10. വൈരുദ്ധ്യങ്ങളുടെ കലവറ

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. വൈരുദ്ധ്യങ്ങളുടെ കലവറ

Post posted by VED »

Image
Image



Image

Image
Image
Last edited by VED on Mon Feb 19, 2024 1:03 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Contents

Post posted by VED »

c #
കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.

1. കപട വീരന്മാർക്ക് വൻ കൈയ്യടിയും പിന്തുണയും നൽകിക്കൊണ്ടിരിക്കുന്നവർ

2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ അത്യുഗ്ര ഹിംസയെക്കുറിച്ച്

3. എന്ത് ഏകാഗ്രതയാണ് കാട്ടിൽനിന്നും ഗുഹയിൽനിന്നും ലഭിക്കുക?

4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും, മത്സരബുദ്ധി മറ്റുള്ളവരിൽ ജനിപ്പിക്കുന്നതുമായ ഭാഷ

5. മാനസികാവസ്ഥയെ മലക്കംമറിക്കുന്ന ഇൻഡിക്കന്റ് വാക്ക് കോഡുകൾ

6. ഉന്നത ജനതയുടെ പാരമ്പര്യങ്ങൾ സ്വീകരിക്കുന്നതും സൂചിപ്പിക്കുന്നതും അവകാശപ്പെടുന്നതും

7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്

8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക് കയറാനുള്ള പഴുതുകൾ

9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന് പരചയപ്പെടുത്തിയത്

10. തിരുവിതാകൂറിനേയും മലബാറിനേയും ഒന്നാക്കിയെടുക്കനുള്ള പെടാപ്പാടുകൾ

11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള പെടാപ്പാടുകൾ

12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും ശ്രേഷ്ഠമ്മന്യതയും ഉള്ളതായി തോന്നിയത്

13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ ചേർത്തെഴുതിയതിനെക്കുറിച്ച്

14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച്

15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ തമ്മിലുള്ള പലവിധ സാമ്യതയിലും വിക്രിയങ്ങൾ

16. മുത്തപ്പൻ എന്ന പ്രതിഭാസം

17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വേർ യന്ത്രസംവിധാനം

18. ജനിച്ചനാൾ മുതൽ കാണുന്ന കാര്യങ്ങൾ യാഥാർത്ഥ്യബോധത്തെ ബാധിക്കുന്നത്

19. കീഴിൽ ആജ്ഞാനുവർത്തികളേയും അനുയായികളേയും സൃഷ്ടിക്കാനുമുള്ള മാർഗ്ഗം

20. സർക്കാർ, തീയരേയും ഈഴവരേയും ഒന്നിച്ചു ചേർത്ത് ഒറ്റ സമുദായമായി രേഖപ്പെടുത്തിയത്

21. Tellicherryയിലെ തീയക്കമ്മറ്റി

22. ഉൽകൃഷ്ടങ്ങളായ പ്രവർത്ത കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുവാൻ പറ്റുന്നവരെത്തേടി

23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെയ പദ്ധതികൾ

24. വൻ പ്രബുദ്ധത അവകാശപ്പെടുന്ന ആധുനിക മലയാളിയുടെ കാര്യം

25. 'മുന്നോക്കത്തിലുള്ള' സമുദായത്തിന് എന്ത് നേതൃത്വം നൽകാൻ

26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത് നല്ലതുതന്നെ

27. മലയെപ്പിടിച്ച് മലയണ്ണാന്റെയ കീഴിൽ അമർത്തിവച്ചതുമാതിരി

28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം സിദ്ധിച്ചിരുന്നവർക്ക് സംഭവിച്ചത്

29. ജാതീയമായ സർപ്പവിഷം മനസ്സിൽ കൊണ്ടുനടക്കുന്നവരെക്കുറിച്ച്

30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു തടയാനുള്ള വാക്യായുധങ്ങൾ

31. ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണ ഉദ്യോഗസ്ഥരുടെ എഴുത്തുകളിലെ പോരായ്മകൾ

32. വിപരീത വ്യക്തിത്വ - വ്യത്യസ്ത തീയർ സർക്കാർ ഉദ്യോഗസ്ഥർ തിരുവിതാംകൂറിൽ

33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്‍റെ ശക്തിയും വിപരീതഭാവ അർത്ഥങ്ങളും

34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്

35. അന്ന്യനെ തമർത്തണം എന്ന ചിന്തയെ തരിശായ വിദ്യാഭ്യാസത്തിന് തുടച്ചുമാറ്റാനാവുമോ?

36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ അറിവില്ലാതെ സാമൂഹികപരിവർത്തനം

37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി

38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം

39. ഇങ്ഗ്ളിഷ് ജനത്തിന്റെയ അതേ തലയെടുപ്പിന്റെജ നേരിയ ഒരു സൂചന

40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക പ്രത്യയശാസ്ത്ര ചിന്തകളും

41. സാമൂഹികാധിപന്മാരുടെ കീഴിലുള്ള പണിക്കാരുടെ കീഴിൽ പെട്ടുപോയാൽ

42. രണ്ടു വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം എന്ന് ആയതിനെക്കുറിച്ച്

43. മേധാവികളുടെ ഫ്യൂഡൽ ഭാഷ പഠിക്കില്ലായെന്ന് കീഴ്ജനം സംഘടിച്ചുനിന്നാൽ

44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള അലങ്കാരമാതൃക

45. ഭാഷയെന്ന സോഫ്ട്വേറിന്റൊ ഉള്ളറകളിലുള്ള നിഗൂഡതകളെക്കുറിച്ച്

46. ഭാഷയ്ക്കും വാക്കുകൾക്കും Verbalരൂപവും non-Verbalരൂപവും ഉണ്ട്

47. മലബാറി മലയാളത്തിന്‍റെ designനിന്മേൽ പടുത്തുയർത്തപ്പെട്ട ആധുനിക മലയാളം

48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും മാറി, ഹിന്ദിക്കാരുടെ അടിയിൽ ലഭിക്കുന്ന മഹിമ!

49. രണ്ട് വ്യത്യസ്ത ഭാഷാ ഡിസൈനുകളുടെ സാന്നിദ്ധ്യവും അസ്തിത്വവും

50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word codeഡുകളുടെ എണ്ണത്തിലുള്ള വ്യത്യാസം

Image
Last edited by VED on Fri Oct 13, 2023 8:46 pm, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

1 #. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും, കപട വീരന്മാർക്ക് വൻ കൈയ്യടിയും പിന്തുണയും നൽകിക്കൊണ്ടിരിക്കുന്നവർ




ഇങ്ഗ്ളിഷ് ഭാഷയും സാംസ്ക്കാരിക മൂല്യങ്ങളും അനുഭവിച്ചാസ്വധിച്ച ഈ ഉപദ്വീപിലെ പല പ്രാദേശികരും ഇങ്ഗ്ളിഷിനോടും ഇങ്ഗ്ളണ്ടിനോടും എതിരായുള്ള സമീപനം എടുത്തിട്ടുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും, അവരാരും അവർക്ക് ലഭിച്ച ഇങ്ഗ്ളിഷിനെ മനസ്സിൽനിന്നും മാച്ചുകളയാനോ, അവർക്ക് ഇങ്ഗ്ളണ്ടിൽ പോയി വസിക്കാനുള്ള അവസരത്തെ നിരസിക്കാനോ മുതിരാറില്ലാ എന്നുള്ളതാണ് വാസ്തവം.

ശ്രീ നാരായണ ഗുരു ബ്രാഹ്മണ മതത്തിലേയും ആദ്ധ്യാത്മികതയിലേയും തിരുവെഴുത്തുകളും ധർമ്മശാസ്ത്രങ്ങളും വേദങ്ങളും ധ്യാനനിഷ്ഠകളും തപസ്സനുഷ്ഠാനങ്ങളുംമറ്റുമാണ് പഠിച്ചെടുത്തതും പരിശീലിച്ചതും എന്ന് കാണുന്നു. എന്നാൽ ഇവയെല്ലാംതന്നെ സംസ്കൃതഭാഷാ വാക്ക് കോഡുകളുമായി പിരിഞ്ഞുകിടക്കുന്നവയാണ് എന്ന് തോന്നുന്നു.

സംസ്കൃതം ഒരു അതീവ ഫ്യൂഡൽ സ്വഭാവമുള്ള ഭാഷയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഈ ഭാഷയിലെ ബ്രാഹ്മണത്വമുള്ളയിടം മനസ്സിൽ സ്വരസൗന്ദര്യവും കാവ്യഭംഗിയും ബ്രഹ്മതാളവും ഉന്മത്തതയും ആനന്ദവും ലഹരിയും മതിഭ്രമവും മായാദൃശ്യങ്ങളും വ്യാമോഹവും, ഒരളുവരെ വിഭ്രാന്തിയും തിരുകിച്ചേർത്തേക്കാം എന്നും പറയാം എന്നും തോന്നുന്നു.

ഈ ഭാഷയുടെ ഈ സ്വർഗ്ഗീയമായ അതിവിശിഷ്ട സവിശേഷതയ്ക്ക്, ഫ്യൂഡൽ ഭാഷാ പ്രദേശത്ത് ജീവിക്കുന്ന വ്യക്തികളിൽ, ഫ്യൂഡൽ ഭാഷാ കോഡുകളുടെ നിഷേധകത്വമുള്ള കോഡുകൾക്ക് ഇടപെടാൻ അനുവാദം നൽകാതെ, വളരെ സൂക്ഷ്മമായി പ്രതിപ്രവർത്തിക്കാൻ സൗകര്യപ്പെടുത്തിയാൽ, ഈ ഭാഷയുടെ ബ്രാഹ്മണത്വമുള്ള ഇടങ്ങൾ ഒരുതരം ദിവ്യഔഷധിയായി അവരുടെ മനസ്സിലും ശരീരത്തിലും പ്രവർത്തിക്കാൻ ആയേക്കാം. സമൂഹത്തിൽ വെറും കോഴിക്കാട്ടമായി ജീവിക്കാൻ സൗകര്യപ്പെട്ടയാളും ബ്രാഹ്മണത്വത്തിന്‍റെ ദിവ്യ തേജസ്സിലേക്ക് വളർന്നവരും.

എന്നാൽ ഈ ബ്രാഹ്മണ തേജസ്സിന് ഒരു കാണാപ്പുറം ഉണ്ട് തന്നെ. ഈ വ്യക്തി വെട്ടിത്തിളങ്ങിനിൽക്കണമെങ്കിൽ, യാതോരു വെൺതിളക്കവുമില്ലാതെ കീഴിലുള്ള സമൂഹത്തിലെ വൻകുണ്ടിലേക്ക് പടിപടിയായി ഇറങ്ങി നിലനിൽക്കുന്ന, വെറങ്ങലിച്ചും കരിപുരണ്ടും വിഡ്ഢിവിവരങ്ങൾ തലയിൽ നിറച്ചുകൊണ്ടും, അടുപ്പിച്ചാൽ നാറുന്ന വ്യക്തിത്വവുമായും കണ്ണിനുംകാതിനും അരോചമായും അശ്രീകരമായും ദുശ്ശകുനമായും ജീവിക്കുന്ന മറ്റൊരു വൻ ജനക്കൂട്ടം തന്നെ സമൂഹത്തിൽ ഉണ്ടായിരിക്കേണം.

ഇവർക്കോരോരുത്തർക്കും അവരേക്കാൾ കീഴിൽ വരുന്നവരുടെ അരോചകത്വമേ അനുഭവപ്പെടുള്ളുതാനും. മുകളിൽ ഉള്ളവരിൽനിന്നും പ്രസരിക്കുന്നത് മധുരം പകരുന്ന നറുമണമാണ് എന്ന് അവർക്ക് അറിവും ലഭിച്ചിരിക്കും.

ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാൻപോലും ആവാത്ത ഈ വിനാശകരമായ അടുക്കും ചിട്ടയുടേയും മുകൾത്തട്ടിൽ ആണ് സംസ്കൃതഭാഷാ കോഡുകൾ നെയ്തെടുത്തുവച്ചിരിക്കുന്ന മായാ പ്രപഞ്ചവും, അവിടുള്ള അപ്സരസ്സുകളുടെ നാടും, അവിടെ വിളയാടിനിൽക്കുന്ന ഗന്ധർവ്വന്മാരും.

ശ്രീ നാരായണ ഗുരു ബ്രാഹ്മണ മത പൈതൃകങ്ങൾ ആവഹിച്ചെടുത്തപ്പോൾ, ആ ഗന്ധർവ്വനഗരത്തിലേക്ക് പ്രവേശിച്ചിരിക്കും എന്ന് പറയാതെവയ്യ. എന്നാൽ ഈവിധമല്ലാതെ ഈ ഉപദ്വീപിൽ സാമൂഹിക നേതൃത്വത്തിലേക്ക് ഉയരാൻ ആവില്ലതന്നെ. വെറും നാണുവിന് സാമൂഹിക പരിവർത്തനം നടത്താൻ പ്രയാസം തന്നെയാവും. അതേ സമയം ശ്രീ നാരായണ ഗുരുവിന് ഇത് കുറച്ചൂകൂടി ആയാസരഹിതമായേക്കാം. വെറും നാണുവിനെ ഈഴവർ തന്നെ അംഗീകരിക്കും എന്ന് തോന്നുന്നില്ല.

നിസ്സാരമായ ഭാഷാ കോഡുകളിൽ ഒളിഞ്ഞുകിടക്കുന്ന അതീന്ത്ര്യ ബലമുള്ള കാര്യങ്ങളാണ് വളരെ ലളിതമായി ഇവിടെ പ്രതിപാദിക്കപ്പെട്ടത്.

ശ്രീ നാരായണ ഗുരു ബൃട്ടിഷ്-ഇന്ത്യയിൽ ദേശാടനം ചെയ്തിരുന്നു എന്നു കണ്ട കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. യഥാർത്ഥത്തിൽ ശ്രീ നാരായണ ഗുരുവല്ല ഈ വിധം യാത്ര ചെയ്തത്. മറിച്ച് തരുവിതാംകൂറിലെ കീഴ്ജനത്തിൽപ്പെട്ട നാണുവെന്ന യുവാവാണ് അടുത്തുള്ള രാജ്യത്തിലൂടെ സഞ്ചരിച്ചു ആശ്ചര്യകരമായ കാഴ്ചകൾ കണ്ടുമനസ്സിലാക്കിയത്.

ഈ അനുഭവത്തിന്‍റെ യഥാർത്ഥ തീവ്രത മനസ്സിലാക്കാനായി ഒരു ചിത്രീകരണം ഇവിടെ നൽകാം.

ഇന്ത്യയിലെ ഒരു യുവാവായ ടാക്സിഡ്രൈവർ. പേര് നാണു. വ്യക്തിത്വം ഒരു ശരാശരി ഇന്ത്യൻ ടാക്സി ഡ്രൈവറുടേത്. എന്നുവച്ചാൽ അവരിലെ വൻ വ്യക്തിത്വമുള്ള ആളുമല്ല, വ്യക്തിത്വം വളരെ തരിശായ ആളുമല്ല. ഇങ്ഗ്ളിഷ് ഭാഷ കുറച്ചൊക്കെ പറയാൻ പഠിച്ചെടുത്തിട്ടുണ്ട്. കാര്യമായ ആഴം ഈ ഭാഷയിൽ ഇല്ല.

ഇങ്ഗ്ളണ്ടിൽ പോയി ടാക്സി ഡ്രൈവറായി ഏതാണ്ട് ഒരു വർഷക്കാലം തൊഴിൽ ചെയ്യാനുള്ള സൗകര്യം ഈ ആൾക്ക് ഒരിക്കൽ യാദൃശ്ചികമായി ലഭിച്ചു.

ഇന്ത്യയിൽ സാധാരണ തൊഴിലുകാരെ താരംതാഴ്ത്താനായി ഉപയോഗപ്പെടുത്തുന്ന കാക്കിയുടത്ത്, പോലീസുകരുടെ എടാ, നീ, എന്തെടാ, ഇങ്ങ് വാടാ, അവിടെ നിൽക്കെടാ എന്നെല്ലാം ഓമനത്വം തുളുമ്പുന്ന മാതൃഭാഷയിൽ നിത്യവും കേട്ടാസ്വദിച്ചും, അതേ ഭാഷയിലെ വൻ സൗന്ദര്യം ഉള്ള സിനിമാ പാട്ടകൾ കേട്ടും ആനന്ദാമൃതത്തിൽ നിത്യവും ആടിയും ഓടിയും കിതച്ചും ഞെട്ടിയും ഞെട്ടിച്ചും ജീവിച്ചുകൊണ്ടിരുന്ന ഈ ആൾക്ക് ഇങ്ഗ്ളണ്ടിലെ ജീവിതം തികച്ചും ആശ്ചര്യകരമായിരുന്നു.

വെടിപ്പും വൃത്തിയും ഉള്ള തെരുവുകളും ജനങ്ങളും പൊതുപെരുമാറ്റങ്ങളും. റോഡിൽ വാഹനങ്ങൾ ഹോണടിച്ച് അലോസരപ്പെടുത്തുന്ന അനുഭവമേ ഇല്ല. യാതോരുവിധ തരംതാഴ്ത്തുന്ന പെരുമാറ്റം ആരിലും കണ്ടില്ല. പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാൻ യാതോരു മടിയും വേണ്ടെ. പോലീസുകാരണെങ്കിൽ, അവർക്ക് എന്തെങ്കിലും വിരോധം മനസ്സിൽ ഉണ്ടെങ്കിൽ തന്നെ അത് വാക്ക് കോഡുകളിൽ സാധരണയായി പ്രകടിപ്പിക്കാൻ യാതോരു പഴുതും ഇല്ല.

ഈ ആൾ ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ചുവന്നു. നാട്ടിൽ വൻ സംഭവമാണ്. ഇങ്ഗ്ണ്ടിൽ ജോലിചെയ്ത ആളല്ലെ? ഇന്ത്യയിലെ ടാക്സി ഡ്രൈവർമാർക്ക് വൻ തരംതാഴ്ത്തലും കീഴ്ജന ഭാവവുമാണ് അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് നാണുവിന് ബോധോദയം വന്നിരിക്കുന്നു. വനവാസത്തിൽ നിന്നുമല്ല ഇത് ലഭിച്ചത്. മറിച്ച് ഇങ്ഗ്ളണ്ടിൽ നിന്നുമാണ്.

ഈ നാട്ടിലെ ടാക്സി ഡൈവർമാരുടെ നിലവാരം ഉയർത്തണം. ഇത് പറയാൻ എളുപ്പമാണ്. എന്നാൽ കാര്യം നടപ്പില്ലതന്നെ. കാരണം, ഇന്ത്യയിൽ കാലാകാലങ്ങളായി നിലവിൽ ഉള്ള ഔദ്യോഗികവും സാമൂഹികവും ആയ കീഴ്വഴക്കങ്ങളെ യാതോരു നിയമ നിർമ്മാണത്താലും മാറ്റാൻ ആവില്ലതന്നെ.

മാത്രവുമല്ല, തങ്ങൾ ഒരു കീഴ്ജനമാണ് എന്ന് ടാക്സി ഡ്രൈവർമാരും അംഗീകരിക്കില്ലതന്നെ. ഇങ്ങിനെയൊരുകാര്യം പുറത്തു പറഞ്ഞാൽതന്നെ പ്രശ്നമാണ്. അവരെ ആരാധിക്കുന്ന ജനങ്ങളും വ്യക്തികളും കുടുംബക്കാരും അവരുടെ ആരാധാന നിർത്തിയേക്കാം.

പോരാത്തതിന്, വെറും നാണുവിന് സാമൂഹിക പരിവർത്തനം ആവില്ലതന്നെ. വെറും നാണു, നീ, എടാ, എടാ നാണു തുടങ്ങിയ, ദിവ്യ ആത്മാവിനെ വെട്ടിമുറിക്കുന്ന വാക്ക് കോഡുകളുടെ പ്രഹരത്തിൽ പെട്ടുപോകും. ഒരു ആദ്ധ്യാത്മിക ഗുരുതന്നെയായാലെ ജനം കീഴിൽ അണിനിരന്നുനിൽക്കുള്ളു.

നാണു സംസ്കൃതവും വേദങ്ങളും അതുപോലുള്ള വൻ നിഗൂഢ സാഹിത്യങ്ങളും പഠിച്ചു ദിവ്യജ്ഞനം കൈവശപ്പെടുത്തി. ഗുരുവായി, സ്വാമിയായി. വൻ ആദ്ധ്യാത്മിക നേതാവായി. ഇനി ഇന്ത്യയിലെ ടാക്സി ഡ്രൈവർമാരുടെ നിലവാരം ഉയർത്താം.

എന്നാൽ ഈ ഗുരു എത്തിയിരിക്കുന്നത് ഫ്യൂഡൽ ഭാഷാ കോഡുകളുടെ ഈറ്റില്ലത്തിലാണ്. ഇദ്ദേഹത്തെ അദ്ദേഹവും, ടാക്സി ഡ്രൈവർമാരെ അവനും ആയികാണുന്ന ജനക്കൂട്ടത്തിന്‍റെ മുകൾത്തട്ടിലാണ് വന്ന് പതിച്ചിട്ടുള്ളത്.

ഇദ്ദേഹം വിഭാവനം ചെയ്ത ഇങ്ഗ്ളണ്ടും സംസ്കൃത പണ്ഡിത്യപീഠവും തമ്മിൽ യാതോരു ബന്ധവും ഇല്ലതന്നെ. രണ്ടം രണ്ട് എതിർകോണുകളിൽ കാലാകാലങ്ങളായി നിൽക്കുന്ന ദ്രുവങ്ങൾ തന്നെയാണ്. ഒന്നിന് മറ്റൊന്നാവാൻ ആവില്ലതന്നെ.

ഗുരുവിന് കുറേ ടാക്സി ഡ്രൈവർമാരെ പലവിധ സ്ഥാനമാനങ്ങളും നൽകി ഉയർത്തി പലവിധ ബഹുമാനത്തിലും സ്ഥാപിക്കാൻ ആവും. എന്നാൽ മറ്റ് ടാക്സി ഡ്രൈവർമാർ ഭാഷാകോഡുകളുടെ നീ, എടാ, എന്താടാ, അവൻ, വെറുംപേര് തുടങ്ങിയ പഴയ നിലവാരത്തിൽ നിന്നും അനങ്ങുകപോലുമില്ല. അവർക്ക് അതിൽ പരിഭവവും കാര്യമായി ഉണ്ടാവില്ലതന്നെ. കാരണം, അവർക്ക് തരംതാഴ്ത്താൻ പറ്റുന്നവരെ നേരത്തെതന്നെ അവർ കണ്ടെത്തിയിട്ടുണ്ടാവും.

മാത്രവുമല്ല, മറ്റുള്ള ടാക്സി ഡ്രൈവർമാർക്ക് യഥാർത്ഥ ഇങ്ഗ്ളണ്ടിനെ സങ്കൽപ്പിക്കാനും ആവില്ല. അവർ കാണുന്ന, അവരെ കബളിപ്പിക്കുന്ന, പ്രാദേശിക സിനിമകളിൽ ഇങ്ഗ്ളണ്ടിൽ ജീവിക്കുന്നത് രാക്ഷസന്മാരാണ്. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും, ഈ വിധ തട്ടിപ്പ് സിനിമകളിൽ ഇങ്ഗ്ളിഷുകാരെ തമർത്തുന്ന ഇന്ത്യൻ വീരന്മാർക്ക് അവർ വൻ കൈയ്യടിയും പിന്തുണയും നൽകിക്കൊണ്ടിരിക്കും.



Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

2 #. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ അത്യുഗ്ര ഹിംസയെക്കുറിച്ച്




നാണുവെന്ന കീഴ്ജാതിക്കാരനായ വ്യക്തിയും ശ്രീ നാരായണ ഗുരു എന്ന ദിവ്യനും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട് തന്നെ. ഭാഷാ കോഡുകളാണ് ഈ വിധ വ്യത്യാസം സൃഷ്ടിക്കുന്നത്. നാണുവെന്നും ശ്രീ നാരായണ ഗുരുവെന്നും ഒരേ വ്യക്തിയെ വ്യത്യസ്തമായി പരാമർശിക്കുമ്പോൾതന്നെ ഈ കാര്യം വൈകാരികമായി അനുഭവിച്ചറിയാവുന്നതാണ്.

ഒരേ വ്യക്തിയുടെ വ്യക്തിത്വത്തിലും മാനസിക ഭാവത്തിലും ഉളവാക്കാവുന്ന, ഈ ആശ്ചര്യകരമായ എതിർകോണുകളിലേക്ക് തെറിപ്പിക്കുന്ന രീതിയിൽ ഉള്ള, പിളർക്കലും വേർത്തിരിക്കലും ഇങ്ഗ്ളിഷ് ഭാഷയിൽ സാധ്യമാക്കാൻ വൻ കുരുട്ടുബുദ്ധിയോടെ കരുതിക്കൂട്ടി കരുക്കൾ നീക്കിയാലെ സംഭാവ്യമാവുള്ള എന്ന് തോന്നുന്നു. എന്നാൽപ്പോലും ഫ്യൂഡൽ ഭാഷകളിൽ ഈ വിധം വെറും നിസ്സാരവാക്ക് കോഡുകളിലൂടെ സംഭവിപ്പിക്കാവുന്ന ഇരട്ടവ്യക്തിത്വത്തിന്‍റെ തീക്ഷണത ഇങ്ഗ്ളിഷിൽ പകർത്തെടുക്കാൻ ആവുമെന്ന് ഉറപ്പിച്ചുപറയാൻ ആവില്ല.

നീ, എടാ, എന്താടാ നീ ഈ കാട്ടിക്കൂട്ടുന്നത്?, അവൻ, അവന്‍റെ, ഒരു ധിക്കാരം, പോക്കിരി, തെമ്മാടി, നാണമില്ലാത്തവൻ, നിർത്തെടാ നിന്‍റെ കോമാളിത്തരം, നീ ആരാന്നാ നിന്‍റെ വിചാരം?, നിന്‍റെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചാലുണ്ടല്ലോ! തുടങ്ങിയ, വ്യക്തിയെ നിയന്ത്രിക്കാനായി കൂടെയുള്ളവരും കീഴിലുള്ളവരും മുകളിലുള്ളവരും ഉപയോഗിക്കുന്ന, അനവധി വാക്ക് പ്രയോഗങ്ങളുടെ കടിഞ്ഞാണിൽ വെറും നാണു പെട്ടുപോകും.

അതേ സമയം ശ്രീ നാരായണ ഗുരു, ആൾ വേറെയാണ്. വാക്കുകളിൽ വാൻ കടിഞ്ഞാണിട്ടുകൊണ്ടാണ് ആളുകൾ ഇദ്ദേഹത്തെക്കുറിച്ച് പരമാർശിക്കുക. അതേ പോലെ തന്നെയാണ് മറ്റുള്ളവർ ഇദ്ദേഹത്തോട് ഇടപെഴകുകയും സംസാരിക്കുകയും ചെയ്യുക.

ഈ പറഞ്ഞത് ഫ്യൂഡൽ ഭാഷാ ലോകത്തിലെ ഒരു അഗാധ യാഥാർത്ഥ്യമാണ്. വെറും വാക്കുകളിലൂടെ ആൾതന്നെ വേറെയാകും. രണ്ടിനേയും ഒന്നായിക്കാണാനും ആവില്ല. ആവിധം ആരെങ്കിലും ചെയ്താൽ അത് വൻ അരോചകമായ കാര്യമാവും.

ഈ കാര്യം ഒന്ന് ശരിക്കും മനസ്സിലാകണമെങ്കിൽ, ചേട്ടൻ, സാറ്, മാഷ്, പ്രൊഫ., ടീച്ചർ, ഡോ., മാഡം, ജീ, ബായ് തുടങ്ങിയ വാക്കുകൾ പേരിനോടൊപ്പം ഉപയോഗിച്ച് പരാമർശിക്കുന്നവരെ, ഈ വിധ വാക്കുകൾ ഉപയോഗിക്കാതെ ഒന്ന് പരാമർശ്ശിച്ചുനോക്കുക. അപ്പോൾതന്നെ മനസ്സിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടും. ആളുടെ വ്യക്തിത്വത്തിൽ നിന്നും എന്തോഒരു വൻ ആവരണം അഴിച്ചുമാറ്റിയ പ്രതീതിതന്നെ വരും മനസ്സിൽ. ഇങ്ങിനെ ദിവ്യത്വത്തിന്‍റെ പ്രഭാവലയം ഇല്ലാത്തവന്‍റെ വാക്കുകൾക്ക് പുല്ലിന്‍റെ വിലപോലും ഉണ്ടായേക്കില്ല, അയാൾക്ക് മറ്റ് വല്ല ആക്രമണ ബലവും ഇല്ലായെങ്കിൽ.

വാക്കുകൾക്ക് മനുഷ്യമനസ്സിൽ വൻ വൈകാരികമാറ്റങ്ങൾ സൃഷ്ടിക്കാനാവും എന്ന് ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന മിക്കവർക്കും അറിയുന്ന കാര്യംതന്നെയാണ്. എന്നാൽ ഇന്നും ഈ ഒരു വിവരം നിയമശാസ്ത്രം കണക്കിൽ എടുത്തിട്ടില്ലാ എന്ന് മനസ്സിലാക്കുന്നു. ഇതിന്‍റെ കാരണം, ഈ വിധ വ്യക്തിത്വ മാറ്റവും, വ്യക്തിത്വത്തിന്‍റെ പിളർപ്പും വാക്കുകൾക്ക് നടത്താൻ ആവും എന്ന കാര്യം ഇങ്ഗ്ളിഷ് Jurisprudenceസിന്‍റെ (നിയമശാസ്ത്രത്തിന്‍റെ) അറിവിൽ വന്നിട്ടില്ലാ എന്നതാണ്.

ഈ എഴുത്തുകാരൻ ഇങ്ഗ്ളിഷ് ഭാഷാ പാരമ്പര്യങ്ങളിൽ പേരുകേട്ട പലരേക്കുറിച്ചും, വളരെ ചെറുപ്പം മുതൽ അറിഞ്ഞുതുടങ്ങിയാണ്. ഉദാഹരണത്തിന് Oscar Wilde. ഇദ്ദേഹം രക്തബന്ധ പാതപ്പ്രകാരം ഐറിഷുകാരനാണെങ്കിലും, ഭാഷാ പരിചയത്താൽ ഒരു ഇങ്ഗ്ളിഷ് വ്യക്തിത്വം സാഹിത്യലോകത്തിൽ നിലനിർത്തിയ വ്യക്തിയാണ്. ഇദ്ദേഹത്തിന് മഹാൻ എന്ന വ്യക്തിത്വവും ഉണ്ട്, ചളിവാരിത്തേക്കപ്പെട്ട വ്യക്തിത്വവും ചരിത്രത്തിൽ ഉണ്ട്. എന്നിരുന്നാലും, അദ്ദേഹം, അവൻ എന്ന രീതിയിൽ ഉള്ള ഒരു വ്യക്തിത്വ പിളർപ്പ് ഇദ്ദേഹത്തിൽ സൃഷ്ടിക്കാൻ ഇങ്ഗ്ളിഷിൽ ആവില്ലതന്നെ.

ചളിപുരണ്ടുനിൽക്കുന്ന വ്യക്തിയും, സാഹിത്യലോകത്തിലെ മഹാ വ്യക്തിയും ഒരേ ഒരു Oscar Wilde തന്നെ.

ഇന്ത്യയിൽ എല്ലായിടത്തും മഹാന്മാരുടെ വിളയാട്ടം തന്നെയാണ്. എത്രയെത്രമഹാന്മാരാണ്, എല്ലായിടത്തും! എന്നിട്ടെന്ത് കാര്യം? ഇങ്ഗ്ളണ്ടിൽ ഈ വിധം ഒരു മാഹന്മാരുടെ പടയെ എവിടേയും കാണാൻ പറ്റില്ലതന്നെ. എന്നിട്ടും, ആ രാജ്യത്തിലെ പൊതുജനങ്ങൾക്ക് ഉള്ള വ്യക്തിത്വം കാണേണ്ടത് തന്നെയാണ്. മഹാനല്ലാത്തവർക്കും വൻ വ്യക്തിത്വം മാനസികമായി വളർത്തിയെടുക്കാനും നിലനിർത്താനും ആവും എന്നത് തന്നെയാണ് ഇങ്ഗ്ളിഷിൽ കാണുന്ന കാര്യം.

ഈ മുകളിൽ പറഞ്ഞകാര്യത്തിന്‍റെ വിശാലമായ വശം, പൊതുവെ പറയുകയാണെങ്കിൽ ഇന്ന് ഇന്ത്യയിലെ ഉദ്യോഗസ്ഥരും ഒരു പരിധിവരെ Allopathy ഡോക്ടർമാരും അദ്ദേഹം വ്യക്തികളും, പൊതുജനം അവൻ വ്യക്തികളും ആണ് എന്നതാണ്. ഈ വിഷയത്തിന്‍റെ അഗാധതയിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ശ്രീ നാരായണ ഗുരു ഒരു അഹിംസാവാദിയായിരുന്നു എന്ന് എഴുതിക്കണ്ടു. ഇദ്ദേഹം ഈഴവരെ ഉയർത്താനായി, ഹൈന്ദവരോടും, അവരുടെ കീഴിലുള്ള അമ്പലവാസികളോടും, ശൂദ്രരോടും (നായർമാരോടും) യാതോരുവിധ കായികമായ ഏറ്റുമുട്ടലിനും പോയില്ല എന്ന് കാണുന്നു.

ഈ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് കടക്കുന്നതിന് മുൻപായി പറയേണ്ടുന്നത്, ഈ വിധമായുള്ള ഒരു ആക്രമണരീതിയിലുള്ള പ്രവർത്തനത്തിന് ഇദ്ദേഹത്തിന്‍റെ കൂടെ സൈനികരായ ആളുകൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല എന്നുള്ളതാണ്.

ഇങ്ങിനെ ആൾ ബലമില്ലാത്തവർ പിന്നെ ചെയ്യുന്നത് സ്വന്തമായും ഏകപക്ഷീയമായും ഒറ്റപ്പെട്ട സംഭവങ്ങളിൽ അവർ മറുപക്ഷത്തായി കാണുന്നവരിൽ ഒന്നോ രണ്ടോ പേരുടെ മേൽ ബോംബ് എറിയുക, തോക്കുകൊണ്ട് വെടിവെക്കുക എന്നെല്ലാമാണ്.

ഇത് ഈ ഉപദ്വീപിന്‍റെ വടക്കൻ ഭാഗത്ത് ഭഗത് സിംഗ് പോലുള്ള ചിലർ ചെയ്ത് വൻ പേരെടുത്ത കാര്യം ആണ്. എന്നാൽ പൊതുവേ പറഞ്ഞാൽ ഈവക സംഭവങ്ങളുടെ സമീപപ്രദേശങ്ങളിലുള്ള പൊതുജനത്തിന്‍റെ പിന്തുണ ഈ കാര്യങ്ങൾക്ക് ലഭിച്ചിരുന്നു എന്ന് തോന്നുന്നില്ല. മറിച്ച് പലപ്പോഴും, ഈ വിധം ആൾ നാശം നടത്തിയവരെ അന്ന് ചുറ്റുപാടിൽ ഉണ്ടായിരുന്ന ആളുകളുടെ കൈയിൽപെട്ടിരുന്നെങ്കിൽ, അവരുടെ കഥ അവിടെവച്ചുതന്നെ ജനം കഴിക്കുമായിരുന്നു എന്നതാണ്. എന്നാൽ വിദൂരങ്ങളിലും ചരിത്രത്തിലും ഇവരെ മഹാന്മാരായി പലവിധ അച്ചടി മാധ്യമങ്ങളും മഹത്വപ്പെടുത്തിയിരുന്നു.

ഈ വിധമായുള്ള, ആഴമില്ലാത്ത അറിവുകൾ കൈവശമുള്ളവരുടെ പേരെടുക്കാനുള്ള ചെപ്പടിവിദ്യകൾ ശ്രീ നാരായണ ഗുരു ചെയ്തില്ലാ എന്നുതന്നെ പറയാവുന്നതാണ്.

എന്നാൽ, ഇദ്ദേഹം അഹിംസാ വാദിയായിരുന്നു എന്നു പ്രസ്താവിക്കുമ്പോൾ, എന്താണ് ഈ അഹിംസ എന്ന പദപ്രയോഗംകൊണ്ട് ഉദ്ദേശിച്ചത് എന്ന പ്രശ്നം ഉയർന്നുവരുന്നു.

ലോകത്തിൽ ഏറ്റവും മിനുസമേറിയതും, പൊതുപെരുമാറ്റങ്ങളിൽ വളരെ മാന്യതയുള്ളവരുമായ ഇങ്ഗ്ളിഷ് പ്രാദേശിക ഭാഷക്കാർ അഹിംസാ വാദികളായിരുന്നു എന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. യാതോരുവിധ അവകാശവാദങ്ങളും ഇല്ലാത്തവരാണ് ഈ കൂട്ടർ എന്നുതന്നെ പറയാവുന്നതാണ്.

എന്നാൽ ഭീകരമായി വൻ ജനക്കൂട്ടങ്ങളെ അടിച്ചമർത്തിയും കരിതേച്ചും ചളിതേച്ചും നിലനിർത്തിയ സാമൂഹിക പ്രദേശങ്ങളിലെ പല വൻ വ്യക്തികളും അഹിംസാ വാദികൾ ആണ് എന്ന് കാണുന്നു. ഒരു വൻ ഉദാഹരണം, ഗാന്ധിതന്നെ.

പോർബന്ധർ രാജ്യത്തിലെ പലതട്ടുകളായുള്ള അടിമജനത്തിന് മേൽ കാലാകാലങ്ങളായി അധികാരം നിലനിർത്തിയ കുടുംബക്കാരൻ.

ഇദ്ദേഹം സമൂഹത്തിലെ വലിയവരേയും ചെറിയവരേയും നീ എന്ന് സംബോധന ചെയ്യുന്നു. ഇതിൽ കാര്യമായ ഒരു ഹിംസയോ ആക്രമണമോ കാണാൻ ആവില്ലതന്നെ.

സ്കൂളിലെ അദ്ധ്യാപകൻ മറ്റ് അദ്ധ്യാപകരേയും വിദ്യർത്ഥകളേയും നീ എന്ന് സംബോനധ ചെയ്യുന്നു. ഇതിലും യാതോരു ഹിംസയോ അക്രമമോ കാണാൻ പറ്റില്ല.

എന്നാൽ വാസ്തവത്തിൽ, ഇങ്ഗ്ളിഷ് ഭാഷാകോഡുകളിൽനിന്നും നോക്കിയാൽ, ഈ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ ഒരു പക്ഷത്തോട് സൗഹൃദവും, മറ്റൊരു പക്ഷത്തോട് അടിച്ചമർത്തലും നടത്തിയിട്ടുണ്ട്. ഉപയോഗിച്ച വാക്ക് ഒരേതുതന്നെയെങ്കിലും.

ഇങ്ങിനെയൊരു കാര്യം മനസ്സിലാക്കണമെങ്കിൽ മറുപക്ഷത്തുള്ളവരുടെ കാര്യം എടുക്കേണം.
പോർബന്ധറിലെ അടിമജനം തമ്മിൽ തമ്മിൽ നീ എന്ന് ഉപയോഗിക്കുന്നു. ഇത് സൗഹൃദമാണ് കാണിക്കുന്നത്.

അവർ പോർബന്ധറിലെ ഉയർന്ന ജനത്തിൽ പെട്ടവരേയും ഗാന്ധികുടുംബത്തിൽ പെട്ടവരേയും നീ എന്ന് സംബോധന ചെയ്യുന്നു. ഇത് ആക്രമണം തന്നെയാണ്. ഹിംസതന്നെയാണ്.

അതേ സമയം കീഴ്ജനം അഹിംസാ വാദികൾ ആണ്. അവർ മുകളിലുള്ളവരെ കായികമായി ആക്രമിക്കില്ലതന്നെ. എന്നാൽ, ഗാന്ധി കുടുംബക്കാർക്കും, പോർബന്ധറിലെ ഉയർന്ന ജനത്തിൽപെട്ടുവർക്കും മനസ്സിൽ ഹാൽ ഇളകും എന്നുള്ളതാണ് വാസ്തവം. മനസ്സിന്‍റെ സമതനിലതെറ്റും. അവർ ആവുമെങ്കിൽ രാത്രിവേളയിൽ കീഴ്ജനത്തിനെ അവരുടെ കൂരകൾക്ക് തീവച്ച് ചുട്ടുകൊല്ലാൻ പദ്ധതിയിട്ടേക്കാം.

വിദ്യാർത്ഥികൾ തമ്മിൽ തമ്മിൽ നീ എന്ന് ഉപയോഗിക്കുന്നു. അവർ തമ്മിൽത്തമ്മിൽ സുഹൃത്തുക്കളാണ്. അവർ അദ്ധ്യാപകരേയും ഇതേ പോലെ നീ എന്ന് സംബോധന ചെയ്യുന്നു. ഇത് സൗഹൃദമോ, അഹിംസയോ അല്ലതന്നെ. എന്നാൽ വിദ്യാർത്ഥികൾ അഹിംസാവാദികളാണ്. അവർ അദ്ധ്യാപകരെ ആക്രമിക്കില്ല.

എന്നാൽ, അദ്ധ്യാപകർക്ക് തലയ്ക്ക് വെളിവ് നഷ്ടപ്പെടാം. അവർ ഈ വിധം അഹിംസാ പരമായി പെരുമാറിയ വിദ്യാർത്ഥികളെ അടിച്ച് തമർത്തും.

അഹിംസാ വാദത്തിന്‍റെ ആഴങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ഈ വിധ പൈശാചികമായ ഹിംസാ കോഡുകളെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് യാതോരു എത്തുംപിടിയും കിട്ടില്ലാ എന്നുള്ളതാണ് വാസ്തവം.

ഗാന്ധി ഈ വിധ തലതിരിഞ്ഞ അഹിംസാ വാദത്തിന്‍റെ നേതാവ് കളിച്ച ആളാണ്. ഇങ്ഗ്ളിഷുകാരിലെ പല വിവരദോഷികളും ഗാന്ധിയെ മഹാത്മാവായി കണ്ടിരുന്നു. അവരുടെ ഭാഷയിൽ ഈ വിധം ഒരു വാക്ക് ഇല്ലാത്തത് കൊണ്ട് ഇങ്ഗ്ളിഷിലേക്ക് മഹാത്മാ എന്ന വാക്ക് തന്നെ ഇറക്കുമതിചെയ്യേണ്ടതായി വന്നു. എന്നിട്ടും ഇങ്ഗ്ളിഷ് ചരിത്രത്തിൽ മറ്റൊരു മഹാത്മാവിനെ ഇന്നും കണ്ടെത്താനായിട്ടില്ലതന്നെ. ഇനിയുള്ളകാര്യം പറയാൻ ആവില്ലതന്നെ. ഇങ്ഗ്ളണ്ടിൽ ഇന്ന് ഫ്യൂഡൽ ഭാഷക്കാരുടെ വിളയാട്ടമാണ് നടക്കുന്നത്.

ഈ വിധ അഹിംസയിലെ പൈശാചിക ഹിംസ എന്താണ് എന്നുവച്ചാൽ, മറുപുറത്തുള്ളവരാണ് അക്രമകാരികൾ ആവുക എന്നതാണ്.

പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് വൻ അഹിംസാവാദിയായ കാർഷിക തൊഴിലാളി, പോലീസ് ഇൻസ്പെക്ടറെ വളരെ മാന്യമായ സ്വരത്തിലും വളരെ മൃദവായും നീ എന്ന് സംബോധന ചെയ്താൽ ഉളവാകുന്ന പൊട്ടിത്തെറിയെക്കുറിച്ച് ഇന്നും വിഡ്ഢിശാസ്ത്രത്തിന് അറിവ് ലഭിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്.

ശ്രീ നാരായണ ഗുരുവിന്‍റെ അഹിംസാപരമായുള്ള പ്രവർത്തനം, ഭക്ഷണത്തിനായിപ്പോലും മൃഗങ്ങളെ കൊല്ലാത്ത അഹിംസാവാദികളായ ബ്രാഹ്മണരിൽ വൻ ഹിംസാ മനോഭാവം വളർത്തിയിട്ടുണ്ടാവാം. പക്ഷെ എന്തുചെയ്യാം! തൊട്ടപ്പുറത്തുനിന്നും നോക്കിനിൽക്കുന്ന ഇങ്ഗ്ളിഷ് ഭരണത്തിന്, ഈ വിധ അഹിംസയിലെ ഹിംസ എന്താണ് എന്ന് മനസ്സിലാക്കാനായില്ലതന്നെ.
Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

3 #. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ, ലഭിക്കാത്ത എന്ത് ഏകാഗ്രതയാണ് കാട്ടിൽനിന്നും ഗുഹയിൽനിന്നും ലഭിക്കുക?



QUOTE: ഇങ്ങിനെ ദിവ്യത്വത്തിന്‍റെ പ്രഭാവലയം ഇല്ലാത്തവന്‍റെ വാക്കുകൾക്ക് പുല്ലിന്‍റെ വിലപോലും ഉണ്ടായേക്കില്ല, അയാൾക്ക് മറ്റ് വല്ല ആക്രമണ ബലവും ഇല്ലായെങ്കിൽ. END OF QUOTE

മുകളിൽ ഉദ്ദരിച്ച വാക്യം കഴിഞ്ഞ എഴുത്തിൽ കാണുന്നു. ഇതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കിയപ്പോൾ, ഇതിനെക്കുറിച്ച് ഏതാനും വാക്യങ്ങൾ എഴുതിയതിന് ശേഷം മുന്നോട്ട് പോകാം എന്ന് ഒരു ചിന്ത.

ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളിൽ പലദിക്കിലും കാലാകാലങ്ങളായി കാണപ്പെടുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. പോലീസുകാരുടെ കൈയിൽ അകപ്പെടുന്ന വിപ്ളവകാരിയും നിയമം തെറ്റിക്കുന്ന ആളും നിയമം തെറ്റിക്കാത്ത ആളും മറ്റും ഈ ഒരു പ്രശ്നം നേരിടും. അതുപോലെതന്നെ ഏതു തരത്തിലുള്ള രണ്ടുപക്ഷക്കാരും തമ്മിൽ വാഗ്വാദമോ മറ്റ് രീതിയിലുള്ള ഏറ്റുമുട്ടലോ ഉണ്ടായാൽ, സാമൂഹിക ബലം അല്ലെങ്കിൽ കായിക ബലം കുറഞ്ഞപക്ഷത്തിനും ഇത് ബാധകമാണ്. ദിവ്യത്വം എടുത്തുകാട്ടാനായില്ലായെങ്കിൽ വാക്കുകൾ ആ ആളെ വെറും തരിശാക്കിമാറ്റും.

എന്നാൽ, വാസ്തവത്തിൽ ബലംകുറഞ്ഞ പക്ഷം വളരെ മാന്യമായി ഒരു സമാധാനപരമായ സംസാരത്തിന് ഒരുമ്പെട്ടാലും പ്രശ്നംതന്നെയാണ്.

ബലം കുറഞ്ഞ പക്ഷത്തിനെ നീ, എടാ, എടീ, എന്താടാ, എന്താടീ, തുടങ്ങിയ വാക്കുകളുടെ നിർവ്വചനത്തിൽ പെടുത്തിക്കഴിഞ്ഞാൽ, ഭാഷയിലുള്ള ആയിരക്കണക്കിന് വാക്കുകളുടേയും ഭാവങ്ങളുടേയും വൈകാരിക അർത്ഥങ്ങളുടേയും കുപ്പത്തൊട്ടി ഇടത്തിലേക്ക് ആളും ആൾക്കൂട്ടവും വഴുതിവീഴും.

ഇന്ത്യയിലെ സാധാരണ പൗരന് സർക്കാർ ഉദ്യോഗസ്ഥനോടോ തൊഴിൽ മേധാവിയോടോ, പോലീസ് ശിപായിയോടുപോലുമോ കാര്യഗൗരവത്തോടുകൂടി ഒന്ന് ചർച്ച ചെയ്യാനോ, സംസാരിക്കാനോ ആവില്ലതന്നെ. നിങ്ങൾ എന്ന വാക്കിന് പകരം നീ എന്നും അയാൾ എന്ന വാക്കിന് പകരം അവൻ / അവൾ എന്നെല്ലാം ഉപയോഗിക്കപ്പെടുമ്പോൾ ഉള്ളിൽ കുറച്ച് വ്യക്തിത്വവും, ആത്മാവിൽ കുറച്ച് അന്തസ്സും ഉള്ള ആളാണെങ്കിൽ കുപ്പത്തൊട്ടിയിൽ വീണതുപോലെയാകും മാനസികാവസ്ഥ.

ഒരു മാനിസാകവസ്ഥ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ കുറേയൊക്കെ പരിഹരിക്കൻ ആവും എന്ന് പറയാം എന്ന് തോന്നുന്നു. സ്കൂളുകളിലും കോളെജുകളിലും ഭാഷയുടെ കീഴ്ഭാഗത്ത് പെടുത്തി പരിചയിപ്പിച്ചാണ് വിദ്യാർത്ഥികളെ പ്രാദേശികഭാഷാ വിദ്യാഭ്യാസ സ്ഥാനപനങ്ങൾ പഠിപ്പിച്ചെടുക്കുന്നത്. അതിനാൽ തന്നെ ഈ വിധം വളർന്നുവരുന്നവർക്ക് ഈ വിധത്തിലുളള വാക്കുകൾ കാര്യമായ പരിഭവം നൽകിയേക്കില്ല.

എന്നാൽ പലപ്പോഴും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ, വ്യക്തിത്വത്തിൽ ദിവ്യത്വമോ, അതില്ലെങ്കിൽ കായിക ബലശക്തി പ്രകടനമോ ഇല്ലാതെ മറുപക്ഷത്തോട് സംസാരിക്കാൻ പലപ്പോഴും പലർക്കും, പല പ്രസ്ഥാനക്കാർക്കും ആവില്ലതന്നെ. ഉദാഹരണത്തിന്, LTTE പ്രാദേശിക നേതാവ് (തമിഴ് പുലി പ്രസ്ഥാനത്തിലെ പ്രാദേശിക നേതാവ്) ശ്രീ ലങ്കയിലെ ഒരു പോലീസ് സ്റ്റേഷനിൽ ചെന്ന് കാര്യങ്ങൾ ചർച്ചചെയ്യാൻ ഒരുമ്പെടുന്നു. അതുമല്ലെങ്കിൽ നക്സൽ പ്രസ്ഥാനത്തിലെ പ്രാദേശിക നേതാവ് ഇതേ പോലെ ഇന്ത്യയിലെ ഒരു പോലീസ് സ്റ്റേഷനിൽ കയറിവന്ന് സംസാരിക്കാൻ ശ്രമിക്കുന്നു. കാശ്മീറിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ പ്രാദേശിക നേതാവ് ഇന്ത്യൻ പട്ടാള ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ശ്രമിക്കുന്നു.

ഇതിലെല്ലാം പൊതുവായി സംഭാവ്യമായ ആശയവിനിമയ പിശക്, ഉദ്യോഗസ്ഥപ്രസ്ഥാനം മാന്യമായ വാക്കുകൾ സംബോധനയിലോ, പരാമർശത്തിലോ ഉപയോഗിക്കില്ലാ എന്നുള്ളതാണ്.

ഈ കാര്യം ഇവിടെ ഇപ്പോൾ വിടുകയാണ്.

ശ്രീ നാരായണ ഗുരുവിന്‍റെ പ്രവർത്തനങ്ങൾ ഈ വിധ ആഴത്തിൽ ഉള്ള കാര്യങ്ങളെ മനസ്സിലാക്കിയിരുന്നു എന്ന് തോന്നുന്നില്ല.

ഈഴവ പ്രസ്ഥാനം മലബാറിനെ നോട്ടമിട്ടതിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. അതാണ് വിഷയം. ഈ വിഷയം വിട്ട് മറ്റ് കാര്യങ്ങളിലേക്ക് പോകാൻ പാടില്ല.

എന്നാൽ നേരത്തെ സൂചിപ്പിച്ചിരുന്ന ഒരു കാര്യം കൂടി ഒന്ന് നോക്കിയിട്ട് മുന്നോട്ട് പോകാം എന്ന് കരുതുന്നു.

ശ്രീ നാരായണ ഗുരു തപസ്സനുഷ്ഠിക്കാനുമായി ബന്ധപ്പെട്ട് വനവാസത്തിന് പോയകാര്യമാണ് നോക്കുന്നത്.

ഈ ഉപഭൂഖണ്ഡത്തിലും മറ്റും ആളുകൾ തപസ്സനുഷ്ഠിക്കാനും കഠിനമായ ധാനത്തിനും മറ്റുമായി കാട്ടിലേക്ക് പോകാറുണ്ട് എന്ന് പറഞ്ഞുകേൾക്കാറുണ്ട്.

സംസ്കൃത ഭാഷാ പാരമ്പര്യങ്ങളിൽ ഒരു വ്യക്തിയുടെ ജീവിതം നാല് ഭാഗങ്ങളായി തിരിച്ചു നിർവ്വചിച്ചുകാണുന്നു. ഇവയെ ഇന്ന് ഹിന്ദുധർമ്മത്തിന്‍റെ ഭാഗമായാണ് വിക്കീപീഡിയയിലും മറ്റും എഴുതിക്കാണുന്നത്. അതിനാൽ തന്നെ ഇത് ബ്രാഹ്മണമതത്തിന്‍റെ ഭാഗം ആണ് എന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലാതെ മറ്റ് കീഴ്ജനത്തിന് ബാധകമായിരുന്നു എന്ന് തോന്നുന്നില്ല.

ബ്രഹ്മചര്യം - ജീവിതത്തിലെ ആദ്യവർഷങ്ങളിൽ ലഘുജീവിതം നയിച്ച് വിദ്യാഭ്യാസം നടത്തുക. (?എന്ത് വിദ്യാഭ്യാസം എന്ന് മനസ്സിലാകുന്നില്ല)

ഗൃഹസ്ഥം - വിവാഹിതനായി കുടുംബജീവിതം നയിക്കുക

വാനപ്രസ്ഥം - കാട്ടിലോ ഗൃഹത്തിന് പുറത്തോ വസിച്ച് ധ്യാനത്തിലേർപ്പെടുക

സന്യാസം - സർവവും ഉപേക്ഷിച്ച് സന്യാസിയായി മാറുക
- from Wikipedia

എന്നാൽ ഇത് സാധാരണഗതിയിൽ എല്ലാ ആളുകളും ചെയ്യാറില്ലായിരുന്നു എന്നാണ് തോന്നുന്നത്. കഴിഞ്ഞ ഏതാണ്ട് 2000 വർഷത്തിലെ ചരിത്രവിവരങ്ങളുടെ നേരിയ അറിവിൽ നിന്നും തോന്നുന്നത്, ഈ വിധം സാധാരണക്കാരായുള്ള ആളുകൾ, ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും അടക്കുമുള്ളവർ, കാട്ടിലേക്ക് പോകുന്ന പദ്ധതി വളരെ വിരളമായ ഒന്നായിരിക്കാം എന്നാണ്.

ഇവർക്ക് കീഴിൽ വരുന്ന ശൂദ്രരും, അവർക്ക് കീഴിൽ വരുന്ന കീഴ്ജനവും ഈ വിധ പദ്ധതിയുമായി യാതോരു രീതിയിലും ബന്ധപ്പെട്ടിരുന്നു എന്നും തോന്നുന്നില്ല.

Edgar Thurston എഴുതിയ Castes and Tribes of Southern India എന്ന ഗ്രന്ഥത്തിൽ അനവധി ജനക്കൂട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും, അവരാരും ഈ വിധം ജീവിതത്തെ നാലു വ്യത്യസ്ത കാലഘട്ടങ്ങളായി തിരിച്ചു, ജീവിച്ചതായി രേഖപ്പെടുത്തിക്കാണുന്നില്ലതന്നെ. മറിച്ച് ഏവരും, തമ്മിൽത്തമ്മിൽ കുത്തിമുറിച്ചും ചവിട്ടിമെതിച്ചും സാമൂഹിക ജീവിതത്തിൽ ദിവ്യത്വത്തിനായി ശ്രമിച്ചവർ തന്നെയായിരുന്നു എന്ന് തോന്നുന്നു.

ആ വിഷയത്തിലേക്കും ഇപ്പോൾ നീങ്ങുന്നില്ല. പകരം, ഈ വിധം ധ്യാനത്തിനായി ആളുകൾ എന്തിനാണ് കാട്ടിലേക്ക് ഓടുന്നത് എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്.

കാട്ടിൽ ജീവിതം വളരെ, വളരെ പ്രയാസകരം തന്നെയാവാം, കാട്ടുമൃഗങ്ങളും വിഷജന്തുക്കളും ആളെ ഉപദ്രവിച്ചില്ലായെങ്കിൽക്കൂടി.

എന്നാൽ, ഇന്ന് ഇന്ത്യയിൽ പലവിധ വൻ വാണിജ്യപ്രസ്ഥനങ്ങളും സ്വന്തം ആവശ്യത്തിനായി സൗകര്യപ്പെടുത്തിയിട്ടുള്ള തരത്തിലുള്ള ഒരു മന:സ്വസ്ഥത വനത്തിൽ ലഭിക്കും. ഈ സ്വസ്ഥത ഏറ്റവും അത്യാവശ്യമായിട്ടുള്ളത് സോഫ്ട്വേർ കോഡുകൾ എഴുതുന്ന ദിക്കിലും, അതുമായി ബന്ധപ്പെട്ട പലയിടത്തും ആണ്.

സോഫ്ട്വേറുകൾ എഴുതുന്ന ആളുടെ മനസ്സിന് വൻ ഏകാഗ്രതയും എഴുതുന്ന കോഡുകളിൽ അതിസൂക്ഷ്മതയും കൃത്യതയും ആവശ്യമാണ്. എന്തെങ്കിലും വളരെ സൂക്ഷ്മായ പിശക് കോഡുകളുടെ ഏതെങ്കിലും നിർണ്ണായക ഇടത്ത് കയറിപ്പറ്റിയാൽ, ബിലാത്തിക്ക് വിട്ട ബോംബ് തൊട്ടടുത്തുള്ള ബീവറെജ്സ് പീടികയിൽ പോയി പതിക്കും.

ഇത്രമാത്രം ഏകാഗ്രത സോഫ്ട്വേർ പ്രവർത്തനം നടത്തുന്നവർക്ക് സൗകര്യപ്പെടുത്താനായി, പല വൻ കമ്പനികളും അപരിചിതരുടേയും സ്വാഗതാർഹമല്ലാത്തവരുടേയും മുഖവും വാക്കുകളും ചിരിയും അട്ടാഹാസവും പരിഹാസ സ്വരവും മറ്റും യാതോരു രീതിയിലും അകത്ത് കടക്കാത്ത വൻ മതിലും പാറാവുകാരും സെക്യൂറിട്ടി സംവിധാനങ്ങളും മറ്റും ഉള്ള വൻകോട്ട മാതിരിയുള്ള സംവിധാനങ്ങൾ കെട്ടിയൊരുക്കും.

ഇതേ പോലെതന്നെയാണ് പലവിധ വൻ വാണിജ്യ പ്രസ്ഥാനങ്ങളും ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. അരോചക ശബ്ദങ്ങളും വൻ അവകാശവാദങ്ങളും അനിഷ്ടകരമായ കാഴ്ചകളും നിലവാരംകുറഞ്ഞ പദപ്രയോഗങ്ങളും ആളുകളും നിറഞ്ഞുനിൽക്കുന്ന യഥാർത്ഥ ഇന്ത്യയെ അടുത്തൊന്നും ഈ വിധ ഇടങ്ങളിൽ കാണുകപോലും ഇല്ലതന്നെ.

എന്നാൽ, ഈ സാധാരണ ഇന്ത്യയെ അകറ്റിനിർത്താനാണ്, ഈ ഉപഭൂഖണ്ഡത്തിൽ മിക്ക സർക്കാർ പ്രസ്ഥാനങ്ങളും ഡോക്ടർമാരും, മറ്റ് അധികാരികളും അദ്ധ്യാപകരും പ്രൊഫസർമാരും മറ്റും പരിശ്രമിക്കുന്നത്. എന്നാൽ അവരോരോരുത്തരും ഇതേ അനിഷ്ട സത്യങ്ങളുടെ ഭാഗവും അവിഭാജ്യഘടകവും തന്നെയാണ്. ഇതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ല. പിന്നീടാവാം.

നാട്ടിലും വീട്ടിലും ഇരുന്ന് ഒരു ചെറുപ്പക്കാരൻ ധ്യാനിച്ചാൽ, ലഭിക്കാത്ത എന്ത് ഏകാഗ്രതയാണ് കാട്ടിൽനിന്നും ഗുഹയിൽനിന്നും ലഭിക്കുക?

ഇങ്ഗ്ളണ്ടിലും ആളുകൾ ധ്യാനിക്കാറുണ്ട്. എന്നാൽ ഈ വിധം ആരും തന്നെ അവിടങ്ങളിൽ ഏകാഗ്രതയ്ക്കായി മലമുകളിലേക്കും ഹിമശിഖരങ്ങളിലേക്കും കാട്ടിലേക്കും ഗുഹയിലേക്കും പോകണം എന്ന പാരമ്പര്യം ഉള്ളതായി കേട്ടതായി ഓർക്കുന്നില്ല. (Great Britainന്‍റേയും ഭൂഖണ്ഡ യൂറോപ്പിന്‍റേGയും കാര്യമല്ല പറഞ്ഞത്).

ഏതാണ്ട് 45 വയസ്സുള്ള Isaac Newtonനെ അയൽവാസിയായതും, വളരെ പരിചയക്കാരനും സുഹൃത്തുമായ 11 വയസ്സുകാരൻ രാവിലെ കാണുന്ന അവസരത്തിൽ Hello Isaac, How are you? എന്ന് അഭിവാദ്യം ചെയ്താൽ, Newtonന്‍റെo മനോനിലയിൽ കാര്യമായ യാതോരു പിടച്ചിലും വരില്ല എന്നാണ് തോന്നുന്നത്. പകരം അദ്ദേഹത്തിൽ സന്തോഷമാവാം വരുന്നത്.

എന്നാൽ Newton ജീവിതത്തിൽ പലവിധ ബുദ്ധിവിഷയങ്ങളിലും പലവിധ ഏറ്റുമുട്ടലുകളും നേരിട്ടിട്ടുണ്ട് താനും. അവയിൽ ചിലത് ഇദ്ദേഹത്തിൽ മനോവിഷമം ജനിപ്പിച്ചിരിക്കാം. എന്നാൽ, നാണു എന്ന ചെറുപ്പക്കാരൻ സ്വന്തം വീട്ടിലിരുന്ന് കഠിനമായി ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മാനസികമായി ദിവ്യത്വവും ഗന്ധർവ്വശോഭയും വരിച്ച് നിൽക്കുന്ന അവസരത്തിൽ, അങ്ങേ വീട്ടിലെ ജോലിക്കാരനോ, അതുമല്ലെങ്കിൽ സ്വന്തം ചങ്ങാതിയോ എഴുത്താശാനാനോ സ്വന്തം വീട്ടുകാരോ, ആ പ്രദേശത്തിലെ നായർവീട്ടുകാരനോ വന്ന് 'എടാ നീ എന്താടാ മുറീംപൂട്ടിയിരിക്കുന്നത്?', എന്നോ, 'എടാ നാണു, നീ പോയി പൈയിനെ കൂട്ടിക്കൊണ്ടുവാടാ', എന്നെല്ലാമുള്ള രീതിയിൽ വളരെ സ്നേഹത്തോടെ പറഞ്ഞാൽ മനസ്സിലും ദിവ്യത്വത്തിലും ഉളവാകുന്ന കുടച്ചിൽ, Newtonൽ വരും എന്ന് തോന്നുന്നില്ല.

നീ എന്നോ മറ്റോ ഉള്ള രീതിയിൽ ഒന്ന് സംബോധന ചെയ്താലോ, അവൻ എന്നവാക്കിനാൽ പരാമർശിക്കുന്നത് കേട്ടാലോ, നാണുവിൽ വൻ ദിവ്യത്വ ഇടിവ് തന്നെ സംഭവിക്കും.

നാട്ടിലും വീട്ടിലും ഇരുന്ന് ദിവ്യജ്ഞാനത്തിന്‍റെ അതീന്ത്രിയ സോഫ്ട്വേർ ആപ്ളിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഈ വിധ വാക്കുകൾ ഏറ്റാൽ ഒരു ചാട്ടയുടെ വക്കിൽ കെട്ടി കുടയുന്ന അനുഭവം ആ വ്യക്തിയിൽ അനുഭവപ്പെട്ടേക്കാം.

വനത്തിൽ പോയി ധ്യാനിച്ചാൽ, പഴയ കാല ഇങ്ഗ്ളണ്ടിൽ അവിടുള്ള ആളുകൾക്ക് ലഭിച്ചിരുന്ന മനസ്സിന്‍റെ ഏകാഗ്രതപോലുള്ളത് ലഭിച്ചേക്കാം.

ഈ മുകളിൽ എഴുതിയത് ഭാഷാകോഡുകളുടെ വെറും ബാഹ്യമായ സവിശേഷതകളും പ്രവർത്തന രീതികളും നോക്കിക്കൊണ്ട് മാത്രമാണ്. ഇതിനേക്കാൾ ആഴത്തിൽ ധ്യനത്തിന് മറ്റ് വല്ല പരിവേഷവും സംവിധാനങ്ങളും ഇല്ലാ എന്ന് തീർത്ത് പറയാനുള്ള വിവരം ഈ എഴുത്തുകാരന് ഇല്ലതന്നെ.

അവ ഉണ്ടായിരിക്കാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ട്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4 #. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും, അതേ സമയം വൻ മത്സരബുദ്ധി മറ്റുള്ളവരിൽ ജനിപ്പിക്കുന്നതും ആയ ഭാഷ


ധ്യാനത്തിനും പഠനത്തിനും സൂഷ്മബുദ്ധി ആവശ്യമുള്ള മറ്റ് പ്രവർത്തനത്തിനും ആവശ്യമായ ഏകാഗ്രതയെ ഫ്യൂഡൽ ഭാഷാകോഡുകൾ ഏതുവിധമാണ് ബാധിക്കുക എന്നത് കൂടി ഈ വേളയിൽ ഒന്ന് നോക്കുകയാണ്.

ഫ്യൂഡൽ ഭാഷാകോഡുകളുടെ വളരെ ഹീന സ്ഥാനത്ത് ജനിച്ചു വളർന്ന് ജീവിച്ച് മാനസികമായി പരിചയവും യോജിപ്പും വന്ന വ്യക്തിക്ക് ഭാഷാ കോഡുകളിലെ ഹീന വാക്ക് ഭാവങ്ങൾ കുടച്ചിൽ അനുഭവപ്പെടുത്തില്ല എന്നാണ് തോന്നുന്നതും പൊതുവായി പറയാനുള്ളതും. അമർത്തിവെക്കപ്പെട്ട വ്യക്തിക്കും മനസ്സിനും, ആ അവസ്ഥയോട് യോജിപ്പാണ് ഉള്ളത് എങ്കിൽ, കാര്യമായ മാനസിക ആളിക്കത്തലുകൾ അനുഭവപ്പെടാതെ തന്നെ, ഈ വിധ വാക്കുകളുടെ നിത്യപ്രഹരത്തിന്‍റെ വേദന തൊട്ടറിയാതെ ജീവിക്കാനും ചിന്തിക്കാനും ആയേക്കാം.

ഈ വിധ ആൾക്ക് സ്വന്തം മുറിയിൽ ഇരുന്നുകൊണ്ട് കഠിന തപസ്സിൽ ഏർപ്പെടാനും ധ്യാനിക്കാനും മറ്റും ആയേക്കാം. കുടച്ചിൽ വരുന്നത്, ഈ ആളെ കുറച്ചുപേർ വൻ വ്യക്തിയായി മനസ്സിലാക്കുകയും ആരാധിക്കുകയും വാക്ക് കോഡുകളിൽ വൻ സ്ഥാനങ്ങളിൽ അവരോഹിക്കുകയും ചെയ്യുമ്പോഴാവും.

ഈ വിധം ചെയ്യുന്നത് പലപ്പോഴും വിപരീത ഫലം നൽകിയേക്കാം. നീ - അങ്ങ്, അവൻ - അദ്ദേഹം എന്ന എതിർകോണുകളിൽ ഉള്ള സ്ഥാനങ്ങളിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും അന്ദോലനം ചെയ്യപ്പെടുമ്പോഴും, താഴേക്കും - മുകളിലേക്കും ഇട്ട് ആട്ടുമ്പോഴും, മനസ്സിനും വ്യക്തിത്വത്തിലും കടുച്ചിൽ അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. ഈ വക ആളുകൾക്ക് ആ അവസരത്തിൽ നല്ലത് വനത്തിലേക്ക് പോയി വല്ല ഗുഹയിലും ഇരുന്ന് തപസ്സ് തുടരുന്നതാണ്, നടക്കുന്നകാര്യമാണെങ്കിൽ.

നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് സ്കൂളിൽ പഠിക്കുന്നവ്യക്തിയെ പെട്ടെന്ന് പത്താംക്ളാസിന് ശേഷം സർക്കാർ വക പ്രാദേശിക ഭാഷാ ഹൈയർ-സെക്കണ്ടറി-സ്കൂളിൽ ചേർത്താലും ഇതേ അവസ്ഥ വന്നേക്കാം. മനസ്സും വ്യക്തിത്വവും ഒന്ന് കുടഞ്ഞുപോകുന്ന അവസ്ഥവന്നേക്കാം.

അതിലേക്കൊന്നും ഇപ്പോഴ് കടക്കുന്നില്ല. എഴുത്തിന്‍റെ പാതയിലേക്ക് വീണ്ടും പിടിച്ച് കേറുകയാണ്.

ചരിത്രത്തിൽ ശ്രീ നാരായണ ഗുരുവാകാൻ പോകുന്ന വ്യക്തി ചെറുപ്പക്കാരനായ നാണുവാണ്. തന്‍റെ കൂടപ്പിറപ്പുകളും കൂട്ടുകാരും നാട്ടുകാരും അയൽവാസികളും ഈഴവരാകാനാണ് സാധ്യത. നാണുവിന്‍റെ ചിന്താഗതിയും മാനസികഭാവവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നിരിക്കാം. പ്രാദേശിക ഭാഷ ഫ്യൂഡൽ സ്വഭാവമുള്ളതായതിനാൽ, അതിന്‍റെ വാക്ക് കോഡുകൾ നാണുവിനേയും സ്വാധിനിച്ചേക്കാം.

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ മേൽനോട്ടം പുറംനാട്ടിൽ നിന്നും ഇങ്ങോട്ടേക്ക് വീശുന്നുണ്ടായിരുന്നു എന്നതിനാൽ, വേണമെങ്കിൽ സാമൂഹിക സ്വാതന്ത്ര്യങ്ങൾക്കും വ്യക്തിപരമായുള്ള ഉന്നമനത്തിന്നും ആഗ്രഹിക്കാം. എന്തിനും എവിടേയും നേതാവു കളിക്കാനുള്ള ഒരു അമിത ആഗ്രഹം വ്യക്തികളിൽ ജനിപ്പിക്കാൻ പ്രകോപനം നൽകുന്നവയാണ് ഫ്യൂഡൽ ഭാഷകൾ. ചുറ്റും കുറച്ച് അനുയായികളോ അനുചരന്മാരോ ഉള്ള ദൃശ്യം. കൂട്ടത്തിൽ നടക്കുമ്പോൾ നടക്കു നടക്കുന്ന ദൃശ്യം. ഇങ്ങിനെ പലതും ഫ്യൂഡൽ ഭാഷകളിൽ വൻ മൂല്യവർദ്ധനവ് കാണുന്നവരിലും കേട്ടറിവുവരുന്നവരിലും വരുത്തുന്ന കാര്യമാണ്.

ഈ വക വൈകാരിക ഹേതുക്കൾ നാണുവിനെ എത്രമാത്രം ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിരുന്നു എന്ന് അറിയില്ല. യഥാർത്ഥത്തിൽ ഈ ഉപദ്വീപിലെ ഏത് മഹാനേയും പഠനവിധേയനാക്കുന്ന അവസരത്തിലും ഈ വിധമായുള്ള ഒരു കാര്യം പ്രത്യേകമായി എടുത്തു പരിശോധിക്കേണ്ടതാണ് എന്നു പറയാമെന്ന് തോന്നുന്നു. ഈ ഒരു കാര്യത്തിന്‍റെ തീക്ഷണതയെക്കുറിച്ച് പ്രാദേശിക ഇങ്ഗ്ളിഷുകാർക്ക് യാതോരു അറിവും ഇല്ലതന്നെ.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ നിത്യേനെ നടക്കുന്ന പലകാര്യങ്ങളേയും ഇങ്ഗ്ളിഷുകാർ പല രീതിയിൽ വ്യാഖ്യാനിക്കുന്നതും വിശദ്ധീകരിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ അവിയ്ക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന യഥാർത്ഥ സാമൂഹിക വൈകാരിക ഹേതുവെന്താണ് എന്ന് അവർക്ക് യാതോരു എത്തുംപിടിയും ഇല്ലാ എന്നാണ് അനുഭവപ്പെട്ടത്. അവർ അവരുടെ വളരെ മിനുസമേറിയ ആശയവിനിമയ അന്തരീക്ഷത്തിൽ നിന്നുകൊണ്ട്, ഇരുട്ടിൽ തപ്പുന്നതുമാതിരി പലവിധ വിഡ്ഢി വിശദ്ധീകരണങ്ങളും നൽകുന്നതു കണ്ടിട്ടുണ്ട്.

അവർ വിശദ്ധീകരിക്കാൻ ശ്രമിക്കുന്ന സമൂഹത്തിൽ, അവർക്ക് യാതോരു രീതിയിലും അറിവ് ലഭിക്കാത്ത പലവിധ ഭീകരതകളും വെറും ആശയവിനിമയത്തിൽതന്നെ ഉണ്ട് എന്ന് പറഞ്ഞാലും അവർക്ക് അത് അംഗീകരിക്കാൻ പ്രയാസം നേരിടും. ഇങ്ഗ്ളിഷിൽ ഇല്ലാത്ത വിവരങ്ങൾ ലോകത്തിൽ ഉണ്ട് എന്നത് തന്നെ അംഗീകരിക്കാൻ പ്രയാസം ഉള്ളകാര്യമാണ്.

അടുത്തതായി എടുക്കാനുള്ളത്, നാണുവെന്ന ചെറുപ്പക്കാരൻ പാരമ്പര്യ ഈഴവ ചിന്താഗതികൾക്കും വ്യക്ത്യപരമായുള്ള അതിരുകൾക്കും അപ്പുറത്തേക്ക് കടുന്നു ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പഠിക്കുന്നതും മറ്റും മറ്റ് ഈഴവ സമപ്രായക്കാരും മുതിർന്നവരും കുടുംബക്കാരും മറ്റും ഏതുവിധമാണ് കണ്ടത് എന്നതും, സഹിച്ചത് എന്നതും ചിന്തിക്കാവുന്ന കാര്യമാണ്.

പലപ്പോഴും കുടെയുള്ളവർക്ക് അവരുടെ ഇടയിൽ ഉള്ള ഒരാളിൽ അവരേക്കാൾ വലിയ ചിന്താഗതിയും അഭിലാക്ഷങ്ങളും ബന്ധങ്ങളും മറ്റും കാണുന്നത് വൻ മനോവേദനയും അസൂയയും വിരോധവും ആണ് വരുത്തുക എന്നാണ് അനുഭവം. ഫ്യൂഡൽ ഭാഷകളിൽ ഇത് ഒരു നിത്യ വാസ്തവം തന്നെയാണ്.

കൂടെയിരുന്ന് സാധാരണ മനുഷ്യനെപ്പോലെ ഭക്ഷണം കഴിക്കുന്നതും, മറ്റെല്ലാ രീതിയിലും ഒരേ പോലുള്ള ഒരാളെ ദിവ്യനായി കാണാൻ സാധാരണ ഗതിയിൽ മറ്റുള്ളവർക്ക് കഴിയില്ല. മറിച്ച് വല്ല രാജപദവിയോ, ഫ്യൂഡൽ ഭാഷകളിൽ കീരീടം ധരിച്ചിരിക്കുന്നവർ എന്ന് കാണപ്പെടുന്ന ഇന്നുള്ള ഐഏഎസ് ഓ, ഐപിഎസ് ഓ മറ്റോ ഈ ആളിൽ ഉണ്ട് എന്ന് അറിഞ്ഞാൽ, കൂടെയിരിക്കുന്നത് ദിവ്യനാണ് എന്ന് ഭാഷാ കോഡുകൾ താനേ വിളിച്ചറിയിക്കും.

പോരാത്തതിന്, കൂടെയുള്ള ഈഴവരിൽ മിക്കവരും മാനസികമായി തരംതാണ് ജീവിക്കുന്നവർ ആയിരിക്കാം. അവർ നാണുവിനെ അവരിൽ ഒരാളായും മറ്റുമായി വാക്കു കോഡുകളിൽ കുടുക്കിനിർത്തുന്നത് നാണു ഏതുവിധത്തിൽ കൈകാര്യം ചെയ്തിരിക്കാം എന്നതും ചിന്തിക്കാവുന്നകാര്യങ്ങൾ ആണ്. ഇദ്ദേഹത്തിന് അവരോടുള്ള മാനസിക യോജിപ്പ് എത്രത്തോളം ഉണ്ടാവും എന്നതാണ് വിഷയം. ഭാഷ ഇങ്ഗ്ളിഷല്ല, മറിച്ച്, ഫ്യൂഡൽ ആണ്. തമ്മിൽ അറപ്പു ഉളവാക്കുന്ന വാക്ക് കോഡുകളാണ് നിത്യസംഭാഷണത്തിൽ പലപ്പോഴും വരിക, മാനസിക നിലവാര വ്യത്യാസം തമ്മിൽത്തമ്മിൽ ഉണ്ടെങ്കിൽ.

ശ്രീ നാരായണ ഗുരുവായി അറിയപ്പെടുന്നതിന് മുൻപ് കൂടെയുള്ളവർ നാണുവിൽ അമാനുഷിക ദിവ്യത്വം കാണും എന്ന് തോന്നുന്നില്ല. കാരണം, ഭാഷ ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും, അതേ സമയം വൻ മത്സരബുദ്ധി മറ്റുള്ളവരിൽ ജനിപ്പിക്കുന്നതും ആണ്.

എന്നിട്ടും ഇദ്ദേഹത്തെ നേതാവായി പരിചയപ്പെടുത്താനും ഇദ്ദേഹത്തിന്‍റെ പേര് പറഞ്ഞ് സംഘടനയും പ്രസ്ഥാനവും ആൾക്കൂട്ടത്തെ അണിനിരത്താനും ചിലർ ഇറങ്ങിവന്നു എന്നുള്ളത് ഏതുവിധമായിരിക്കാം എന്ന് ഒന്ന് ചിന്തിച്ചുനോക്കുകയാണ്.

Adolf Hitler എഴുതിയ Mein Kampf എന്ന ഗ്രന്ഥത്തിൽ ഏതുവിധമാണ് ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കേണ്ടതെന്നും അവരെ ഒരു സംഘടനയായി അണിനിരത്തേണ്ടതെന്നും, മറ്റും വളരെ കൃത്യമായി എണ്ണമിട്ടരീതയിൽ വിശദ്ധീകരിക്കുന്നുണ്ട്. അതേ പോലെതന്നെ ശക്തിയാർജ്ജിച്ചുവരുന്ന പ്രസ്ഥാനങ്ങളെ നിലംപരിശാക്കനുള്ള വേലകളും ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വളരെ സാധ്യതയുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ, അവ ഒരു ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ കാര്യമായി നടപ്പിലാക്കാൻ ആവില്ലതന്നെ.

എന്നാൽ ആ ഗ്രന്ഥത്തിൽ പറഞ്ഞകാര്യങ്ങൾക്ക് ശ്രീ നാരായണ ഗുരുവിന്‍റൊര്യത്തിൽ പ്രസക്തിയില്ലാ എന്നാണ് തോന്നുന്നത്.

നാണു വെന്ന ചെറുപ്പക്കാരൻ സാവധാനത്തിൽ ശ്രീ നാരായണ ഗുരുവായി മാറിയതിന്‍റെ യാതോരു വ്യക്തമായ ചിത്രമോ വിവരമോ ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ. എന്നാൽ, അറിവിൽ വന്ന ഒന്ന് രണ്ട് കാര്യങ്ങളെ പ്രതിപാധിക്കാം എന്ന് തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

5 #. മാനസികാവസ്ഥയെ മലക്കംമറിക്കുന്ന ഇൻഡിക്കൻ്റ് വാക്ക് കോഡുകൾ



ഫ്യൂഡൽ ഭാഷകളിൽ കാണുന്ന Indicant word-codesനെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ പറഞ്ഞിട്ട് മുന്നോട്ട് പോകാം എന്ന് കരുതുന്നു.

ഫ്യൂഡൽ ഭാഷകളിൽ കാണുന്ന നീ - അങ്ങ്, അവൻ - അദ്ദേഹം, അവൾ - അവര് തുടങ്ങിയ തികച്ചും എതിർകോണിൽ ഉള്ള വാക്കുകളെ ബഹുമാനമില്ലായ്മ - വൻ ആദരവ്, എന്ന എതിർകോണുകളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന രണ്ടു വെറും വാക്കുകളായാണ് സാധാരണയായി മനസ്സിലാക്കപ്പെടുന്നത്. എന്നാൽ വാസ്തവത്തിൽ ഈ വിധ 180 ഡിഗ്രി എതിർകൊണുകളിൽ ഉള്ള ഈ വാക്കുകൾക്ക് വൻ ബീഭത്സകമായ ശക്തിയും ബലവും ഉണ്ട് എന്നതാണ് വാസ്തവം.

ഇടതുവാശത്തുള്ള വാക്ക് രൂപം ഒരു വ്യക്തിയ്ക്ക് മറ്റേ വ്യക്തിയിൽ ഉള്ള പല അവകാശങ്ങൾക്കും അധികാരങ്ങൾക്കും മേൽനോട്ട അധികാരങ്ങൾക്കും, മറ്റേ ആളെ വിളിക്കാനുള്ള അധികാരത്തിനും മറ്റേ ആളുടെ വിളികേൾക്കാനുള്ള ബാധ്യസ്തതയ്ക്കും, കൽപ്പിക്കാനുള്ള അധികാരത്തിനും കൽപ്പന അനുസരിക്കാനുള്ള നിർബന്ധതയ്ക്കും, അങ്ങിനെ പല കാര്യങ്ങൾക്കും വ്യക്തമായതോ അവ്യക്തമായതോ ആയ അളവുകൾ നിശ്ചയിക്കുന്നുണ്ട്.

'നീ' എന്ന സംബോധന 'അങ്ങ്' എന്ന് ആവുമ്പോൾ, ഈ വിധ കാര്യങ്ങൾ നേരെ മലക്കം മറിയാം. ഉദാഹരണത്തിന്, 70 - 30 എന്ന രീതിയിൽ അക്കമൂല്യങ്ങളിൽ ആനുപാതികമായി ആദ്യത്തെ സ്ഥിതിയെ കാണാമെങ്കിൽ, വാക്കുകൾ മലക്കം മറിയുമ്പോൾ, ഈ അളവുകൾ 30 - 70 എന്നതിലേക്ക് മാറിമറിഞ്ഞതായും കാണാം.

നൂറുകണക്കിനും ആയരിക്കണക്കിനും വാക്കുകൾ ആളുകളെ തമ്മിൽത്തമ്മിലുള്ള തൊഴിൽപരമായും കുടുംബപരമായും സാമൂഹികമായും വൈകാരികമായും ഇന്ദ്രിയാനുഭൂതിയാലും മറ്റുമായ ബന്ധങ്ങളിൽ സൂക്ഷ്മമായും അല്ലാതെയും പ്രവർത്തിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. വെറും ഒരു നീ എന്നത് അങ്ങ് (സാർ, താങ്കൾ) ആയും, അവൻ അദ്ദേഹമായും മറ്റും മാറിമറിഞ്ഞാൽ ഈ വിധ ആയിരിക്കണക്കിന് വാക്കുകൾക്കുള്ളിൽ ഒളിഞ്ഞുകിടക്കുന്ന സോഫ്ട്വർ കോഡുകളിൽ പലവിധ സൂക്ഷ്മ ഇടങ്ങളിലും മൂല്യവ്യത്യാസം വരും. 30 മാറി 70തും, 70ത് മാറി 30തും ആവാം. അങ്ങിനെ പലതും.

ഈ കാര്യത്തെ ഒരു ചിത്രത്തിലൂടെ ചിത്രീകരിക്കാനായി ശ്രമിച്ചതാണ് മുകളിൽ നൽകിയിട്ടുള്ള Gif. ഇതിൽ അവകാശങ്ങളും അധികാരങ്ങളും മറ്റും മാറി മറിയുന്നതിനെ അളവുകോലിൽ ചിത്രീകരിച്ചിരിക്കുന്നത് കാണാം, കുറച്ച് ഭാവനകൂടി ഉപയോഗിക്കുകയാണെങ്കിൽ.

ഈ വിധ വാക്കുകൾക്ക് linear ആയുള്ള (ഒരു വരിയിൽ ഉള്ളതുപോലുള്ള) അളവുകൾ മാത്രമല്ല ഉള്ളത്. മറിച്ച്, പിടിച്ച് താഴ്ത്തുന്ന ഭാരം - മകളിലോട്ട് പൊങ്ങിപ്പോക്ക് സാധ്യമാക്കുന്ന ഭാരക്കുറവ്, വലിവ് - ഉന്തൽ, താഴെക്ക് വലിക്കൽ - മുകളിലോട്ട് ഉയർത്തൽ, കുഴിയിൽ വീഴ്ത്തൽ - കുഴിയിൽ നിന്നും വലിച്ച് പുറത്തെടുക്കൽ, വികസിക്കൽ - ചുരുങ്ങൽ, തുടങ്ങിയ മറ്റ് പലവിധ കാര്യങ്ങളും, പല വിധ പൊതുവിവരങ്ങളും സ്വകാര്യവിവരങ്ങളും വ്യക്തിബന്ധങ്ങളും മറ്റും വിനിമയം ചെയ്യുന്ന വാക്കുകളിൽ വ്യത്യസ്ത മൂല്യങ്ങൾ എന്ന രീതിയിൽ അദൃശ്യമായ കോഡുകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കും. 'നീ', 'അങ്ങ്' ആയി മാറിമറിയുമ്പോൾ, ഇവയിലെല്ലാം അക്കമൂല്യങ്ങളിലും ദിശാകോഡുകളിലും മലക്കം മറിച്ചൽ സംഭവിക്കാം.

ഓരോ വ്യക്തിയും അനേകം മറ്റ് വ്യക്തികളുമായി നേരിട്ടോ, അതുമല്ലെങ്കിൽ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കും. ഫ്യൂഡൽ ഭാഷകളിൽ ഈ വിധമുള്ള അനവധി കണ്ണികളുടെ അതിസങ്കീർണമായിട്ടുള്ള ഒരു കലവറയിൽ തന്നെയായിരിക്കും ഓരോ വ്യക്തിയും നിലനിൽക്കുന്നത്. ഏതെങ്കിലും ദിക്കിൽ വെച്ച് ഈ വ്യക്തിയെ നീയിൽ നിന്നും അങ്ങ് ആക്കുകയോ, അതുമല്ലെങ്കിൽ അങ്ങ് എന്ന നിലയിൽ നിന്നും നീ ആക്കുകയോ ചെയ്താൽ, ഈ അതിസങ്കീർണമായിട്ടുള്ള വ്യക്തിബന്ധ കണ്ണികൾ നിർമ്മിച്ചിരിക്കുന്ന കലവറതന്നെ ആകെപ്പാടെ ഇടിഞ്ഞ് മറിയുന്ന മാനസികാനുഭവം ആ വ്യക്തിയിൽ വന്നുചേരാം. മറ്റുള്ളവരിലും അത് സംഭവിക്കാം.

വ്യക്തികളെ ബന്ധിപ്പിക്കുന്ന കണ്ണികൾ തമ്മിൽ മുട്ടുന്ന ഇടത്തിൽ ഉളവാകുന്ന കോണുകളെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നില്ല. അത് പിന്നീടാവാം. അതുപോലെതന്നെ ജീവന്‍റെയും മനസ്സിന്‍റേയും സോഫ്ട്വേർ കോഡുകളെക്കുറിച്ചും പിന്നീടേ പറയാനാവുള്ളു.

ഫ്യൂഡൽ ഭാഷാ ജനം ജീവിക്കുന്ന ദിക്കുകളിൽ നിത്യേനെ കാണുന്ന Road rage (വാഹനം ഓടിക്കുന്നവരിൽ പലപ്പോഴും ഉളവാകുന്ന പ്രകോപനപരമായ ദേഷ്യം) തുടങ്ങിയവയുടെ യഥാർത്ഥ ഉറവിടം ഈ മുകളിൽ സൂചിപ്പിച്ച കലവറയുടെ ഇടിഞ്ഞ്മറിയലിലാവാം സ്ഥിതി ചെയ്യുന്നത്. ഇന്ന് ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് രാജ്യങ്ങളിൽ നിറഞ്ഞുതുടങ്ങുന്നതോടുകൂടി, ഈ വിധ Road rageകൾ അവിടേയും ഏറിവരുന്നുണ്ട് എന്ന് കാണാനായേക്കാം. പലപ്പോഴും മാന്യമായി പെരുമാറുന്നവരാണ് ഈ വിധ Road rage പ്രകടിപ്പിക്കുക. ഫ്യൂഡൽ ഭാഷകളുടെ ഒരു പ്രത്യേക സവിശേഷതയാണ്, സരളമായും മാന്യമായും മര്യാദയോടും പെരുമാറുന്നവരെ പ്രകോപിക്കാൻ ആവുക എന്നത്. ഇങ്ങിനെയല്ലാത്തവരും പ്രകോപിക്കപ്പെടാം.

വ്യത്യസ്തങ്ങളായ വാക്കുകളുടെ Indicant word codeൽ മാറ്റം വരുമ്പോൾ ഉളവാകുന്ന മാറ്റത്തെ സൂചിപ്പിക്കാനായി ഈ വിധം കാണു:

വാ (വരു) എന്ന വാക്ക് നോക്കുക.
നീ വാ. അങ്ങ് വാ.
നീ പഠിക്ക്. അങ്ങ് പഠിക്ക്.
അവൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു.
നീ ചോദിക്കണം. അങ്ങ് ചോദിക്കണം.

തമ്മിൽ എതിർകോണുകളിൽ ഉള്ള വാക്കുകൾ ഉപയോഗിക്കുമ്പോൾ, ഈ വാചകങ്ങൾ പറയുന്ന ആളിലും പറയുന്ന കാര്യത്തിന്‍റെ പലവിധ സവിശേഷതകളിലും വൻ മാറ്റങ്ങൾ ഉളവാകുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.
അവളുടെ കുണ്ടി നോക്ക്. എന്ന വാക്യം വൻ നർമ്മരസവും രതിഭാവനാസുഖവും ഏകുന്ന അസഭ്യവചനം ആണെങ്കിൽ, അവരുടെ കുണ്ടി നോക്ക് എന്നുള്ളത് പലപ്പോഴും മുഖത്ത് ഉടനടി അടിവീഴ്ത്താൻ സൗകര്യപ്പെടുത്തുന്ന തെമ്മാടിത്തരവും ധിക്കാരവും അനുസരണക്കേടും (insubordination) ആജ്ഞാനിഷേധവും അധിക്ഷേപവും കയ്യേറ്റവും പുലഭ്യംപറിച്ചിലും മറ്റുമാണ്.

ഒരു കീഴ്ജാതിക്കാരനായ ആൾ ഐപിഎസ് പാസാക്കുന്നു. (അവർക്ക് സംവരണം ഉണ്ട്). പോലീസ് കോൺസ്റ്റബ്ൾമാരും, ഇൻസ്പെക്ടർമാരും, ഡിവൈഎസ്പിയും മറ്റും ഈ ആളുടെ (ഇദ്ദേഹത്തിന്‍റെ) മുന്നിൽ വന്ന് വൻ ദാസ്യഭാവത്തിൽ നിൽക്കുന്നു. സെലൂട്ട് ചെയ്യുന്നു.

എന്നാൽ ഈ ആൾ പഴയ ചങ്ങാതിമാരുടെ സാന്നിധ്യത്തിൽ പെടുമ്പോൾ കാര്യങ്ങൾ വേറെയാണ്. അവർമിക്കവരും, ഫ്യൂഡൽ ഭാഷാകോഡുകളിൽ ഹീന വാക്ക്കോഡുകൾ നിർവ്വചിക്കുന്ന തൊഴിലുകൾ ചെയ്യുന്നവരാണ്. അവരിൽ ഒരാൾ ഈ ആളെ (ഇവനെ), എടാ, ഇഞ്ഞി ആടെപ്പോയി ഇരിക്കെടാ (നീ അവിടെ പോയി ഇരിക്ക് എടാ), എന്ന് പറയുമ്പോൾ, ഈ ആൾക്ക് (ഇവന്) അനുഭവപ്പെടുന്ന മാനസികാവസ്ഥ, തന്നെ ഉയരങ്ങളിൽ നിന്നും പിടിച്ച് വലിച്ച്, സാമൂഹിക ഗർത്തത്തിൽ ജീവിക്കുന്നവർ തമ്മിൽ നെയ്ത് വച്ചിരിക്കുന്ന് വലയിലെ ഒരു കണ്ണിയായി മാറ്റുന്നതായാണ്.

നാട്യശാസ്ത്രത്തിലും മറ്റും പരാമർശിക്കപ്പെടുന്ന ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങൾ പോലും എതിർകോണുകളിൽ സ്ഥിതിചെയ്യുന്ന Indicant word-codes തികച്ചും വ്യത്യസ്തമായ മാനസികാനുഭവങ്ങളാണ് മറ്റൊരു ആളിൽ ജനിപ്പിക്കുക.

ഉദാഹരണത്തിന്, ഹാസ്യം.

മഹാനായ അദ്ദേഹം ചിരിച്ച കളിയാക്കുന്നതും, നിലവാരം കുറഞ്ഞ അവൻ ചിരിച്ച് കളിയാക്കുന്നതം, മറ്റൊരു അദ്ദേഹത്തിലും മറ്റൊരു അവനിലും വ്യത്യസ്തങ്ങളായ രീതിയിലാണ് അനുഭവപ്പെടുക.

ഇങ്ങിനെ ആയിരക്കണക്കിന് അതിസൂക്ഷ്മവും അതി സങ്കീർണ്ണവും ആയുള്ള ഒരു പ്രദേശമാണ് ഫ്യൂഡൽ ഭാഷകൾ. ഈ വിധം ഉള്ളിന്‍റെ ഉള്ളിൽ പോയി ആരും തന്നെ കാര്യങ്ങളെ വീക്ഷിക്കില്ലായെങ്കിലും, എല്ലാവരും ഈ വിധ കാര്യങ്ങൾ ഉളവാക്കുന്ന വെപ്രാളങ്ങളേയും മാനസിക സമ്മർദ്ദങ്ങളേയും കുറിച്ച് വളരെ വ്യക്തമായിത്തന്നെ ബോധവാന്മാരാണ്.

എന്നാൽ ഇങ്ഗ്ളിഷിൽ കാര്യങ്ങൾ അനങ്ങാപ്പാറപോലെയാണ്. വാക്കുകൾക്ക് Indicant word-codes എന്ന പ്രതിഭാസംതന്നെയില്ലതന്നെ.

യഥാർത്ഥത്തിൽ ഇന്ന് മന:ശസ്ത്രം എന്ന തിക്കച്ചം പൊള്ളയായ അക്കാഡമിക്ക് പഠനത്തിൽ, പലതരം ആളെ വെപ്രാളപ്പെടുത്താൻ സൗകര്യപ്പെടുത്തുന്ന സാങ്കേതിക പദങ്ങളുടെ മറവിൽ നിന്നുകൊണ്ട്, വ്യാഖ്യാനിക്കാനും വിശദ്ധീകരിക്കാനും ശ്രമിക്കപ്പെടുന്ന പല മാനസിക ചാഞ്ചാട്ടങ്ങളേയും മനോവേദനകളേയും മാനസിക വെപ്രാളങ്ങളേയും വളരെ സൂക്ഷ്മമായ കൃത്യതയോടുകൂടി പഠിക്കാനും അളക്കാനും അവയ്ക്ക് തിരുത്തൽവരുത്താനും ഈ വിധ കാര്യങ്ങളുടെ വ്യക്തമായ ധാരണകൾകൊണ്ട് സാധ്യമാകുന്നതാണ്.

കീഴ്ജാതിയിൽ പെട്ട വ്യക്തി സ്വന്തം വീട്ടിലും നാട്ടിലും ഇരുന്ന് തപസ്സ് അനുഷ്ഠിച്ച് വൻ വ്യക്തി പ്രഭാവം കൈവരിച്ചാലും, ഈ വിധ വാക്ക് കോഡുകളുടെ പിടിവലിയിൽ നിന്നും മോചിതനായേക്കില്ലതന്നെ. വനപ്രദേശത്ത് പോയി ആൾപ്പാർപ്പില്ലാത്ത ഇടത്ത് ചെന്നാൽ, ഇതിൽ നിന്നും മോചനം ലഭിച്ചേക്കാം. എന്നാൽ വന്യമൃഗങ്ങൾ ഏതുവിധം പെരുമാറും എന്ന് പറയാൻ ആവില്ല.

മറ്റൊരുകാര്യം പറയേണ്ടത്, ഇങ്ഗ്ളിഷ് ഭരണം അവർ നേരിട്ട് ഭരിച്ചുകൊണ്ടിരുന്ന ചില ഇടങ്ങളിൽ ഇങ്ഗ്ളിഷ് പഠന സൗകര്യം കീഴ്ജാതിക്കാരിൽ പെട്ട ആളുകളുടെ കുട്ടികൾക്ക് സൗകര്യപ്പെടുത്തിയത്, കീഴ്ജാതിക്കാരിലും ഉയർന്ന ജാതിക്കാരിലും പലവിധ മാനസിക വെപ്രാളങ്ങൾക്കും ഇടനൽകിയിട്ടുണ്ടാവാം. ഈ കാര്യവും ഒരു പരന്ന രീതിയിൽ പറഞ്ഞുവിടാൻ പറ്റുന്ന കാര്യമല്ല. മറിച്ച്, വളരെ സൂക്ഷ്മായതും, കണ്ണുകൾ കൊണ്ട് കാണാൻപറ്റാത്തതുമായ പലവിധ വ്യക്തിബന്ധ കണ്ണികളെ ഓരോന്നായി എടുത്ത് പരിശോധിച്ചാലെ, ഓരോ വ്യക്തിയിലും കുടുംബത്തിലും സാമൂഹിക ദിക്കിലും ഇങ്ഗ്ളിഷ് ഭാഷാ ജ്ഞാനം വരുത്തിയ മാനസിക ഉന്നമനവും വെപ്രാളങ്ങളും വ്യക്തമായി മനസ്സിലാക്കാൻ പറ്റുള്ളു. അതിനൊന്നും ആരുംതന്നെ ശ്രമിച്ചതായി കാണുന്നില്ലതന്നെ.

ഇവിടെ ഈവിധം എഴുത്തിന്‍റെ പാതവിട്ട് എഴുതേണ്ടിവന്നത്, ശ്രീ നാരായണ ഗുരുവും, അദ്ദേഹത്തോടൊപ്പം ചേർന്ന ആളുകളും, മറ്റെല്ലാവരും ഇതേ സാമൂഹിക കലവറയിൽ ഉൾപ്പെട്ടിരുന്നവരാണ് എന്നത് സൂചിപ്പിക്കാനും വേണ്ടിയാണ്.

മറ്റുള്ളവർ തന്നിലേക്ക് പലവിധത്തിൽ എറിഞ്ഞ് കൊള്ളിക്കുന്ന വാക്കുകളുടെ പിടിവലിയിൽ നിന്നും മുക്തിനേടാൻ ഫ്യൂഡൽ ഭാഷകളിൽ പഴുതില്ലതന്നെ. അതേ സമയം മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്നത് പോലുള്ള ചൂണ്ടകളും, കുഴിയിൽ നിന്നും മുകളിലേക്ക് വലിച്ചുയർത്താൻ സഹായിക്കുന്ന കൊക്കകളും മറ്റും വാക്കുകൾ നെയ്യുന്ന ചരുടുകളുടെ വക്കിൽ ഇല്ലാത്ത ഭാഷയാണ് ഇങ്ഗ്ളിഷ്. അതിനുള്ളിൽ ഉള്ളവർക്ക് ഒരു പരിധിവരെ ഈ വക മാനസിക പിരിമുറുക്കങ്ങളിൽ നിന്നും മോചനം ലഭിക്കാം. (ഇങ്ഗ്ളിഷ് സമൂഹങ്ങളിലും മാനസിക പ്രശ്നങ്ങൾ ഇല്ലേ എന്ന ചോദ്യം ഇപ്പോൾ ചർച്ചക്ക് എടുക്കുന്നില്ല).

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

6 #. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ പാരമ്പര്യങ്ങൾ സ്വീകരിക്കുന്നതും സൂചിപ്പിക്കുന്നതും അവകാശപ്പെടുന്നതും


കീഴിൽ പെട്ടുകിടക്കുന്ന വ്യക്തിക്ക് സാമൂഹിക ഉന്നതങ്ങളിൽ ബന്ധമുണ്ട് എന്ന് സൂചന നൽകുന്നതിൽ ഫ്യൂഡൽ ഭാഷകളിൽ വൻ മൂല്യം ചേരൽ സംഭവിക്കും. ഇത് ഒരു വാസ്തവം തന്നെയാണ്. ഇത് ഒരു അഹംഭാവമോ പുളുഅടിക്കലോ വ്യാമോഹമോ മിഥ്യാധാരണയോ ചിത്തഭ്രമമോ മറ്റോ ഒന്നുംതന്നെയല്ലതന്നെ. കുഗ്രാമങ്ങളിൽ ഇന്ന് ഒരു സാധാരണ പൗരന് ഒരു പോലീസ് കോൺസ്റ്റബ്ളിനോട് വൻ പരിചയമുണ്ട് എന്ന അറിവ് തന്നെ വന്ന് മൂല്യമുള്ളകാര്യമാണ്.

ഇങ്ങിനെ നോക്കുമ്പോൾ പണ്ട് കാലങ്ങളിൽ നാട്ടിലെ നായർമാരോട് അടുത്ത ബന്ധം ഉണ്ട് എന്ന് ഒരു കീഴ്ജാതിക്കാരന് അവകാശപ്പെടാൻ പറ്റുമെങ്കിൽ അത് വൻ കാര്യം തന്നെയാണ്. ഇവിടെ പ്രത്യേകമായി എടുത്ത് പറയേണ്ടത്, ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സാധാരണക്കാരനേയും പഴയ കാല കീഴ്ജാതിക്കാരനോട് സാമ്യപ്പെടുത്താൻ പറ്റും എന്നുള്ളതാണ്. ഭാഷാകോഡുകളിൽ ഏതാണ്ട് അതേ നിലവാരത്തിലുള്ള പരിമിതികളും ഇടിച്ചുതാഴ്ത്തലുകളും അവരിൽ നിലവിൽ ഉണ്ട്. ബൃട്ടിഷ്-ഇന്ത്യയിൽ സംജാതമായിക്കൊണ്ടിരുന്ന പൊതുജനങ്ങളിലെ വ്യക്തിത്വ ഉന്നമനം, ബൃട്ടിഷ്-ഇന്ത്യയെ പുതുതായി രൂപീകരിക്കപ്പെട്ട ഇന്ത്യയോടു പിടിച്ച് ചേർത്തതോടുകൂടി ഏതാണ്ട് പൂർണ്ണമായും മാഞ്ഞുപോയി എന്നുവേണം മനസ്സിലാക്കാൻ.

ചരിത്രത്തിൽ ശ്രീ നാരായണ ഗുരുവെന്ന പേരിൽ ഈഴവരുടെ നേതാവും സാമൂഹിക പരിഷ്ക്കർത്താവും ആയി വളർന്നുവന്ന നാണുവെന്ന വ്യക്തിയുടെ കാര്യങ്ങൾ എഴുതിക്കാണുന്ന ഇടങ്ങളിൽ ഇദ്ദേഹത്തിന് ചെറുപ്രായത്തിൽ മുതൽ ലഭിച്ച നായർ ബന്ധങ്ങളും അതിന് ശേഷം ലഭിച്ച ഒറ്റപ്പെട്ട ബ്രാഹ്മണ ബന്ധങ്ങളും എടുത്തുകാണിക്കപ്പെടുന്നുണ്ട്. ഇത് തന്നെ ശക്തമായ ഇങ്ഗ്ളിഷാ ഭാഷാ ബന്ധങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിരുന്നില്ലാ എന്നതിന്‍റെ സൂചനയാകാം.

ഉന്നത വ്യക്തിബന്ധങ്ങൾക്ക് മൂല്യമുണ്ട് എന്നത് വാസ്തവമാണെങ്കിലും, ഇങ്ഗ്ളിഷ് ഭാഷയിൽ അതിന് അത്രകണ്ട് പ്രാധാന്യം ഇല്ലതന്നെ. ഐപിഎസ്സൂകാരന്‍റെ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ ഫ്യൂഡൽ ഭാഷയിൽ വൻ വാക്കുകൾ ലഭിച്ചേക്കാം. അതേ സമയം നാട്ടിലെ കൂലിക്കാരന്‍റെ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ, ഭാഷാ കോഡുകളിൽ ഇടിച്ചുതാഴ്ത്താനുള്ള വാക്കുകൾ തയ്യാറായിനിൽക്കുന്നുണ്ടാവും. എന്നാൽ നിത്യവും സാമൂഹികമായി വാക്ക് കോഡുകളിൽ ഇടിച്ച്താഴ്ത്തപ്പെട്ട് പരിചയമുള്ള ആൾ അത് ശ്രദ്ധിച്ചേക്കില്ല. ഈ വിധം ഇടിച്ചുതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കുന്നതിലെ പൈശാചികത പോലീസുകാരിൽ അല്ലതന്നെ. മറിച്ച് ഭാഷയിലാണ്.

ശ്രീ നാരായണ ഗുരുവിന്‍റെ വീട്ടുകാരെ പരിചയപ്പെടുത്തുന്നതിലും, കാണാം വളരെ ശ്രദ്ധിച്ചുള്ള പരിചയപ്പെടുത്തൽ. ഭാഷാ കോഡുകളിൽ ഇടിവ് നൽകാൻ സൗകര്യപ്പെടാതെയാണ് പരിചയപ്പെടുത്തുന്നത്.

QUOTE from Wikipedia: അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്‍റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. END OF QUOTE

മാടാൻ എന്നത് ഈഴവരുടേയും മറ്റ് ചില കീഴ്ജാതിക്കാരുടേയും പാരമ്പര്യ ആരാധനാ മൂർത്തിയാണ് എന്ന് അറിയുന്നു. ഈഴവ പാരമ്പര്യങ്ങൾ മാച്ചുകളഞ്ഞ് ബ്രാഹ്മാണ മതത്തിലേക്ക് ഈ ജനത ഇടിച്ചുകയറിയതോടുകൂടി, മാടൻ എന്ന പേര് തന്നെ ഈഴവർക്ക് സ്വീകാര്യമല്ലാതായിട്ടുണ്ടാവാം. കൃത്യമായി അറിയില്ല. വല്ല ഗംഭീര സിനിമയിലും മാടൻ എന്ന പേരുള്ള ഒരു കഥാപാത്രത്തെ ഒരു വൻ നടൻ അഭിനയിച്ചുകൊണ്ട് പരിചയപ്പെടുത്തിയാൽ, ഈ പേരിന് വൻ ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചേക്കാം.

കുട്ടിയമ്മ എന്ന പേര് സൂചിപ്പിച്ചതിലും ചില പ്രശ്നങ്ങൾ ഉണ്ട്. പേരിന് പിന്നിൽ അമ്മയെന്ന പ്രയോഗം തിരുവിതാംകൂറിൽ നായർമാരുടെ അവകാശമായിരുന്നു എന്നാണ് തോന്നുന്നത്. ഇത് ഏത് പ്രകാരമാണ് ഈഴവ സ്ത്രീയുടെ പേരിന് പിന്നിൽ ചേർത്തത് എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നുണ്ട്.
സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ പാരമ്പര്യങ്ങൾ സ്വീകരിക്കുന്നതിലും സൂചിപ്പിക്കുന്നതിലും അവകാശപ്പെടുന്നതിലും കാര്യമായ ഗുണമേന്മയുണ്ട് എന്നത് ശരിയാകാം. എന്നാൽ അത് സാമൂഹികമായി ഉന്നതങ്ങളിൽ ഉള്ളവർക്ക് സ്വീകാര്യമായ കാര്യമായിരിക്കില്ലതന്നെ. കാരണം മുകളിലോട്ട് കയറിവരുന്നത് ഭാഷാ കോഡുകളിൽ കുഴിയിൽ പെട്ടുകിടക്കുന്നവരാണ്. മുകളിലോട്ട് കയറിവരുന്നത് യഥാർത്ഥത്തിൽ കുഴിയാണ്, മനുഷ്യരല്ല എന്ന് അവർ മനസ്സിലാക്കും. ഈ കാര്യം ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാകില്ലതന്നെ.

ശ്രീ നാരായണ ഗുരുവിന്‍റെ ചെറുപ്പകാലത്തുള്ള വികൃതികളെക്കുറിച്ച് എഴുതിക്കാണുന്നത് നോക്കുക.

QUOTE from Wikipedia: തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു. END OF QUOTE

പോലീസ് ഹെഡ്കോൺസ്റ്റബ്ൾ ഏതാണ്ട് നാലപ്പത്തി അഞ്ച് വയസ്സുള്ള ഗോപാല കൃഷ്ണസ്വാമി എന്ന പേരുള്ള ഐപിഎസ്സുകാരനെ സെല്യൂട്ട് ചെയ്യുന്നു. അദ്ദേഹത്തിന്‍റെ മകളേയും ഭാര്യയേയും അവരുടെ പേരിന് പിന്നിൽ മാഡം / മേഡം ചേർത്ത് പരാമർശിക്കുന്നു, സംബോധന ചെയ്യുന്നു. എന്നാൽ ഐപിസ്സുകാരനും മകളും ഭാര്യയും പോലീസ് ഹെഡ്കോൺസ്റ്റബ്ളിന്‍റെ വീടിന്‍റെ അടുത്തുകൂടി നടന്നുപോകുന്ന അവസരത്തിൽ, പോലീസ് ഹെഡ്കോൺസ്റ്റബ്ളിന്‍റെ കൗമാരക്കാരനായ മകൻ വെറും പേര് പറഞ്ഞ് ചോദിക്കുന്നു:

ഗോപാലാ! മോളേ രാഗിണി! രാധേ, അമ്പലത്തിലേക്കാ പോകുന്നത്?

ഗോപാല കൃഷ്ണസ്വാമിക്ക് യാതോന്നു ചെയ്യാനുംപറ്റുന്നില്ല. പോലീസ് സംഘടനയുടെ തലപ്പുത്തുള്ള ഭാരവാഹിയാണ്, ആ പോലീസ് ഹെഡ്കോൺസ്റ്റബ്ൾ. വൻ രാഷ്ട്രീയ സ്വാധീനമുള്ള ആളാണ്. അയാളെപ്പിടിച്ച് അധികം ഞെട്ടിച്ചാൽ, അയാളും പരസ്യമായിത്തന്നെ പോടാ എന്ന് പറഞ്ഞേക്കാം.

മാത്രവുമല്ല, കൗമാരക്കാരന്‍റെ വാക്കുകളിൽ വളരെ നല്ലകാര്യങ്ങൾ മാത്രമേ ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ കാണുള്ളു. അസഭ്യം യാതൊന്നും ഇല്ലതന്നെ. പിന്നെന്തിനാണ് ഐപിഎസ്സുകാരൻ വെപ്രാളപ്പെടുന്നത്? വല്ല ചിത്തഭ്രമവും പിടിപെട്ടിരിക്കുമോ?

പൂർണ്ണമായും അസംഭാവ്യമല്ലാത്ത ഈ ചിത്രീകരണം നൽകിയത്, നാണുവെന്ന ചെറുപ്രായക്കാരൻ സാമൂഹിക അടുക്കും ചിട്ടയും മലക്കം മറിക്കുന്ന രീതിയിൽ പെറുമാറിയാൽ, സാമൂഹിക കീഴ്വഴക്കങ്ങളേയും മര്യാദകളേയും ഏത് വിധത്തിൽ അത് ബാധിക്കാം എന്ന് ഒന്ന് ചിത്രീകരിക്കാൻ മാത്രമാണ്. എന്നാൽ നാണു അശുദ്ധമാക്കിയത് ഈഴവരെയാണ്. അവരിലാണ് ചിത്തഭ്രമ ലക്ഷണങ്ങൾ വരിക.

സാമൂഹിക ഉച്ചനീചത്വങ്ങൾ അടങ്ങിയിരിക്കുന്ന കോഡുകൾ ഭാഷയിൽ തന്നെ നിറഞ്ഞുനിൽക്കുന്നുണ്ട്. അവയിൽ തിരുത്തലുകൾ വരുത്താതെ, ഇങ്ഗ്ളിഷ് സാമൂഹിക കീഴ്വഴക്കങ്ങളും വ്യക്തിബന്ധങ്ങളും നടപ്പിൽ വരുത്താൻ പറ്റില്ലതന്നെ.

QUOTE from Wikipedia: കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്‍റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്‍റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. END OF QUOTE

ഓട്ടോറിക്ഷാ ഡ്രൈവർമാരോടുള്ള പോലീസ് പെരുമാറ്റങ്ങളിലെ അപമര്യാദകൾ മാറ്റാനായി ഓട്ടോ ഡ്രൈവർ പോലീസുകാരുടെ ചങ്ങാതിയായി. വ്യക്തിപരമായി ഇത് ഒരു വൻ വളർച്ചയാണ്. പോലീസുകർ, അവരുടെ പലവിധ മുറകളും ഈ ആളെ പഠിപ്പിച്ചേക്കാം. അവർ ഒത്തുകൂടുന്ന ചിലയിടങ്ങളിൽ ഈ ഓട്ടോ ഡ്രൈവർക്കും സാന്നിധ്യം ലഭിക്കാം. എന്നാൽ ഈ വിധ കാര്യങ്ങൾ ഒരു സാമൂഹിക പരിഷ്ക്കരണമോ, പോലീസ് പെരുമാറ്റങ്ങളിൽ ഒരു ഔന്നിത്യമോ വരുത്തില്ലതന്നെ.

Search Youtube for: പോലീസുകാരൻ ഈ ഡ്രൈവറോട് പെരുമാറുന്നത് കണ്ടാൽ ആരും പ്രതികരിച്ചുപോകും

മുകളിൽ നൽകിയത് ഏതാനും ദിവസങ്ങൾക്ക് മുന്നെ, യാഥൃച്ഛികമായി ശ്രദ്ധയിൽ വന്ന ഒരു സംഭവത്തിന്‍റെ വീഡിയോ ദൃശ്യമാണ്.

ഇതിൽ പോലീസുകാരനെ കുറ്റംപറഞ്ഞിട്ട് കാര്യമുണ്ടോ എന്ന് അറിയില്ല. പോലീസുകാർ ഏതുവിധമാണ് പെരുമാറേണ്ടത് എന്ന് അവർക്കും വ്യക്തമായി ഒരു ധാരണയില്ലതന്നെ. ഐപിഎസ്സുകാർക്ക് ഈ കാര്യത്തിൽ ഇവർക്ക് കൃത്യമായ ഒരു രീതിപറഞ്ഞുകൊടുക്കാനും ആവുന്നില്ല എന്നുള്ളതാണ് വാസ്തവം. വിരമിച്ചതിന് ശേഷം പലവിധ ഐപിഎസ് സ്മരണകൾ ഉരുവിടുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഒരു Youtube വീഡിയോ യാഥൃച്ഛികമായി കണ്ടത് ഓർമ്മവരുന്നു. ജനങ്ങളോട് അപമര്യാദയായി പെരുമാറിയാലെ അവർ അനുസരിക്കുള്ളു എന്നാണ് ഈ ആൾ പറയുന്നത്.

പോരാത്തതിന്, ഇന്ന് പല ഐപിഎസ്സ് ഉദ്യോഗസ്ഥരും പ്രാദേശിക സിനിമാ കഥകളിലെ പോലീസ് കഥാപാത്രങ്ങൾ പെരുമാറുന്ന അതേ രീതിലാണ് ഔദ്യോഗികമായി പെരുമാറുന്നത്. എന്നുവച്ചാൽ അവർക്ക് ഇന്ന് ഇങ്ഗ്ളിഷ് ക്ളാസിക്ക്സ് അല്ലാ മാനസിക പരിശീലനം നൽകുന്നത്, മറിച്ച്, ഫ്യൂഡൽ ഭാഷാ സിനിമാ തിരകഥാകൃത്തുക്കളാണ് പരിശീലകർ. എന്നുവച്ചാൽ, ഐപിഎസ്സുകാരിൽ ചിലർ വ്യക്തമായും പോലീസ് ശിപായിമാരുടെ പെരുമാറ്റങ്ങളാണ് സ്വീകരിക്കുന്നത്.

യഥാർത്ഥത്തിൽ പോലീസുകാരും ഓട്ടോഡ്രൈവറും പഠിച്ച് വളരുന്നത് പ്രാദേശികഭാഷാ സ്കൂളുകളിൽ ആണ്. നീ, എടാ, എന്താടാ, എടീ, എന്താടീ തുടങ്ങിയ പദപ്രയോഗങ്ങൾ സ്വീകരിച്ചും, എഴുന്നേറ്റ് നിന്നും കുനിഞ്ഞും കൈകൂപ്പിയും, മുണ്ട് കുത്തഴിച്ചും കാലിനിടയിൽ തിരുകിവച്ച് വന്ദിച്ചും സാർ എന്ന് സംബോധനയായും പരാമർശമായും ഉപയോഗിച്ചും, ഏത്തമിട്ടും, മുട്ടുകുത്തിനിന്നും, ശിക്ഷ അനുഭവിക്കാനായി ക്ളാസിന്‍റെഏ വാതിൽക്കൽ ഇളിഭ്യ ഭാവത്തിൽ ഒട്ടിനിന്നും, മാതാപിതാക്കളെ സ്കൂളുകളിലേക്ക് വളിച്ചുവരുത്തി അദ്ധ്യാപകരുടെ ശാസന കേൾപ്പിച്ചും, സ്വയം മറ്റ് ശിക്ഷ അനുഭവിച്ചും മറ്റും നിത്യവും അടിയാളത്തം പ്രകടിപ്പിച്ചും, ഒച്ചവച്ചും, കൂക്കിവിളിച്ചും, തമ്മിൽ ഏറ്റുമുട്ടിയും അന്യരോട് മര്യാദയില്ലാതെ പെരുമാറിയും എല്ലാ രീതിയിലും ഒരു കീഴ്ജാതിക്കാരന്‍റെ മാനസികാവസ്ഥ വിജയകരമായി കൈവരിച്ചും വളർന്നുവരുന്നവരാണ് ഈ രണ്ടുകൂട്ടരും.

പോലീസുകാരൻ അദ്ധ്യാപകന്‍റെ മര്യാദകേടും, ഓട്ടോ ഡ്രൈവർ വിദ്യാർത്ഥിയുടെ അടിയാളത്തവും സ്വീകരിക്കുന്നു. പോലീസുകാരൻ മാന്യമായി പെരുമാറിയാൽ, ഓട്ടോ ഡ്രൈവർ തലയിൽ കയറും എന്നാണ് പോലീസുകാരന്‍റെ പേടി. അതേ സമയം പോലീസുകാരൻ മാന്യമായി പെറുമാറിയാൽ ഏതുവിധത്തിലാണ് അതേ മാന്യതയോടും അന്തസ്സുകൈവിടാതെയും തിരിച്ച് പെരുമാറേണ്ടത് എന്ന് ഓട്ടോ ഡ്രൈവർക്കും നിശ്ചയം കാണില്ല.

ശ്രീ നാരായണ ഗുരു ബൃട്ടിഷ് - ഇന്ത്യയിൽ യാത്ര ചെയ്ത് കണ്ടത്, ഇങ്ഗ്ളിഷ് ഭാഷാ മാനസികാവസ്ഥ ഭരണയന്ത്രത്തിലും സാമൂഹിക സ്വാതന്ത്ര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ ആണ്. അല്ലാതെ ബ്രാഹ്മണ പാരമ്പര്യങ്ങളും മന്ത്രജാലങ്ങളും വരുത്തുന്ന മാറ്റങ്ങൾ അല്ലതന്നെ. എന്നിട്ടും നാണുവെന്ന യുവാവ് ബ്രാഹ്മണ പാരമ്പര്യങ്ങൾക്ക് പിന്നാലെയാണ് പോയത്, എന്നതിൽ എന്തോ ഒരു പിശക് കാണുന്നു.

ഇങ്ഗ്ളണ്ടിൽ പോയ ടാക്സി ഡ്രൈവർ അവിടുള്ള ഒരു പോലീസുകാരനുമായി പരിചയപ്പെടുന്നു. എന്ത് നല്ല സുഖമുള്ള പെരുമാറ്റം. പോലീസുകാർ ഈ വിധമാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് എന്ന് ഈ ആൾ ചിന്തിക്കുന്നു. തിരിച്ച് ഇന്ത്യയിൽ വന്നതിന് ശേഷം ഈ ആൾ അടുത്തുള്ള പോലീസുകാരെ പോയി പരിചയപ്പെടുന്നു. എന്നാൽ ഇങ്ഗ്ളിഷ് പോലീസല്ല, ഈ പോലീസ്!

അതേ പോലെ, ടാക്സി ഡ്രൈവർമാർ എന്നത് ഇങ്ഗ്ളണ്ടിലെ ടാക്സി ഡ്രൈവർമാരുടെ അതേ നിലവാരമുള്ളവരാണ് എന്നാണ് ഈ ആളുടെ ഭാവം. എന്നാൽ വാസ്തവം വളരെ വ്യത്യസ്തമാണ്. ഇങ്ഗ്ളണ്ട് എന്നത് ഇന്ത്യൻ ടാക്സി ഡ്രൈവർക്ക് ഒരു സ്വപ്ന ഭൂമിയാണ്. അവിടുള്ള ടാക്സിക്കാരും ഞാനും ഒരേ തരക്കാരാണ് എന്ന് ഉള്ളിൽ ഉത്തമവിശ്വാസം വരുത്താനാണ് ശ്രമം. അത് തെളിയിക്കാനായി ഈ ആൾ ഔപചാരിക വിദ്യാഭ്യാസവും എംഏയും എടുക്കുന്നു. എന്നിട്ടെന്ത് കാര്യം?

ബൃട്ടിഷ്-ഇന്ത്യയെന്നത് തിരുവിതാംകൂറലെ ഈഴവർക്ക് ഒരു വൻ ആസ്വാദ്യതയുള്ള സ്വപ്ന ഭൂമിതന്നെയായിരുന്നു എന്നാണ് തോന്നുന്നത്. അവിടുള്ള തീയരും തങ്ങളും ഒരേ തരക്കാരാണ് എന്ന് ഉള്ളിൽ ഉത്തമവിശ്വസം വരുത്താനാണ് ശ്രമം. അന്നത്തെക്കാര്യമാണ് പറഞ്ഞത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

7 #. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്



കാലാകാലങ്ങളായി സാമൂഹിക കുപ്പത്തൊട്ടിയിൽ പിടിച്ചമർത്തിവച്ചിരിക്കുന്നവരെ യാതോരു അടിസ്ഥാനവും ഇല്ലാതെ സാമൂഹിക ഉയരങ്ങളിൽ പിടിച്ച് സ്ഥാപിക്കുന്നത് സാമൂഹിക പരിഷ്കരണം ആവും എന്ന് തോന്നുന്നില്ല. മറിച്ച്, സമൂഹം ആകെ കുപ്പത്തൊട്ടിക്കടിയിൽ പെട്ടുപോകുന്ന അവസ്ഥാവിശേഷമാണ് വരിക.

ഇതുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അവ മറ്റൊരവസരത്തിൽ മാത്രമേ പറ്റുള്ളു.

ശ്രീ നാരായണ ഗുരുവും സംഘവും ഈഴവരെ ഉന്നതങ്ങളിലേക്ക് ഉയർത്താനായി കണ്ട മാർഗ്ഗം എന്താണ് എന്ന് വ്യക്തമായി അറിയില്ല. ഈഴവനായ പൽപ്പു ബൃട്ടിഷ്-ഇന്ത്യയിലും അതിന് ശേഷം ഇങ്ഗ്ളണ്ടിലും പോയി പഠിച്ച് ഡോക്ടറായി തിരുവിതാംകൂർ രാജ്യത്തിലേക്ക് തിരിച്ചുവന്നപ്പോൾ, ആ ആൾക്ക് തിരുവിതാംകൂറിൽ സർക്കാർവക ആശുപത്രിയിലോ മറ്റെവിടെയെങ്കിലുമോ ഡോക്ടറായി പ്രവർത്തിക്കാൻ സമ്മതം ലഭിച്ചില്ല.

ഇന്നുള്ള ഇന്ത്യൻ പട്ടാളചിട്ടയോളംവരെ വരുന്ന കഠിനമായ ഉച്ചനീചത്വങ്ങൾ നിലവിലുള്ള പ്രദേശമാണ് തിരുവിതാംകൂർ രാജ്യം. ആരേയും കുറ്റം പറയാനും ആവില്ല. പട്ടാളത്തിലെ ഹീന നിലവാരത്തിലുള്ള സാധാപട്ടാളക്കാരന്‍റെ മകനോ, മരുമകനോ മറ്റോ പട്ടാളത്തിൽ കമ്മിഷണ്ട് ഓഫിസറായി നിയമിതനായാൽ, പ്രശ്നം തന്നെയാണ്. ആ ആളും ആ സാധാ പട്ടാളക്കാരനും ഒരേ ബറ്റാലിയനിലും യൂണിറ്റിലും ആണെങ്കിൽ വൻ പ്രശ്നം തന്നെയാണ്. ഹിന്ദി ഭാഷയ്ക്ക് ഈ വിധ അതി സങ്കീർണ്ണമായ സ്ഥിതവിശേഷത്തെ സംയമനത്തോടുകൂടി കൈകാര്യം ചെയ്യാൻ വൻപ്രയാസംതന്നെ നേരിടും.

ഏതാണ്ട് അതേ പോലുള്ള അവസ്ഥാവിശേഷമാണ് ഡോ. പൽപു വന്ന് അവകാശപ്പെട്ടത്.

നാണുവെന്ന തിരുവിതാംകൂറിലെ ചെറുപ്പക്കാരൻ ബൃട്ടിഷ്-ഇന്ത്യയിൽ ഭരണയന്ത്രത്തിൽ കണ്ട സാമൂഹിക സമത്വം, പ്രാദേശിക സാമൂഹിക ചട്ടങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടല്ല സംജാതമായത്. മറിച്ച്, അത് ഇങ്ഗ്ളിഷ് ഭരണ ചട്ടങ്ങളുടെ ഒരു തികച്ചും സ്വാഭാവികമായ ഭാവംമാത്രമായിരുന്നു. അല്ലാതെ മലബാറിൽ സാമൂഹിക പരിവർത്തനം നടത്താനായി ഇങ്ഗ്ളിഷ് ഭരണം കരുതിക്കൂട്ടി ചെയ്ത കാര്യങ്ങൾ അല്ലതന്നെ.

മാത്രവുമല്ല, Tellicherryയിലും മറ്റും തീയ്യരിലെ ചിലരിൽ അന്ന് കണ്ടിരുന്ന സാമൂഹിക ഉന്നതിക്ക് യഥാർത്ഥത്തിൽ പ്രാദേശിക സമൂഹത്തിൽ കാര്യമായ അടിത്തറതന്നെയില്ലായിരുന്നു. പലർക്കും ഇങ്ഗ്ളിഷ് ക്ലാസിക്ക്സിലും ഇങ്ഗ്ളിഷ് കീഴ്വഴക്കങ്ങളിലും മറ്റും കാര്യമായ പ്രാവീണ്യം ഉണ്ടായിരുന്നു എങ്കിലും, മിക്കവരും സാമ്പത്തികമായി വൻകിടക്കാരായിരുന്നില്ലതന്നെ. എന്നിട്ടും ഈ വിധമുള്ളവരെ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനങ്ങളിൽ ചേർത്തപ്പോൾ അവർ യാതോരു രീതിയിലും അഴിമതിയോ മറ്റുരീതിയിലുള്ള പ്രാദേശിക പാരമ്പര്യ രീതികളോ ഏറ്റെടുക്കുകയോ പരിശീലിക്കുകയോ ചെയ്തില്ലാ എന്നുള്ളത് തന്നെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഉന്നതങ്ങളിൽ ജോലിചെയ്തിരുന്ന ഇങ്ഗ്ളിഷുകാരുടെ ഇന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനശ്വര മാഹാത്മ്യത്തിന്‍റെനിത്യവസന്ത സൂചനതന്നെയാണ്. എന്നിട്ടും അവരാരും ചേട്ടനോ, ജീയോ, സാറോ, ഗുരുവോ, സ്വാമിയോ, ഉസ്താതോ, മഹാത്മവോ, വൻ സാമൂഹികപരിഷ്ക്കർത്താവോ ആയി അറിയപ്പെടുന്നില്ലതന്നെ.

എന്നുവച്ചാൽ മഹാത്മാക്കൾ അല്ല ഈ നാട്ടിൽ വൻകിട സാമൂഹിക മാറ്റങ്ങൾ കൊണ്ടുവന്നത് എന്നതാണ് മനസ്സിലാക്കേണ്ടത്. മറിച്ച് വെറും സാധാരണക്കാരായ അന്നുള്ള കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷക്കാരാണ് ഇത് ചെയ്തത്. എന്നാൽ ഇങ്ഗ്ളണ്ടിലെ വെറും സാധാരണക്കാരന് ഇന്ത്യയിലെ മഹാത്മാക്കളെക്കാളും കഴിവുണ്ട് എന്നു പറയാനും ആവില്ലതന്നെ.

ഇവിടെ സൂചിപ്പിക്കപ്പെട്ട കാര്യം, ബൃട്ടിഷ്-മലബാറിലും, സാമൂഹികമായി പലവിധ ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു എന്നകാര്യമാണ്. വ്യക്തികളിൽ വൻ മേന്മ നിറച്ചുകൊണ്ട്, ഇതിനെ മാച്ചുകൊണ്ടിരുന്നത്, വളരെ സാവധാനത്തിലും എന്നാൽ അതിഗംഭിര നിലവാരത്തിലും ഉള്ള ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തിന്‍റെ അടിവച്ചടിവച്ചുകൊണ്ടുള്ള മുന്നേറ്റമായിരുന്നു. അല്ലാതെ മൈതാന പ്രസംഗങ്ങളും മറ്റ് കോപ്രാട്ടിത്തരങ്ങളും അല്ലതന്നെ. പ്രാദേശിക ഭാഷയിലുള്ള ഔപാരികവിദ്യാഭ്യാസത്തിനും ഇതിൽ പങ്കുണ്ട് എന്നും തോന്നുന്നില്ല.

അല്ലാതെ കീഴ്ജാതിക്കാർ ബ്രാഹ്മണ പാരമ്പര്യങ്ങൾ കൈവശപ്പെടുത്തിയത് കൊണ്ടോ, ബ്രാഹ്മണ ക്ഷേത്രങ്ങളിലേക്ക് അതിക്രമിച്ചു കടന്നതുകൊണ്ടോ, ബ്രാഹ്മണമത ക്ഷേത്രങ്ങൾ സ്വന്തമായും ധിക്കാരപരമായും പണിതതുകൊണ്ടോ അല്ലതന്നെ.

എന്നാൽ ഈ ഒരു വിവരം ഇന്ന് ആരേയും മനസ്സിലാക്കിയെടുപ്പിക്കാൻ വളരെ പ്രയാസം തന്നെയാണ്. കാരണം, അന്ന് Tellicherryയും മറ്റ് ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം പടർന്ന ഇടങ്ങളിലും തീയരിലെ ചിലരിൽ കയറിക്കൂടിയ മാനസിക ഔന്നിത്യത്തിന്‍റെ ഒരു അംശം പോലും ഇന്ന് അവിടെവിടെയും ബാക്കിയിരിപ്പില്ലാ എന്നാണ് തോന്നുന്നത്. ഇന്ത്യൻ പൊട്ട ഔപചാരിക വിദ്യാഭ്യാസം ഇതിനെ തേച്ചുരച്ച് മാച്ചുകളഞ്ഞു.

യാതോരു സാമ്പത്തിക ബലമോ വൻ ഭൂസ്വത്തോ ഇല്ലാതെതന്നെ സമൂഹത്തിൽ വൻ നിലവാരങ്ങളിൽ നിലനിൽക്കുക എന്നുള്ളത് ഇന്ന് ഒരു അതീന്ത്ര്യജാലം പോലുള്ള കാര്യമാണ്. നടപ്പില്ലതന്നെ. അഥവാ ആരെങ്കിലും അതിന് ശ്രമിച്ചാൽ പോലീസ് ശിപായിമാരെക്കൊണ്ടൊന്ന് എന്തെടാ, എന്തെടീ എന്ന് വളിപ്പിച്ച്, അന്തസ്സിനേയും വ്യക്തിത്വത്തേയും നിലത്തിട്ടൊരച്ച് ഇല്ലാതാക്കാൻ മറ്റ് പലരും വെമ്പൽകൊള്ളും.

തിരുവിതാംകൂർമുതൽ ഏതാണ്ട് കാനറാപ്രദേശങ്ങളുടെ കിഴക്കൻ പ്രദേശങ്ങളിൽവരെ അന്ന് തെങ്ങും തേങ്ങയും തെങ്ങിൻ കള്ളും തെങ്ങോലയും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. തെങ്ങ് എന്ന മരം ലോകത്തിൽ വേറേയും പലിയടത്തും ഉണ്ട്. അവിടെല്ലാം തങ്ങേറ്റക്കാരും ഉണ്ടാവും എന്ന് അനുമാനിക്കാം. എന്നാൽ അവരെല്ലാം ഈഴവരാണ് എന്ന് അനുമാനിക്കുന്നതും, അവകാശപ്പെടുന്നതും ബുദ്ധിഭ്രമം തന്നെയാവും എന്നാണ് തോന്നുന്നത്.

തിരുവിതാംകൂർ രാജ്യത്തിന് വടക്കായി ബൃട്ടിഷ്-ഇന്ത്യയിൽ ദക്ഷിണ മലബാറിൽ മക്കത്തായ തീയരിലും ഉത്തര മലബാറിൽ മരുമക്കത്തായ തീയരിലും അതിന് വടക്കായി ബില്ലവരിലും പെട്ടവരിൽ ചിലർ തെങ്ങേറ്റം കുലത്തൊഴിലായി നടത്തുന്നുണ്ടായിരുന്നു.

ഈ കൂട്ടരുമായി ചരിത്രത്തിൽ ഈഴവർക്ക് യാതോരു വിധ ബന്ധവും ഉണ്ട് എന്ന് തോന്നുന്നില്ല. Edgar Thurstonന്‍റെ Castes and tribes of Southern Indiaയിൽ ഈഴവ കൂലിക്കാർ മലബാറിലേക്ക് കടന്ന് തീയർ കാർഷിക തൊഴിലാളികളുടെ ഇടയിലേക്ക് പടർന്നുപിടിച്ചപ്പോൾ, തീയരുടെ ഇടയിലുള്ള വൻകിടക്കാർക്ക് വൻ വെപ്രാളംതന്നെ വന്നതായി തോന്നിക്കുന്ന സൂചനകൾ കാണുന്നുണ്ട്.

ബൃട്ടിഷ്-മലബാറിൽ ചിലയിടങ്ങളിൽ തീയർ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തോടുകൂടി വൻകിട സർക്കാർ തൊഴിലുകളിലേക്കും മറ്റും ഉയർന്നുവന്നതും, മറ്റ് ചില തീയർ വെറും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തിന്‍റെ ബലത്താൽ മാത്രം സാമൂഹിക ഉന്നതങ്ങളിൽ കയറിയിറങ്ങുന്നതും മറ്റും ബ്രാഹ്മണരിലും അമ്പലവാസികളിലും നായർമാരിലുംപെട്ട ഇങ്ഗ്ളിഷ് ഭാഷയുമായി യാതോരു ബന്ധവും സിദ്ധിച്ചിട്ടില്ലത്തവരിൽ കാര്യമായ മനോവിഭ്രാന്തി പടർത്തിയിരിക്കും എന്നുള്ളത് തീർച്ചയാണ്.

ഇന്ത്യൻ പട്ടാളത്തിലെ കാര്യം പറഞ്ഞതുപോലെയാണ് എന്ന് കൃത്യമായി പറയാൻ പറ്റില്ലായെങ്കിലും, കാര്യങ്ങൾതമ്മിൽ ബന്ധമുണ്ട്. ബ്രാഹ്മണ ഇല്ലപറമ്പിൽ വെറും തോർത്തും പാളത്തൊപ്പിയും ധരിച്ചുകൊണ്ടും, ഇഞ്ഞി, അനേ, എടാ, തീയ്യാ, തീയ്യപ്പാട് തുടങ്ങിയ പദപ്രയോഗങ്ങളിൽ ആണികൊണ്ട് അടിച്ചുവച്ചിട്ടുള്ളതുപോലെ അടിയാളനായി തൊഴിൽ ചെയ്യുന്നത് തീയൻ. അതേ സമയം ജില്ലയിലെ ഡെപ്യൂട്ടി കലക്ടറും തീയൻ. അതല്ലെങ്കിൽ വെറു ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തിന്‍റെീ ബലത്താൽ സാമൂഹിക മഹിമയിൽ കിടന്ന് വിലസുന്നതും മറ്റൊരു തീയ്യൻ. ഈ ഒരു സംഗതി, അടിയാള തീയനിലും ബന്ധുക്കളിലും മനസ്സിന്‍റേയും വ്യക്തിത്വത്തിന്‍റെയും ഉള്ളിന്‍റെഉള്ളിൽ വക്രീകൃതമായ മൂല്യവർദ്ധനവ് വരുത്തും. അത് പുറത്തുവരുന്നത്, അനുസരണക്കേടിന്‍റേയും ആജ്ഞാനിഷേധത്തിന്‍റേയും അംലഭാവത്തിന്‍റേയും ഔദാസീനതയുടേയും ധാർഷ്ട്യത്തിന്‍റേയയും വളരെ സൂക്ഷ്മമായ സൂചനകൾ മുഖത്തും ഭാവത്തിലും പെരുമാറ്റത്തിലും വാക്കുകളിലും മിന്നിമായ്ച്ചുകൊണ്ടാണ്. എന്നുവച്ചാൽ, കീഴാളനിൽ കീഴാളത്വം ചെറുതായി താണുവന്നതായി അനുഭവപ്പെടും.

ഇന്ത്യൻ പട്ടാളത്തിൽ ഈ വിധ ഭാവങ്ങൾ സാധാ പട്ടാളക്കാരനിൽ ശ്രദ്ധിക്കപ്പെട്ടാൽ, അത് തുടച്ചുമാറ്റിയതിന് ശേഷം മാത്രമേ ഓഫിസർമാർക്ക് നഷ്ടപ്പെട്ട മാനസിക നിയന്ത്രണം തിരിച്ച് ലഭിക്കുള്ളു.

ഈഴവ കൂലിക്കാർ മലബാറിലേക്ക് വന്നു തുടങ്ങിയപ്പോൾ, ഇവർക്കും തെങ്ങുമായി പാരമ്പര്യ ബന്ധമുണ്ട് എന്ന് സാമൂതിരിയുടെ കാര്യസ്ഥർ മനസ്സിലാക്കുക ചെയ്തു. അതോടുകൂടി, ദക്ഷിണ മലബാറിൽ തീയരെ വസ്തുസമ്പന്ധമായ രേഖകളിൽ ഈഴവർ എന്ന് രേഖപ്പെടുത്തിത്തുടങ്ങി. വസ്തുരേഖകൾ റജിസ്റ്റർ ചെയ്യുന്ന ഏർപ്പാട് ആദ്യമായി നടപ്പിൽ വന്നു തുടങ്ങിയ കാലമായിരുന്നു അത്.

ഇത് തീയർ കാർഷിക തൊഴിലുകാർ ഏതുവിധത്തിലാണ് സ്വീകരിച്ചത് എന്ന് അറിയില്ല. അവർക്ക് ആശയവിനിമയ ശേഷിയും അതിനാൽ തന്നെ പ്രതികരണ ശേഷിയും വളരെ തുച്ഛമായിരുന്നിരിക്കാം. എന്നാൽ, തീയരിലെ ഉയർന്ന കുടുംബക്കാർ ശക്തമായി പ്രതികരിച്ചതായി രേഖപ്പെടുത്തിക്കാണുന്നു. ഈ വിധമുള്ള ഒരു നിർവ്വചനം തീയർക്ക് രുചികരമായിരിക്കില്ലാ എന്ന മുൻകൂട്ടിയുള്ള തിരിച്ചറിവ് സ്ഥിരീകരിക്കപ്പെടുകയും ദൃഢീകരിക്കപ്പെടുകയും ചെയ്തതോടുകൂടി, സാമൂതിരിയുടെ സ്വത്തുക്കൾ പാട്ടത്തിന് നൽകുന്ന എല്ലാ രേഖകളിലും ദക്ഷിണ മലബാറിൽ നായർമാർ ഇത് വൻശക്തമായിത്തന്നെ നടത്തിത്തുടങ്ങി.

QUOTE from Castes and tribes of Southern India: It is quite possible, therefore, that, though Tiyans are written down as Izhuvans, the two were not supposed to be identical. State regulations keep the Izhuvans of Cochin and Travancore in a position of marked social inferiority, and in Malabar they are altogether unlettered and uncultured. On the other hand, the Tiyans of Malabar provide Magistrates, Sub-Judges, and other officials to serve His Majesty’s Government. END of QUOTE.

തർജ്ജമ: തീയരെ ഈഴവർ എന്ന് എഴുത്തുകളിൽ രേഖപ്പെടുത്തുന്നുണ്ട് എങ്കിലും, ഇവർ രണ്ടുകൂട്ടരും ഒരേ ആളുകൾ അല്ലാ എന്നതാവാം വാസ്തവം. കൊച്ചിനിലേയും ട്രാവൻകൂറിലേയും സർക്കാർ ചട്ടങ്ങൾ ഈഴവരെ വളരെ വ്യക്തമായ തരംതാഴ്ത്തലിൽ ആണ് വച്ചിരിക്കുന്നത്. മലബാറിൽ അവർ യാതോരു അക്ഷരാഭ്യാസവും ഇല്ലാത്തവരും, പൂർണ്ണമായും സംസ്ക്കാരശൂന്യരും ആണ്. അതേ സമയം, മലബാറിലെ തീയർ ഇങ്ഗ്ളിഷ് രാജാവിന്‍റെ ഭരണത്തിൽ (His Majesty’s Government) മജിസ്ട്രേട്ടുമാരായും സബ് ജഡ്ജുമാരായും മറ്റ് ഉദ്യോഗസ്ഥരായും സേവനം അനുഷ്ടിക്കുന്നുണ്ട്. തർജ്ജമയുടെ അന്ത്യം.

മലബാറിലെ തീയരെ അവിടുള്ള രേഖകളിൽ അവിടുള്ള ഭൂജന്മികൾതന്നെ ഈഴവരായി രേഖപ്പുടത്തിത്തുടങ്ങിയത് തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനക്കാരുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാവും എന്നത് തീർച്ചയാണ് എന്ന് പറയാം എന്ന് തോന്നുന്നു. വേറേയും വിവരങ്ങൾ അവർ അറിഞ്ഞുതുടങ്ങിയിരിക്കും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

8 #. ഈഴവർക്ക് തീയരുടെ ഇടയിലേക്ക് കയറാനുള്ള പഴുതുകൾ



തിരുവിതാംകൂർ രാജ്യത്തിലെ ഈഴവരിലെ മുകൾത്തട്ടിലുള്ളവർക്ക് ബൃട്ടിഷ് - മലബാറിനെക്കുറിച്ചും മെഡ്രാസ് പ്രസിഡൻസിയെക്കുറിച്ചും വിവരം ലഭിച്ചുതുടങ്ങിയിരിക്കും. ഇതിന്‍റെ മുഖ്യ കാരണം ബൃട്ടിഷ്-ഇന്ത്യയുമായി തിരുവിതാംകൂർ രാജ്യത്തിന് ഉള്ള നാനാവിധമായുള്ള ബന്ധങ്ങൾ ആയിരിക്കാം. തിരുവിതാംകാർ കർഷകർ ബൃട്ടിഷ് - കൊച്ചിനിലേക്ക് കാർഷിക ഉൽപ്പന്നങ്ങൾ കള്ളക്കടത്ത് നടുത്തുന്ന അവസരത്തിൽ, അവരുടെ ജോലിക്കാരായും വള്ളം തുഴയുന്നവരായും മറ്റും ഈഴവരും അവരേപ്പോലുള്ളവരും ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിലെ സാമൂഹിക സ്വാതന്ത്ര്യങ്ങൾ അനുഭവിച്ചറിഞ്ഞിരിക്കും.

ഇന്ന് കമ്മ്യൂണിസ്റ്റ് നേതാവ് അമേരിക്കയിൽ പോയി കാര്യങ്ങൾ കണ്ടമാതിരിയാവും അവസ്ഥ. എന്തൊക്കെ പ്രത്യയശാസ്ത്രങ്ങളും വർഗ്ഗസമര വിശ്വാസങ്ങളും വിങ്ങിപ്പൊട്ടുന്നതുമാതിരി മനസ്സിൽ അടച്ചുവെച്ചിട്ടുണ്ടെങ്കിലും, അമേരിക്കയിലെ സാമൂഹിക ജീവിതം കാണുമ്പോൾ, അവിടേക്ക് മക്കളെയെങ്കിലും കടത്തിവിടാനുള്ള ആർത്ഥി മനസ്സിൽ ബാധപോലെകയറിക്കൂടും.

ബൃട്ടിഷ്-ഇന്ത്യയിൽ കീഴ്ജനം ഭരണസംവിധാനങ്ങളിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യം വല്ലതും തിരുവിതാംകൂറിൽ കീഴ്ജനം പ്രകടിപ്പിച്ചാൽ, ശക്തമായ സംരക്ഷണം ഇല്ലായെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർവരെ ഒരു നിയമ ലംഘന നടപടി എന്ന നിലയിൽ കാര്യങ്ങളെ കണ്ട്, അവരെ അടിച്ചുതമർത്തും.

കോളജിൽ പോയി പഠിക്കാം എന്നത് മാത്രമല്ല, വൻ സർക്കാർ തൊഴിലുകൾക്കുവരെ ലക്ഷ്യം വെക്കാം എന്നെല്ലാം തിരുവിതാംകൂറിലെ കീഴ്ജനത്തിന് സ്വപ്നത്തിൽകൂടി കാണാൻ പറ്റാത്ത കാര്യങ്ങൾ ആയിരുന്നു. പോരാത്തതിന്, കസേരയിൽ ഇരിക്കാം, കട്ടിലിൽ കിടക്കാം എന്നെല്ലാം സ്വപ്നത്തിലും ദിവാസ്വപ്നത്തിലും കണ്ട കാര്യങ്ങൾ മാത്രമാണ്.

പോരാത്തതിന്, ഈഴവരിലെ ഡോ. പൽപു പോലുള്ള പലരും തിരുവിതാംകൂറിന് പുറത്തു കടന്ന് ഇങ്ഗ്ളിഷ് ഭരണസംവിധാനങ്ങളിൽ ഉദ്യോഗസ്ഥരായി ചേർന്ന സംഭവങ്ങളും ഉണ്ടായിരുന്നു. കുമാരനാശാനെ പോലുള്ള പലരും തിരുവിതാംകൂറിന് പറത്ത് താമസിച്ചിരുന്നു എന്നും അറിയുന്നു.

ഈഴവർക്ക് ഒരു മേൽവിലാസത്തിന്‍റെ പ്രശ്നം നിലനിന്നിരുന്നു അന്ന്. അവരിൽ ചിലർ Tellicherry പോലുള്ള ഇടങ്ങളിൽ അതിഗംഭീരമായ സാമൂഹിക ഉന്നതിയിൽ, വൻ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം കൈവശമുള്ള തീയരെ കണ്ടിരുന്നു. ഈ കൂട്ടരും ഈഴവരും തമ്മിൽ യാതോരു വിധ മാനസികമോ, സാമൂഹികമോ ആയ ബന്ധത്തിന്‍റെഒരു നേരിയ നാരുപോലും കാണില്ലായെങ്കിലും, തീയരിലെതന്നെയുള്ള കാർഷിക തൊഴിലാളികളെ ഈഴവർക്ക് ചെറുതായെങ്കിലും സാമൂഹികമായി പ്രാപ്യമായിരുന്നു. ഇവരിൽ തെങ്ങേറ്റക്കാരും തെങ്ങിൻ കള്ളു ചെത്തുകാരും ഉണ്ട് എന്നത് ഒരു ഇഷ്ട വിവരവും പ്രതീക്ഷയും ഈഴവർക്ക് നൽകിയിട്ടുണ്ടാവും എന്ന് പറയുന്നതിൽ തെറ്റില്ലാ എന്ന് തോന്നുന്നു.

ആ തെങ്ങേറ്റ തൊഴിലാളികളുടെ സാന്നിധ്യവും അവരിലെ തൊഴിൽപരമായ നിലവാരത്തിലെ സാമ്യതയും ഒരു സാമൂഹിക നങ്കൂരം കുത്തി ഇറക്കാനുള്ള ഒരു വൻ പഴുതായി ഈഴവരിലെ സ്വയം നേതാവ് സ്ഥാനം ഏറ്റെടുത്തവർ കണ്ടിരിക്കാം. മാത്രവുമല്ല, മലബാറിലെ തീയരിൽ തന്നെയുള്ള വൻ സങ്കീർണ്ണങ്ങളായ പ്രശ്നങ്ങൾ, തീയരിൽ തന്നെ വിഘടനം വരുത്താനും ഇവർക്ക് സൗകര്യം നൽകിയിരിക്കാം.

അവയിൽ ഒന്ന് തീയർ എന്ന പേരുതന്നെ രണ്ട് വ്യത്യസ്ത ജനക്കൂട്ടങ്ങൾ സ്വന്തം ജാതിപ്പേരായി ഉപയോഗിച്ചിരുന്നു എന്നതാണ്. ഇത് യഥാർത്ഥത്തിൽ, ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങൾ ശക്തമായപ്പോൾ തന്നെ ഇങ്ഗ്ളിഷുകാരായ ജഡ്ജുമാരിലും മറ്റും വൻ അങ്കലാപ്പ് തന്നെ സൃഷ്ടിച്ചിരുന്നു. തമ്മിൽ തികച്ചും എതിർകൊണുകളിൽ ഉള്ള പാരമ്പര്യവും കുടുബപരവുമായ സമ്പ്രധായങ്ങൾ ഉള്ള ഒരേ പേരുകൾ പേറുന്ന രണ്ട് വ്യത്യസ്ത ജനക്കൂട്ടം.

ദക്ഷിണ മലബാറിലെ മക്കത്തായ തീയരിലെ കുടുബ സമ്പ്രധായം ഈഴവരുടേതുമായി സാമ്യം ഉണ്ടായിരുന്നു. രണ്ടുകൂട്ടരും മക്കത്തായ കുടുംബ സമ്പ്രധായം ഉള്ളവർ. രണ്ട് കൂട്ടരിലും തെങ്ങേറ്റ തൊഴിലാളികൾ ഉണ്ട്. ഈ ഒരു പഴുത് ഉപയോഗിച്ച്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരോടും മിഷിനറി പ്രവർത്തകരോടും, ഈഴവരുടെ മലബാറിലെ പ്രാദേശിക പേര് തീയർ എന്നാണ് എന്ന് ഈഴവ നേതാക്കൾക്കും മറ്റും സമർത്ഥിച്ചിട്ടുണ്ടായിരിക്കാം. Native Life in Travancoreൽ ഈ വിധമായുള്ള ഒരു തെറ്റിദ്ധാരണ Rev. Samuel Mateer എഴുതിക്കാണുന്നുണ്ട്. എന്നാൽ ഇദ്ദേഹവും, Calicutന് തെക്കായിട്ടുള്ള പ്രദേശത്തുള്ള തീയരെയാണ് ഈഴവരായി കാണുന്നത്. Calicutന് തൊട്ടുവടക്ക് ഉള്ള തീയരെക്കുറിച്ച് യാതോരു സൂചനയും നൽകുന്നുമില്ല.

വടക്കെ മലബാറിലെ മരുമക്കത്തായ തീയർക്ക് പ്രശ്നം രണ്ടാണ് ഉദിച്ചത്. ഒന്ന് തങ്ങൾ ദക്ഷിണ മലബാറിലെ തീയരുമായി ബന്ധമുള്ളവർ അല്ലായെന്ന് ശക്തമായി സമർത്ഥിക്കേണ്ടത്. രണ്ടാമത്തേത്, ദക്ഷിണ മലബാറിലെ തീയരും തങ്ങളും ഒന്നാണ് എന്ന ഈഴവരുടെ അവകാശവാദം സാവധാനത്തിലും കാലക്രമേണയും വടക്കേ മലബാറിലെ തീയരേയും പിടികൂടും എന്നത്.

പാക്കിസ്ഥാനിലെ ടാക്സി ഡ്രൈവർ ഇങ്ഗ്ളണ്ട് സന്ദർശിക്കാൻ പോയത് പോലെയാണ് കാര്യങ്ങൾ. ഈ ടാക്സി ഡ്രൈവർ അവിടെ ചെന്നുനോക്കുമ്പോൾ, തന്‍റെ ബന്ധു അവിടെ വൻ സ്ഥാനത്ത് ഉള്ള ആളാണ്.

ഈഴവർക്ക് തിരുവിതാംകൂറിൽ സർക്കാരിൽ ഹീന തൊഴിൽ സ്ഥാനങ്ങൾക്ക് മാത്രമേ അവകാശപ്പെടാൻ പറ്റുള്ളു. മലബാറിൽ, പ്രത്യേകിച്ചും, Tellicherryപോലുള്ള ഇടങ്ങളിൽ, തീയർക്ക് സാമൂഹികമായും ഔദ്യോഗികമായും ഉയരാനുള്ള പരിധികൾ കണ്ണെത്താ ഉയരത്തിലാണ്. ബന്ധം സ്ഥാപിച്ചാൽ, തിരുവിതാംകൂറിലെ ഹീന ജോലി ചെയ്യുന്ന കുടുംബക്കാരുടെ ബന്ധുക്കൾ മലബാറിൽ വൻ സ്ഥാനക്കാരാണ്. ബന്ധം സ്ഥാപിച്ചേ തീരൂ.

ബൃട്ടിഷ് - മലബാർ തിരുവിതാംകൂറിന്‍റെ ഭൂമിശാസ്ത്രപരമായുള്ള ഭാഗമാണ് എന്ന് സ്ഥാപിച്ചെടുക്കാൻ തിരുവിതാംകൂറിൽ നിന്നും കുടിയേറി വൻ പള്ളികളും മറ്റ് പ്രസ്ഥാനങ്ങളും നടത്തിയിരുന്ന സുറിയാനി ക്രിസ്ത്യാനികളും, കീഴ്-ജന ക്രസ്ത്യാനികളും സർക്കാർ തലത്തിൽ വൻ തിരിമിറികളും തിരുത്തിയെഴുത്തുകളും നടത്തുന്നുണ്ടായിരിക്കാം. William Logan എഴുതിയ Malabar Manualലിൽ ഇതിന്‍റെ സൂചനകൾ കാണുന്നുണ്ട്. Malabar Manual യഥാർത്ഥത്തിൽ Loganന്‍റെ വ്യക്തിപരമായുള്ള ഒരു കൃതിയല്ലാ എന്നാണ് തോന്നുന്നത്. അത് മലബാർ ജില്ലയുടെ സർക്കാർ രേഖയായി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് എന്ന് മനസ്സിലാക്കുന്നു.

ഇങ്ഗ്ളണ്ടിൽ നിന്നും സർക്കാർ തലത്തിലെ ഉന്നതങ്ങളിൽ പ്രവർത്തിക്കാനായി പുതുതായി വരുന്ന ഇങ്ഗ്ളിഷ് / ബൃട്ടിഷ് ചെറുപ്പക്കാർക്ക് കാര്യങ്ങൾ വ്യക്തമല്ല. അവരോട് ഇവിടുള്ള പ്രാദേശികർ പറഞ്ഞുകൊടുക്കുന്ന കുരുട്ടു ബുദ്ധി നിറഞ്ഞ തെറ്റായ വിവരങ്ങൾ അവരേയും സ്വാധീനിക്കും.

അടുത്ത പ്രശ്നം നേരത്തേ സൂചിപ്പിച്ചത് തന്നെ. ബ്രാഹ്മണരും അവരുടെ സഹായികളും ശിങ്കിടികളും കൈയ്യാളുകളും മറ്റുമായ നായർമാർ, തീയരെ ഈഴവരായിത്തന്നെ നിർവ്വചിക്കും എന്നത്. ഇങ്ഗ്ളിഷ് പഠിച്ച് വരുന്ന തീയർ അവരെ കടത്തിവെട്ടും എന്നത് തന്നെ നായർമാർക്ക് ഒരുവൻ പ്രശ്നം തന്നെയായിരുന്നു. Tellicherry പോലുള്ള ഇടങ്ങളിൽ തീയരിലെ ചില കുട്ടികൾ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചത്, യഥാർത്ഥത്തിൽ വളരെ അധികം ബാധിച്ചത് നായർമാരെയാവാം. അവരുടെ കുട്ടികൾക്ക് ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിക്കുന്നതിന് ഒരു വൻ തടസ്സമായി മാറി, സ്കൂളുകളിൽ തീയർ കുട്ടികൾ പ്രവേശിച്ചത്.

സാമൂതിരി കുടുംബം നായർ കുട്ടികൾക്ക് പഠിക്കാനായി Calicutൽ ഒരു പ്രത്യേക സ്കൂൾ തന്നെ സ്ഥാപിച്ചു. എന്നിട്ടൊന്നും, ഇങ്ഗ്ളിഷ് ഭരണം സാമൂഹിക ഉള്ളറകളിലേക്ക് ഇറക്കിവിട്ട വിറയലിനേയും ഇടിച്ചുമറിക്കലിനേയും നിർവ്വീര്യമാക്കാൻ ആയില്ല. ഇത് ഒരു വൻ വിരോധവും വെറുപ്പുമായി പലയിടത്തും നായർമാരിൽ പടർന്നുപിടിച്ചിട്ടുണ്ടാവാം.

മലബാറിലേക്ക് കൂലിപ്പണിക്കായി കടന്ന ഈഴവരെക്കുറിച്ച് Edgar Thurston നൽകിയ നിർവ്വചനം: altogether unlettered and uncultured (യാതോരു അക്ഷരാഭ്യാസവും ഇല്ലാത്തവരും, പൂർണ്ണമായും സംസ്ക്കാരശൂന്യരും) എന്നത് വാസ്തവമായിരിക്കാം. പോരാത്തതിന്, ഈഴവർക്ക് പൊതുവായി കാണപ്പെടുന്ന കറുത്ത നിറവും ഒരു പ്രശ്നമായിരുന്നിരിക്കാം. പൊതുവെ കറുത്ത നിറത്തിനോട് അപ്രീതിയുള്ളവരാണ് ലോകത്തിൽ മിക്ക ആളുകളും. കറുത്തവർക്കും ഈ അപ്രീതി ഉണ്ട്. ഈ മനോഭാവത്തെക്കുറിച്ച് യാതോരു രീതിയിലും judgemental ആയി സംസാരിക്കാൻ ഈ എഴുത്തുകാരൻ ഉദ്ദേശിക്കുന്നില്ല. ചില വെള്ളക്കാരെ കണ്ടപ്പോൾ അവരുടെ ത്വക്കിൻ നിറത്തിൽ ഉള്ള വെളുപ്പ് നിറം വളരെ ആകർഷകമായി തോന്നിയിരുന്നു എന്ന് ഈ എഴുത്തുകാരനും നിഷേധിക്കുന്നില്ല. എന്നാൽ, അവർ ഭൂഖണ്ഡ യൂറോപ്യൻ ആളുകളായിരുന്നു. അതിനാൽ തന്നെ അവരുടെ ത്വക്കിൻ നിറത്തിന് അപ്പുറത്തായുള്ള അവരുടെ സാമൂഹികാന്തരീക്ഷം ഇങ്ഗ്ളിഷ് സ്വാധീനമുള്ളതല്ല എന്ന തിരിച്ചറിവ് ഈ എഴുത്തുകാരനിൽ വന്നിരുന്നു.

ഇങ്ഗ്ളിഷ് പഠിച്ച് ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ ജീവിക്കുന്ന വെളുത്ത നിറം ഉള്ള തീയർക്ക് അക്കാലങ്ങളിൽ സാമൂഹിക ഉന്നതങ്ങളിൽ വൻ ചലനക്ഷമത (mobility) ലഭിച്ചിരിക്കാം. ഇതും നായർമാരിൽ വെപ്രാളം വരുത്തിയിരിക്കാം. തീയരും നായർമാരും ഒരേ ജനക്കൂട്ടമാണ് എന്ന രീതിയിൽ തന്നെ സംസാരം വന്നതായി William Loganന്‍റേയും Edgar Thurstonന്‍റേയും എഴുത്തുകളിൽ സൂചനകൾ കാണുന്നുണ്ട്. എന്നാൽ വാസ്തവം അതിനേക്കാൾ ആശ്ചര്യകരമായിരിക്കാം. ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ ജീവിക്കുന്ന തീയർ മലയാളം അന്തരീക്ഷത്തിൽ ജീവിക്കുന്ന നായർമാരേക്കാൾ കേമരായി സാമൂഹികമായി അനുഭവപ്പെട്ടിരിക്കാം.

അതേ സമയം മരുമക്കത്തായ തീയർക്ക് ഇടയിൽ മറ്റൊരു പ്രശ്നവും ഉദിച്ചുവന്നിരുന്നു. Tellicherry പോലുള്ള ഇടങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരവുമായി ബന്ധപ്പെട്ട മാനസികമായി വളർന്നുവന്ന തീയരിൽ പലർക്കും കുടുംബപരമായി വൻ സാമ്പത്തിക ശേഷിയും ഭൂസ്വത്തുക്കളും ഇല്ലായിരിക്കാം. അതേ സമയം Tellicherryപോലുള്ള ഇടങ്ങൾക്ക് കിഴക്കായുള്ള പ്രദേശങ്ങളിൽ ഇടജന്മികളായും മറ്റും വൻ ഭൂസ്വത്തുക്കളും സാമ്പത്തിക ശേഷിയും ഉള്ള തീയർ കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇവരും Tellicherry തിയരും തമ്മിലും വൻ മാനസിക മത്സര ബുദ്ധിയുണ്ടായിരുന്നു എന്നും അറിയുന്നു.

ഭൂസ്വത്തുക്കൾ ഉണ്ടെങ്കിലും, ഭാഷാ പരമായി വൻ സാമൂഹിക കുടുക്കുകളിൽ അകപ്പെട്ടവരാണ് കിഴക്കൻ തീയർ. ഇവരുടെ കൈയിൽ ആര് പെട്ടാലും അവരെ വാക്കുകളിലൂടെ ഇവർ ഇടിച്ച് താഴ്ത്തും. ഈ കാരണത്താൽ, Tellicherryക്കാരും മറ്റും ഈ കൂട്ടരെ കിഴക്കർ എന്ന രീതിയിൽ തരംതാഴ്ത്തി നിർവ്വചിച്ചിരുന്നു. അതേ സമയം Tellicherryക്കാരും മറ്റും വെറും പൊള്ളയായ പരിഷ്ക്കാരികളാണ് എന്നും മറ്റേ കൂട്ടർ പറഞ്ഞ് മന:സ്സമാധാനം കരസ്ഥമാക്കും. ഓന് / ഓക്ക് എന്താ ഉള്ളത്? ഞാക്ക് / അനക്ക് അഞ്ഞൂറ് തെങ്ങുണ്ട്. ഓന് / ഓക്ക് വെറും പത്രാസല്ലെ ഉള്ളു?

ഈ ഉൾനാട്ടുകാരുടെ ഓൻ / ഓള്, ഇഞ്ഞി പ്രയോഗങ്ങളെ Tellicherryയിലെ തീയർക്ക് അത്ര രുചികരമായിരുന്നിരിക്കില്ലതന്നെ. പ്രത്യേകിച്ചു ഇങ്ഗ്ളിഷ് ആശയവിനിമയത്തിന്‍റെ ആസ്വാധ്യത അറിഞ്ഞിരുന്നവർക്ക്. ഉൾനാട് എന്നത് ഫ്യൂഡൽ ഭാഷകളിൽ ഒരു കുണ്ട് / കുഴി തന്നെയാണ്.

ഇവിടെ ചെറുതായി digress ചെയ്തുകൊണ്ട് സൂചിപ്പിക്കേണ്ടത്, സമൂഹത്തിൽ ഇങ്ഗ്ളിഷ് ഭരണം ചില കീഴ്ജനങ്ങളിൽ ഉന്നമനം നൽകിയത് മറ്റുള്ള കീഴ്ജനത്തിൽ വൻ വിരോധവും വെപ്രാളവും ആണ് സൃഷ്ടിച്ചത് എന്നതാണ്.

ഈ ഒരു ചൊറിയുന്ന മാനസിക മത്സരം ഇങ്ഗ്ളിഷുകാരേയും ബാധിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഈ ഉപഭൂഖണ്ഡത്തിലെ വൻ പണക്കാർ ഇങ്ഗ്ളണ്ടിൽ പോയപ്പോൾ കണ്ടത്, ഇങ്ഗ്ളിഷുകാർ മിക്കവരും സാധാരണ തൊഴിലുകൾ ചെയ്യുന്നവരാണ്. ഈ കൂട്ടർ ദക്ഷിണേഷ്യയിൽ ആയിരുന്നു ഈ വിധ തൊഴിലുകൾ ചെയ്തിരുന്നത് എങ്കിൽ തങ്ങളുടെ വീട്ടിൽ പോലും കയറ്റാതെ പുറത്ത് നിലത്തുമായിരുന്നു തങ്ങൾ എന്ന് ഈ വൻകിടക്കാർക്ക് ബോധോദയം വന്നിരുന്നു. ഈ വൻകിടക്കാരിൽ പലരേയും ആണ് ഇന്ന് ഇന്ത്യയിലും പാക്കിസ്ഥാനിലും വൻ ദേശീക നേതാക്കളായി വാഴ്ത്തപ്പെടുന്നത്.

കിഴക്കൻ തീയർ എന്ന് വിശേഷിക്കപ്പെട്ടിരുന്നവരിൽ തന്നെ രണ്ട് വ്യത്യസ്ത നിലവാരക്കാരുണ്ടായിരുന്നു. പ്രാദേശികമായി തരംതാഴ്ത്തി സൂചിപ്പിക്കപ്പെട്ടിരുന്ന കൊടുവാൾ തീയർ. ഇക്കൂട്ടർ കാർഷിക തൊഴിലാളികളും തെങ്ങേറ്റക്കാരും ആയിരുന്നു. അതേ സമയം വൈശ്യത്തീയർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ മറ്റൊരുകൂട്ടരും. ഇവരിൽ ചിലർ വൈദ്യരായിരിക്കാം. ഭൂസ്വത്തുള്ളവരായിരിക്കാം. ചെറുകിട കച്ചവടങ്ങൾ നടത്തുന്നവർ ആയിരിക്കാം.

തിരുവിതാംകൂറിൽനിന്നും കുടിയേറിയ ഈഴവർക്ക് ഏറ്റവും ആദ്യം ഇടകലരാൻ പറ്റിയിരിക്കുക കൊടുവാൾ തീയരോടായിരുന്നിരിക്കാം. വെയിലത്ത് തൊഴിൽ ചെയ്യുന്ന ഈ കൂട്ടർ ആണ് സാമൂഹികമായി ഇടിഞ്ഞ് നിൽക്കുക. ഇവരെ വൈശത്തീയർ നീരസത്തോടും വ്യത്യസ്തരായും കാണാൻ ആഗ്രഹിച്ചിരിക്കും. കുടുംബ ബന്ധങ്ങളിൽനിന്നും അകറ്റിയും നിർത്തിയിരിക്കും. ഫ്യൂഡൽ ഭാഷാ കോഡുകളിൽ 180 ഡിഗ്രി എതിർവശത്തുള്ളവരാണ് അവർ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

9 #. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന് പരചയപ്പെടുത്തിയത്


ഇനി മലബാറിലെ, പ്രത്യേകിച്ചും ഉത്തര മലബാറിലെ മരുമക്കത്തായ തീയരുടെ സാമൂഹികാവസ്ഥയെക്കുറിച്ച് കുറച്ചുകൂടി സൂചിപ്പിക്കാം എന്ന് തോന്നുന്നു.

അവരുടെ ഇടയിൽ ചിലവീട്ടുകാർക്ക് ഇല്ലം എന്ന വാസസ്ഥലം ഉണ്ടായിരുന്നു എന്ന് ചിലയിടത്ത് എഴുതിക്കണ്ടിട്ടുണ്ട്. അതു വാസ്തവമാണെങ്കിലും, ഇല്ലം എന്ന വാക്ക് യഥാർത്ഥത്തിൽ ബ്രാഹ്മണരുമായി ബന്ധപ്പെട്ടു പറയുമ്പോൾ മാത്രമാണ്, ആവാക്കിന് ബ്രാഹ്മണത്വവുമായി ബന്ധം വരികയുള്ളു എന്ന് തോന്നുന്നു. കാരണം, ഈ ഇല്ലം എന്ന വാക്ക്, ഉത്തരമലബാറിലെ മരുമക്കത്തായ തീയർമാരുടെ ഇടിയിലും, ദക്ഷിണ മലബാറിലെ മക്കത്തായ തീയർമാരുടെ ഇടയിലും, തിരുവിതാംകൂറിലെ ഈഴവരുടെ ഇടയിലും പോരാത്തതിന് പുലയരുടെ ഇടയിലും ഉള്ളതായി എഴുതിക്കണ്ടതായി ഓർക്കുന്നു. ഈ ഇല്ലം വാക്കിനോട് ഉള്ള മമത, അത് സാമൂഹിക മഹിമയുടെ സൂചന നൽകുന്നതിനാലാകാം. ചരിത്രപരമായി ഈ വാക്കിന്‍റെ യഥാർത്ഥ ഉൽഭവവും, പ്രസക്തിയും എന്താണ് എന്ന് വ്യക്തമായി ഈ എഴുത്തുകാരന് അറിയില്ല.

Malabar Manual എന്ന ഗ്രന്ഥം വില്യം ലോഗൻ എഴുതിയ ഗ്രന്ഥമായി സൂചിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, അതിൽ മറ്റ് പല പ്രാദേശിക ഉദ്യോഗസ്ഥരും അവരുടേതായ എഴുത്തുകളും തിരുത്തലുകളും താൽപ്പര്യങ്ങളും സാമൂഹിക വിരോധങ്ങളും മറ്റും തിരുകി ചേർത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ഈ ഗ്രന്ഥം യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങൾക്ക് മലബാർ ജില്ലയിലെ വിവിധതരം കാര്യങ്ങളെക്കുറിച്ചും, ജനവിഭാഗങ്ങളെക്കുറിച്ചും വ്യക്തമായ വിവരം ഒരു രേഖയായി ലഭിക്കാൻ ആയിട്ടാണ് എഴുതപ്പെട്ടിട്ടുള്ളത്.

ഈ കാരണത്താൽതന്നെ ഈ ഗ്രന്ഥത്തിന്‍റെ രചനയുമായി ബന്ധപ്പെട്ടിരുന്ന പല ഉദ്യോഗസ്ഥരും അവരുടെ വ്യക്തിപരമായതോ അതുമല്ലെങ്കിൽ സാമൂഹികമായതോ ആയ താൽപ്പര്യങ്ങൾ ഈ ഗ്രന്ഥത്തിൽ കരുതിക്കൂട്ടി എഴുതിചേർത്തിട്ടുണ്ട് എന്നുതന്നെ പറയാവുന്നതാണ്.

ഇതിനാൽത്തന്നെ ബ്രാഹ്മണരും അമ്പലവാസികളും നായർമാരും തീയരെ വളരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് പക്ഷത്തിന് പരിചയപ്പെടുത്തിക്കൊടുക്കാൻ വൻ ശ്രമങ്ങൾതന്നെ നടത്തിയിരുന്നു എന്നു വേണം കരുതുവാൻ.

പോരാത്തതിന്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും എഴുത്തുകാരും ഓരോ ചെറിയ ദിക്കിലും കാണുന്ന സാമൂഹിക വാസ്തവത്തെ അടിസ്ഥാനപ്പെടുത്തിയും ഓരോ ജനത്തെക്കുറിച്ചും എഴുതിക്കാണുന്നുണ്ട്. ഇവ ചിലപ്പോഴെല്ലാം തമ്മിൽത്തമ്മിൽ കടകവിരുദ്ധമായ നിരീക്ഷണങ്ങളാണ് രേഖകളായി വരിക.

Castes and Tribes of Southern India Vol 7ൽ Edgar Thurston സാമൂഹികമായി ഉന്നതസ്ഥാനങ്ങളിൽ ഉള്ള തീയരെക്കുറിച്ച് ഈ വിധം എഴുതിക്കാണുന്നുണ്ട്:

QUOTE1: In the pre-British days, a few of the well-to-do families of Tiyans lived in houses of the kind called nalapura (four houses), having an open quadrangle in the centre. END OF QUOTE

തർജ്ജമ: ബൃട്ടിഷ് കാലത്തിന് മുൻപ്, സാമ്പത്തിക ശേഷിയുള്ള തീയരിലെ ചിലർ നാലപ്പുരകൾ എന്ന് വിളിക്കപ്പെടുന്ന, വീട്ടിന് നടുവിൽ നടുമുറ്റമുള്ള ഭവനങ്ങളിലാണ് ജീവിച്ചിരുന്നത്. തർജ്ജമയുടെ അന്ത്യം

QUOTE2: But members of the community are to be found in all classes of society, and in practically all professions and walks of life. It is interesting to find that the head of a Tiyan family in North Malabar bears the title Cherayi Panikar, conferred on the family in the old days by a former Zamorin. A title of this kind was given only to one specially proficient in arms. Even in those days there were Tiyan physicians, bone-setters, astrologers, diviners, and sorcerers. END OF QUOTE

തർജ്ജമ: ഈ ജനവിഭാഗത്തിലെ (തീയരിലെ) അംഗങ്ങളെ സമൂഹത്തിലെ എല്ലാ നിലവാരങ്ങളിലും, എല്ലാ തൊഴിലുകളിലും പ്രവർത്തന മണ്ഡലങ്ങളിലും കാണപ്പെടുന്നുണ്ട്. വടക്കെ മലബാറിലെ ഒരു തീയ്യ കുടുംബത്തിലെ കാരണവർക്ക് ചേരായി പണിക്കർ എന്ന ബഹുമതിസ്ഥാനം നിലവിൽ ഉണ്ട് എന്നത് വളരെ ജിജ്ഞാസ ഉണർത്തുന്നുണ്ട്. അത് ഒരു പഴയ കാല സാമൂതിരി നൽകിയതാണ്. ഈ വിധ ബഹുമാതി ആയുധ കലകളിൽ വൻ നൈപുണ്യമുള്ളവർക്ക് മാത്രം നൽകപ്പെടുന്ന ഒന്നാണ്. അക്കാലത്ത് പോലും തീയരായിട്ടുള്ള വൈദ്യന്മാരും, വര്മ്മാപണി ചികിത്സകരും, ജോത്സ്യന്മാരും, ഭാവിപ്രവചിക്കുന്ന വിശുദ്ധരും, മന്ത്രവാദികളും ഉണ്ടായിരുന്നു. തർജ്ജമയുടെ അന്ത്യം.

എന്നിരുന്നാലും, തിരുവിതാംകൂറിൽ നിന്നും കൂലിവേലയ്ക്കായി കുടിയേറിവന്ന ഈഴവർക്ക് സമന്മാരായി കാണാനാവുന്നവരാണ്, തീയരിൽ മറ്റ് പലരും.

Castes and Tribes of Southern India Vol 7ലെ തന്നെയുള്ള മറ്റൊരു ഉദ്ദരണി കാണുക:

QUOTE3: But, for the most part, the Tiyans — slaves of the Nayars and Nambutiris — lived in a one-roomed thatched hut. Nowadays, the kala pura usually consists of two rooms, east and west. Toddy-drawing, and every thing connected with the manufacture and sale of arrack (country liquor) and unrefined sugar, form the orthodox occupation of the Tiyan. END OF QUOTE

തർജ്ജമ: എന്നാൽ തിയ്യർ - നായർമാരുടേയും നമ്പൂതിരിമാരുടേയും അടിമജനം - മിക്കവരും ഒറ്റ മുറിമാത്രമുള്ള ഓലമേഞ്ഞ കൂരകളിൽ ആണ് താമസിക്കുക. എന്നാൽ ഇക്കാലങ്ങളിൽ ഈ കളപ്പുരകൾക്ക് രണ്ട് മുറിയുണ്ട്, കിഴക്കും പടിഞ്ഞാറുമായി. കള്ളുചെത്തും, അതുമായി ബന്ധപ്പെട്ട കുടിക്കാനുള്ള ലഹരി കള്ളും, അസംസ്‌കൃത രൂപത്തിലുള്ള പഞ്ചസാരയും (വെല്ലം) നിർമ്മിക്കലും വിൽക്കലുമാണ് ഈ തീയ്യരുടെ പാരമ്പര്യ തൊഴിൽ. തർജ്ജമയുടെ അന്ത്യം

ഈ വിധമുള്ള വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും, യാഥാർത്ഥത്തിൽ നാലു കുരുടന്മാർ ആനയുടെ വ്യത്യസ്ത ഭാഗങ്ങളിൽ ചെന്ന് തൊട്ട്, ആനയുടെ രൂപത്തെ വർണ്ണിച്ചതു പോലെയാണ്.

ഫ്യൂഡൽ ഭാഷകളിൽ സാമൂഹിക മുകൾത്തട്ടിലുള്ളവരോടും കീഴ്ത്തട്ടിലുള്ളവരോടും ഏത് നിലവാരത്തിലാണ് ബന്ധപ്പെട്ടുകിടക്കുന്നത്, ആ നിലവാരത്തിന് അനുസൃതമായി വ്യക്തിയും ജനക്കൂട്ടവും നിവർന്നും വലിഞ്ഞും കുനിഞ്ഞും അമർന്നും കുറുതായും നെഞ്ച് വിടർത്തിയും വൻ വ്യക്തിത്വത്തോടും മറ്റും അങ്ങിനെ വിവിധതരം വ്യത്യസ്ത വ്യക്തിത്വങ്ങളോടുകൂടി കാണപ്പെടും.

ഇങ്ഗ്ളിഷ് കമ്പനി Tellicherryയിൽ ആദ്യമായി പതാക ഉയർത്തിയ പണ്ടുകാലം മുതൽത്തന്നെ, അവരുടെ സായുധ പാറാവുകാരിലും സൈനികരിലും നായർമാരോടൊപ്പം തീയരും ഉണ്ടായിരുന്നു എന്ന് കാണുന്നു.

മലബാർ മാന്വലിൽ ഈ വിധം കാണുന്നു:

1. Captains Slaughter and Mendonza and Ensign Adams with 120 soldiers, 140 Nayars and 60 Tiyars, and others, mustering altogether 400 men, accordingly took possession of the fortress that same forenoon.... ഈ ഉദ്ദരണിയിൽ നായർമാരോടൊപ്പം തീയരും യുദ്ധമുന്നണിയിൽ ഉള്ളതായി കാണുന്നു.

2. Then a crisis occurred. The Nayars and Tiyars at Ponolla Malta deserted, and the sepoys refused to sacrifice themselves ജീവരക്ഷാർത്തം നായർമാരും തീയരും ഒന്നിച്ച് പേടിച്ചോടിക്കളഞ്ഞകാര്യമാണ് പറയുന്നത് ഈ ഉദ്ദരണിയിൽ.

3. After this the Mappilla picked a quarrel with a Nayar and was subsequently shot by the Tiyar guard. ഇതിൽ ഒരു തീയ പാറാവുകാരൻ ഒരു നായരുടെ പക്ഷം ചേർന്ന് വാക്കേറ്റത്തിന് തുനിഞ്ഞ ഒരു മാപ്പിളയെ വെടിവെച്ചകാര്യമാണ് പറയുന്നത്.

ഇതെല്ലാം ഇങ്ഗ്ളിഷ് കമ്പനിയുടെ ആരംഭകാലങ്ങളിൽ ഉള്ളകാര്യമാണ്.

QUOTE: CHANGHGATIKKURI KALYANAM - It is not, it appears, confined to people of the same caste, but the association was often composed of Nayers, Tiyars and Mappilas END OF QUOTE

ഇന്ന് പണപ്പയറ്റ് എന്ന് പൊതുവേ പറയപ്പെടുന്ന കാര്യത്തെക്കുറിച്ചാണ് ഈ ഉദ്ദരണി എന്ന് തോന്നുന്നു. ചങ്കാട്ടിക്കുറി കല്യാണം എന്നാണ് ഇതിന് പേര് പറഞ്ഞ് കാണുന്നത്. ഇതിൽ, നായർമാരും തീയരും മാപ്പിളമാരും ഒന്നുചേരാറുണ്ടായിരുന്നു എന്നും കാണുന്നു. ഇതിൽ പാരമ്പര്യമായി നായർമാരോട് ഒത്തുചേരുന്നത് സാമൂഹികമായി ഏതെങ്കിലും വിധേനെ അന്തസ്സുള്ള തീയരും മാപ്പിളമാരും ആയിരിക്കാം. അല്ലാത്ത തീയരും മാപ്പിളമാരും ഈവിധമുള്ള കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നവോ എന്ന് അറിയില്ല. അങ്ങിനെ ചെയ്യാറുണ്ടായിരുന്നുവെങ്കിൽത്തന്നെ, അവർ അവരുടെ ഇടയിൽമാത്രമായിരിക്കാം ഇവ നടത്തുക.

ഇവിടെ ഇനി സൂചിപ്പിക്കേണ്ടുന്ന കാര്യം മുത്തപ്പ ആരാധാനാ പാരമ്പര്യത്തെക്കുറിച്ചാണ്. ഈ വിധം ഒരു ആദ്ധ്യാത്മിക പ്രസ്ഥാനം തന്നെ തീയരുടെ ഇടിയിൽ ഉണ്ട്. അതിൽ തീയരോടൊപ്പം മലയന്മാരും വളരെ അടുത്ത് പ്രവർത്തിച്ചിരുന്നു എന്ന് തോന്നുന്നു.

Cannanoreന് വടക്കായുള്ള തളിപ്പറമ്പിന് കിഴക്കായി അന്ന് ഉഗ്രവനത്തിന് ഉള്ളിൽ മലകൾക്ക് മുകളിൽ ഉള്ള കുന്നത്തൂർപാടിക്ക് ഈ ആദ്ധ്യാത്മിക പാരമ്പര്യവുമായി കാര്യമായി ബന്ധമുണ്ട് എന്ന് തോന്നുന്നു.

Cannanore പട്ടണത്തിന് വടക്കായുള്ള പറശ്ശിനിക്കടവിൽ ആണ് ഇന്ന് ഈ ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്‍റെ ഏറ്റവും പേരുകേട്ട ക്ഷേത്രം ഉള്ളത്.

തീയർക്ക് ഹൈന്ദവ മതത്തിലേക്ക് യാതോരു രീതിയിലും അടുപ്പം ഇല്ലാതിരുന്ന നൂറ്റാണ്ടുകളിൽ നിലനിന്നുപോന്നിരുന്ന ഈ ആരാധനാ പൈതൃകത്തെ നിലനിർത്തിപ്പോന്ന കുടുംബക്കാരെക്കുറിച്ച് ഈ എഴുത്തുകാരന് വ്യക്തമായ യാതോരുവിവരവും ഇല്ലാ. എന്നാൽ ഈവിധ നൂറ്റാണ്ടുകളിലൂടെ ഈ പാരമ്പര്യത്തെ പുലർത്തിപ്പോന്നവർക്കും ഹൈന്ദവ പാരമ്പര്യങ്ങളിലേക്ക് പ്രവേശനം ഉണ്ടാവില്ലതന്നെ.

എന്നാൽ, ഈവിധം ഇത് നടത്തിപ്പുചെയ്ത കുടുംബക്കാർ, കീഴ്ജന തീയർ ആയിരിക്കില്ല എന്നാണ് തോന്നുന്നത്. മറിച്ച്, നേരത്തെ സൂചിപ്പക്കപ്പെട്ട ഭവനത്തിൽ ആഢ്യത്തം നിലനിർത്തിയവർ ആയിരിക്കാം അവർ.

വളരെ ആശ്ചര്യകരമായി തോന്നാവുന്ന ഒരു കാര്യം ഉണ്ട്. വടക്കേ മലബാറിലെ മോശമില്ലാത്ത ആൾസംഖ്യ ഉള്ള കൂട്ടാരാകാം മരുമക്കത്തായ തീയർ. എന്നാൽ Malabar ജില്ലാ ഭരണം സൃഷ്ടിച്ച 'Malabar' Manualൽ മുത്തപ്പൻ ആരാധനയെക്കുറിച്ചോ കുന്നത്തൂർപാടിയെക്കുറിച്ചോ പറശ്ശിനിക്കടവിനെക്കുറിച്ചോ യാതോരു സൂചനയും കണുന്നില്ല. ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത് എന്ന് അറിയില്ല. മുത്തപ്പൻ ആരാധനയെക്കുറിച്ച് തനിക്ക് കുട്ടിക്കാലത്ത് തന്നെ അറിവുണ്ടായിരുന്നതായി CPS പറഞ്ഞതായി ഓർക്കുന്നു. ഹൈന്ദവരും (ബ്രാഹ്മണരും) അവരുടെ കൂടെനിന്ന ജാതിക്കാരും, പോരാത്തതിന്, തീയരിൽത്തന്നെയുള്ള സർക്കാർ സേവനത്തിൽ എത്തിച്ചേർന്ന തീയർ ആളുകളും മുത്തപ്പനെ സർക്കാർ രേഖകളിൽ വകവച്ചുകൊടുക്കാൻ തയ്യാറില്ലായിരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്?

അതേ സമയം മുത്തപ്പൻ ആരാധനയെ ഇങ്ഗ്ളിഷ് ഭരണം, പ്രത്യേകിച്ചും British-Indian Railways കാര്യമായിത്തന്നെ ഗൗനിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്ന്. ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വരെ വടക്കെ മലബാറിലെ ഒട്ടുമിക്ക റെയ്ൽവേസ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ഒരു മുത്തപ്പൻ ക്ഷേത്രം തന്നെ നിലനിന്നിരുന്നു എന്ന് മനസ്സിലാക്കുന്നു. എന്നാൽ ഈ കാലങ്ങളിൽ ഈ ക്ഷേത്രങ്ങളെ അവയുടെ പഴയകാല സ്ഥാനത്ത് നിന്നും നീക്കി കുറച്ചകലെ പുനർനിർമ്മിച്ച് സ്ഥാപിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഇതിനുള്ള കാരണം, റെയ്ൽവേ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് എന്ന് തോന്നുന്നു.

British-Indian Railwaysന് മുത്തപ്പൻ ആരാധനയുമായി ഇത്രമാത്രം അടുപ്പത്തിൽ ഉള്ള ബന്ധം ഏത് വിധമായാണ് വന്നത് എന്നത് വ്യക്തമല്ല. Cannanoreൽവച്ച് ഇതുമായി ബന്ധപ്പെട്ട് ഒരു കഥകേട്ടിരുന്നു. എന്നാൽ ആ കഥ ശരിയാണ് എങ്കിൽതന്നെ വടക്കേ മലബാറിലെ പല റെയ്ൽവേസ്റ്റേഷനുകളുമായി ബന്ധപ്പെട്ട് എങ്ങിനെയാണ് ഈ വിധ ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടത് എന്ന് വ്യക്തമല്ല. Cannanoreൽ Fort Roadലെ Plaza Junctionൽ നിന്നും താവക്കരയിലേക്ക് പോകുന്ന റോഡിൽ ഇടതുവശത്താണ് ഇന്ന് Cannanore Railway Muthappan Temple. എന്നാൽ റോയ്ൽവേസ്റ്റേഷനിലേക്ക് കടക്കുന്ന മുഖ്യ പാതയിൽ ഇതുമായി ബന്ധപ്പെട്ട പഴയകാല ആരാധനാ പ്രതിഷ്ഠ ഉണ്ട് എന്നൊരു തോന്നൽ. തീർച്ചയില്ല

British-Indian Railwaysന് മുത്തപ്പൻ ആരാധനയുമായി ഏതുവിധത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ Indian Railway Archivesൽ ഉണ്ടായേക്കാം. ഇതിൽ പോയി തിരയണമെങ്കിൽ ഏതെങ്കിലും രീതിയിലുള്ള ഔദ്യോഗിക ബന്ധം ആവശ്യമാണ്. പടിപടിയായി വൻ ഉച്ചനീചത്വങ്ങൾ ഉള്ള ഈ ദിക്കിൽ പോയി ഒരു സാധാരണക്കാരന് കാര്യങ്ങൾ കണ്ടെത്താൻ പ്രയാസം തന്നെയാണ്.

ചിലപ്പോൾ Madras Fortലെ ചരിത്ര രേഖകളിൽ ഇവ കണ്ടത്തിയേക്കാൻ ആയേക്കാം.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ, അവരുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന എല്ലാ വിധ പ്രാദേശികരും പലവിധത്തിൽ വിഡ്ഢികളാക്കുകയും തെറ്റായ വിവരങ്ങൾ നൽകിപ്പഠിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് തന്നുന്നത്. ഈ പ്രദേശത്ത് കുടിയേറിവന്നവരായ ജൈനരേക്കുറിച്ചും, ബുദ്ധമതക്കാരെക്കുറിച്ചം, തമിഴരെക്കുറിച്ചും, അറബികളെക്കുറിച്ചും, ഫൊനിഷ്യൻസിനെക്കുറിച്ചും, പേർഷ്യക്കാരെക്കുറിച്ചും, സിലോണുകാരെക്കുറിച്ചും, വിദൂര കിഴക്കൻ പ്രദേശത്തുള്ളവരെക്കുറിച്ചു, ചൈനക്കാരെക്കുറിച്ചും മറ്റും വൻ വിവരങ്ങൾ മലബാർ മാന്വലിലും, മറ്റ് ബൃട്ടിഷ് എഴുത്തുകളിലും മറ്റും കാണാൻ ആവുന്നുണ്ട്. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ മൂക്കിന് തൊട്ടുതാഴെയുണ്ടായിരുന്ന തീയരെക്കുറിച്ച് യാതോരു ആഴത്തിലുള്ള വിവരവും കാണുന്നില്ലതന്നെ. ഹൈന്ദവരുടെ കീഴിലുള്ള ഒരു അടിമ ജനമാണ് എന്ന രീതിയിലാണ് ഇക്കൂട്ടരെ ഇങ്ഗ്ളിഷ് ഭരണത്തിന് പരിചയപ്പെടുത്തപ്പെട്ടത് എന്ന് തോന്നുന്നു.

ഇങ്ഗ്ളിഷ് ഭരണം അനവധി കുഞ്ഞുകുഞ്ഞു രാജ്യങ്ങളെ ഏകോപിപ്പിച്ച്, അതിനെ മെഡ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയാക്കുകയും ചെയ്തത് അനവധി സാമൂഹിക മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.

Tellicherryയിലും മറ്റ് പല പ്രദേശങ്ങളിലും ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലൂടെ ഭരണയന്ത്രത്തിലും സാമൂഹിക മഹിമയിലേക്കും കുതിച്ചുയർന്നുവന്നത്, പലപ്പോഴും കീഴ്ജന തീയരിൽ പെട്ടവർ ആയിരിക്കാം. അവർക്ക്, ഇനി നേടേണ്ടത് തീയരിൽത്തന്നെയുള്ള പ്രാദേശിക സാമൂഹിക നേതൃത്വ സ്ഥാനമാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

10 #. തിരുവിതാകൂറിനേയും മലബാറിനേയും ഒന്നാക്കിയെടുക്കനുള്ള പെടാപ്പാടുകൾ




ഇരയെകടിച്ചു കീറുക എന്ന സ്വഭാവ ഗുണമുള്ളവയാണ് ഫ്യൂഡൽ ഭാഷകൾ. അതായത് അവ carnivorous (മാംസഭോജന പ്രകൃതമുള്ളവ) ആണ്. കീഴിൽ പെട്ടുപോകുന്നവരെ മുകളിൽ ഉള്ളവർക്ക് വാക്ക് കോഡുകളിൽ കടിച്ചുകീറാനാവും. അതുപോലെതന്നെ മുകളിൽ ഉള്ളവർ കൈയ്യിൽ അകപ്പെട്ടാൽ, അവരെ കടിച്ചുകീറാൻ കീഴിലുള്ളവർക്കും സൗകര്യംനൽകും.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം, കീഴിൽ പെട്ടവർക്ക് മുകളിലുള്ളവരെ കടുച്ചുകീറാൻ സൗകര്യം നൽകാൻ ഉദ്ദേശിച്ചിരുന്നില്ലാ എന്നുതന്നെ മനസ്സിലാക്കണം. കാരണം അവർ ഇങ്ഗ്ളിഷ് ഭാഷയിലൂടെയാണ് സാമൂഹിക പരിവർത്തനം നടത്തുന്നത്. ഇത് യഥാർത്ഥത്തിൽ carnivorous സ്വാഭാവമുള്ള ഭാഷകളെ കരുതിക്കൂട്ടി ഒഴിവാക്കണം എന്ന നിശ്ചയദാഢ്യത്തോടുകൂടി ചെയ്ത കാര്യം ആണ് എന്ന് തോന്നുന്നില്ല. മറിച്ച്, അവരുടെ നൈസർഗ്ഗികമായ മാനസിക ഭാവം ഇങ്ഗ്ളിഷിൽ ആണ് എന്നുമാത്രം.

എന്നാൽ കാലകാലങ്ങളായി പടിപടിയായി മുകളിൽ നിന്നവർ വെപ്രാളപ്പെട്ടുവെന്ന് പറഞ്ഞാൽ മതി. ഗ്രാമത്തിലെ കൂലിക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും പോലീസ് ശിപായിമാരെക്കാൾ മുകളിൽ സാമൂഹിക സ്ഥാനം സൗകര്യപ്പെടുത്തും എന്നുവന്നാൽ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിൽ അരക്ഷിതാവസ്ഥ പടരും എന്നത് തീർച്ചയാണ്. എന്നാൽ എല്ലായിടത്തുമുള്ള പല കൂലിക്കാരുടേയും ഓട്ടോ ഡ്രൈവർമാരുടേയും മക്കൾ പോലീസ് ഇൻസ്പെക്ടറേക്കാളും മാത്രമല്ലാ, മറിച്ച് ഐപിഎസ് ഓഫിസർമാരേക്കാൾ ഉയരത്തിൽ സ്ഥാപിതമാകും എന്ന വിവരം പോലീസ് വകുപ്പിൽ പടർന്നാൽ, പോലീസ് വകുപ്പുമുഴുവനും അസ്വാസ്ഥ്യത്തിലാകും എന്നതാണ് വാസ്തവം.

ഇതുപോലുള്ള ഒരു അവസ്ഥാവിശേഷമാണ് ഇങ്ഗ്ളിഷ് ഭരണം മലബാറിൽ സംജാതമാക്കിത്തുടങ്ങിയത്. മാത്രവുമല്ല, പുതിയ ഭരണപ്രസ്ഥാനത്തിൽ പഴയകാല നിയമാപാലകരായ നായർമാരും അവരുടെ മുകളിലുള്ള ബ്രാഹ്മണന്മാരും ഉൾപ്പെടുന്ന ഭരണയന്ത്രം അനാവശ്യവും യാതോരു അധികാരവുമില്ലാത്തതുമായിക്കഴിഞ്ഞിരിക്കുന്നു.

പ്രാദേശിക ഭാഷയാണെങ്കിൽ carnivorous സ്വഭാവമുള്ളതും.

കീഴിലുള്ളവരുടെ കടികിട്ടാൻ മുകളിലുള്ളവർക്ക് വൻ സാധ്യതതന്നെ തുറന്നുവന്നിരിക്കുന്നു.

കാര്യങ്ങൾ ഇതിനേക്കാൾ സങ്കീർണ്ണമാണ്. കീഴിജനത്തിന് കീഴിലും കീഴ്ജനങ്ങൾ ഉണ്ട്. തീയർക്ക് കീഴൽ പലരും ഉണ്ട്. കുറുമ്പരും പണിയരും ചെറുമരും മറ്റുമെല്ലാം ഇതേ ഏണിപ്പടിയിൽ ഉള്ളവർ തന്നെ. ഇവരുടെ ഇടയിൽ ചെന്നാൽ അവർക്കുമുണ്ട് തങ്ങൾ മറ്റ് ചിലരേക്കാൾ ഉയർന്നവരാണ് എന്ന വിവരം. ഈ ഉച്ചനീചത്വം തകിടം മറിച്ചാൽ, അവരുടെ ഇടയിലും വൻ മാനസിക വെപ്രാളം വരും.

QUOTE from: Castes and Tribes of Southern India by EDGAR THURSTON, Published 1906:

It is a custom of the country for a man of a superior caste to pretend complete ignorance of the caste of an individual lower in the social scale.

Thus, in Wynad, where there are several jungle tribes, one is accustomed to hear a man of superior caste pretending that he does not know a Paniyan from a Kurumba, and deliberately miscalling one or the other, saying “This Paniyan,” when he knows perfectly well that he is a Kurumba. END OF QUOTE

തർജ്ജമ : സാമൂഹിക ഘടനയിൽ കീഴിൽ വരുന്ന വ്യക്തിയുടെ ജാതിയുടെ വിവരങ്ങൾ അറിയില്ലാ എന്നു നടിക്കുക എന്നുള്ളത് ഉയർന്ന ജാതിയിൽപെട്ട ആളുകൾക്ക് ഉള്ള ഒരു മാമൂലും സമ്പ്രദായുമാണ്. അതിനാൽ തന്നെ, പല കാട്ടുവംശങ്ങൾ ഉള്ള വയനാടിൽ ഉയർന്ന ജാതിയിൽ പെട്ട ആൾ, ഒരു പണിയനേയും കുറുമ്പനേയും തമ്മിൽതിരിച്ചറിയില്ല എന്ന ഭാവം നടിക്കും. എന്നിട്ട് പണിയനെ കുറുമ്പനെന്നും, കുറുമ്പനെ പണിയനെന്നും വളിക്കും. ചിലപ്പോൾ കുറുമ്പനാണ് എന്ന് വളരെ വ്യക്തമായി അറിവുള്ള ആളെ, 'ഈ പണിയൻ' എന്ന് പറഞ്ഞ ചൂണ്ടിക്കാണിക്കും. തർജ്ജമയുടെ അന്ത്യം

താഴോട്ടായി തെറ്റായി പരിചയപ്പെടുത്തിയാലും, സൂചിപ്പിച്ചാലും, പരാമർശിച്ചാലും ഫ്യൂഡൽ ഭാഷകളിൽ വ്യക്തിയിൽ വൻ മാനസിക അസ്വാസ്ഥ്യം വന്നുചേരും. കീഴിലുള്ളവരിൽ അസ്വാസ്ഥം നിലനിർത്തുക എന്നുള്ളത് സാമൂഹിക അച്ചടക്കവും സാമൂഹിക അനുസരണവും നിലനിർത്താൻ ഫ്യൂഡൽ ഭാഷകളിൽ സൗകര്യം നൽകുന്നകാര്യമാണ്. ഫ്യൂഡൽ ഭാഷകളിൽ സാമൂഹിക അച്ചടക്കുവും അനുസരണവും നടപ്പിൽ വരുത്താൻ കീഴിൽ പെട്ടവരിൽ മാനസികവും വ്യക്തിത്വപരവുമായ വിറയൽ നിലനിർത്തുന്നതാണ് ഒരു വിദ്യ.

കുറുമ്പൻ താൻ പണിയനല്ലാ എന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നാൽ മേലാളന്മാർക്ക് വൻ തമാശയാണ് തോന്നുക. രണ്ടിനേയും കുപ്പത്തൊട്ടിപോലെ കാണുന്നവരാണ് മേലാളന്മാർ.

ഏതാണ്ട് ഇതേ മാനസികാവസ്ഥയാണ് തീയരിലും വന്നുതുടങ്ങിയത്. തങ്ങൾ ഈഴവരല്ലാ എന്ന് അവർ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് ആദ്യകാലങ്ങളിൽ വൻ തമാശതന്നെയായിത്തോന്നിയിരിക്കാം ഭൂജന്മികൾക്കും നായർമാർക്കും.

അന്നുള്ള പല ഗ്രന്ഥങ്ങളിലും തീയർ എന്ന് എഴുതുന്ന ഇടത്ത് ഈഴവർ എന്ന് ബ്രാക്കറ്റിൽ ചേർത്തതും ഈഴവർ എന്ന് എഴുതുന്ന ഇടത്ത് ബ്രാക്കറ്റിൽ തീയർ എന്ന് എഴുതുന്നതും കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ രണ്ടിനേയും കൂട്ടിക്കുഴക്കേണ്ട കാര്യം ഇല്ലാത്ത ഇടത്തൊക്കെയാണ് ഇത് ചെയ്തുകണ്ടിട്ടുള്ളത്. ഉദാഹരണത്തിന് Travancore State Manualൽ ഒരു വാചകം കണുക.

QUOTE: The Elavas (ഈഴവർ), Tiyas and some of the Shanars in Travancore are asserted to have come from the north of Ceylon. END OF QUOTE.

യഥാർത്ഥത്തിൽ Travancore State Manualൽ മലബാറിനെക്കുറിച്ച് യാതോരു വിവരമോ, ചർച്ചയോ ഇല്ലതന്നെ. പിന്നെ എന്തിനാണ് ഈ വിധം യാതോരു ബന്ധവുമില്ലാത്ത തീയാസ് എന്ന വാക്ക് തിരുകി ചേർത്തത് എന്ന ആലോചന വരേണ്ടതാണ്.

എന്നാൽ ഈ വിധമുള്ള indoctrination ഒരു തന്ത്രം മാത്രമാണ്. ഈ ഗ്രന്ഥവം എഴുതുന്നതിൽ പലരും സഹകരിക്കുകയും എഴുത്തുകൾ നൽകുകയും ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. മാത്രവുമല്ല, ഗ്രന്ഥകർത്താവായ നാഗം അയ്യയ്ക്ക് പലരും പലവിവരങ്ങളും അവരുടെ താൽപ്പര്യപ്രകാരം ഉള്ളരീതിയിൽ നൽകിയിട്ടും ഉണ്ടാവാം.

Malabar Manualലിലെ മറ്റൊരു ഉദ്ദരിണി:

QUOTE: The Tiyar or Ilavar caste is the numerically strongest section of the Hindu population, numbering in all 559,717 END OF QUOTE മലബാറിലെ തീയരെ ഈഴവരായാണ് ഈ മുകളിൽ നൽകിയിട്ടുള്ള വാക്യത്തിൽ കാണുന്നത്.

മലബാർ മാന്വലിൽ ഈ വിധം മറ്റൊരു വാചകം കണ്ടു. QUOTE: one-third for the expenses of the Tiyars, Cherumars or other cultivators attached to the soil... END OF QUOTE.

പെട്ടന്ന് കണ്ടാൽ ഈ വാചകത്തിൽ കാര്യമായ ഒരു കുരുട്ടുബുദ്ധികണ്ടേക്കില്ലതന്നെ. ചെറുമർ എന്നത് നമ്പൂതിരി ഇല്ലങ്ങളിലും നായർ ഭവനങ്ങളിലും പെട്ട പാടപ്പറമ്പുകളിൽ കന്നുകാലികളെപ്പോലെ തളച്ചുവയ്ക്കപ്പെട്ട ജനതയായിരുന്നു. മതിയായ ഭക്ഷണവും വസ്ത്രങ്ങളും വെടിപ്പും ഇല്ലാതെയാണ് ഇവർ ജീവിക്കുക. അതിനാൽ തന്നെ ശരീരം വളരെ ചെറുതും, വൃത്തികെട്ടതും ആയിരിക്കും ഈ കൂട്ടർ. ഇവരെ attached to the soil അഥവാ indentured slaves എന്നാണ് അന്ന് നിർവ്വചിക്കപ്പെട്ടിരുന്നത്.

സാമൂഹിക ഉയർച്ചത്താഴച്ചയിൽ ഇവർ ചളിമണ്ണിലും, തീയർ വളരെ ഉയരങ്ങളിലും ആണ്. എന്നാൽ മുകളിൽ കാണുന്നവാക്യത്തിൽ തീയരും മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട് ചളിയിൽ ജീവിക്കുന്നവർ തന്നെ.

ഈ വിധ അവസ്ഥയിൽ ജീവിക്കുന്ന തീയരും ഉണ്ടായേക്കാം. എന്നാൽ മാനസിക ആഘാതം തട്ടുന്നത്, സാമൂഹികമായി ഉയർന്ന തീയർക്കാണ്. അവർ ഇടപഴകുന്ന വേദികളിൽ അവരെ ചളിയിൽ ജീവിക്കുന്ന കന്നുകാലക്കൂട്ടമായി ഇങ്ഗ്ളിഷുകാർക്ക് വിവരം ലഭിക്കാം.

CASTES AND TRIBES OF SOUTHERN INDIAയിൽ ഈ വിധം ഒരു സംഭവം തന്നെ വിവരിക്കുന്നുണ്ട്

QUOTE: In another case, a Cheruman, who was the servant of a Mappilla, was fetching grass for his master, when he inadvertently approached some Tiyans, and thereby polluted them. The indignant Tiyans gave not only the Cheruman, but his master also, a sound beating by way of avenging the insult offered to them. END OF QUOTE

തർജ്ജമ: ഒരു മാപ്പിളയുടെ ജോലിക്കാരനായ ഒരു ചെറുമൻ തന്‍റെo യജമാനന് പുല്ല് കൊണ്ടുവരുന്ന അവസരത്തിൽ കരുതിക്കൂട്ടിയല്ലാതെ ഏതാനും തീയരെ സമീപിച്ചുപോയി. അങ്ങിനെ അവരെ അശുദ്ധമാക്കി. ആകെ കുപിതരായ തീയർ ആ ചെറുമന് മാത്രമല്ല, മറിച്ച് അയാളുടെ യജമാനനും നല്ല അടി കൊടുത്തു.

തങ്ങൾക്ക് ചെറുമരോടുള്ള അകൽച്ചയാണ് ആ തീയർ ഈ വിധം പ്രഖ്യാപിച്ചത്.

Thrustonന്‍റെ ഗ്രന്ഥത്തിൽ നിന്നുമുള്ള ഉദ്ദരണിനോക്കുക:

QUOTE: The Tiyans look down on the Izhuvans, and repudiate the relationship..................................An Izhuvan will eat rice cooked by a Tiyan, but a Tiyan will not eat rice cooked by an Izhuva” END OF QUOTE

തർജ്ജമ: തീയന്മാർ ഈഴവരെ അവരേക്കാൾ താഴ്ന്നവരായി കാണുന്നു. അവർ തമ്മിൽ ബന്ധമുണ്ട് എന്ന വാദത്തെ അവർ നിരാകരിക്കുന്നു. ................ ഒരു തീയൻ പാചകം ചെയ്ത ചോറ് ഒരു ഈഴവൻ കഴിക്കും. എന്നാൽ ഈഴവൻ പാചകം ചെയ്ത ചോറ് ഒരു തീയൻ കഴിക്കില്ല. തർജ്ജമയുടെ അന്ത്യം

മലബാർ മാന്വലിൽ ഏതാണ്ട് അഞ്ചുലക്ഷത്തിൽ പരം വാക്കുകൾ ഉണ്ട്. വളരെ വലിയ ഗ്രന്ഥമാണ്. CASTES AND TRIBES OF SOUTHERN INDIAക്ക് ഏഴു വോള്യങ്ങൾ ഉണ്ട്. Travancore State Manualലും ഒന്നിൽ കൂടുതൽ വോള്യങ്ങൾ ഉള്ള പുസ്തകമാണ്.

വെറും തൂവൽ പേനകളിൽ ഇവ എഴുതിയും തിരുത്തിയെഴുതിയും തയ്യാറാക്കിയതിൽ പലരും പങ്കെടുത്തിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതിൽ തെറ്റില്ല. അതിനാൽ തന്നെ പലരുടേയും താൽപ്പര്യങ്ങൾ ഈ പല പേജുകളിലും വന്നിട്ടുണ്ടാവാം. ഈ വിധം ഉള്ള ഒരു ധ്വനിനൽക്കുന്ന ചില വാക്കുകൾ വില്യം ലോഗൻ മലബാർ മാന്വലിൽ എഴുതിയായി കാണുന്നു. എന്നുവച്ചാൽ, ആ അദ്ധ്യായത്തിലെ ആശങ്ങളോട് തനിക്ക് പൂർണ്ണമായി യോജിപ്പില്ലാ എന്ന്.

Travancore State Manualലിൽ ഈ വിധം ഒരു വാക്യം : ‘The Izhavans or Ilavans, and Tiyans, are the Malayalam toddy-drawing castes of Malabar, Cochin and Travancore.

പെട്ടെന്ന് കണ്ടാൽ യാതോരു പിശകും ശ്രദ്ധിച്ചേക്കില്ല.

എന്നാൽ നോക്കുക. ഈഴവരെ മലബാറുമായും തീയരെ തിരുവിതാംകൂറുമായും ബന്ധിപ്പിക്കുന്നതായി തോന്നാം. എന്നാൽ, കുറച്ചുകൂടി വ്യക്തമായി നോക്കിയാൽ, രണ്ടുകൂട്ടരേയും മലബാറിലേയും കൊച്ചിനിലേയും, ട്രാവൻകൂറിലേയും കള്ളുചെത്തുകാരായി നിർവ്വചിച്ചതായി കാണാം. ഈ ഒരു തൊഴിൽപരമായുള്ള സാമ്യതയുപയോഗിച്ച് ഈഴവരും തീയരും ഒന്നാണ് എന്ന് സ്ഥാപിക്കപ്പെടാം.

എന്നാൽ മലയാളം എന്ന ഒരു പദം കൂടി കയറിവന്നിട്ടുണ്ട്. ഇതും ഒരു പ്രശ്നമാണ്. തിരുവിതാംകൂറിലെ ഒരു ഗ്രന്ഥത്തിൽ മലബാറിലേയും തിരുവിതാംകൂറിലേയും ഭാഷകളെ ഒരേ പേരിൽ നിർവ്വചിക്കപ്പെട്ടിരിക്കുന്നു. അതും, മലബാർ മറ്റൊരു രാജ്യത്തിന്‍റെ ഭാഗമായിരിക്കുന്ന കാലഘട്ടത്തിൽ തന്നെ.

തിരുവിതാംകൂർ രാജ്യത്തിലെ ഒരു ഔപചാരിക ഗ്രന്ഥം എന്തിനാണ് അന്യരാജ്യത്തിലെ കാര്യം എഴുത്തിൽക്കൂട്ടിക്കലർത്തുന്നത് എന്ന് ഇന്ന് ചോദിക്കാൻ പ്രയാസം തന്നെയാണ്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള പെടാപ്പാടുകൾ


QUOTE from Malabar by William Logan, on the quality of historical records of the South Asian Subcontinent. :

.......... and even in genuinely ancient deeds it is frequently found that the facts to be gathered from them are unreliable owing to the deeds themselves having been forged at periods long subsequent to the facts which they pretend to state. END OF QUOTE.
ഈ ഉപഭൂഖണ്ടത്തിലെ പുരാതന ചരിത്ര രേഖകളുടെ വിശ്വാസ്യതയെക്കുറിച്ച് വില്യം ലോഗൻ നൽകുന്ന അഭിപ്രായമാണ് ഇത് :

QUOTE: .... ശരിക്കും പ്രാചീനമെന്ന് വിശ്വസിക്കാവുന്ന രേഖകളിൽ നിന്നുപോലും ശേഖരിക്കാവുന്ന വസ്തുതകളും വിവരങ്ങളും വിശ്വാസയോഗ്യമല്ലതന്നെ, കാരണം, ആ രേഖകൾ എഴുതപ്പെട്ട കാലത്തിന് വളരെ കാലത്തിന് ശേഷം, പിന്നീട് വരുന്ന ആളുകൾ ഈ വിധ രേഖകൾ പ്രസ്താവിക്കുന്നു എന്ന് ഭാവിക്കുന്ന കാര്യങ്ങളിൽതന്നെ പലവിധ കൃത്രിമങ്ങളും, എഴുതിച്ചേർക്കലുകളും നടത്തിയിട്ടുണ്ടാവും. END OF QUOTE

മുകളിൽ നൽകിയിട്ടുള്ള ഉദ്ദരണി നേരത്തെ രണ്ടു തവണ ഈ എഴുത്തിൽ ഉദ്ദരിച്ചിട്ടുള്ളതാണ്.

മുകളിൽ നൽകിയിട്ടുളള Imageൽ ആദ്യം ഉള്ളത് ഡെൽഹിയിലെ ഒരു പ്രസിദ്ധ സർവ്വകലാശാലയിൽ പ്രൊഫസർ ആയി ജോലിചെയ്ത ഒരു വ്യക്തി എഴുതിയ Social History of India എന്ന ഗ്രന്ഥത്തിൽ വന്ന ഉദ്ദരണിയും, രണ്ടാമതായിട്ടുള്ളത് ആ ഉദ്ദരണിയുടെ യഥാർത്ഥ രൂപവും ആണ്.

ഈഴവരും തീയരും ഒരേ ജനങ്ങൾ ആണ് എന്ന് ആവർത്തിച്ചാവർത്തിച്ച് ഈ പുസ്തകത്തിൽ ഈ ആൾ പ്രഖ്യാപിക്കുന്നുണ്ട്എന്ന് തോന്നുന്നു. ഈ വാദഗതി ശരിയാണ് എന്ന് സമർത്ഥിക്കാനായി, ആ എഴുത്തുകാരൻ, ഈ എഴുത്തുകാരൻ, ആ വിദഗ്ദൻ, ഈ ഇങ്ഗ്ളിഷുകാരൻ എന്നിങ്ങനെ പലരേയും ഉദ്ദരിക്കുന്ന ഒരു ഇടത്താണ് ഈ വാക്കുകൾ കണ്ടെത്തിയത്.

വാക്കുകൾ ഈ വിധമാണ്:

QUOTE from Social History of India: "Both men and women" acknowledges William Logan "of the Ezhavas are remarkably neat in appearance and they are, besides, extremely careful as to their personal cleanliness.... In appearance some of the women are almost as fair as European".

എന്നാൽ Malabar Manualൽ William Loganന്‍റെp വാക്കുകൾ ഈ വിധമാണ്:

QUOTE: Both men and women of the North Malabar caste are remarkably neat in appearance, although, like the Nayars, their clothing, both of men and women, is extremely scanty, and they are besides extremely careful as to personal cleanliness. The headquarters of the caste may be said to lie at and round the ancient European settlements of the French at Mahe and of the English at Tellicherry. The women are not as a rule excommunicated if they live with Europeans, and the consequence is that there has been among them a large admixture of European blood, and the caste itself has been materially raised in the social scale.

In appearance some of the women are almost as fair as Europeans, and it may be said in a general way that to a European eye the best favoured men and women to be found in the district are the inhabitants of ancient Kadattunad, Iruvalinad, and Kottayam, of whom a large proportion belong to the Tiyan or planting community. END OF QUOTE.

Social History of Indiaയിൽ വില്ല്യം ലോഗന്‍റെt വാക്യങ്ങളായി ഉദ്ദരിച്ച വാക്കുകൾ യഥാർത്ഥത്തിൽ തീയരെക്കുറിച്ചാണ്. അതും വടക്കെ മലബാറിലെ തീയരെക്കുറിച്ച്. കടത്തനാട്, ഇറുവിലിനാട്, Tellicherryക്ക് അടുത്തുള്ള കോട്ടയം എന്ന പ്രദേശങ്ങളിലെ തീയരിലാണ് ഈ മുകളിൽ നൽകിയവാക്കുകൾ കൂടുതലും ദൃഷ്ടികേന്ദ്രീകരിക്കുന്നത്. എന്നാൽ Social History of Indiaയിൽ ഈ വാക്യങ്ങൾക്കിടയിൽ ഈഴവ എന്ന വാക്ക് തിരുകിച്ചേർത്ത് ഈ വാക്യത്തെ വടക്കേ മലബാറുമായി അന്ന് യാതോരു ബന്ധവുമില്ലാതിരുന്ന തിരുവിതാംകൂർ രാജ്യത്തിലെ ഒരു ജനതയെ നിർവ്വചിക്കുന്നതായി കാണിക്കാൻ വൻ വെമ്പൽ തന്നെയാണ് ആദരേണ്യനായ ഡൽഹി യൂണിവേർസിറ്റി പ്രൊഫസർ കാണിക്കുന്നത്. വെറും ഈഴവ എന്ന ഒരു ലളിതമായ വാക്ക് ചേർത്തുകൊണ്ട് ചരിത്രത്തെ ആകമാനം തിരുത്തിയെഴുതാനുള്ള ശ്രമമാണ് കാണുന്നത്.

എന്നാൽ ഈ വിധ തിരുത്തിയെഴുത്തുകൾ ഇന്ത്യ, ബൃട്ടിഷ്-ഇന്ത്യ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, വേദകാലസംസ്ക്കാരം, ഹൈന്ദവമതം, യോഗ, ആര്യന്മാർ, ഇസ്ലാമിക പാരമ്പര്യങ്ങൾ, ക്രൈസ്തവ പാരമ്പര്യങ്ങൾ തുടങ്ങിയ പലതിലും ചില തൽപ്പരകക്ഷികൾ അവർക്ക് താൽപ്പര്യപ്പെടുന്ന രീതിയിൽ അവകാശപ്പെടാനോ, അതുമല്ലെങ്കിൽ ചരിത്രപരമായി ആകർഷകത്വമുള്ള കാര്യങ്ങൾ കൈവശപ്പെടുത്താനോ ആയി നടക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.

ഈ പ്രൊഫസർ എഴുതിയ, പലരും ഉദ്ദരിക്കുന്ന, ഈ കൃതിയിൽ ഈ വിധം ഒരു കൃത്രിമത്വം ചേർത്തിട്ടുണ്ട് എന്ന് ആരും ശ്രദ്ധിക്കില്ലതന്നെ.

എന്നാൽ ഈ എഴുത്തുകാരൻ (ഞാൻ) Malabar Manual വായിച്ചെടുത്ത് അതിന് ഒരു കമന്ററി എഴുതുന്ന അവസരത്തിൽ, ശ്രദ്ധയിൽ വന്നുപെട്ട ഒരു വാചകമാണ്, ഈ പ്രൊഫസർ തിരുത്തിയെഴുതി ഉദ്ദരിച്ചതായി കണ്ടെത്. സാധാരണ ഗതിയിൽ ഈ വിധമുള്ള ഒരു കാര്യം ആരുടേയും ശ്രദ്ധയിൽ വരില്ലതന്നെ. Malabar Manual എന്ന ഗ്രന്ഥം സാധാരണഗതിയിൽ ആരും തന്നെ ഇത്രമാത്രം ശ്രദ്ധയോടുകൂടി വായിക്കാൻ സാധ്യതയില്ലതന്നെ. അഥവാ ആരെങ്കിലും ഇങ്ങിനെ ചെയ്താൽ തന്നെ, ഈ വിധം ഒരു കാര്യം ശ്രദ്ധിക്കാൻ സാധ്യത കുറവാണ്.
ഈ പ്രൊഫസർ ഈ വിധം എഴുതി ഉദ്ദരിച്ച ഇടത്തുതന്നെ വേറേയും ഉദ്ദരണികൾ കാണുകയുണ്ടായി. അതിൽ ഒന്ന് ഈ വിധമാണ്:

QUOTE: Bishop Robert Caldwell, an authority on south Indian people and their languages observes:

"The Ezhavas are fairer and more refined looking than the Nayars" END OF QUOTE.

ഈ വാക്യം കണ്ടപ്പോൾതന്നെ ഇതിൽ എന്തോ പന്തികേടുണ്ട് എന്ന ഒരു തോന്നൽ വന്നു. കാരണം തിരുവിതാംകൂറിൽ 1970കൾ മുതൽ താമസിക്കുന്ന അവസരത്തിൽ, ചിലരെല്ലാം എന്തോ കാരണത്താൽ വെളുത്തവരായിരുന്നു എന്നല്ലാതെ, ഈഴവർക്ക് ഈ വിധം ഒരു വെളുപ്പുനിറം ഉള്ളതായി അന്നുകണ്ടിരുന്നില്ല എന്നുള്ളതാണ് വാസ്തവം.

വെറുതേയൊന്ന് Google Search നടത്തിയപ്പോൾ Bishop Robert Caldwellന്‍റെl പേരിൽ ഈ വിധം ഒരു ഉദ്ദരണികണ്ടെത്തിയില്ല. എന്നാൽ, 1866ൽ George Campbell, എഴുതി പ്രസിദ്ധീകരിച്ച The ethnology of Indiaയിൽ ഇതേപോലുള്ള ചില വാക്യങ്ങൾ കാണുകയുണ്ടായി.

QUOTE: And yet the Teers are by no means a low and degraded caste ; on the contrary they are, as I said, a good-looking, and they are also a thriving prosperous people, who are largely educated in the Government schools, obtain much public and private service, are acquiring land, and are in every way well-to-do.

They have (it seemed to me in Malabar) not the least aboriginal trace, but are fairer and in appearance more refined looking than the Nairs END OF QUOTE

എന്നാൽ George Campbellലിനും, മലബാറിലേയും തിരുവിതാംകൂർ രാജ്യത്തിലേയും പൊതുജനങ്ങൾ തമ്മിൽ ബന്ധം ആദ്യമായി വന്നത് ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ പതാക ഉയർത്തിയതിന് ശേഷമാണ് എന്ന ധാരണ ഉദിച്ചില്ലാ എന്നു തോന്നുന്നു. ഇവിടെ പ്രതിപാദ്യമായിരിക്കുന്ന മൂന്ന് വ്യത്യസ്ത ജനക്കൂട്ടങ്ങൾ തമ്മിൽ വൈവാഹിക ബന്ധം പോലും ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടെങ്കിൽ, അവ വളരെ യാഥൃച്ചിക സംഭവങ്ങൾ തന്നെയായിരിക്കാം. മാത്രവുമല്ല, തീയരിൽ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന വിദ്യാഭ്യാസവും മറ്റു ഗുണമേന്മകളും Tellicherry പോലുള്ള ഇടത്ത് ഇങ്ഗ്ളിഷ് ഭരണം നൽകിയ വിദ്യാഭ്യാസവും സാമൂഹിക സ്വാതന്ത്ര്യവും പ്രദാനംചെയ്ത ഗുണമേന്മമാത്രമാവാം.
ഇങ്ഗ്ളണ്ടിൽ നിന്നും വരുന്ന ഉദ്യോഗസ്ഥരോടും മിഷിനറിപ്രവർത്തകരോടും എഴുത്തുകാരോടും, തീയരും ഈഴവരും ഒന്നാണ് എന്ന് നായർമാരും ബ്രാഹ്മണരും ക്രീസ്ത്യാനികളും പറഞ്ഞുകൊടുക്കും എന്നതാണ് സംഭാവ്യമായ വാസ്തവം. കാരണം, കണ്ടില്ലേ George Campbell എഴുതിയ നിരീക്ഷണം? QUOTE Tiyars.... are fairer and in appearance more refined looking than the Nairs END OF QUOTE.

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ രശ്മികൾ നേരിട്ട് ഏറ്റ തീയരിൽ വന്ന വളർച്ച, പരമ്പര്യ ഉന്നത കുടുംബങ്ങൾക്ക് അപകടകരം തന്നെയാണ്. തിരുവിതാംകൂറിലെ ഹീന ജോലിചെയ്യുന്ന ജാതിക്കാരുമായി ഇവരെ ഒട്ടിച്ചുവച്ചാൽ, ഇവരെ വീണ്ടും അമർത്തിപ്പിടിക്കാൻ ആയേക്കാം. അട്ട ഒട്ടിനിൽക്കുന്നതുപോലെ ഒട്ടിനിൽക്കാൻ ഈഴവ നേതാക്കളും തയ്യാർതന്നെ

മലബാറിലെ തീയരിലെ ഇടയിൽ കണ്ടിരുന്ന വെളുപ്പ് നിറം ആയിരിക്കില്ല, ഈഴവർക്ക് തീയരുമായിട്ടുള്ള ഒരു ബന്ധം ആണയിട്ട് സ്ഥാപിക്കാനുള്ള പ്രചോദനം നൽകിയത്. മറിച്ച്, തീയർക്ക് മുകളിൽ ഇങ്ഗ്ളിഷുകാരാണ്. അതേ സമയം ഈഴവർക്ക് മുകളിൽ ശൂദ്രർ എന്ന് പാരമ്പര്യമായി നിർവ്വചിക്കപ്പെടുന്ന നമ്പൂതിരി രക്തം പേറുന്ന, ബ്രാഹ്മണരുടെ അടിയാളന്മാരണ്.

ആദ്യത്തേത് സ്വർണ്ണനിലവാരവും, രണ്ടാമത്തേത് കുപ്പത്തൊട്ടി നിലവരവും ആയിരിക്കും. ഇങ്ഗ്ളിഷുകാർ You, he, She തുടങ്ങിയവാക്കുകളിൽ ആണ് അവരുടെ കീഴിലുള്ള തീയരെ നിർവ്വചിക്കുന്നതെങ്കിൽ, തിരുവിതാംകൂറിൽ ഈഴവരെ ശൂദ്രർ നിവ്വർചിക്കുന്നത്, നീ, അവൻ, അവൾ, അവറ്റകൾ, എടാ, എടീ, എന്താടാ, എന്താടീ എന്നെല്ലാം വിധത്തിലാവും. മലയാള ഭാഷയുടെ ഒരു കേമത്തരം നോക്കണം. എത്രവാക്കുകളാണ് മനുഷ്യനെ കോഴിക്കാട്ടമായി നിർവ്വചിക്കാനും, ഓമനിക്കാനും മറ്റും! വെറും സ്വരത്തിൽ ചെറിയമാറ്റം നൽകിക്കൊണ്ട്, അടിച്ചമർത്തുന്ന വാക്കിനെത്തന്നെ ഭക്തവാത്സല്യത്തിന്‍റെ ഭാവം ആക്കാനും ആവും.

മാത്രവുമല്ല, ഇങ്ഗ്ളിഷ് പഠിച്ചെടുത്ത തീയർ / തീയൻ വ്യക്തിക്ക് ഇങ്ഗ്ളിഷുകാരുടെ മുന്നിൽ ഇങ്ഗ്ളിഷ് വംശജരുടെ തന്നെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് തലഉയർത്തി നിൽക്കാം. എന്നാൽ, ഇന്ന് സാധാരണ ജനം പോലീസ് കോൺസ്റ്റബ്ൾമാരുടെ മുന്നിൽ വണങ്ങിയും കുനിഞ്ഞും മുണ്ട് (തോർത്ത്) കാലിനിടയിൽ തിരുകിവച്ചും, കൈകൂപ്പിയും ബഹുമാനവാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം പറഞ്ഞും, നിൽക്കുന്നതുപോലെ നായർമാരുടെമുന്നിൽ അയിത്ത ആചാര ദൂരങ്ങൾ മാനിച്ചും വേണം ഈഴവർ നിൽക്കേണ്ടത്.

ഐപിഎസ് ഓഫിസറുടെ നേരിട്ട് കീഴിൽ ആവുന്നതും, പോലീസ് ശിപായിമാരുടെ നേരിട്ടു കീഴിൽ ആവുന്നതും തമ്മിൽ കാര്യമായ വ്യത്യസം ഉണ്ട് തന്നെ. എന്നാൽ വടക്കെ മലബാറിൽ ചില തീയർ, ഐപിഎസ്സുകാരേക്കാളും എന്തുകൊണ്ടും കണ്ണെത്താ ഉയരത്തിലുള്ള ഇങ്ഗ്ളിഷുകാരുടെ നേരിട്ടു കീഴിൽ ആണ് വന്നുപെട്ടിട്ടുള്ളത്. തല ഉയർത്തിപ്പിടിച്ച് നടക്കാൻ പറ്റുന്ന സാമൂഹിക അവസ്ഥ, Tellicherryയിലും മറ്റും.

തിരുവിതാകൂറിലെ ഈഴവ സാമൂഹിക നേതാക്കൾക്ക് അവരുടെ സ്വന്തം ജനതയുടെ സാമീപ്യവും പാരമ്പര്യ പൈതൃകവും കാര്യമായ സംതൃപ്തി നൽകിയില്ലാ എന്നൊരു തോന്നൽ മനസ്സിൽ ഉദിക്കുന്നുണ്ട്. അതേ സമയം തീയർ എന്ന പദം രണ്ട് വ്യത്യസ്ത ജനതെയാണ് സൂചിപ്പിക്കുന്നത് എന്നും അവർ രണ്ടും കൂട്ടരും തമ്മിൽ വ്യത്യസ്തരാണ് എന്നൊന്നും ഈഴവ നേതാക്കൾക്ക് പ്രശ്നമല്ലതന്നെ. രണ്ടു കൂട്ടരും തങ്ങൾ തന്നെയാണ് എന്നാണ് ഈഴവരുടെ ഭാവം. ഈ ഭാവം പരന്നതോടുകൂടി, രണ്ടു തീയരും ഒന്നായി മാറി, ഈഴവ ഇടങ്ങളിൽ.

ഈ രണ്ട് വ്യത്യസ്ത തീയർമാർക്കും തമ്മിൽ പണ്ടുകാലങ്ങളിൽ വൈവാഹിക ബന്ധത്തിന് തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഈഴവർക്ക് രണ്ടുകൂട്ടരും വൈവാഹിക ബന്ധത്തിന് യോജിച്ച സ്വജനം തന്നെ!

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും ശ്രേഷ്ഠമ്മന്യതയും ഉള്ളതായി തോന്നിയത്



ഈ എഴുത്തിൽ വ്യക്തികളുടേയും ജനക്കൂട്ടങ്ങളുടേയും ethnic (ഗോത്രപരമായ, നരവംശപരമായ, വംശീയമായ) വിവരങ്ങൾ വളരെ വ്യക്തമായിത്തന്നെ എടുത്തുപറയുന്നുണ്ട് എന്ന് വായനക്കാരൻ മനസ്സിലാക്കിയിട്ടുണ്ടാവാം. ഇത്, ഈ നാട്ടിൽ ജാതി ചോദിക്കലും, പറയലും, സൂചപ്പിക്കലും ആയി ഭവിക്കും. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോലും, ഈ വിധ കാര്യങ്ങൾ ഇങ്ഗ്ളിഷുകാരുടെ (Anglosaxonസിന്‍റെ) മാത്രം പറയുമ്പോൾ അത് racist വാക്യമായി ഭവിക്കില്ല. മറിച്ച്, ഭൂഖണ്ഡ യൂറോപ്യന്മാരേയും, ആഫ്രിക്കാരേയും, ഏഷ്യക്കാരേയും സൂചിപ്പിച്ച് പറയുമ്പോൾ, പല രീതയിൽ ഉള്ള വിദ്വേഷവാക്യമായാണ് കാണപ്പെടുക. ഉദാഹരണത്തിന്, ഇന്ന് ഇങ്ഗ്ളണ്ടിൽ എന്തെങ്കിലും ഒരു സംഭവം നടന്നാൽ, ആ വാർത്തയിൽ He is an Indian എന്നോ He is an African എന്നോ He is French എന്നോ എഴുതിച്ചേർക്കുന്നത്, അപമാനിക്കലും വിദ്വേഷവചനവും (hate speech) racismവും ആയികാണപ്പെടുന്ന ഒരു അവസ്ഥ തന്നെ നിലവിൽ ഉണ്ട്.

ബ്രാഹ്മണന്‍റെഒ ജാതി ചോദിച്ചാൽ അപമാനിക്കലല്ല എന്ന് ഓർക്കുക.

ഇതുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ പറയാനുണ്ട്. അവയിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ ഈ എഴുത്തിൽ ethnographic (നരകുല ശാസ്ത്ര) വിഷയങ്ങൾ ചർച്ചചെയ്യുന്ന ഇടത്ത് ഈ വിധ കാര്യങ്ങൾ വളരെ വ്യക്തമായിത്തന്നെ എടുത്തുപറയേണ്ടിവരും. അവ സൂചിപ്പിക്കാതെ കാര്യങ്ങൾ ചർച്ചചെയ്താൽ, വാക്കുകൾ വെറും ശൂന്യതയിൽ കിടന്ന് വിളയാടുന്നതായി അനുഭവപ്പെടാം.

കഴിഞ്ഞ എഴുത്തിൽ സൂചിപ്പിക്കപ്പെട്ട Social History of India എന്ന ഗ്രന്ഥത്തിന്‍റെ എഴുത്തുകാരൻ ഈഴവ വ്യക്തിയാണ്. ഈ ആൾ മക്കത്തായ തിയരും മരുമക്കത്തായ തീയരും ഈഴവർ തന്നെയാണ് എന്ന് ആവർത്തിച്ചാവർത്തിച്ച് പ്രസ്താവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു.

കാശ്മീരിന്‍റെ കാര്യം പറഞ്ഞത് പോലെയാണ് കാര്യങ്ങൾ. കാശ്മീരുകാർ ഇന്ത്യക്കാരാണ് എന്ന് ഇന്ത്യ ആണയിട്ട് പ്രസ്താവിക്കുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ കാശ്മീരുകാരാണ് പറയേണ്ട്. അവർ ഇന്ത്യാക്കാരണ് എങ്കിൽ അത് അവർക്ക് അറിവുള്ള കാര്യമായിരിക്കും എന്നുള്ളതാണ് ഇതിന്‍റെ തെളിവായി കാണിക്കേണ്ടുന്ന ഏറ്റവും ലഘുവും മൗലികവും പ്രഥമമായതുമായ കാര്യം. എന്നാൽ കാശ്മീർ എന്ന വൻ പ്രകൃതി രമണിയതയും വൻ ദേഹ സൗന്ദര്യമുള്ള ആളുകളും ഉള്ള ദേശം വിട്ടുകൊടുക്കാൻ ഇന്ത്യ യാതോരുരീതിയിലും ഒരുങ്ങില്ലതന്നെ. കാശ്മീരുകാരുടെ ചിത്രങ്ങൾ കാണിച്ച് ഇത് ഞങ്ങളാണ് എന്ന് പറയാൻ പറ്റുന്നതുതന്നെ ഒരു വൻ വ്യക്തിത്വ വർദ്ധനവ് ലോകൈക്യമായി നൽകുന്ന കാര്യമാവാം, കുറേകാലത്തേക്കെങ്കിലും. ഞങ്ങൾക്ക് എന്തൊരു വെളുപ്പ് നിറമാണ്!

മലബാറിലെ തീയരുടെ കാര്യത്തിലും ഇതാണ് 1800കളിൽ നിലനിന്നിരുന്ന അവസ്ഥ. തീയർ ഈഴവർ ആണെങ്കിൽ, ആ വിവരം ഏറ്റവും കൂടുതലായി അറിയേണ്ടത് തീയർ തന്നെയാണ്. എന്നാൽ
ഈ കാര്യം അന്ന് മലബാറിലെ രണ്ട് കൂട്ടം തീയർക്കും അറിവില്ലായിരുന്നു എന്ന് തന്നെ വേണം മനസ്സിലാക്കാൻ.

Social History of Indiaയുടെ കർത്താവ് മറ്റൊരു ഇങ്ഗ്ളിഷ് ഭരണ കർത്താവിന്‍റെf പുസ്തത്തിലെ വാചകങ്ങൾ ഉദ്ദരിക്കുന്നുണ്ട്. അത് ഈ പ്രകാരം ആണ്:

'The Ezhavas in the Palghat district' records C.A. Innes 'and the Tiyyas of the other parts of Malabar is a great caste .. they are difficult to be placed in the social scale since their status varies widely in different parts of the country ... There seems to be little doubt that the Ezhavas and Tiyyas are raciallly the same.

തർജ്ജമ : 'പാലക്കാട് ജില്ലയിലെ ഈഴവരും മലബാറിലെ മറ്റ് ഭാഗങ്ങളിലെ തീയരും ഒരു മഹാ (വൻ) ജാതിക്കാരാണ്. .......... സാമൂഹിക ഘടനയിൽ ഇവർക്ക് വ്യക്തമായ ഒരു നിശ്ചിത സ്ഥാനം നൽകാൻ ആവില്ല. കാരണം, അവരുടെ സാമൂഹിക നിലവാരം വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്തം തന്നെയാണ്. .......... ഈഴവരും തീയരും വംശീയമായി ഒരേ ജനം തന്നെയാണ് എന്നതിൽ യാതോരു സംശയവും ഇല്ല', എന്ന് C.A. Innes രേഖപ്പെടുത്തുന്നു. തർജ്ജമയുടെ അന്ത്യം.

MALABAR AND ANJENGO എന്ന ഗ്രന്ഥത്തിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥനായ C.A. Innes, I.C.S ഈ വിധം എഴുതിയിട്ടുള്ളതായി കാണുന്നുണ്ട് എന്നുള്ളത് ശരിതന്നെ.

എന്നാൽ അവസാനത്തെ വാക്യം Social History of India എഴുതിയ വിദ്വാൻ മുറിച്ചുകളഞ്ഞു എന്നാണ് കാണുന്നത്.

അവസാനത്തെ വാക്യം ഈ വിധമാണ്: There seems little doubt that the Izhuvans and Tiyans are racially the same, though the two communities now disclaim connection. തർജ്ജമ: ഈഴവരും തീയരും ഒരേ വംശീയരാണ് എന്നതിൽ യാതോരു സംശയവും ഇല്ല. എന്നാൽ ഇന്ന് രണ്ട് കൂട്ടരും ഈ ബന്ധം അംഗീകരിക്കുന്നില്ല. തർജ്ജമയുടെ അന്ത്യം.

ഈ അവസാനത്തെ വിട്ടുകളഞ്ഞിരുന്ന വാക്കുകൾ കാര്യങ്ങൾ ആകെ കുഴച്ചിടാനാണ് സൗകര്യപ്പെടുത്തുന്നത്. ആ പ്രൊഫസർ ഇത് വിട്ടുകളഞ്ഞത് ബോധപൂർവ്വംതന്നെ. എന്നാൽ ഈ വിട്ടുകളഞ്ഞ വാക്കുകളിൽ പകുതി ശരിമാത്രമേ ഉള്ളു. ഈഴവർ ഈ ബന്ധം അംഗീകരിക്കുകയും പ്രസ്താവിക്കുകയും അവകാശവാദമായി പ്രകടപ്പിക്കുകയും ചെയ്തിരുന്നു. തീയരുടെ പക്ഷത്താണ് അംഗീകാരക്കുറവ് ആദ്യം വൻ ശക്തമായും പിന്നീട് കാലക്രമേണെ ശക്തികുറഞ്ഞും നിലനിന്നിരുന്നത്.

Madras Presidency ഭരിക്കുന്ന ഇങ്ഗ്ളിഷ് ഭരണം ഔദ്യോഗികമായി പ്രസിദ്ധികരിച്ച MADRAS DISTRICT GAZETTEERSന്‍റെ ഭാഗമാണ് C.A. Innes എഴുതിയ MALABAR AND ANJENGO. ഈ ഗ്രന്ഥം ഈ എഴുത്തുകാരൻ (ഞാൻ) വായിച്ചിട്ടില്ല. അതിനാൽ തന്നെ ആഴത്തിലുള്ള ഒരു നിരീക്ഷണം ഈ ഗ്രന്ഥത്തെക്കുറിച്ച് പറയാൻ ആവില്ല. എന്നാൽ ഈ ഗ്രന്ഥം 1908ൽ മെഡ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് എന്ന് കാണുന്നു.

വെറുതെയൊന്ന് ഈ ഗ്രന്ഥത്തിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ, മനസ്സിലായത് ഈ ഗ്രന്ഥത്തിൽ മലബാറിന്‍റെ ഉള്ളിന്‍റെ ഉള്ളിൽ പെട്ട പല സൂക്ഷമായ കാര്യങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട് എന്നുള്ളതാണ. എന്നാൽ വെറുതേയൊന്ന് പോജുകളിലൂടെ തിരഞ്ഞപ്പോൾ (Cntrl F) തീയരുടെ പാരമ്പര്യ ആദ്ധ്യാത്മിക ആചാരങ്ങളിൽ പെട്ട മുത്തപ്പൻ വെള്ളാട്ടം, തിരുവെപ്പന, തിറ, കുന്നത്തൂർപാടി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാതോരു സൂചനയും കണ്ടില്ല. എന്നാൽ അന്നത്തെ വളരെ വലിയ ഭൂപ്രദേശമായ മലബാർ ജില്ലയിലെ ഒട്ടനവധി ദേശങ്ങളിലെ ഉളളിന്‍റെ ഉള്ളിൽ ചെന്ന് പലതിനെക്കുറിച്ചു നീരിക്ഷിച്ചുകാണുന്നു.

ഇവിടെ ഈ വിധ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ വായനക്കാരന് ലഭിക്കുന്ന വീക്ഷണകോണിനെക്കുറിച്ച് ഒരു കാര്യം പറയാം എന്ന് തോന്നുന്നു. Travancore State Manual എഴുതിയത് തിരുവിതാംകൂർ രാജ്യത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ്. നാഗം അയ്യ. ഇദ്ദേഹത്തിന്‍റെ എഴുത്തുകൾക്ക് വളരെ അധികം ആഴമുണ്ടെങ്കിലും, തിരുവിതാംകൂർ രാജകുടുംബത്തിന് കീഴിൽ നിന്നും വീക്ഷിക്കുന്ന ഒരു മനോഭാവം വായനക്കാരനിൽ വന്നുചേരും. വായനക്കാരനും അതേ നിലവാരത്തിൽ നിന്നുകൊണ്ട് കാര്യങ്ങൾ വീക്ഷിക്കുന്നതുപോലെ തോന്നാം.

അതേ സമയം Malabar Manual, Native life in Travanocore, Castes and tribes of Southern India തുടങ്ങിയ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ, വായനക്കാരൻ ദക്ഷിണേഷ്യയിലേ ഏറ്റവും ഉയർന്ന ജാതിക്കാരുടേയും രാജകുടുംബാംഗങ്ങളുടേയും മുകളിൽ നിന്നും എല്ലാറ്റിനേയും വീക്ഷിക്കുന്ന ഒരു മാനസികാവസ്ഥവന്നുചേരും. ഇതിന് ഏറ്റവും പോസിറ്റിവായുള്ള സൗകര്യം നൽകുന്നത് ഇവ എഴുതിയിട്ടുള്ളത് ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥരാണ് എന്നതും, ഇങ്ഗ്ളിഷ് ഭാഷയിലെ ഉച്ചനീചത്വമില്ലാത്ത വാക്ക് കോഡുകളും ആണ്. അല്ലാതെ പ്രദേശിക ഭാഷയിൽ ഈ വിധമുള്ള ഒരു ഭാവം മനസ്സിൽതിരുകിച്ചേർത്താൽ, ഒരു ധിക്കാരപരമായുള്ളതും ആജ്ഞാനിഷേധപരമായുള്ളതുമായ ഭാവമായിക്കും മനസ്സിൽ കടന്നുകയറുക.

MALABAR AND ANJENGO വായിക്കാൻ താൽപ്പര്യം തോന്നുന്നുണ്ട്. എന്നാൽ യാതോരു സമയവും ഇല്ലാ എന്നുള്ളതാണ് ഈ എഴുത്തുകാരന്‍റെ ഇന്നത്തെ അവസ്ഥ. ഈ ഗ്രന്ഥത്തെ വായിക്കാതെ ഈ ഗ്രന്ഥത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ തെല്ലൊരു അനൗചിത്യമുണ്ട് എന്ന് തോന്നുന്നു. എന്നിരുന്നാലും, പെട്ടെന്ന മനസ്സിൽ കയറിയ നിരീക്ഷണം പറയാം.

ഈ വിധ ഗ്രന്ഥങ്ങൾ ഇങ്ഗ്ളിഷ് ഭരണത്തിലെ ബൃട്ടിഷ് വംശജരായ ഉദ്യോഗസ്ഥരാണ് എഴുതിയിട്ടുള്ളതായി ഔപചാരികമായി രേഖപ്പെടുത്തിയിട്ടുള്ളത് എങ്കിലും, മലബാറിൽ അന്നുണ്ടായിരുന്ന അനവധി താലൂക്കുകളിലും ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും അധികാരി കുടുംബങ്ങളിലും കീഴ് ജാതിക്കാരിലും മറ്റും ഉള്ള അനവധി വിവരങ്ങൾ ഈ ഉദ്യോഗസ്ഥർ നേരിട്ട് കണ്ട് പഠനം നടത്തി എഴുതിയിട്ടുള്ളതാണ് എന്ന് തോന്നുന്നില്ല. കാരണം, അത് സാധ്യമായ കാര്യമാവാൻ സാധ്യത കുറവാണ്. മിക്ക സ്ഥലങ്ങളിലേക്കും കൃത്യമായതും യാത്രാ യോഗ്യവുമായ നിരത്തുകൾ തന്നെയില്ല. മറ്റ് യാതോരു ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും നിലവിൽ ഇല്ല. പലദിക്കിലും യാത്ര ചെയ്യുന്നത് കാളവണ്ടികളിലും തുഴഞ്ഞും മുളകുത്തിയും നീക്കുന്ന തോണികളിൽ ആണ്. ചിലദിക്കിൽ കുതിരപ്പുറത്തും കുതിരവണ്ടികളിലും പോകാം. പല ദിക്കുകളിലും താമസവും സുരക്ഷയും പ്രശ്നം തന്നെയായിരുന്നു.

ഇതിനാൽ തന്നെ മനസ്സിലാക്കാൻ പറ്റുന്ന കാര്യം, ഈ വിധ എഴുത്തുകളിൽ വളരെ അധികം എഴുത്തുകളും മറ്റ് ഉള്ളടക്കങ്ങളും അഭിപ്രായങ്ങളും വിവരങ്ങളും ഗ്രന്ഥ കർത്താവിന്‍റെ വ്യക്തമായ അനുവാദമോ നിർദ്ദേശമോ അനുമതിയോ പരിശോധനയോ ഇല്ലാതെ പല പ്രാദേശിക എഴുത്തുകാരും ചേർത്തിട്ടുണ്ടാവും എന്നതാണ്. ഈ വിധ കാര്യങ്ങളിൽ ഉയർന്ന ജാതിക്കാരും വൻ കുടുബക്കാരിൽ പെട്ടവരും കാര്യമായി പങ്കെടുത്തിട്ടുണ്ട് എന്നാണ് തോന്നുന്നത്.

ഇവിടെ ഇത്രമാത്രം എഴുതിയത് Social History of India എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ് ശക്തമായി അവകാശപ്പെടുന്ന, തീയർ എന്നുള്ളത് ഈഴവർ ആണ് എന്ന വാദത്തിൽ യാതോരു ശരിയും ഇല്ലാ എന്ന് പ്രസ്താവിക്കാനായിമാത്രമാണ്. Palghatൽ ഈഴവർ ജീവിക്കുന്നുണ്ട് എന്നും അവർ തീയരിൽ നിന്നും വ്യത്യസ്തരാണ് എന്നുമുള്ള സൂചന 1887ൽ പ്രസിദ്ധീകരിച്ച Malabar Manualൽ കണ്ടതായി ഓർക്കുന്നു.

MALABAR AND ANJENGO 1908 ആണ് പ്രസിദ്ധീകരിച്ചത് എന്ന് ഓർക്കുക. വെറും 30 വർഷത്തിനുള്ളിൽ കാഴ്ചപ്പാടുകളിൽ വൻ മാറ്റം തന്നെ സംഭവിച്ചിരിക്കാം.

ഈഴവർക്ക് വൻ സാമൂഹിക സംഘടനയും ശ്രീ നായാരണ ഗുരുവും ഡോ. പൽപ്പുവും കുമാരനാശാനും അനവധി ബ്രാഹ്മണ ദൈവ ക്ഷേത്രങ്ങളും മറ്റുമൊക്കെയുണ്ടെങ്കിലും എന്തോ ഒരു മാനസിക ന്യൂനതയുണ്ടായിരുന്നു എന്ന് വ്യക്തം. അല്ലാതെ ഈ വിധം തങ്ങളോട് ബന്ധപ്പെടാൻ ഇഷ്ടമില്ലാത്ത ഒരു ജനതയോടു അടുപ്പം അവകാശപ്പെടില്ലതന്നെ.

ഇന്ന് ഇങ്ഗ്ളണ്ട് (England) തങ്ങളുടെ ഭാഗം തന്നെയാണ് എന്ന് ഭൂഖണ്ഡ യൂറോപ്യന്മാർ അവകാശപ്പെടുന്നത് പോലയാണ് കാര്യങ്ങൾ. ഇങ്ഗ്ളിഷുകാർ ഇത് അംഗീകരിച്ചുകൊടുക്കാൻ തയ്യാറല്ല. എന്നാലും ഭൂഖണ്ഡ യൂറോപ്യന്മാർ വിട്ടുകൊടുക്കാനുള്ള ഭാവത്തിലല്ല.

എന്നാൽ മുകളിലെ കാര്യം പൂർണ്ണമായും തീയരുടെ കാര്യത്തിൽ ഉപമിക്കാൻ പറ്റില്ലതന്നെ. കാരണം, ഇങ്ഗ്ളിഷുകാരോട് തത്തുല്യമായ ഒരു മാനസിക വ്യക്തിത്വ പ്രഭാവം പാരമ്പര്യമായി നിലനിർത്തിയവർ അല്ല തീയർ.

MALABAR AND ANJENGOൽ ഇങ്ങിനെ ഒരു വാചകം കാണുകയുണ്ടായി :

The Tiyans consider themselves superior to the Izhuvans, and will not eat rice cooked by them ; there are considerable differences between the dress and customs of the two communities, .... .

തർജ്ജമ : തങ്ങൾ ഈഴവരേക്കാൾ ഉയർന്നവർ (superior) ആണ് എന്ന് തീയർ കരുതുന്നു. ഈഴവർ പാചകം ചെയ്ത ചോറ് അവർ കഴിക്കില്ല. രണ്ടുകൂട്ടരും തമ്മിൽ വസ്ത്രവിധാനത്തിന്‍റെ കാര്യത്തിലും ആചാരങ്ങളിലും വളരെ അധികം വ്യത്യാസങ്ങൾ ഉണ്ട്. തർജ്ജമയുടെ അന്ത്യം.

1800കളുടെ തുടക്കത്തിൽ തന്നെ ഈഴവർ മലബാറിലേക്ക് കടുന്നു തുടങ്ങിയിട്ടുണ്ടാവാം. കാരണം, ഈഴവർക്ക് തിരുവിതാംകൂർ രാജ്യത്തിൽ ചെറുതായി സാമൂഹിക കാൽച്ചങ്ങലകൾ അഴിഞ്ഞു തുടങ്ങിയത് London Missionary Society പോലുള്ള പ്രസ്ഥാനങ്ങൾ അവിടെ വന്നതോടുകൂടിയാണ് എന്ന് തോന്നുന്നു.

ഈഴവർക്ക് എന്തായിരുന്ന അനുഭവപ്പെട്ട മാനസിക ന്യൂനത എന്നതും, തീയരിൽ അവരെ ആകർഷിച്ച മാനസിക ഉച്ചത്വവും ശ്രേഷ്ഠമ്മന്യതയും എന്താണ് എന്നും വ്യക്തമായി നോക്കേണ്ടിയിരിക്കുന്നു. കാരണം ഈ വിധം ഒരു അപകർഷതയില്ലായെങ്കിൽ, അവർ തീയരോട് പോടാ എന്ന് പറഞ്ഞേനെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ ചേർത്തെഴുതിയതിനെക്കുറിച്ച്


ബ്രഹ്മാണ്ഡത്തെ പിടിച്ച് കുലുക്കാൻ മാത്രം ശക്തി മന്ത്രങ്ങൾക്ക് ഉണ്ടോ എന്ന് അറിയില്ല. എന്നാൽ ഈ വിധ നിഗൂഢ നൈപുണ്യങ്ങളിൽ പരിശീലനം ലഭിച്ച ആളാവാം ശ്രീ നാരായണ ഗുരുവെന്ന് ധരിക്കാം. കാരണം, ആ വിധമുള്ള വിജ്ഞാന വിഷയങ്ങളിൽ പഠനം നടത്തിയിട്ടുണ്ട് എന്ന രീതിയിൽ തന്നെയാണ് എഴുതിക്കാണപ്പെടുന്നത്. മാറാ രോഗങ്ങൾ വരെ ഇദ്ദേഹത്തിന് മാറ്റാൻ കഴിവുണ്ടായിരുന്നു എന്ന് എഴുതിക്കാണുന്നു. പോരാത്തതിന്, മരണം സമാധിയായിരുന്നു എന്നും എഴുതിക്കാണുന്നു.

എന്താണ് സമാധിയെന്ന് വ്യക്തമായി അറിയില്ല.

ഇതുമായിയുള്ള യാതോരു കാര്യത്തിനേയും ചർച്ചക്കെടുക്കുന്നില്ല. എന്നാൽ ഇത്രമാത്രം വൻ മാനസിക ഔന്നിത്യം ഉള്ള നേതാവ് ഉള്ളപ്പോൾ എന്തിനാണ് ബൃട്ടിഷ്-ഇന്ത്യയിൽ കയറാനും അവിടുള്ള തീയരെ തങ്ങളുടെ സാമൂഹിക നിർവ്വചനത്തിൽ പെടുത്താനുമായി ഈഴവർ മിനക്കെട്ടത് എന്നതാണ് മനസ്സിൽ കയറുന്ന ആലോചന.

ഡോ. പൽപ്പുവിനെക്കുറിച്ച് വിക്കീപീഡിയിൽ വായിച്ചപ്പോൾ, ആൾ ഒരു മഹാ വ്യക്തിയും സാമൂഹിക പ്രവർത്തകനും, ശാസ്ത്രജ്ഞനും പകർച്ചവ്യാധികൾക്ക് എതിരായി പോരാടിയ വ്യക്തിയും ഇങ്ഗ്ളണ്ടിലെ റാണിയുടെ ശ്രദ്ധവരെ ലഭിച്ച ആളാണെന്നും മറ്റും കാണുന്നു. കുറച്ചുകാലം ഇങ്ഗ്ളണ്ടിൽ പഠിച്ചിരുന്നു.

ഡോ. പൽപ്പുവിന്‍റെ കാര്യവും ഗാന്ധിയുടേയും നെഹ്റുവിന്‍റേയും കാര്യംപോലെതന്നെ. എന്നാൽ ചില ഗൗരവമായ വ്യത്യാസങ്ങൾ ഉണ്ട് താനും.

ചിത്രങ്ങൾ നോക്കി ആളുടെ ശാരീരിക വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ കൃത്യത ഉണ്ടാവില്ലതന്നെ. എന്നാൽ പൽപ്പുവിന്‍റെ ചിത്രത്തിൽനിന്നും അതിൽ കാണുന്ന മുഖഭാവത്തിൽ നിന്നും Tellicherryയിൽ ഇങ്ഗ്ളിഷ് സംവിധാനങ്ങളുടെ സ്വാധീനം ലഭിച്ച വ്യക്തികളിൽ കാണപ്പെട്ടിരുന്ന ഔന്നിത്യഭാവം കാണുന്നില്ലാ എന്നാണ് പറയാൻ തോന്നുന്നത്. എന്നാൽ വേഷത്തിൽ കാണുന്നത് വാക്ക് കോഡുകളിൽ ബ്രാഹ്മണത്വം സ്വരൂപിക്കാനുള്ള ശ്രമം തന്നെയാണ്. തലയിൽ കെട്ടുകാണുന്നുണ്ട്. സാമൂഹിക പദവിയാണ് പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത്.

ഇതിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാനാവും. എന്നാൽ ഇതിനുള്ള ഉത്തരത്തിൽ നിന്നും തന്നെ തിരുവിതാംകൂറിൽ വൻ ആദ്ധ്യാത്മിക ഗുരുവിന്‍റെ അനുയായി ആയിട്ടും ഇങ്ഗ്ളിഷ് ഭാഷയുടെ സ്വാധീനം Tellicherryയിൽ തീയർക്ക് നൽകിയ ഗുണമേന്മ ലഭിക്കാൻ ആയില്ല എന്നതാണ് പ്രസ്താവ്യമായ കാര്യം.
ശ്രീ നാരായണ ഗുരുവിന്‍റെ ശിഷ്യത്വം ഫ്യൂഡൽ ഭാഷയിലെ നീ, നിന്‍റെ, അവൻ, അവന്‍റെ , എടാ, എന്താടാ തുടങ്ങിയ അതി ഗംഭീര സ്നേഹവാത്സല്യപ്രകടന വാക്കുകളുടെ പ്രഹരത്തിൽ നിന്നും പൽപ്പുവിനേയും മറ്റു ഈഴവരേയും മോചിതരാക്കിയില്ല എന്നുവേണം മനസ്സിലാക്കാൻ.

പൽപ്പുവിനെക്കുറിച്ച് പറയുമ്പോഴും, വൻ കുടുംബക്കാരനാണ് എന്നും, അച്ഛനും അമ്മയ്ക്കും വൻ വ്യക്തി നാമങ്ങളാണ് ഉണ്ടായിരുന്നത് എന്നുമൊക്കെക്കാണുന്നു. ഈ മൂന്നു കാര്യങ്ങളും യഥാർത്ഥത്തിൽ തിരുവിതാംകൂറിലെ സാധാരണ ഈഴവരുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടകാര്യമല്ല എന്നു തോന്നുന്നു. എന്നാൽ, ഇന്ന് വ്യക്തിയേയും ആ ആളുടെ കുടുംബ ബന്ധങ്ങളേയും വാനോളം പുകഴ്ത്തിത്തന്നെ പരിചയപ്പെടുത്തേണ്ടത് ഫ്യൂഡൽ ഭാഷാ കോഡുകളിലെ ഒരു ആവശ്യംതന്നെയാണ്.

QUOTE from Wikipedia: ഡോ. പത്മനാഭൻ പൽപു എന്ന ഡോ. പൽ‌പു 1863 നവംബർ 2-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ (പഴയ തിരുവിതാംകൂർ) പേട്ടയിൽ. സ്ഥിതിചെയ്യുന്ന നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തിൽ ജനിച്ചു. അച്ഛൻ ഭഗവതീ പത്മനാഭൻ ...........................അമ്മ അയിക്കരവിളാകം തോപ്പിൽ വീട്ടിൽ മാതപ്പെരുമാൾ.... .

ഇന്ത്യൻ സിനമാ സുപ്പർ താരങ്ങൾ തനി ധരിദ്രവാസിയായി അഭിനയിക്കുമ്പോഴും, വൻ വിലപിടിപ്പുള്ള വസ്ത്രങ്ങളിൽ ചെറിയ തോതിലുള്ള അഴുക്കും കീറലും ചേർത്താണ് അഭിനയിക്കുക. അങ്ങിനെയല്ലാതെ, പട്ടിണികിടന്നും ഭാഷാകോഡുകളുടെ അടിയിൽപ്പെട്ടും കുറുച്ചുനാൾ ശരീരം ശരിക്കും ശോഷിപ്പിച്ചും, വില കുറഞ്ഞ നിലവാരം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചും തനി ദരിദ്രവാസി ആയിത്തന്നെ അഭിനയിച്ചാൽ, ഭാഷാ കോഡുകളിൽ സുപ്പർ താരത്തിന്‍റെ ഇമെജിന് വൻ പോറൽ ഏൽക്കാം.

ഇതൊക്കെ മനസ്സിലാക്കിത്തന്നെവേണം കീഴ് ജാതിക്കാരനായ വൻ സാമൂഹിക പരിഷ്ക്കർത്താവിനേയും പരിചയപ്പെടുത്തേണ്ടത്.

പൽപ്പു പഠനത്തിനായി മെഡ്രാസ് പ്രസിഡൻസിയിൽ ആണ് ജീവിച്ചത്. മെഡ്രാസ് പ്രസിഡൻസി മറ്റൊരു രാജ്യമാണ് എന്ന ബോധം ഈ വിധ ആളുകളുടെ ചരിത്രങ്ങൾ എഴുതുന്നവർക്ക് ഇല്ലാ എന്നാണ് തോന്നുന്നത്. പൽപ്പുവിന് ലഭിച്ച എല്ലാ വിധ ഗുണമേന്മയുള്ള സാമൂഹിക അനുഭവങ്ങളും ഇങ്ഗ്ളിഷ് ആളുകളിൽ നിന്നുമാണ് ലഭിച്ചത് എന്നത് വിക്കീപീഡിയ ശ്രദ്ധിച്ചു വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഈ കാര്യം എവിടേയും എടുത്ത് പറയുന്നില്ലതന്നെ.

ഈ പൽപ്പുവിനെക്കുറിച്ച് ഈ എഴുത്തിൽ സൂചിപ്പിക്കേണ്ടിവന്ന കാര്യം കഴിഞ്ഞ രണ്ട് അദ്ധ്യായങ്ങളിൽ Social History of India എന്ന ഗ്രന്ഥത്തിന്‍റെ എഴുത്തുകാരൻ തീയർ രണ്ടുകൂട്ടരും ഈഴവരാണ് എന്ന് എല്ലായിടത്തും എഴുത്തിച്ചേർത്തതുപോലുള്ള ഒരു കാര്യം ഈ ആളും ചെയ്തതായി കണ്ടതിനെ പരാമർശിക്കാനാണ്.

പൽപ്പു ഡോക്ടർ ആണ് എന്ന് പറയുമ്പോൾ, ഇന്നുള്ള MBBS അല്ല എന്ന് പ്രത്യേകം പറയേണ്ടിയരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്പലതും പറയാനുണ്ടെങ്കിലും അവയിലേക്ക് ഇപ്പോൾ പോകുന്നില്ല.

പൽപ്പു മെഡ്രാസ് പ്രസിഡൻസി സർക്കാരിന് കീഴിൽ തൊഴിൽ ചെയ്ത അവസരത്തിൽ, മലബാറിലെ തീയരിലെ ഉദ്യോഗസ്ഥരുമായും മറ്റ് സാമൂഹിക ഉന്നതങ്ങളിൽ പെട്ടവരുമായി ബന്ധപ്പെട്ടിരുന്നു എന്ന് വ്യക്തമാണ്. ഈ കാര്യത്താൽ ഈ ആൾക്കും താനും തീയ്യനാണ് എന്നും, ഈഴവൻ എന്ന മേൽവിലാസം ഒരു കുറച്ചിലാണ് എന്നും തോന്നിക്കാണും എന്നത് ഏതാണ്ട് തീർച്ചയാണ്.

ഇങ്ഗ്ളണ്ടിൽ പോയി കുറച്ചുകാലം തങ്ങിയ ഈ ഉപദ്വീപിലെ, എന്നാൽ, ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുമുള്ള, മിക്ക ആളുകളിലും അന്ന് കണ്ട ഒരു പെരുമാറ്റ പ്രതിഭാസമാണ്, തിരിച്ച് ഉപദ്വീപിലേക്ക് വന്നാൽ, സ്വന്തം രാജ്യം വിട്ട് നേരെ ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടക്കുകയും അവടെ നിന്നും ബൃട്ടിഷ്-ഇന്ത്യയെ കൈവശപ്പെടുത്തനായി വൻ കപട വിപ്ളവ കൊടിയും മൈതാന പ്രസംഗങ്ങളും മറ്റും നടത്തുക എന്നത്. ഗാന്ധിയും നെഹ്റുവും മറ്റും ഈ പാതയിൽ നിൽക്കുന്നവരാണ്. ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടന്ന് അവിടം പിടിച്ചെടുക്കുക.

പൽപ്പുവും ഈ വിധം പോലൊക്കെ ചിലതൊക്കെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അത് ബൃട്ടിഷ്-മലബാറിൽ തീയരുടെ ഇടയിൽ തികച്ചും അനാവശ്യമായ ഒരു സാമൂഹിക പരിവർത്തനം എന്ന രീതിയിൽ ഒത്തുക്കേണ്ടിവന്നു. കാരണം ഗാന്ധിയും നെഹ്റുവും സാമ്പത്തിക ശേഷിയുള്ളവരും ഉയർന്ന ജാതിക്കാരും ആണ്. പൽപ്പു കീഴ് ജാതിക്കാൻ ആണ്. ധനവാൻ അല്ലതന്നേയും. എന്നാൽ താനും തീയൻ ആണ് എന്ന കണ്ടെത്തൽ തന്നെ വൻ മാനസിക ഉന്മേഷം നൽകിയിരിക്കാം.

പൽപ്പുവും കൂട്ടരും തിരുവിതാംകൂർ രാജ്യത്തിലെ കുറേ ഈഴവരുടെ ഒപ്പുകൾ ശേഖരിച്ച്, തങ്ങൾക്ക് ഉയർന്ന സർക്കാർ തൊഴിലിൽ ചേരാൻ അനുവാദം നൽക്കണം എന്ന ഒരു ഹരജി രാജാവിന് സമർപ്പിച്ചിരുന്നു. ആ ഹരജിയുടെ പേര് Ezhava Memorial എന്നാണ് എന്ന് തോന്നുന്നു. ഇത് എഴുതിയത് പൽപ്പുവാണ് എന്ന് തോന്നുന്നു. ഈ ഹരജി ഈ എഴുത്തുകാരൻ (ഞാൻ) കണ്ടിട്ടില്ല. എന്നാൽ അതിൽ നിന്നും ഉദ്ദരിച്ച ചില വാക്യങ്ങൾ കാണുകയുണ്ടായി.

QUOTE: ''When the two most numerous classes in the Stale, viz., the Nairs and the Tiyas, have learnt to recognise the claims of each other and asked for a due share in the service of the State, Government have pointed out the former as being opposed to the interests of the latter." END OF QUOTE.

QUOTE: He (Palpu) exploded the myth of Nair opposition and asserted that the memorial of 1891 'showed unmistakably that the other classes were in sympathy with the Tiyas" END OF QUOTE.

രണ്ടാമത്തെ ഉദ്ദരണി, ആദ്യത്തേതിനെ പരാമർശിക്കുന്ന വാക്യങ്ങൾ ആണ്. അവ രണ്ടും THE HISTORY OF FREEDOM MOVEMENT IN KERALA എന്ന കേരള സർക്കാർ പ്രസിദ്ധീകരണത്തിൽ കണ്ടതാണ്. ഈ പുസ്തകത്തിന്‍റെ പേര് തന്നെ ശുദ്ധ നുണയോ, അതുമല്ലെങ്കിൽ തെറ്റായ ചരിത്രവിവരം പകർത്തുന്നതോ ആണ്. തിരുവിതാംകൂർ സ്വതന്ത്രരാജ്യം തന്നെയായിരുന്നു. 1947ൽ ആ രാജ്യത്തിന് സ്വതന്ത്ര അവസ്ഥ നഷ്ടപ്പെടുകയാണ് ചെയ്തത്.

ഈ മുകളിൽ നൽകിയ രണ്ട് ഉദ്ദരണികളിലും ഈഴവർ എന്ന വാക്കിന് പകരം Tiya (തീയ) എന്നാണ് എഴുതിക്കാണുന്നത്. ഇത് ഒരു വൻ തിരിമറിയാണ് എന്ന് തോന്നുന്നു. തിരുവിതാംകൂറിൽ ഈഴവരുടെ കാര്യം പറയുന്ന എഴുത്തിൽ ഈഴവർക്ക് മലബാറിലെ തീയരുടെ മേൽവിലാസം ആണ് നൽകിക്കാണുന്നത്. വെറും നിസ്സാരം എന്ന് തോന്നാവുന്ന ഒരു തിരിമറിയിലൂടെ ഒരു ജനക്കൂട്ടത്തിന്‍റെ മേൽവിലാസവും പാരമ്പര്യവും പൈതൃകവും മറ്റൊരു ജനക്കൂട്ടത്തിന്‍റേതുമായി കുഴച്ചിടുന്നു.

യഥാർത്ഥത്തിൽ, ശ്രീ നാരായണ ഗുരുവിനും പൽപ്പുവിനും കുമാരനാശാനും, മറ്റ് സ്വമികൾക്കും മറ്റും കീഴ്ജനത്തിനെ ഉന്നമനപ്പെടുത്താൻ ഏറ്റവും എളുപ്പമായ മാർഗ്ഗം അവരെ ഇങ്ഗ്ളിഷ് പഠിപ്പിക്കക എന്നതാണ്. മാത്രവുമല്ല, നീ, അവൻ, അവൾ തുടങ്ങിയ വാക്കുകൾ ഈ വിധ അടിമപ്പെട്ടുകിടക്കുന്നവരുടെ മേൽ ഉപയോഗിക്കാതിരിക്കുക. അവർക്ക് മേദക്ഷയവും ശാരീരികവും മാനസികവും മറ്റുമായ ദ്രവിക്കലും നൽകുന്ന വാക്ക് കോഡുകൾ അവരുടെ വ്യക്തിത്വത്തിൽ നിന്നും അപ്രത്യക്ഷമായാൽതന്നെ വ്യക്തിയിൽ വൻ മാറ്റം വന്നുകാണും.

പൽപ്പുവിന് ഇങ്ഗ്ളിഷ് അറിയാം എന്ന് വ്യക്തം തന്നെ. എന്നാൽ ഈ ആൾ, സാമൂഹികമായി കീഴിൽ പെട്ടവരോട് ഇങ്ഗ്ളിഷ് പഠിക്കാൻ ആഹ്വാനം ചെയ്തതായോ, അതുമല്ലെങ്കിൽ അവരുടെ മേൽ കീഴ്പ്പെടുത്തുന്ന വാക്ക് കോഡുകൾ ഉപയോഗിക്കാതിരുന്നതായോ ആയി എവിടെയങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയില്ല.

തിരുവിതാംകൂർ ഭരണം ഈഴവർക്ക് ഉയർന്ന സർക്കാർ തൊഴിലുകൾ നൽക്കാൻ തയ്യാറായില്ലതന്നെ. അതിന് സർക്കാർ കണ്ട് ന്യായീകരണം, ഈഴവർക്ക് അതിനായുള്ള മാനസിക ഉന്നമനം ഇല്ലാ എന്നതാണ്. മലബാറിൽ ഇങ്ഗ്ളിഷ് ഭരണം തീയർക്ക് നൽകിയത്, വെറുതെയങ്ങ് നിലവാരം കുറഞ്ഞവർക്ക് കയറിക്കൂടി ഭരണയന്ത്രത്തെ കലക്കിമറിച്ച് നാറ്റിക്കാനുള്ള സൗകര്യം ആയിരുന്നില്ലതന്നെ. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തിന്‍റെ ഔന്നിത്യങ്ങൾ നല്ലവണ്ണം പരിചയിച്ചറിഞ്ഞ ഒരു കൂട്ടം ആളുകളെ തീയരിലും മറ്റും ആദ്യം സൃഷ്ടിച്ചതിന് ശേഷമാണ് അവർക്ക് സർക്കാർ സേവത്തിലെ ഉയരങ്ങളിലേക്ക് വാതിൽ തുറന്നുകൊടുത്തത്.

ആശയവിനിമയത്തിൽ സാമൂഹിക സമത്വം (eglitarianism) എന്നത് ഇങ്ഗ്ളിഷിന്‍റെ നൈസർഗ്ഗികമായ ഒരു സവിശേഷതതന്നെയാണ്. ഇത് മനസ്സിൽ ആവഹിച്ചെടുത്തിട്ടില്ലാത്ത ആൾക്ക് ഭരണയന്ത്രത്തിലെ അധികാരങ്ങൾ നൽകിയാൽ, ഇന്നത്തെ മലയാളം സംസാരിക്കുന്ന് ഉദ്യോഗസ്ഥരുടെ അഹംഭാവവും താന്തോന്നിത്തരവും കുരുട്ടുബുദ്ധിയും ആണ് ആ ആൾ പ്രകടിപ്പിക്കുക.

മാത്രവുമല്ല, മലബാറിൽ ബ്രാഹ്മണരും അവരുടെ കൈയ്യാളുകളായ നായർമാരും അടുങ്ങുന്ന ഭരണയന്ത്രം നിശ്ചലവും നിർവ്വീര്യവും ആയിരുന്നു. എന്നാൽ, തിരുവിതാംകൂറിൽ ആ യന്ത്രം തന്നെയാണ് ഭരണം നടത്തിയിരുന്നത്. മലബാറിൽ ബ്രാഹ്മണരുടെ പാരമ്പര്യ സ്ഥാനങ്ങളിൽ ഇങ്ഗ്ളിഷുകാരാണ് വന്നത്. ബ്രാഹ്മണർ ഫ്യൂഡൽ ഭാഷക്കാരും ഇങ്ഗ്ളിഷുകാർ പരന്ന വാക്ക് കോഡുകളുകൾ ഉള്ള ഭാഷക്കാരും ആയിരുന്നു. രണ്ടിനേയും ഒരേ നിലവാരത്തിൽ കാണാൻ പറ്റില്ലതന്നെ.

ശ്രീ നാരായണ പ്രസ്ഥാനം അനവധി കോളജുകളും സ്കൂളകുളും തുടങ്ങുകയും അവ നടത്തിപ്പോരുകയും ചെയ്യുന്നു. എന്നാൽ, അവിടെ പഠിപ്പിക്കുന്ന കാര്യങ്ങളും നിലവരങ്ങളും Tellicherryയിലും മറ്റും ഇങ്ഗ്ളിഷ് ഭരണം വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന വിദ്യാഭ്യാസവും മാനസിക നിലവരവുമായി താരതമ്യം ചെയ്യാനേ ആവില്ലതന്നെ.

CPS 1930കളിൽ Tellicherryയിലെ സ്കൂളുകളിൽനിന്നും പിന്നീട് Brennen Collegeൽ നിന്നും പഠിച്ചതും, വായിച്ചതുമായ പുസ്തകങ്ങൾ ഈ എഴുത്തുകാരൻ ചെറുപ്പകാലങ്ങളിൽ വീട്ടിൽ നിന്നും കാണുകയും വായിക്കുകുയും ചെയ്തിരുന്നു. ഇങ്ഗ്ളിഷ് ക്ളാസിക്കൽ എഴുത്തുകാരായ അനവധി പേരുടെ ഗ്രന്ഥങ്ങൾ. ഉദാ: Charles Dicken, Sir Walter Scott, William Thackeray തുടങ്ങി അനവധിപ്പേർ. CPS ബിരുദം എടുത്തത് Economicൽ ആയിരുന്നു. ഈ അക്കാഡമിക്ക് വിഷയും മിക്കവാറും പലവിധ വിഡ്ഢിത്തങ്ങളും മറ്റുമാകാം. എന്നിരുന്നാലും, പഠിച്ചത് ഇങ്ഗ്ളിഷിലാണ്. ഈ വിധ പഠനം കഴിഞ്ഞു വരുന്ന വ്യക്തിക്ക് പാരമ്പര്യ ഇങ്ഗ്ളണ്ടിലേയും ഇങ്ഗ്ളിഷ് ഭാഷയിലേയും ഭാവങ്ങൾ മനസ്സിൽ സ്വമേധയാ കയറിയിരിക്കും.

എന്നാൽ ഈ എഴുത്തുകാരൻ (ഞാൻ) ഏതാണ്ട് 1970 മുതൽ 1985 കാലം വരെ തിരുവിതാംകൂറിൽ ജീവിക്കുന്ന അവസരത്തിൽ ശ്രീ നാരായണ പ്രസ്ഥാനക്കാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരേയും പഠിച്ചിറങ്ങിയവരേയും വളരെ അടുത്ത് നിന്നു കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചിരുന്നു. പൊതുവായി പറയുകയാണെങ്കിൽ ഈ കൂട്ടർക്ക് CPSന് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ വിദ്യാഭ്യാസത്തിൽ നിന്നും ലഭിച്ച ഇങ്ഗ്ളിഷ് പ്രാവീണ്യത്തിന്‍റേയോ പാഠപുസ്തകങ്ങളുടേയോ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിന്‍റേങയോ ചെറിയ ഒരു അംശം പോലും കേട്ടറിവു പോലും ലഭിച്ചിരുന്നില്ല. ഈ വിധം ഉള്ളവരെയാണ് ഉദ്യോഗസ്ഥപ്രസ്ഥാനത്തെ ഏൽപ്പിക്കാൻ ഈഴവ പ്രസ്ഥാനം ആവശ്യപ്പെട്ടത്. അതിന് അവർ തങ്ങളുടെ മേൽവിലാസം, മലബാറിലെ തീയരിൽഉള്ള വൻ ഇങ്ഗ്ളിഷ് നൈപുണ്യങ്ങൾ നേടിയതും ആ കാരണത്താൽ ബൃട്ടിഷ്-ഇന്ത്യൻ ഭരണയന്ത്രത്തിൽ ജോലിനേടിയവരുടേതുമായി കൂട്ടിക്കുഴയക്കുന്നു.

നല്ല ഇങ്ഗ്ളിഷ് നിലവാരമുള്ള ഈ ഉപദ്വിലെ പല വ്യക്തികളും അവരുടെ വളരെ കീഴിൽ തൊഴിൽ ചെയ്യുന്നവരോട് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ തയ്യാറാകില്ല. കാരണം, അത് ആ കീഴ് ജനത്തിൽ അസാധാരണ രീതിയിൽ ഉള്ള മാനസിക വളർച്ച നൽകും. അത് ഫ്യൂഡൽ ഭാഷകളിൽ വൻ ആപത്ത് ആണ് എന്ന് ഏത് വൻ സാമൂഹിക പരിഷ്ക്കർത്താവിനും അറിവുള്ള കാര്യമാണ്. ജനം അങ്ങ് മാനസികമായി വളർന്നാൽ പിന്നെ സാമൂഹിക പരിഷ്ക്കർത്താവും മറ്റും അനാവശ്യമായി മാറും.

Aurobindo Ghoseനെക്കുറിച്ചുള്ള Wikipedia ലേഖനത്തിൽ ഈവിധം ഒരു വാക്യംകാണുന്നുണ്ട്

QUOTE: Young Aurobindo was brought up speaking English but used Hindustani to communicate with servants. END OF QUOTE.

തർജ്ജമ : ചെറുപ്പക്കാരനായ അരബിന്ധോവിനെ ഇങ്ഗ്ളിഷ് സംസാരിച്ചു കൊണ്ടാണ് വളർത്തിയത്. എന്നാൽ വീട്ടുവേലക്കാരോട് ഈ ആൾ ഹിന്ദുസ്ഥാനിയിൽ ആണ് സംസാരിക്കുക. തർജ്ജമയുടെ അന്ത്യം

വൻ സാമൂഹിക പരിഷ്ക്കർത്താവിന് ഈ വിധമുള്ള ഒരു പാരമ്പര്യ-ഭാഷാ സ്നേഹം കാണുന്നു. ഈ വിധമാണ് ഈ ഉപദ്വീപിൽ പൊതുവേ കാണപ്പെടുന്ന സാമൂഹിക പരിഷ്ക്കർത്താക്കളുടെ ഉള്ളിലിരിപ്പ്.

Tellicherryയിൽ പൽപ്പുവും മറ്റ് ഈഴവ പ്രസ്ഥാനക്കാരും തീയരിൽ കണ്ട വൻ മാനസിക ഉന്നമനത്തിന് കാര്യമായ ആഴം ഇല്ലായിരിക്കും എന്നുള്ളതും വാസ്തവമായേക്കാം. കാരണം, അവർ പ്രാദേശിക ഫ്യൂഡൽ ഭാഷക്കാർ തന്നെയാണ്. ഇങ്ഗ്ളിഷുകാരല്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച്


ഈ ഉപദ്വീപിൽ വന്നിരുന്ന ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും ഈ ഉപഭൂഖണ്ഡത്തിൽ ഉള്ള വിവിധതരം രാജ്യങ്ങളിലേയും വിവിധതരം ജനക്കൂട്ടങ്ങളേയും മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു എന്നുള്ളത് വാസ്തവം തന്നെ. ഇത് തന്നെ ഈ ഉപഭൂഖണ്ഡത്തിലെ പ്രാദേശികരായുള്ള ആളുകൾക്ക് ഇല്ലാത്ത ഒരു സ്വഭാവ വിശേഷം ആയിരുന്നു. ഈ ഉപദ്വീപിൽ തന്നെക്കാൾ കീഴിലുള്ളവരുടെ ആഴങ്ങളിലുള്ള കാര്യങ്ങളും വിവരങ്ങളും വ്യക്തി ബന്ധങ്ങളും വളരെ കൃത്യമായും വ്യക്തമായും അറിയുന്നതുതന്നെ, ഭാഷാ കോഡുകളിൽ ആ കീഴ്ജനത്തിനോട് പലവിധത്തിള്ള അടുപ്പം സൂചിപ്പിക്കും.

ഇങ്ങിനെയൊരു ബന്ധം പ്രകടമാവാൻ ആരും തന്നെ താൽപ്പര്യപ്പെടില്ല.

അഴുക്കും വൃത്തികെട്ടതും മറ്റുമായ കാര്യങ്ങൾ വീക്ഷിക്കുന്നവരുടെ നോട്ടം തന്നെ ഹാനികരമായി മാറ്റും ഫ്യൂഡൽ ഭാഷാകോഡുകൾ. ഇതുമായി നേരത്തെ ചെറിയ തോതിലുള്ള ഒരു ഹേതുനൽകിയിരുന്നു. അദ്ധ്യായം 4 - 28ൽ Melanesian പ്രദേശങ്ങളിലെ ജനങ്ങളിൽ ഉള്ള conception of a transmissible personalityയെക്കുറിച്ചാണ് സൂചിപ്പിച്ചത്. ഇതു പോലുള്ള പലതും പരന്ന കോഡുകൾ ഇല്ലാത്ത പല വിധ ഭാഷകളിലും ഉണ്ട് എന്നുള്ളതാണ് വാസ്തവം. ഇങ്ഗ്ളിഷുകാർക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കില്ലതന്നെ.

അഴുക്കുകാണുന്ന കീഴ്ജനത്തിൽ പെട്ടവരിൽ ചില പ്രത്യേക നിലവാരത്തിൽ ഉള്ളവർ, തൊട്ടാലും കണ്ടാലും, അവരെ കണികണ്ടാലും, അവർ അടുത്തവന്നാലും വീക്ഷിച്ചാലും മറ്റും, അവർ ദുർന്നിമിത്തങ്ങളും ദുശ്ശകുന്നങ്ങളും നിഷേധകത്വം പകർത്തുന്നവരും മറ്റുമാണ് എന്ന ചിന്തയും, അതുമായി ബന്ധപ്പെട്ട അയിത്തവും, ഈ ഉപദ്വീപിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന ഒരു വാസ്തവം തന്നെയാണ്. യഥാർത്ഥത്തിൽ ജാതീയമായ അയിത്തത്തെ ഈ ഉപദ്വീപിൽ വളരെ വ്യക്തമായി ഉപേക്ഷിച്ചത് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനം മാത്രമാണ്. മാനവ സാഹോദര്യവും വ്യക്തിക്ക് അവകാശപ്പെട്ട സാമൂഹിക സമത്വവും മറ്റും അനുശാസിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഇസ്ളാമിക പ്രസ്ഥാനങ്ങൾക്കുവരെ ഈ ഉപദ്വീപിൽ ഈ ഘോരമായതും പേടിജനിപ്പിക്കുന്നതുമായ ജാതീയ വ്യവസ്ഥയുടെ കണ്ണികളിൽനിന്നും മോചനം ലഭിച്ചിരുന്നു എന്ന് തോന്നുന്നില്ല.

ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിൽ ഓഫിസർമാരായി ചേർന്ന ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും അവർ തൊഴിൽ ചെയ്യുന്ന പ്രദേശത്തിന്‍റേയും ജനങ്ങളുടേയും സവിശേഷതകളും പാരമ്പര്യങ്ങളും പഠിക്കാൻ മുതിരുമ്പോൾ, അവർക്ക് കിട്ടുന്ന പലവിധ വിവരങ്ങളും അവരോട് ഒട്ടിനിൽക്കുന്ന ഉയർന്ന ജനക്കൂട്ടങ്ങളുടെ അറിവുകളും അറിവില്ലായ്മകളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വിരോധങ്ങളും അസൂയകളും കലർന്നാണ് വരിക. എന്നാൽ ഇവയെല്ലാം വൻ കുരുട്ടു ബുദ്ധിയോടുകൂടി, ഏത് വിധത്തിൽ അവതരിപ്പിച്ചാലാണ് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് വിശ്വാസ്യമാകുക എന്നത് മുൻകൂട്ടി കണ്ടും കണക്കുകൂട്ടിയും ആയിരിക്കും ഈ കൂട്ടർ അറിവായി പകർന്നുകൊടുക്കുക.

തിരുവിതാംകൂർ രാജ്യത്തിൽ Col. Munro കുറച്ചുകാലം ദിവാനായി ജോലിചെയ്ത് വിട്ടുപോകുന്ന അവസരത്തിൽ ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ അതേ സ്ഥാനത്ത് നിയമിക്കുന്ന അവസരത്തിൽ ആ ആൾ തിരുവിതാംകൂറിൽ നേരിടാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ച് Col. Munro രേഖപ്പെടുത്തിയ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു (4 - 33.)

QUOTE: This part of his character impressed me with a strong apprehension of his being misled in the event of his appointment to the office of Dewan, by the artful and unprincipled men who are around in Travancore.” END OF QUOTE

കൗശലക്കാരും കൈമിടുക്കുള്ളവരും തത്ത്വദീക്ഷയില്ലാത്തവരും നെറിയില്ലാത്തവരും മറ്റുമായ ആളുകളാണ് തിരുവിതാംകൂറിൽ സാമൂഹിക ഉയരങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് എന്നാണ് Col. Munro പറയുന്നത്. എന്നാൽ Col. Munro സ്കോട്ടിഷ് വംശജനായിരുന്നു. ഇതിനാൽ തന്നെ ഫ്യൂഡൽ ഭാഷക്കാരുടെ കുരുട്ടു ബുദ്ധി ഭാവങ്ങളെക്കുറിച്ച് ഇദ്ദേഹത്തിന് കാലേക്കൂട്ടി മണത്തറിയാൻ പറ്റുമായിരുന്നിരിക്കാം.

എന്നാൽ പൊതുവെ പറയുകയാണെങ്കിൽ ഇങ്ഗ്ളിഷുകാർക്ക് ഈ വിധ വിവരങ്ങളും പ്രകൃതങ്ങളും സഹജഗുണങ്ങളും ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ഒരു തരം പച്ച ശുദ്ധന്മാരായി, നേരേവാ നേരേപോ എന്ന രീതിയിൽ തന്നെയാണ് അവർ ലോകമെമ്പാടും പെരുമാറിയിട്ടുള്ളത്.

ശുദ്ധൻ ദുഷ്ടന്‍റെ ഗുണം ചെയ്യും എന്നാണ് ഫ്യൂഡൽ ഭാഷകളിലെ പ്രമാണം. അത് മനസ്സിലാക്കിത്തന്നെ ഇങ്ഗ്ളിഷുകാരെക്കൊണ്ട് കുരങ്ങുകളിപ്പിക്കാനും, അവരുടെ നല്ല പ്രവർത്തികൾക്ക് വിപരീത ഫലം വരുത്തിക്കാനും ഈ ഉപദ്വീപിലെ പ്രമാണിമാർ പരിശ്രമിച്ചിട്ടുണ്ട് എന്നുതോന്നുന്നു.

Malabar Manual എന്ന ഗ്രന്ഥം രചിച്ചതിൽത്തന്നെ ഈ വിധമുള്ള പല തിരിമിറികളും നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാൽ, ഈ ഗ്രന്ഥം പുറത്തിറങ്ങിയതിന് ശേഷം എഴുതപ്പെട്ടിട്ടുള്ള പലഗ്രന്ഥങ്ങളും ഈ ഗ്രന്ഥത്തിൽ തിരുകിച്ചേർക്കപ്പെട്ടിട്ടുള്ള തെറ്റായ വിവരങ്ങൾ ആധികാരികതയുള്ള (authentic) വിവരങ്ങളായി കാണുകയും ചൂണ്ടിക്കാണിക്കുകയും ഉദ്ദരിക്കുകയും ചെയ്തുകാണുന്നുണ്ട്.

മലബാർ മാന്വലിൽ ഉള്ളടക്കം എഴുതിച്ചേർത്ത ആരോ, ചിലപ്പോൾ വില്യം ലോഗൻ തന്നെയാവാം, കേരളോൽപ്പതിയേക്കുറിച്ചും, കേരള മാഹാത്മ്യത്തെക്കുറിച്ചും, അവ രണ്ടും ബ്രാഹ്മണ മേധാവിത്വത്തിന്ന് താങ്ങുനൽകുവാനായി കരുതിക്കൂട്ടി എഴുതപ്പെട്ട വിഡ്ഢിത്തപരമായ ഇതിഹാസങ്ങളുടെ സങ്കരം ചിലയിടങ്ങളിൽ നിറച്ചുവിച്ചട്ടുള്ള എഴുത്താണ് എന്ന് വ്യക്തമായിത്തന്നെ എഴുതിയിട്ടുണ്ട്.

കേരളോൽപ്പതിയെക്കുറിച്ച് ഈ വിധം:

What is substituted for the real history of this period in these traditions is a farrago of legendary nonsense, having for definite aim the securing to the Brahman caste of unbounded power and influence in the country.

കേരള മാഹാത്യത്തെക്കുറിച്ച് ഈ വിധം:
The Mahatmyam is full of the usual inflated Brahmanical legends, and is not so worthy of serious analysis as its more popular form, the Keralolpatti.

എന്നാൽപ്പോലും, കേരളോൽപ്പതിയിലെ ചരിത്രത്തെ മലബാർ മാന്വലിൽ കാര്യമായിത്തന്നെ പരിഗിണിച്ചിട്ടുണ്ട്. എന്നാൽ ബ്രാഹ്മണ മേധവിത്വ സൂചനകൾ കാര്യമായി കണ്ടില്ല എന്ന് ഓർക്കുന്നു. കേരളോൽപ്പതി അല്ലാത്ത ഒരു ചരിത്ര രേഖ മലബാറിലും തിരുവിതാംകൂറിലും ഇല്ലായരിന്നു എന്നുവേണം മനസ്സിലാക്കാൻ.

ഇങ്ഗ്ളിഷ് പ്രസ്ഥാനം ഈ ഉപദ്വീപൽ ചരിത്ര പഠനങ്ങൾ തുടങ്ങുന്നതിന് മുൻപ് ഇവിടെ നടന്ന കാര്യങ്ങൾ, ഏതെങ്കിലും പ്രദേശത്ത് നൂറ്റാണ്ടുകളോളം ജീവിച്ചിരുന്ന ഏതൊരു ഉറുമ്പിൻ കൂട്ടത്തിലും സംഭവിച്ച വിവിധ സംഭവ വികാസങ്ങൾ പോലെയായിരുന്നിരിക്കാം.

സംഭവങ്ങൾ നടക്കുന്നു. അവയ്ക്ക് മീതേ പുതിയ സംഭവങ്ങൾ നടക്കുന്നു. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ ഇങ്ഗ്ളിഷുകാർ വന്ന് ഈ ഉറുമ്പിൻ കൂട്ടത്തെക്കുറിച്ച് പഠിക്കുകയും, അവയിലെ രാജവംശങ്ങളെക്കുറിച്ചും, രാജാക്കളെക്കുറിച്ചും, റാണിമാരെക്കുറിച്ചും, അവർ നടത്തിയ വൻ യുദ്ധങ്ങളെക്കുറിച്ചും പഠിക്കുകയാണെങ്കിൽ എന്താല്ലാം വൻ സംഭവങ്ങൾ പുറത്തേക്ക് വിടർന്നുവരും എന്നു ചിന്തിക്കക.

മലബാർ മാന്വൽ പ്രസിദ്ധികരിച്ചതിന് ശേഷം വന്ന പല ഗ്രന്ഥങ്ങളും ഈ ഗ്രന്ഥത്തിൽ പലരാലും തിരുകിച്ചേർക്കപ്പെട്ട പല വിവരങ്ങളേയും, നിത്യസത്യങ്ങളും ചരിത്ര പരമാർത്ഥങ്ങളും ആയി പരിഗണിച്ച്, ആ ഗ്രന്ഥത്തിൽ കാണപ്പെട്ട തെറ്റായ വിവരങ്ങളെ വേദവാക്യങ്ങൾ പോലെ പരിഗണിച്ച് പുതിയ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട് എന്ന് തോന്നുന്നു.

1871 ക്രിസ്ത്യൻ മതത്തിലേക്ക് ചേർന്ന കുറെ ഷാണർ, ഇങ്ഗ്ളിഷ് ഭരണം ഉപദ്വീപിൽ മുഴുവനുമായി നടത്തിയ സെൻസസിൽ തങ്ങൾ ക്ഷത്രീയരാണ് എന്ന് അറിയിച്ചു. ഇതോടുകൂടി, Tinnevellyയിലെ ക്രീസ്തീയരിൽ ആയിരക്കണക്കിന് ക്ഷത്രിയർ ഉണ്ട് എന്ന വിവരം പല ഇങ്ഗ്ളിഷ് എഴുത്തുകാരും അറിഞ്ഞു. ഈ വിവരം അവരുടെ എഴുത്തുകളിൽകൂടി പടർന്നുപിടിച്ചു. എന്നാൽ ഈ വിവരം ശുദ്ധവിഡ്ഢിത്തമാണ് എന്ന് പിന്നീട് പ്രാദേശിക ഭരണം പ്രസ്താവിച്ചു. എന്നിട്ടും പഴയ വിവരത്തിന്‍റെിസ്ഥാനത്തിൽ തെറ്റായ വിവരം പടർന്നുകൊണ്ടിരുന്നു.

ഈ കാര്യം നേരത്തെ ഈ എഴുത്തിൽ സൂചിപ്പിച്ചിരുന്നു.

ഇതുപോലോരു കാര്യമാണ്, മലബാർ മാന്വലിൽ തീയർ എന്നത് ഈഴവരുടെ മലബാറിലെ ജാതിപ്പേരാണ് എന്ന എഴുത്ത്. ഈ വിഡ്ഢിത്തം പിന്നീട് പുറത്തിറങ്ങിയ പല ഗ്രന്ഥങ്ങളുടെ വിശ്വാസ്യതയേയും ബാധിച്ചിട്ടുണ്ട് എന്ന് തന്നെ തോന്നുന്നു. കാരണം പല ഗ്രന്ഥകർത്താക്കളും മലബാർ മാന്വലിനെ ഒരു പ്രാമാണികമായതും, ആധികാരികതയുള്ളതുമായ പഠനഗ്രന്ഥമായി കാണുന്നുണ്ട്.

തീയർ ഈഴവർ ആണ് എന്നത്, 1800കളിൽ തീയരല്ലാത്ത പലരുടേയും ശക്തമായ വാദമായിരുന്നു.

തീയരെ ഈഴവരാണ് എന്ന് തെളിയിക്കാനായി വളരെ രസകരമായ ചില കണ്ടുപിടുത്തങ്ങൾ ഈവക ഗ്രന്ഥങ്ങളിൽ എഴുതിക്കാണുന്നുണ്ട്.

ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും ഉറുമ്പിൻ ചരിത്രം പഠിക്കാൻ പോയതുപോലെയാണ് കാര്യങ്ങൾ. ഉറമ്പുകൾക്ക് ഇടയിൽ മനുഷ്യന് യാതോരു രീതിയിലും മനസ്സിലാക്കനോ നിരീക്ഷിക്കാനോ പഠിക്കാനോ പറ്റാത്ത പലവിധ മനോവികാരങ്ങളും പ്രകോപനങ്ങളും ഉദ്ദേശങ്ങളും ദുരുദ്ധേശങ്ങളും ഉണ്ടാവാം എന്നകാര്യംപോലും ഇങ്ഗ്ളിഷുകാർക്ക് അറിയില്ല. ഇങ്ഗ്ളിഷ് വാക്കുകളിൽ എഴുതാൻ പറ്റാത്ത വിവരങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ട് എന്നകാര്യം തന്നെ അവർക്ക് വിശ്വസിക്കാൻ ആവില്ല. മായൻ, ഇൻകാ, ഈജിപ്ഷ്യൻ, റോമൻ തുടങ്ങിയ പല പ്രാചീന സംസ്ക്കാരങ്ങളേയും ഇങ്ഗ്ളിഷുകാർ പഠനവിധേയമാക്കുമ്പോൾ ഈ ഒരു ന്യൂനത അവരുടെ പഠനങ്ങളിൽ നിലനിൽക്കും.

മലബാറിലേയും കാര്യം ഇതേ പോലെതന്നെയാണ്. ഈ നാട്ടിലെ പലതരത്തിലുള്ള ജനക്കൂട്ടങ്ങളേയും ഇങ്ഗ്ളിഷുകാർ മനുഷ്യവർഗ്ഗമായി ഉയർത്തിയെടുത്തെങ്കിലും, ഈ ജനക്കൂട്ടങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും ഇങ്ഗ്ലിഷുകാർക്ക് മനസ്സിലാക്കാൻ പറ്റാത്ത പല വൈകാരിക വിക്ഷോഭങ്ങളും അനുസരണ കണ്ണികളും സാമൂഹിക ഡിസൈനുകളും അദൃശ്യമായി നിലനിൽക്കുന്നുണ്ട് എന്ന കാര്യം അവർക്ക് അറിവ് ലഭിച്ചിരിക്കില്ലാ എന്നുതന്നെ പറയാം എന്ന് തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ തമ്മിലുള്ള പലവിധ സാമ്യതയിലും മറ്റും കയറിയുള്ള വിക്രിയങ്ങൾ



1887ൽ പ്രസിദ്ധീകരിച്ച Malabar Manualലിൽ തന്നെ ഇന്ത്യയെന്ന ഒരു പുരാതന മഹാരാഷ്ട്രത്തെക്കുറിച്ചും, കേരളമെന്ന പ്രാചീണ രാജ്യത്തെക്കുറിച്ചും മറ്റുമുള്ള വ്യക്തവും ചിലപ്പോൾ അവ്യക്തവുമായ, സിദ്ധാന്തോപദേശ ഉദ്ദേശത്തോടുകൂടിയുള്ള, സൂചനകൾ അങ്ങുമിങ്ങും കണ്ടിരുന്നു.

എന്നാൽ, 1600റുകളിൽ ഇങ്ഗ്ളിഷ് കച്ചവട പ്രസ്ഥാനങ്ങൾ ദക്ഷിണേഷ്യയിൽ പലദിക്കിലും വാണിജ്യ സംരംഭങ്ങൾ ആരംഭിച്ചപ്പോഴും, പിന്നീട് Madrasസിലും Calcuttaയിലും Bombayയിലും Tellicherryയിലും കൊടിമരങ്ങൾ നാട്ടിയപ്പോഴും ഈവിധം ഒരു ഇന്ത്യയെന്ന രാഷ്ട്രത്തെക്കുറിച്ചോ, കേരളമെന്ന രാജ്യത്തെക്കുറിച്ചോ യാതോരു ചിന്തയോ ചർച്ചയോ ഉണ്ടായിരുന്നതായി തോന്നുന്നില്ല. എന്നാൽ ഉപദ്വീപിനെ പൊതുവായി ഇന്ത്യയെന്ന് യൂറോപ്യന്മാർ നാമകരണം ചെയ്തത്, ഇങ്ഗ്ളിഷുകാരും ഈ ഭൂപ്രദേശത്തിന്‍റെ പേരായി ഉപയോഗിച്ചിരുന്നു.

എന്നാൽ 1887ൽ Malabar Manual പ്രസിദ്ധീകരിച്ചപ്പോഴേക്കും കാര്യങ്ങൾക്ക് വൻമാറ്റംതന്നെ സംഭവിച്ചു. ഉപദ്വീപിന്‍റെതെക്ക്-കിഴക്കായി Madrasസിലും വടക്ക്-കിഴക്കായി Calcuttaയിലും പടിഞ്ഞാറ് Bombayയിലും തെക്ക്-പടിഞ്ഞാറ് Tellicherryയിലും, മുഗൾ രാജാക്കളുടെ പാരമ്പര്യ ശക്തികേന്ദ്രമായ ഡെൽഹിയിലും ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾക്ക് ശക്തി പ്രാപിക്കുകയും അവിടങ്ങളിലുള്ള പാരമ്പര്യമായി അടിമജനമായിക്കഴിഞ്ഞിരുന്ന ജനങ്ങളുടെ വൻ പിന്തുണയും ലഭിച്ചുതുടങ്ങുകയും ചെയ്തപ്പോൾ, ഈ ഉപദ്വീപ് ആകെക്കൂടി ഒരു ഒറ്റ രാഷ്ട്രമാണ് എന്ന ചിന്ത ഓരോ തലമുറപിന്നിടുമ്പോഴും കൂടുതൽകൂടുതൽ ശക്തിപ്രാപിച്ചുവന്നുകൊണ്ടിരുന്നു എന്ന് തോന്നുന്നു.

ഏതാണ്ട് 1900 ആയപ്പോഴേക്കും പുതുതായി ജനിച്ചുവരുന്ന വ്യക്തികൾക്ക് ഇങ്ങിനെയൊരു ഒറ്റരാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കാൻ പ്രയാസം ഇല്ലാ എന്ന അവസ്ഥവന്നു. കാരണം, ഉപദ്വീപിലൂടെ തലങ്ങുവിലങ്ങുമായി കിടക്കുന്ന തീവണ്ടിപ്പാതകളും, പുതുതായിവന്ന ദീർഘദൂര പാതകളും, എല്ലായിടത്തു യാത്രക്കാർക്ക് സുരക്ഷ ഏകുന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഓഫിസർമാരുള്ള പോലീസ് സ്റ്റേഷനുകളും മറ്റും സ്ഥാപിതമായി വന്നിരുന്നു. പോരാത്തതിന് ഇങ്ഗ്ളണ്ട് ഭരിക്കുന്ന ബൃട്ടിഷ്-ഇന്ത്യയിലെ പൗരന്മാർ ആണ് തങ്ങൾ എന്ന് പൊതുവിദ്യാഭ്യാസത്തിൽനിന്നും വിദ്യാർത്ഥികൾ മനസ്സിലാക്കിത്തുടങ്ങിയുമിരുന്നിരുന്നു.

ഈ ഉപദ്വീപിലെ വ്യത്യസ്ത വംശീയരായ ജനക്കൂട്ടങ്ങളേയും, ഓരോ വ്യത്യസ്ത കൊച്ചുകൊച്ചുരാജ്യങ്ങളിൽ തന്നെയുള്ള വ്യത്യസ്ത വംശീയരായ ജനക്കൂട്ടങ്ങളേയും ഒറ്റക്കെട്ടായി പിടിച്ചുനിർത്തിയ അതിസങ്കീർണ്ണമായ കണ്ണി ഇങ്ഗ്ളിഷ് ഭരണം തന്നെയായിരുന്നു. അല്ലാതെ, വെറും വാദത്തിന് പറയാവുന്ന സംസ്കൃത പൈതൃകമോ, രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളോ, വേദകാല സംസ്ക്കാരമോ, ഹൈന്ദവമതമോ ഇസ്ലാമോ മറ്റോ ഒന്നുതന്നെയല്ലതന്നെ.

1908ൽ പ്രസിദ്ധീകരിച്ച MALABAR AND ANJENGOൽ കേരളം എന്ന ഒരു രാജ്യം പഴയകാലത്ത് നിലനിന്നിരുന്നു എന്നും അതിനാൽ തന്നെ മലബാറും തിരുവിതാംകൂറും ഒറ്റ പ്രദേശമാണ് എന്നുമറ്റുമുള്ള കാര്യങ്ങൾ തർക്കമറ്റ ഒരു നിത്യസത്യം എന്നരീതിയിൽ തന്നെയാണ് എഴുതിക്കാണുന്നത്.

ഇങ്ഗ്ളിഷ് കമ്പനിയുടെ Tellicherryയിലെ 1600കളിലെ ഫാക്ടറയിലെ ഡയറിക്കുറിപ്പുകളിൽ കാണാത്ത ചിന്താവിശേഷങ്ങളാവാം പുതുതായി ഉദിച്ചുവന്നത്. അന്ന് അവർക്ക് Tellicherryക്ക് ചുറ്റുമുള്ള അനവധി കൊച്ചുകൊച്ചു മഹാരാജ്യങ്ങളും മഹാരാജാക്കളും, മഹാറാണിമാരും, പേരും പെരുമയും നിലനിർത്തുന്ന ഉന്നതകുല കുടുംബക്കാരും, പല നിലവരാത്തിൽ ഉള്ള കീഴജനവും, ഇവർക്കെല്ലാം കീഴെയുള്ള മൃഗതുല്യരായി കണക്കാക്കപ്പെട്ടിരുന്ന അടിമജനവും മറ്റുമായിരുന്നു നിത്യസത്യവും ഭൗതിക യാഥാർത്ഥ്യവും.

1800കളുടെ അന്ത്യത്തോടുകൂടി ചേരാ എന്നുള്ളത് കേരാ ആണ് എന്നുവരെ വ്യാഖ്യാനിക്കുന്നതായ് കാണുന്നു. പലതിലും കേര കണ്ടെത്തപ്പെടുന്നു. നാളീകേരം എന്നതിലും കേരയുണ്ട്. ഈ വാക്ക് തേങ്ങയുടെ പര്യായ പദമാണല്ലൊ!

MALABAR AND ANJENGO എന്ന ഗ്രന്ഥം ചെറുതായി ഒന്നു വായിച്ചുനോക്കിയപ്പോൾ ഒരു പുതിയ ചിന്ത മനസ്സിൽ ശക്തി പ്രാപിച്ചുവരുന്നതായി കാണുന്നു. ഈവക പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കൾ ഇങ്ഗ്ളിഷ് ഭരണത്തിലെ ബൃട്ടിഷ് ഉദ്യോഗസ്ഥരാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, പ്രാദേശിക വൻകിടക്കാരുടെ ആശയസ്വാധീനം വാക്കുകളിലും വാക്യങ്ങളിലും വിവരണങ്ങളിലും കാര്യമായിത്തന്നെ കാണുന്നുണ്ട്. മാത്രവുമല്ല, ഈവിധ ഗ്രന്ഥങ്ങൾ ആ കാലങ്ങളിൽമാത്രമല്ല, ഇന്നു പോലും ഒരു ഏകനായ വ്യക്തിക്ക് എഴുതിയെടുക്കാൻ സാധ്യമല്ല എന്നു തന്നെയുള്ള ഒരു ഉറച്ച വിവരമാണ് മനസ്സിൽ കയറുന്നത്. വയനാട്ടിലേയും കൊടുങ്ങലൂരിലേയും പാണ്ടിപ്രദേശങ്ങളിലേയും കാനറാ തീരങ്ങളിലേയും സാമൂഹിക വിവരങ്ങൾ മാത്രമല്ല, മറിച്ച് അനവധി പഴയകാല ഗ്രന്ഥങ്ങളിലേയും ഉള്ളടക്കങ്ങൾ പ്രതിപാദിക്കപ്പെടുന്നുണ്ട് ഈവിധ ഗന്ഥങ്ങളിൽ. ഇത്രമാത്രം കാര്യങ്ങളുടെ ഉള്ളിന്‍റെ ഉള്ളിൽ കയറി അന്ന് യാതോരു ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥനും പഠനം നടത്താൻ ഭൗതികമായി സാധ്യമല്ലതന്നെ.

ഇന്നും Google Search എന്ന സോഫ്ട്വേർ യന്ത്രസംവിധാനം ഇല്ലായെങ്കിൽ ഒരു ഏകനായ വ്യക്തിക്ക് ഈവിധം ഒരു ഗ്രന്ഥം എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല. ഈ യന്ത്രസംവിധാനം ഉപയോഗിച്ചാലും, ലഭിക്കുന്ന വിവരം മറ്റുള്ളവർ കരുതിക്കൂട്ടി എഴുതിയുണ്ടാക്കുന്ന വിവരങ്ങൾതന്നെയാവും.

മലബാർ തിരുവിതാംകൂറിന്‍റെ ഭാഗമാണ്, ഈ മൊത്തമായുള്ള പ്രദേശം കേരളം എന്ന പ്രാചീന രാജ്യമാണ്, ഈ മൊത്തമായ പ്രദേശത്തിലെ പാരമ്പര്യ ഭാഷ മലയാളം ആണ് എന്നല്ലാം സ്ഥാപിച്ചതിന് ശേഷം, രണ്ട് കൂട്ടം തീയരും ഈഴവരാണ് എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഓരോ പതിറ്റാണ്ട് മുന്നോട്ട് പോകുമ്പോഴും, രണ്ട് കൂട്ടം തീയരും ഒറ്റ വംശീയരായ തീയരായി മാറിക്കൊണ്ടിരുന്നു. മാത്രവുമല്ല, ഇവർ രണ്ടും ഈഴവരും ആണ് എന്ന് ഈവക ഗ്രന്ഥങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് പ്രസ്ഥാവിക്കുന്നു. ഇതുതന്നെ ഒരു സംശയം ജനിപ്പിക്കേണ്ടുന്ന സംഗതിയാണ്. കാരണം, ഈ മൂന്ന് കൂട്ടം ജനങ്ങളും ഈഴവർ തന്നെയാണ് എങ്കിൽ പിന്നെന്തിനാണ് ഈ ഗ്രന്ഥത്തിൽ എഴുതിയവർ ഇത് ആവർത്തിച്ചാവർത്തിച്ച് സമർത്ഥിക്കുന്നത്?

തീയർ ഈഴവരാണ് എന്ന് സമർത്ഥിക്കാനായി കിട്ടുന്ന വാക്കുകളുടെയെല്ലാം Etymologyയിലും (വാക്കുകളുടെ ഉത്ഭവത്തിലും) സ്വരങ്ങൾ തമ്മിലുള്ള പലവിധ സാമ്യതയിലും മറ്റും കയറി വിക്രിയങ്ങൾ കാട്ടി, ഈ മൂന്ന് ജനക്കൂട്ടങ്ങളും ഈഴവർതന്നെ എന്ന് സമർത്ഥിക്കപ്പെടുന്നു.

ഈഴവ എന്ന വാക്കിന് പൊതുവേ നൽകപ്പെടുന്ന Etymologyഈ വിധമാണ്.

ഈഴത്തുരുത്ത് - ഈഴം-തുരുത്ത്, സിംഹള ദ്വീപ്, ലങ്ക
ഈഴൻ - ഈഴവൻ
ഈഴം - സിംഹല, ഈഴം. 1. സിലോൺ, ശ്രീലങ്ക. 2. ഈഴവൻ, 3. സ്വർണ്ണം.

ഇതിലെവിടെയും തീയർ എന്ന വാക്കോ തീയൻ എന്ന വാക്കോ കാണുന്നില്ലതന്നെ. പിന്നെചെയ്യുന്നത്, തീയർ / തീയൻ എന്നവാക്കുകളിൽ കയറിയുള്ള അഭ്യാസമാണ്. ഈഴം എന്ന വാക്കിന്‍റെ തമിഴ് അർത്ഥം സിലോൺ ദ്വീപ് എന്നാണ് എന്ന് കാണുന്നു. ദ്വീപ് എന്ന വാക്ക് സംസ്കൃതവാക്കാണ്.

അപ്പോൾ തീയർ എന്നവാക്ക്, ദ്വീപർ എന്നവാക്കിൽ കാലക്രമേണെവന്ന തേയ്മാനവും വക്രീകരണവും ലോപിക്കലും സംഭവിച്ചതാണ് എന്നാണ് കണ്ടുപിടുത്തം. ഈ വിധ കണ്ടുപിടുത്തങ്ങൾ മലബാറിലേക്ക് പുതുതായിവന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും മറ്റ് ബൃട്ടിഷ് ഉദ്യോഗസ്ഥരും യാതോരു സംശയവുമില്ലാതെ വിശ്വസിച്ചു എന്നാണ് കാണുന്നത്.

ദ്വീപ് എന്ന വാക്ക് സംസ്കൃതവാക്കാണ് എന്നാണ് തോന്നുന്നത്. മലബാറിലെ പാരമ്പര്യ പ്രാദേശിക ഭാഷയിൽ സംസ്കൃതവും തമിഴും ഇല്ലായിരുന്നു എന്നും ഒരു തോന്നൽ. ശരിയാണോ എന്ന് അറിയില്ല. എന്നാൽ ശരിയാണെങ്കിൽ തീയർ എന്ന വാക്ക് ദ്വീപർ എന്നവാക്ക് മറിത്തിരിഞ്ഞ് വന്നതാണ് എന്ന് തോന്നുന്നില്ല. കാരണം, ആരും ഇവിടെ സംസ്കൃതം സംസാരിച്ചിരിക്കില്ല. പ്രത്യേകിച്ചും തീയർ.

കൗശലക്കാരും കൈമിടുക്കുള്ളവരും തത്ത്വദീക്ഷയില്ലാത്തവരും നെറിയില്ലാത്തവരും മറ്റുമായ ആളുകളാണ് തിരുവിതാംകൂറിൽ സാമൂഹിക ഉയരങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് എന്ന് Col Munro പറഞ്ഞത് യഥാർത്ഥത്തിൽ ഈ ഉപദ്വീപിലെ മൊത്തം കാര്യം തന്നെയുമാവാം. ബൃട്ടണിൽ നിന്നും പുതുതായി വരുന്ന ഇങ്ഗ്ളിഷ് വംശജർക്ക് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരുടെ വൈരുദ്ധ്യഭാവ വൈവിധ്യങ്ങളെക്കുറിച്ചും, ഒന്നിൽകൂടുതലുള്ള വ്യക്തിത്വങ്ങളെക്കുറിച്ചും, വാക്ക് കോഡുകൾ മാറിമറിയുന്നതിന് അനുസൃതമായി സത്യവും അസത്യവും ഒരേ മുഖഭാവത്തോടുകൂടി പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവിനെക്കുറിച്ചും യാതോരു വിവരവും ഇല്ലാ എന്നുള്ളതും, പ്രാദേശികർ നൽകുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഗഹനമേറിയ പുസ്തകങ്ങൾ എഴുതുന്നതിലെ ഒരു വൻ പാളിച്ചയായി നിലനിന്നിരുന്നു, അന്ന്. ഈവക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ ഗ്രന്ഥങ്ങളും പഠനങ്ങളും നടത്തുമ്പോൾ, ഈ പാളിച്ചകളെക്കുറിച്ച് വ്യക്തമായ വിവരവും ധാരണയും ആവശ്യമാണ്.

വടക്കേ മലബാറിലേ മരുമക്കത്തായ തീയരുടെ പാരമ്പര്യങ്ങളിൽപെട്ട മുത്തപ്പൻ ആരാധനാ സമ്പ്രദായത്തെക്കുറിച്ച്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ ആരെങ്കിലും വ്യക്തമായി പഠിച്ച് എഴുതിയിട്ടുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ ആവിധ എഴുത്ത് ഒന്ന് കണ്ടാൽകൊള്ളാമെന്നുണ്ട്.

എന്നാൽ പൊതുവെ പറയുമ്പോൾ, മരുമക്കത്തായ തീയർ ഈഴവരാണ് എന്ന് പ്രസ്താവിക്കുന്ന ഗ്രന്ഥങ്ങളുടെ എഴുത്തുകാരായി അറിയപ്പെടുന്ന ആളുകൾക്ക് ഈവക കാര്യങ്ങളെക്കുറിച്ച് കുറച്ചെങ്കിലും വിവരം ആവശ്യമാണ്. അതില്ലായിരുന്നു എന്ന് വ്യക്തംതന്നെ.

ഔപചാരിക വിദ്യാഭ്യാസം 1982ൽ കഴിഞ്ഞുവെങ്കിലും, ഈ എഴുത്തുകാരൻ 1970കൾ മുതൽ ഏതാണ്ട് 1985 കാലം വരെ തിരുവിതാംകൂറിൽ താമസിച്ചിട്ടുണ്ട്. അന്നൊന്നും അവിടുള്ള ആരും തന്നെ മുത്തപ്പൻ ആരാധനെയെക്കുറിച്ച് പറഞ്ഞുകേട്ടതായി തോന്നുന്നില്ല. മാത്രവുമല്ല, തീയ്യ എന്ന് പറഞ്ഞപ്പോൾ അത് ബ്രാഹ്മണ ജാതിയിലെ ഏതോ ഉപജാതിയായിരിക്കാം എന്ന് പലർക്കും തോന്നിയ അനുഭവവും ഉണ്ട്.

ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് Trivandrumത്ത് കോളെജിൽ കൂടെപഠിച്ച ഒരാൾ Cannanoreൽ വന്നപ്പോൾ, ആ ആളെ ഈ എഴുത്തുകാരൻ ഒരു മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളാട്ടം കാണിക്കാൻ കൊണ്ടുപോയി. ആകെക്കൂടെ ബഹുവർണ്ണ ചമയങ്ങളും, മാറിൽ ചുരികക്കുറിയും, മഞ്ഞ മുഖത്തെഴുത്തും, തലയിൽ കരീടവും, ചുവപ്പു നിറത്തിലുള്ള ഉടയാടയും, ഒരു കൈയിൽ വാളും മറ്റൊന്നിൽ അമ്പും വില്ലും ആയി നിൽക്കുന്ന മുത്തപ്പനെ കണ്ടപ്പോൾ ഈ വന്ന ആൾക്ക് കാര്യം പിടികിട്ടിയില്ല. വരിയിൽ നിന്നു മുത്തപ്പനെ സമീപിച്ച് മുത്തപ്പൻ പറഞ്ഞതും കേട്ട് തിരിച്ച വന്നപ്പോൾ കഥകളിയോ ഓട്ടംതുള്ളലോ പോലുള്ള ഒരു വിനോദ സഞ്ചാര സൽക്കാര പരിപാടി പോലെയാണ് ആ ആൾക്ക് കിട്ടിയ ധാരണ. മുത്തപ്പൻ പറഞ്ഞതിനെക്കുറിച്ച് 'ആ ആൾ അങ്ങിനെ പറഞ്ഞു' എന്നരീതിയിലാണ് Trivandrumആൾ പറഞ്ഞത്. 1990കളിൽ പോലും മുത്തപ്പൻ ആരാധനയെക്കുറിച്ച് തിരുവിതാംകൂറിൽ വളരെ തുച്ഛമായ വിവരമേ ഉണ്ടായിരുന്നുള്ളു.

1982ൽ ആണ് എന്ന് തോന്നുന്നു, കൊടുംവിപ്ളവ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. അന്ന് ആദ്യമായി Trivandrumത്ത് ഒരു വൻ ഓണാഘോഷപരിപാടി നടത്തി. ഓണം ഘോഷയാത്രയിൽ മലബാറിലെ പാരമ്പര്യകലകൾ പങ്കെടുപ്പിച്ചിരുന്നു. അവയിൽ വടക്കെ മലബാറിലെ തെയ്യവും ഉണ്ടായിരുന്നു. അന്ന് Trivandrumത്ത് ഉള്ള ആളുകൾക്ക് ലഭിച്ച പൊതുവായുള്ള വിവരം ഈവിധ തെയ്യം, തിറ, വെള്ളാട്ടം, തിരുവപ്പന തുടങ്ങിയ പലതും കാഴ്ചകൾകാണാനായി വരുന്ന വിനോദസഞ്ചാരികൾക്കും മറ്റും വേണ്ടിയുള്ള കലാരൂപങ്ങളാണ് എന്നായിരുന്നു. ഈ വിധ കലകളെ അവയുടെ സ്വതസിദ്ധമായ ആദ്ധ്യാത്മിക പരിവഷേങ്ങളില്ലാതെ അന്ന് Trivandrumത്ത് തരിശായഭാവത്തിൽ പൊതുനിരത്തിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, മലബാർ ഒരു കാട്ടുപ്രദേശം തന്നെയാണ് എന്ന ധാരണയാണ് ശക്തിപ്പെട്ടത്, അവിടങ്ങളിൽ.

ഈ എഴുത്തുകാരന് മുത്തപ്പൻ എന്ന ഷാമനിസ്റ്റിക്ക് ആദ്ധ്യത്മിക പ്രസ്ഥാനവുമായി കുറേകാലം മുൻപ് യാദൃശ്ചികമായി ഒരു അടുപ്പം വന്നുപെട്ടിരുന്നു. അതിനെക്കുറിച്ച് എഴുതാം എന്ന് കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. മുത്തപ്പൻ എന്ന പ്രതിഭാസം






I am myself not very clear about what is in my mind. Let it be a matter for the posterity to dabble on. For there is much that needs to be understood about the various aspects and the internal nature of the software program we generally call ‘language’.

I do believe with the deepest of my convictions that there is a wealth of information to be dug out from the depths of this software. In each line, and each loop, and each statement, inside the interiors of language softwares, there are very powerful social motivating, and positioning engines, waiting for the switch-on command. These engines can, not only design the society, but can also cause violence, bring in peace, make a man timid, and shy, make another man daring and brave etc.


മുകളിൽ നൽകിയിട്ടുള്ളത് ഈ എഴുത്തുകാരന്‍റെ ഗ്രന്ഥങ്ങളിൽ ഏറ്റവും പുരതാനമായ March of the Evil Empires: English versus the feudal langauges എന്ന ഗ്രന്ഥത്തിൽ വരുന്ന വാക്യങ്ങൾ ആണ്. അന്ന് ഇത് എഴുതുന്ന അവസരത്തിൽ, സോഫ്ട്വേർ എന്താണ് എന്ന ധാരണ വളരെ തുച്ഛമായിരുന്നു. മാത്രവുമല്ല, ആ ഗ്രന്ഥം എഴുതിക്കഴിഞ്ഞാൽ പന്നീട് എന്തെങ്കിലും എഴുതും എന്ന് അറിവും ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഏതെല്ലാമോ അതീന്ത്ര്യ സോഫ്ട്വേർ കോഡുകളും മാനസിക പ്രതിഭാസങ്ങളും യാഥാർത്ഥ്യവും മറ്റും തമ്മിൽ എന്തോ ഒരു അദൃശ്യമായതും തൊട്ടറിയാൻപറ്റാത്തതുമായ ബന്ധമുണ്ട് എന്ന തോന്നലുകളെക്കുറിച്ച് വരും തലമുറയിൽ പെട്ടവർ കൂടുതലായി അന്വേഷിച്ചേക്കാം എന്ന് മുകളിലെ വാക്കുകളിൽ പറഞ്ഞിരുന്നു.

ഈ എഴുത്തുകാരൻ കുടുംബപരമായി വളർന്നുവന്നത് ഏതാണ്ട് പൂർണ്ണമായും നിരീശ്വരവാദ അന്തരീക്ഷത്തിലാണ്. യാതോരുവിധ ക്ഷേത്രങ്ങളിലും ചെറുപ്രായത്തിൽ ഒരു ആരാധനയ്ക്കായോ പൂജാതി കർമ്മങ്ങൾക്കായോ പോയതായി ഓർക്കുന്നില്ല.

പോരാത്തതിന്, പത്താംക്ളാസ് മുതൽ യുക്തിവാദ പ്രസ്ഥാനവുമായി കാര്യമായി ഇടപഴകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനവധി കാര്യങ്ങൾ പറയാനുണ്ട്. അവയിലേക്കും ഇപ്പോൾ കടക്കുന്നില്ല.

ജോതിഷം, മന്ത്രവാദം, കൂഡോത്രം, യന്ത്രം, തന്ത്രവിദ്യ, തകിട്, വിച്ക്രാഫ്ട് തുടങ്ങിയവയെക്കറിച്ച് പലതും പറയാൻ മനസ്സ് വെമ്പൽകൊള്ളുന്നുണ്ടെങ്കിലും അവയിലേക്കൊന്നും പോകാൻ ഇപ്പോൾ പറ്റില്ല. ഇവിടെ എഴുതാൻ ഉദ്ദേശിക്കുന്നത് മുത്തപ്പൻ എന്ന ഷാമനിസ്റ്റിക്ക് അദ്ധ്യാത്മിക പ്രതിഭാസത്തെക്കുറിച്ചാണ്.

ഈ പ്രതിഭാസത്തെക്കുറിച്ച് ചെറുപ്പകാലത്ത് എന്തെങ്കിലും കേട്ടതായി ഓർക്കുന്നില്ല. എന്നാൽ ഇതുപോലെയെന്ന് തോന്നിക്കാവുന്ന, നൃത്തവും ചെണ്ടകൊട്ടും ബഹുവർണ്ണ വേഷവിധാനങ്ങളും മറ്റുമായുള്ള കാര്യങ്ങൾ പഴയകാല Phantom കോമിക്കുകളിൽ വളരെ ചെറുപ്പംമുതൽ കണ്ടിരുന്നു. അവയിലെ കഥകൾ African കൊടുംകാടുകളിലെ സാമൂഹികാന്തരീക്ഷമാണ് ഭാവനയ്ക്ക് അനുസൃതമായി ചിത്രീകരിച്ചിരുന്നത്. അതുപോലെ തന്നെ ദക്ഷിണ അമേരിക്കൻ പാരമ്പര്യ സമൂഹങ്ങളിലും, എന്തിന് ഭൂഖണ്ഡ യൂറോപ്പിൽ വരേയും ഈ വിധ കാര്യങ്ങൾ നിലനിൽക്കുന്നതായോ, അതുമല്ലെങ്കിൽ നിലനിന്നിരുന്നതായോ അറിയുന്നു.

അതിനാൽത്തന്നെയോ, അതുമല്ലെങ്കിൽ മറ്റ് പലവിധേനെയോ, മനസ്സിൽ അറിഞ്ഞിരുന്ന കാര്യം, ഈ വിധ കാര്യങ്ങൾ ഒട്ടുമുക്കാലും, യാതോരു വിദ്യാഭ്യാസവും ഉള്ളിൽചെന്നിട്ടില്ലാത്തവരുടെ അന്ധവിശ്വസങ്ങൾ തന്നെയാണ് എന്നാണ്. പ്രാകൃതവും മൃഗീയവും അപഷ്കൃതവും കിരാതവും ആയ കാര്യങ്ങൾത്തന്നെയാണ് ഇവ എന്നും അറിഞ്ഞിരുന്നു. പോരാത്തതിന്, ഇവ ഇന്നുള്ള ഇന്ത്യയിൽ ഹിന്ദുക്കളുടെ ദൈവാരാധനയുടെ ഭാഗമാണ് എന്നും മനസ്സിലാക്കിയിരുന്നു. ബ്രാഹ്മണ മതമായ ഹൈന്ദവമതത്തിൽ ഇവ എങ്ങിനെ ഉൾപ്പെടുന്നു എന്ന സംശയമൊന്നും പണ്ട് കാലങ്ങളിൽ മനസ്സിൽ വന്നിരുന്നില്ല. കാരണം, ഹൈന്ദമതത്തിന്‍റെ യഥർത്ഥ ആദ്ധ്യാത്മിക സീമകൾ എന്താണ് എന്നും, ആ ആദ്ധ്യാത്മികത ഏത് ജനകൂട്ടത്തിന്‍റെ പൈതൃകത്തിൽ വരുന്നതാണ് എന്നൊന്നും വ്യക്തമായി അറിവില്ലായിരുന്നു.

ഈ എഴുത്തുകാരനും പാരമ്പര്യപരവും കുടുംബപരവും ആയി ഹിന്ദുവാണ് എന്ന ധാരണ ഔപചാരിക രേഖകളിൽ നിന്നും മറ്റ് വിധ സംസാരങ്ങളിൽനിന്നും മനസ്സിൽ തറച്ചുനിന്നിരുന്നു. ഹിന്ദുവെന്ന മതം യഥാർത്ഥത്തിൽ ബ്രാഹ്മണരുടെ മതമാണ് എന്ന അറിവ് വളരെ കാലങ്ങൾക്ക് ശേഷമാണ് മനസ്സിൽ ഉദിച്ചത്.

മുത്തപ്പൻ വെള്ളാട്ടം ഒരാൾ കള്ളുകുടിച്ച് എന്തെല്ലാമോ വിളിച്ചുപറയുന്ന പരിപാടിയാണ് എന്ന് ഒരാൾ പറഞ്ഞ് കേട്ടത് ഓർമ്മയുണ്ട്. വെള്ളാട്ടം എന്ന വാക്ക് തന്നെ മദ്യപിച്ചുകൊണ്ടുള്ള ഒരു ആട്ടമാണ് എന്ന് മനസ്സിലാക്കാൻ പ്രയാസം ഇല്ലതന്നെ. മാത്രവുമല്ല, പിൻകാലങ്ങളിൽ ചെണ്ടകൊട്ടുമേളത്തിന്‍റെ ശബ്ദബഹളങ്ങൾക്കൊപ്പം വൻ ഒച്ചപ്പാടും ഓട്ടവും ചാട്ടവും മറ്റും നടത്തുന്നതും, ഉറഞ്ഞുതുള്ളി പ്രവചനങ്ങൾ അട്ടഹസിക്കുന്നതും ചെയ്യുന്ന തെയ്യം പോലുള്ള കാര്യങ്ങൾ കണ്ടിട്ടുണ്ട്.

പുരതാന ഗ്രീസിൽ ഇതിനെല്ലാം സമാനമായ Oracle എന്ന പ്രതിഭാസം ഉണ്ടായിരുന്നതായി കാണുന്നു. പ്രവചിക്കും. എന്നാൽ ഒച്ചാപ്പടും ബഹളമയവും ഉണ്ടായിരുന്നില്ലാ എന്നാണ് തോന്നുന്നത്.

പത്തുമുപ്പത് വർഷങ്ങൾക്ക് മുൻപ് വടക്കെ മലബാറിലെ ഒരു കൊച്ചു പട്ടണത്തിൽ ഏതാനും വർഷങ്ങൾ, ഒന്നിൽ കൂടുതൽ വൻ പ്രതിസന്ധികളിൽ പെട്ട് ജീവിക്കുന്ന ഒരു അവസരത്തിൽ ആണ് ആദ്യമായി മുത്തപ്പൻ പ്രതിഭാസത്തെ നേരിട്ട് കാണുന്നതും, ആ പ്രതിഭാസവുമായി നേരിട്ട് ആശയവിനിമയം ചെയ്യുന്നതും.

എന്നാൽ ഇത് സംഭവിക്കുന്നതിന് മുൻപ് കേരളത്തിന് പുറത്തുള്ള ഒരു മഹാനഗരത്തിൽ വച്ച് ഒരു വടക്കേ മലബാറുകാരൻ മുത്തപ്പനെക്കുറിച്ച് ഒരു ചെറിയ ഹാസ്യരസത്തോടുകൂടിയും എന്നാൽ വിശ്വസത്തോടുംകൂടി സംസാരിച്ചിരുന്നു.

ഈ എഴുത്തുകാരൻ മുകളിൽ പരാമർശിച്ച പ്രദേശത്ത് പ്രതിസന്ധിയിൽ ആയതിന് മുഖ്യമായ കാരണം,
ഫ്യൂഡൽ ഭാഷകളിൽ, മറ്റൊരു വ്യക്തിയിൽ വൻ സാധ്യതകൾ കാണുമ്പോൾ ആളുകൾ മുന്നിൽ നിന്നും വൻ സഹായഭാവം കാണിക്കുകയും അതേ സമയം യാതോരു ശത്രുതയും ഇല്ലായെങ്കിലും മനസ്സിൽ വൻ അരക്ഷിതത്വവും തുള്ളിത്തുളുമ്പി പിന്നിൽ നിന്നും കുത്തിമുറിവേൽപ്പിക്കുകയും, മറ്റേയാളുടെ പദ്ധതികൾ നശിച്ചുകാണുന്നതിൽ ആനന്ദംകൊള്ളുകയും ചെയ്യും, എന്നതിനാലാണ്.

ആ വിധ കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

എന്നാൽ കുറേപരിശ്രമിച്ച്, നിലംപരിശായ സ്ഥാനത്ത് നിന്നും ഉയർത്തെഴുന്നേറ്റ് വീണ്ടും ഒരു ഔപചാരിക ഓഫിസും ഫോണും ബോഡും (Boardഉം) സ്ഥാപിച്ചെടുത്ത ഒരു ദിനം വന്നു.
വൻ ആശ്വാസവും ആത്മവിശ്വാസവും ആത്മാഭിമാനവും വീണ്ടും തുടിച്ചുകയറിയ ഭാവം തന്നെ മനസ്സിൽ. കാരണം, കുടുംബപരമായ ബന്ധങ്ങളുടെ സഹായം വളരെകുറച്ച് മാത്രം ലഭിച്ചു നിൽക്കുന്നകാലം. മനസ്സിൽ ഇങ്ഗ്ളിഷ് ഉള്ളതിനാൽ ചുവട് വെപ്പ് ചെറുതായി ഒന്ന് ഉറച്ചുകുട്ടിയാൽമതി വൻ ഗുണമേന്മയുടെ കലവറതന്നെ, നടത്തുന്ന പ്രസ്ഥാനത്തിൽ, കോരിച്ചൊരിയാൻ ആവും. മറ്റാരും ഇതുപോലൊരുകാര്യം ആ നാട്ടിൽ സങ്കൽപ്പിച്ചിട്ടുകൂടിയുണ്ടാവില്ല. വെറും ഇങ്ഗ്ളിഷ് കൊണ്ട് തികച്ചും ആശ്ചര്യകരമായ മറിമായങ്ങൾ നടത്തിത്തീർക്കാൻ ആവും എന്ന ഉറച്ചവിശ്വാസം മനസ്സിൽ വളരെകാലം മുൻപ് തന്നെ രൂഢമൂലമായി നിലനിൽക്കുന്നു.

അന്ന് വൈകുന്നേരം മനസ്സിൽ വൻ ആശ്വാസവുമായി നഗരത്തിലെ തെരുവിലൂടെ നടക്കുന്ന അവസരത്തിൽ, നോക്കുമ്പോൾ ഒരു വശത്ത് ക്ഷേത്രത്തിൽ വൻ ചെണ്ടകൊട്ടും, ബഹവർണ്ണ ഉടായടുകളുമായി നൃത്തച്ചുവടുകൾ വെക്കുന്ന മുത്തപ്പൻ.

ഇതിന് മുൻപ് ആ ക്ഷേത്രത്തിൽ ഒരിക്കൽ വെറും ജിജ്ഞാനസ കാരണം പോയിരുന്നു. ആൾക്കൂട്ടം. വരിയിൽ നിന്ന് മുത്തപ്പനെ സമീപിച്ചിരുന്നു. അൻപത് പൈസ കൈയിൽ നീട്ടിനിന്നു. മുത്തപ്പൻ എന്തോ പറഞ്ഞു. മനസ്സിലായില്ല. തിരിച്ചുപോന്നു. അത് ഈ വക കിരാതമെന്ന് തോന്നിയിരുന്ന അനുഷ്ഠനങ്ങളുമായുള്ള ആദ്യത്തെ സമിപിക്കൽ ആയിരുന്നു. കാര്യമായി യാതോരു മതിപ്പും മനസ്സിൽ വന്നിരുന്നില്ല.

എന്നാൽ പ്രതിപാദ്യമായ ദിനം വൈകുന്നേരം, ചെണ്ടകൊട്ട് കേട്ടപ്പോൾ, ക്ഷേത്രത്തിൽ കയറിയിരുന്ന കുറച്ച് വിശ്രമിക്കാം എന്ന് കരുതി. വെള്ളിയാഴ്ചകളിൽ മാത്രമാണ് അവിടെ മുത്തപ്പൻ വെള്ളാട്ടം ഉള്ളു.

മുത്തപ്പൻ എന്ന പേരുതന്നെ പരിഷ്കൃത സാമൂഹിക ഭാവം നൽകിയിരുന്നില്ല. മാത്രവുമല്ല, ക്ഷേത്രത്തിൽ അന്ന് കൂട്ടം കൂടിയിരുന്നവരെ കണ്ടാലും, മിക്കവരും സാമൂഹികമായി പിന്നണിയിൽ പെട്ടവരാണ് എന്ന ഒരു തോന്നൽ. എന്നുവച്ചാൽ ഫ്യൂഡൽ ഭാഷയിലെ 180 ഡിഗ്രി കുത്തനെ താഴെയുള്ള ദിക്കിൽ പെട്ടവർ.

പിന്നീടാണ് മനസ്സിലായത്, ഈ വക ക്ഷേത്രങ്ങളിൽ ഏത് ആൾക്കും, ഏത് മതസ്ഥർക്കും പ്രവേശിക്കാമെന്നത്. എന്നുവച്ചാൽ ഹൈന്ദവ ക്ഷേത്ര പരിവേഷമല്ലാ ഉള്ളത് എന്ന്.

മുത്തപ്പൻ എന്ന വ്യക്തിത്വത്തെ അന്നാണ് കാര്യമായി ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. ഒരു ഇരിപ്പിടത്തിൽ ഇരിക്കുന്നു. ആളുകൾ രണ്ട് വരിയായി മുത്തപ്പന് മുന്നിൽ നിൽക്കുന്നു. ഒരു വരിയിൽ സ്ത്രീകളും മറ്റേതിൽ പുരുഷന്മാരും.

മുത്തപ്പൻ ഇടക്ക് എഴുന്നേറ്റ് ചെറുതായി നൃത്തച്ചുവടുകൾ വെക്കുന്നു. ചിലപ്പോൾ ചെറിയ ശബ്ദത്തിൽ ഒരു അസാധാരണ സ്വരത്തിൽ ചിരിപോലുള്ള ഒരു ശബ്ദം പുറപ്പെടുവിക്കുന്നു. ഓരോ ആളും ഒരു നാണയമോ, ചിലപ്പോൾ രൂപയോ മുത്തപ്പന്‍റെഓ കയ്യിൽ വെക്കുന്നു. മുത്തപ്പൻ അനുഗ്രഹിക്കുന്നു.

വ്യക്തമായും ആളുകൾ ഏന്തോ വൻ അന്ധവിശ്വാസത്തിൽ പെട്ടാണ് ഇത് ചെയ്യുന്നത് എന്ന് വ്യക്തം. എന്നാൽ ചെറുതായി ഒന്ന് ശ്രദ്ധിച്ചപ്പോൽ, ചില ആളുകളോട് മുത്തപ്പൻ അവരുടെ വളരെ സ്വകാര്യമായ പ്രശ്നങ്ങൾ വൻ അറിവോടുകൂടി ചോദിക്കുന്നു, അതിനെക്കുറിച്ച് സംസാരിക്കുന്നു, പ്രശ്ന-ശമനം പ്രവചിക്കുന്നു, മറ്റ് ഉപാധികളും മറ്റും പറഞ്ഞുകൊടുക്കുന്നു.

മുത്തപ്പൻ ചിലപ്പോൾ മുന്നിൽ ശ്രീകോവിലിന് മുന്നിൽ തുറന്നുനിൽക്കുന്ന മേടയിൽ ജ്വലിച്ചു നിൽക്കുന്ന ദീപനാളത്തിൽ നോക്കുന്നുണ്ട്. വ്യക്തമായും മുത്തപ്പൻ ഏതോ അദൃശ്യമായ സോഫ്ട്വേർ യന്ത്രസംവിധാനത്തിൽ വീക്ഷിച്ചുകൊണ്ടാണ് ഓരോ വ്യക്തിയുടേയും കാര്യങ്ങൾ അതിസൂക്ഷ്മ കൃത്യതയോടുകൂടി പറയുന്നത് എന്ന് വ്യക്താമാകേണ്ടതാണ്. എന്നാൽ അന്ന് ഈ എഴുത്തുകാരന്, സോഫ്ട്വേർ സംവിധാനങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലതന്നെ.

മനസ്സിൽ വൻ ആശ്വാസമുള്ള ദിനമായതിനാൽ, വെറുതെയൊന്ന് ജിജ്ഞാസയുടെ പിടിവലിയിൽ പെട്ട്, ആൾവരിയിൽ പോയി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ മുത്തപ്പന്‍റെ മുന്നിൽ എത്തി. അൻപത് പൈസ മടക്കിപ്പിടിച്ച കൈ മുത്തപ്പന് നേരേ നീട്ടി.

മുത്തപ്പൻ കണ്ണുകളിലേക്ക് നോക്കി, പിന്നിട് വിളക്കിലേക്കും. എന്നിട്ട് വളരെ ലളിതമായ വാക്കുകളിൽ പറഞ്ഞു.

'സ്ഥാനാധിപത്യം ലഭിച്ചല്ലോ ഭക്താ!'

മനസ്സിൽ യാതോരു രീതിയിലും ചിന്തിച്ചകാര്യമല്ല പറഞ്ഞത്. എന്നാൽ മനസ്സിൽ വൻ മതിപ്പു വന്നു. അന്നു രാവിലെയല്ലെ വൻ ഔപചാരിക സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചത്!

മുത്തപ്പൻ വീണ്ടും പറഞ്ഞു:

'സ്ഥാനത്തിന് ഉറപ്പില്ല, കേട്ടോ!'

മുത്തപ്പനുമായി അന്നു തുടങ്ങിയ അടുപ്പം ഇന്നും തുടരുന്നുണ്ട് എന്നാണ് പറയാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് കുറച്ചുകൂടി പറയേണ്ടിയിരിക്കുന്നു. അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.

Image
Last edited by VED on Wed Dec 20, 2023 12:29 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വേർ യന്ത്രസംവിധാനം



തികച്ചും നിരീശ്വരവാദ വിശ്വാസങ്ങളിൽ കാര്യമായ പോറൽ നൽകിയ അനുഭവമായിരുന്നു മുത്തപ്പൻ ക്ഷേത്രത്തിൽ വച്ച് ലഭിച്ചത്. എന്നാൽ മുത്തപ്പൻ എന്ന വ്യക്തിത്വം പ്രപഞ്ച സൃഷ്ടാവ് ആണ് എന്ന ധാരണയല്ല മനസ്സിൽ വന്നത്. മറിച്ച്, കണ്ണുകളിൽകൂടിയും മറ്റ് ഇന്ത്രിയങ്ങളിൽക്കൂടിയും അനുഭവബോധ്യമാകപ്പെടുന്ന യാഥാർത്ഥ്യത്തിനും അപ്പുറം പലതും ഉണ്ട് എന്ന ഒരു തോന്നലിന് കാര്യമായ ബലം നൽകുന്ന അനുഭവമായിരുന്നു ലഭിച്ചത്.

ഈ പറഞ്ഞത് ഇന്ന് ഒരു വൻ സംഗതിയല്ലതന്നെ. കാരണം കമ്പ്യൂട്ടറും, ഇന്റർനെറ്റും സ്മാട്ട്ഫോണും, മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പടർന്നുപിടിച്ചതോടുകൂടി, കേവല മനുഷ്യ ഇന്ത്രിയങ്ങളിൽക്കൂടി അനുഭവബോധ്യമാകപ്പെടാത്ത യാഥാർത്ഥ്യം പലതും ലോകത്തിൽ ഉണ്ട് എന്ന് ബോധ്യപ്പെടാൻ വലിയ പ്രയാസം ഇല്ലതന്നെ.

എന്നാൽ ഇവയെല്ലാം ഭൗതിക ശാസ്ത്ര കണ്ടുപിടുത്തങ്ങൾ ആണ് എന്ന് പലരും പറഞ്ഞേക്കാമെങ്കിലും, വാസ്തവം പറയുകയാണെങ്കിൽ, ഇന്നുള്ള സോഫ്ട്വേർ കോഡിങ്ങിൽ, ഗണിതത്തിലെ Geometry, Calculus, Polynomials, Logarithm, Algebra, Quadratral equations തുടങ്ങിയവ പലതും തികച്ചും ഉപയോഗിക്കുന്നില്ലാ എന്ന് തീർത്ത് പറയാനുള്ള വിവരം ഇല്ല, എങ്കിലും അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളിൽ ഗണിതവും, ഊർജ്ജതന്ത്രവും മറ്റും സൃഷ്ടിക്കപ്പെടാനും തിരുത്തിയെഴുതപ്പെടാനും ഡെലീറ്റ് ചെയ്യപ്പെടാനും ആവും എന്നാണ് തോന്നുന്നത്. ഇതുമായി ബന്ധപ്പെട്ട പലതും പറയാനുണ്ട്. എന്നാൽ ആ പാതിയിലേക്കുള്ള വഴിയിലല്ല എഴുത്ത് ഇപ്പോൾ എത്തിനിൽക്കുന്നത്.

മുത്തപ്പൻ പ്രതിഭാസവുമായുള്ള അനുഭവം പറയുകയാണെങ്കിൽ, ഈ എഴുത്തുകാരന്‍റെ വ്യക്തി ജീവിതത്തിൽ പലപ്പോഴും അതിഗംഭീരമാറ്റങ്ങൾക്ക് വഴി തുറന്ന പലവിധ സംഭവങ്ങളേയും മുത്തപ്പൻ യാതോരു ഉഭയഭാവന (ഇരട്ട അർത്ഥമുള്ള) വാക്കുകളും ഉപയോഗിക്കാതെ വളരെ കൃതതയോടുകൂടി വാക്കുകളിൽ പറഞ്ഞുതന്നിരുന്നു എന്നാണ് അനുഭവം. എന്നാൽ, ഈ വിധ ആശയവിനിമയങ്ങൾ വളരെ ഹ്രസ്വവും ചെറുവാക്യങ്ങളിൽ ഒതുങ്ങുന്നതോ, അതുമല്ലെങ്കിൽ ഒന്ന് രണ്ട് വാക്കുകളിൽ ഒതുങ്ങുന്നതോ ആയിരിക്കാം.
ഏതാനും വർഷങ്ങളായി മുത്തപ്പൻ ക്ഷേത്രത്തിലേക്ക് പോകുന്ന പതിവ് കുറഞ്ഞ് വന്നിട്ടുണ്ട്. ഇതിന്‍റെ മുഖ്യകാരണം, അവിടേക്കുള്ള ദൂരംതന്നെ.

പലപ്പോഴും ശ്രദ്ധിച്ചത്, ഒരു പ്രത്യേക വ്യക്തിയോട് മുത്തപ്പൻ പറയുന്ന കാര്യം ആ വ്യക്തിക്ക് മനസ്സിലാകും, അടുത്തു നിൽക്കുന്നവർക്ക് അതു മനസ്സിലാകണം എന്നില്ല എന്നതാണ്.

ഉദാഹരണത്തിന്, ഈ എഴുത്തുകാരൻ കേരളമൊട്ടാകെ സ്വകാര്യ ജീപ്പ് സ്വന്തമായി ഓടിച്ച് യാത്രചെയ്യലും, അതിനു തൊട്ടുപിന്നാലെ അതേ പാതയിലൂടെ ഇരുചക്രവാഹനത്തിലും നിത്യവും യാത്രചെയ്യുന്ന ഏതാനും വർഷങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും തലനാരിഴകൊണ്ട് രക്ഷപ്പെട്ട അനവധി വൻ അപകടങ്ങളും തരണം ചെയ്താണ് തിരിച്ച് താമസ സ്ഥലത്ത് എത്താറ്. പകൽ സമയം തികച്ചും മനസ്സ് വ്യാപാര കാര്യങ്ങളിൽ വ്യാപൃതമായിക്കുന്നതിനാൽ, ഈ വിധ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ തിരിച്ച് താമസ സ്ഥലത്ത് എത്തി, ഉറങ്ങാൻ കിടന്നാൽ, തലനാരിഴ-സംഭവങ്ങൾ മനസ്സിൽ പതഞ്ഞുപൊങ്ങിവരും. പലവിധ വ്യാപാര അസ്വാസ്ഥ്യ ചിന്തകൾക്കൊപ്പം, ഇതും കൂടി കലരും.

ഒരിക്കൽ സ്ഥിരമായി പോകാറുള്ള മുത്തപ്പൻ ക്ഷേത്രത്തിൽ പോയി ഈ കാര്യം മുത്തപ്പൻ വിഗ്രഹത്തിന് മുന്നിൽ നിന്നുകൊണ്ട് പ്രാർത്ഥനയിൽ ചേർത്തുപറഞ്ഞു. പോകുന്നത് ചില്ലറ ദൂരങ്ങളിലേക്ക് അല്ലതന്നെ. മറിച്ച് യാതോരു ബന്ധുജനമോ സുഹൃത്തുക്കളോ ഇല്ലാത്ത വൻ തെരുവുകളിലൂടെയാണ് യാത്ര. രാത്രിയെന്നോ പകലെന്നോ ചിന്തിക്കാതെ. നൂറുകണക്കിന് വാഹനങ്ങൾ മുന്നിൽനിന്നും പിന്നിൽനിന്നും ആക്രമിക്കാൻ വരുന്നതുപോലെ പാഞ്ഞടുക്കുന്ന തെരുവുകൾ.

മുത്തപ്പന്‍റെ മുന്നിലേക്ക് വരിയിൽ നിന്നുകൊണ്ട് എത്തി കൈകൾ മുത്തപ്പന് നൽകികൊണ്ട് നിന്നപ്പോൾ, മുത്തപ്പൻ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു, 'ഭക്തൻ ധൈര്യമായി പോയിക്കൊള്ളൂ. മുത്തപ്പൻ എപ്പോഴും കൂടെയുണ്ട്.' ഈ വാചകം അടുത്തുനിന്നവർ കേട്ടിട്ടുണ്ടെങ്കിൽ അവർക്ക് അതിന്‍റെ പൊരുൾ മനസ്സിലാകും എന്ന് തോന്നുന്നില്ല.

മുത്തപ്പൻ പ്രതിഭാസത്തെ വളരെ മെല്ലയാണ് മനസ്സിലാക്കിത്തുടങ്ങിയത്. പലപ്പോഴും ഈ പ്രതിഭാസത്തെക്കുറിച്ച് വായിച്ചാൽ ലഭിക്കുന്ന വിവരങ്ങൾക്ക് വൻ ഗുണമേന്മയില്ലാ എന്ന് ഒരുതോന്നൽ വന്നിരുന്നു. വസ്തുനിഷ്ഠമായ ചരിത്രവിവരത്തിന് പകരം ഐതിഹ്യങ്ങൾ ആണ് കാണപ്പെടുന്നത്. ഈ വിധ ഐതിഹ്യങ്ങൾക്ക് വൻ യാഥാർത്ഥ്യബോധം ഉണ്ട് എന്ന് തോന്നാറില്ല.

എന്നാൽ ഈ പ്രതിഭാസത്തിന് പിന്നിൽ ചലിക്കുന്ന യന്ത്രസംവിധാനം ഐതിഹ്യങ്ങളിൽ പറയുന്ന കാര്യങ്ങൾക്ക് ഉൾക്കൊള്ളാൻ ആവില്ല എന്നാണ് തോന്നിയിട്ടുള്ളത്.

ഒരു സാധാരണ വ്യക്തിയാണ് മുത്തപ്പനായി ബഹുവർണ്ണ വേഷവിധാനങ്ങളും ചമയങ്ങളും അണിഞ്ഞുകൊണ്ട് കെട്ടിയാടുന്നത്. ഈ വ്യക്തിയിൽ ഈ വിധം ഒരു വ്യക്തിത്വമാറ്റം സംഭവിക്കുന്നത് തന്നെ വളരെ കൗതുകരമായ കാര്യമാണ്. ചിലപ്പോഴൊക്കെ കണ്ടുനിന്നിട്ടുണ്ട്.

വേഷംകെട്ടി ശ്രീകോവിലിൽ എന്ന് വിളിക്കാവുന്ന ചെറിയ കെട്ടിടത്തിന് ചുറ്റും പ്രദക്ഷിണം വെക്കുന്നു. കയ്യിൽ വാൾ ഉണ്ടാവും എന്നാണ് ഓർമ്മ. ചെറിയ ശബ്ദത്തിൽ തോറ്റം ചൊല്ലുന്നുണ്ടാവും. ഈ തോറ്റം എന്ന് പറയുന്ന വാക്യങ്ങൾ എന്താണ് എന്ന് അറിയില്ല. വ്യക്തമായി കേൾക്കാൻ പറ്റിയിട്ടില്ല. ഇടക്കിടക്ക് ചെണ്ടക്കാർ ചെണ്ടയിൽ മുട്ടും. ഈ മുട്ടൽ മുത്തപ്പന്‍റെ ചുവടുകൾക്കും ചെറിയ തോതിലുള്ള നൃത്തച്ചുവടുകൾക്കും താളത്തിലായിരിക്കും.

പതുക്കെപ്പതുക്കെ ഈ പ്രദർക്ഷിണം വെക്കുന്ന വ്യക്തിയുടെ വ്യക്തിത്വം മാറിമാറി വരുന്നതായി അനുഭവപ്പെടും. ശബ്ദവും മാറും. ശബ്ദം തികച്ചും മാറിയിരിക്കും. ഏതാണ്ട് 30 മിനിട്ട് എടുക്കും എന്നാണ് തോന്നുന്നത്. വ്യക്തി മുത്തപ്പനായി മാറിയിരിക്കും.

ഇവിടെ എടുത്തുപറയേണ്ടുന്ന കാര്യം കുന്നത്തൂർപാടിയിലും, പറശ്ശിനിക്കടവിലും, മറ്റൊരു മുത്തപ്പ ക്ഷേത്രത്തിലും ഈ എഴുത്തുകാരൻ പോയിട്ടുണ്ടെങ്കിലും, അവിടൊന്നും വച്ച് മുത്തപ്പനുമായി കാര്യമായ ഒരു ആത്മബന്ധം തോന്നിയിട്ടില്ല. അവിടങ്ങളിലെ മുത്തപ്പൻ വെള്ളാട്ടവുമായി കാര്യമായ ആശയവിനിമയവും നടത്തിയിട്ടില്ല. വ്യക്തമായ യാതോരു അറിവും ലഭിച്ചിട്ടില്ല. എന്നാൽ സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിൽ കാര്യങ്ങൾ വ്യത്യസ്ഥമായി നിലനിന്നുപോന്നു എന്ന് പറയാമെന്ന് തോന്നുന്നു.

ആദ്യകാലങ്ങളിൽ ഈ പ്രതിഭാസത്തെ യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റിയ ഒരു ബുദ്ധിപരമായതും യുക്തിശാസ്ത്രപരമായതുമായ ദൃഷ്ടാന്തമാതൃകയും മനസ്സിൽ ഇല്ലായിരുന്നു. എന്നാൽ ചെറിയ തൊതിൽ സോഫ്ട്വേറുകളെക്കുറിച്ച് അറിഞ്ഞുതുടങ്ങിയപ്പോൾ മനസ്സിൽ പതിച്ച ചിന്ത, വ്യക്തിയുടെ മനസ്സിൽ പ്രവർത്തിക്കുന്ന Brain softwareറിലും ജീവന്‍റെഫ്ട്വേറിലും ബാഹ്യമായ ഏതോ ഇടത്തിൽനിന്നും മറ്റൊരു സ്വോഫ്ട്വേർ കോഡിങ്ങോ, അതുമല്ലെങ്കിൽ സോഫ്ട്വേർ ആപ്ളിക്കേഷനോ കടന്നുകയറുന്നുണ്ട് എന്നതാണ്.

മുത്തപ്പനായി മാറിയ വ്യക്തി മനുഷ്യൻതന്നെ. എന്നാൽ ആ മനുഷ്യനിൽ മറ്റേതോ ഒരു അതീന്ത്ര്യ സോഫ്ട്വേർ സംവിധാനം കയറിയിരിക്കുന്നു.

കൈയ്യിൽ സ്മാട്ട്ഫോൺ ഉണ്ടെങ്കിൽ Google Assistant, Siri, Alexa തുടങ്ങിയവയുമായി ബന്ധംവെക്കാം എന്നെല്ലാം പറഞ്ഞാൽ കാര്യം മനസ്സിലാകുമെങ്കിലും, ഇവിടെ സംഭവിച്ചിരിക്കുന്ന പ്രതിഭാസം, ഇന്നുള്ള സുപ്പർ കമ്പുട്ടറുകളുടെ പ്രോസസിങ്ങ് ശക്തിയേക്കാളും ഏതാണ്ട് 35000 ഇരട്ടിയുള്ള പോസസിങ്ങ് ശക്തിയുള്ള ഒരു അതീന്ത്ര്യ കമ്പ്യൂട്ടർ സംവിധാനത്തിന്‍റെ പ്രവർത്തനമാണ് എന്ന് പറഞ്ഞാൽ മനസ്സിലാകുമോ?

ഈ 35000 എന്ന സംഖ്യയെക്കുറിച്ച് എവിടെ നിന്നുമാണ് വിവരം ലഭിച്ചത് എന്നത് പിന്നീടൊരിക്കാൽ വെളിപ്പെടുത്താം എന്ന് കരുതുന്നു. ആ വിവരം മുത്തപ്പൻ പ്രതിഭാസത്തെക്കുറിച്ചായിരുന്നില്ല. എന്നാൽ, ആ വിവരം ശരിയാണെങ്കിൽ, മുത്തപ്പൻ പ്രതിഭാസവത്തിന് പിന്നിലും, ഇതേ നിലവരത്തിൽ ഉള്ള കമ്പ്യൂട്ടിങ്ങ് പ്രവർത്തനം നടക്കുന്നുണ്ട് എന്ന് കരുതാം എന്ന് തോന്നുന്നു.

ഈ അനുഭവം ശരിക്കും പറഞ്ഞാൽ ഈ എഴുത്തുകാരന്‍റെ പലവിധ ചിന്തകളേയും സ്വാധീനിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.

ഈ എഴുത്തുകാരൻ ഏതാണ്ട് 2004 മുതൽ 2006 കാലഘട്ടത്തിൽ ഒരു ബൃട്ടിഷ് വെബ് സൈറ്റിൽ എഴുതി പിന്നീട് ഡിജിറ്റൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച 1. Software codes of Reality, Life and Languages! എന്ന ഗ്രന്ഥത്തിലും,

അതിന് ശേഷം പലപ്പോഴായി എഴുതിയെടുത്ത
2. Codes of reality! What is language?,
3. The Machinery of Homœopathy,
4. Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c.
തുടങ്ങിയ ഗ്രന്ഥങ്ങളിലും മുത്തപ്പൻ പ്രതിഭാസവുമായി ബന്ധപ്പെട്ടതിൽ നിന്നും ലഭിച്ച അനുഭവ ജ്ഞാനത്തിന്‍റെ സ്വാധീനം കാണാൻ പറ്റിയേക്കാം.

മുത്തപ്പൻ പ്രതിഭാസവുമായി ബന്ധപ്പെട്ട് പല അനുഭവങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ അവയിൽ മിക്കവയും വളരെ സ്വകാര്യമായ കാര്യങ്ങൾ ആയതിനാൽ ഇവിടെ കുറിച്ചിടുന്നില്ല.

ഈ പ്രതിഭാസം, വടക്കെ മലബാറിലെ മരുമക്കത്തായ തീയരുടെ പൈതൃകത്തിൽ ഉള്ള ഒരു ആദ്ധ്യാത്മിക പ്രതിഭാസമാണ്. ഈ ജനക്കൂട്ടത്തിൽ പെട്ട ഏതാനും പേർ നൂറ്റാണ്ടുകൾക്ക് മുൻപ്, ലോകത്തിന്‍റെ ഏതോ ദിക്കിൽ നിന്നും, പായക്കപ്പലിലോ മറ്റോ വടക്കേ മലബാർ തീരത്ത് വന്നപ്പോൾ, അവരിൽ ചിലർ കായിക കഴിവുകൾ കാണിക്കുകയും, അതിനാൽത്തന്നെ സാവധാനത്തിൽ അവരെ പ്രാദേശിക ഭാഷ പഠിപ്പിച്ച്, ഭാഷാ കോഡുകളിലൂടെ അടിമപ്പെടുത്തി, കാർഷിക തൊഴിലുകാർ ആക്കുകയും ചെയ്യപ്പെട്ടിട്ടുണ്ടാവാം.

മുത്തപ്പൻ തെയ്യമായി കെട്ടിയാടുന്നത് മലയന്മാരാണ് എന്ന് അറിയുന്നു. മലയന്മാർ പണ്ടുകാലങ്ങളിൽ തീയ്യരിൽ പെട്ടവരായിരുന്നു എന്നും, അവരെ കോട്ടയം രാജാവ് പിടിച്ചുകൊണ്ടുവന്ന് ചെറിയതൊതിൽ അടിമപ്പെടുത്തിയതാണ് എന്ന ഒരു അവകാശവാദം മലയരിൽ ഉണ്ട് എന്ന് Malabar and Anjengo എന്ന ഗ്രന്ഥത്തിൽ C. A. Innes, ICS രേഖപ്പെടുത്തിയത് കാണുകയുണ്ടായി.

ദക്ഷിണേഷ്യക്കാരുടെ കൈയിൽ അകപ്പെട്ടാൽ അടിമപ്പെടുത്തപ്പെടും എന്നത് ഏതാണ്ട് ഉറപ്പുള്ളകാര്യമാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ബൃട്ടിഷ് നാവികർ ഉൾപ്പെടുന്ന കടൽകൊള്ളക്കാരെ വേട്ടയാടുന്ന ഒരു സായുധ കടൽ വാഹനം കേടുപാടുകൾ സംഭവിച്ച് തമിഴ് നാട്തീരത്ത് അടുത്തപ്പോൾ, പ്രാദേശിക പോലീസുകാർ അവരെ പിടിച്ച് ജയിലിൽ ഇടുകയും അഞ്ച് വർഷം തടവിന് ശിക്ഷിക്കാനായി തരപ്പെടുത്തുകയും ചെയ്ത കാര്യം നേരത്തെ ഈ എഴുത്തിൽ എഴുതിയ കാര്യമാണ്. അവർ താമിസിച്ചിരുന്ന മുറികളിൽ ടോയിലറ്റ് സൗകര്യം നിലത്ത് ഒരു തുളയായിരുന്നു. ആളെയൊന്ന് തികച്ചും വികൃതമാക്കാനാണ് ഇന്ത്യൻ പോലീസ് ശ്രമിച്ചത്.

1990കളിൽ തിരുവിതാംകൂറിൽ നിന്നും മലബാറിൽ വന്ന ചില ഉദ്യോഗസ്ഥന്മാർ ഈ വിധ തെയ്യം പ്രതിഭാസത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അവർക്ക് ഇത് അന്ന് തികച്ചും പുതമയുള്ള കാര്യമായിരുന്നു. എന്നിരുന്നാലും, തങ്ങൾ ശാസ്ത്രത്തിലും ഗണിതത്തിലും ഡിഗ്രിയും പോസ്റ്റ് ഗ്രാജുവെയ്റ്റ് ഡിഗ്രിയും എടുത്ത്, സർവ്വവിധ അഭിനവ ജ്ഞാനങ്ങളും കരസ്ഥമാക്കിയവർ ആണ് എന്ന് പ്രദർശിപ്പിച്ചുകൊണ്ട്, തികച്ചും അവജ്ഞയോടാണ് ഈ വിധ പ്രതിഭാസങ്ങളെക്കുറിച്ച് സംസാരിച്ചത്.

എന്നാൽ അന്ന് അവരോട് ഒരു സ്മാട്ട്ഫോൺ എന്ന പ്രതിഭാശത്തെക്കുറിച്ചോ സോഫ്ട്വേറിനെക്കുറിച്ച് ചോദിച്ചാൽ, അവർക്ക് യാതോരു വിവരവും ഉണ്ടാവില്ലതന്നെ. ഈ കൂട്ടരാണ്, ഇന്ന് വടക്കേ മലബറിന്‍റെ പാരമ്പര്യങ്ങളിൽ പെട്ട പല വിധ പ്രതിഭാസങ്ങളേയും ജനക്കൂട്ടങ്ങളേയും തിരുവിതാംകൂറുമായി കൂട്ടിക്കുഴക്കുന്നത്. ഈകൂട്ടരുടെ കൈയ്യിൽ തീയർ ഈഴവർ ആയി എന്നത് ഒരുകാര്യംമാത്രം.

വടക്കെ മലബാറിലെ കടത്തനാട് (ഇന്നത്തെ Badagaraയ്ക്ക് ചുറ്റുപാടിൽ ഉള്ള) പ്രദേശത്തിലെ കളരിയെന്ന ആയോധന കലയെ ഇന്ന് കേരളത്തിന്‍റെ പൈതൃകത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഇതുപോലെ പലതും കുഴഞ്ഞുമറിഞ്ഞുകൊണ്ടിരിക്കുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് വടക്കേ മലബാറിൽ ഏതോ പായക്കപ്പലിൽ, (മിക്കവാറും Central Asiaയിലെ, Tian Shan മലയോര പ്രദേശത്തു നിന്നും) ഏതാനും പേർ വടക്കേ മലബാറിൽ വന്നടിഞ്ഞപ്പോഴോ മറ്റോ ആരംഭിച്ചതാവാം, മുത്തപ്പൻ തെയ്യം എന്ന് പറയാമെങ്കിലും, കാര്യങ്ങൾ വളരെ സങ്കീർണ്ണമാണ്. കാരണം വേറേയും തെയ്യങ്ങളും വടക്കേ മലബാറിൽ നിലവിൽ ഉണ്ട്. ഇവയിൽ ചിലതിൽ നായർ കുടുംബക്കാരുടെ സാന്നിധ്യവും കാണാനാവുന്നുണ്ട്. കൃത്യമായ ചരിത്ര രേഖകൾക്ക് പകരം എവിടേയും ഐതീഹ്യങ്ങളേ നിലവിൽ ഉള്ളു.

എന്നിരുന്നാലും മുത്തപ്പൻ പ്രതിഭാസത്തേയും അതുമായി ബന്ധപ്പെട്ട തോറ്റം ചൊല്ലലുകളും ഏതൊക്കെയോ കുടുംബക്കാർ നൂറ്റാണ്ടുകളിലൂടെ നിലനിർത്തിപ്പോന്നിരുന്നു, യാതോരു കലർപ്പും വരുത്താതെ. ഇന്ന് പലതിലും കലർപ്പു വന്നിട്ടുണ്ട് എന്നുതോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ യാഥാർത്ഥ്യബോധത്തെ ബാധിക്കുന്നത്





ഓരോ തലമുറയ്ക്കും സാമൂഹികവും രാഷ്ടീയവും ചരിത്രപരവും ആയ യാഥാർത്ഥ്യം ആയി അനുഭവപ്പെടുക, അവർ ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ ആവാം.

ഈ എഴുത്തുകാരന്‍റെ വീട്ടിൽ ആദ്യമായി ഫോൺ വന്നത് 1980ൽ ആണ്. Trivandrumത്തുവച്ച്. അത് വീട്ടിൽ ലഭിക്കുക എന്നത് ഒരു വൻ ആശ്ചര്യകരമായ കാര്യമായിരുന്നു. ഇതിന് മുൻപ് ഫോൺ ചെയ്യണമെങ്കിൽ Post & Telegraphന്‍റെ ചില ഓഫിസുകളിൽ പോയി പണം അടച്ച്, പലപ്പോഴും ക്യൂ നിന്നുവേണം ഫോൺ ചെയ്യാൻ. എന്നാൽ മിക്ക ആളുകൾക്കും ഫോൺ ഇല്ലതന്നെ. പൊതുജനത്തിൽ പെട്ടവർക്ക് ഫോൺ നൽകുന്നത് പരിമിതപ്പെടുത്തണം എന്നുതന്നെയായിരുന്നു അന്നുള്ള ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ ഉള്ള തീരുമാനം. കാരണം ഫോൺ എന്നത് സാമൂഹിക അന്തസ്സിന്‍റെീ വ്യക്തമായ ചിഹ്നം തന്നെയായിരുന്നു. കണ്ട അണ്ടനും അടകോടനും ഈ അന്തസ്സ് നൽകരുത്!

ഏതാണ്ട് ഇതേ കാലത്ത്, Quilonൽ ഒരു വീട്ടിൽ ഫോൺ ആദ്യമായി വന്ന അവസരം നേരിൽ കാണുകയുണ്ടായി. അതും ഒരു സർക്കാർ വേതനക്കാരന്‍റെ വീട്ടിലായിരുന്നു. അവിടെ അന്ന് ഒരു വളരെ ചെറിയ പ്രായം ഉള്ള കുട്ടിയുണ്ടായിരുന്നു. ആ കുട്ടിക്ക് ആ പ്രായത്തിൽതന്നെ ഫോൺ ഉപയോഗിച്ച് പരിചയം വന്നുകണ്ട്. എന്നുവച്ചാൽ, വളർന്നുവന്നപ്പോൾ, ഫോൺ എന്നത് ഒരു ആശ്ചര്യകരമായ ഉപകരണമായി അനുഭവപ്പെടില്ല.

ഇതുപോലെതന്നെയാണ് സാമൂഹിക കാഴ്ചകളും രാഷ്ട്രീയ അവകാശങ്ങളും മറ്റും. ഈ എഴുത്തുകാരൻ കാശ്മീർ പ്രശ്നം ഏതാണ്ട് 1970മുതൽ കേട്ടുതുടങ്ങിയതാണ്. ആ നാട്ടുകാർക്ക് തങ്ങൾ ഇന്ത്യാക്കാരാണ് എന്ന ബോധം ഇല്ലതന്നെ. പല വിപ്ളവങ്ങളും വളരെ ചെറിയ ശക്തികുറഞ്ഞ തീപോലെ എരിഞ്ഞടങ്ങുമായിരുന്നു. ചില വിപ്ളവകാരികളെ ഇന്ത്യ തൂക്കിക്കൊന്ന സംഭവങ്ങളും ഇന്ന് ഓർക്കുന്നു.

എന്നാൽ ഇന്ത്യയിൽ ഉള്ള ജനങ്ങൾക്ക്, കാശ്മീർ തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമാണ് എന്ന കാര്യം ചെറുപ്പം മുതൽ അറിവുള്ള കാര്യമാണ്. അങ്ങിനെയല്ലാ എന്ന് ആരെങ്കിലും പറഞ്ഞാൽ, ഇവിടുള്ള പാരമ്പര്യ കീഴ്ജനങ്ങൾ ഹിന്ദുക്കൾ അല്ലാ എന്ന് പറയുന്നതു പോലെ സ്ഫോടനാത്മകമായ അറിവായിമാറും. ഇത് ഒരിക്കലും അവർക്ക് സമ്മതിച്ചുകൊടുക്കാൻ ആവില്ല. എന്നാൽ അവരുടെ മനസ്സിലെ വിശ്വാസങ്ങളുടെ പ്രാമാണ്യത്തിന്‍റെ (authenticityയുടെ) ആഴം യഥാർത്ഥത്തിൽ, അവർ ജനിച്ച നാൾമുതൽ അവർ സമൂഹത്തിൽ കണ്ടുതുടങ്ങിയ കാര്യങ്ങൾ മാത്രമാവും.

1600കൾ മുതൽ മലബാറിലെ ജനത്തിന്‍റെ മനസ്സിലെ സാമൂഹിക അറിവിലും രാഷ്ടീയ അറിവിലും, മെല്ലെമെല്ല മാറ്റങ്ങൾ വന്നുതുടങ്ങി. എന്നാൽ, മലബാറിലെ ഈവിധ കാര്യങ്ങളെ ചിലർ പിന്നറകളിൽ നിന്നും കരുതിക്കൂട്ടി സ്വാധീനിക്കുകയും അവർക്ക് വേണ്ടുന്ന വഴികളിലേക്ക് ഉന്തീനീക്കിവിടുകയും ചെയ്യുന്നുണ്ടായിരുന്നു എന്ന് അന്നും ഇന്നും ആർക്കുംതന്നെ വ്യക്തമായി അറിവുണ്ടായിരുന്നു എന്ന് തോന്നുന്നില്ല.

ചിലപ്പോഴെല്ലാം, ഈ വിധമുള്ള പിന്നറകളിലെ പ്രവർത്തനം വ്യക്തമായ ഒരു ഗൂഡാലോചനയുടെ അടിസ്ഥാനത്തിൽ ആയിരിക്കേണം എന്നില്ല. മറിച്ച് ഒറ്റപ്പെട്ടും പലവ്യക്തികളുടേയും പൊതുവായുള്ള താൽപ്പര്യങ്ങൾക്ക് അനുസൃതമായി അവരോരോരുത്തരും കരുക്കൾ നീക്കിയും ചുവടുകൾ വച്ചും കാര്യങ്ങളെ മുന്നോട്ട് നീക്കുന്നതായിരിക്കാം.

അതേ സമയം വളരെ കൃത്യമായ ലക്ഷ്യബോധവും കുരുട്ടു ബുദ്ധിയും കാലേക്കൂട്ടിക്കാര്യങ്ങളെ മുന്നിൽ കണ്ടും പിന്നറകളിൽ നിന്നും പ്രവർത്തിക്കുന്ന വൻ ബലവും കൃത്യമായ നേതൃസ്ഥാനവും അതിനോട് അനുസരണമുള്ള ആജ്ഞാനുവർത്തികളും ഉള്ള പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നുണ്ടാവും.

ഈ രീതിയിൽ തന്നെയാണ് കാശ്മീർ പ്രശ്നത്തേയും കാലത്തിലൂടെ മൂന്നോട്ട് നീക്കി, പതിറ്റാണ്ടുകൾക്ക് ശേഷം ലോകത്തിന്‍റെ മറ്റ് പ്രദേശങ്ങളിൽ പിറന്ന, കാശ്മീരുമായി ബന്ധമില്ലാതിരുന്ന ഇസ്ലാമിക തീവ്രവാദം എന്ന് നിർവ്വചിക്കപ്പെടുന്ന, സംഭവങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നത്. ഈ വിധം ഒരു ബന്ധം വരുത്തി, ഇന്ത്യയോടു അടുക്കാൻ താൽപ്പര്യമില്ലാതിരുന്ന ഒരു ജനതയുടെ മാനസിക വിരക്തിക്ക് മറ്റൊരു നിർവ്വചനം നൽകാൻ കഴിഞ്ഞാൽ, ഇന്ത്യൻ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിനും അതിന്‍റെ രാഷ്ട്രീയ നയത്തിനും വൻ ഗുണം വന്നുചേരും എന്ന വിവരം ഇന്ത്യൻ ഉദ്യോഗസ്ഥ വർഗ്ഗത്തിന് ഉണ്ടായിരുന്നു എന്ന് വ്യക്തം.

ഇതേ പോലെ മറ്റൊരു കുരുട്ടു ബുദ്ധിപ്രയോഗം നടക്കുന്ന കാര്യം ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ 1985കളിൽ വന്നുപെട്ടിരുന്നു.

അന്ന് ഹിന്ദി എന്ന ഭാഷ ഹിന്ദിക്കാരുടെ നാടുകളുടെ പുറത്ത് അത്രകണ്ട് പ്രചാരത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഹിന്ദി സിനിമയിലെ മാസ്മരിക ദൃശ്യങ്ങൾ ഇന്ത്യയിൽ എല്ലായിടുത്തും പലർക്കും പരിചയമായിത്തുടങ്ങിയിരുന്നു. വെളുത്ത തൊക്കിൻനിറവും അത്യാകർശകമായ വ്യക്തിപ്രഭാവവും ഉള്ള ഹിന്ദിക്കാരെ കണ്ട് ആളുകൾ ആശ്ചര്യപ്പെടുമായിരുന്നു. കുറച്ച് വെളുത്ത നിറവും, താടി രോമങ്ങളെ മുഖത്തോടു ഒട്ടിപ്പിടിച്ചിരിക്കുന്ന രീതിയിൽ ക്ഷൌരം ചെയ്ത് മഖത്ത് ചെറിയതോതിൽ പച്ചപ്പ് കാണിച്ചു നടക്കുന്നവരെക്കുറിച്ച്, North-Indian looks ഉള്ള ആളാണ് എന്നുവരെ പറയുമായിരുന്നു ആളുകൾ.

മുകളിൽ നൽകിയ വീഡിയോ Bombay Cinema World ഈ വിധം തെറ്റിദ്ധാരണകൾ പരത്താനും വൻപണം വാരാനുമായി, വൻ സാമ്പത്തിക ചിലവും, കാര്യക്ഷമായ ഈണം നൽകലും മറ്റും നടത്തി സൃഷ്ടിക്കപ്പെട്ട, ആരാധാന എന്ന സിനിമയിലെ, ഒരു ഗാനരംഗമാണ്.

ഹിന്ദി പ്രചാരണ പരിപാടിയെക്കുറിച്ച്, 1984ൽ ബാങ്ഗ്ളൂരിൽ താമസിക്കുന്ന കാലത്ത്, ഡോക്ട്രെയ്റ്റ് നേടിയിരുന്ന ഒരു ഫ്രൊഫസർ ഈ എഴുത്തുകാരനോട് കുറച്ചുകാര്യങ്ങൾ പറയുകയുണ്ടായി. അക്കാലങ്ങളിൽ ഡോക്ട്രെയ്റ്റ് എന്നുള്ളത് സമാന്യം വിരളമായ സംഗതി ആയിരുന്നു. ഇതിനാൽ തന്നെ ഈ ആളെ പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്‍റെ പലവിധ ട്രെയ്നിങ്ങ് പ്രോഗാംമുകളിലും ട്രെയ്നറായി ക്ഷണിക്കുമായിരുന്നു.

ഡൽഹിയിലെ ഔദ്യോഗിക വേദികളിലെ ഉന്നതങ്ങളിൽ ഈ ആൾ കണ്ട ഒരു കാര്യമാണ് ഈ എഴുത്തുകാരനോട് പറഞ്ഞത്. ഇന്ത്യയിൽ ഹിന്ദി ഭാഷയെ സാവധാനത്തിൽ പ്രചരിപ്പിക്കാനായി, കേന്ദ്ര സെക്രട്ടേറിയറ്റിൽ, ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുണ്ട് പോലും. അവരുടെ തൊഴിൽ അതാണ്. യാതോരു വിധ പ്രത്യക്ഷമായ അടിച്ചേൽപ്പിക്കലും ഇക്കൂട്ടർ ചെയ്യില്ല. മറിച്ച് വളരെ സൂക്ഷ്മമായും അതേ സമയം നിസ്സാരമായ രീതിയിലും ഹിന്ദിയെ പലവേദികളിലും പ്രത്യക്ഷപ്പെടുത്തുക. ഇതാണ് ഇക്കൂട്ടരുടെ പദ്ധതി. ചെറിയ ആപ്പ് അടിച്ച് കയറ്റി, സാവധാനത്തിൽ, അത് അടിച്ചടിച്ച് ഉള്ളിലേക്ക് വൻ തോതിൽ കയറ്റിവിടുക. ഇതാണ് ആസൂത്രിതമായ പദ്ധിത.

വൻകിട കോർപ്പറെയ്റ്റ് കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ അന്ന് ബാങ്ഗ്ളൂരിൽ വച്ച് TVപ്രോഗ്രാമുകളിൽ കാണാറുള്ളത് ഇങ്ഗ്ളിഷിലാണ്. എന്നാൽ സാവധാനത്തിൽ ഓരോന്നും ഹിന്ദിയിലേക്ക് മാറിത്തുടങ്ങി. അന്ന് ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും TV വന്നിട്ടില്ല. എന്നാൽ ഓരോ വർഷം കഴിയുന്തോറും പല സംസ്ഥാനങ്ങളിലും TV Stationനുകൾ വന്നുതുടങ്ങി. ഏതാണ്ട് ഈ കാലത്താണ് കേരളത്തിലും TV പ്രക്ഷേപണങ്ങൾ ലഭിച്ചുതുടങ്ങിയത് എന്ന് തോന്നുന്നു. വളർന്നുവരുന്ന കുട്ടികൾ വൻ സൗന്ദര്യമുള്ള ഹിന്ദിക്കാരെയാണ് കാണുന്നത്. അവരുടെ ഭാഷയും സാമൂഹികാന്തരീക്ഷവും കണ്ട് ആശ്ചര്യപ്പെടും.

ഇന്ന് ഗൂഗുൾ-ഇന്ത്യ ഇറക്കുന്ന പല സംവിധാനങ്ങളിലും മറ്റ് ചില അറിയപ്പെടുന്ന വെബ് സൈറ്റുകളിലും ചേർന്നാൽ, ഹിന്ദിയിൽ അവ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പലതും പ്രത്യക്ഷപ്പെടുന്നതായി കാണും.

മുകളിൽ സൂചിപ്പിക്കപ്പെട്ട പ്രൊഫസർ പറഞ്ഞ കാര്യമാണ് ഓർക്കുന്നത്. ഏത് രാഷ്ട്രീയപാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നാലും, ഹിന്ദി പ്രചരണം മുറപോലെ നടക്കും. അതിന് കാലം ചെല്ലുംതോറും കൂടുതൽ കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ടേയിരിക്കും. ഓരോ പുതിയ തലമുറയിലും ഹിന്ദി എന്നത് അവരുടെ സ്വന്തം ഭാഷയാണ് എന്ന അറിവ് കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കും. എന്നാൽ വാസ്തവം നേരെ മറിച്ചാണ്. 1947മുതൽ ഹിന്ദിയെന്നത് മലബാറിനെ സംബന്ധിച്ചെടുത്തോളം ഒരു അധിനിവേശ (ആക്രമണകാരി) ഭാഷതന്നെയാണ്.

മുകളിൽ ഇത്രയുംകാര്യങ്ങൾ പറഞ്ഞത്, ദക്ഷിണ മലബാറിലും ഉത്തരമലബാറിലും പൊതുജനത്തിന്‍റെ മനസ്സിൽ വന്നുചേർന്ന മാറ്റങ്ങളെ സൂചിപ്പിക്കാനാണ്. ചരിത്രപരമായി രണ്ടു മലബാറുകളും തിരുവിതാംകൂറിന്‍റെ ഭാഗമണ് എന്ന് സിദ്ധാന്ധോപദേശം (indoctrination) നൽകാൻ ഉള്ള പരശ്രിമം ഏതാണ്ട് 1700കൾ മതുൽ ചെറുതായി തുടങ്ങിയിരുന്നു എന്ന് തോന്നുന്നു. ഏതാണ്ട് 1870കൾ ആയപ്പോഴേക്കും ഇതിന് ശക്തിപ്രാപിച്ചു തുടങ്ങി. അതേ സമയത്തുതന്നെയാണ് എന്നു തോന്നുന്നു, മലബാറും തിരുവിതാംകൂറും ഹിന്ദി പ്രദേശങ്ങളുടെ അധീനതയിൽ പെട്ട പ്രദേശങ്ങൾ ആണ് എന്ന ധ്വനിയും ഉയർന്നുവന്നു തുടങ്ങിയത്.

മലബാർ എന്നത്, തങ്ങളിൽനിന്നും വളരെ വ്യത്യസ്തമായ ജനതയും ഭാഷയും സംസ്ക്കാരവും ആയോധന കലകളും സാമൂഹിക അന്തരീക്ഷവും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ഉള്ളതും, പോരാത്തതിന്, കുറച്ചു കാലം സാമാന്യവ്യവഹാരത്തിൽ (common parlanceസിൽ) ബൃട്ടിഷ്-ഇന്ത്യയെന്ന് അറിയപ്പെട്ടിരുന്ന അത്യുജ്വല രാഷ്ട്രത്തിന്‍റെ ഭാഗവും ആയിരുന്ന ബൃട്ടിഷ്-മലബാർ എന്ന പ്രദേശം ആയിരുന്നു എന്ന് തിരുവിതാംകൂറിൽ ആർക്കെങ്കിലും അറിയുമോ എന്ന് അറിയില്ല.

ഇതേ അവസ്ഥാവിശേഷമായ തീയരുടേയും കാര്യം. മക്കത്തായ തീയർ എന്നും മരുമക്കത്തായ തീയർ എന്നും രണ്ട് വ്യത്യസ്ത ജനക്കൂട്ടം നിലനിന്നിരുന്നുവെന്നും, അവർക്ക് ഈഴവരുമായി പുലബന്ധം പോലും ഇല്ലാ എന്നും ഇന്ന് തിരുവിതാംകൂറിലെ ഈഴവരോട് പറഞ്ഞാൽ പലരും പുച്ഛിച്ച് ചിരിക്കുകയും, വായിൽ മുളച്ചുപൊന്തുന്ന ദ്രാവകം തുപ്പലാക്കി കാർക്കിച്ചുതുപ്പിക്കളയുകയും ചെയ്യും എന്നു തോന്നുന്നു.

രണ്ടുകൂട്ടം തീയരേയും ഈഴവരാക്കിമാറ്റിയ സംഭവവികാസങ്ങളിലേക്ക് ഒന്ന് ചെറുതായി നോക്കിയിട്ട് എഴുത്ത് മുന്നോട്ട് നീക്കാം എന്നു കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനുവർത്തികളേയും അനുയായികളേയും സൃഷ്ടിക്കാനുമുള്ള മാർഗ്ഗം



പിടിച്ചെടുക്കാൻ പാകത്തിൽ ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും വിശാലമായ വനഭൂമി കിടക്കുന്നു. തിരുവിതാംകൂറിൽ പുതുതായി പിറന്ന കീഴ്ജനത്തിന്‍റെ ക്രിസ്തീയ മതം ഇതിലേക്ക് വൻ ആശയോടെ നോക്കിയിരിക്കുന്നു. തീയർ ഈഴവരാണ് എന്ന് പ്രഖ്യാപിക്കുന്നതിൽ അവർക്ക് താൽപ്പര്യമുണ്ട്. കാരണം, അതോടെ മലബാറിലേയും തിരുവിതാംകൂറിലേയും ജനം ഒന്നാണ് എന്ന തോന്നൽ ശക്തിപ്പെടും.

തിരുവിതാകൂറിലെ ഈഴവ പ്രസ്ഥാനത്തിനും ഇതുതന്നെയാണ് ആവശ്യം. തിരുവിതാംകൂറിൽ വെറും ഹീനജോലിക്കാരൻ, മലബാറിലേക്ക് കടന്നാൽ, ഐസിഎസ്സ് (ICS), ഇംപീരിയൽ പോലീസ് (IP) തുടങ്ങിയവയിൽ പോലും ചേരാൻ പറ്റുന്ന വ്യക്തിയായി ആ ആൾ മാറും. ഒറ്റയടിക്ക് കുഴിയാന, തെങ്ങിൻ മണ്ടക്ക് കയറിക്കൂടുന്നത് പോലുള്ള മാസ്മരിക അനുഭവം വന്നുചേരും മലബാറിലേക്ക് കടന്നാൽ. ദിവാസ്വപ്നങ്ങളിൽ പോലും പലരും ഈ വിധം ഭാവനചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് യാഥാർത്ഥ്യമാകുന്നത്.

മലബാറിലെ നായർമാർക്കും, അവർക്ക് മുകളിലുള്ള അമ്പലവാസികൾക്കും, ബ്രാഹ്മണർക്കും ഇങ്ഗ്ളിഷ് ഭരണം തീയരെ പലയിടത്തും ഇങ്ഗ്ളിഷ് ഭാഷാ പഠനം നൽകി കയറൂരിവിടുന്നത് നിത്യവും ഉറക്കത്തിൽക്കാണുന്ന ദു:സ്വപ്നമായാണ് അനുഭവപ്പെട്ടിരിക്കുക. തീയർ തിരുവിതാംകൂറിൽ വെറു ഹീന ജോലിചെയ്യുന്ന ഈഴവരാണ് എന്നത് നിത്യവും പലയിടത്തും ആവർത്തിച്ചാവർത്തിച്ച് എല്ലാവരേയും മനസ്സിലാക്കിച്ചാൽ മനസ്സിൽ നിത്യസായൂജ്യം ജനിച്ചതുമാതിരിയുള്ള അനുഭവം വന്നുചേരും.

തീയരുടെ ഇടയിൽ പലവിധ പ്രശ്നങ്ങൾ. ദക്ഷിണ തീയർ തങ്ങളുമായി ബന്ധമില്ലാത്തവരാണ് എന്ന് ഉത്തര മലബാറിലെ മരുമക്കത്തായ തീയർ ആവർത്തിച്ചാവർത്തിച്ച് മനംമടുത്തു തുടങ്ങിയരിക്കുന്നു. അപ്പോഴാണ്, മരുമക്കത്തായ തീയർ മക്കത്തായ തീയരോടു മാത്രമല്ല, മറിച്ച് ഈഴവരോടും കടുത്ത ബന്ധമുള്ളവരാണ് എന്ന വാദവുമായി പലരും രംഗത്തെത്തിയിരിക്കുന്നു. ഈ വിധ കാര്യങ്ങൾ പറഞ്ഞുഫലിപ്പിക്കുന്ന സംഘടിത പ്രസ്ഥാനങ്ങൾക്ക് അച്ചടി സൗകര്യം ഉണ്ട്. അവർ വാർത്താ പത്രങ്ങളും മാസികകളും അടിച്ചിറക്കുന്നു. അവർക്ക് സ്വന്തമായുള്ള പാഠശാലകളും മറ്റും ഉണ്ട്. അതോടെ അവർ പറയുന്നതാണ് വിവരവിജ്ഞാനം എന്നായി മാറുന്നു.

മരുമക്കത്തായ തീയരിൽ തന്നെ വൈശ്യത്തീയർ എന്നും കൊടുവാൾ തീയർ എന്നും ഉള്ള രീതിയിൽ പ്രാദേശിക ഫ്യൂഡൽ ഭാഷ, തീയ ജനതയെ രണ്ടായി വിഭജിച്ച്, സാമൂഹികമായി വാക്ക് കോഡുകളിൽ 180 ഡിഗ്രി എതിർകോണുകളിൽ സ്ഥാപിച്ചിട്ടുണ്ടായിരിക്കാം

പോരാത്തതിന്, തിരുവിതാകൂറിൽ നിന്നും മലബാറിലേക്ക് പതുക്കെപ്പതുക്കെ കയറിക്കൂടിയ ഈഴവർ, തങ്ങൾ തീയർ ആണ് എന്ന് സ്വയം പരിചയപ്പെടുത്തുന്നു. ഇവരിൽ പലരും ഇതും പറഞ്ഞ് മലബാറിലെ തീയ്യ കുടുംബങ്ങളിൽ നിന്നും വിവാഹ ബന്ധങ്ങൾക്ക് ശ്രമിക്കുന്നു. ഇത് പലപ്പോഴും തിയ്യ കുടുംബങ്ങളിൽ അങ്കലാപ്പും സമൂഹികമായി അപമാനിക്കൽ ശ്രമവു, ബോധപൂർവ്വമുള്ള തരംതാഴ്ത്തൽ ശ്രമവും മറ്റുമായി അനുഭവപ്പെട്ടുവെന്ന് തോന്നുന്നു. ഈഴവർ, തീയർ ആണ് എന്ന് ഭാവിച്ചപ്പോൾ, ഈ കൂട്ടരെ ഈയതീയർ എന്ന രീതിയിൽ നാമകരണം ചെയ്ത് ചില തീയ്യ കുടുംബങ്ങൾ അകൽച്ച വെക്കാൻ ശ്രമിച്ചിരുന്നു എന്ന് കേട്ടറിവുണ്ട്. മലബാറിൽ മിക്ക ആളുകൾക്കും തിരുവിതാംകൂറിലെ കാര്യങ്ങൾ വ്യക്തമായി അറിയില്ല.

ഇതിനെല്ലാം ഉപരിയായി തീയരിലെ, സാമൂഹികമായി വളരെ പിന്നിൽ നിൽക്കുന്ന കൈത്തൊഴിൽ ചെയ്യുന്ന കുടുംബങ്ങളിൽ നിന്നും സ്ത്രീകൾ പല ഇങ്ഗ്ളിഷ് വ്യക്തികളുടേയും വീടുകളിൽ ജോലിക്ക് പോയപ്പോൾ, അവരിൽ ചിലരെ ആ ഇങ്ഗ്ലിഷുകാർ അവരുടെ ഭാര്യപോലെയായി വീട്ടിൽ ചേർക്കുകയും ചെയ്തു. ഇവരിൽ ഏതാണ്ട് എല്ലാവരും വളരെ നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തിലേക്ക് വളരുകയും ചെയ്തു. ഇവരിൽ ചിലർക്ക് ആ ഇങ്ഗ്ളിഷുകാർ ഭാര്യയുടെ പദവി നൽകിയില്ലായെങ്കിലും ഇങ്ഗ്ളിഷ് ഭാഷയിൽ തരംതാഴ്ത്തി പരിചപ്പെടുത്തുന്നതും, സംബോധന ചെയ്യുന്നതുമായ അവൾ, നീ പ്രയോഗങ്ങൾ ഇല്ലാത്തതിനാൽ, ഈ വിധ സ്ത്രീകൾക്ക്, എന്തുകൊണ്ടും ഒരു പ്രാദേശിക ഭൂജന്മിയുടേയോ മറ്റോ വെപ്പാട്ടിയോ ലൈംഗിക ആർത്ഥിതീർക്കനുള്ള വ്യക്തിയോ ആവുന്നതിനേക്കാൾ വൻ മികവുള്ള സ്ഥാനമായിട്ടായിരിക്കാം സ്ഥിതിഗതികൾ അനുഭവപ്പെട്ടത്.

ഈ വിധ സ്ത്രീകളോട് തീയരിലെ ഉയർന്ന കുടുംബക്കാർക്ക് വ്യക്തമായും അപ്രീതിയുണ്ടായിരുന്നുവെങ്കിലും, അവർക്ക് ഉരുത്തിരിഞ്ഞുവരുന്ന സംഭവഗതികൾ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു.

തീയ്യ സ്ത്രീകളിൽ ഇങ്ഗ്ളിഷുകാർക്ക് ജനിച്ച കുട്ടികൾ മിക്കവരും വൻ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തോടുകൂടി വളർന്നുവന്നിട്ടുണ്ടാവും. അവരുടെ പിതാവിന്‍റെ പലവിധ സംരക്ഷണവും ലഭിക്കുകയും ചെയ്തിരിക്കാം. ഇവരിൽ ചിലർ ICS പരീക്ഷ പാസായി ബൃട്ടിഷ് - ഇന്ത്യൻ സർക്കാരിൽ വൻ ഉദ്യോഗസ്ഥാനങ്ങളിൽ ചേർന്ന കാര്യം കേട്ടറിവുണ്ട്.

ഇവരുടെ അമ്മമാരെ ഇങ്ഗ്ളിഷ് സ്ത്രീകളുടെ അതെ നിലവാരത്തിൽ ഇങ്ഗ്ളിഷുകാർ കണ്ടിരിക്കില്ല. ഇന്ന് ഈ കാര്യം ഇങ്ഗ്ളണ്ടിൽ കറയിക്കൂടിയിരിക്കുന്ന ദക്ഷിണേഷ്യക്കാരായ വ്യക്തികൾ ഇങ്ഗ്ളിഷ് കൊളോണിയലിസത്തെ പഴിപറയാനായി, ഒരു വൻ ആക്ഷേപമായി പറഞ്ഞേക്കാമെങ്കിലും, ഈ അമ്മമാർക്ക് ഈ വിധ പരാതികൾ ഉണ്ടാവും എന്ന് തോന്നുന്നില്ല.

ഈ വിധ Anglo-Indian തീയരും, മറ്റ് പ്രാദേശിക തീയ്യ ഉന്നത കുടുംബക്കാർക്ക് ഒരു തലവേദനയായി നിലനിൽക്കുന്നുണ്ടാവാം. കാരണം, ദക്ഷിണേഷ്യയിൽ കയറിവന്ന മറ്റ് യാതോരു വൻ പ്രസ്ഥാനക്കാരും സാമൂഹിക ഔന്നിത്യമില്ലാത്ത കുടുംബത്തിൽ നിന്നും സ്ത്രീകളെ വിവാഹം ചെയ്ത ചരിത്രം കണ്ടേക്കില്ല. എന്നാൽ വിവര ദോഷികളായ ഇങ്ഗ്ളിഷുകാർ ഈ വിധമാണ് പെരുമാറിയത്. അവർക്ക് ഫ്യൂഡൽ ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന സാമൂഹിക 180 ഡിഗ്രി എതിർകോണുകളെക്കുറിച്ച് അറിവില്ലതന്നെ.

വെറും പണിക്കാരത്തികളുടെ കൂട്ടതിൽ നിന്നുമാണ്, Anglo-Indian തീയരിൽ ചിലരെങ്കിലും പൊന്തിവന്നിട്ടുണ്ടാവുക. ചേറിൽ നിന്നും ചെന്താമര വിടർത്തിയെടുത്തതുമാതിരിയാണ് കാര്യങ്ങൾ. ഇതും സാമുദായിക ഉന്നതർക്ക് തലവേദനയുണ്ടാക്കുന്ന കാര്യമാണ്.

ഇതിനെല്ലാം ഉപരിയായി, തീയരിൽ സാമൂഹികമായി, ഇങ്ഗ്ളിഷ്-സർക്കാർ പ്രസ്ഥാനത്തോട് ഒത്തുനിന്നും ഉദ്യോഗസ്ഥരായും വക്കീലന്മാരായും, ബട്ട്ളർമാരായും മറ്റും, വളർന്നുവന്ന തീയർക്ക് വൻ സാമൂഹികവും ഭരണപരവും ആയ സാധ്യതകൾ മുളച്ചുവന്നിരിക്കുന്നു. അവർക്ക് പലവിധ അധികാരങ്ങളും ഉണ്ട്. എന്നാൽ സാമൂഹിക നേതൃത്വം ഇല്ലതന്നെ. ഇവർക്ക് പലവിധ തീയരുടേയും മേൽ യാതോരു അധികാരവും ഇല്ലതന്നെ. സാമൂഹത്തിൽ കുറേ ആളുകളുടെ മേൽ വാക്ക് കോഡുകളിൽ അധികാരം ഉണ്ട് എന്ന് പ്രദർശിപ്പിക്കാൻ പറ്റുക എന്നത് ഫ്യൂഡൽ ഭാഷകളിൽ ഒരു വൻ കാര്യം തന്നെയാണ്.

ഈ കൂട്ടർക്ക് പലരും പ്രശ്നക്കാരായി തോന്നിയിട്ടുണ്ടാവാം. ഒന്ന് മുത്തപ്പൻ പോലുള്ള ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും കാവുംകളും മറ്റും കാലാകാലങ്ങളായി നടത്തിപ്പോരുന്ന ആഭിജാത്യവും പാരമ്പര്യമഹിമയും പേറുന്ന തീയ്യ കുടുംബങ്ങൾ. മറ്റൊന്ന് ഇങ്ഗ്ളിഷ് ഭാഷ പഠിച്ച്, തമ്മിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന തീയ യുവാക്കളും യുവതികളും. ഇവരിൽ പലരും ജാതീയമായ അതിരുകൾക്ക് അപ്പുറം കടന്ന് വ്യക്തി ബന്ധിങ്ങൾ സൃഷ്ടിക്കുന്നു.

ലോകത്തിൽ ഏത് വ്യക്തിയും പ്രസ്ഥാനവും, തങ്ങളുടെ കീഴിൽ ആളെക്കൂട്ടാനും സമൂഹത്തിൽ കൂറെ ആജ്ഞാനുവർത്തികളേയും അനുയായികളേയും സൃഷ്ടിക്കാനും ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ സംഗതി, ആത്മീയ പ്രസ്ഥാനങ്ങൾ സ്ഥാപിക്കുക എന്നതാണ് എന്നു തോന്നുന്നു. ദൈവത്തോടുള്ള ആരാധനയേയും, ഓരോ വ്യക്തിക്കും ഉള്ളിന്‍റെഉള്ളിൽ നിത്യവും നിലനിൽക്കുന്ന ഭാവിയെക്കുറിച്ചുള്ള ആശങ്കയേയും മറ്റും ഈ പ്രസ്ഥാനത്തിലേക്ക് ദൃഷ്ടികേന്ദ്രീകരിക്കാൻ പറ്റിയാൽ, ഈ വിധ പ്രസ്ഥാനങ്ങൾ നടത്തിപ്പുചെയ്യുന്നവരുടെ കീഴിൽ ഈ ആളുകൾ വന്നുചേരും, അണിനിരക്കും.

ദൈവത്തിന്‍റെ വാർത്താ വാഹകരും, പ്രിതനിധിയും മറ്റുമായി ഈ കൂട്ടരെ ആരാധകർ കണ്ടുതുടങ്ങും. ഈശ്വരൻ ഇവരെ ഈ വിധം നിയമിച്ചിട്ടുണ്ടോ എന്ന് ആരുംതന്നെ സാധാരണ ഗതിയിൽ ആരായാറില്ല. കാരണം, ഈശ്വരനോട് ഈ വിധം കാര്യങ്ങൾ ചോദിക്കാനുള്ള സൗകര്യം എവിടേയും ഉള്ളതായി അവർക്ക് അറിവുണ്ടായേക്കില്ല.

ഭാഷ വൻ ഫ്യൂഡൽ സ്വഭാവമുള്ളതാണ്. ഈശ്വരനോട് വൻ ഭക്തിയും അടിയാളത്തവും സേവഭാവവും ദാസ്യഭാവവും അടിമഭാവവും അടിയറവു പ്രകടിപ്പിക്കലും കാലുപിടിക്കുന്നതുമാതിരി പെരുമാറലും മറ്റും വേണം എന്നും ഈശ്വര വിഗ്രഹത്തിന് മുന്നിൽ ദണ്ഡനമസ്കാരവും ദണ്ഡപ്രമാണവും സാംഷ്ടാംഗ പ്രണാമവും മറ്റുംമറ്റും ചെയ്യണമെന്നും ശക്തമായി സൂചിപ്പിക്കാൻ ഈ വക ഭാഷകൾക്ക് ആവും. എന്നാൽ ഈശ്വരൻ ഈ വിധമാണ് കാര്യങ്ങൾ ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കെങ്കിലും വ്യക്തമായ ധാരണയോ സന്ദേശമോ ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഫ്യൂഡൽ ഭാഷക്കാരുടെ ഈശ്വരനും ഒരു ഫ്യൂഡൽ ഭാഷാ ഈശ്വരൻ ആണ് എന്നും വ്യക്തമായി ആർക്കെങ്കിലും കൃത്യമായി അറിയുമോ, ആവോ!

ഒരു വൻ ക്ഷേത്രത്തിൽ അതിരാവിലെ സൂര്യോദയത്തിന്മുൻപ് ശയനപ്രദക്ഷിണം ചെയ്ത ഒരു അനുഭവം ഈ എഴുത്തുകാരന് പണ്ടൊരിക്കൽ ലഭിച്ചിരുന്നു. യാതോരു മുൻപരിചയവും ഇല്ലാതെ ചെയ്ത കാര്യമാണ്. മനസ്സും മസ്തിഷ്കവും ആകെക്കൂടി കുഴഞ്ഞുമറിഞ്ഞ അവസ്ഥാവിശേഷമാണ് വന്നത്. ഭൗതിക ഉലകം തലകുത്തിമറിഞ്ഞത് പോലെ. ഇങ്ങിനെയൊരു അവസ്ഥ Brain Softwareന് മറ്റ് വല്ല അതീന്ത്ര്യ അനുഭവവും നൽകിയിട്ടുണ്ടാവുമോ എന്ന് അറിയില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. സർക്കാർ, തീയരേയും ഈഴവരേയും ഒന്നിച്ചു ചേർത്ത് ഒറ്റ സമുദായമായി രേഖപ്പെടുത്തിയത്


കുറേ മാസങ്ങൾക്ക് മുൻപ്, ഈ എഴുത്തുകാരനുമായി ഈ-മെയ്ൽ മുഖേനെ ബന്ധപ്പെട്ട ഒരു വ്യക്തി, തനിക്ക് Whatsappപ്പിലൂടെ ലഭിച്ച ഒരു ഇങ്ഗ്ളിഷ് സന്ദേശം അയച്ചുതരികയുണ്ടായി. Tellicherryയിൽ തീയരുടെ ഇടയിൽ ജഗന്നാദ ക്ഷേത്രം എന്ന പേരിൽ ഈഴവരുടെ ഒരു ബ്രാഹ്മണമത ക്ഷേത്രം എങ്ങിനെയാണ് വന്നത് എന്നതിനെക്കുറിച്ചുള്ളതായിരുന്നു ആ സന്ദേശം.

ഈ സന്ദേശം ആരാണ് എഴുതിയത് എന്നത് അറിയില്ല. എന്നാൽ വായിച്ചപ്പോൾ, കാര്യങ്ങൾ വാസ്തവം ആവാം എന്ന് തോന്നി. ആ സന്ദേശവും, അതിന്‍റെ പരിഭാഷയും ഇവിടെ ചേർക്കുന്നു. ഈ സന്ദേശത്തിൽ കാണുന്ന കാര്യങ്ങളെക്കുറിച്ച് പലതും പറയാനുണ്ട്. അവ അടുത്ത എഴുത്തിൽ നൽകാം എന്ന കരുതുന്നു.


How Thiyya's associated with Ezhava's ? --- A glance in to History. For centuries, Thiyyars used to worship in their own "Kavu's". Most of the Kavu's were not in organised way. For making an organised way of community rituals, some prominent Thiyyas of Thalassery formed a committee. It was decided by the committee to start an organised Temple with annual feast like Sri Rama Temple of Thiruvangad. Unfortunately, nobody could be identified within the community to do the planning / establishing & sanctifying the Project, as they did not want to involve Brahmins. Suggestion came that a person named Sree Narayana Guru from South Kerala established couple of temples for non-Brahmins.


തീയർ ഏത് രീതിയിലാണ് ഈഴവരുമായി ബന്ധപ്പെട്ടത് ? ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. തീയർ നൂറ്റാണ്ടുകളോളം അവരുടെ സ്വന്തമായുള്ള കാവുകളിൽ പ്രാർത്ഥിക്കുമായിരുന്നു. കാവുകളിൽ മിക്കവയും തമ്മിൽത്തമ്മിൽ ബന്ധപ്പെട്ട ഒരു സംഘടിതമായ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നില്ല. സാമുദായിക ആചാരങ്ങളെ ഒരു സംഘടിതമായ അവസ്ഥയിലേക്ക് എത്തിക്കാനായി, Tellicherryയിലെ ചില പ്രമുഖ തീയർ ഒരു കമ്മിറ്റി രൂപീകരിച്ചു. തിരുവങ്ങാട്ടുള്ള ശ്രീ രാമ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തുന്നതു പോലുള്ള ഉത്സവം നടത്തപ്പെടുന്ന ഒരു ക്ഷേത്രം ആരംഭിക്കാൻ ഈ കമ്മിറ്റി തീരുമാനിച്ചു. ദൌർഭാഗ്യവശാൽ ഈ പദ്ധതിയെ ആസൂത്രണം ചെയ്യാനും / നടപ്പിൽവരുത്താനും, അതിനെ പവിത്രമാക്കാനും ദൈവസേവാർത്ഥം സമർപ്പിക്കാനും ഉള്ള പ്രതിഷ്ഠാകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം നൽകാൻ പറ്റിയ ഒരാളെ, സ്വന്തം സമുദായത്തിൽ നിന്നും അവർക്ക് കണ്ടെത്താനായില്ല. ബ്രാഹ്മണരെ ഇക്കാര്യത്തിൽ ഉൾപ്പെടുത്താൻ അവർക്ക് താൽപ്പര്യമില്ലായിരുന്നു. ദക്ഷിണ കേരളത്തിൽ രണ്ട് ക്ഷേത്രങ്ങൾ അബ്രാഹ്മണർക്കായി സ്ഥാപിച്ച ശ്രീ നാരായണ ഗുരുവെന്ന വ്യക്തിയുടെ പേര് ആരോ സൂചിപ്പിച്ചു.

As the committee did not want to involve Brahmins for establishing the Temple, they entrusted Sri. Varadur Kaniyil Kunhi Kannan to visit Sree Narayana Guru at Varkala and submitted the idea that Thiyya Community should have a Temple at Thalassery, in the year 1904. Narayana Guru permitted the celebrated poet Kumaran Asan, as his representative and to convene meetings to ascertain the reaction of the people about the feasibility of a Temple for the community.


ഈ ക്ഷേത്രം സ്ഥാപിക്കുന്നതിൽ ബ്രാഹ്മണരെ ഉൾപ്പെടുത്താൻ കമ്മിറ്റി ആഗ്രഹിച്ചില്ലാത്തതിനാൽ, ശ്രീ നാരായണ ഗുരുവിനെ പോയിക്കണ്ട്, Tellicherryയിൽ തീയ്യ കമ്മിറ്റിക്കായി ഒരു ക്ഷേത്രം വേണം എന്ന ആശയം സമർപ്പിക്കാനായി, 1904ൽ ശ്രീ. വരദൂർ കണിയിൽ കുഞ്ഞി കണ്ണനെ ഉത്തരവാദപ്പെടുത്തി. തന്‍റെ പ്രതിനിധിയായി പോയി ചർച്ചകൾ സംഘടിപ്പിക്കാനും, ആ സമുദായത്തിന് വേണ്ടി ഒരു ക്ഷേത്രം പണിയുന്നതിന്‍റെ പ്രായോഗികതയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം പരിശോധിച്ചറിയുവാനുമായി പ്രസിദ്ധനായ കവി കുമാരൻ ആശാന് നാരായണ ഗുരു അനുവാദം നൽകി.

Kumaranaasan who was staying with Dr. Palpu in Bangalore accepted the invitation and consequent on his arrival the first meeting was convened at ‘Parambath House’ of Sri. Cheruvari Govindan Shirastadar on 9th July 1905.


ബാങ്ഗ്ളൂരിൽ അന്ന് ഡോ. പൽപ്പുവിന്‍റെ കൂടെ താമസിക്കുകയായിരുന്ന കുമാരനാശാൻ ക്ഷണം സ്വീകരിച്ചു. Tellicherryയിൽ എത്തിയ ഉടനെ ശ്രീ. ചെറുവാരി ഗോവിന്ദൻ ഷിരസ്ഥിദാരുടെ 'പറമ്പത്ത് ഹൌസ്'ൽ, ജൂലായി 9, 1905ൽ ആദ്യത്തെ മീറ്റിങ്ങ് നടത്തി.

The report given by Kumaranaasan to Narayana Guru was - "Thiyyars are Socially and Economically forward community but they lack sound leadership". As Sree Narayana Guru was busy in awakening Ezhavas in South Kerala, he was not much keen into going Thalassery. So the committee again visited Narayana Guru and invited him to Thalassery
നായായണ ഗുരുവിന് കുമാരനാശാൻ നൽകിയ അന്വേഷണഫലം ഈ വിധമായിരുന്നു - 'തീയർ സാമൂഹികമായും സാമ്പത്തികമായും മുന്നോക്ക സമുദായമാണ്. എന്നാൽ അവർക്ക് ബലവത്തായ നേതൃത്വം ഇല്ല'. തെക്കൻ കേരളത്തിൽ ഈഴവരെ ഉണർത്താനായുള്ള തിരക്കിലായിരുന്നു ശ്രീ നാരായണ ഗുരു എന്നതിനാൽ, അദ്ദേഹത്തിന് Tellicherryയിലേക്ക് പോകാൻ താൽപ്പര്യം ഇല്ലായിരുന്നു. അതിനാൽ കമ്മിറ്റി നാരായണ ഗുരുവിനെ വീണ്ടും പോയി സന്ദർശിച്ച്, Tellicherryയിലേക്ക് ക്ഷണിച്ചു.

Subsequently, Sri Narayana Guru arrived at Thalassery on 17th March 1906. The instruction of Narayana Guru was "his arrival would be kept secret" was strictly adhered to. On 23rd March Sri Narayana Guru drove the pile for the temple construction at an auspicious moment.

1906 മാർച്ച് 17ന് ശ്രീ നാരായണ ഗുരു Tellicherryയിൽ എത്തിച്ചേർന്നു. തന്‍റെ വരവ് പൂർണ്ണമായും ഒരു രഹസ്യമായി വെക്കേണം എന്ന ശ്രീ നാരായണ ഗുരുവിന്‍റെ നിർദ്ദേശം പൂർണ്ണമായും പാലിക്കപ്പെട്ടിരുന്നു. മാർച്ച് 23ന്, ഒരു ശുഭ മുഹൂർത്തത്തിൽ ശ്രീ നാരായണ ഗുരു ക്ഷേത്ര നിർമ്മാണത്തിനായുള്ള കുറ്റിയടിച്ചു.

The foundation stone was laid on 21st April 1906 by Sri. Kottiyath Ramunni Vakil in the presence of the great poet Kumaran Asan. It was on 13 February 1908 that Narayana Guru consecrated the Temple and named it Sri Jagannath Temple and the administrating committee was named as "Gnanodaya Yogam". (Though Narayana Guru was the President and Kumaranaasan was the Secretary of SNDP, they were not interested to add the temple or Thiyya community in the clutches of SNDP !!! )


1906 ഏപ്രിൽ 21ന് ശ്രീ കൊട്ടിയത്ത് രാമുണ്ണി വക്കീൽ, മഹനായ കവി കുമാരൻ ആശാന്‍റെ സാന്നിദ്ധ്യത്തിൽ തറക്കല്ല് സ്ഥാപിച്ചു. 1908 ഫെബ്രുവരി 13ന് ആണ് നാരായണ ഗുരു ആ ക്ഷേത്രത്തെ പവിത്രീകരിച്ചത്. ഈ ക്ഷേത്രത്തിന് ശ്രീ ജഗന്നാദ ക്ഷേത്രം എന്ന പേര് നൽകി. ക്ഷേത്ര നടത്തിപ്പ് കമ്മറ്റിക്ക് ജ്ഞാനോദയ യോഗം എന്ന പേരും നൽകപ്പെട്ടു. (SNDPയുടെ പ്രസിഡന്റ് നാരായണ ഗുരുവും, സെക്രട്ടറി കുമാരനാശാനും ആയിരുന്നുവെങ്കിലും, അവർക്ക് ഈ ക്ഷേത്രത്തെയോ, തീയ സമുദാത്തേയോ SNDPയുടെ കൈകളിൽ പെടുത്താൻ ആഗ്രഹം ഇല്ലായിരുന്നു !!!)

After this function, Thiyyas became followers of Sri Narayana Guru. This was the first relation between Thiyya and Ezhava. After independence, during compiling the constituency the then Government clubbed Thiyya and Ezhava together.


ഈ ചടങ്ങിന് ശേഷം, തീയർ ശ്രീ നാരായണ ഗുരുവിന്‍റെ അനുയായികൾ ആയി. തീയർമാരും ഈഴവരും തമ്മിലുള്ള ആദ്യത്തെ ബന്ധം ഇതാണ്. ഇൻഡിപെൻഡൻസിന് ശേഷം, വോട്ടർ പട്ടിക സൃഷ്ടിക്കുന്ന അവസരത്തിൽ, സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു ചേർത്ത് ഒറ്റ സമുദായമായി രേഖപ്പെടുത്തി.

END OF QUOTE

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. Tellicherryയിലെ തീയക്കമ്മറ്റി



കഴിഞ്ഞ എഴുത്തിൽ ഉദ്ധരിച്ച, Tellicherryയിലെ തീയരുടെ മുകളിൽ തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം ആധിപത്യം നേടിയെടുത്ത സംഭവപരമ്പരയെക്കുറിച്ചുള്ള വിവരങ്ങളുടെ സന്ദേശത്തെ ഒന്ന് പഠന വിധേയമാക്കുകയാണ്.

ആരംഭത്തിൽ തന്നെ പറയേണ്ടുന്നത്, ഈ സന്ദേശം, ഇന്ത്യയെന്ന രാജ്യവും കേരളമെന്ന സംസ്ഥാനവും പിറന്നതിന് ശേഷവും, ഈ വിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സിദ്ധാന്തോപദേശം മനസ്സിൽ കയറിക്കൂടിയിട്ടുള്ളതുമായതും ആയ വ്യക്തിയാണ് ഈ സന്ദേശം എഴുതിയിട്ടുള്ളത് എന്നത് വ്യക്തമാണ് എന്നാണ്. ഈ ഒരു വ്യക്തിത്വ നിർവ്വചനം ഇന്നത്തെ കേരളത്തിൽ ജീവിക്കുന്ന മിക്കവരിലും ഉപയോഗിക്കാവുന്നതാണ്താനും. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെയാവാം ഈ സന്ദേശം എഴുതിയിട്ടുള്ളത്.

ഈ വിധം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വ്യക്തമായ കാര്യം, ഇങ്ഗ്ളിഷിലെ ഈ സന്ദേശത്തിൽ Thalassery എന്ന പ്രയോഗം കണ്ടതുകൊണ്ടാണ്. അമേരിക്കയിലേക്ക് മകനെ കടത്തിവിട്ട കഠിന വിപ്ളവകാരി ഈ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി ഭരിക്കുന്ന കാലത്താണ്, ലോകൈകമായി ചരിത്രവേദികളിൽ ചരിത്രകാലഘട്ടങ്ങൾമുതൽ ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലനാമങ്ങളെ ഈ നാട്ടിൽ ഔപചാരികവേദികളിലും വിദ്യാഭ്യാസ പഠന പദ്ധതികളിൽനിന്നും മാച്ചുകളഞ്ഞത്. ഇതിന് മുൻപ്, തലശ്ശേരി എന്ന പ്രദേശത്തിന്‍റെ സ്ഥലനാമമായി ഇങ്ഗ്ളിഷ് എഴുത്തുകളിൽ Tellicherry എന്നുതന്നെയാണ് ഇങ്ഗ്ളിഷ് അറിയാവുന്നവർ ഉപയോഗിക്കുക.

ഈ സന്ദേശം എഴുതിയ വ്യക്തിക്ക് മോശമില്ലാത്ത ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം ഉണ്ട് എന്ന് തോന്നുന്നു.

രണ്ടാമതായി ഈ വിധം ശ്രദ്ധിക്കപ്പെട്ട മറ്റൊരു വാക്ക് പ്രയോഗം South Kerala എന്ന പ്രയോഗം ആണ്. ഇതും കേരളം എന്ന സംസ്ഥാനം പിറന്ന്, ഏതാണ്ട് 50 വർഷക്കാലത്തോളം പിന്നിട്ടതിന് ശേഷം മലബാറിൽ പടർന്നുപിടിച്ച ഒരു വാക്ക് പ്രയോഗമാണ്.

1900ന്‍റെആദ്യ പതിറ്റാണ്ടുകളിൽ നടന്ന സംഭവവിവരണത്തിൽ ഈ South Kerala എന്ന പ്രയോഗം ചരിത്രപരമായി തെറ്റിദ്ധാരണകൾ പരുത്തുന്നതാണ്. അന്ന് കേരളം ഇല്ലതന്നെ. South Keralaയും ഇല്ലതന്നെ. South Kerala എന്ന പ്രയോഗത്തിന് പകരം ശരിയായ പ്രയോഗം Travancore kingdom എന്നുള്ളതാണ്. എന്നാൽ ഇന്ന് ഈ ഉപഭൂഖണ്ഡത്തിന്‍റെ ചരിത്രം എഴുതപ്പെടുന്ന മിക്ക വേദികളിലും ഈ വിധമുള്ള എളുപ്പപ്പണി-എഴുത്തുകൾ കാണാവുന്നതാണ്. വ്യക്തികളെ കുറ്റം പറയാൻ ആവില്ല. കാരണം, ആ വിധമാണ് എല്ലായിടത്തും ഔപചാരികമായി മാർഗ്ഗനിർദ്ദേശം നൽകപ്പെടുന്നത്.

ഏതാണ്ട് 1990വരെ കേരളത്തിലെ തിരുവിതാംകൂറുകാരെ മലബാറിൽ സ്റ്റെയ്റ്റുകാർ എന്ന് പൊതുവായി പറഞ്ഞുകേട്ടത് ഓർമ്മയുണ്ട്. എന്നാൽ, ഈ എഴുത്തിൽ ഇപ്പോൾ പ്രതിപാദിക്കുന്നത് 1900ത്തിന് ചുറ്റുപാടിൽ ഉള്ള കാലമാണ്.

QUOTE: For centuries, Thiyyars used to worship in their own "Kavu's". തീയർ നൂറ്റാണ്ടുകളോളം അവരുടെ സ്വന്തമായുള്ള കാവുകളിൽ പ്രാർത്ഥിക്കുമായിരുന്നു END OF QUOTE

ഇത് ഒരു ഗംഭീരമായ വെളിപ്പെടുത്തൽ അല്ലേ? നൂറ്റാണ്ടുകൾക്ക് മുൻപ്, ഏതോ പുറംനാട്ടിൽ നിന്നും മലബാറിൽ വന്നടിഞ്ഞ ഏതോ ആൾക്കൂട്ടത്തിന്‍റെ പിന്മുറക്കാർ കാലാകാലങ്ങളായി അവരുടെ പൈതൃകത്തിൽ ഉണ്ടായിരുന്ന ഒരു ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക പാരമ്പര്യത്തിന്‍റെ നേരിയ വെളിച്ചത്തെ ഒരു കെടാവിളക്കായി നിലനിർത്തിയത് ഈ വിധ കാവുകളിൽ ആണ് എന്ന് അനുമാനിക്കാം. ഈ കൂട്ടരുടെ ഭാഷയിൽ പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകൾ തിരുകിച്ചേർത്ത്, ഇവരിൽ പലരേയും ഈ വക കോഡുകളുടെ ഹീന നിലവരത്തിലുള്ള വാക്ക് ചങ്ങലകളെക്കൊണ്ട് ചുറ്റിവരിഞ്ഞ് പ്രാദേശിക അധികാരികൾ അമുക്കിയത്തീർത്തപ്പോൾ, ഈ ആൾക്കൂട്ടത്തിൽ പലരും താനെ ഒരു ഹീന ജനനിലവാരത്തിലേക്ക് ആണ്ട് പോയിക്കാണും.

സാക്ഷാൽ ഇങ്ഗ്ളിഷുകാരേയും ഈ വിധം വരിഞ്ഞ് അമുക്കി ജീവച്ഛവം കണക്കെയാക്കാൻ ആവും, അവരേക്കൊണ്ടും ഈ വിധ രാക്ഷസീയ ഭാഷകൾ പഠിപ്പിച്ചെടുക്കാൻ പറ്റിയാൽ.

കാവ് എന്ന വാക്കിന്‍റെ പൂർണ്ണമായ അർത്ഥം എന്താണ് എന്ന് അറിയില്ല. ഇത്, അബ്രാഹ്മണ ജനത്തിന്‍റെ ആരാധനാ ഇടങ്ങളിൽ ചിലതിന് നൽകപ്പെട്ട പേരാണ് എന്ന് ഒരു വ്യക്തി ഈ എഴുത്തുകാരനോട് പറഞ്ഞതായി ഓർക്കുന്നു. സർപ്പക്കാവ് എന്ന് വാക്കും കാണുന്നുണ്ട്. ഇവ സാധാരണയായി നായർമാരുടെ കുടുംബ വാസസ്ഥലങ്ങളുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത് എന്ന് തോന്നുന്നു. ബ്രാഹ്മണ ക്ഷേത്രങ്ങളെ കാവ് എന്ന് പറയാറുണ്ടോ എന്ന് അറിയില്ല.

എന്നാൽ ഇന്ന് ഓൺലൈനായി ഈ വാക്ക് തിരഞ്ഞാൽ, ഈ ഉപഭൂഖണ്ഡത്തിൽ ഉള്ള പാരമ്പര്യമായുള്ള ഈ വിധ കാര്യങ്ങളെ ഹൈന്ദവം എന്ന പൊതുവായുള്ള നിർവ്വചനത്തിൽ ആണ് പല എഴുത്തുകളിലും കുഴച്ചിട്ടുകാണുന്നത്. ഈ വിധം വൻ വിവരവിജ്ഞാനം നൽകാൻ എളുപ്പമാണ്. ഒഴിക്കിന്‍റെ കൂടെ നിന്ന് എന്തും പറയാം. ഒഴുക്കിന്‍റെഒ ശക്തി ഈ വിധ തീർച്ചയില്ലാത്തതും സംശയകരമായതുമായ വിവരങ്ങൾക്ക് വൻ ബലം നൽകും.

ഷാമനിസ്റ്റിക്ക് സ്വഭാവമുള്ള പല ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ലോകൈകമായി പല പ്രാചീനവും, എന്നാൽ കുറച്ചൊക്കെ ഇന്ന്, പ്രാകൃതമെന്ന് തോന്നുന്നതുമായ ജനക്കൂട്ടങ്ങളിൽ കാണപ്പെട്ടിരുന്നു എന്ന് തോന്നുന്നു. എന്നാൽ വാസ്തവം പറയുയാണെങ്കിൽ, ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണം ശക്തിപ്പെടുന്നതുവരെ ബ്രാഹ്മണ പാരമ്പര്യങ്ങളും ഏതാണ്ട് മണ്ണ് മൂടപ്പെട്ട നിലയിൽ തന്നെയായിരുന്നു. മിക്ക സംസ്കൃത ഗ്രന്ഥങ്ങളേയും തേടിപ്പിടിച്ച് പകൽ വെളിച്ചത്തിലേക്കും സാമൂഹിക അറിവിലേക്കും കൊണ്ടുവന്നത് English East India Compay ഉദ്യോഗസ്ഥരായിരുന്നു എന്ന് തോന്നുന്നു.

ഇന്ന് മരുമക്കത്തായ തീയരുടെ പൈതൃകത്തിൽ, പലവിധ വിപരീതമായ ചരിത്ര സംഭവങ്ങളുടേയും കാലത്തിന്‍റേയും പ്രതികൂല കാലാവസ്ഥകളുടേയും കടന്നാക്രമണങ്ങളേയും അതിജീവിച്ച് നിലനിന്നുപോന്ന മുത്തപ്പൻ ആദ്ധ്യാത്മികതയെ, ബ്രാഹ്മണ ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്‍റെ കീഴിലെ ഏതോ വക്കിൽ ഒരു ഹീനജന ആരാധാന രീതിയായി നിർവ്വചിക്കപ്പെടുന്നില്ലേ എന്നൊരു തോന്നൽ. ഇതിന് പകരം, സ്വന്തമായ വ്യക്തിത്വവും അതീവ ആശ്ചര്യകരമായ സവിശേഷതകളും ഉള്ളതും ബ്രാഹ്മണ മതത്തിന്‍റെ കീഴിൽ അല്ലാത്തതും ആയ ഷാമിസിനം എന്ന ആദ്ധ്യാത്മികതയിൽ തന്നെ ഒരു stand-alone ആരാധനാ രീതിയായി പരിഗണിക്കാവുന്നതല്ലേ മുത്തപ്പൻ ആരാധനാ എന്ന് ഒരു തോന്നൽ.

എന്നാൽ ഇവയൊന്നും തന്നെ പ്രപഞ്ച സൃഷ്ടാവിനേയോ, അതുമല്ലെങ്കിൽ പ്രപഞ്ച സൃഷ്ടി പ്രസ്ഥാനത്തേയോ ദൃഷ്ടാന്തീകരിക്കുകയോ മൂര്ത്തീ കരിക്കുകയോ ദൃഷ്‌ടാന്തീഭവിപ്പിക്കുകയോ പ്രതിനിധാനം ചെയ്യുകയോ ചെയ്യുന്നവയല്ലാ എന്നും തോന്നുന്നു. ഭൗതിക യാഥാർത്ഥ്യത്തിനുള്ളിൽതന്നെയുള്ള മറ്റുചില അതീന്ത്ര്യ യാഥാർത്ഥ്യങ്ങൾ ആവാം ഇന്ന് നാം കാണുന്ന മതങ്ങളും ആരാധനാമൂർത്തികളും മറ്റും. ഈ വിഷയത്തിന്‍റെ ആഴങ്ങളിലേക്ക് പോകാൻ ഇപ്പോൾ ആവില്ലതന്നെ.

QUOTE: For making an organised way of community rituals, some prominent Thiyyas of Thalassery formed a committee. സാമുദായിക ആചാരങ്ങളെ ഒരു സംഘടിതമായ അവസ്ഥയിലേക്ക് എത്തിക്കാനായി, Tellicherryയിലെ ചില പ്രമുഖ തീയർ ഒരു കമ്മിറ്റി രൂപീകരിച്ചു. END OF QUOTE

ഇങ്ഗ്ളിഷ് കമ്പനിയുടേയും പിന്നീട് ബൃട്ടിഷ്-ഇന്ത്യൻ ഭരണത്തിലേയും ഉദ്യോഗസ്ഥരായി ഉയർന്നുവന്ന തീയരിൽ മിക്കവരും തീയ സമുധായത്തിലെ പാരമ്പര്യ ആഢ്യത്തകുടുംബങ്ങളിൽ നിന്നും ഉള്ളവർ ആവില്ല. മറിച്ച് വെറും മത്സരപരിക്ഷയിൽ പാസായി ഉദ്യോഗത്തിൽ പ്രവേശിച്ചവർ ആവാം. സാമൂഹികമായി വളർന്നുവന്നവരിൽ ചിലർ ഇങ്ഗ്ളിഷ് ഭവനങ്ങളിൽ വേലചെയ്ത് വളർന്നുവന്നവരും ആവാം. ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ ലഭിച്ചാൽ, പ്രാദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ അവ ഉത്തരവാദിത്വം എന്ന നിർവ്വചനത്തിൽ നിന്നും മാറി, അധികാരം എന്ന നിലവാരത്തിലേക്ക് എത്തിച്ചേരും. കാരണം, ഇവരോട് സംസാരിക്കുന്ന അവസരത്തിൽ ഭാഷാ കോഡുകൾ സാധാരണ വ്യക്തിയെ വരിഞ്ഞ് കെട്ടിക്കളയും. ഉത്തരവാദിത്വം ചെയ്തുതീർക്കേണ്ടുന്ന ആളെ അതേസമയം പ്രമാണിയുടെ അധികാര നിലവാരത്തിലേക്ക് വാക്ക് കോഡുകൾ അഴിച്ചുവിടുകയും ചെയ്യും.

ഈ മാനസികാനുഭവം ലഭിച്ച തീയ ഉദ്യോഗസ്ഥരും വക്കീലന്മാരും ഇങ്ഗ്ള്ഷ് / ബൃട്ടിഷ് ഭവനങ്ങളിലെ ബട്ട്ളർമാരായി വിലസിയവരും മറ്റും സാമൂഹിക നേതൃത്വം പിടിച്ചെടുക്കാനുള്ള ഭാവത്തിലാണ്. എന്നാൽ ഈ കൂട്ടർക്ക് തീയരുടെ പാരമ്പര്യ ആരാധാനാ പ്രസ്ഥാനങ്ങളിൽ കാര്യമായ നേതൃത്വസ്ഥാനം ഉണ്ടായേക്കില്ല. അവ ചില കുടുംബങ്ങൾ കാലാകാലങ്ങളായി അഭൗമിക കാര്യക്ഷമതയോടും പ്രതിജ്ഞാബദ്ധതയോടും വാത്സല്യത്തോടും കൂടി നിലനിർത്തിയകാര്യമാണ്.

അവർ പുതുപ്പണക്കാരേയും പുതുതായി ഉദ്യോഗസ്ഥ അധികാരങ്ങൾ ലഭിച്ചവരേയും അടുപ്പിക്കാൻ കൂട്ടാക്കിയേക്കില്ല. ഇതിന് അവർ പരസ്യമായി കാണുന്ന കാരണം, ഈ കൂട്ടർ ഇന്നലത്തെ മഴയിൽ കിളിർത്തു പൊന്തിയ കുമിളുപോലുള്ളവർ ആണ് എന്നതാവാം. നാളത്തെ മഴയിൽ കാണാനുണ്ടാവില്ല. എന്നാൽ ഇതിനേക്കാൾ വ്യക്തമായ കാരണം, ഫ്യൂഡൽ ഭാഷകളിൽ ആർക്കും, നേരത്തെ നിലനിൽക്കുന്ന വ്യക്തി ബന്ധ അടുക്കുകൾക്കുള്ളിൽ പെട്ടെന്ന് കയറിച്ചെന്ന് ഒരു സ്ഥാനം കരസ്ഥമാക്കാൻ ആവില്ലതന്നെ എന്നതാവാം.

വാസ്തവം ഇങ്ങിനെയിരിക്കെ, അങ്ങ് വടക്ക് കാഞ്ഞങ്ങാട് / കാസർഗോഡ് പ്രദേശങ്ങളിലെ ഉൾഭാഗങ്ങൾ മുതൽ വടക്കേ മലബാറിന്‍റെതെക്കേ അറ്റത്തുള്ള കോരപ്പോഴ വരേയുള്ള മരുമക്കത്തായ തീയരുടെ നേതാക്കളായി ഭാവിക്കാനും, കമ്മറ്റി കൂടാനും, Tellicherryയിലെ ഒരുപറ്റം പുതുതായി സാമൂഹികമായി ഉയർന്നുവന്ന ചില തീയർക്ക് എന്താണ് അധികാരം എന്ന ചിന്ത വരേണ്ടതാണ്. നിരയിലെ സ്വന്തം സ്ഥാനം വിട്ട് മുന്നിലേക്ക് ചാടിക്കയറാനുള്ള പലവിധ പ്രചോദനങ്ങളും ഫ്യൂഡൽ ഭാഷകൾ നൽകാറുണ്ട് എന്നത് വാസ്തവം തന്നെ.

എന്നാൽ, ഈ ഉപഭൂഖണ്ഡത്തിൽ പലരും ഇങ്ഗ്ളിഷ് ഭരണകാലത്ത് ഈ വിധം ഏകപക്ഷീയമായും സ്വന്തം മനസ്സിന്‍റെ അത്യാർത്ഥിയാലും ഈ വിധം ജനലക്ഷങ്ങളുടെ നേതൃത്വസ്ഥനം കരസ്ഥമാക്കാൻ ശ്രമിച്ച സംഭവങ്ങൾ അനവധിയാണ്. നെഹ്റുവും ഗാന്ധിയും ഈ വിധ പെരുമാറ്റള്ളുടെ ഉത്തമ ദൃഷ്ടാന്തങ്ങൾ തന്നെയാണ്. രണ്ടു പേരും കുടുംബപരമായി ബൃട്ടിഷ്-ഇന്ത്യക്കാർ അല്ലായിരുന്നുവെങ്കിലും, ബൃട്ടിഷ്-ഇന്ത്യയിലെ ജനലക്ഷങ്ങളുടെ നേതാക്കൾ തങ്ങളാണ് എന്ന ഭാവം തന്നെയായിരുന്നു ഇങ്ഗ്ളണ്ടിൽ പ്രദർശിപ്പിച്ചത്. ഇങ്ങിനെ ഒരു പദവി ആരുംതന്നെ ഇവർക്ക് നൽകിയില്ലായെങ്കിലും.

QUOTE: It was decided by the committee to start an organised Temple with annual feast like Sri Rama Temple of Thiruvangad. തിരുവങ്ങാട്ടുള്ള ശ്രീ രാമ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തുന്നതു പോലുള്ള ഉത്സവം നടത്തപ്പെടുന്ന ഒരു ക്ഷേത്രം ആരംഭിക്കാൻ ഈ കമ്മിറ്റി തീരുമാനിച്ചു. END OF QUOTE

സ്വന്തം സമൂഹത്തിൽ അതിന്‍റേതായുള്ള ആദ്ധ്യാത്മിക പ്രസ്ഥാനം നിലനിൽക്കെ, ബ്രാഹ്മണ മതത്തിലെ ആരാധനാ മൂർത്തിയേയും അനുഷ്ടാനങ്ങളും ഉത്സവങ്ങളും മറ്റും, ബ്രാഹ്മണരുടെ യാതോരു സമ്മതവും സഹകരണവും ഇല്ലാതെ അനുകരിച്ച്, പർകപ്പുണ്ടാക്കി പുതുതായ രൂപത്തിൽ സ്വന്തം നേതൃത്വത്തിലും ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലും പുനർസൃഷ്ടിച്ച്, സാമൂഹിക നേതൃത്വം തട്ടിയെടുക്കുക എന്നതിൽ ഏന്തോ ഒരു പിശികില്ലേ എന്നൊരു തോന്നൽ.

CPSസ്സിനോട് ഈ വിധ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ അന്ന് വളരെ ചെറുപ്പമായിരുന്നു എന്ന മുഖവുരയോടെ ചില കാര്യങ്ങൾ പറഞ്ഞു. സ്വന്തം പിതാവ് പൂർണ്ണമായും Agnostic (ആദ്ധ്യാത്മിക ചിന്തകളിൽ താൽപ്പര്യമില്ലത്ത ആൾ) ആയിരുന്നതിനാൽ, മുത്തപ്പൻ ആരാധനയോടും, പുതുതായി സമുദായത്തിൽ മുളച്ചുവന്ന ഹൈന്ദവ വിശ്വാസങ്ങളോടും താൽപ്പര്യം കാണിച്ചില്ല. എന്നാൽ, Mr. Kannan എന്ന grandfather (പിതാവിന്‍റെ അച്ഛൻ) മുത്തപ്പൻ ആരാധനാ അനുഷ്ഠാനങ്ങൾ മുടങ്ങാതെ വീട്ടിൽ നടത്തിയിരുന്ന വ്യക്തിയായിരുന്നു.

അന്ന് താമസം ജഗന്നാഥ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഒരു വീട്ടിലായിരുന്നു. അമ്പലത്തിലെ വിശാലമായ മൈതാനം പോലുള്ള ഇടത്ത് ഓടിക്കളിക്കും. അമ്പലത്തിൽ പോയാൽ, ആദ്യം ശ്രീ നാരായണ ഗുരുവിന്‍റെ പ്രതിമയോട് പ്രാർത്ഥിക്കും, പിന്നീട് ഈശ്വര മൂർത്തിയുടെ പ്രതിമയോട് പ്രാർത്ഥിക്കും. പൂജാരി കൈയിൽ ചന്ദനം തൊടും, മറ്റ് ഹൈന്ദവ ക്ഷേത്രത്തിൽ നിന്നും പൂജാരി നൽകുന്ന നിവേദ്യങ്ങൾപോലുള്ളവയും ലഭിക്കും. ഇതിൽ അവിൽ ഉണ്ടായിരിക്കും എന്നും ഓർമ്മയുണ്ട്. പൂജാരി തീയ വ്യക്തിയായിരിക്കാം.

തീയരാണ് അമ്പലത്തിൽ വരാറുള്ളു. നായർ തൊട്ട് മുകളിൽ ഉള്ളവർ അമ്പലത്തെ അവഗണിക്കും. ക്ഷേത്ര ഉത്സവത്തിന് ശേഷം ഘോഷയാത്രയുണ്ടാവും. രാമന്‍റെ അമ്പുമായി ബന്ധപ്പെട്ട് എന്തോ ഒരു കാര്യം ഈ ഘോഷയാത്രയിൽ ചെയ്യാറുള്ളതായി ഓർമ്മയുണ്ട്. എന്താണ് എന്ന് വ്യക്തമായി ഓർമ്മയില്ല. ഉത്സവത്തിലും ഘോഷയാത്രയിലും അടിമച്ചങ്ങല കാലിൽ കുടുക്കിവച്ചിട്ടുള്ളതും, അതേസമയം സ്വർണ്ണവർണ്ണ ശോഭയുള്ള നെറ്റിപ്പട്ടവും മറ്റ് ചമയങ്ങളും അണിഞ്ഞ ആനയും ഉണ്ടാവും.

എല്ലാ രീതിയിലും ബ്രാഹ്മണ മതത്തിന്‍റെ തനിരൂപത്തിലുള്ള ഒരു ആദ്ധ്യാത്മിക പ്രസ്ഥാനം സൃഷ്ടിക്കുകയും അതോടെ സാവധാനത്തിൽ ബ്രാഹ്മണ മതവും തങ്ങളുടെ സമുദായവും തമ്മിലുള്ള അകൽച്ച കാലമെന്ന വഴിത്താരയിലൂടെ നീക്കി മാച്ചുകളയാനുള്ള ഒരു പദ്ധിത തന്നെ നടപ്പിൽ വന്നിരിക്കുന്നു.

സർക്കാർ ശിപായിമാർ സ്വന്തം നിലയിൽ ഐഏഎസ്സും, ഐപിഎസ്സും സൃഷ്ടിച്ച്, ഉയർന്നവരുടെ വേഷവിധാനങ്ങളും, യൂണിഫോമും അധികാരമുദ്രയും പദവിചിഹ്നങ്ങളും പദവിമുദ്രകളും കൽപ്പനാ വാക്കുകളും, പരേഡുകളും മറ്റ് പത്രാസുകളും ഉപയോഗിച്ച് കാലക്രമേണ, ശിപായും ഐപിഎസ്സും തമ്മിലുള്ള അന്തരവും സാമൂഹിക നിലവാരവും മാച്ചുകളയുന്നത് പോലുള്ള ഒരു സംഗതി.

യഥാർത്ഥത്തിൽ ഈ വിധം കേരളാ പോലീസിൽ പലതും നടക്കുന്നുണ്ട് എന്നുള്ളതും വാസ്തവമാണ്. 1980കളിൽ പോലീസ് ശിപായിമാരുടെ വേഷം ട്രൌസറിൽ നിന്നും പാൻസ് ആക്കിയപ്പോൾ തന്നെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചെറിയ തോതിലുള്ള ഒരു മനോവൈഷ്യമം വന്നത് ഓർമ്മയുണ്ട്.

മുത്തപ്പനെ പാരമ്പര്യമായി ആരാധിച്ചവർ കടപട ബ്രാഹ്മണ ക്ഷേത്രത്തിൽ പോയി നാരായണ ഗുരുവിന്‍റെ വിഗ്രഹത്തെ തൊഴുതുതുടങ്ങിയതിൽ എന്തോ ഒരു പന്തികേടില്ലേ എന്നൊരു തോന്നൽ.

എന്നാൽ CPSസ്സിൽ നിന്നും കേട്ടത്, കോളെജുകളിൽ പോയി അഭിനവ വിദ്യാഭ്യാസം നേടി പലവിധ സാമൂഹിക ഔന്നിത്യങ്ങളും കരസ്ഥമാക്കിയ പല പുതുപ്പണക്കാരായ വൻകിട തീയർ കുടുംബക്കാർക്കും മുത്തപ്പൻ ആരാധനയോട് പ്രതിപത്തി ഇല്ലായിരുന്നു എന്നാണ്. കാരണം, മുത്തപ്പൻ കാവിലെ തോറ്റം ചൊല്ലലും ചെണ്ട കൊട്ടും ചെണ്ട നാദത്തിന്‍റെ ബ്രഹ്മതാളത്തിന് ഒപ്പമുള്ള മുത്തപ്പന്‍റെ ചുവടുവെപ്പും മറ്റും കണ്ടിട്ടും, പോരാത്തതിന് സാമൂഹിക നിലവാരം തീരെയില്ലാത്ത താഴെക്കിടയിലുള്ള തീയരേയും കണ്ടിട്ട് മുത്തപ്പൻ ആരാധനാ പ്രസ്ഥാനം എന്നത് എന്തോ ഒരു പ്രാകൃതമതമായി അവർക്ക് തോന്നിക്കാണാം. എന്തുകൊണ്ടും കേമമായിട്ടുള്ളത് ബ്രാഹ്മണ മതം തന്നെ.

സോഫ്ട്വേറുകളെക്കുറിച്ചും, അതീന്ത്രിയ സോഫ്ട്വേറുകളെക്കുറിച്ചും, ഈ അഭിനവ വിദ്വാന്മാർക്ക് വിവരം ലഭിക്കാൻ അന്ന് യാതോരു പാതയും തെളിഞ്ഞുവന്നിട്ടില്ലായിരുന്നു.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. ഉൽകൃഷ്ടങ്ങളായ പ്രവർത്ത കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുവാൻ പറ്റുന്നവരെത്തേടി


QUOTE: Unfortunately, nobody could be identified within the community to do the planning / establishing & sanctifying the Project, as they did not want to involve Brahmins. ദൌർഭാഗ്യവശാൽ ഈ പദ്ധതിയെ ആസൂത്രണം ചെയ്യാനും / നടപ്പിൽവരുത്താനും, അതിനെ പവിത്രമാക്കാനും ദൈവസേവാർത്ഥം സമർപ്പിക്കാനും ഉള്ള പ്രതിഷ്ഠാകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം നൽകാൻ പറ്റിയ ഒരാളെ, സ്വന്തം സമുദായത്തിൽ നിന്നും അവർക്ക് കണ്ടെത്താനായില്ല. END OF QUOTE

ഈ വിധം വ്യക്തിത്വത്തിലും, മാനസിക ശ്രേഷ്ഠതയിലും ഉത്തമനും അത്യുത്തമ മാതൃകനായതും പലവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ആവശ്യമായുള്ള ഉത്കൃഷ്ടതയുള്ളതുമായ വ്യക്തികളെ കണ്ടെത്താൻ ഇന്നും ഈ ഉപഭൂഖണ്ഡത്തിൽ പ്രയാസം തന്നെയാണ്. വ്യക്തികളിലും സംഭവങ്ങളിലും പ്രസ്ഥാനങ്ങളിലും മറ്റും ഒന്നിൽക്കൂടുതൽ ഉള്ളതും, തമ്മിൽ വിപരീതഗുണമുള്ളതുമായ മാനസിക ഭാവങ്ങളും നിർവ്വചനങ്ങളും സ്വമേധയാ സൃഷ്ടിക്കുന്ന ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ, വ്യക്തികളിലെ മാനസിക വ്യക്തിത്വത്തിൽ തന്നെ പലതരം ചാപല്യങ്ങളും, അസ്ഥൈര്യവും, ബലഹീനതയും, സ്വേച്ഛതയും (arbitrarinesses), സ്ഥിരതയില്ലായ്മയും (inconsistency), വിശ്വസിച്ച് ഉത്തരവാദിത്വങ്ങളും മാനദണ്ഡങ്ങളും ധാർമ്മികനിലവാരങ്ങളും മറ്റും വിശ്വസിച്ചേൽപ്പിക്കാൻ പറ്റായ്മയും നിലനിൽക്കും.

ഇതിന്‍റെ ഭൗതികവും അതീന്ത്രിയ സോഫ്ട്വേർ കോഡുകളിലേയും കാരണം, ഓരോ വ്യക്തിയും മറ്റ് വ്യക്തികളുമായി ബന്ധപ്പെടുമ്പോഴും സംസാരിക്കുമ്പോഴും മറ്റുള്ളവരെ പരാമർശിക്കുമ്പോഴും മറ്റുള്ളവർ ആ ആളെ പരാമർശിക്കുമ്പോഴും, ആ ആളുടെ വ്യക്തിത്വം, indicant word codesൽ അങ്ങോട്ടും ഇങ്ങോട്ടും, താഴോട്ടും മുകളിലോട്ടും, വ്യത്യസ്ത ദിശകളിലേക്കും തെന്നിത്തെറിച്ചുകൊണ്ടേയിരിക്കും എന്നുള്ളതാണ്. ഇത് ആ വ്യക്തിയിലെ മാനസിക ഭാവത്തിൽ നിത്യവും ഒരു ചാഞ്ചാട്ടം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ചെറുതായൊന്നു വ്യക്തമായി പറയുകയാണെങ്കിൽ, ഒരിടത്ത് സാർ എന്ന വ്യക്തി മറ്റൊരുടെത്ത് നീ / അവൻ / അവൾ ആയി മാറുമ്പോൾ, യഥാർത്ഥത്തിൽ ആ ആളിലെ വ്യക്തിത്വത്തിലും ഗുണമേന്മയിലും മറ്റും കാര്യമായ രൂപാന്തരീകരണം സംഭവിക്കും എന്നതാണ്.

ഈ ഒരു പ്രശ്നം ഈ ഉപഭൂഖണ്ഡത്തിൽ മാത്രമല്ല, മറിച്ച് ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ഏത് പ്രദേശങ്ങത്തിലും സംഭാവ്യമായ കാര്യമാണ്. ഇതിനാൽതന്നെ ഈ വിധ വ്യക്തികളിൽ നൈസർഗ്ഗികമാണ് എന്നുതോന്നാംവിധം ഒരു ഇരട്ട വ്യക്തിത്വവും ഇരുണ്ട ഭാവവും കുരുട്ടുബുദ്ധിയും പ്രതിരോധ ഭാവത്തിൽ അടച്ചിട്ടിരിക്കുന്ന മനസ്സും, ആ ആളുടെ ചെറുപുഞ്ചിരിക്കും മധുരവാക്കുകൾക്കും എളുപ്പത്തിൽ ഈറനണിയുന്ന മിഴികൾക്കും അനുകമ്പാഭാവത്തിനും സഹാതപ വാക്കുകൾക്കും പിന്നിൽ ഒരു നിത്യസത്യമായി നിലനിൽക്കും. ഈ ഉപഭൂഖണ്ഡത്തിലെ ആളുകളിൽ ചിലർ നല്ലവണ്ണം ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ ജീവിച്ചപ്പോൾ, ഈ വിധ പൈശാചിക മാനസിക ഭാവത്തിന് ചെറിയ തോതിലുള്ള ഒരു നീർവ്വീര്യമാക്കൽ സംഭവിച്ചിരിക്കാമെങ്കിലും, അവരിലും ഒരു മൂടിവെക്കപ്പെട്ട സർപ്പവിഷമായും വിഷപ്പല്ലുകളായും ഇത് ആക്രമണ തയ്യാറെടുപ്പോടെ എന്നും നിലനിന്നിരിക്കും.

ബൃട്ടിഷ്-ഇന്ത്യയിലുള്ളവയെ അനുകരിച്ച്, തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥപ്രസ്ഥാനത്തെ ആധുനീകരിക്കാനും, അവിടെ കോടതികളും പോലീസ് പ്രസ്ഥാനവും ലിഖിത രൂപത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും മറ്റും സ്ഥാപിക്കാനും രാജകുടുംബം നോക്കിയപ്പോൾ, ഈ വിധ കാര്യങ്ങളെ സൃഷ്ടിക്കാനും ഉത്തമരീതിയിൽ നടത്തിപ്പ് ചെയ്യാനും മുകളിൽ നിന്ന് മേൽനോട്ടം നടത്താനും ഉൽകൃഷ്ടങ്ങളായ പ്രവർത്ത കീഴ്വഴക്കങ്ങൾ (conventions) സൃഷ്ടിക്കുവാനും പറ്റിയ ആളുകളെ തിരുവിതാംകൂർ രാജ്യത്തിലെവിടെയും കണ്ടെത്താനാവില്ലാ എന്നാണ് രാജുകുടുംബത്തിന് ലഭിച്ച അറിവ്. കാരണം ആരെ ഈ വിധ കാര്യങ്ങൾക്കായി നിയമിച്ചാലും, ഇന്ന് കേരളത്തിൽ കാണുന്ന ഏതൊരു സർക്കാർ കാര്യാലയത്തിലുമുള്ള നിന്ദ്യവും നീചവും വെറുക്കത്തക്കവുമായ നിലവാരത്തിലേക്കാണ് പുതുതായി പടുത്തുയർത്തപ്പെടുന്ന പുതിയ പ്രസ്ഥാനം വളരുക.

ഈ വിവരം വ്യക്തമായോ അവ്യക്തമായോ അറിഞ്ഞതുകൊണ്ട് തിരുവിതാംകൂറിൽ പുതുതായി സൃഷ്ടിക്കപ്പെടുന്ന പല സർക്കാർ പ്രസ്ഥാനങ്ങളെയും പടുത്തുയർത്താനും അവയ്ക്ക് വ്യക്തമായ നിയമാവലി സൃഷ്ടിക്കാനും അവയെ നടത്തിപ്പുചെയ്യാനും മേൽനോട്ടം നടത്താനും അവയിൽ പ്രവർത്തിച്ച് അവയിൽ ശ്രേഷ്ഠമായ പ്രവർത്തന കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുവാനും, തിരുവിതാംകൂർ രാജകുടുംബം, ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ സേവനത്തിൽ ഉള്ള ഉദ്യോഗസ്ഥരെ കടം എടുക്കുകയാണ് ചെയ്തത്. തിരവിതാംകൂറിലെ പിൻകാലങ്ങളിലെ മിക്ക ദിവാന്മാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബൃട്ടിഷ്-ഇന്ത്യയിൽ നിന്നുമുള്ളവരായിരുന്നു എന്ന് തോന്നുന്നു. തീർച്ചയില്ല.

മുകളിൽ വൻ നിലവാരത്തിലുള്ള കീഴ്വഴക്കങ്ങൾ സൃഷ്ടിക്കാൻ ഇവർക്ക് പറ്റിയെങ്കിലും, കീഴിലോട്ട് ഈ കാര്യങ്ങളുടെ ഗുണമേന്മയുടെ വേരുകൾ പടർത്തിയെടുക്കാൻ പറ്റിയെന്ന് തോന്നുന്നില്ല. കാരണം സമൂഹം പ്രവർത്തിക്കുന്നത് ഫ്യൂഡൽ ഭാഷയിൽ തന്നെയാണ്. ഈ വിധ ദുഷ്ട ഭാഷകൾ സൃഷ്ടിക്കുന്ന ബലവത്തായ കീഴ്വഴക്കങ്ങൾ ഒരു തരം നാട്ടുനടപ്പായി നിലനിൽക്കും. അവതന്നെയാവും ഔദ്യോഗികവും നിയമപരമവും ആയ അലിഖിതമായ പ്രവർത്തന ചട്ടങ്ങളും രീതികളും ആയി വളരുക.

ഫ്യൂഡൽ ഭാഷാ കോഡുകളുടെ താളത്തിന് അനുസൃതമായിത്തന്നെയാണ് കീഴ്ജനങ്ങളും അവരുടെ പെരുമാറ്റ കീഴ്വഴക്കങ്ങൾ ഈണം ചെയ്തെടുക്കുക. അവയിൽ വളരെ വശ്യമായ കാവ്യഭംഗിയും താളവും ലയവും അവർ കണ്ടെത്തുകയും ചെയ്യും. ചങ്ങലക്കിട്ടുകിടക്കുന്ന അടിയാളത്തത്തിൻ താളരാഗത്തിൽ അവർ മണീവീണാനാദങ്ങൾ കേൾക്കും. നിസ്സാര നിലവാരത്തിലുള്ള ഉദ്യോഗസ്ഥരുടെ തരംതാഴ്ത്തുന്ന വാക്കുകളുടെ ചരടിൽ പിടിച്ച് അവർ ദാസ്യനൃത്തം ചെയ്യും. ഈ അനുഭവത്തെ അവർ അവരുടെ ഫ്യൂഡൽ ഭാഷയിൽ വൻ ആലംങ്കാരിക വാക്കുകളിൽ അവരുടെ പ്രബുദ്ധതയെന്ന് നിർവ്വചിച്ച് വർണ്ണിക്കും.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്‍റെ പദ്ധതികൾ



QUOTE: Unfortunately, nobody could be identified within the community to do the planning / establishing & sanctifying the Project, as they did not want to involve Brahmins.

............ കാരണം അവർക്ക് ബ്രാഹ്മണരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ താൽപ്പര്യമില്ലായിരുന്നു. END OF QUOTE

ഇന്ന് ഈ വാചകം കാണുമ്പോൾ അന്നത്തെ സാമൂഹിക യാഥാർത്ഥ്യത്തിന്‍റെ ആഴം മനസ്സിലാകേണം എന്നില്ല. കാരണം, ബ്രാഹ്മണരെ കണക്കിൽ എടുക്കാത്തതും വകവെക്കാത്തതുമായ ഒരു പ്രസ്ഥാനമാണ് വളരുന്നത്. എന്നാൽ, ബ്രാഹ്മണരെ ഉൾപ്പെടുത്തേണ്ട ആവശ്യം ഇല്ലതന്നെ. തീയരും ബ്രാഹ്മണരും വ്യത്യസ്ത ജനക്കൂട്ടങ്ങൾ ആണ്.

എന്നാൽ കാര്യങ്ങൾ ആവിധവുമല്ലതന്നെ. സമൂഹത്തിൽ നടക്കുന്നത്, സാമൂഹിക ഘടനയുടെതന്നെ വൻ അട്ടിമറിയാണ്. ഇതിനെ ഇങ്ങിനെ കാണുക:

ഐപിഎസ്സുകാരുടെ ചമയങ്ങളും, യൂണിഫോമും, അധികാരചിഹ്നങ്ങളും, ഫ്യൂഡൽ ഭാഷയിലെ ഉന്നത വാക്ക് കോഡുകളും മറ്റും പോലീസ് ശിപായിമാർ കൈക്കലാക്കി, ചുവപ്പ് പ്രകാശം മിന്നിച്ചുകൊണ്ടുള്ള ഔദ്യോഗിക വാഹനങ്ങളും മറ്റും സംഘടിപ്പിച്ച്, ഐപിഎസ്സിന്‍റെ മാതൃകയിൽ, അതിനോട് വെല്ലുന്നതും മത്സരിക്കുന്നതുമായ മറ്റൊരു പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നു. ഐപിഎസ്സുകാരുടെ ആജ്ഞാനുവർത്തികൾ ആവുന്നത് നിർത്തുകയും, അതിന് പകരും അവരിൽ തന്നെയുള്ള ചില വ്യക്തികളെ ഉന്നതവ്യക്തികളായി ഉയർത്തിയെടുക്കുകയും ചെയ്യുന്നു.

ഈ വിധം കാര്യങ്ങളെ ഇന്ന് കണ്ടാൽ, ഇത് തികച്ചും അസാധ്യവും അസംഭവ്യവും ആയ വിഡ്ഢി ചിന്താഗതിയായി തോന്നാം. ഇതുപോലെതന്നെ, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപുവരെ തികച്ചും അസാധ്യവും അസംഭവ്യവും ആയി തോന്നുമാറായ കാര്യമാണ്, Tellicherryയിലെ തീയരിൽ പുതുതായി വളർന്നുവന്ന ചില വിധ്വംസക വ്യക്തികൾ ശ്രമിച്ചിരുന്നത് എന്നു തോന്നുന്നു.

പോലീസ് ശിപായിമാരുടെ അട്ടിമറി പ്രസ്ഥാനത്തിന് നേതൃത്വവും സഹായ ഹസ്തവും ആശിർവാദവും, ഏതെങ്കിലും ബുദ്ധിസ്ഥിരതയുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ ചെയ്യുമെന്ന് തോന്നുന്നില്ല. അതേ പോലെതന്നെ, തലക്ക് വെളിവുള്ള ഏതെങ്കിലും ബ്രാഹ്മണൻ ഈ വിധ വ്യാജ ബ്രാഹ്മണമത ക്ഷേത്രം പണിതുയർത്തുന്നതിന് പിന്തുണയോ, അതിൽ നിത്യവും നടത്തേണ്ടുന്ന പ്രതിഷ്ഠാകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വ സ്ഥാനം അന്ന് ഏറ്റെടുത്തേക്കുമെന്നോ തോന്നുന്നില്ല.

ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്. ബ്രാഹ്മണ ക്ഷേത്രം എന്ന നിർവ്വചനം തന്നെ ഇന്ന് ഉപയോഗിക്കപ്പെടുന്ന ഒരു പദപ്രയോഗമല്ലതന്നെ. Tellicherryയിൽ തിരുവിതാംകൂർ രാജ്യത്തിലെ ഈഴവ പ്രസ്ഥാനത്തിന്‍റെ ആശംസകളോടെ പുതുതായി പടുത്തുയർത്തപ്പെട്ട അമ്പലത്തിനെക്കുറിച്ച് ബ്രാഹ്മണരുടേയും അമ്പലവാസികളുടേയും നായർമാരുടേയും ഇടയിൽ ഏതുവിധത്തിലുള്ള സംസാരമാണ് അന്ന് നടന്നിരിക്കുക എന്നത് ചിന്തിക്കാവുന്നതാണ്.

ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് ഈ എഴുത്തുകാരൻ കേരളത്തിൽ തന്നെയുള്ള, കുറച്ചകലത്തിലുള്ള ഒരു പട്ടണത്തിൽ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു. തൊട്ടകലത്തിൽ, ഇന്ന് ഔപചാരികമായി പട്ടിക ജാതി എന്ന് നിർവ്വചിക്കപ്പെടുന്ന ഒരു കൂട്ടം ജനങ്ങൾ ഒന്നിച്ച് താമസിക്കുന്ന, ഒരു വൻ മതിലിന് ഉള്ളിലുള്ള ഒരു പ്രദേശം ഉണ്ടായിരുന്നു. ഈ വിധ പട്ടിക ജാതിയെന്ന നിർവ്വചനം ഉണ്ടെങ്കിലും, അവിടുള്ള ആളുകളെ കണ്ടാൽ മറ്റ് ആളുകളിൽ നിന്നും യാതോരു വ്യത്യാസവും ശരീര ഘടനയിൽ കാണാൻ പറ്റിയിരുന്നില്ല. എന്നിരുന്നാലും, സംസാരവശാൽ, ആളുകൾ ഇവരിലെ വ്യക്തികളെ, അവരുടെ ജാതിപ്പേർ പറഞ്ഞ് നിർവ്വചിക്കുമായിരുന്നു. വാക്ക് കോഡുകളിൽ അതോടെ 'അയാൾ' എന്ന പരാമർശ വാക്കിനെ നൊടിയിടകൊണ്ട് 'അവൻ' / 'അവൾ' എന്നതിലേക്ക് ഇടിച്ചുതാഴ്ത്താൻ ഇത് വളരെ സൗകര്യം നൽകും.

ഒരു ദിവസം ഇവരുടെ പ്രദേശത്ത് എന്തോ വിധത്തിലുള്ള വാർഷിക ആഘോഷം നടക്കുന്നു. സ്റ്റേജ് കെട്ടിയുള്ള പലവിധ പരിപാടികളും ഉണ്ടായിരുന്നു. ആർക്കും പോയി കാണാം. അന്ന് രാത്രി സ്റ്റേജിൽ അവിടുള്ള ആളുകൾ അഭിനയിക്കുന്ന ഒരു വൻ നാടകം നടന്നു. ഉച്ചഭാഷിണിയിലൂടെ നാടകത്തിലെ സംഭാഷണങ്ങൾ പുറത്തുനിന്നും കേൾക്കാമായിരുന്നു. ഈ എഴുത്തുകാരൻ താമസിക്കുന്ന ലോഡ്ജിൽനിന്നും രാത്രിയുടെ പൊതുവായുള്ള നിശബ്ദതയിൽ വാക്കുകൾ വളരെ വ്യക്തമായി കേൾക്കാം.
കഥാപാത്രങ്ങളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്. പോലീസ് എസ്.പിയും, ഡി.ഐ.ജിയും, ഡി.ജി.പിയും മറ്റും വൻ ശബ്ദത്തിൽ സംസാരിക്കുന്നു. വൻ ഔദ്യോഗിക കാര്യങ്ങൾ ചർച്ചചെയ്യുന്നു, കൽപനയുടേയും അനുസരണത്തിന്‍റെദയും, വികാരവിക്ഷോഭത്തിന്‍റേയും വ്യക്തമായ വാചകചങ്ങൾ കേൾക്കാം. ഈ വിധ വൻ വാചകങ്ങൾ നാടകത്തിൽ സംഭാഷണമായി അവതരിപ്പിക്കന്ന വ്യക്തികൾ ആ നാട്ടിലെ പലവിധ ചെറുകിട തൊഴിലുകൾ ചെയ്യുന്നവരാണ്.

പിറ്റേദിവസം ഈ എഴുത്തുകാരൻ ആ ലോഡ്ജിലെ താമസക്കാരായ മറ്റ് ചില ആളുകളോടൊപ്പം ഇരിക്കുകയായിരുന്നു. തലേ ദിവസം കേട്ട നാടകത്തിന്‍റെ കാര്യമാണ് സംഭാഷണ വിഷയം. പലരും ചിരിക്കുന്നു. വറും ഹീനജനമെന്ന് അവർ പൊതുവായി നിർവ്വചിച്ചിരുന്നവരുടെ കൃത്രിമവും കപടവും ആയ ഊതിവീര്പ്പി ച്ച മാനസിക ഭാവത്തെയാണ് അവർ പുച്ഛിക്കുന്നത്. ചിലർ തലേന്ന് കേട്ട ഡയലോഗുകൾ ആവർത്തിച്ച്പറഞ്ഞ് കോമാളിത്ത ഭാവവും വിഡ്ഢിച്ചിരിയും വികൃതാസ്യവും പ്രകടിപ്പിക്കുന്നു.

ഒരാൾ പറഞ്ഞു, 'ഇവനൊക്കെ പറഞ്ഞ് പറഞ്ഞ്, ഡി.ഐ.ജിയും, ഐ.ജിയും, ഡി.ജീ.പിയും മറ്റുമായി അങ്ങ് വിലസുകയല്ലേ ഇന്നലെ!'

പൊതുവെ കാർക്കിച്ചുതുപ്പുന്ന ഭാവമാണ് ചിലർക്കെങ്കിലും.

എന്നാൽ ഇന്ന് ഈ വിധമല്ലകാര്യങ്ങൾ. പട്ടിക ജാതിക്കാർക്ക് ഐഏഎസ്സിലും, ഐപിഎസ്സിലും മറ്റും നിർബന്ധമായി 20 ശതമാനം സംവരണം ഉണ്ട്. ഇന്നുള്ള ഈ വിധ തൊഴിലുകാരിൽ നൂറിൽ ഇരുപത് പേർ ഈ വിധമുള്ള ആളുകൾ തന്നെയാവാം എന്നു തോന്നുന്നു. ഇവരിലെ വ്യക്തികൾ ഡി.ഐ.ജിയും, ഐ.ജിയും, ഡി.ജീ.പിയും ആവുന്നതിൽ യാതോരു അസംഭവ്യതയും ഇന്ന് ഇല്ലതന്നെ.

1900കളിൽ Tellicherryയിലെ തീയരിൽ വന്ന വൻ മാനസിക മാറ്റം എന്നാൽ യാതോരു സംവരണത്താലും അല്ലതന്നെ. മറിച്ച് ഇങ്ഗ്ളിഷ് ഭരണ സാന്നിദ്ധ്യം നൽകിയ അതിശയകരമായ ഇങ്ഗ്ളിഷ് ഭാഷാ പ്രകാശമാണ് ഇത് സംഭാവ്യമാക്കിയിത്.

എന്നിരുന്നാലും, ഈ കൂട്ടരിൽ ചില ചപലചിത്തരായ വിരുതന്മാർ ബ്രാഹ്മണ പാരമ്പര്യങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതിനെ ഏതുവിധമായിരിക്കാം ബ്രഹ്മണരും അവരുടെ കൈയ്യാളുകളും വീക്ഷിച്ചിരുന്നത് എന്നത് അനുമാനിക്കാവുന്നതാണ്. ശ്രൂദ്രർക്ക് (നായർമാർക്ക്) പോലും വേദപഠനം അനുവദിക്കാതിരുന്ന രാഷ്ട്രീയ പാരമ്പര്യത്തിലാണ്, തീയർ ഈ വിധ പഠനങ്ങൾക്ക് മുതിർന്നത് എന്നു മാത്രമല്ല, തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനക്കാരുടെ പ്രചോദനം പേറി അമ്പലം പണിത്, അതിൽ ബ്രാഹ്മണ ശാന്തിമാർക്ക് പകരമായി തീയ ശാന്തിമാർ എന്ന ആശയവും നടപ്പിൽ വരുത്തിയിരിക്കുന്നത്.

ഈ ശാന്തിമാരുടെ മന്ത്രോച്ഛാരണം കേൾക്കാൻ ഇടവന്നാൽ, ബ്രാഹ്മണ വ്യക്തികളിൽ ഏത് വിധത്തിലുള്ള മാനസികഭാവമാണ് വരിക എന്നത് പ്രത്യേകമായി പറയേണ്ടതില്ലതന്നെ. അവരും അവരുടെ സ്വകാര്യ ഇടങ്ങളിൽവച്ച് പലവിധ ഗോഷ്ടികളും പ്രകടിപ്പിച്ചുകാണില്ലേ, ഹാസ്യനുകരണമായി?

സ്വന്തം സാമൂഹിക പാരമ്പര്യത്തിലും കുടുംബ പൈതൃകത്തിലും ആദ്ധ്യാത്മിക പ്രസ്ഥാനത്തിലും യാതോരു മഹിമയും ഈ വിധ പുതുതായി വളർന്നുപൊന്തിവന്ന തീയർ ഉദ്യോഗസ്ഥർക്കും മറ്റും കാണാനായില്ലാ എന്നു വേണം കരുതാൻ. അതിൽ കാര്യമായ അതിശയവും വേണ്ടതില്ല. കാരണം, നൂറ്റാണ്ടുകളോളം പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ അടിമപ്പെടുത്താൻ ഉതകുന്ന ഹീന വാക്ക് കോഡുകളുടെ നീരാളിപ്പിടുത്തത്തിൽ പെട്ടു പോയ ഒരു ജനതയിലെ വ്യക്തകൾക്ക് സ്വന്തം പൈതൃകത്തിൽ എന്താണ് അഭിമാനിക്കാനുണ്ടാവുക?

ഉഗ്രഭാവത്തിലുള്ള സമുദ്രങ്ങളിലെ പലവിധ അപകടങ്ങളും തരണം ചെയ്ത്, കാണാകയം പോലുള്ള ആഴങ്ങൾ ഉള്ള ഏഴുകടലും കടന്ന്, പലവിധ കൊടുങ്കാറ്റുകളിൽ ആടിയുലഞ്ഞ്, വെറും നിസ്സാര സാങ്കേതിക കെൽപ്പുകളുള്ള പായക്കപ്പലുകളിൽ ഇങ്ഗ്ളിഷ് പതാക അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങി, ദക്ഷിണേഷ്യൻ കടൽക്കരകളിൽ പറന്നുകയറാനായി, ഇവിടുള്ള പലവിധ അടിമ ജനക്കൂട്ടങ്ങൾ നൂറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടിവന്നിരുന്നു എന്നുള്ളതാണ് വാസ്തവം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത അവകാശപ്പെടുന്ന ആധുനിക മലയാളിയുടെ കാര്യം




QUOTE:

Suggestion came that a person named Sree Narayana Guru from South Kerala established couple of temples for non-Brahmins.

ദക്ഷിണ കേരളത്തിൽ രണ്ട് ക്ഷേത്രങ്ങൾ അബ്രാഹ്മണർക്കായി സ്ഥാപിച്ച ശ്രീ നാരായണ ഗുരുവെന്ന വ്യക്തിയുടെ പേര് ആരോ സൂചിപ്പിച്ചു. END OF QUOTE

ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ വൻ സാമൂഹികവും കുടുംബപരവും ആയ ഉയരങ്ങളിലേക്ക് ഉയർന്ന Tellicherryയിലെ ഏതാനും തീയ വ്യക്തികൾക്ക്, അവർക്കിടയിൽ ഉള്ള ഒരു പൊതുസമ്മതനായ വ്യക്തിയെ കണ്ടെത്താനായില്ലാ എന്നാണ് മനസ്സിലാക്കേണ്ടത്. നല്ല ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനവും, ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥരോട് അടുത്ത് പെരുമാറിപ്പരിചയവും ഉള്ള ഇവർക്ക്, പുറത്തുനിന്നും ഒരു ദിവ്യനെ കണ്ടെത്തേണ്ട ഗതികേട് ഉയർന്നുവന്നു എന്നുതന്നെവേണം മനസ്സിലാക്കാൻ.

ഇങ്ഗ്ളിഷിൽ ഒരു വാക്യപ്രയോഗം കണ്ടിട്ടുണ്ട്. Distance lends enchantment.

ഈ വാക്യത്തെ മലയാളത്തിൽ ഈ വിധം തർജ്ജമചെയ്യാമെന്ന് തോന്നുന്നു:

Translation : അകലം/ദൂരം വശ്യത/മനോഹാരിത/ആകർഷകത്വം ഏകുന്നു/വർദ്ധിപ്പിക്കുന്നു.

അങ്ങ് വിദൂരത്ത്, തിരുവിതാംകൂർ രാജ്യത്തിൽ ഈഴവർ എന്ന ജനക്കൂട്ടത്തെ വൻ ഉയരങ്ങളിലേക്ക് നയിക്കുന്ന ശ്രീ നാരായണ ഗുരുവിനെയാണ് Tellicherryയിലെ ഏതാനും തീയ വ്യക്തികൾ ഒത്തുകൂടി കമ്മിറ്റിനടത്തിയപ്പോൾ പരാമർശിക്കപ്പെട്ടത്. ഇവിടെ ഇവരുടെ ഇടയിൽ വളർന്നുവന്നിരുന്ന ഏറ്റവും അബദ്ധ ചിന്തകളിൽ ഒന്ന് ഈഴവരും തീയരും ഒരേ ജനമാണ് എന്ന തെറ്റിദ്ധാരണയാണ്. ഈ വിധമുള്ള ഒരു തെറ്റിദ്ധാരണ പല തൽപ്പരകക്ഷികളായ പ്രസ്ഥാനങ്ങളും കരുതിക്കൂട്ടി സിദ്ധാന്തോപദേശം ചെയ്തത് ഇവരിൽ അലിഞ്ഞുചേർന്നിരിക്കുന്നു.

തിരുവിതാംകൂറിൽ ഈഴവർ എന്ന ജനക്കൂട്ടം അന്ന് സാമൂഹികമായും മറ്റെല്ലാരീതിയിലും തരംതാണുകിടക്കുന്ന ഒരു ജനക്കൂട്ടമായിരുന്നു. അവരിൽ തന്നെയുള്ള പ്രസിദ്ധർ എന്നു പറയപ്പെടുന്ന ഡോ.പൽപു, കുമാരനാശാൻ എന്നിവർ തിരുവിതാംകൂറിന് പുറത്ത് ജീവിക്കാനുള്ള ചുറ്റുപാടുകൾ സൊരൂപിച്ചവർ ആയിരുന്നു എന്ന് തോന്നുന്നു.

തിരുവിതാംകൂറിൽ ബ്രാഹ്മണ ക്ഷേത്രങ്ങൾ പണിത നാണുവെന്ന വ്യക്തി നാരായണ ഗുരുവെന്ന വരേണ്യവ്യക്തിയായി വളർന്നിരിക്കുന്നു. ഈ ചെയ്തതിൽ വ്യക്തിയെന്ന നിലയിൽ വൻ ധൈര്യവും കഴിവും കാണിച്ചിട്ടുണ്ട് എന്നത് വ്യക്തം തന്നെ. എന്നാൽ ധൈര്യത്തിന് പിന്നിൽ സംരക്ഷണ കവചമായി മെഡ്രാസ് പ്രസിഡൻസിയിലെ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്നു എന്നകാര്യം ആരും എടുത്തുപറയുന്നില്ലായെങ്കിലും, ഒരു ഭൗതിക യാഥാർത്ഥ്യം തന്നെയായിരുന്നു.

എന്നാൽ ഇദ്ദേഹത്തിന് ഈഴവർക്ക് വ്യക്തമായി എന്താണ് നൽകാനുള്ളത് എന്നത് വ്യക്തമല്ല. പ്രാദേശിക ഭാഷ തികച്ചും ഫ്യൂഡൽ ചുവയുള്ളത് തന്നെ. ഇദ്ദേഹം സ്വാമിയും ദിവ്യനും നേതാവും സന്യാസിയും മറ്റും ആയിവളരുമെങ്കിലും, ഇദ്ദേഹത്തിനെ നേതാവായി കാണുന്ന ഈഴവർ ഇതൊന്നും ആവില്ലതന്നെ. അവർക്ക് സാമൂഹിക സ്വാതന്ത്ര്യം ഘട്ടംഘട്ടമായി തിരുവിതാംകൂർ രാജകുടുംബം, മെഡ്രാസ് സർക്കാരിന്‍റെ നിർബന്ധത്തിന് വഴങ്ങി, നൽകിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതിനിടയിൽ ബ്രാഹ്മണ ആദ്ധ്യാത്മിക പ്രസ്ഥനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി, അവകാശം സ്ഥാപിച്ചതുകൊണ്ട് എന്താണ് തെളിയിക്കാൻ ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല.

ഈഴവർ സംസ്കൃതവും വേദങ്ങളും ഉപനിഷത്തുക്കളും സ്മൃതികളും ഇതിഹാസകാവ്യങ്ങളും മറ്റും വായിച്ച് പഠിച്ചാൽ, Tellicherryയിൽ അന്ന് ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തിലൂടെ സാമൂഹികമായും വ്യക്തിത്വപരമായും വളർന്നുവന്ന ചെറിയകൂട്ടം തീയരോട് ഒപ്പമെത്തുമോ?

പാരമ്പര്യ ബ്രാഹ്മണ ആദ്ധ്യാത്മികതയിൽ കയറി അട്ടിമറി പ്രവർത്തനം നടത്തുന്നതിന് പകരം, തിരുവിതാംകൂർ രാജകുടുംബം തിരുവിതാംകൂറിൽ ഘട്ടംഘട്ടമായി കീഴ്ജനത്തിനെ വളർത്തിയെടുക്കാനായി ചെയ്യുന്ന പരിശ്രമങ്ങൾക്ക് പിന്തുണനൽകുകയും ആ പ്രവർത്തനത്തിന് വഴികാണിക്കും വിധമുള്ള കാഴ്ചപ്പാടുകളും വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ചെയ്യുന്നത് അല്ലെ കൂടുതൽ ഉപകാരപ്രദമാകുക എന്ന ചോദ്യം ഒരു ഇങ്ഗ്ളിഷ് വ്യക്തിയുടെ മനസ്സിൽ ഉദിക്കാം. എന്നാൽ ഇത് സാധ്യമായുള്ള കാര്യമല്ലതന്നെ. കാരണം, നാരായണ ഗുരുവിന്, രാജുകുടുംബം നിയോഗിക്കുന്ന ഏതൊരു ഉദ്യോഗസ്ഥരുമായും മലയാളത്തിൽ നിത്യമായുള്ള ആശയവിനിമയം ആവില്ലതന്നെ. കാരണം, ഭാഷയിലെ ഫ്യൂഡൽ ചുവതന്നെ. ഇദ്ദേഹത്തിന്‍റെ 'നിങ്ങൾ' പ്രയോഗം അവർക്കും, അവരുടെ വെറുംപേരുവിളി ഇദ്ദേഹത്തിനും പിടിച്ചേക്കില്ല.

സ്വാമി അവരോട് 'അങ്ങ്' എന്ന വാക്ക് പ്രയോഗം നടത്തിയാൽ, ഉദ്യോഗസ്ഥർ തരംകിട്ടുമ്പോൾ 'നീ' പ്രയോഗം ഇദ്ദേഹത്തോട് ഉപയോഗിക്കില്ല എന്ന് യാതോരു ഉറപ്പും ഇല്ലതന്നെ. പോരാത്തതിന് രണ്ട് പക്ഷവും, സ്വകാര്യതയിൽ 'അവൻ' / 'അവന്മാർ' പ്രയോഗം ഉപയോഗിക്കാനും മടിക്കില്ല. എന്നുവച്ചാൽ, സംഭാഷണം സ്വരച്ചേർച്ചയില്ലായ്മിയിലേക്കും മറ്റും നീങ്ങാനുള്ള സാധ്യത വളരെയാണ്. ഇതിന് സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥ പ്രസ്ഥാനം കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി വൻ പോലീസ് സാന്നിദ്ധ്യം വ്യക്തമാക്കിത്തന്നെയാണ് സംഭാഷണത്തിന് വരിക. ഇന്ന് ഐഏഎസ്സ് ഉദ്യോഗസ്ഥർ പൊതുജനവുമായി സംഭാഷണത്തിന് വരുന്നതുപോലെ.

QUOTE:

Suggestion came that a person named Sree Narayana Guru from South Kerala established couple of temples for non-Brahmins.

ദക്ഷിണ കേരളത്തിൽ രണ്ട് ക്ഷേത്രങ്ങൾ അബ്രാഹ്മണർക്കായി സ്ഥാപിച്ച ശ്രീ നാരായണ ഗുരുവെന്ന വ്യക്തിയുടെ പേര് ആരോ സൂചിപ്പിച്ചു. END OF QUOTE

ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ വൻ സാമൂഹികവും കുടുംബപരവും ആയ ഉയരങ്ങളിലേക്ക് ഉയർന്ന Tellicherryയിലെ ഏതാനും തീയ വ്യക്തികൾക്ക്, അവർക്കിടയിൽ ഉള്ള ഒരു പൊതുസമ്മതനായ വ്യക്തിയെ കണ്ടെത്താനായില്ലാ എന്നാണ് മനസ്സിലാക്കേണ്ടത്. നല്ല ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനവും, ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥരോട് അടുത്ത് പെരുമാറിപ്പരിചയവും ഉള്ള ഇവർക്ക്, പുറത്തുനിന്നും ഒരു ദിവ്യനെ കണ്ടെത്തേണ്ട ഗതികേട് ഉയർന്നുവന്നു എന്നുതന്നെവേണം മനസ്സിലാക്കാൻ.

ഇങ്ഗ്ളിഷിൽ ഒരു വാക്യപ്രയോഗം കണ്ടിട്ടുണ്ട്. Distance lends enchantment.

ഈ വാക്യത്തെ മലയാളത്തിൽ ഈ വിധം തർജ്ജമചെയ്യാമെന്ന് തോന്നുന്നു:

Translation : അകലം/ദൂരം വശ്യത/മനോഹാരിത/ആകര്ഷtകത്വം ഏകുന്നു/വർദ്ധിപ്പിക്കുന്നു.

അങ്ങ് വിദൂരത്ത്, തിരുവിതാംകൂർ രാജ്യത്തിൽ ഈഴവർ എന്ന ജനക്കൂട്ടത്തെ വൻ ഉയരങ്ങളിലേക്ക് നയിക്കുന്ന ശ്രീ നാരായണ ഗുരുവിനെയാണ് Tellicherryയിലെ ഏതാനും തീയ വ്യക്തികൾ ഒത്തുകൂടി കമ്മിറ്റിനടത്തിയപ്പോൾ പരാമർശിക്കപ്പെട്ടത്. ഇവിടെ ഇവരുടെ ഇടയിൽ വളർന്നുവന്നിരുന്ന ഏറ്റവും അബദ്ധ ചിന്തകളിൽ ഒന്ന് ഈഴവരും തീയരും ഒരേ ജനമാണ് എന്ന തെറ്റിദ്ധാരണയാണ്. ഈ വിധമുള്ള ഒരു തെറ്റിദ്ധാരണ പല തൽപ്പരകക്ഷികളായ പ്രസ്ഥാനങ്ങളും കരുതിക്കൂട്ടി സിദ്ധാന്തോപദേശം ചെയ്തത് ഇവരിൽ അലിഞ്ഞുചേർന്നിരിക്കുന്നു.

തിരുവിതാംകൂറിൽ ഈഴവർ എന്ന ജനക്കൂട്ടം അന്ന് സാമൂഹികമായും മറ്റെല്ലാരീതിയിലും തരംതാണുകിടക്കുന്ന ഒരു ജനക്കൂട്ടമായിരുന്നു. അവരിൽ തന്നെയുള്ള പ്രസിദ്ധർ എന്നു പറയപ്പെടുന്ന ഡോ.പൽപു, കുമാരനാശാൻ എന്നിവർ തിരുവിതാംകൂറിന് പുറത്ത് ജീവിക്കാനുള്ള ചുറ്റുപാടുകൾ സൊരൂപിച്ചവർ ആയിരുന്നു എന്ന് തോന്നുന്നു.

തിരുവിതാംകൂറിൽ ബ്രാഹ്മണ ക്ഷേത്രങ്ങൾ പണിത നാണുവെന്ന വ്യക്തി നാരായണ ഗുരുവെന്ന വരേണ്യവ്യക്തിയായി വളർന്നിരിക്കുന്നു. ഈ ചെയ്തതിൽ വ്യക്തിയെന്ന നിലയിൽ വൻ ധൈര്യവും കഴിവും കാണിച്ചിട്ടുണ്ട് എന്നത് വ്യക്തം തന്നെ. എന്നാൽ ധൈര്യത്തിന് പിന്നിൽ സംരക്ഷണ കവചമായി മെഡ്രാസ് പ്രസിഡൻസിയിലെ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്നു എന്നകാര്യം ആരും എടുത്തുപറയുന്നില്ലായെങ്കിലും, ഒരു ഭൗതിക യാഥാർത്ഥ്യം തന്നെയായിരുന്നു.

എന്നാൽ ഇദ്ദേഹത്തിന് ഈഴവർക്ക് വ്യക്തമായി എന്താണ് നൽകാനുള്ളത് എന്നത് വ്യക്തമല്ല. പ്രാദേശിക ഭാഷ തികച്ചും ഫ്യൂഡൽ ചുവയുള്ളത് തന്നെ. ഇദ്ദേഹം സ്വാമിയും ദിവ്യനും നേതാവും സന്യാസിയും മറ്റും ആയിവളരുമെങ്കിലും, ഇദ്ദേഹത്തിനെ നേതാവായി കാണുന്ന ഈഴവർ ഇതൊന്നും ആവില്ലതന്നെ. അവർക്ക് സാമൂഹിക സ്വാതന്ത്ര്യം ഘട്ടംഘട്ടമായി തിരുവിതാംകൂർ രാജകുടുംബം, മെഡ്രാസ് സർക്കാരിന്‍റെ നിർബന്ധത്തിന് വഴങ്ങി, നൽകിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതിനിടയിൽ ബ്രാഹ്മണ ആദ്ധ്യാത്മിക പ്രസ്ഥനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി, അവകാശം സ്ഥാപിച്ചതുകൊണ്ട് എന്താണ് തെളിയിക്കാൻ ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല.

ഈഴവർ സംസ്കൃതവും വേദങ്ങളും ഉപനിഷത്തുക്കളും സ്മൃതികളും ഇതിഹാസകാവ്യങ്ങളും മറ്റും വായിച്ച് പഠിച്ചാൽ, Tellicherryയിൽ അന്ന് ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തിലൂടെ സാമൂഹികമായും വ്യക്തിത്വപരമായും വളർന്നുവന്ന ചെറിയകൂട്ടം തീയരോട് ഒപ്പമെത്തുമോ?

പാരമ്പര്യ ബ്രാഹ്മണ ആദ്ധ്യാത്മികതയിൽ കയറി അട്ടിമറി പ്രവർത്തനം നടത്തുന്നതിന് പകരം, തിരുവിതാംകൂർ രാജകുടുംബം തിരുവിതാംകൂറിൽ ഘട്ടംഘട്ടമായി കീഴ്ജനത്തിനെ വളർത്തിയെടുക്കാനായി ചെയ്യുന്ന പരിശ്രമങ്ങൾക്ക് പിന്തുണനൽകുകയും ആ പ്രവർത്തനത്തിന് വഴികാണിക്കും വിധമുള്ള കാഴ്ചപ്പാടുകളും വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ചെയ്യുന്നത് അല്ലെ കൂടുതൽ ഉപകാരപ്രദമാകുക എന്ന ചോദ്യം ഒരു ഇങ്ഗ്ളിഷ് വ്യക്തിയുടെ മനസ്സിൽ ഉദിക്കാം. എന്നാൽ ഇത് സാധ്യമായുള്ള കാര്യമല്ലതന്നെ. കാരണം, നാരായണ ഗുരുവിന്, രാജുകുടുംബം നിയോഗിക്കുന്ന ഏതൊരു ഉദ്യോഗസ്ഥരുമായും മലയാളത്തിൽ നിത്യമായുള്ള ആശയവിനിമയം ആവില്ലതന്നെ. കാരണം, ഭാഷയിലെ ഫ്യൂഡൽ ചുവതന്നെ. ഇദ്ദേഹത്തിന്‍റെ 'നിങ്ങൾ' പ്രയോഗം അവർക്കും, അവരുടെ വെറുംപേരുവിളി ഇദ്ദേഹത്തിനും പിടിച്ചേക്കില്ല.

സ്വാമി അവരോട് 'അങ്ങ്' എന്ന വാക്ക് പ്രയോഗം നടത്തിയാൽ, ഉദ്യോഗസ്ഥർ തരംകിട്ടുമ്പോൾ 'നീ' പ്രയോഗം ഇദ്ദേഹത്തോട് ഉപയോഗിക്കില്ല എന്ന് യാതോരു ഉറപ്പും ഇല്ലതന്നെ. പോരാത്തതിന് രണ്ട് പക്ഷവും, സ്വകാര്യതയിൽ 'അവൻ' / 'അവന്മാർ' പ്രയോഗം ഉപയോഗിക്കാനും മടിക്കില്ല. എന്നുവച്ചാൽ, സംഭാഷണം സ്വരച്ചേർച്ചയില്ലായ്മിയിലേക്കും മറ്റും നീങ്ങാനുള്ള സാധ്യത വളരെയാണ്. ഇതിന് സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥ പ്രസ്ഥാനം കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി വൻ പോലീസ് സാന്നിദ്ധ്യം വ്യക്തമാക്കിത്തന്നെയാണ് സംഭാഷണത്തിന് വരിക. ഇന്ന് ഐഏഎസ്സ് ഉദ്യോഗസ്ഥർ പൊതുജനവുമായി സംഭാഷണത്തിന് വരുന്നതുപോലെ.

പോലീസ് വകുപ്പിലെ ഒരു ശിപായി റാങ്കുകാരനോടോ, അതുമല്ലെങ്കിൽ ഏതൊരു സർക്കാർ വകുപ്പിലെ ഗുമസ്തനോടോ, ഇന്നുപോലും ഒരു സാധരണ വ്യക്തിക്ക് തിരുവിതാംകൂറിൽ സ്വന്തം അന്തസ്സും വ്യക്തിത്വവും നിലനിർത്തിക്കൊണ്ട് സംസാരിക്കാൻ പ്രയാസം തന്നെയാണ്. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത അവകാശപ്പെടുന്ന ആധുനിക മലയാളിയുടെ കാര്യമാണ് ഈ പറഞ്ഞത്.

ഇതാണ് പ്രശ്നം. ഈ പ്രശ്നത്തെ നാരായണ ഗുരുവിന് പോലും ഒഴിവാക്കാൻ പറ്റില്ലതന്നെ. അന്നുള്ള ജാതീയമായ ഉച്ചനീചത്വം ഇന്ന് ഉദ്യോഗസ്ഥരും സാധാ ജനവും തമ്മിൽ നിലനിൽക്കുന്നുണ്ട്.

എന്നാൽ Tellicherryയിലെ സാമൂഹികമായി ഉയർന്നുവന്ന തീയർക്ക് ഈ വിധ പ്രശ്നം ഇല്ലതന്നെ. അവർക്ക് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരോട് യാതോരു അടിയാളത്തവും പ്രകടിപ്പിക്കാതെ തന്നെ ഇങ്ഗ്ള്ഷിൽ ആശയവിനിമയം സാധ്യമാണ്.

എന്നിട്ടും, അവർ അങ്ങ് വിദൂരത്തിൽ മറ്റൊരു രാജ്യത്തിൽ ഉള്ള ശ്രീ നാരായണ ഗുരുവിനെയാണ് നേതാവാക്കാൻ നോക്കുന്നത്. ഇതിന്‍റെഉ ആവശ്യകത ഇത്രമാത്രം: ഏതെങ്കിലും വിധേനെ, മലബാറിലെ തീയ ജനത്തിന്‍റെ സാമൂഹിക നേതൃത്വം തട്ടിയെടുക്കേണം. അവരുടെ കീഴിൽ വരുത്തേണം. നേതാവ് കളിക്കാൻ വൻ പ്രേരണ നൽകുന്ന വാക്ക് കോഡുകൾ ആണ് ഫ്യൂഡൽ ഭാഷകളിൽ ഉള്ളത്.

നാരായണ ഗുരു ചെയ്ത പ്രവർത്തി വൻ സാമൂഹിക വിപ്ളവകരമായി കാണാമെങ്കിലും, തിരുവിതാംകൂറിലെ അന്നുള്ള സാമൂഹികാന്തരീക്ഷത്തിൽ, ആ പ്രവർത്തിയെ അന്ന് നിലവിലുള്ള സാമൂഹിക വ്യവസ്ഥയ്ക്ക്, ധിക്കാരം, അധികപ്രസംഗം, അനുസരണക്കേട്, ആജ്ഞാനിഷേധം, അച്ചടക്കമില്ലായ്മ, ദുർന്നടപ്പ്, മര്യാദകെട്ട പെരുമാറ്റം, നിയമലംഘനം, ക്രമംതെറ്റിയ പെരുമാറ്റം, വികൃതി, വേണ്ടാതീനം, ശിക്ഷാർഹമായ പെരുമാറ്റം എന്നെല്ലാമുള്ള രീതിയിൽ നിർവ്വചിക്കാവുന്നതാണ്.

ഉദാഹരണത്തിന്, അദ്ധ്യാപകൻ വിദ്യാർത്ഥിയെ 'നീ' എന്ന് സംബോധന ചെയ്യുന്നു. ഇങ്ഗ്ളിഷ് ഭാഷയിൽ വൻ വിവരമുള്ള പുതുതായി സ്കൂളിൽ ചേർന്ന വിദ്യാർത്ഥി അദ്ധ്യാപകനെ തിരിച്ചും 'നീ' എന്ന് സംബോധന ചെയ്യുന്നു. ഇത് കേട്ട് മറ്റെല്ലാ വിദ്യാർത്ഥികളും ഇതേ പോലെ അദ്ധ്യാപകരെ 'നീ' എന്ന് സംബോധന ചെയ്യുന്നു. ഈ ധിക്കരപെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ചെന്ന ഉദ്യോഗസ്ഥരോട് ആദ്യം ഈ തെമ്മാടിത്തരം ചെയ്ത വിദ്യർത്ഥി ഇന്ത്യൻ ഭരണ ഘടനയിലെ ഒന്ന് രണ്ട് വകുപ്പുകൾ വായിച്ച് കേൾപ്പിക്കുന്നു. ശരിയാണ്. അദ്ധ്യാപകർ വിദ്യാർത്ഥികളെ തരംതാഴ്ത്തി സംബോധന ചെയ്യാനോ, പരാമർശിക്കാനോ പാടില്ല. വൻ കുറ്റമാണ്. പണിപോകും.

ഈ വൻ ഗുരുതരമായ അവസ്ഥയെക്കുറിച്ച് ആലോചിച്ചതിന് ശേഷം, അദ്ധ്യാപകർ മൊത്തമായി ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നു. ഇനിമുതൽ എല്ലാ സംസാരവും ഇങ്ഗ്ളിഷിൽ മാത്രം മതി. ഇതോടെ, ഇങ്ഗിളിഷ് മാത്രം സംസാരിക്കുന്ന ഒരു ജനത വളർന്നുവരുന്നു.

വർഷങ്ങൾക്ക് ശേഷം അവർ അന്ന് നടന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നു. ഇന്ന് തങ്ങളോട് വളരെ അടുത്ത് സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന അദ്ധ്യാപകർ എന്ന ആളുകൾ അന്ന് തങ്ങളെ ഫ്യൂഡൽ ഭാഷയിൽ തരംതാഴ്ത്തിയാണ് സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്തിരുന്നത്. അവരുടെ മുന്നിൽ തങ്ങൾ വൻ അടിയാളത്തത്തോടുകൂടി എഴുന്നേറ്റ് നിൽക്കണമായിരുന്നു. ഇന്ന് അത് ചിന്തിക്കാൻ കൂടി പറ്റാത്തകാര്യമാണ്.

ഈ പറഞ്ഞത് വായനക്കാരന് എന്തോ വിഡ്ഢിത്തമായി തോന്നുന്നുണ്ടെങ്കിൽ, ഇതും കൂടിപറയാനാവുന്നതാണ്. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ജനിച്ചുവളർന്ന പല ദക്ഷിണേഷ്യൻ വംശജർക്കും ഇന്ത്യൻ സ്കൂളുകളിൽ ഈ വിധം ഒരു തരംതാഴ്ത്തൽ നടക്കുന്നുണ്ട് എന്ന കാര്യം തന്നെ അറിവില്ല എന്നതും വാസ്തവം ആണ്. അവർക്ക് കിട്ടുന്ന വൻ വിവരം ഇങ്ഗ്ളിഷുകാർ 'ഇന്ത്യാക്കാരെ' അടിമകളാക്കി ഇവിടെ വാണിരുന്നു എന്നതാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. 'സാമൂഹികമായും സാമ്പത്തികമായും മുന്നോക്കത്തിലുള്ള' സമുദായത്തിന് എന്ത് നേതൃത്വം നൽകാൻ


QUOTE:

As the committee did not want to involve Brahmins for establishing the Temple, they entrusted Sri. Varadur Kaniyil Kunhi Kannan to visit Sree Narayana Guru at Varkala and submitted the idea that Thiyya Community should have a Temple at Thalassery, in the year 1904. Narayana Guru permitted the celebrated poet Kumaran Asan, as his representative and to convene meetings to ascertain the reaction of the people about the feasibility of a Temple for the community.

ഈ ക്ഷേത്രം സ്ഥാപിക്കുന്നതിൽ ബ്രാഹ്മണരെ ഉൾപ്പെടുത്താൻ കമ്മിറ്റി ആഗ്രഹിച്ചില്ലാത്തതിനാൽ, ശ്രീ നാരായണ ഗുരുവിനെ പോയിക്കണ്ട്, Tellicherryയിൽ തീയ്യ കമ്മിറ്റിക്കായി ഒരു ക്ഷേത്രം വേണം എന്ന ആശയം സമർപ്പിക്കാനായി, 1904ൽ ശ്രീ. വരദൂർ കണിയിൽ കുഞ്ഞി കണ്ണനെ ഉത്തരവാദപ്പെടുത്തി. തന്‍റെ പ്രതിനിധിയായി പോയി ചർച്ചകൾ സംഘടിപ്പിക്കാനും, ആ സമുദായത്തിന് വേണ്ടി ഒരു ക്ഷേത്രം പണിയുന്നതിന്‍റെ പ്രായോഗികതയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം പരിശോധിച്ചറിയുവാനുമായി പ്രസിദ്ധനായ കവി കുമാരൻ ആശാന് നാരായണ ഗുരു അനുവാദം നൽകി.

Kumaranaasan who was staying with Dr. Palpu in Bangalore accepted the invitation and consequent on his arrival the first meeting was convened at ‘Parambath House’ of Sri. Cheruvari Govindan Shirastadar on 9th July 1905.

ബാങ്ഗ്ളൂരിൽ അന്ന് ഡോ. പൽപ്പുവിന്‍റെ കൂടെ താമസിക്കുകയായിരുന്ന കുമാരനാശാൻ ക്ഷണം സ്വീകരിച്ചു. Tellicherryയിൽ എത്തിയ ഉടനെ ശ്രീ. ചെറുവാരി ഗോവിന്ദൻ ഷിരസ്ഥിദാരുടെ 'പറമ്പത്ത് ഹൌസ്'ൽ, ജൂലായി 9, 1905ൽ ആദ്യത്തെ മീറ്റിങ്ങ് നടത്തി.

END OF QUOTE

ഈ മുകളിൽ നൽകിയ ഉദ്ദരണിയിലെ ഏതാനും കാര്യങ്ങൾ നോക്കാം.

മുകളിൽ പ്രസ്താവിക്കപ്പെട്ട ശ്രീ. വരദൂർ കണിയിൽ കുഞ്ഞി കണ്ണൻ ആരാണ് എന്ന് അറിയില്ല. എന്നാൽ പുതുതായി വളർന്നുവന്ന ഒരു പണക്കാരനോ, ഭൂജന്മിയോ മറ്റോ ആവാനാണ് സാധ്യത.

കുമാരനാശാനും ഡോ. പൽപ്പുവും ബാങ്ഗ്ളുറിളാണ് താമസം എന്ന് കാണുന്നു. പൽപ്പു ഇങ്ഗ്ളിഷ് ഭരണത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു എന്നും കാണുന്നുണ്ട്. കുമാരനാശാനും തിരുവിതാംകൂർ രാജ്യത്തിന് പുറത്തുള്ള ജീവിതമാവാം സുഖകരം. കാരണം, സ്വന്തം ദേശത്ത് മാനസികമായും സാമൂഹികമായും നിത്യജീവിതത്തിൽ ഫ്യൂഡൽ ഭാഷാ വാക്കുകളിൽ അടിച്ചമർത്തൽ നേരിടും.

'പ്രസിദ്ധനായ കവി' / 'celebrated poet' എന്നൊക്കെയുള്ള പരിഗണന, കുമാരൻ ആശാൻ എഴുതിയ കവിതകൾ വായിക്കുന്നവരിൽ ചിലരിൽ പലവിധ ആരാധനാഭാവവും ബഹുമാനവും ഉളവാക്കിയേക്കാമെങ്കിലും, എത്രപേർ ഈ വിധ കവിതകൾ അന്ന് കുമാരനാശാന്‍റെ സ്വന്തം വീട്ടനടുത്ത് വായിച്ചിട്ടുണ്ടാവും എന്നത് ഒരു ചോദ്യമാണ്. നായർമാർ മുതൽ മുകളിൽ ഉള്ളവർ തരംതാഴ്ത്തിത്തന്നെയാവും സംബോധനയും പരാമർശിക്കലും നടത്തുക.

Sri. Cheruvari Govindan Shirastadarരുടെ / ശ്രീ. ചെറുവാരി ഗോവിന്ദൻ ഷിരസ്ഥിദാരുടെ കാര്യം നോക്കുക. ഈ ഷിരസ്ഥിദാർ എന്നവാക്ക് ഒരു കുടുംബപ്പേരാണ് എന്നുവരെ ചിന്തിക്കുന്നവർ കാണാം. എന്നാൽ ഷിരസ്ഥിദാർ എന്ന വാക്ക് ജില്ലാ ഭരണത്തിലെ കലക്ടർക്ക് തൊട്ടുകീഴിൽ ഉള്ള ഒരു വൻ അധികാരമുള്ള പദവിയാണ് എന്നാണ് മനസ്സിലാക്കുന്നത്.

ഈ ആളും ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സാന്നിദ്ധ്യത്താൽ വളർന്ന വ്യക്തി തന്നെയെന്ന് അനുമാനിക്കാം.

QUOTE:

The report given by Kumaranaasan to Narayana Guru was - "Thiyyars are Socially and Economically forward community but they lack sound leadership". As Sree Narayana Guru was busy in awakening Ezhavas in South Kerala, he was not much keen into going Thalassery. So the committee again visited Narayana Guru and invited him to Thalassery
നായായണ ഗുരുവിന് കുമാരനാശാൻ നൽകിയ അന്വേഷണഫലം ഈ വിധമായിരുന്നു - 'തീയർ സാമൂഹികമായും സാമ്പത്തികമായും മുന്നോക്ക സമുദായമാണ്. എന്നാൽ അവർക്ക് ബലവത്തായ നേതൃത്വം ഇല്ല'. തെക്കൻ കേരളത്തിൽ ഈഴവരെ ഉണർത്താനായുള്ള തിരക്കിലായിരുന്നു ശ്രീ നാരായണ ഗുരു എന്നതിനാൽ, അദ്ദേഹത്തിന് Tellicherryയിലേക്ക് പോകാൻ താൽപ്പര്യം ഇല്ലായിരുന്നു. അതിനാൽ കമ്മിറ്റി നാരായണ ഗുരുവിനെ വീണ്ടും പോയി സന്ദർശിച്ച്, Tellicherryയിലേക്ക് ക്ഷണിച്ചു.
END OF QUOTE

Tellicherryയിലെ പുതുതായി വളർന്നുവന്ന തീയ വൻകിടക്കാർക്ക് തിരുവിതാംകൂർ രാജ്യത്തിലെ കാര്യങ്ങൾ അറിവില്ല എന്ന് വ്യക്തം. കമ്മറ്റികൂടി നാരായണ ഗുരുവിനെ നേതാവാക്കാൻ തയ്യാറാവുമ്പോഴും, ഇദ്ദേഹത്തെ നേരിൽ കണ്ടിട്ടുള്ളവർ കമ്മറ്റിയിൽ ഇല്ലതന്നെ. അതേ സമയം നാരായണ ഗുരു, വെറും നാണുവെന്ന യുവാവായിരുന്ന പ്രായത്തിൽ ബൃട്ടിഷ്-ഇന്ത്യയിൽ യാത്രചെയ്യുകയും ജീവിക്കുകയും, (ചിലപ്പോൾ) തൊഴിൽ ചെയ്യുകയും, ചെയ്ത വ്യക്തിയാണ്.

ബൃട്ടിഷ്-ഇന്ത്യയിൽ ഈഴവ പ്രസ്ഥാനത്തിന്‍റെഅവകാശവാദങ്ങൾക്കും സാമൂഹിക പരിവർത്തന പരിപാടികൾക്കും പ്രസക്തിയില്ല എന്ന് ഗുരുവിന് വ്യക്തമായി അറിവും ഉണ്ടായേക്കാം. ബ്രാഹ്മണ ക്ഷേത്രങ്ങളിൽ അതിക്രമിച്ചു കയറാൻ തീയർക്ക് അനുവാദമില്ല എന്നത് ശരിയാണെങ്കിലും, മറ്റ് വിധ യാതോരു നിയമപരമായ അടിച്ചമർത്തലും തീയർ അനുഭവിക്കുന്നില്ലതന്നെ. അതേ സമയം നാരായണ ഗുരുവിന്‍റെ പ്രശസ്തിതന്നെ, ഈഴവർക്കായി ബ്രാഹ്മണമത ക്ഷേത്രത്തിന്‍റെ പകർപ്പുകൾ ബ്രാഹ്മണരുടെ യാതോരു സമ്മതവും ഇല്ലാതെ ഉണ്ടാക്കിയെന്നുള്ളതാണ്. ഈ ചെയ്തിയും വടക്കേ മലബാറിലെ തീയരുടെ സാമൂഹിക പുരോഗതിയുമായി എന്താണ് ബന്ധം എന്നത് ഇന്നും വ്യക്തമല്ല എന്നാണ് തോന്നുന്നത്.

മാത്രവുമല്ല Tellicherryയിലെ തീയരിൽ ചിലരെങ്കിലും മൂന്നോ നാലോ തലമുറകളോളം, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പ്രകാശം ഏറ്റവർ ആയിരിക്കാം. അവരിൽ മിക്കവർക്കും അതിന്‍റെ ഗുണം ശരീര പ്രകൃതത്തിലും ഇങ്ഗ്ളിഷ് ഭാഷാ ക്ളാസിക്കൽ സാഹിത്യ പരിജ്ഞാനത്തിലും സാമൂഹിക അന്തസ്സിലും മാനസിക വ്യക്തിത്വത്തിലും ലഭിച്ചിരിക്കാം.

ഇതാണ് വാസ്തവമെങ്കിൽ, അവരുടെ ഇടയിൽപോയി നേതാവകാൻ പദ്ധതിയിടുന്നത്, ബുദ്ധിമോശം തന്നെയാവും. വളരെ ശ്രദ്ധിച്ചുമാത്രം കൈകാര്യം ചെയ്യേണ്ടുന്ന കാര്യമാണ് Tellicherryയിലെ തീയർക്കിടയിലെ വിധ്വംസക (subversive) പ്രവണതകളും ലക്ഷ്യങ്ങളും ഉള്ളവരുടെ ക്ഷണം.
ശാരീരികമായും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനപരമായും സാമൂഹിക പദവി പ്രകാരവും Tellicherryയിലെ പുതുതായി വളർന്നുവന്ന തീയ പ്രമാണിമാർ നാരായണ ഗുരുവിനേക്കാൾ ഉയരത്തിലുള്ളവർ ആവും.

USAയിലെ കറുത്തവർഗ്ഗക്കാർ ഇന്ത്യയിലെ ഒരു കീഴ് ജാതി നേതാവിന്‍റെ കാര്യം കേട്ടറിഞ്ഞ്, ആ വ്യക്തിയെക്കുറിച്ച് വ്യക്തമായ ധാരണകൾ ഒന്നുംതന്നെയില്ലാതെ അവരുടെ നേതാവാകാനായി യുഎസ്സ്ഏയിലേക്ക് ക്ഷണിച്ചാൽ ഏതുവിധാമാവും എന്ന് ചിന്തിക്കുക.

Tellicherryയിലെ പുതുതായി വളർന്നുവന്ന തീയ പ്രമാണിമാർക്ക് യഥാർത്ഥത്തിൽ കാര്യമായ യാതോരു സാമൂഹിക അടിച്ചമർത്തൽ അനുഭവമോ, മാനസിക അധമമനോഭാവത്തിന്‍റെആവശ്യകതയോ ഇല്ലതന്നെ. കാരണം, അവർക്ക് മുകളിൽ ഉള്ളത് ഇങ്ഗ്ളിഷുകാരാണ്. ഇങ്ഗ്ളിഷുകാർ അതി കഠിനായി വർണ്ണവിവേചനവും മറ്റും കാട്ടിയാൽ തന്നെ, അവ വെറും ഒരു മധുരാനുഭവം മാത്രമായിരിക്കും. ഇങ്ഗ്ളിഷുകാരോട് ഒട്ടിയൊട്ടിനിൽക്കാനേ ഈ വിധ അതിമധുരമായുള്ള വർണ്ണവിവേചനം പ്രചോദനം നൽകുള്ളു.

എന്നാൽ നായരുടേയോ, വാര്യരുടേയോ നമ്പൂതിരിയുടേയോ വീട്ടിലെ ഒരു പണിക്കാരൻ വന്ന് വെറും പേരും, എന്താനെ, ഓൻ, എടാ, ഇഞ്ഞി, ഒരുത്തൻ, ഓൻ, ഓള് തുടങ്ങിയ വാക്കുകളിൽ പരാമർശിക്കുന്നതോ സംബോധന ചെയ്യുന്നതോ അനുഭവപ്പെട്ടാൽ, ഈ വിധ പുതുതായി വളർന്നുവന്ന തീയ പ്രമാണിമാർ ആ വഴിക്ക് പിന്നെ ജന്മത്തിൽ പോകില്ലതന്നെ.

ഈ വിധ തീയ പ്രമാണിമാർക്ക് Tellicherryക്ക് പുറത്തായുള്ള ഉൾനാട്ടിലെ തീയരെ സാമൂഹികമായി വളർത്തണമെങ്കിൽ, അവർക്കും ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിക്കാനുള്ള ഒരു ചുറ്റുപാടുണ്ടാക്കാനായി കമ്മറ്റികൂടിയാൽ മതിയാകും. അതിന് അവർ ജന്മത്തിൽ കമ്മറ്റികൂടുകയോ പദ്ധതിയിടുകയോ ചെയ്യില്ല. കാരണം, ഇങ്ങിനെ ചെയ്താൽ ഉൾനാടുകളിൽ ജന്മികളോട് വൻ ഭക്തിയും സ്നേഹവും നിലനിർത്തുന്ന അടിമ ജനംപോലുള്ള കൊടുവാൾ തീയരുടെ മക്കൾ സാമൂഹികമായി വളർന്നവരും.

ഫ്യൂഡൽ ഭാഷയിൽ ഇത് സ്ഫോടനാത്മകമായ വ്യക്തിത്വ വീർപ്പിക്കൽ ആയി പരിണമിക്കും. ഏട്ടാ, ഏച്ചീ, ഇങ്ങള്, ഓര്, ഓല് എന്നെല്ലാം വാക്കുകളിൽ ഈ പുതിയ തീയ പ്രമാണിമാരെ നിർവ്വചിക്കുന്ന കൊടുവാൾ തീയരുടെ മക്കൾ വളർന്നാൽ, അവർ പിന്നെ ഉപയോഗിക്കുന്ന തത്തുല്യമായ വാക്കുകൾ വെറും പേരും, ഓൻ, ഓള്, പോടാ, പോടി, എടാ, എടി, നീ ആരാ? / ഇഞ്ഞി ആരാ? തുടങ്ങിയവയാവാൻ സാധ്യതയേറും. ഇവ ഉറക്കത്തിൽ കാണുന്ന ഭീകരസ്വപ്നങ്ങളിലെ ക്ഷണികമായിമിന്നിമായുന്ന കാര്യങ്ങൾ അല്ല, മറിച്ച് ദിവാസ്വപ്നങ്ങളിൽ കയറി പടർന്നൊഴുകുന്ന പർവ്വതാഗ്നിപ്രവാഹം തന്നെയാണ്. പ്രമാണിയും ഭാര്യയും മക്കളും എല്ലാം സാമൂഹികമായി വെന്ത് ദ്രവിച്ചുപോകും.

അതേ സമയം വടക്കേ മലബാറിലെ ഒട്ടുമിക്ക തീയരും അന്ന് കേട്ടിട്ടുകൂടിയില്ലാത്ത, തിരുവിതാംകൂറിലെ ഒരു സാമൂഹിക പരിഷ്കരണ പ്രവർത്തകനെ Tellicherryയിൽ ഇറക്കുമതിചെയ്ത്, ബ്രാഹ്മണമത ക്ഷേത്രം പണിത്, മരുമക്കത്തായ തീയരെ ഈ അമ്പലത്തെ അവരുടെ ആരാധനാ കേന്ദ്രമായി പരിചയപ്പെടുത്തിയാൽ, സാമുദായിക നേതൃത്വമാണ് വന്നുചേരുക.

QUOTE:
The report given by Kumaranaasan to Narayana Guru was - "Thiyyars are Socially and Economically forward community but they lack sound leadership". As Sree Narayana Guru was busy in awakening Ezhavas in South Kerala, he was not much keen into going Thalassery. So the committee again visited Narayana Guru and invited him to Thalassery
നായായണ ഗുരുവിന് കുമാരനാശാൻ നൽകിയ അന്വേഷണഫലം ഈ വിധമായിരുന്നു - 'തീയർ സാമൂഹികമായും സാമ്പത്തികമായും മുന്നോക്ക സമുദായമാണ്. എന്നാൽ അവർക്ക് ബലവത്തായ നേതൃത്വം ഇല്ല'. തെക്കൻ കേരളത്തിൽ ഈഴവരെ ഉണർത്താനായുള്ള തിരക്കിലായിരുന്നു ശ്രീ നാരായണ ഗുരു എന്നതിനാൽ, അദ്ദേഹത്തിന് Tellicherryയിലേക്ക് പോകാൻ താൽപ്പര്യം ഇല്ലായിരുന്നു. അതിനാൽ കമ്മിറ്റി നാരായണ ഗുരുവിനെ വീണ്ടും പോയി സന്ദർശിച്ച്, Tellicherryയിലേക്ക് ക്ഷണിച്ചു.

END OF QUOTE

നാരായണ ഗുരുവിന് കുമാരനാശാൻ നൽകിയ റിപ്പോട്ടിൽ കാര്യമായ പിശകുണ്ടായിരുന്നു. കുമാരനാശാൻ കണ്ടും അനുഭവിച്ചും മനസ്സിലാക്കിയത് Tellicherryയിലെ ഇങ്ഗ്ളിഷ് ഭരണം നിലനിർത്തിയ സാമൂഹികാന്തരീക്ഷത്തിലെ ചില തീയ ഉദ്യോഗസ്ഥരുടേയും മറ്റ് പ്രമാണിമാരുടേയും നിലവാരമാണ്. എന്നിരുന്നാലും, ഉൾനാടുകളിലും മൊത്തമായി എടുത്താൽ, തിരുവിതാംകൂറിലെ ഹീന ജനക്കൂട്ടങ്ങൾ അനുഭവിച്ചിരുന്ന ധാരുണമായ അവസ്ഥാവിശേഷം വടക്കേ മലബാറിൽ നിലനിന്നിരിക്കില്ല. ഇതിനെക്കുറിച്ച് ഇപ്പോൾ വിശദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നില്ല.

ഇതുമായി ബന്ധപ്പെട്ട് ഈ എഴുത്തുകാരന്‍റെ ജീവിതത്തിൽ നിന്നും ഒന്ന് രണ്ട് അനുഭവങ്ങൾ പറയാം. ഏതാണ്ട് 1980-82 കാലത്ത്, Trivandrumത്ത് നിന്നും കോളെജിൽ കൂടെ പഠിക്കുന്ന നായർ സമുദ്ധായക്കാരനായ ഒരു ആൾ Tellicherryയിൽ ഉള്ള ഈ എഴുത്തുകാരന്‍റെ ഒരു കുടുംബവീട്ടിൽ വന്നു. അന്ന് അവിടെ ഒരു വിവാഹം നടക്കുകയായിരുന്നു. അവിടെ കണ്ട ആളുകളെ കണ്ട് ഈ ആൾക്ക് ഈ എഴുത്തുകാരനും ഒരു ഉന്നത ജാതി ആൾ ആണ് എന്ന തോന്നൽ വന്നു എന്ന് തോന്നുന്നു. വ്യക്തികളിൽ മിക്കുവരും വൻ വെളുപ്പ് നിറം ഉള്ളവർ. പോരാത്തതിന്, സ്ത്രീകളിൽ വൻ വ്യക്തിത്വം. ഇത് പഴയകാല മരുമക്കത്തായവും ആയി ബന്ധപ്പെടുത്താം. പോരാത്തതിന്, ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ ജനിച്ച് വളർന്നുവന്നവരാണ് മദ്ധ്യവയസ്ക്കരായുള്ള ഈ സ്ത്രീകൾ.

അതേ സമയം ആ കാലഘട്ടത്തിൽ തിരുവിതാംകൂറിലെ ഈഴവർക്ക് ഈ വിധമുള്ള ഒരു വ്യക്തിത്വം വൻ പണക്കാരിൽ പോലും ഇല്ലായിരുന്നു എന്ന് തോന്നുന്നു. ഇന്ന് ഈ വിധ കാര്യങ്ങളിൽ കാര്യമായ കലർപ്പ് വന്നിട്ടുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

മറ്റൊരു അനുഭവം Quilonൽ ഏതാണ്ട് 1977ന് ചുറ്റുപാടിൽ ഒരു നായർ കുടുംബക്കാർ നൽകിയ വാടക വീട്ടിൽ താമസിക്കുന്ന അവസരത്തിൽ ആയിരുന്നു. വീട്ടുടമസ്ഥ ഒരു വിധവയായ സ്ത്രീയായിരുന്നു. ചില അവസരങ്ങളിൽ CPS ആ സ്ത്രീയുടെ വിട്ടിൽ ഇരുന്നു അവരോട് സംസാരിക്കാറുണ്ടായിരുന്നു. ഒരു ദിവസം വീട്ടുടമയുടെ ബന്ധുവായ ഒരു സ്ത്രീ അവിടെ വന്നു. അന്ന് Quilonൽ ആകെ ജാതീയമായ ഭാവങ്ങൾ നിറഞ്ഞുനിന്നിരുന്നു. ഈ വീട്ടുടമസ്ഥ സ്ത്രീയും വൻ നായർ ഭാവമുള്ള ആളാണ്. വിരുന്നുവന്ന സ്ത്രീയും വീട്ടുടമസ്ഥ സ്ത്രീയം CPSസും ഒന്നിച്ചിരുന്ന സംസാരിക്കുന്നു. വിരുന്നുവന്ന സ്ത്രീ തന്‍റെ Tellicherryയിലെ ജീവിതാനുഭവങ്ങൾ പറയുകയാണ്. CPSസും ഒരു നായർ സ്ത്രീയാണ് എന്ന രീതിയിൽ ആണ് സംസാരം നീങ്ങന്നത്. ഈ വിധം ഒരു വാചകം ആ ആൾ പറഞ്ഞു.

'അവിടുള്ള തീയർമാർ നമ്മളെപ്പോലെ (നായർമാരെപ്പോലെ) തന്നെയാണ്.'

ഈ വാചകവും മലബാറിലെ ഒരു വളരെ ചെറിയ പ്രദേശത്തുകണ്ട കാര്യമാണ്. പൊതുവായുള്ള ഒരു ആധികാരികമായ നിരീക്ഷണമല്ലതന്നെ.

തിരുവിതാംകൂറിൽ വളരെ അടിമപ്പെട്ടുകിടക്കുന്ന ആളുകളുടെ നേതാവിന് മലബാറിലെ 'സാമൂഹികമായും സാമ്പത്തികമായും മുന്നോക്ക സമുദായവും' ആയ ഒരു സമൂഹത്തിൽ എന്ത് നേതൃത്വമാണ് നൽകാൻ ആവുക എന്ന് നാരായണ ഗുരു ചിന്തിച്ചിരിക്കാം. ഇദ്ദേഹം ദിവ്യനാണ് എന്നത് വാസ്തവമെങ്കിലും, അദ്ദേഹവും മനുഷ്യൻ മാത്രമാണ് എന്നതും ഓർക്കേണ്ടിയിരിക്കുന്നു. എല്ലാ മനുഷ്യർക്കും ഉള്ള എല്ലാവിധ മാനസിക ഭാവങ്ങളും സങ്കോചങ്ങളും അദ്ദേഹത്തിലും ഉണ്ടാവില്ലേ?

Tellicherryയിലെ വിധ്വംസകപ്രവർത്തകർ ഇദ്ദേഹത്തെ വീണ്ടും പോയി വിളിക്കേണ്ടിവന്നിരുന്നു എന്നുകാണുന്നു. ഈ വിധം പോയത് ആരാണ് എന്ന് അറിയില്ല. എന്നാൽ എത്രപ്രാവശ്യം പോകാനുംമറ്റും പറ്റുന്നവർ തന്നെയാണ് ഈ കൂട്ടർ. തിരുവിതാംകൂറിലെ സാമൂഹിക തടസ്സങ്ങൾ ഇക്കൂട്ടരെ ബാധിക്കില്ലതന്നെ. കാരണം, ഇവർ ബൃട്ടിഷ്-ഇന്ത്യയിലെ പൗരന്മാരാണ്. അതിനാൽതന്നെ മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സംരക്ഷണം ഇവർക്ക് തിരുവിതാംകൂറിലും ലഭിക്കും. Trivandrumത്ത് ബൃട്ടിഷ്-ഇന്ത്യൻ Residentറ്റിന്‍റെ സാന്നദ്ധ്യം നിലനിൽക്കുന്നുണ്ട്താനും.

സാമ്പത്തികമായും ഇവർക്ക് തിരുവിതാംകൂറിലേക്ക് ഉള്ള യാത്രാ ചിലവ് ഒരു വൻ ചിലവ് ആവില്ലതന്നെ. അതേ സമയം മലബാറിലെ ഭൂജന്മികൾക്കടിയിൽ പെട്ടുകിടക്കുന്ന കൊടുവാൾ തീയർക്ക്, വെറും ഒരു പത്തു മൈലുകൾക്ക് അപ്പുറം യാത്ര ചെയ്യാൻ തന്നെ വൻ ബദ്ധപ്പാടായിരുന്നിരിക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത് നല്ലതുതന്നെ



QUOTE

On 23rd March Sri Narayana Guru drove the pile for the temple construction at an auspicious moment.

മാർച്ച് 23ന്, ഒരു ശുഭ മുഹൂർത്തത്തിൽ ശ്രീ നാരായണ ഗുരു ക്ഷേത്ര നിർമ്മാണത്തിനായുള്ള കുറ്റിയടിച്ചു.

END OF QUOTE

ഈ കാര്യം ചെയ്യുന്ന അവസരത്തിൽ നാരായണ ഗുരുവിന്, ഹൈന്ദവ (ബ്രാഹ്മണ) പാരമ്പര്യങ്ങളിൽനിന്നും വ്യത്യസ്തമായ സ്വന്തമായുള്ള ആരാധാനാ പ്രസ്ഥാനങ്ങൾ മരുമക്കത്തായ തീയർക്ക് ഉണ്ടായിരുന്നു എന്ന കാര്യം അറിവുണ്ടായിരുന്നുവോ എന്ന് അറിയില്ല. മാത്രവുമല്ല, മക്കത്തായ തീയർ എന്ന മറ്റൊരു ജനക്കൂട്ടം കോരപ്പുഴയ്ക്ക് അപ്പുറത്തായി ഉണ്ടായിരുന്ന കാര്യവും അറിവുണ്ടായിരുന്നുവോ എന്ന് അറിയില്ല. രണ്ടുകൂട്ടർക്കും വേണ്ടിയാണ് Tellicherryയിൽ അമ്പലം പണിതതെങ്കിൽ അവരിൽ നിന്നും എന്തെങ്കിലും സമ്മതം ലഭിച്ചിരുന്നുവോ എന്നതും രേഖപ്പെടുത്തിക്കണ്ടില്ല.

തീയരുടെ നേതൃത്വം ഏകപക്ഷീയമായി ഏറ്റെടുക്കാൻ കരുത്തിക്കൂട്ടിയുള്ള നീക്കങ്ങൾ Tellicherryയിൽ നടത്തുന്നവർക്ക്, നാരായണ ഗുരു വിദേശ രാജ്യത്തുള്ള വ്യക്തിയാണ് എന്ന അവബോധമുണ്ടായിരുന്നുവോ എന്നും അറിയില്ല. എന്നിരുന്നാലും, നാരായണ ഗുരുവിന് ബ്രാഹ്മണമത ക്ഷേത്രങ്ങൾക്ക് കുറ്റിയിടിക്കാൻ ഏതുവിധത്തിലുള്ള അധികാരം / അനുമതി / അവകാശം ആണ് ഉണ്ടായിരുന്നത് എന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിരുന്നുവോ എന്നും അറിയില്ല. ആർക്കും ബ്രാഹ്മണമത ക്ഷേത്രങ്ങൾക്ക് കുറ്റിയടിക്കാനും, ആ ക്ഷേത്രം പണിതുകഴിഞ്ഞാൽ അതിനെ പവിത്രീകരിക്കാനും ആവും എന്നതാണോ തെളിയിക്കപ്പെട്ടത്?

ഇത് തെളിയിക്കാൻ വിദേശത്ത് നിന്നും ഒരാളെ കൊണ്ടുവരേണ്ടുന്ന ആവശ്യം ഉണ്ടോ?

എന്തൊക്കെയായലും, ബൃട്ടിഷ്-ഇന്ത്യയിലെ ഉയർന്ന നിലാവരത്തിലുള്ള ഉദ്യോഗസ്ഥർ നാരായണ ഗുരുവിന് വൻ അംഗീകാരം നൽകിയത്, അദ്ദേഹത്തിന് തിരുവിതാംകൂറിൽ വൻ ഗുണംചെയ്തിരിക്കാം. മലബാറിൽ ഇദ്ദേഹത്തെ തിരുവിതാംകൂറിലെ വൻ സാമൂഹിക പരിഷ്ക്കർത്താവായും, തിരുവിതാകൂറിൽ ഇദ്ദേഹത്തെ ബൃട്ടിഷ്-ഇന്ത്യയിൽ വൻ അംഗീകാരം കിട്ടിയെ വ്യക്തിയെന്നും അറിയപ്പെടും. ഇത് മൊത്തമായി SNDP പ്രസ്ഥാനത്തിനും അതിലെ നേതാക്കൾക്കും വൻ ഗുണം നൽകും.

QUOTE

The foundation stone was laid on 21st April 1906 by Sri. Kottiyath Ramunni Vakil in the presence of the great poet Kumaran Asan.

1906 ഏപ്രിൽ 21ന് ശ്രീ കൊട്ടിയത്ത് രാമുണ്ണി വക്കീൽ, മഹനായ കവി കുമാരൻ ആശാന്‍റെ2 സാന്നിദ്ധ്യത്തിൽ തറക്കല്ല് സ്ഥാപിച്ചു.

END OF QUOTE

ഇവിടേയും ശ്രദ്ധിക്കുക, തറക്കല്ലിടുന്നത് വക്കീലാണ്. പുതുതായി വൻ സാമൂഹിക നിലവാരങ്ങളിലേക്ക് വളർന്നവർ, വൻകിട ഉദ്യോഗസ്ഥർ, ബട്ട്ളർമാർ, വക്കീലന്മാർ തുടങ്ങിയവരാണ് തീയരുടെ സാമൂഹിക നേതൃത്വം കൈക്കലാക്കാൻ ശ്രമിക്കുന്നത്.

മലബാറിൽ അവർക്ക് ലഭിച്ച വൻ സ്ഥാനമാനങ്ങൾ SNDPക്കാർക്ക് തിരുവിതാകൂറിൽ പരസ്യപ്പെടുത്താൻ ഇഷ്ടപ്പെടുന്നകാര്യമാണ്. ഇന്ത്യയിലെ ചില ടാക്സി ഡ്രൈവർമാർക്ക് ഇങ്ഗ്ളണ്ടിലെ ടാക്സി ഡ്രൈവർമാരുടെ സംഘടനയിൽ വൻ സ്ഥാനമാനങ്ങൾ ലഭിച്ചാൽ, ആ വിവരം ഇന്ത്യയിൽ അവർക്ക് വൻ ഗുണം ചെയ്യും എന്നുള്ളത് വാസ്തവംതന്നെ.

എന്നാൽ യഥാർത്ഥത്തിൽ ഇന്ത്യയിൽ ടാക്സി ഡ്രൈവർമാർക്ക് ഉദ്യോഗസ്ഥപക്ഷത്തിൽ നിന്നും മാന്യമായ പെരുമാറ്റം ലഭിക്കാനായി പടപൊരുതുന്ന ടാക്സി ഡ്രൈവർമാരുടെ നേതാക്കൾക്ക് ഇങ്ഗ്ളണ്ടിൽ എന്താണ് പ്രസക്തിയെന്ന് ചിന്തിക്കാൻ പറ്റുമെങ്കിൽ, ആ കാര്യം ഇവിടേയും ചിന്തിക്കാവുന്നതാണ്.

ഈ വിധം ഇവിടെ പ്രസ്താവിക്കുമ്പോൾ, വടക്കേ മലബാറിൽ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിനോട് അടുത്തു നിന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ച തീയരിൽ പെട്ട ആളുകൾക്ക് എന്തുവിധത്തിലുള്ള സാമൂഹിക മാറ്റമാണ് സംഭവിച്ചത് എന്നത് ഒന്ന് പട്ടികപ്പെടുത്തുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് Spices (സുഗന്ധവ്യഞ്ജനങ്ങൾ), കള്ളിൽനിന്നുമുള്ള ഉൽപ്പന്നങ്ങൾ, പച്ചക്കറി തുടങ്ങിയവ കരാർ അടിസ്ഥാനത്തിൽ എത്തിച്ചുകൊടുത്ത കച്ചവടക്കാർ ആയി വളർന്നു ചിലർ.

പല തീയരും സ്വകാര്യമായി ഭൂസ്വത്ത് ഉടമകൾ ആയി. ചിലർ കെട്ടിട നിർമ്മണ കോൺട്രാക്ടർമാരായി. ബൃട്ടിഷ്-ഇന്ത്യയിൽ തീവണ്ടി ഓട്ടം ആരംഭിച്ചപ്പോൾ, Anglo-Indiansസിനോടൊപ്പം പല തീയർ വ്യക്തികളും Engine-driverമാരായി തൊഴിൽ ചെയ്തു. ഈ തൊഴിലിന് അന്ന് നല്ലനിലവാരമുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനം ആവശ്യമായിരുന്നു എന്ന് തോന്നുന്നു. മോട്ടർ കാറുകൾ വന്നുതടങ്ങിയപ്പോൾ, ഈ വിധ വാഹനങ്ങൾ ഓടിക്കുന്നതിൽ അതീവ നൈപുണ്യം കാട്ടിയവരിൽ പലരും തീയർവ്യക്തികൾ ആയിരുന്നു.

English East India Companyയുടെ പട്ടാളത്തിൽ തീയർ വ്യക്തികൾ സുബേദാർ, ജമേദാർ തുടങ്ങിയ പട്ടാള സ്ഥാനങ്ങളിൽ നിയമിതരായിരുന്നു. ധർമ്മടം, മാലിയൻകുന്ന്, മോറക്കുന്ന് തുടങ്ങിയ പലയിടത്തുമുള്ള കോട്ടകളിൽ ഈ ജനത്തിൽ പെട്ടവർ നായർമാരോടൊപ്പം പട്ടാളക്കാരായും തൊഴിൽ ചെയ്തിരുന്നു. Govt of Madrasന്‍റെ 1936ലെ ഒരു ഔദ്യോഗിക കത്തിൽ മുൻകാലങ്ങളിൽ മലബാറിലുണ്ടായിരുന്ന തീയർ ആളുകൾ മുഖ്യമായി അംഗങ്ങളായുള്ള ഒരു പട്ടാള റെജിമെന്‍റെ റിക്കുറിച്ച് സൂചന കാണുന്നുണ്ട് എന്ന് എഴുതിക്കാണുന്നു.

പോലീസ് വകുപ്പിലെ ക്ളെറിക്കൽ തൊഴിലുകളിൽ പലതും തീയർ ആണ് കരസ്ഥമാക്കിയിരുന്നത് എന്ന് കാണുന്നു. 1859ൽ ചൂരായി കണാരൻ എന്ന തീയ വ്യക്തി മലബാർ ജില്ലയിലെ ഡെപ്യൂട്ടി കലക്ടർ പദവിയിൽ തൊഴിൽ ചെയ്തിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു (തിയതി ശരിയാണോ എന്ന് ഉറപ്പില്ല). ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സർക്കാരിലെ പലവിധ തൊഴിൽ സ്ഥാനങ്ങളിലും തീയർ ഉൾപ്പെടെയുള്ള പലവിധ കീഴ്ജനങ്ങളും തൊഴിൽ പദവികൾ നേടിയതായി കാണുന്നു. ഇവരിൽ ചിലരെങ്കിലും ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പരജ്ഞാനം നേടിയിരിക്കാം.

ഒരു പ്രത്യേക കാലയളവിൽ മലബാർ ജില്ലയിൽ അന്നുണ്ടായിരുന്ന പത്ത് താലൂക്കുളിലും താഹ്സിൽദാർമാരായി ഉള്ളവർ എല്ലാവരും തീയർവ്യക്തികൾ മാത്രമായിരുന്നു എന്നും എഴുതിക്കാണുന്നു. (അത് ഏത് വർഷങ്ങൾ ആണ് എന്ന് കണ്ടില്ല).

അക്കാലങ്ങളിൽ അറിയപ്പെട്ടിരുന്നവരിൽ ഡെപ്യൂട്ടി കലക്ടർമാരായിയുള്ളവരിൽ ചൂരായി കണാരൻ, ഉപ്പോട്ട് കണ്ണൻ.
സബ് ജഡ്ജിമാർ : പാണൻഗാടൻ കണ്ണൻ, ദിവാൻ ബഹദൂർ ഈ. കെ. കൃഷ്ണൻ
തഹ്സിൽദാർമാർ: ചൂരായി രാമൻ, കാരായി ഗോവിന്ദൻ, ഒണ്ടേനെ കുഞ്ഞമ്പു
വക്കീൽമാർ: കുഞ്ഞപ്പ, കൊട്ടിയത്തു രാമുണ്ണി, ഒയിട്ടി കൃഷ്ണൻ &c.

Malabar Spectator, Kerala Sanchari, തുടങ്ങിയ പത്രങ്ങൾ തുടങ്ങിയത് ഇതേ ജനത്തിൽപ്പെട്ടവർ ആണ് എന്ന് എഴുതിക്കാണുന്നു.

അറിയപ്പെടുന്ന പത്രാധിപന്മാരും വാർത്താ മാധ്യമ പ്രവർത്തകരും മറ്റും വേറേയും.

അറിയപ്പെടുന്ന അദ്ധ്യാപകരും മറ്റും വേറെയും. മലബാറിൽ നിന്നും ഡോക്ടർ ബിരുദം ആദ്യമായി നേടിയ സ്ത്രീകൾ ആയ അയ്യത്ത് ജാനകി, മൂർക്കോത്ത് മാധവി എന്നിവർ തീയർ ആളുകൾ ആയിരുന്നു എന്നും എഴുതിക്കാണുന്നു.

പലവിധ സർക്കാർ തൊഴിലുകളിലും തീയർ ചേർന്നിരുന്നു. ഇത് ഉയർന്ന ജാതിക്കാർ ഏത് വിധത്തിലാണ് സഹിച്ചത് എന്ന് അറിയില്ല. കാരണം, ഈ വിധ തൊഴിൽകാർക്ക് ഉയർന്ന ജാതിക്കാരുടെ വീടുകളിൽ ഈ വിധ സർക്കാർ പദവിയുടെ ബലത്താൽ കയറിച്ചെല്ലാമായിരുന്നു. എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ മുകളിൽ ഉള്ളതിനാൽ, അതീവ മാന്യമായ പെരുമാറ്റങ്ങൾ ഉദ്യോഗസ്ഥർ പൊതുജനത്തിന് നൽകേണം എന്ന ബാധ്യതയുണ്ടായിരുന്നു എന്ന് അനുമാനിക്കാം.

ഇങ്ഗ്ളിഷ് ഭരണ പ്രദേശമായ Tellicherryയിൽ കാര്യങ്ങൾ ഈ വിധം ആയിരിക്കുന്ന അവസരത്തിൽ, തിരുവിതാംകൂറിൽ എല്ലാവിധ കീഴ്ജനവും ഏതാണ്ട് സാമൂഹികമായി ശ്വാസംമുട്ടിയും, തമ്മിൽത്തമ്മിൽ അമർത്തിത്താഴ്ത്തിയും ആണ് ജീവിച്ചിരുന്നത്. അവരിലെ ഒരു കൂട്ടരുടെ വിപ്ളവ നേതാവിനെ കൊണ്ടുവന്ന് Tellicherryയിലെ സാമൂഹികമായി ഉയർന്നു നിൽക്കുന്ന തീയരുടെ മുകളിൽ ദിവ്യനായും ആത്മീയ ഗുരുവായും മഹാനായും മറ്റും സ്ഥാനീകരിക്കുന്നതിൽ വൻ പിശകുണ്ടായിരുന്നു എന്ന് പറയാം എന്ന് തോന്നുന്നു.

Tellicherryയിലും മറ്റും വളർന്നു പൊന്തിവന്ന മിക്ക തീയർക്കും ഏറ്റവും മനോവിഷമം നൽകുന്ന കാര്യം തങ്ങളേക്കാൾ കീഴെനിൽക്കുന്ന തീയർ വളർന്നുവരുന്നതായിരിക്കാം. കാരണം, അവർക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടെങ്കിലും, മനസ്സും ചിന്തകളും പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ തന്നെയായിരിക്കും. അവനും ഇവനും മറ്റും വെറുതെയങ്ങ് വളർന്നാൽ, പ്രശ്നം തന്നെയാണ്. മുക്കിൽക്കയറിട്ടു അവനേയു ഇവനേയും അവളേയും ഇവളേയും കുടുക്കിയിട്ടു നിർത്തുന്നതാണ് ഏറ്റവും സാമൂഹികസുരക്ഷ നൽകുന്ന കാര്യം. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത് നല്ലതുതന്നെ.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. മലയെപ്പിടിച്ച് മലയണ്ണാന്‍റെ കീഴിൽ അമർത്തിവച്ചതുമാതിരി



QUOTE:

It was on 13 February 1908 that Narayana Guru consecrated the Temple and named it Sri Jagannath Temple and the administrating committee was named as "Gnanodaya Yogam". (Though Narayana Guru was the President and Kumaranaasan was the Secretary of SNDP, they were not interested to add the temple or Thiyya community in the clutches of SNDP !!! )

1908 ഫെബ്രുവരി 13ന് ആണ് നാരായണ ഗുരു ആ ക്ഷേത്രത്തെ പവിത്രീകരിച്ചത്. ഈ ക്ഷേത്രത്തിന് ശ്രീ ജഗന്നാദ ക്ഷേത്രം എന്ന പേര് നൽകി. ക്ഷേത്ര നടത്തിപ്പ് കമ്മറ്റിക്ക് ജ്ഞാനോദയ യോഗം എന്ന പേരും നൽകപ്പെട്ടു. (SNDPയുടെ പ്രസിഡന്റ് നാരായണ ഗുരുവും, സെക്രട്ടറി കുമാരനാശാനും ആയിരുന്നുവെങ്കിലും, അവർക്ക് ഈ ക്ഷേത്രത്തെയോ, തീയ സമുദാത്തേയോ SNDPയുടെ കൈകളിൽ പെടുത്താൻ ആഗ്രഹം ഇല്ലായിരുന്നു !!!)

END OF QUOTE

ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ വൻ സാമൂഹിക സ്വാതന്ത്ര്യങ്ങളും ഇങ്ഗ്ളിഷ് പരിജ്ഞാനവും, ഔദ്യോഗിക സ്ഥാനങ്ങളും നേടിയിട്ടുള്ള Tellicherryയിലെ തീയരിൽപെട്ടവരെ SNDPയിൽ അന്ന് അംഗമാക്കിയാൽ, SNDPയുടെ നടത്തിപ്പിലും പ്രവർത്തന പരിപാടികളിലും സാംസ്ക്കാരികമായും മാനസികമായും വൻ അന്താളിപ്പുകൾ തന്നെവന്നേക്കാം എന്ന് ശ്രീ നാരായണ ഗുരു അന്ന് മനസ്സിലാക്കിയിരിക്കാം. കാരണം, സാമൂഹികമായും സാസ്ക്കാരികമായും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനപരമായും സാമൂഹിക അന്തസ്സിന്‍റെ കാര്യത്തിലും രണ്ടു എതിർകോണുകളിൽ അന്ന് നിൽക്കുന്നവരായിക്കാണാവുന്നതാണ്, അന്നത്തെ Tellicherryയിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പ്രകാശമേറ്റ് കിളിർത്ത തീയരും, തിരുവിതാംകൂറിലെ ഹീന ജനമായി കാണപ്പെട്ടിരുന്ന ഈഴവരും.

ആദ്യത്തെക്കൂട്ടർ മാനസിക സീമകൾ അങ്ങ് വാനോളം എത്തുമാറാക്കുന്ന ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനവും ഇങ്ഗ്ളിഷ് ഭരണപ്രസ്ഥാനത്തിന്‍റെ സാന്നിദ്ധ്യവും ലഭിച്ചവർ. രണ്ടാമത്തെക്കൂട്ടരിൽ മിക്കവർക്കും, ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനവും ഇല്ല, സാമൂഹിക അന്തസ്സുമില്ല, മാനസിക സീമകൾ തലയ്ക്ക് തൊട്ടുമീതെ ഫ്യൂഡൽ ഭാഷയിലെ ഹീനവാക്ക് കോഡുകൾ അമർത്തിപ്പിടിക്കുന്ന മച്ചുമാതരി ഉള്ളവരും.

QUOTE:

After this function, Thiyyas became followers of Sri Narayana Guru. This was the first relation between Thiyya and Ezhava. After independence, during compiling the constituency the then Government clubbed Thiyya and Ezhava together. END OF QUOTE

ഈ ചടങ്ങിന് ശേഷം, തീയർ ശ്രീ നാരായണ ഗുരുവിന്‍റെ അനുയായികൾ ആയി. തീയർമാരും ഈഴവരും തമ്മിലുള്ള ആദ്യത്തെ ബന്ധം ഇതാണ്. ഇൻഡിപെൻഡൻസിന് ശേഷം, വോട്ടർ പട്ടിക സൃഷ്ടിക്കുന്ന അവസരത്തിൽ, സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു ചേർത്ത് ഒറ്റ സമുദായമായി രേഖപ്പെടുത്തി.

END OF QUOTE

ജഗന്നാഥ ക്ഷേത്രം എന്ന കപട ബ്രാഹ്മണമത ക്ഷേത്രം Tellicherryയിൽ സ്ഥാപിതമായതോടുകൂടി, തീയരെല്ലാം നാരായണ ഗുരുവിന്‍റെ അനുയായികൾ ആയി എന്ന് പറയുന്നതിൽ എത്രമാത്രം കഴമ്പുണ്ട് എന്ന് അറിയില്ല. ഇന്ത്യയെന്ന രാജ്യം രൂപീകൃമായതോടുകൂടി തിരുവിതാകൂറിൽ ഹീനജനങ്ങൾക്ക് ഒറ്റയടിക്ക് സാമൂഹികമായ എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഔപചാരികമായി ലഭിച്ചു. Travancore-Cochin സംസ്ഥാനം രൂപീകൃതമാവുകയും അവിടെ ജനാധിപത്യം വരികയും ചെയ്തത് SNDPയ്ക്കും അതിന്‍റെ നേതാക്കൾക്കും വൻ ഗുണംചെയ്തിരിക്കാം.

എന്നാൽ മലബാറിനെ അവർക്ക് അന്ന് കിട്ടിയിരുന്നില്ല. മലബാറിനെ പിടികൂടാൻ ഒന്നിൽകൂടുതൽ പക്ഷക്കാർക്ക് അന്ന് തിരുവിതാംകൂറിൽ ലക്ഷ്യമുണ്ടായിരുന്നു. അവരിൽ ഒന്ന് SNDPയും ആവാം. മലബാറിനെ തിരു-കൊച്ചി സംസ്ഥാനത്തിനോട് ചേർത്തുകിട്ടിയാൽ, മലബാറിലെ രണ്ടുകൂട്ടം തീയരും SNDPയുടെ കൈയിൽ വന്നുപെടും എന്നുള്ളത് ഏതാണ്ടൊക്കെ തീർച്ചയായിരുന്നു എന്ന് തോന്നുന്നു.

ഇന്നത്തെ ഇങ്ഗ്ളണ്ടിന്‍റെ അവസ്ഥാവിശേഷം പോലെയായിരുന്നു കാര്യങ്ങൾ എന്ന് ചെറുതായി തോന്നുന്നു. ഇങ്ഗ്ളിഷുകരിലെ സ്വകാര്യവ്യക്തികൾക്ക് സർക്കാരുദ്യോഗസ്ഥരുമായി സംസാരിക്കാനും കാര്യങ്ങൾ ചർച്ചചെയ്യാനും വൻ സൗകര്യം നൽകുന്ന ഭാഷയാണ് അവരുടെ പ്രാദേശിക ഭാഷയായ ഇങ്ഗ്ളിഷ്. അതേ സമയം ദക്ഷിണേഷ്യയിലെ പൗരന് അങ്ങിനെ ചെയ്യാൻ ആവില്ല. അതിന് പകരം 'പ്രതികരിക്കാൻ' ഉള്ള സ്വാതന്ത്യം ഭരണഘടന നൽകുന്നുണ്ട്. എവിടെയും കയറി പ്രതികരിക്കാം. എന്നിട്ട് വീട്ടിൽ പോകാം! സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയും മനസ്സിലാക്കിച്ചും പ്രശ്നങ്ങൾ ഇല്ലാതെ കാര്യനിർവ്വഹണം നടത്തിക്കിട്ടാൻ പറ്റുന്ന ഭാഷയല്ല ഇവിടുള്ള ഫ്യൂഡൽ ഭാഷകൾ.

ഒരു youtube വീഡിയോയ്ക്ക് അടിയിൽ കമന്റ് ചെയ്യുന്ന ഇടത്ത് കണ്ട ഒരു പോസ്റ്റാണ്:

1. QUOTE :
ഓർക്കുക നമ്മുടെ പേർസണൽ ഐഡി പ്രൂഫ് മൊബൈൽ ഫോൺ തുടങ്ങിയവ പോലീസിന് കൈവശപ്പെടുത്താൻ അധികാരമില്ല തെറ്റായ പ്രവണതകൾക്കെതിരെ നാം പ്രതികരിക്കുക തന്നെവേണം.
END OF QUOTE

പോലീസ് വകുപ്പിലെ ജീവനക്കാരനനോട് സ്വന്തം അന്തസ്സ് നിലനിർത്തിക്കൊണ്ട് മിക്കവർക്കും സംസാരിക്കാൻ പറ്റുന്ന ഭാഷയല്ല ഇവിടുള്ളത്. 'സാർ' എന്ന് സംബോധ ചെയ്താൽ, ജീവക്കാരന് മൂപ്പ് കൂടും. 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, ജീവക്കാരന് മനോനിലിയിൽ കാര്യമായ ഇളകിമറിച്ചൽ അനുഭവപ്പെടും. ജീവനക്കാരൻ തിരിച്ച് 'താൻ' എന്നോ 'നീ' എന്നോ സംബോധന ചെയ്യാൻ സാധ്യത വളരെയുണ്ട്. തിരിച്ച് സാധാരണക്കാരൻ 'താൻ' എന്നോ 'നീ' എന്നോ സംബോധന ചെയ്താൽ, വൻ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങും. പണ്ട് കാലങ്ങളിൽ നായർമാർ ഈ വിധ താന്തോനി കീഴ്ജനത്തിനെ പിടിച്ച് ഒറ്റപ്പെട്ട കൂരയിൽ പോയി കെട്ടിയിട്ട് അടിച്ച് കാലും കൈയ്യും ഒടിച്ച്, പട്ടിണിക്കിടും. ഇത്രയും ഇന്ന് നടക്കില്ലായെങ്കിലും, അതിന് അടുത്തുള്ളത്പോലുള്ളതൊക്കെ നടക്കും.

മുകളിലെ കമന്റിന് പ്രതികരണമായി വന്ന വിവരക്കേടും കാണാം: (വേറേയും വിവരക്കേടുകൾ കാണുന്നുണ്ട്)

2 QUOTE:
പിന്നെ ആർക്കാണ് കൈവശപ്പെടുത്താൻ അധികാരം ഉള്ളത് എന്ന് പറഞ്ഞു തരാമോ.... നിയമപാലകർക്ക് അതിനുള്ള അവകാശം ഇല്ലെങ്കിൽ പിന്നെ ആർക്കാണ് എന്ന് ഒന്നു പറഞ്ഞു തരണം താങ്കൾ. END OF QUOTE
മുകളിൽ നൽകിയ രണ്ട് കമന്റുകൾ കാണാൻ Search Inside YouTube: I3d21cj9Do. ഈ വീഡിയോയിലെ കമന്റുകൾ ആണ്.

ഈ കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പറയാൻ വന്നത്, ഇങ്ഗ്ളണ്ടിലെ ഇങ്ഗ്ളിഷുകാർക്കും മലബാറിലെ തീയർക്കും പറ്റിയ തമ്മിൽസാമ്യമുള്ള അമളിയെപ്പറ്റിയാണ്.

ഇങ്ഗ്ളിഷുകാർ എന്നുള്ളത് AngloSaxons എന്ന മനുഷ്യവശം (ethnic group) ആണ്. ഇവർക്ക് AngloSaxons എന്ന പേരിൽ ഒരു ശക്തമായ സംഘടയൊന്നും ഇങ്ഗ്ളണ്ടിലും ഇല്ല, മറ്റെവിടെയും ഇല്ലതന്നെ. ഉണ്ടെങ്കിൽ തന്നെ, അതിനെക്കുറിച്ച് കാര്യമായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഇതിന് മുഖ്യമായ കാരണം, അങ്ങിനെയൊരു സംഘടനാ ബലം ആവശ്യമായി അവർക്ക് ഒരിക്കലും തോന്നിയിട്ടുണ്ടാവില്ല. കാരണം, അവരിലെ ഓരോ വ്യക്തിക്കും മറ്റ് യാതോരു മനുഷ്യ വംശജർക്കും ഇല്ലാത്ത രീതിയിലുള്ള വ്യക്തിത്വ അന്തസ്സും ആത്മാഭിമാനവും ആശയവിനിമയ കഴിവുകളും തടസ്സങ്ങളില്ലാതെ സാമൂഹികമായി പെരുമാറാനുള്ള വൻ സൗകര്യങ്ങളും അവരുടെ ഭാഷതന്നെ അവർക്ക് നൽകിയിട്ടുണ്ട്.

അതേ സമയം മറ്റ് മിക്കവരും സ്വന്തം ആൾക്കാരെക്കൂട്ടിയും, അവരുടെ ജനത്തിൽ പെട്ട ഉദ്യോഗസ്ഥരെ പാട്ടിലാക്കിയും ഒരു സംഘടനാ ബലം സൃഷ്ടിക്കും. അവരുടെ എല്ലാവിധ പ്രതികരണങ്ങളും വേവലാതികളും പ്രശ്നങ്ങളും ഈ സംഘടനാബലത്തിലൂടെയാണ് പരിഹരിക്കാൻ ശ്രമിക്കുക. മുകളിൽ നൽകിയിട്ടുള്ള കമന്റ്റിൽ, ജനങ്ങളോട് പ്രതികരിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, വ്യക്തിക്ക് തന്നെ കാര്യങ്ങൾ സംസാരിക്കാനുള്ള അവകാശം ഭാഷാകോഡുകൾ നൽകുന്നില്ല.

ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളികൾ ചില സർക്കാർ ഉദ്യോഗസ്ഥരുടെ അടിയിൽ അണിനിരന്ന് മലയാളി സംഘടനകൾ നടത്തിപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.

മുകളിലെ കമ്ന്റ്റിന് പ്രതികരണം എഴുതിയ ആൾ, സ്വകാര്യവ്യക്തിയെ ഒരു ഓവർ സ്മാർട്ടായി കളിച്ച 'അവൻ' എന്ന രീതിയിൽ തരംതാഴ്ത്തിയും കമന്റ്റെഴുതിയിട്ടുണ്ട്. അത് ഇവിടെ ഉദ്ദരിച്ചിട്ടില്ല, ഇപ്പോൾ.

ഇങ്ഗ്ളണ്ടിൽ ഈ പുറം ജനക്കൂട്ടങ്ങളുടെ ഈ വിധ സംഘടനകൾ മറ്റൊരു സ്വകാര്യ പ്രവർത്തനത്തിലാണ് മിക്കവാറും മുഴുകിയിരിക്കുക.

അവർ സ്വകാര്യമായി അവരുടെ സ്വന്തം ഭാഷയിൽ ഇങ്ഗ്ളണ്ടിലെ പലവിധ സൗകര്യങ്ങളും അവിടുള്ള പ്രദേശങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളേയും, കൈക്കലാക്കാനും കൈവെക്കാനും പദ്ധതിയിട്ടുകൊണ്ടിരിക്കും. ഇതിന് എതിരായിനിന്ന് ഈ വിധ പിടിച്ചടക്കൽ പദ്ധതികളെ എതിർക്കാനായി ഇങ്ഗ്ളിഷുകർക്ക് യാതോരു പൊതുവായ സംഘടനയും നിലവിൽ ഇല്ലതന്നെ. എന്തെങ്കിലും ഉണ്ടെങ്കിൽതന്നെ, ഉള്ളവയ്ക്ക് പുറംനാട്ടുകാരുടെ മനസ്സിലിരിപ്പും മറ്റ്കാര്യങ്ങളും മനസ്സിലാക്കാനും പറ്റുന്നില്ലതന്നെ.

ഏതാണ്ട് ഇതേ പോലെതന്നെയാണ് മലബാറിലെ രണ്ട് വ്യത്യസ്ത കൂട്ടം തീയരുടേയും കഥയെന്ന് തോന്നുന്നു. തീർച്ചയായി പറയാൻ ഉള്ള വിവരം ഇല്ല. ഇതിൽ Tellicherryയിലെ തീയരുടെ കാര്യം പ്രതേകമായും എടുത്തുപറയേണ്ടതുണ്ട്. ഇങ്ഗ്ളിഷ് ഭരണം. തീയരിൽ പഠിപ്പുള്ളവർക്ക് നല്ല ഇങ്ഗ്ളിഷ് പരജ്ഞാനം. ഇങ്ഗ്ളിഷ് ഭരണം അടിച്ചമർത്തുന്നുമില്ലതന്നെ.

പിന്നെന്തിനാണ് തീയർക്ക് ഒരു സംഘടന? നായർമാരേയോ, ബ്രാഹ്മണരേയോ എതിരിടേണ്ടുന്ന പ്രശ്നം ഇല്ല. ബ്രാഹ്മണർക്കും കൂട്ടർക്കും ബ്രാഹ്മണ ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ, തീയർക്ക് മുത്തപ്പൻ ക്ഷേത്രങ്ങൾ പോലുള്ളവയുണ്ട്.

തിരുവിതാംകൂറിൽ അതേ സമയം ഈഴവരിലെ ചിലർക്കു മാത്രമല്ല, ബ്രാഹ്മണർക്കും, നായർമാർക്കു സംഘടനയുണ്ട് എന്ന് തോന്നുന്നു. പോരാത്തതിന് പുലയരിൽ പോലും സംഘടനകൾ ഉണ്ടായിട്ടുണ്ടാവാം. തമ്മിൽ ഏറ്റുമുട്ടൽ ആണ് ഇവയിൽ ചിലതിന്‍റെ സ്വഭാവം എന്നും തോന്നുന്നു.

വൻ കുരുട്ടുബുദ്ധിപ്രയോഗങ്ങൾ നടത്തി മലബാറിനെ തീരു-കൊച്ചി സംസ്ഥാനവുമായി ബന്ധിപ്പിച്ച്, 1956ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ തിരുവിതാംകൂറിലെ ഈഴവ സംഘടനയ്ക്ക് ഒരു വൻപ്രദേശം തന്നെയാണ് മുന്നിൽ തുറന്നുകിട്ടിയത്. ആ സംഘടനയുടെ സ്വാർത്ഥതാൽപ്പര്യപ്രകാരമായുള്ള പദ്ധതികളെ നേരിടാൻ മലബാറിൽ തീയരുടെ ഇടയിൽ യാതോരു സംഘടനയും ഇല്ലായിരുന്നു എന്നുള്ളതാണ് വാസ്തവം എന്ന് തോന്നുന്നു.

ഇങ്ഗ്ളണ്ടിൽ ഇന്ന് പുറംനാട്ടുകാർ വന്നുനിറഞ്ഞ് എല്ലാവിധ ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളേയും തവിടുപൊടിയാക്കിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് ഇതേ അവസ്ഥാവിശേഷത്തിലേക്കാണ് മലബാറും വന്നുപെട്ടത്. ഒരുഭാഗത്തുനിന്നും ഹിന്ദി സംസ്ക്കാരത്തിന്‍റേയും സംസ്ക്കാരമില്ലായ്മയുടേയും വേലിയേറ്റം. മറുഭാഗത്ത് നിന്നും തിരുവിതാംകൂറിലെ മലയാളം ഭാഷാ സംസ്ക്കാരത്തിന്‍റേയും സംസ്ക്കാരമില്ലായ്മയുടേയും കടന്നാക്രമണം.

മലബാറിൽ പാരമ്പര്യമായി സാമൂഹികമായി പലവിധ ഹീന സവിശേഷതകളും ഉണ്ടായിരുന്നു. അവയ്ക്ക് ശക്തിപ്രാപിച്ച്, അവ തിരുവിതാംകൂറിലേക്കും പടർന്നുകയറി. അതേ സമയം തിരുവിതാംകൂറിലെ അതികഠിനമായ ഹീന സവിശേഷതകൾ മലബാറിലേക്കും പടർന്നു. ഇന്ന് എല്ലാം കലങ്ങിമറിഞ്ഞിരിക്കുകയാണ്. ഇങ്ഗ്ളിഷ് ഭരണസംസ്ക്കാരം നൽകിയ പൊന്നിൻവിലയുള്ള സാംസ്ക്കാരിക പൈതൃകങ്ങളുടെ യാതോരു നിഴൽപോലും ഇന്ന് ബാക്കിയില്ലതന്നെ.

ഇന്ത്യൻ നായണത്തിന്‍റെ വിനിമയ മൂല്യം സ്വാഭാവികമായും കൃത്രിമമായും ഇടിച്ചു നിലംപരിശാക്കപ്പെട്ടിരിക്കുന്നതുകൊണ്ട് കേരളത്തിൽ ഇന്ന്, മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളോടും താരതമ്യം ചെയ്താൽ, വൻ പണമൊഴുക്ക് നിലവിൽ ഉണ്ട്. ഈ ഒഴുക്കിന്‍റെതിളക്കത്തിൽ പല കാര്യങ്ങളുടേയും വൈകൃതമായ യഥാർത്ഥ രൂപം ആരും കാണുന്നില്ല എന്ന് തോന്നുന്നു.

ഈ പറഞ്ഞത് ഒരു സങ്കീർണ്ണമായ കാര്യമാണ്. ഇപ്പോൾ അതിലേക്ക് കടക്കുന്നില്ല.

പറഞ്ഞുവന്നത്, ഇത്രമാത്രമാണ്. ബൃട്ടിഷ് മലബാറിലെ തീയരെ തിരുവിതാംകൂർ രാജ്യത്തിലെ SNDP പ്രസ്ഥാനത്തിന്‍റെ കീഴിൽ കൊണ്ടുവന്നുവച്ചത്, മലയെപ്പിടിച്ച് മലയണ്ണാന്‍റെ‍ കീഴിൽ അമർത്തിവച്ചതുമാതിരിയായിപ്പോയി എന്നുപറയാമെന്നു തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം സിദ്ധിച്ചിരുന്നവർക്ക് സംഭവിച്ചത്



മലബാറിനെ തിരുവിതാംകൂർകാർ പിടികൂടിയതിനെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട പല ചെറുതെന്നുതോന്നാവുന്നതും, എന്നാൽ സാമൂഹിക ഘടനയുടേയും സാമൂഹിക വളർച്ചയുടെ ദിശാകോഡുകളിൽ വൻ മാറ്റങ്ങൾവരുത്തിയതും മറ്റുമായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കാൻ ഈ എഴുത്ത് കുറച്ചുകൂടി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.

ആ കാര്യങ്ങളെക്കുറിച്ച് എഴുതിത്തുടങ്ങണമെങ്കിൽ, CPS ബൃട്ടിഷ്-മലബാറിൽ നിന്നും പഠിച്ച് വളർന്ന് Madras State Civil Serviceൽ ഓഫിസറായി ചേർന്ന്, കേരളം രൂപീകൃതമായപ്പോൾ, കേരളാ സർക്കാരിലേക്ക് മാറി, മലബാറിൽ കുറേകാലം ജോലിചെയ്തതിന് ശേഷം തിരുവിതാംകൂറിലേക്ക് നീങ്ങിയ പാതയിലൂടെ തന്നെ നീങ്ങേണ്ടിവരും.

ആ വക കാര്യങ്ങൾ ഇപ്പോൾ എഴുതാൻ പറ്റില്ല. അതിനാൽത്തന്നെ തീയർ എന്ന ജനക്കൂട്ടം ഏത് വിധത്തിലാണ് ഈഴവരുമായി ഇഴകിച്ചേർന്നിട്ടുണ്ടാവുക എന്നതിന്‍റെ ചില സൂചനകളും വിവരങ്ങളും, പാതയിലൂടെ നീങ്ങാതെ ഇപ്പോൾ തന്നെ പറയാം എന്ന് തോന്നുന്നു.

നെഹ്റു തിരുവിതാംകൂർ രാജ്യത്തെ പട്ടാള ഭീഷണയുപയോഗിച്ച് അടിയറവുപറയിപ്പിച്ചോതാടുകൂടി, തിരുവിതാംകൂർ ഇന്ത്യയുടെ ഭാഗമായിമാറി. ഇതോടെ ഈഴവർക്ക് സർക്കാർ സേവനത്തിൽ ഏത് സ്ഥാനത്തും ചേരാം എന്ന നില ഒറ്റയടിക്ക് തന്നെവന്നുവെന്ന് പറയാമെന്ന് തോന്നുന്നു. ഇതിന്‍റെ ഗുണദോഷവശങ്ങൾ പിന്നീട് നോക്കാം.

ഈഴവരും അതേ പോലെതന്നെ പലവിധ പാരമ്പര്യ കീഴ്ജനങ്ങളും സർക്കാർ സേവനത്തിൽ ജോലി ലഭിക്കാനായി വൻ തോതിലുള്ള സംവരണങ്ങൾ നേടിയെടുത്തു. ഇത് ഒരു നല്ലകാര്യമായിത്തോന്നാമെങ്കിലും, ഗുണമേന്മയുള്ള മറ്റെന്തെങ്കിലും ഈ വിധ സംവരണത്തിന് ബദയാലി ഉണ്ടായിരുന്നെങ്കിൽ, ഈ സംവരണം ഒരു ശുദ്ധ അസംബന്ധം തന്നെയാണ് എന്ന് പറയാമായിരുന്നു. അങ്ങിനെയൊന്ന് ഇല്ലാതായിപ്പോയി.

ഈ സംവരണത്തിന്‍റെ ഉള്ളിന്‍റെഉള്ളിൽ ഉള്ള ചതി, സർക്കാർ തൊഴിൽ എന്നത് ഒരു തൊഴിൽ അല്ല, മറിച്ച് ഒരു സാമൂഹിക സ്ഥാനം ആണ് എന്ന് അന്ന് തിരുവിതാംകൂറിൽ ഏവർക്കും അറിവുള്ളകാര്യമായിരുന്നു, എന്നതാണ്. ഈ വിവരം ബൃട്ടിഷ്-മലബാറിൽ പൊതുജനത്തിന് അത്രകണ്ട് അറിവില്ലായിരുന്നു എന്ന് തോന്നുന്നു. ഇങ്ഗ്ളിഷ് ഭരണം ഈ വിധ പ്രാദേശിക പാരമ്പര്യ വിവരങ്ങൾ ജനങ്ങളുടെ മനസ്സിൽ നിന്നും മാച്ചുകളഞ്ഞിരുന്നു.

ബൃട്ടിഷ്-മലബാറിൽ സാമൂഹികമായി അന്തസ്സുള്ള വ്യക്തികൾക്ക് ഏത് സർക്കാർ ഉദ്യോഗസ്ഥനേയും നിങ്ങൾ എന്ന് സംബോധന ചെയ്യാമായിരുന്നു. അതേ സമയം സാമൂഹിക അന്തസ്സ് കുറവുള്ളവർ സ്വയം ഒന്ന് താഴ്ന്ന് ഇങ്ങൾ എന്ന് ഉപയോഗിക്കുമായിരുന്നു.

ഇത് ഒരു ചെറിയകാര്യമാണെങ്കിലും, ഇത് യഥാർത്ഥത്തിൽ പൊതജനത്തിന്‍റെന്തസ്സിലും മാനസിക നിലവാരത്തിലും ഒരു വൻ പർവ്വതംപോലുള്ള വ്യത്യാസം ബൃട്ടിഷ്-മലബാറിലെ ജനത്തിന് തിരുവിതാംകൂറിലെ ജനത്തിൽ നിന്നും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

ഈ പാതയിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ബൃട്ടിഷ്-ഇന്ത്യയിൽ വളരെ കീഴിൽ വരുന്ന ജനസമൂഹങ്ങൾക്ക് (ഇന്നുള്ള പട്ടിക വർഗ്ഗം) എന്തോവിധ സംവരണങ്ങൾ നടപ്പിൽ വരുത്തിയിരുന്നു എന്നാണ് തോന്നുന്നത്. കാര്യങ്ങൾ ഇന്ന് വ്യക്തമല്ല. എന്നാൽ 1930കളിൽ മെഡ്രാസ് പ്രസിഡൻസി ഭരിച്ചുകൊണ്ടിരുന്നത് കോൺഗ്രസ് മന്ത്രിസഭയായിരുന്നു. അതിലെ ശ്രീ പ്രകാശം എന്ന് മന്ത്രി ഒരിക്കൽ Tellicherryയിൽ വന്നപ്പോൾ, തീയരെ പിന്നോക്ക വിഭാഗമായി പരിഗണിക്കണമെന്നും സംവരണം നൽകേണം എന്നും ആവശ്യപ്പെട്ട് മന്ത്രിയോട് ചില തീയർ ആളുകൾ അപേക്ഷിച്ചുപോലും. എന്നാൽ, Tellicherryയിലെ പല തീയ വ്യക്തികളും അതിനോട് എതിർപ്പ് പ്രകടിപ്പിച്ചു. തീയർ ഒരു പിന്നോക്ക ജനം അല്ലാ എന്നായിരുന്നു അവരുടെ ഭാവം. ഈ ഭാവം അവരിൽ വന്നത് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പ്രകാശം ഏറ്റതിനാലാണ്.

ശ്രീ പ്രകാശം മന്ത്രി Tellicherryയിലെ തീയരിലെ പലരേയും കണ്ടതിന് ശേഷം, ഒരു അഭിപ്രായം പ്രകടിപ്പിച്ചുപോലും, ഇത്രയും ഉയർന്ന ഒരു ജനസമൂഹം ഏതുവിധത്തിലാണ് പിന്നോക്ക ജനമാവുക എന്ന്. വൻ പരിക്ഷാരത്തോടുകൂടിയ വസ്ത്ര ധാരണവും, നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനവും മറ്റുമുള്ള തീയരെയാണ് മന്ത്രികണ്ടത്. ഇദ്ദേഹം മെഡ്രാസിലെ നാട്ടുകാരനായിരുന്നിരിക്കാം. ഇദ്ദേഹത്തിന്‍റെ പേര് ആ കാലത്തിലെ ഒരു മെഡ്രാസ് പ്രസിഡൻയിയുടെ മുഖ്യമന്ത്രിയുടേതായും കാണപ്പെടുന്നുണ്ട്.

ഇവിടെ ചെറുതായി പറയാനുള്ള ഒരു കാര്യം ഇങ്ഗ്ളിഷ് ഭരണകാലത്ത്, മെഡ്രാസ് പ്രസിഡൻസിയും മറ്റ് പ്രസിഡൻസികളും ഭരിച്ചിരുന്നത്, പ്രാദേശിക പാർട്ടികൾ നയിക്കുന്ന മന്ത്രിസഭകൾ തന്നെയായിരുന്നു. ഈ വിവരം ഇന്നും പല ഔപചാരിക ചരിത്ര എഴുത്തുകളും വ്യക്തമായി പ്രസ്താവിക്കാൻ വിട്ടുപോകുന്നുണ്ട്.

തീയർക്ക് സംവരണം വേണം എന്ന ആശയം Tellicherryയിലെ പല പ്രമുഖ തീയർക്കും ഇഷ്ടമുള്ളകാര്യമായിരുന്നില്ല പോലും. CPSന്‍റെ പിതാവായ ഗോവിന്ദൻ പോലും ഇതിനെ എതിർത്തിരുന്നു. തങ്ങൾ യാതോരുവിധത്തിലും പിന്നോക്കം അല്ലാ എന്ന ഒരു ഉന്നത മനോഭാവം തന്നെ ഇങ്ഗ്ളിഷ് ഭരണം ഇവരിൽ ചേർത്തിരുന്നു.

മലബാറിനെ തിരുവിതാംകൂറുമായി കൂട്ടിക്കുഴച്ചതോടുകൂടി, വൻ വ്യത്യാസങ്ങൾ പലതിലും കണ്ടുതുടങ്ങിയിരുന്നു. അവയിലേക്ക് ഇപ്പോൾ കടക്കുന്നില്ല. തിരുവിതാംകൂറിൽ ഈഴവർക്ക് സംവരണം ലഭിച്ചു. ഇത്, എപ്പോഴാണ് തീയർക്കും ലഭിച്ചത് എന്ന് അറിയില്ല. 1956ൽ കേരളം പിറന്നതോടുകൂടി, മലബാർ അങ്ങ് ഭൂമിശാസ്ത്രപരമായി അങ്ങ് ആഴക്കടലിൽ ആണ്ടുപോയതുമാതിരിയായി. കാര്യങ്ങൾ എല്ലാം Trivandrumത്താണ് നടക്കുന്നത്. Trivandrumത്ത് ഇങ്ഗ്ളിഷ് അറിയുന്നവർ ഉണ്ടായിരുന്നെങ്കിലും, ഇങ്ഗ്ളിഷ് ഭരണ പാരമ്പര്യങ്ങൾ ഒട്ടുംതന്നെയില്ലായിരുന്നു. അതിനെക്കുറിച്ച് പിന്നീട് പറയാം.

പലവിധ സംവരണങ്ങൾ എല്ലാത്തിലും പ്രത്ര്യക്ഷപ്പെട്ടുതുടങ്ങി. പ്രൊഫഷണൽ കോളെജുകളിലേക്ക് Malabar Meritഎന്നും Travancore-Cochin (TC) Meritഎന്നും വരെയുള്ള പലതും നിലവിൽ ഉണ്ടായിരുന്നു.

തിരുവിതാംകൂറിൽ എല്ലാത്തിലും പലവിധ സ്വാർത്ഥതാൽപ്പര്യങ്ങൾ കണ്ടുതുടങ്ങിയെന്ന് തോന്നുന്നു. സർക്കാർ തൊഴിലിൽ വൻ മേന്മയൊന്നും മലബാറിൽ അറിഞ്ഞുതുടങ്ങിയിരുന്നില്ല. കാരണം സർക്കാർ ജീവനക്കാരൻ പൊതുജനത്തിന്‍റെ കീഴിൽ വരുന്ന ആൾ എന്നുതന്നെയാണ് ഇങ്ഗ്ളിഷ് ഭരണം പ്രസരിപ്പിച്ചിരുന്ന ചിന്താഗതി. അതേ സമയം, തിരുവിതാംകൂറിൽ സർക്കാർ ജീവനക്കാരൻ സാമൂഹികാധിപനും, പൊതുജനം കഴുതയും ആണ് എന്ന ഭാവം വളരെ തുറന്നരീതിയിൽ തന്നെ ഏവരും സമ്മതിച്ചുകൊടുത്തിരുന്നു.

തീയർ ഈഴവരാണ് എന്ന് തിരുവിതാംകൂറിൽ സർക്കാർ തലത്തിൽ ഈഴവ താൽപ്പരകക്ഷികൾ യാതോരു തടസ്സുങ്ങളും ഇല്ലാതെ രേഖകളിൽ ചേർത്തുകൊണ്ടിരുന്നു. ആദ്യകാലങ്ങളിൽ തീയ എന്നത്, ജാതി നിർണ്ണയ രേഖകളിൽ ഈഴവരിൽ നിന്നും വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരുന്നത് എങ്കിലും, പിന്നെപ്പിന്നെ തീയരെ ഈഴവരോടൊപ്പം രേഖപ്പെടുത്തിത്തുടങ്ങി.

കുറച്ചുംകൂടികഴിഞ്ഞപ്പോൾ, തീയരെ ഈഴവർക്ക് കീഴിൽ ഉള്ള ഒരു ഉപജാതിയായി രേഖപ്പെടുത്തിത്തുടങ്ങി. ഈ വിധ തിരുത്തലുകൾ വളരെ സാവകാശത്തിൽ Trivandrumത്തുള്ള Secretariatൽ നടത്തപ്പെടും. അതേ സമയം മലബാറിലെ രണ്ട് തമ്മിൽ വ്യത്യസ്തരായ തീയരും അവരുടെ പലവിധ സാമൂഹിക വേവലാതികളിലും പെട്ട്, ഓരോരുത്തരും സ്വന്തം നിലയിൽ അമർന്നും തമ്മിൽ പോരാടിയും, മറ്റ് പ്രാദേശിക സമുദായക്കോരോട് ഏറ്റ് മുട്ടിയും സമയം കളയും. ഡെൽഹി Secretariatൽ ഹിന്ദി ഭാഷയെ ഈ രാജ്യത്തുടനീളം പ്രചരിപ്പിക്കാൻ നടക്കുന്ന ഗൂഡമായ നീക്കങ്ങൾ പോലെയാണ് കാര്യങ്ങൾ. ഇന്ന് പല സംസ്ഥാനക്കാരും ഹിന്ദി പഠിച്ച് അഭിമാനിക്കുന്നു. അവരെ വിഡ്ഢികൾ ആക്കപ്പെട്ട വിവരം അവർക്ക് അറിയില്ല. അറിഞ്ഞാൽ തന്നെ അവർക്ക് അതിൽ സന്തോഷമേയുള്ളു.

തീയരിൽ പലരും തങ്ങൾ ഈഴവ എന്ന മഹാ ജനക്കൂട്ടത്തിലെ ഉപജനമാണ് എന്ന് അറിഞ്ഞ് അഭിമാനിക്കുന്നു. എന്നാൽ ഇപ്പോൾ എടുത്തുപറയേണ്ടുന്ന കാര്യം മലബാറിൽ പല തീയ കൂടുംബങ്ങളിലും ഈഴവ രക്തബന്ധപാത കലർന്നിട്ടുണ്ട് എന്നതാണ്. അതിനാൽ തന്നെ ഈ മുകളിൽ സൂചിപ്പിച്ച ചിരത്രത്തിലെ പോരായ്മ അവരെ സംബന്ധിച്ചെടുത്തോളം ഒരു പോരായ്മയല്ലതന്നെ. ഇന്ന് മലബാറിൽത്തന്നെ തീയർ എന്ന് അവകാശപ്പെടുന്ന പല കുടുംബങ്ങളിലും വളരെ കറപ്പുനിറമോ, കറുപ്പിനോട് അടുപ്പം ഉള്ള ഇരുനിറമോ ഉള്ളവർ ഉണ്ട് എന്നതാണ് വാസ്തവം. ഇവരിൽ ഒന്നുകിൽ ഈഴവരുടേയോ, അതുമല്ലെങ്കിൽ മറ്റ് വല്ല ജനവിഭാഗത്തിന്‍റേയോ രക്തം കലർന്നിട്ടുണ്ട് എന്നാണ് പറയാവുന്നത് എന്ന് തോന്നുന്നു.

അതുമല്ലെങ്കിൽ ഈ വക കുടുംബങ്ങൾ വ്യക്തമായും ഈഴവരോ മറ്റോ ആയിരിക്കാം.
തീയരിൽ ഈവിധ മാറ്റം സംഭവിക്കാൻ ഏതാണ്ട് 200 വർഷമെങ്കിലും എടുത്തിട്ടുണ്ടാവാം. എന്നുവച്ചാൽ ഏതാണ്ട് 15ഓളം തലമുറകൾ. ഇതേ സമയം എടുത്തു, തീയർ ഈഴവരുടെ കീഴിൽ ഒരു ഉപജാതിയായി മാറാനും.

ഇത് ചരിത്രപരമായി നോക്കുമ്പോൾ ഒരു വൻ സംഭവ വികാസം തന്നെയാണ്. മലബാറുമായി യാതോരുവിധ ബന്ധവും ഇല്ലാത്ത ഒരു പ്രദേശത്തിലെ ഒരു ജനതയുടെ മേൽവിലാസത്തിന് അടിയിൽപ്പെട്ടുപോകുക എന്നത്.

ഇതേ പ്രശ്നം ഇന്ന് ഇങ്ഗ്ളണ്ടിൽ ഇങ്ഗ്ളിഷുകാരും നേരിടുന്നുണ്ട്. അവരെ സാവധാനത്തിൽ പുറനാട്ടിൽ നിന്നും കയറിവന്നവർ അവർക്ക് കീഴിൽ ആക്കിക്കൊണ്ടിരിക്കുകയാണ്. ഈ വിധ കാര്യങ്ങൾ അതീവ സാവധാനത്തിൽ ആണ് നടക്കുന്നത് എന്നതിനാൽ ഇങ്ഗ്ളിഷുകാരിൽ പലർക്കും ഇത് മനസ്സിലാക്കാനോ, ശ്രദ്ധിക്കാനോ ആവുന്നില്ല എന്നുമാത്രം. ഒരു 200 വർഷങ്ങൾക്ക് ശേഷം ഇങ്ഗ്ളിഷ് ജനതയുടെ സാമൂഹിക നിലവാരം ഈകണക്കിന് പോലയാൽ ഏതുവിധമാവും എന്ന് ചിന്തിക്കാവുന്നതേയുള്ളു. ഫ്യൂഡൽ ഭാഷക്കാരുടെ അടിയിൽ ആണ് പെടുന്നത്. കീഴെക്കിട്ടുന്നവനെ അമർത്തി ഞെരിച്ചുകളയുക എന്നുള്ളത് ഫ്യൂഡൽ ഭാഷാ കോഡുകളുടെ നൈസർഗ്ഗികമായ പദ്ധതിയാണുതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷദംശ തയ്യാറെടുപ്പുള്ള വിഷപ്പല്ലുകൾ പ്രവർത്തനവേദിയിലും കൊണ്ടുനടക്കുന്നവരെക്കുറിച്ച്




Malabar Manualലിൽ William Logan ചിത്രീകരിച്ച വടക്കേ മലബാറിലെ തീയരും ഇന്നുള്ള തീയരിൽ മിക്കവരും തമ്മിൽ കാര്യമായ ബന്ധമില്ലതന്നെ. ഉദ്ദരണി നോക്കുക

QUOTE:
In appearance some of the women are almost as fair as Europeans, (ഈ സ്ത്രീകളിൽ ചിലരെ കണ്ടാൽ 'യൂറോപ്യൻ' സ്ത്രീകളോട് താരതമ്യംചെയ്യാനാവുന്ന വെളുപ്പ് നിറം ഉണ്ട്) and it may be said in a general way that to a European eye the best favoured men and women to be found in the district are the inhabitants of ancient Kadattunad, Iruvalinad, and Kottayam, of whom a large proportion belong to the Tiyan or planting community. END OF QUOTE.

CPS ആദ്യമായി തിരുവിതാംകൂറിൽ സർക്കാർ ഓഫിസർ ആയി നിയമിതയായത് 1970കൾക്ക് തൊട്ടുമുൻപുമുതലാണ്. അന്ന് തിരുവിതാംകൂറിൽ പൊതുജനത്തിൽപെട്ട ആളുകളിൽ പലർക്കും ഈ തീയ എന്ന ജനം എന്താണ് എന്നോ, ജാതീയമായി ഏത് നിലവാരത്തിൽ ഉള്ളതാണ് എന്നോ വ്യക്തമായി അറിയില്ലായിരുന്നു. തിരുവിതാംകൂറിൽ ആണെങ്കിൽ അന്ന് വൻ ജാതീയമായ വിരോദങ്ങൾ ഉള്ള അവസരമായിരുന്നു.

ഈഴവർക്ക് വൻ മാനസിക പ്രതിഷേധവും വിരോദവും ഉണ്ട്, അവരേക്കാൾ ഉയർന്ന ജാതിക്കാരോട്. അതേ സമയം നായർമാർ അവരുടെ സ്വകാര്യ ഇടങ്ങളിൽവച്ച് ഈഴവരെ തരംതാഴ്ത്തിത്തന്നെയാണ് സംസാരിക്കുക. 'കൊട്ടി' / 'ചൊവ്വൻ' തുടങ്ങിയ വാക്ക് പ്രയോഗങ്ങൾ ചിലപ്പോൾ അവരിൽ ചിലർ ഉപയോഗിക്കാറുണ്ടായിരുന്നു, ഈഴവരെക്കുറിച്ച്. കൊട്ടിയെന്നാൽ തെങ്ങിൻ മണ്ടയിൽ കയറി കള്ളിനായി ചെറിയ മുട്ടികൊണ്ട് കൊട്ടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. കള്ള് ചെത്ത് ഒരു ഹീന പ്രവർത്തനമായാണ് സൂചനകളിൽ കാണുക.

വളരെ പ്രായാധിക്യമില്ലാത്ത CPS സർക്കാർ തലത്തിൽ officer ആയതിനാലും, നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് ഭാഷാപരിജ്ഞാനം കൈവശമുള്ളതിനാലും, കുറച്ചൊക്കെ വെളുത്ത നിറത്തിനോട് അടുത്തുള്ള ത്വക്കിൻ നിറം ഉള്ളതിനാലും, മക്കൾക്ക് ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം നല്ലവണ്ണം ഉള്ളതിനാലും, പലപ്പോഴും പലരും CPS ഒരു നായർ / ബ്രാഹ്മൺ വ്യക്തിയാണ് എന്ന് തെറ്റിദ്ധരിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പോരാത്തതിന്, സ്വന്തം സർക്കാർ വകുപ്പിലെ മറ്റ് ഓഫിസർമാരോടും, മേലുദ്യോഗസ്ഥരോടും ഇങ്ഗ്ളിഷിൽ തന്നെ ആശയവിനിമയം നടത്തുന്നത് തന്നെ തിരുവിതാംകൂറിൽ ഒരു അസാധാരണമായ സാമൂഹികാനുഭവമായിരുന്നു. ഇതിനെക്കുറിച്ച് പിന്നീട് കൂടതൽ വ്യക്തമായി പറയാം.

(ഇവിടെ ഇപ്പോൾ സൂചിപ്പിക്കേണ്ടുന്ന കാര്യം മറ്റൊന്നാണ്. ഇന്ന് officer എന്ന പദപ്രയോഗം ശിപായി / ഗുമസ്തൻ എന്ന രീതിയിലേക്ക് കേരളാ സംസ്ഥാന സർക്കാർ ഇടങ്ങളിലും പൊതുജന മനസ്സിലും രൂപാന്തരീകരണം ചെയ്യുന്നതായി കാണുന്നു. ഈ ശിപായി / ഗുമസ്തൻ ഓഫിസർ എന്ന അർത്ഥത്തിലല്ല officer എന്ന പദം മുകളിൽ ഉപയോഗിച്ചത് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടതാണ്.)

Alleppey, Quilon, Trivandrum തുടങ്ങിയ ഇടങ്ങളിൽ മിക്കപ്പോഴും നായർ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വീടുകൾ ആണ് വാടകയ്ക്ക് എടുത്തിരുന്നത്. അവരിൽ എല്ലാർക്കും ഈഴവരോട് വ്യക്തമായി അറപ്പുപോലുള്ള ഒരു വികാരം കണ്ടിരുന്നു എന്ന് ഓർക്കുന്നു. എന്നാൽ ഈ വിധമായുള്ള ഒരു സമീപനം ആരുംതന്നെ CPSനോട് കാണിച്ചാതായി ഓർക്കുന്നില്ല. പലപ്പോഴും, അവരേക്കാൾ ഉയരത്തിലുള്ള ഒരു വ്യക്തിയാണ് എന്ന ധ്വനിനൽകികൊണ്ടുതന്നെയാണ് അവരിൽ മിക്കവരും പെരുമാറിയിരുന്നതു.

ഈ കാരണത്താൽ പലപ്പോഴും, നായർ വ്യക്തികൾക്ക് ഈഴവരോടുള്ള അറപ്പും വെറുപ്പും സൂചിപ്പിക്കുന്ന പല പദപ്രയോഗങ്ങളും CPSന്‍റെ സാന്നിദ്ധ്യത്തിൽ വച്ചുതന്നെ യാതോരു സങ്കോചവുമില്ലാതെ അക്കൂട്ടർ പ്രകടിപ്പിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്.

അതേ സമയം ഈഴവരായുള്ള സർക്കാർ ഗുമസ്തർ CPS തങ്ങളെപ്പോലുള്ള ഒരു 'വെറും ഈഴവ' വ്യക്തിയാണ് എന്ന് സൂചിപ്പിക്കാൻ ശ്രമിച്ചിരുന്നില്ലേ എന്നൊരു തോന്നൽ നിലനിൽക്കുന്നുണ്ട്, മനസ്സിൽ. പൊതുവേ പറഞ്ഞാൽ വീട്ടിൽ യാതോരുവിധ ജാതീയമായ ചിന്തകളും ഇല്ലായെങ്കിലും, ഞങ്ങൾ ഈഴവർ അല്ലായെന്ന ഭാവം CPSൽ ഉണ്ടായിരുന്നു എന്നു തോന്നുന്നു.

ഇങ്ഗ്ളിഷ് ഭരണസംവിധാനങ്ങളിലെ വൻ ഉയർന്ന നിലവാരങ്ങളിൽ നിന്നും, തിരുവിതാകൂറിലെ നാലാംകിട സർക്കാർ ഉദ്യോഗസ്ഥ അന്തരീക്ഷത്തിലേക്ക് മാറിയപ്പോൾ, CPSന്‍റെ ഇങ്ഗ്ളിഷ് പശ്ചാത്തലമുള്ള സ്വതസിദ്ധമായുള്ള ഔദ്യോഗിക പരുമാറ്റങ്ങളും, CPSജോലിചെയ്യുന്ന സർക്കാർ ഓഫിസുകളിലെ നാട്ടുനടപ്പുപോലുള്ള കീഴ്വഴക്കങ്ങളും തമ്മിൽ വൻ സ്വരചേർച്ചക്കുറവ് വന്നിരുന്നു എന്ന് പറയാമെന്ന് തോന്നുന്നു. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ, Alleppeyവച്ച് ഒരു വൻ അഴിമതി ആരോപണം, കീഴ്ജീവനക്കാരിൽ ചിലരെല്ലാം ഒത്തുചേർന്നു Vigilence departmentലേക്ക് ആരെക്കൊണ്ടൊക്കേയോ അയപ്പിച്ചു. പോരാത്തതിന്, Alleppeyയിൽ അന്ന് നിലവിൽ ഉണ്ടായിരുന്ന ചെറുകിട പത്രങ്ങളിലും ഈ വിധ വാർത്തകൾ വരികയുണ്ടായി.

ഈ സംഭവവികാസങ്ങളുടെ ഉള്ളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ ഈ ഒരു ആരോപണത്തിലെ വിഡ്ഢിത്തം, മൂക്കറ്റം അഴിമതിയിൽ മുങ്ങിക്കിടക്കുന്ന ചില സർക്കാർ ജീവനക്കാർ മുൻകൈയെടുത്താണ് ഈ ആരോപണം സൃഷ്ടിച്ചത് എന്നതായിരുന്നു. CPS ആണെങ്കിൽ കൈക്കൂലിയായി ഒരു പൈസപോലും വാങ്ങിക്കാത്ത മലബാർ officer cadreലെ വ്യക്തിയാണ്. ഈ കേഡറിൽ ഉള്ളവരിൽ അന്ന് പൊതുവായി കണ്ടിരുന്ന, നിലവാരക്കുറവുള്ളവർ അവരെക്കുറിച്ച് മൂല്യനിർവ്വഹണം ചെയ്ത് അഭിപ്രായപ്രകടനം നടത്തുന്നതിനോടുള്ള, കൂസൽഇല്ലായ്മ CPSലും കണ്ടിരുന്നു എന്ന് തോന്നുന്നു. എന്നാൽ, ഇങ്ഗ്ളിഷ് ഭരണം മാഞ്ഞുപോയി എന്നുമാത്രമല്ല, സ്ഥലം തിരുവിതാംകൂറുമാണ്. ഉദ്യോഗസ്ഥ സംസ്ക്കാരം തന്നെ തികച്ചും തലതിരിഞ്ഞതായിരുന്നു.

യാതോരു ദാസ്യമനോഭാവവും ഇല്ലാതെ, ആരോടും കാര്യങ്ങൾ ഇങ്ഗ്ളിഷിൽ വ്യക്തമായി പറഞ്ഞുഫലിപ്പിക്കാൻ പറ്റും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയായിരുന്നു. തിരുവിതാംകൂറിൽ പൊതുവേപറഞ്ഞാൽ, സംസ്ഥാന സർക്കാരിൽ ഓഫിസർമാരിൽ ഇങ്ഗ്ളിഷ് പരജ്ഞാനമുള്ളവർ വളരെ കുറവായിരുന്നു. അന്നത്തെ IAS / IPS ഓഫിസർമാരുടെ കാര്യമല്ല പറഞ്ഞത്. അന്നൊക്കെ നല്ല ഇങ്ഗ്ളിഷ് നിലവാരമുള്ളവരായിരുന്നു IAS / IPSസ്സുകാർ എന്ന് തോന്നുന്നു. കൃത്യമായി പറയാനുള്ള അനുഭവജ്ഞാനമില്ല.

Vigilence department അന്വേഷണം തുടങ്ങിയിരുന്നെങ്കിലും, CPS അതിന് തക്കതായ ഗൗരവം നൽകിയില്ലാ എന്നാണ് തോന്നുന്നത്. മലബാറിലെ ഇങ്ഗ്ളിഷ് ഭരണപ്രസ്ഥാനത്തിന്‍റെ പാരമ്പര്യങ്ങളുടെ കണ്ണികളുമായി ബന്ധം ഉള്ളതിനാൽ, താൻ യാതോരുവിധ അഴിമതിയും ചെയ്തിട്ടില്ല, പിന്നെന്താനാണ് ഈ വിധ പരാതികളെക്കുറിച്ച് വേവലാതിപ്പെടുന്നത് എന്ന ഭാവം തന്നെയായിരുന്നിരിക്കാം മനസ്സിൽ.

എന്നാൽ Quilonൽ, CPS ജില്ലാ റജിസ്ട്രാറായി (District Registrarആയി) ജോലിചെയ്യുന്ന അവസരത്തിൽ, ഒരു ദിവസം ഓഫിസിൽ രണ്ട് പോലീസുകാർ കയറിവന്നു. Vigilence DySp അയച്ചതാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് CPSനോട് Vigilence ഓഫിസിൽ പോകണം എന്നാണ് അവർവന്ന് ആവശ്യപ്പെട്ടത്.

ഈ വിധ ചർച്ച / സംഭാഷണം / ഉടമ്പടി സംഭാഷണം / അന്വേഷണ സംഭാഷണം തുടങ്ങിയ കാര്യങ്ങളിൽ അങ്ങോട്ട് പോകുന്നതിലും, അതുമല്ലെങ്കിൽ മറുപക്ഷം ഇങ്ങോട്ട് വരുന്നതിലും, കാര്യമായ മാനസിക അനുഭവ വ്യത്യാസം ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ വരില്ലതന്നെ. എന്നാൽ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കാര്യങ്ങൾ ഈ വിധമല്ലതന്നെ. ആൾബലമില്ലാതെ ഒരു വ്യക്തി, മറ്റൊരു ആളുടെ ശക്തികേന്ദ്രത്തിൽ കയറിച്ചെന്നാൽ, ഭാഷാകോഡുകൾ സൃഷ്ടിക്കുന്ന അദൃശ്യമായ ചട്ടക്കൂടുകൾ കയറിവരുന്ന ആളെ ഒതുക്കിക്കളയും. ഈ വിധ വിവരം കൊളോണിയൽ കാലഘട്ടത്തിൽ ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കിയെടുക്കാൻ കുറച്ചു സമയം പടിച്ചുവെന്ന് വേണം മനസ്സിലാക്കാൻ.

എന്നാൽ ഈ വിധ വിവരങ്ങൾ CPSന് അറിവുണ്ടായിരുന്നു എന്നുതോന്നുന്നു. മനസ്സിലും ഔദ്യോഗിക അനുഭവത്തിലും ബൃട്ടിഷ്-മലബാറിൽ 1947വരെ നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഔദ്യോഗിക കീഴ്വഴക്കങ്ങളും മറ്റും മനസ്സിൽ സൃഷ്ടിച്ചിരുന്ന frameൽ നിന്നുകൊണ്ട്, CPS പോലീസുകാരോട് ഈ വിധം പറഞ്ഞുപോലും.

'ഇതും ഒരു സർക്കാർ ഓഫിസാണ്. DySpക്ക് ഇവിടെ വന്ന് എന്നോട് സംസാരിക്കാവുന്നതാണ് എന്ന് അറിയിക്കുക.'

പോലീസുകാർ പോയി. കുറച്ചുകഴിഞ്ഞപ്പോൾ DySp കയറിവന്നു. മോശമില്ലാത്ത ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള വ്യക്തി. കുറേ കാര്യങ്ങൾ ചോദിച്ചു. വ്യക്തമായ മറുപടി നൽകി. ഒരു പൈസപോലും കൈക്കൂലിയായി വാങ്ങിച്ചിട്ടില്ലാ എന്ന ആത്മവിശ്വസം ഉള്ളതിനാൽ യാതോരുവിധ ബലക്കുറവും ഇല്ലാതെ സംസാരിച്ചു.

DySpയുടെ പെരുമാറ്റവും മോശമില്ലാത്തതായിരുന്നു. സംസാരം മിക്കവാറും ഇങ്ഗ്ളിഷിൽ തന്നെയായിരുന്നു. പോകാൻ നേരത്ത്, CPSന്‍റെ പേര്, കുടുംബ മേൽവിലാസം, അമ്മയുടെ പേര് തുടങ്ങിയവ രേഖപ്പെടുത്തി.

DySpപോയി. ഈ സംഭവം മനസ്സിൽ നിന്നും മാഞ്ഞുതുടങ്ങിയപ്പോഴാണ്, Vigilence departmentന്‍റെ അന്വേഷണ റിപ്പോട്ടിന്‍റെ പകർപ്പ് കൈപ്പറ്റിയത്. വായിച്ചപ്പോൾ, CPS ഞെട്ടിയിരിക്കാം. വൻ അഴിമതിക്കാരി എന്ന റിപ്പോട്ടാണ് വന്നിരിക്കുന്നത്. മാത്രവുമല്ല, ഇങ്ങിനെയൊരു നിർണ്ണയത്തിലെത്താൻ സഹായിച്ച പലവിധ യുക്തികളും നിരത്തിവച്ചിരിക്കുന്നു. കഠിനമായ വിദ്വേഷം ഉള്ള വ്യക്തിയാണ് റിപ്പോട്ട് തയ്യാറാക്കിയത് എന്ന് വ്യക്തം.

ഇതെന്താണ് ഈ ആൾക്ക് ഇത്രമാത്രം വിരോധം എന്ന് CPSന് മനസ്സിലായില്ലാ എന്ന് തോന്നുന്നു. DySpയുടെ പേര് അറിവുള്ളതിനാൽ ഈ ആളെക്കുറിച്ച്, സ്വന്തം ഓഫിസിലെ കീഴ്ജീവനക്കാരോട് ചോദിച്ചു.

ഇവരിൽ ചില ഈഴവരായുള്ള ജീവനക്കാർക്ക് ഈ ആളെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ട്. SNDPയുടെ, പ്രാദേശികമായി അറിയപ്പെടുന്ന ഒരു നേതാവിന്‍റെ മകനാണ് ഈ DySp പോലും. ഈ വിവരം നൽകിയ കീഴ്ജീവനക്കാർ, ഈ DySpയുടെ പിതാവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ആരായാം എന്ന് പറഞ്ഞു.

ഇങ്ങിനെ അവർ ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം, DySpയുടെ പിതാവിൽ നിന്നും വിവരം ലഭിച്ചു. പിതാവ് ചോദിച്ചപ്പോൾ, DySp പറഞ്ഞുപോലും, ആ പട്ടരു സ്ത്രീയെ ഞാൻ ശരിക്കും കുടുക്കിത്തന്നെയാണ് റിപ്പോട്ട് കൊടുത്തിരിക്കുന്നത്. പ്രോസിക്യൂഷൻ ഉറപ്പാണ്.

CPSന്‍റെ അമ്മയുടെ പേര് DySp രേഖപ്പെടുത്തിയതിന്‍റെ പൊരുൾ അപ്പോഴാണ് മനസ്സിലായത്. തിരുവതാംകൂറിൽ നമ്പൂതിരി വ്യക്തികളുടെ അമ്മയുടെ പേര് സർക്കാർ രേഖകളിൽ രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നുപോലും.

കാര്യം വ്യക്തം. ഈഴവർക്ക് കാലാകാലങ്ങളായി ബ്രാഹ്മണരോടും, നായർമാരോടും നിലനിന്നിരുന്ന വിരോധമാണ്, ബൃട്ടിഷ്-മലബാറിയിലെ Tellicherryയിൽ ചെറുതായി പടർന്നുപിടിച്ചിരുന്ന ഇങ്ഗ്ളിഷ് പാരമ്പര്യവും കീഴ്വഴക്കങ്ങളും വ്യക്തിത്വവും മറ്റും പരിശീലിച്ചെടുത്ത മരുമക്കത്തായ തീയമത ജനത്തിൽപ്പെട്ട CPSനോട്, ആ DySpയിൽ പ്രകടമാക്കിയിരുന്നത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു തടയാനുള്ള വാക്യായുധങ്ങൾ



ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരാൾ ഈ എഴുത്തുകാരനെ സമീപിച്ചിരുന്നു. ആ ആളുടെ മക്കളിൽ ഒരാൾക്ക് MBBSസിനുള്ള നിലവിലുള്ള പ്രവേശന പരീക്ഷയായ NEET Examമിന് അപേക്ഷിക്കണം. ഈ എഴുത്തുകാരന്‍റെ കൈവശമുള്ള ഇന്‍റെർനെറ്റ് സൗകരങ്ങളും കമ്പ്യൂട്ടറും ഉപയോഗിച്ച്, വളരെ സൗകര്യപ്രദമായി ഓൺലൈനായി ഈ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Image

ഈ വ്യക്തിയുടെ ജാതി തീയയാണ് എന്നും, അതുമായി ബന്ധപ്പെട്ടു ലഭ്യമായ സീറ്റ് സംവരണത്തിനുള്ള അർഹതയും അപേക്ഷയിൽ ചേർക്കണം. ഈ വിധം ചേർക്കുന്ന ഇടത്ത്, ഓൺലൈൻ അപേക്ഷാ ഫോമിൽ ചെന്ന്, ഈ വിവരം ചേർത്തപ്പോൾ തെളിഞ്ഞുവന്ന വിവരമാണ് മുകളിൽ ഒരു ഇമെജായി നൽകിയിട്ടുള്ളത്. ഈ വിവരം തെളിഞ്ഞുവന്ന ഉടനെ അതിന്‍റെ ഒരു screenshot ഈ എഴുത്തുകാരൻ എടുത്തു Telegramൽ സൃഷ്ടിച്ചിരുന്ന പ്രൈവറ്റ് ചനലിൽ സൂക്ഷിച്ചുവച്ചു. അതിന്‍റെ പകർപ്പാണ് മുകളിൽ നൽകിയിട്ടുള്ളത്.

ഈഴവ എന്ന Categoryക്കുള്ളിൽ, ഈഴവരുടെ കീഴിലായി പദവിയുള്ള ഒരു community ആണ് Thiyya എന്ന് ഏതൊരു വൻ വിവരമുള്ള ചരിത്രകാരനും വരുംകാലങ്ങളിൽ ഈ രേഖയിൽ നിന്നും തിരിച്ചറിവ് ലഭിക്കാൻ അമിതവിവരം വേണ്ടിവരില്ലതന്നെ.

എന്നാൽ ഈ വിധം ഒരു തെറ്റായതും തലതിരിഞ്ഞതും, തികച്ചും കരുതിക്കൂട്ടി തെറ്റായ ethnographic വിവരം ഉൾക്കൊള്ളുന്നതുമായ രേഖപ്പെടുത്തൽ കണ്ടപ്പോൾ ഈ എഴുത്തുകാരന് തെല്ലൊരു അലോസരം മനസ്സിൽ തോന്നി എന്നുള്ളത് വാസ്തവം തന്നെയാണ്. കാരണം, ആ വിധ രേഖപ്പെടുത്തലുകളിലൂടെ, ഈഴവരുടെ ചരിത്രപരമായുതും, സാമൂഹികമായതുമായ പഴയകാല അനുഭവങ്ങളും വേവലാതികളും അവകാശവാദങ്ങളും സാമൂഹിക പ്രതികരണങ്ങളും, പ്രക്ഷോഭങ്ങളും, തെരുവുയുദ്ധങ്ങളും മറ്റും ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും രണ്ടുകൂട്ടം തീയരുടെ പാരമ്പര്യങ്ങളുടേയും പൈതൃകങ്ങളുടേയും മേൽ വന്നുപതിക്കുകയും, അവയുടെ അടിയിപ്പെട്ടുപോകുന്ന മലബാർ പാരമ്പര്യങ്ങളും ചരിത്രങ്ങളും ആദ്ധ്യാത്മിക അനുഷ്ഠാനങ്ങളും മറ്റൊരു ജനതയുടെ കൈകളിൽപ്പെടുകയും, അവ അലങ്കോലപ്പെട്ടുപോകുയും ചെയ്യും എന്നുള്ളതാണ് വാസ്തവം. ഉദാഹരണത്തിന് വടക്കേ മലബാറിലെ മുത്തപ്പൻ ആദ്ധ്യാത്മിക പ്രസ്ഥാനം തിരുവിതാംകൂറിലെ SNDPയുടേയും ഈഴവരുടേയും കൈകളിൽ വന്നുപതിച്ചാൽ, നിലംപതിച്ചുപോയതുതന്നെ.

എന്നാൽ NEET Examമിന് അപേക്ഷ നൽകാൻ വന്ന തീയ വ്യക്തിക്ക് ഇതൊന്നും യാതോരു പ്രശ്നമല്ല എന്നാണ് കണ്ടത്. Categoryയും Communityയും എന്തെങ്കിലും ആവട്ടെ എന്ന് ആരെങ്കിലും ഏതുവിധത്തിൽ തലതിരിഞ്ഞ് തീരുമാനിച്ചാലും, പ്രശ്നമല്ലതന്നെ. കാരണം, ഇന്ന് പുതിയ ഉച്ചനീചത്വ രൂപകൽപ്പനാ കോഡുകൾ ഉള്ള നവയുഗ ജാതികൾക്കാണ് പ്രസക്തി. മക്കൾ ഏതുവിധേനയും ഡോക്ടർ ആവണം. അത്രതന്നെ.

സർക്കാർ ജീവനക്കാർ, ഡോക്ടർമാർ, എഡ്വക്കറ്റുമാർ, മാധ്യമപ്രവർത്തകർ, സർക്കാർ വക കോളെജുകളിലും സ്ക്കൂളുകളിലും തൊഴിൽ ചെയ്യുന്ന അദ്ധ്യാപകർ / അദ്ധ്യാപികമാർ എന്നിവരാണ്, നവയുഗ ഉന്നത ജാതിക്കാർ.

ഇവയിൽതന്നെ, ഡോക്ടർമാർ, എഡ്വക്കറ്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് പലവിധ അടയാള ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ പറ്റും, സ്വന്തം വാഹനത്തിലും വേഷത്തിലും വാസസ്ഥലങ്ങളിലും. ഈ വിധ ആളുകളെ ഈ കാര്യത്തിൽ പഴിപറയാൻ ആവില്ലതന്നെ. ഈ വിധ ചിഹ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പോലീസുകാരും പൊതുജനവും, വാക്കുകളിൽ ബ്രാഹ്മണത്വ നിലവാരം നൽകിയാണ് സംബോധനയും പരാമർശിക്കലും ചെയ്യുക.

സാധാരണ ഗതിയിൽ ഈ കൂട്ടരുടെ ഈ വിധ ചിഹ്നങ്ങൾ വാഹനത്തിൽ ശ്രദ്ധിക്കപ്പെട്ടാൽ, വാഹന പരിശോധനകളിൽ നിന്നും പോലീസുകാർ ഇവരെ ഒഴിവാക്കുകയാണ് ചെയ്യുക. കാരണം, സാധാരണക്കാരോടു ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ ഇവരോട് ഉപയോഗിക്കരുത്, എന്ന വ്യക്തമായ നിർദ്ദേശം വരെ ഇവർക്ക് ലഭിച്ചിട്ടുണ്ടാവാം.

ഈ വിധ കാര്യങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നതു തന്നെ വൻ അരോചകമായ കാര്യമാണ്. ഭരണഘടനയിൽ പൗരന്മാർക്ക് അർഹതപ്പെട്ട അന്തസ്സുമായി ബന്ധപ്പെട്ട പലവിധ ചട്ടങ്ങളും വെറും കോമാളിവാക്കുകൾ ആവുന്നതായി വളരെ വ്യക്തമായി കാണപ്പെടുന്ന വസ്തുതകളാണ് ഇവ.

മൊബൈൽ ക്യാമറകൾ വരുന്നതിന് മുൻപുള്ള കാലങ്ങളിൽ, തിരുവിതാംകൂറിലെ പോലീസുകാർ ആളെ നോക്കി, വാഹനം ഓടിക്കുന്നത് ചെറിയവൻ ആണ് എന്നത് തിരിച്ചറിഞ്ഞാൽ, അയാളുടെ മുഖത്തിട്ടടിക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. പോലീസുകരുടെ വാക്കുകൾക്ക് പ്രത്യുത്തരം നൽകുക അഥവാ തിരിച്ച് സംസാരിക്കുക (retort) എന്നിവ ചെയ്യുന്ന സാധാരണ പൗരനാണ് ഈ വിധ അനുഭവം ലഭിക്കുക.

ഇതും സാധാരണഗതിയിൽ, ഡോക്ടർ, എഡ്വക്കറ്റ്, മാധ്യമപ്രവർത്തകൻ തുടങ്ങിയ പദവിമുദ്രകൾ ഉണ്ടോ എന്ന് ആദ്യം തിട്ടപ്പെടുത്തി, അവയില്ലാ എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പോലീസുകാർ ചെയ്യാറ്.

ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുൻപ്, മറ്റൊരുവ്യക്തി പോലീസ് സ്റ്റേഷനിൽ ചെന്ന് ഇൻസ്പെടറുമായി, താൻ നൽകിയ കാര്യത്തെക്കുറിച്ച് സംസാരിക്കാനായി പോകുന്ന അവസരത്തിൽ, ആ ആൾ ഈ എഴുത്തുകാരനേയും കൂടെക്കൂട്ടി, ഒരു മാനസിക പിന്തുണക്കായി. ദൂരത്തുള്ള ഒരു പട്ടണത്തിൽ വച്ചാണ് സംഭവം.

യാതോരു സാമൂഹിക ബലവും ഇല്ലാതെ, ഏതാണ്ട് തെരുവിൽ നടക്കുന്ന കാലം ആയിരുന്നു, ഈ എഴുത്തുകാരനെ സംബന്ധിച്ചെടുത്തോളം. ശരീരം തന്നെ ഏതാണ്ട് നേർത്ത്, വെയിലത്തുവച്ച വൈക്കോലുമാതിരിയുള്ള അവസ്ഥ. എന്നാൽ, ശരീരത്തിൽ നീരും കൊഴുപ്പും മാംസവും ഉണങ്ങിക്കരിഞ്ഞതുപോലെയാണെങ്കിലും, മനസ്സിൽ മായഓജസ്സ് പകർന്നുനൽകുന്ന ഇങ്ഗ്ളിഷ് എന്ന സോഫ്ട്വർ സ്പന്ദിക്കുന്നതിന് യാതോരു താള ബലക്കുറവും ഇല്ലതന്നെ.

വാദിയും പ്രതിയും കൂട്ടരും എല്ലാംതന്നെ, ഹൈന്ദവ ആദ്ധ്യാത്മികതയിൽ പഠിപ്പിച്ചുവിടുന്ന സാഷ്ടാംഗ നമസ്കാരം, ദണ്ഡ നമസ്കാരം, പാദ നമസ്കാരം എന്നെല്ലാംപോലുള്ള ഭാവം, ഒരു ദിവ്യാത്മാവിന് നൽകുന്നതുപോലെയാണ്, ഇൻസ്പെട്കറുടെ മുന്നിൽ കുനിഞ്ഞ് നിൽക്കുന്നത്. എന്നാൽ, ആകെ ഉണക്കസൂചിപോലുള്ള ഒരുവൻ യാതോരു കാര്യമായ കുനിവൊന്നുമില്ലാതെ നിൽകുന്നു. ഇൻസ്പെക്ടരുടെ മനോനിലയിൽ ചിത്തഭ്രമം (scrizophernia) വന്നമാതിരിയുള്ള ഭാവം. ഈ എഴുത്തുകാരനോട് ചോദിച്ച ഞെട്ടിച്ചുള്ള ചോദ്യങ്ങൾക്ക്, വ്യക്തമായും സത്യമായുള്ള ഉത്തരം നൽകി. നീ എന്നാണ് സംബോധനാ വാക്കായി ഇൻസ്പെട്കടർ ഉപയോഗിച്ചത്. ഇൻസ്പെട്കടർക്ക് ഉത്തരത്തിൽ താൽപ്പര്യമില്ലതന്നെ. മറിച്ച്, ഉത്തരത്തിന് ഭയഭക്തിബഹുമാന സൂചക ആവരണംവല്ലതും ഉണ്ടോ എന്നതാണ് ശ്രദ്ധിക്കപ്പെടുന്നത്. വാദിയും പ്രതിയും തമ്മിലുള്ള പ്രശ്നത്തിൽ ഈ എഴുത്തുകാരന് യാതോരു ബന്ധവും ഇല്ലതന്നെ.

ഇൻസ്പെക്ടർ ആകെ അസ്വസ്ഥനായി. ആള് തിരുവിതാംകൂറുകാരാണ്. പെട്ടെന്ന് ഒരു പോലീസുകാരൻ മറ്റെന്തോ കാര്യത്തിനായി മുറിയിൽ കയറിവന്നു. ആ ആളോട്, ഈ എഴുത്തുകാരനെ ചോദ്യംചെയ്യാൻ പറയുകയും, മുഖത്തിട്ടടിക്കാൻ ആംഗ്യം കാണിക്കുകയും ചെയ്തു.

ഏതാണ്ട് മുപ്പത് വയസ്സുതോന്നിക്കുന്ന പോലീസുകാരൻ കാര്യങ്ങൾ ചോദിച്ചു. മുഖത്തിട്ടടിക്കാൻ ഇൻസ്പെട്കടർ ആംഗ്യംകാണിച്ചുകൊണ്ടിരുന്നു. പോലീസുകരാൻ അടിക്കാൻ വിസ്സമതിച്ചു. ഇൻസ്പെക്ടർ ക്ഷുഭിതനായി, പോലീസുകാരനെ ഞെട്ടിച്ചു. പോലീസുകാരൻ പറഞ്ഞവാക്കുക്കൾ ഇന്നും ഓർമ്മയുണ്ട് : എന്‍റെ പൊന്ന് സാറെ, സാറെന്താ ഈ പറയുന്നത്?

ഈ മുകളിൽ എഴുതിയ സംഭവത്തിന് തീയരെ സർക്കാർ രേഖകളിൽ തെറ്റായി രേഖപ്പെടുത്തിയ കാര്യവുമായി യാതോരു ബന്ധവും ഇല്ലതന്നെ. എന്നാൽ, ഡോക്ടർമാർ, എഡ്വക്കറ്റുമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് വാക്ക് കോഡുകളിലൂടെ ലഭിക്കുന്ന സാമൂഹികാധിപത്യവും സർക്കാർ സംവിധാനങ്ങളിൽ ലഭിക്കുന്ന പരിഗണനകളേയുംകുറിച്ചും ഈ എഴുത്തിൽ പറഞ്ഞുപോയി. ആ കാര്യങ്ങൾ കുറച്ചുകൂടി എഴുതിയതിന് ശേഷം, എഴുത്തിന്‍റെ പാതിയിലേക്ക് തിരിച്ചുവരാം.

മുകളിൽ സൂചിപ്പിച്ച സംഭവവിവരണവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി കാര്യങ്ങൾ എഴുതേണ്ടിയിരിക്കുന്നു.

സൂചിപ്പിക്കപ്പെട്ട തിരുവിതാംകൂറുകാരനായ ഇൻസ്പെക്ടർക്ക് ആളുകളെക്കയറി അടിക്കുന്ന പ്രവണതയുണ്ടായിരിക്കാം.

ഈ സംഭവത്തിന് കുറച്ചുകാലത്തിന് ശേഷം, ഈ ഇൻസ്പെക്ടർ കേരളത്തിന്‍റെ ഒരു അതിർത്തി പ്രദേശത്ത് ട്രാഫിക്ക് ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുമ്പോൾ, അന്യസംസ്ഥാനത്തുനിന്നും രണ്ട് ചെറുപ്പക്കാർ മോട്ടർ സൈക്കിളിൽ കേരളത്തിലേക്ക് കടന്നുവന്നു. പത്രവാർത്തയിൽ നിന്നും ലഭിച്ച വിവരം ഈ വിധമാണ്. അവരെ കൈകാട്ടി, ഇൻസ്പെക്ടർ നിർത്തിച്ചു ചോദ്യം ചെയ്തു. അവരുടെ പ്രത്യുത്തരത്തിൽ കാര്യമായ അടിയാളത്തം ഇല്ലാതിരുന്നിരിക്കാം. അല്ലെങ്കിൽ അവർ നിങ്ങൾ എന്ന പദം ഉപയോഗിച്ചിരിക്കാം. മലബാറിൽ ഈ നിങ്ങൾ വിളി ഏതാണ്ട് 1990കുളുടെ പകുതിവരെ മലബാർ സമൂഹത്തിൽ നിലനിന്നിരുന്നു എന്നുവേണം പറയാൻ. അതിന് ശേഷം, ഔപചാരിക വിദ്യാഭ്യാസം ഈ വാക്കിനെ ഉദ്യോഗസ്ഥരോട് ഉപയോഗിച്ചാൽ അസഭ്യവാക്കായി പൊതുജനമനസ്സിൽ തിരുകിക്കയറ്റിക്കളഞ്ഞു.

ഇൻസ്പെക്ടർ മോട്ടർ സൈക്കിളുകാരിൽ ഒരാളെ മുഖത്തിട്ടടിച്ചുവെന്നെ തോന്നുന്നു. ഇത് തിരുവിതാംകൂറിൽ പണ്ട് കാലങ്ങളിൽ ഒരു അസാധാരണ സംഭവം അല്ലതന്നെ. സ്കൂളിൽ ഇതെല്ലാം സാറന്മരിൽ നിന്നും അനുഭവിച്ചു വളർന്നുവന്ന ജനത്തിന്, ഒരു ഇൻസ്പെക്ടർസാറിൽ നിന്നും ഒരു അസഭ്യവചനമോ, മുഖത്തിട്ടടിയോ ലഭിച്ചാൽ, അത് താങ്ങാനും മറക്കാനും മലയാളത്തിലൂടെയുള്ള ഔപചാരിക വിദ്യാഭ്യാസം വൻ പരിശീലനം നൽകിയിരിക്കും.

എന്നാൽ, മുകളിൽ പറഞ്ഞ സംഭവത്തിൽ, രണ്ട് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഒന്ന് പ്രദേശം തിരുവിതാംകൂർ അല്ലതന്നെ. അതിനേക്കാൾ വൻ കാര്യം അടികൊണ്ട വ്യക്തി ജില്ലാ കോടതിയിൽ പ്രാക്ടിസ് ചെയ്യുന്ന അട്വക്കറ്റാണ്. ദിവസങ്ങൾക്കുള്ളിൽ സംഭവം പ്രശ്നമായി, പിന്നീട് ഗുരുതരമായി. കോടതിയുടെ 'officerറെ' മുഖത്തിട്ടടിച്ചത് വിട്ടുകൊടുക്കാൻ കോടതി തയ്യാറായില്ല എന്നുതോന്നുന്നു. വിചരാണ നടന്നു. ശിക്ഷയായി, ഇൻസ്പെക്ടറെ അറസ്റ്റുചെയ്യാൻവരെയുള്ള ഉത്തരവും വന്നു എന്ന് പത്രങ്ങളിൽ കണ്ടിരുന്നു. അതിനപ്പുറം കാര്യങ്ങൾ പോകില്ലതന്നെ. കാരണം, അടിച്ചതും അടികൊണ്ടതും, ഫ്യൂഡൽ ഭാഷകളിൽ ഉന്നതങ്ങളിൽ പെടുന്നവർതന്നെ.

സാധാരണ ഗതിയിൽ ഈ വിധം ഒരു പ്രശ്നം സംഭവിക്കില്ലതന്നെ. കാരണം, ഡോക്ടർമാർ, എഡ്വക്കറ്റുമാർ തുടങ്ങിയവർ ആദ്യം തന്നെ താൻ ഡോക്ടർആണ്, അല്ലെങ്കിൽ എഡ്വക്കറ്റ് ആണ് എന്നെല്ലാം അങ്ങ് പറഞ്ഞൊപ്പിക്കും. അതിന് കാലതാമസം വന്നാൽ, എടാ, എടീ, നീ തുടങ്ങിയ വാക്കുകൾ പലപ്പോഴും കേൾക്കേണ്ടിവരും.

Trivandrumവച്ച് ഈ അടുത്തകാലത്ത് ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനം ഓടിച്ച് ഒരാളെ ഇടിച്ചുകൊന്നു എന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിലും, ഈ വിധ വാക്കുകളുടെ കുഴഞ്ഞുമറിയൽ സംഭവിച്ചതായി കാണുന്നു.

ഇടികൊണ്ട ആൾ മരിച്ചു എന്നതിനാൽ പ്രതി തന്‍റെ കയ്യിപ്പെട്ടതുതന്നെ എന്ന് മനസ്സിലാക്കി സംഭവസ്ഥലത്ത് വന്ന പോലീസ് ഇൻസ്പെക്ടർ IASസ്സുകാരനെ നീ എന്നാണ് സംബോധന ചെയ്തതുപോലും. ഇൻസ്പെക്ടറും, അതിന് ശേഷം, പോലീസ് ശിപായും നീ എന്ന് സംബോധന ചെയ്താൽ, IASസ്സുകാരൻ നാറിയതുതന്നെ. എന്നാൽ താൻ IASസ്സുകാരനാണ് എന്ന് വെളിപ്പെടുത്താതെ തന്നെ, ഇതിനെ തടയാനുള്ള വാക്യായുധം IASസ്സുകാരന്‍റെ പക്കൽ ഉണ്ടായിരുന്നു. താൻ ഡോക്ടറാണ് എന്ന് പ്രഖ്യാപിച്ച്, വാക്ക് കോഡുകളുടെ നാറുന്ന നിലവാരത്തിലേക്ക് താഴുന്നതിൽ നിന്നും രക്ഷനേടി.

ഫ്യൂഡൽ ഭാഷകൾക്ക് പിന്തുണ നൽകുന്ന ഉദ്യോഗസ്ഥർ ഈ ഒരു പ്രശ്നത്തെക്കുറിച്ച് ബോധവാന്മാരാണോ എന്ന് അറിയില്ല. അടിതെറ്റിയാൽ ആനയും വീഴും. ഭാഷ ഫ്യൂഡൽ ചുവയുള്ളതാണെങ്കിൽ, വീഴ്ച വെറും നിലത്താവില്ല, മറിച്ച് വാക്ക് കോഡുകളുടെ ദുർഗന്ധ ഇടത്തിലേക്കായിപ്പോവും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണ ഉദ്യോഗസ്ഥരുടെ എഴുത്തുകളിൽ ശ്രദ്ധിക്കപ്പെട്ട ചില പോരായ്മകൾ



കഴിഞ്ഞ എഴുത്തിൽ തീയ ജനത്തിനെ ഈഴവ എന്ന ജനങ്ങൾക്ക് കീഴിൽ ഒരു ഉപജാതിപോലെ സൂചിപ്പിച്ചുകണ്ട രേഖയിൽ കണ്ട മറ്റൊരു കാര്യത്തെക്കുറിച്ചും ഒന്നു രണ്ടു കാര്യംപറഞ്ഞിട്ടു മുന്നോട്ടുപോകാം എന്ന് കരുതുന്നു.

അത് സംസ്കൃതം പഠിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് ഒരു മെഡിക്കൽ കോളെജ് പ്രവേശനത്തിൽ എന്താണ് പ്രസക്തി എന്നത് ഒന്നാമത്തെ ചിന്താവിഷയം. രണ്ടാമത്തെ കാര്യം സംസ്കൃതവും മലബാറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ്. മലയാളം എന്ന ഭാഷ സംസ്കൃതവാക്കുകളിൽ ഇന്ന് മുങ്ങിക്കുളിച്ചിരിക്കുന്ന അവസ്ഥയാണ്.

എന്നാൽ, ഈ മലയാളവും, മലബാറിലെ പ്രചീന ഭാഷയായ മലയാളവും തമ്മിൽ ഒറ്റബന്ധമേയുള്ളു. അത് പേരിൽ മാത്രമാണ്. രണ്ടു തരം തീയർതമ്മിൽ ഉള്ള പാരമ്പര്യബന്ധം ഒരേ പേരാണ് രണ്ടുപേർക്കും ഉള്ളത് എന്നതുപോലെയാണ് മലയാളത്തിന്‍റേയും കാര്യം എന്നുപറയാമെന്ന് തോന്നുന്നു. ഈ ഒരു പ്രശ്നം വളർന്നുവന്നതുകൊണ്ട്, മലബാറിലെ പ്രാചീന ഭാഷയെ, ഈ എഴുത്തുകാരൻ മലബാറി എന്നു പറഞ്ഞുതുടങ്ങുകവരെ ചെയ്തിട്ടുണ്ട്. കാരണം, മലബാറിലെ ഭാഷയെക്കുറിച്ച് പറയുന്ന ഇടത്തിൽ അതിന്‍റെ പ്രാചീന പേരായ മലയാളം എന്നതുതന്നെ ഉപയോഗിച്ചാൽ, തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ട മലയാളവുമായി കുഴഞ്ഞുപോകും.

മലയാളത്തിന് ക്ളാസിക്കൽ ഭാഷാ പദവി നേടിക്കൊടുക്കാൻ, മലബാറി ഭാഷയുടെ പ്രാചീനതയെ കുരുട്ടുബദ്ധി പ്രയോഗം നടത്തി ഉപയോഗിക്കപ്പെട്ടിരിക്കുമോ എന്ന ഒരു സന്തേഹം പോലും ഇന്ന് ഈ എഴുത്തുകാരന്‍റെ മനസ്സിൽ ഉദിച്ചിട്ടുണ്ട്.

ഈ രണ്ടു ഭാഷകൾതമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഈ എഴുത്തുകാരന്‍റെ മനസ്സിൽ ഉദിച്ചിട്ടുള്ള വിവരങ്ങൾ പിന്നീട് വിശദമായി പ്രതിപാദിക്കാം എന്ന് വിചാരിക്കുന്നു. തീയരുടെ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മികതയിൽ സംസ്കൃത പാരമ്പര്യങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയില്ല എന്നാണ് തോന്നുന്നത്. കാരണം, സംസ്കൃത പാരമ്പര്യങ്ങൾ ബ്രാഹ്മണമതത്തിന്‍റേതാണ് എന്നാണ് മനസ്സിലാക്കുന്നത്.

ഇന്ന് കാര്യങ്ങൾ ആകെ കലങ്ങിമറിഞ്ഞിരിക്കുകയാണ്. നൂറ്റാണ്ടുകളോളം കീഴ്ജനമായിരുന്ന, പാരമ്പര്യമായി ബ്രാഹ്മണമതത്തിന് പുറത്തായുള്ള നൂറുകണക്കിന് ജനക്കൂട്ടങ്ങൾ ഇന്ന് ബ്രാഹ്മണമതത്തിൽ ഇടിച്ചുകയറുകയും പെറ്റുപെരുകുകയും ചെയ്തതോടുകൂടി, ബ്രാഹ്മണമതമായ ഹിന്ദുമതത്തിന്‍റെ പുറംതോടുപോലുള്ള ഇടത്തിലേക്ക് തെറിച്ചുമാറിയിരിക്കുകയാണ്, ബ്രാഹ്മണമതത്തിന്‍റെ യഥാർത്ഥ അവകാശികളായ ബ്രാഹ്മണ ജനം, എന്ന് ഒരു തോന്നൽ.

ഈ വിധം ഇരച്ചുകയറിയവരിൽ രണ്ടുകൂട്ടം തീയരും ഉണ്ട്. അതിനാൽത്തന്നെയും, തിരുവിതാംകൂർ ഭാഷയായ മലയാളം പഠിച്ചുപറഞ്ഞുതുടങ്ങിയതുകൊണ്ടും, പഴയകാല മലയാളം സിനിമാ ഗാനങ്ങൾ YouTubeലൂടെ കേട്ടാസ്വധിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും, ഈ രണ്ടു കൂട്ടം തീയരും സംസ്കൃത പാരമ്പര്യങ്ങളും പൈതൃകങ്ങളും പൗരാണികത്വവും മറ്റും ഒരു തരം തറവാട്ടുമതുൽ എന്നപോലെ കൈക്കലാക്കിയിരിക്കാം. ആ വിധം നോക്കുകയാണെങ്കിൽ, ഇവരുടേയും പാരമ്പര്യത്തിൽ സംസൃതമുണ്ട് എന്നുതോന്നാം. എന്നാൽ ഈ തോന്നലിന്‍റെ പാതയിലൂടെ ഏതാണ്ട് ഒരു പത്ത് അമ്പതു വർഷം പിന്നോട്ടു പോയാൽ, ഈ സംസ്കൃത പൈതൃകം തീയരുടെ പാരമ്പര്യത്തിൽനിന്നും മങ്ങിമങ്ങി, പിന്നെപ്പിന്നെ കണ്ടെത്താൻതന്നെ ഇല്ലാതാവും എന്നു തോന്നുന്നു.

1900ന്‍റെതുടക്കകാലത്തുള്ള ഗ്രന്ഥങ്ങളിൽ പോലും, തീയരായുള്ള വ്യക്തികളുടെ പേരുകൾ ഈ വിധ സംസ്കൃത പാരമ്പര്യങ്ങളിൽ കണ്ടതായി ഓർക്കുന്നില്ല.

ഇനി എഴുത്തിന്‍റെ പാതയിലേക്ക് തിരിച്ചുപോകാം.

മലബാറിലെ പലയിടത്തും ഈഴവർ കുടിയേറിവരുന്നതിന്‍റെൂചനകൾ Edgar Thustonന്‍റെ ഗ്രന്ഥങ്ങളിൽ കണ്ടതായി ഓർക്കുന്നുണ്ട്. എന്നാൽ ഈ വിധ ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണ ഉദ്യോഗസ്ഥരുടെ എഴുത്തുകളിൽ ചില പോരായ്മ ഈ എഴുത്തുകാരൻ കണുകയുണ്ടായി.

അത് ഇതാണ്:

ഈ വിധ ഗ്രന്ഥങ്ങൾ സൃഷ്ടിക്കുന്ന തൊഴിലിൽ പ്രാദേശികരായ ഉദ്യോഗസ്ഥന്മാരുടെ പങ്കാളിത്തം നല്ലതുപോലെ ഉണ്ടായിട്ടുണ്ട്. പലപ്പോഴും, വിവരങ്ങൾ അവരായിരിക്കാം നൽകുക. അതുമല്ലെങ്കിൽ, ചില അദ്ധ്യായങ്ങൾ ഈ കൂട്ടർ ആയിരിക്കാം എഴുതുക. അതുമല്ലെങ്കിൽ ചില അദ്ധ്യായങ്ങളിലെ ചില ഖണ്ഡികയോ, ചില വരികളോ ഇവരായിരിക്കാം എഴുതിയിരിക്കുക. പോരാത്തതിന്, ഈ വിധ ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതി പ്രൂഫ് റീഡ് ചെയ്യാനോ, അതുമല്ലെങ്കിൽ എഡിറ്റ് ചെയ്യാനോ ഈ വിധം പ്രാദേശികരായിട്ടുള്ള ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്ന അവസരത്തിലും, ഈ കൂട്ടർ അവർക്ക് താൽപ്പര്യമുള്ള വിവരങ്ങൾ ചേർക്കുകയോ, താൽപ്പര്യമില്ലാത്തവ എടുത്തുകളയുകയോ, അതുമല്ലെങ്കിൽ ചില നിർണ്ണായകമായിട്ടുള്ള നാമവിശേഷണവാക്കുകൾ (adjectives) മാറ്റുകയോചെയ്ത്, പ്രസ്താപിക്കപ്പെടുന്ന വിവരങ്ങളുടെ ഗൗരവത്തിലോ പൗരുളിലോ പ്രാധാന്യത്തിലോ പ്രാമുഖ്യത്തിലോ ഭാവത്തിലോ മഹത്വത്തിലോ അർത്ഥത്തിലോ സൂചിതാർത്ഥത്തിലോ വകവയ്ക്കപ്പെടുന്നതിന്‍റെ പ്രാധാന്യത്തിലോ മാറ്റം വരുത്തുകയോ ചെയ്തിരിക്കാം.

ഈ വിധം ഇവിടെ പ്രസ്താവിച്ചതിന്‍റെ കാരണം, Edgar Thustonന്‍റെ ഗ്രന്ഥങ്ങളിൽ തീയരെക്കുറിച്ച് പറയുന്ന വ്യത്യസ്ത ഇടങ്ങളിൽ നൽകപ്പെടുന്ന വിവരങ്ങൾ തമ്മിൽ ചിലപ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങളോ, തമ്മിൽ പൊരുത്തപ്പെടാത്ത വീക്ഷണകോണുകളോ ആണ് എന്ന് ശ്രദ്ധിച്ചതായി ഓർക്കുന്നു. വ്യത്യസ്ത ആളുകൾ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ വ്യത്യസ്ത കാര്യങ്ങളാണ് ഈ വിധ പേജുകളിൽ വന്നത് എന്നുതോന്നുന്നു.

കഠിനമായ ഫ്യൂഡൽ ചുവയുള്ള ഭാഷാ കോഡുകൾ തീയരെ വ്യത്യസ്ത സാമൂഹിക ദിശകളിലേക്കും ഉയർച്ചത്താഴ്ചകളിലേക്കും വലിച്ചെറിഞ്ഞ അവസ്ഥയായിരിക്കാം ഇതിന് കാരണം.

Tellicherryക്ക് തൊട്ടുകിഴക്കായുള്ള കൂത്തുപറമ്പിനോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളിൽ ഈഴവർ കുടിയേറിയിരുന്നു എന്നു തോന്നുന്നു. ഈ വിധം ഒരു തോന്നൽ മനസ്സിൽ വരാനുള്ള വ്യക്തമായ രേഖയെന്തായിരുന്നു എന്ന് ഇന്ന് ഓർക്കുന്നില്ല. എന്നാൽ, വളരെ പണ്ടുകാലങ്ങളിൽ തന്നെ Tellicherryക്ക് തൊട്ടടുത്തുള്ള ചില പ്രദേശങ്ങളിൽ വെളുത്ത ത്വക്കിൻ നിറമുള്ള തീയരുടെ ഇടയിൽത്തന്നെ വൻ കറുപ്പു ത്വക്കിൻനിറമുള്ളവരെ കണ്ടതായി ഓർക്കുന്നു. ഇന്ന് ഈ വിധ ഓർമ്മകൾ ഈ ഒരു എഴുത്തിന്‍റെ പശ്ചാത്തലത്തിലൂടെ ചിന്തിക്കുകയാണ്.

ഏതാണ്ട് 1980കളിൽ ഒരു ഇങ്ഗ്ളിഷ് വർത്താപത്രത്തിൽ, Cannanore ജില്ലയിൽ അന്നുതന്നെ നിലനിന്നുപോന്നിരുന്ന കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് പ്രവർത്തകരുടെ അതികഠിനമായ ഏറ്റുമുട്ടലുകളേയും രക്തച്ചൊരിച്ചലുകളേയും പഠനത്തിന് വിധേയമാക്കപ്പെട്ട ഒരു Sociology പഠന റിപ്പോട്ടിൽ, ഈ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്, Tellicherry പ്രദേശത്തുള്ള പ്രാദേശികരായുള്ള തീയരും കൂത്തുപറമ്പ് പ്രദേശങ്ങളിൽ കുടിയേറിപ്പാർക്കുന്ന ഈഴവരും തമ്മിൽ പണ്ടുകാലങ്ങൾമുതൽ തുടങ്ങിയ ഏറ്റുമുട്ടലുകളുടെ പിന്തുടർച്ചയാണ് ഇവ എന്ന് കണ്ടെത്തിയതായി വായിച്ചതായി ഓർക്കുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. തികച്ചും വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ രണ്ടുതരം വ്യത്യസ്ത തീയർ സർക്കാർ ഉദ്യോഗസ്ഥർ തിരുവിതാംകൂറിൽ


മലബാറിനെ തിരുവിതാംകൂറിലോട്ട് ബന്ധിപ്പിക്കപ്പെട്ടപ്പോൾ, ഉദ്യോഗസ്ഥതലത്തിൽ കാര്യമായ ചിലവ്യത്യാസങ്ങൾ വന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതിപാദിക്കേണ്ടുന്ന ഇടം അല്ല ഇത്. എന്നിരുന്നാലും ചില കാര്യങ്ങൾ പറയാം.

മലബാറിൽ, 1947വരെ Madras Presidency Civil Serviceന്‍റേയും, അതിന് ശേഷം, പുതുതായി രൂപീകൃതമായ ഇന്ത്യാ രാജ്യത്തിലെ സംസ്ഥാനമായ Madrasലെ Madras State Civil Serviceലേയും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിരുന്നു. ഇവരിൽ middle level ഓഫിസർമാർമുതൽ മുകളിൽ ഉള്ളവർ direct recruits ആയി നിയമിക്കപ്പെട്ടവർ ആയിരുന്നു. ഇങ്ഗ്ളിഷ് ഭാഷയിൽ നല്ലനിലവാരമുള്ള പ്രാവീണ്യവും, ഇങ്ഗ്ളിഷിലെ സാമൂഹിക സമത്വാധിഷ്ഠിത (egalitarian) ആശങ്ങളെക്കുറിച്ച് നല്ലനിലവാരത്തിലുള്ള അവബോധം ഉള്ളവരും ആയിരുന്നു ഇക്കൂട്ടർ എന്ന് മനസ്സിലാക്കുന്നു.

തിരുവാതാംകൂറിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. സർക്കാർ വകുപ്പുകളുടെ തലപ്പത്ത്, രാജകുടുംബം നേരിട്ട് നിയമിച്ചവരും, അവർക്ക് കീഴെ ഗുമസ്തരായി (clerksആയി) നിയമിക്കപ്പെട്ട്, സാവധാനത്തിൽ ഉദ്യോഗകയറ്റം ലഭിച്ച് മുകൾനിലവാരങ്ങളിലേക്ക് കയറിവന്നവരും ആയിരുന്നു.

എന്നുവച്ചാൽ, ജില്ലാതലത്തിലും അതിന് മുകളിലും ഉള്ള 'officer'മാർ ഗുമസ്ത നിലവരാത്തിൽനിന്നും ഉയർന്നുവന്നവരായിരുന്നു. ഇക്കൂട്ടർക്ക് പൊതുവേ പറഞ്ഞാൽ, ഇങ്ഗ്ളിഷിൽ പ്രാവീണ്യം വളരെ തച്ഛമായിരിക്കും. ജനങ്ങളോടുള്ള സമീപനത്തിൽ, വ്യക്തമായും മലയാളത്തിലെ 'ഞാൻ അദ്ദേഹം ആണ്', 'നീ വെറും അവനും അവളും' ആണ് എന്ന പ്രത്യയശാസ്ത്രം മനസ്സിൽ തുടിച്ചുകൊണ്ടിരിക്കുന്നവരും ആയിരിക്കും, ഈ കൂട്ടർ.

മലബാറും തിരു-കൊച്ചി സംസ്ഥാനവും (Travancore-Cochin Stateഉം) തമ്മിൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ, സർക്കാർ തലത്തിൽ, അതീവ ശുഭകരവും സുഖകരവും ശുദ്ധഭാവമുള്ളതുമായ ഒരു പ്രസ്ഥാനത്തെ തികച്ചും വിപരീതവും അശുഭകരവും അസുഖകരവും തിന്മനിറഞ്ഞതും ദോഷഭാവമുള്ളതും ദുഷ്ടതയുള്ളതും വിനാശകരമായതുമായ ഒരു പ്രസ്ഥാനവും ആയി ബന്ധിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞാൽ മതി. ഈ വിഷയത്തെക്കുറിച്ച് പിന്നീട് കൂടുതൽ വിശാലമായി പറയാം എന്ന് കരുതുന്നു.

കേരളം സ്ഥാപതിമായതോടുകൂടി, പല സർക്കാർവകുപ്പുകളിലും IAS/ IPS തുടങ്ങിയ കാഡറുകൾക്ക് കീഴെയുള്ള ഉയർന്ന സ്ഥാനങ്ങളിലേക്ക് മലബാർ കാഡറിലെ (Malabar Cadreലെ) ഇങ്ഗ്ളിഷ് തമ്മിൽ സംസാരിക്കുന്ന ഓഫിസർമാർ നിറഞ്ഞുതുടങ്ങി. സ്വാഭാവികമായും ഇക്കൂട്ടർക്കിടയിൽ, വെറും മലയാളത്തിൽ ചിന്തിക്കുന്ന, 'officer' എന്നവാക്ക് അനുചിതമായി ഉപയോഗിച്ച് നിർവ്വചിക്കപ്പെടുന്ന അനവധി തിരുവിതാംകൂർ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഈ വിഷയം ഇവിടെ തൽക്കാലത്തേക്ക് വിടുകയാണ്. എന്നാൽ പറയാൻ വന്നത്, Trivandrumത്തെ Malabar Cadre ഓഫിസർമാരിൽ ചിലരെങ്കിലും തീയരായിരുന്നു. സാമാന്യം നല്ലനിലവാരത്തിലുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ളവരും ഇങ്ഗ്ളിഷ് ഔദ്യോഗിക ചട്ടങ്ങൾ പ്രകാരം പ്രവർത്തിക്കുന്നവരും തന്നെയാവാം ഇക്കൂട്ടർ. ഈ കൂട്ടരെക്കുറിച്ച് നല്ല മതിപ്പ് മറ്റുള്ളവരിൽ ഉണ്ടായിരുന്നിരിക്കാം. ഉറപ്പോടുകൂടി പറയാനുള്ള അനുഭവജ്ഞാനം ഇല്ലതന്നെ.

ഒരു ദിവസം ഈ എഴുത്തുകാരൻ ഒരു നായർ (പിള്ള) വീട്ടിൽ വച്ച് അവിടുത്തെ മദ്ധ്യവസ്സുകാരിയായ ഗൃഹനായികയുമായി സംസാരിക്കുന്ന അവസരത്തിൽ, അവർ ഈ എഴുത്തുകാരന്‍റെ ജാതിചോദിച്ചു. അന്ന് തിരുവിതാംകൂറിൽ ജാതിചോദിക്കുന്ന ഒരു സാമൂഹിക കീഴ്വഴക്കം നിലനിന്നിരുന്നു എന്ന് തോന്നുന്നു. ഇത് ഒരു വ്യക്തിയുടെ race അഥവാ ethnographic വിവരങ്ങൾ ചോദിച്ചറിയൽ ആണ് എങ്കിൽ പ്രശ്നം ഇല്ലതന്നെ. എന്നാൽ കാര്യങ്ങൾ ഈ വിധം ലളിതമല്ല. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ജാതി തീയ (Thiyya) ആണ് എന്നും, ഈ ജാതിയെക്കുറിച്ച് തിരുവിതാംകൂറിൽ ആളുകൾക്ക് യാതോരു അറിവും ഇല്ലാ എന്നും ഈ എഴുത്തുകാരൻ മറുപടി പറഞ്ഞു.

അപ്പോൾ ആ സ്ത്രീ മറുപടിപറഞ്ഞത്, വൻ മതിപ്പോടുകൂടിയാണ്. തന്‍റെ ഭർത്താവിന്‍റെ ഓഫിസിലെ ഓഫിസർമാരിൽ ഒരാൾ തീയ ആണ് എന്നും പറഞ്ഞു. തീയർ എന്നത് ഒരു വൻ മഹിമയുള്ളവർ ആണ് എന്ന രീതിയിൽ തന്നെയായിരുന്നു ആ സ്ത്രീയുടെ സ്വരത്തിൽ പ്രത്യക്ഷപ്പെട്ടകാര്യം. ഈ വിധകാര്യങ്ങളുടെ സങ്കീർണ്ണതയൊന്നും അന്ന് ഈ എഴുത്തുകാരന് അറിവുണ്ടായിരുന്നില്ല. കാരണം, വല്ലപ്പോഴും ആണ് മലബാറിലേക്ക് വരിക.

എന്നാൽ ഏതാണ്ട് 1983ൽ മലബാറിലെ കൊടുവാൾ തീയ എന്ന് വിശേഷിപ്പിക്കാവുന്ന തീയ ജനവിഭാഗത്തിലെ ഒരാൾ തിരുവനന്തപുരത്ത് വരികയുണ്ടായി. ഈ ആളെ ഈ എഴുത്തുകാരന് മലബാറിൽ വച്ച് പരിചയമുണ്ടായിരുന്നു. ചെറുപ്പക്കാരനാണ്. CPSന്‍റെ അനുയായി പോലുള്ള വ്യക്തിയാണ്. ഈ ആൾക്ക് Trivandrum പരിചയക്കുറവുള്ളതിനാൽ, ചിലയിടങ്ങളിൽ ഈ ആളുടെകൂടെ പോകുകയുണ്ടായി. അന്ന് ഒരു സർക്കാർ ഓഫിസിൽ വച്ച്, ഈ ആളുടെ നാട്ടുകാരനായ ഒരു തീയ യുവാവിനെ കാണുകയുണ്ടായി. ഗുമസ്തനാണ്.

യാതോരുവിധ ഇങ്ഗ്ളിഷ് പരിജ്ഞാനവും ഇല്ലാത്തതും, വ്യക്തമായും Malabar Cadre ഓഫിസർമാരിലെ തീയരുടെ നേരെ വിപരീതമായുള്ള സാമൂഹിക പശ്ചാത്തലവും മാനസിക ഭാവവും, പോരാത്തിന് ആപേക്ഷികമായി അധമഭാവും ഉള്ള വ്യക്തി. ഇതും തീയ വ്യക്തി തന്നെ. അന്ന് മനസ്സിൽ കാര്യങ്ങൾ വ്യക്തമായിരുന്നില്ല എന്നാണ് തോന്നുന്നത്. ഒരേ ജാതിപ്പേരിൽ വിപരീത സാമൂഹിക വ്യക്തിത്വ നിലവാരങ്ങൾ ഉള്ള വ്യക്തികളോ?

എന്നാൽ, Tellicherryയിലും മറ്റ് ചിലപ്രദേശങ്ങളിലും ഇങ്ഗ്ളിഷ് ഭരണം നൽകിയ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷം ലഭിക്കാതെ പോയ ഒരു വൻകൂട്ടം തീയർതന്നെ മലബാറിൽ നിലനിന്നിരുന്നു. അവർമിക്കവരും പ്രാദേശിക ഭൂജന്മികളുടേയും, അധിപന്മാരുടേയും കൂലിക്കാരും അനുചരനും ആശ്രിതരും മറ്റുമായി ജീവിച്ചിരുന്നവർ ആയിരുന്നു. കുറച്ചുപേർക്ക് കുറച്ച് കൃഷിയിടങ്ങളും ഉണ്ടായേക്കാം.

ഇന്ത്യൻ സ്വാതന്ത്ര്യ സമര വീര ഗാഥകളിലൂടെ വീക്ഷിക്കുകയാണെങ്കിൽ, ഈ കൂട്ടർ ഇങ്ഗ്ളിഷുകാരുടെ അടിമകളാവാൻ കൂട്ടാക്കാത്തവർ ആണ്. സ്വന്തം ഭൂജന്മികളോടും അധിപന്മാരോടും കുഗ്രാമങ്ങളിലെ വാഴുന്നവരോടും അധികാരികളോടും അടിയാളത്തുവും കൂറും നൽകി, വെറും തോർത്തുടുത്ത്, മാറിടം തുറസ്സായി നിലനിർത്തി, തലയിൽ പാളത്തൊപ്പിയും ധരിച്ച്, ഭൂജന്മികളുടെ വീടുകളുടെ കോലായിക്ക് കീഴിലായുള്ള ചേതിയിൽ കുത്തിയിരുന്ന്, വെറ്റിലയിൽ ചുണ്ണാമ്പും പൊടിച്ച അടക്കയും ചേർത്തുപുരട്ടി വായിൽ തിരുകിച്ചവച്ച്, മുറ്റത്തും മുറ്റത്തിന് പുറത്തും പോയി തുപ്പിയും ചുണ്ടുതുടച്ചും വൻ രാജ്യസ്നേഹം പേറി ജീവിച്ചിരുന്നവർ.

ഇക്കൂട്ടരിൽ പുരഷന്മാർ ഭൂജന്മികളുടെ തെങ്ങിൻതോപ്പുകളിലും, മറ്റ് കൃഷിയിടങ്ങളിലും വെയിലത്തും മഴയത്തും തൊഴിൽ ചെയ്യും. ഭൂജന്മിയുടെ കാര്യസ്ഥർ ഇക്കൂട്ടരെ വെറും പേര് വിളിക്കും, ഓൻ എന്ന് പരമർശവാക്കായും ഉപയോഗിക്കും. ചിലപ്പോൾ എടാ, എന്താടാ, എന്താനേ തുടങ്ങിയവാക്കുകളും ഉപയോഗിക്കും. പൊതുവായി ഐറ്റിങ്ങൾ എന്ന വാക്ക് പ്രയോഗത്തിൽ നിർവ്വചിക്കും. തുച്ഛമായ കൂലി നൽകും.

ഇക്കൂട്ടരുടെ സ്ത്രീ ജനങ്ങൾ വേറെ കാര്യസ്ഥരുടെയും തൊഴിലുകാരുടേയും കൂടെ തേങ്ങ കയറ്റിക്കൊണ്ടുവരാനുള്ള കൊട്ടയും എടുത്ത് മലകളിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പോകും. യാതോരു ജനവാസവും ഇല്ലാത്ത പ്രദേശങ്ങൾ ആയിരിക്കും. എല്ലാം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ സ്വന്തം കൂരകളിൽ തിരിച്ചെത്തും.

ഇക്കൂട്ടർക്ക് നിർബന്ധമായും സർക്കാർ സേവനത്തിൽ സംവരണം ആവശ്യമാണ്. മാത്രവുമല്ല, സർക്കാർ ചട്ടങ്ങൾ, മലയോരങ്ങളിൽവച്ച് ഇക്കൂട്ടരുടെ കാര്യസ്ഥരും മറ്റും ഇക്കൂട്ടരോടു പെരുമാറിയ രീതികളിലേക്ക് താഴ്ത്തിയും കൊണ്ടുവരേണ്ടിയും വരും. ഭരണയന്ത്രത്തിൽനിന്നും ഇങ്ഗ്ളിഷ് ഭാഷതന്നെ തുടച്ചുമാറ്റേണ്ടിയും വരും.

തിരുവിതാംകൂറിൽ ആദ്യകാലങ്ങളിൽ സർക്കാരീലെ തീയർ ഓഫിസർമാർ ഈഴവരാണ് എന്ന് ഈഴവർ പ്രസ്താവിക്കുകയും, അത് ശരിയല്ലാ എന്ന് തീയർ ഓഫിസർമാർ സ്വന്തമായി മനസ്സിൽ പറയുകയും ചെയ്യുമായിരുന്നു. എന്നാൽ, പുതിയതായി തിരുവിതാംകൂറിലേക്ക് കടന്നുവന്ന, Malabar Cadre ഓഫിസർ തീയരുടെ നേരെ 180 ഡിഗ്രി എതിർ ദ്രുവത്തിലുള്ള തീയർ, ഈഴവരാണ് എന്ന് ഈഴവർക്ക് പ്രത്യേകിച്ച് എടുത്തുപറയേണ്ടിവന്നില്ലാ എന്നാണ് തോന്നുന്നത്. തിരുവിതാംകൂറിൽ വച്ച് പല ഈ വിധ തീയരും പുതിയ ചരിത്ര വിവരങ്ങൾ പഠിച്ചും തുടങ്ങി.

നാരായണ ഗുരുവും SNDPയും നിരന്തരമായി സാമൂഹികമായി പൊരുതിയാണ്, തീയർ ഉയർന്നുവന്നത് എന്ന്.

വായനക്കാരൻ ഓർക്കേണ്ടത്, യഥാർത്ഥത്തിൽ സാമൂഹികമായി കൊടുവാൾ തീയരുടെ നേരെ 180 ഡിഗ്രി എതിർകോണിലുള്ളത് വൈശ്യത്തീയരാണ്. അല്ലാതെ, ഇങ്ഗ്ളിഷുകാരോട് അടുത്തുനിന്നു പ്രവർത്തിച്ച തീയർ ജനമല്ല. എന്നാൽ തിരുവിതാംകൂറിൽ, ഔദ്യോഗിക തലത്തിൽ കൊടുവാൾത്തീയരും വൈശ്യത്തീയരും ഏതാണ്ട് ഒരേ പോലെ, Malabar Cadre officerമാരുടെ എതിൽകോണിൽ ആണ് വന്ന് നിന്നത്, ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം കുറവാണെങ്കിൽ.

എന്നാൽ കൂടുതൽ വിശാലമായി പറയുകയാണെങ്കിൽ, Malabar Cadre officerമാർ മൊത്തമായിത്തന്നെ തിരുവിതാംകൂറിൽ ഒരു പുതുമായിരുന്നു എന്ന് പറയാമെന്ന് തോന്നുന്നു. അതേ സമയം, മലബാറിൽ സർക്കാർ സേവനത്തിൽ ഗുമസ്തരും ശിപായിമാരും ഇവരിൽ നിന്നും വ്യത്യസ്തരായിരുന്നു. എന്നാൽ തിരുവിതാംകൂറിൽ സർക്കാർ സേവനത്തിൽ ഗുമസ്തരായും ശിപായിമാരായും പുതുതായി ചേർന്ന മലബാറുകാർക്ക് മലയാളം ഭാഷതന്നെ പുതുമയാർന്നതായിരുന്നു എന്ന് ഒരു പരിധിവരെ പറയാമെന്ന്തോന്നുന്നു. എന്നാൽ മിക്കവരും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ തിരുവിതാംകൂർ ഭാഷയായ മലയാളത്തിൽ കുറച്ചൊക്കെ പ്രാവീണ്യംനേടിയവർ തന്നെ. എന്നിരുന്നാലും, സംസാര ഭാഷയിൽ പലപ്പോഴും മലബാറി വാക്കുകൾ കടന്നുകയറും എന്നുള്ളതും വാസ്തവംതന്നെയായിരുന്നു.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്‍റെ ആശ്ചര്യകരമായ ശക്തിയും വിപരീതഭാവത്തിലുള്ള പലവിധ അർത്ഥങ്ങളും



ഇങ്ഗ്ളണ്ടിലും വിവിധതരം തൊഴിൽ ചെയ്യുന്നവർ കാലാകാലങ്ങളായി ഉണ്ടായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ലതന്നെ. ഭൂഖണ്ഡ യൂറോപ്പുമായി ഭൂമിശാസ്ത്രപരമായുള്ള വൻ അടുപ്പംകാരണം ഇങ്ഗ്ളണ്ടിലും പ്രഭുവംശം എന്ന കൂട്ടരും നിലവിൽവന്നിരുന്നു. അതേ സമയം, ഐറിഷ്, വെൽഷ്, സ്ക്കോട്ടിഷ് വംശജരും ഇങ്ഗ്ളണ്ടിനോട് തൊട്ടടുത്തുതന്നെ, കാലാകാലങ്ങളായി ഉണ്ടായിരുന്നു.

ഇങ്ഗ്ളണ്ടിലുള്ള തൊഴിൽ ജനതയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചത് മിക്കവാറും ഇങ്ഗ്ളിഷ് ഭാഷതന്നെയാണ് എന്ന് പറയാമെന്ന് തോന്നുന്നു.

അതിന്‍റെ സങ്കീർണ്ണതകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ ദക്ഷിണേഷ്യൻ ഉപദ്വീപിലെ കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു.

ഈ പ്രദേശത്ത് പണിക്കാരൻ - പണിക്കാരി എന്ന ഒരു ജനവർഗ്ഗം തന്നെ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. തൊഴിൽ ചെയ്യിക്കുന്നവർ വേറെയും. കേരളത്തിൽ ഈ വർഗ്ഗ വിഭജന അതിരുകളെ ഗൾഫ് പണം എന്ന പ്രതിഭാസം ചെറുതായെങ്കിലും ചിലയിടത്തെങ്കിലും ഒരച്ചുമാച്ചുകളഞ്ഞിട്ടുണ്ട് എന്നത് വാസ്തവം ആരിക്കാം.

എന്നിരുന്നാലും, തൊഴിൽ ചെയ്യുന്നവരും തൊഴിൽ ചെയ്യിക്കുന്നവരും തമ്മിൽ ഭാഷാകോഡുകളിൽ പലയിടത്തും വൻ വ്യത്യാസം തന്നെ നിലനിൽക്കുന്നുണ്ടാവാം. തൊഴിൽ ചെയ്യുന്നവർ നീ, അവൻ, അവൾ എന്നിവയും, ചെയ്യിക്കുന്നവർ അങ്ങ്, സാർ, മാഡം, അദ്ദേഹം, അവർ എന്നൊക്കെ. ഇതെല്ലാം ഏവർക്കും അറിവുള്ളകാര്യങ്ങൾതന്നെ.

ചില തൊഴിലാളി - തൊഴിൽ മേധാവി ബന്ധങ്ങളിൽ മറ്റ് ചില ബഹുമാന - തരംതാഴ്ത്തൽ ഉച്ചനീച്ത്വങ്ങൾക്ക് അനുസൃതമായി വാക്ക് കോഡുകൾ ഉപയോഗിച്ച് ചിലർ ഉച്ചനീചത്വ പാതകൾ തലതരിച്ചും നടപ്പിൽ വരുത്തിയേക്കാം.

ഉദാഹരണത്തിന്, തൊഴിൽ ചെയ്യുന്ന ആൾക്ക് തൊഴിൽ മേധാവിയേക്കാളും പ്രായം. ഈ വിധ ബന്ധങ്ങളിൽ രണ്ട് വ്യത്യസ്ത ഉച്ചനീചത്വ കോഡുകൾ തമ്മിൽ മത്സരിക്കുന്ന അനുഭവം വന്നുചേരാം. പ്രായം എന്ന കാര്യത്തെ മുന്നോട്ടുവെച്ച്, തൊഴിലാളി, തൊഴിൽ മേധാവിയെ നീ എന്ന് സംബോധന ചെയ്യുന്ന അവസരങ്ങൾ കണ്ടിട്ടുണ്ട്.

മാത്രവുമല്ല, ചില തൊഴിലാളികൾ ഈ വിധ വാക്ക് കോഡുകൾ ദിശതിരിച്ചും ഉപയോഗിച്ചേക്കാം, ഒരു തരം ധിക്കാരം എന്ന നിലയിൽ.

ഈ വിധ കാര്യങ്ങളെക്കുറിച്ച് പലതും പറയാനുണ്ട്. അവയിലേക്ക് പിന്നീട് പോകാം എന്ന് കരുതുന്നു.

ഏതാണ്ട് 1982ൽ ദേവർകോവിൽന് തൊട്ടപ്പുറത്തായുള്ള ഗ്രാമത്തിലെ അങ്ങാടിയിൽ വച്ച് ഒരു സംഭാഷണം ശ്രദ്ധിക്കുകയുണ്ടായി. ആ പ്രദേശം അന്ന് ഏതാണ്ട് ലോകത്തിന്‍റെ അറ്റം എന്ന് തോന്നിക്കുമാറ് ഉൾപ്രദേശം ആയിരുന്നു. എന്നിരുന്നാലും, അങ്ങാടിയിൽ സാമൂഹികമായി പ്രാദേശികതലത്തിൽ വൻ വ്യക്തികളായുള്ളവരും, വെറും പണിക്കാർ ആയുള്ളവരും രണ്ട് ദ്രുവങ്ങളിൽ ഉണ്ട്.

ഏതാണ്ട് 24 വയസ്സുള്ള ഒരു ചെറപ്പക്കാരൻ. പ്രാദേശിക തലത്തിൽ തീയ ഭൂജന്മികുടുംബാംഗമാണ്. അനവധി ഏക്കർ തെങ്ങിൻതോപ്പുകൾ ഉള്ള കുടുംബം. അയാളുടെ മുന്നിൽ വന്നുനിൽക്കുന്നത്, ഏതാണ്ട് 45 വയസ്സുള്ള പണിക്കാരിയാണ്. വയസ്സിലെ വ്യത്യാസം വളരെ വ്യക്തമാണ്. ചെറുപ്പക്കാരൻ കൽപ്പിക്കുന്ന ഭാവത്തിൽ, എന്നാൽ മാന്യസ്വരത്തിൽതന്നെ പണിക്കാരിയോട് പറയുന്നു:

'നാണീ, ഇഞ്ഞി നാളെ കൂട്ടയുംകൊണ്ട് ആടെപ്പോണം.'

സ്വന്തം അമ്മയേക്കാളും പ്രായം വരുന്ന സ്ത്രീയേയാണ് വെറും പേരും, ഇഞ്ഞി (നീ) എന്നും സംബോധന ചെയ്തത്. ഈ വിധ സംബോധനാ രീതികൾ പ്രാദേശികമായി ഒരു അസാധാരണ കാര്യമല്ലെങ്കിലും, Trivandrumത്തുനിന്നും വന്ന ഈ എഴുത്തുകാരന്‍റെ ശ്രദ്ധയിൽ കാര്യമായി അതു പതിച്ചു. പ്രായത്തെ ബഹുമാനിക്കേണം എന്ന രീതിയിൽ ആണ് ഈ എഴുത്തുകാരന് കിട്ടിയിരുന്ന പരിശീലനം. അന്ന് ഈ എഴുത്തുകാരന് ഏതാണ്ട് 21 വയസ്സ് പ്രായം ഉണ്ടാവാം.

പണിക്കാരിയാണെങ്കിൽ ഇഞ്ഞി വിളിയുടെ സ്വാധീനത്തിൽ വളരെ ദാസ്യഭാവത്തിൽത്തന്നെയാണ് നിൽകുന്നത്. തിരിച്ച് ഇങ്ങള് എന്നാണ് സംബോധന ചെയ്യുന്നത്.
വളരെ പ്രായം ഉള്ള സ്ത്രീയെ ഇഞ്ഞി എന്നും വെറും പേരും വിളിച്ചതിലെ അനൗചിത്യം ആ ചെറുപ്പക്കാരനോട് ഈ എഴുത്തുകാരൻ സൂചിപ്പിക്കുകയുണ്ടായി. ചോദ്യം കേട്ട് ആ ആൾക്ക് ഏന്തോ വൻ വിഡ്ഢിത്തം പറഞ്ഞതായുള്ള ഭാവം വന്നു.

ആ ആൾ പ്രതികരിച്ചത് ഈ പ്രകാരം ആണ്: തീയത്തിയെപ്പിന്നെ ഇഞ്ഞി എന്നല്ലാതെ വേറെന്താണ് വിളിക്കുക?

ഇവിടെ ശ്രദ്ധിക്കാനുള്ള കാര്യം ഈ ചെറുപ്പക്കാരനും തീയ വംശജനാണ്. എന്നാൽ തീയൻ, തീയത്തി എന്ന പണിക്കാരൻ - പണിക്കാരത്തി ആളുകളെ, ഉന്നത തീയർ തങ്ങളിൽനിന്നും വ്യത്യസ്തരായാണ് ചൂണ്ടിക്കാണിക്കുക എന്നതാണ്.

ഈ സംഭാഷണത്തിന്‍റെ ദിശാകോഡുകൾ തലതിരിച്ചാൽ, ഭൂജന്മി ഇഞ്ഞിയും പണിക്കാരത്തി ഇങ്ങളും ആവും. എന്നാൽ അത് ഒരു സാമൂഹിക പുരോഗതി അല്ലതന്നെ, സാമൂഹിക പരിവർത്തനമാകാമെങ്കിലും.

ആരോടാണ് തങ്ങൾ ഒട്ടിനിൽക്കുന്നത് എന്നത് ഒരു വൻ കാര്യമാണ്. പണിക്കാരനോട് ഒട്ടിനിൽക്കുന്നതും, തന്നെക്കാൾ ഉയർന്നവരോട് ഒട്ടിനിൽക്കുന്നതും ഭാഷാകോഡുകളിൽ വൻ വ്യത്യസംതന്നെ വരുത്തും. കാരണം പണിക്കാരനോട് ഒട്ടിനിൽക്കുന്നവന്‍റെ സാമീപ്യം, പണിക്കാർക്ക് തങ്ങളോടും അടുക്കാൻ സൗകര്യം നൽകും എന്ന അറിവ് മറ്റൊരു സാമൂഹിക ഉന്നതനിൽ വന്നുചേരും. അങ്ങിനെയുള്ളവരെ ഈ ആൾ കാര്യമായി അടുപ്പിച്ചേക്കില്ലാ.

തിരുവിതാംകൂറിൽ London Missionary Society ഈഴവ കൃസ്ത്യാനികൾക്കായി പണിത പള്ളിയിൽ പുലയർ കൃസ്ത്യാനികൾ കയറിത്തുടങ്ങിയപ്പോൾ ഈഴവർ പള്ളിയിൽനിന്നും വിട്ടുനിന്നു. അതിന് അവർ പറഞ്ഞകാരണം, തങ്ങൾക്ക് നായർവീടുകളുമായുള്ള അടുപ്പം ഇല്ലാതായിപ്പോകും, തങ്ങൾ പുലയരോടൊപ്പം അടുത്തുനിന്നാൽ എന്നാണ്. ഇതിന്‍റെ വിപുലമായുള്ള വാസ്തവം, ഈ വിധം പുലയരോട് ആത്മബന്ധമുള്ള ഈഴവരോട് നായർമാർ അടുത്തു ഇടപഴകിയാൽ, അവരുടെ കാര്യങ്ങളും അവരെപ്പറ്റിയുള്ള പരാമർശങ്ങളും പുലയരുടെ അടുത്ത് ഹീനവാക്ക് കോഡുകളുടെ പരിവേഷം പേറി എത്തും എന്നതാണ്. ഈ വിധമുള്ള അടുത്തുനിൽക്കൽ ഭാഷാകോഡുകളിൽ വൻ വ്യതിയാനങ്ങൾ വരുത്തും എന്നുള്ളതാണ് വാസ്തവം. ഈ കാര്യം ആരും എടുത്തുപറയുന്നില്ലായെങ്കിലും, ഇതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം.

മുകളിൽ ചിത്രീകരിച്ച, ചെറുപ്പക്കാരൻ പണിക്കാരത്തിയോട് ഉപയോഗിച്ച പദപ്രയോഗവും സംഭാഷണവും, ഒരു ചെറിയ കാര്യമായിത്തോന്നാമെങ്കിലും യഥാർത്ഥത്തിൽ, ഈ സംഭാഷണത്തിലെ വാക്ക് കോഡുകളെ വ്യത്യസ്ത ദിശയിൽ വിപരീതമായി മാറ്റിമറിച്ച് വെച്ചാലുളവാകുന്ന സാമൂഹികവും, മാനസികവും വ്യക്തിബന്ധപരവും മറ്റുമായ കാര്യങ്ങൾ, ഇന്ത്യൻ സമൂഹത്തിലെ അനവധി വ്യക്തിബന്ധങ്ങളേയും ഔദ്യോഗിക പ്രസ്ഥാനങ്ങളേയും, പട്ടാള അടുക്കുംചിട്ടയേയും അതിന്‍റെ തന്നെ കാര്യക്ഷമതയേയും, പോലീസ് വകുപ്പിലെ വ്യക്തിബന്ധങ്ങളേയും അതിനുള്ളിലേതന്നെയുള്ള അച്ചടക്കത്തേയും, സാധാരണ വ്യക്തികളിലെ മാനസിക പിരിമുറുക്കത്തേയും, മറ്റും ബാധിച്ചിട്ടുണ്ട് എന്നുള്ളതും വാസ്തവം തന്നെ. പോരാത്തതിന്, പണത്തിനായുള്ള ആർത്തി, തൊഴിൽ ചെയ്യാനുള്ള വിരക്തി തുടങ്ങി അനവധി കാര്യങ്ങളുമായും ഇത് ബന്ധപ്പെട്ടുകിടക്കുന്നു.

പട്ടാളത്തിൽ ചെറുപ്രായക്കാരായ ഓഫിസർമാർ, അവരേക്കാൾ വളരെ പ്രായം ഉള്ള പട്ടാളക്കാരെവരെ നീ (തൂ) എന്നുതന്നയാണ് സംബോധന ചെയ്യുക. ഈ സംബോധനാ രീതി, മുകളിൽ ചിത്രീകരിച്ച അതേ വാക്ക് കോഡുകൾക്ക് അനുസൃതമായാണ് നടത്തുന്നത്. ഇത് വൻ അച്ചടക്കവും അടിയാളത്തവും മറ്റും നൽകും എന്നുള്ളതാണ് വാസ്തവം. എന്നാൽ ഇതിന് അപ്പുറത്തും പല വാസ്തവങ്ങളും ഉണ്ട്. അവയെക്കുറിച്ച് പിന്നീട് പറയാം.

പോലീസ് കോൺസ്റ്റബ്ൾമാരിൽ ചിലരെ നീ എന്നും മറ്റു ചിലരെ നിങ്ങൾ എന്നും IAS / IPS ഓഫിസർമാർ സംബോധന ചെയ്യാറുണ്ട്. ഇതിലും ഒരു വൻ സംഗതിയിരിക്കുന്നുണ്ട്. പിന്നീട് അതിനെക്കുറിച്ച് സംസാരിക്കാം.

ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന കഥയാണ്. Calicutന് കിഴക്കായുള്ള നാദാപുരത്തിന് അടുത്ത് വൈശ്യത്തീയനായ ഭൂജന്മിയും സാമൂഹിക പ്രമാണിയും ആയ ഒരാൾ ഉണ്ടായിരുന്നു. ഈ ആൾക്ക് ഭാര്യയും മക്കളും ഉണ്ട്. നല്ലനിലവാരമുള്ള കുടുംബ അന്തരീക്ഷം. മലയിൽ കൃഷി ഭൂമിയുണ്ട്. അവിടെ താമസ സൗകര്യമുള്ള വീടുപോലുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു.

ചെറുപ്പക്കാരിയായ ഒരു പണിക്കാരിയുമായി ഈ ആൾ അവിടെ ഒന്നിച്ചു താമസിക്കുന്ന ഏർപ്പാടുണ്ടായിരുന്നു. പണിക്കാരിയിൽ ഈ ആൾക്ക് ഒരു മകളും ജനിച്ചു. ഈ പണിക്കാരത്തിക്ക് ഈ ആൾ പല സൗകര്യങ്ങളും നൽകി. മകളെ വളർത്തിക്കൊണ്ടുവരാൻ.

ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ, ഇത് ഒരു വിഷമകരമായ കുടുംബാന്തരീക്ഷമാണ്. ഭർത്താവിന് മറ്റൊരു സ്ത്രീയിൽ കുട്ടിയും മറ്റും ഉള്ളത് വിഷമകരമായ അവസ്ഥതന്നെയാണ്.

എന്നാൽ ഫ്യൂഡൽ ഭാഷയിൽ കാര്യങ്ങൾക്ക് മറ്റ് ചില സങ്കീർണ്ണതകൾകൂടി വന്നുചേരും.

പണിക്കാരത്തി മറ്റ് പണിക്കാരുമായി ഒരേ സാമൂഹിക നിലവാരം പങ്കിടുന്ന വ്യക്തിയാണ്. മറ്റ് പണിക്കാരും അവരുടെ ബന്ധജനവും, അവരുടേതന്നെ മറ്റ് കാര്യസ്തരും തൊഴിൽ ഉടമകളും ഈ സ്ത്രീയെ ഇഞ്ഞി, ഓള് തുടങ്ങിയ വാക്കുകളുടെ പിടിയിൽ പിടിച്ചുനിർത്തിയിരിക്കും. ആവിധ പിണിക്കാരിൽ ചിലരെ ഏട്ടൻ എന്നും, ചിലരെ ഏച്ചി എന്നും, മറ്റും ഈ സ്ത്രീ വിളിക്കുകയും നിർവ്വചിക്കുകയും ചെയ്യും.

വൈശ്യത്തീയനായ വ്യക്തി ഈ സ്ത്രീയുമായും, ആ സ്ത്രീയിൽ ജനിച്ച മകളുമായും അടുത്ത് പെരുമാറുമ്പോൾ, കൃത്രിമമായി വാക്കുകൾക്കൊണ്ടെങ്കിലും ഒരു തരം മതിൽകെട്ടും മറ്റും സൃഷ്ടിക്കേണ്ടിവരും. അതുമല്ലെങ്കിൽ ആ സ്ത്രീയെ വേറെയെവിടേക്കെങ്കിലും മാറ്റിതാമസിപ്പിക്കേണ്ടിവരും. അത് അത്ര എളുപ്പമുള്ളകാര്യമല്ല. നടക്കില്ലതന്നെ.

ഈ സ്ത്രീയുമായുള്ള ആ വൈശ്യത്തീയൻ വ്യക്തിയുടെ ബന്ധത്തെക്കുറിച്ച്, ആ സ്ത്രീയിൽ ആ ആൾക്ക് ജനിച്ച മകളുടെ വിവാഹം നടന്നക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വ്യക്തി ഈ എഴുത്തുകാരനോട് സംസാരിച്ചിരുന്നു. അപ്പോൾ എന്തോ ഒരു കാര്യം വ്യക്തമാക്കാനായി ആ ആൾ പറഞ്ഞ്, ഈ വിധമാണ് :

അവൾ വെറും ഒരു പണിക്കാരത്തിയല്ലെ?

ഈ വിശേഷണം ഒരു വൻ നിർവ്വചനം ഏകുന്ന ഒന്നായിരുന്നു. ആ നിർവ്വചനത്തിന്‍റെ കാതൽ ഇങ്ഗ്ളിഷിൽ പറഞ്ഞുഫലിപ്പിക്കാൻ അത്ര എളുപ്പമല്ലതന്നെ.

കാട്ടുതേനിന്‍റെ മധുരമുള്ള വാത്സല്യത്തിലും, വരിഞ്ഞകെട്ടുന്ന സൗഹൃദത്തിലും, തരിശായ വ്യക്തിബന്ധത്തിലും, കഠിനമായ കൽപനാവാക്കുകളിലും, വിരോധം ഉള്ളവരെ കുത്തിമുറിവേൽപ്പിക്കാനുള്ള ശൂലംപോലുള്ള പദപ്രയോഗങ്ങളിലും നീ (ഇഞ്ഞി) എന്ന പദം ഉപയോഗപ്പെടുത്താം. എന്നുവച്ചാൽ - തേൻതുള്ളിയായും വെറും കണ്ണിയായും ആയുധമായും.

ഈ ഒരേ വാക്കിന് ഇത്രമാത്രം വ്യത്യസ്തവും തമ്മിൽത്തമ്മിൽ എതിർകോണുകളിൽ ഉള്ളതുമായ ഭാവങ്ങളും അർത്ഥവും എങ്ങിനെ പകരാൻ ആവും എന്നുള്ളതുതന്നെ ഒരു വൻ സംഗതിയാണ്. വാക്കുകളെ രൂപകൽപ്പന ചെയ്യപ്പെടുന്ന അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളിൽ പല അതിസങ്കീർണ്ണമായുള്ള കോഡിങ്ങ് പ്രവർത്തനം നടക്കുന്നുണ്ട്, എന്നുള്ളതാണ് വാസ്തവം.

ഇവിടെ നിശബ്ദമായി സൂചിപ്പിച്ചുവന്നത്, നൂറ്റാണ്ടുകളിലൂടെ ഫ്യൂഡൽ ഭാഷാ കോഡുകളുടെ അദൃശ്യമായ പ്രവർത്തനത്താൽ മെല്ലെമെല്ലെ തീയർ എന്ന ജനം ഏതെല്ലാം വ്യത്യസ്തമായുള്ള മാനസികവും ശാരീരികവും സാമൂഹികവും മറ്റുമായ വ്യക്തിത്വങ്ങളിലേക്ക് രൂപാന്തരപ്പെട്ടുവെന്ന കാര്യമാണ്.

ഭാഷാ കോഡുകളുടെ പ്രവർത്തനം വളരെ സാവധാനത്തിലും ആവാം. അങ്ങിനെ അല്ലാതെയും ആവാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


ഇന്ത്യാ രൂപീകരണത്തോടുകൂടി, SNDPയും അതിന്‍റെ നേരെ എതിർപക്ഷമായ NSSസ്സും മത്സരിച്ച് സ്കൂളുകളും ആട്ട്സ് / സയൻസ് / പ്രൊഫഷനൽ കോളജുകളും സ്ഥാപിച്ചുതുടങ്ങിയെന്ന് തോന്നുന്നു. ഈ വക കാര്യങ്ങളുടെ വ്യക്തവും കൃത്യവുമായ വിവരങ്ങൾ ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ല. എന്നാൽ നാരായണ ഗുരു, അമ്പലങ്ങൾ അല്ല, മറിച്ച് സ്കൂളുകൾ ആണ് കൂടുതലായി ആരംഭിക്കേണ്ടത് എന്ന് ഉത്ഘോഷിച്ചുവെന്ന് കേട്ടതായി തോന്നുന്നു. വ്യക്തമായി ഓർമ്മയില്ല.

പൊതുജനങ്ങളുടെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം നൽകേണം എന്ന ആശയം ഈ ഉപഭൂഖണ്ഡത്തിൽ ആദ്യമായി കൊണ്ടുവന്നതും, അത് നടപ്പിൽ വരുത്തിയതും ഇങ്ഗ്ളിഷ് ഭരണമാണ് എന്നാണ് തോന്നുന്നത്. ഇവർക്ക് മുൻപ് ഈ കാര്യം ആരെങ്കിലും ഈ ഉപഭൂഖണ്ഡത്തിലെ ഏതെങ്കിലും പ്രദേശത്തിൽ നടപ്പിൽ വരുത്തിയിരുന്നുവോ എന്ന് അറിയില്ല.

ഇന്നുള്ള തരിശായതും കൃത്യമായ ലക്ഷ്യബോധമില്ലാത്തതുമായ വിദ്യാഭ്യാസത്തെ മനസ്സിൽ വച്ചുകൊണ്ട്, ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കാൻ ശ്രമിച്ച പദ്ധതിയെ മനസ്സിലാക്കാൻ ആവില്ലതന്നെ.

ഈ വിഷയം പിന്നീടെ വ്യക്തമായി ചർച്ചക്ക് എടുക്കാൻ പറ്റുള്ളു. കാരണം വിദ്യാഭ്യാസം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെട്ടിരിക്കുക എന്നതാണ് പറയേണ്ടിയിരിക്കുന്നത്. ആ കാര്യത്തിലേക്ക് പ്രവേശിക്കേണ്ടുന്ന ഇടം അല്ല ഇത്.

എന്നിരുന്നാലും, ഇത്രയും മാത്രം പറയാം. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ ഉപദ്വീപിലെ നൂറുകണക്കിന് തമ്മിൽ ബന്ധമില്ലാതിരുന്ന പ്രദേശങ്ങളിൽ ചില പൊതുവായുള്ള സാമൂഹിക ഭാവങ്ങളും മാനസിക സ്വഭാവങ്ങളും ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നു.

വ്യക്തികൾ തമ്മിൽത്തമ്മിൽ ഏതോ അദൃശ്യമായ കണ്ണികളാൽ കോർത്തിണക്കപ്പെടുകയും, അതേ കണ്ണികളിൽ വ്യത്യസ്ത നിലവാരങ്ങളിൽ പലവിധ പരിമിതികളിലും ചിലവിധ പൈശാചിക അധികാരങ്ങൾ പേറിയുമായാണ് നിലനിൽക്കുന്നത്. ഈ കൂട്ടർക്ക് ഏത് വിധത്തിലുള്ള സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും ഉത്തരവാദിത്വങ്ങളും അധികാരങ്ങളും നൽകിയാലും, അവർ ഈ അദൃശ്യമായുള്ള കണ്ണികൾ സൃഷ്ടിക്കുന്ന അലങ്കാരമാതൃകയിൽ (patternണിൽ) തന്നെ വന്നുപതിക്കുകയും, ആ അലങ്കാരമാതൃകയിൽ അവരുടെ സ്ഥാനം നിർണ്ണയിക്കുന്ന രീതിയിൽ തന്നെ പെരുമാറുകയും വിധേയത്വവും കൂറും മറ്റും കാണിക്കുകയും കർക്കശ സ്വഭാവവും നിർദ്ദയത്വവും പ്രമാണിത്വവും ഭീകരഭാവവും മറ്റും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പോരാത്തതിന്, ഈ അലങ്കാരമാതൃകയിലെ സ്ഥാനത്തിന് അനുസൃതമായിത്തന്നെ വ്യക്തികൾ സത്യസന്ധത, കുടിലത, ചതി, വക്രത തുടങ്ങിയ സ്വഭാവങ്ങളും കാട്ടുന്നു. അവർ മറ്റുള്ളവരിൽ ചിലരെ പിന്നിൽനിന്നും കുത്തുക അപഹസിക്കുക തരംതാഴ്ത്തുക തുടങ്ങിയ രീതിയിൽ പെരുമാറുന്നു. ഇവർ മറ്റുചിലരോട് അമിത വിനയവും ആരാധനയും സത്യസന്ധതയും കൃത്യനിഷ്ഠതയും കാണിക്കുന്നു.

യഥാർത്ഥത്തിൽ എല്ലാ സമൂഹങ്ങളിലും ഈ വിധമായുള്ള ഒരു അലങ്കാരമാതൃക (pattern) ഉണ്ടാവാം എന്നുള്ളതാവാം വാസ്തവം.

എന്നാൽ ഇങ്ഗ്ളിഷിൽ വാക്ക് കോഡുകുൾക്ക് ആശ്ചര്യകരമാംവിധത്തിലുളള ഒരു പരന്ന പ്രകൃതമാണ് ഉള്ളത്. വ്യക്തികളെ നീ, നിങ്ങൾ, താങ്കൾ എന്നും, അവൻ, അവൾ, അയാൾ, അദ്ദേഹം, അവർ, ചേട്ടൻ, അനിയൻ, ചേച്ചി, അനിയത്തി, അമ്മാവൻ, അമ്മായി, അച്ചൻ, അമ്മ, സാർ, മാഢം, തുടങ്ങിയ വാക്കുകളിൽ അല്ല ബന്ധിപ്പിക്കപ്പെടുന്നത് എന്ന് വെണമെങ്കിൽ ചെറുതായി സൂചിപ്പിക്കാം. ഈ വക വാക്കുകളെ ഇങ്ഗ്ളിഷിലേക്ക് തർജ്ജമ ചെയ്താൽ, ഈ വാക്കുകളിൽ ഉൾക്കൊള്ളന്ന പലവിധ അതിശക്തമായ ദീശാകോഡുകളും മറ്റും മാഞ്ഞുപോകും എന്ന് മനസ്സിലാക്കുക.

അതിനാൽത്തന്നെ വ്യക്തികൾ തമ്മിൽ ബന്ധപ്പെടുമ്പോൾ, മുകളിൽ സൂചപ്പിക്കപ്പെട്ട മിക്ക ഹീന ഭാവങ്ങളും, മനുഷ്യമനസ്സിലും സ്വഭാവത്തിലും വ്യക്തികളുടെ അനൈച്ഛിക ചേഷ്ടകളിലും (reflex actionനുകളിലും) പ്രകടിപ്പിക്കപ്പെടില്ലതന്നെ. കാരണം വാക്കുകൾ വ്യക്തികളെ കുഴികളിലും ചളിക്കുണ്ടുകളിലും ഉയരംകുറഞ്ഞ സമതലപറമ്പുകളിലും പീഠഭൂമിപ്രദേശങ്ങളിലും കുന്നിൻചരിവുകളിലും മലമുകളുകളിലും ദിവ്യപർവ്വത കൊടുമുടികളിലും മേഘപാളികളിലും എന്നവണ്ണം പതിപ്പിച്ചുവക്കാനുള്ള ഉയർച്ചത്താഴ്ചയുള്ള വാക്ക് ഭാവങ്ങൾ ഇങ്ഗ്ളിഷ് പദങ്ങളിൽ ഇല്ലതന്നെ. ഇത് ഒരു വൻ കാര്യമാണെങ്കിലും, ഇങ്ഗ്ളിഷുകാർക്ക് ഇതിനെക്കുറിച്ച് കാര്യമായ വിവരം ഇല്ലതന്നെ.

എന്നിരുന്നാലും, ഈ ഉപദ്വീപിൽ ഏതാണ്ട് പകുതിയോളം പ്രദേശത്തിൽ ബൃട്ടിഷ്-ഇന്ത്യയെന്ന അതിഗംഭീരമായ ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുവാനും അതിനെ ഭരിക്കുവാനും ഉള്ള ഒരു ഐതിഹാസികമായ അവസരം ലഭിച്ചപ്പോൾ, ഈ രാഷ്ട്രത്തിലെ സാമൂഹികാന്തരീക്ഷത്തിലെ രാക്ഷസീയഭാവങ്ങളെ തുടച്ചുമാറ്റി ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളിലെ ഒരു രത്നക്കൽ (jewel) ആക്കിമാറ്റാൻ അവർ പദ്ധതിയിട്ടിരുന്നു എന്നതാണ് സത്യം. ഈ വിവരമൊന്നും ആർക്കും അറിയാത്ത കാര്യങ്ങൾ ആയിമാറിക്കൊണ്ടിരിക്കുയാണ് ഇന്ന്.

ബൃട്ടിഷ്-ഇന്ത്യയിലെ വ്യക്തികളിൽ ഉള്ള തമ്മിൽത്തമ്മിലുള്ള മര്യാദകെട്ട പെരുമാറ്റങ്ങൾ ഒരു സാമൂഹിക യാഥാർത്ഥ്യമാണ്. എന്നാൽ മര്യാദകേട് ബഹുമാനിക്കുന്നവരോടല്ല, മറിച്ച് അന്യരോടാണ്.

ഈ ചിത്രീകരണം നോക്കുക:

ബസ്സ് നിർത്തുന്നു. ആളുകൾ ഇറങ്ങുന്നു. കയറാനായി ഒരാൾ വാതിലിന് മുന്നിൽ, ഇറങ്ങുന്നവർക്ക് അസൗകര്യം നൽകാത്ത ദൂരത്തിൽ നിൽക്കുന്നു. വേറെയും ആളുകൾ കയറാനായി വരുന്നു. അവർ മുന്നിലെ ആൾ ഇറങ്ങുന്നവർക്ക് സൗകര്യം നൽകാൻ നൽകിയ ഇടത്തിലെക്ക് ഉന്തിക്കയറി ആദ്യം നിന്ന ആളെ പിന്നിലാക്കുന്നു. പിന്നീടുവരുന്നവർ ഓരോരുത്തരും തമ്മിൽത്തമ്മിൽ ഉന്തിമാറ്റി മുന്നിൽ കയറാൻ നോക്കുന്നു.

എന്നാൽ ഈ കൂട്ടരിൽ ഒരാൾ ബഹുമാനിക്കുന്ന ഒരാൾ അവിടെ വന്നാൽ, ആ ആൾ ബഹുമാനിക്കപ്പെടുന്ന ആൾക്ക് കയറാൻ സൗകര്യം നൽകുന്നു. നല്ല manners ഉള്ള പെരുമാറ്റം!

വ്യക്തികൾ കുഴികളിലും പർവ്വതമുളിലും നിൽകുന്നതിന്‍റെ ഒരു ദൃഷ്ടാന്തമാണ് മുകളിലെ വരിയിൽ നൽകിയകാര്യം.

മുന്നിലേക്ക് ഇടിച്ചുകയറി സ്ഥാനം പിടിച്ച വ്യക്തിയെ ആ ആളിന്‍റെ കുടുയെുള്ളവർ അനുമോദിക്കുന്നു. ബഹുമാനിക്കപ്പെടേണ്ടുന്ന വ്യക്തിക്ക് സ്ഥാനം ഒഴിഞ്ഞുകൊടുത്ത വ്യക്തി ഒരു വൻ മദ്യാദയുള്ളവനാണ് (well-manneredആണ്) എന്ന് ദിവ്യവ്യക്തിയുടെ ആൾക്കാർ നിർവ്വചിക്കുന്നു.

അനുമോദിക്കപ്പെടുന്ന ഈ രണ്ടുവ്യക്തികളും ചെയ്ത കാര്യങ്ങൾ തമ്മിൽ വിപരിതഗുണമുള്ളവയാണ്. മുകളിൽ നൽകിയ ബസ്സും അതിലേക്ക് ഉള്ള കയറലും ഒരു ദൃഷ്ടന്തമായുള്ള ചിത്രീകരണം മാത്രമാണ്.

ചിത്രീകരിക്കപ്പെട്ടത് ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ പൊതുവായികാണപ്പെടുന്ന വിപരീത രീതിയിലുള്ള സാമൂഹിക വാസ്തവങ്ങളും വ്യക്തിപെരുമാറ്റങ്ങളും ആണ്.

ഇവിടെ പ്രസക്തമായിട്ടുള്ള കാര്യം നാരായണ ഗുരു സ്കൂളുകൾ തുറക്കണം എന്ന പറഞ്ഞകാര്യമാണ്. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ കൂടുൽ കാര്യങ്ങൾ പറയാൻ നോക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ തരിശായ വിദ്യാഭ്യാസത്തിന് തുടച്ചുമാറ്റാനാവുമോ?


ഈ എഴുത്തുകാരന്‍റെ ചെറുപ്പകാലത്ത്, ഉത്തമ നിലവരമുള്ള ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്‍റെ മങ്ങിയ നിഴലുകൾ മനസ്സിൽ ഏറ്റതിന്‍റെയും, വെറും തരിശ് സ്വഭാവമുള്ള മലയാളവും ഇങ്ഗ്ളിഷും കലർന്ന തനി വിഡ്ഢി വിദ്യാഭ്യാസത്തിൽ പഠിച്ച് സമയം കളഞ്ഞ അനുഭവവും ലഭിച്ചിരുന്നു.

ഉത്തമ നിലവാരമുള്ള ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ പലവിധ ഉന്നത മൂല്യങ്ങളും, ലക്ഷ്യങ്ങളും മറ്റും വളരെ വ്യക്തമായി കാണാമായിരുന്നു. അതേ സമയം മലയാളം വിദ്യാഭ്യാസത്തിലും, മലയാളവും ഇങ്ഗ്ളിഷും കലർന്ന വിദ്യാഭ്യാസത്തിലും ഈ വിധ യാതോരു കാര്യങ്ങളും കണ്ടതായോ അനുഭവിച്ചറിഞ്ഞതായോ ഓർമ്മയില്ല. എന്നാൽ മലയാളം വിദ്യാഭ്യാസത്തിൽ വെറും അർത്ഥശൂന്യമായ കുറേ സാരോപദേശങ്ങളും മറ്റും കണ്ടിരുന്നു. അവയൊന്നും ഒരുവനും മുഖവിലക്കെടുക്കില്ല എന്ന് പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് തന്നെ ഉത്തമബോധ്യമുണ്ടായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ലാ എന്ന് തോന്നുന്നു.

അതേ സമയം ഈ വിധ സരോപദേശങ്ങൾ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ ആവശ്യംതന്നെ ഇല്ലായിരുന്നു. കാരണം, ഈ വിധ സാരോപദേശങ്ങൾ സൂചിപ്പിക്കുന്നതും, മാറ്റേണം എന്ന് ഉപദേശിക്കപ്പെടുന്നതുമായ ദുഷ് ചിന്തകൾക്കും മറ്റും ഇങ്ഗ്ളിഷ് ഭാഷയിലും വാക്കുകളിലും ഇടം ഇല്ലതന്നെ.

അന്നുള്ള ഉയർന്ന നിലവാരമുള്ള ഇങ്ഗ്ളിഷ് സംവിധാനങ്ങളിൽ, പരീക്ഷ (exam) എന്നതിനെക്കുറിച്ച് വ്യക്തമായ ചില അനുമാനങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു എന്നും വ്യക്തമായിരുന്നു. എന്താണ് ഒരു പരീക്ഷയിലൂടെ മൂല്യനിർണ്ണയം ചെയ്യപ്പെടേണ്ടത് എന്നതിനെക്കുറിച്ച് വളരെ ആഴമേറിയ വിവരവും ധാരണയും ഇങ്ഗ്ളിഷ് വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിൽ കണ്ടിരുന്നു. അതേ സമയം മലയാളം വിദ്യാഭ്യാസത്തിൽ ഈ വിധ യാതോരു കാര്യങ്ങളും ഉള്ളതായി കണ്ടിരുന്നില്ല.

ഈ പറഞ്ഞതിനെക്കുറിച്ചെല്ലാം വ്യക്തമായും വളരെ ആഴത്തിലും പലതും പറയേണ്ടിയിരിക്കുന്നു. അത് വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതുന്ന ഇടത്തിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
എന്നാൽ ഈ വിധം ഒരു കാര്യം പറയാം:

ഇങ്ഗ്ളിഷിൽ പൊതുവായുള്ള ചിന്താഗതി, തനിക്ക് ലഭിച്ചിട്ടുള്ള സൗകര്യങ്ങളും സുഖസൗകര്യങ്ങളും മറ്റുള്ളവർക്കും ലഭിക്കേണം എന്നാണ്. എന്നാൽ ഈ ചിന്താഗതി മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ മനസ്സിൽ നിർത്താൻ പറ്റുന്നവയല്ല.
എനിക്ക് കിട്ടിയ ഗുണവും സൗകര്യങ്ങളും മറ്റവന് കിട്ടരുത് എന്നരീതിയിൽതന്നെയാണ് ചിന്തപോകുക. ഇങ്ഗ്ളിഷിലെ He എന്ന വ്യക്തി, മലയാളത്തിൽ അവൻ, അയാൾ, അദ്ദേഹം / സാർ എന്നരീതിൽ ഭൗതിക യാഥാർത്ഥ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വർ സംവിധാനങ്ങളിൽ വേർതിരിക്കപ്പെടുന്നുണ്ട്. അവന് ഇത് കിട്ടരുത്, കൊടുക്കരുത് / സാറിന് കിട്ടണം, കൊടുക്കണം - ഈ ഒരു മാനസികാവസ്ഥ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ നിലനിൽക്കും.

ഈ എഴുത്തുകാരൻ ജീവിതത്തിൽ പലപ്പോഴും ഇങ്ഗ്ളിഷ് മാനസികാവസ്ഥയുടെ പ്രേരണയാൽ, സ്വന്തം കൈയിലുള്ള പലവിധ സൗകര്യങ്ങളും വിവരങ്ങളും സാങ്കേതികവിദ്യാവിവരങ്ങളും ഗുണമേന്മയുള്ള ബന്ധങ്ങളിലേക്കുള്ള പാതകളും മറ്റും മറ്റുപലർക്കും യാതോരുവിധ വ്യാകുലചിന്തയുമില്ലാതെ പങ്കിടുകയോ കൊടുക്കുയോ കാണിച്ചുകൊടുക്കുയോ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വിധ ചെയ്തികൾ വൻ വിഡ്ഢിത്തമായതിന് കാരണം, ഈ വിധം സൗകര്യങ്ങളും മറ്റും നൽകുന്നത് ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾ മനസ്സിൽ ഉള്ള ആൾക്ക് അല്ലാ എന്നതായിരുന്നു. മറിച്ച്, വ്യക്തികളെ അവൻ, അയാൾ, അദ്ദേഹം / സാർ എന്ന രീതിയിൽ തരംതിരിച്ച്, അവന് കൊടുക്കരുത്, കിട്ടരുത് എന്ന് മനസ്സിൽ തറപ്പിച്ചുവച്ചിരിക്കുന്ന ആൾക്കാണ്.

ഈ വിധം ഗുണവും സൗകര്യവും വിവരവും ഈ എഴുത്തുകാരനിൽ നിന്നും ലഭിച്ച എല്ലാരും തന്നെ, അത് ഒരു നിധി കിട്ടിയതുപോലെ സ്വന്തമാക്കുകയും മറ്റുള്ളവർക്ക് കിട്ടാതിരിക്കാൻ പണിപ്പെടുകയും ആണ് ചെയ്യാറ്. മാത്രവുമല്ല, ഈ വിധം വിവരവും സൗകര്യങ്ങളും മറ്റും നൽകിയ ഈ എഴുത്തുകാരനെത്തന്നെ തരംതാഴ്ത്തി സംസാരിക്കാനും തുനിഞ്ഞവർ ഉണ്ട് എന്നും ഓർമ്മവരുന്നു. കാരണം, ഈ എഴുത്താരനിൽനിന്നും നിധി ലഭിച്ചാൽ, പിന്നെ ഈ എഴുത്തുകാരൻ പാപ്പരായി എന്ന രീതിയിലാണ് കാര്യങ്ങൾ മലയാളത്തിൽ മനസ്സിലാക്കപ്പെടുക.

ഈ മുകളിൽ പറഞ്ഞകാര്യത്തിൽ ഇങ്ഗ്ളിഷുകാർക്ക് ഉണ്ട് എന്ന് പറയപ്പെടുന്ന വർണ്ണവിവേചനം എന്ന കാര്യത്തിന്‍റെ വ്യക്തമായ കാരണങ്ങൾ കാണാൻപറ്റിയേക്കാം. അതിലേക്ക് കടക്കുന്നില്ല ഇപ്പോൾ.

തിരുവിതാംകൂറിൽ നാരായണ ഗുരുവിന്‍റെ പ്രേരണയാൽ ആണ് എന്ന് സൂചിപ്പിച്ചുകൊണ്ട്, SNDP നാട്ടിൽ വിദ്യാഭ്യാസം വിളമ്പാൻ ഒരിമ്പെട്ടു. എന്നാൽ, എന്താണ് വിദ്യാഭ്യാസമെന്നോ, അതിന്‍റെ ഉത്തമ ലക്ഷ്യമെന്താണ് എന്നോ അവർ എവിടെയെങ്കിലും വ്യക്തമാക്കിയിരുന്നുവോ എന്നതാണ് ചോദ്യമായി മനസ്സിൽ കയറുന്നത്. ഈ വക കാര്യങ്ങളെക്കുറിച്ച് കാര്യമായ അവബോധമുള്ളവരാണോ ഈ വിധ വിദ്യാഭ്യാസ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരിക്കുക? നേതൃത്വം എന്നത് വൻ ആസ്വാധ്യമായകാര്യമാണ് എന്നതു ശരിതന്നെ.

നാരായണ ഗുരുദേവൻ പഠിച്ചുവളർന്ന വേദങ്ങളും ഉപനിഷത്തുക്കളും മന്ത്രങ്ങളും മറ്റുമാണോ വിദ്യാഭ്യാസം? അവ പഠിച്ചാൽ ഫ്യൂഡൽ ഭാഷകൾ മനുഷ്യമനസ്സിൽ കയറ്റിവിടുന്ന വിധ്വംസക ചിന്തകളെ മാച്ചുകളയപ്പെടുമോ? സമൂഹത്തിലെ വ്യക്തികളിൽ വൻ വ്യക്തിത്വവും സാമൂഹിക സമത്വാധിഷ്ഠിത ചിന്തകളും പടർന്നുപിടിക്കുമോ?

അതുമല്ല, അഭിനവ ഗണിതവും ഊർജ്ജതന്ത്രവും രസതന്ത്രവും ജീവശാസ്ത്രവും ചികിത്സാശാത്രവും ഭൂഗർഭശാസ്തവും മറ്റുമാണോ വിദ്യാഭ്യാസം? ഇവയെല്ലാം പഠിച്ചാൽ, പ്രാദേശിക സമൂഹത്തിലും വ്യക്തികളുടെ മനസ്സിലും നിറഞ്ഞുതുളുമ്പുന്ന, അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയിൽ മാറ്റം വരുമോ?

ഇങ്ഗ്ളിഷ് ഭരണം Tellicherryയിലും മറ്റു ചില പ്രദേശങ്ങളിലും അവിടങ്ങളിലുള്ള സമൂഹത്തിലും, തീയർ എന്ന പാരമ്പര്യ കീഴ്ജനത്തിലെ ചില വ്യക്തികളിലും, വൻ മാനസിക ഭാവ മാറ്റങ്ങളും ഉന്നത ചിന്തകളും വ്യക്തിപ്രഭാവവും വരുത്തിയതും വളർത്തിയതും, ബൃട്ടിഷ്-മലബാറിൽ വൻ ഗുണമേന്മയുള്ള ഉദ്യോഗസ്ഥപ്രസ്ഥാനം പടുത്തുയർത്തിയതും ഈ വിധ വിദ്യാഭ്യാസങ്ങൾകൊണ്ടൊന്നുമല്ലല്ലോ!



Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

36

Post posted by VED »

36 #. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ അറിവില്ലാത്തവരുടെ സാമൂഹിക പരിവർത്തനപദ്ധതികൾ


പണ്ട് മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്ന് അടിമജനത്തിന് മോചനം നൽകിയപ്പോൾ, ഒരു അടിമ ഒരു പശുവിനെ വളർത്തി, അതിനെ പിന്നീട് ചന്തയിൽ വിൽപ്പനയ്ക്ക് കൊണ്ടുപോയി. അവിടെ വച്ച് വിലപേശണം. ഈ വിലപേശലിന്‍റെ ദിശയെക്കുറിച്ച് നിശ്ചയമില്ല. എന്നാൽ പണ്ട് ജന്മിയുടെ കന്നുകാലികളെ ചന്തയിൽ കൊണ്ടുപോകുന്ന അവസരത്തിൽ, ജന്മി വിലപേശുന്നതുകണ്ടിട്ടുണ്ട്. വാങ്ങിക്കാൻ വന്ന ആൾ ചോദിച്ചു എന്ത് വില എന്ന്. അടിമ പറഞ്ഞു, 6 രൂപ. വാങ്ങിക്കാൻ വന്ന ആൾ പറഞ്ഞ്, 5 തരാം. അടിമ പറഞ്ഞു അതുമതിയാവില്ല. നാലു രൂപയെങ്കിലും തരണം. വാങ്ങിക്കാൻ വന്ന ആൾ ഇത് കേട്ട് ഞെട്ടി. എങ്കിൽ നാലു തരാം എന്ന് പറഞ്ഞു. അപ്പോൾ അടിമ ഒന്നൂകൂടി ആലോചിച്ചു, അത് ശരിയാവില്ല. മൂന്നെങ്കിലും തരണം എന്നായി.

ബൃട്ടിഷ്-ഇന്ത്യയിലെ വിദ്യാഭ്യാസം കണ്ടറിഞ്ഞ്, തിരുവിതാംകൂറിലും പിന്നീട് ഇന്ത്യയിലും വിദ്യാഭ്യാസം നടപ്പിൽ വരുത്തിയവരുടെ മാനസിക നിലവാരം ഈ അടിമയുടേതു പോലെയായിരുന്നു എന്ന് പറയാം എന്ന് തോന്നുന്നു. കാരണം, അവർ വിദ്യാഭ്യാസം കണ്ടിട്ടുണ്ട്. എന്നാൽ അതിന്‍റെ ഉൽകൃഷ്ട ദിശ എന്താണ് എന്ന് യാതോരു അറിവും ഇല്ലതന്നെ.

വിദ്യാഭ്യാസം എന്ന സങ്കൽപ്പം മാത്രമല്ല, മറിച്ച് പ്രാഥമിക വിദ്യാഭ്യാസം (Primary education), സാങ്കേതിക വിദ്യാഭ്യാസം (Technical education), തൊഴിൽ വിദ്യാഭ്യാസം (Vocational education) തുടങ്ങിയ ആശയങ്ങൾ ഈ ഉപഭൂഖണ്ഡത്തിൽ ആദ്യമായി വിഭാവനം ചെയ്തതും നടപ്പിൽ വരുത്തിയതും English East India Company ഭരണംതന്നെയാണ് എന്നാണ് തോന്നുന്നത്. പോരാത്തതിന്, വിദ്യാഭ്യാസത്തിന്‍റെതടുക്കത്തിൽ Nursery schoolളുകളും മറ്റേ അറ്റത്ത് Professional colleges എന്നുവരെ ഈ കൂട്ടരാണ് പദ്ധതിയിട്ടതും, ഈ നാട്ടിൽ നടപ്പിൽ വരുത്തിയതും.

ബൃട്ടിഷ്-ഇന്ത്യയിൽ ഈ വിധ കാര്യങ്ങൾ ഇങ്ഗ്ളിഷിൽത്തന്നെ നടപ്പിൽ വരുത്തേണം എന്ന് Lord Thomas Macaulay ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തോട് അതിശക്തമായ ഭാഷയിൽ ശുപാർശചെയ്തിരുന്നുവെങ്കിലും, മിക്കനാടുകളിലും പ്രാദേശിക ഭൂജന്മികൾ പ്രാദേശിക ഭാഷയിൽത്തന്നെയാണ് സ്കൂളുകൾ തുടങ്ങിയത്. ഈ വിധ സ്കൂളുകളുടെ നടത്തിപ്പിനായുള്ള പണം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേയും പിന്നീട് ബൃട്ടിഷ്-ഇന്ത്യൻ ഭരണത്തിന്‍റേഇയും വിദ്യാഭ്യാസ Grantൽനിന്നും ലഭിക്കുമായിരുന്നു.

ഇതിനാൽത്തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ തമ്മിൽ തികച്ചും വിപരീത ദിശകളിലുള്ള രണ്ടുതരം വിദ്യാഭ്യാസമാണ് വളർന്നുവന്നത്. ഇത് പിന്നീട് ഇന്ത്യാ രാജ്യം രൂപീകൃതമായപ്പോൾ ആദ്യകാലങ്ങലിൽ, തമ്മിൽ വ്യത്യസ്തമായ ചരിത്രകാശ്ചപ്പാടുകൾ ഉള്ള രണ്ട് വ്യത്യസ്ത ചിന്താഗതികൾ ഉള്ള, പഠിപ്പുള്ളവർ എന്ന രണ്ടു വ്യത്യസ്ത കൂട്ടരെ ഈ പ്രദേശത്ത് സൃഷ്ടിച്ചിരുന്നു. ഒന്ന് ഇങ്ഗ്ളിഷിലൂടെ പഠനം ലഭിച്ചവരും, രണ്ട് ഇത് കിട്ടതെ പ്രാദേശിക ഭൂജന്മികളോടോ നേതാക്കളോടോ വൻ കൂറും അടിയാളത്തവും മനസ്സിൽപേറിയവരും.

ആദ്യകൂട്ടർ അവർക്ക് ലഭിച്ച ഇങ്ഗ്ളിഷിലൂടെ പുതിയ പുതിയ ചിന്താഗതികളിലും വായനകളിലും മറ്റും മുഴുകിയിരിക്കാം. അതേ സമയം രണ്ടാമത്തെക്കൂട്ടർ, ആദ്യകൂട്ടരെ ഇങ്ഗ്ളിഷുകാർ ഇങ്ഗ്ളിഷ് നിർബന്ധിച്ച് പഠിപ്പിച്ച് അവരുടെ അടിമകൾ ആക്കിയതിനെക്കുറിച്ച് നിത്യവും വിലപിക്കുകയും വിപ്ളവഗാനങ്ങൾ എഴുതുകയും അവപാടി മനസ്സിൽ ഉന്മാദവും ആശ്വാസവും നേടിയെടുക്കുകയും ചെയ്യുമായിരുന്നു.

ഇന്ന് ഇന്ത്യയിൽ, ഈ ആദ്യകൂട്ടർ എന്ന ഇങ്ഗ്ളിഷുകാരുടെ അടിമത്തം പേറിയെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നവർ ഏതാണ്ടൊക്കെ അപ്രത്യക്ഷമായിട്ടുണ്ട്, മിക്ക സ്ഥലങ്ങളിലും.

SNDPക്കാരും അവരുടെ തിരുവിതാംകൂറിലെ എതിർപക്ഷമായ NSSകാരും ബൃട്ടിഷ്-ഇന്ത്യയിലെ വിദ്യാഭ്യാസങ്ങൾ കണ്ടിട്ടുണ്ടാവും എന്ന് പറയാം എന്ന് തോന്നുന്നു. ഈവിധ എതിർ ദ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് വ്യത്യസ്ത വിദ്യാഭ്യാസങ്ങളും ഒന്ന് തന്നെയാണ് എന്നും വെറും ഭാഷാപരമമായ പരിഭാഷയുടെ വ്യത്യാസം മാത്രമാണ് ഇവതമ്മിൽ ഉള്ളു എന്നും പ്രാദേശിക ഭാഷ മാത്രം അറിയുന്നവർക്ക് തോന്നാം എന്നത് ശരിതന്നെ.

വിദ്യാഭ്യാസങ്ങൾ മലബാറിയിലും തമിഴിലും സംസ്കൃതത്തിലും മലയാളത്തിലും കന്നടയിലും തെലുഗിലും ഹിന്ദിയിലും ബെങ്ഗോളിയിലും മറ്റുമാണെങ്കിൽ, വെറും ഭാഷാപരമായ പരിഭാഷയുടെ വ്യത്യാസം മാത്രമാണ് ഉണ്ടാവുള്ളു എന്നത് ശരിതന്നെ. എന്നാൽ, ഇവയിൽ ഒരു വിദ്യാഭ്യാസം കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-Englishൽ) ആണ് എങ്കിൽ ഈ വിദ്യാഭ്യാസം നൽകുന്ന മാനസിക ഭാവങ്ങളും വ്യക്തിത്വവും പെരുമാറ്റച്ചട്ടങ്ങളും മറ്റും പൂർണ്ണമായും 180 ഡിഗ്രി എതിർ ദിശയിലും വൻ മാനസിക ഉയരങ്ങളിലും ആണ് പരിശീലിപ്പിക്കപ്പെടുക.

എന്നാൽ ഈ വിധ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) വിദ്യാഭ്യാസം ഈ ഉപദ്വീപിൽ കാര്യമായി നടപ്പിൽ വന്നിരുന്നില്ലായെങ്കിലും, പലരീതിയിലും ഗുണനിലവാരമുള്ള ഇങ്ഗ്ളിഷ് തന്നെയാണ് ഇങ്ഗ്ളിഷ് ഭരണം നൽകാൻ ശ്രമിച്ചിരുന്നത്. ഈ വിധ ആശയങ്ങൾക്ക് പിന്തുണനൽക്കുന്ന ഭരണസംവിധാനം തന്നെയാണ് ബൃട്ടിഷ്-ഇന്ത്യയിൽ നിലനിന്നിരുന്നത്.

പ്രാഥമിക വിദ്യാഭ്യാസം (Primary education), സാങ്കേതിക വിദ്യാഭ്യാസം (Technical education), തൊഴിൽ വിദ്യാഭ്യാസം (Vocational education) തുടങ്ങിയകാര്യങ്ങൾ തമ്മിലുള്ള വ്യക്തമായ വ്യത്യാസവും, അവ ഓരോന്നിന്‍റെ വ്യത്യസ്തമായ ഉദ്ദേശ്യവും എന്താണ് എന്ന്, ഇന്ത്യാരാജ്യത്തിലെ പലവിധ സാമൂഹിക നേതാക്കൾക്കും, കൃത്യമായ ബോധമില്ലായിരുന്നു എന്ന് പറയാമെന്ന് തോന്നുന്നു. പലപ്പോഴും, ഈ വിധ നേതാക്കൾക്ക് അവരുടെ സാമൂഹികവും രാഷ്ട്രീയവും ആയ നേതൃത്വം കൈവിട്ടുപോകാതിരിക്കാനുള്ള കുരുട്ടുവിദ്യകളിലാവും മനസ്സിന്‍റെ ദൃഷ്ടികേന്ദ്രം. പോരാത്തതിന് പലർക്കും ഇങ്ഗ്ളിഷിൽ കാര്യമായ വിവരം ഇല്ലായിരുന്നു.

ഇങ്ഗ്ളിഷ് ഭരണം വളരെ വ്യക്തമായ സൂക്ഷ്മതോടുകൂടി സാമൂഹിക ഉന്നമനത്തിന് വേണ്ടി എടുത്ത ചുവടുവെപ്പുകൾ അല്ലാ ഈ വിധ പ്രാദേശിക നേതാക്കൾ എടുത്തത്.

പ്രാഥമിക വിദ്യാഭ്യാസം (Primary education), സാങ്കേതിക വിദ്യാഭ്യാസം (Technical education), തൊഴിൽ വിദ്യാഭ്യാസം (Vocational education) തുടങ്ങിയ പലതിന്‍റേiയും സംവിധാനങ്ങൾ നാട്ടിൽ നടപ്പിലാക്കേണം എന്ന് അങ്ങ് വിശാലമായി ചിന്തിച്ച് ഈ കൂട്ടർ നടപ്പിൽവരുത്തും എന്നല്ലാതെ, ഈ ഓരോന്നും നാട്ടിൽ ഏതുവിധത്തിലുള്ള ജനങ്ങളെയാണ് വാർത്തെടുക്കുക എന്ന യാതോരു ചിന്തയും ഈ കൂട്ടരിൽ വന്നിരിക്കില്ലാ എന്നാണ് തോന്നുന്നത്.

ഈ വിധം ചിന്തിക്കുക:

ഒരാൾ ആശാരി, മറ്റൊരുവൻ പോലീസുകാരൻ, വേറൊരാൾ ഡോക്ടർ, അടത്ത ആൾ സർക്കാർ ഓഫിസ് ഗുമസ്തൻ, വേറൊരാൾ ഐഏഎസ്, മറ്റൊരാൾ ഓട്ടോ ഡ്രൈവർ ഇങ്ങിനെ പലരുമായി ഔപചാരിക വിദ്യാഭ്യാസത്തിലൂടെ ആളുകൾ ആയിത്തീരുന്നു. ഈ വിദ്യാഭ്യാസം ഇവരിൽ ഏതുവിധത്തിലുള്ള ആശയവിനിമയ മാനസികാവസ്ഥയാണ് വളർത്തിയിരിക്കുക?

(വീഡിയോ നോക്കുക) Search Youtube for: പോലീസുകാരൻ ഈ ഡ്രൈവറോട് പെരുമാറുന്നത് കണ്ടാൽ ആരും പ്രതികരിച്ചുപോകും

ഇവർതമ്മിൽ ഇടപഴകുന്നതിലും സംസാരിക്കുന്നതിലും പെരുമാറുന്നതിലും, ഈ വിദ്യാഭ്യാസം ഈ നാട്ടിലെ പാരമ്പര്യ അപമര്യാദാപരമായ ഉച്ചനീചത്വങ്ങളും നിർബന്ധപൂർവ്വം ചിലർ പ്രകടിപ്പിക്കേണം എന്നുള്ള അടിയാളത്തവും, മറ്റുചിലർ പ്രകടിപ്പിക്കുന്ന ധാർഷ്ഠ്യവും, മറ്റുചിലരിൽ വൻ ആൾബലമില്ലാതെ പുറത്തിറങ്ങനുള്ള മടിയുംമറ്റും മാറ്റിയിരിക്കുമോ?

വിദ്യാഭ്യാസത്തിന്‍റെ ഉള്ളറകിലേക്ക് നീങ്ങേണ്ടുന്ന ഇടം അല്ല ഇവിടം. അതിനാൽത്തന്നെ ആ പാതയിലേക്ക് മുന്നോട്ട് നീങ്ങുന്നില്ല.

എന്നാൽ, അന്നത്തെ തിരുവിതാംകൂറിലേയും ഇന്നത്തെ ഇന്ത്യയിലേയും സാമൂഹിക ഘടനയെന്താണ് എന്ന് മനസ്സിലാക്കുക. 1. രാജാവ്, 2. ബ്രാഹ്മണൻ, 3. അമ്പലവാസി, 4. ശൂദ്രൻ (നായർ). ഏറ്റവും ഉയരങ്ങളിൽ രാജാവ്, ഏറ്റവും കീഴെ നായർ. ഈ നായർക്ക് കീഴിൽ ഈഴവർ, അവർക്ക് കീഴ് മറ്റ് അനവധി ജനം. ഏറ്റവും കീഴിൽ പുലയരെപ്പോലുള്ളവർ.

ഈ കീഴ്ജനത്തിനെ മുഴുവനും നായർ നീ, എടാ, എടീ, അവൻ, അവൾ അവറ്റകൾ, ചെറുക്കൻ, പെണ്ണ്, വെറുംപേര് എന്നരീതിയിൽ നിർവ്വചിക്കുന്നു. ഇതാണ് പാരമ്പര്യമായി കീഴ്ജനത്തിന് ലഭിച്ച സാമൂഹിക തിരിച്ചറിവും വിവരവും. കീഴ്ജനം നായരെ തമ്പുരാൻ എന്നും അവരുടെ ഭാര്യമാരെ തമ്പുരാട്ടിയെന്നും വിളിക്കേണം, പരാമർശിക്കേണം. നായർമാരെ ശൂദ്രർ ആയാണ് രാജാവും ബ്രാഹ്മണരും മറ്റും കാണുക.

ഇന്നത്തെ ഇന്ത്യയിലെ പോലീസ് വകുപ്പിനെ നോക്കുക. 1. സർക്കാർ, 2. ഐപിഎസുകാർ, 3. ഡിവൈഎസ് മുതൽ സബ് ഇൻസ്പെകടർ വരെയുള്ള ഗ്രെയ്ഡുകാർ, 4. ഹെഡ് കോൺസ്റ്റബ്ൾമാർ മുതൽ കോൺസ്റ്റബ്ൾമാർ. പോലീസുകാരെ ശിപായി എന്ന രീതിയിൽ ആണ് ഐപിഎസ്സുകാർ കാണുക.

ഇന്നുള്ള ഇന്ത്യൻ വിദ്യാഭ്യാസത്തിലൂടെ വിവരം ലഭിച്ചവരിൽ ഒട്ടുമിക്കവരും പോലീസ് വകുപ്പിലെ ശിപായി റാങ്കുകാരെ സാർ എന്നുതന്നെ സംബോധന ചെയ്യേണം എന്ന രീതിലിക്കാണ് മനസ്സിൽ ചേർന്നിരിക്കുന്നത്. ഹിന്ദിയിൽ ആദ്യകാലങ്ങളിൽ പോലീസുകാരെ ശിപായി എന്ന് ജനം പരാമർശിച്ചിട്ടുണ്ടെങ്കിൽ, ഇന്നുള്ള ഇന്ത്യൻ വിദ്യാഭ്യാസം ലഭിച്ചതോടുകൂടി, സാബ് / മേംസാബ് എന്ന നിലവാരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്.

ഇങ്ഗ്ളിഷ് ഭരണം കാഴ്ചവച്ച വിദ്യാഭ്യാസം ഇതല്ലല്ലോ!

ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ച വ്യക്തിക്ക് ലഭിക്കുന്ന വിവരം, സർക്കാർ എന്നത് ജനം ആണ് എന്നാണ്. ഈ ജനം ഐഏഎസ്സ് / ഐഏഎസ്സുകാരേക്കാൾ ഉയർന്നവരാണ്, ഐഏഎസ്സ് / ഐപിഎസ്സുകാരോട് സമന്മാരായി പെരുമാറാം, സംബോധനചെയ്യാം. ഈ ഉദ്യോഗസ്ഥർക്ക് കീഴിൽ വരുന്ന ഉദ്യോഗസ്ഥർ പൊതുജനത്തിൽ പെട്ടവരോട് ബഹുമാനപൂർവ്വം സംസാരിക്കേണം, പരാമർശിക്കേണം.

ഈ കാര്യം ബൃട്ടിഷ്-ഇന്ത്യയിൽ നടപ്പിൽ വരുത്താൻ അന്നും പ്രയാസം തന്നെയായിരിക്കാം. കാരണം, മിക്കവരും പ്രാദേശിക ഭാഷയിലാണ് വിദ്യാഭ്യാസം നേടുന്നത്. അന്ന് പോലീസുകാരന്‍റെ മുന്നിൽ പരുങ്ങിനിൽക്കുന്ന ഈ കൂട്ടരുടെ ഇടയിൽ ഇങ്ഗ്ളിഷിലൂടെ വ്യത്യസ്തമായ ചിന്താഗതിയുള്ളവർ നിലനിന്നാൽ, മറ്റുള്ളവർക്ക് വിരോദവും വെപ്രാളവും കുശുംമ്പും ആണ് വരിക. ഞങ്ങൾ പോലീസുകരന്‍റെ മുന്നിൽ കുനിഞ്ഞ് നിൽക്കുമ്പോൾ, ഇവനെങ്ങിനെയാണ് ഞെളിഞ്ഞ് നിൽക്കുക? എന്ന ചിന്താഗതി ആളിക്കത്തും. ഇവനാരാ, ഇവന്‍റെ വിചാരമെന്താ?

തിരുവിതാംകൂറിൽ SNDP, വിദ്യാഭ്യാസം വിഭാവനം ചെയ്യുമ്പോൾ കാലാകാലങ്ങളായി ശൂദ്ര റാങ്കുകാരുടെ മുന്നിൽ യാതോരു വ്യക്തിത്വവും ഇല്ലാതെ കുമ്പിട്ടുനിന്നവരെ, അങ്ങ് ഔദ്യോഗിക ഉയരങ്ങളിൽ ഉള്ളവരുടെ നിലവാരത്തിലേക്ക് മാനസികമായി ഉയർത്താനുള്ള വിദ്യാഭ്യാസം പചരിപ്പിക്കുകയാണ് വേണ്ടിയിരുന്നത്. അതിനുള്ള വിവരമോ, കഴിവോ മാനസിക ബലമോ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനമോ ഉള്ളവരായിരുന്നു SNDPക്കാർ എന്ന് തോന്നുന്നില്ല. അതിന് പകരം ഒരു ജാതി, ഒരു മതം ഒരു ദൈവം എന്ന് തെരുവിലൂടെ കുറേ ഒച്ചയുമിട്ടുകൊണ്ടുനടന്നാൽ ജനങ്ങളുടെ വ്യക്തിത്വം വാനോളം ഉയരുമോ?

എല്ലാ മനുഷ്യവംശങ്ങളും ഒന്നാവുകയും എല്ലാ മതങ്ങളും ഒന്നാവുകയും എല്ലാ ദൈവങ്ങളും ഒന്നാവുകയും ചെയ്താൽ, കീഴ്ജനത്തിന് വ്യക്തിത്വം വാനോളം ഉയരുമോ?

ചന്തയിൽ പശുവിന്‍റെ വലിപേശുന്ന അടിമയെ ഓർമ്മയില്ലെ!

വിദ്യാഭ്യാസത്തെക്കുറിച്ചുളള പലതും മനസ്സിൽനിന്നും പുറത്തുവരാൻ വെമ്പൽകൂട്ടുന്നുണ്ട്. എന്നാൽ അവയെ തൽക്കാലം കടിഞ്ഞാണിട്ടുനിർത്തുകയാണ് ചെയ്യുന്നത്. കാരണം, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പാതിയിലല്ല ഈ എഴുത്ത് ഇപ്പോൾ.

ഇന്നുള്ള വെറങ്ങലിച്ചുനിൽക്കുന്ന ഔപചാരിക വിദ്യാഭ്യാസം നാട്ടിൽ വളർത്തിക്കൊണ്ടുവന്നിരിക്കുന്ന സാമൂഹിക ആശയവിനിമയത്തിലെ പൈശാചികതയുടെ ഒരു ദൃശ്യമാണ് മുകളിൽ നിൽകിയ വീഡിയോ. ഇതിന്‍റെ വിശദാംശങ്ങളിലേക്ക് പിന്നീടൊരിക്കൽ പോകാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

37

Post posted by VED »

37 #. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


ഈ ഉപദ്വീപലെ ജാതി എന്ന് നിർവ്വചിക്കപ്പെടുന്ന വ്യത്യസ്തമായതും, ഒരു ഏണിപ്പടിയിൽ എന്നപോലെ സമൂഹത്തിൽ പടിപടിയായി അടുക്കിവെക്കപ്പെട്ടവരുമായ ജനങ്ങൾ, ആ വിധമുള്ള ഒരു അലങ്കാരമാതൃകയിൽ (patternണിൽ) വന്നുപെട്ടത്, ഫ്യൂഡൽ ഭാഷകൾ കാലാകലങ്ങളായി അവരെ അരിച്ചെടുക്കകുയും പാറ്റിയെടുക്കുകയും ചെയ്തതുകൊണ്ടാണ് എന്ന് ഈ എഴുത്തുകാരന് പണ്ടുകാലങ്ങളിൽ ഒരു തോന്നൽ ഉണ്ടായിരുന്നു. എന്നുവച്ചാൽ, ഏതൊരു കൂട്ടം ജനതയും, മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകൾ കാലാകാലങ്ങളായി സംസാരിച്ചാൽ, അവർ ഈ വിധം പടിപടിയായുള്ള പലതട്ടുകളായി അടുക്കിവെക്കപ്പെടും, സാവധാനത്തിൽ.

ഈ വിധത്തിൽ ഫ്യൂഡൽ ഭാഷകൾ പ്രർത്തിക്കുമെങ്കിലും, ഈ ഉപദ്വീലിൽ ഈ വിധം മാത്രമല്ലകാര്യങ്ങൾ നടത്തത് എന്നാണ് ഇങ്ഗ്ളിഷ് ഭരണകാലത്ത് എഴുത്തപ്പെട്ടിരുന്ന ചില ഗ്രന്ഥങ്ങൾ വായിച്ചതിൽനിന്നും ചികഞ്ഞെടുക്കാൻ കഴിഞ്ഞകാര്യം. ഈ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറയുന്നില്ലായെങ്കിലും, ഈ എഴുത്തുകാരന് മനസ്സിലാക്കിയെടുക്കാൻ പറ്റിയ കാര്യം ഈ ഉപദ്വീപിൽ ലോകത്തിന്‍റെ വ്യത്യസ്ത പ്രദേശങ്ങളിൽനിന്നും പല കൂട്ടം ആളുകൾ പലപ്പോഴായി വന്നുപെട്ടിരുന്നുവെന്നാണ്.

ഇവർ ഈ പ്രദേശങ്ങളിലുള്ള ഫ്യൂഡൽ ഭാഷകൾ പഠിച്ചെടുത്താൽ, സാവധാനത്തിൽ പ്രാദേശിക സമൂഹത്തിലെ ഉച്ചനീചത്വങ്ങളിൽ പെട്ടുപോകുകയും മിക്കപ്പോഴും അമുങ്ങിപ്പോകുയും ചെയ്യപ്പെടും. എന്നാൽ, ഈ വിധം അമിങ്ങിപ്പോയിക്കിടക്കുന്നവരുടെ ഇടയിൽ പലവിധ ഉയർച്ചത്താഴ്ചകൾ പ്രദർശിപ്പിച്ച് വ്യത്യസ്തങ്ങളായ സാമൂഹിക ഉയര-താഴ്ചകളിൽ ഇവർ വന്നുപെടും. ഈ വിധംവന്നുപെട്ടാൽ, കൈകാലുകളിൽ ചങ്ങലയിട്ട അവസ്ഥതന്നായാവും സ്ഥിതി. ഈ സംഗതിയെക്കുറിച്ച് പിന്നീട് കൂടുതൽ പറയാം എന്നു തോന്നുന്നു.

ഉത്തരമലബാറിൽ തീയർ എന്ന ഒരു ജനത എവിടെനിന്നോവന്നു. ദക്ഷിണ മലബാറിൽ ഇതേ പോലുള്ള മറ്റൊരു ജനത വന്നു. ഇവരും തീയർ എന്ന പേർ സ്വീകരിക്കാൻ ഇഷ്ടപ്പെട്ടത്, മലബാറിൽ നായർമാർക്ക് കീഴിൽപെട്ട വിവിധ ജനങ്ങളിൽ ഏറ്റവും മുന്തിയതായി തോന്നിയത് വടക്കേ മലബാറിലെ തീയർ ആയരിക്കാം എന്നത് കൊണ്ടാവാം. വടക്കേ മലബാറിലെ തീയർ ഈ ദക്ഷിണ മലബാർ തീയരോട് ഐത്ത ദൂരങ്ങൾ (pollution distance) ചട്ടംകെട്ടിയില്ല എന്നാണ് തോന്നുന്നത്. എന്നിരുന്നാലും ദക്ഷിണ മലബാറിലെ മക്കത്തായ തീയരുമായി തങ്ങൾക്ക് ബന്ധമില്ലായെന്ന് ഉത്തര മലബാറിലെ മരുമക്കത്തായ തീയർ ഉറപ്പിച്ചു പറഞ്ഞിരുന്നു.

പാരമ്പര്യ സാമൂഹിക രീതികൾ ഈ രണ്ടുകൂട്ടരിൽ തമ്മിൽ വ്യത്യസ്തമായിരുന്നു എന്നാണ് തോന്നുന്നത്. പോരാത്തതിന്, വടക്കേ മലബാറിലെ തീയരുടെ മുത്തപ്പൻ ആരാധനാ സമ്പ്രദായം മക്കത്തായ തീയരിൽ ഉണ്ടായിരുന്നില്ലാ എന്നും തോന്നുന്നു. ആദ്ധ്യാത്മിക പാരമ്പര്യങ്ങൾ, മതം എന്ന് നിർവ്വചിക്കപ്പെടുന്ന കാര്യത്തിന്‍റെ കാതൽ ആണ്. ഈ വിധം നോക്കിയാൽ ഈ രണ്ട് തീയരും രണ്ട് വ്യത്യസ്ത മതത്തിലുള്ളവരാണ് എന്നുവരെ പറയാമെന്ന് തോന്നുന്നു.

ഇങ്ഗ്ളിഷ് ഭരണം മലബാർ ജില്ല സൃഷ്ടിക്കുന്നതുവരെ ഈ രണ്ട് കൂട്ടരും വ്യത്യസ്ത ജനതയായിതന്നെ തമ്മിൽ കാണാതെയും ബന്ധപ്പെടാതെയും നിലനിന്നിരിക്കാം.

മലബാർ ജില്ല സ്ഥാപിതമാകുകയും തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് പ്രസ്താനങ്ങൾ പലവിധ സാമൂഹിക പ്രവർത്തനം തുടങ്ങുകയും ചെയ്തതോടുകൂടിയാവാം, ഈഴവർ വൻ കൂട്ടങ്ങളിൽ മലബാറിലേക്ക് കുടിയേറിതുടങ്ങിയത്.

ഈവിധം വന്ന ഈഴവരിൽ മിക്കവരും കൈത്തൊഴിലുകളും കാർഷിക തൊഴിലുകളും ചെയ്യുന്നവരായിരുന്നതിനാലും, പൊതുവെ കുറുപ്പ് നിറമുള്ളവരും ആയിരുന്നതിനാലും, ആദ്യകാലങ്ങളിൽ മരുമക്കത്തായ തീയർ ഈ കൂട്ടരെ സാമൂഹികമായി അടുപ്പിച്ചില്ല എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, ഈഴവർ മെല്ലെമെല്ല തിരുവിതാംകൂറിൽ നിന്നും വന്ന ക്രീസ്തീയരുടേയും, മലബാറിലെ തന്നെയുള്ള നായർമാരുടേയും പിന്തുണയോടുകൂടി, തങ്ങൾ തീയരാണ് എന്ന് സാവധാനത്തിൽ പറഞ്ഞുതുടങ്ങകയും പതിറ്റാണ്ടുകൾ കഴിയുന്തോറും മലബാറിലെ പുതിയ തലമുറയിൽപെട്ടവരിൽ ഈ വിധ ചിന്താഗതിയിൽ തെറ്റില്ലാ എന്ന് തോന്നുകയും ചെയ്തുതുടങ്ങിയെന്ന് തോന്നുന്നു.

തുടർന്ന് ശ്രീ നാരായണ ഗുരുവിനെ ഉപയോഗിച്ച്, Tellicherryയിലെ പുതുതായി ഔദ്യോഗികബലവും സാമ്പത്തിക ശേഷിയും സാമൂഹിക സ്ഥാനങ്ങളും ലഭിച്ചുതുടങ്ങിയ തീയരിലെ ചില വിധ്വംസക വ്യക്തികൾ തീയരുടെ പാരമ്പര്യ ആദ്ധ്യാത്മിക പ്രസ്ഥാനത്തെ തകിടംമറിച്ച്, തീയർ ഹിന്ദുക്കൾ ആണ് എന്ന് സ്ഥാപിച്ചെടുത്ത് ഒരു ഹൈന്ദവ ആരാധനാ പ്രസ്ഥാനം പടുത്തുയർത്തുകയും, തീയരെ മൊത്തമായി ഈ പുതിയ പ്രസ്ഥാനത്തിൽ പെടുത്തകയും ചെയ്തു എന്ന് തോന്നുന്നു.

1908ൽ C.A. Innes. ICS എഴുതിയെന്ന് പറയപ്പെടുന്ന Malabar and Anjengo എന്ന ഗ്രന്ഥത്തിൽനിന്നുമുള്ള ചില ഉദ്ദരണികളാണ് ചുവടെകൊടുക്കുന്നത്.
മലബാറിനെക്കുറിച്ചാണ്:

The religion of the majority is Hinduism, but there is a far larger proportion of Muhammadans than is usual in the Madras Presidency.
തർജ്ജമ: ഭൂരിപക്ഷം പേരുടേയും മതം ഹിന്ദുവിസം ആണ്. എന്നാൽ മെഡ്രാസ് പ്രസിഡൻസിയിൽ പൊതുവായി ഉള്ളതിനേക്കാൾ ഉയർന്ന അനുപാതത്തിലാണ് മുഹമ്മദ്ദീയർ ഉള്ളത്.

At the census of 1901, 68 per cent, of the people were classed as Hindus, 30 per cent, as Muhammadans and 2 per cent, as Christians.

തർജ്ജമ: 1901ലെ സെൻസസ് പ്രകാരം, 68ശതമാനം പേർ ഹിന്ദുക്കളായും, 30ശതമാനം പേർ മുഹമ്മദ്ദീയർ ആയും, 2ശതമാനം പേർ ക്രിസ്ത്യാനികളായും തരംതിരിക്കപ്പെട്ടു. END of Translation

ദക്ഷിണേഷ്യയിൽ ഇസ്ലാം മതസ്തരും, ക്രിസ്ത്യാനികുളും ബുദ്ധമതക്കാരം ജൈനമതക്കാരും സിക്കിസത്തിൽപെട്ടവരും അല്ലാത്ത എല്ലാവരും ഹിന്ദുക്കളാണ് എന്ന വൻ പിശകുള്ള ആശയം ഇങ്ഗ്ളിഷ് ഭരണം വിശ്വസിക്കുകയും അത് ഔദ്യോഗിക രേഖകളിലൂടെയും പുസ്തകങ്ങളിലൂടേയും മറ്റ് അച്ചടിച്ച പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു. ബ്രാഹ്മണരുടെ കീഴിലായി പെട്ടുപൊയ എല്ലാരും ഹിന്ദുക്കൾ ആണ് എന്ന ആശയത്തിൽ വൻ പിശകുണ്ടായിരുന്നു. അതിനെക്കുറിച്ച് ഇവിടെ ഇപ്പോൾ ചർച്ചചെയ്യാൻ പറ്റില്ല.

മുകളിൽ സൂചിപ്പിച്ച അതേ ഗ്രന്ഥത്തിൽ ഈ വിധവും ചില കാര്യങ്ങൾ കാണുന്നുണ്ട്:

First may be mentioned the great caste known as Izhuvaus in the Palghat taluk, and elsewhere in the Malabar district as Tiyans. They form the most numerous Hindu community in Malabar, and are difficult to place in the social scale, since their status varies widely in different parts of the country.

In North Malabar for instance the Tiyans claim to be a caste which does not convey distance pollution at all.

തർജ്ജമ: പാലക്കാട്ട് താലൂക്കിൽ ഈഴവരെന്നും മലബാറിലെ മറ്റ് പ്രദേശങ്ങളിൽ തീയരെന്നും അറിയപ്പെടുന്നവരെക്കുറിച്ച് ആദ്യം സൂചിപ്പിക്കാം. മലബാറിൽ ആൾഎണ്ണബലത്തിൽ ഏറ്റവുംമുന്നിൽ നിൽക്കുന്ന ഹൈന്ദവ വംശം ഈ കൂട്ടരാണ്. ഇവരെ സാമൂഹികമായി ഒരു പ്രത്യേക നിലവരത്തിൽ സ്ഥാപിക്കാൻ പ്രയാസം ആണ്. കാരണം, രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തങ്ങളായ സാമൂഹിക നിലവാരങ്ങൾ ഉള്ളവരാണ് ഈ കൂട്ടർ.

ഉദാഹരണത്തിന്, വടക്കെ മലബാറിൽ തങ്ങൾ ഐയിത്ത ദൂരം (pollution distance) നിലനിർത്തേണ്ടുന്നവരല്ലാ എന്ന് തീയർ അവകാശപ്പെടുന്നു. END of Translation തർജ്ജമയുടെ അന്ത്യം

ഐയിത്ത ദൂരം (pollution distance) എന്നുവച്ചാൽ, നായർ, അമ്പലവാസി, ബ്രാഹ്മണർ എന്നിവരിൽ നിന്നും വിട്ടു നിൽക്കേണ്ടുന്ന പ്രത്യേകമായി ചിട്ടപ്പെടുത്തിയ ദൂരം ആണ്. മുകളിൽ പറഞ്ഞത് ശരിയാണെങ്കിൽ, ഈ തീയർ, മക്കത്തായ തീയരുമായും ഈഴവരുമായും വ്യത്യസ്തരാണ്. ഈ വിഷയത്തിലേക്ക് (തീയപ്പാട് എന്ന കാര്യത്തിലേക്ക്) ഇപ്പോൾ പോകാനുദ്ധേശിക്കുന്നില്ല.

മുകളിൽ നൽകിയ വാചകങ്ങളിൽ വളരെ വ്യക്തമായി കാണുന്നകാര്യം, തീയരേക്കുറിച്ചുള്ള പ്രസ്താവനയിൽ, മലബാറിലേക്ക് കുടിയേറിവന്ന ഈഴവരെക്കുറിച്ചാണ് മുന്നിൽ എഴുതിയിരിക്കുന്നത്. ഈഴവർഎന്ന ജനം തീയർ തന്നെയാണ് എന്ന് കരുതിക്കൂട്ടി സ്ഥാപിക്കാനായി ഈ ഗ്രന്ഥത്തിൽ പലവിധ കാര്യങ്ങൾ എഴുതിച്ചേർക്കാൻ നായർമാരുംമറ്റും പണിപ്പെട്ടിട്ടുണ്ട് എന്നതിന്‍റെ സൂചനയാണ് ഇത്.

ഈ കാര്യവും ഇവിടെ ചർച്ചയ്ക്ക് എടുക്കുന്നില്ല.

എന്നാൽ ശ്രദ്ധിക്കുക, തീയർ ഹിന്ദുക്കളാണ് എന്ന് വ്യക്തമായും മുകളിൽ നൽകിയ ഉദ്ദരണികളിൽ എഴുതിയിട്ടുണ്ട്. എന്നുവച്ചാൽ, ബ്രാഹ്മണ ആദ്ധ്യാത്മികതയിലെ വേദകാല ദൈവങ്ങളും, ഇതിഹാസ കാവ്യങ്ങളുടെ കാലത്തുള്ള ദൈവങ്ങളും, വേദങ്ങളും, ഉപനിഷത്തുക്കളും സ്മൃതികളും മന്ത്രങ്ങളും മറ്റുമായ കാര്യങ്ങൾ തീയരുടെ പാരമ്പര്യത്തിൽ പെട്ടകാര്യങ്ങൾ ആണ് എന്നസൂചനയാണ് വരുന്നത്. എന്നുവച്ചാൽ, ഇവർക്ക് ബ്രാഹ്മണ അമ്പലങ്ങളിൽ പ്രവേശനം ഇല്ലായെങ്കിലും, ബാഹ്യമായി നിന്നുംകൊണ്ട് ഇതിലെല്ലാം പങ്കെടുക്കാം എന്ന രീതിയിലാണ് സൂചിപ്പിക്കപ്പെടുന്നത്.

എന്നാൽ ശ്രദ്ധിക്കുക, തീയരുടെ മതത്തെക്കുറിച്ച് വ്യക്തമായി ചില കാര്യങ്ങൾ പറയുന്ന ഒരു വാക്യംതന്നെ ഈ ഗ്രന്ഥത്തിൽ വന്നിട്ടുണ്ട്. അത് നോക്കുക:

Their religion is more purely animistic than that of the castes above them, and included in their number are the devil-dancers, astrologers, and other representatives of the primitive ‘medicine-man’.
മുകളിലെ വാചകത്തിന്‍റെ തർജ്ജമ നൽകുന്നതിന് മുൻപായി, ഈ medicine-manഎന്ന പ്രയോഗത്തിന്‍റെ അർത്ഥം നോക്കാം. ഈ വിധം ഒരു വാക്കിന്‍റെ അർത്ഥം ഈ വിധം പറയാം എന്ന് തോന്നുന്നു:

മാന്ത്രിക അനുഷ്ഠനങ്ങളിലൂടേയും മറ്റ് ഐന്ദ്രജാലികവും താന്ത്രികവും മാന്ത്രികവും ആയ ശക്തിയാലും പ്രകടനങ്ങളാലും, ചെണ്ടമുട്ടിന്‍റേയും മറ്റും സാന്നിദ്ധ്യത്തിലും മറ്റും പ്രാകൃത ജനസമൂഹങ്ങളിൽ ചികിത്സയും അതുമായി ബന്ധപ്പെട്ടകാര്യങ്ങളും ചെയ്യുന്ന വ്യക്തിയേയാണ് medicine-man എന്ന വാക്കുകൊണ്ട് പൊതുവായി ചിത്രീകരിക്കപ്പെടുന്നത്. ഈ medicine-man എന്നവാക്കിനെ വേണമെങ്കിൽ ദ്രോഹബുദ്ധിയോടെ ദുർമന്ത്രവാദിയെന്നുംവരെ നിർവ്വചിക്കാം.

തീയരുടെ മതത്തിനെ നിർവ്വചിക്കുന്ന വാക്യത്തിന്‍റെ അർത്ഥം ഇനി നോക്കാം.

തർജ്ജമ: അവരുടെ മതം അഥവാ വിശ്വാസപ്രമാണം അവരുടെ മകുളിൽ ഉള്ള ജാതിക്കാരുടേതിനേക്കാളും ശുദ്ധമായ animistic ആണ്. പൈശാചിക നൃത്തങ്ങൾ ചെയ്യുന്നവരും, ഭാവി പ്രവചിക്കുന്നവരും, അതുപോലുള്ള പ്രാകൃത മനുഷ്യുരുടെ ദുർമന്ത്രവാദികളുടെ പ്രതിരൂപങ്ങളായുള്ളവരും മറ്റും ഇവരുടെ ആരാധാന മൂത്തികളിൽ പെടും. END of Translation

animistic എന്നവാക്കിന്‍റെ അർത്ഥം: പ്രകൃതിശക്തികളെ ആരാധിക്കുന്ന END of Translation
മുകളിൽ എഴുതപ്പെട്ട ഉദ്ദരണിയിൽനിന്നും കുറേകാര്യങ്ങൾ ചികഞ്ഞെടുക്കാൻ ആവുന്നതാണ്. അതിന് മുൻപ് ഈ devil-dancer എന്ന പദപ്രയോഗം നോക്കേണ്ടിയിരിക്കുന്നു.

Edgar Thurston, Rev. Samuel Mateer, William Logan, C.A. Innes തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിൽ ഈ വിധമുള്ള devil-dancer എന്ന പ്രയോഗവും, devil എന്ന പ്രയോഗവും കാണുന്നുണ്ട് പലയിടത്തും. മലബാറിലെ തെയ്യ നൃത്തങ്ങളെ ഈ വിധം devil-dance എന്നാണ് ചിത്രീകരിച്ചുകാണപ്പെടുന്നത്. പോരാത്തതിന്, ഈ വിധ തെയ്യങ്ങളിൽ കാണപ്പെടുന്ന അവസ്ഥ devil ബാധിച്ചതാണ് എന്നും എഴുതിക്കാണപ്പെടുന്നുണ്ട്. ഈ devil എന്നവാക്കിന്‍റെ അർത്ഥം പിശാച് എന്നാണ്.

തീയരുടെ മതം ഒരു തരം പിശാചിനെ ആരാധിക്കലാണ് എന്ന് Edgar Thurston, Rev. Samuel Mateer, William Logan, C.A. Innes തടുങ്ങിയവർക്ക് അറിവു കൊടുത്തത്, നിശ്ചയമായും പ്രാദേശികമായി ഉയർന്നജാതിക്കാരാവും എന്നത് മിക്കവാറും തീർച്ചയാണ്. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പ്രകാശത്തിൽ പൊന്തിപ്പൊന്തിവരുന്ന Telllicherryയിലെ തീയരെ ഏതുവിധത്തിലെങ്കിലും ഒതുക്കേണം എന്നുള്ളത് അവരുടെ നിലനിൽപ്പിന്‍റെ ആവശ്യകതയാണ്.

മുത്തപ്പൻ ആരാധനാ ആദ്ധ്യാത്മികത ഈഴവരിൽ ഇല്ലെങ്കിലും, അവർ ആവുമെങ്കിൽ അതിനോട് ചേരാൻ ശ്രമിക്കും എന്നുള്ളത് മലബാറിലെ അന്നത്തെ അവരുടെ സാമൂഹിക നിലവാരത്തിന്‍റേലയും മേൽവിലാസത്തിന്‍റേയും ആവശ്യമായിരുന്നിരിക്കാം.

Edgar Thurston, Rev. Samuel Mateer, William Logan, C.A. Innes തുടങ്ങിയവർ പ്രാദേശിക ജനസമൂഹങ്ങളെക്കുറിച്ച് പഠിക്കുമ്പോഴും, എഴുതുമ്പോഴും, പ്രാദേശികരിലെ ഉന്നതരുടെ സ്ഥാപിതതാൽപ്പര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് അവർക്കുണ്ടായിരിക്കില്ലായിരിക്കാം. അവർക്ക് ലഭിക്കുന്ന ഏതു വിവരവും, ഈ വിധ സ്ഥാപിത താൽപ്പര്യങ്ങൾ എന്ന അരിപ്പയിൽ കൂടികടന്നുവേണ്ടിവരും അവരുടെ കൈവശമെത്താൻ. മാത്രവുമല്ല, അവർ എഴുതി എന്നുവിശ്വസിക്കപ്പെടുന്ന പലഗ്രന്ഥങ്ങളിലും അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരോ അതുമല്ലെങ്കിൽ സാമൂഹിക ഉന്നതങ്ങളിലുള്ളതോ ആയ പ്രാദേശിക വ്യക്തികൾ പലതും എഴുതിച്ചേർത്തിരിക്കാം.

ആദ്യം നൽകിയ ഉദ്ദരണികളിൽ തീയർ ഹിന്ദുക്കളാണ് എന്ന് ആണയിട്ടിതുമാതിരി എഴുതിയിട്ടണ്ടു എങ്കിലും, അവസാനത്തെ ഉദ്ദരണിയിൽ തീയർ മറ്റൊരു മതത്തിലേയും വിശ്വാസപ്രമാണത്തിലേയും ജനംആണ് എന്നുതന്നെയാണ് ഉറപ്പിച്ച് പറയുന്നത്.

എന്നിരുന്നാലും, ഫ്യൂഡൽ ഭാഷാവാക്കുകളുടെ ചുറ്റിക പ്രഹരം ഏറ്റും, സാമൂഹികമായി ഉയർന്നവരോട് നിത്യവും അടിയളത്തം പ്രകടിപ്പിച്ചും, തമ്മിൽത്തമ്മിൽ വാക്കുകൾകൊണ്ട് കൊത്തിമുറിച്ചും, മുഖത്തിന്‍റെ ആകൃതിയിലും മുഖഭാവത്തിലും ചതവും, വ്യക്തിത്വത്തിലും സ്വരത്തിലും ഇതേ കാരണത്താൽ കുറച്ചൊക്കെ പ്രാകൃതത്വവും പേറിനിൽക്കുന്നവർ പൊതിഞ്ഞുനിൽക്കുന്ന മുത്തപ്പൻ ക്ഷേത്രങ്ങളും മറ്റ് കാവുകളും, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പ്രകാശവും ഇങ്ഗ്ളിഷ് വിദ്യാഭ്യാസവും ലഭിച്ചുവളർന്നുവരുന്ന പുതിയ തലമുറയിൽ പെട്ട Tellicherryയിലെ തീയർക്ക് കുറച്ചൊക്കെ അരോചകമായി തോന്നിയിരിക്കാം.

നാരായണ ഗുരുവും Travancore രാജ്യത്തിലെ SNDPക്കാരും മുന്നോട്ട് നീട്ടുന്ന ബ്രാഹ്മണ ബന്ധവും, ഹൈന്ദവ മതവും മറ്റുമാണ് എന്തുകൊണ്ടും കേമം എന്നുതോന്നുക സ്വാഭാവികം മാത്രം. മാത്രവുമല്ല, പുതുതായി പടർന്നുപിടിക്കുന്ന മലയാളത്തിലേക്ക് വന്മഴത്തുള്ളികൾപോലെ പെയ്തിറങ്ങികൊണ്ടിരുന്ന സംസ്കൃതപദങ്ങളിൽ പലവിധ മായാസ്വരമാധുര്യങ്ങളും കണ്ടുംകേട്ടും അറിയുകയും ചെയ്യും. ആയരിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മലബാറിൽനിന്നും ഏതാണ്ട് രണ്ടോ മൂന്നോ ആയിരം കിലോമീറ്ററുകൾക്ക് അപ്പുറത്ത് മുളച്ചു പൊന്തിയെന്ന് വിചാരിക്കപ്പെടുന്ന വേദകാല സംസ്ക്കാരം ഒറ്റയടിക്ക് തറവാട്ട് സ്വത്തായി മാറുകയും ചെയ്യുന്നു.

ഈ പുതിയ ബ്രാഹ്മണരെ കണ്ട്, പാരമ്പര്യ ബ്രാഹ്മണർക്ക് അന്താളിച്ച് നിൽക്കാനെ പറ്റുള്ളു!
തുടരും.....

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

38

Post posted by VED »

38 #. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


മരുമക്കത്തായ തീയരും, മക്കത്തായ തീയരും ഏത് നാടുകളിൽ നിന്നുമാണ് ഈ ഉപദ്വീപിലേക്ക് വന്നത് എന്നതിനെക്കുറിച്ച് യാതോരു വ്യക്തമായ രേഖയും നേരത്തെ സൂചിപ്പിച്ച, ഇങ്ഗ്ളിഷ് ഭരണകാലത്ത് എഴുതപ്പെട്ട, ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതായി കണ്ടില്ല. എന്നാൽ, C.A. Innes. ICS എഴുതിയെന്ന് പറയപ്പെടുന്ന Malabar and Anjengo എന്ന ഗ്രന്ഥത്തിൽ, തീയർ എന്ന ജനം ഈഴവരാണ് എന്ന് പ്രസ്താവിച്ചതിന് ശേഷം ഈ വിധം ഒരു വാചകം എഴുതിച്ചേർത്തതായി കാണുന്നു:

The tradition of their immigration is embodied in a well-known story which connects them with the Kammalan, or chief artizan caste.
തീയർ മലബാറിലേക്ക് കുടിയേറിയതിന്‍റെc പഴമയിൽ ഉള്ള ചരിത്രം എന്ന് പറഞ്ഞുകൊണ്ട് എഴുതിക്കാണുന്നത് ഈഴവർ ഈ ഉപഭൂഖണ്ഡത്തിലേക്ക് (തിരുവിതാംകൂറിലേക്ക്) കുടിയേറിയതിനെക്കുറിച്ചുള്ള പഴമയിൽ ഉള്ള കഥയാണ്.

മരുമക്കത്തായ തീയരുടെ മുത്തപ്പൻ ആദ്ധ്യാത്മികതയും മറ്റും വെറും പൈശാചിക നൃത്തങ്ങളും മറ്റുമാണ് എന്ന വ്യാഖ്യാനം പേറുന്ന ഈ വിധ ഗ്രന്ഥങ്ങളിൽ തീയരെ ഇടിച്ചുതാഴ്ത്താൻതന്നെ ഒരു വൻ ശ്രമം നടന്നതായി കാണുന്നുണ്ട്. അന്നുള്ള ബ്രാഹ്മണർക്കും, അമ്പലവാസികൾക്കും നായർമാർക്കും, കൊടുവാൾ തീയരും മറ്റു വിധത്തിൽ അടിയാളരായി ജീവിക്കുന്ന തീയരും പ്രശ്നമല്ലായിരിക്കാം. പോരാത്തതിന്, ഇന്ന് പലവിധ സംവരണങ്ങളിലൂടേയും സാമൂഹികമായി ഉയരത്തിൽ പിടിച്ചുകേറിയ തീയരേയും ഇടിച്ചുതാഴ്ത്തേണ്ടിവരില്ല. കാരണം, ഇവർ രണ്ടുകൂട്ടരും അവരുടെ അപര്യാപ്തമായ വ്യക്തിത്വവും മാനസിക കഴിവില്ലായ്മയും പൊക്കിക്കാണിച്ചുകൊണ്ടുതന്നെയാവാം സാമൂഹികമായി നിലനിൽക്കുന്നത്. കാരണം സംവരണം എന്ന വാക്കുതന്നെ കഴിവുകുറവ് ഒരു അവകാശവാദമായി ഉപയോഗിക്കുന്ന ഒരു തന്ത്രവും ആയുധവും ആണ്.

എന്നാൽ, ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ തണലിൽ യാതോരു സംവരണത്തിന്‍റേയും ചരടുപിടിക്കാതെ സാമൂഹിക ഉന്നത നിലവാരങ്ങളിലേക്ക് പൊന്തിവന്ന Tellicherryയിലും മറ്റും ഉണ്ടായിരുന്ന ഒരു ചെറിയ കൂട്ടം തീയർ ഒരു വൻ പ്രശ്നം തന്നെയായിരുന്നിരിക്കാം. കാരണം, കാലാകാലങ്ങളായി നുറുങ്ങിനിന്നിരുന്ന വ്യക്തിത്വത്തിൽ വെറും ഇങ്ഗ്ളിഷ് ഭാഷാ ആഴത്തെ ഒരു വൻസമ്പത്തായി നിറച്ചുകൊണ്ടുമാത്രം സാമൂഹികമായി ഉയർന്നവർ ആണ് ഈ കൂട്ടർ. ഈ വിധം അവരിൽ നിറഞ്ഞത് ഇങ്ഗ്ളിഷിലേയും ഇങ്ഗ്ളണ്ടിലേയും പാരമ്പര്യങ്ങളാണ്. ഉയർന്ന ഇങ്ഗ്ളിഷ് നിലവാരത്തിലേക്ക് വളർന്ന ഉയർന്ന ജാതിക്കാർക്കും ഇവർ ഒരു പ്രശ്നം അല്ലായിരിക്കാം.

എന്നാൽ പ്രാദേശിക ഭാഷയിൽ വൻ ആഭിജാത്യവും സാമൂഹിക മഹിമയും നിലനിർത്തിയവർക്ക് ഈ കൂട്ടർ ഒരു പ്രശ്നം തന്നെയായിരുന്നു എന്നുതോന്നുന്നു. തീയർ എന്ന ജനം ഈഴവരാണ് എന്ന് ആണയിട്ടു പ്രസ്താവിക്കുന്നവരിൽ ഇവരും ഉണ്ടാവാം മുൻപന്തിയിൽ. അതേ സമയം തീയരിലും ഒരു വൻ ശതമാനും പേർക്കും തങ്ങളുടെ പാരമ്പര്യമായ ethnicity കാത്തുസൂക്ഷിക്കുന്നതിൽ വ്യക്തമായ താൽപ്പര്യമൊന്നുമുണ്ടാവില്ലതാനും.

മരുമക്കത്തായ തീയർ Central Asiaയിലെ Tian Shan പർവ്വത പ്രദേശങ്ങളിൽ നിന്നും കുറേ നൂറ്റാണ്ടുകൾക്ക് മുൻപ് മലബാറിലേക്ക് കുടിയേറിയ ഒരു ചെറിയ സംഖം ആളുകളുടെ പിന്മുറക്കാരാണ് എന്ന ഒരു വാദംകണ്ടിരുന്നു. ഈ വാദത്തിന് ചരിത്രപരമായ എന്ത് പിൻബലമാണ് ഉള്ളത് എന്ന് അറിയില്ല.

എന്നാൽ Thiyyar എന്ന പേരിൽ ഒരു Wikipedia Page ആരംഭിക്കാൻ Tellicherryക്കാരായ ചിലർ ഒരു ശ്രമം നടത്തിയിരുന്നു 2013ൽ. ഈ വിവരം അറിഞ്ഞപ്പോൾതന്നെ ഇതു നടക്കുന്ന കാര്യം അല്ലായെന്ന് തോന്നിയിരുന്നു. കാരണം, ഈഴവ സംഘടന വൻ ബലമുള്ളതാണ്. മാത്രവുമല്ല ഇന്ന് മിക്ക IT മേഖലകളിലും അവരുടെ ആളുകളും, പോരാത്തതിന് അവരുടെ അവകാശവാദത്തിന് പിന്തുണനൽകാൻ തയ്യാറുള്ള പല ജനക്കൂട്ടങ്ങളിൽ പെട്ടുവരും വൻ സ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ട്. Wikipediaയിൽ Thiyyarഎന്ന പേജ് പ്രദർശിപ്പിക്കാൻ സമ്മതം ലഭിച്ചില്ലതന്നെ. കുറച്ചുകഴഞ്ഞപ്പോൾ, Wikipediaയിൽ കരടുരൂപത്തിൽ വച്ചിരുന്ന Thiyyar എന്ന പേജ് വിക്കീപ്പീടിയ ഇന്ത്യാ പേജുകൾ നടത്തിപ്പുചെയ്യുന്നവർ ഡെലീറ്റ് ചെയ്യുകയും ചെയ്തു. മുകളിൽ നിൽകിയിട്ടുള്ള ചിത്രം കാണുക.

കാശ്മീരുകാരുടെ അവസ്ഥയാണ് ഈ Thiyyar പ്രസ്ഥാനത്തിന്‍റേഇതും എന്ന് തോന്നുന്നു. ഞങ്ങൾ ഇന്ത്യാക്കാരല്ലാ എന്ന് എത്ര ഉറപ്പിച്ചുപറഞ്ഞിട്ടും കാര്യമില്ല. ഇന്ത്യയിൽ അവരുമായി യാതോരു ബന്ധവുമില്ലാത്തവരും യാതോരു കൂസലുമില്ലാതെ വീണ്ടും വീണ്ടും തത്തപറയുന്നതുപോലെ ഉരുവിട്ടുകൊണ്ടിരിക്കും, കാശ്മീരുകാർ ഇന്ത്യാക്കാരാണ്, ഞങ്ങളും അവരും ഒന്നാണ്, എന്ന്.

എന്നാൽ ഈ Thiyyarരുടെ കാര്യത്തിൽ ചെറിയതോതിലുള്ള ഒരു വ്യതാസം ഉണ്ട്. തീയർ മാത്രമല്ല, തീയൻ എന്ന കൂട്ടരും ഈ ജനവിഭാഗത്തിൽ പെടും. ഫ്യൂഡൽ ഭാഷകൾ രണ്ടുകൂട്ടരുടേയും ഇടയിൽ ഒരു ആപ്പ് അടിച്ചുകയറ്റി രണ്ടുകൂട്ടരേയും രണ്ട് സാമൂഹിക ദ്രുവങ്ങളിൽ ആക്കിവച്ചിട്ടുണ്ട്.

മാത്രവുമല്ല രണ്ടുകൂട്ടരിലും ഒരു വലിയ വിഭാഗത്തിന് വ്യക്തമായ പാരമ്പര്യമഹിമയോ ആകർഷകമായ പൈതൃകമയോ ഉള്ളതായി അറിവില്ല. അവരുടെ ethnographic മേൽവിലാസം ഏതുവിധമായി മാറിയാലും പ്രശ്നമില്ലതന്നെ. സ്വന്തം കാര്യം മാത്രമേ അവരോരോരുത്തർക്കും പ്രശ്നമുള്ളു. കൊടുവാൾത്തീയൻ വളർന്നുവരുന്നത് വൈശ്യത്തീയന് പ്രശ്നംതന്നെയാണ്. അതേ സമയം വൈശ്യത്തീയനെ ഒന്ന് പിടിച്ച് നിലത്തിട്ട് തമർത്താൻ ആയാൽ മോശമില്ലാ എന്ന് കൊടുവാൾ തീയനും ഒരു ആഗ്രഹം മനസ്സിൽ ജനിച്ചേക്കാം.

ഈ വിധം മുകളിൽ എഴുതിയപ്പോൾ ഇതേ കൂട്ടരെ കാശ്മീരുകാരുമായി ഒന്ന് താരതമ്യം ചെയ്യാമെന്ന് തോന്നുന്നു. അതായത് കാശ്മീരിലെ മുസ്ലിംസിനെ. അവരും ഇന്ത്യയിലെ മറ്റ് ജനങ്ങളുമായി വ്യക്തമായുള്ള വ്യത്യാസം വംശീയമാണ് എന്ന് തോന്നുന്നു. കാഴ്ചയിൽ മോശമില്ലാത്ത വ്യക്തിത്വം തന്നെയാണ് അവരിൽ പൊതുവായി കാണുന്നത്. ഇത് ഈ കൂട്ടർ അഫ്ഗാനിസ്ഥാനിലെ ആളുകളുമായി പലവിധത്തിലുള്ള വംശീയബന്ധം ഉള്ളതുകൊണ്ടാണ് എന്ന് പെട്ടെന്ന പറയാൻ തോന്നുമെങ്കിലും, Tellicherryയിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുടെ തിളക്കം ലഭിച്ച പല തീയരിലും, മറ്റ് തീയരിൽ കാണാൻ പറ്റാതിരുന്ന ശാരീരികമായ വളർച്ച കണ്ടതായി ഓർക്കുന്നു.

എന്നാൽ ഇതേ കൂട്ടരുടെ മക്കൾ ഇന്ത്യാ രാജ്യത്ത് ജനിച്ചു വളർന്നപ്പോൾ, ഈ വിധ വ്യക്തിത്വ വളർച്ച, അപ്രത്യക്ഷപ്പെട്ടിരുന്നു, പ്രത്യേകിച്ചും വൻ സാമ്പത്തിക ബലം ഇല്ലായെങ്കിൽ.

കാശ്മീരിലെ മുസ്ലിം ജനത അവിടുള്ള ബ്രാഹ്മണരുടെ കീഴിൽ പലവിധ അടിമ അവസ്ഥയിലും പെട്ടുജീവിക്കുന്നവരായിരുന്നുവെങ്കിലും, ഇസ്ലാം മതത്തിലെ ചില സാമൂഹിക സിദ്ധാന്തങ്ങൾ ഇവരുടെ വ്യക്തിത്വത്തിൽ ഒരു പ്രകാശവും വെളിച്ചവും പിന്തുണയും നൽകിയിട്ടുണ്ടാവും എന്ന് പറയാൻ തോന്നുന്നു. Tellicherryയിൽ തീയരിൽ ചിലരിൽ ഇങ്ഗ്ളിഷ് പ്രസ്ഥാനം നൽകിയ വ്യക്തിത്വം പോലെ.

ദക്ഷിണ മലബാറിൽ ഏതാണ്ട് 1836മുതൽ ബ്രാഹ്മണ പക്ഷത്തിനോട് അവിടുള്ള കീഴ്ജനമായ മാപ്പിളമാരിൽ ചിലർ ഏറ്റുമുട്ടിയതിനോട് താരതമ്യം ചെയ്യാവുന്ന ഏറ്റുമുട്ടലുകൾ കാശ്മീരിലെ ബ്രാഹ്മണരായ പണ്ഡിട്ടുമാരുമായി കാശ്മീരി മുസ്ലിം ജനത പിൻകാലങ്ങിൽ നടത്തിയിരുന്നു എന്നു തോന്നുന്നു.

QUOTE from Wikipedia: The 100 year Dogra regime turned out to be a disaster for the Muslim peasantry of Kashmir Valley. Walter Lawrence described the conditions of the Valley's peasantry as being 'desperate' and noted that the Valley's peasantry attributed their miseries to the Maharajah's deputies rather than the rulers themselves. The state officials apparently kept the rulers from knowing the conditions of the Muslim peasantry in the Valley.

Lawrence in particular criticised the state officials who belonged to the Kashmiri Pandit community. Lawrence provided evidence that while many of the Kashmiri Pandit officials may have been ''individually gentle and intelligent, as a body they were cruel and oppressive.'' Scholar Ayesha Jalal states that the Maharajahs nurtured ties with Kashmiri Pandits and their Dogra kinsfolk in Jammu to trample on the rights of their subjects. Christopher Snedden also states that the Kashmiri Muslims were often exploited by the Kashmiri Pandit officials.

Walter Lawrence ഒരു ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥനായിരുന്നു. Sir Walter Roper Lawrence was a member of the British Council and an English author who served in the Indian Civil Service in British-India and wrote travelogues based on his experiences of traveling around in various parts of South Asia, including places outside British-India, such as Kashmir. ഈ വിഷയത്തെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം
ഇവിടെ വ്യക്തമായി പറയേണ്ടുന്ന കാര്യം ഇസ്ലാം മതപ്രസ്ഥാനങ്ങൾ കീഴ്ജനത്തിന് വൻ സംരക്ഷണവും പിന്തുണയും ആത്മവിശ്വാസവും നൽകിയിരുന്നു എന്ന് ചെറുതായി പറയാമെങ്കിലും, ലോകൈകമായി മുസ്ലിസ് എന്നും, മലബാറിൽ മാപ്പിളയെന്നും നിർവ്വചിക്കപ്പെടുന്നവർ പൂർണ്ണമായും ഇസ്ലാം ആണ് എന്ന് പറയാൻ പറ്റില്ലാ എന്നാണ് തോന്നുന്നത്. ഈ വിഷയത്തിലേക്ക് ഇപ്പോൾ കടക്കാൻ പറ്റില്ലതന്നെ. കാരണം, ഈ മാപ്പിളമാരുടെ കാര്യങ്ങൾ അതീവ സങ്കീർണ്ണമായ ഒരു ചരിത്രവിഷയമാണ്. പിന്നീട് അതിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

എന്നാൽ ഇത്രയുംകൂടി പറയാം എന്നുതോന്നുന്നു: ലോകത്തിലുള്ള ഒട്ടുമിക്ക മുസ്ലിം മതവിശ്വാസികളും ജീവിക്കുന്നതും ചിന്തിക്കുന്നതും ഫ്യൂഡൽ ഭാഷകളിൽ തന്നെയാണ് എന്ന് തോന്നുന്നു. മാത്രവുമല്ല ഇതേ കാരണത്താൽ, അവർ പ്രവർത്തിക്കുന്നതും, പ്രതികരിക്കുന്നതും, ഏറ്റുമുട്ടുന്നതും, സഹകരിക്കന്നതും, പഠിക്കുന്നതുംമറ്റും ഫ്യൂഡൽ ഭാഷക്കാരോടൊപ്പം തന്നെയണ്. ഈ കാരണത്താൽ ഈ വിധ ഭാഷകളുടെ പിടിവലിയിൽ നിന്നും വിട്ടുനിൽക്കാൻ പ്രയാസം തന്നെയാണ്. വെറും ആദ്ധ്യാത്മിക ആദർശങ്ങൾകൊണ്ടുമാത്രം ഈവിധ കാര്യങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കില്ലതന്നെ.

ഇസ്ലാമിലെ സാമൂഹിക സാഹോദര്യം എന്ന സിദ്ധാന്തം, കാശ്മീരിലെ ഭാഷയിൽ ഉണ്ടായിരിക്കാവുന്ന ഫ്യൂഡൽ ഭാഷാ കോഡുകളുടെ ആപ്പടിച്ചുകയറ്റൽ പ്രക്രിയയിൽ നിന്നും കാശ്മീരീ മുസ്ളിംസിന് കുറച്ചൊക്കെ സംരക്ഷണം നൽകിയിട്ടുണ്ടാവാം എന്ന് തോന്നുന്നു. കാരണം, ഇന്ത്യയിലെ മറ്റൊരു വംശീയ ജനത്തിനും ഈ വിധം ഏതാണ്ട് 70വർഷങ്ങൾക്കുമേൽ ഒരു ഭീകരാന്തരീക്ഷത്തിൽ സാമൂഹിക ഐക്യം നഷ്ടപ്പെടാതെ പിടിച്ചുനിൽക്കാൻ ആവില്ലതന്നെ. മറ്റുള്ളവരിൽ ഓരോരുത്തരും സ്വന്തം കാര്യം നോക്കി, സ്വന്തം മക്കളെ ഐഏഎസ്സും, ഐപിഎസ്സും ഡോക്ടറും മറ്റുമാക്കി സാമൂഹിക മഹിമയിലേക്ക് വളർത്താനും, മറ്റുള്ളവരെ തമർത്താനും നോക്കുമായിരുന്നു, ഇതേ പോലുള്ള ഒരു അവസ്ഥാവിശേഷം അവർ അനുഭവിക്കുകയാണെങ്കിൽ.

കാശ്മീരുകാർ അവരുടെ സാമൂഹിക അന്തരീക്ഷത്തേയും അത് പ്രതിനിധീകരിക്കുന്ന സംസ്ക്കാരത്തേയും ആണ് സംരക്ഷിക്കാൻ നോക്കുന്നത് എന്ന കാഴ്ച്ചപ്പട് എടുക്കാൻ ഈ എഴുത്തുകാരൻ ശ്രമിക്കുകയാണ്.

കഴിഞ്ഞ 95ആം പോസ്റ്റിൽ ചേർത്തിരുന്ന വീഡിയോയിൽ ഓട്ടോ ഡ്രൈവറെ പോലീസുകാരൻ കുത്തിന് (collarറിന്) പിടിച്ച് ഞെട്ടിച്ച് സംസാരിക്കുന്ന രംഗം ഓർക്കുക. ഇതേ സാമൂഹികാന്തരീക്ഷത്തിലേക്ക് കാശ്മീരുകാരേയും പിടിച്ചെടുത്താൽ, അവരിലും പലരുടേയും വ്യക്തിത്വം ദ്രവിച്ചുപോകും എന്നുള്ള കാര്യം ഉറപ്പാണ്. ഈ വിധമുള്ള ഒരു രാജ്യത്തിൽനിന്നും വിട്ടുനിൽക്കാൻ അവർ ആഗ്രഹിക്കുന്നു എന്നതിൽ വലിയ തെറ്റ് കാണുന്നില്ലാ എന്നാണ് പറയാനുള്ളത്.

അവർ മുസ്ലീം വർഗ്ഗീയവാദികൾ ആണ് എന്ന് പറഞ്ഞാലുള്ള പ്രശ്നം, അവർ ഇന്ത്യയിലെ മറ്റ് വംശീയരായ യാതോരു മുസ്ലീമിനേയും അവരുടെ നാട്ടിലേക്ക് സ്ഥിരതാമസക്കാരായി സ്വാഗതം ചെയ്യുന്നില്ലാ എന്നാണ് തോന്നുന്നത് എന്ന് പറയാം എന്ന് തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

39

Post posted by VED »

39 #. ഇങ്ഗ്ളിഷ് ജനത്തിന്‍റെ അതേ തലയെടുപ്പിന്‍റെ നേരിയ ഒരു സൂചന


കാശ്മീരിൽ ഇന്ത്യക്കാർ കയറുകയും അവിടങ്ങളിൽ സ്ഥലം വാങ്ങിക്കുകയും, കുടുംബത്തോടുകൂടി ജീവിക്കുകയും കുട്ടികളെ വളർത്തുകയും ചെയ്താൽ, ഒരു ഒന്നുരണ്ട് തലമുറകൾ കഴിയുമ്പോഴേക്കും അവിടെയുള്ള ജനങ്ങൾ സാംസ്ക്കാരികമായുംമറ്റും മാറും. കാശ്മീരി മുസ്ലിം ജനം ഇന്ത്യൻ മുസ്ലിം ജനങ്ങളുമായി വൈവാഹിക ബന്ധത്തിൽ ഏർപ്പെടാനും സാധ്യത ഏറും. അവിടുള്ള സാമൂഹിക സംസ്ക്കാരം ഇന്ന് ഇന്ത്യയിൽ നിലവിലുള്ള, സർക്കാർ ശിപായിയുടെ മുന്നിൽ കുമ്പിട്ടുനിൽക്കുന്ന, ഒരു തരംതാണ സംസ്ക്കാരമായി മാറുകയും ചെയ്യും. അതിൽ അവിടുള്ള പുതിയ തലമുറയ്ക്ക് യാതോരു പരിതാപവും ഉണ്ടാവില്ലതന്നെ. കാരണം, അവർ പുതിയ ഒരു ജനതയാണ്. പുറത്തുനിന്നും കയറിയവരുടെ രക്തബന്ധ പാത പേറുന്നവർ ആണ് അവർ.

എന്നാൽ ഇന്നുള്ള കാശ്മീരി മുസ്ലിംസ് ആ രീതിയിൽ തരംതാണതായ ഒരു ജനമായിത്തോന്നുന്നില്ലതന്നെ. വ്യക്തമായും നല്ല തലയെടുപ്പും, തലകുനിക്കാത്ത മാനസിക ഭാവവും ഉള്ളവർ ആണ് അവർ എന്നു തോന്നുന്നു. ഇതിന്‍റെ കാരണം കണ്ടെത്താൻ അവരുടെ പ്രാദേശിക ഭാഷയെ ഒന്ന് പരിശോധിക്കേണ്ടിവന്നേക്കാം. മുകളിലെ വീഡിയോ ഒന്ന് നോക്കുക. എവിടെയോ ഇങ്ഗ്ളിഷ് ജനത്തിന്‍റെ അതേ തലയെടുപ്പിന്‍റെനേരിയ ഒരു സൂചന കാണുന്നില്ലേ എന്ന് ഒരു സംശയം. ഈ വിധ തലയെടുപ്പ് നിലവാരംകുറഞ്ഞവരുടെ മുന്നിൽ പ്രകടിപ്പിച്ചാൽ അപകടം വിളിച്ചുവരുത്തിയേക്കാം.

ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാണ് ബൃട്ടിഷ്-മലബാറിലെ പൊതുവായ അവസ്ഥയും, അതോടൊപ്പം അവിടുണ്ടായിരുന്ന നായർമാരുടേയും, രണ്ട് കൂട്ടം തീയർമാരുടേയും, അവർക്ക് കീഴിൽ ഉണ്ടായിരുന്ന മറ്റ് ജനങ്ങളുടേയും കാര്യം. ഇങ്ഗ്ളിഷ് ഭരണം ഇവരിൽ ചിലരിൽ വളർത്തിയെടുത്തിരുന്ന സാംസ്ക്കാരികവും ഔദ്യോഗികവും ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യപരവും മറ്റുമായ എല്ലാവിധ അത്യുന്നത ഗുണമേന്മയും ഏതാണ്ട് തുടച്ചുമാറ്റപ്പെട്ടു, ബൃട്ടിഷ്-മലബാറിനെ, ആ നാട്ടിലെ ജനങ്ങളിൽ യാതോരുവിധ ജനഹിതപരിശോധനയും നടത്താതെ ഇന്ത്യയോടും, തിരുവിതാംകൂറിനോടും ചേർത്തപ്പോൾ.

രണ്ട് കൂട്ടം തീയരും ഒറ്റക്കൂട്ടമായി മാറി. തമ്മിൽ വിവാഹം കഴിച്ചുതുടങ്ങി. ഇവരോടു ചിലരീതികളിൽ മത്സരബുദ്ധി നിലനിർത്തിയും, അവരുമായി സാധാരണഗതിയിൽ വൈവാഹിക ബന്ധം നിലനിർത്താതെയും നിലനിന്ന ഉത്തര മലബാറിലേയും ദക്ഷിണ മലബാറിലേയും നായർമാരും, ഒറ്റ മേൽവിലാസത്തിൽ എത്തി. ഇത് രണ്ടുകാര്യങ്ങളും ഇങ്ഗ്ളിഷ് ഭരണകാലത്ത് തന്നെ തുടങ്ങിയിരിക്കാം.

എന്നാൽ ഇന്ത്യയോടു പിടിച്ചു ചേർത്തപ്പോൾ, തിരുവിതാംകൂറിലെ ഈഴവർ, മലബാറിലെ രണ്ടുകൂട്ടും തീയരുടേയും ഇടയിലേക്ക് യാതോരു പരിധികളും ഇല്ലാതെ ഇഴുകിച്ചേർന്നുതുടങ്ങി.

തിരുവിതാംകൂർകാർ വരുന്നത് യാതോരുവിധ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്‍റേോയും പ്രഭയേൽക്കാതെയാണ്. മലബാറിലെ തീയരിലെ സാമൂഹിക നിലവാരം മാറിമറിഞ്ഞു. പണ്ടു വൻ നിലവാരങ്ങൾ എന്ന് കണ്ട് പലരും അനുകരിക്കാൻ ശ്രമിച്ച പലവിധ ഇങ്ഗ്ളിഷ് സ്വാധീനമുള്ള സാമൂഹിക ചട്ടങ്ങളും ദ്രവിച്ചുതുടങ്ങി.

സാമൂഹികാന്തരീക്ഷത്തിൽ വൻ ക്ഷതവ് വരുന്നത് കണ്ടതുകൊണ്ടോ, അതുമല്ലെങ്കിൽ അത് ഏതോ ദുഷിച്ച ദിശയിലേക്ക് മാറി നീങ്ങുന്നുണ്ട് എന്ന് തോന്നിയതുകൊണ്ടോ, Tellicherryയിലേയും, കൂത്തുപറമ്പിലേയും ചില തീയർ, ഈഴവരുമായി തങ്ങൾക്കുണ്ട് എന്ന് അവർ വിശ്വസിച്ചിരുന്ന വ്യത്യാസങ്ങൾ രേഖപ്പെടുത്താൻ ശ്രമിച്ചുതുടങ്ങിയിരുന്നതായി കേട്ടതോർമ്മയുണ്ട്.

എന്നാൽ ഇവിടെ വ്യക്തമായി പറയേണ്ടുന്ന കാര്യം, തീയരിൽ തന്നെ ഇങ്ഗ്ളിഷ് സാംസ്ക്കാരിക മൂല്യങ്ങൾ അറിഞ്ഞവരും, പോരാത്തതിന്, കൊടുവാൾത്തീയരും, വൈശത്തീയരും എന്നുമായ ഏറ്റവും കുറഞ്ഞത് മൂന്ന് വ്യത്യസ്ത കൂട്ടർ ഉണ്ടായിരുന്നിരിക്കാം എന്നതാണ്. കൂടുതൽ സൂക്ഷ്മമായി നോക്കിയാൽ വേറെയുംകൂട്ടരെ നിർവ്വചിക്കാനായേക്കാം.

ഇനി വേറൊരു കാര്യം Tellicherryയിലേയും, കൂത്തുപറമ്പിലേയും തീയർമാർ തമ്മിലും കാര്യമായ വ്യത്യാസം അക്കാലങ്ങളിൽ കണ്ടേക്കാം. ആദ്യത്തെകൂട്ടരിൽ പതിറ്റാണ്ടുകൾക്ക് മുൻപ് ഈഴവരുടെ രക്തബന്ധ പാതകൾ ചേർന്നിട്ടുണ്ടാവില്ല. അതേ സമയം, കൂത്തുപറമ്പിലെ തീയരിൽ വ്യക്തമായും ഈഴവ രക്തബന്ധം ഉള്ളവരായിരിക്കാം കൂടുതൽ.

ഇന്നത്തെ കാര്യം ഇതിനേക്കാളെല്ലാം സങ്കീർണ്ണമായിരിക്കാം. ഈ എഴുത്തുകാരന്‍റെ Tellicherry ബന്ധുക്കളിൽ വളരെ വ്യക്തമായ ഈഴവ ബന്ധങ്ങൾ വൈവാഹിക ബന്ധത്തിലൂടെ വളർന്നുവന്നതായി കാണുന്നുണ്ട്.

ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് മരുമക്കത്തായ തീയർ പ്രാചീന ഗ്രീസിൽ നിന്നും വന്നവരാണ് എന്ന ഒരു കണ്ടുപിടുത്തം Tellicherryയിലെ ഒരു വ്യക്തി ഒരു ഗ്രന്ഥരൂപത്തിലോ മറ്റോ പ്രസിദ്ധീകരിച്ചു. ഇത് പത്രവാർത്തയായി ആദ്യം വന്നത്, Thiyyas are from Greece എന്ന തലക്കെട്ടിലായിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഇതേ തലക്കെട്ടിൽ മാറ്റംവന്നതായി കണ്ടതായി ഓർക്കുന്നു. പിന്നെ കണ്ട തലക്കെട്ട് ഈ വിധമായിരുന്നു:

'Ezhavas are from Greece' എന്നും 'ഈഴവർ ഗ്രീസിൽ നിന്നുമാണ് വന്നത്', എന്നും.

ബഹുജനമാധ്യമ പ്രസ്ഥാനങ്ങൾക്ക് (Mass mediaയ്ക്ക്) മേൽ നിയന്ത്രണവും ഉടമസ്ഥതയും ഉണ്ടെങ്കിൽ എന്തും എഴുതിയും മൈതനപ്രസംഗം നടത്തിയും, വിഡിയോയും സിനിമയും നിർമ്മിച്ചും പറഞ്ഞുഫലിപ്പിക്കാൻ ആവും എന്നതിന്‍റെ ഒരു ഉത്തമ ദൃഷ്ടാന്തമായി ഈ സംഭവം ഓർമ്മവരുന്നു.

മറ്റൊരു വ്യക്തി, മരുമക്കാത്തായ തീയർ എന്നും മക്കത്തായ തീയർ എന്നും ഉള്ള വ്യത്യാസത്തെക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കാതെ, തീയർ ഖസാക്കിസ്ഥാനിൽ നിന്നുമുള്ളവരാണ് എന്ന് പറയുകയും അവിടുള്ള ചിലരുടെ DNA തന്‍റെ സ്വന്തം DNAയുമായി താരതമ്യം ചെയ്ത, രണ്ടിലും സാമ്യതകൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചിരുന്നു.

ഇനി ഈ DNAയിലെ ഈ സാമ്യതെയ്ക്കുറിച്ച് ചിലകാര്യങ്ങൾ പറയാം എന്ന് തോന്നുന്നു.

സാധാരണ ഗതിയിൽ ഒരു പിതാവിൽ നിന്നും മകൻ, ആ മകൻ പിതാവായി അടുത്ത തലമുറയിലെ മകൻ. അങ്ങിനെ ഒരു രക്തബന്ധപാത (Bloodline) തലമുറകളിലൂടെ നീങ്ങിനീങ്ങി പതിറ്റാണ്ടുകളും അതിന് ശേഷം നൂറ്റാണ്ടുകളും, അങ്ങിനെ ആയിരക്കണക്കിന് സംവത്സരങ്ങൾ നീണ്ടുകിടക്കുന്ന ഒറ്റവര പോലുള്ള ഒരു Bloodline. ഈ രീതിയിൽ രക്തബന്ധപാതയെ മനസ്സിൽ കാണുന്നവർ ഉണ്ട് എന്ന് തോന്നുന്നു.

എന്നാൽ ഇത് വളരെ പരിമിതമായ ഒരു സങ്കൽപ്പമാണ് എന്ന് തോന്നുന്നു. അതിന് പകരം ഈ രീതിയിൽ കാണുക:

ഇന്നുള്ള ഒരു വ്യക്തി. അയാൾക്ക് പിതാവും മാതാവും (Parents) ഉണ്ട്. പിതാവിന് അച്ഛനും അമ്മയും ഉണ്ട്. മാതാവിന് അച്ഛനും അമ്മയും ഉണ്ട്. അപ്പോൾ ഇന്നുള്ള വ്യക്തി രണ്ടു തലമുറകൾക്ക് മുൻപുള്ള 4 പേരോട് (Grand parentsനോട്) ബന്ധപ്പെട്ടുകിടക്കുന്നു, രക്തബന്ധപാതയിൽ

ഈ 4 Grand parentsലെ ഓരോ വ്യക്തിക്കും അച്ഛനും അമ്മയും (Great Grand parents) ഉണ്ട്. 8 പേർ. എന്നുവച്ചാൽ, ഇന്നുള്ള വ്യക്തി, Great Grand parentsസിന്‍റൊലത്തുള്ള 8പേരുമായി നേരിട്ടു ബന്ധപ്പെട്ടുകിടക്കുന്നു.

വെറും 3 തലമുറകൾക്ക് അപ്പുറത്തുള്ളകാര്യമാണ് ഈ പറഞ്ഞത്.

കഴിഞ്ഞ നൂറ്റാണ്ടിന് മുൻപുവരെ 11, 12, 13 എന്നൊക്കെയായിരുന്ന സ്ത്രീ ജനങ്ങളുടെ വിവാഹ പ്രായം. ഒരു ശരാശരിയായി എടുക്കുകയാണെങ്കിൽ, 14 വയസ്സ് വിവാഹ പ്രായമായി എടുത്താൽ, 100 വർഷത്തിനുള്ളിൽ, ഏതാണ്ട്, 7 തലമുറ. 400 വർഷത്തിനുള്ളിൽ 27 തലമുറ.

ഇനി പിന്നിലോട്ട്, ഒന്ന് നോക്കുക. ഇന്നുള്ള ഒരു വ്യക്തി, ഓരോ തലമുറപിന്നിലോട്ട് ബന്ധത്തിന്‍റെ പാത വരച്ചെടുക്കാൻ ശ്രമിച്ചാൽ, ഓരോ തലമുറയുടെ കാലത്തുള്ള എത്ര ആളുകളുമായി ബന്ധം ഉണ്ടാവാം എന്ന് നോക്കുക.

1 - 1
2 - 2
3 - 4
4 - 8
5 - 16
6 - 32
7 - 64
8 - 128
9 - 256
10 - 512
11 - 1024
12 - 2048
13 - 4096
14 - 8192
15 - 16384
16 - 32768
17 - 65536
18 - 131072
19 - 262144
20 - 524288
21 - 1048576
22 - 2097152 (20 ലക്ഷം +)

പിന്നിലുള്ള 22ആം തലമുറയുടെ കാലത്ത് ജീവിച്ചിരുന്ന 20 ലക്ഷത്തോളം ആളുകളോടുവരെ ഇന്നുള്ള ഓരോ വ്യക്തിയ്ക്കും നേരിട്ട് ബന്ധമുണ്ടാവാം. എന്നുവച്ചാൽ, അന്ന് വെറും 20 ലക്ഷംമാത്രം ജനസംഖ്യയുണ്ടായിരുന്ന ഒരു പ്രദേശത്ത് ഉള്ള എല്ലാവരുമായും ഇന്നുള്ള വ്യക്തിക്ക് നേരിട്ടുള്ള രക്തബന്ധപാതയുണ്ടായിരിക്കാം. ഈ പിന്നോട്ടുള്ള 22ആം തലമുറ വെറും 330 വർഷങ്ങൾക്ക് മുൻപുള്ളവർ മാത്രമാണ്. അങ്ങിനെ ചരിത്രകാലം നൂറുകണക്കിനും, ആയിരക്കണക്കിനും വർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ, ലോകത്തിൽ ഇന്നുള്ള മിക്ക വ്യക്തികളും അന്നുള്ള ഒരേ വ്യക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാനാവുന്നതാണ്

ഈ വിധം ചിന്തിക്കുന്നതിൽ തെറ്റില്ലതന്നെ. എന്നാൽ, ഇന്നുള്ള ഈ ഉപദ്വീപിലെ വ്യക്തികൾ പലവിധത്തിൽ തമ്മിൽ വ്യത്യസ്തരാണ്. ഇതിന്‍റൊരണം എന്താവാം എന്ന് ഒന്ന് നോക്കേണ്ടിയിരിക്കുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

40

Post posted by VED »

40 #. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക പ്രത്യയശാസ്ത്ര ചിന്തകളും


തീയരുടെ DNA കണ്ടെത്തിയ വിദേശ പാതകളിൽപോയി ഒന്ന് പരിശോധിച്ചാൽ, മലബാറിലേയും മറ്റുനാടുകളിലേയും ജനക്കൂട്ടങ്ങളുടേയും, പോരാത്തതിന്, ലോകത്തിന്‍റെ മറ്റ് പലദേശങ്ങളിലേയും പലവിധ ജനക്കൂട്ടങ്ങളുടേയും DNAയുടെ നേരിയ സൂചനകളെങ്കിലും കണ്ടെത്തിയേക്കാം എന്ന് തോന്നുന്നു. എന്നൽ, ഈ വിധ DNAയെക്കുറിച്ച് കേട്ടറിവല്ലാതെ, കണ്ടോ മറ്റ് ഏതെങ്കിലും രീതിയിൽ അവയെക്കുറിച്ച് അഗാധമായ വിവരം ലഭിച്ചതോ ആയ യാതോരു അനുഭവവും ഇല്ലാത്തതിനാൽ ഈ വിഷയത്തെക്കുറിച്ച് കൂടുതലായി യാതൊന്നും ഈ എഴുത്തുകാരന് പറയാൻ ആവില്ല.

എന്നാൽ ഭൗതിക യാഥാർത്ഥ്യം എന്ന പ്രതിഭാസവും, പോരാത്തതിന് ജീവൻ എന്ന പ്രതിഭാസവും സൃഷ്ടിക്കപ്പെട്ടതും, അതിനെ നടത്തിപ്പുചെയ്യുന്നതും, ഒരു അതീന്ത്ര്യ സോഫ്ട്വേർ സംവിധാനമാകാമെന്ന് എന്ന് ഈ എഴുത്തുകാരൻ പണ്ടെഴുതിയ ഏതാനും ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിരുന്നു. അന്ന് എഴുതിയത് എന്തൊക്കെയാണ് എന്ന് കൃത്യമായി ഇന്ന് ഓർമ്മയില്ല. എന്നാൽ, ഈ കാര്യം വളരെ വ്യക്തമായി പറഞ്ഞത്, Codes of reality! What is language? എന്ന ഗ്രന്ഥത്തിലും, Software codes of mantra tantra, witchcraft, black magic, evil eye, evil tongue &c. എന്ന ഗ്രന്ഥത്തിലും ആണ് എന്ന് തോന്നുന്നു.

ഈ വിഷയത്തിലേക്ക് ഇപ്പോൾ കടക്കാൻ ഉദ്ദേശിക്കുന്നില്ല. മനുഷ്യന്‍റെ DNAയും Genesസും അതുമായിബന്ധപ്പെട്ട ക്രോമോസോമുകളും മറ്റും യഥാർത്ഥത്തിൽ ഇന്നത്തെ സാങ്കേതിക ഉപകരണങ്ങൾക്കും മനുഷ്യ ഇന്ദ്രിയങ്ങൾക്കും മറ്റും അനുഭവബോധ്യമാകാനോ മനസ്സിലാക്കാനോ പത്യക്ഷജ്ഞാനം ലഭിക്കാനോ പറ്റുന്ന രീതിയിൽ ഉള്ള രൂപമോ, ഭൗതിക ഘടനയോ ഇല്ലാത്ത, അതി അമാനുഷികവും ഭൗതിക പ്രകൃത്യതീതവുമായ ഏതോ കമ്പ്യൂട്ടർ സംവിധാനത്തിൽ അതേപോലെ നിഗൂഡമായുള്ള സോഫ്ട്വേർ ഭാഷകളിൽ എഴുതിയെടുക്കപ്പെട്ടിട്ടുള്ള സോഫ്ട്വർ കോഡുകളുടെ പ്രവർത്തന സംവിധാനങ്ങൾ ആണ് എന്നാണ് ഈ എഴുത്തുകാന്‍റെ മനസ്സിൽ കയറിവന്നിട്ടുള്ള അറിവ്. ഈ വിധ കോഡുകൾക്ക് മനുഷ്യരൂപഘടനയേയും സ്വഭാവ വിശേഷങ്ങളേയും നിർവ്വചിക്കാനും സ്വാധീനിക്കാനും ആവും എന്നും മനസ്സിലാക്കുന്നു.

ഈ വിധ അറിവ് ശരിയാണ് എന്ന സൂചന ലഭിക്കുന്ന ചില കാര്യങ്ങൾ വളരെ അവിചാരിതമായ സാഹചര്യങ്ങളിൽ ഈ എഴുത്തുകാരന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആ വിധ കാര്യങ്ങളിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.

എന്നാൽ ഇത്രമാത്രം ഇവിടെ എഴുതിച്ചേർക്കാം എന്ന് തോന്നുന്നു. മനുഷ്യർ ഉപയോഗിക്കുന്ന ഭാഷകളും ഒരുതരം സോഫ്ട്വർ സംവിധാനങ്ങൾ തന്നെയാവാം. അവയക്ക്, മുകളിൽ സൂചിപ്പിച്ച, DNAയുടേയും Genesസിന്‍റേയും സോഫ്വേറുകളുമായി പ്രതിപ്രവർത്തിക്കാനും അവയെ സ്വാധീനിക്കാനും, അവയിൽ തിരുത്തലുകളും പിശകുകളും മറ്റും, എഴുതിച്ചേർക്കാനും ആയേക്കാം എന്ന് വ്യക്തം. ഈ വിഷയം ഇവിടെ വിടുകയാണ്, തൽക്കാലത്തേക്ക്.

ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്നതും, രൂപകൽപ്പന ചെയ്യുന്നതും മറ്റുമായ മനുഷ്യരും സമൂഹങ്ങളും അല്ല ഇങ്ഗ്ളിഷ് പോലുള്ള നിരപ്പുള്ള ഭാഷകൾ സൃഷ്ടിക്കുന്നത്. വ്യക്തികളിലും വ്യക്തികൾ തമ്മിലും സമത്വം എന്ന സങ്കൽപ്പം നടപ്പിലാക്കാൻ വളരെയധികം പ്രവർത്തിക്കുന്നതും പ്രത്യയശാസ്ത്രങ്ങൾ സൃഷ്ടിക്കുന്നതും വിപ്ളവങ്ങൾ നടത്തുന്നതും മറ്റും ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലാണ്. ഉദാഹരണത്തിന്, ഫ്രഞ്ചുകാർ ഇതിനായി പലവട്ടം പലവിധ കോലാഹങ്ങൾ അവരുടെ നാട്ടിൽ നടത്തിയിട്ടുണ്ട്. എന്നിട്ടൊന്നും ഇങ്ഗ്ളണ്ടിലെ ആളുകളുടെ സ്വാഭാവികവും സാധാരണവുമായ വ്യക്തിത്വം അവർക്ക് അനുഭവപ്പെടാനായിട്ടില്ലതന്നെ. അതേ സമയം ഇങ്ഗ്ളണ്ടിലും, രാജകുടുംബവും പ്രഭുവംശങ്ങളും മറ്റും ഉണ്ടായിരുന്നുതാനും.

ഫ്രഞ്ച് ഭാഷയിൽ മനുഷ്യവ്യക്തിത്വത്തിനായും മനുഷ്യസമത്വത്തിനായും വിപ്ളവഗാഥകൾ ഉണ്ട്. പഴയകാല ഇങ്ഗ്ളിഷിൽ ഈ വിധ ഗാഥകളും ഈ വിധ മനുഷ്യസമത്വത്തിനായുള്ള വിപ്ളവങ്ങളും കണ്ടെത്താൻ പ്രയാസംതന്നെയായിരിക്കാം. ഈ വിധം നോക്കിയാൽ ഫ്രഞ്ചുകാരാണ് മനുഷ്യസമത്വത്തിനായി നിലകൊള്ളുന്നത്, എന്ന് തോന്നാം. മലയാളത്തിന്‍റേയു കഥ ഈ വിധം തന്നെ.

നാറാണത്തു ഭ്രാന്തൻ എന്ന കവിതയുടെ ഇതിവൃത്തം തന്നെ, മനുഷ്യസമത്വത്തിനായുള്ള ആശയും അഭ്യർത്ഥനയുമാണ്. മലയാളം എന്ന തനി ഫ്യൂഡൽ ഭാഷ സൃഷ്ടിക്കുന്ന പലവിധ ഹീനമനോഭാവങ്ങളും ഈ കവിതയിൽ എണ്ണിരേഖപ്പെടുത്തിയെന്ന രീതിയിൽതന്നെ കാണുന്നുണ്ട്.

എന്നാൽ അതിമനോഹരങ്ങളായ വാക്കുകളെ സംസ്കൃത്തിൽനിന്നും തമിഴിൽനിന്നും അതിസൂക്ഷ്മമായ കൃത്യതയോടുകൂടി വലിച്ചെടുത്ത് നിരത്തിവച്ച്, ഈ വിധ ആവലാതികൾ ഈണത്തിൽ പാടിയാൽ ലഭിക്കുന്നത് മനുഷ്യവ്യസനങ്ങളുടെ ദൈനീയാവസ്ഥയെ മാസ്മരികമായുള്ള രൂപലാവണ്യത്തിലും, അതിഭാവുകത്വം നിറഞ്ഞുതുളുമ്പി രോമഹർഷങ്ങൾ മനസ്സിൽ താനേകയറിവരുന്ന ഭാവത്തിലും ഉള്ള, വൻ അഗാധതയുണ്ട് എന്ന് തോന്നിപ്പിക്കുന്ന, പൊള്ളയായ സാമൂഹിക പ്രത്യയശാസ്ത്ര ചിന്തകളാണ്. ആസ്വാദകന് ഭാഷ സൃഷ്ടിക്കുന്ന ഭീകര മനുഷ്യഭാവങ്ങളെക്കുറിച്ച് ചിന്തിക്കാനാവുന്നില്ലതന്നെ. മറിച്ച്, ആ ആൾ തെല്ലൊരു ഉന്മത്താവസ്ഥയിൽ എത്തിച്ചേരുകയും, ഇതേ ഭീകര ഭാഷയോടുതന്നെ ആരാധന പോലുള്ള ഭാവങ്ങൾ മനസ്സിൽ കയറുകയും ചെയ്യും.

Vicious circle എന്ന ഒരു പദപ്രയോഗം ഇങ്ഗ്ളിഷിൽ ഉണ്ട്. അതിന്‍റെ മലയാളത്തിൽ കാണുന്ന വാക്ക് വിഷമവൃത്തം എന്നാണ്. ഇങ്ഗ്ളിഷിൽ ഈ വാക്കിന്‍റെ അർത്ഥം, ഈ വിധമെല്ലാം കാണുന്നു:

Vicious circle is a problem or difficult situation that has the effect of creating new problems which then cause the original problem or situation to occur again

എന്നും

Vicious circle is a complex chains of events which reinforce themselves through a feedback loop.

ഈ മുകളിൽ നൽകിയിട്ടുള്ള വാക്യങ്ങളിൽനിന്നും ലഭിക്കുന്ന പൊതുവായുള്ള ആശയം, പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്ന അതേ സംഗതിതന്നെ ചുറ്റിത്തിരിഞ്ഞ്, വീണ്ടും അതേ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നാണ്.

മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളും മുകളിൽ സൂചിപ്പിച്ച കവിതകളും, ഈവിധ പൈശാചിക കോഡുകളും പാതകളും ഉള്ളവയാണ്. ഈ കവിത എഴുതിയ ആളും മലയാളം സൃഷ്ടിക്കുന്ന ഭീകര മനുഷ്യഭാവങ്ങളെ എണ്ണമിട്ട് പറഞ്ഞതിന് ശേഷം അതേ ഭാഷയെത്തന്നെ ഈ നാട്ടിൽ അടിച്ചേൽപ്പിക്കാനാണ് പൊതവേദികളിൽ പ്രവർത്തിക്കുന്നത് എന്ന് ഈ അടുത്തകാലത്ത് ശ്രദ്ധയിൽപെട്ടിരുന്നു.

എഴുത്ത് ചെറുതായി പാതവിട്ടു നീങ്ങിയെന്ന് തോന്നുന്നു. അടുത്ത എഴുത്തിൽ വാക്കുകളെ എഴുത്തിന്‍റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനാവും എന്ന് വിചാരിക്കുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

41

Post posted by VED »

41 #. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള പണിക്കാരുടെ കീഴിൽ പെട്ടുപോകുകയും അവരോട് അടിയാളത്തം പ്രകടിപ്പിച്ച് ജീവിക്കേണ്ടിയും വന്നാൽ


ജനങ്ങളിൽ ഇഴകിച്ചേർന്നിരിക്കുന്ന, വ്യത്യസ്ത ജനങ്ങളുടെ ജീനുകളും (Genes) DNAയും ക്രോമോസോമുകളും കണ്ടെത്താൻ ശ്രമിക്കുന്നതു പോലെ ചെയ്യാൻപറ്റുന്ന ഒരുകാര്യമാണ് അവർ സംസാരിക്കുന്ന ഭാഷയിൽ കലർന്നുകിടക്കുന്ന വാക്കുകളെ പരിശോധിക്കുക എന്നുള്ളത്.

ഈ പറഞ്ഞ കാര്യം ചെയ്യുമ്പോഴും ആവിധ നിരീക്ഷണങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങളെ ഏതുവിധത്തിൽ മനസ്സിലാക്കേണം എന്ന കാര്യവും പ്രസക്തമാണ്. മലയാളത്തിൽ പോർച്ചുഗീസ്, ഫ്രഞ്ച്, ഡച്ച്, അറബി തുടങ്ങിയ ഭാഷകളിലേ വാക്കുകൾ ഉണ്ട് എന്ന് മനസ്സിലാക്കുന്നു. ഇവ മലയാളത്തിൽ കലർന്നത്, ഈ പ്രദേശങ്ങളിൽ ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് ഈ വിധ ആളുകൾ കടലിലൂടെ വരികയും, മാറ്റക്കച്ചവടാടിസ്ഥാനത്തിൽ (barter system പ്രകാരം) വാണിജ്യ ഇടപാടുകൾ നടത്തുകയും ചെയ്തു എന്നതിനാലാവാം. ഇവരിൽ ഫ്രഞ്ചുകാർ കുറേ കാലത്തോളം മലബാറിൽ മാഹിയെന്ന കൊച്ചു പ്രദേശത്ത് ഭരണവും നടത്തിയിരുന്നു. പോർച്ചുഗീസുകാരും ചെറിയതോതിൽ, വളരെ ഹ്രസ്വമായകാലത്തോളും മലബാറിലും തിരുവിതാംകൂറിലും ചെറിയതോതിലുള്ള ഭരണാധികാരങ്ങൾ കൈവശപ്പെടുത്തിയിരുന്നു.

അതേ സമയം ഇങ്ഗ്ളിഷ് ഭാഷയിൽ നിന്നുമുള്ള അനവധി വാക്കുകൾ മലയാളത്തിൽ കടന്നിരുന്നു. കുറച്ചുകാലം മുൻപുവരെ മലയാളം സംസാരിക്കുമ്പോഴും, എഴുതുമ്പോഴും ഈ വക വാക്കുകളെ ഒഴിവാക്കാൻ പറ്റില്ലായിരുന്നു. ഉദാഹരണത്തിന്, Road, bulb, open, close, gate, action, film, manage, paint, brush, car, jeep, lorry, drive, handle, mirror തുടങ്ങി പലതും. പോരാത്തതിന്, ശാസ്ത്രം, ഗണിതം, സാങ്കേതികവിദ്യ, സർക്കാർ നടപടിക്രമങ്ങൾ, സിനിമാ നിർമ്മാണം തുടങ്ങി പലതിലും ഇങ്ഗ്ളിഷ് പദങ്ങൾതന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഈ വക സാങ്കേതിക പദങ്ങൾക്ക് ബദലായുള്ള പദങ്ങൾ മലയാളത്തിൽ കൃത്രിമമായി സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഈ മുകളിൽ സൂചിപ്പിച്ച മൂന്ന് കാര്യങ്ങൾക്കും വ്യക്തമായ കാരണം, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്നു എന്നതാവാം. അതുപോലെ ശക്തമായ മറ്റൊരു കാരണം, തിരുവിതാംകൂർ രാജ്യം മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിനോട് ഒട്ടിനിന്നിരുന്നു എന്നുള്ളതുമാവാം. താരതമ്യേനെ പ്രസക്തികുറവുള്ള ഇതുപോലുള്ള മറ്റ് കാരണങ്ങളും ഉണ്ടാവാം.

എന്നാൽ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇങ്ഗ്ളണ്ടിലെ പ്രാദേശിക ജനത, അവരുടെ പ്രാദേശിക ഭാഷയിൽ പുതിയ പലവാക്കുകളും കയറിവരുന്നതായി ശ്രദ്ധിച്ചിരുന്നു. അതിന്‍റെ അന്നുള്ള കാരണം, ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്നു എന്നതാണ്. ആ നാടുകളിലെ പലവിധ ഭാഷകളിലെ വാക്കുകളും ഇങ്ഗ്ളിഷിൽ കയറിക്കൂടുകയും, ഇങ്ഗ്ളിഷ് ഭാഷയിൽ ചെറിയതോതിലുള്ള ഗുണമേന്മക്കുറവ് കൊണ്ടുവരികയും ചെയ്തിരുന്നു. ഈ ഗുണമേന്മക്കുറവ്, വാക്കുകളുടെ സ്വരത്താലോ മറ്റോ അല്ലതന്നെ. മറിച്ച്, അവ യഥാർത്ഥത്തിൽ അവയുടെ പ്രാദേശിക ദേശങ്ങളിൽ പ്രതിനിധാനം ചെയ്യുന്ന പലവിധ മൃഗീയ സാമൂഹിക ചട്ടങ്ങൾ കാരണമാകാം.

ഈ വിധം ചിന്തിച്ചാൽ ഒരു ജനതയുടെ ഭാഷയുടെ സ്വഭാവത്തേയോ, അതിനുള്ളിൽ ഉള്ള വാക്കുകളേയോ, അതുമല്ലെങ്കിൽ അതിനുള്ളിൽ കയറിക്കൂടിയിട്ടുള്ള വാക്കുകളേയോ നിരീക്ഷിച്ച്, ആ ജനതയുടെ ചരിത്രപരമായുള്ള ചില കാര്യങ്ങളെ മനസ്സിലാക്കാനോ, അതുമായി ബന്ധപ്പെട്ട പുതിയ അറിവ് ലഭിക്കാനോ, അതുമല്ലെങ്കിൽ ചരിത്ര രേഖകളിൽ കാണപ്പെടത്ത ചരിത്ര സത്യങ്ങളുടെ സൂചനകൾ കണ്ടെത്താനോ പറ്റിയേക്കാം.

മലബാറിലെ ഭാഷയിൽ പണ്ടുകാലങ്ങളിൽ വളരെ വ്യക്തമായി കാണാൻ പറ്റിയിരുന്ന ഒരു കാര്യം അറബി പദങ്ങളുടെ സാന്നിദ്ധ്യമാണ്. ഇതിന്‍റെ കാരണങ്ങളിൽ ഒന്ന്, അറബികളായ കച്ചവടക്കാരുടെ വാണിജ്യ പ്രവർത്തനങ്ങൾ ആവാം. രണ്ട്, അറബി കപ്പലുകളിലെ തൊഴിലുകാർ മലബാറിന്‍റെ തീരപ്രദേശങ്ങളിൽ വന്ന് അവിടുള്ള തീയർ പോലുള്ള സ്ത്രീകളെ വിവാഹംകഴിച്ച് അവിടങ്ങളിൽ കുടുംബം പുലർത്തിയിരുന്നു എന്നതും ആവാം. (അവർക്ക് മറുകരയിൽ - അറേബ്യയിൽ - വേറെ കുടുംബവും ഉണ്ടായേക്കാം). ഇതിനും അപ്പുറം വേറേയും ശക്തമായ സംഭവ വികാസങ്ങൾ ഉണ്ട്. ആദ്യകാലങ്ങളിൽ, അറേബ്യയിൽ നിന്നും വന്ന മതപ്രവർത്തകർ നായർ കുടുംബങ്ങളിലേയും മറ്റും ആളുകളെ ഇസ്ലാമിലേക്ക് മതം മാറ്റിയത് ഒന്ന്. എന്നാൽ ഇതിനേക്കാൾ വൻ ശക്തമായുള്ള സംഭവം ദക്ഷിണ മലബാറിൽ അനവധി മക്കത്തായ തീയരും അവർക്ക് കീഴിലുള്ള ചെറുമർ പോലുള്ള അനവധി കീഴ്ജനങ്ങളും ഇസ്ലാമിലേക്ക് മതം മാറി, സമൂഹത്തിൽ ഒരു വൻ ജനകൂട്ടമായി നിലനിന്നരുന്നു എന്നതാവാം.

എന്നാൽ മലബാറിൽ ഈ പുറംനാടു ഭാഷകളിലെ വാക്കുകൾ വന്നുകയറിയത്, ഈ പ്രദേശത്തുള്ള പ്രാദേശിക ഭാഷയിന്മേലാണ്. ഈ പ്രാദേശിക ഭാഷ എന്തായിരുന്നു എന്നും, ഇത് എവിടെ നിന്നും വന്നതാണ് എന്നതുമാണ് ചിന്തിച്ചും പഠിച്ചും അറിയാൻ താൽപ്പര്യപ്പെടുന്നത്.

വടക്കേ മലബാറിൽ ആൾഎണ്ണത്തിൽ ഏറ്റവും ബലവത്തായുള്ള ജനം മരുമക്കത്തായ തീയർ ആയിരുന്നു എന്നുതോന്നുന്നു. അങ്ങിനെയെങ്കിൽ, അവരുടെ പാരമ്പര്യ ഭാഷയിലെ വാക്കുകളുടെ ശക്തമായ സാന്നിദ്ധ്യം ഈ പ്രാദേശിക ഭാഷയിൽ കാണാൻ പറ്റിയേക്കാം.

ഇങ്ഗ്ളിഷ് ഭരണകാലത്ത് വൻ വ്യക്തിത്വവും മറ്റും ഉണ്ട് എന്നൊക്കെ അവിടിവിടെയായി നിർവ്വചിക്കപ്പെട്ടിരുന്ന മരുമക്കത്തായ തീയർ ഒരു കീഴ്ജനമായി മാറി എന്നതുതന്നെ ഫ്യൂഡൽ ഭാഷാ യന്ത്രസംവിധാനത്തിന്‍റെ ആശ്ചര്യകരമായ ഒരു പ്രവർത്തനഫലമായേക്കാം.

മരുമക്കത്തായ തീയർ, നായർമാരുടെ കീഴിൽ പെട്ടുപോയിരുന്നു. അതാണ് അവരുടെ ദുരവസ്ഥയ്ക്ക് കാരണം. അതിന് പകരം അവർ ബ്രാഹ്മണരുടെ നേരിട്ടുള്ള കീഴിൽ ആയിരുന്നുവെങ്കിൽ കാര്യങ്ങൾ ബഹുകേമമാകുമായിരുന്നു. ഇങ്ഗ്ളിഷ് ഭരണം വന്ന് ജനക്കൂട്ടങ്ങളെ നിയമചട്ടപരമായി കയറൂരിവിട്ടപ്പോൾ, Tellicherryയിലും മറ്റും തീയർ ഇങ്ഗ്ളിഷുകാരുടെ കീഴിലേക്ക് ഉയരുകയായിരുന്നു ചെയ്തത്. ഈ വിധമായുള്ള കീഴിൽപെടൽ, അതിശയകരമായ മാനസിക വളർച്ചയ്ക്ക് സാധ്യതകൾ നൽകുന്ന ഒരു കീഴിൽപെടൽ ആണ്.

പണ്ടെപ്പോഴോ, ബ്രാഹ്മണർ അവരുടെ അടിയിൽ പെട്ടിരുന്ന ശൂദ്രരെ, അവരുടെ കൈയ്യാളുകളും അധികാരികളും തൊഴിൽ മേൽനോട്ടക്കാരും മറ്റുമായി ഉയർത്തി. അതിന് ശൂദ്രർ പലവിധ പ്രത്യുപകാരങ്ങളും നൽകിയെന്നും പറയപ്പെടുന്നു. സ്വന്തം കുടുംബത്തിലെ സ്ത്രീജനങ്ങളെപ്പോലും ബ്രാഹ്മണർക്ക് സമീപിക്കാം എന്ന രീതിയിൽ ഉള്ള സ്വാതന്ത്ര്യം നൽകുക എന്നുള്ളതിനോട് കിടപിടിക്കാവുന്ന മറ്റൊരു gratitude (കൃതജ്ഞതയും, നന്നിയും, പ്രത്യുപകാരവും, ഉപകാരസ്മരണയും) ലോകത്തിൽ അതിവിരളമായിമാത്രമേ കാണാനാകുള്ളു. ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ, ഈ വിധ gratitude ശുദ്ധ മരമണ്ടത്താരമായിത്തോന്നാമെങ്കിലും, ഫ്യൂഡൽ ഭാഷകളിൽനിന്നും വീക്ഷിച്ചാൽ, ഈ വിധ gratitude, മേധാവിക്കും സാമൂഹികാധികപനും ഗുരുവിനും മറ്റ് മാർഗ്ഗദർശിക്കും നൽകാൽ ഒരു അവസരം ലഭിക്കുന്നതുതന്നെ വൻ ദൈവാധീനത്താൽ ലഭിക്കുന്ന അസുലഭ അവസരമാണ്.

വൻ സാമൂഹികാധികാരമുള്ള ഗുരുതുല്യന് തന്‍റെ സർവ്വതും സമർപ്പിച്ചാൽ, തിരിച്ച് വൻസ്ഥാനീകരണം ലഭിക്കുകയാണെങ്കിൽ, അത് ജീവതിസാഫല്യവും ജന്മസായൂജ്യവും ആയി മാറും. ഈ വിധമായുള്ള ഒരു പ്രത്യയശാസ്ത്രവും സങ്കൽപ്പവും, ഗുരു - ശിക്ഷ്യ ബന്ധത്തിന്‍റെദൃശ്യമായ കണ്ണികളിൽ ഉണ്ട് എന്ന് സൂചിപ്പിച്ചുകാണുന്നുണ്ട് താനും.

ഈ വിധം ശൂദർ ബ്രാഹ്മണർക്ക് അവരുടെ സർവ്വതും നൽകി സായൂജ്യം നേടിയപ്പോൾ, അവർക്ക് ലഭിച്ചത് സാമൂഹികമായ വൻ സ്ഥാനമാനങ്ങളാണ്.

പിന്നങ്ങോട്ട് ഈ പ്രദേശത്ത് ഉള്ള ഏത് ജനതയും ഈ ശൂദ്രരുടെ അടിയിൽ ആണ് വന്നു പെടുന്നത്. ഇങ്ങിനെ പലനിലവാരങ്ങളിലേക്ക് അടിച്ചമർത്തപ്പെടുന്നവരാണ് കീഴ്ജനം. അവർക്കാണെങ്കിൽ സംഘടിക്കാനും ആവലില്ല. കാരണം, ഫ്യൂഡൽ ഭാഷകൾ അവർക്കിടയിൽ ആപ്പ് അടിച്ചുകയറ്റി, അവരെ തമ്മിൽത്തമ്മിൽ മുകളിലും കീഴെയും ഉള്ളവരാക്കി, തമ്മിൽ മത്സരിക്കാനും പകവെച്ചുപുലർത്താനും പ്രാപ്തരാക്കും.

ഇന്നുള്ള പോലീസ് സംവിധാങ്ങളെ ഈ കാര്യവുമായി താരതമ്യം ചെയ്യാവുന്നതാണ്. ഐപിഎസ്സ് എന്ന ബ്രാഹ്മണ വർഗ്ഗത്തിന് കീഴിൽ ഏറ്റവും അടിയിൽ വരുന്നവരാണ് പോലീസ് ശിപായിമാർ. അവർ മുകളിലോട്ട്, എത്രത്തോളം ബഹുമാനവും അടിയറവും ആജ്ഞാനുസരണവും പ്രകടപ്പിക്കുന്നവോ, അത്രത്തോളം അധികാരങ്ങളും, അധികാര ദുർവിനിയോഗ സൗകര്യങ്ങളും അവർക്ക് ലഭിക്കും. ഔദ്യോഗികമായി ഏറ്റവും നിലവാരം കുറഞ്ഞവരാണ് പോലീസ് ശിപായിമാർ.

അതേ സമയം അവരേക്കാൾ വ്യക്തിത്വവും വിവരവും കായികശക്തിയും മനോവീര്യവും സാമൂഹിക അന്തസ്സും ഉള്ളവർപോലും, ഇവരുടെ കൈകളിൽ വന്നുപെട്ടുപോകയാണെങ്കിൽ അവരുടെ കഥ കഴിഞ്ഞതുതന്നെ. പോലീസ് ശിപായിമാർ വാക്കുകളാൽ ഈ വിധം കൈയിൽ പെട്ടുപോകുന്നവരെ അടിച്ചുതമർത്തും. ആളെ നീയും, അവനും, അവളും ആക്കിയാൽ മാത്രംമതി, ഏത് വൻ സാമൂഹിക അന്തസ്സുള്ള ആളും തമർന്നുപോകും.

ഈ ഒരു വൻ വിവരം ഇന്നും ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ.

ഇവിടെ പറഞ്ഞുവന്ന കാര്യം മരുമക്കത്തായ തീയർ വടക്കേ മലബാറിൽ വന്നുപെട്ടത്, അവിടുള്ള ബ്രാഹ്മണ ആധിപത്യമുള്ള സമൂഹത്തിലായിരിക്കാം. ഇന്ന് ഈ സംസ്ഥാനത്ത്, യഥാർത്ഥത്തിൽ എല്ലാരും ഐഏഎസ്സുകാരും ഐപിഎസ്സുകാരും നയിക്കുന്ന ഉദ്യോഗസ്ഥപ്രസ്ഥാനത്തിന് കീഴിൽ ആണ് എന്ന് പറയുന്നതുമാതിരി. എന്നാൽ, ഈ നാട്ടിൽ ഏതൊരു പ്രദേശത്തിലും ജീവിക്കുന്ന ആൾ ആ നാട്ടിലെ പോലീസ് ശിപായിമാരുടെ അടിയിൽ തന്നെയാണ് എന്നുള്ളതാണ് സാവധാനത്തിൽ ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാമൂഹിക ചട്ടം. ഇങ്ഗ്ളിഷ് ഭരണകാലത്തിൽനിന്നും ഓരോ വർഷം അകന്നുപോകുന്തോറും ഈ പ്രാചീണ പ്രകൃത സാമൂഹിക ചട്ടം വീണ്ടം ശക്തി പ്രാചിപ്പുകൊണ്ടേയിരിക്കും.

മരുമക്കത്തായ തീയർ വടക്കേ മലബാറിന്‍റെ കടൽത്തീരങ്ങളിൽ കയറിവന്നുപെട്ടത്, ശൂദ്രർ തൊഴിൽമേൽനോട്ടക്കാരായുള്ള ബ്രാഹ്മണ മേധവിത്വ സമൂഹത്തിലായിരിക്കാം.

വൻ ശാരീരകവും മാനസികവും ആയ വ്യക്തിത്വമുള്ള മരുമക്കത്തായ തീയ കുടംബനാഥനേയും ഭാര്യയേയും കുട്ടികളേയും കുടുംബക്കാരേയും, ശൂദ്രർ വന്ന് ഇഞ്ഞി, ഓൻ, ഓള്, ഐറ്റിങ്ങൾ, എടാ, എടീ, അനേ, അളെ എന്നെല്ലാം രീതിയിൽ നിർവ്വചിച്ച്, പരസ്യമായും വ്യക്തിപരമായും, സംബോധനചെയ്യുകയും പരമാർശിക്കുകയും ചെയ്താൽ, ആളും ആൾക്കാരും കോഴിക്കാട്ടത്തിനേക്കാൾ മോശമായ അവസ്ഥയിലേക്ക് രൂപാന്തരീകരണം ചെയ്യപ്പെടും എന്നുള്ളതിൽ സംശയം വേണ്ടതന്നെ.

ഇങ്ഗ്ളണ്ടിലേയും മറ്റ് പ്രാദേശിക ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളുടേയും തീരങ്ങളിൽ കയറിക്കൂടിയാൽ, ഈ വിധം സംഭവിക്കില്ലതന്നെ. അതിനാൽതന്നെയാണ്, ആ വിധ പ്രദേശങ്ങളിലേക്ക് ആളുകൾ പലവിധ അപകട സാധ്യതകളേയും മറികടന്ന് കയറാൻ ശ്രമിക്കുന്നത്.

ഇനി നോക്കേണ്ടുന്നത്, ഇവിടുണ്ടായിരുന്നവരുടേയും, കയറിവന്ന മരുമക്കത്തായ തീയരുടേയും ഭാഷകൾ എന്തായിരുന്നിരിക്കാം എന്നുള്ളതാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

42

Post posted by VED »

42 #. രണ്ടു വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം എന്ന് ആയതിനെക്കുറിച്ച്



മലബാറിലെ ഭാഷയെ മലയാളം എന്നാണ് വിളിച്ചിരുന്നത്. കാരണം, അത് മലബാറിലെ ഭാഷയാണ്. മലബാറിലെ ഭാഷ - മലയാളം.

അതേ സമയം തിരുവിതാംകൂർ പ്രദേശത്ത് പ്രാചീന കാലത്ത് സാമൂഹിക ഉന്നതരുടെ ഭാഷ തമിഴായിരുന്നു എന്ന് കാണുന്നു. ഇന്ന് ഈ വിധം ഒരു കാര്യം പറയുമ്പോൾ വിശ്വസിക്കാൻ വളരെ പ്രയാസം തോന്നാമെങ്കിലും ഈ എഴുത്തുകാരൻ 1970തിൽ Alleppey എന്ന തിരുവിതാംകൂർ പ്രദേശത്ത് പോയപ്പോൾ കണ്ടകാര്യം തമിഴ് സിനിമകളുടെ അതിപ്രസരം ആയിരുന്നു.

എന്നാൽ പൊതുവിദ്യാഭ്യാസവും വാർത്താ പ്രത്രങ്ങളും റേഡിയോയും മലയാളം ആണ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അതിനാൽത്തന്നെ സാവധാനത്തിൽ ആളുകൾ തമിഴിൽ നിന്നും കാലക്രമേണെ പൂർണ്ണമായും വിട്ടുകൊണ്ടിരുന്നു എന്നാണ് കണ്ടത്. എന്നാൽ Trivandrumത്ത്, 1980-83 കാലങ്ങളിൽ ജീവിച്ചിരുന്നപ്പോൾ അവിടുള്ള പ്രാദേശിക ഭാഷയിലും ആശയവിനിമയത്തിലും തമിഴിന്‍റെ സ്വാധീനം നല്ലവണ്ണം കണ്ടിരുന്നു.

തിരുവിതാംകൂറിലെ പ്രാചീന ശിലാലിഖിതങ്ങളിൽ മലയാളത്തിൽ ഉള്ളവ ഉള്ളതായി Travancore State Manual രേഖപ്പെടുത്തിക്കാണുന്നില്ലതന്നെ. മിക്കവയും തമിഴിലാണ്. ഓണത്തെക്കുറിച്ച് പോലും തമിഴിലാണ് ശിലാലിഖിത രേഖ കാണപ്പെട്ടത്. പോരാത്തിന്, തിരുവിതാംകൂറിൽ വളർന്നുവന്ന മലയാളം എന്ന ഭാഷ, തമിഴിൽ കുറേ സംസ്കൃതപദങ്ങൾ നിറച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ടതാവാം എന്നും ഇതേ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.

എന്നാൽ മലബാറിലെ പ്രാചീന ഭാഷയായ മലയാളത്തിൽ തമിഴോ സംസ്കൃതമോ ഇല്ലായിരിക്കാം എന്ന് ഈ എഴുത്തുകാരൻ (ഞാൻ) എവിടെയൊക്കെയോ എഴുതിയിരുന്നതായി ഓർക്കുന്നു. ഇങ്ങിനെ പറയാനായുള്ള വ്യക്തമായ പഠനമൊന്നും ഈ എഴുത്തുകാരൻ നടത്തിയിരുന്നില്ലതന്നെ. എന്നാൽ, മലബാറി ഭാഷയിലെ വാക്കുകളും പദപ്രയോഗങ്ങളും ചെറുതായൊന്ന് ശ്രദ്ധിച്ചപ്പോൾ, തോന്നിയകാര്യമാണ് ഇത്.
എന്നാൽ ഈ അടുത്തകാലത്ത്, C.A. INNES, I.C.S എഴുതിയ Malabar and Anjengo എന്ന ഗ്രന്ഥത്തിലൂടെ ഒന്ന് നോക്കിയപ്പോൾ, ഈ വിധം ചില വാചകങ്ങൾ കാണുകയുണ്ടായി:

QUOTE: Altogether different is the language of the Malabar folksongs some of which have been reduced to writing. ...................................... the language is the ordinary colloquial Malayalam, and there are no traces of verbal inflections, and few Sanskrit expressions END OF QUOTE.

തർജ്ജമ: മലബാറിലെ നാടോടിപ്പാട്ടുകളുടേയും പഴംപാട്ടുകളുടേയും ഭാഷ പൂർണ്ണമായും വ്യത്യസ്തമായിരുന്നു. ........ ഈ ഭാഷ സാധാരണവും പ്രാദേശികവും സംഭഷണപരവും ആയ മലയാളം ആണ്. അതിൽ യാതോരുവിധ കടികട്ടിയായുള്ള പദപ്രയോഗങ്ങളും ഇല്ല, പോരാത്തതിന്, സംസ്കൃത പദപ്രയോഗങ്ങളും പ്രയോഗശൈലികളും വിരളമായിരുന്നു. END

തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ കീഴ്-ജന കൃസ്തീയ പ്രസ്ഥാനക്കാരും, പോരാത്തതിന് ഈഴവ പ്രസ്ഥാനക്കാരും, മലബാറിലെ ഭാഷയെന്നത് അക്ഷരവിദ്യാഭ്യാസ പാരമ്പര്യവും, വിവരവിജ്ഞാന പാരമ്പര്യവും ഇല്ലാത്ത, തദ്ദേശവാസികളായ പ്രാകൃത മനുഷ്യർ, ഗംഭീര പാരമ്പര്യ മഹിമയുള്ള മലയാളത്തെ വികൃതമയി ഉപയോഗിക്കുന്നതാണ് എന്ന ധ്വനിതന്നെയാവാം ഇങ്ഗ്ളിഷ് ഭരണകർത്താക്കൾക്ക് നൽകിയത്.

ഇങ്ഗ്ളണ്ടിൽനിന്നും ബൃട്ടണിൽനിന്നും മലബാറിലേക്ക് വരുന്ന ഇങ്ഗ്ളിഷുകാർക്കും മറ്റ് ബൃട്ടിഷുകാരുമായ ഉദ്യോഗസ്ഥർക്കും, ഈ ഉപദ്വീപിനെ കുറിച്ച് വ്യക്തമായ യാതോരു ധാരണയും ഉണ്ടാവാൻ സാധ്യതയില്ല. ഇവിടെ വന്നതിന് ശേഷം അവരോട് പ്രാദേശിക ഉദ്യോഗസ്ഥമേധവികളും, കൃസ്ത്യൻ പള്ളികളിലെ പുരോഹിതരും, ഈഴവ പ്രസ്ഥാനക്കാരും പ്രാദേശിക സാമൂഹിക ഉന്നതരും നൽകുന്ന വിവരങ്ങൾ ആണ് അവർക്ക് ലഭിക്കുന്ന വിവരം.

പോരാത്തതിന്, Celtic ഭാഷക്കാർക്കും ഭൂഖണ്ഡ യൂറോപ്യൻമാർക്കും കാര്യമായി പരിശ്രമിച്ച് മലയാളം, തമിഴ് തുടങ്ങിയ ഭാഷകൾ പഠിച്ചെടുക്കാൻ ആവുമെങ്കിലും, ഇങ്ഗ്ളിഷുകാർക്ക് ഇത് തെല്ലൊരു വിഷമമുള്ള കാര്യമായിരുന്നിരിക്കാം. ഇതിന്‍റെ മുഖ്യമായ കാരണങ്ങൾ പലുതമാവാം. അതിലേക്ക് ഇപ്പോൾ കടുക്കുന്നില്ല.

എന്നാൽ ഈ കാരണത്താൽ, മലയാളം, തമിഴ്, മലബാറി തുടങ്ങിയ ഭാഷകൾ മനസ്സിലാക്കിയെടുക്കാൻ, മൃഗങ്ങളുടെ ശബ്ദങ്ങളെ മനസ്സിലാക്കിയെടുക്കാനുള്ളതുപോലുള്ള പ്രയാസം അവർ നേരിട്ടിരിക്കാം. ഒരു പ്രത്യേക മൃഗവർഗ്ഗത്തിനിടയിൽ കുറേകാലം അവരോടൊപ്പം താമസിച്ചാൽ, അവരുടെ ആശയവിനിമയ സംവിധാത്തിൽ കയറിക്കൂടാം എന്ന് തോന്നുന്നു.

ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിലെ പഴയകാല Bushmen വംശജർക്ക് ഇത് പോലുളള ചില കഴിവുകൾ ഉള്ളതായി രേഖപ്പെടുത്തിക്കാണുന്നുണ്ട്.

Sesiba എന്ന സംഗീത ഉപകരണത്തിന്‍റെ സഹായത്തോടുകൂടി, Bushmenമാർക്ക് ഒരു പ്രത്യേക ഇനം ഒട്ടകപക്ഷിയുടെ ശബ്ദത്തെ വളരെ വ്യക്തമായി അനുകരിക്കാനാവുമായിരുന്നു

Image

Picture: Bushmen
From the book: The story of Africa and its explorers
Year: 1892 (1890s)
Author: Brown, Robert, 1842-1895

ചില Bushmenമാർക്ക് പലതരം കാട്ടുമൃഗങ്ങളുടെ (ആനയും മാനും അടക്കം), കാൽപ്പാടുകളെ വളരെ കൃത്യമായി അനുകരിച്ച് മണ്ണിൽ വരച്ചുവെക്കാനാവുമായിരുന്നു. ആ വക മൃഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ.

ചിലതരം കുരങ്ങന്മാരുടെ (Baboons) ഒച്ചവെയ്ക്കലും നൃത്തച്ചുവടുകളും മുഖം കൊണ്ടുള്ള ഗോഷ്ടികളും, മറ്റും വളരെ കൃത്യമായി ഇവർക്ക് അനുകരിക്കാനാവുമായിരുന്നു.

മറ്റ് ചിലർക്ക് ചിലപക്ഷികൾ നൽകുന്ന സന്ദേശങ്ങൾക്ക്, പ്രത്യേകതരമായുള്ള വിസിൽനാദം മുഴക്കിക്കൊണ്ട്, മറുപടിയും സന്ദേശവും നൽകാൻ ആവുമായിരുന്നു.

ഇതുപോലൊക്കെത്തന്നെ ഇങ്ഗ്ളിഷുകാരും ഈ ഉപദ്വീപിലെ പ്രാദേശിക ഭാഷകൾ മെല്ലെമെല്ലെ മനസ്സിലാക്കിത്തുടങ്ങിയിരുന്നിരിക്കാം. എന്നിരുന്നാലും, മലബാറിലെ മലയാളം എന്നത് തിരുവിതാംകൂറിൽ നിന്നും പുതുതായി വളർന്നുവന്ന മലയാളത്തിന്‍റെ വിദ്യാഭ്യാസമില്ലാത്ത രൂപം ആണ് എന്ന് അവരോട് തിരുവിതാംകൂർകാർ പറഞ്ഞുകൊടുത്താൽ, അത് വിശ്വസിക്കുകയേ അവർക്ക് മാർഗ്ഗമുള്ളു.

തമിഴിൽ കുറേ സംസ്കൃതപദങ്ങൾ ചേർത്തുകൊണ്ടാണ് മലയാളം പിറന്നത് എന്ന ചിന്താഗതിയെ ചോദ്യം ചെയ്യാനുള്ള ഒരു ഭാവം ഈ എഴുത്തുകരാന് കുറച്ചുകാലം മുൻപുവരെ ഇല്ലായിരുന്നു. എന്നാൽ കാര്യങ്ങൾ ഈവിധമായിരിക്കില്ല നടന്നത് എന്ന് ഇന്ന് ഒരു തോന്നൽ.
അതിനെക്കുറിച്ച പറയുന്നതിന് മുൻപായി, സംസ്കൃതം മലയാളത്തിലേക്ക് കൃത്രിമമായി കുത്തിനിറച്ചിരുന്നു എന്ന കാര്യത്തെ എടുക്കാം. ഇന്ന് ഈ കാര്യംകൂടി മാത്രം പറഞ്ഞുകൊണ്ട് നിർത്തുകയാണ്.

Malabar and Anjengoയിലെ തന്നെയുള്ള ഈ ഉദ്ദരണി നോക്കുക: എഴുത്തച്ഛന്‍റെn കാര്യം പറഞ്ഞതിന് ശേഷം ഈ വിധം എഴുതിക്കാണുന്നു:

QUOTE: The result was, in the words of Dr. Burnell, that “ there was perhaps no part of Southern India where Sanskrit literature was more studied by people of many castes during the 18th century ”; and to this influence may perhaps be traced the number of Sanskrit words to be found now even in colloquial use, as well as the development of-the Malayalam poetical diction, which has been described as ‘‘pure Sanskrit connected or concluded by a few Malayalam words.” END OF QUOTE

ആശയം: സംസ്കൃത സാഹിത്യം പഠിക്കാൻ ജനങ്ങൾ ഇത്രമാത്രം ശ്രമിച്ച മറ്റൊരു പ്രദേശവും ദക്ഷിണ ഇന്ത്യയിൽ ഉണ്ടാവില്ല. ഈ കാരണത്താൽതന്നെ, സാധാരണ സംഭാഷണങ്ങളിൽ വളരെ അധികം സംസ്കൃപദങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്. മലയാളത്തിലെ കവിത എന്ന് പറയുന്നത് തന്നെ ശുദ്ധമായ സംസ്കൃതമോ, അതുമല്ലെങ്കിൽ സംസ്കൃതപദങ്ങളുടെ അറ്റത്ത് മലയാളവാക്കുകൾ ഒട്ടിച്ചുവെക്കലോ ആണ്. (ഇവിടെ പ്രദേശം എന്ന വാക്ക് യഥാർത്ഥത്തിൽ തിരുവിതാംകൂറിന്‍റെ( കാര്യം തന്നെയാണ്. അല്ലാതെ മലബാറിലെ പ്രാദേശിക ജനം ആവാൻ സാധ്യത കുറവാണ്.) END

QUOTE: Of prose there is not much ; the Keralolpatti, and similar historical and legal treatises of the seventeen and eighteenth centuries, are the earliest examples, but they are mainly translations from Sanskrit, and full of Sanskrit words ; and Dr.Gundert considered that the best early prose was to be found in the Tellicherry records. END OF QUOTE

ആശയം: 17, 18 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട കേരളോൽപ്പതി, മിക്കവാറും സംസ്കൃത തർജ്ജമയാണ്. അതിൽ മുഴുവനും സംസ്കൃതപദങ്ങൾ ആണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ Tellicherry ഫാക്ടറി രേഖകളിൽ കാണുന്ന മലയാളം എഴുത്തുകൾ ആണ് ഈ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും ഗുണമേന്മയുള്ള എഴുത്തുകൾ എന്ന് Dr.Gundert കരുതുന്നു. END

ഇനി ടോബിയാസ് സക്കറിയാസിന്‍റെ കാര്യം എടുക്കാം. ഇദ്ദേഹം 1400 പേജുകൾവരുന്ന വളരെ ബൃഹത്തായ ഇങ്ഗ്ലിഷ്-മലയാളം നിഖണ്ടു അനവധി വർഷത്തെ പരിശ്രമത്തിന് ശേഷം 1907 പ്രസിദ്ധീകരിച്ച വ്യക്തിയാണ്. ഇദ്ദേഹം മലയാളത്തിലെ വാക്സമ്പത്തിനെക്കുറിച്ച് പറയുമ്പോള്‍ പറഞ്ഞകാര്യം കാണുക.

Many Malayalees of the present day are suffering from a disease which may be rightly called a ‘morbid fondness of Sanskrit’, or ‘Sanskrit mania’. In recent times this has increased to such an extent that wholesale importation of not only Sanskrit words and phrases, but also of Sanskrit particles, prefixes and inflexions have, with some, become the rule of the day. ———— Scarcity of prose literature in the Malayalam languages, and an abundance of poetical works, wherein Sanskrit had an abnormally free scope, ......................have very considerably contributed to this propensity. An English-Malayalam Dictionary (1907)

തർജ്ജമ: സംസ്കൃത ഭ്രാന്ത്, അല്ലെങ്കില്‍ സംസ്കൃതത്തോടുള്ള നികൃഷ്ടമായ അഭിനിവേശം, എന്ന ഒരു രോഗം ഇന്നുള്ള പല മലയാളികൾക്കും പിടിപെട്ടിട്ടുണ്ട്. ഈ അടുത്ത കാലത്തായി, ഇത് വളർന്നു വന്ന് അവസാനം, സംസ്കൃത വാക്കുകളും, പ്രയോഗങ്ങളും മാത്രമല്ല, അതിലെ അവ്യയങ്ങളും, ഉപസർഗ്ഗങ്ങളും, പദരൂപഭേദങ്ങളും മറ്റും, പൂർണ്ണമായും ഇറക്കുമതിചെയ്യുന്നു. .................മലയാളത്തിൽ ഉള്ള ഗദ്യ സാഹിത്യത്തിന്‍റെ വിരളതയും, സംസ്കൃതവാക്കുകള്‍ ആവശ്യം പോലെ ഉപയാഗിക്കാവുന്ന കവിതാരചനകളുടെ ആധിക്യവും ഇതിന് ശക്തി നൽകിയിട്ടുണ്ട്. END

മലയാളം എന്ന് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത് മുഴുവനും തിരുവിതാംകൂറിൽ പുതുതായി സൃഷ്ടിക്കപ്പെട്ട ഭാഷയാണ് എന്ന് വ്യക്തമാണ്. മലബാറിലെ ഭാഷയല്ലെതന്നെ. കാരണം, മുകളിൽ പ്രസ്താവിച്ച് ഉദ്ദരിയിലെ വിവരം തന്നെ:

QUOTE: Altogether different is the language of the Malabar folksongs some of which have been reduced to writing. ...................................... the language is the ordinary colloquial Malayalam, and there are no traces of verbal inflections, and few Sanskrit expressions

മലബാറിലെ നാടോടിപ്പാട്ടുകളുടേയും പഴംപാട്ടുകളുടേയും ഭാഷ പൂർണ്ണമായും വ്യത്യസ്തമായിരുന്നു. ........ ഈ ഭാഷ സാധാരണ സംഭഷണപരമായ മലയാളം ആണ്. അതിൽ യാതോരുവിധ കടികട്ടിയായുള്ള പദപ്രയോഗങ്ങളും ഇല്ല, പോരാത്തതിന്, സംസ്കൃത പദപ്രയോഗങ്ങളും പ്രയോഗശൈലികളും വിരളമായിരുന്നു. END OF QUOTE.

ഇവിടെ ഇപ്പോൾ പ്രസക്തമായി വരുന്ന കാര്യം Dr. Gundert പറഞ്ഞകാര്യം തന്നെ. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ Tellicherry ഫാക്ടറി രേഖകളിൽ കാണുന്ന മലയാളം ആണ് ഈ ഭാഷയിലെ ഏറ്റവും ഗുണമേന്മയുള്ള മലയാളം എഴുത്തുകൾ എന്നു പറഞ്ഞത്.

Tellicherryആണെങ്കിൽ വടക്കേ മലബാറിലെ പ്രദേശമാണ്. അവിടുള്ള പാരമ്പര്യ ഭാഷയിൽ ഉള്ള പദങ്ങൾ ഇന്നും അന്നും തിരുവിതാംകൂറിലെ ആളുകൾക്ക് മനസ്സിലാക്കാൻ പ്രയാസംതന്നെയാണ്. Gundertആണെങ്കിൽ ആധുനിക മലയാളത്തിന്‍റെ ആളുമാണ്. മലബാറി ഭാഷയെ കണ്ടില്ലാ എന്ന് നടിച്ചിട്ടുമുണ്ടാവാം. തീർത്തുപറയാനുള്ള വിവരം ഇല്ല. പോരാത്തതിന്, Gundert ജർമൻകാരനാണ്. ജർമൻ ഭാഷയ്ക്ക് ഏതോവിധത്തിൽ സംസ്കൃതവുമായി ബന്ധം ഉണ്ട് എന്ന് ഒരു തോന്നൽ. ജർമൻകാരാണ് യഥാർത്ഥ ആര്യന്മാർ എന്ന് ഇന്നും അവർ അവകാശപ്പെടുന്നുമുണ്ട്. അങ്ങിനെയെങ്കിൽ ഇന്ത്യയിലെ ആര്യന്മാർ എന്ന് അവകാശപ്പെടുന്നവർ പിന്നെ ആരായിരിക്കാം എന്ന് ചിന്തിക്കാവുന്ന കാര്യമാണ്.

വൻ ഗുണമേന്മയുള്ള മലയാളം Tellicherryൽവന്ന് ആരായിരിക്കാം എഴുതിയിരിക്കുക? തിരുവിതാംകൂറിൽ നിന്നും വന്ന കൃസ്ത്രീയ പ്രസ്ഥാനക്കാരിലെ ആളുകൾ ഈ വിധ ഓഫിസ് തൊഴിലുകളിൽ ഏർപ്പെട്ടിരിക്കാം എന്നു തോന്നുന്നു. ഇതിന് തെളിവായി യാതോരു രേഖയും കൈയിൽ ഇല്ലാതെതന്നെയാണ് ഇങ്ങിനെ ഇവിടെ പ്രസ്താവിച്ചത്.



Image
Last edited by VED on Thu Oct 12, 2023 5:37 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

43

Post posted by VED »

43 #. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ പഠിക്കില്ലായെന്ന് കീഴിൽപെട്ടുപോയ ജനം നിശ്ചയദാർഢ്യത്തോടുകൂടി സംഘടിച്ചുനിന്നാൽ






ഒരു ജനത മറ്റൊരു ജനതയുമായി കലരുമ്പോൾ എന്താണ് ഭാവിയിൽ ഉരുത്തിരിഞ്ഞുവരിക എന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.

ഈ ഒരു ചേരൽ വ്യത്യസ്ത രീതിയിൽ പുരോഗമിക്കാം. ആര് ആരുമായാണ് ചേരുന്നത് എന്നതാവാം നിർണ്ണായകമായ കാര്യം.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിൽനിന്നും ആളുകൾ പലവിധത്തിൽ കയറിക്കൂടുന്നുണ്ട്. ശ്രീലങ്കയിൽനിന്നും തമിഴർവരെ കൊച്ചു തോണികളിലും മറ്റും രഹസ്യമായി ഓസ്ട്രേലിയിലേക്ക് കടക്കുന്നുണ്ട്. President Trump അധികാരത്തിൽ വരുന്നതിന് മുൻപുവരെ, യൂഎസ്സ്ഏയിലേക്ക് പതിനായിരക്കണക്കിന് ആളുകൾ യൂഎസ്സ് - മെക്സിക്കൻ അതിർത്തിയിലൂടെ വെറുതേയങ്ങ് നടന്നു കയറുന്ന അവസ്ഥവരെ നിലനിന്നിരുന്നു.

ഏതാണ്ട് 1980കളുടെ അവസാന വർഷങ്ങളിൽ ഈ വിധ ആവശ്യത്തിനായി മെക്സിക്കോവിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്ന ഏതാനും സിക്കുകാരുമായി ഈ എഴുത്തുകാരന് ഇടപഴകാനുള്ള അവസരം യാഥൃശ്ചികമായി ലഭിച്ചിരുന്നു, മറ്റൊരു സംസ്ഥാനത്തുവച്ച്.

ഫ്യൂഡൽ ഭാഷകൾ വ്യക്തിയുടേയും, വ്യക്തികളുടേയും മേൽ ചുറ്റിവളഞ്ഞു മുറുക്കിക്കെട്ടുന്ന പലവിധ ആശയവിനിമയവും സാമൂഹികവും അന്തസ്സുപരവും മറ്റുമായ കഠിനകുടുക്കുകളിൽപെട്ട് ഉഴലുന്നവർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിയാൽ, അവർക്ക് വൻ മാനസിക സ്വാതന്ത്ര്യവും ആശയവിനിമയ കുടുക്കില്ലായ്മയും സാമൂഹിക വ്യാപ്തിയും അനുഭവപ്പെടും.

എന്നാൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ അഴിച്ചുവിടപ്പെടുന്നവർ, അവരുടെ പ്രാദേശിക ഭാഷാകോഡുകളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, തരംതാഴ്ത്തുകയും മുറുക്കിക്കെട്ടുകയും അന്തസ്സ് ഇടിച്ചുതാഴ്ത്തുകയും മറ്റും ചെയ്യാൻ കെൽപ്പുള്ളവരും, നൈസർഗ്ഗികമായി അതിനായി അക്രാന്തിയുള്ളവരും ആണ്. ഈ വിവരം പക്ഷെ ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ. എന്നാൽ ഈ അഴിഞ്ഞുവിട്ടതുമാതിരി പടരുന്ന ഫ്യൂഡൽ ഭാഷക്കാരുടെ സാന്നിദ്ധ്യം ഇങ്ഗ്ളിഷുകാരിൽ ചിലരിൽ അവർക്കുതന്നെ മനസ്സിലാക്കാനോ നിർവ്വചിക്കാനോ പറ്റാത്ത തരത്തിലുള്ള മാനസിക വെപ്രാളവും അലോസരങ്ങളും മറ്റും ഉളവാക്കും. എന്നാൽ തികച്ചും സ്നേഹത്തോടും, മന്ദഹാസത്തോടും സഹായ മനോഭാവത്തോടും നിൽക്കുന്ന വ്യക്തികളെ എങ്ങിനെയാണ് ഒരു ദുഷ്ടജനം എന്ന് നിർവ്വചിക്കുക എന്ന അങ്കലാപ്പ് ഈ വിധം വെപ്രാളപ്പെടുന്ന ഇങ്ഗ്ളിഷുകാർക്ക് അനുഭവപ്പെടാം.

പുറംനാടുകളിൽനിന്നും കയറിവരുന്ന ഈ ഫ്യൂഡൽ ഭാഷക്കാർ സാവധാനത്തിലും കാലക്രമേണയും, ആ സമൂഹങ്ങളിൽ സാമ്പത്തികമായി ഉയരുകയും വാണിജ്യസംരംഭങ്ങൾ തുടങ്ങുകയും ചെയ്തുതുടങ്ങി, വൻ വിജയങ്ങളിലേക്ക് മുന്നേറുമ്പോൾ, സാവധാനത്തിൽ, അവർ ഇങ്ഗ്ളിഷ് ജനതയെ അവരുടെ ജീവനക്കാരും തൊഴിലാളികളും ആയി നിയമിച്ചുതുടങ്ങും.

വാണിജ്യ സംരംഭങ്ങളിൽ ഉടമസ്ഥാവകാശം ലഭിക്കുന്നതും, മറ്റുള്ളവരെ തൊഴിലാളികളായി നിയമിക്കുന്നതിലും, ഇങ്ഗ്ളിഷ് ഭാഷയിൽ ഭൂചലനങ്ങൾ പോലുള്ള മാറ്റങ്ങൾ വരുത്തില്ലതന്നെ. എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. തൊഴിലാളി എന്ന നിർവ്വചനം You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ പലവാക്കുകളുടേയും Indicant word codeകളിൽ സ്ഫോടനാത്മകമായ മാറ്റിമറിക്കൽ സംഭവിപ്പിക്കും എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ. അതേ പോലെതന്നെ ഒരു വ്യക്തിയെ മുതലുടമ എന്നോ തൊഴിൽ മേധാവിയെന്നോ ആയി മനസ്സിലാക്കിയാലും, മുകളിൽ പറഞ്ഞവാക്കുകളുടെ Indicant word codeകളിൽ, മനസ്സിൽ അലോസരം വരുത്തുന്ന, മാറ്റങ്ങൾ സംഭവിപ്പിക്കാം.

ഇങ്ങിനെയൊരു Indicant word code എന്ന സംഗതിതന്നെ ഈ ഉലകത്തിൽ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവില്ലാ എന്നാണ്, മനസ്സിലാക്കുന്നത്.

കാലങ്ങൾ കഴിയുന്തോറും, മെല്ലെമെല്ലെ, ഫ്യൂഡൽ ഭാഷക്കാർ, അവരുടെ വാണിജ്യ സംരംഭങ്ങൾക്കുള്ളിലെ അന്തരീക്ഷം മെല്ലെമെല്ലെ ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് അനുസൃതമായി മാറ്റിക്കൊണ്ടിരിക്കും. ഇങ്ഗ്ളിഷുകാരായ ജീവനക്കാർ പതുക്കെപ്പതുക്കെ ഫ്യൂഡൽ ഭാഷാ വാക്കുകൾ മനസ്സിലാക്കിത്തുടങ്ങും. നീ, നിങ്ങൾ, താങ്കൾ വാക്കുകളുടെ വ്യത്യാസം മനസ്സിലാക്കിയാൽ, ഈ നീ എന്ന വാക്ക് കേൾക്കുമ്പോൾ, ഉന്നത മാനസികാവസ്ഥയുള്ള ഇങ്ഗ്ളിഷുകാരനായ ജീവനക്കരന്, പിക്കാക്സ് കൊണ്ട് ദേഹത്ത് കൊത്തിയതുപോലുള്ള പ്രതീതി മനസ്സിൽ വന്നേക്കാം. അതേസമയം ഫ്യൂഡൽ ഭാഷക്കാരനായ ജീവനക്കാരന് കൊത്തുകൊണ്ട് പണ്ടേ പരിചയമുള്ളതിനാൽ, കൊത്തുകൊള്ളുന്നത് ചെറുപ്പം മുതലേ മനസ്സിൽ വളർന്നുവന്നിട്ടുള്ള തഴമ്പിലായിരിക്കും. കൊത്തിത്താഴ്ത്തപ്പെടുന്ന അനുഭവം ലഭിക്കില്ല. കാരണം, ഈ താഴ്മയിലാണ് ജീവിക്കുന്നത് തന്നെ.

ഏതാനും നൂറ്റാണ്ടുകൾ കഴിയുമ്പോൾ, ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷംതന്നെ മാറിമറിഞ്ഞ്, ഇന്ത്യയിലെ ദുഷിച്ച സാമൂഹികാവസ്ഥയെപ്പോലെയായിമാറാം. എന്നാൽ പലവ്യത്യസ്ത ഫ്യൂഡൽ ഭാഷകൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിക്കൂടിയിട്ടുള്ളതിനാൽ, സംഭവിക്കാൻ പോകുന്നത്, വളരെ സങ്കീർണ്ണമായ മാറ്റങ്ങൾ ആവാം. അവയിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.

ദക്ഷിണേഷ്യയിലേ വ്യത്യസ്ത പ്രദേശങ്ങൾക്ക് പൊതുവായുള്ള ഒരു ചരിത്രമാണ് ഉണ്ടായിരുന്നത് എന്ന് തോന്നുന്നില്ല. ആ കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ മലബാറിന്‍റെഒ കാര്യം എടുക്കാം.

ഇന്നുള്ള ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലും കാനറാ പ്രദേശം, മലബാർ, തിരുവിതാംകൂർ എന്ന ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിലും, സമുദ്രത്തിനോട് വളരെ അടുത്ത്, സമാന്തരമായി നീണ്ടുകിടക്കുന്ന സഹ്യാദ്രി പർവ്വതനിരയിക്ക് പടിഞ്ഞാറായുള്ള പ്രദേശങ്ങൾ പലദിക്കിലും, അവയ്ക്ക് തൊട്ട് കിഴക്കായുള്ള പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി നിലനിന്നിരിക്കാം ചരിത്രകാലങ്ങളിൽ. ഈ പറഞ്ഞത് പൂർണ്ണമായും ശരിയാണോ എന്ന് അറിയില്ല. എന്നാൽ മലബാറിന്‍റേയും തിരുവിതാംകൂറിന്‍റേലയും കാര്യത്തിൽ ഇത് ശരിയാണ് എന്ന് ഉറച്ചുപറയാനാവുന്നതാണ്.

മലബാർ എന്നത് ഉത്തരമലബാറും ദക്ഷിണ മലബാറും. ഇവയെ തമ്മിൽ വേർത്തിരിക്കുന്നത് കോരപ്പുഴ. രണ്ടുപ്രദേശത്തിലേയും സാധാരണ ജനങ്ങൾ തമ്മിൽ കാര്യമായ ബന്ധമില്ല. ഉന്നത ജാതിക്കാർക്കും സാമൂഹിക ഉന്നതർക്കും തമ്മിൽ ബന്ധമുണ്ടാവാം എന്നുപറഞ്ഞാലും കാര്യങ്ങൾ അത്ര ശരിയാവില്ലതന്നെ. കാരണം, മലബാർ എന്ന പ്രദേശം കടൽക്കരവിട്ടാൽ വൻ ഉയരങ്ങളും കുഴികളും കുന്നുകളും പടർന്നുകിടക്കുന്ന കാടുകളും, മുള്ളുകളും വൻ കല്ലുകളും മറ്റും നിറഞ്ഞുനിൽക്കുന്ന പാതകളും മറ്റും നിറഞ്ഞുനിൽക്കുന്ന പ്രദേശം തന്നെയായിരുന്നു.
പോരാത്തതിന്, ജാതീയമായ അറപ്പുകൾ ഉള്ളതിനാൽ സാമൂഹിക ഉന്നതർ സ്വന്തം നാടുവിട്ട് യാത്രക്ക് പോകാനും അധികം ഇഷ്ടപ്പെടില്ല. ബ്രാഹ്മണർക്ക് പലദിക്കിലും അമ്പലങ്ങളിൽ ഉട്ടുപുരകളിൽ സ്വാഗതം ലഭിക്കുമെങ്കിലും, അമ്പലങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ ഹീനജനം ഉള്ളതിനാൽ വൻ പ്രയാസങ്ങൾ തന്നെയാവും അനുഭവപ്പെടുക. ബഹുമാനമില്ലത്ത തരംതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കാൻ കിട്ടുന്ന അവസരം കീഴ്ജനം വിടുകയും ഇല്ല. കടലിലൂടെയുള്ള യാത്ര വൻ മന:പ്രയാസം നൽകുന്നതും ആവാം. കാരണം, മുക്കുവരുടെ സാന്നിദ്ധ്യം കടലിൽ ഉള്ളത് വൻ പ്രശ്നം തന്നെയായേക്കാം.

ഇതിനൊക്കെ ഒരു അറുതിവന്നത്, ഇങ്ഗ്ളിഷ് ഭരണം വരികയും, വൻ വെടിപ്പും സുരക്ഷയും മറ്റും നിലനിർത്തപ്പെട്ട നിരത്തുകളും സർക്കാർ സംവിധനങ്ങളും വന്നതോടുകൂടിയാണ്.

കീഴ്ജനത്തിന് സ്വന്തം നാടുവിട്ട് യാത്രക്ക് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. അവർ എത്രമാത്രം വേഷംമാറ്റി നിന്നാലും, അവരെ തിരിച്ചറിയാനുള്ള വ്യക്തമായ അടയാളങ്ങൾ അവരുടെ ചലനങ്ങളിൽനിന്നും, ഭക്ഷണം കഴിക്കുന്ന രീതികളിൽ നിന്നും സംഭാഷണങ്ങളിൽനിന്നും മനസ്സിലാക്കാനായുള്ള അടയാളങ്ങൾ ഉന്നത ജാതിക്കാരുടെ കൈവശം ഉണ്ടായിരുന്നു.

ഏതാണ്ട് 1600 - 1700 കാലഘട്ടത്തിൽ എഴുതപ്പെട്ടുവെന്ന് നിർണ്ണയിക്കപ്പെട്ടിട്ടുള്ള കേരളോൽപ്പതി എന്ന ഗ്രന്ഥത്തിൽ, ബ്രാഹ്മണ പുരാണങ്ങളിൽ യാതൊന്നിലും സൂചിപ്പിക്കപ്പെടാത്ത പരശുരാമൻ മഴുവെറിഞ്ഞുവെന്ന കഥയും, കേരളത്തിലേക്ക് ബ്രാഹ്മണർ കുടിയേറിയെന്നും മറ്റുമുള്ള കഥകൾ കാണുന്നുണ്ടുപോലും. എന്നാൽ ഈ ഗ്രന്ഥം, അനവധി നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ട ഗ്രന്ഥമാണ് എന്ന രീതിയിൽ പെരുമാറാൻ ശ്രമിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എങ്കിലും, യാഥാർത്ഥത്തിൽ അടുത്തകാലത്തായി രചിക്കപ്പെട്ട ഒന്നാണ് ഇത് എന്ന് മനസ്സിലാക്കുന്നു. തെറ്റായ ചരിത്രവിവരങ്ങൾ സമൂഹമനസ്സിലും, പുറംനാടുകളിൽ നിന്നും വരുന്നവരിലും അടിച്ചേൽപ്പിക്കാൻ ഈ ഗ്രന്ഥം ശ്രമിച്ചിരുന്നു എന്നാണ് തോന്നുന്നത്. മലബാറിനെ തിരുവിതാംകൂറുകാർക്ക് കൈവശപ്പെടുത്താനുള്ള പല ആശയങ്ങളും ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട് എന്നും മനസ്സിലാക്കുന്നു.

പണ്ടുള്ള സാമൂഹികാധിപന്മാരു സംഘടിത മതപ്രസ്ഥാനക്കാരും വൻ ബുദ്ധിശക്തിയുള്ള കുരുട്ടുബുദ്ധിക്കാർ തന്നെയായിരുന്നു എന്നാണ് മനസ്സിലാക്കാൻ പറ്റിയിട്ടുള്ളത്. ഇതിനെക്കുറിച്ച് പലതും പിന്നീട് പറയാം.

ചരിത്രത്തിൽ എന്തായിരിക്കാം സംഭവിച്ചിട്ടുള്ളത് എന്ന് കൃത്യമായി പറയാൻ പറ്റുന്നകാര്യമല്ലതന്നെ. ഇന്ന് കേരളചരിത്രം എന്ന് പറയപ്പെടുന്ന പലതും ഈ കേരളോൽപ്പതിയെ തന്നെയാണ് ആശ്രയിക്കുന്നത് എന്നാണ് തോന്നുന്നത്. ഈ കാര്യത്തെ വ്യക്തമായി വിശകലനം ചെയ്യാനുള്ള വിവരം ഈ എഴുത്തുകാരന് ഇല്ല.

എന്നാൽ എന്തൊക്കെ സംഭവിച്ചിരിക്കാം എന്നതിനെക്കുറിച്ച് ചെറിയതോതിൽ ചിലത് പറയാം.

ഇന്ന് ഇങ്ഗ്ളണ്ടിലേക്ക് പുറംനാട്ടുകാരായ ഫ്യൂഡൽ ഭാഷക്കാർ കയറിക്കൂടി അവിടുള്ള പ്രാദേശികരെ അവരുടെ അടിമജനമാക്കിയെടുക്കുന്നതു പോലെ എന്തെങ്കിലും സംഭവിച്ചിരിക്കാം. ഇത് അനവധി നൂറ്റാണ്ടുകൾക്ക് മുൻപ് തൊട്ട് തുടങ്ങിയകാര്യവുമാവാം.

ഭാഷയ്ക്ക് ഫ്യൂഡൽ സവിശേഷകതൾ ഉണ്ടെങ്കിൽ ഈ കീഴിൽ പെട്ടുപോകുന്നവരെ വാക്കുകൾകൊണ്ട് ചുറ്റിവരിഞ്ഞ് നിർജ്ജീവമാക്കിയെടുക്കാനും, അടിയാളത്തത്തിലേക്ക് നയിക്കാനും, ആകെ ചെയ്യേണ്ടുന്നത് അവരെ അവരുടെ മേധാവികളുടെ ഫ്യൂഡൽ ഭാഷ പഠിപ്പിക്കുകയെന്നതാണ്. ഇത് ഇന്ന് ഇന്ത്യൻ സർക്കാർ ആന്റമൻ നിക്കോബാർ ദ്വീപുകളിൽ നടപ്പിൽ വരുത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ പറ്റിയത്. ഇന്ത്യയിലെ വേറെ പലയിടങ്ങളിലും ഇത് നടക്കുന്നുണ്ട്.

ഈ വിധം അടിമപ്പെടുത്തപ്പെടുമ്പോൾ, ആ പ്രവർത്തിയെ നിർവ്വീര്യമാക്കാനോ ചെറുക്കാനോ പറ്റുന്നതായ യാതോരു ആയുധവും ഇല്ലതന്നെ. എന്നാൽ മേധാവികളുടെ ഭാഷ പഠിക്കില്ലായെന്ന് കീഴിൽപെട്ടുപോയ ജനം നിശ്ചയദാർഢ്യത്തോടുകൂടി സംഘടിച്ചുനിന്നാൽ രക്ഷപ്പെടാനായേക്കാം.

മലബാറിൽ ഏതോവിധത്തിൽ ഒരു ഫ്യൂഡൽ ഭാഷാ സാമൂഹികാവസ്ഥയുള്ള വ്യത്യസ്തമായുള്ള കൊച്ചുകൊച്ചു പ്രദേശങ്ങൾ ആയിരിക്കാം നിലനിന്നിരുന്നത്. എന്നാൽ മറ്റൊരു കാര്യംകൂടി ഓർക്കേണ്ടതുണ്ട്. മലബാറിൽ ജനസംഘ്യ വളരെ കുറവായിരുന്നു. വൻ വനപ്രദേശങ്ങൾക്ക് ഇടയിൽ അവിടവിടെയായി ചെറുകിട ജനവാസമുള്ള പ്രദേശങ്ങൾ.

ഈ ജനവാസ പ്രദേശങ്ങളിലെ ഉന്നതർ ബ്രാഹ്മണരായിരുന്നുവോ എന്ന് അറിയില്ല. ആണെങ്കിൽ അവർ സംസ്കൃത പാരമ്പര്യങ്ങൾ നിലനിർത്തിയേനെ. അങ്ങിനെയൊരു സംസ്കൃത ഭാഷാ പാരമ്പര്യം മലബാറിൽ ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.

മലബാറിൽ അനവധി വ്യത്യസ്ത ജനക്കൂട്ടങ്ങൾ ഉണ്ടായിരുന്നതായി ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ എഴുത്തുകളിൽ കാണുന്നുണ്ട്. ഈ കാര്യം പിന്നീട് വ്യക്തമായി എഴുതാം. ഈ ജനങ്ങളിൽ പലതും ജാതീയമായി ഒതുക്കിനിർത്തപ്പെട്ടിരുന്നുവെങ്കിലും, അവർ തമ്മിൽ വ്യക്തമായ ethonographic and cultural വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നാണ് രേഖപ്പെടുത്തിക്കാണപ്പെടുന്നത്.

എന്നുവച്ചാൽ, ഈ ഓരോ വ്യത്യസ്ത ഹീനജനം എന്ന് പറയപ്പെടുന്ന പല ജനങ്ങളും ഈ പ്രദേശത്ത് വന്നിടിഞ്ഞതിന് വ്യത്യസ്തങ്ങളായ ചരിത്രസംഭവങ്ങൾ തന്നെ കണ്ടേക്കാം.

ഈ പുറത്തുനിന്നും വന്നവർ എല്ലാവരും അവരുടേതായ വ്യത്യസ്ത ഭാഷകൾ കൊണ്ടുവന്നിരിക്കാം.

ഈ കൂട്ടരിൽ മരുമക്കത്തായ തീയരും കണ്ടേക്കാം. വടക്കേ മലബാറിൽ ഏറ്റവും ജനസംഘ്യയുണ്ടായിരുന്നത് ഈ കൂട്ടർ ആണ് എന്ന് എഴുതിക്കാണപ്പെടുന്നു.

എന്നുപറയുമ്പോൾ, അതിൽ നിന്നും വ്യാഖ്യാനിച്ചെടുക്കാവുന്നകാര്യം മരുമക്കത്തായ തീയരുടെ പാരമ്പര്യ ഭാഷയിലെ വാക്കുകൾ ആവാം മലബാറിലെ പാരമ്പര്യ ഭാഷയിൽ പടർന്നുപിടിച്ചത് എന്നതാണ്.

അപ്പോൾ ദക്ഷിണ മലബാറിലെ മക്കത്തായ തീയരുടെ ഭാഷയിലെ വാക്കുകളോ? എന്ന ചോദ്യം ഉദിക്കാം.

ഇവിടെ പറയേണ്ടുന്നകാര്യം ദക്ഷിണ മലബാറിലും ഉത്തരമലബാറിലും ആദ്യം ആരാണ് ഈ വിധം വന്നത് എന്നതാണ് അറിയേണ്ടുന്നകാര്യം. ചിലപ്പോൾ ചെറുമരുടേയും ഭാഷയിലെ വാക്കുകൾ ആവാം പടർന്നുപിടിച്ചത്. അതുമല്ലെങ്കിൽ കയറിവന്ന് സാമൂഹിക കെണിയിൽ അകപ്പെട്ടുപോയ പല ഭാഷക്കാരുടേയും വാക്കുകൾ മലബാറിലെ പാരമ്പര്യ ഭാഷയിൽ കലർന്നിട്ടുണ്ടാവാം.

പൊതുവായി പറയാവുന്ന കാര്യം, ഏതോ വലിയ തോണിയിലോ, ചെറിയ പായക്കപ്പലിലോ വന്ന് മലബാറിന്‍റെ ഏതോ തീരപ്രദേശത്ത് വന്നടിഞ്ഞ ഒരു ചെറിയ സംഘം ആളുകൾ, പ്രാദേശിക ഉന്നതരുടെ കൈകളിൽ അകപ്പെട്ട്, അവരുടെ ഫ്യൂഡൽ ഭാഷ പഠിച്ച് സംസാരിക്കുന്ന അവസരത്തിൽ, അവരുടെ സ്വന്തം ഭാഷയിലെ വാക്കുകൾ ഇവിടുണ്ടായിരുന്നു പ്രാദേശിക ഭാഷയിൽ നിറച്ചിട്ടുണ്ടാവാം, എന്നതാണ്.


Image
Last edited by VED on Thu Oct 12, 2023 5:43 am, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

44

Post posted by VED »

44 #. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള അലങ്കാരമാതൃക



Linguistics അഥവാ ഭാഷാ ശാസ്ത്രം പഠിച്ചിട്ടില്ലാത്തതിനാൽ, അതിൽ എന്താണ് ഉള്ളത് എന്നത് അറിയില്ല. എന്നാൽ etymology എന്ന ഒരുവാക്ക് ശ്രദ്ധയിൽ വന്നുപെട്ടിരുന്നു. ആ വാക്കിന്‍റെy അർത്ഥം the study of the origin of words and the way in which their meanings have changed throughout history എന്ന് കാണുന്നു. മലയാള നിഖണ്ടുവിൽ ഈ വാക്കിന്‍റെ അർത്ഥം പദോൽപത്തി ശാസ്ത്രം എന്നും, ശബ്ദോൽപത്തിശാസ്ത്രം എന്നും കാണുന്നു.

ആദ്യമായി പദങ്ങൾ ഏതുവിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരുന്നത് എന്നതിനെക്കുറിച്ച് യാതോരു വിവരവും ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ. എന്നാൽ, ഭൗതികലോകത്തിൽ പദങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ, അവയ്ക്ക് രൂപവും ഭാവവും ശബ്ദവും അർത്ഥവും, മറ്റുപദങ്ങളുമായുള്ള ബന്ധവും, മനുഷ്യമനസ്സിലും മറ്റ് ജീവജാലങ്ങളുടെ മനസ്സിലും അവ സൃഷ്ടിക്കുന്ന വൈകാരിക ഭാവങ്ങളും വിക്ഷോഭങ്ങളും, പോരാത്തതിന്, അതീന്ത്രിയ ഇടങ്ങളിൽ ഈ പുതിയ വാക്കിന് ഉള്ള സ്വാധീനവും മറ്റും വ്യക്തിമായി നിർവ്വചിക്കുന്ന കോഡിങ്ങ്, അമാനുഷിക അതീന്ത്രിയ സോഫ്ട്വേറിൽ എഴുതപ്പെടും എന്നുള്ളതായിരിക്കാം വാസ്തവം.

കമ്പ്യൂട്ടറിലും വിവിധതരത്തിലുള്ള സോഫ്ട്വേറുകളിലും ഓരോ കാര്യങ്ങൾ ചെയ്തെടുക്കുമ്പോഴും, സൃഷ്ടിക്കുമ്പോഴും, കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തിക്ക് കാണാൻപറ്റാത്തരീതിയിൽ, സോഫ്ട്വേറിന്‍റെ പിന്നണിയിൽ ഈ വിധം കോഡിങ്ങുകൾ എഴുതപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം. ഇതേ പോലെതന്നെയാണ് അതീന്ത്രിയ സോഫ്ട്വേർ സംവിധാനത്തിന്‍റേഇയും കാര്യം എന്ന് ലളിതമായി പറയുകയാണ്.

ഈ എഴുത്തകാരന് ആകെ അറിയുന്ന ഭാഷകൾ ഇങ്ഗ്ളിഷും, മലായളവും ആണ്. പോരാത്തതിന് മലബാറി എന്ന പഴയകാലത്ത് മലയാളം എന്ന പേരുള്ള ഭാഷയിലെ കുറച്ച് വാക്കുകളും അറിയാം. ഹിന്ദി പഠിച്ചിട്ടുണ്ട്. എന്നാൽ ആ ഭാഷ പഠിക്കില്ലാ എന്ന തീരുമാനം പിന്നീട് ജീവിതത്തിൽ എടുത്തതിനാൽ, ഇന്നും ഹിന്ദി മനസ്സിലാകില്ല.

പണ്ടൊരു കാലത്ത് തമിഴ് ഭാഷ ചെറുതായി വായിക്കാൻ അറിയുമായിരുന്നു. എന്നാൽ ആ ഭാഷയും പഠിക്കേണ്ട എന്ന തീരുമാനം എടുത്തതിനാൽ, ആ ഭാഷയും കാര്യമായി അറിയില്ല. ഒരു കാലത്ത് കന്നഡ വളരെ ചെറുതായി മനസ്സിലാക്കാൻ പറ്റുമായിരുന്നു. എന്നാൽ ഈ ഭാഷയുടേയും കഥ ഇതേ പോലൊക്കെത്തന്നെ.

ഈ പലതരം ഭാഷകളും അറിയാതിരുന്നതിനാലും, ഇങ്ഗ്ളിഷ് മോശമില്ലാതെ ഉപയോഗിക്കാൻ പറ്റുന്നതിനാലും, ഈ രാജ്യത്തിലെ പലദിക്കിലും പലവിധ സംഘർഷങ്ങളിലേക്ക് നയിച്ചേക്കാവുന്ന അലോസരങ്ങളായ സാഹചര്യങ്ങളിൽ, ഏതാണ്ട് ദേഹത്ത് എണ്ണയിട്ട പോലെ ഊരിപ്പോരാൻ ആയിട്ടുണ്ട് എന്നാണ് ഓർമ്മ. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.

എന്നാൽ പറഞ്ഞുവന്നത്, വളരെ ചെറിയ ഭാഷാജ്ഞാനം കൈവശംവച്ചുകൊണ്ടാണ് ഭാഷകളക്കുറിച്ച് സംസാരിക്കുന്നത് എന്ന് കാലേക്കൂട്ടി വ്യക്തമാക്കാനാണ്. എന്നുവാച്ചാൽ ഭാഷാപാണ്ഡിത്യം അവകാശപ്പെടുന്നില്ല. യാതോരു പാണ്ഡിത്യവും അവകാശപ്പെടുന്നില്ല.

ഈ എഴുത്തുകാരന്‍റെ ഒരു നിരീക്ഷണം, ഓരോ ഭാഷയ്ക്കും വ്യക്തമായ ഒരു അലങ്കാരമാതൃക (pattern) ഉണ്ട് എന്നതാണ്. ഈ അലങ്കാരമാതൃകയിൽ ആണ് വ്യത്യസ്തവാക്കുകൾ അടക്കിവെക്കപ്പെടുക. ഓരോ വാക്കും മറ്റു വാക്കുകളുമായി തമ്മിൽ ബന്ധപ്പെടുന്നതും, ബിന്ധിപ്പിക്കപ്പെടുന്നതും, ഈ patternണിനുള്ളിലെ കണ്ണികൾ പ്രകാരം ആയേക്കാം. ഈ വിധം ഇവിടെ പറഞ്ഞത്, ഒരു പരിധിവരെ വ്യാകരണത്തെക്കുറിച്ചാണ് എന്ന് സമ്മതിക്കാമെങ്കിലും, അതിനെക്കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്.

മനുഷ്യർ തമ്മിലും വ്യത്യസ്ത മനുഷ്യ വർഗ്ഗങ്ങൾ തമ്മിലും, മൃഗങ്ങൾ തമ്മിലും, മനുഷ്യരും മൃഗങ്ങൾ തമ്മിലും, പോരാത്തതിന് മനുഷ്യരും ഭൗതിക ലോക സംഭവങ്ങളും തമ്മിലും, മനുഷ്യരും കാലവും തമ്മിലും മറ്റും വാക്കുകളാൽ ബന്ധപ്പെടുമ്പോഴും ബന്ധിപ്പിക്കപ്പെടുമ്പോഴും, ഈ വാക്കുകളുടെ pattern പ്രകാരം ആയേക്കാം തമ്മിൽ ബന്ധിപ്പിക്കപ്പെടുക.

ഈ മുകളിൽ പറഞ്ഞകാര്യത്തിന്‍റെ അഗാധതയിലേക്ക് ഇപ്പോൾ പോകാൻ നിർവ്വാഹമില്ലതന്നെ.

എന്നാൽ, ചെറിയതോതിൽ ചിലത് പറയാം.

ഇങ്ഗ്ളിഷിൽ വാക്കുകളുടെ pattern പല ഇടത്തും വളരെ ലളിതമാണ്. You, Your, Yours, He, His, Him, She, Her, Hers, They, Their, Them തുടങ്ങിയവാക്കുകൾ തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്ന pattern യാതോരു സങ്കീർണ്ണതയുമില്ലാതെ ആണ് കാണപ്പെടുക.

എന്നാൽ, മലയാളം, ഹിന്ദി, തമിഴ്, മലബാറി, കന്നഡ തുടങ്ങിയ ഭാഷകളിൽ ഈ ഓരോ വാക്കിനും വ്യത്യസ്ത രൂപത്തിലുള്ള Indicant word codes കാണപ്പെടുന്നുണ്ട്. ഈ ഓരോ ഭാഷയും സൃഷ്ടിക്കുന്ന വാക്കുകളുടെ pattern അതീവ സങ്കീർണ്ണതയുള്ളതായി കാണപ്പെടും.

Image

മുകളിൽ നിൽയിട്ടുള്ള ചിത്രത്തിൽ, ആദ്യത്തേത് English ഭാഷയിലെ He എന്ന പദം, ഭൂതകാലം, സംസാരകാലം, ഭാവികാലം എന്നതിലെ വ്യത്യസ്ത സമയങ്ങളുമായി വാക്കുകളിലൂടെ ബന്ധപ്പെടുന്നതിന്‍റെ വളരെ ലളിതമായ ഒരു ചിത്രീകരണമാണ്.

രണ്ടാമത്തെ ചിത്രം മലയാളം പോലുള്ള ഒരു ഫ്യൂഡൽ ഭാഷയിൽ നാല് വ്യത്യസ്ത വ്യക്തികൾ തമ്മിൽ (മാത്രം) ഏതെല്ലാം വ്യത്യസ്ത You എന്ന വാക്കിന്‍റെ Indicant Word code-കണ്ണികളാൽ, ബന്ധിക്കപ്പെടാം എന്നതിന്‍റെ വളരെ ലളിതമായ ഒരു ചിത്രീകരണമാണ്. ഈ ചിത്രം വിശദ്ധീകരിക്കാൻ ഇവിടെ പറ്റില്ല. താൽപ്പര്യമുള്ളവർക്ക് pristine-ENGLISH! What is different about it? എന്ന ഗ്രന്ഥം ഈ Telegram ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഇവിടെ പറഞ്ഞുവന്നകാര്യം, ഓരോ ഭാഷയ്ക്കും അതിന്‍റേgതായുള്ള നൈസർഗ്ഗികവും വിശിഷ്ടലക്ഷണവും (characteristic features) ഉള്ള പ്രത്യേകമായ അടിസ്ഥാനപരമായ വാക്കുകളുടെ, അതിസങ്കീർണ്ണമായുള്ള pattern കാണാൻപറ്റുന്നതാണ് എന്നതാണ്.

പെട്ടെന്ന് നോക്കിയാൽ, മലയാളത്തിനും തമിഴിനും മലബാറിക്കും, ഹിന്ദിക്കും, കന്നഡയ്ക്കും മറ്റും ഒരേ തരത്തിലുള്ള വാക്കുകളുടെ pattern ആണ് ഉണ്ടാവുക എന്ന് തോന്നാമെങ്കിലും, അങ്ങിനെ ആവണം എന്നില്ല. മലയാളത്തിന്‍റെ ഏറ്റവും വ്യക്തമായുള്ള ഒരു വ്യത്യാസം സാർ (Saar) എന്നവാക്കിന്‍റെ എങ്ങുംനിറഞ്ഞുനിൽക്കുന്ന (ubiquitous) സാന്നിദ്ധ്യമാണ്. ഈ വാക്ക്, ഇങ്ഗ്ളിഷിലെ Sir എന്ന പദത്തിന്‍റെ( മലയാളെ തർജ്ജമയാണ് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട് എങ്കിലും അത് മലയാളത്തിന്‍റെ കാര്യത്തിൽ ഒട്ടുംതന്നെ ശരിയല്ലതന്നെ.

മലയാളത്തിൽ ഈ സാർ എന്ന് പദം, ഒരു സ്ഥാനനാമവും, ഉദ്യോഗപദവിയും, സാമൂഹിക പദവിയും മറ്റുമാണ്. പേരിന് പിന്നിൽ ഒട്ടിച്ചു ചേർത്താണ് ഇത് പദവി പ്രഖ്യാപിക്കുന്നത്. അങ്ങിനെയുള്ള അവസരത്തിൽ, ഇങ്ഗ്ളിഷിലെ You, Your, Yours, He, His, Him, She, Her, Hers, They, Their, Them തുടങ്ങിയ പല പദങ്ങളേയും ഇത് തള്ളിമാറ്റി, ഈ സാർ പദം ആ ഒഴിഞ്ഞ സ്ഥലങ്ങൾ കൈയേറും. വ്യക്തിയിൽ വ്യക്തമായതും കഠിനമായതുമായ മാനസികഭാവ ചലനങ്ങളും വ്യതിയാനങ്ങളും രൂപാന്തരീകരണങ്ങളും സംഭവിക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

45

Post posted by VED »

45 #. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്‍റെ ഉള്ളറകളിലുള്ള നിഗൂഡതകളെക്കുറിച്ച്



ഓരോ ഭാഷയ്ക്കും അതിന്‍റേതായ പ്രത്യേകമായുള്ള അലങ്കാരമാതൃയുണ്ടാവാം (pattern design) എന്ന് പറഞ്ഞുകഴിഞ്ഞു.

മലയാളത്തിൽ ഉള്ളതുപോലെയല്ല, ഇങ്ഗ്ളിഷിൽ വാക്കുകൾ തമ്മിൽ ബന്ധിപ്പിക്കപ്പെടുന്നത്.

ആ കാര്യത്തിലേക്കും കടക്കുന്നില്ല.

പറഞ്ഞുവന്നത്, ഓരോ ഭാഷക്കാർക്കും ഭാവനചെയ്യാവുന്നതിലും വ്യത്യാസത്തിലായിരിക്കാം അവർ കേട്ടിട്ടുപോലുമില്ലാത്ത ഭാഷകളിലെ കാര്യം എന്നാണ്. ഉദാഹരണത്തിന് ഓസ്ട്രേലിയയിലെ ആദിവാസി ജനങ്ങളുടെ ചില ഭാഷകളിൽ ചില വാക്കുകളുടെ ബഹുവചനം പറയുന്നത്, ഏകവചനത്തിലുള്ള വാക്കിനെ രണ്ടു പ്രാവശ്യം ഒന്നിച്ച് ചേർത്ത്, പറയുന്നതാണ്.

പോരാത്തതിന്, ഭാഷകൾ എഴുതപ്പെടുന്ന ലിപികളും ഭാഷയുടെ ഉച്ചരാണത്തെ സ്വാധീനിച്ചേക്കാം. ഉർദ്ദു ഭാഷ ദേവനാഗരി ലിപിയിലും (Pali, സംസ്കൃതം, ഹിന്ദി ലിപി), അറബി ലിപിയിലും എഴുതപ്പെടുന്നുണ്ട് എന്ന് അറിയുന്നു. ഈ രണ്ട് വ്യത്യസ്ത ലിപികളിൽ എഴുതുമ്പോൾ നിശ്ചയമായും ഈ ഓരോ ലിപികളിലും അന്തർലീനമായിട്ടുള്ള വിസ്താരങ്ങളും (ambit) പരിമിതികളും (limitations) ആ ഭാഷയുടെ പലകാര്യങ്ങളേയും സ്വാധീനിച്ചേക്കാം. ഈ രണ്ടു ലിപികളും, ഭാഷകളായ ഉർദ്ദവും സംസ്കൃതവും, ഹിന്ദിയും അറബിയും അറിയാത്തതുകൊണ്ട് കൂടുതൽ ഒന്നുതന്നെ പറയാൻ ആവില്ല.

ബെങ്ഗോളി ഭാഷയിൽ 'വ' എന്ന ലിപിയില്ലാ എന്ന് അറിയുന്നു. ഇത് ബെങ്ഗോളിയിലെ പല പദങ്ങളുടേയും പേരുകളുടേയും ഉച്ചാരണത്തെ ബാധിച്ചിട്ടുണ്ട്, സ്വാധീനിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.

മലയാളത്തിലെ 'ഴ' എന്ന ലിപി ഈ ഉപദ്വീപിലെ പല ഭാഷാ ലിപികളിലും ഇല്ലാത്തതുകൊണ്ട്, പല അന്യഭാഷക്കാർക്കും 'ഴ' ഉൾക്കൊള്ളുന്ന മലയാള പദങ്ങൾ ശരിയാംവണ്ണം ഉച്ചരിക്കാൻ ആവില്ല എന്ന കാര്യം വായനക്കാർക്ക് അറിവുള്ളകാര്യമാകും.

അതേ പോലെ, മലയാളത്തിൽ 'ള' എന്നും 'ല' എന്നും, 'ര' എന്നും 'റ' എന്നും ഉള്ള ലിപികളും പലപ്പോഴും അന്യഭാഷക്കാർക്ക് ഈ വിധ വാക്കുകൾ ഉള്ള പദങ്ങൾ ഉപയോഗിക്കുമ്പോൾ ചെറിയ തോതിലുള്ള അങ്കലാപ്പ് ഉളവാക്കാറുണ്ട്. കാരണം, പല അന്യഭാഷകളിലും ഈ രണ്ട് ലിപികൾ (ഉദ: 'ള' - 'ല') നൽകുന്ന ശബ്ദങ്ങളെ ഒറ്റ ലിപിയിൽ ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതുമല്ലെങ്കിൽ, ഈ രണ്ട് ശബ്ദങ്ങളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് അവർക്ക് അറിവില്ലതന്നെ.

പോരാത്തതിന്, മലയാളത്തിൽ ഉള്ള ചില പദങ്ങൾക്ക് ഇങ്ഗ്ളിഷിൽ തത്തുല്യമായ പദരൂപങ്ങൾ ഇല്ലതന്നെ. അതേ സമയം ഇങ്ഗ്ളിഷിൽ ഉള്ള പലവാക്കുകൾക്കും മലയാളത്തിൽ പദരൂപങ്ങൾ ഇല്ലായിരുന്നു എന്ന പ്രശ്നം, ഇന്ന് പുതിയ പദങ്ങൾ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട് ഏതാണ്ടൊക്കെ പരിഹരിച്ചെടുത്തിട്ടുണ്ട് എന്നുതോന്നുന്നു.

ഇന്ത്യൻ ഭാഷകളിലെ ലിപികൾക്ക് ഒരു പ്രത്യേക തരത്തിലുള്ള ഉച്ചാരണവും ശബ്ദവും ആണ് ഉള്ളത്. ഈ കാരണത്താൽത്തന്നെ ഇങ്ഗ്ളിഷ് പദങ്ങൾ മലയാളം പോലുള്ള ഭാഷകളിൽ എഴുതുമ്പോൾ, അവയ്ക്ക്, ഇങ്ഗ്ളിഷുകാർക്ക് വിഭാവനം ചെയ്യാൻ പറ്റാത്തതുപോലുള്ള, മാറ്റവും വക്രീകരണവും സംഭവിക്കാറുണ്ട്.

ഉദാഹരണത്തിന്, Thank you, Sorry, Can I? തുടങ്ങിയ വാക്കുകൾ മലയാള ലിപികളിൽ എഴുതുമ്പോൾ, ഉച്ചാരണം വളരെ വികൃതമാകുന്നു. പോരാത്തതിന്, ഈ വിധ വാക്ക് പ്രയോഗങ്ങളെ മലയാളത്തിലേക്ക് തർജ്ജമ ചെയ്യുമ്പോൾ, അവ ഇങ്ഗ്ളിഷിൽ ചിന്തിക്കാൻ പോലും പറ്റാത്ത വിധത്തിലുള്ള സാമൂഹിക ഉച്ചനീചത്വകോഡുകളുടെ ഉരുക്കുറകളിൽ പെട്ടുപോകുന്നുണ്ട്. എന്നാൽ ഈ വിധം ഒരു കാര്യം സംഭവിക്കുന്നുണ്ട് എന്നത് ഒരു സാധാരണ ഇങ്ഗ്ളിഷുകാരന് മനസ്സിലാകില്ലതന്നെ.

ഇവിടെ പറഞ്ഞുവന്നത്, ഓരോ ഭാഷയും അതിസങ്കീർണ്ണമായുള്ള കോഡിങ്ങുകളും സാമൂഹികവും വ്യക്തിബന്ധപരവും മറ്റുപലതും ആയും ഉള്ള സാധ്യതകളും ഉൾക്കൊള്ളുന്നതായ സോഫ്ട്വേർ സംവിധാനങ്ങൾ ആണ് എന്നതാണ്. അല്ലാതെ ഇവ വെറും ആശയവിനിമയ സംവിധാനങ്ങളും ആപ്ളിക്കേഷനുകളും മാത്രമല്ലതന്നെ. ഇതിനാൽതന്നെ, അറിയാത്ത ഭാഷകൾ പഠിക്കുന്നതിനും, മറ്റുള്ളവരോട് പഠിക്കാൻ ഉപദേശിക്കുന്നതിനും, മുൻപ്, ആ ഭാഷകളുടെ പിന്നണിയിൽ കാണുന്ന സാമൂഹികന്തരീക്ഷത്തേയും മനഷ്യവ്യക്തിത്വത്തേയും മനസ്സിലാക്കേണ്ടതാണ് എന്ന് പറയാൻ തോന്നുന്നു.

കാരണം, ഭാഷകൾക്ക് സോഫ്ട്വേർ സ്വഭാവമാണ് ഉള്ളത്. ചില സോഫ്വേറുകൾ കമ്പ്യൂട്ടറിൽ കയറിയാൽ, ആ കമ്പ്യൂട്ടറും ആ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളും മറ്റുപലരുടേയും നിയന്ത്രണത്തിൽ വന്നുപെട്ടേക്കാം. എന്നിട്ടുപോലും, ഈ വിവരം ആ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആൾക്ക് ഒരു അവബോധമായോ, അനുഭവമായോ അറിവ് ലഭിച്ചേക്കണമെന്നില്ല. കമ്പ്യൂട്ടറിൽ മിന്നിമറിയുന്ന മായാലീലകളുടെ മാദകലഹരിയിൽ പെട്ട്, വൻ ആനന്ദത്തിമിർപ്പിൽ ആ ആൾ പെട്ടുപോകാം.

തമ്മിൽ ബന്ധമില്ലാത്ത ഭാഷകളുടെ വാക്കുകളുടേയും സ്വരത്തിന്‍റേയും ഒഴുക്കുകളും തികച്ചും വ്യത്യസ്തരീതിയിൽ പെട്ടതാവാം.

നോക്കൂ,

സഖീ.. കുങ്കുമമോ നവയൗവ്വനമോ
നിൻ പൂങ്കവിൾത്തടത്തിൽ നിറം കലർത്തി
വെറും പുഞ്ചിരിയോ സ്നേഹമുന്തിരിയോ
നിൻ മാന്തളിർ ചുണ്ടിൽ മധു പുരട്ടി!


ഈ കവിതയിലെ വാക്കുകളുടെ ഒഴുക്ക്, ഇങ്ഗ്ളിഷിൽ സാധ്യമാണ് എന്ന് തോന്നുന്നില്ല. ഇങ്ഗ്ളിഷിൽ മറ്റൊരു രീതിയിൽ തന്നെയാണ് വാക്കുകളുടെ പ്രവാഹം എന്ന് തോന്നുന്നു.

എന്നാൽ ഇതും അല്ല ഇവിടെ പറയാൻ ഉദ്ദേശിച്ച കാര്യം.

മറ്റ് ഭാഷകളിൽ എന്തെല്ലാം നിഗൂഡവും അല്ലാതെയും ഉള്ള കോഡിങ്ങുകൾ അവയുടെ പിന്നണിയിൽ ഉണ്ട് എന്നത്, ഈ വക ഭാഷകൾ അറിയാത്തവർക്ക് ചിന്തിക്കാൻ കൂടിപറ്റിയേക്കില്ലാ എന്നതാണ് പറയാൻ വന്നകാര്യം.

തികച്ചും വ്യത്യസ്ത സാമൂഹിക ബന്ധ കോഡിങ്ങുകളും, വാക്ക് പ്രവാഹ രീതികളും സാമൂഹിക ഉച്ചനിചത്വകോഡിങ്ങുകളും ഉള്ള രണ്ട് വ്യത്യസ്ത ഭാഷകൾ തമ്മിൽ കലർന്നാൽ എന്തായിരിക്കാം സംഭവിക്കുക?

പല രീതിയകളിലും ഇവ കലരാം. അവ ഏതെല്ലാം രീതികളിൽ ആവും എന്ന് വ്യക്തമായി അറിയില്ല. എന്നാൽ ഒന്ന് രണ്ട് രീതികൾ മനസ്സിൽ കാണുന്നുണ്ട്.

ഈ വിഷയത്തെക്കുറിച്ച് അടുത്ത എഴുത്തിൽ കുറേ കാര്യങ്ങൾ പറയാമെന്ന് തോന്നുന്നു.

എന്നാൽ ഇപ്പോൾ ഉപസംഹരിക്കുന്നതിന് മുൻപായി ഇതും കൂടി പറയാം.

തിരുവികാംകൂറിലെ മലയാളത്തിൽ ഇങ്ഗ്ളിഷ് കലർന്നതും, മലബാറിലെ മലയാളത്തിൽ ഇങ്ഗ്ളിഷ് കലർന്നതും തമ്മിൽ ചില നിർണ്ണായകമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇവിടെ മലബാറിലെ മലയാളം എന്നത് കൊണ്ട് ഉദ്ദേശിച്ചത്, മലബാറിലെ പഴയകാല മലയാളം അല്ല, മറിച്ച്, തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് പടർന്നുപിടിച്ച മലയാളം ആണ് ഇവിടെ ഉദ്ദേശിച്ചത്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

46

Post posted by VED »

46 #. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbalആയുള്ള രൂപവും ഉണ്ട് എന്ന കാര്യത്തെക്കുറിച്ച്



എഴുത്ത് എത്തിയിരിക്കുന്ന ദിക്ക്, മലബാറിലെ പാരമ്പര്യ ഭാഷയുടെ മൗലിക രൂപത്തെക്കുറിച്ചോ, അതുമല്ലെങ്കിൽ മലബാറിലെ മൗലികമായ ഭാഷ ഏതായിരുന്നു എന്നതിനേക്കുറിച്ചോ ഉള്ള ചിന്താവിഷയത്തിലാണ്. എന്നാൽ ഭാഷകളുടെ ചില മൗലികമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങിപ്പോയി. അതിനെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. എന്നാൽ വാക്കുകളെ കാര്യക്ഷമായിത്തന്നെ കടിഞ്ഞാണിട്ടു പിടിച്ചുനിർത്തി, എഴുത്തിന്‍റെ പാതിയിലേക്ക് തന്നെ തിരിച്ചുവിടേണ്ടതാണ്. ആ കാര്യം മനസ്സിൽ വച്ചുകൊണ്ടുതന്നെ ഭാഷകളുടെ ചില സവിശേഷതകൾകൂടി തമ്മിൽ ഒത്തുനോക്കിയതിന് ശേഷം തിരിച്ചുവരാം എന്ന് കരുതുന്നു.

എത്രാമത്തെ? എന്ന വാക്ക്പ്രയോഗം ഇങ്ഗ്ളിഷിൽ ഇല്ലാ എന്ന് പരക്കെ അറിയപ്പെടുന്ന കാര്യം ആണ്. ഇത് പറഞ്ഞൊപ്പിച്ച്, ചോദിച്ചകാര്യം മനസ്സിലാക്കിക്കാൻ പറ്റുന്ന തരത്തിലുള്ള വാക്കുകൾ ഇങ്ഗ്ളിഷിൽ ഉണ്ട് എങ്കിലും, മലയാളത്തിലെ ചോദ്യത്തിന്‍റെ കൃത്യമായ പരിഭാഷ ലഭിക്കില്ല.

മലയാളത്തിൽ ഒന്നിൽ കൂടുതൽ വാക്കുകളെ ഒന്നിച്ചുചേർത്ത് എഴുതാനും പറയാനും ആവും. ഇത് ഹിന്ദിപോലുള്ള ദക്ഷിണേഷ്യയിലെ മറ്റ് ചില ഭാഷകൾക്ക് ആവില്ലാ എന്നാണ് തോന്നുന്നത്. കൃത്യമായി അറിയില്ല.

കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച മലയാളം സിനിമാഗാനത്തിൽ നിന്നുംതന്നെ ഏതാനും വാക്കുകൾ എടുക്കാം.

പൂങ്കവിൾത്തടത്തിൽ, പ്രേമാർദ്രചിന്തകളോ, മധുമാസകന്യകളോ, കടമിഴിക്ഷേത്രത്തിൽ, മണിവീണാതന്ത്രികളിൽ &c.

ഒറ്റവാക്കാണ് എന്ന് തോന്നാമെങ്കിലും, യഥാർത്ഥത്തിൽ ഒന്നിൽ കൂടുതൽ വ്യത്യസ്തവാക്കുകൾ ഈ ഓരോ പദപ്രയോഗത്തിലും ഉണ്ട്. ഈ വിധമുള്ള ഒരു കാര്യം ഇങ്ഗ്ളിഷിൽ കാര്യമായി ഇല്ലാ എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളിഷ് എഴുത്തുകൾ മലയാളത്തിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ തർജ്ജമചെയ്യുന്ന ഒരു ഏർപ്പാട്, ഈ എഴുത്തുകാരൻ കുറച്ചുകാലം നടത്തിയിരുന്നു. അപ്പോഴാണ് ഈ വിവരം വ്യക്തമായും ശ്രദ്ധയിൽ വന്നുപെട്ടുത്. ഇങ്ഗ്ളിഷിൽ ഓരോ വാക്കിനും 70 പൈസയായിരുന്നു അന്നത്തെ നിരക്ക്. എന്നാൽ, മലയാളത്തിൽ ഈവിധം ഉള്ള ഒരു നിരക്ക് നടപ്പിലാക്കാൻ പ്രയാസം തന്നെയായിരുന്നു. കാരണം, ഇങ്ഗ്ളിഷിലെ ഒന്നിൽ കൂടുതൽ വാക്കുകൾ പലപ്പോഴും മലയാളത്തിൽ ഒറ്റവാക്കായി മാറിയേക്കാം.

പിന്നെ ശ്രദ്ധിച്ച കാര്യം, വാക്കുകളെ ചോദ്യമാക്കുന്ന രീതിയാണ്. 'പ്രേമാർദ്രചിന്തകളോ? മധുമാസകന്യകളോ?'
ചോദ്യരൂപം വാക്കുകളോട് ഒട്ടിയാണ് നിൽക്കുന്നത്.

പിന്നെ ശ്രദ്ധയിൽ വന്ന മറ്റൊരു കാര്യം ഈ വിധമാണ്:

'വരാതിരിക്കരുത്' എന്ന വാക്ക് നോക്കുക. ഈ വാക്ക്പ്രയോഗത്തെ എങ്ങിനെയാണ് ഇങ്ഗ്ളിഷിൽ എഴുതുക? 'വരാതിരിക്കുക' എന്ന കാര്യം ചെയ്യരുത് എന്നാണ് പറയുന്നത്. എന്നുവച്ചാൽ, 'വരാതിരിക്കുക' എന്നതിന് ഒരു ഇങ്ഗ്ളിഷ് വാക്ക് വേണം. അത് 'not come' എന്നാണ്. അപ്പോൾ പറഞ്ഞത്, You should not 'not come' എന്നാവും. എന്നാൽ ഈ 'not come' എന്ന ഒരു ഒറ്റ-വാക്ക്പ്രയോഗം ഇങ്ഗ്ളിഷിൽ ഇല്ല.

ഇവിടെ മറ്റൊരു കാര്യം കാണപ്പെടുന്നുണ്ട്. അത് You എന്ന പദത്തിന്‍റെ പ്രത്യക്ഷപ്പെടലാണ്.

എവിടയാണ് പോകുന്നത്?, എപ്പോൾ വരും?, നാളെ പോകകയാണോ? തുടങ്ങിയ പ്രയോഗങ്ങൾ നോക്കുക.

ഇവിടെല്ലാം, You, He, She തുടങ്ങിയവാക്കുകളെ അവഗണിച്ചാണ് വാക്കുകൾ ഉപയോഗിക്കപ്പെടുന്നത്. ഇത് ഫ്യൂഡൽ ഭാഷകളിൽ ഒരു സുഖകരമായ കാര്യമാണ്. കാരണം, ഒന്നിൽ കൂടുതൽ നിലവാരങ്ങൾ ഉള്ള You, He, She പദങ്ങളിൽ ഏത് നിലവാരമാണ് ഉപയോഗിക്കേണ്ടത് എന്ന അങ്കലാപ്പ് ഒഴിവാക്കാൻ ഈ വിധമായുള്ള ഭാഷാപരമായുള്ള സൗകര്യം ഒരു വൻ സൗകര്യം തന്നെയാണ്, പലപ്പോഴും.

ഈ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾക്ക് അതീതമായുള്ള ഒരു സംഗതിയാണ് ഇനി പറയാൻ പോകുന്നത്.

അത് ഭാഷയ്ക്കും വാക്കുകൾക്കും Verbal (വാക്ക് രൂപത്തിലുള്ള) രൂപവും non-Verbalആയുള്ള (വാക്കുകൾ അല്ലാത്ത ശാരീരിക അടയാളങ്ങളിലൂടെയും, അർത്ഥസൂചനകളിലൂടെയും ആയുള്ള) രൂപവും ഉണ്ട് എന്നത് ഏവർക്കും അറിവുള്ള കാര്യംതന്നെ.

ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ്, വടക്കേ മലബാറിലെ ഒരു പട്ടണത്തിന് അടുത്തായുള്ള ആൾപ്പാർപ്പ് കുറവുള്ള ഇടത്തിലെ ഒരു ഇടുങ്ങിയ ഉൾനാടൻ റോഡിലൂടെ, സ്കൂട്ടറിൽ അതിവേഗത്തിൽ യാത്രചെയ്യുന്ന അവസരത്തിൽ, ഒരു തിരിവിലൂടെ വാഹനം മുന്നോട്ട് നീങ്ങുമ്പോൾ മുന്നിൽ ഒരു Viper വർഗ്ഗത്തിൽ ഉള്ള ഒരു സർപ്പം നേരെ മുന്നിലൂടെ ഇടുങ്ങിയ റോഡിന്‍റെV ഒരു വശത്തുനിന്നും മറുവശത്തേക്ക് നീങ്ങുന്നു.

സ്കൂട്ടർ വൻ വേഗതയിൽ നിർത്തിയതിനാൽ, ആപത്ത് ഒഴിവായി. ഏതാനും അടി ദൂരത്തിൽ സർപ്പം, വാഹനത്തിന് നേരെ മുന്നിലും കുറുകേയും ആയി നിൽക്കുന്നു. ആ ആൾ തികച്ചും വിറച്ചിട്ടുണ്ട് എന്ന് വ്യക്തം. എന്താണ് ഉദ്ദേശം എന്ന രീതിൽ ഈ എഴുത്തകാരനെ നോക്കി നിൽക്കുന്നു. അപ്പോൾ, പോയിക്കൊള്ളു എന്ന് അർത്ഥസൂചന നൽകുന്ന രീതയിൽ കണ്ണുകളിലൂടെ സന്ദേശം നൽകാൻ ഈ എഴുത്തുകാരന് പറ്റി. ഹെൽമെറ്റ് ധരിച്ചിരുന്നില്ല. സർപ്പം സന്ദേശം മനസ്സിലാക്കി, മുന്നോട്ട് നീങ്ങി റോഡിന്‍റെ മറുവശത്തേക്ക് പോയി.

ഈ സംഭവവിവരണം നൽകിയത്, non-Verbal ആശയവിനിമയത്തിന്‍റെ ഒരു ചിത്രീകരണമായാണ്. മൃഗവർഗ്ഗത്തിൽ പെട്ടവരുമായി ആശയവിനിമയം ചെയ്യുന്നതിനെക്കുറിച്ച് പലതും പറയാൻ തോന്നുന്നുണ്ട് എങ്കിലും അതിലേക്കും പോകാൻ ഇപ്പോൾ നിർവ്വാഹമില്ലതന്നെ.

ഇവിടെ പറയാൻ ആഗ്രഹിക്കുന്ന കാര്യം, non-Verbalആയുള്ള ആശയവിനിമയത്തിന് ഭാഷയുമായി നേരിട്ടുതന്നെയുള്ള വളരെ ശക്തമായ ബന്ധം ഉണ്ട് എന്ന കാര്യമാണ്.

കൈകൊണ്ട് ആളെ വിളിക്കുന്നു. കൈ മുന്നോട്ട് നീട്ടി, വിരളുകൾ ഒന്നിച്ചു പടിച്ച്, താഴോട്ടും മുകളിലോട്ടും ഏതാനും പ്രാവശ്യം ഒരു പ്രത്യേക രീതയിൽ നീക്കുന്നതാണ്, ഈ വിളിക്കൽ.

ഇങ്ങോട്ടു പോരൂ എന്ന സന്ദേശം നൽകാൻ ഉപയോഗിക്കുന്ന non-Verbal സിഗ്നൽ മറ്റൊരു രീതിയിലാണ്.

ഈ വിധ non-Verbal സന്ദേശങ്ങളിൽ, കൽപ്പനയുടെ കോഡുകളും അപേക്ഷയുടെ ഭാവങ്ങളും, അനുസരണവും, നിയന്ത്രണവും, അച്ചടക്കവും, വിധേയത്വവും, ധിക്കാരവും മറ്റും മിശ്രിണം ചെയ്തും നൽകാനാവുന്നതാണ്.

ഈ രീതിയിൽ ഉള്ള പല വാക്ക് സന്ദേശങ്ങളും non-Verbalആയി തർജ്ജമചെയ്യാവുന്നതാണ്. അതേ സമയം, non-Verbalആയുള്ള സന്ദേശങ്ങളെ വാക്കുകളായും തർജ്ജമചെയ്തെടുക്കാവുന്നതാണ്. ഇതെല്ലാം പലരും ചിന്തിച്ചിട്ടുള്ളകാര്യം തന്നെയാവാം.

അറിയേണ്ടുന്ന നിർണ്ണായകമായുള്ള കാര്യം ഈ വിധ non-Verbal വാക്യപ്രയോഗങ്ങളെ ഫ്യൂഡൽ ഭാഷകളിൽ ഉപയോഗിക്കുന്നതും മനസ്സിലാക്കുന്നതും, ഇങ്ഗ്ളിഷ് പോലുള്ള നിരപ്പുള്ള ഭാഷകളിൽ ഉപയോഗിക്കുന്നതും
മനസ്സിലാക്കുന്നതും, തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട് എന്നതാണ്.

ഇങ്ഗ്ളിഷിൽ Come എന്ന non-Verbal സന്ദശം നൽകുമ്പോൾ, അതിന്‍റെ വാക്യരൂപത്തിലുള്ള പ്രയോഗം You come എന്നാവും. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ, ഈ non-Verbal സന്ദേശത്തിൽ നീ വാ, നിങ്ങൾ വരൂ, സാറ് വന്നാട്ടെ, തുടങ്ങിയ രീതിയിലുള്ള ഭാവങ്ങളുടെ പൊതിയലുകൾ വന്നുചേരാം.

ഈ ഒരു സംഗതിയും ഇങ്ഗ്ളിഷുകാർക്ക് വിഭാവനം ചെയ്യാനാവുന്ന കാര്യം അല്ലതന്നെ.

non-Verbal സന്ദേശങ്ങളെ പലരീതിയിൽ അയക്കാനും വികിരണം ചെയ്യാനും ആവും. കൈകൾകൊണ്ടും, ശരീരത്തെ വ്യത്യസ്ത രീതിയിൽ നിൽപ്പിച്ചും, വ്യത്യസ്ത നടപ്പുരീതികളിലൂടേയും, ശരീര ഭാഷകളിലൂടേയും (body languageകളിലൂടേയും) നേത്രങ്ങളിലൂടേയും, നേത്രഭാഷകളിലൂടേയും, മുഖഭാവങ്ങളിലൂടേയും, മന്ദഹാസങ്ങളിലൂടേയും മറ്റും ഇത് ചെയ്യാവുന്നകാര്യമാണ്.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ Indicant word codesന്‍റെ സാന്നദ്ധ്യത്താലും അവ സന്ദേശങ്ങളിൽ കയറിക്കൂടി അവയെ പൊതിഞ്ഞിരിക്കുന്നതിനാലും, ഇങ്ഗ്ളിഷുകാർക്ക് യാതോരു രീതിയിലും ചിന്തിക്കാൻപോലും പറ്റാത്ത സങ്കീർണ്ണത, ഈ വക സന്ദേശങ്ങളിലും ആശയവിനിമയത്തിലും വന്നുചേരും.

non-Verbal സിഗ്നലിൽ അതീവ സൂക്ഷ്മമായുള്ള ഒരു മാറ്റം വരുത്തിയാൽ, Indicant word codeസ് നേരെ വിപരീത ദിക്കിലേക്ക് വലിച്ചിഴക്കപ്പെടാം, അഥവാ വഴുതിവീഴാം.

1. ഞാൻ ഒന്ന് നോക്കിയതേയുള്ളു, അയാൾ എന്നെക്കേറി അടിച്ചു.
2. അദ്ദേഹം കറയിവന്നപ്പോൾ, എനിക്ക് എഴുന്നേൽക്കാൻ പറ്റിയില്ല. അതിനാ, അദ്ദേഹം എന്നെ വെറുതേ ചീത്തപറയുന്നത്.
3. ഞാൻ അയാളോട് മരം വീഴാൻ പോകുന്ന ഇടത്ത് നിന്നും മാറിനിൽക്കാൻ ആംഗ്യം കാണിച്ചതാ. അതിനാ അയാൾ ആകെ ക്ഷുഭിതനായിരിക്കുന്നത്.

എന്നൊക്കെ non-Verbalസിഗ്നൽ നൽകിയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ടാവാം. അവർ നൽകിയ സന്ദേശത്തിൽ, ഹീന നിലവാര സംബോധനയോ, പരാമർമോ വന്നിട്ടുണ്ടാവാം. ഹീനവാക്ക് സൂചന non-Verbal ആയി പറയുന്നത് കീഴെപെട്ട ആളാണെങ്കിൽ ആണ് സാധാരണ ഗതിയിൽ, സന്ദേശം ലഭിച്ച ആളിൽ പകയും വിദ്വേഷവും ഹിംസാപരമായുള്ള പ്രേരണയും ആണ് വരിക.

ഇന്ന് മനോരോഗം എന്ന് വിഡ്ഢിശാസ്ത്രത്തിൽ നിർവ്വചിക്കപ്പെടുന്ന പല സംഭവങ്ങൾക്കും പിന്നിൽ ഈ വിധ നിശബ്ദവും കേൾക്കാൻപറ്റാത്തതുമായ ഘടകങ്ങൾതന്നെ കണ്ടേക്കാം.

Note: Non-Verbal ആശയവിനിമയവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും, ഈ എഴുത്തുകാരൻ ഏതാണ്ട് 2011ൽ എഴുതിയ Idiocy of the Indian Protection of Women from Domestic Violence Act! എന്ന ഗ്രന്ഥത്തിൽ കാര്യമായി പ്രതിപാധിച്ചിട്ടുണ്ട്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

47

Post posted by VED »

47 #. മലബാറി മലയാളത്തിന്‍റെc pattern-designനിന്മേൽ പടുത്തുയർത്തപ്പെട്ട ആധുനിക മലയാളം എന്ന പുതിയ ഭാഷ



Tellicherryയിൽ English East India Company 1600കളുടെ അവസാന വർഷങ്ങളിൽ ആണ് ഒരു കച്ചവട കേന്ദ്രം (Factory) സ്ഥാപിച്ചത്. അന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കണ്ട മലബാറ് അല്ല, 1900ങ്ങളിലേത്. അതേസമയം അവർക്കും മറ്റ് കടൽകച്ചവടക്കാർക്കും കാനറയും തിരുവിതാംകൂറുമായി കടൽമുഖേനെ നിത്യവും ബന്ധം ഉണ്ടായിരുന്നിരിക്കാം.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ പലരും, മാത്രവുമല്ല ഇങ്ഗ്ളിഷ് കമ്പനി ഭരണവും, ദക്ഷിണേഷ്യയിലെ പലവിധ കാര്യങ്ങളും പഠനത്തിന് വിധേയമാക്കിയിരുന്നു. അത് സ്വാഭാവികം മാത്രം.

എന്നാൽ ഇങ്ഗ്ളണ്ടിൽനിന്നും, മറ്റ് ബൃട്ടിഷ് പ്രദേശങ്ങളിൽനിന്നും വന്നിരുന്ന ഉദ്യോഗസ്ഥർക്കും ഗവേഷകർക്കും പലപ്പോഴും, ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ വന്നതോടുകൂടി, ഇവിടുള്ള സമൂഹത്തിൽ സാവധാനത്തിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ലാ എന്നു തോന്നുന്നു.

തമ്മിൽ ബന്ധമില്ലാതിരുന്ന പ്രദേശങ്ങൾതമ്മിലുള്ള ബന്ധം, ഓരോ പതിറ്റാണ്ടുകൾ കഴിയുന്തോറും, കൂടുതൽ കൂടുതലായി അടുത്തുവരുന്നുണ്ടായിരുന്നു. ഇത് ഭാഷയേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ടാവാം.

പുതുതായി വരുന്ന ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥർക്ക് ഈ സാവധാനത്തിലുള്ള സാമൂഹിക മാറ്റങ്ങളെക്കുറിച്ച് അറിവ് ലഭിക്കില്ലതന്നെ. വാസ്തവം പറയുകയാണെങ്ങിൽ, ഇന്ന് മലബാറിൽ ജീവിക്കുന്ന പല ചെറുപ്പക്കാർക്കും ഒരു മുപ്പത് വർഷങ്ങൾക്ക് മുൻപ് മലബാറിന്‍റെ രൂപം ഏതുവിധമായിരുന്നു എന്ന് വ്യക്തമായി അറിയില്ല. കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ, ഇങ്ഗ്ളണ്ടിൽനിന്നും വരുന്ന ഇങ്ഗ്ളിഷുകാരുടെ കാര്യം ചിന്തിക്കാവുന്നതേയുള്ളു.

തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നും സാവധാനത്തിൽ ചില സുറിയാനി ക്രിസ്ത്യാനികളും, കാര്യമായ എണ്ണത്തിൽ കീഴ്ജന ക്രിസ്ത്യാനികളും, പോരാത്തതിന് ഈഴവരും മലബാറിലേക്ക് കാര്യമായ ഒച്ചപാടുകൾ യാതോന്നും തന്നെയില്ലാതെ ഇഴുകിച്ചേർന്നു കൊണ്ടിരുന്നിരിക്കാം.

മലയാള ഭാഷയുടെ ഉൽപത്തിയുമായി ബന്ധപ്പെട്ടുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛനേക്കുറിച്ചും, കഞ്ചൻനമ്പ്യാരേക്കുറിച്ചും മറ്റും പരാമർശിക്കപ്പെടുന്നുണ്ട്. തുഞ്ചത്ത് എഴുത്തച്ഛനും, കഞ്ചൻനമ്പ്യാരും പൂർണ്ണമായും തിരുവിതാംകൂർകാരണ് എന്ന് തോന്നുന്നില്ല. പോരാത്തതിന് പൂന്താനവും ചെറുശ്ശേരിയും മറ്റും ഉണ്ട്. ഇവർ എഴുതിയിരുന്ന കാര്യങ്ങൾ മലബാറി മലയാളത്തിൽ ആണ് എന്ന് തോന്നുന്നില്ല. എന്നാൽ, ഈ കാര്യത്തെക്കുറിച്ച് ഈ എഴുത്തുകാരന് വ്യക്തമായ യാതോരു അറിവും ഇല്ലതന്നെ. വെറും ഒരു തോന്നലാണ് പറഞ്ഞത്. ഈ കൂട്ടരുടെ സാഹിത്യ രചനകൾ വളരെ പരിമിതമായി മാത്രമേ കണ്ടിട്ടുള്ളു, വായിച്ചിട്ടുള്ളു.

മലബാറിൽ ഒരു പ്രത്യേകമായുള്ള ഭാഷയും അതിന്‍റെ വിവിധതരം dialectറ്റുകളും നിലവിൽ ഉണ്ടായിരുന്നു എന്നു തോന്നുന്നു. ആ ഭാഷയ്ക്ക് സംസ്കൃതവും തമിഴും ആയി യാതോരു ബന്ധവും ഇല്ലായിരുന്നു എന്നും തോന്നുന്നു.

തിരുവിതാംകൂറിൽ ഉണ്ടായിരുന്ന പാരമ്പര്യ ഭാഷ തമിഴായിരുന്നു എന്ന് Travancore State Manualൽ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. അത് പോലെതന്നെ C.A. INNES, I.C.S എഴുതിയ Malabar and Anjengoയിൽ ഈ വിധം ഒരു രേഖപ്പെടുത്തൽ കാണുന്നു:

The language of the copper plate grants, which were made by a Perumal who according to tradition was a foreigner, is rather Tamil than Malayalam;
ആശയം: യഹൂദ കുടിയേറ്റക്കാർക്കും സുറിയാനി ക്രസ്തീയ കുടിയേറ്റക്കാർക്കും അനവധി അധികാരങ്ങൾ നൽകിക്കൊണ്ട് ഉടമ്പടി ഉണ്ടാക്കി പെരുമാൾ രാജാവ് രേഖപ്പെടുത്തിയ ചെമ്പിൻ തകിട് ഉടമ്പടികൾ മലയാളത്തിൽ അല്ല, മറിച്ച് തമിഴിലാണ് എന്ന്.

അതേ സമയം മലബാറിൽ തമിഴല്ലാത്ത മറ്റൊരു ഭാഷനിലവിൽ ഉണ്ടായിരുന്നു എന്നുവേണം കരുതുവാൻ. തെയ്യം തോറ്റങ്ങളിലും മറ്റും കാണപ്പെടുന്ന ഭാഷയിതായിരിക്കാം.

Malabar and Anjengoയിൽ തന്നെ ഈ വിധവും ഒരു കാര്യം പറയുന്നുണ്ട്.

It is not impossible that colloquial Malayalam had already developed on different lines.
ആശയം: പ്രാദേശിക മലയാളം തികച്ചും മറ്റൊരു മാർഗ്ഗത്തിലൂടെയായിരിക്കാം വളർന്നത്.

ഈ 'പ്രാദേശികം' എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത്, മലബാറിലെ ആളുകൾ ഉപയോഗിക്കുന്ന സംസാര ഭാഷയായിരിക്കാം എന്ന് വ്യക്തം.

എന്നുവച്ചാൽ, മലബാറിൽ ഏതാണ്ട് 1900കൾ ആകുമ്പോഴേക്കും രണ്ട് വ്യത്യസ്ത ഭാഷകൾ നിലനിന്നിരുന്നു എന്ന് വ്യക്തം. അതിൽ വൻ ആഴവും പാരമ്പര്യവും സംസ്കൃതവും തമിഴും മറ്റും ഉള്ളത് തിരുവിതാംകൂറിൽ നിന്നും വന്ന് പടർന്ന മലയാളത്തിനാണ് എന്ന ധാരണയും തെറ്റിദ്ധാരണയും ഇങ്ഗ്ളിഷ് ഉദ്യേഗസ്ഥരിൽ വന്നിരിക്കാം. ഇന്നത്തെപ്പോലെയല്ലകാര്യങ്ങൾ. വെറും ഒരു പത്തു മൈലുകൾ തന്നെ വൻ ദൂരമായിക്കാം അന്ന്. കേട്ടറിഞ്ഞ കാര്യങ്ങൾ വിശ്വസിക്കുകയേ നിവൃത്തിയുള്ളു. പരിശോധിച്ച് തിട്ടപ്പെടുത്താൻ പ്രയാസംതന്നെയായിക്കാം. ഇന്നും ഈ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട് എന്നും പറയാവുന്നതാണ്.

എന്നാൽ വാസ്തവത്തിൽ വൻ പരാമ്പര്യവും പഴമയും ഉള്ളത് മലബാറിലെ മലയാളത്തിനായിരിക്കാം. ചെമ്മീൻ അല്ല, കൊഞ്ചൻ ആണ് എന്നും, ഏത്തക്ക അല്ല നേന്ത്രപ്പഴം ആണ് എന്നും, പെരിയേക്കീഞ്ഞ് എന്ന് പറഞ്ഞൽ വഴിയിൽ ഇറങ്ങി എന്നും, മീത്തപ്പോയി പരതൂ എന്ന് പറഞ്ഞാൽ മുകളിൽ ഉള്ള ഇടത്ത് പോയി തിരയൂ എന്നുമെല്ലാം ഉള്ള വാക്ക് വ്യത്യാസങ്ങൾ വെറും പഠിപ്പില്ലായ്മയല്ല, മറിച്ച് മറ്റൊരു ഭാഷയാണ് എന്ന തിരിച്ചറിവ് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ ആരുംതന്നെ അറയിച്ചില്ലാ എന്നുവേണം മനസ്സിലാക്കാൻ.

എന്നാൽ, യാതോരു ഉപഘടനയോ ചട്ടക്കൂടോ (frameworkക്കോ) ഇല്ലാതെ, വെറുതയങ്ങ് ഒരു പുതിയ ഭാഷ എങ്ങിനെയാണ് വളരുക എന്ന ചോദ്യംവന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഈ എഴുത്തുകാരന്‍റെ മനസ്സിൽകയറിവരുന്ന അന്തർജ്ഞാനം (gut feeling / intuition), സംസ്കൃതത്തിലും തമിഴിലും പാണ്ഡിത്യമുള്ള സാഹിത്യകാരന്മാർ, ആ വിധ ഭാഷകളിലെ പദങ്ങളും പദപ്രയോഗങ്ങളും മറ്റുപലതും മലബാറിലെ പാരമ്പര്യ ഭാഷയായ മലയാളത്തിന്‍റെ അലങ്കാരമാതൃകാ ഡിസൈനിൽ (pattern designനിൽ) ചേർത്ത് പടുത്തുയർത്തിയ ഭാഷയാണ് തിരുവിതാംകൂറിൽ മലയാളമായി പിറന്നത് എന്ന്. ഈ വിധം ഒരു ചിന്തവരുവാനായി വ്യക്തമായ കണ്ടുപിടുത്തമൊന്നും ഈ എഴുത്തുകാരൻ നടത്തിയിട്ടില്ലതന്നെ. വെറുതേയൊരു തോന്നൽ.

തോന്നൽ ശരിയാണെങ്കിൽ, മലബാറിലെ മലയാളത്തിന് അതിന്‍റെ പേരുപോലും കൈമോശം വന്നുവെന്ന് തോന്നുന്നു. അസ്തിത്വവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ അലങ്കാരമാതൃകാ ഡിസൈൻ നിലവിൽ ഉണ്ട്, പലതരത്തിലുള്ള മാറ്റങ്ങളും പേറിക്കൊണ്ട്, മറ്റൊരു ഭാഷയിൽ.

എന്നാൽ, തമിഴിൽ കുറേ സംസ്കൃതപദങ്ങൾ ചേർത്താവാം മലയാളം രചിക്കപ്പെട്ടത് എന്ന് Travancore State Manualലിൽ V Nagam Aiya അഭിപ്രയാപ്പെടുന്നുണ്ട്.

അതേ സമയം, Malabar and Anjengoയിൽ ഈ വിധം ഒരു രേഖപ്പെടുത്തൽ കാണുന്നു:

The classical epoch of modern Malayalam begins with Tunjattu Ezhuttacchan, who lived in the 17th century, and to whom is ascribed the invention of the existing Malaydlam alphabet. The tradition is that he was a Nayar, who provoked the jealousy of the Brahmans by his genius and learning, and was by their magic seduced into the habit of drunkenness. To revenge himself he determined to exalt the Malayalam language to an equality with the sacred language of the gods and rishis ; and accordingly proceeded to translate into it the principal Sanskrit epics suoh as the Ramayana, Mahabharata, Sivapuranam Bhagavatha, all of which he translated while under the immediate influence of intoxication.

ആശയം: ആധുനിക മലയാളത്തിന്‍റെl ശ്രേഷ്ടമായ കാലം തുടങ്ങുന്നത് തുഞ്ചത്ത് എഴുത്തച്ഛനോടുകൂടിയാണ്, പതിനേഴാം നൂറ്റാണ്ടിൽ. ഇദ്ദേഹം മലയാളത്തിലേക്ക് സംസ്കൃതത്തിലെ പ്രാചീണ് കൃതികൾ പലതും തർജ്ജമ ചെയ്തു.

ഇത് ശരിയാണെങ്കിൽ, ഈ ആധുനിക മലയാളത്തിന് മുൻപുതന്നെ, മലബാറിൽ മലയാളം നിലവിൽ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ ആ മലയാളത്തിൽ സംസ്കൃതവാക്കുകളും തമിഴ് വാക്കുകളും ഇല്ലായിരുന്നു.

പോരാത്തതിന്, ഈ വിധം സംസ്കൃത കൃതികൾ ആധുനിക മലയാളത്തിലേക്ക് തർജ്ജമ ചെയ്തപ്പോൾ, സംസ്കൃത പാരമ്പര്യങ്ങളിലെ ദേവന്മാരുടേയും ഋഷിമാരുടേയും പവിത്രവും പൂജ്യമായതും, ദിവ്യവുമായ ഭാഷയാണ് ആധുനിക മലയാളത്തിലേക്ക് ലയിച്ചത്. ഈ വിധ ദിവ്യമായുള്ള കാര്യങ്ങൾ പക്ഷെ മലബാറുകാരുടേയും തിരുവിതാംകൂർകാരുടേയും പാരമ്പര്യത്തിൽ ഉള്ളവയല്ലതന്നെ. മറിച്ച്, ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിലോ, അതുമല്ലെങ്കിൽ Central Asiaയിലോ നുറ്റാണ്ടുകൾക്കോ അതുമല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾക്കോ മുൻപ് നിലവിലുണ്ടായിരുന്ന, മൺമറിഞ്ഞുപോയ ഏതോ ജനത്തിന്‍റെ പാരമ്പര്യങ്ങൾ ആയിരിക്കാം.

ഊർജ്ജതന്ത്രം പഠിക്കുന്ന ആൾക്ക് Sir Isaac Newtonന്‍റേയയും Michael Faradayയുടേയും, Ernest Rutherfordന്‍റേയും, Francis Baconന്‍റേAയും പാരമ്പര്യങ്ങളും ചിന്താഗതികളും മനസ്സിൽ കയറാം എന്നു പറയന്നതുപോലെ, ആധുനിക മലയാളം പഠിക്കുകയും പറയുകയും ചെയ്യന്ന ആളിൽ സംസ്കൃത പാരമ്പര്യങ്ങൾ താനെ മുളച്ചുകയറുകയും പടർന്നുപന്തലിക്കുകയും ചെയ്യും എന്നുള്ളത് വാസ്തവമാകാം.

എഴുത്തച്ഛനാണ് മലയാളത്തിന്‍റെ പിതാവ് എന്നത് വറുതയെങ്ങ് പറഞ്ഞതാണ് എന്ന് ഒരു മലയാള വിദ്വാൻ പറഞ്ഞത് വായിച്ചതായി ഓർക്കുന്നു. കാരണം, പിതാവ് എഴുത്തച്ഛനാണെങ്കിൽ മലയാളത്തിന് കാര്യമായ പ്രായം ഇല്ലതന്നെ. പിന്നെങ്ങിനെയാണ് മലയാളത്തിന് ക്ളാസിക്കൽ പദവി നൽകുക എന്ന് ചോദ്യം വന്നിരുന്നു എന്ന് തോന്നുന്നു.

എഴുത്തച്ഛൻ ചെയ്തത് മലബാറിലെ പാരമ്പര്യഭാഷയുടെ അലങ്കാരമാതൃകാ ഡിസൈനിന്മേൽ സംസ്കൃതവാക്കുകൾ ചൊരിഞ്ഞ്, മറ്റൊരു ഭാഷ പടുത്തുയർത്തിയതാവാം. അപ്പോൾ, ഈ ക്ളാസിക്കൽ പദവി ആധുനിക മലയാളത്തിന് നൽകിയതിലും ആകെക്കൂടെയൊരു കുഴഞ്ഞുകിടക്കുന്ന അവസ്ഥാവിശേഷം വന്നതായി തോന്നുന്നു. കാരണം, ആധുനിക മലയാളം അല്ല പാരമ്പര്യ മലയാളം. പാരമ്പര്യ മലയാളം മലബാറിലെ ഭാഷയാണ്. അപ്പോൾ ക്ളാസിക്കൽ പദവി മലബാറിലെ മലയാളത്തിനായിരിക്കാം അർഹത. എന്നാൽ, ആ ഭാഷ പഠിപ്പും വിവരവും സാമൂഹിക മഹിമയും ഇല്ലാത്തവരുടെ വിഡ്ഢിഭാഷയാണ് എന്ന ആധുനിക മലയാളക്കാരുടെ ഭാവം ഒരു പ്രശ്നമാവും. പോരാത്തതിന്, മലബാറിലെ പാരമ്പര്യ മലയാളത്തിൽ പ്രാചീണ കൃതികൾ എത്രമാത്രം ഉണ്ട് എന്നും അറിയില്ല. അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ, അവ മലബാറിലേക്ക് കുടിയേറിയ ഏതെങ്കിലും ജനക്കൂട്ടത്തിന്‍റെ പാരമ്പര്യത്തിൽ പെട്ടതായിരിക്കാനും വകയുണ്ട്.

മലബാറിലെ പാരമ്പര്യ ജനത്തിലെ ഉന്നത ജാതിക്കാരായിരിക്കാം യഥാർത്ഥ മലയാളി. ഇവിടെ ഉപയോഗിച്ച മലയാളി എന്ന വാക്കിന് ഒരു പ്രശ്നം ഉണ്ട്. അതിലേക്ക് ഇപ്പോൾ കടക്കാൻ ആവില്ല.

എന്നാൽ, മലബാറിലെ മലയാളത്തിന്‍റെഉപഘടനയുടേയോ ചട്ടക്കൂടിന്‍റേയോ മേൽ ഒരു പുതിയ ആധുനിക മലയാളം മുളച്ചുപൊന്തിയപ്പോൾ, തിരുവിതാംകൂറുകാരും മലയാളികൾ ആയിമാറി. നൂറ്റാണ്ടുകൾക്ക് ശേഷം അവർ മല്ലൂസും (Malluസും) ആയി. അതോടെ സാവധാനത്തിൽ, മഡ്രാസിയും, മലബാറിയും ആയിരുന്ന മലബാറുകരും മല്ലൂസ് ആയിമാറിയെന്ന് തോന്നുന്നു. കുറേ വർഷങ്ങൾക്ക് മുൻപ് ഈ മല്ലു എന്ന പ്രയോഗം ഒരു അവഹേളനാപരമായ വാക്യപ്രയോഗമായി (pejorativeആയി) പല അന്യദേശക്കാരും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഇന്നും അത് ചെയ്യുന്നത് കാണാറുണ്ട്. ഏതാണ്ട്, തിരുവിതാംകൂറിൽ ചില പ്രത്യേക തൊഴിലുകാരെ അണ്ണാച്ചിയെന്ന് സ്വകാര്യമായി പരാമർശിക്കുന്നത് പോലെ.

എന്നാൽ ഇന്ന് കാര്യങ്ങൾക്ക് മാറ്റമുണ്ട്. അതിന് ഏറ്റവും സഹായകരമായിരുന്ന കാര്യം ഈ മല്ലുപ്രയോഗം മറ്റുള്ള ഭാഷക്കാർ ഏത് വിധത്തിലാണ് മനസ്സിലാക്കിയിരുന്നത് എന്നത്, തിരുവിതാംകൂറുകാർക്ക് അറിവില്ലായിരുന്നു എന്നതാണ് എന്ന് തോന്നുന്നു.

എഴുത്തിന്‍റെ അവസാന ഭാഗത്തിൽ എഴുത്ത് ചെറുതായി കാടുകയറിപ്പോയി എന്ന് തോന്നുന്നു. ഇന്ന് പറയാൻ വന്നത് വിട്ടുപോയി. അത് അടുത്ത എഴുത്തിൽ എടുക്കാം എന്ന് തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

48

Post posted by VED »

48 #. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി, ഹിന്ദിക്കാരുടെ അടിയിൽ പോയിനിന്നാൽ ലഭിക്കുന്ന മഹിമ!



ഭാഷകളിൽ അന്തർലീനമായിരിക്കുന്ന അലങ്കാരമാതൃകാ ഡിസൈനിനെക്കുറിച്ച് (pattern-designനിനെക്കുറിച്ച്) പറയേണ്ടിയിരിക്കുന്നു. എന്നാൽ മറ്റൊരുകാര്യം മനസ്സിൽ കയറിവന്നിരിക്കുന്നു. അത് മലബാറിലെ പാരമ്പര്യ മലയാളത്തിൽ സംസ്കൃതവും തമിഴും നിറച്ചതുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണമാണ്.

തമിഴിന് സംസ്കൃതവുമായി യാതോരു ബന്ധവും പാരമ്പര്യമായി ഇല്ലായിരുന്നു എന്നുതോന്നുന്നു. തീർച്ചയില്ല. തമിഴ്നാട്ടിലെ പാരമ്പര്യ ബ്രാഹ്മണർക്ക് സംസ്കൃതപാരമ്പര്യം ഉണ്ടായിരുന്നില്ലാ എന്നാണോ മനസ്സിലാക്കേണ്ടത് എന്ന് അറിയില്ല.

പതിറ്റാണ്ടുകൾക്ക് മുൻപ് തമിഴ്നാട്ടിൽ ഒരു പ്രദേശത്ത് വച്ച് ബ്രാഹ്മനണായ ഒരു ചെറുപ്പക്കാരൻ സംസ്കൃതപഠനത്തിന് പോയിക്കഴിഞ്ഞ്, ഒരു നിരീക്ഷണം പറഞ്ഞതായി കേട്ടിരുന്നു. അയാൾ മലയാളം ഭാഷ സ്വന്തം വാസസ്ഥല ചുറ്റുപാടിൽ കേൾക്കാറുള്ള ഒരു വ്യക്തിയായിരുന്നു. മലയാളം കേട്ടാൽ സംസ്കൃതം പോലെയാണ് എന്നും, നിറച്ചും സംസ്കൃതവാക്കുകൾ ആണ് മലയാളത്തിൽ എന്നും.

ശരിയായിരിക്കാം.

ഉദാഹരണത്തിന്, സാലഭഞ്ചിക, റാണി, ചക്രവർത്തി, ചക്രവർത്തിനി, കുസുമം, താലം, ശിൽപം, ഗോപുരം, നഗ്നം, പുഷ്പം, പാദുകം, പഞ്ചലോഹം, മന്ദിരം, ദേവ്, സുന്ദരി, പ്രണയം, ചൈത്രം, പത്മദളം, മണ്ഡപം, രുദ്ര, വീണ, ശാരദ, കല, കനകം, മലര്‍, കന്യക, വീതി, രത്നം, കമ്പളം, കാമം, മോഹിനി, ഹൃദയം, കാവ്യം, ലോകം, സഖി, മഞ്ചു, ശയ്യ, ലജ്ജ, എന്നീ വാക്കുകള്‍ നോക്കൂ. ഈ വാക്കുകള്‍ ചെമ്പരത്തിയെന്ന സിനിമയിലെ ചക്രവർത്തിനീ, നിനക്കു ഞാനെന്‍റെ ശിൽപഗോപുരം തുറന്നൂ എന്ന ഗാനത്തിൽ നിന്നും ആണ് എന്ന് വായനക്കാരൻ മനസ്സിലാക്കിയിരിക്കാം. ഇവയില്‍ ഏതൊക്കെവാക്കുകളാണ് സംസ്കൃതവുമായി ബന്ധമില്ലാത്തത്? ഈ വിധ വാക്കുകൾ മാറ്റി വെറും മലയാളം വാക്കുകൾ മാത്രം ഉപയോഗിച്ചാൽ, ഇന്ന് കേരളത്തിലെ ആളുകൾക്ക് മലയാള സാഹിത്യ രചനകൾക്ക് വാക്കുകൾ ഇല്ലാതാവും എന്നു തോന്നുന്നു.

ഈ എഴുത്തുകാരന്‍റെ ചെറുപ്പകാലത്ത്, മലയാളത്തിൽ ഇങ്ഗ്ളിഷ് പദങ്ങളുടെ ഒരു പ്രളയം തന്നെയുണ്ടായിരുന്നു. എന്നാൽ പ്രാദേശികഭാഷാ മൗലികവാദികളായ വ്യക്തികൾ (Language fanatics) ഇതിനെ ചെറുക്കാൻ വൻ പദ്ധതികൾ തന്നെ നടത്തിയിരുന്നു. ആധുനിക ശാസ്ത്രത്തേയും ഗണിതത്തേയും മലയാളത്തിലേക്ക് കുടംകമഴ്ത്തിപ്പാരാൻ ശ്രമിച്ച ഒരു ശാസ്ത്രസാഹിത്യകാരന്മാരുടെ കൂട്ടായ്മതന്നെയുണ്ടായിരുന്നു. ഇന്നും ഉണ്ടായിരിക്കാം. ഇങ്ഗ്ളിഷ് ഭരണം ഈ നാട്ടിൽ പടർത്തിയ ശാസ്ത്ര-ഗണിത വിവരങ്ങൾ കൈവശപ്പെടുത്തുന്നതിൽ ഇവർക്ക് മന:പ്രയാസം ഇല്ലതന്നെ. ഇവർക്ക് ഇങ്ഗ്ളിഷിലും നല്ലപാണ്ഡിത്യം ഉണ്ട് എന്നാണ് തോന്നിയിരുന്നത്. എന്നാൽ ഇവരുടെ പ്രഖ്യാപിത നയം, ഈ നാട്ടിൽ ആരും ഇങ്ഗ്ളിഷ് ഭാഷ പഠിക്കരുത്. അത് വിദേശ ഭാഷയാണ്, എന്നതായിരുന്നു.

അതി ബുദ്ധിമാന്മാരായ ഞങ്ങൾ ശാസ്ത്രവും ഗണിതവും സാങ്കേതിക ജ്ഞാനവും മറ്റും ഇങ്ഗ്ളിഷിൽ തന്നെ പഠിച്ച്, അവ മലയാളത്തിലേക്ക് തർജ്ജമചെയ്തുതരും. നീയൊക്കെ അത് പഠിച്ചാൽ മതി!

ഇതിന് കൈയടിക്കാനും ജാതയിൽ പങ്കെടുക്കാനും മുദ്രാവാക്യം വിളിക്കാനും ആളേയും കിട്ടിയിരുന്നു. കാരണം, ആളുകൾക്ക് എന്തെങ്കിലും ഒന്ന് വേണം, തെരുവിലിറങ്ങിയൊന്ന് വിലസാൻ.

കേരളത്തിലെ സ്കൂളുകളിൽ മലയാളം മീഡിയം ക്ളാസുകൾ ആണ് ഏറ്റവും അധികം ഉണ്ടായിരുന്നത് എന്നതുകൊണ്ട്, ശാസ്ത്ര സാങ്കേതിപദങ്ങൾ പെട്ടന്നുതന്നെ വ്യാപകമായി പടർന്നുപിടിച്ചിരിക്കാം. Velocityഎന്നാൽ പ്രവേഗം ആണ് എന്നും, Accelerationഎന്നാൽ ത്വരണം ആണ് എന്നും, Massഎന്നാൽ പിണ്ഡം ആണ് എന്നും, Forceഎന്നാൽ ബലം ആണ് എന്നും, Gravityഎന്നാൽ ഗുരുത്വാകർഷണം ആണ് എന്നും മറ്റും വിദ്യാർത്ഥികൾ പഠിച്ചും പഠനത്തിൽ ഉപയോഗിച്ചും മനസ്സിൽ പതിപ്പിച്ചിരിക്കാം. (ഇവിടെ നൽകിയ തർജ്ജമകൾ ശരിയാണോ എന്ന് തീർച്ചയില്ല).

എന്നാൽ സംസാരത്തിലും എഴുത്തുകളിലും ഇങ്ഗ്ളിഷ് പദങ്ങൾ തന്നെയാണ് പലപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നത്.

Light, Sound, Open, Gate, Road അങ്ങിനെ പോകുന്നു ഈ വക വാക്കുകൾ. എന്നാൽ Light എന്നതിന് പ്രകാശം, വെളിച്ചം തുടങ്ങിയ വാക്കുകൾ മലയാളത്തിൽ ഉണ്ട്. ലൈറ്റ് ഇടു എന്നതിന് ഉപയോഗിക്കാവുന്ന വാക്യപ്രയോഗം പ്രാകശം ഇടൂ എന്നോ പ്രകാശം തെളിയിക്കൂ എന്നോ വെളിച്ചം തെളിയിക്കൂ എന്നൊക്കെയാണ്. ഈ വിധം വാക്കുകൾ ഉപയോഗിച്ചു തുടങ്ങിയാൽ പ്രശ്നമില്ലതന്നെ.

അതേ പോലെ Road. അതിന് പകരം നിരത്ത് എന്നവാക്ക് ഉപയോഗിക്കവുന്നതാണ്. അപ്പോൾ Tar Road എന്നതിന് എന്ത് പറയും എന്ന ചോദ്യം വരാം. താറിട്ട നിരത്ത് എന്ന് മലയാളത്തിൽ പറയാമെങ്കിലും, താറ് എന്നത് ഇങ്ഗ്ളിഷ് പദം തന്നെയാണ്, ഉച്ചരാണപ്പിശകുണ്ടെങ്കിലും.

സംസ്കൃതത്തിലും തമിഴിലും തിരഞ്ഞാൽ താറിന് പറ്റിയ പദപ്രയോഗം കണ്ടേക്കാം.

ഇവിടെയാണ് ഒരു ചോദ്യം ഉദിക്കുന്നത്.

ഇങ്ഗ്ളിഷിനെ മാറ്റി സംസ്കൃതവാക്കുകൾ കയറ്റിയാൽ, മലയാളം പ്രാദേശികമാകുമോ?

സംസ്കൃതമെന്നത് ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിലെ പല ഭാഷകളിലും സ്വാധീനം ചലുത്തിയ ഭാഷയായിരുന്നു. അതിന്‍റെ ഉൽഭവസ്ഥാനം ഇന്നുള്ള ഇന്ത്യക്ക് പുറത്തായുള്ള മധ്യേഷ്യൻ പ്രദേശങ്ങൾ ആയേക്കാം. അതേ സമയം ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിലെ പഴയകാല ഭാഷകൾ ആയിരുന്ന Pali, പ്രാകൃത്, മഗദി, അർദ്ധമഗദി തുടങ്ങിയ ഭാഷകളിൽ ചിലതിനെങ്കിലും സംസ്കൃതവുമായി ബന്ധമുണ്ടായിരുന്നില്ലാ എന്നാണ് തോന്നുന്നത്.

തിരുവിതാംകൂറിലെ കാര്യം ഇപ്പോൾ എടുക്കുന്നില്ല. മലബാറും സംസ്കൃത പാരമ്പര്യവുമായി എന്താണ് ബന്ധം? മരുമക്കത്തായ തീയരും സംസ്കൃതവുമായി എന്താണ് ബന്ധം? മലബാറിലെ മാപ്പിളമാരും സംസ്കൃതവുമായി എന്താണ് ബന്ധം? പുലയരും സംസ്കൃതവുമായി എന്താണ് ബന്ധം?

മലബാറി മലയാളത്തിൽ സംസ്കൃതവും തമിഴും ഇല്ലായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇങ്ങിനെയെങ്കിൽ ഇങ്ഗ്ളിഷിനെ മാറ്റി സംസ്കൃതവാക്കുകൾ നിറച്ചാൽ, ഏത് വിധത്തിലുള്ള പ്രാദേശിക മഹിമയാണ് പ്രഖ്യാപിക്കുപ്പെടുന്നത്?

ഈ ചോദ്യത്തിന് പിന്നിൽ കഠിനമായ മറ്റൊരു ചോദ്യവും ഉണ്ട്. അത് ഇതാണ്:

ഇങ്ഗിളിഷ് ഭരണത്തിന് കീഴിൽനിന്നും വിട്ടുമാറി ഹിന്ദിക്കാരുടെ കീഴിൽ വന്നുപെടുന്നതിൽ എന്താണ് കൂടുതലായുള്ള മഹിമയും രാജ്യസ്നേഹവും കാണുന്നത്? കീഴിൽ പെടുന്നുണ്ടെങ്കിൽ കൂടുതൽ വ്യക്തിത്വമുള്ളവരുടേയും, കൂടുതൽ വ്യക്തിത്വം നൽകുന്നവരുടേയും കീഴിൽ പെടുന്നതല്ലെ ഉത്തമം?

ഏതാനും വർഷങ്ങൾക്ക് മുൻപുമുതൽ മലയാളത്തിൽ ഇങ്ഗ്ളിഷ് പദങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് എഴുതാവുന്ന അവസ്ഥാവിശേഷം വന്നിട്ടുണ്ട്. വായനക്കാർ ശ്രദ്ധിച്ചുകാണും, ഈ എഴുത്തിൽ ഇങ്ഗ്ളിഷ് പദങ്ങളെ ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് എന്നകാര്യം.

ഈ എഴുത്തുകാരന് യഥാർത്ഥത്തിൽ അത്രമാത്രം മലയാളം വാക് പരിചയം ഇല്ലതന്നെ. പിന്നെങ്ങിനെയാണ് ഇത് സംഭാവ്യമാകുന്നത്?

യഥാർത്ഥത്തിൽ ഈ എഴുത്ത് എഴുതുമ്പോൾ, മിക്ക സംഗതികളും ഇങ്ഗ്ളിഷിലാണ് ചിന്തിച്ചിരുന്നത്. ഇങ്ഗ്ളിഷ് പദങ്ങൾ ആണ് മനസ്സിൽ വിരിയാറ്. ഉദാഹരണത്തിന്,

Obsequious
Servitude
Scholarship
Management
Design

ഈ വിധ വാക്കുകൾ മനസ്സിൽ വിരിയുമ്പോൾ, ആകെ ചെയ്യേണ്ടുന്നത്, കൈയിലുള്ള സ്മാട്ട്ഫോണിൽ ഉള്ള ഇങ്ഗ്ളിഷ് - മലയാളം നിഘണ്ടുതുറന്ന് ഈ വിധ വാക്കുകളുടെ മലയാളം പരിഭാഷ നോക്കി പകർത്തെടുക്കുക മാത്രമാണ്.

എഴുത്തുകണ്ടാൽ, വൻ മലയാള ഭാഷാ പരിജ്ഞനവും പാണ്ഡിത്യവും കാണപ്പെടും.

എന്നാൽ ഇന്ന്, ഈ എഴുത്തിൽ ഏതാണ്ട് 600ഓളം അദ്ധ്യായങ്ങൾ എഴുതിക്കഴിഞ്ഞപ്പോഴേക്കും, മലയാളത്തിൽ നല്ല വാക്ക് സമ്പത്ത് ഉള്ളതായി അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ നിഘണ്ട് തുറക്കുന്നത് വല്ലപ്പോഴുമാണ്.

Obsequious : സേവകഭാവമുള്ള
Servitude : അടിയാളത്തം
Scholarship : പാണ്ഡിത്യം
Management : നിർവ്വഹണം
Design : രൂപകൽപ്പന

പദങ്ങൾ ഉപയോഗിക്കുന്നത് എത്രമാത്രം കൃത്യമായ അർത്ഥത്തിലാണ് എന്ന് പറയാനാവില്ല, പക്ഷെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

49

Post posted by VED »

49 #. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ അലങ്കാരമാതൃകാ ഡിസൈനുകളുടെ സാന്നിദ്ധ്യവും അസ്തിത്വവും



എഴുത്തിനെ മലബാറിലെ പഴയകാല സാമൂഹിക സംഭവവികാസങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ മനസ്സ് വെമ്പൽകൂട്ടുന്നുണ്ട്. എന്നിരുന്നാലും, ഭാഷകളുടെ അടിത്തട്ടിൽ അനങ്ങാപ്പാറമാതിരി നിലനിൽക്കുന്ന അലങ്കാരമാതൃകാ ഡിസൈനുകളെക്കുറിച്ച് പറഞ്ഞുതീർക്കേണ്ടിയിരിക്കുന്നു.

നിരന്തരം പ്രവർത്തിച്ചുകൊണ്ട് മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ രൂപകൽപ്പനചെയ്യുകയും നിയന്ത്രിക്കുകയും നടത്തിപ്പുചെയ്യുകയും നിലനിർത്തുകയും ചെയ്യുന്നതുമായ കോടാനുകോടി സോഫ്ട്വേർകോഡുകളുടെതന്നെ ഭാഗമായ മസ്തിഷ്ക സോഫ്ട്വേറുകളാവാം (brain softwareറുകളാവാം) ഭൗതിക ലോകത്തിൽ ഭാഷകളെ സൃഷ്ടിക്കുന്നത്.

ഓരോ വാക്കിന് പിന്നിലും അസംഖ്യം സോഫ്ട്വേർ കോഡുകൾ പ്രവർത്തിക്കുന്നുണ്ടാവാം. ഇക്കാര്യത്തെക്കുറിച്ച് പിന്നീടൊരിക്കാൽ പറയാം.

മനുഷ്യർ ഭാഷകൾ സ്വമേധയാ പഠിക്കുന്നത് അവരുടെ പിൻതലമുറക്കാരിൽ നിന്നും, ചുറ്റുമുള്ളവരിൽനിന്നും ആണ് എന്ന് പൊതുവേ മനസ്സിലാക്കപ്പെടുന്നുണ്ട്. അല്ലാതെ ഓരോ തലമുറയും പുതിയ ഭാഷ സൃഷ്ടിക്കുന്നതായി സാധാരണഗതിയിൽ പറയാറില്ല.

എന്നാൽ പ്രാദേശിക ആഫ്രിക്കൻ കാട്ടുജന്മിവർഗ്ഗങ്ങളുടെ അടിമകളായിരുന്ന Balala എന്നുപേരുള്ള ആളുകളിൽകണ്ടിരുന്ന ഒരു പ്രത്യേക പ്രതിഭാസം രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഈ ആളുകൾ അതീവ കഷ്ടപ്പാടുകളിൽ ആണ് ജീവിച്ചിരുന്നത്. അവരിൽ മുതിർന്നവരും, എന്തെങ്കിലും ഭാരം ചുമക്കാൻ കഴിവുള്ളവരും അവരുടെ ഗ്രാമങ്ങൾ വിട്ട് കാട്ടിലേക്ക് കൂറേ ദിവസങ്ങളോളം പോകും. ഭക്ഷണത്തിനായും വേട്ടക്കായും മറ്റ് സാധനങ്ങൾക്കായും ആണ് ഈ വിധം പോകാറ്. അങ്ങിനെ പോകുന്ന അവസരങ്ങളിൽ വളരെ ചെറിയ പിഞ്ചുകഞ്ഞുങ്ങൾവരെ, ഗ്രാമത്തിൽ അവരുടെ വളരെ പ്രായമുള്ള ബന്ധുജനങ്ങളുടെ പരിചരണത്തിൽ ആയിരിക്കും. ഈ കുട്ടികൾ വീടിന് പുറത്തിരുന്ന് നിത്യവും ഒന്നിച്ച് കളിക്കുകയും സംസാരിക്കുകയും ചെയ്യും. എന്നാൽ അവർക്ക് വ്യക്തമായ ഭാഷ ലഭിച്ചിരിക്കില്ല. അതിനാൽതന്നെ അവർ സ്വന്തമായി പദങ്ങളും സ്വരങ്ങളും സൃഷ്ടിക്കുകയും സങ്കരവർഗ്ഗവാക്കുകളും മറ്റും ഉപയോഗിക്കുകയും ചെയ്യും. ഈ സംഭാഷണത്തിൽ വ്യക്തമായ വ്യാകരണ നിയമങ്ങൾ കണ്ടേക്കില്ല. ഒറ്റ തലമുറയോടുകൂടി ആ ജനത്തിന്‍റെ സംസാര ഭാഷയുടെ സ്വഭാവം തന്നെമാറിയിരിക്കും.

QUOTE from THE NATIVE RACES OF SOUTH AFRICA by GEORGE W. STOW, F.G.S., F.R.G.S :

and thus from this infant Babel proceeds a dialect composed of a host of mongrel words and phrases joined together without rule, and in the course of a generation the entire character of the language is changed. END OF QUOTE

ഈ വിധമുള്ള ഒരു സംഭവത്തിൽ, തലച്ചോറിനുള്ളിലെ വളരെ ബലവത്തായുള്ള സോഫ്ട്വേർ സംവിധാനം പിന്നണിയിൽനിന്നും പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ്. ആ കാര്യത്തിലേക്ക് പോകുന്നില്ല, ഇപ്പോൾ.

ഭാഷയും സംസ്ക്കാരവും (language and culture) തമ്മിൽ വൻ ബന്ധമുണ്ട് എന്ന് ചിലർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.

ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ, ദിവ്യരായ വ്യക്തികളും പ്രസ്ഥാനങ്ങളും ഒരു വശത്തും, തരംതാണവരും നിലവാരംഇല്ലാത്ത പ്രസ്ഥാനങ്ങളും മറുവശത്തും നിലനിൽക്കും. സാമൂഹികമായി എന്തൊക്കെ വിപ്ളവങ്ങളും സാമൂഹിക പരിഷ്ക്കരണയത്നങ്ങളും സംഭവിച്ചാലും, ഇതിൽ മാറ്റം വരില്ലതന്നെ

ഭാഷാകോഡുകളിൽ ദിവ്യരായുള്ളവരോട് അടിയാളത്തവും ആദരവും ബഹുമാനവും, തരംതാണവരോട് നികൃഷ്ടതയും, അവജ്ഞ കലർന്ന അനുകമ്പയും, തരംതാഴ്ത്തുന്ന വാക്ക് കോഡുകൾ സൂചിപ്പിച്ചുകൊണ്ടുള്ള വാത്സല്യവും ആണ് ഫ്യൂഡൽ ഭാഷകൾ നിർദ്ദേശിക്കുന്ന പെരുമാറ്റചട്ടം. നാട്ടിലെ കീഴ്വഴക്കങ്ങളും പൊതുവിദ്യാഭ്യാസവും തൊഴിൽ അന്തരീക്ഷവും ഉദ്യോഗസ്ഥപെരുമാറ്റവും പോലീസ് പ്രവർത്തനവും മറ്റുമെല്ലാം ജനങ്ങളേയും പുതിയ തലമുറയേയും ഈ ഇരട്ടധ്രുവ (Bipolar) സാമൂഹിക പെരുമറ്റകീഴ്വഴക്കത്തിലേക്ക് നിർബന്ധിച്ച് ചേർക്കാനും പരിചയപ്പെടുത്താനും പരിശീലിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.

ഈ വിധ ഭാഷാ അന്തരീക്ഷത്തിൽ നിന്നുകൊണ്ട്, ഈ വിധ പെരുമാറ്റച്ചട്ടങ്ങൾക്ക് (Codes of conductറ്റുകൾക്ക്) വിപരീതമയോ അവയോട് താദാത്മ്യത്തിൽ അല്ലാതയോ നിലനിൽക്കുക ചെയ്താൽ, അതിനെ മോശമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാം. അതിലേക്കും ഇപ്പോൾ കടക്കുന്നില്ല.

പറയാൻ വന്നത്, ഭാഷകളിൽ ഉള്ള അലങ്കാരമാതൃകാ ഡിസൈനുകളെക്കുറിച്ചാണ് (pattern-designനിനെക്കുറിച്ചാണ്). അത് പറഞ്ഞിട്ട് എഴുത്തിന്‍റെ( പാതയിലേക്ക് പോകാം. എന്നാൽ ഇത് കുറച്ച് സങ്കീർണ്ണമായ ഒരു കാര്യമാണ്. അതിന്‍റെ പൂർണ്ണമായ കാര്യങ്ങൾ ഇവിടെ കുറിച്ചിടാൻപോയാൽ, എഴുത്തിന്‍റെ പാതിയിലേക്ക് എത്താൻ സമയം പിടിക്കും. അതിന് ഉദ്യമിക്കരുത് എന്നാണ് ഇപ്പോളെടുക്കുന്ന തീരുമാനം. എന്ത് സംഭവിക്കും എന്ന് പറയാൻ ആവില്ല, ഇപ്പോൾ.

മലബാറിലെ പാരമ്പര്യ മലയാളത്തിൽ (മലാബാറിയിൽ) You എന്ന പദത്തിനെ ഇഞ്ഞ്, ഇങ്ങൾ, നിങ്ങൾ എന്ന് തരംതിരിച്ച് കാണുന്നു. ഇതിൽ നിങ്ങൾ എന്ന പദം ആധുനിക മലയാളത്തിലെ (തിരുവിതാംകൂർ മലയാളത്തിലെ) താങ്കൾ എന്ന രീതിയിലാണ് മനസ്സിലാക്കിയിരുന്നത് എന്ന് തോന്നുന്നു. അതേസമയം, ഇങ്ങൾ എന്നും നിങ്ങൾ എന്നും സംബോധന ചെയ്യപ്പെടുന്നത്, ഏതാണ്ട് ഒരേ നിലവാരമുള്ളവരെതന്നെയാവാം. നിങ്ങൾ എന്ന വാക്ക് ഇങ്ങൾ ആകുന്നത്, സംബോധന ചെയ്യുന്ന ആളിൽ ആപേക്ഷിക അന്തസ്സ് കുറയുമ്പോഴാണ്. ഇന്നും മലബാറിൽ പോസീസ് ഇൻസ്പെകടറെ സാർ എന്ന് സംബോധന ചെയ്യുന്നതിന് പകരം, ഇങ്ങൾ എന്ന് സംബോധന ചെയ്താലും പ്രശ്നമില്ല എന്ന് മനസ്സിലാക്കുന്നു. നിങ്ങൾ എന്ന് സംബോധന ചെയ്താലാണ്, ഇൻസ്പെക്ടറിൽ Schizophreniaയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ചെറിയ ഒരു ലിപിയുടെ മാറ്റം, വൻ കോളിളക്കങ്ങൾ ഭൗതികലോകത്തിൽ വരുത്താൻ പറ്റുന്ന രീതിയിൽ, അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളിൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നുണ്ട് എന്ന് വ്യക്തം. ഈ കാര്യത്തിന്‍റെ വിശദാംശവും പിന്നീടെ പറയാൻ ആവുള്ളു.

അതേ സമയം തിരുവിതാംകൂറിലെ ആധുനിക മലയാളത്തിൽ, You എന്ന പദത്തിന്‍റെ വാക്കുകൾ നീ, താൻ, ഇയാൾ, നിങ്ങൾ, താങ്കൾ, സാർ, മാഡം/മേഡം തുടങ്ങിയവാക്കുകൾ ആണ്.

നോക്കൂ:
മലബാറി മലയാളത്തിൽ You: ഇഞ്ഞി, നിങ്ങൾ, ഇങ്ങൾ
തിരുവിതാംകൂറിലെ ആധുനിക മലയാളത്തിൽ You: നീ, താൻ, ഇയാൾ, നിങ്ങൾ, താങ്കൾ, സാർ, മാഡം/മേഡം

ഈ കാര്യംതന്നെ ഒന്ന് ചിന്തിച്ചാൽ അറിയാം, മലബാറിലെ പാരമ്പര്യ മലയാളവും തിരുവിതാംകൂറിലെ ആധുനിക മലയാളവും തമ്മിലുള്ള ഒരു ഘടനാപരമായ (structural) വ്യത്യാസം.

ഈ രണ്ട് ഭാഷകളും, വ്യക്തിബന്ധത്തിലും സാമൂഹിക ബന്ധങ്ങളിലും വ്യത്യസ്തങ്ങളായ കണ്ണികളും ആകൃതിയും ചട്ടകൂടും രൂപകൽപ്പനചെയ്യുന്നുണ്ട്. എന്നുവച്ചാൽ വ്യക്തികൾ വ്യത്യസ്ത രീതിയിലാണ് ബന്ധപ്പെടുക, ബന്ധപ്പെട്ടിരിക്കുക. ഈ കാര്യം ഒരു സോഫ്ട്വേർ കോഡിങ്ങായി കാണുകയാണെങ്കിൽ, വളരെ വ്യക്തമായ വ്യത്യാസങ്ങൾ കാണാൻ പറ്റിയേക്കാം.

ഒരാൾ Trivandrumത്തെ സെക്രട്ടേറിയറ്റിൽ ഉള്ള ഒരു ഓഫിസിൽപോയി അവിടുള്ള ശിപായി, ഗുമസ്തൻ, സൂപ്രണ്ട് (superintendent), സെക്ഷൻ ഓഫിസർ എന്നിവരോടും, അവർക്ക് മുകളിൽ ഉള്ള ഓഫിസർമാർ എന്ന് നിർവ്വചിക്കപ്പെടുന്നവരോടും സംസാരിക്കുന്നു എന്ന് കരുതുക. വന്ന ആൾ പൂർണ്ണമായും മലബാറി മലയാളത്തിൽ ആണ് സംസാരിക്കുന്നത്. അല്ലെങ്കിൽ പൂർണ്ണമായും തിരുവിതാംകൂർ മലയാളത്തിലാണ് സംസാരിക്കുന്നത്.

ഓരോ ഉദ്യോഗസ്ഥനോടും സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന You എന്ന വാക്ക് എന്താണ് എന്നത് വളരെ ശക്തമായ ഒരു സാമൂഹിക നിർവ്വചനം തന്നെയായി നിലനിൽക്കും. ഈ രണ്ട് വ്യത്യസ്ത ഭാഷകളിലും സാധ്യമായ വാക്ക് കണ്ണികൾ വ്യത്യസ്തങ്ങൾ ആയേക്കാം.

ഈ ആശയവിനിമയ രംഗം അതീന്ത്രിയ സോഫ്ട്വേർ സംവിധാനങ്ങളിലെ Design viewവിൽ ദർശ്ശിക്കപ്പെടാൻ പറ്റുമെങ്കിൽ, ഓരോ വ്യത്യസ്ത Youവും, ഒരോ വ്യത്യസ്ത സ്ഥാനീകരണം ആ രണ്ടുവ്യക്തികളിൽ സൃഷ്ടിക്കുന്നതായി കാണപ്പെടാം. മാത്രവുമല്ലാ, രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ അലങ്കാരമാതൃകാ ഡിസൈനുകളുടെ സാന്നിദ്ധ്യവും അസ്തിത്വവും (existence) കാണാൻ പറ്റിയേക്കാം.

എഴുതുന്ന കാര്യങ്ങൾ കുറച്ച് സംങ്കീർണ്ണമായതായതിനാൽ, ഇന്നത്തെ എഴുത്ത് ഇവിടെ ഉപസംഹരിക്കുകയാണ്.



Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

50

Post posted by VED »

50 #. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word codeഡുകളുടെ എണ്ണത്തിലുള്ള വ്യത്യാസം



മലബാറിലെ പാരമ്പര്യഭാഷയായ മലയാളവും, തിരുവിതാംകൂർ പ്രദേശത്ത് മുളച്ചുവന്ന ആധുനിക മലയാളവും തമ്മിലുള്ള അലങ്കാരമാതൃകാ ഡിസൈനിലുള്ള (pattern designൽ ഉള്ള) വ്യത്യാസം ആണ് ഇവിടെ ഇപ്പോൾ കുറിച്ചിടാൻ നോക്കുന്നത്.

ഭാഷകളിലെ അലങ്കാരമാതൃകാ ഡിസൈനിനെക്കുറിച്ച് പറഞ്ഞുതീരുന്നതുവരെ, എഴുത്ത് വളരെ പതുക്കയെ മുന്നോട്ട് കൊണ്ടുപോകാൻ ആവുള്ള. പറയുന്നകാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതായി അനുഭവപ്പെടാം. വായനക്കാർ കുറച്ച് ക്ഷമിച്ചേ (forbearance പ്രകടിപ്പിച്ചേ) പറ്റൂ.

ഇങ്ഗ്ളിഷിലെ 'He' എന്ന പദം നോക്കുക.

മലബാറി മലയാളത്തിൽ, 'ഓൻ' എന്നും 'ഓര്' എന്നും ആണ് ഇതിന്‍റെ മുഖ്യമായ indicant word code രൂപങ്ങൾ. 'മൂപ്പര്' എന്ന മറ്റൊരു വാക്ക് ചിലപ്പോഴെല്ലാം ഉപയോഗിച്ച് കാണാറുണ്ടെങ്കിലും, അതിനെ ഇവിടെ ചർച്ചയ്ക്ക് എടുക്കുന്നില്ല ഇപ്പോൾ. കാരണം, അത് മറ്റ് പല വഴിത്തിരിവകുളിലേക്കും എഴുത്തിനെ നയിച്ചേക്കാം.

മനസ്സിലാക്കേണ്ടത്, 'ഓൻ' എന്നത് താഴെയുള്ള ആളും, 'ഓര്' എന്നത് നേരെ കുത്തനെ മുകളിൽ ഉള്ള ആളും. എന്നുവച്ചാൽ 180 ഡിഗ്രി നേരെ കുത്തനെയുള്ള (vertical ആയുള്ള) എതിർകോണുകളിൽ.

അതേസമയം തിരുവിതാകൂറിലെ ആധുനിക മലയാളത്തിൽ 'He' എന്ന പദം ഈ വിധമാണ് ഉള്ളത്:

അവൻ / ഇവൻ, അയാൾ /ഇയാൾ, പുള്ളി, പുള്ളിക്കാൻ, അദ്ദേഹം / ഇദ്ദേഹം / അങ്ങുന്ന് / സാർ.

മലബാറിയിൽ 'അയാൾ' എന്ന പദം ഉണ്ടായിരുന്നുവോ എന്ന് കൃത്യമായി അറിയില്ല. എന്നാൽ, 'ആ ആൾ' (that man) എന്ന ഒരു പ്രയോഗം ഉള്ളതായി കണ്ടിരുന്നു. ഇത് 'ഓൻ' എന്ന പദത്തിനും 'ഓര്' എന്ന പദത്തിനും ഇടയിൽ തന്നെയായിരിരുന്നുവോ എന്ന് തീർത്തും പറയാൻ ആവില്ല. കാരണം, ഈ പദപ്രയോഗം He എന്ന വാക്കിന്‍റെ' തർജ്ജമയല്ല, മറിച്ച് that man എന്ന അർത്ഥമാണ് സൃഷ്ടിക്കുന്നത്.

അതിനാൽത്തന്നെ, ഈ 'ആ ആൾ' പ്രയോഗം തിരുവിതാംകൂറിലെ ;അയാൾ; അല്ലായിരുന്നു. ഇവ തമ്മിലുള്ള വ്യത്യാസം എന്തൊക്കെയായിരുന്നു എന്നൊന്നും ഇപ്പോൾ ഇവിടെ ചർച്ചയ്ക്ക് എടുക്കാൻ പറ്റില്ല.

'ആ ആൾ' എന്ന പ്രയോഗം സ്ത്രീകളുടെ കാര്യത്തിലും ഉപയോഗിച്ചുകണ്ടിട്ടുണ്ട്.

ആധുനിക മലയാളത്തിൽ, 'അയാൾ' എന്ന വാക്ക് 'നിങ്ങൾ' എന്നവാക്കുമായാണ് ബന്ധിപ്പിക്കപ്പെടാറ്. അതേ സമയം, മലബാറിയിൽ ഈ 'അയാൾ' എന്ന വ്യക്തിയെ നേരെ ബന്ധിപ്പിക്കാൻ പറ്റുന്ന ഒരു വാക്ക് ഇല്ലാ എന്നാണ് തോന്നുന്നത്. 'ഇഞ്ഞി' എന്ന വാക്ക് ബന്ധിപ്പിക്കപ്പെടുന്നത് 'ഓൻ' നോടും, 'നിങ്ങൾ' / 'ഇങ്ങൾ' എന്ന വാക്ക് ബന്ധപ്പിക്കപ്പെടുന്നത് 'ഓര്' ഓടും ആണ്. അതിനാൽ തന്നെ മലയാളത്തിലെ 'അയാൾ' പ്രയോഗം മലബാറിയിൽ ഇല്ലതന്നെ. കാരണം, അതിനെ ബന്ധിപ്പിക്കുവാൻ പറ്റുന്ന You പ്രയോഗം മലബാറിയിൽ കണുന്നില്ല.

'ഓര്' എന്ന സ്ഥാനം സമ്മതിച്ചുകൊടുക്കാൻ പ്രയാസം ഉള്ളപ്പോൾ, തരംതാഴ്ത്തപ്പെടാൻ പറ്റാത്ത പുരുഷന്മാരേയും സ്ത്രീകളേയും ഈ 'ആ ആൾ' എന്ന പ്രയോഗത്താൽ ആണ് മലബാറിയിൽ പരാമർശിക്കപ്പെടാറ്.

മലബാറിയിലെ 'ഓൻ' പ്രയോഗത്താൽ നിർവ്വചിക്കപ്പെട്ടാൽ, ആ വ്യക്തി 'ഇഞ്ഞി, ചെക്കൻ, ഒരുത്തൻ, എടാ, അനെ, എന്താനെ, വെറും പേര്' തുടങ്ങിയ പദപ്രയോഗങ്ങളിൽ കുടുക്കിവെക്കപ്പെടും.

അതേ സമയം, ആധുനിക മലയാളത്തിൽ, വ്യക്തിയെ 'അവൻ' / 'ഇവൻ' എന്ന പദത്തിന്‍റെ slotൽ പെടുത്തിയാൽ, ആ ആൾ 'നീ, ഇയാൾ, താൻ, ചെറുക്കൻ, ലവൻ, എടാ, എന്താടാ, വെറും പേര്' തുടങ്ങിയ വാക്കുകളുടെ പരുധിയിൽ പെടുത്തപ്പെടും.

എന്നാൽ മനസ്സിലാക്കേണ്ടത്,

മലബാറിയിൽ: ഓൻ - ഓര്. എന്നുവച്ചാൽ, 180 ഡിഗ്രി നേരെ കുത്തനെയുള്ള എതിർകോണുകളിൽ.

ആധുനിക മലയാളത്തിൽ: അവൻ / ഇവൻ, അയാൾ /ഇയാൾ, പുള്ളി, പുള്ളിക്കാൻ, അദ്ദേഹം / ഇദ്ദേഹം / അങ്ങുന്ന് / സാർ.

എന്നുവച്ചാൽ, മുകളിൽ നിന്നും കീഴ്പ്പോട്ടും, കീഴിൽനിന്നും മുകളിലോട്ടും കുത്തനെയുള്ള എതിർ കോണുകളിൽ വ്യക്തി എടുത്തെറിയപ്പെടാതെ, ആതീന്ത്ര്യ സോഫ്ട്വേർ സംവിധാനവേദികളിലെ Design viewയിൽ, ഒരു കോണമാപിനിയുടെ (protractorറിന്‍റെ വിവിധ കോണുകളിൽ (angleളുകളിൽ) എന്നവണ്ണം ആ വ്യക്തിയെ വേണമെങ്കിൽ എടുത്തുവെക്കാനാവുന്നതാണ്.

ഈ ഒരു സൗകര്യം മലാബാറി മലയാളത്തിൽ ഇല്ലതന്നെ.

ഇതിനാൽ തന്നെ, മലബാറി സംസാരിക്കുന്ന സാമൂഹികമായ് വൻ ഉയർച്ചയുള്ള വ്യക്തിയല്ല, തിരുവിതാംകൂറിലെ ഇതേ പോലുള്ള വ്യക്തി.

ചെറിയ സാമൂഹിക നിലവാരം ഉള്ള 'ഓൻ' എന്ന വ്യക്തിക്ക്, മലബാറി മലയാളത്തിൽ, ചെറിയതോതിലുള്ള സാമൂഹിക ഉന്നതി ലഭിച്ചാൽ, പലദിക്കിലും ഒറ്റയടിക്ക് ആ ആൾ 'ഓര്' ആയി മുകളിലേക്ക് കയറ്റിവെക്കപ്പെട്ട അവസ്ഥാവിശേഷം വരും.

അതേ സമയം, മുകളിൽ ഉള്ള വ്യക്തിക്ക് എന്തെങ്കിലും കാരണത്താൽ, സാമൂഹിക അന്തസ്സിൽ ക്ഷീണം സംഭവിച്ചാൽ, എടുത്ത് കുടഞ്ഞ് എറിയപ്പെടുന്നതുപോലെ ആ ആളെ നിശ്ചയമായും പലവേദികളിലും 'ഓര്' എന്നതിൽ നിന്നും, 'ഓൻ' എന്ന 180 ഡിഗ്രി കുത്തനെതാഴെയുള്ള സ്ഥാനത്തിലേക്ക് ചവുട്ടിത്താഴ്ത്തും.

'ഓനും' 'ഓരും', മനുഷ്യർ പ്രവർത്തിക്കുന്നതും, ആശയവിനിമയം ചെയ്യുന്നതുമായ പലകാര്യങ്ങളിലും തമ്മിൽ 180 ഡിഗ്രിവ്യത്യാസം ഉള്ളവരാണ്.

'ഓര്' എന്ന് വ്യക്തി, 'ഏട്ടൻ' ആണ്. 'ഒരുത്തര്' ആണ്. പോരത്തതിന്, പോരിന് പിന്നിൽ പലവിധ ആദരസൂചകമായ വാക്കുകൾ ഒട്ടിച്ചുവെക്കപ്പെടേണ്ടുന്ന ആളാണ്. ഈ ആളിന്‍റെ വാക്കുകൾക്കും ആവശ്യപ്പെടുലുകൾക്കും, തൊഴിൽമേധാവിയുടേയും സാമൂഹികാധിപന്‍റേ,യും കാരണവരുടേയും അധികാരിയുടേയും മറ്റുമായ കൽപനാ പരിവേഷം തന്നെ വന്നുചേരും. ഈ ആൾ പറഞ്ഞതിനോട് സമ്മതം മൂളിയില്ലായെങ്കിൽ, അത് ധിക്കാരവും, അധികപ്രസംഗവും, അനുസരണക്കേടും, മുഖത്തിട്ടടിക്കലും, 'നീ പോടാ' എന്ന് പറഞ്ഞതും എന്നൊക്കെപ്പോലെയാവും.

അതേ സമയം 'ഓന്‍റെ' വാക്കുകൾക്ക് മറ്റ് പലരീതിയിലുമാണ് സാമൂഹിക ശക്തി പിടിച്ചെടുക്കേണ്ടിവരിക. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

അതേ സമയം തിരുവിതാംകൂറിലെ ആധുനിക മലയാളത്തിൽ യഥാർത്ഥത്തിൽ ഈ വിധം വ്യക്തിയെ ആകശത്തോളം ഉയർത്താതെയും അടിച്ച് തമർത്താതെയും, ഉർത്താനും താഴ്ത്താനും വാക്കുകൾ ഉണ്ട് എന്നത് വാസ്തവം ആണ്. ഈ വ്യക്തിയുടെ വാക്കുകൾക്കും പലവിധത്തിലുള്ള പരിവേഷങ്ങൾ വന്നുചേരാം. എന്നാൽ, അവ കുത്തനെയുള്ള എതിർകോണുകളിൽ മാത്രം ഒതുങ്ങിനിൽക്കേണം എന്നുവരില്ല. കാരണം, പല ഉയരങ്ങളിലും കോണുകളിലും ഈ ആളെ വെക്കാനുള്ള സൗകര്യം ആധുനിക മലയാളത്തിൽ ഉണ്ട്.

ഈ മുകളിൽ പറഞ്ഞകാര്യങ്ങളെ ഒരു സോഫ്ട്വേറിനുള്ളിലെ കോഡിങ്ങ് ആയും design viewവും ആയി ദർശിച്ചാലും, ഈ രണ്ട് ഭാഷകളും വ്യക്തമായും രണ്ട് വ്യത്യസ്ത അലങ്കാരമാതൃകാ ഡിസൈനിൽ ഉള്ളവയാണ് എന്ന് തിരിച്ചറിയാനായേക്കാം. വായനക്കാരൻ വെറുതെയൊന്ന് ചിന്തിച്ചാലും ഈ കാര്യം വിഭാവനം ചെയ്യാനവും.

കാരണം, 'He' എന്ന വാക്കിന് ഈ രണ്ട് ഭാഷകളിലും വ്യത്യസ്ത എണ്ണം indicant word code നിലവാരങ്ങൾ ഉണ്ട്. മലബാറിയിൽ രണ്ട് രൂപവും, ആധുനിക മലയാളത്തിൽ അതിൽ കൂടുതലും.

ഓരോ അവസരത്തിലും ഉപയോഗിക്കപ്പെടുന്ന indicant word codeന്‍റെ ഉയരത്തിനും കോണിനും അനുസൃതമായാണ്, അവ ഭാഷയിലെ മറ്റ് അസംഖ്യം വാക്കുകളുമായി ബന്ധപ്പെടുന്നതും, ബന്ധിക്കപ്പെടുന്നതും.

ഉദാഹരണത്തിന്, ഇങ്ഗ്ളിഷിലെ Sit down എന്ന ആവശ്യപ്പെടൽ നോക്കൂ. ഇത് മലയാളത്തിൽ ഈ വിധ വ്യത്യസ്ത വാക്ക് രൂപങ്ങളിലേക്ക് ശകലീഭവിക്കുന്നുണ്ട് (splinter ചെയ്യുന്നുണ്ട്):

ഇരിക്ക്, ഇരീക്കൂ, ഇരുന്നാട്ടെ, ഇരുന്നാലും, എന്നിങ്ങനെ.
മലബാറിയിൽ 'കുത്തിരീക്ക്' എന്നും 'ഇരിക്ക്' എന്നും പൊതുവായി ഉപയോഗിക്കാറുണ്ടെങ്കിലും, സാമൂഹികമായും മറ്റുമായി അടിയാളത്തം പ്രകടിപ്പിക്കേണ്ടവരോട് 'ഇരിക്കീ' എന്ന മറ്റൊരു വാക്ക് രൂപം ഉണ്ട് എന്നും മനസ്സിലാക്കുന്നു.

മലബാറിയിൽ 'ഓൻ' എന്ന വ്യക്തി 'ഓര്' ആകുമ്പോഴും, മലയാളത്തിൽ 'അവൻ' എന്ന വ്യക്തി, 'അയാൾ' എന്നും 'അദ്ദേഹം' എന്നും ആയിമാറുമ്പോഴും, ബന്ധിക്കപ്പെടുന്നത്, ഈ വാക്കുകളുടെ (sit down എന്ന വാക്കിന്‍റെ) വ്യത്യസ്ത രൂപങ്ങളുമായിട്ടാണ്.

ആധുനിക മലയാളത്തിലെ 'അവൻ' / 'ഇവൻ' എന്ന വ്യക്തി, 'അയാൾ' / 'ഇയാൾ', 'പുള്ളി', 'പുള്ളിക്കാൻ', 'അദ്ദേഹം' / 'ഇദ്ദേഹം' / 'അങ്ങുന്ന്' / 'സാർ', തുടങ്ങിയവർ ആവുമ്പോഴും, കാര്യങ്ങൾ ഈ വിധം തന്നെ. എന്നാൽ, കണ്ടില്ലേ, രണ്ട് ഭാഷകളിലും ഉള്ള indicant word codeകളുടെ എണ്ണത്തിൽ ഉള്ള വ്യത്യാസം.

ഈ വിധ ഭാഷകളിലെ അനവധി വ്യത്യസ്ത വാക്കുകളാലും, അവ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക അർത്ഥങ്ങളുമായും സുചനകളുമായും വികാരങ്ങളുമായും അരുതുംഅരുതായ്മകളുമായും മാനസിക സമചിത്തതയുമായും മാനസിക വിക്ഷോഭങ്ങളുമായും, മറ്റ് അനേകം കാര്യങ്ങളുമായും, ഇങ്ഗ്ളിഷിലെ വെറും 'He' എന്ന വ്യക്തി വളരെ വ്യത്യസ്തമായ രീതികളിൽ ബന്ധിപ്പിക്കപ്പെടാം.

ഇന്നത്തെ എഴുത്ത് ഇവിടെ ഉപസംഹരിക്കുകയാണ്.

Image
Image description
Post Reply