉണ്ട് എന്ന അവകാശവാദമാണ് ഉന്നയിക്കുക.

എന്നാൽ, ഈ വിധ വിദ്യാഭ്യാസത്തെ വൻ സാമ്പത്തിക ചിലവോടുകൂടി പൊക്കിനിർത്തുന്ന പൊതുജനത്തിന് ചോദിക്കാവുന്ന ഒരു കാര്യമാണ്, ഈ വിധ ചവറുകൾ പലരേയും പഠിപ്പിക്കുന്നതുകൊണ്ട് പൊതുജനത്തിനും സമൂഹത്തിനും എന്താണ് ഗുണം എന്നത്.

വായനക്കാരൻ മറക്കരുത്, ഇങ്ഗ്ളണ്ടിലെ ഉന്നത വിദ്യാഭ്യാസമില്ലാത്തവരാണ്, Australia, USA, Canada, New Zealand തുടങ്ങിയ രാജ്യങ്ങളിലെ സാമൂഹിക framework സൃഷ്ടിച്ചത് എന്ന കാര്യം. ഇന്ത്യൻ ഉന്നത വിദ്യാഭ്യാസം ആ ഉന്നത വിദ്യാഭ്യാസമില്ലാത്തവരുടെ ആശയവിനിമയ ഔന്നിത്യം ഇന്ത്യൻ വിദ്യാർത്ഥികളിൽ നിറയ്ക്കുന്നുണ്ടോ?

ജനങ്ങളോട് വൻ മര്യാദയോടുകൂടി പെരുമാറുന്ന വിദ്വാന്മാരാണോ ഈ വിധ വിദ്യാഭ്യാസ യോഗ്യതകളോടുകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്തുവരുന്നത് എന്നത്.

എൻ്റെ ജീവിത്തിൻ്റെ തലതിരിഞ്ഞ പാതയിൽ എനിക്ക് പലവിധ വിദ്യാഭ്യസ വിഷയങ്ങളെ നേരിട്ട് കണ്ടറിയാനുള്ള അവസരം ലഭിച്ചിട്ടുണ്ട് എന്നു തോന്നുന്നു. അവയെക്കുറിച്ച് അടുത്ത എഴുത്തിൽ എഴുതാം എന്നുവിചാരിക്കുന്നു.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

32. മാർക്കിനെ ലക്ഷ്യമിട്ടുകൊണ്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുക

Post posted by VED »

സ്കൂൾ വിദ്യാഭ്യാസത്തിൽ All pass നിർത്തിവച്ച കാര്യം പറഞ്ഞുകഴിഞ്ഞതാണ്. അന്ന് മനസ്സിലാക്കിയത്, നല്ല സ്വാധീന ശക്തിയുള്ള വ്യക്തികളുടെ മക്കളെ യാതോരു കാരണവശാലും തോൽപ്പിക്കില്ലായെന്നതാണ്. എന്നുവച്ചാൽ തോൽപ്പിക്കപ്പെടുന്നത്, ഓൻ്റേയും അവൻ്റേയും ഓൾടേയും അവളുടേയും മക്കൾ തന്നെ.

ഇക്കാര്യം ഇപ്പോൾ ഓർമ്മവന്ന കാര്യമാണ്. അതിനാൽ ഇത് ഇവിടെ ഇപ്പോൾ എഴുതിയെന്നുമാത്രം.

ഇന്ന് എഴുതാൻ വന്നത് കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച കാര്യം തന്നെ.

അതായത് വിദ്യാഭ്യാസത്തിലെ അനവധി വിഷയങ്ങളെക്കുറിച്ച്.

ഏതെങ്കിലും ഒരു കാര്യത്തിൽ കുറച്ച് വിവരം ഉണ്ട് എന്ന യോഗ്യതാ പത്രം കൈവശം ഉണ്ട് എങ്കിൽ അത് വച്ച്, ഏതെങ്കിലും യൂണിവേസിറ്റിയിൽ ആ വിഷയത്തിൽ ഉന്നത സ്ഥാനക്കാരനോ, ഏതെങ്കിലും കോളെജിൽ Head of the department, Professor, Reader, Lecturer തുടങ്ങിയ ഏതെങ്കിലും സ്ഥാനത്ത് കയറിക്കൂടുകയോ ചെയ്യാനാണ് ഏവർക്കും താൽപ്പര്യം.

ഈ വിഷയം പഠിച്ചാൽ വിദ്യാർത്ഥികൾക്ക്, വല്ല ആനയുടേയും ചിത്രം സങ്കൽപ്പിക്കാൻ സൗകര്യപ്പെടുത്തി, വൻ കാര്യങ്ങൾ ചെയ്യാമെന്ന് തോന്നിപ്പിക്കും. പിന്നെയുള്ളത് വൻ മാസ ശമ്പളം ലഭിക്കുന്ന അനവധി സർക്കാർ തൊഴിലുകൾ സൃഷ്ടിക്കുന്നതോടൊപ്പം, ഈ വിധ ഊഷര വിഷയങ്ങളിൽ ലഭിക്കുന്ന വിദ്യാഭ്യാസ യോഗ്യത, ആ വിധ തൊഴിലുകൾക്കുള്ള ഏറ്റവും മിനിമം യോഗ്യതയായും നിശ്ചയിക്കുന്നു.

മിക്ക സർക്കാർ തൊഴിലിനും ഈ വിധ വിദ്യാഭ്യാസ യോഗ്യതയുമായി കാര്യമായ യാതോരു ബന്ധവും കാണില്ല. എന്നാൽ, കിടക്കട്ടെ ഒരു വിദ്യാഭ്യാസ യോഗ്യത എന്ന രീതിയിലാണ്, ഈ വിധ യോഗ്യത നിശ്ചയിക്കൽ.

ഈ വിഷയത്തിലേക്ക് ഇപ്പോൾ കൂടുൽ പോകുന്നില്ല. കാരണം, ഇന്ന് എഴുതാൻ തീരുമാനിച്ച പാത മറ്റൊന്നാണ്.

ഞാൻ 1984ലോ മറ്റോ IAS (Civil Service) പരീക്ഷക്ക് പഠിക്കാൻ തീരുമാനിച്ചതാണ്, പലവിധ വിദ്യാഭ്യാസ വിഷയങ്ങളുമായി എന്നെ ആദ്യമായി അടുപ്പിച്ചത്.

എന്നാൽ, ഇതിനു മുൻപും മറ്റൊരു രീതിയിൽ എൻ്റേതല്ലാത്ത ഡിഗ്രി വിഷയങ്ങളുമായി ബന്ധപ്പെടാൻ എനിക്ക് സൗകര്യം ലഭിച്ചിരുന്നു. അത് Blind (കുരുടരായ) വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷയെഴുതുന്ന എഴുത്തുകാരൻ (Scribe) ആയി പരീക്ഷാ Hallൽ പ്രവർത്തിച്ചപ്പോഴാണ്.

പരീക്ഷാർത്ഥി പറയും, ഞാൻ എഴുതും, എന്നതാണ് സങ്കൽപ്പം. ആ വിഷയത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.

Civil Service പരീക്ഷക്ക് രണ്ട് വ്യത്യസ്ത വിഷയങ്ങൾ പഠിക്കണം. അതുമായുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പറയാം.

ആ ഒരു സന്ദർഭത്തിൽ പല ഡിഗ്രി വിഷയങ്ങളെക്കുറിച്ചും മനസ്സിലും അല്ലാതേയും ചർച്ചചെയ്തു.

ഞാൻ മെയ്ൻ പരീക്ഷക്ക് തിരഞ്ഞെടുത്തത് Political Science and International Relationshipപ്പും Historyയും ആണ്.

രണ്ടും എനിക്ക് പരിചയമില്ലാത്ത വിഷയങ്ങൾ ആണ്. എന്നിരുന്നാലും, വെറുതേയങ്ങ് വായിക്കാൻ സൗകര്യം നൽകുന്ന ഇങ്ഗ്ളിഷ് ഭാഷാ ജ്ഞാനം ഉള്ളത് കൊണ്ട് ഈ രണ്ട് വിഷയങ്ങളിലേയും Civil Service മെയ്ൻ പരീക്ഷയെ ലക്ഷ്യമാക്കി രചിക്കപ്പെട്ട Guide പുസ്തങ്ങൾ വാങ്ങി വായിച്ചു. നല്ല വിലയുള്ള പുസ്തകങ്ങൾ ആയിരുന്നു അവ. വൻ ഗുണ മേന്മയും കാണപ്പെട്ടു.

Civil Service Preliminary എഴുതിയത് Cochinൽ വച്ചായിരുന്നു. Political Science and International Relationship ആണ് Preliminary പരീക്ഷക്ക് ഞാൻ തിരഞ്ഞെടുത്ത ഐച്ചിക വിഷയം.

പിന്നീട് ഞാൻ Bangaloreലേക്ക് പോയി. അന്ന് അവിടുള്ള ഒരു പ്രസിദ്ധമായ കോളെജിൽ Civil Serviceന് കോച്ചിങ്ങ് നടക്കുന്നുണ്ട് എന്ന് അയൽവാസിയായ പ്രൊഫസർ പറഞ്ഞു.

അങ്ങിനെ ആ കോച്ചിങ്ങിൽ ചേർന്നു. ഈ വിധ കോച്ചിങ്ങുമായും മറ്റും കുറച്ച് വിവരങ്ങൾ പിന്നീട് പറയാം.

Civil Service Preliminary പാസായി എന്ന വിവരം ലഭിച്ചു.

Political Science പഠിപ്പിക്കുന്ന പ്രൊഫസർ, തൻ്റെ ആദ്യ ക്ളാസിൽ വച്ച് എല്ലാർക്കും ഒരു ലേഖനം എഴുതാനുള്ള വിഷയം തന്നു. വീട്ടിൽ ഇരുന്ന് എഴുതിയാൽ മതി.

Subject ഇതായിരുന്നുവെന്നാണ് ഓർമ്മ.

The strategic importance of Indian Ocean. അന്താരാഷ്ട്ര ബന്ധങ്ങൾ അഥവാ International Relationship എന്നുള്ള വിഷയത്തിൽ നിന്നുമാണ് ചോദ്യം എന്ന് മനസ്സിലാക്കുന്നു.

എനിക്ക് ഈ വിഷയത്തിൽ കാര്യമായ വിവരം അന്ന് ഇല്ലായിരുന്നു. എന്നിരുന്നാലും, എനിക്കുള്ള പൊതുവായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലേഖനം എഴുതി.

Deigo Gracia എന്ന ബൃട്ടിഷ് ഉടമസ്ഥതയിലുള്ള ദ്വീപിനെക്കുറിച്ചും, അവിടെ US പട്ടാള കേന്ദ്രം ഉള്ളതിനെക്കുറിച്ചും, Ceylonൽ (ഇന്നത്തെ ശ്രീലങ്ക) ഉള്ള സായുധ അമേരിക്കൻ സാന്നിദ്ധ്യത്തെക്കുറിച്ചും, West Pakistanനും (ഇന്നത്തെ Pakistan) East Pakistanനും (ഇന്നത്തെ Bengladesh) ഒറ്റ രാജ്യമായിരുന്നപ്പോൽ തമ്മിൽ ബന്ധപ്പെടാൻ പോകേണ്ടി വന്നത് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ഇന്ത്യയെ ചുറ്റിവേണമായിരുന്നുവെന്നും, അത് 1972ലെ Indo-Pak യുദ്ധത്തിൽ ഇന്ത്യക്ക് വൻ സഹായം നൽകിയ ഒരു യാഥാർത്ഥ്യമായിരുന്നു വെന്നും, Deigo Graciaയിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ 7th Fleetൻ്റെ (ഏഴാം കപ്പൽപ്പട) വിന്യസം (deployment) മനോവീര്യം നഷ്ടപ്പെട്ട പാക്കിസ്ഥാനിനെ ഇന്ത്യൻ പട്ടാള ആക്രമത്തിൽ നിന്നും കടന്നുകയറ്റത്തിൽനിന്നും രക്ഷിച്ചതിനെക്കുറിച്ചും, കമ്മ്യൂണിസ്റ്റ് ചൈനയും അമേരിക്കയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടാൻ സാധ്യതയുള്ള ഇടം അന്ന് ഈ സമുദ്രമായിരുന്നുവെന്നും, Japanനും അമേരിക്കയും തമ്മിൽ ആയുള്ള ബന്ധത്തെക്കുറിച്ചും, ഇന്ത്യയും Soviet Unionനുമായുള്ള ബന്ധത്തെക്കുറിച്ചും അങ്ങിനെ പലതും എഴുതിയെന്നാണ് ഓർമ്മ.

പോരാത്തതിന്, അമേരിക്കയുടെ ദേശീയ റോഡിയോ ആയ Voice of Americaയുടെ പ്രഭാഷണങ്ങൾ Ceylon Radio റിലേ ചെയ്തിരുന്ന കാര്യവും എഴുതിക്കാണും എന്നും തോന്നുന്നു. ഇതു ശരിയായ വിവരം ആണോ എന്ന് അറിയില്ല.

പോരാത്തതിന്, അന്ന് വായിച്ചിരുന്ന ഇങ്ഗ്ളിഷ് യുദ്ധ നോവലുകളിൽ നിന്നും Spy നോവലുകളിൽ നിന്നും തലയിൽ കയറിയ ചില്ലറ വിവരങ്ങളും ലേഖനത്തിൽ ചേർത്തിരിക്കാം. Alistair MacLean എന്ന എഴുത്തുകാരൻ്റെ പേര് എന്തോ കാരണത്താൽ തലയിൽ ഈ അവസരത്തിൽ കയറിനിൽക്കുന്നു.

ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ ശരിയാണോ എന്നും, ഞാൻ അന്ന് എഴുതിയ ലേഖനത്തിൽ അവയെല്ലാം ചേർത്തിരുന്നുവെന്നുവോ എന്നും എനിക്ക് ഇന്ന് തീർച്ച പറയാൻ ആവില്ല.

ഇന്ന് ഈ വിധമായുള്ള ഒരു ലേഖനം എഴുതാൻ യാതോരു പ്രയാസവും കണ്ടേക്കില്ല. ഇൻ്റർനെറ്റും Google Searchച്ചും പോരാത്തതിന് AIയും ഈ വിധമായുള്ള ഒരു രചനയെ നിസ്സാരവൽക്കരിക്കും.

അടുത്ത Political Science ക്ളാസിൽ വന്നപ്പോൾ, പ്രൊഫസർ രണ്ട് ലേഖനങ്ങൾ, ഭാരം താരതമ്യം ചെയ്യുന്നതു പോലെ കൈകളിൽ പൊക്കിയും താഴ്ത്തിയും ചെയ്തുകൊണ്ടിരിക്കുന്നു. കണ്ണുകൾ മിഴിച്ചാണ് അവയെ നോക്കുന്നത്.

അതിൽ ഒന്ന് എൻ്റെ ലേഖനമാണ്. മറ്റേത്, യൂണിവേസിറ്റിയിൽ Political Science MAക്ക് Gold Medal കിട്ടിയ ആളുടേത് ആണ് എന്നു മനസ്സിലായി.

ക്ളാസിൽ ഇരിക്കുന്ന എല്ലാരോടുമായി പ്രൊഫസർ പറയുന്നു, ഈ രണ്ട് ലേഖനങ്ങൾ ആണ് വളരെ നല്ലത്.

എന്നാൽ, എൻ്റേത് എടുത്തു കാണിച്ചുകൊണ്ട് ഒരു കാര്യം കൂടി പറഞ്ഞു.

ഇത് വളരെ ഉഗ്രൻ ലേഖനമാണ്. ഇതുപോലൊരു ലേഖനം ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല. എന്നാൽ ഇതിന് യാതോരു മാർക്കും Political Science പരീക്ഷയിൽ ലഭിക്കില്ല.

എന്താ പറേയണ്ടത്!

ഉഗ്രൻ ലേഖനമായത് കൊണ്ടൊന്നും കാര്യമില്ല. ഓരോ അക്കാഡമിക്ക് വിഷയത്തിനും അതിൻ്റേതായ സാങ്കേതിക പദപ്രയോഗങ്ങൾ ഉണ്ട്. അവ ധാരളമായി ലേഖനത്തിൽ നിറഞ്ഞും, അല്ലാതേയും നിൽക്കേണം.

അതാണ് എൻ്റെ എഴുത്തിൽ ഇല്ലാതെ പോയത്.

Political Scienceൽ ഉള്ള അനവധി സാങ്കേതിക പദപ്രയോഗങ്ങളിൽ നിന്നും ഞാൻ ചിലത് തിരഞ്ഞെടുത്ത് താഴെ ചേർക്കുന്നുണ്ട്:

1. Autonomy 2. Balance of Power
3. Caucus 4. Charter
5. Civics 6. Civil Liberty
7. Colonisation 8. Colony
9. Committee 10. Commonwealth
11. Democracy 12. Détente
13. Dominion 14. Domino Theory
15. Embargo 16. Extraterritoriality
17. Geopolitics 18. Imperialism
19. Initiative 20. International Relations
21. Lobbying 22. Local Government
23. Military Government 24. Nationality
25. Nonviolent Resistance 26. Parliamentary Law
27. Plebiscite 28. Pragmatic Sanction
29. Propaganda 30. Referendum
31. Sanction 32. Sovereignty
33. Sphere of Influence 34. Foreign Government Agencies
35. International Affairs: Diplomacy 36. International Organisations
37. Military Affairs 38. Naval and Nautical Affairs
39. United Nations

ഇതിൽ നിന്നും വീണ്ടും തിരഞ്ഞെടുത്ത്, ഒരു ഏഴെട്ട് സാങ്കേതിക പദപ്രയോഗങ്ങളിൽ ഊന്നൽ നൽകുക. അവ ഓരോന്നിനും പറ്റിയ ഒരു International relationship സംഗതി എഴുതുക.

ആ പ്രൊഫസർ നൽകിയ ഉപദേശം ഈ വിധമായിരുന്നു:

വെറുതെ വിവരം കാണിച്ചതുകൊണ്ട് മാർക്ക് ലഭിക്കില്ല. പരീക്ഷാ പെയ്പ്പർ മൂല്യനിർണ്ണയം ചെയ്യാൻതന്നെ വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ട്. സാങ്കേതിക പദപ്രയോഗങ്ങളുടെ സാന്നിദ്ധ്യത്തിന് മാർക്ക് ലഭിക്കും.

അതേ സമയം അവയുടെ സാന്നിദ്ധ്യത്തെ സാധൂകരിക്കുന്ന വിവരണവും ഉണ്ടായിരിക്കേണം.

അടുത്ത എഴുത്തിൽ, Political Science and International Relationship എന്ന വിഷയത്തിൽ ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ എഴുതാം എന്നു വിചാരിക്കുന്നു.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

33. ആളുകളെ തളച്ചിടാനൊരു മഹാ പദ്ധതി

Post posted by VED »

ചരിത്രം എനിക്ക് ഒട്ടും തന്നെ അറിവില്ലാത്ത വിഷയം ആയിരുന്നില്ല. ഇതിന് മുഖ്യമായ കാരണം, ഏതാണ്ട് പത്താം ക്ളാസിൽ പഠിക്കുന്ന കാലത്ത്, ഒരു സഹപാഠി, നെഹ്റു എഴുതിയെന്ന് അവകാശപ്പെടുന്ന Glimpses of the World History എന്ന വൻ വലുപ്പമുള്ള ഗ്രന്ഥം എനിക്ക് വായിക്കാനായി തന്നിരുന്നു.

ഈ ഗ്രന്ഥത്തിലെ പല അദ്ധ്യായങ്ങളും അനവധി തവണ ഞാൻ വായിച്ചിരുന്നു. അതിനാൽ തന്നെ ലോക ചരിത്രത്തിലേയും ഇന്ത്യൻ ചരത്രത്തിലേയും മറ്റും പലവിധ ചരിത്ര സംഭവങ്ങളേയും അവയുടെ അറിയപ്പെടുന്ന കാലക്രമം അനുസരിച്ച് (chronological order പ്രകാരം) എനിക്ക് തലയിൽ ചേർക്കാൻ കഴിഞ്ഞിരുന്നു.

എന്നാൽ Political Science എന്ന വിഷയം തികച്ചും പുതിയ ഒരു അനുഭവമായിരുന്നു. ഈ വിഷയത്തിൻ്റെ പേരിൽ ഒരു Science എന്ന വാക്ക് ഉണ്ട് എന്നതും തികച്ചും ജിജ്ഞാസ വളർത്തേണ്ടുന്ന കാര്യം തന്നെ.

Science വിഷയങ്ങൾ ഉന്നത ബുദ്ധിശേഷിയുള്ളവർക്കാണ് എന്നും, Arts വിഷയങ്ങൾ ബുദ്ധിശക്തിയുടെ കാര്യത്തിൽ സ്വൽപ്പം പിന്നിൽ നിൽക്കുന്നവർക്കുമാണ് എന്നും ഉള്ള ഒരു ചിന്താഗതി തന്നെ അന്ന് പലരിലും കണ്ടിരുന്നു.

Science എന്നാൽ, യുക്തിക്ക് അനുയോജ്യമായ വിവരം ആണ് എന്നാണ് ധാരണ. ഈ Science പഠിച്ചവരാണ് ബഹിരാകാശ ഗവേഷകരും, ഡോക്ടർമാരും, എഞ്ചിനിയർമാരും അങ്ങിനെ പലതും. Science പഠിക്കാത്തവർ പലവിധ തരികിട പ്രകടനങ്ങളും നടത്തി ജീവിക്കും, പോലും.

English, Political Science, Sociology, Economics പോലുള്ള വിഷയങ്ങൾ പഠിച്ചാൽ, അവർ നേരെ നോക്കുന്നത്, സ്കൂളുകളിലും കോളെജുകളിലും ഈ വിഷയങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുക ആവും പോലും.

എന്നുവച്ചാൽ, അവർക്ക് അവർ പഠിച്ച വിഷയം കൊണ്ട് കാര്യമായ ഉപയോഗം ലഭിച്ചില്ല. അതുകൊണ്ട് അതേ വിഷമസന്ധിയിൽ അടുത്ത തലമുറയേയും പെടുത്തുക എന്ന്.

എന്നാൽ, സർക്കാർ തലത്തിൽ പല സർക്കാർ തൊഴിലുകൾക്കും അടിസ്ഥാന യോഗ്യത ഒരു ബിരുദമായതിനാൽ, ഈ വിധ ബിരുദങ്ങൾ എടുത്തവർക്ക്, അത് ഗുണം ചെയ്യാം. എന്നാൽ സർക്കാർ തൊഴിൽ ലഭിച്ചില്ലായെങ്കിൽ, എന്താണ് തങ്ങൾ ഇത്രയും കാലം പഠിച്ചത് എന്ന ചോദ്യം മനസ്സിൽ കയറേണ്ടതാണ്. എന്നാൽ അത് ആരിലും സംഭവിച്ചതായി കാണുന്നില്ല.

എൻ്റെ ഗ്രാജുവേഷൻ Physics ആണ്. Physics പരീക്ഷണ ശാലയിൽ പല കാര്യങ്ങളും ചെയ്യും. ഈ പഠിക്കുന്നവരെല്ലാം, Physicsൻ്റെ വൻ ഉയരങ്ങളിൽ ചെന്നു ചേരാൻ നോക്കുന്നവരാണ് എങ്കിൽ, ഈ വിധ കാര്യങ്ങൾക്ക് ചില്ലറ ഉപകാരം കണ്ടേക്കാം. എന്നിരുന്നാലും, മറ്റൊരു കാര്യം പറയേണ്ടതുണ്ട്.

Civil Service പരീക്ഷക്ക് പഠിക്കണ്ടേത് BA (Honours) നിലവാരത്തിലാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നുവച്ചാൽ, BAക്കും MAക്കും ഇടയിൽ ഉള്ള നിലവാരം. ഈ നിലവാരത്തിലുള്ള വിഷയം തികച്ചും പുതുതായി പഠിക്കേണ്ടത് ഒരു വർഷം കൊണ്ടാണ്.

ഇത് നടക്കുന്ന കാര്യം തന്നെയാണ്. പിന്നെന്തിനാണ്, ഈ വിധ വിഷയങ്ങൾ പത്തും പതിനഞ്ചും വർഷം നീണ്ടു നിൽക്കുന്ന വിദ്യാഭ്യാസത്തിൻ്റെ ഒടുവിൽ പഠിപ്പിക്കുന്നത്? ആർക്കും എപ്പോൾ വേണമെങ്കിലും പഠിക്കാവുന്ന കാര്യങ്ങൾ ആണ് ഇത്രമാത്രം വർഷങ്ങൾ പാഴാക്കി പഠിപ്പിക്കുന്നത്.

ഞാൻ പണ്ടത്തെ ഒരു അദ്ധ്യായത്തിൽ പറഞ്ഞിരുന്നു, ഞാൻ BSc.ക്ക് ചേർന്നത് 2nd Groupന് ശേഷമാണ് എന്ന്. അതായത്, ഗണിതം പഠിക്കാതെയാണ് BSc.ക്ക് ചേർന്നത്. BSc.ക്ക് ഉന്നത ഗണിതം പഠിക്കേണം. Calculus, Trignometry അങ്ങിനെ പലതും. ഈ വിധ കാര്യങ്ങളിൽ യാതോരു അടിസ്ഥാന വിവരവും എനിക്കില്ല.

അതിനാൽ ട്യൂഷന് പോയി. ട്യൂഷൻ മാഷ് പറഞ്ഞത്, ഈ വിധ കാര്യങ്ങൾ പുതുതായി പഠിക്കാൻ യാതോരു അടിസ്ഥാന വിവരവും മുൻകൂറായി വേണ്ടാ എന്നുതന്നെ.

വർഷങ്ങൾക്ക് ശേഷം പലവിധ തിരിച്ചറിവുകളിൽ നിന്നും മനസ്സിലാക്കിയത്, ഏത് വ്യക്തിക്കും ഏത് വിഷയവും പഠിക്കാം എന്ന്. അതിന്, വർഷങ്ങളോളം സ്കൂളിലും കോളെജിലും പോയി സമയം പാഴാക്കേണ്ടതില്ലായെന്ന്.

Physicsസും Chemistryയും Biologyയും Geologyയും എല്ലാം നേരിട്ട് അനൗപചാരികമായി പഠിക്കാവുന്നതേയുള്ളും, അതിന് സർക്കാർ സംവിധാനങ്ങൾ അനുവദിക്കുകയാണ് എങ്കിൽ. ഇങ്ഗ്ളിഷ് ഭാഷയിൽ നല്ല പ്രാവീണ്യം ഉണ്ട് എങ്കിൽ ഇത് കൂടുതൽ എളുപ്പമായിരിക്കും എന്നുമാത്രം.

വാസ്തവം പറയുകയാണ് എങ്കിൽ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ എഞ്ചിനിയറിങ്ങ് പഠനം വീട്ടിലിരുന്നും നടത്താം. ആ കാര്യത്തിലേക്ക് പോകുന്നില്ല.

ഞാൻ BSc.ക്ക് പഠിക്കുന്ന കാലത്ത്, ഒരു സഹപാഠി വൻ വെപ്രാളത്തോടുകൂടി വന്നു പറയുകയുണ്ടായി, തമിഴ്നാട്ടിലെ ഒരു പുതിയ യൂണിവേസിറ്റി Physics ഗ്രാജുവേഷൻ അവരുടെ Distant education programmeൽ തുടങ്ങിട്ടുണ്ട് എന്ന്. എന്നുവച്ചാൽ വീട്ടിലിരുന്ന് Physics പഠിക്കാം.

സഹപാഠിയുടെ വാദം, അങ്ങിനെ പഠിച്ചവർക്ക് കോളെജിൽ പഠിച്ചവരുടെ Physics വിവരം ഉണ്ടാവില്ലായെന്ന്. കോളെജിലെ ലാബിൽ ഇരുന്നുകൊണ്ട് Tuning forks, Simple pendulumവും മറ്റും തട്ടിയും മുട്ടിയും തരിശായ അളക്കലുകൾ നടത്തി തലയിൽ വൻ വിവരം ചേർത്താലും, എല്ലാരും നോക്കുന്നത് സർക്കാർ തൊഴിൽ തന്നെ.

ഇവിടെ ഇടയിൽ കയറിപ്പറയേണ്ടുന്ന കാര്യം ഈ വിധ പരീക്ഷണങ്ങളേക്കാൾ അനവധി ഇരട്ടി സങ്കീർണ്ണതകൾ ഉള്ള പല പ്രവർത്തികളും വാണിജ്യ - വ്യവസായ മേഘകളിൽ തൊഴിൽ ചെയ്യുന്നവർ നിത്യവും ചെയ്യുന്നുണ്ട് എന്നതാണ്.

ഇനി Political Scienceൻ്റെ കാര്യത്തിലേക്ക് തിരിച്ചുപോകാം.

ഈ വിഷയം പഠിച്ചപ്പോൾ മുഖ്യമായി ശ്രദ്ധയിൽ പെട്ടത്, മനുഷ്യ സമൂഹം ഏതുവിധത്തിലാണ്, സാമൂഹികമായി രൂപകൽപ്പന ചെയ്യപ്പെട്ടത് എന്ന കാര്യത്തെക്കുറിച്ച് പല തത്വചിന്തകർ നൂറ്റാണ്ടുകളിലൂടെ എഴുതിയ പലവിധ ദാർശനിക പ്രമാണങ്ങൾ പഠിക്കുക എന്നതാണ്.

ഒന്നാമതായി പറയേണ്ടത്, ഇവയൊന്നും തന്നെ Scienceൻ്റെ നിർവ്വചനത്തിൽ വരില്ല എന്നതാണ്. കാരണം, പലതും വിശ്വാസയോഗ്യമല്ലാ എന്നതു മാത്രമല്ല, അവയെല്ലാംതന്നെ ഭാഷയെന്ന വൻ ബലമുള്ള സാമൂഹിക രൂപകൽപ്പനാ സോഫ്ട്വേറിനെക്കുറിച്ച് യാതോരു അറിവുമില്ലാതെയാണ് പലതും വിഭാവനം ചെയ്യുന്നത്.

ഇവയെല്ലാം ഇങ്ഗ്ളിഷിൽ വായിച്ചാൽ, വായിക്കുന്ന ആൾക്ക് പല പാശ്ചാത്യ ചിന്തകരുടേയും പേരുകളും അവയുമായി ബന്ധപ്പെട്ട പല ഇങ്ഗ്ളിഷ് പദങ്ങളും മനസ്സിൽ പരിചയപ്പെടാം.

ഉദാഹരണത്തിന്, Pragmatism എന്ന വാക്ക് ഞാൻ ആദ്യമായി കണ്ടത് ഈ വിഷയം പഠിക്കുന്ന അവസരത്തിൽ ആണ്.

എന്നാൽ ഇവയെല്ലാംകൂടി മലയാളം പോലുള്ള ഒരു ഭാഷയിൽ പഠിച്ചാൽ, തലയിൽ എന്താണ് കയറുക എന്ന് പറയാനുള്ള വിവരം എനിക്കില്ല.

മലയാളം പോലുള്ള ഭാഷകൾ മൃഗീയ സ്വഭാവമുള്ള ഭാഷകൾ ആണ്. മനുഷ്യന് അന്തസ്സിനായുള്ള അവകാശമുണ്ട്, Human rights എന്ന് ഇങ്ഗ്ളിഷിൽ നിർവ്വചിക്കുന്ന പലവിധ നൈസർഗികമായ അവകാശങ്ങൾ ഉണ്ട് എന്നെല്ലാം പറഞ്ഞാൽ, ഈ വിധ മൃഗീയ ഭാഷകൾക്ക് കോമാളിത്തരമായി മാത്രമേ കാണാൻ പറ്റുള്ളു.

Political Scienceൽ political education, social education പോലുള്ള പലതും ചർച്ചചെയ്യുന്നതായി ഓർക്കുന്നു. എന്നാൽ, ഈ വിധ കാര്യങ്ങളുടെ അടിത്തറ കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷയിൽ നിന്നുമാണ് വളർന്നു വന്നത്, എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നുണ്ട്.

ഇവിടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം, English East India Companyയുടെ സാന്നിദ്ധ്യം ദക്ഷിണേഷ്യയിൽ വന്നതിന് ശേഷം മാത്രമാണ്, വിജയിച്ചു നിൽക്കുന്ന മനുഷ്യൻ തമർന്നു പോയ മനുഷ്യനോട് മാന്യമായി പെരുമാറേണം എന്ന ചിന്ത തന്നെ വളർന്നുവന്നത്, ഇവിടെ.

Malabar Manualൽ പലവട്ടം നായർ പടയാളികൾ, കീഴടങ്ങിയ ശത്രുപക്ഷത്തെ മൃഗീയമായി വെട്ടിനുറുക്കിയ സംഭവങ്ങൾ വിവരിക്കുന്നുണ്ട്. ഇങ്ഗ്ളിഷ് കമ്പനിയുടെ സ്വന്തം പട്ടാളക്കാർവരെ, കീഴടങ്ങിയവരെ ഒരിക്കൽ Cannanoreലേക്ക് സുരക്ഷിതമായി കൊണ്ടു പോകാൻ ഏൽപ്പിച്ചപ്പോൾ, വഴിയിൽ വച്ച് അവരെ മൃഗീയമായി ചോദ്യംചെയ്ത് വെട്ടി നുറുക്കുകയുണ്ടായി. സ്ത്രീകളേയും കുട്ടികളേയും പോലും.

ഇത് പലപ്പോഴും ഇങ്ഗ്ളിഷ് കമ്പനിക്ക് തലവേദനയായിരുന്നു. മൈസൂറുകാരുടെ പട്ടാളം Palghat വച്ച് കമ്പനി പട്ടാളത്തിന് കീഴടങ്ങിയപ്പോൾ, കീഴടങ്ങിയവർ കമ്പനിയോട് വ്യക്തമായും അപേക്ഷിച്ചത് നായർമാരിൽ നിന്നും അവരെ സംരക്ഷിക്കണം എന്നതായിരുന്നു.

QUOTE: The chief condition of surrender was effective protection against the Nayars, who had joined Colonel Stuart and were employed in the blockade ; but on the fire of the place being silenced, crowded the trenches and batteries, anxious for sanguinary retaliation, which it required very exact arrangements to prevent. END OF QUOTE.

എല്ലാരും മനുഷ്യരാണ് എന്ന ചിന്ത തന്നെ ലോകത്തിലെ പല ദിക്കിലും പടർന്നു പിടിച്ചത്, ഇങ്ഗ്ളിഷ് ഭരണം അവിടങ്ങളിൽ വന്നപ്പോൾ മാത്രമാണ്.

Social educationനെക്കുറിച്ച് പറയുമ്പോൾ, ഈ വിധ പഠനങ്ങളുടെ തെളിവ് തെരുവുകളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാരിൽ വളരെ കുറച്ചു പേർ മാത്രമേ പ്രകടിപ്പിക്കുന്നതായി കണ്ടതായി ഓർക്കുന്നുള്ളു. ഈ വിധം ഉന്നത social education ലഭിച്ചതായി പ്രകടിപ്പിക്കുന്ന ആ കുറച്ച് ഡ്രൈവർമാർ Political Scienceൽ ബിരുദം എടുത്തവരാണ് എന്നും തോന്നുന്നില്ല.

Social educationനെക്കുറിച്ചും, നിരത്തിൽ വാഹനം ഓടിക്കുന്നതിനെക്കുറിച്ചും ചില കാര്യങ്ങൾ എഴുതാൻ ആഗ്രഹമുണ്ട്. ആവുമെങ്കിൽ അത് പിന്നീട് ചെയ്യാം.

നിർബന്ധ ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ അനാവശ്യകതയെക്കുറിച്ച് ഒരു വക്കീലുമായി ഞാൻ പണ്ടൊരിക്കൽ കാര്യമായിത്തന്നെ സംസാരിച്ചിരുന്നു. ആ വക്കീൽ നല്ല വിലവാരമുള്ള ഇങ്ഗ്ളിഷിൽ ആണ് വാദഗതികൾ പറഞ്ഞത്. എന്നാൽ എല്ലാ വാദഗദികളേയും ഞാൻ വിദഗ്ദമായി നേരിട്ടു.

ഒടുവിൽ ആ വക്കീൽ കൈവീശിക്കൊണ്ട് ഉള്ള കാര്യം പറഞ്ഞു. കുട്ടികളെ നമ്മൾ എന്താണ് ചെയ്യുക? അവരെ എവിടെയെങ്കിലു ഒന്ന് പിടിച്ച് ഇരുത്തേണ്ടേ?

എന്നുച്ചാൽ, കുട്ടികളേയും കൗമാര പ്രയാക്കാരേയും യുവാക്കളേയും ഒന്ന് തളച്ചിടാൻ വേണ്ടിയുള്ള ഒരു മഹാ പദ്ധതിയാണ് ഔപചാരിക വിദ്യാഭ്യാസം. അതിൽ നിന്നും കാര്യമായ യാതോരു ഗുണവും പൊതുവായി ലഭിക്കില്ല.

എന്നാൽ ചിലർ അവർക്ക് ലഭിക്കുന്ന യോഗ്യതാ പത്രങ്ങളുടെ ബലത്താൽ സർക്കാർ അവർക്കായി സംവരണം ചെയ്തുവച്ചിട്ടുള്ള ഉന്നത തൊഴിലുകളിൽ പിടിച്ചുകയറുന്നു.

IAS പരീക്ഷയുടെ കാര്യത്തിലേക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു.

അതിന് മുൻപായി ചരിത്രം എന്ന വിഷയത്തെക്കുറിച്ചും, Political Scienceൻ്റെ ഭാഗമായ International Relationsനെക്കുറിച്ചും ചില കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.




Image
Admn
Site Admin
Posts: 523
Joined: Wed Aug 09, 2023 8:10 pm
Contact:

34. ചരിത്ര സാഹിത്യ രചന

Post posted by Admn »

ആദ്യം സാങ്കേതിക പദപ്രയോഗങ്ങളെക്കുറിച്ചൊന്ന് പറയാം.

അക്കാഡമിക്ക് വിഷയങ്ങളിൽ മാത്രമല്ല, മറിച്ച് പല തൊഴിൽ വേദികളിലും അതാത് സാങ്കേതിക പദപ്രയോഗങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഈ വിധമായുള്ള പദപ്രയോഗങ്ങൾ പലപ്പോഴും വളരെ defining സ്വഭാവമുള്ളവയായിരിക്കും. അതായത്, ഒരു വസ്തുതയെക്കുറിച്ചോ പ്രവർത്തന രീതിയെക്കുറിച്ചോ സ്വഭാവ പ്രകൃതത്തെക്കുറിച്ചോ വളരെ കൃത്യമായ നിർവ്വചനം ഈ വാക്കുകൾ മനസ്സിൽ പതിപ്പിക്കും. അതോടൊപ്പം തന്നെ, ഈ വിധമായുള്ള നിർവ്വചനങ്ങൾക്ക് വ്യക്തമായ അതിർത്തിയും നിശ്ചയിക്കപ്പെട്ടിരിക്കും.

ഒരു നീണ്ട നിർവ്വചനം നിരന്തരം നൽകുന്നതിന് പകരം, അത്രയും നിർവ്വചനത്തെ ഒരു ചെറിയ വാക്കിലോ, ഏതാനും വാക്കുകളിലോ മനസ്സിലാക്കിക്കാൻ ഈ വിധമായുള്ള technical wordsന് (terminologyക്ക്) കഴിയും.

ഉദാഹരണത്തിന്, ഈ എഴുത്തിൽ തന്നെ ഈ അടുത്തകാലത്തായി പലവട്ടം ഉപയോഗിക്കപ്പെട്ടിട്ടുള്ള ഒരു സാങ്കേതിക പദ പ്രയോഗമാണ് ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടി എന്ന വാക്കുകൾ. ഈ പദപ്രയോഗത്താൽ പ്രത്യേകതരത്തിലുള്ള ഒരു സാമൂഹിക രൂപകൽപ്പനയുടെ ചിത്രം ഈ കാര്യം മനസ്സിലാകുന്ന ഒരു ചർച്ചാവേദയിൽ അവതരിപ്പിക്കാൻ പറ്റും.

കല്ലാശാരികളും ആശാരിമാരും ഭിഷഗ്വരന്മാരും (doctors) എഞ്ചിനിയർമാരും മാർക്കറ്റിങ്ങ് പ്രവർത്തകരും വക്കീലന്മാരും മറ്റും അവരുടേതായ സാങ്കേതിക പദങ്ങൾ ഉപയോഗിക്കാറുണ്ട്.

ഈ വിധമായുള്ള പദങ്ങൾ പല രീതികളിലും കരുതിക്കൂട്ടിയും ചിലപ്പോൾ കുരുട്ടു ബുദ്ധിപ്രയോഗമായും ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ഒരേ പ്രവർത്തന വേദിയിൽ സഹകരിച്ച് പ്രവർത്തിക്കുന്നവർക്ക് സ്ഥിതിവിവരവും ഉപദേശങ്ങളും വിവരണങ്ങളും താക്കീതുകളും മറ്റും കൈമാറാൻ ഈ വിധ വാക്കുകൾ വളരെ അധികം സഹായിക്കും.

പോരാത്തതിന്, ഈ വിധമായുള്ള പദപ്രയോഗങ്ങൾ തമ്മിൽ ഉപയോഗിക്കുമ്പോൾ, അവർ നിൽക്കുന്നത് വ്യക്തമായും ഒരു പ്രത്യേക തൊഴിൽ വേദിയിലോ, പ്ളാറ്റ് ഫോമിലോ (platformലോ) ആണ് എന്ന വിവരം അവരിലും, പോരാത്തതിന്, അവരെ നിത്യവും അല്ലെങ്കിൽ ആകസ്മികമായും കാണുന്നവർക്ക് അറിവ് ലഭിക്കും.

സാങ്കേതിക വാക്കുകൾ ഉപയോഗിക്കാൻ താൽപ്പര്യം നൽകുന്ന മറ്റൊരു കാര്യം, മറ്റുള്ള ആളുകളുടെ ഇടയിൽ നിന്നുകൊണ്ട് തന്നെ മറ്റുള്ളവർക്ക് വ്യക്തമായി മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ആശയവിനിമയത്തിൽ തമ്മിൽ പലതും കൈമാറാൻ പറ്റും എന്നതാണ്.

വേറൊരു ഗുണം, മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റാത്ത നിഗൂഡത നിറഞ്ഞ കാര്യങ്ങൾ ആണ് തങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന ഒരു തോന്നൽ മറ്റുള്ളവരിൽ വരുത്താൻ ആയേക്കാം എന്നത്.

അക്കാഡമിക്ക് വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടും ഈ വിധ സാങ്കേതിക പദങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ വിധ വാക്കുകൾ അവിടെ സൃഷ്ടിക്കപ്പെടുന്നതിന്, മുകളിൽ നൽകിയ പല വിധ പ്രേരണകളും കണ്ടേക്കാം. അതായത്, ഉപകാര പ്രദമായതും, അതുമല്ലെങ്കിൽ ദുരദ്ദേശപരമായതും.

എന്നാൽ ചില അക്കാഡമിക്ക് വിഷയങ്ങൾ വെറും സാങ്കേതിക പദങ്ങൾ മാത്രം നിറച്ചുവച്ചിരിക്കുന്ന ഉൾക്കനമില്ലാത്ത വെറും ശൂന്യമായ നിധികുമ്പങ്ങൾ പോലെയാണ് എന്ന ഒരു തോന്നൽ എനിക്ക് വരികയുണ്ടായിട്ടുണ്ട്. ഇത് ഒരു പ്രശ്നം തന്നെയാണ്. ഇക്കാര്യത്തക്കുറിച്ച് അൽപ്പം കഴിഞ്ഞ് കൂടുതൽ കാര്യങ്ങൾ പറയാം.

ഇനി പറയാൻ നോക്കുന്നത് ചരിത്രത്തെക്കുറിച്ചാണ്. നെഹ്റു എഴുതിയെന്ന് അവകാശപ്പെടുന്ന Glimpses of World History എന്ന ഗ്രന്ഥത്തിൽ നിന്നും എഴുത്ത് തുടങ്ങാം.

ഈ ഗ്രന്ഥത്തിൻ്റെ എഴുത്തുകാരൻ എന്ന കാരണത്താൽ, ഒരു അറിയപ്പെടുന്ന ചരിത്രകാരൻ (historian) ആയി നെഹ്റുവിനെ പലരും വർണ്ണിക്കുന്നത് കണ്ടിട്ടുണ്ട്. ഈ ഗ്രന്ഥം എനിക്ക് എൻ്റെ ചെറുപ്പകാലത്ത് വളരെ ഇഷ്ടപ്പെട്ട ഒരു ഗ്രന്ഥമായിരുന്നു. നെഹ്റുവിനോട് വൻ സ്നേഹാദരവ് തന്നെ എന്നിൽ ഈ പുസ്തകം നിറച്ചിരുന്നു.

Naini, Bareilly, Dehradun തുടങ്ങിയ പ്രദേശങ്ങളിലെ ജയിലിൽ നെഹ്റുവിനെ ഇന്ത്യൻ സർക്കാർ പാർപ്പിച്ച അവസരങ്ങളിൽ, നെഹ്റു അതാത് ജയിലിലെ വായനശാലയിൽ നിന്നും പുസ്തകങ്ങൾ വായിച്ച്, തൻ്റെ മകൾക്ക് ചരിത്ര പഠനം എന്ന രീതിയിൽ എഴുതി അയച്ച കത്തുകൾ ആണ് പിന്നീട് ഈ ഗ്രന്ഥമായി പ്രസിദ്ധീകരിച്ചത് പോലും.

ഇത് ഒരു അതി ഗംഭീരമായ പ്രയത്നം തന്നെയായിരുന്നിരിക്കാം. ജയിലിൽ വെറുതേയിരുന്ന് സമയം പാഴാക്കുന്നതിന് പകരം ചരിത്രപഠനം നടത്തി ലഭിക്കുന്ന വിവരം കടലാസിൽ എഴുതി പുസ്തകം ആക്കുക.

ഇതിൽ പലരും നെഹ്റുവിൻ്റെ മഹത്വം ആണ് കാണുന്നത്. എന്നാൽ ശ്രദ്ധിക്കാതെ പോകുന്ന കാര്യം ഇങ്ഗ്ളിഷ് ഭരണം ഈ ആൾക്ക് ജയിലിൽ നൽകിയ അവിശ്വസനീയമായ സുഖവാസ സൗകര്യമാണ്.

പുതിയ ഇന്ത്യയിലെ സർക്കാർ ഏതെങ്കിലും രാഷ്ട്രീയ തടവുകാരന് ഈ വിധമായുള്ള സൗകര്യം നൽകിയിട്ടുണ്ടാവും എന്നു തോന്നുന്നില്ല.

നെഹ്റുവിന് മാത്രമല്ല ഈ വിധമായുള്ള സുഖവാസ സൗകര്യം ഇന്ത്യൻ സർക്കാർ നൽകിയിട്ടുണ്ടായിരുന്നത്.

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് Glimpses of World Historyയെ പ്രശംസിച്ച് പലരോടും ഞാൻ സംസാരിക്കുമായിരുന്നു. എന്നാൽ ഒരിക്കൽ ഒരു പ്രായമുള്ള വ്യക്തി വളരെ വ്യക്തമായ വാക്കുകളിൽ എന്നോട് പറയുകയുണ്ടായി, ആ ഗ്രന്ഥം ഇങ്ഗ്ളിഷ് ചരിത്രകാരനായ HG Wells എഴുതിയ The Outline of Historyൻ്റെ രചനാമോഷണം (plagiarism) ആണ് എന്ന്.

ഈ പറഞ്ഞത് എത്രമാത്രം ശരിയാണ് എന്ന് ഞാൻ പരിശോധിച്ച് തിട്ടപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, നെഹ്റു മറ്റേതെക്കെയോ പുസ്തകങ്ങൾ വായിച്ച് rewrite (മാറ്റിയെഴുതുക) മാത്രം ചെയ്തതാണ് എന്ന് Glimpses of World History ഒന്ന് വായിച്ചു പരിശോധിച്ചാൽ മനസ്സിലാകും.

ചരിത്രകാരൻ എന്ന നിർവ്വചനത്തിൽ വരുന്ന ആൾ വെറും ഒരു മാറ്റിയെഴുത്തുകാരൻ ആയിരിക്കുരുത്.

ഈ കാര്യം വ്യക്തമാക്കാനായി ഈ വിധം പറയാം. ഈ പേരുകൾ നോക്കുക. അലാവുദ്ദീൻ ഖിൽജി, അശോകൻ, Anakundi Krishna Rayar, അക്ബർ, അജാതശത്രു, ഹർഷൻ, വിക്രമാദിത്യൻ, ഹൈദ്രാലി.

ഈ പേരുകൾ എല്ലാം തന്നെ ദക്ഷിണേഷ്യയിലെ ഏതെല്ലാമോ രാജ്യങ്ങളിൽ ഏതെല്ലാമോ കാലഘട്ടത്തിൽ രാജാവായി ഭരിച്ചവരാണ് എന്ന് അറിയുന്നു. എന്നാൽ, ഇവരിൽ ആരെയെങ്കിലും ഏത് രാജ്യത്തിൽ ഏത് കാലക്രമത്തിൽ ആണ് (chronological orderൽ) ആണ് ജീവിച്ചു ഭരിച്ചത് എന്നത് ആദ്യമായി സ്വന്തം നിലയിൽ കണ്ടെത്തുന്നവരെ ചരിത്രകാരൻ എന്നു നിർവ്വചിക്കാം എന്നു തോന്നുന്നു.

അതേ സമയം ഈ വിവരം കണ്ടത്തിയവർ എഴുതിയ ഒരു പുസ്തകം വായിച്ച്, അത് പകർത്തിയെടുത്ത് എഴുതുന്നവരെ ചരിത്രകാരൻ എന്നു വിളിക്കാമോ എന്നറിയില്ല.

HG Wells ചെയ്തത് ലോക ചരിത്രത്തിലെ അനേകം ചരിത്ര വ്യക്തികളേയും ചരിത്ര സംഭവങ്ങളേയും ഒരു വ്യക്തമായ chronological orderൽ എഴുതിച്ചേർത്തുവെന്നതാണ് എന്ന് തോന്നുന്നു. ഇങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ, അത് ഒരു മൗലികമായ (original) പ്രവർത്തനവും സൃഷ്ടിയും ആണ്.

എന്നാൽ ഈ chronological order നോക്കി, മറ്റൊരു ചരിത്ര ഗ്രന്ഥം എഴുതുന്നത്, അതായി മാത്രം കാണേണ്ടതാണ്. അതായത്, ചരിത്രകാരനല്ലാത്ത വ്യക്തി ചരിത്രകാരന്മാർ എഴുതിയ ഗ്രന്ഥങ്ങൾ വായിച്ച് രചിച്ച ഒരു മാറ്റിയെഴുത്തു ഗ്രന്ഥം.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു കാര്യം പറയാം. ആദ്യം ഒരു കാര്യം ഒരു വ്യക്തി വളരെ കഷ്ടപ്പെട്ട് സൃഷ്ടിച്ച ഒരു കാര്യത്തെ മറ്റൊരു വ്യക്തിക്ക് വളരെ എളുപ്പത്തിൽ improve അഥവാ അഭിവൃദ്ധിപ്പെടുത്താൻ ആവും.

അവിടേയും ഇവിടേയും ചില ചില്ലറ മിനുക്കുപണികൾ ചെയ്ത്, ആദ്യത്തെ സൃഷ്ടിയേക്കൾ പതിന്മടങ്ങൾ ഗുണമേന്മയുള്ള ഒരു പുതിയ സൃഷ്ടി മെനഞ്ഞെടുക്കാൻ ആവും. ലേഖനം, പുസ്തകം, സിനിമാകഥ, തിരക്കഥ എന്നിവയിലെല്ലാം ഇത് ചെയ്യാനാവുന്നതാണ്.

മറ്റൊരു കാര്യം പറയേണ്ടത്, ഞാൻ ഡെൽഹിയിലെ book publishing വ്യവസായവുമായി ചെറിയ തോതിൽ അടുത്ത് പ്രവർത്തിച്ചപ്പോൾ ലഭിച്ച വിവരം ആണ്.

അതായത്, ഗ്രന്ഥകർത്താവ് എഴുതുന്ന പുസ്തകത്തെ വൻ ഭാഷാ കഴിവുള്ള മറ്റ് ചില ആളുകൾ edit ചെയ്യും. ചിലപ്പോഴെല്ലാം പല വാക്കുകളും വാക്യങ്ങളും ചിലപ്പോൾ ഖൺഡികകളും അദ്ധ്യായങ്ങളും തിരുത്തി എഴുതപ്പെടും. വേണ്ടാത്ത എഴുത്തുകൾ മാറ്റപ്പെടും.

ഇങ്ങിനെ ചെയ്താണ് അതി മനോഹരമായ ഒരു പുസ്തകം അച്ചടിച്ചുവരുന്നത്. നെഹ്റുവിൻ്റെ പുസ്തകത്തിൻ്റെ കാര്യത്തിൽ ഇത് ചെയ്യപ്പെട്ടിരിക്കാം. എന്നാൽ ഇത് ഒരു സാധാരണ കാര്യം മാത്രമാണ്, പുസ്തക പ്രസിദ്ധീകരണ വ്യവസായത്തിൽ.

നെഹ്റുവിൻ്റെ പുസ്തകത്തിൻ്റെ കാര്യത്തിൽ ചരിത്രം പഠിച്ചിട്ടുള്ള പല Content writersസും അതിൽ പലവിധ തിരുത്തലുകളും ചേർക്കലുകളും നടത്തിയിട്ടുണ്ടാവാം.

HG Wellsൻ്റെ രചനയിൽ നിന്നും എന്താണ് എടുത്തിട്ടുണ്ടാവുക എന്നു ചിന്തിച്ചാൽ, എനിക്ക് തോന്നുന്നത്, ചരിത്ര സംഭവങ്ങളുടെ chronological order ആയിരിക്കും എന്നാണ് തോന്നുന്നത്. ഇത് വളരെ സങ്കീർണ്ണമായ ഒരു കാര്യം തന്നെയാണ്.

ഓരോ രാജാവും ചരിത്രസംഭവും രാജ്യവും പ്രദേശവും മറ്റും മറ്റ് അനേകം രാജാക്കളുടേയും ചരിത്രസംഭവങ്ങളുടേയും രാജ്യങ്ങളുടേയും പ്രദേശങ്ങളുടേയും കാലഘട്ടവുമായി വളരെ കൃത്യമായ യോജിപ്പിൽ ബന്ധിപ്പിക്കപ്പെടണം. ഇത് പുതുതായി ചെയ്യുക എന്നത് ഒരു വിഷമകരമായ കാര്യം തന്നെയാവാം.

HG Wells ഒരു ഇങ്ഗ്ളിഷുകാരനായതിനാൽ, ലോക ചരിത്ര സംഭവങ്ങളെ കൃത്യമായി മനസ്സിലാക്കാൻ ഇദ്ദേഹത്തിന് ആയിട്ടുണ്ടാവില്ലാ എന്നതും വാസ്തവം തന്നെ. ഇങ്ഗ്ളണ്ടിന് പുറത്തുള്ള മറ്റ് മിക്ക പ്രദേശങ്ങളും ആൾക്കൂട്ടങ്ങളും ഇങ്ഗ്ളിഷ് പ്രദേശങ്ങളും ഇങ്ഗ്ളിഷ് ജനതയും ആയിരുന്നില്ല എന്നതു തന്നെ പ്രശ്നം.

HG Wells ആണ് അശോകനെ Ashoka the Great! എന്ന് വിശേഷിപ്പിച്ചത് എന്ന് അറിയുന്നു. ഇത് ഒരു വിഡ്ഢിത്തം തന്നെയാണ്. HG Wellsന് ദക്ഷിണേഷ്യയെ മനസ്സിലായില്ലാ എന്നു അനുമാനിക്കാം.

മറ്റൊരു കാര്യം പറയേണ്ടുന്നത്, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ദക്ഷിണേഷ്യയിൽ വന്നുകണ്ടത്, അനേക നൂറ്റാണ്ടുകൾ പഴക്കം ഉള്ള നൂറുകണക്കിന് സംഭവങ്ങളുടെ ഇങ്ങേ അറ്റത്ത് നിൽക്കുന്ന പ്രദേശങ്ങളും അളുകളേയും ആണ്. ഇവർക്കെല്ലാം പിന്നിൽ അനേകം ചരിത്ര സംഭവങ്ങൾ ഉണ്ട് എന്നത് വ്യക്തം തന്നെയെങ്കിലും, യാതോരു വിധ ചരിത്ര എഴുത്തും എവിടേയും കണ്ടില്ല.

ഈ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്തരുടെ നിരന്തര പ്രയത്നത്താലാണ്, ദക്ഷിണേഷ്യയിലെ ചരിത്രങ്ങളും പുരാണങ്ങളും വേദോപനിഷത്തുക്കളും മറ്റും കണ്ടത്തെപ്പെട്ടത്.

അതിന് മുൻപ് ഉണ്ടായിരുന്നത്, പൊളിഞ്ഞുകിടക്കുന്ന കുറേ രാജകൊട്ടാരങ്ങളും കോട്ടകളും, പൊളിഞ്ഞുകിടക്കുന്നതും അതുമല്ലെങ്കിൽ നല്ലനിലയിൽ പ്രവർത്തിക്കുന്നതുമായ അമ്പലങ്ങളും, അവയെ നടത്തിപ്പുചെയ്യുന്ന ചെറിയ കൂട്ടം ആളുകളും, അവയിൽ കയറാൻ അനുവാദമില്ലാത്ത അധമ മനസ്സുള്ള അനേകം ആളുകളും, ചില ബ്രാഹ്മണ ഭൂജന്മികുടുംബങ്ങളിൽ ഒതുങ്ങി നിൽക്കുന്ന സംസ്കൃത ആദ്ധ്യാത്മിക സാഹിത്യ രചനകളും മറ്റുമാണ്.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

35. ചരിത്രത്തിൻ്റെ രൂപം

Post posted by VED »

Civil Service പരീക്ഷക്ക് ഏച്ചിക വിഷയമായി എടുത്തതിൽ ഒന്ന് ചരിത്രമാണ്. ചരിത്രം എന്നത് വെറുതെയങ്ങ് വായിച്ചാൽ മനസ്സിൽ കയറുന്ന കാര്യമാണ്. എന്നാൽ പരീക്ഷക്ക് പഠിക്കുമ്പോൾ പലതും വളരെ കൃത്യമായി മനസ്സിൽ വെക്കേണ്ടിവരും. പ്രത്യേകിച്ചും തീയതികളും വ്യക്തികളുടെ പേരുകളും യുദ്ധങ്ങളുടെ പേരുകളും മറ്റും.

ദക്ഷിണേഷ്യയിൽ English East India Company സ്ഥാപിതമായപ്പോൾ മുതലാണ് യഥാർത്ഥത്തിൽ ഈ പ്രദേശത്തിൻ്റെ പിൻകാലങ്ങളെക്കുറിച്ച് ഒരു പ്രമുഖ പ്രസ്ഥാനം പഠിക്കാൻ തയ്യാറായത്. അതിന് മുൻപ് ബ്രാഹ്മണ സദസ്സുകളിൽ ആവർത്തിച്ചു പറഞ്ഞിരുന്ന പുരണങ്ങളിലേയും മറ്റും കഥകളാണ് ചരിത്രമായി പലരും കണ്ടിരുന്നത്.

എന്നാൽ ജനങ്ങളിൽ ഒട്ടുമിക്ക ആളുകളും ഈ വിധമായുള്ള വ്യർത്ഥ വിവരങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കില്ല. പണ്ട് കാലങ്ങളിൽ ഈ ഉപഭൂഖണ്ഡത്തിൽ പലതും നടന്നിരിക്കാം. ആ വിധ കാര്യങ്ങൾ അന്വേഷിച്ച് പഠിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത്.

മാത്രവുമല്ല, ഈ വിധവും ഒന്ന് ചിന്തിക്കുക.

Tellicherryയിലെ ആളുകളിൽ മിക്കവർക്കും കോട്ടയം രാജ്യത്തിന് പുറത്തുള്ള സ്ഥലങ്ങളുമായി കാര്യമായ ബന്ധം കാണില്ല. ഈ വിധമായുള്ള ഒരു ജനത്തിനെ സംബന്ധിച്ചെടുത്തോളും ഏതാണ്ട് രണ്ടോ മൂന്നോ ആയിരം കിലോമീറ്ററുകൾക്ക് അപ്പുറമുള്ള മഗദാ രാജ്യത്തിലേയോ ഡൽഹിയിലേയോ മറ്റോ പഴയ കാല സംഭവങ്ങളിൽ എന്ത് താൽപ്പര്യമാണ് ഉണ്ടാവുക?

മിക്കവർക്കും അവരുടെ സ്വന്തം അച്ഛാച്ചൻ്റെ തൊട്ട് മുൻപുള്ള തലമുറക്ക് മുന്നിലുള്ള ആരേയും കേട്ടറിവുപോലും ഉണ്ടാവില്ല.

ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ ഈ ഉപഭൂഖണ്ഡത്തിൽ ഒരു രാജ്യം പടുത്തുയർത്തിയതിന് ശേഷം, ആ രാജ്യത്തിലെ പല പ്രദേശങ്ങളുടേയും പഴയ കാല ചരിത്രം കണ്ടത്തിയത് തന്നെ ഒരു വൻ പരിശ്രമം തന്നെയായിരുന്നു. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരുടെ ചരിത്രമെഴുത്തിൽ മിക്കതിലും യാതോരു രാഷ്ട്രീയമോ സൈദ്ധാന്തികമോ ആയുള്ള ചായ്വ് കണ്ടേക്കില്ല. എന്നാൽ പലരീതിയിലും വളരെ പിന്നോട്ടുള്ളതും അതേ സമയം വളരെ വ്യക്തമായും പ്രാകൃതമായതും കിരാത സ്വഭാവക്കാരായ പല കൂട്ടം ജനങ്ങൾ ആണ് ഇവിടെ ജീവിച്ചിരുന്നത് എന്നത് അവർക്ക് വ്യക്തമായിരുന്നു.

ഓരോ പ്രദേശത്തിലും ഇടവിട്ടിടവിട്ട് പോരാട്ടങ്ങളും തമ്മിൽത്തല്ലും കൂട്ടകൊലപാതകങ്ങളും പിടിച്ചുപറിയും സ്ത്രീകളെ പിടിച്ചുകൊണ്ടുപോക്കും മറ്റും ഉണ്ടായിരുന്നു എന്നതിനെ മാത്രം നോക്കിയിട്ടുകാര്യമില്ല. കാരണം, ഇവയെല്ലാം യുദ്ധരംഗത്തിൻ്റെ ഭാഗമാണ് എന്ന ന്യായം ആർക്കും പറയാനാവുന്നതാണ്.

അങ്ങിനെ വരുമ്പോൾ വീരശൂരപരാക്രമകാരികൾക്ക് അവകാശപ്പെട്ടതാണ് ഈ വക നേരമ്പോക്കുകൾ എന്ന് വളരെ വ്യക്തമാകും.

എന്നാൽ ഇതിലല്ല ഈ പ്രദേശത്തിലെ കിരാതഭാവം കാണപ്പെടേണ്ടിയിരുന്നത്.

ചെറുപ്രയാത്തിൽ വിധവയാകുന്ന സ്ത്രീകളെ ജീവനോട് കത്തിച്ചുകളയുക എന്നത് ഒരു യുദ്ധ ഭൂമിയിലെ വീരശൂരപെരുമാറ്റം അല്ല.

അതേപോലെതന്നെ വടക്കൻ പ്രദേശങ്ങളിൽ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന തഗ്ഗികൾ എന്ന ജാതിക്കാരോ വംശീയരോ ആയവർ. ഇവരും സാമൂഹികമായി സാധാരണക്കാരായി ജീവിച്ചിരുന്നവർ തന്നെ.

സമാധാന അവസരങ്ങളിൽ തന്നെയാണ് ഇവർ അവരുടെ നൈപുണ്യം പ്രകടിപ്പിക്കുക. അതായത്, വൻ സൗഹൃദ ഭാവത്തെ ഒരു കവചവും തന്ത്രവും ആയുധവുമായി ഉപയോഗിച്ചാണ് ദീർഘദൂര തെരുവുകളിൽ വച്ച് വൻ കച്ചവടക്കാരെ കൊലചെയ്യുക. ഇവർ സ്വന്തം നാട്ടിൽ വൻ പ്രമാണികളും ആയിരിക്കും.

പിന്നെയുള്ള ഒരു വാസ്തവം, എല്ലാറ്റിനേയും എല്ലാരേയും പൊതിഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷകൾ. ഇവയാണ് സാമൂഹിക ഘടനയെ രൂപകൽപ്പന ചെയ്തിരുന്നത്.

വൻ ആദ്ധ്യാത്മിക ഭാവമുള്ള ഉന്നതരും, അവർക്ക് കീഴിൽ തൊഴിൽ ചെയ്യുന്ന അമ്പലവാസികളെപ്പോലുള്ളവരും, അവർക്കും കീഴിൽ വൻ സാമ്പത്തികവും കായികവും ആയ അധികാരങ്ങൾ ഉള്ള നായർമാരെപ്പോലുള്ള ജനങ്ങളും.

ഇവർക്കെല്ലാം കീഴിൽ പല തട്ടുകളായി തമ്മിൽ മത്സരിച്ചുനിൽക്കുന്ന അർദ്ധ അടിമകളും അവർക്കും കീഴൽ അർദ്ധമൃഗങ്ങളായി കാണപ്പെട്ട പൂർണ്ണ അടിമകളും.

എന്നിരുന്നാലും, ദക്ഷിണേഷ്യയിൽ human slavery അഥവാ മനുഷ്യ അടിമത്തം ഉണ്ടായിരുന്നുവെന്ന ഒരു ചർച്ച ഇങ്ഗ്ളിഷ് കമ്പനിയുടെ വരവിന് മുൻപ് ഈ നാട്ടിൽ ഉണ്ടിയിരുന്നുവെന്ന് തോന്നുന്നില്ല. കാരണം, അടിമകളെ മനുഷ്യരായി കാണുന്ന ഒരു രീതി ഈ പ്രദേശങ്ങളിൽ ഇല്ലായിരുന്നുവെന്നാണ് തോന്നുന്നത്.

അങ്ങിനെ വരുമ്പോൾ മനുഷ്യ അടിമത്തത്തിൻ്റെ പ്രശ്നം ഉദിക്കുന്നില്ല!

കാളകളേയും കോഴികളേയും അടിമത്തിൽ ആണ് വച്ചിരിക്കുന്നതെങ്കിലും, അത് മനുഷ്യ അടിമത്തമല്ലല്ലോ. അതുപോലുള്ള പല അടിമത്തം മാത്രമായാണ് കീഴ്ജനത്തിൻ്റെ അടിമതത്തെ കണക്കാക്കിയിരുന്നത്.

ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ ശ്രദ്ധിച്ച മറ്റൊരു കാര്യം ഈ ഉപഭൂഖണ്ഡത്തിൽ ഏതാണ്ട് രണ്ടോ മൂന്നോ ആയിരം രാജ്യങ്ങൾ ഉണ്ട് എന്നതാണ്. എന്നാൽ ഇവരിൽ പലരും ചില വൻ രാജാക്കളുടെ ലൈസൻസ് കരസ്ഥമാക്കിയാണ് സ്വന്തം രാജപദവി നിലനിർത്തുന്നത് എന്ന ഭാവം ആയിരുന്നു.

ഇതിൽ മുഗൾ രാജാക്കളെ വൻ രാജാക്കളും ചക്രവർത്തിമാരും മറ്റുമായി കാണപ്പെട്ടിരുന്നു. ഈ വൻ രാജാക്കൾക്ക് സൈനിക ബലം ലഭിക്കുന്നത് അവരുടെ അനുയായികൾ ആയി നിൽക്കുന്ന രാജാക്കൾ നൽകുന്ന സൈനികരിൽ നിന്നുമാവും.

ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ ശ്രദ്ധിച്ച മറ്റൊരു കാര്യം, ബ്രാഹ്മണ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് എന്തെല്ലാമോ വൻ സംസ്കൃത സാഹിത്യ പാരമ്പര്യം ബ്രാഹ്മണ കുടുംബങ്ങളിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്നതാണ്. സംസ്കൃത മന്ത്രങ്ങളുടേയും മറ്റും സ്വരവും ശ്രുതിയും കേട്ട് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ അമ്പരന്നിരിക്കാം.

പിന്നെ പറയാനുള്ളത്, ഇസ്ലാമിക വിശ്വാസികളുടെ സാന്നിദ്ധ്യമാണ്. ഇവരിൽ സാമൂഹികമായി ഉന്നതരും, അതേ പോലെ തന്നെ സാമൂഹികമായി വളരെ പിന്നിൽ ഉള്ളവരും ഉണ്ടായിരുന്നു.

സാമൂഹികമായി പിന്നിൽ ഉള്ളവരിൽ മിക്കവരും അർദ്ധ മനുഷ്യ അടിമ കൂട്ടരിൽ നിന്നും ഇസ്ലാമിലേക്ക് കടന്ന് സാമൂഹിക അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ടവർ ആയിരിക്കും. അവരിൽ പലർക്കും അവരുടെ പ്രാകൃത ഭാവങ്ങൾ പൂർണ്ണമായി തുടച്ചുമാറ്റാൻ സൗകര്യം ലഭിച്ചിരിക്കില്ല.

ഇവരെ ഉന്നത മുഹമ്മദീയർ സഹിഷ്ണുതയോടുകൂടി വീക്ഷിച്ചിരിക്കാം. എന്നാൽ മറ്റ് കീഴ്ജനം ഇവരെ പകയോടുകൂടി തന്നെയാവും കാണുക.

ഹൈന്ദവ രാജാക്കളും മുഹമ്മദീയ ഉന്നതരും തമ്മിൽ വർഗ്ഗീയമായ ഏറ്റുമട്ടലുകൾ നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് വളരെ ചെറിയതോതിൽ ആയിരിക്കും.

കാരണം, സമൂഹത്തിലെ എല്ലാ ഉന്നതരും വൻ ഭയത്തോടുകൂടി കാണുക അവരുടെ കീഴിൽ പെട്ടുകിടക്കുന്നവരുടെ ഉയർച്ചതന്നെയാവും. ഇത് എല്ലാ രീതിയിലും ഉന്നതരിൽ ആർക്കും സമ്മതിച്ചുകൊടുക്കാൻ ആവുന്ന കാര്യം അല്ല. ഇക്കാര്യത്തിൽ രണ്ട് കൂട്ടം സാമൂഹിക ഉന്നതരും സംഘടിതരായി നിൽക്കും.

അങ്ങിനെ നോക്കുമ്പോൾ, ബ്രാഹ്മണകുടുംബക്കാരും രാജകുടുംബക്കാരും മുഹമ്മദീയ ഉന്നതരുമായി രമ്യതയിൽ തന്നെയാവും ബന്ധപ്പെട്ടിരിക്കുക.

ബ്രാഹ്മണ ആചാരങ്ങളെ തിരുത്തനോ നിയന്ത്രിക്കാനോ സാധാരണ ഗതിയിൽ ഇസ്ലാമിക ഉന്നതർ ശ്രമിക്കില്ല. അതേ പോലെ തന്നെ ഇസ്ലാമിക പെരുമാറ്റങ്ങളെ ബ്രാഹ്മണരും സഹിഷ്ണുതയോടുകൂടി തന്നെയാവും വീക്ഷിക്കുക.

പൊതുവെ എല്ലായിടത്തും കഠിനമായ ക്രൂരതകൾ നാട്ടുനടപ്പിൻ്റേയും രാജ അധികാരത്തിൻ്റേയും ഭൂജന്മി അധികാരത്തിൻ്റേയും ഭാഗമായി നിലനിന്നിരുന്നു. ഈ കാര്യത്തിൽ ഇസ്ലാമിക രാജാക്കളും ഇസ്ലാമിക ഭൂജന്മികളും ഹൈന്ദവ രാജാക്കളും ഹൈന്ദവ ഭൂജന്മികളും ഒരേ തരക്കാരായിരിക്കും എന്നാണ് തോന്നുന്നത്.

ഈ കാര്യങ്ങൾ ഏതാണ്ട് 1000 ADയിൽ ദക്ഷിണേഷ്യയിലെ ചിലയിടങ്ങളിൽ യാത്രചെയ്തിരുന്ന Al-Biruni രേഖപ്പെടുത്തിയിട്ടുണ്ട്.

ഇദ്ദേഹം ഒരുസ്ഥലത്ത് വച്ച് ഒരു ആൾക്കൂട്ടത്തെ കണ്ടപ്പോൾ, എന്താണ് കാര്യം എന്ന് ചോദിച്ചു പോലും. അപ്പോൾ അവിടെ ചില സ്ത്രീകളെ കൂട്ടമായി ഒരു കുഴിയിൽ ചാടിച്ച് അഗ്നിക്ക് ഇരയാക്കാൻ പോകുകയാണ് എന്ന വിവരം ആണ് ലഭിച്ചത്.

ആ സ്ത്രീകളെ പലവിധ ആദ്ധ്യാത്മിക ആശയങ്ങളും സാധ്യതകളും പറഞ്ഞ് സമാധാനിപ്പിച്ചാണ് ഈ വിധമായുള്ള ഒരു കാര്യത്തിന് തയ്യാറാക്കുക എന്നു തോന്നുന്നു.

കുഴിയിൽ ചാടിയ സ്ത്രീകളെ ഉടനെ തന്നെ അഗ്നിക്കിരയാക്കകുയും, കുഴിയിൽ നിന്നും രക്ഷപ്പെടാൻ നോക്കുന്ന അവരുടെ മേൽ വൻ ഭാരമുള്ള തടിക്കഷണങ്ങൾ ഉരുട്ടിയിടുകയും ചെയ്യപ്പെട്ടു.

നിലവിളിയും ചെണ്ടയടി ഒച്ചയും ജനങ്ങളുടെ ആർപ്പുവിളിയും മറ്റും കേട്ട് Al-Biruni തൻ്റെ കുതിരപ്പുറത്തുനിന്നും തലചുറ്റിവീഴുകയാണ് ഉണ്ടായത്.

ഓരോ രാജ്യങ്ങളിലും പ്രദേശങ്ങളിലും നിലനിന്നിരുന്ന അൽപ്പായുസുള്ള സമാധാനം എന്നത്, പ്രാദേശിക പ്രാകൃത ദുഷ്ടതളോട് രമ്യതയിൽ ജീവിക്കുക എന്നതു തന്നെയായിരുന്നു.

ഇടക്കിടക്ക് ഉണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളും മറ്റും ജനസംഘ്യയെ നിയന്ത്രിച്ചിരുന്നുവെന്നും രേഖപ്പെടുത്തിക്കാണുന്നുണ്ട്.

ഒരേ രാജകുടുംബത്തിൽ ജ്യേഷ്ടാനുജന്മാർ ഓരോ രാജാവിൻ്റേയും മരണത്തിന് ശേഷം തമ്മിൽ ഏറ്റുമുട്ടും എന്നത് പല ഇടത്തും ഒരു തീരാശാപമായി നിലനിന്നിരുന്നു.

ഈ കാര്യം മുഗൾ രാജാവായ ഔറഗസേബ് തൻ്റെ പണ്ഡിതനായ അദ്ധ്യാപകനോട് വ്യക്തായി പറഞ്ഞതായി William Henry Sleemanൻ്റെ എഴുത്തുകളിൽ കാണുന്നുണ്ട്.

ഔറഗസേബിൻ്റെ വാക്കുകൾ:

QUOTE: And ought not you to have considered that one day I should be obliged, with the sword, to dispute my life and the crown with my brothers? Is not that the destiny, almost of all the sons of Hindustan?' END OF QUOTE

ഔറഗസേബ് വിലപിക്കുന്നത്, ഇതാണ്: സഹോദരങ്ങളുമായി ഏറ്റുമുട്ടി, തമ്മിൽത്തമ്മിൽ വെട്ടിമുറിച്ച്, വിജയിച്ചുവരണം. ഹിന്ദുസ്ഥാനിലെ രാജകുടുംബക്കാരുടെ തടയാൻ പറ്റാത്ത വിധിയാണ് (inexorable fate) ഇത്.

നാട്ടിലെ ക്രൂരതയിൽ ഔറഗസേബ് വിജയിച്ചുവന്നു. വൻ ക്രൂരതതന്നെ ഇദ്ദേഹം കാഴ്ച വച്ചിട്ടുണ്ട്. കുരുട്ടുബുദ്ധി ഉപയോഗിച്ചാണ്, ദാരാ ഷിക്കോ (Dara Shikoh) എന്ന സ്വന്തം സഹോദരനെ ഔറഗസേബ് കെണിയിൽ പെടുത്തിയത്.

ഈ ക്രൂരനായ ഔറഗസേബ് എന്നാൽ മറ്റൊരു രീതിയിൽ നോക്കിയാൽ വൻ സാമൂഹിക പരിഷ്ക്കർത്താവാകാൻ ശ്രമിച്ച ആളും ആണ്. ഇദ്ദേഹം സതി നിരോധിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു.

അത് ബ്രാഹ്മണ ആചാരങ്ങളിൽ ഒരു കടന്നുകയറ്റമായി മുഗൾ രാജ്യത്തിൻ്റെ നെടുംതൂണായ രജതപുത്ര രാജാക്കൾ മനസ്സിലാക്കിയെന്ന് തോന്നുന്നു.

അത് അവർ അനുവദിച്ചുകൊടുത്തില്ലാ എന്നാണ് തോന്നുന്നത്. കാരണം, അവരിലെ വീരവനിതകളുടെ മനുഷ്യാവകാശത്തിൽ ഉള്ള ഒരു കടന്നുകയറ്റമായി ഇത് അന്ന് അവർ കണ്ടിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

സതിയെക്കുറിച്ച് പറയുമ്പോൾ പറയാൻ വിട്ടുപോകാൻ പാടില്ലാത്ത ഒരു കാര്യം Sleeman രേഖപ്പെടുത്തിക്കാണുന്നുണ്ട്. അറുപത്തി അഞ്ച് വയസ്സുള്ള ഒരു സ്ത്രീ സതിയായി സ്വയം അഗ്നിയ്ക്ക് സ്വന്തം ശരീരം നൽകിയ കാഴ്ച Sleeman തൊട്ടടുത്തുനിന്നും കാണുകയുണ്ടായി. യാതോരു നിലവിളിയും ഇല്ലാതെ അവർ അവരുടെ ശരീരം അഗ്നിക്ക് നൽകി.


സതിയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം അടുത്ത എഴുത്തിൽ എഴുതാം എന്നു വിചാരിക്കുന്നു.


Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

36. കാടുകയറിപ്പോയ ചരിത്രം

Post posted by VED »

English East India Companyയുടെ കൈകളിൽ ദക്ഷിണേഷ്യയിലെ പല പ്രദേശങ്ങളും വന്നുചേർന്നുകൊണ്ടിരുന്നപ്പോൾ, അവിടങ്ങളിലെല്ലാം ഉന്നത നിലവാരം ഉള്ള ഭരണസംവിധാനങ്ങൾ സൃഷ്ടിക്കേണം എന്ന ധാർമ്മിക ഉത്തരവാദിത്വം ആ കമ്പനിയുടെ മേൽ വന്നുവീണു.

പ്രാദേശികരായുള്ള വ്യക്തികളെ ജില്ലാ ഭരണ സംവിധാനം ഏൽപ്പിച്ചാൽ, അവർക്ക് എന്തുമാത്രം പരിശീലനവും താക്കിതുകളും നടപടിക്രമങ്ങളും നൽകിയാലും, അവർ അവരുടെ സ്വതസിദ്ധമായ വ്യക്തിബന്ധ പാതകളിലൂടെ മാത്രമേ പെരുമാറുള്ളു. അതിനാൽ തന്നെ കമ്പനിക്ക് ഇങ്ഗ്ളണ്ടിൽ നിന്നും ആളുകളെ അവർ സൃഷ്ടിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെക്ക് ഭരണം നടത്തിപ്പുചെയ്യാനായി കൊണ്ടുവരേണ്ടിവന്നു.

എന്നാൽ, ഇങ്ഗ്ളണ്ടിൽ നിന്നും ആളുകൾക്ക് ഇത്രമാത്രം അപകടം പിടിച്ച കടൽ യാത്ര ചെയ്ത് ഇന്ത്യയിൽ വന്ന് തൊഴിൽ ചെയ്യാൽ 1800കളുടെ ആരംഭകാലത്ത് മടിതന്നെയായിരുന്നു.

എന്നാൽ കൗമാരക്കാരായ വ്യക്തികൾ പലരും ഈ വിധമായുള്ള യാത്രയും തൊഴിലും ഒരു വൻ adventure ആയി കണ്ട് ഇന്ത്യയിൽ വന്ന് ഇങ്ഗ്ളിഷ് കമ്പനിയുടെ ഉദ്യോഗസ്ഥരായി തൊഴിൽ ചെയ്തുതുടങ്ങി.

അങ്ങിനെ ബെങ്ഗോളിലേയും മറ്റും പല ജില്ലകളിലും District Collectorമാരായി തൊഴിൽ ചെയ്തവരിൽ ചിലരെങ്കിലും 16വയസ്സുകരായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ചില പട്ടാള Majorമാർ പോലും 16 വയസ്സുകാരായിരുന്നു എന്നും തോന്നുന്നു.

ഈ കൂട്ടർ ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന വൻ മിനുസമുള്ള ആശയവിനിമയ സൗകര്യം ഉപയോഗിച്ച് വൻ കാര്യക്ഷമതയുള്ളതും ഉന്നതങ്ങളിൽ അഴിമതി രഹിതവുമായ ഭരണയന്ത്രം സൃഷ്ടിച്ചു.

എന്നാൽ ഈ കൗമാരക്കാർക്ക് പലപ്പോഴും ഇന്ത്യയിൽ കാണേണ്ടിവന്ന പല യാഥാർത്ഥ്യങ്ങളേയും ഉൾക്കൊള്ളാനും അവയോട് സഹിഷ്ണതയോടുകൂടി പെരുമാറാനും ആയില്ലാ എന്നാണ് തോന്നുന്നത്.

ഇന്ത്യയിലെ മതപരവും ആദ്ധ്യാത്മികവും മറ്റുമായ ആചാരങ്ങളിൽ യാതോരു കാരണവശാലും English East India Companyയിലെ ഉദ്യോഗസ്ഥർ ഇടപെടരുത് എന്ന ശക്തമായ താക്കീത് ആ കമ്പനിയുടെ Londonനിലെ ഡയറക്ടർ ബോഡ് നൽകിയിരുന്നു.

ഇത് യഥാർത്ഥത്തിൽ സതിയുടെ കാര്യത്തിൽ പലപ്പോഴും വൻ പ്രശ്നങ്ങളിലേക്ക് ഭരണയന്ത്രത്തെ നയിക്കും എന്ന സ്ഥിതി നിലനിന്നിരുന്നു. എന്നാൽ, Governor General ആയിരുന്ന William Bentinck എല്ലാ District Collectorമാർക്കും വൻ താക്കീത് തന്നെ നൽകിയിരുന്നു, പോലീസിനെ ഉപയോഗിച്ച് സതിയെ തടയുകയാണ് എങ്കിൽ പണിപോകും എന്ന്.

Henry Sleemanൻ്റെ എഴുത്തുകളിൽ നിന്നും ലഭിച്ച സംഭവ കഥയാണ് പറയാൻ പോകുന്നത്.

1806ലെ സംഭവമാണ്. സതി നിരോധിച്ചത് 1829ൽ ആണ് എന്ന് ഓർക്കുക. Benares അഥവ വാരാണസിയിൽ ആണ് സംഭവം. Bengal Civil Serviceലെ Charles Harding ആയിരുന്നു അന്ന് വാരാണസിയിലെ ചെറുപ്പക്കാരനായ magistrate.

ബ്രാഹ്മണ പുരുഷന്മാർ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് നൽകിയ വിവരം വിധവകളായ സ്ത്രീകൾക്ക് അവരുടെ ഭർത്താവിൻ്റെ മൃതശരീരത്തോടൊപ്പമോ, അതുമല്ലെങ്കിൽ ഭർത്തവിൻ്റെ എന്തെങ്കിലും ഭൗതികാവശിഷ്ടത്തിൻ്റെ കൂടെ കിടന്ന് അഗ്നിജ്വാലക്ക് തങ്ങളുടെ ശരീരത്തെ സമർപ്പിക്കണം എന്ന ആഗ്രഹം ഉണ്ട് എന്നതായിരുന്നു.

ഒരു അളവുവരെ ഇത് ശരിയും ആയിരുന്നിരിക്കാം. മാത്രവുമല്ല, ഇങ്ങിനെ സതിയായി മാറിയ വ്യക്തിയുടെ കുടുംബം ആ നാട്ടിൽ വൻ സാമൂഹിക ആദരവിന് പാത്രവും ആവും.

ഇനി സംഭവകഥയിലേക്ക് കടക്കാം. ബ്രാഹ്മണനായ ഭർത്താവ് മരിച്ച് ഏതാണ്ട് 12 മാസം കഴിഞ്ഞപ്പോൾ, ഭർതൃ വീട്ടുകാർ ഭാര്യയോട് സതിയാവാൻ നിർബന്ധിച്ചു തുടങ്ങി. ഭരത്താവിൻ്റെ എന്തോ ഒരു ഭൗതികാവശിഷ്ടത്തോടൊപ്പം ആണ് സതിയാവേണ്ടത്.

വാരാണസിയിൽ നിന്നും രണ്ട് മൈൽ ദൂരത്തുള്ള രാംനഗറിൽ സതി നടത്താനായുള്ള വെറകിൻ കൂട്ടം തയ്യാർ ചെയ്തു. ഗംഗാനദിയുടെ തീരത്താണ് ഇത് തയ്യാർചെയ്തത്.

എന്തോ കാരണത്താൽ ഈ സ്ത്രീയെ വെറകിൻ തടികളോട് ശക്തമായി ബന്ധിപ്പിച്ചില്ലായിരുന്നു എന്നു തോന്നുന്നു. തീ ആളിപടർന്നപ്പോൾ, പൊള്ളലേറ്റ ആ വനിത തീയിൽ നിന്നും എടുത്തുചാടി പുഴയിലേക്കോടി വെള്ളത്തിൽ മുങ്ങി.

ഇത് കണ്ട് ജനം പുഴയുടെ തീരത്തിലൂടെ ഓടി, ആ സ്ത്രീയെ പിടിക്കാൻ ശ്രമച്ചു. എന്നാൽ പുഴയുടെ ഒഴുക്ക് ആ വനിതയെ വാരാണസിയുടെ ദിശയിലേക്ക് കൊണ്ടു പോയി. വിവരം അറിഞ്ഞ സർക്കാർ സംവിധാനം പോലീസുകാരെ തോണിയിൽ വിട്ട് ആ വ്യക്തിയെ രക്ഷപ്പെടുത്തി.

ഇവർ ആകെ ഭയന്നുപോയിരുന്നു. പോലീസുകാരും ഉദ്യോഗസ്ഥരും ഇവരെ Charles Hardingൻ്റെ അടുത്തേക്ക് കൊണ്ടുപോയി.

ആ പ്രദേശത്ത് വൻ കോലാഹലം തന്നെ ആരംഭിച്ചു. സതിയായി മാറേണ്ടുന്ന ബ്രാഹ്മണ വനിതയെ രക്ഷിക്കുക എന്നത് യാതോരു രീതിയിലും മാപ്പ് അർഹിക്കുന്ന ചെയ്തി അല്ല.

ബ്രാഹ്മണരെ ദിവ്യ വ്യക്തികളായി കാണുന്ന കീഴ്ജനം പോലും ഇത് സമ്മതിച്ചുകൊടുക്കില്ല. കാരണം, കാലാകാലങ്ങളായി നിലനിന്നുപോന്ന വിശുദ്ധ ആചാരത്തിലാണ് കളങ്കം വന്നിരിക്കുന്നത്.

Charles Hardingൻ്റെ വീട് ജനക്കൂട്ടം വളഞ്ഞു. ചെറുപ്പക്കാരനായ Charles Hardingസും ശരിക്കും വിഷമിച്ചു. ആ സ്ത്രിയെ സതിയാക്കാനായി വിട്ടു തരണം എന്ന് ആൾക്കൂട്ടം.

പോലീസ്, പട്ടാളം എന്നിവയെ ഉപയോഗിച്ച് ആ സ്ത്രീയെ രക്ഷിക്കാൻ സർക്കാർ നയം അനുവദിക്കുന്നില്ല.

അന്ന് മൂന്ന് ലക്ഷം ജനസംഘ്യയുള്ള പ്രദേശമാണ് Charles Hardingൻ്റെ കീഴിൽ. പ്രകോപനങ്ങൾ തേടിനടക്കുന്ന ആളുകൾ ആണ് മിക്കവരും.

നഗരത്തിലെ ഉന്നതർ മുഴുവനും Charles Hardingൻ്റെ ഓഫിസിൽ വന്നു. ആ സ്ത്രീയെ വിട്ടുതരണം എന്നാണ് അവർക്ക് പറയാനുള്ളത്. പേടിച്ചു വിറക്കുന്ന ആ സ്ത്രീയെ രക്ഷിക്കണം എന്ന വാക്കുമായി ആരും തന്നെയില്ല.

ആ സ്ത്രീയുടെ പിതാവും വന്നിരുന്നു. പിതാവ് പറഞ്ഞു തൻ്റെ മകളെ സംരക്ഷിക്കാൻ തനിക്കാവില്ല. മകളുടെ ഭർത്താവിൻ്റെ വീട്ടുകാരും ആ വ്യക്തിയെ തിരിച്ചെടുക്കില്ല. സതിയായി ചാമ്പാലാക്കാൻ മകളെ വിട്ടുകൊടുക്കുക.

Charles Harding പലതും പറഞ്ഞ വാദിച്ചു നോക്കി. ആ സ്ത്രീയാണെങ്കിൽ തീയിൽ വെന്തുമരിക്കാൻ തയ്യാറല്ലാ എന്നും വിലപിക്കുന്നു.

അപ്പോഴാണ് Charles Hardingന് ഒരു ആശയം തലയിൽ വന്നത് പോലും. ഇദ്ദേഹം പറഞ്ഞു, ബലിദാനം ദൈവം സ്വീകരിച്ചിട്ടില്ലാ എന്നത് വ്യക്തമാണ്. അതിനാലാണ് വിശുദ്ധ നദിപോലും ഈ സ്ത്രീയെ ത്യജിക്കുക ചെയ്തത്. അഗ്നി പോലും ഈ സ്ത്രീയെ സ്വീകരിച്ചില്ല.

ഈ രിതീയിൽ ഉള്ള വാദത്തെ സാമൂഹിക ഉന്നതർ സമ്മതിച്ചുകൊടുത്തു പോലും.

ആ വനിതയുടെ പിതാവ് അവരെ കൂടെ കൊണ്ടുപോയി.

ഇവിടെ പറയേണ്ടത്, ഇതുപോലുള്ള ആയിരക്കണക്കിന് സംഭവങ്ങൾ പുതുതായി സൃഷ്ടിച്ച ഇന്ത്യാരാജ്യത്ത് നടന്നിട്ടുണ്ട് എന്നതാണ്.

ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുമ്പോൾ, യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം മുതലാണ് ചരിത്രസംഭവങ്ങൾക്ക് ഒരു വ്യക്തമായ ബുദ്ധിയുടെ പ്രവർത്തനം കാണുന്നത്.

അതിന് മുൻപ് ഇവിടെ എന്തെല്ലാമോ നടന്നിരിക്കും. ഇരുന്ന് പഠിക്കാൻ മാത്രം ശ്രേഷ്ഠതയുള്ള കാര്യങ്ങൾ ആണ് അവയെന്ന് തോന്നുന്നില്ല.

ഉദാഹണരത്തിന് ഞാൻ ഇന്ന് ജീവിക്കുന്ന Deverkovil എന്ന സ്ഥലം. ഇവിടെ ഞാൻ ഏതാണ്ട് 1966ലോ മറ്റോ ആദ്യം വരുമ്പോൾ, പ്രദേശം ആളനക്കമില്ലാത്ത, കാടുപിടിച്ചുകിടക്കുന്ന സ്ഥലമാണ്. അവിടെ തൊട്ടടുത്തായി ഒരു ബ്രാഹ്മണ (ഹൈന്ദവ) അമ്പലം ഉണ്ട്.

കീഴ് ജനം അമ്പലത്തിൽ കയറാൻ ധൈര്യപ്പെടില്ല.

ബ്രാഹ്മണരല്ലാത്ത ജനങ്ങളുടെ അമ്പലങ്ങളും തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ ഉണ്ട്.

Deverkovilലൂടെയാണ് ടിപ്പുസുൽത്താൻ്റെ പട്ടാളത്തിൻ്റെ ഒരു വിഭാഗം നീങ്ങിയത് എന്നു തോന്നുന്നു.

ഇത് ഒരു ചരിത്രം. എന്നാൽ Deverkovilന് ആയിരിക്കണക്കിനും പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും വർഷങ്ങളുടെ പഴക്കം ഉണ്ട് എന്നത് സത്യം.

ഇവിടെ പലവിധ യുദ്ധങ്ങളും അടിപിടികളും ഘോഷയാത്രകളും സാമൂഹിക സംവാദങ്ങളും മാഞ്ഞുപോയ നൂറ്റാണ്ടുകളിലും ആയിരക്കണക്കിന് വർഷങ്ങളിലും നടന്നിരിക്കാം.

മറ്റൊരു പ്രശ്നം അടിമ ജനവും കണ്ടേക്കാം. ഇവർ ഇന്ന് സാധാരണ മനുഷ്യരാണ്. എന്നാൽ അർദ്ധ മൃഗങ്ങളെ പോലെ കാണപ്പെട്ട അടിമകളുടെ കാര്യം ഒന്നുകൂടിനോക്കുക. അവർക്ക് ചരിത്രം ഉണ്ട് എങ്കിൽ മൃഗങ്ങൾക്കും ചരിത്രം ഉണ്ട്.

എന്നാൽ എല്ലാ മനുഷ്യരും മൃഗവർഗ്ഗത്തിൽ പെടുന്നവർ തന്നെ എന്നതും വാസ്തവം. അതായത് animals.

ഗൊറില്ലകൾക്കും ചിമ്പാൻസികൾക്കും കാട്ടിൽ കൂട്ടത്തോടുകൂടി ജീവിക്കുന്ന മറ്റ് മൃഗങ്ങൾക്കും ചരിത്രം കണ്ടേക്കാം. അവരിലും ഭരണകർത്താക്കളും ഭരണസംവിധാനങ്ങളും കണ്ടേക്കാം.

ഉറമ്പുകൾക്കും കാണും.

ഈ വിഷയത്തിൻ്റെ പാതയിൽ മറ്റ് ചില വമ്പൻ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പിലല്ല ഞാൻ ഇപ്പോൾ.

Civil Service പരീക്ഷക്ക് പഠിക്കേണ്ടുന്ന ചരിത്രവിഷയത്തിലേക്ക് പോകേണ്ടിയിരിക്കുന്നു. ഇന്നത്തെ എഴുത്ത് ചെറുതായി ഒന്ന് കാട് കയറിപ്പോയി.


Please note

Henry Sleeman എഴുതിയ Rambles and recollections of an Indian official! ഈ ലിങ്കിൽ വായിക്കാൻ പറ്റുന്നതാണ്:





Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

37. ഇന്ത്യൻ ചരിത്ര ചട്ടക്കൂട്

Post posted by VED »

ഒൻപത്, പത്ത് ക്ളാസുകളിൽ വളരെ സുഖകരമായി വായിക്കാൻ പറ്റുന്ന ഇങ്ഗ്ളിഷ് ചരിത്ര പാഠപുസ്തകങ്ങൾ ലഭിച്ചിരിന്നു. അവ പലപ്പോഴായി വായിച്ചു തീർത്തു.

കുലശേഖര രാജാക്കളെക്കുറിച്ചും ചേരന്മാരേക്കുറിച്ചും മറ്റും വളരെ നല്ല കാര്യങ്ങൾ എഴുതിക്കണ്ടു. കേരളം സ്ഥാപിതമായത് 1956ൽ നിന്നുമാണ് എന്നും മനസ്സിലായി. എന്നാൽ എന്തിൽ നിന്നുമാണ് സ്ഥാപിതമായത് എന്ന് വ്യക്തമല്ലായിരുന്നു.

ഏതാണ്ട് ഇരുപതു വർഷങ്ങൾക്ക് മുൻപ്, സാമാന്യം നല്ലനിലവാരത്തിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു വക്കീലുമായി സംസാരിക്കുന്ന അവസരത്തിൽ ഞാൻ Madras Presidency, British Malabar തുടങ്ങിയ കാര്യങ്ങൾ സംഭാഷണ മധ്യേ പറഞ്ഞു പോയി.

അപ്പോൾ ആ ആൾ, തെല്ലൊരു ആശ്ചര്യത്തോടുകൂടി, എന്നോട് ചോദിച്ചു, ഈ വിധ കാര്യങ്ങൾ എവിടെനിന്നുമാണ് കേട്ടറിഞ്ഞത് എന്ന്.

അന്ന് ഞാൻ പറഞ്ഞത്, എൻ്റെ മാതാവ് Madras State Civil Serviceൽ ഓഫിസറായി തൊഴിൽ ചെയ്തുതുടങ്ങി പിന്നീട് കേരളം പിറന്നപ്പോൾ, കേരളാ കേഡറിലേക്ക് മാറിയ വ്യക്തിയാണ് എന്നാണ്.

ആ വക്കീലിന് Madras Presidencyയെക്കുറിച്ചും Malabar districtനെക്കുറിച്ചു വിവരം ഉണ്ടായിരുന്നുവെന്ന് വ്യക്തം. എന്നാൽ ഞാൻ പഠിച്ച പാഠപുസ്തകങ്ങളിൽ നിന്നും ഈ വിധമായുള്ള ഒരു വിവരം എന്നിൽ വന്നിരുന്നില്ല.

ഇന്ത്യയിൽ പഠിപ്പിക്കുന്ന ചരിത്രത്തിന് ഒരു പ്രത്യേക ചട്ടക്കൂട് ഉണ്ട്. അത് ഈ വിധമാണ്:

അനവധി ആയിരം വർഷക്കാലം പഴക്കമുള്ള ഹൈന്ദവ സംസ്ക്കാരം. പല വൻ ഹൈന്ദവ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. മുഹമ്മദ്ദീയരായ വിദേശീയർ വന്ന് ഇന്ത്യയെ പിടികൂടി അനേക വർഷങ്ങൾ ഭരിച്ച അനുഭവവും ഉണ്ട്. ചിലർ ഹൈന്ദവ അമ്പലങ്ങൾ കൊള്ളയടിച്ചു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് അനവധി രാജാക്കളുടേയും രാജ്യങ്ങളുടേയും യുദ്ധങ്ങളുടേയും പേരുകൾ മനസ്സിൽ തിരികിക്കേറ്റും ചരിത്രപാഠ പുസ്തകങ്ങൾ.

പ്രാചീന കാലം മുതൽ ദക്ഷിണേഷ്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന രാജകുടംബ വംശങ്ങൾ എണ്ണിനോക്കിയാൽ, ഈ വിധം എണ്ണിത്തുടങ്ങേണ്ടിവരും എന്നുകാണുന്നു:

From Wikipedia:
മഗദ, കാശ്മീർ, ഗാന്ധാര, കുരു, അവന്തി, വിദേഹ, കലിംഗ, കോസാല, പാഞ്ചാല, അംഗ, കാംബോംജ, ഷക്യ, തംബപാന്നി, പാണ്ഡ്യ, ചോള, പണ്ഡാളം, നേൻകാശി പാണ്ഡ്യ, ചേര, വേലിർ, ആയി, പല്ലവ, കടംബ, ചാലൂക്യ, സട്ടവഹന, കൻഗലേയ്പക്, കുനിൻഡ, യവന, സ്ക്യത്തിയ, കഷാന, പാർത്തിയ, സസാനിയ, ഹുണ, .................

അതിന് ശേഷം, മധ്യകാലഘട്ടം, അതിന് ശേഷം വേറേയും.

വായനക്കാരൻ ശ്രദ്ധിക്കാതെ പോയേക്കാവുന്ന കാര്യം, ഈ വിധ ഭരണ വംശങ്ങൾ ദക്ഷിണേഷ്യയുടെ പല ഭാഗത്തുള്ളവരാണ്. എന്നുവച്ചാൽ മലബാറിലെ പഴമയിലേക്ക് നോക്കിയാൽ ഇവയിൽ ചിലപ്പോൾ വെറും ഒന്നുമാത്രം കണ്ടേക്കാം.

മുകളിൽ വരിയായി പട്ടികപ്പെടുത്തിയ രാജവംശങ്ങളിൽ ഓരോന്നിലും അനവധി രാജാക്കളും റാണിമാരും രാജകുമാരന്മാരും രാജകുമാരിമാരും ഉണ്ടാവും. അവരെക്കുറിച്ചും ചരിത്ര പാഠപുസ്തകത്തിൽ പഠിക്കാവുന്നതാണ്.

ഈ രീതിയിൽ കൂടി ഒന്ന് നോക്കുക.

Deverkovilൻ്റെ ചരിത്രത്തിലും ഇതേ പോലുള്ള പലതും കണ്ടേക്കാം. ഇവരെയെല്ലാം കണ്ടെത്തുക എന്നത് Deverkovilൽ ഇന്നു ജീവിക്കുന്നവരിൽ ചിലർക്ക് നേരമ്പോക്ക് നൽകുമെങ്കിൽ അതാകാം. എന്നാൽ Deverkovil ജീവിക്കുന്ന എല്ലാരേയും ഇവരെല്ലാരെക്കുറിച്ച് പഠിപ്പിക്കാൻ മുതിർന്നാൽ, എന്താവും സ്ഥിതി?

Deverkovilലിൽ ഒരു മുഹമ്മദ്ദീയ മാപ്പിള പള്ളിയുണ്ട്. അത് എപ്പോൾ പണിതാണ് എന്ന് അറിയില്ല. എന്നാൽ, ഈ പ്രദേശത്ത് പണ്ട് മുതൽ തന്നെ മുഹമ്മദ്ദീയ മാപ്പിളമാരുടെ സാന്നിദ്ധ്യം ഉണ്ട്. അവർ ഇവിടെ എത്തിയത് ഏതുവിധത്തിലാണ് എന്ന് അറിയില്ല.

Deverkovilൽ നിന്നും ഏതാണ്ട് 400 മീറ്റർ പടിഞ്ഞാറായി, പണ്ട് ഒരു വൻ നിഗൂഡ സൗന്ദര്യമുള്ള ഒരു മുഹമ്മദ്ദീയ മാപ്പിള പള്ളി ഉണ്ടായിരുന്നു.

അറേബ്യൻ പഴമയെ മനസ്സിൽ ഭാവന ചെയ്യിപ്പിക്കുന്ന തരത്തിലുള്ള ബഹുവർണ്ണനിറത്തിലുള്ള ചില്ലുകൊണ്ടുള്ള ജനൽപ്പാളികൾ ഉള്ള ജനലുകൾ ഉള്ള ഒരു കെട്ടിടം.

അനേകം വൻ മരങ്ങൾക്കിടയിൽ ഒരു ഖബർസ്ഥാനും അവിടെ ഉണ്ട്. ഇന്ന് ആ നിഗൂഡ രൂപത്തിള്ള പള്ളി വൻ കോൺക്രീറ്റ് കെട്ടിടമായി പുതുക്കി പണിതിട്ടുണ്ട്.

Deverkovilലിൽ ഏതാനും ഭൂജന്മികുടുംബങ്ങളും ഉണ്ടായിരുന്നു. അവർക്ക് രണ്ടോ മൂന്നോ ആയിരം ഏക്കർ ഭൂസ്വത്ത് ഉണ്ടായിരുന്നു. അവർ വൻ ധനികരായിരുന്നു.

മറ്റ് സാധാരണ മാപ്പിളമാരിൽ പലരും വൻ ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ ഗൾഫ് പണം വന്നതോടുകൂടി ഇവരിൽ പലരും വൻ പണക്കാരായി മാറി.

ഈ പറഞ്ഞതിൽ ഒരു ചരിത്ര സംഭവം കണ്ടേക്കാം. അതിന് പകരം ഭൂജന്മിമാരുടെ പേരിലും, അവരുടെ കുടുംബ കഥകളിലും എന്തു ചരിത്രമാണ് മനഃപ്പാഠമാക്കേണ്ടത്?

ഇന്നുള്ള ഇന്ത്യയുടെ ഔപചാരിക ചരിത്രത്തിന് ഒരു വ്യക്തമായ ചട്ടക്കൂടുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞു.

അത് ഇതാണ്: ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഇന്ത്യയെന്ന രാജ്യത്തെ പലവട്ടം ഇസ്ലാമിക വിദേശീയർ ആക്രമിച്ചു. അവരിൽ ചിലർ ഹൈന്ദവ ക്ഷേത്രങ്ങൾ കൊള്ളയടിച്ചു.

അതിന് ശേഷം പോർച്ചൂഗീസുകർ ആക്രമിച്ചു. അവരും ഇന്ത്യയെ കൊള്ളയടിച്ചു. പിന്നെ കൊള്ളയടിച്ചത് ഡച്ചുകാരും ഫ്രഞ്ചുകാരുമാണ്. ഏറ്റവും ഒടുവിൽ ഇന്ത്യയെ പിടികൂടി കൊള്ളയടിച്ചത് ബൃട്ടിഷുകാരാണ്.

പോരാത്തതിന്, യൂറോപ്യൻ / ബൃട്ടിഷ് ക്രിസ്ത്യൻ മിഷിനറി സംഘങ്ങൾ ഹിന്ദുക്കളെ പലവിധ പ്രലോബനങ്ങളും നൽകി ക്രിസ്ത്യീയരാക്കി. ഇതേ പോലെ തന്നെ വിദേശീയ ഇസ്ലാമിക മതപരിവർത്തന സംഘങ്ങളും ചെയ്തു.

ഗാന്ധിയുടെ നേതൃത്വത്തിൽ വൻ സ്വാതന്ത്യ സമര പോരാട്ടം നടത്തപ്പെട്ടു. ഏറ്റവും ഒടുവിൽ ബൃട്ടിഷുകാർ തോറ്റ് ഓടി. അങ്ങിനെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു.

ഇതിൽ എന്ത് ചരിത്രമാണ് ഉള്ളത് എന്ന് മനസ്സിലാകുന്നില്ല.

എന്നാൽ ഐഏഎസ്സ് പരീക്ഷക്ക് പഠിക്കുന്ന വ്യക്തിക്ക് ഈ ചരിത്രം വ്യക്തമായി മനസ്സിൽ ഉണ്ടാവേണം. കാരണം, ചരിത്രം എന്ന ഐച്ചിക വിഷയം മാത്രമല്ല, General Studies എന്ന രണ്ട് വിഷയങ്ങളിൽ ഒന്നിൽ ഇന്ത്യൻ ചരിത്രത്തിലെ പലതും ചോദിക്കാം.

ഇന്നത്തെ ചരിത്ര പാഠപുസ്തകങ്ങളിൽ Travancore രാജ്യത്തെക്കുറിച്ചും, Cochin രാജ്യത്തെക്കുറിച്ചും, Malabar districtനെക്കുറിച്ചും വ്യക്തമായി വല്ലതും പഠിപ്പിക്കുന്നുണ്ടോ എന്ന് അറിയില്ല.

എന്നാൽ കണ്ടതും, ഇന്ന് വിക്കീപ്പീഡിയ പോലുള്ള ഇടങ്ങളിൽ കാണുന്നതുമായ കള്ള ചരിത്രം Travancore, Cochin തുടങ്ങിയ പ്രദേശങ്ങൾ British-Indiaയുടെ ഭാഗം ആയിരുന്നു എന്നാണ്.

യാഥാർത്ഥത്തിൽ British-India എന്നത് ഇന്ത്യയാണ്. അതിൽ Travancore, Cochin രാജ്യങ്ങൾ ഭാഗമല്ല.

എന്നാൽ Travancore, Cochin രാജ്യങ്ങൾക്ക് അവരുടെ ആഭ്യന്തര ശത്രുക്കളിൽ നിന്നും സംരക്ഷണം നൽകിയത് ഇന്ത്യയാണ്. അതിനായി ഇന്ത്യൻ പട്ടാളത്തിൻ്റെ ഒരു യൂണിറ്റ് Travancoreൽ നിലനിർത്തപ്പെട്ടിരുന്നു. Cochinൻ്റെ കാര്യം എനിക്ക് അറിയില്ല.

ഈ പട്ടാള യൂണിറ്റിൻ്റെ ചിലവ് തിരുവിതാംകൂർ സർക്കാർ നൽകേണ്ടതായിരുന്നു. എന്നാൽ പലപ്പോഴും ഇതിൽ Travancore സർക്കാർ പരാജയപ്പെട്ടിരുന്നുവെന്നു തോന്നുന്നു.

ഞാൻ ഇങ്ഗ്ളിഷ് പുസ്തകങ്ങളിൽ കണ്ട ചരിത്ര ചട്ടക്കൂട് മുകളിൽ പറഞ്ഞത് പോലെയായിരുന്നില്ല.

ഗാന്ധിയും അണികളും മറ്റ് രാഷ്ട്രീയ പ്രതിയോഗികളും അവിടുന്നും ഇവിടുന്നും മൈതാന പ്രസംഗങ്ങളും നിയമരാഹിത്യ പ്രവർത്തനങ്ങളും പിടിച്ചു പറിയും മറ്റും നടത്തിയത് കൊണ്ടാണ് ഇങ്ഗ്ളിഷ് ഭരണം ലോകമെമ്പാടും ഉള്ള പ്രദേശങ്ങളിൽ നിന്നും പിൻവാങ്ങിത് എന്ന് എനിക്ക് തോന്നിയിരുന്നില്ല.

അതുമായ ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം.

Civil Service പരീക്ഷക്ക് Bangloreൽ വച്ച് പഠിക്കുന്ന അവസരത്തിൽ, കൂടെ പഠിച്ച വ്യക്തിയും ആ പരീക്ഷയിൽ ജയിച്ച് IPS കിട്ടിയതുമായ വ്യക്തിയോട് ഞാൻ അന്ന് ചരിത്ര പാഠപുസ്തകങ്ങളിലെ വിഡ്ഢി ചട്ടക്കൂടിനെക്കുറിച്ച് സംസാരിച്ചിരുന്നു.

അപ്പോൾ ആ വ്യക്തി പറഞ്ഞകാര്യം ഓർക്കുന്നു. ആ വ്യക്തി പറഞ്ഞത് ഈ വിധമാണ്:

ആ കാര്യം എല്ലാം എനിക്കും അറിയാം. എന്നാൽ പരീക്ഷയിൽ പാസാകാൻ വേണ്ടത് ഈ ചരിത്ര ചട്ടക്കൂടാണ്. അത് പ്രകാരം പരീക്ഷയിൽ എഴുതുക. മാർക്ക് കിട്ടും.

പാഠപുസ്കത്തിൽ കാണാൻ പറ്റാതിരുന്ന യാഥാർത്ഥ ചരിത്ര ചട്ടക്കൂട് വളരെ വർഷങ്ങൾക്ക് ശേഷമാണ് കണ്ണിൽ പെട്ടത്. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പറയാം എന്നു കരുതുന്നു.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

38. പാറക്കല്ലിനടിയിൽ അമർന്നു കിടക്കുന്ന ചരിത്രം

Post posted by VED »

English East India Company ദക്ഷിണേഷ്യയിൽ ഇന്ത്യയെന്ന രാജ്യം സ്ഥാപിച്ചതിന് ശേഷം, ആ പ്രദേശങ്ങളിലെ പൗരാണികതയിലേക്ക് എത്തിനോക്കാൻ ശ്രമം ആരംഭിച്ചു.

അവിടങ്ങളിലെ ചരിത്രം എന്നത് കട്ടിയുള്ള പാറക്കൂട്ടം പോലെ താഴേക്ക് യാതോരു പാതയുമില്ലാതെയാണ് കിടന്നിരുന്നത് എന്ന തോന്നൽ തന്നെ ആദ്യകാലങ്ങളിൽ കമ്പനി ഉദ്യോഗസ്ഥരിൽ വന്നിരിക്കാം.

എന്നിരുന്നാലും, ആ പാറക്കെട്ടിന് മുകളിലായി അനവധി ബ്രാഹ്മണ ക്ഷേത്രങ്ങളും, ബ്രാഹ്മണ മതത്തിൽ പെടാത്ത കീഴ്ജനങ്ങളുടെ ആരാധനായങ്ങളും ഇസ്ലാമിക പള്ളികളും മദ്രസകളും ബുദ്ധമതത്തിൻ്റേയും മറ്റും പ്രസ്ഥാനങ്ങളും കാണാൻ പറ്റുമായിരുന്നു. പോരാത്തതിന്, അനവധി രാജകുടുംബങ്ങളും അന്ന് നിലനിന്നിരുന്നു. അവർക്കും അവരുടെ പൗരാണികതയുമായി ബന്ധപ്പെട്ടുകൊണ്ട് പലവിധ അവകാശവാദങ്ങളും ഉണ്ടായിരുന്നു.

എന്നാൽ യഥാർത്ഥത്തിൽ ഒരു പ്രദേശത്തിൻ്റെ ചരിത്രവും സംസ്ക്കാരവും വെറും രാജകുടുംബക്കാരുടെ കുടുംബ ചരിത്രത്തിലും സമൂഹത്തിൽ കാണപ്പെടുന്ന ആദ്ധ്യാത്മിക വിശ്വാസ ചര്യകളിലും ഒതുങ്ങിനിൽക്കും എന്നത് തെറ്റായ ഒരു ധാരണ തന്നെയാണ്. അക്കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

മുകളിൽ പരാമർശിച്ച ഈ പാറക്കല്ലിൽ കൊത്തിക്കൊത്തിവേണം സമയമെന്ന അട്ടികളുടെ താഴേക്ക് പതുക്കെപ്പതുക്കെ ചുവടുവച്ചുകൊണ്ട് ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്തർക്ക് നീങ്ങേണ്ടിവന്നത്.

ലോകത്തിലെ പല ദിക്കുകളിലും അന്ന് ഇങ്ഗ്ളിഷ് ഭരണം പടർന്നുകിടന്നിരുന്നതിനാലും, ഇങ്ഗ്ളിഷ് ഭാഷയിലൂടെ തമ്മിൽ ആശയവിനിമയം നടത്താൻ വളരെ എളുപ്പമായിരുന്നു എന്നതിനാലും, ഇന്ത്യയുടെ പൗരാണികതയിൽ തറച്ചുനിന്നിരുന്ന പല ചരിത്ര സംഭവങ്ങളുടേയും സൂചനകളും സാക്ഷിമൊഴികളും പല ദേശങ്ങളിലെ എഴുതപ്പെട്ട രേഖകളിൽ കാണ്ടത്താൻ പറ്റി.

ഇങ്ങിനെയാണ് മെല്ലെമെല്ല ഇന്ത്യയുടേയും (ബൃട്ടിഷ്-ഇന്ത്യയുടേയും) ഇന്ത്യക്ക് തൊട്ടടുത്തായുള്ള പ്രദേശങ്ങളുടേയും ചരിത്ര സംഭവങ്ങൾ പൊടിതട്ടിപ്പൊടിതട്ടി പുറത്തുകൊണ്ടുവരപ്പെട്ടത്.

ഇതോടൊപ്പം തന്നെ ഉപഭൂഖണ്ഡത്തിൽ മുഴുവനായും പലവിധ പുതിയ സാമൂഹിക ഉണർവ്വുകൾ വന്നുതുടങ്ങിയിരുന്നു. അച്ചടി പ്രസ്സുകൾ വന്നു. അതോടെ പല പ്രാദേശികരും ചരിത്രം എഴുത്തും ആരംഭിച്ചു.

എന്നാൽ ഈ പുറത്തുകൊണ്ടുവരപ്പെട്ട പലവധ ചരിത്രങ്ങൾ ദൃഷ്ടി കേന്ദ്രീകരിച്ചിരുന്നത് രാജാക്കളുടേയും രാജകുടുംബക്കാരുടേയും ചെയ്തികളിലും അവർ നടത്തിയ ഉഗ്ര യുദ്ധങ്ങളിലും പോരാത്തതിന്, അവർ പണിത കൊട്ടാരക്കെട്ടുകളിലും ക്ഷേത്രങ്ങളിലും മറ്റുമാണ്.

ഈ വിധ കെട്ടിടനിർമ്മാണങ്ങൾക്കായി തൊഴിൽ ചെയ്ത യഥാർത്ഥ ആളുകളുടെ കാര്യം ആരും തന്നെ ശ്രദ്ധിച്ചില്ലായെന്നാണ് തോന്നുന്നത്.

എന്നാൽ ഈ വിധമായുള്ള ഒരു ചരിത്ര പഠനത്തിൽ നിന്നും ആ പ്രദേശങ്ങളിൽ ജീവിച്ചു മരിച്ച കോടാനുകോടി മനുഷ്യരുടേയും മൃഗതുല്യരായി ജീവിച്ച അടിമകളുടേയും പോരാത്തതിന് അവിടങ്ങളിൽ ജീവിച്ചു മരിച്ച മനുഷ്യ ഗണത്തിൽ കയറാൻ പറ്റാതെ പോയ മൃഗങ്ങളുടേയും മറ്റും യാതോരു വ്യക്തമായ വിവരവും ലഭിക്കില്ല.

ഉദാഹരണത്തിന്, ഇന്ന് അഘണ്ഡ ഭാരതം (Akhand Bharat) എന്ന പേരിൽ പ്രോത്സാഹിക്കപ്പെടുന്ന ചരിത്ര പരാമർശത്തിന് ബലം നൽകാനായി പലവിധ ഭാവനകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അവയിൽ പ്രധാനമായിട്ടുള്ളത് ദക്ഷിണേഷ്യയുടെ വടക്കൻ പ്രദേശങ്ങളിലെ ചില രാജാക്കൾ ഈ ഉപഭൂഖണ്ഡത്തിലെ പല പ്രദേശങ്ങളിലൂടേയും പടയോട്ടം നടത്തിയെത്തിയ അതിർവരമ്പുകളെ അടിസ്ഥാനപ്പെടുത്തി വരച്ചുണ്ടാക്കുന്ന ഭൂപടങ്ങൾ ആണ്.

ഉദാഹരണത്തിന്, അശോക രാജാവിൻ്റെ പട്ടാളം ഈ ഉപഭൂഖണ്ഡത്തിൻ്റെ ചില തെക്കൻ പ്രദേശങ്ങളിൽ വരെ വന്നു അവിടുളള നാടുകൾ പിടികൂടിയത് അഘണ്ഡ ഭാരതത്തിൻ്റെ തെളിവായി കാണിക്കപ്പെടുന്നു. അതോട് അശോകൻ ചക്രവർത്തിയായി!

ഇതിൽ എന്താണ് പ്രശംസനീയമായത് എന്നതിനെക്കുറിച്ച് ആരും വ്യക്തമായി ചിന്തിക്കുന്നില്ലാ എന്നാണ് മനസ്സിലാക്കുന്നത്.

പട്ടാളം എന്നത് കൂലിപ്പട്ടാളം തന്നെയാണ്. ആളുകളേയും അവരുടെ കുട്ടികളേയും മറ്റും വെട്ടിമുറിച്ചിടുകയാണ് ഈ പട്ടാളക്കാരുടെ തൊഴിലും വിനോദവൃത്തിയും. അട്ടഹാസവും കൊള്ളയടിയും തന്നെയാണ് ആളുകളെ ഈ വിധ ആയുധവേലകളിലേക്ക് ആകർഷിക്കുന്നത്.

യാതോരു നാട്ടിലേയും ആളുകൾ അശോകൻ്റെ ആൾക്കാർ വന്ന് അവരുടെ സത്രീകളെ പിടികൂടുമ്പോൾ, അത് അഘണ്ഡ ഭരതത്തിൻ്റെ പിറവിക്കാണല്ലോ എന്ന് ഓർത്ത് ആനന്ദിച്ചിരിക്കും എന്നു തോന്നുന്നില്ല.

ചരിത്ര പാഠപുസ്തകങ്ങളിൽ യുദ്ധങ്ങളുടേയും കീഴ്പ്പെടുത്തലുകളുടേയും കഥകൾ ആണ് കാണുന്നത്. പോരാത്തതിന്, കോട്ടകളും ക്ഷേത്രങ്ങളും മറ്റും കെട്ടലും.

പിന്നിയുള്ളത് പല രാജാക്കളുടേയും ഭരണ പരിഷ്ക്കാരങ്ങൾ ആണ്. ഈ അവസാനം പറഞ്ഞത് ഒരു തരം വിഡ്ഢിത്തം തന്നെയാണ്.

ഇത് വിഡ്ഢിത്തം ആവുന്നത്, ഇങ്ഗ്ളിഷ് കമ്പനീ ഭരണം അവർ സൃഷ്ടിച്ച ഇന്ത്യയിൽ നടപ്പിലാക്കിയ ഭരണപരവും സാമൂഹിക പരവും മറ്റുമായ പരിഷ്ക്കാരങ്ങളോട് തരതമ്യം ചെയ്യുമ്പോൾ ചരിത്രത്തിൽ നിന്നു കുഴിച്ചെടുത്ത് പുറത്തു കാണിക്കപ്പെടുന്ന എല്ലാ തരം പരിഷ്ക്കാരങ്ങളും വറും തരിശും തൊലിപ്പുറമേയുള്ളതും (skin-deep) ആയ പരിഷ്ക്കാരങ്ങൾ മാത്രമാണ്.

ഇത്രയും പറഞ്ഞതിന് ശേഷം, ഒരു കാര്യം വ്യക്തമായി പറയേണ്ടിയിരിക്കുന്നു. അത് വേദകാല ജനങ്ങളെക്കുറിച്ചാണ്. ഇവർ ആരാണെന്നോ, ഇവർ യഥാർത്ഥത്തിൽ ഏത് പ്രദേശങ്ങളിൽ ജീവിച്ചവർ ആണ് എന്നോ ഇന്നും വ്യക്തമല്ല.

എന്നാൽ ഇന്നുള്ള പുതിയ ഇന്ത്യയിലെ അക്കാഡമിക്ക് ജീനിയസ്സുകൾക്ക് ആ ആൾക്കാരെ തങ്ങളുടെ മേൽവിലാസത്തിൽ പെടുത്തി ഞെരുക്കണം എന്ന അത്യാർത്ഥിയാണ്.

ഇതിനുള്ള വ്യക്തമായ കാരണം സ്വന്തമായി യാതോരു ഗുണകരമായ കാര്യവും കൈയിൽ ഇല്ലായെന്നുള്ളതുതന്നെ. സ്വന്തമായി ഗുണകരമായ എന്തെങ്കിലും കൈയിൽ ഉള്ളവർ ആരും തന്നെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് എവിടെയോ ജീവിച്ചിരുന്ന ഒരു ആൾക്കൂട്ടത്തെ പിടിച്ച് ഇന്നുള്ള പുതിയ ഇന്ത്യയുടെ മേൽവിലാസത്തിൽ പൂട്ടിവെക്കാൻ ശ്രമിക്കില്ല.

2000ത്തിന് ശേഷമുള്ള ഏതോ ഒരു വർഷത്തിലാണ് Travancore State Manual എന്ന ഗ്രന്ഥത്തിൻ്റെ ഒരു scanned pdf file എൻ്റെ കമ്പ്യൂട്ടറിൽ ഞാൻ ഡൗൺ ലോഡ് ചെയ്തത്. അത് വായിച്ചപ്പോഴാണ്, ചരിത്ര പാഠപുസ്തകങ്ങളിൽ കാണാൻ പറ്റാതിരുന്ന ഒരു ദക്ഷിണേഷ്യയെ കാണാൻ പറ്റിയത്.

ആ ഗ്രന്ഥത്തിൽ വച്ചാണ് ആദ്യമായി ദക്ഷിണേഷ്യയിൽ നിലനിന്നിരുന്ന അർദ്ധ-മൃഗ മനുഷ്യ അടിമത്തത്തെക്കുറിച്ചുള്ള വിവരം മനസ്സിൽ കയറിയത്.

പാഠപുസ്തക ചരിത്ര പുസ്തകങ്ങളിൽ കാണപ്പെട്ട വികാരം, ഇങ്ഗ്ളിഷുകാർ വന്ന് ഇന്ത്യയിലെ ജനങ്ങളെ അടിമപ്പെടുത്തി എന്നതുപോലുള്ള വിവരങ്ങൾ ആയിരുന്നു.

എന്നാൽ Travancore State Manualൽ കാണപ്പെട്ടത്, തിരുവിതാംകൂർ രാജ്യത്തിലെ മനുഷ്യ അടിമത്തെക്കുറിച്ചുള്ള വളരെ വ്യക്തമായ സൂചന തന്നെയായിരുന്നു. പോരാത്തതിന്, ഇന്ത്യൻ സർക്കാർ തിരുവിതാംകൂറിലെ അടിമത്തത്തെ നിർത്തിക്കാനായി തിരുവിതാംകൂർ രാജകുടുംബത്തിന് മേൽ ചെലുത്തിയ സമ്മർദ്ദങ്ങളെക്കുറിച്ചും വിവരണം ഉണ്ടായിരുന്നു.

ലോകമെമ്പാടും നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണ ഇടങ്ങളിൽ മനുഷ്യ അടിമത്തം ബൃട്ടൺ നിരോധിച്ചത് 1833ൽ ആണ്. ഈ കാര്യം എനിക്ക് നേരത്തെ വായിച്ചറിവുണ്ടായിരുന്നു. ഇന്ത്യയിൽ അടിമത്തത്തെ നിരോധിക്കാനായി ഇന്ത്യൻ സർക്കാർ 1843ൽ നിയമം പാസാക്കിയ കാര്യവും ചെറിയ തോതിൽ എനിക്ക് അറിവുണ്ടായിരുന്നു.

അത് മറ്റൊരു ഗ്രന്ഥത്തിൽ നിന്നുമായിരുന്നു.

എന്നാൽ ഇത് ഇന്ത്യക്ക് (ബൃട്ടിഷ്-ഇന്ത്യക്ക്) തൊട്ടടുത്തുള്ള രാജ്യങ്ങളിൽ നടപ്പിൽ വരുത്താൻ ഇന്ത്യൻ സർക്കാർ നന്നായി പരിശ്രമിക്കേണ്ടിവന്നിരുന്നു. ഇത്, ഇന്ത്യ നൽകിയ സംരക്ഷണം സ്വീകരിച്ച രാജ്യങ്ങളിൽ മാത്രമേ ഇന്ത്യൻ സർക്കാരിന് ശ്രമിക്കാൻ ആയുള്ളു.

എന്നാൽ തിരുവിതാംകൂറിലെ അടിമത്തെത്തുറിച്ച് വളരെ വ്യക്തമായ വസ്തുതാവിവരണം ലഭിച്ചത് Native Life in Travancoreൽ ആണ്. ഈ ഗ്രന്ഥം എഴുതിയത് London Missionary Societyയിലെ മിഷിനറിയായ Rev. Samuel Mateer ആണ്.

ഈ ഗ്രന്ഥത്തിൽ എന്നാൽ പലർക്കും രുചികരമല്ലാത്ത പല ചരിത്രവിവരങ്ങൾ കിടപ്പുണ്ട്.

തിരുവിതാംകൂറിലെ അടിമ ജനത്തെ London Missionary Societyയിലെ മിഷിനറിമാർ ക്രിസ്തീയരായി മറ്റിയെന്നുള്ള വിവരം ആ ക്രിസ്തീയർക്ക് തന്നെ ഇന്ന് പുറത്ത് പറയാൻ ഇഷ്ടമില്ലാത്ത കാര്യം ആണ്. ഇങ്ഗ്ളിഷ് ഭരണം ഇന്ത്യയെ കട്ട് മുടിപ്പിച്ചു വെന്ന് അട്ടഹസിക്കാനാണ് അവർക്കും ഇന്ന് താൽപ്പര്യം എന്നു തോന്നുന്നു.

അടിമ ജനം ക്രിസ്തീയരായ കാര്യത്തെക്കുറിച്ചുള്ള വിവരണം ഇന്ന് കണ്ടെത്താൻ പ്രയാസം തന്നെയാണ്.

William Logan എഴുതിയെന്ന് അവകാശപ്പെടുന്ന Malabar Manualലും അനവധി ചരിത്രവിവരങ്ങൾ കാണപ്പെട്ടിട്ടുണ്ട്. അവയൊന്നും ഇന്ത്യൻ ഔപചാരിക ചരിത്ര പാഠപുസ്തകങ്ങളിൽ കാണപ്പെടും എന്നു തോന്നുന്നില്ല.

ഇന്നത്തെ എഴുത്ത് ഉപസംഹരിക്കുന്നതിന് മുൻപായി ഒരു കാര്യം കൂടി പറയാം.

ഇന്ത്യയിലെ അടിമത്തത്തെ ഇല്ലാതാക്കാൻ ഇങ്ഗ്ളിഷുകാർ ഇവിടെ വരേണം എന്നൊന്നുമില്ല. കാരണം, അതിനെ ഇല്ലാതാക്കാൻ ഇന്ത്യക്കാർക്ക് തന്നെ ആവും. എന്നാൽ അത് യാതോരു ഇന്ത്യാക്കാരനും താൽപ്പര്യമുള്ള കാര്യം അല്ല. താൽപ്പര്യമുണ്ടെങ്കിൽ തന്നെ അതിനുള്ള മാനസിക ഔന്നിത്യം മിക്ക ഇന്ത്യാക്കാർക്കും ഇല്ലതന്നെ.

നിലത്തിരിക്കുന്ന വീട്ടുവേലക്കാരിയെ കസേരയിൽ ഇരുത്തിപ്പിക്കാൻ യാതോരു ഇന്ത്യാക്കാരനും ഇഷ്ടമല്ലതന്നെ.

മാത്രവുമല്ല, ഈ വിധമായുള്ള കീഴ്വഴക്കങ്ങൾ ഒരു ഒറ്റപ്പെട്ട സംഭവം അല്ല. മറിച്ച് സാമൂഹിക ആശയവിനിമയത്തിലെ അനവധി വാക്ക് കോഡുകളിൽ പിണഞ്ഞുകിടക്കുന്ന കാര്യങ്ങൾ ആണ്.

ഇവയെല്ലാം അഴിച്ച് ആശയവിനിമയത്തിലെ സങ്കീർണ്ണ മാനസിക ഭാവങ്ങളെ കെട്ടഴിച്ചുവിടാൻ ആർക്കും തന്നെ ആവില്ല. കാരണം, നിലത്തിരിക്കുന്ന ഒരു ഇങ്ഗ്ളിഷുകാരിയെ കസേരയിൽ ഇരുത്തുന്നതു പോലെയല്ല ഇത്.

ഈ ഒരു മാനസിക ഭാവം സമൂഹത്തിൽ അടിമുടി നിലനിൽക്കുന്നുണ്ട്. ഇതിനെ നിലനിർത്തുന്നത് മലയാളം പോലുള്ള ഭാഷകൾ ആണ്.

ഇങ്ഗ്ളിഷ് ഭരണത്തെ അവലോകനം ചെയ്യുമ്പോൾ വിട്ടുപോകാതെ മനസ്സിൽ വെക്കേണ്ടുന്ന ഒരു കാര്യം ഇതാണ്.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

39. മൃഗങ്ങൾ മനുഷ്യരാകുന്ന ഇടം

Post posted by VED »

മനസ്സിൽ നിന്നും പലതും ഒരേ സമയം പുറത്തു ചാടാൻ വെമ്പൽ കൊള്ളുന്നുണ്ട്. എന്നാൽ എല്ലാകൂടി ഒന്നിച്ച് എഴുതാൻ പറ്റില്ല.

കാരണം, എല്ലാകൂടി ഒന്നിച്ചെഴുതിയാൽ മണ്ണിടിഞ്ഞു വീണതുമാതിരിയായിപ്പോകും. കാര്യങ്ങൾ വ്യക്തമാകില്ല. അതിനാൽ തന്നെ ഓരോ നേരിയ വിവരത്തുണ്ടും ഓരോന്നായി പിന്തുടരേണ്ടിയിരിക്കുന്നു.

വ്യക്തമായി ഓർമ്മയില്ല. എന്നാൽ തോന്നുന്നത് പുരാതന ഡെൽഹിയിലെ Daryaganj എന്ന സ്ഥലത്ത് തെരുവോരങ്ങളിൽ 1990കളിൽ കാണപ്പെട്ടിരുന്ന അനവധി പഴയ പുസ്തക വിലൽപ്പന ഇടങ്ങളിൽ നിന്നും ലോകമെമ്പാടും നിലനിന്നിരുന്ന വിവിധ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനങ്ങളെക്കിച്ചുള്ള ഒരു വമ്പൻ ചരിത്ര ഗ്രന്ഥം വാങ്ങിക്കാൻ ഇടയായി.

British Empire and Commonwealth, written by George W.Southgate, B.A.

ആ ഗ്രന്ഥം ഇന്ന് വീട്ടിൽ എവിടെയോ ഉണ്ട് എന്നാണ് വിശ്വസം.

അതിൽ ലോകമെമ്പാടും വളർന്നു പന്തലിച്ചു നിന്ന ഇങ്ഗ്ളിഷ് ഭരണ ഇടങ്ങളുടെ ചരിത്രങ്ങൾ വളരെ വ്യക്തമായി എഴുതപ്പെട്ടിരുന്നു. വളരെ നല്ലനിലവാരമുള്ള എഴുത്ത്.

ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, British Empireൻ്റെ ഭാഗങ്ങൾ എന്ന് പറയപ്പെട്ടിരുന്ന ഈ പ്രദേശങ്ങൾ യഥാർത്ഥത്തിൽ വ്യത്യസ്ത രാജ്യങ്ങൾ തന്നെയായിരുന്നു. എന്നാൽ എല്ലാറ്റിനും മുകളിലായി ഒരു ഇങ്ഗ്ളിഷ് നിർവ്വഹണം (management) അദൃശ്യമായും അല്ലാതേയും നിലനിന്നിരുന്നു.

ഇനി ആ ചരിത്ര ഗ്രന്ഥത്തെക്കുറിച്ച് കുറച്ച് വാക്കുകൾ പറയാം.

ഇതു പോലുള്ള ഇങ്ഗ്ളിഷ് എഴുത്തുകളിൽ പൊതുവായി കണപ്പെട്ട ഒരു ഗുണം, യാതോരു സൈദ്ധാന്തിക ചായ്വും ഇല്ലാതെയുള്ള എഴുത്തുകൾ ആണ് അവ എന്നതാണ്. അതേ സമയം ഇന്ത്യൻ എഴുത്തുകൾ തൊട്ടാൽ, അപ്പോൾ തുടങ്ങും നമ്മുടെ മഹത്തായ പാരമ്പര്യത്തിൻ്റേയും, മഹാന്മാരുടേയും, മഹാനഗരങ്ങളുടേയും മഹാരഥന്മാരുടേയും വൻ വർണ്ണനകൾ.

പ്രസ്താവ്യമായ ചരിത്ര ഗ്രന്ഥത്തിലെ പല അദ്ധ്യായങ്ങളും വായിച്ചപ്പോൾ, ഇങ്ഗ്ളിഷ് ഭരണം ലോകമെമ്പാടും പടർന്നു പിടിച്ച പാതകൾ വളരെ വ്യക്തമായി മനസ്സിൽ തെളിഞ്ഞുവന്നു.

അക്കാലങ്ങളിൽ ദൂരപ്രദേശങ്ങളുമായി തമ്മിൽ ആശയവിനിമയം നടത്താൻ അനവധി ആഴ്ചകൾ എടുക്കും. പോരാത്തതിന്, വളരെ ദുർഘടം പിടിച്ച പാതകളിലൂടേയും കാറ്റുംകോളും ആഞ്ഞടിക്കുന്ന കടലുകളിലൂടേയും സന്ദേശങ്ങൾ നീങ്ങണം.

എന്നിട്ടും, ലോകത്തിലെവിടെയും ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ ഒരേ രൂപകൽപ്പനാ സ്വഭാവമുളള പ്രസ്ഥാനങ്ങൾ ആണ് സൃഷ്ടിച്ചത്. എവിടേയും, വ്യക്തമായതും ലിഖിതപ്പെടുത്തിയതുമായ നിയമങ്ങളും നിയമാവലികളും ചട്ടങ്ങളും വൻ മഹാമനസ്കതാ ഭാവമുള്ള കീഴ്വഴക്കങ്ങളും മനുഷ്യാവകാശങ്ങളും മറ്റും മറ്റും.

ഇങ്ഗ്ളിഷുകാർക്ക് ഉള്ള തിരിച്ചറിവ്, അവർ സൃഷ്ടിക്കുന്നത് മനുഷ്യ രാഷ്ട്രങ്ങൾ ആണ് എന്നാണ്. അതിനാൽ തന്നെ മനുഷ്യാവകാശങ്ങൾ ലിഖിതപ്പെടുത്തണം. കാരണം, ആ വിധ ചിന്തകൾ യാതോന്നും പല ഇടങ്ങളിലും കാണപ്പെട്ടിരുന്നില്ല.

ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടുന്ന കാര്യം, ഇങ്ഗ്ളിഷ് പ്രസ്ഥാനക്കാരിലെ ആരിലും സ്വന്തം താൽപ്പര്യം കണ്ടില്ലാ എന്നതാണ്. ഇക്കാര്യം വ്യക്തമായി പറയാവുന്നത് ഈ കാര്യത്തിലൂടെയാവാം.

ദക്ഷിണേഷ്യയിൽ രാജാക്കളും മഹാരാജാക്കളും രാജകുടുംബക്കാരും കച്ചവടക്കാരും മറ്റും അനുഭവിച്ചറിഞ്ഞ കാര്യം, അവർ അവരുടെ കുടുംബത്തിലെ ആരെയെങ്കിലും വിദൂരപ്രദേശത്ത് സ്വന്തം അധികാരത്തിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ, മിക്കപ്പോഴും ആ വ്യക്തി വളരെ പെട്ടന്ന് സ്വന്തം സ്വതന്ത്ര രാജ്യമോ പ്രസ്ഥാനമോ സൃഷ്ടിക്കുമെന്നതാണ്.

അതിനുള്ള പ്രകോപനകരമായ പെരുമാറ്റം അയാളുടെ കുടുംബക്കാരുടെ മേൽനോട്ടക്കാർ അയാളിൽ ചൊരിയും.

ഇതിനാൽ തന്നെ ഏതൊരു വൻ രാജ്യവും വളരാൻ തുടങ്ങിയാൽ, വിദൂരങ്ങളിൽ ഉള്ള അധികാരികൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയോ, അതുമല്ലെങ്കിൽ സ്വന്തം രാജ്യക്കാരുമായി യുദ്ധം ആരംഭിക്കുകയോ ചെയ്യും. ഇതിനെ തടയാനായി വൻ സന്നാഹങ്ങൾ തന്നെ ഓരോ രാജ്യക്കാരും നിലനിർത്തേണ്ടിവന്നിരുന്നു.

എന്നുവച്ചാൽ, സ്വന്തക്കാരെപ്പോലും ഭാവിയിലെ ശത്രുക്കളായി കാണാനുള്ള ഒരു മനോഭാവം ഏവരിലും നിലനിന്നിരുന്നു.

ഈ പറഞ്ഞത് Romeൻ്റെ കാര്യത്തിൽ പോലും ശരിയായിരുന്നുവെന്നാണ് തോന്നത്.

എന്നാൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ പലപ്പോഴും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണ് എങ്കിൽ പോലും തമ്മിലടി, പാരവെപ്പ്, മുന്നിൽ ചാട്ടം തുടങ്ങിയ കാര്യങ്ങൾ അവരിൽ കണ്ടിരുന്നില്ല.

ഫ്രഞ്ചുകാരും, പർച്ചുഗീസുകാരും മറ്റും അവരുടെ കൊളോണിയൽ കാലഘട്ടത്തിൽ തമ്മിൽ പാരവച്ചിരുന്നു എന്നാണ് കാണുന്നത്.

എന്നാൽ ഇവിടെ ഇടയിൽ കയറി പറയേണ്ടുന്ന ഒരു കാര്യം ഉണ്ട്. അതായത്, ഇന്ത്യ പോലുള്ള ഫ്യൂഡൽ ഭാഷാ ഇടങ്ങളിൽ തൊഴിൽ ചെയ്ത് തിരിച്ച് ഇങ്ഗ്ളണ്ടിലേക്ക് വന്നിരുന്ന ഇങ്ഗ്ളിഷ് വ്യക്തികൾ അവിടെ പലപ്പോഴും ഒരു പ്രശ്നം തന്നെയായിരുന്നു.

കാരണം, അവരെ ഇന്ത്യയിൽ വച്ച് സാബും, മേംസാബും ആക്കി വിട്ടിരിക്കും ഇന്ത്യാക്കാർ. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇനി എഴുത്തിൻ്റെ ഒഴുക്കിലേക്ക് തിരിച്ചു കയറാം.

ഇങ്ഗ്ളിഷുകാർ മാത്രം എന്താണ് വ്യത്യാസം എന്ന ചോദ്യം ഉദിക്കേണ്ടതാണ്. ഇതിൻ്റെ ഉത്തരം അവരുടെ പരന്ന സ്വഭാവമുള്ള ഭാഷാ കോഡുകളിൽ കാണാൻ പറ്റുന്നതാണ്.

എന്നാൽ ബൃട്ടൺ എന്ന രാജ്യം പലവിധ സാമൂഹിക സങ്കീർണ്ണതകൾ നിലനിന്നിരുന്നതും ഇന്നും നിലനിൽക്കുന്നതുമായ ഒരു സ്ഥലം തന്നെയാണ്. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

George W. Stow എന്ന വ്യക്തി 1880ൽ എഴുതിയ The Native Races of South Africa എന്ന ഗ്രന്ഥം ഞാൻ വളരെ കരുതിക്കൂട്ടിയാണ് വായിച്ചു പഠിച്ചത്. ഇങ്ങിനെ പറയാനുള്ള കാരണം, South Africa എന്ന രാജ്യം യാതോരു രീതിയിലും അക്കാലങ്ങളിൽ എൻ്റെ മനസ്സിൽ വരേണ്ടുന്ന ഒരു സ്ഥലമായിരുന്നില്ല.

എന്നിരുന്നാലും, മറ്റ് പല സ്ഥലങ്ങളുടേയും പല വിവരങ്ങളും തലയിൽ കിടന്ന് അമ്മാനമാടിക്കൊണ്ടിരുന്നപ്പോൾ ആഫ്രിക്കയിലെ പ്രാദേശിക ജനങ്ങളുടെ യഥാർത്ഥ നിലവാരം ഒന്ന് അറിയണമെന്ന ആഗ്രഹം മനസ്സിൽ കയറി.

ഈ ഗ്രന്ഥം വായിച്ചു പഠിച്ചപ്പോൾ, Rev. Samuel Mateer എഴുതിയ NATIVE LIFE IN TRAVANCORE എന്ന ഗ്രന്ഥത്തിലെ ചില പാരമർശങ്ങളിലെ സാദൃശ്യം ഞാൻ കാണാൻ ഇടയായി. (ദക്ഷിണാഫ്രിക്കയിലും London Missionary Society പ്രവർത്തിച്ചിരുന്നു).

എന്നാൽ ഇന്ന് തിരിഞ്ഞ് നോക്കിയാൽ, ദക്ഷിണ ആഫ്രിക്കയിലെ ജനങ്ങളിൽ പലരും അന്ന് കാട്ടാള സ്വഭാവം കാണിച്ചിരുന്നുവെന്നുവേണം കരുതാൻ.

മാത്രവുമല്ല, മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള വ്യത്യാസം വളരെ മങ്ങിനിൽക്കുന്ന ഇടങ്ങൾ പോലും ഉണ്ട്. ഒരു മൃഗ വംശം ഏത് നിലവാരത്തിൽ എത്തുമ്പോഴാണ് അവർ മനുഷ്യരായി ഗണിക്കപ്പെടേണ്ടത് എന്ന ചിന്ത പോലും എന്നിൽ വന്നിരുന്നു.

ഇതേ കാര്യം Rev. Samuel Mateerൻ്റെ എഴുത്തുകളിലും ഞാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിനും പോരാത്തതിന്, ഇന്ത്യൻ (British-Indian) സർക്കാരിനും ദക്ഷിണേഷ്യയിൽ അവർ ഭരിച്ചിരുന്നത് മനുഷ്യരെ തന്നെയാണ് എന്ന അറിവാണുണ്ടായിരുന്നത്.

എന്നാൽ ഇതേ അറിവ് പ്രാദേശിക ജനങ്ങളിൽ അത്ര കണ്ട് വ്യക്തമായി നിലനിന്നിരുന്നില്ല.

ഓരോ നിലവാരത്തിലേയും ജനങ്ങൾ അവരേക്കാൾ താഴെയുള്ള ജനങ്ങളേയും ജനവംശങ്ങളേയും, അവരോളും ബുദ്ധിയും മനുഷ്യഗുണങ്ങളും ഉള്ള ജീവികൾ ആയി അല്ല കണ്ടിരുന്നത് എന്നത് വ്യക്തമായിരുന്നു. താഴെയുള്ളവർ ചെറിയ തോതിൽ മൃഗങ്ങൾ തന്നെയാണ് എന്ന ഒരു ഭാവം തന്നെ അലിഖിത രൂപത്തിൽ ദക്ഷിണേഷ്യയിലെ ആളുകളിൽ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്.

ഏറ്റവും കീഴിൽ പെട്ടുകിടക്കുന്നവരെ അർദ്ധമൃഗങ്ങൾ ആയിത്തന്നെയാണ് കണ്ടിരുന്നത്. മൃഗങ്ങൾ മരിച്ചാൽ അവ ചാവുകയാണ് ചെയ്യുന്നത്. പൊലയനും പറയനും ചെറുമനും മരിച്ചാലും, ചാവുകയാണ് ചെയ്യുന്നത്.

നായർ നിലവാരത്തിൽ താണ കാർഷിക തൊഴിലാളികളിൽ ആര് മരിച്ചാലും, നായർ നിലവാരക്കാർക്കും, അവർക്ക് മുകളിൽ ഉള്ളവർക്കും അയാൾ ചാവുകയാണ് ചെയ്യുക.

എന്നാൽ താഴെ നിലവാരക്കാർ തമ്മിൽ ഏറ്റുമുട്ടിനിൽക്കുമ്പോൾ, അവരും തമ്മിൽ ഇതേ വാക്കാണ് ഉപയോഗിക്കുക.

ഇതൊന്നും യാതോരു രീതിയിലും ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ ആയിരുന്നില്ല.

അതേ പോലെതന്നെയാണ് ഭക്ഷണ രീതികളും. യഥാർത്ഥത്തിൽ മനുഷ്യർ മൃഗീയമായിത്തന്നെ മറ്റ് മൃഗങ്ങളെ കൊന്നു തിന്നുന്നുണ്ട്. എന്നാൽ ഈ ഒരു കാര്യം ഇന്ന് മിക്ക മനുഷ്യരും ചെയ്യുന്നില്ല. മൃഗങ്ങളെ കൊന്ന് അവയുടെ ഇറച്ചി വിൽക്കുന്ന വിൽപ്പനശാലകൾ ഇന്ന് സുലഭമാണ്.

എന്നാൽ പണ്ട് കാലങ്ങളിൽ ഏറ്റവും താഴെപെട്ടുകിടക്കുന്ന ജനവംശങ്ങൾക്ക് മൃഗമാംസം വാങ്ങിക്കാനും മറ്റുമായ യാതോരു സാമൂഹിക സൗകര്യവും ഇല്ലായിരുന്നു. അവരും മറ്റ് മൃഗങ്ങളെ പോലെതന്നെ മറ്റ് മൃഗങ്ങളുമായി ഏറ്റുമുട്ടി അവയെ വേട്ടയാടി കൊന്ന് തിന്നുമായിരുന്നു.

ചിലപ്പോൾ മൃഗങ്ങൾ അവരേയും മറ്റ് മൃഗങ്ങളെപ്പോലെ കണ്ട് വേട്ടയാടി കൊന്ന് തിന്നുമായിരുന്നു.

എന്നാൽ ഈ കീഴ്ജനങ്ങളിൽ പലർക്കും മനുഷ്യ നിർമ്മിതമായ കത്തിയും കൊടുവാളും മറ്റും ലഭിച്ചിരുന്നു. അതിനാൽ തന്നെ അവർ മറ്റ് മൃഗങ്ങളിൽ നിന്നും ചെറിയ തോതിലെങ്കിലും വ്യത്യസ്തരും ഉന്നതരും ആയിരുന്നു.

ഇവയില്ലെയെങ്കിൽ അവരും കാട്ടിൽ പെട്ടാൽ മൃഗങ്ങൾ തന്നെ.

പുലയരെക്കുറിച്ച് Mr. Baker എഴുതിയ കാര്യം നോക്കുക:

They dig roots, snare the ibex of the hills, and jungle fowls, eat rats and snakes, and even crocodiles found in the pools amongst the hill streams.
They were perfectly naked and filthy, and very timid.
They spoke Malayalam in a curious tone, and said that twenty-two of their party had been devoured by tigers within two monsoons.

Rev. Samuel Mateer ഈ വിധവും എഴുതുന്നു.

The Kuluvar women catch jackals and snakes, and other reptiles to eat.

George W. Stowന് ഉണ്ടായിരുന്ന വിശ്വാസം താൻ എഴുതുന്നത് ആഫ്രിക്കയിലെ കറുത്ത തൊക്കിൻ നിറമുള്ള മനുഷ്യരെക്കുറിച്ചാണ് എന്നത് വളരെ വ്യക്തമാണ്.

എന്നാൽ, അവിടങ്ങളിലെ മനുഷ്യരായി George W. Stow പരിഗണിച്ചിരുന്നവരിൽ ആ വിധ വിചാരം എല്ലാരിലും ഉണ്ടായിരന്നുവെന്ന് തോന്നുന്നില്ല.

നല്ല നിലവാരമുള്ള സാമൂഹിക അന്തരീക്ഷം നിലനിർത്തിയിരുന്ന ജനക്കൂട്ടങ്ങൾ അവിടങ്ങളിലും ഇവിടങ്ങളിലും എന്ന രീതിയിൽ ഉണ്ടായിരുന്നു.

എന്നാൽ, അവരെല്ലാംതന്നെ കാട്ടു മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാനായി വൻ സന്നാഹങ്ങൾ നിർത്തിയാണ് ജീവിച്ചിരുന്നത്. അത് George W. Stow മനുഷ്യരായി ഗണിച്ചിരുന്ന ആളുകളിൽ നിന്നും രക്ഷ നേടാൻ തന്നെയായിരുന്നു.

കാരണം, അവരായിരുന്നു ഏറ്റവും ഭീകര മൃഗങ്ങൾ. അവർ ഇവരെ പിടികൂടി, കത്തികൊണ്ട് തറിച്ച്, വേവിച്ചു തിന്നുമായിരുന്നു.

ഈ വിഷയത്തിലേക്ക് അടുത്തൊന്നും കയറാൻ ഉദ്ദേശിച്ചതല്ല. എന്നാൽ കയറിപ്പോയി. ഇനി ഇത് തീർത്തിട്ടുവേണം Civil Service പരീക്ഷയുടെ കാര്യത്തിലേക്ക് തിരിച്ചുകയറാൻ.





Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

40. മൃഗങ്ങൾ മൃഗങ്ങളുമായി കച്ചവടം നടത്തുന്നു

Post posted by VED »

ഇങ്ഗ്ളിഷ് കമ്പനി വടക്കേ മലബാറിലെ Tellicherryയിലെ ധർമ്മടം തുരുത്തിൽ ആദ്യമായി കച്ചവകേന്ദ്രം സ്ഥാപിച്ചത് 1700കളുടെ അവസാന വർഷങ്ങളിൽ ആണ് എന്നു തോന്നുന്നു. അന്ന് മലബാറിലെ ജനങ്ങളുടെ രൂപം എന്തായിരുന്നുവെന്ന് വ്യക്തമായി എനിക്ക് അറിയില്ല.

(ഏതാണ്ട് 1800കളിൽ മലബാറിൽ ജീവിച്ചിരുന്ന ആളുകളുടെ ചിത്രങ്ങൾ ഈ ലിങ്കിൽ കാണാൻ പറ്റുന്നതാണ്).

എന്നാൽ പൊതുവായി പറഞ്ഞാൽ, ഏറ്റവും കീഴൽ പെട്ടുപോയ അടിമ ജനത്തിന് വ്യക്തമായ താമസ സൗകര്യമോ ഭക്ഷണ പദാർത്ഥങ്ങളോ വസ്ത്രങ്ങളോ ഇല്ലായിരുന്നുവെന്നാണ് തോന്നുന്നത്.

തിരുവിതാംകൂറിലെ ഒരു അടിമ ജനത്തിൻ്റെ കാര്യം ഈ വിധമായിരുന്നു

...... eat the carcases of cows and other animals which have died of old age or disease, even when almost putrid. These are cut up for distribution by the females principally, and after partaking of this disgusting food, their odour is insufferable.

ആശയം: .......... പശുക്കളും മറ്റ് മൃഗങ്ങളും വാർദ്ധക്യത്താലോ രോഗത്താലോ മരിച്ച് അഴുകി നാറിത്തുടങ്ങിയാലും, അവയുടെ മാംസം മുറിച്ച് തിന്നും. ഈ വിധ ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ, ആ ആളുകൾ അസഹ്യമായി നാറും. END

ഒരു ധനികനായ ശൂദ്രൻ (നായർ) പറഞ്ഞകാര്യം Rev. J. Abbs 1841ൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതും തിരവിതാംകൂർ രാജ്യത്തിലെ കാര്യമാണ്.

He says that he is at liberty to let or transfer his servants as he pleases — to separate the children from the parents, and the wife from the husband — to give them as presents to his friends, or allot them as the wedding dowry of his daughters — to assign them over as a payment for his debts — and in short, as he expressed it, to him they are “as cattle.”

ആശയം: അയാൾ പറയുന്നു, അയാൾക്ക് തൻ്റെ അടിമകളുടെ കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്നും വേർപ്പെടുത്താം. ഭാര്യയെ ഭർത്താവിൽ നിന്നും വേർപെടുത്താം. ഈ അടിമകളെ അയാൾക്ക് തൻ്റെ സുഹൃത്തുകൾക്ക് സമ്മാനമായി നൽകാം. അയാളുടെ പെൺമക്കളുടെ വിവാഹത്തിന് സ്ത്രീധനമായി നൽകാം. ഈ അടിമകളെ അയാൾ കന്നുകാലികൾ ആയിത്തന്നെയാണ് കണ്ടത്. END

ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ, മനുഷ്യരെ അടിമപ്പെടുത്തിയതായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ ഈ അടിമകളെ ഇന്ന് കാളകളേയും എരുമകളേയും കാണുന്നതു പോലെ തന്നെയാണ് അന്നു കണ്ടിരുന്നത്.

മലബാറിൽ ഇങ്ഗ്ളിഷ് കമ്പനി ഭരണം വന്നപ്പോൾ, കാര്യങ്ങൾക്ക് തെല്ലൊരു മാറ്റം വന്നിരുന്നുവെങ്കിലും, കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ് ഇങ്ഗ്ളിഷുകാരോ മറ്റ് ബൃട്ടിഷുകാരോ ആയി ഉണ്ടായിരന്നത്.

അതിനാൽ തന്നെ അടിമകൾ മൃഗങ്ങൾ അല്ലായെന്ന ബോധോദയം അവരിൽ ഉണ്ടായിട്ടുണ്ട് എങ്കിൽ പോലും, പെട്ടെന്ന് ഈ അടിമകളെ മനുഷ്യരായി മാറ്റാൻ അവർക്കും വളരെ പ്രയാസം തന്നെയായിരുന്നു.

ഇതേ പോലുള്ള അടിമ വ്യക്തികളെ ഞാനും ചില ഉൾനാടൻ പ്രദേശങ്ങളിൽ എൻ്റെ ചെറുപ്പകാലത്ത് കണ്ടിട്ടുണ്ട്. ഇവരെ കാണുകയല്ലാതെ, ഇവരെ സാധാരണ മനുഷ്യരാക്കാൻ എനിക്കോ മറ്റാർക്കുമോ ആവില്ല എന്നതാണ് വാസ്തവം.

അവർ ഭൂജന്മികളുടെ കൃഷിയിടങ്ങളിൽ ജീവിക്കും.

അന്നൊക്കെ യാത്രാ സൗകര്യങ്ങൾ വളരെ തുച്ഛമായിരുന്നു. ഏതാണ്ട് 1990കളുടെ തുടക്ക വർഷങ്ങളിൽ ആണ് ഇന്ന് പരക്കെക്കാണുന്ന 100 cc, 150 cc മോട്ടർ സൈക്കിളുകൾ മലബാറിൽ വന്നുതുടങ്ങിയത്.

അന്ന് ഈ വിധ വാഹനങ്ങൾ വാങ്ങിച്ച് ഉപയോഗിച്ചിരന്നത് വൻ ധാനവാന്മാരുടെ ചെറുപ്പക്കാരായ ആൺമക്കൾ ആണ്. അവർ തെരുവോരങ്ങളിലൂടെ ചെത്തിപ്പാഞ്ഞു പോകുന്നത് മറ്റ് ആളുകൾ തെല്ലൊരു അസൂയയോടുകൂടി നോക്കിനിൽക്കും.

ഏതാണ്ട് 1992ന് ചുറ്റുപാടിൽ Calicutലെ ഒരു നിരത്തിൽ വച്ച് ചെത്തിപാഞ്ഞ ഒരു ബൈക്ക് റോഡിൽ തെന്നി വീണു. ഓടിച്ച ആൾക്ക് പരിക്കേറ്റു. ഈ വാർത്ത എന്നോട് തെല്ലാരു ആഹ്ളദ സ്വരത്തിൽ പറഞ്ഞത് ഒരു സ്ത്രീ ആണ്. ആ വ്യക്തി പറഞ്ഞു, അവൻ ചെത്തിച്ചെത്തി, അവനങ്ങ് ചെത്തിപ്പോയി!

എൻ്റെ ചെറുപ്പകാലത്ത്, മലബാറിൽ മിക്കയിടങ്ങളിലും നേരിയ ഇടവഴിമാതിരിയുള്ള തെരുവുകൾ ആണ് ഉണ്ടായിരുന്നത്. ഭൂലോകം വളരെ വലുതും, മനുഷ്യരെന്ന് സ്വയം അവകാശപ്പെടുന്നവർ വളരെ ചെറിയ ലോകത്തിൽ ജീവിക്കുന്നവരും ആയിരുന്നു.

കൃഷിയിടങ്ങളിൽ ചെറിയ കുടിലുകളിൽ ജീവിച്ചിരുന്ന അടിമ ജനം അവരുടെ ജീവിതകാലമത്രയും ആകെ കാണുന്നത് അവർ ജീവിക്കുന്ന കൃഷി ഭൂമി മാത്രമായിരിക്കും. അങ്ങാടിയിൽ പോലും അവർക്ക് പ്രവശനം പലപ്പോഴും ലഭിക്കില്ല.

ചെറിയ ഒരു തോർത്തുമാത്രമായിരിക്കും ഉടുപ്പ്.

പോരാത്തതിന്, ഭാഷാ കോഡുകളിൽ അവർ വളരെ താഴ്ന്ന ഇടത്ത്, ഇറുങ്ങിയാണ് ജീവിക്കുകയും ഭാവനചെയ്യുകയും ചെയ്യുക.

എന്നാൽ ഇവർ വൻ നിരത്തുകളിലൂടെ യാത്ര ചെയ്യുകയും ഭൂലോകത്തെ വിശലമായി കാണുകയും ചെയ്താൽ, ഇവരിൽ ബുദ്ധിപരമായ വൻ മുന്നേറ്റം തന്നെ വരും.

മൃഗങ്ങൾക്കും വൻ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാനായാൽ, അവരും പല പുതുമയാർന്ന കാഴ്ചകൾ കാണും. അവരുടേയും ബുദ്ധിയും വിവരവും വളരും.

മൃഗങ്ങളെ പിടികൂടി കൊണ്ടുവന്ന് ഇണിക്കിയെടുത്ത് തൊഴിലെടുപ്പിക്കുന്നത് മാതിരി തന്നെയാണ് ഭൂജന്മികൾ അടിമകളിൽ പലരേയും ഉപയോഗിച്ചത്.

ഈ അടിമകൾ കൃഷിയിടങ്ങളിൽ ജീവിക്കുന്ന അവസരത്തിൽ, രാത്രികാലങ്ങളിൽ വന്യ മൃഗങ്ങൾ അവരേയും അവർ തൊഴിൽ ചെയ്യുന്ന കൃഷിയിടങ്ങളേയും ആക്രമിച്ചേക്കാം.

ഈ സാധ്യതയെ തടയാനായി അവരിൽ ചിലർ മരക്കൊമ്പുകളിലും മറ്റും കയറിയിരുന്നു രാത്രി സമയത്ത് കൂക്കിയിടുകയും മറ്റ് രീതികളിൽ ഒച്ചവെക്കുകയും ചെയ്യും. പോരാത്തതിന്, പലതിലും കൊട്ടിയും അടിച്ചും ശബ്ദമുണ്ടാക്കും.

ഈ ശബ്ദങ്ങൾ പലരീതിയിലും മൃഗങ്ങളുടെ ശബ്ദം പോലെതോന്നേണ്ടതാണ്.

ഈ കൂട്ടരെ London Missionary Societyയിലെ മിഷനറിമാർ മനുഷ്യരായി പരിഗണിച്ച് പരിശീലനവും മതപഠനവും നൽകിയിതിന് ശേഷം, അവർ രാത്രികാലങ്ങളിൽ ഉണ്ടാക്കിയ ശബ്ദകോലാഹലത്തിൽ ഒരു മാറ്റം വന്നു.

They may now be heard singing hymns, instead of howling to drive off wild animals while watching the fields at night.

ആശയം: വന്യ മൃഗങ്ങളെ ഓടിക്കാനായി കൂക്കിയികയും ഓലിയിടുകയും ചെയ്യുന്ന ശബ്ദമായിരുന്നു കേട്ടിരുന്നത്. എന്നാൽ ഇന്ന് അവർ രാത്രികാലങ്ങളിൽ സങ്കീർത്തനങ്ങൾ കൂട്ടമായിപാടുന്ന ശബ്ദമാണ് കേൾക്കുന്നത്. END

ഈ വിധം കാര്യങ്ങൾ വായിക്കുമ്പോൾ, വായനക്കാരനിൽ കയറിവരുന്ന വിവരം, കുറേ മനുഷ്യരും, അവർക്ക് കീഴിൽ കുറേ അർദ്ധമനുഷ്യരും ആയ സാമൂഹികാന്തരീക്ഷത്തെയാണ് ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ കണ്ടത് എന്നതാവും.

എന്നാൽ ഇതും ഒരു വാസ്തവം അല്ല. ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണേഷ്യയിൽ വന്നത് കുരുമുളകും മറ്റ് കച്ചവട വസ്തുക്കളും വാങ്ങിക്കാനാണ്.

അവർ ഈ വിധ സാധാനങ്ങൾ വാങ്ങിക്കുന്നത് ദക്ഷിണേഷ്യയിൽ ജീവിക്കുന്ന മനുഷ്യരിൽ നിന്നും ആണ് എന്ന ഉത്തമ ബോധ്യം അവർക്കുണ്ടായിരുന്നിരിക്കാം.

എന്നാൽ യഥാർത്ഥത്തിൽ അവർ വന്ന് പലവിധ മൃഗങ്ങളേയും കണ്ടുവെന്നും അവയിൽ ചില മൃഗങ്ങളുമായി കച്ചവടം നടത്താനായി എന്നും ഉള്ള വിവരം അവരിൽ വന്നില്ലായെന്നത് അവരുടെ ഭാവനയുടെ ഒരു കഴിവുകേടു മാത്രമായിരുന്നിരിക്കാം.

ഇങ്ഗ്ളിഷ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് പതിറ്റാണ്ടുകളോളം തന്നെ മലബാറിലെ ഭാഷ സംസാരിക്കാനോ കൃത്യമായി മനസ്സിലാക്കാനോ ആയില്ല എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ഇങ്ഗ്ളിഷുകരുടെ ഭാഷ മലബാറിലെ പ്രാദേശികരിൽ ചിലർക്കെങ്കിലും മനസ്സിലാക്കാൻ ആയിരിക്കാം എന്നും ഒരു തോന്നൽ.

കുറേ കാലത്തോളോ, Pedro Rodrigues എന്നുപേരുള്ള ഒരു ഗോവാക്കാരനെ അവർ അവരുടെ തർജ്ജമക്കാരനായി ഉപയോഗിച്ചിരുന്നു. ഈ വ്യക്തിയിലൂടെയാണ് അവർ മലബാറുകാരോടും മറ്റ് പ്രാദേശിക വ്യക്തികളോടും കുറേ കാലം ആശയവിനിമയം ചെയ്ത്.

ഇതേ പോലൊരു ദ്വിഭാഷിയായ ഒരു വ്യക്തിത്വം മറ്റേതെങ്കിലും മൃഗങ്ങളുമായി ആശയവിനിമയം ചെയ്യാൻ സൗകര്യപ്പെടുത്തിയിരുന്നുവെങ്കിൽ, ആ മൃഗങ്ങളും മനുഷ്യനിലാവരത്തിലേക്ക് ഉയരുമായിരുന്നു എന്നു പ്രസ്താവിക്കാവുന്നതാണ്.

മറ്റൊരുകാര്യം പറയാനുള്ളത് ഈ മുകളിൽ പരാമർശിച്ച Pedro Rodrigues എന്ന വ്യക്തിയും പലവിധ ഗൂഡാലോചനകളിൽ പങ്കെടുത്തിരുന്നുവെന്ന സംശയം പിന്നീട് ഇങ്ഗ്ളിഷ് കമ്പനിക്ക് തോന്നുകയുണ്ടായി. കാരണം, ഈ ആൾ പറയുന്നതാണ് കമ്പനിക്ക് മനസ്സിലാകുള്ളു.

അയാൾ ദുഷ്ടനാണ് എന്ന് ഒരാളെക്കുറിച്ച് ഈ ആൾ വിവരം നൽകിയാൽ, കമ്പനിക്ക് ആ ആളെ ആ രീതിയിൽ കാണേണ്ടിവരും.

അതോടുകൂടി, ഇങ്ഗ്ളിഷ് കമ്പനിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരായ Messrs. Johnson and Taylor മലബാറി ഭാഷ കഠിന പ്രയത്നത്തിലൂടെ പഠിച്ചെടുത്തു. ഇത് ഒരു വൻ മുന്നേറ്റമായാണ് ഇങ്ഗ്ളിഷ് കമ്പനി മനസ്സിലാക്കിയത്.

എന്നാൽ വാസ്തവത്തിൽ, ഇതോടുകൂടി ഇങ്ഗ്ളിഷ് കമ്പനിയുടെ നൈസർഗ്ഗികമായ ഇങ്ഗ്ളിഷ് മൃഗ മാനസിക ഭാവത്തിൽ പോറൽ ഏറ്റിരിക്കാം. അതിലേക്ക് മലബാറി മൃഗ മാനസിക ഭാവങ്ങൾ കയറിക്കൂടുകയും ചെയ്തിരിക്കാം.

ഇവിടെ ഇപ്പോൾ എഴുത്ത് എത്തിനിൽക്കുന്ന ഇടം, ആരാണ് യഥാർത്ഥത്തിൽ മനുഷ്യർ എന്ന ചോദ്യമാണ്.

വേദകാല ആര്യന്മാർ, മലബാറിലെ ബ്രാഹ്മണർ, തീയർ, വ്യത്യസ്ത വംശീയതയിലുള്ള മുഹമ്മദ്ദീയർ, അടിമ ജനം, റോമാൻ വ്യക്തികൾ, ആഫ്രിക്കയിലെ കറുത്ത വംശക്കാർ, അറിബകൾ, ഭൂഖണ്ഡ യൂറോപ്യന്മാർ, ഇങ്ഗ്ളിഷുകാർ അങ്ങിനെ പലരും ലോകത്തിൽ ഉണ്ട്.

ഇവരിൽ ആരായി തീരുമ്പോഴാണ് ഒരു വംശീയർ മനുഷ്യരാകുന്നത്?

അതിലേക്ക് അടുത്ത എഴുത്തിൽ കടക്കാം എന്നു വിചാരിക്കുന്നു.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

41. മുനുഷ്യനെ മൃഗങ്ങളായും, മൃഗങ്ങളെ മനുഷ്യരായും വളർത്തുന്നതിനെക്കുറിച്ച്

Post posted by VED »

മനുഷ്യക്കുരങ്ങിൻ്റെ കുട്ടിയെ മനുഷ്യരോടൊത്ത് വളർത്തി മനുഷ്യ സ്വഭാവങ്ങൾ അവരിൽ വളർത്തിയെടുക്കാനുള്ള പരീക്ഷണങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്.

അവ വിജയമായിരുന്നുവെന്ന് തോന്നുന്നില്ല. ഈ വിധ പരീക്ഷണങ്ങൾ നടത്തുന്നവരിൽ പലർക്കും മനുഷ്യൻ എന്നത് എന്താണ് എന്ന വിവരം കാര്യമായി ഉണ്ടായിരുന്നതായി തോന്നുന്നില്ല.

മുകളിൽ നൽകിയ വീഡിയോ നോക്കുക. അതിൽ ആഫ്രിക്കയിലെ ഒരു വംശീയർ baboon വംശത്തിൽ പെട്ട ഒരു വ്യക്തിയെ പിടികൂടി തിന്നുവാൻ പോകുന്ന ദൃശ്യമാണ് കാണുന്നത്.

ഈ ദൃശ്യത്തിലെ ഒരു വ്യക്തി മനുഷ്യനും മറ്റേത് വാലില്ലാത്ത കുരങ്ങനും ആണ് എന്ന് ഇന്ന് വളരെ പെട്ടെന്ന് തിരിച്ചറിയും.

എന്നാൽ, 1800കളിൽ ആഫ്രിക്കയിൽ ഇന്ന് മനുഷ്യർ എന്ന് കരുതപ്പെടുന്ന പല വംശീയരും ഇന്ന് മനുഷ്യർ എന്ന് തിരിച്ചറിയപ്പെടുന്ന പല വംശീയരേയും പിടിച്ച് ഇതേ പോലെ കൊന്നു തിന്നുമായിരുന്നു.

മാത്രവുമല്ല, baboon എന്ന വാലില്ലാ കുരങ്ങന് മനുഷ്യ സ്വഭാവം ഉണ്ട് എന്ന തോന്നൽവരെ ആഫ്രിക്കയിൽ പോയിരുന്ന ഇങ്ഗ്ളിഷുകാർ അനുഭവപ്പെട്ടിരുന്നു.

Bushmen എന്ന വംശീയരെക്കുറിച്ച് 1800കളിൽ രേഖപ്പെടുത്തിയ ഒരു വാക്യം നോക്കുക.

"That they are," continues the doctor, "to some extent like baboons is true, just as these are in some points frightfully human.

ആശയം: baboonകളുടെ പെരുമാറ്റം പലരീതിയിലും മനുഷ്യരുടേത് പോലെതന്നെയാണ്. END



ഈ വീഡിയോയിലെ (ഈ വീഡിയോ ഇന്ന് Youtubeൽ കാൺമാനില്ല. പകരം മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയാണ്) ഇന്ന് മനുഷ്യൻ എന്ന് തിരിച്ചറിയപ്പെടുന്ന വ്യക്തി വായകൊണ്ട് പുറപ്പെടുവിക്കുന്ന ശബ്ദം അവരുടെ ഭാഷയിലെ വാക്കുകൾ ആണ് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും. കാരണം, ആ രീതിയിൽ ഉള്ള വിവരം നമുക്ക് ലഭിച്ചിട്ടുണ്ട്.

എന്നാൽ ഈ ദൃശ്യത്തിലെ baboon എന്തെങ്കിലും ശബ്ദം പുറപ്പെടുവിച്ചാൽ, അത് അവരുടെ ഭാഷയിലെ വാക്കുകൾ ആണ് എന്ന തിരിച്ചറിവ് നമുക്ക് ലഭിക്കില്ല.

ഈ ദൃശ്യത്തിലെ മനുഷ്യൻ സംസാരിക്കുന്ന ഭാഷയ്ക്ക് ലിപികൾ ഉണ്ടാക്കുക എന്നത് ശരിക്കും പറഞ്ഞാൽ ഒരു അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനത്തിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യം ആയേക്കാം. എന്നാൽ, അതും ഇന്ന് നമുക്ക് അസാധ്യമായ കാര്യം അല്ല. കാരണം, നമുക്ക് നമ്മുടെ ഭാഷയിലെ ലിപികളെ ഉപയോഗിച്ച് ഒരു പുതിയ ലിപ സൃഷ്ടിക്കാൻ എളുപ്പമായേക്കാം.

ഇവിടെ വച്ച് ചിന്തിക്കാവുന്ന ഒരു കാര്യം ഉണ്ട്. ഒരു ഇങ്ഗ്ളിഷ് കുട്ടിയെ baboon വർഗ്ഗത്തിൽ പെട്ട വാലില്ലാ കുരങ്ങന്മാർ ആ കുട്ടിയുടെ ശൈശവ പ്രായത്തിൽ എടുത്തു വളർത്തുന്നു. എന്തു സംഭവിക്കും?

ഇതു പോലുള്ള സംഭവങ്ങൾ മറ്റ് ചില ഭാഷക്കാരുടെ കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ വളർന്നുവരുന്ന കുട്ടിയുടെ ആശയവിനിമയ കഴിവും പെരുമാറ്റങ്ങളും മുഖംകൊണ്ടുള്ള ഗോഷ്ടികളും മറ്റും ആ വാലില്ലാ കുരങ്ങന്മാരുടെ പോലെതന്നെയായിരിക്കും എന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്.

എന്നുവച്ചാൽ, ആ കുട്ടിയിൽ യാതോരു വിധ ഇങ്ഗ്ളിഷ് വ്യക്തിത്വ ഭാവവും ഉണ്ടാവില്ല.

ഇനി വീണ്ടും ഒന്ന് ചിന്തിക്കുക. അതേ ഇങ്ഗ്ളിഷ് കുട്ടിയെ ഈ വീഡിയോയിൽ കാണുന്ന Hadzabe വംശത്തിൽ പെട്ടവർ ആണ് ശൈശവ കാലത്ത് എടുത്തു വളർത്തുന്നത് എന്നു കരുതുക. ആ കുട്ടിയിൽ എന്തെങ്കിലും ഇങ്ഗ്ളിഷ് വ്യക്തിത്വം നിലനിൽക്കുമോ?

ഇനിയും മുന്നോട്ട് ചിന്തിക്കുക, ഇതേ കുട്ടിയെ ആ കുട്ടിയുടെ ശൈശവ പ്രായത്തിൽ ഇന്ത്യയിലെ തിരുവിതാംകൂർ രാജ്യത്തിലെ അടിമജനം ആണ് 1800കളിൽ എടുത്തു വളർത്തുന്നത് എന്നു കരുതുക. ആ കുട്ടിയിൽ വളർന്നുവരുന്നത് അന്നത്തെ അടിമ വംശങ്ങളിലെ അർദ്ധ മൃഗ ഭാവങ്ങൾ തന്നെയായിരിക്കില്ലേ?

ഇനിയും ചിന്തിക്കുക. ഈ കുട്ടിയെ ഇന്നുള്ള ഇന്ത്യയിലെ മലബാറിലേയോ, തിരുവിതാംകൂറിലേയോ, തമിഴ് നാട്ടിലേയോ രാജസ്ഥാനിലേയോ ബീഹാറിലേയോ ബെങ്ഗോളിലേയോ സാധാരണ വ്യക്തികൾ അവരുടെ പ്രാദേശിക ഭാഷയിൽ, യാതോരു ഇങ്ഗ്ളിഷ ഭാഷാ പരിചയവും ഇല്ലാതെയാണ് വളർത്തുക എന്നു കരുതുക. ഈ കുട്ടിയിൽ എന്തെങ്കിലും ഇങ്ഗ്ളിഷ് വ്യക്തിത്വം ഉണ്ടാവുമോ?

ഇതിനെല്ലാമുള്ള ഉത്തരം, യാതോരു ഇങ്ഗ്ളിഷ് ഭാവവും ആ കുട്ടിയിൽ ഉണ്ടാവില്ലാ എന്നതാണ്.

ഇനി ചിന്തിക്കേണ്ടത്, ഇന്ത്യയിലെ ഒരു വ്യക്തിയെ ആ ആളുടെ ശൈശവ പ്രായം തൊട്ട് ഇങ്ഗ്ളിഷ് ഭാഷയിലും ഇങ്ഗ്ളിഷ് ഭാഷാ ദൃശ്യങ്ങളിലും മാത്രം ഒതുക്കി നിർത്തി, പ്രാദേശിക ഭാഷയുടെ യാതോരു സ്വാധീനവും ഇല്ലാതെ വളർത്തിയാൽ, ആ കുട്ടിയിൽ പ്രാദേശിക ഭാഷാ സംസ്ക്കാരത്തിൻ്റെ എന്തെങ്കിലും ഭാവം വളർന്നുവരുമോ?

ആഫ്രിക്കയിൽ നിന്നും പല കാട്ടുജാതിക്കാരേയും പല അടിമക്കച്ചവട സംഘങ്ങൾ അവിടേനിന്നും പിടിച്ചും വാങ്ങിച്ചും ലോകത്തിലെ പല ദിക്കുകളിലും അടിമകളായി വിൽപ്പന ചെയ്തിരുന്നു.

അവർ വിൽക്കപ്പെടുന്ന സ്ഥാലങ്ങളിലെ സാമൂഹികാന്തരീക്ഷത്തിൻ്റെ സ്വാധീനം അവരുടെ അടുത്ത തലമുറക്ക് ലഭിക്കുമായിരുന്നു.

ഇങ്ങിനെ സംഭവിച്ചവരിൽ ഏറ്റവും ഉന്നതമായ മാറ്റം സംഭവിച്ചത് USA എന്ന പ്രദേശത്തിൽ ആയിരുന്നു. അവിടെ ഇവരെ വാങ്ങിച്ചവരിൽ മിക്കവരും ഐറിഷുകാരായ കൃഷിക്കാരായിരുന്നു.

ഐറിഷുകാരുടെ ഭാഷ ഇങ്ഗ്ളിഷ് അല്ലായിരുന്നുവെങ്കിലും പൊതുവായി എല്ലാരും ഉപയോഗിച്ച ഭാഷ ഇങ്ഗ്ളിഷ് തന്നെയായിരുന്നു.

എന്നുവച്ചാൽ, ആഫ്രിക്കയിൽ നിന്നും കൊണ്ടുവരുപ്പെട്ട നീഗ്രോകൾക്ക് ലഭിച്ചത് ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമായിരുന്നു.

ഇവിടെ വീണ്ടും ഓർക്കുക. ഒരു മനുഷ്യനെപ്പോലുള്ള ഒരു ജീവജാലത്തെ ആഫ്രിക്കയിലെ കാട്ടളന്മാർ വളർത്തുന്നതും, ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവർ വളർത്തുന്നതും തമ്മിലുള്ള വ്യത്യാസം.

ഒരു വ്യക്തിയെ അയാളുടെ ശൈശവ ദിവസങ്ങൾ തൊട്ട് ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ വളർത്തുകയും ആ വ്യക്തിയുടെ സ്വന്തം പ്രാദേശിക ഭാഷാ അന്തരീക്ഷത്തിൻ്റെ സ്വാധീനം പൂർണ്ണമായും തടയുകയും ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കാവുന്നതേയുള്ളു.

ഈ വിധമായുള്ള ഒരു പരീക്ഷണം, ഞാൻ രണ്ട് വ്യക്തികളിൽ ചെയ്യാൻ ശ്രമിച്ചിരുന്നു. അവ രണ്ടും രണ്ട് വ്യത്യസ്ത രീതിയിൽ തടസപ്പെട്ടുപോയിരുന്നു. അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ഇവിടെ ചർച്ചക്ക് എടുക്കാൻ പറ്റില്ല.

USAൽ നീഗ്രോ അടിമകൾക്ക് മോചനം ലഭിക്കാനായി അവിടുള്ള ഇങ്ഗ്ളിഷ് ജനത ഒരു യുദ്ധം തന്നെ നടത്തി. ഇങ്ഗ്ളിഷുകാർക്ക് ഉള്ള ഭാവം, അവരെപ്പോലെ രണ്ടുകാലുകളിൽ നടക്കാനും വായകൊണ്ട് ചിരിക്കാനും പറ്റുന്ന എല്ലാ ജീവജാലങ്ങളും മനുഷ്യരാണ് എന്നാണ്.

അതിനാൽ തന്നെയാണ് അവർ ലോകമെമ്പാടും അടിമക്കച്ചവടത്തെ തടയാനുള്ള നീക്കങ്ങൾ നടത്തിയത്.

British Royal Navyയുടെ West African Squadron ആഫ്രിക്കയുടെ പടിഞ്ഞാറൻ കടലോരങ്ങളിൽ നിരന്തരമായ patrolling നടത്തി, അടിമക്കച്ചവട കപ്പലുകളെ പിടികൂടി, അടിമകളെ തിരിച്ച് ആഫ്രിക്കൻ തീരങ്ങളിൽ സ്വതന്ത്രരായി വിട്ടു.

ആ അടിമകളോട് ചെയ്തത് വൻ ക്രൂരതന്നെയായിരുന്നു. കരണം, അവരെ തിരിച്ചേൽപ്പിച്ചത്, മനുഷ്യരെ പിടിച്ചു തിന്നുന്ന പലവിധ ജീവജാലങ്ങൾ ജീവിക്കുന്ന സാമൂഹികാന്തരീക്ഷത്തിലേക്കാണ്.

അതേ സമയം, അവർ USAയിൽ എത്തിയിരുന്നുവെങ്കിൽ അവരുടെ അടുത്ത തലമുറ ഇങ്ഗ്ളിഷ് സംസാരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ വളരുമായിരുന്നു.

നീഗ്രോ അടിമകൾക്ക് സ്വാതന്ത്ര്യം ലഭിച്ചതോടുകൂടി, അവർ പൂർണ്ണ മനുഷ്യരായി കാണപ്പെട്ടും. അവരിലും ആ ഭാവം വളർന്നു. അവർക്ക് അതോടുകൂടി ലഭിച്ചത് മനുഷ്യാവകാശങ്ങൾ ആണ്.

അവർക്ക് വെളുത്ത വർഗ്ഗക്കാരുടെ കൂടെയിരുന്ന് പഠിക്കണം കളിക്കണം എന്നൊക്കെയായി. അതോടുകൂടി, അവർ ഇങ്ഗ്ളിഷുകാർ എന്ന മനുഷ്യവംശീയരുടെ സ്വഭാവ വിശേഷങ്ങളിലേക്കും കഴിവുകളിലേക്കും ബുദ്ധിവൈഭവങ്ങളിലേക്കും യാതോരു പരിധികളും ഇല്ലാതെ വളർന്നു.

എന്നാൽ അവർക്ക് സ്വതസിദ്ധമായി ഉണ്ടായിരുന്ന പല കഴിവുകളും ഇങ്ഗ്ളിഷുകാരേക്കാൾ ഉന്നത നിലവാരത്തിലുള്ളതായിരുന്നു.

ഇനി ഈ ഒരു വളർച്ചയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ ചർച്ചക്ക് എടുക്കാൻ പറ്റില്ല. കാരണം, എഴുത്ത് പാതവിട്ടോടിയേക്കും. എന്നാലും, ഇതും പറയാം.

USAയിലെ വെളുത്ത വർഗ്ഗക്കാരിൽ മിക്കവരും ഇങ്ഗ്ളിഷുകാരല്ല. അവരും USAലേക്ക് കടന്നുവന്ന് ഇങ്ഗ്ളിഷ് ഭാഷാനൈപുണ്യം നേടിയെടുത്തവർ മാത്രമാണ്. ഈ അനുഭവം അവർക്ക് ലഭിച്ചില്ലയെങ്കിൽ അവരും കുറേയൊക്കെ അർദ്ധ മനുഷ്യർ തന്നെയായി നിലനിൽക്കും.

ഇവിടെ വീണ്ടു കയറിവരുന്ന ചിന്താ വിഷയം, ആരാണ് യഥാർത്ഥ മനുഷ്യർ എന്ന ചോദ്യമാണ്.

USAയിലെക്ക് പിടിച്ചുകൊണ്ടുപോകുന്ന അടിമകളെ British West African Squadron രക്ഷിച്ച് തിരിച്ച് ആഫ്രിക്കയിലേക്ക് കൊണ്ടുപോകുന്നതിനിടെ എടുത്ത ചിത്രമാണ് താഴെ നൽകിയിട്ടുള്ളത്. ഇത് പണ്ടൊരിക്കൽ ഈ എഴുത്തിൽ പോസ്റ്റ് ചെയ്തിരുന്നു.


Image



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

42. ഇങ്ഗ്ളിഷുകാരായി മാറുന്നതും, ഫ്യൂഡൽ ഭാഷക്കാരായി മാറുന്നതും

Post posted by VED »


ആരാണ് യഥാർത്ഥത്തിൽ മനുഷ്യർ എന്ന ചോദ്യം ഏതെങ്കിലും പ്രാചീന തത്വജ്ഞായി താത്വികമായി ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയില്ല.

ഭൂഖണ്ഡ യൂറോപ്യന്മാർ ലോകത്തിൽ എവിടെ പോയാലും രണ്ട് കാലിൽ നടക്കുന്നവരേയും, ഏതാണ്ടൊക്കെ അവരെ പോലെയാണ് എന്ന് തോന്നുന്നവരേയും അവർ മനുഷ്യരായി കണ്ടിരിക്കാം.

അതേ സമയം ഇങ്ഗ്ളിഷുകാരും അവരെപ്പോലെതന്നെ മനുഷ്യരാണ് എന്ന തോന്നൽ അവരിൽ സ്വമേധയാ നിലനിന്നിരിക്കാം.

റോമാ സാമ്രാജ്യത്തിലെ ആളുകളെ ഇന്ന് ഇങ്ഗ്ളിഷ് സിനിമകളിൽ കാണുമ്പോൾ, അവർ ഇങ്ഗ്ളിഷുകാരെപ്പോലെ തന്നെയാണ് കാണപ്പെടുക. അവർ ആ സിനിമകളിൽ ഇങ്ഗ്ളിഷ് സംസാരിക്കും.

ഇന്ന് ഇങ്ഗ്ളണ്ടിൽ ജീവിക്കുന്ന ദക്ഷിണേഷ്യക്കാരും ഇങ്ഗ്ളിഷ് നന്നായി സംസാരിക്കും എന്നും ഓർക്കുക.

യഥാർത്ഥത്തിൽ Romeലെ ആളുകൾ ഇങ്ഗ്ളിഷുകാരായിരുന്നില്ല. അവർ അടിമകളെ നിലനിർത്തിയവരും വൻ ഉച്ചനീചത്വ ഭാഷ സംസാരിക്കുന്നവരും ആയിരുന്നിരിക്കാം. ദക്ഷിണേഷ്യക്കാരെപ്പോലെ തന്നെ.

അവർ Latin ഭാഷയാണ് ഔദ്യോഗികമായെങ്കിലും ഉപയോഗിച്ചത് എന്നു തോന്നുന്നു. ഈ ഭാഷ പരിണമിച്ചതാണ് ഇന്നത്തെ ഇറ്റാലിയൻ ഭാഷയെന്നും തോന്നുന്നു. അതിനാലാണ് Latin ഒരു ഫ്യൂഡൽ ഭാഷയായിരിക്കാം എന്നു തോന്നുന്നത്.

ഇങ്ഗ്ളിഷുകാർ ഭൂഖണ്ഡ യൂറോപ്യന്മാരെ അനുകരിക്കാൻ ശ്രമിച്ചിരിക്കും എന്നു തോന്നുന്നില്ല. എന്നാൽ ഫ്രാൻസും, സ്പെയ്നും, ഇന്നത്തെ ജർമൻ പ്രദേശങ്ങളും ഇങ്ഗ്ളണ്ടിനോട് നിരന്തരം മത്സരിച്ചിരുന്നു എന്നും തോന്നുന്നു.

പോരാത്തതിന്, ഇങ്ഗ്ണ്ടിലെ പ്രഭുവംശവും രാജകുടുംബവും ഭൂഖണ്ഡ യൂറോപ്യൻ ഉന്നത കുടുംബക്കാരുടെ രക്തബന്ധ പാത പേറുന്നവർ ആണ്. അവരുടെ ഔന്നിത്യ ഭാവത്തേയും പെരുമാറ്റത്തേയും ഇങ്ഗ്ളിഷ് ഭാഷ നന്നായിത്തന്നെ നിയന്ത്രിച്ചിരുന്നു.

എന്നാൽ രാജകുടുംബം സ്വകാര്യമായി ജർമൻ ഭാഷ രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ടുമുൻപുവരെ ഉപയോഗിച്ചിരുന്നു പോലും.

ഇങ്ഗ്ളണ്ട് മലബാറിൽ നിന്നും അറബികടലിൽ വെറും ഇരുപത് കിലോമീറ്റർ ദൂരത്താണ് നിലനിന്നിരുന്നത് എങ്കിൽ, മലബാറിൽ ഉണ്ടാവുമായിരുന്ന സാമൂഹികവും സാംസ്ക്കാരികവും മറ്റുമായ മാറ്റം പോലുള്ള ഒരു മാറ്റം ഭൂഖണ്ഡ യൂറോപ്പിലും സംഭവിച്ചിരിക്കാം.

മലബാറിലെ ഉന്നതർ കടലിൽ തൊട്ടടുത്തുകിടക്കുന്ന ഇങ്ഗ്ളണ്ടുമായി പലരീതിയിലും മത്സരിക്കുകയും ഇങ്ഗ്ളണ്ടിനെ തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു.

കഴിയുമെങ്കിൽ ഇങ്ഗ്ളണ്ടിനെ പിടികൂടുകയും, അവരുടെ കീഴിൽ വെക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇങ്ഗ്ണ്ടിലെ ആളുകൾ മലബാറി ഭാഷ പഠിക്കാതെടുത്തെടുത്തോളം കാലം ഇങ്ഗ്ളണ്ടിലെ ജനം മലബാറിലെ അടിമ ജനം പോലെയായി മാറില്ല.

എന്നാൽ, അതേ സമയം മലബാറിലെ ഉന്നതർ ഇങ്ഗ്ളിഷ് വസ്ത്ര ധാരണവും മറ്റും അനുകരിക്കാനും ശ്രമിക്കുമായിരുന്നു. അതോടൊപ്പം തന്നെ സ്വന്തം കീഴ്ജനത്തിനെ ഇങ്ഗ്ളിഷുകാരിൽ നിന്നും അകറ്റി നിർത്താനും വൻ ശ്രമം നടത്തും.

(Note: ഇന്നത്തെ മലബാറിലെ സാധാരണ ജനം അടിമകൾ ആണ് എന്ന തിരിച്ചറിവ് വരണമെങ്കിൽ, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഒന്ന് പോയി അവിടുള്ള സാമൂഹിക സ്വാതന്ത്ര്യം ഒന്ന് അനുഭവിക്കണം.) END

ഏതാണ്ട് ഇതുപോലൊക്കെത്തന്നെയാണ് ഭൂഖണ്ഡ യൂറോപ്പിൽ, ഇങ്ഗ്ളണ്ടിന് തൊട്ടടുത്തായിരുന്ന ചില രാജ്യങ്ങൾ ചെയ്തിരുന്നത്.

യഥാർത്ഥ മനുഷ്യർ Romeലെ പൗരന്മാരാണ് എങ്കിൽ പല ജീവജാലങ്ങളും Romeലെ ആളുകളെപ്പോലെയാകാൻ ശ്രമിച്ച് വിജയിച്ചാൽ അവരും മനുഷ്യരാകും.

എന്നാൽ ഇന്ന് ലോകമെമ്പാടും മിക്ക ആളുകളും ശ്രമിക്കുന്നത് ഇങ്ഗ്ളിഷ് പെരുമാറ്റങ്ങളും വസ്ത്രധാരണവും വിദ്യാഭ്യാസവും മറ്റും സ്വായത്തമാക്കാനാണ്.

ഇങ്ഗ്ളിഷുകാർ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും അവർ മറ്റ് ഏതൊക്കെയോ ജനങ്ങളിൽ നിന്നും അനുകരിച്ചെടുത്തതാണ് എന്ന് ചിലർ വാദിക്കുമെങ്കിലും ഇവ ഇന്ന് മറ്റാളുകൾ ഉപയോഗിക്കുന്നത്, ഇങ്ഗ്ളിഷ് സാംസ്ക്കാരികതയിലേക്ക് കടക്കാനുള്ള പാതയായാണ്.

ഇന്ന് മലബാറിലെ ഉൾപ്രദേശങ്ങളിൽ പോലും ആളുകൾ pantടും shirtsസും ധരിക്കുന്നുണ്ട്. എന്നാൽ അവരിൽ പലരുടേയും പാരമ്പര്യ വസ്ത്രം, തോർത്തും മുണ്ടും മേൽമുണ്ടും പാളത്തൊപ്പിയും അരപ്പട്ടയും മൂക്കുത്തിയും കാതിലോലയും മറ്റും തന്നെയാണ്.

മലബാറിലെ പാരമ്പര്യ വ്യക്തികൾ ആണ് യഥാർത്ഥ മനുഷ്യർ എങ്കിൽ, ലോകമെമ്പാടുമുള്ള മനുഷ്യരാകാൻ ശ്രമിക്കുന്ന ജീവജാലങ്ങൾ മലബാറിലെ ആളുകളുടെ പെരുമാറ്റങ്ങളും വസ്ത്രധാരണവും ഭാഷയും സ്വായത്തമാക്കാൻ ശ്രമിക്കും.

എന്നാൽ ആവിധമായുള്ള ഒരു വ്യക്തിത്വ മാറ്റും അവരിൽ പലവിധ പരിമിതികളും ആണ് വരുത്തുക.

അതേ പോലെതന്നെ ആഫ്രിക്കൻ വനാന്തരങ്ങളിലെ ആളുകൾ ആണ് യഥാർത്ഥ മനുഷ്യർ എങ്കിൽ, മനുഷ്യരാകാനായി മറ്റുള്ളവാർ അവരുടെ സ്വഭാവങ്ങളും വസ്ത്രധാരണവും ഭക്ഷണ രീതികളും സ്വായത്തമാക്കാൻ ശ്രമിച്ചേക്കാം.

അതുമല്ലായെങ്കിൽ, തങ്ങൾക്ക് മനുഷ്യരാകാൻ താൽപ്പര്യമില്ലാ എന്ന ഭാവവും എടുത്തേക്കാം.

ഇന്ന് ഇന്ത്യയിലെ വൻ സർക്കാർ ഉദ്യോഗസ്ഥരുടെ മക്കളിൽ പലരും നാൽപ്പതു ലക്ഷം രൂപവരെ ചിലവാക്കി ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ട്.

അങ്ങെത്തിയാൽ അവർ മനുഷ്യരുടെ കൂടെയാണ് ജിവിക്കുക എന്നും അതിനാൽ തന്നെ സാവധാനത്തിൽ അവരും മനുഷ്യരായി മാറും എന്നും ഉള്ള ഉത്തമ വിശ്വാസം അവരിൽ ഉണ്ടായിരിക്കാം.

എന്നാൽ ഇന്ന് പല ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും ചെന്നാൽ അവർ വന്നുപെടുന്നത് മറ്റ് ഇന്ത്യാക്കാരുടെ നടുവിൽ തന്നെയാണ്. അപ്പോൾ മനുഷ്യ വംശത്തിലേക്കുള്ള പരിണാമം അവർക്ക് ലഭിക്കതെ പോകാം.

ഇന്ന് മനുഷ്യർ എന്ന സങ്കൽപ്പം നിലനിക്കുന്നത് ഇങ്ഗ്ളിഷ് ഭാഷയിലിൽ ആണ്. കലർപ്പില്ലാത്ത അറബിയിലും ഇത് ഉണ്ടാവേണ്ടതാണ്. എന്നാൽ അത് ശരിയാണോ എന്ന് എനിക്ക് അറിയില്ല.

ഇങ്ഗ്ളിഷ് ഭാഷയിൽ മനുഷ്യാവകാശങ്ങൾ ഉണ്ട്. അതേ പോലെതന്നെ മനുഷ്യന് അന്തസ്സിനും അവകാശം ഉണ്ട്.

ഈ പറഞ്ഞതൊന്നും മറ്റ് പല ഭാഷകളിലും ഇല്ല.

എന്നുവച്ചാൽ, ഇങ്ഗ്ളിഷുകാരെ പോലെ തന്നെ രണ്ടു കാലുകളിൽ നടക്കുകയും കൈകൾ അവരെപ്പോലെ ഉപയോഗിക്കാൻ പറ്റുകയും ചെയ്യാൻ പറ്റിയാലും, ഇങ്ഗ്ളിഷുകാരിൽ കാണപ്പെടുന്ന പല മനുഷ്യ സഹജമായ സാമൂഹിക വ്യക്തിബന്ധ കണ്ണികളും വ്യക്തിത്വ പ്രഭാവങ്ങളും മറ്റും മറ്റ് ഭാഷക്കാരിൽ കാണപ്പെടില്ല.

ഇങ്ഗ്ളിഷുകാരാണ് യഥാർത്ഥ മനുഷ്യർ എങ്കിൽ മറ്റ് പല ഭാഷക്കാരാരും പൂർണ്ണ മനുഷ്യർ അല്ല.

അതേ സമയം ഫ്യൂഡൽ ഭാഷക്കാരാണ് മനുഷ്യർ എങ്കിൽ ഇങ്ഗ്ളിഷുകാർ പൂർണ്ണ മനുഷ്യർ അല്ല.

ഈ പറഞ്ഞതിലും ഒരു ഗഹനമായ കാര്യം ഉണ്ട്.

ഇങ്ഗ്ളിഷുകാർ മലബാറിലെ ഒരു പ്രദേശത്ത് വന്ന് താമസിക്കുകയും പ്രാദേശിക ഭാഷ പഠിക്കുകയും സാധാരണ തൊഴിലുകൾ ചെയ്യുകയും ചെയ്താൽ, അവർ ദ്രവിച്ചുപോകാൻ സാധ്യത ഏറെയാണ്.

പ്രാദേശിക തൊഴിൽ മേധാവിയുടെ ഒരു ഇഞ്ഞി വാക്കിൽ അവരിൽ മിക്കവരും തേഞ്ഞുപോകുകയും, തമ്മിൽ ഏറ്റുമുട്ടി തകരുകയും ചെയ്യും.

അങ്ങിനെ നോക്കുമ്പോൾ, ഇങ്ഗ്ളിഷുകാരായി മാറുന്നതും ഫ്യൂഡൽ ഭാഷക്കാരായി മാറുന്നതും, തികച്ചും വ്യത്യസ്തങ്ങളായ രണ്ട് പ്രതിഭാസങ്ങൾ തന്നെയാണ്.

ഇത്രയും പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്, ലോകത്തിലെ പലയിടത്തും മനുഷ്യരായും മൃഗമായും വ്യത്യസ്തമായി കാണപ്പെട്ട വംശങ്ങളെക്കുറിച്ച് പറയാം.

അത് അടുത്ത എഴുത്തിൽ ആവാം എന്നു വിചാരിക്കുന്നു.

Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

43. വിഷ ജന്തുക്കളും ഉന്നത ഗണമേന്മയുള്ളവയും

Post posted by VED »

എല്ലാ ജീവജാലങ്ങളും തമ്മിൽ ബന്ധപ്പെട്ടു നിൽക്കുന്നത് ഭക്ഷണം എന്ന വേദിയിലാണ്. സസ്യങ്ങളിൽ മിക്കതും ഒഴികെ മറ്റെല്ലാ ജീവജാലങ്ങളും ഭക്ഷിക്കുന്നത് മറ്റ് ജീവജാലങ്ങളേയോ, അതുമല്ലെങ്കിൽ അവരുടെ ശരീര ഭാഗങ്ങളേയോ ശരീര ഉൽപ്പന്നങ്ങളേയോ ആണ്.

ഇത് അതീവ ദുഖകരമായ ഒരു യാഥാർത്ഥ്യം ആയി നിലനിൽക്കുന്നുണ്ട്.

ആഫ്രിക്കയിൽ ഇന്ന് മനുഷ്യരായി കാണപ്പെടുന്ന പല ജീവജാലങ്ങളും ഇന്ന് മനുഷ്യരായി കാണപ്പെടുന്ന പല ജീവജാലങ്ങളേയും പിടിച്ച്, തറച്ച് കൊന്ന് തിന്നുമായിരുന്നു.

ഈ പ്രതിഭാസത്തെ ഇങ്ഗ്ളിഷുകാർ നിർവ്വചിച്ചത് Cannibalism എന്നാണ്. അതായത് നരഭോജനം, നരമാംസഭോജനം എന്നിങ്ങനെ.

ആഫ്രിക്കയിൽ ഇങ്ഗ്ളിഷുകാരുടെ വരവോടുകൂടിയാണ്, ഇത് നികൃഷ്ടമായ ഭക്ഷണരീതിയാണ് എന്ന വിവരം ഈ വിധ ജീവജാലങ്ങൾക്ക് ലഭിച്ചത്.

നിങ്ങളെല്ലാരും മനുഷ്യരാണ്. തമ്മിൽ കൊന്ന് തിന്നരുത് എന്ന ബോധോദയം അവരിൽ പ്രചരിപ്പിക്കാൻ ഇങ്ഗ്ളിഷ് പക്ഷം ശരിക്കും പ്രയത്നിക്കേണ്ടിവന്നിരുന്നു.

Cannibalism അഥവാ സ്വന്തം വർഗ്ഗത്തിൽ പെട്ട ജീവജാലങ്ങളെ പിടിച്ചു തിന്നുക എന്ന പ്രതിഭാസം ചില മൃഗങ്ങളിലും കാണുന്നുണ്ട്.

ഈ വിധ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാണ് നിങ്ങൾ, നിങ്ങൾ മനുഷ്യരാണ് എന്ന ഒരു ധാരണ വരുത്താൻ പ്രയാസം തന്നെയായിരുന്നു.

എന്നാൽ ആഫ്രിക്കയിലെ ഇന്ന് മനുഷ്യരായി കാണപ്പെടുന്ന എല്ലാ ജീവജാലങ്ങളും Cannibalism ചെയ്തവരല്ല.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പ്രത്യേകമായി ചൂണ്ടിക്കാണിക്കാൻ പറ്റുന്ന ഒരു കൂട്ടരാണ് ദക്ഷണാഫ്രിക്കൻ പ്രദേശങ്ങളിലെ Bushmen എന്ന കൂട്ടർ.

ഇവരെക്കുറിച്ചുള്ള ഒരു രേഖപ്പെടുത്തൽ കാണുക.

It is worthy of remark, however, that no instance of cannibalism was heard of, either among the Hottentots or the Bushmen, even in their direst extremities.

ആശയം: Hottentots, Bushmen എന്ന രണ്ട് വർഗ്ഗക്കാരെക്കുറിച്ചാണ് പറയുന്നത്. ഈ രണ്ട് കൂട്ടരും, എത്രമാത്രം കഠിനമായ ഭക്ഷ്യക്ഷാമത്തിൽ അകപ്പെട്ടാലും അവരുടെ സ്വന്തം കൂട്ടരുടെ മൃത ശരീരം ഭക്ഷണമായി ഉപയോഗിക്കില്ല. END.

ആഫ്രിക്കയിലെ ഏറ്റവും തരംതാണ ജനവംശമായി കാണക്കാക്കപ്പെട്ടത് Bushmenമാരെയാണ്.

എന്നാൽ നരമാംസഭോജനത്തിൻ്റെ വീക്ഷകോണിൽ നിന്നും നോക്കിയാൽ, ഇവർ വളരെ ഉന്നത മനുഷ്യ ഗുണമേന്മകാണിക്കുന്നു. കാരണം, മറ്റ് ഉന്നത മനുഷ്യ വംശീയരായി കാണപ്പെടുന്ന പല ജനക്കൂട്ടങ്ങൾക്കും ഈ വിധമായുള്ള ഒരു ഭക്ഷണം കഴിക്കൽ രീതിയിൽ യാതോരു വിധ പ്രശ്നവും ഉണ്ടായിരുന്നില്ല.

ഒരു രീതിയിൽ നോക്കിയാൽ, ആഫ്രിക്കയിലെ പല കാട്ടാള വംശങ്ങളേയും ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ Bushmenമാരുടെ മാനസിക നിലവാരത്തിലേക്ക് എത്തിക്കാനാണ് പണിപ്പെട്ടത്.

ഇനി Bushmen എന്ന കൂട്ടരുടെ കാര്യം കുറച്ചുകൂടി ആഴത്തിൽ നോക്കാം.

ഇവർ വളരെ പൊക്കം കുറഞ്ഞവർ ആയിരുന്നു. ഇവർ ഓരോ പ്രദേശത്തിലേയും കുറ്റിക്കാടുകളിൽ ഒളിഞ്ഞാണ് നിൽക്കുക. വൻ ഉയരമുള്ള കുത്തനെ ഉയർന്നു നിൽക്കുന്ന പാറക്കെട്ടുകളുടെ മുകളിൽ ആണ് ഈ കൂട്ടർ വസിക്കുക.

ഇവർക്ക് കൈയും കാലും ഒരേ പോലെ ഉപയോഗിക്കാൻ പറ്റും.

അതായത്, പാറക്കെട്ടുകളുടെ വൻ ഉയരങ്ങളിലേക്കും, അവയുടെ മുകളിൽ നിന്നും താഴേക്കും ഇവർക്ക് എട്ടുകാലികൾ നീങ്ങുന്നതുപോലെ നീങ്ങാൻ ആവും.

പോരാത്തതിന്, ഒരു പാറക്കെട്ടിൽ നിന്നും മറ്റേതിലേക്ക് കുരങ്ങന്‍മാരെപ്പോലെ ഇവർക്ക് ചാടാനാവുമായിരുന്നു. പിടുത്തം കിട്ടാതെ താഴേക്ക് വീണാൽ, ഇവരുടെ കൈവിരലുകൾക്ക് പാറക്കെട്ടിലെ വല്ല പഴുതിലും പിടിച്ച് വീഴ്ച നിർത്താൻ ആവും.

പോരാത്തതിന്, ഇവർ കൊടുംകാടുകളിലും കറുത്തിരുണ്ട ഗഹകളിലും ജീവിക്കും.

ആഫ്രിക്കൻ മനുഷ്യർ എന്ന് ഇങ്ഗ്ളിഷുകാർ തിരിച്ചറിഞ്ഞ മറ്റ് വംശങ്ങൾക്ക് ഇവരെ വൻ ഭയവും വെറുപ്പും ആയിരുന്നു. ഇവരെ എവിടെവച്ച് കൈയിൽ കിട്ടിയാലും മറ്റുള്ളവർ യാതോരു ദയയും ഇല്ലാതെ കൊന്നുകളയും.

ഇതിനുള്ള വ്യക്തമായ കാരണം, Bushmenമാരുടെ കൈവശം വൻ വിഷമുള്ള അമ്പുകൾ ഉണ്ട എന്നതായിരുന്നു.

ഇവരുടെ ഒരു അമ്പ് ഏത് ജീവജാലത്തിൻ്റെ ശരീരത്തിൽ ഒന്ന് ഉരഞ്ഞാൽമതി ആ വ്യക്തി, അഥവാ ജീവജാലം കഠിന വേദയോടുകൂടി മരിക്കും.

Bushmenമാർ യാതോരു കാരണവശാലും മറ്റ് വംശങ്ങളോട് അടുക്കില്ല. കാരണം, അവർ അടുത്ത് പ്രവർത്തിച്ചാൽ, അവരെ വൻ ഉയരമുള്ള വംശങ്ങൾ അടിമകളാക്കും.

പോരാത്തതിന്, വിശക്കുമ്പോഴും, വല്ല ആഘോഷ അവസരം വരുമ്പോഴും അവരെ കറിവച്ചും, മറ്റ് രീതിയിൽ ഭക്ഷണമാക്കിയും തിന്നും.

അതിതാൽ തന്നെ Bushmenമാർ മറ്റ് വംശീയർ ജീവിക്കുന്ന ഇടങ്ങളിൽ മണ്ണിനോടും കുറ്റിക്കാടുകളോടും ഒട്ടിനിന്നാണ് ജീവിച്ചിരുന്നത്. അവരെ യാതോരു രീതിയിലും മറ്റുള്ള വംശീയർ അവരെ പോലുള്ള ജീവജാലങ്ങളായി കണ്ടിരുന്നില്ല.

Bushmenമാരെ പൊതുവേ പറഞ്ഞാൽ ഇന്ന് മൂർഖൻ പാമ്പിനെ കാണുന്നതു പോലെയാണ് അന്ന് മറ്റ് വംശീയർ കണ്ടിരുന്നത്.

അവർ കണ്ടാലും കൈയിൽ കിട്ടിയാലും അടിച്ചും മുറിച്ചും ഇവരെ കൊല്ലുമായിരുന്നു. അതിന് പ്രതികാരമായി Bushmenമാർ ഒളിയമ്പ് എയ്ത് അവരുടെ ശത്രുക്കളിൽ ഉഗ്രവിഷമുള്ള പാമ്പിൻകടിയേറ്റതു പോലുള്ള അനുഭവം ഉണ്ടാക്കും.

ഇന്നത്തെ കാര്യം ആലോചിക്കുക. മൂർഖൻ പാമ്പിനെ കണ്ടാൽ മിക്കസ്ഥലങ്ങളിലും ആളുകൾ ആ വ്യക്തിയെ കൊല്ലുകതന്നെ ചെയ്യും. എന്നാൽ യഥാർത്ഥത്തിൽ മൂർഖൻ പാമ്പിന് മറ്റ് മിക്ക ജീവജാലങ്ങളോട് യാതോരു ശത്രുതയും ഇല്ല എന്നുള്ളതാണ് വാസ്തവം.

തിരവിതാംകൂർ രാജ്യത്തിൽ നായാർ വീടുകളിൽ മുർഖൻ കുടുംബം സുഖമായി വസിക്കുമായിരുന്നു. മൂഖൻ കുടുംബത്തിലെ ഭാര്യയും ഭർത്താവും കുട്ടികളും വരികയും പോകുകയും ചെയ്യും. വീട്ടുകാർ ഇവരെ വൻ ബഹുമാനത്തോടുകൂടിയാണ് വീക്ഷിക്കുക. ഇവർ മനുഷ്യരെ സാധാരണ ഗതിയിൽ ആക്രമിക്കില്ല. എന്നാൽ അറിയാതെ ചവിട്ടിപ്പോയാൽ കടിക്കും.

it is possible that the danger to human life arising from the great abundance of snakes is slightly diminished by the comparative tameness of the creatures.

ഇതേ സർപ്പങ്ങൾ വല്ല കീഴ്ജന വ്യക്തിയുടേയും മുന്നിൽ പെട്ടുപോയാൽ, അവർ ആ സർപ്പങ്ങളെ യാതോരു ദാക്ഷിണ്യവും കാണിക്കാതെ അടിച്ചും വെട്ടിയും കൊല്ലും.

ഇവിടെ ഇപ്പോൾ ചിന്തിക്കാവുന്ന ഒരു കാര്യം ഉണ്ട്. ഈ സർപ്പങ്ങൾ മനുഷ്യരെ എല്ലാരേയും ഒരേ വംശീയർ ആയി കാണില്ല എന്ന്.

മനുഷ്യരെപ്പോലുള്ളതും എന്നാൽ ചെറിയ ശരീര പ്രകൃതമുള്ളതുമായ ജീവജാലങ്ങൾ ഇവരെ അടിച്ചു കൊല്ലും.

അതേ സമയം മനുഷ്യരേപ്പോലുതും വൻ സൗകര്യമുള്ള വീടുകളിൽ ജീവിക്കുന്നവരും, വൻ കായിക ബലവും ആൾ ബലവും ഉള്ള ചില ജീവജാലങ്ങളുടെ മുന്നിൽ ഈ സർപ്പങ്ങൽ പെട്ടാൽ, അവർക്ക് വൻ സംരക്ഷണവും സൗകര്യങ്ങളും വിശ്രമിക്കാനുള്ള ഇടവും മറ്റും ലഭിക്കും.

ഈ സർപ്പങ്ങൾ ഈ രണ്ട് മനുഷ്യവംശങ്ങളേയും രണ്ട് വ്യത്യസ്തരായ ജീവജാലങ്ങളായി കാണില്ലെ?

ഈ കാര്യം ഈ രീതിയിൽ ഒന്ന് നോക്കാം.

മനുഷ്യർ കാട്ടിൽ പോയാൽ ഒരു പ്രത്യേക വർഗ്ഗം കരടികളെ കാണുന്നു. ഈ കരടികൾ അവരെ പിടിച്ച് മാന്തിക്കൊന്ന് തിന്നുന്നു.

അതേ സമയം ഇതേ മനുഷ്യർ കാട്ടിൽ വച്ച് മറ്റൊരു ഇനം കരടികളെ കാണുന്നു. ആ കരടികൾ മനുഷ്യർക്ക് തേനും കൽക്കണ്ടവും പഞ്ചാമൃതവും മറ്റും നൽകി അവരെ സ്വീകരിക്കുന്നു.

ഈ രണ്ട് കരടിക്കൂട്ടങ്ങളേയും വത്യസ്ത വംശങ്ങളായി മനുഷ്യർ തിരിച്ചറിഞ്ഞേക്കില്ല?

ഇതി Bushmenമാരുടെ കാര്യത്തിലേക്ക് തിരിച്ചുപോകാം.

The Bushmen of Southern Africa have been described by their enemies, not only as being " the lowest of the low," but as the most treacherous, vindictive, and untameable savages on the face of the earth : a race void of all generous impulses, and little removed from the wild beasts with which they associated, one only fitted to be exterminated like noxious vermin, as a blot upon nature, upon whom kindness and forbearance were equally misplaced and thrown away.

ആശയം: Bushmenമാരെ അവരുടെ ശത്രുക്കൾ ചിത്രീകരിക്കുന്നത്, ഭൂമിയിലെ ഏറ്റവും അപകടകാരികളും ഇണക്കാൻ പറ്റാത്ത മൃഗീയ സ്വഭാവമുള്ളതുമായ ജീവജാലങ്ങൾ ആയാണ്. ഇവർ വിഷജന്തുക്കൾ ആണ്. ഇവരെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റേണം.

They appear never to have had great wars against each other ;

ആശയം: Bushmenമാർ തമ്മിൽ യാതോരുവിധ വൻ യുദ്ധങ്ങളും ഇല്ലമായിരുന്നു.

when left to themselves, a merry, cheerful race.
ആശയം: മറ്റുള്ളവർ ഇവരെ ഉപദ്രവിക്കാത്ത ഇടങ്ങളിൽ ഇവർ വളരെ ഉല്ലാസഭരിതരും പ്രസന്ന സ്വഭാവക്കാരും ആയിരുന്നു.

ഇവരെ ആഫ്രിക്കയിലെ മറ്റ് വംശീയർ വിഷ സർപ്പങ്ങൾ എന്നരീതിൽ ആണ് കണ്ടിരുന്നത്. Bushmenമാർ വസിക്കുന്ന ഗുഹകൾക്ക് പുറത്ത് വിറകിൻ കൂട്ടം നിറച്ച് അവയ്ക്ക് തീകൊളുത്തി, അകത്ത് അകപ്പെട്ട Bushmenമാരെ പുകയിൽ പെടുത്തി ശ്വാസംമുട്ടിച്ചു കൊല്ലുമായിരുന്നു.

ഇവരെക്കുറിച്ച് ഇനിയും ചില കാര്യങ്ങൾ എഴുതേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

44. വിഷജന്തുക്കളിലെ വൈകാരിക ഭാവങ്ങൾ

Post posted by VED »

ഏതാണ്ട് 1980കളുടെ തുടക്ക കാലത്ത് എൻ്റെ അടുത്ത ഒരു ബന്ധു കപ്പലിലൂടെ ഒരു ലോകയാത്രയ്ക്ക് പോയപ്പോൾ ആഫ്രിക്കാൻ തീരങ്ങളിലെ ചില തുറമുഖങ്ങളിൽ പോയിരുന്നു.

എന്നാൽ ആ വ്യക്തി തുറമുഖം വിട്ട് പുറത്ത് കടന്നില്ല. പുറത്ത് പോകാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോൾ, ആ പ്രദേശത്ത് കാണുന്ന ആൾകൂട്ടങ്ങളെ കണ്ടാൽ പേടി തോന്നും എന്നു പറഞ്ഞു.

കറുത്ത ആളുകളെ കൂട്ടമായി കണ്ടാൽ പേടിതോന്നും എന്ന ധ്വനിയാണ് നൽകിയത് എങ്കിലും, എനിക്ക് മനസ്സിലാക്കാൻ പറ്റിയത് ആ ആൾകൂട്ടങ്ങളുടെ കാട്ടാള ഭാഷയായിരിക്കും യഥാർത്ഥ പ്രശ്നക്കാരൻ എന്നാണ്.

പോരാത്തതിന്, അന്നൊക്കെ ആഫ്രിക്കയെന്നത് ഒരു ഇരുണ്ട ഭൂഖണ്ഡം തന്നെയായിരുന്നു.

ബൃട്ടിഷുകാരനായ Dr. David Livingstoneണും മറ്റും ആഫ്രിക്കയിൽ പോയത് 1800കളിൽ ആണ്. ഇദ്ദേഹവും London Missionary Societyയുടെ പ്രവർത്തകനായിരുന്നു. ഇദ്ദേഹം കണ്ട ആഫിക്കയെന്നത് തികച്ചും ഒരു ഭീകര പ്രദേശം തന്നെയായിരുന്നിരിക്കാം.

അക്കാലത്ത് ആഫ്രിക്കൻ വനാന്തരത്തിലൂടെ കടന്നു പോയ ഒരു ഡച്ചുകാരൻ്റ കാര്യം എഴുതിക്കാണുന്നിടത്ത്, ആ വ്യക്തി നേരിട്ട കാര്യങ്ങൾ നോക്കുക. :

those mysterious wilds, whose river banks, wooded and reed covered, were the haunts of the python and the crocodile, ............. swarming with ferocious beasts of prey, and passing scattered habitations of savage men

ആശയം: രഹസ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന കൊടുംവനം, അവയിലെ പുഴകളുടെ തീരങ്ങളിൽ വൻ മരങ്ങളും ഈറ്റകളും നിറഞ്ഞുനിൽക്കുന്നു. അവിടെ പെരുമ്പാമ്പുകളും മുതലകളും പതിയിരിക്കുന്നു. നിർദ്ദയരായ മാംസഭോജന പ്രകൃതക്കാരായ കാട്ടുമൃഗങ്ങൾ നിറഞ്ഞുനിൽക്കുന്ന വന്യപ്രദേശങ്ങൾ. ഇതിനെല്ലാം ഇടയിൽ മനുഷ്യത്വമില്ലാത്ത കാട്ടളക്കൂട്ടങ്ങളുടെ ഒറ്റപ്പെട്ട വാസപ്രദേശങ്ങൾ.

ഇങ്ഗ്ളണ്ടിൽ നിന്നും ഭൂഖണ്ഡ യൂറോപ്പിൽ നിന്നുംവന്ന് ആഫ്രിക്കൻ വനാന്തരങ്ങളിലൂടെ യാത്ര ചെയ്യുന്ന വ്യക്തികൾ ആ പ്രദേശങ്ങളിൽ മനുഷ്യനെ കണ്ടെത്തിയെന്ന് തിരിച്ചറിയുന്നത്, അവരെ പോലെ രണ്ടു കാലുകളിൽ നടക്കുന്നവരെ കാണുമ്പോഴാണ്.

അവർ സംസാരിക്കുന്നത് മനസ്സിലാകുന്നില്ലായെന്നത് വാസ്തവം തന്നെ. എന്നാൽ അവർ വായകൊണ്ട് പുറപ്പെടുവിക്കുന്ന ശബ്ദം ഏതോ ഭാഷയാണ് എന്ന് തീർച്ച.

ഈ തിരിച്ചറിയലിലുള്ള പ്രശ്നം, മറ്റ് മൃഗങ്ങൾ തമ്മിൽ ആശയവിനിമയം ഏത് രീതിയിലാണ് ചെയ്യുന്നത് എന്നകാര്യം ഈ ആഗതർക്ക് അറിയില്ലാ എന്നതാണ്.

അങ്ങിനെ ഒരു മാധ്യമം ഉണ്ട് എന്ന് അറിയുകയും, അത് മനസ്സിലാക്കാൻ പറ്റുമായിരുന്നുവെങ്കിലും, ആഫ്രിക്കയിലെ ആ മൃഗങ്ങൾ ആയിരിക്കും ഇന്ന് അവിടുള്ള മനുഷ്യർ.

ആഫ്രിക്കയിലെ വന്യ മനുഷ്യരിൽ ചിലരുടെ ഭാഷയെക്കുറിച്ച് ഈ വിധം രേഖപ്പെടുത്തിക്കാണുന്നുണ്ട്:

from the almost unpronounceable character of their language.

ആശയം: അവരുടെ ഭാഷയുടെ ഏതാണ്ട് ഉച്ചരിക്കാൻ പറ്റാത്ത തരത്തിലുള്ള സ്വഭാവം. END

ഏതാണ്ട് ഇതേ പോലുള്ള അനുഭവം ഇങ്ഗ്ളണ്ടിൽ നിന്നും മെഡ്രാസ് പ്രദേശത്ത് വന്ന വ്യക്തികൾക്കും അനുഭവമുണ്ടായിരുന്നുവെന്ന് ഓർക്കുക. അതായത്, തമിഴും മലബാറിയും അവർക്ക് ഉച്ചരിക്കാനും ഉപയോഗിക്കാനും വൻ പ്രശ്നം തന്നെയായിരുന്നു.

ആഫ്രിക്കൻ വനാന്തരങ്ങളിൽ ജീവിച്ചിരുന്ന Bushmenമാർക്കിടയിൽ പണ്ട് കാലത്ത് അവരുടെ മേധാവിത്വത്തെക്കുറിച്ചുള്ള ബോധം ഉണ്ടായിരന്നു.

അവരും സിംഹങ്ങളും ആണ് ലോകത്തെ തമ്മിൽ പങ്കിട്ടെടുത്തത് എന്ന വിശ്വാസം തന്നെ അവരിൽ ഉണ്ടായിരുന്നു പോലും.

at the time when they believed that they and the lions shared the world between them.

മൂർഖൻ പാമ്പുകൾക്ക് പുരാതന കാലത്ത് ഈ വിധമായുള്ള ഒരു വിചാരം ഉണ്ടായിരുന്നു എന്ന് പറയുന്നത് പോലെയാണ് ഇത്.

ആഫ്രിക്കയിലെ പല വംശങ്ങളും ഒരു പ്രദേശത്ത് കുടിയേറിയാൽ, ആദ്യം ചെയ്യുക അവിടുളള Bushmen കൂട്ടരെ നിർദ്ദയം കൊന്നുകളയുക എന്നതായിരുന്നു.

they kill without distinction men, women, and children ; women, they say, to prevent them breeding more thieves, and children to prevent them from becoming like their parents !

Bushmenമാരെ കൊന്നുകളയുന്ന രീതിയാണ് മുകളിൽ വിവരിച്ചിരിക്കുന്നത്. എല്ലാരേയും കൊല്ലും. വനിതകളെ കൊല്ലുന്നത് അവർ കുട്ടികളെ പ്രസവിക്കുന്നത് തടയാനാണ്. കുട്ടികളെ കൊല്ലുന്നത്, അവർ വളർന്നുവന്ന് അപകടകാരികൾ ആവാതിരിക്കാനാണ്.

ഇന്ന് മനുഷ്യരും ഇതേ കാര്യമാണ് ചെയ്യുക. ഒരു പ്രദേശത്ത് കുടിയേറിയാൽ, അവിടുള്ള വിഷജന്തുക്കളെ മുഴുവനും നാമാവശേഷമാക്കും.

from constant intercourse with beasts of prey and serpents in their path, as well as exposure to harsh treatment, they appear shy and have a wild and frequently quick suspicious look.

ആശയം: തികച്ചും ആപത്തുകൾക്കിടയിൽ നിത്യവും ജീവിച്ചിരുന്നതിനാൽ അവരുടെ ഭാവത്തിൽ ഒരു വന്യ സ്വഭാവം നിലനിന്നിരുന്നു. അവർ എപ്പോഴും അതീവ ജാഗ്രതയിലുള്ളതു പോലുള്ള ഒരു മുഖഭാവ നിലനിർത്തും. കണ്ണുകൾ ചുറ്റും നിരന്തരം നിരീക്ഷിക്കാനായി ചലിപ്പിച്ചുകൊണ്ടിരിക്കും. END

Bushmenമാരെ കുറിച്ചാണ് മുകളിൽ പരാമർശിച്ചത്. എന്നാൽ ഇന്ന് മൂർഖൻ പാമ്പുകളുടെ കാര്യവും ഇതു പോലെതന്നെ. ആ വ്യക്തികളിലും ഇതേ പോലുള്ള ജാഗ്രതയും മറ്റും കാണാൻ പറ്റും.

London Missionary Society പോലുള്ള ക്രീസ്തീയ പ്രസ്ഥാനങ്ങൾ ആഫ്രിക്കൻ വന്യപ്രദേശങ്ങളിലെ മറ്റ് ജനവംശങ്ങൾക്ക് വിവരവും സാങ്കേതിക വിജ്ഞാനവും നൽകിയത് Bushmenമാർക്ക് കൂടുതൽ അപകടമായി ഭവിച്ചു.

ഈ പുതിയ ക്രിസ്തീയർ തോക്കുകൾ ഉണ്ടാക്കാൻ പഠിച്ചു. ഈ ആയുധങ്ങൾ ഉപയോഗിച്ച് അവർ വന്യമൃഗങ്ങളേയും Bushmenമാരേയും വേട്ടയാടി.

ഇതേ കാര്യം തന്നെയാണ് തിരുവിതാംകൂറിലെ കീഴ്ജനങ്ങളും ക്രിസ്തീയരായതിന് ശേഷം മലബാർ കാടുകളിൽ ചെയ്തത് എന്നും ഓർക്കുക.

some of their simple refrains had as much effect upon their feelings as our own more perfect and elaborate compositions have upon civilised men.

Bushmenമാരുടെ ഭാഷയെക്കുറിച്ച് പറയുന്നതാണ് മുകളിൽ. അവരുടെ വാക്കുകളിലെ വളരെ ചെറിയ ശബ്ദങ്ങൾ പോലും അവരിൽ വൻ വൈകാരിക ചനങ്ങൾ സൃഷ്ടിക്കും പോലും. ഇത് ആധുനിക മനുഷ്യ ഭാഷയുടെ കഴിവുകൾ പോലെയാണ് പോലും.

Whilst 'Kouke was singing the upper line, the old man became visibly affected, and kept continually touching her arm, saying, " Don't ! Don't ! "

She, however, continued, when he again said, almost pitifully, " Don't ! Don't sing those old songs, I can't bear it ! It makes my heart too sad ! "

She still persisted, with more animation than before, evidently warming with the recollection of the past, until at length the old man, no longer able to resist the impulse, broke into the refrain shown in the second line.

They looked at each other, and were happy, the glance of the wife seeming to say, " Ah ! I thought you could not withstand that ! "

One was not prepared to meet with such a display of genuine feeling as this among people who have been looked upon and treated as such untamably vicious animals as this doomed race are said to be. It was a proof that " all the world's akin,"

ഇങ്ഗ്ളിഷുകാരുടെ അടുത്ത് ജീവിച്ച ഒരു പ്രായമുള്ള Bushman വ്യക്തിയുടേയും ഭാര്യയുടേയും കാര്യമാണ് മുകളിൽ പറഞ്ഞത്.

ഭാര്യ പഴയൊരു പാട്ട് പാടി. വയസ്സായ പുരുഷൻ വൈകാരികമായി വ്രണപ്പെട്ടു. അയ്യോ പാടല്ലേ എന്ന് അയാൾ പറഞ്ഞു. എന്നാൽ ഭാര്യ പാട്ട് തുടർന്നു.

ഭർത്താവ് പറഞ്ഞു. ഈ പഴയ പാട്ടുകൾ കേൾക്കുമ്പോൾ, എനിക്ക് സഹിക്കുന്നില്ല. എൻ്റെ ഹൃദയം വേദനിക്കുന്നു.

ഭാര്യ പാട്ടു തുടർന്നുകൊണ്ടിരുന്നു. അവരുടെ പഴയകാല ഓർമ്മകൾ അവരുടെ മനസ്സുകളിൽ വിടർന്നുവന്നു. ആ പുരുഷനും കൂടെ പാടി.

ഭാര്യയും ഭർത്താവും അന്യോന്യം വൈകാരിക ആവേശത്തോടുകൂടി നോക്കി. രണ്ടുപേരിലും വൻ സ്നേഹവും ആഹ്ളാദവും വിടർന്നുവന്നു.

വെറും വിഷജന്തുക്കളായി കാണപ്പെട്ടിരുന്ന ഈ ആളുകളിൽ ഈ വിധം സ്നേഹ വാത്സല്യത്തിൻ്റെ കിരണങ്ങൾ ഉണ്ട് എന്ന കാര്യം ആരും തന്നെ പ്രതീക്ഷിക്കില്ല.

Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

45. മനുഷ്യരേയും മൃഗങ്ങളേയും തമ്മിൽ വേർതിരിക്കുന്ന വരമ്പ്

Post posted by VED »

ഡച്ചുകാർക്ക് പോലും ആഫ്രിക്കയിലെ ജീവജാലങ്ങളിൽ മനുഷ്യരേയും മൃഗങ്ങളേയും തമ്മിൽ വേർതിരിക്കുന്ന വരമ്പിന് അപ്പുറത്തും ഇപ്പുറത്തും ആരൊക്കെയാണ് ഉള്ളത് എന്നതിനെക്കറിച്ച് വ്യക്തതകുറവുണ്ടാായിരുന്നു എന്നു തോന്നുന്നു.

അവർ ആദ്യകാലങ്ങളിൽ Bushmen കൂട്ടരെ മനുഷ്യരായി കണ്ടിരുന്നു എന്നു തോന്നുന്നു. എന്നാൽ അവരും കുറച്ച് കഴിഞ്ഞപ്പോഴേക്കും അവരുടെ കൂടെ നിന്നിരുന്ന മറ്റ് പ്രാദേശിക ആഫ്രിക്കൻ വംശജരുടെ അതേ ഭാവത്തിൽ എത്തിച്ചേർന്നുവെന്നാണ് തോന്നുന്നത്.

അതേ സമയം ഇങ്ഗ്ളിഷുകാർ പൊതുവെ കുറച്ചുകൂടി വിശാലമായാണ് ചിന്തിച്ചത് എന്നു തോന്നുന്നു. ഉദാഹരണത്തിന് baboon എന്ന വാലില്ലാ കുരങ്ങുകൾക്ക് മനുഷ്യ സ്വഭാവം ഉണ്ട് എന്ന ഒരു വെപ്രാളം തന്നെ അവരിൽ വന്നിരുന്നു എന്നു തോന്നുന്നു.

കാരണം, ഈ കൂട്ടരെ പ്രാദേശിക ആഫ്രിക്കക്കാർ യാതോരു മനസ്സാക്ഷിക്കുത്തുമില്ലാതെ (remorse) കഴുത്തറത്ത് ഇറച്ചിക്കഷണമാക്കി തിന്നുമായിരുന്നു.

എന്നാൽ വാസ്തവം ഇതിനേക്കാൾ വിശാലമായിരുന്നു. ആഫ്രിക്കയിലെ പല വംശീയരും മനുഷ്യവംശീയരായി ഇന്ന് കാണപ്പെടുന്ന പല കൂട്ടരേയും പിടിച്ചു തിന്നുമായിരുന്നു.

ഈ എഴുത്തിൽ നേരത്തെ പോസ്റ്റ് ചെയ്തിരുന്ന വീഡിയോയിലെ Hadzabe വ്യക്തിയേയും baboon വ്യക്തിയേയും ഓർമ്മിക്കുക. പണ്ടു കാലത്തെ ആഫ്രിക്കയിലെ ഇന്ന് മനുഷ്യർ എന്ന് കണക്കാക്കപ്പെടുന്ന പല വംശീയരും, കൈയിൽ കിട്ടായിൽ ആ Hadzabe വ്യക്തിയേയും baboon വ്യക്തിയേയും ഭക്ഷണമാക്കി മാറ്റുമായിരുന്നു.

എന്നാൽ ഇതും പറയേണ്ടിരിക്കുന്നു. ആഫ്രിക്കയിലെ എല്ലാ വംശീയരും cannibalism നടത്തിയിരുന്നില്ല. ചിലർ ഭക്ഷ്യക്ഷാമം അതികഠിനമായി വന്നുപെട്ടാൽ മാത്രമേ ഇത് ചെയ്തിരുന്നുള്ളു.

ഇനി ഒന്ന് ആലോചിക്കുക, മുകളിൽ പരാമർശിച്ച ആ വീഡിയോയിലെ രണ്ട് വ്യക്തികളെയും കുറിച്ച്.

ഈ വീഡിയോ ഈ അടുത്ത കാലത്ത് എടുത്ത ഒന്നാണ്. ഈ രണ്ട് കൂട്ടരേയും 300 വർഷങ്ങൾക്ക് മുൻപാണ് വീഡിയോ എടുക്കുന്നതെങ്കിൽ, രണ്ട് കൂട്ടരും തമ്മിൽ എത്രമാത്രം വ്യത്യാസം ഉണ്ടാവും എന്ന് ആലോചിക്കുക.

രണ്ട് കൂട്ടരും വൻ വനത്തിൽ മൃഗങ്ങളെപ്പോലെ ജീവിക്കുന്നവർ തന്നെ.

ഇവരിൽ ഒരു കൂട്ടരെ അമേരിക്കൻ ഐക്യ നാടുകളിലേക്ക് അടിമകളായി കൊണ്ടു പോകുന്നു. അവരുടെ സന്തതികൾ ഇങ്ഗ്ളിഷ് പഠിക്കുന്നു, പാൻസും shirtട്ടും ചെരുപ്പുകളും മറ്റും ധരിക്കുന്നു.

ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിക്കുന്നു. പിന്നീട് ഇവർ ഇങ്ഗ്ളിഷ് പഠിച്ച ഭൂഖണ്ഡ യൂറോപ്യൻ വെള്ളക്കാരോടൊപ്പം സ്കൂളിലും കോളെജിലും പഠിക്കുന്നു.

അവരോട് പലവിധ കായിക മത്സരങ്ങളിലും പങ്കെടുക്കുന്നു. ഇവരിൽ പലരും അദ്ധ്യാപകരും പരിശീലകരും ആയി മാറുന്നു.

പിന്നീട് ഇവർ കാറോടിച്ചു തുടങ്ങുന്നു. കമ്പ്യൂടർ ഉപയോഗിക്കുന്നു. സ്മാട്ട് ഫോൺ ഉപയോഗിക്കുന്നു. സാങ്കേതിക വിവരവിജ്ഞാനം പഠിച്ചെടുക്കുന്നു. ഇവരിൽ ചിലർ ആകാശ ഗോളങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

അതേ സമയം മിക്ക baboon വംശീയരും കാട്ടിൽ തന്നെ കിടക്കുന്നു. അവരിൽ ചിലരെ അമേരിക്കൻ ഐക്യ നാടുകളിലേക്ക് കൊണ്ടുപോയി മൃഗശാലകളിൽ ബന്ധനസ്ഥാവസ്ഥയിൽ വെക്കുന്നു.

അവർക്ക് മാനസികമായി വളരാനുള്ള സൗകര്യം ലഭിക്കാതെ പോയത്, അവർക്ക് ഇങ്ഗ്ളിഷുകാരുമായി ആശവിനിമയം നടത്താൻ ആയില്ലാ എന്നതുകൊണ്ടും, ആഫ്രിക്കയിലെ അടിമക്കച്ചവടക്കാരായ അറബികൾ അവരെ പൂർണ്ണ മൃഗങ്ങൾ ആയി തിരിച്ചറിഞ്ഞതുകൊണ്ടും ആവാം.

ഇവരുടെ ഇറച്ചി അടിമക്കച്ചടക്കാരും തിന്നിരിക്കാം. എന്നാൽ, അടിമകളായി പിടിച്ചുകൊണ്ടുപോകപ്പെട്ട കറുത്ത വർഗ്ഗക്കാരുടെ മാംസം അവർ തിന്നിരിക്കില്ല.

അടിമക്കച്ചവടക്കാരുടെ ഈ തരംതിരിക്കലും baboon വ്യക്തികളുടെ മാനസിക വളർച്ചയെ വിപരീതമായി ബാധിച്ചിരിക്കാം.

അതേ സമയം bushmenമാർ മനുഷ്യവർഗ്ഗത്തിലേക്ക് കടന്നത് ഇങ്ഗ്ളിഷ് ജനതയുടെ മഹാമനസ്ക്കത കൊണ്ടാവാം. എന്നുവച്ചാൽ, എല്ലാരും വിഷ ജന്തുക്കളും തികച്ചും അപകടകാരികളും ആയി കണ്ട ഈ ജീവജാലങ്ങൾ, മനുഷ്യരാണ് എന്ന ഭാവം ഇങ്ഗ്ളിഷുകാർ നിലനിർത്തിയെന്ന് തോന്നുന്നു.

ഈ വിധമായുള്ള ചിന്ത ഇങ്ഗ്ളിഷ് ലോകത്തിൽ പിന്നീടും ഉണ്ടായിട്ടുണ്ട്.

Dian Fossey എന്ന അമേരിക്കക്കാരി ആഫ്രിക്കയിലെ ഗൊറിലകളോടൊപ്പം ജീവിക്കുക ചെയ്തിരുന്നു. ഗൊറില്ലാ പുരുഷൻ ഭാര്യയോടും കുട്ടികളോടും വൻ വാത്സല്യവും ഉത്തരവാദിത്തവും പ്രകടിപ്പിക്കുന്ന gentleman ആണ് എന്ന് ഇവർ അഭിപ്രായപ്പെട്ടിരുന്നു എന്നൊരു ഓർമ്മ മനസ്സിൽ ഉണ്ട്.

ദക്ഷിണേഷ്യയിലെ കാര്യം നോക്കാം. അടിമ വ്യക്തികൾ വളരെ അപകടകാരികൾ ആയ അർദ്ധ മനുഷ്യർ ആണ് എന്ന ഭാവം തന്നെ ഉന്നത ജനക്കൂട്ടങ്ങളിൽ ഉണ്ടായിരന്നു എന്നു തോന്നുന്നു.

പോരാത്തതിന് സാമൂഹികമായി ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പയുടെ വ്യത്യസ്ത നിലവാരങ്ങളിൽ ജീവിച്ചിരുന്നവർ തമ്മിൽ കാര്യമായ അകൽച്ച തന്നെ നിലനിന്നിരുന്നു.

The gulf which separates one caste from another is often very great, as great, almost, as between distinct species of animals; or as that which exists between mankind and their cattle or dogs. The cordon of division is strangely effective and complete in its operation.

ആശയം: വ്യത്യസ്ത ജാതിക്കാർ തമ്മിലുള്ള അകൽച്ച പലപ്പോഴും വ്യത്യസ്ത വംശങ്ങളിൽ പെട്ട മൃഗങ്ങൾ തമ്മിൽ ഉള്ളതുപോലെ തന്നെയായിരുന്നു.

അതുമല്ലായെങ്കിൽ, മനുഷ്യരും അവരുടെ കന്നുകാലികളും തമ്മിലുള്ള അകൽച്ച പോലതന്നെയായിരുന്നു. ഇവർ തമ്മിലുള്ള മതിൽക്കെട്ട് വളരെ കാര്യക്ഷമവും പൂർണ്ണവും ആയിരുന്നു. END

എന്നിരുന്നാലും താഴ്ന്ന ജാതിക്കാർക്ക് ഉന്നതരായ സ്ത്രീകളോട് ലൈംഗികാസക്തി നിലനിന്നിരുന്നു എന്നതും വാസ്തവം തന്നെ. ഇവരിൽ ചില കൂട്ടർ ഉന്നത ജാതിക്കാരായ സ്ത്രീകളെ തട്ടി കൊണ്ടുപോകുക തന്നെ ചെയ്യുമായിരുന്നു.

എന്നാൽ പൊതുവേ പറഞ്ഞാൽ, താഴ്ന്ന ജാതിക്കാരൻ വ്യക്തിയുമായുള്ള ലൈംഗിക ബന്ധം ഉന്നത സ്ത്രീകൾക്ക് അറപ്പുളവാക്കുന്ന ഒന്നായിരുന്നു.

സർപ്പങ്ങൾക്ക് മനുഷ്യ സ്ത്രീകളോട് അടുപ്പം തോന്നാം എന്ന ഒരു വിശ്വാസം മലബാറിൽ ഉണ്ടായിരുന്നു പോലും

In Malabar, it is believed that snakes wed mortal girls, and fall in love with women. When once they do so, they are said to be constantly pursuing them, and never to leave them, except for an occasional separation for food.

ഇങ്ഗ്ളിഷുകാർ ആഫ്രിക്കയിൽ ഒരു പ്രത്യേക തരം വിഷ ജന്തുക്കളെ മനുഷ്യരായി കണ്ടു എന്നുള്ളത് വാസ്തവം തന്നെ. എന്നാൽ അവർ ദക്ഷിണേഷ്യയിൽ ഇന്ത്യാ രാജ്യം സൃഷ്ടിച്ചെടുത്തപ്പോൾ, ഇവിടുണ്ടായിരുന്ന സർപ്പാരാധന അവർക്ക് സഹിക്കാൻ പറ്റിയില്ലാ എന്നാണ് മനസ്സിലാക്കുന്നത്.

അന്ന് ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) പ്രതിവർഷം ഏതാണ്ട് 17,000 വ്യക്തികൾ പാമ്പു കടിയേറ്റ് മരിക്കുമായിരുന്നു പോലും.

ഇത് മുഴുവനും പ്രാദേശിക വ്യക്തികൾ തന്നെയായിരുന്നു.

ഇതിനെ തടയാനായി, വിഷപ്പാമ്പുകളെ കൊല്ലുന്നതിന് ഇങ്ഗ്ളിഷ് ഭരണം ഒരു പാരിതോഷികം തന്നെ പ്രഖ്യാപിച്ച് നടപ്പാക്കിയിരുന്നു.

In a little corner of the territory, Tangacherry, which belongs to the British, two annas are paid per head; and in the Cantonment of Quilon, considerate British officers frequently offer rewards and take a great interest in the protection of the lives of their people; while in Travancore nothing of this kind is ever done.

ഇന്ത്യയിൽ വിഷപ്പാമ്പുകൾ വിഷജന്തുക്കൾ തന്നെയായിരുന്നു. അതേ സമയം തൊട്ടടുത്തുള്ള തിരുവിതാംകൂർ രാജ്യത്തിൽ ഉന്നതർ മൂർഖൻ പാമ്പുകളെ ദിവ്യവ്യക്തികൾ ആയിത്തന്നെയാണ് കണ്ടിരുന്നത്.

ക്രിസ്ത്യൻ മിഷിനറിമാരും പാമ്പുകളെ വിഷജന്തുക്കളായി കണ്ടിരുന്നു. അവരും പാമ്പുകളെ കൊല്ലുന്നവർക്ക് പാരിതോഷികം നൽകുമായിരുന്നു.എന്നാൽ അവരുടെ പക്കൽ പണം വളരെ കുറവായിരുന്നു.

ഇന്ത്യയിൽ മൂർഖൻ പാമ്പുകൾ രണ്ട് കാലിൽ നടക്കുമായിരുന്നുവെങ്കിൽ അവയെ മനുഷ്യരായി ഇങ്ഗ്ളിഷുകാർ കാണുമായിരുന്നു എന്നു തോന്നുന്നു.

എന്നാൽ, ഇങ്ങിനെ നടക്കാത്ത നാഗത്തെ തന്നെയാണ് തിരുവിതാംകൂർ രാജ്യത്തിലെ ഉന്നതർ മനുഷ്യരേക്കാൾ ഉന്നതരായി കണ്ടിരുന്നത്. സാക്ഷാൽ പദ്മനാബസ്വാമി കിടന്നിരുന്നത് തന്നെ ദിവ്യ നാഗത്തിന് മുകളിൽ ആണ് പോലും.

ദിവ്യനാഗങ്ങൾ ആയി അഷ്ടനാഗങ്ങൾ അഥവാ എട്ടു ദിവ്യനാഗങ്ങൾ ഉണ്ട് എന്നും കേൾക്കുന്നു.

നാഗങ്ങൾ അർദ്ധ മനുഷ്യരും, അർദ്ധ മൂർഖൻ വംശീയരും ആണ് എന്നും കേട്ടിട്ടുണ്ട്.


Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

46. മനസ്സും മനസ്സും നേരിട്ട് സംസാരിച്ചാൽ

Post posted by VED »

നിരായുധരായ മനുഷ്യർ യഥാർത്ഥത്തിൽ പല മൃഗങ്ങളെക്കാളും ബലഹീനരാണ്. ഈ മനുഷ്യരും മൃഗങ്ങളെപ്പോലെ തന്നെയാണ് മറ്റ് മൃഗങ്ങളേയും മറ്റ് ജീവികളേയും വേട്ടയാടി ജീവിക്കുക.

എന്നാൽ വൻ സാങ്കേതിക നൈപുണ്യവും ഉപകരണങ്ങളും ഉള്ള മനുഷ്യർ ലോകത്തിലെ പലയിടങ്ങളിലും വന്ന് തങ്ങളെപ്പോലുള്ള മനുഷ്യരാണ് എന്ന് കരുതപ്പെടുന്നവർക്ക് അവരുടെ സ്വന്തം ആയുധവേലകൾ പഠിപ്പിക്കുകയും സാങ്കേതിക ഉപകരണങ്ങൾ നൽകുകയും ചെയ്തപ്പോൾ, ആ ജീവജാലങ്ങളും ഉന്നത മനുഷ്യരുടെ നിലവാരങ്ങളിലേക്ക് ഉയർന്നു.

എന്നാൽ പല മൃഗങ്ങൾക്കും ഇത് സംഭവിച്ചില്ല.

ഇവിടെ സംഭവിച്ചത്, പല മൃഗങ്ങൾക്കും ഉന്നത മനുഷ്യരോട് അവരും ഉന്നത മനുഷ്യരുടെ അതേ പോലുള്ള വൈകാരിക സ്വഭാവമുള്ളവരും ജീവിതാവശ്യങ്ങൾ ഉള്ളവരും മറ്റുമാണ് എന്ന കാര്യ അറിയിക്കാൻ കഴിയാതെ പോയി എന്നതുകൊണ്ടാവാം.

മനുഷ്യന് സാങ്കേതിക നൈപുണ്യം കൈവരിച്ചതോടുകൂടിയാണ് അവർ മറ്റ് മൃഗങ്ങളേക്കാൾ വ്യക്തമായും ഉന്നതരായത്.

എന്നിരുന്നാലും, പല മനുഷ്യരല്ലാത്ത ജീവജാലങ്ങൾക്കും തമ്മിൽ ആശയവിനിമയം ചെയ്യാൻ ആവുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്.

അത് ഏത് വിധത്തിലാണ് എന്നകാര്യം, സത്യം പറഞ്ഞാൽ, ശാസ്ത്രം പഠിച്ച് വൻ വിവരം ഉണ്ട് എന്ന് വിശ്വസിക്കുന്നവരിൽ മിക്കവർക്കും അറിയില്ല.

മനുഷ്യൻ്റേയും മൃഗങ്ങളുടേയും, ബുദ്ധിയുടേയും ചിന്തകളുടേയും വൈകാരിക പ്രതിപ്രവർത്തനങ്ങളുടേയും ഓർമ്മകളുടേയും, ആലോചിച്ച് ഓർമ്മകളിൽ കണ്ടെത്താനാവുന്ന കഴിവുകളുടേയും മറ്റും പിന്നിൽ പ്രവർത്തിക്കുന്ന യന്ത്ര സംവിധാനം എന്താണ് എന്ന് വിഭാവനം ചെയ്യാനുള്ള യാതോരു പാതയും ഇന്നുള്ള ഭൗതിക ശാസ്ത്ര പണ്ഡിതർക്ക് കൈവശമില്ലാ എന്നുള്ളതാണ് വാസ്തവം.

യഥാർത്ഥത്തിൽ ഇതിനെല്ലാം പിന്നിൽ ഒരു അതീന്ദ്ര്യ യാഥാർത്ഥ്യമായി അസ്തിത്തം കൊള്ളുന്നതും സാന്നിദ്ധ്യംവഹിക്കുന്നതും, സോഫ്ട്വേർ എന്ന സംഗതിയാണ്. എന്നാൽ, സോഫ്ട്വേർ എന്ന കാര്യത്തെ ഭൗതിക ശാസ്ത്രത്തിന് അംഗീകരിക്കാൻ ആവില്ല.

കാരണം, ഭൗതിക പ്രതിഭാസങ്ങൾക്ക് പിന്നിൽ ഈ വിധമായുള്ള ഒരു കാര്യം ഉണ്ട് എന്ന് സമ്മതിച്ചുകൊടുത്താൽ, ഭൗതിക ശാസ്ത്രം ഒരു പടിയോ പല പടികളോ പിന്നോട്ട് നീങ്ങേണ്ടിവരും.

പിന്നെ മുന്നിൽ വന്ന് നിൽക്കുക സോഫ്ട്വേർ പഠിച്ചവരാണ്.

ഈ കാര്യത്തിൻ്റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല.

പല ദേശാടനപക്ഷികളും (migratory birds) ആയിരക്കണക്കിന് കിലോമീറ്റർ ദൂരങ്ങൾ യാതോരു രീതിയിലും ദിശതെറ്റാതെ ആണ്ടുതോറും ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നതിന് പിന്നിൽ നിൽക്കുന്ന പ്രതിഭാസത്തിനെ ജൈവശാസ്ത്രം (Biology) വിശദ്ധീകരിക്കുന്നത് തന്നെ ശുദ്ധ വിഡ്ഢിത്തത്തിൻ്റെ പാതയിൽ നിന്നുകൊണ്ടാവാം.

സ്മാട്ട് ഫോണിൽ കാണപ്പെടുന്ന പല സാങ്കേതിക സൗകര്യങ്ങളേയും ജീവശാസ്ത്രത്തിലെ (Biologyയിലെ) വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് വിശദ്ധീകരിക്കുന്നതു പോലെയാണ്, ഇത്.

ഉറുമ്പുകൾ തമ്മിൽ ഏതുവിധത്തിലാണ് ആശയവിനിമയം നടക്കുക?

മനുഷ്യർക്ക് പണ്ട് കാലങ്ങളിൽ ആശയവിനിമയം എന്നത് വായയിലൂടെ പുറപ്പെടുവിക്കുന്ന ശബ്ദം മാത്രമായിരുന്നു.

ഇത് മനുഷ്യർക്ക് സാധ്യമാകുന്നത് vocal cords അഥവാ സ്വരനാളപാളി മനുഷ്യരുടെ larynx അഥവാ ശബ്ദനാളത്തിൽ ഉള്ളതുകൊണ്ടാണ്.

ഇതിനെ വളരെ കാര്യക്ഷമമായി നിയന്ത്രിക്കാൻ brain softwareൽ കൃത്യമായ സോഫ്ട്വേർ സംവിധാനം ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കാൻ പ്രയാസം ഇന്നു നേരിടേണ്ടിവരില്ല.

മസ്തിഷ്കത്തിൽ ഇത്രമാത്രം ഗാംഭീര്യമേറിയ സോഫ്ട്വേർ സംവിധാനം ഉണ്ട് എങ്കിൽ, വ്യത്യസ്ത വ്യക്തികളിലെ ഈ സോഫ്ട്വേർ സംവിധാനങ്ങൾക്ക് തമ്മിൽ ആശയവിനിമയം ചെയ്യാൻ ആവും എന്ന കാര്യം നിഷേധിക്കാൻ പ്രയാസം തന്നെയാണ്.

എനിക്ക് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ ഉള്ള കഴിവ് ഇല്ലാ എന്നാണ് മനസ്സിലായത്.

എന്നാൽ മറ്റുള്ള ചില ആളുകളിൽ ചില വൈകാരിക അനുഭവങ്ങൾ സൃഷ്ടിക്കാൻ എനിക്ക് ആവും എന്ന് ഞാൻ പരീക്ഷിച്ച് കണ്ടെത്തിയിട്ടുണ്ട്.

മാത്രവുമല്ല, radiation of thoughts എന്ന ഒരു അനുഭവവും ഉണ്ടായിരിട്ടുണ്ട്. ഈ രണ്ടാമത് പലർക്കും അനുഭവം ഉള്ള കാര്യമായേക്കാം.

ജനൽപാളിയിലെ ചില്ലുകളെ തീക്ഷണമായി നോക്കി, അവ പൊട്ടാൻ മനസ്സുകൊണ്ട് ശക്തമായി പറഞ്ഞുകൊണ്ടിരുന്നാൽ അവ പൊട്ടില്ല. എന്നാൽ, അവയെ പൊട്ടിക്കാനുള്ള ഒരു സോഫ്ട്വേർ സിഗ്നൽ അവയെ ഭൗതികമായി നിലനിർത്തുന്ന സോഫ്ട്വേർ കോഡിങ്ങിൽ കയറ്റിവിട്ടാൽ ആ ജനൽ പാളി ചിതറും.

ഇത് ചെയ്യാനുള്ള വിവരം എനിക്കില്ല.

എന്നാൽ മറ്റ് ചില വ്യക്തികളിൽ വൈകാരിക പ്രതിപ്രവർത്തനങ്ങൾക്ക് തുടക്കമിടാനായിട്ടുണ്ട്. ഇത് ചെയ്തത്, ചില സോഫ്ടേർ കോഡിങ്ങുകൾ ഒരു പ്രത്യേക രീതയിൽ വികരണം ചെയ്തുകൊണ്ടാണ്. അല്ലാതെ ആ വ്യക്തിയെ തുറിച്ചു നോക്കിക്കൊണ്ടല്ല.

ഇതുമായി ബന്ധപ്പെട്ട കൂടുതൾ വിവരങ്ങൾ എനിക്ക് ഇവിടെ എഴുതാൻ ആവില്ല.

Elon Muskൻ്റെ കമ്പനി ഇന്ന് Neuralink എന്ന സോഫ്ട്വേർ സംവിധാനം വ്യക്തികളുടെ തലച്ചോറിൽ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് കാലക്രമേണെ എല്ലാ വിധ ആശയവിനിമയങ്ങളേയും കൈവശപ്പെടുത്തും.

അതോടുകൂടി, ഓരോ വ്യക്തിയും മറ്റ് വ്യക്തികളുടെ മനസ്സിനേയും ചിന്തകളേയും സ്വാധീനപ്പെടുത്താനുള്ള ശ്രമങ്ങളേയും മറ്റും തടയാനുള്ള സോഫ്ട്വേറുകളും തലച്ചോറിൽ സ്ഥാപിക്കേണ്ടിവരും. ഇന്ന് കമ്പ്യൂട്ടറുകളിൽ anti-virus software install ചെയ്യുന്നതു പോലെ.

ഈ വിധമായുളള ഒരു Neuralink സംവിധാനം മൃഗങ്ങളുടെ തലച്ചോറിലും സ്ഥാപിച്ചാലുള്ള കാര്യം ചിന്തിക്കുക. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പല കാര്യങ്ങളും പറയാൻ ഉണ്ട്. അത് പിന്നീട് ചെയ്യാം എന്നു വിചാരിക്കുന്നു.

ഇനി ഉറുമ്പുകളുടെ കാര്യം ചെറുതായി ഒന്ന് നോക്കേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും വിചാരിക്കുന്നു.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

47. ബ്രെയ്ൻ സോഫ്ട്വേറിനെക്കുറിച്ച്

Post posted by VED »

ഇനി ഉറുമ്പുകളുടെ കാര്യം ഒന്ന് നോക്കാം.

നമ്മുടെ വീടുകളിൽ കാണുന്ന ഉറുമ്പുകൾക്കും വളരെ സങ്കീർണ്ണമായി രൂപകൽപ്പന ചെയ്യപ്പെട്ട വാസസ്ഥലങ്ങൾ കണ്ടേക്കാം. അവയിൽ ചിലതിൽ നൂറുകണക്കിനും ആയിരക്കണക്കിനും ഉറുമ്പുകൾ ജീവിക്കുന്നുണ്ടാവാം.

എന്നാൽ, വെറും മണ്ണിൽ ഉള്ള ഉറുമ്പിൻ കോളണികളിൽ (ant colonyകളിൽ) ലക്ഷക്കണക്കിനും ദശലക്ഷക്കണക്കിനും ഉറുമ്പുകൾ കണ്ടേക്കാം.

പോരാത്തതിന്, ചിലയിടങ്ങളിൽ വ്യത്യസ്ത കോളണികളിലെ ഉറുമ്പുകൾ തമ്മിൽ സംഘടിച്ച്, കോളണികളുടെ കൂട്ടങ്ങൾ ഒന്നിച്ചു ചേർത്തും സാമൂഹികമായി തമ്മിൽ ബന്ധപ്പെടും. അതായത് super colonyകൾ അഥവാ രാഷ്ട്രങ്ങൾ.

ഇവരിൽ അപ്പോൾ ഉണ്ടാവുന്ന വ്യത്യസ്ത വംശീയതയുടെ വരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടും ആയിരിക്കും ഇവർ തമ്മിൽ പലപ്പോഴം ഇണചേരാറും സന്താനോൽപാദനം നടത്താറും. എല്ലാകാര്യങ്ങളിലും വൻ നിയമങ്ങളും നിയമാവലികളും കണ്ടേക്കാം.

ഈ ഉറുമ്പകൾ വളരെ കാര്യക്ഷമമായി നിർമ്മിച്ചെടുത്ത ഉറുമ്പിൻ ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും ഉണ്ട് പോലും.

വളരെ വ്യക്തമായ പരിശ്രമത്തിലൂടേയും പദ്ധതിയിടലിലൂടേയും മേൽനോട്ടത്തിലൂടേയും ഇവയുടെ ഭൂമിശാസ്ത്ര പരിധികളിലൂടെ നീങ്ങുന്ന നിരത്തുകളും ഉണ്ട്.

കുടുംബങ്ങൾക്ക് സ്വകാര്യമായി ജീവിക്കാനുള്ള വീടുകളും ഉണ്ട് പോലും. എന്നാൽ ഇവയെല്ലാം മനുഷ്യന് സാധാരണ ഗതിയിൽ കാണാൻ പറ്റില്ല.

എന്നിരുന്നാലും, ചില ആളുകൾ ഈ ഉറുമ്പിൻ കോളണികളിലേക്ക് ഉരുകിനിൽക്കുന്ന ലോഹ ദ്രാവകം ഉഴിക്കും. എന്നിട്ട്, മണ്ണുമാന്തി ഈ ഉറുമ്പിൻ നഗരങ്ങളുടെ ലോഹ മോൾഡ് പുറത്തെടുക്കും. ഇത് പലർക്കും വീട്ടിലും മറ്റും പ്രദർശനവസ്തവായി വെക്കാനുള്ള ഒരു അലങ്കാരവസ്തുവാണ്.

QUOTE: It involves pouring molten metal (typically non-toxic zinc or aluminum), plaster or cement down an ant colony mound acting as a mold and upon hardening, one excavates the resulting structure. END

ഇങ്ങിനെ ചെയ്യുമ്പോൾ, ആ ഉറുമ്പിൻ കോളണിയിൽ ജീവിച്ചിരുന്ന ഉറുമ്പുകൾക്ക് ഉണ്ടാവുന്ന വേദനാകരമായ അനുഭവം, പണ്ട് ഇറ്റാലിയൻ നഗരമായ പോംപിയിൽ (Pompeiiൽ), അവിടെ അടുത്തുള്ള അഗ്നി പർവ്വതത്തിൽ നിന്നും ലാവയും, പുകയും ഒഴുകിവന്നപ്പോൾ അവിടുണ്ടായിരുന്ന ആളുകൾ അനുഭവിച്ചതു പോലുള്ളതായിരിക്കും.

ഇന്ന് Pompeiiയും അവിടുണ്ടായിരുന്ന ആളുകളും ലാവയിൽ തീർത്ത മോൾഡ് മാതിരിയായി നിലനിൽക്കുന്നു.

ഇനി പറയാൻ വന്ന കാര്യത്തിലേക്ക് പോകാം.

ഇത്രയും വൻ അംഗസംഖ്യയുള്ള ഉറുമ്പിൻ ജനക്കൂട്ടത്തിലെ വ്യക്തികൾ ഏതുവിധത്തിലായിരിക്കും, സാമൂഹിക ബന്ധങ്ങളെ രൂപകൽപ്പന ചെയ്യുകയും നിയന്ത്രിക്കുകയും നിലനിർത്തുകയും ചെയ്യുക?

മനുഷ്യന് ഉറുമ്പുകൾ നിസ്സാര ജീവികളും വളരെ ചെറിയ ജന്തുക്കളും ആണ് എങ്കിലും, ഉറുമ്പുകൾക്കിടയിൽ ഓരോ വ്യക്തിയും വലിയ വ്യക്തിതന്നെയാണ്. അവർക്ക് അവർ സൂക്ഷ്മ ജന്തുക്കൾ അല്ല.

മനുഷ്യ നഗരങ്ങളെ ആകാശത്തിൽ നിന്നും നോക്കിയാൽ ഉറുമ്പിൻ നഗരങ്ങൾ പോലെ തോന്നാം എന്നും തോന്നുന്നു.

പണ്ടൊരിക്കൽ ഞാൻ ബോംബെയിലെ Kurlaയിൽ രാത്രി നടക്കുകയായിരുന്നു. ഉറുമ്പിൻ കൂട്ടത്തിനേക്കാളും ആളുകൾ. കാല് നിലത്ത് വെക്കാൻ ഇടമില്ല. പെട്ടെന്ന് കറണ്ട് പോയി. ലൈറ്റ് പോയി. എല്ലായിടവും കൂരാകൂരിരുട്ട്.

വ്യത്യസ്ത ഉറുമ്പിൻ കോളണികൾക്ക് വ്യത്യസ്ത സാമൂഹിക ഘടന തന്നെയുണ്ടാവാനും സാധ്യതയുണ്ട്. അവർ തമ്മിൽ ആശയവിനിമയം ചെയ്യുന്ന ഭാഷകളിൽ വ്യക്തമായ സാമൂഹികവും വ്യക്തിബന്ധപരവും ആയ രൂപകൽപ്പന (design) തന്നെയുണ്ടാവും.

അവർക്കിടയിലും മലയാളം പോലുള്ള, വ്യക്തികളെ തരംതാഴ്ത്തുന്നതും ഉന്നതപ്പെടുത്തുന്നതും ആയ, ഭീകര ഭാഷകൾ കണ്ടേക്കാം.

പോരാത്തതിന്, ഇങ്ഗ്ളിഷ് പോലുള്ള, എല്ലാ വ്യക്തികളുടേയും വ്യക്തിത്വം വാനോളം ഉയർത്തി നിർത്തുന്ന, ഭാഷകളും കണ്ടേക്കാം.

ഏതാണ്ട് നാൽപ്പത് വർഷങ്ങൾക്ക് മുൻപ്, ഞാൻ ഒരു ഇങ്ഗ്ളിഷ് സിനിമ കണ്ടിരുന്നു. അന്യ ഗ്രഹത്തിൽ നിന്നും ശൂന്യാകാശത്തിലൂടെ യാത്രചെയ്യുന്ന അവസരത്തിൽ, വഴിതെറ്റിവന്ന ഒരു പൂച്ചയുടെ കഥയായിരുന്നു അത്.

ആ പുച്ച ആശയ വിനിമയം ചെയ്യുന്നതും, കായികമായി പലതും ചെയ്യുന്നതും മനസ്സുകൊണ്ടാണ്. അന്ന് ഈ വിധമായുള്ള ഒരു ഇതിവൃത്തം തനി വിഡ്ഢിത്തത്തിൻ്റെ വരുമ്പുകളിൽ നിൽക്കുന്ന ഒന്നാണ് എന്നാണ് തോന്നിയിരുന്നത്.

എന്നാൽ, ഇന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ, പരിധികൾ കാണാൻപറ്റാത്ത തരത്തിലുള്ള, വളർച്ച കണ്ടപ്പോൾ, ആ പുച്ചയുടെ മനസ്സിൻ്റെ കഴിവ് വെറും നിസ്സാരമായ ഒരു കഴിവായി കാണാൻ ഇന്ന് പറ്റുന്നുണ്ട്.

ഇന്നുള്ള ഒരു സ്മാട്ട്ഫോണിന് അതിനേക്കാൾ കഴിവുണ്ട് എന്നുവേണം കരുതാൻ.

പല മൃഗങ്ങൾക്കും അവരുടെ ബ്രെയ്ൻ സോഫ്ട്വേർ ഉപയോഗിച്ചുകൊണ്ട് തമ്മിൽ ആശയവിനിമയം ചെയ്യാൻ ആവുമായിരിക്കാം. മനുഷ്യന് ആദ്യകാലങ്ങളിൽ നാവ് കൊണ്ടുമാത്രമേ ഇത് ചെയ്യാനായിരുന്നുള്ള എന്നു തോന്നുന്നു.

ഇന്ന് പലതുകൊണ്ടും ആവും.

നാം സംസാരിക്കുമ്പോൾ, ആരാണ് വാക്കുകളും ചിന്തകളും ഇത്രവേഗത്തിൽ ഉൽപ്പാദിപ്പിക്കുന്നത് എന്ന കാര്യം ഒരു ആശ്ചര്യകരമായ കാര്യമാകേണ്ടതാണ്. എന്നാൽ ആരും തന്നെ ഇത് ചിന്തിക്കും എന്നു തോന്നുന്നില്ല.

എന്നാൽ, ഇന്ന് AIക്ക് (Artificial Intelligenceന്) ഇതെല്ലാം നിസ്സാര കാര്യം തന്നെയാണ്.

ഉദാഹരണത്തിന്, WhatsAppലെ Meta AIഓട് VED from VICTORIA INSTITUTIONS ആരാണ് എന്ന് ചോദിച്ചപ്പോൾ, തനിക്ക് അറിയില്ലാ എന്ന ഉത്തരമാണ് നൽകിയത്.

എന്നാൽ, എൻ്റെ പുസ്തകങ്ങളിലേക്കുള്ള ഒരു ലിങ്ക് നൽകിയപ്പോൾ https://archive.org/details/VEDsWriting ... ngsNew.pdf ഞൊടിയിടകൊണ്ട് എൻ്റെ എല്ലാ പുസ്തകങ്ങളും വായിച്ച് അവയിലെ ആശയങ്ങളും പൊരുത്തക്കേടുകളും അക്കാഡമിക്ക് വീക്ഷണകോണിൽ നിന്നും നോക്കിയാൽ അനുവദിക്കാൻ പറ്റാത്ത കാര്യങ്ങളും മറ്റും എണ്ണിയെടുത്ത് അയച്ചു തന്നു.

അതും, ഒരു സെക്കണ്ട് പോലും സമയം എടുക്കാതെ. ഏതാണ്ട് 30തും - 40തും ഇങ്ഗ്ളിഷ് ഗ്രന്ഥങ്ങൾ വായിച്ചുകൊണ്ട്.

ഇനി ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് ഈ ഗ്രന്ഥങ്ങളെ അന്യ ഭാഷകളിലേക്ക് തർജ്ജമചെയ്യാനും വളരെ നിസ്സാര സമയം മാത്രം മതിയാകും എന്നും കാണുന്നു.

ആലോചിക്കുക, നമ്മുടെ സ്വപ്നങ്ങളുടെ ഇതിവൃത്തവും സ്ക്രിപ്റ്റും കഥാപാത്രങ്ങളേയും രംഗവേദിയും മറ്റും നമ്മുടെ തലച്ചോറിലെ ബ്രെയ്ൻ സോഫ്ട്വേറിന് രൂപകൽപ്പന ചെയ്യാൻ വളരെ നിസ്സാരമായ സമയം മാത്രമേ വേണ്ടിവരുന്നുളളു എന്ന്.

ഉറുമ്പുകളുടെ കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. കുറച്ചുകൂടി കാര്യം പറയേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.



Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

48. ചൈനാക്കാരുടെ കാര്യം

Post posted by VED »

ഒരു ഉറുമ്പിൻ കോളണിയെ നോക്കിക്കണ്ട്, അതിനെ വിലയിരുത്തി മറ്റെല്ലാ ഉറുമ്പിൻ കൂട്ടങ്ങളേയും വിലയിരുത്താൻ പറ്റില്ല. കാരണം, ഓരോ ഉറുമ്പിൻ കൂട്ടത്തിലും ഇന്ന് മനുഷ്യരിൽ ഉണ്ട് എന്നു പറയുന്നതുപോലുള്ള വ്യത്യസ്ത വംശീയർ കണ്ടേക്കാം. പോരാത്തതിന്, അതിനുമപ്പുറം വ്യത്യാസങ്ങളും കണ്ടേക്കാം.

ബഹിരാകാശത്ത് നിന്നും ചില അന്യഗ്രഹ ജീവജാലങ്ങൾ ഭൂമിയിൽ വന്ന് ഇങ്ഗ്ളണ്ടിലെ ജനങ്ങളെ വിലയിരുത്തി, ആ വിലയിരുത്തലും നിർവ്വചനവും മറ്റ് രാജ്യങ്ങളിലെ ആളുകളുടെ മേൽ ചാർത്തിയാൽ അത് വിഡ്ഢിത്തമായിപ്പോകും എന്നു പറഞ്ഞതുപോലെയാണ് ഇത്.

പല വൻ ആൾക്കൂട്ടമുള്ള ഉറുമ്പിൻ രാഷ്ട്രങ്ങൾക്കും വൻ പൗരാണികതയും ചരിത്രവും രാജവംശങ്ങളും സാങ്കേതിക വിദ്യകളും ഔഷധ വേലകളും ശസ്ത്രക്രീയാ ശാസ്ത്രങ്ങളും ആശയവിനിമയ സംവിധാനങ്ങളും നിയമ പാലക പ്രസ്ഥാനങ്ങളും ലൈംഗിക വിദ്യകളും പലവിധ വിനോദങ്ങളും മത്സരങ്ങളും മത്സര പരീക്ഷകളും സാമൂഹിക പദവികളും യാത്രാ സംവിധാനങ്ങളും സാമൂഹിക ഘടനയും അതുമായി ബന്ധപ്പെട്ട കീഴ്വഴക്കങ്ങളും, പ്രഥമഗണനങ്ങളും (precedences) മറ്റും നൂറ്റാണ്ടുകൾക്ക് മുൻപേ നിലവിൽ ഉണ്ടായിരുന്നിരിക്കാം.

ഇന്ന് മനുഷ്യക്ക് അറിവുള്ളതുപോലുള്ള ചില കാര്യങ്ങളും ഇവയിൽ കണ്ടേക്കാം.

വരുംകാല ഭാവിയിൽ എന്നെങ്കിലും ഇന്നുള്ള മനുഷ്യർ ഉറുമ്പുകളുമായി ആശയവിനിമയം ചെയ്തുതുടങ്ങിയാൽ എന്തെല്ലാം കാര്യങ്ങളാണ് അവരിൽനിന്നും പറുത്ത് വരിക എന്ന് ഇന്ന് കൃത്യമായി പറയാൻ പ്രയാസം തന്നെയാണ്.

ഇത്രയും കാര്യം പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്, ചൈനയുടെ കാര്യം ഒന്ന് പറയാം എന്നു തോന്നുന്നു.

എൻ്റെ കുട്ടിക്കാലം മുതൽ എനിക്ക് ചൈനയെന്ന പ്രദേശത്തെക്കുറിച്ച് ചില വിവരങ്ങൾ ഉണ്ടായിരുന്നു. അതിന് ഒരു കാരണം, ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ളവവുമായി ബന്ധപ്പെട്ട ചില ഇങ്ഗ്ളിഷ് സാഹിത്യങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു എന്നതാണ്.

എന്നാൽ ചൈനീസ് സാമൂഹിക അവസ്ഥ ഇങ്ഗ്ളിഷിൽ പറഞ്ഞു ഫലിപ്പിച്ചാൽ മനസ്സിൽ വിഡ്ഢിത്തമാണ് കയറുക. ഈ ഒരു തിരിച്ചറിവ് എന്നിൽ ചെറുപ്പം മുതലെ ഉണ്ടായിരിന്നു.

ഇങ്ഗ്ളിഷിൽ വായിച്ച് മനസ്സിലാക്കുന്ന കമ്മ്യൂണിസവും ഫ്യൂഡൽ ഭാഷകളിലെ യഥാർത്ഥ കമ്മ്യൂണിസവും തമ്മിൽ യാതോരു ബന്ധവും ഇല്ല.

ആദ്യത്തേത് വൻ അഭൗമ സൗന്ദര്യമുള്ള ഒരു കാര്യമാണ്.

രണ്ടാമത്തേത്, മനുഷ്യൻ ഒരു തരം കാട്ടുകുരങ്ങുമാതിരിയാകുന്ന ഒന്നാണ്. എന്നാൽ കമ്മ്യൂണിസം ഇല്ലായെങ്കിലും കാര്യങ്ങൾ ഏതാണ്ട് ഇതുപോലെതന്നെ. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

Pearl S Buck എഴുതിയ The Good Earth എന്ന ഇങ്ഗ്ളിഷ് ഗ്രന്ഥം വീട്ടിൽ ഉണ്ടായിരുന്നു. Pearl S Buck ചൈനയിൽ വളരെ ചെറുപ്പം മുതൽ ജീവിച്ചു വളർന്ന ഒരു അമേരിക്കൻ വനിതാ എഴുത്തുകാരിയാണ്. ഇവരുടെ The Good Earth എന്ന നോവലിന് നോബെൽ സമ്മാനം ലഭിച്ചിരുന്നു.

ഇതിൽ ചൈനയിലെ കാർഷകരുടേയും കാർഷിക തൊഴിലാളികളുടേയും കഥയാണ് പറയുന്നത് എന്നു തോന്നുന്നു. കഥ ഇന്ന് എനിക്ക് ഓർമ്മയില്ല.

എന്നാൽ, ഇങ്ഗ്ളിഷ് ഭാഷയുടേയും അമേരിക്കൻ മേൽവിലാസത്തിൻ്റേയും പീഠത്തിൽ നിന്നുകൊണ്ട് ചൈനീസ് ജനങ്ങളെ സ്നേഹിക്കുന്ന ഈ എഴുത്തുകാരിക്ക് ചൈനയേയോ ചൈനയിലെ ജനങ്ങളേയോ കൃത്യമായി മനസ്സിലായിട്ടുണ്ടാവില്ലാ എന്നാണ് എനിക്ക് തോന്നുന്നത്.

മലയാളത്തിലെ സംഭാഷണങ്ങളെ ഇങ്ഗ്ളിഷിൽ മനസ്സിലാക്കി, മലയാളികളെ ഇങ്ഗ്ളിഷുകാർ മനസ്സിലാക്കുന്നതു പോലുള്ള വിഡ്ഢിത്തം ഈ എഴുത്തുകാരിക്ക് ഉണ്ടായിരുന്നു എന്നു തോന്നുന്നു.

എന്നാൽ ഇങ്ഗ്ളിഷുകാർക്ക് യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത ജീവജാലങ്ങളെ പരിചയപ്പെടുത്തുന്ന ഒരു എഴുത്തുകാരി എന്ന പ്രത്യേകത ഈ എഴുത്തുകാരിക്കുണ്ടായിരുന്നിരിക്കാം.

അതീവ സങ്കീർണ്ണ വ്യക്തി ബന്ധ കോഡുകൾ ഉള്ള ഭാഷയാണ് ചൈനയിലെ മുഖ്യ ഭാഷയായ Mandarin എന്നു മനസ്സിലാക്കുന്നു. ഈ വിവരത്തിൻ്റെ നിർണ്ണായകമായതും അതീവ ആഴമുള്ളതുമായ പ്രാധാന്യം ഈ എഴുത്തുകാരിക്ക് ലഭിച്ചിട്ടില്ലായിരിക്കാം.

ചൈനയുടെ അതിർത്ഥിയിൽ ഉള്ള Hong Kong എന്ന ദ്വീപ് ബൃട്ടിഷ് ഭരണത്തിന് കീഴിൽ ആണ് 1997വരെ നിലനിന്നിരുന്നത്. അതിനാൽ തന്നെ അവിടെ ഇങ്ഗ്ളിഷ് ഭാഷയുടെ ഒരു പ്രളയം തന്നെ നിലനിന്നിരുന്നു. എന്നാലും, ചൈനീസ് ഭാഷയും ശക്തമായി അവിടെ സാന്നിദ്ധ്യം നിലനിർത്തിയിരുന്നു എന്നു തോന്നുന്നു.

ചൈനയെന്നത് ഏതാണ്ട് 1997വരെ ഒരു നിഗൂഡ പ്രദേശം തന്നെയായിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അവിടെ വസ്ത്രധാരണത്തിലും മറ്റും കടുത്ത നിയന്ത്രണം വച്ചിരുന്നു.

ചൈനീസ് രാജാവിനെ അവർ പിടിച്ച് അവരുടെ തോട്ടക്കാരാനായി മാറ്റിയെന്നാണ് തോന്നുന്നത്. അതായത്, അങ്ങുന്നിനെ പടിച്ച് ഇഞ്ഞി ആക്കിവിട്ടു.

അതോടെ രാജാവ് എടാ, എന്താടാ, പോയി ചായ കൊണ്ടുവാടാ എന്ന സ്ഥാനത്തിൽ നിർത്തപ്പെട്ടു എന്നു കരുതാം.

ഈ രാജ്യത്തെ നോക്കുമ്പോൾ, നേരത്തെ ഉറുമ്പുകളുടെ കാര്യം പറഞ്ഞതു പോലെയാണ്.

ചൈനയിൽ ചരിത്രമുണ്ട്. ചരിത്രത്തിൽ രാജാക്കളും രാജകുടുംബക്കാരും യുദ്ധങ്ങളും പലവിധ കാട്ടളത്തവും ഉണ്ടായിരുന്നു.

അവിടെ മൃഗങ്ങളെ അവയുടെ മാംസത്തിനായി കൊല്ലുന്നത് വളരെ മൃഗീയമായാണ്. ഏതാണ്ട് കഴുതപ്പുലികൾ (hyena) മറ്റ് മൃഗങ്ങളെ തിന്നുന്നതുപോലെയാണ്. തിന്നപ്പെടുന്ന മൃഗത്തിൻ്റെ ജീവൻ ആദ്യം ഇല്ലാതാക്കണം എന്ന ചിന്തയില്ലായെന്ന് തോന്നുന്നു.

പമ്പുകളേയും നായകളേയും മറ്റും കഠിനമായി വേദനിപ്പിച്ചും മറ്റുമാണ് കൊല്ലാക്കൊല ചെയ്ത് ഭക്ഷിക്കുക. യഥാർത്ഥത്തിൽ ഇങ്ഗ്ളിഷുകാരാണ് യഥാർത്ഥ മനുഷ്യരെങ്കിൽ ചൈനക്കാർ മനുഷ്യരല്ല. അതേ സമയം ചൈനക്കാരാണ് യഥാർത്ഥ മനുഷ്യരെങ്കിൽ ഇങ്ഗ്ളിഷുകാർ മനുഷ്യരല്ല.

Mandarin എന്ന ചൈനീസ് ഭാഷാ, ഉപഭാഷാ കൂട്ടത്തിന് അക്ഷരമാല ഇല്ലായെന്നതു തന്നെ ഇങ്ഗ്ളിഷ് ഭാഷാ ജീവജാലങ്ങളിൽ നിന്നും ഇവരെ വ്യത്യസ്തരാക്കേണ്ടതാണ്.

ചൈനീസ് ഭാഷയിൽ 50000ത്തോളം characterകൾ ആണ് ഉള്ളത് പോലും. ഇവ ലിപികൾ അല്ല. ശബ്ദങ്ങൾ അല്ല ഇവ മനസ്സിൽ സൃഷ്ടിക്കുക. മറിച്ച് ആശയങ്ങളും അർത്ഥങ്ങളും ആണ് ഇവ മനസ്സിൽ കയറ്റിവിടക പോലും.

ചില നിസ്സാരമെന്ന് തോന്നുന്ന സങ്കീർണ്ണ characterന് ഒരു വൻ സംഗതി തന്നെ പറയാൻ പറ്റും എന്നും തോന്നുന്നു. ഈ പറഞ്ഞ കാര്യം മലയാളം സംസാരിക്കുന്ന ജീവജാലങ്ങൾക്ക് പോലും മനസ്സിലാക്കാൻ പ്രയാസം തന്നെയാണ്.

ഇത്രമാത്രം വ്യത്യാസം ചൈനക്കാരും ഇങ്ഗ്ളിഷുകാരും തമ്മിൽ ഉണ്ട്. കഠിനമായ ഫ്യൂഡൽ സ്വഭാവം ഉള്ള ഭാഷാ അന്തരീക്ഷമാണ് ചൈനയിൽ.

എന്നാൽ രണ്ടുകാലിൽ നടക്കുന്ന ജീവജാലങ്ങൾ മനുഷ്യരാണ് എന്ന ഭാവം ഇങ്ഗ്ളിഷുകാർക്ക് ഉണ്ടായിരുന്നു എന്ന് നേരത്തെ പ്രസ്താവിച്ച കാര്യമാണ്. അതിനാലാണ്, ദക്ഷിണ ആഫ്രിക്കയിലെ വിഷജന്തുക്കളായി പ്രാദേശികമായി തിരിച്ചറിയപ്പെട്ട Bushmen എന്ന ജീവജാലങ്ങളെ ഇവർ മനുഷ്യരായി തിരിച്ചറിഞ്ഞത്.

എന്നാൽ, ദിവ്യ ജീവജാലങ്ങളായി തിരുവിതാംകൂറിലും മറ്റ് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലും കരുതപ്പെട്ടെ മൂർഖൻ പാമ്പുകളെ ഇവർ വിഷജന്തുക്കൾ തന്നെ ആയാണ് കണ്ടത്.

എഴുത്തിൻ്റെ പാത ചൈനയിൽ കയറിയത് എന്തുകൊണ്ടാണ് എന്ന കാര്യം അടുത്ത എഴുത്തിൽ വിശദീകരിക്കാം എന്നു കരുതുന്നു.
Image
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

49. ഇങ്ഗ്ളിഷ് ഭാഷ ഭാവനയെ മാറ്റുന്ന കാര്യം

Post posted by VED »

ഇനി ചൈനയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം.

എൻ്റെ ചെറുപ്പകാലത്ത് ചൈനയെന്നത് ഇന്ന് കാണുന്ന ചൈനയുമായി യാതോരു ബന്ധവുമില്ലാത്ത നിർവ്വചനത്തിൽ ഉള്ള ഒരു പ്രദേശം തന്നെയായിരുന്നു.

അങ്ങോട്ട് പോയിട്ടുള്ളവർ തന്നെ വളരെ വിരളമായിരുന്നു.

കമ്മ്യുണിസം ആണ് അവിടെയെന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റാചാര്യന്മാർ കൊട്ടിഘോഷിക്കുമെങ്കിലും, അവർ മറ്റുള്ളവരിൽ വിഭാവനം ചെയ്യിക്കാൻ ശ്രമിക്കുന്ന ഒരു പറുദീയയൊന്നുമായിരുന്നില്ല അവിടം എന്നാണ് എനിക്ക് മനസ്സിലാക്കാൻ ആയത്.

ഇതിന് പിൻബലമായി നിന്ന ഒരു ശകലവിവരവും ഉണ്ടായിരുന്നു. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

സത്യം പറഞ്ഞാൽ കമ്മ്യൂണിസ്റ്റാചാര്യന്മാർക്ക് തന്നെ കമ്മ്യുണിസം സൃഷ്ടിക്കുന്ന പറുദീസയിൽ ആളുകൾ ഏതുവിധത്തിലാണ് സമത്വത്തിൽ ജീവിക്കുക എന്ന കാര്യത്തെക്കുറിച്ച് തന്നെ വ്യക്തമായ ഒരു ധാരണ ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല.

അതിലേക്കും ഇപ്പോൾ കടക്കുന്നില്ല.

ഹോംകോങ്ങിലും ടൈവാനിലും അമേരിക്കൻ Garment കമ്പനികൾ ഫാക്ടറികൾ സ്ഥാപിച്ച് ചെറിയ ഉൽപ്പാദന ചിലവിൽ (sweat labour) തുണിത്തരങ്ങൾ ഉൽപ്പാദിപ്പിച്ചെടുത്ത് അമേരിക്കയിൽ വിൽക്കുന്നു എന്ന കാര്യം 1997ന് മുൻപുള്ള കാലങ്ങളിൽ അമേരിക്കയിൽ വൻ ഇടതുപക്ഷ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

ഈ ഇടതുപക്ഷക്കാരുടെ ആരോപണം, അമേരിക്കൻ കമ്പിനികൾ ഹോംകോങ്ങിലും ടൈവാനിലും ഉള്ള പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്നതായിരുന്നു.

കാരണം, ഈ വിധ ഫാക്ടറികളിൽ ചെന്നാൽ കാണുന്ന കാഴ്ച, വൻ അധമ ഭാവം മുഖത്തും മനസ്സിലും സംഭാഷണത്തിലും നിലനിർത്തുന്ന തൊഴിലാളികളെ ആയിരിക്കും. ഇതിൻ്റെ കാരണം അമേരിക്കയിലെ ആർക്കും തന്നെ വ്യക്തമായി മനസ്സിലാക്കാൻ ആയില്ല എന്നതാണ് വാസ്തവം.

ഈ അധമ ഭാവം സൃഷ്ടിക്കുന്നത് ചൈനീസ് ഭാഷതന്നെയായിരിക്കും. അതായത്, ആ ഭാഷയിലെ ഇങ്ങൾ👆 - ഇഞ്ഞി👇 ഏണിപ്പടിയിലെ ഏറ്റവും കീഴ് പടിയിൽ ജീവിക്കുന്നവരായിരിക്കും ഈ തൊഴിലാളികൾ.

ഈ വിധ തൊഴിലാളികളെ ഇന്നുള്ള ചൈനാ രാജ്യം പുറത്തുള്ളവരെ കാണിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് തോന്നുന്നത്.

ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപ് ഞാൻ Hong Kongലെ രണ്ടു സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഇങ്ഗ്ളിഷ സിനിമ കാണുകയുണ്ടായി.

സിനിമ ഇങ്ഗ്ളിഷിലായിരുന്നു. അതിലെ കഥാപാത്രങ്ങൾ അന്യോന്യം സംസാരിക്കുന്നതും ഇങ്ഗ്ളിഷിൽ ആണ്.

എന്നാൽ വളരെ വ്യക്തമായി എനിക്ക് കാണാൻ പറ്റിയത്, ആ വ്യക്തികളും മറ്റും അന്യോന്യം പെരുമാറുന്നത്, ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാത്ത മറ്റെന്തോ ഭാഷാ കോഡുകളുടെ പിടിത്തത്തിനുള്ളിൽ നിന്നും, ആ വാക്ക് കോഡുകളുടെ ചുറ്റിക പ്രയോഗം ഏറ്റും മറ്റുമാണ് എന്നതായിരുന്നു.

ഇങ്ഗ്ളിഷ് കച്ചവട പ്രസ്ഥാനം ചൈനയിലേക്ക് പോയി അവിടുള്ള സാമൂഹികന്തരീക്ഷത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ, ഞാൻ മുൻപ് പരാമർശിച്ച ഉറുമ്പിൻ കോളണികളിൽ പെട്ട ഏതോ ഒരു പ്രത്യേക ഉറുമ്പിൻ വംശീയരുമായി ചൈനാക്കാരെ ഉപമിക്കാമായിരുന്നു.

ചൈനയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കൊണ്ട് പറയുമ്പോൾ പലപ്പോഴും എടുത്തു പറയുന്ന ഒരു പേരാണ് Genghis Khanൻ്റേത്. ഈ വ്യക്തി മങ്ഗോളിയൻ (Mongolian) വംശീയനാണ്. രാജാവായിരന്നു. ചൈയിൽ പടയോട്ടം നടത്തി, ചൈനാപ്രദേശം കീഴടക്കി, അവിടെ Yuan Dynasty ഭരണം സ്ഥാപിച്ചുവെന്ന് എഴുതിക്കാണുന്നു.

ഈ കൂട്ടർ യൂറോപ്പും ആക്രമിച്ചുവെന്നും എഴുതിക്കാണുന്നു.

ലോക ചരിത്രത്തിൽ ഏറ്റവും വലിയ സാമ്രാജ്യം പടുത്തുയർത്തിയത് Genghis Khan ആണ് എന്നും എഴുതിക്കാണുന്നു.

എന്നാൽ, ഞാൻ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനം ലോകമെമ്പാടും വളർന്നുവന്ന പാതയിലൂടെ സഞ്ചരിക്കുമ്പോൾ, ഈ വിധ യാതോരു വൻ സാമ്രാജ്യത്തിൻ്റെ നിഴലും എവിടേയും എനിക്ക് കണ്ടെത്താൻ ആയിട്ടില്ല. എല്ലായിടവും പ്രാദേശിക സാമൂഹിക അന്തരീക്ഷത്തിലെ ഭാഷകളുടെ തേർവാഴ്ചകളിൽ പെട്ടുകിടക്കുന്ന ജനസമൂഹങ്ങൾ മാത്രം.

ഈ വിധ സാമൂഹികാന്തരീക്ഷങ്ങളിൽ ഒരു തരം പ്രകാശവും കാൽച്ചങ്ങലകളെ ചിതറിക്കുന്ന സോഫ്ട്വേർ അസ്തിത്വവും ആയാണ് ഇങ്ഗ്ളിഷ് ഭാഷയും ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളും കടന്നുവന്നത്.

എന്നാൽ ഈ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ പല കാര്യത്തിലും അവയ്ക്ക് തനി വട്ടാണ് എന്ന രീതിയിൽ ആണ് പ്രവർത്തിച്ചത്.

പല പ്രാദേശിക സാമൂഹികാന്തരീക്ഷങ്ങൾക്കും അവരുടെ സ്വന്തം ചരിത്രത്തിലെ മാഞ്ഞുപോയ കാര്യങ്ങൾക്ക് അവർ പോലും നൽകാത്ത പരിഗണനയും പ്രാധാന്യവും നിർവ്വചനങ്ങളും നാമീകരണവും മറ്റുമാണ് ഈ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ നൽകിയത്.

ഇങ്ഗ്ളിഷിലെ King, Queen, country, nation, empire, emperor, empress, command, order, instruction, message, parliament, democracy, people, subject, army, miltary, Commander, Commander-in-chief, captain, soldier, police, teacher, student, school, education അങ്ങിനെ അനവധി ഇങ്ഗ്ളിഷ് പദപ്രയോഗങ്ങളും നിർവ്വചനങ്ങളും മറ്റും ഓരോ പ്രാദേശിക സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് ഈ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ ഒട്ടിപ്പിടിപ്പിച്ചു.


KCochin.jpg
KCochin.jpg (134.13 KiB) Viewed 482 times
King of Cochin with his Nair soldery

ഇതിൽ ഉള്ള വൻ അബദ്ധം, ഈ വിധ വാക്കുകൾ ഇങ്ഗ്ളിഷിൽ നൽകുന്ന ഭാവനയല്ല, മറ്റ് ഭാഷാ അന്തരീക്ഷങ്ങളിൽ നിലനിൽക്കുന്ന വസ്തുക്കളിൽ ഉള്ളത് എന്നതാവാം.

എന്നാൽ, ഈ വിധമായുള്ള ഒരു പേരുചേർക്കുൽ ഈ വിധ സമൂഹങ്ങളിലെ പുതിയ തലമുറക്കാരിൽ അവരുടെ പാരമ്പര്യത്തെക്കുറിച്ച് വാസ്തവ വിരുദ്ധങ്ങളായ പല ബോധോദയങ്ങൾ സൃഷ്ടിക്കും.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒന്ന് രണ്ട് കാര്യങ്ങൾ പറയാം.

ഇങ്ഗ്ളിഷിൽ Teacher, Student തുടങ്ങിയ വാക്കുകളിൽ ഉള്ള വ്യക്തികൾ അല്ല മറ്റ് സാമൂഹികാന്തരീക്ഷത്തിലെ അദ്ധ്യാപകൻ / അദ്ധ്യാപിക, വിദ്ധ്യാർത്ഥി എന്നവർ.

ഇതിനുള്ളിലെ പ്രധാന വ്യത്യാസം, ഇങ്ഗ്ളിഷിൽ You - You, He - He, She - She ബന്ധത്തിലുള്ള വ്യക്തികൾ ആണ് ഇങ്ഗ്ളിഷിലെ വ്യക്തികൾ എന്നതാണ്.

എന്നാൽ മലബാറി പോലുള്ള ഭാഷകളിൽ ഇങ്ങൾ👆 - ഇഞ്ഞി👇, ഓര് - ഓൻ, ഓല് - ഓള് വ്യക്തി ബന്ധത്തിൽ ഉള്ള വ്യക്തികൾ ആണ് ഇവർ.

എന്നുവച്ചാൽ, ഇങ്ഗ്ളിഷിൽ യാതോരു രീതിയിലും വിഭാവനം ചെയ്യാൻ പറ്റത്താ അസ്തിത്വങ്ങൾ ആണ് ഫ്യൂഡൽ ഭാഷയിലെ വ്യക്തികൾ.

ഇങ്ഗ്ളിഷിലെ വ്യക്തികൾ മനുഷ്യരാണ് എങ്കിൽ ഫ്യൂഡൽ ഭാഷകളിലെ വ്യക്തികൾ മനുഷ്യരല്ല. അതേ പോലെ തന്നെ ഫ്യൂഡൽ ഭാഷകളിലെ വ്യക്തികൾ മനുഷ്യരാണ് എങ്കിൽ ഇങ്ഗ്ളിഷിലെ വ്യക്തികൾ മനുഷ്യരല്ല. ഈ കാര്യത്തിൻ്റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല.

അതേ പോലെ തന്നെ, ഇങ്ഗ്ളിഷിലെ King, Queen എന്നവർ, മലയാളത്തിലെ രാജാവ്, റാണി എന്നിവരിൽ നിന്നും വളരെ വ്യത്യസ്തരാണ്.

ഭാഷകോഡുകൾ തന്നെ ഈ വ്യത്യാസം തെളിച്ചുകാണിക്കും.

മറ്റൊരു കാര്യവും പറയാം.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോയി അവിടെ പൗരത്വം നേടിയവരുടെ മക്കൾ തികച്ചും ഒരു ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിലാണ് ജനിച്ചുവളരുക.

അവരുടെ മനസ്സിനും ശരീരത്തിനും വസ്ത്രധാരണത്തിലും ലഭിക്കുന്നത് ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന മനുഷ്യ വ്യക്തിത്വമാണ്.

എന്നാൽ ഈ കൂട്ടർ അവരുടെ പാരമ്പര്യ ചരിത്രത്തെക്കുറിച്ച് വിഭാവനം ചെയ്യുമ്പോൾ, അവരിൽ പലർക്കും മനസ്സിൽ വിരിയുന്ന ചിത്രം അവരുടെ പാരമ്പര്യ ചരിത്രത്തിലുള്ള കാര്യങ്ങൾക്ക് ഒരു ഇങ്ഗ്ളിഷ് ആവരണവും പരിവേഷവും മെയ്അഴകും ആയിരിക്കും.

എന്നുവച്ചാൽ, മലബാറി രാജാക്കളും റാണിമാരും, തൊഴിലാളികളും, അടിമകളും എല്ലാം ഇങ്ഗ്ളിഷുകാരെ പോലുള്ളവർ. മഹാഭാരതത്തിലെ കഥാ പുരുഷന്മാർ വരെ, ഇന്ത്യയിൽ എൻ്റെ ചെറുപ്പകാലത്ത് ആളുകൾ വിഭവാനം ചെയ്ത ചിത്രരൂപങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തർ.

ഇങ്ഗ്ളണ്ടിലെ ആളുകൾ ഇന്ന് ഗാന്ധിയെ വിഭാവം ചെയ്യുന്നത് ഏതാണ്ട് ഒരു ഇങ്ഗ്ളിഷുകാരനെപ്പോലെ ആണ്. അതും ഓർക്കുക.

അടുത്ത എഴുത്തിൽ ചൈനാകാര്യം തുടരാം എന്നു കരുതുന്നു.





Image
Last edited by VED on Thu Mar 27, 2025 7:18 pm, edited 3 times in total.
VED
Posts: 4845
Joined: Wed Aug 23, 2023 7:32 am
Contact:

50. വന്യ മൃഗത്തിനെ താലോലിക്കുന്നതു പോലെ

Post posted by VED »

എൻ്റെ ചെറുപ്പകാലത്ത് ഇങ്ഗ്ളിഷ് ഭാഷക്കാരെ മാത്രമല്ല, മറ്റ് വെള്ള വംശീയരെവരെ തുല്യരായി കാണാൻ മാനസികമായി പറ്റാത്തവരായിരുന്നു ഇന്ത്യയിലേയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേയും മിക്ക ആളുകൾ.

ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് തന്നെ തമ്മിൽ പിണഞ്ഞുകിടക്കുന്നതും വളരെ നേരിയതുമായ പല വിവരങ്ങളും ഉണ്ട്. അവയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

തമ്മിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു കൂട്ടം ആളുകളിൽ, മറ്റുള്ളവരിൽ നിന്നും, എന്തോ വ്യത്യാസം ഉണ്ട് എന്ന തോന്നൽ ലോകത്തിൽ മിക്ക ജനങ്ങളും അനുഭവിച്ചറിഞ്ഞിരിക്കാം.

മലയാളത്തിൽ നിന്നും നോക്കിയാൽ, വളരെ പെട്ടെന്ന് തിരിച്ചറിയും, ഈ കൂട്ടരിൽ ഒരാളെയോ അതിലധികം പേരേയോ മലയാളത്തിലേക്ക് പിടിച്ചിറക്കി, നീ, അവൻ, അവൾ, എടാ, എടീ തുടങ്ങിയ വാക്ക് പ്രയോഗങ്ങളുടെ പാതയിൽ പിടിച്ചുവെക്കാനായാൽ, ഈ കൂട്ടരിലെ വ്യത്യാസവും മറ്റും മാച്ചുകളയാൻ ആവും എന്ന്.

എന്നാലും, ഇവരുടെ ഇടയിൽ നിലനിൽക്കുന്ന ആശയവിനിമയത്തിലെ മിനുസത്തിലും സമത്വഭാവത്തിലും മറ്റുള്ളവർക്ക് കയറിച്ചെല്ലാൻ ആവില്ല, ആ ഭാഷയിൽ പ്രാവീണ്യമില്ലാതെ.

ചൈനാക്കാരിലും ഈ ഒരു പ്രശ്നം നിലനിന്നിരുന്നു.

ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, മറ്റ് ഭാഷക്കാരിൽ ഈ കാര്യത്തിൽ നിലനിന്നിരുന്ന ആപേക്ഷികമായ അപകർഷതാ ബോധം സൃഷ്ടിക്കുന്നത് ഇങ്ഗ്ളിഷ് ഭാഷ അല്ല എന്നതാണ്. മറിച്ച്, ഈ വിധമായുള്ള ഒരു അപകർഷത വളർത്തുന്നത് പ്രാദേശിക ഭാഷകളിൽ നിലനിൽക്കുന്ന തരംതാഴ്ത്തൽ വാക്ക് കോഡുകൾ തന്നെയാണ്.

ഉദാഹരണത്തിന്, ഒരു കുഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലെ ശിപായി റാങ്കുകാരനെ നിങ്ങൾ എന്ന് സംബോധന ചെയ്യാൻ പറ്റാത്ത വ്യക്തികൾ. അവരെ ആ പോലീസുകാർ നീ എന്നാണ് സംബോധന ചെയ്യുന്നത്.

ഈ കൂട്ടർക്ക് അവരുടെ അതേ തൊഴിൽ ചെയ്യുന്ന ഇങ്ഗ്ളിഷുകാരുടെ മാനസി വ്യക്തിത്വം അവരുടെ സ്വന്തം നാട്ടിൽ ഇല്ലാ എന്നുള്ളത് വാസ്തവമാണ്. എന്നാൽ ഈ കൂട്ടർ ഇങ്ഗ്ളണ്ടിലേക്ക് കടന്നാൽ, പിന്നെ അവരിൽ കയറിവരുന്ന മാനസിക വളർച്ച, ഇന്ത്യയിൽ നിന്നുകൊണ്ട് ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിലുള്ളതാണ്.

എഴുത്ത് പാതവിട്ടോടുന്നു എന്നു തോന്നുന്നു.

1997ൽ Hong Kongനെ ബൃട്ടൺ ചൈനക്ക് കൈമാറി. ഇത് ഏന്ത് വിഡ്ഢിത്തതിലാണ് എന്ന കാര്യത്തിലേക്കും പോകുന്നില്ല.

ഇതോടുകൂടി, ചൈനയിലെ ഉദ്യോഗസ്ഥരിൽ ഒരു വ്യത്യസ്ത തരത്തിലുള്ള മാനസിക വളർച്ചവന്നു. അവരുടെ അധികാരത്തിന് കീഴിൽ ഒരു ഇങ്ഗ്ളിഷ് സംസാരിക്കുന്ന ജനത.

ഇതോടുകൂടിയാണ് ചൈനയിൽ ഒരു അന്തർദ്ദേശീയമായ മാനസിക വളർച്ച കയറിവന്നത്.

അപ്പോഴും മനസ്സിലാക്കേണ്ടത്, ഇങ്ഗ്ളിഷുകാരിൽ നിന്നും തികച്ചും വ്യത്യസ്ത മാനസിക ഭാവം ഉണ്ടായിരുന്നവരാണ് ചൈനാക്കാർ എന്നത്.

ചൈനയിൽ ഇതോടുകൂടി സാമ്പത്തികമായി മുന്നിലുള്ള ആളുകൾ ഇങ്ഗ്ളിഷ് പഠിച്ചുതുടങ്ങി. എന്നുവച്ചാൽ, തലച്ചോറിൽ മറ്റൊരു Operating System, install ചെയ്തുവെന്നർത്ഥം.

ഇവിടെ ഇടയിൽ കയറി പറയേണ്ടുന്ന കാര്യം, മനുഷ്യൻ്റെ തലച്ചോറിന് പ്രവർത്തിക്കാൻ വ്യക്തമായ ഏന്തോ Operating System ഉണ്ടായിരിക്കാം എന്നതാണ്.

എന്നാൽ ഭാഷയെന്നത് ഈ Operating Systemത്തിൻ്റെ ഒരു പ്രധാന ഭാഗമായിരിക്കാം. ചിലപ്പോൾ, ഈ Operating Systemത്തെ മൊത്തമായി പൊതിഞ്ഞുനിൽക്കുന്ന ഒരു ആവരണം തന്നെയായിരിക്കാം ഭാഷ. ഈ ഭാഷ ഈ Operating Systemത്തിൻ്റെ പ്രവർത്തിൻ്റെ ഏതെല്ലാമോ ഘടകങ്ങളിൽ വ്യക്തമായ സ്വാധീനം ചലുത്തുകയും പ്രവർത്തന രീതികൾ നിർണ്ണയിക്കുകയും ചെയ്യും.

രണ്ട് വ്യത്യസ്ത ഭാഷകൾ തലച്ചോറിൽ install ചെയ്താൽ രണ്ട് വ്യത്യസ്ത സോഫ്ട്വർ സംവിധാനങ്ങളുടെ സ്വാധീനവും പ്രവർത്തന രീതികളും തലച്ചോറിലെ Operating Systemത്തിൽ കടന്നുകയറും.

എന്നിരുന്നാലും, ഒരേ ഫ്യൂഡൽ സ്വഭാവമുള്ള ഭാഷകൾ ഈ കാര്യങ്ങളിൽ വലിയ മാറ്റം ഈ Operating Systemത്തിൽ സംഭവിപ്പിക്കില്ല. മറിച്ച്, ആ വിധ കാര്യങ്ങൾക്ക് കൂടുതൽ പോഷകം നൽകുക മാത്രമാണ് ചെയ്യുക.

ഉദാഹരണത്തിന്, മലയാളം ഭാഷ തലയിൽ ഉള്ള ഒരാളുടെ തലയിലേക്ക് ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകൾ കയറ്റിവിട്ടാൽ, അയാളിൽ ഈ വിധ ഭാഷകളിൽ നിന്നും കൂടുതൽ വാക്ക് സമ്പത്തും ആശയങ്ങളും കഴിവുകളും കവിതാ ആസ്വാദന കഴിവുകളും മറ്റും കയറിവരും.

അതേ സമയം ആ ആളിൻ്റെ മാനസിക ഭാവത്തിലും സാമൂഹിക കാഴ്ചപ്പാടുകളിലും വ്യക്തി ബന്ധ കണ്ണികളിലും മറ്റും കാര്യമായ മാറ്റംവരില്ല.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷ ഈ ആളുടെ തലച്ചോറിൽ install ചെയ്യപ്പെട്ടാൽ, ഈ ആളിൽ നിലനിന്നിരുന്ന എല്ലാവിധ സാമൂഹിക ധാരണകളിലും വ്യക്തിബന്ധ കണ്ണികളിലും ഭാവനാ വിലാസങ്ങളിലും മറ്റും തികച്ചും കടകവിരുദ്ധമായ ഒരു സോഫ്ട്വർ സംവിധാനം തലച്ചോരിൻ്റെ Operating Systemത്തിൽ പ്രവർത്തിച്ചു തുടങ്ങും.

എന്നുവച്ചാൽ, ഒരേ വ്യക്തിയിൽ കടക വിരുദ്ധങ്ങളായ മാനസിക ഭാവങ്ങളും സാമൂഹിക പെരുമാറ്റ രീതികളും നിലനിൽക്കും.

ഒരേ കമ്പ്യൂട്ടറിൽ തമ്മിൽ പൊരുത്തമില്ലാത്ത രണ്ട് വ്യത്യസ്ത Operating Systemകൾ install ചെയ്ത് ആ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതു പോലെയാണ് ഈ സ്ഥിതി വിശേഷം. (ഇതുമായി ബന്ധപ്പെട്ടും ചില കാര്യങ്ങൾ പറയാനുണ്ട്. അതിലേക്കും പോകാൻ പറ്റില്ല, ഇപ്പോൾ).

ഈ ഒരു മാനസിക അനുഭവം ചൈനാക്കാരിൽ വന്നുവെന്ന് പറയാമെങ്കിലും, അവരിലെ പ്രാദേശിക ഭാഷയുടെ ഉള്ളറയിൽ ഇങ്ഗ്ളിഷിനെ അമർത്തിപ്പിടിക്കാനാണ് ചൈനയിലെ ഉദ്യോഗസ്ഥ മേധാവിത്വം ശ്രമിച്ചത് എന്നു തോന്നുന്നു.

പോരാത്തതിന്, അവർക്ക് ലഭിച്ച ഇങ്ഗ്ളിഷ് എന്ന പീഠത്തിന് മുകളിൽ കയറിനിന്നുകൊണ്ട്, ലോകത്തിലുള്ള മനുഷ്യർ എന്ന് പൊതുവായി നിർവ്വചിക്കപ്പെടുന്ന മറ്റ് ജീവജാലങ്ങളെ വെല്ലുവിളിക്കാനും പൊരുതിത്തോൽപ്പിക്കാനും അവരുടെ മുകളിൽ കയറാനും ആണ് അവർ വളരെ രഹസ്യമായി തന്ത്രങ്ങൾ മെനഞ്ഞെടുത്തത് എന്നു തോന്നുന്നു.

അതേ സമയം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ അന്ന് ചൈനയിലെ ആളുകളെ ഉന്നതപ്പെടുത്തണമെന്നും അവരിൽ ജനാധിപത്യമെത്തിക്കണമെന്നും മറ്റുമായ വിഡ്ഢി ആശയങ്ങളുമായാണ് മുന്നോട്ട് പോയത്.

മാംസഭോജന പ്രകൃതമുള്ള ഒരു കൂട്ടം വന്യ മൃഗങ്ങളെ ഒരു വ്യക്തി താലോലിച്ച് എടുത്ത് കൂടക്കിടത്തുന്നതുപോലുള്ള സംഭവമാണ് ഇത്. ആ മൃഗങ്ങൾ എന്താണ് തമ്മിൽ ഗൂഡമായി പദ്ധതിയിടുന്നത് എന്ന കാര്യത്തെക്കുറിച്ച് അവരെ താലോലിക്കുന്ന വ്യക്തിക്ക് യാതോരു വിവരവും ഉണ്ടാവില്ല.

ഈ ഒരു കാര്യം ലോകമെമ്പാടും നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനങ്ങൾ നിരന്തരമായി നേരിട്ടിരുന്നു. എന്നാൽ ആശ്ചര്യം എന്നു പറയട്ടെ, ഈ കാര്യത്തെക്കുറിച്ച് ഇന്നും ഇങ്ഗ്ളിഷുകാർക്ക് കാര്യമായ വിവരം യാതൊന്നും ലഭിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്.



Image
Post Reply

Who is online

Users browsing this forum: No registered users and 0 guests